columns
കാര്‍ഷിക നിയമങ്ങളും അവശ്യസാധന നിയമ ഭേദഗതിയും ആര്‍ക്കുവേണ്ടി
ഭരണഘടനയുടെ 246 ാം അനുച്ഛേദമനുസരിച്ചുള്ള 7 ാം ഷെഡ്യൂള്‍ ആണ് നിയമം നിര്‍മിക്കാനുള്ള കേന്ദ്രത്തിന്റെയും സംസ്ഥാനങ്ങളുടെയും അധികാരങ്ങള്‍ വിഭാവനം ചെയ്തിരിക്കുന്നത്. ഷെഡ്യൂള്‍ 7ല്‍ കേന്ദ്രത്തിന് നിയമനിര്‍മ്മാണം നടത്താവുന്ന 97 എന്‍ട്രികളും സംസ്ഥാനങ്ങള്‍ക്ക് നിയമ നിര്‍മ്മാണം നടത്താവുന്ന 66 എന്‍ട്രികളും കേന്ദ്രത്തിനും സംസ്ഥാനങ്ങള്‍ക്കും നിയമ നിര്‍മാണം നടത്താവുന്ന 47 എന്‍ട്രികളും 3 ലിസ്റ്റുകളിലായി പ്രതിപാദിച്ചു
അഡ്വ. മുഹമ്മദ് ഷാ
കാര്‍ഷിക സൗഹൃദ നിയമങ്ങള്‍ എന്ന വ്യാജേനെ പാര്‍ലമെന്റില്‍ മൂന്ന് ബില്ലുകള്‍ പാസ്സാക്കിയിരിക്കുകയാണ് മോദി സര്‍ക്കാര്‍. ഇത്തരം നിയമങ്ങള്‍ ഉണ്ടാക്കുന്നതിനുള്ള അധികാരം ഒരു ഫെഡറല്‍ സംവിധാനത്തില്‍ കേന്ദ്ര സര്‍ക്കാറിനുണ്ടോ എന്ന ആദ്യ ചോദ്യത്തിന്റെ മറുപടിയോടെ തുടങ്ങാം. ഭരണഘടനയുടെ 246 ാം അനുച്ഛേദമനുസരിച്ചുള്ള 7 ാം ഷെഡ്യൂള്‍ ആണ് നിയമം നിര്‍മിക്കാനുള്ള കേന്ദ്രത്തിന്റെയും സംസ്ഥാനങ്ങളുടെയും അധികാരങ്ങള്‍ വിഭാവനം ചെയ്തിരിക്കുന്നത്. ഷെഡ്യൂള്‍ 7ല്‍ കേന്ദ്രത്തിന് നിയമനിര്‍മ്മാണം നടത്താവുന്ന 97 എന്‍ട്രികളും സംസ്ഥാനങ്ങള്‍ക്ക് നിയമ നിര്‍മ്മാണം നടത്താവുന്ന 66 എന്‍ട്രികളും കേന്ദ്രത്തിനും സംസ്ഥാനങ്ങള്‍ക്കും നിയമ നിര്‍മാണം നടത്താവുന്ന 47 എന്‍ട്രികളും 3 ലിസ്റ്റുകളിലായി പ്രതിപാദിച്ചു. കേന്ദ്രത്തിന് അധികാരം നല്കുന്ന ഒന്നാം ലിസ്റ്റിലുള്‍പ്പെടുന്ന ഒരു എന്ട്രിയിലും നിയമം നിര്‍മ്മിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരമില്ലാത്തതും സംസ്ഥാനങ്ങള്‍ക്ക് നിയമം നിര്‍മ്മിക്കാവുന്ന രണ്ടാം ലിസ്റ്റില്‍ ഉള്‍പ്പെടുന്ന ഒരു എന്ട്രിയിലും നിയമം നിര്‍മ്മിക്കാന്‍ കേന്ദ്രത്തിന് അധികാരമില്ലാത്തതുമാണ് എന്ന് ഭരണഘടനയുടെ 246 ാം അനുച്ഛേദം അസന്നിഗ്ധമായി രേഖപ്പെടുത്തിയിട്ടുള്ളതാണ്. ഷെഡ്യൂളിലെ മൂന്നാം ലിസ്റ്റായ കണ്‍കറന്റ് ലിസ്റ്റില്‍ കേന്ദ്ര നിയമം ഉണ്ടാക്കുമ്പോള്‍ രണ്ടാം ലിസ്റ്റില്‍ വരുന്ന സംസ്ഥാനത്തിന്റെ എന്‍ട്രികളില്‍ പൊരുത്തക്കേട് വരാന്‍ പാടില്ലാത്തതുമാണ്. കൃഷി എന്നതും മാര്‍ക്കറ്റ് എന്നതും സംസ്ഥാനത്തിന് അധികാരമുള്ള രണ്ടാം ലിസ്റ്റിലെ എന്‍ട്രി 14 ലും 28 ലും പെട്ടതാണ് ഏഴാം ഷെഡ്യൂളിലെ 3ഉം 33ഉം എന്‍ട്രിയായ വ്യാപാരവും വാണിജ്യവും സംസ്ഥാനത്തിലും കേന്ദ്രത്തിലും ഒരുപോലെ അധികാരമുള്ളതാണ്. അതിനോടൊപ്പം കേന്ദ്രത്തിനധികാരമുള്ള ഒന്നാം ലിസ്റ്റിലെ 42 ാം എന്‍ട്രിയായ അന്തര്‍ സംസ്ഥാന വ്യാപാരം വാണിജ്യം എന്ന എന്‍ട്രിയും ഉപയോഗപ്പെടുത്തിയാണ് ഈ നിയമം ഉണ്ടാക്കിയത്. കാര്‍ഷിക ഉത്പന്നങ്ങള്‍ക്ക് കര്‍ഷകര്‍ക്ക് പരമാവധി വില ലഭിക്കുന്നതിനാണ് കാര്‍ഷിക ഉത്പന്ന വിപണന സംഘം (അജങഇ) രൂപീകരിക്കുന്നതിനുള്ള നിയമങ്ങള്‍ സംസ്ഥാനങ്ങള്‍ ഉണ്ടാക്കുന്നത്. മഹാരാഷ്ട്ര ഉള്‍പ്പെടെയുളള 13 സംസ്ഥാനങ്ങളില്‍ നിലവില്‍ ഉത്പന്ന വിപണന സംഘം നിയമങ്ങള്‍ ഉള്ളതാണ്. കേരളത്തില്‍ അത്തരമൊരു സംവിധാനം നിലവില്‍ രൂപീകരിക്കപ്പെട്ടിട്ടില്ല. ഇടനിലക്കാര്‍ കുറഞ്ഞവിലക്ക് കാര്‍ഷിക ഉത്പന്നങ്ങള്‍ വാങ്ങിക്കൂട്ടുകയും മാര്‍ക്കറ്റില്‍ വലിയ വിലക്ക് വില്‍ക്കുകയും ചെയ്യുന്ന സാഹചര്യം ഒഴിവാക്കാനാണ് അജങഇ മാര്‍ക്കറ്റുകള്‍ ഉണ്ടാക്കിയിരിക്കുന്നത്. രാജ്യത്തൊട്ടാകെ 2477 പ്രാഥമിക ഉത്പന്ന വിപണന സംഘം മാര്‍ക്കറ്റുകളും 4843 ഉപമാര്ക്കറ്റുകളും നിലവിലുണ്ട്. ഈ മാര്‍ക്കറ്റുകളൊക്കെ നിലനില്‍ക്കെ ഇടനിലക്കാര്‍ക്ക് നിയമപരമായിത്തന്നെ ഇടപെട്ട് കാര്‍ഷിക ഉത്പന്നങ്ങള്‍ വാങ്ങിക്കൂട്ടി സംഭരിക്കാനും വിലനിശ്ചയിച്ച് രാജ്യത്ത് വില്‍ക്കാനും രാജ്യത്തിന് പുറത്ത് കയറ്റുമതി ചെയ്യാനുമുളള സാഹചര്യം ഒരുക്കികൊടുക്കലാണ് ആത്യന്തികമായി ഈ നിയമങ്ങളുടെ ഫലം. കയറ്റുമതിയും രാജ്യവ്യാപകമായ കണ്‍സ്യൂമര്‍ സ്റ്റോറുകളുടെ ശൃംഖലയും ഉപയോഗപ്പെടുത്തിക്കൊണ്ട് കാര്‍ഷിക ഉത്പന്നങ്ങളുടെ വില തീരുമാനിക്കാന്‍ ഇടനിലക്കാരുടെ രൂപത്തില്‍ കോര്പറേറ്റുകളെത്തുന്നു എന്നതാണ് യഥാര്‍ത്ഥ ആശങ്ക. ഉത്പന്ന വിപണന സംഘം മാര്‍ക്കറ്റുകളെ ആശ്രയിക്കാതെ വില്‍പ്പന നടത്താം എന്ന് കര്‍ഷകര്‍ തീരുമാനിച്ചാല്‍ ഈ മാര്‍ക്കറ്റുകളെല്ലാം ഒടുവില്‍ നിറുത്തിപോകേണ്ടിവരും. അത്തരം സാഹചര്യത്തില്‍ ഇടനിലക്കാരല്ലാതെ മറ്റാരെയും കര്‍ഷകര്‍ക്ക് ആശ്രയിക്കാന്‍ കഴിയില്ല. ടെലികോം മേഖലയിലും മറ്റും കുറഞ്ഞനിരക്കില്‍ കടന്നുകയറ്റം നടത്തിയ കുത്തകകളുടെ കയ്യിലാണല്ലോ ഇന്ന് ടെലികോം മേഖലയുടെ നിയന്ത്രണം. ആവശ്യസാധനമെന്നത് ടെലികമ്യൂണിക്കേഷനേക്കാള് ജന ജീവിതത്തിന് അത്യന്തം അനിവാര്യമാണ് എന്നത് കൊണ്ടുതന്നെ ഈ മേഖലയിലുളള കോര്‍പറേറ്റുകളുടെ കുത്തകവത്കരണം എല്ലാ ജനങ്ങളേയും ബാധിക്കുന്നു. ചെറുകിടക്കാര്‍ ഇടനിലക്കാരായി വന്നാല്‍പോലും കോര്‍പറേറ്റുകളുമായി മത്സരിച്ച് ജയിക്കാന്‍ കഴിയാതെ ഒടുവില്‍ ഇല്ലാതാവുകയുള്ളൂ. ഈ നിയമത്തിന് കര്‍ഷക സൗഹൃദനിയമമെന്ന് ഓമനപ്പേരിട്ടാലും അവസാനം കോര്‍പറേറ്റുകള്‍ നിര്‍ണ്ണയിക്കുന്ന ഉത്പന്നങ്ങള്‍മാത്രം കോര്‍പറേറ്റുകള്‍ നിര്‍ണ്ണയിക്കുന്ന വിലക്ക് നല്‍കാതെ നിവൃത്തിയില്ലാത്ത സാഹചര്യം ഉണ്ടാവും. തത്വത്തില്‍ താങ്ങുവില നല്കുന്ന ഉത്പന്ന വിപണന സംഘം മാര്‍ക്കറ്റുകളെ നശിപ്പിച്ച് കോര്‍പറേറ്റ് ഇടനിലക്കാര്‍ക്ക് ഇടം ഉണ്ടാക്കി കൊടുക്കലാണ് ഈ നിയമനിര്ണ്ണയങ്ങളുടെ ഉദ്ദേശം.
കാര്‍ഷിക ഉത്പന്ന വ്യാപാര വാണിജ്യ (പ്രോത്സാഹിപ്പിക്കല്‍ സൗകര്യപ്പെടുത്തല്‍) നിയമം 2020 നിഷ്കര്‍ഷിക്കുന്നത് ഉത്പന്ന വിപണന സംഘം മാര്‍ക്കറ്റുകള്‍ക്ക് പുറത്ത് ഓണ്‍ലൈന്‍ ഇലക്ട്രോണിക് വ്യാപാരങ്ങളും ഇടപാടുകളും നടത്താനുള്ള പ്ലാറ്റ്ഫോമുകള് ഉണ്ടാക്കി അതിലൂടെ കാര്‍ഷിക ഉത്പന്നങ്ങള്‍ കര്‍ഷകരെക്കൊണ്ട് കച്ചവടം നടത്തിക്കുക എന്നതാണ്. ആ്വദ്യഘട്ടത്തില് കണ്‍സ്യൂമര്‍ ഔട്ലെറ്റുകളുടെയും കയറ്റു മതിയുടെയും പിന്തുണയോടെ കൂടിയ വിലക്ക് കാര്‍ഷിക ഉത്പന്നങ്ങള്‍ വാങ്ങാന്‍ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളുടെ രൂപത്തില്‍വരുന്ന കുത്തകകള്‍ക്ക് സാധിക്കും. എന്നാല്‍ ഉത്പന്ന വിപണന സംഘം മാര്‍ക്കറ്റുകള്‍ പൂട്ടികഴിഞ്ഞാല്‍ കര്‍ഷകരെ ചൂഷണം ചെയ്യാന്‍ കുത്തകകള്‍ക്ക് സാധിക്കുമെന്നുമാത്രമല്ല പൊതുസമൂഹവും കുത്തകകള്‍ നിര്‍ണ്ണയിക്കുന്ന വിലക്ക് കാര്‍ഷിക ഉത്പന്നങ്ങള്‍ വാങ്ങേണ്ടിവരും.
കര്‍ഷക (ശാക്തീകരണ സംരക്ഷണ) വിലയുറപ്പ് സേവന കരാര്‍ നിയമത്തില്‍ സ്പോണ്‍സര്‍മാരുടേയും സേവന ദാതാക്കളുടേയും രൂപത്തില്‍ കുത്തകകള്‍ക്ക് കടന്നുകയറാന്‍ അവസരം കൊടുക്കുകയാണ്. ഈ നിയമത്തിന്റെ രണ്ടാം അധ്യായം കൃഷിക്കരാര്വെക്കുന്നത് സംബന്ധിച്ചാണ്. കൃഷി തുടങ്ങുന്നതിന് മുമ്പ്തന്നെ ഉത്പന്നം ഏതുവേണമെന്നും എന്തു വിലക്ക് വാങ്ങാമെന്നും സ്പോണ്‍സര്‍മാര്‍ കര്ഷകന് നിര്‍ദേശം നല്‍കും. ഉത്പന്ന വിപണന സംഘം മാര്‍ക്കറ്റുകള്‍ ഉള്ള സാഹചര്യത്തില്‍ കര്ഷകന് ഏതു ഉത്പന്നം വേണം എന്ന കാര്യത്തിലും വിലയുടെ കാര്യത്തിലും അഭിപ്രായം പറയാന്‍ സാധിക്കും. ഉത്പന്ന വിപണന സംഘം മാര്‍ക്കറ്റുകള്‍ നിര്‍ത്തലാക്കിയാല്‍ സ്പോണ്‍സര്‍മാരുടെ രൂപത്തില്‍ വരുന്ന കുത്തകകള്‍ പറയുന്ന ഉത്പന്നങ്ങള്‍ അവര്‍ ആവശ്യപ്പെടുന്ന വിലക്ക് നല്കുകയല്ലാതെ നിവര്ത്തിയില്ലാതെയാകുന്നു. കാര്‍ഷിക ഉത്പന്നങ്ങള്‍ ഏതുവേണമെന്ന് കുത്തകകള്‍ തീരുമാനിക്കുന്നത് രാജ്യത്തെ ജനങ്ങളുടെ ആവശ്യകത നോക്കിയായിരിക്കില്ല. എന്നാല്‍ ആ ഉത്പന്നം മൂലം കുത്തക കമ്പനികള്‍ക്ക് ലഭിക്കുന്ന ലാഭത്തിന്റെ നിരക്കിനെ അടിസ്ഥാനപ്പെടുത്തിയായിരിക്കും. മാര്‍ക്കറ്റില്‍ ലഭ്യമല്ലാത്ത ഉത്പന്നങ്ങള്‍ ജനങ്ങള്ക്കാവശ്യമായിവന്നാല് ഇറക്കുമതി ചെയ്തിട്ടായാലും കുത്തകകള്‍ നിര്‍ണയിക്കുന്ന വിലക്ക് വാങ്ങേണ്ട അവസ്ഥ ജനങ്ങള്‍ക്കുണ്ടാകുന്നു. ആവശ്യസാധന നിയമത്തിന്റെ ഭേദഗതി കര്‍ഷക സൗഹൃദ തലക്കെട്ടോടെയാണ് അവതരിപ്പിച്ചതെങ്കിലും അതില്‍ കുത്തകകള്‍ക്ക് പരമാവധി ഉത്പന്നങ്ങള്‍ സംഭരിക്കാനുള്ള അവസരം പരോക്ഷമായി നല്‍കിയിട്ടുണ്ട്.
ഇന്ത്യ സോഷ്യലിസ്റ്റ് സ്വഭാവത്തില്‍നിന്നും മുതലാളിത്ത സ്വഭാവത്തിലേക്ക് വഴിമാറുന്നു. ഭൂരിപക്ഷമുപയോഗിച്ച് അത് നടപ്പില്‍ വരുത്തുന്നു. ചോദ്യം ചെയ്താല്‍ ഇത് കര്‍ഷകര്‍ക്ക് വേണ്ടി ഉണ്ടാക്കിയത് എന്ന് പറയും. ഉത്പന്ന വിപണന സംഘം മാര്‍ക്കറ്റുകളെല്ലാം പൂട്ടിയതിനുശേഷം കര്‍ഷകര്‍ അതിനെ ചോദ്യം ചെയ്താല്‍ നിങ്ങള്‍ താല്പര്യമുണ്ടെങ്കില് കൃഷി ചെയ്താല്‍ മതി എന്നു പറയും. ഒന്നുകില്‍ കാര്‍ഷിക സേവന ദാതാക്കളുടെ രൂപത്തിലോ അല്ലെങ്കില്‍ നേരിട്ടോ ഉത്പാദനവും കുത്തകകളുടെ കയ്യിലെത്തിയേക്കും. പ്രതിരോധിക്കാതെ നിവൃത്തിയില്ല. എന്നാല്‍ ഈ പ്രതിരോധം കൊണ്ടോ പ്രതിഷേധം കൊണ്ടോ അര്ത്ഥമുണ്ടോയെന്നറിയില്ല. കേന്ദ്ര സര്‍ക്കാരിന് ഭരണഘടനപരമായി സാധിക്കാത്തത് ഭൂരിപക്ഷത്തിന്റെ തണലില്‍ ചെയ്തുകൊണ്ട് ഈ നിയമങ്ങള്‍ ഉണ്ടാക്കിയത് കുത്തകകളെ സഹായിക്കുന്നതിനാണെന്ന കാര്യത്തില്‍ യാതൊരു തര്‍ക്കവുമില്ല.
columns
കേരളീയം എന്ന ധൂര്‍ത്ത് മേള-എഡിറ്റോറിയല്‍
സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയുടെ വന്‍ ഗര്‍ത്തത്തില്‍ അകപ്പെട്ട് നില്ക്കുമ്പോള് കേരളീയത്തിന്റെ പേരില്‍ കോടികള്‍ പൊടിപൊടിക്കുന്ന സര്‍ക്കാര്‍ റോമാ നഗരം കത്തിയെരിയുമ്പോള്‍ വീണ വായിച്ച നീറോ ചക്രവര്‍ത്തിമാരെയാണ് ഓര്‍മപ്പെടുത്തുന്നത്.
സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയുടെ വന്‍ ഗര്‍ത്തത്തില്‍ അകപ്പെട്ട് നില്ക്കുമ്പോള് കേരളീയത്തിന്റെ പേരില്‍ കോടികള്‍ പൊടിപൊടിക്കുന്ന സര്‍ക്കാര്‍ റോമാ നഗരം കത്തിയെരിയുമ്പോള്‍ വീണ വായിച്ച നീറോ ചക്രവര്‍ത്തിമാരെയാണ് ഓര്‍മപ്പെടുത്തുന്നത്. ചരിത്രത്തിലെ ഏറ്റവും വലിയ കടബാധ്യതയുമായി, എല്ലാ വകുപ്പുകളിലും കോടികളുടെ കുടിശ്ശിക നിലനില്‍ക്കുന്ന ഒരു സര്‍ക്കാറാണ് കേരളം ഭരിച്ചുകൊണ്ടിരിക്കുന്നത്. ക്ഷേമ പെന്‍ഷനുകള്‍ മുടങ്ങിയിട്ട് മാസങ്ങള്‍ പിന്നിട്ടു, കെ.എസ്.ആര്.ടി.സിയില്‍ ശമ്പളവും പെന്‍ഷനുമില്ല, സ്കൂള്‍ കുട്ടികളുടെ ഉച്ചഭക്ഷണത്തിനു പോലും പണം നല്കാനില്ല, നെല്‍കര്‍ഷകരുടെ കുടിശ്ശിക കൊടുത്തുവീട്ടാന്‍ കഴിയുന്നില്ല, കുടിശ്ശിക നല്കാത്തതിനാല് സപ്ലൈക്കോയില്‍ വിതരണക്കാര്‍ ടെണ്ടര്‍ എടുക്കുന്നില്ല, ലൈഫ് മിഷന് പദ്ധതിയിലും കാരുണ്യ ഫണ്ടിലുമൊന്നും തുക ലഭ്യമാകുന്നില്ല തുടങ്ങിയ അതി ഗുരുതരമായ സാമ്പത്തിക സാഹചര്യമാണ് സംസ്ഥാനത്ത് നിലനില്‍ക്കുന്നത്. സാമ്പത്തിക തകര്‍ച്ചയിലേക്ക് കൂപ്പുകുത്തിയ ഭരണകൂടങ്ങള്‍ പ്രകടമാക്കിയ എല്ലാ തരത്തിലുള്ള അസ്ഥിരതകളും ഈ സര്‍ക്കാര്‍ കാണിച്ചുകൊണ്ടിരിക്കുകയാണ്. ഈ ഘട്ടത്തിലാണ് തകര്‍ച്ചക്ക് ആക്കം കൂട്ടുന്ന രീതിയില്‍ ധൂര്‍ത്തിന്റെ മഹാമേളയായി കേരളീയം തലസ്ഥാന നഗരിയില്‍ അരങ്ങേറുന്നത്. 27 കോടി രൂപ ചിലവഴിച്ച് സര്‍ക്കാര്‍ നടത്തുന്ന ഈ മഹാമഹം ധൂര്‍ത്തിന്റെ മാത്രമല്ല അഴിമതിയുടെയും കൂടിച്ചേരല്‍ കൂടിയാണ്. ടെണ്ടര്‍പോലുമില്ലാതെ ഇഷ്ടക്കാര്‍ക്ക് പരിപാടിയുടെ കരാര്‍ നല്കിയതു മുതല്‍ തുടങ്ങുന്നു അഴിമതിയുടെ ഗന്ധം.
കേരളം നിലവില്‍ വന്നതിനു ശേഷമുള്ള മുഴുവന്‍ വികസന പ്രവര്‍ത്തനങ്ങളുടെയും പിതൃത്വം നിര്‍ലജ്ജം തന്റെ പേരിനോട് ചേര്‍ത്തുവെക്കുന്ന മുഖ്യമന്ത്രി അതേ അല്‍പ്പത്തരത്തോടെ തന്നെ കേരളീയവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തുടനീളം തന്റെ മുഖം പ്രതിഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. മാധ്യമങ്ങളായ മാധ്യമങ്ങളിലെല്ലാം ബഹുവര്‍ണ ചിത്രങ്ങള്‍ വെച്ചുള്ള പരസ്യം നല്‍കിയിട്ടും മതിവരാഞ്ഞിട്ട് പ്രധാന നഗരങ്ങളില്‍ കോടികള്‍ ചിലവഴിച്ച് ബഹുരാഷ്ട്ര കമ്പനികളുടെ പരസ്യബോര്‍ഡുകളെ വെല്ലുന്ന ഫോള്‍ഡിങ്ങുകള്‍ സ്ഥാപിച്ച് സായൂജ്യമടയുകയാണ്. ജി ട്വന്റി ഉച്ചകോടിയുടെ പേരില്‍ ഡല്‍ഹി നഗരം തന്റെ മാത്രം ചിത്രങ്ങളാല്‍ അലങ്കരിച്ച് ലോക രാഷ്ട്രങ്ങള്‍ക്കു മുന്നില്‍ രാജ്യത്തെ നാണംകെടുത്തിയ പ്രധാനമന്ത്രിയുടെ അതേ പാത പിന്തുടര്ന്ന് കേരളീയം നടക്കുന്ന തിരുവനന്തപുരം നഗരത്തെ തന്റെ സ്വന്തമാക്കിമാറ്റിയിരിക്കുകയാണ് മുഖ്യമന്ത്രി. വിവിധ സെഷനുകളില്‍ പങ്കെടുക്കുമ്പോള്‍ സ്വന്തം പേര് പ്രിന്റ് ചെയ്ത മുണ്ടും ഷര്‍ട്ടും കൂടി ധരിക്കാന്‍ ശ്രദ്ധിച്ചാല്‍ പ്രധാനമന്ത്രിയെപോലെ സമ്മേളനത്തെ കൈയ്യിലെടുക്കാന്‍ മുഖ്യമന്ത്രിക്കും സാധിക്കുന്നതേയുള്ളൂ.
ലോക കേരള സഭ പോലെ സംസ്ഥാന സര്‍ക്കാറിന്റെ നേട്ടങ്ങളെ ലോകം മുഴുവന്‍ എത്തിക്കുക എന്നതാണ് പരിപാടിയുടെ പ്രഖ്യാപിത ലക്ഷ്യമായി സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍ കോടികള്‍ ചിലവഴിച്ച് നടത്തുന്ന ലോക കേരള സഭകള്‍ സംസ്ഥാനത്തിന് എന്ത് നേട്ടമുണ്ടാക്കി എന്നന്വേഷിക്കുമ്പോഴാണ് ഈ പരിപാടികളുടെ പൊള്ളത്തരം വ്യക്തമാകുന്നത്. വേണ്ടപ്പെട്ടവരെ ആനയിച്ചു കൊണ്ടുവന്ന് തങ്ങളെക്കുറിച്ച് മുഖസ്തുതി പറയിപ്പിക്കുക എന്നതല്ലാതെ ലോക കേരള സഭ വഴി സംസ്ഥാനത്തുണ്ടായ എന്തെങ്കിലുമൊരു നേട്ടം എടുത്തുകാണിക്കാന്‍ സര്‍ക്കാറിന് സാധ്യമല്ല. ഈ സാഹചര്യത്തിലാണ് ഇതേ മാതൃകയില്‍ തന്നെ വിവിധ മേഖലകളിലെ പ്രമുഖരെക്കൊണ്ട് മുഖ്യമന്ത്രിയുടെയും സര്‍ക്കാറിന്റെയും അവതാനങ്ങള്‍ പാടിപ്പുകഴ്ത്തിക്കുകയും അതുകാണിച്ച് ആരാധക വൃന്തത്തെ ആനന്ദലബ്ധിയില്‍ ആറാടിപ്പിക്കുകയും ചെയ്യുന്നത്. തിരഞ്ഞെടുപ്പ് പ്രചരണം പോലെയുള്ള രംഗങ്ങളില്‍ ഈ സംവിധാനങ്ങളെല്ലാം ഉപയോഗപ്പെടുത്തുകയും ചെയ്യുക എന്ന ലക്ഷ്യവും ഇതിനെല്ലാം പിന്നിലുണ്ടാകാം. നഷ്ടപ്പെട്ടുപോയ ജന പിന്തുണ തിരിച്ചു പിടിക്കാന്‍ പി.ആര് ഏജന്‍സികള്‍ പറഞ്ഞു തരുന്ന എന്ത് ചെപ്പടി വിദ്യകളും ഉപയോഗിക്കാനുള്ള പൂര്‍ണ സ്വാതന്ത്ര്യം പിണറായി വിജയനുണ്ട്. പക്ഷേ അത് സ്വന്തം ചിലവില്‍ ആകണമെന്നു മാത്രം. ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് നടത്തിക്കൊണ്ടിരിക്കുന്ന ഈ കോപ്രായങ്ങല്‍ക്കെല്ലാം കാലം മറുപടി പറയിപ്പിക്കുമെന്ന കാര്യം നിസ്സംശയമാണ്.
columns
ഗസ്സ മരണ മുനമ്പാക്കിയത് ആര്
അമേരിക്കന്‍ പിന്തുണയോടെ ഇസ്രാ ഈല്‍ നിരപരാധികളായ നൂറുകണക്കിന് ഫലസ്തീന് കുഞ്ഞുങ്ങളേയും സ്ത്രീകളേയും നിഷ്കരുണം ബോംബിട്ട് കൊല്ലുകയാണ്. മരണ മുനമ്പായിമാറിയിരിക്കുന്നു ഗസ്സ.
റിയാസ് ഹുദവി പുലിക്കണ്ണി
അമേരിക്കന്‍ പിന്തുണയോടെ ഇസ്രാ ഈല്‍ നിരപരാധികളായ നൂറുകണക്കിന് ഫലസ്തീന് കുഞ്ഞുങ്ങളേയും സ്ത്രീകളേയും നിഷ്കരുണം ബോംബിട്ട് കൊല്ലുകയാണ്. മരണ മുനമ്പായിമാറിയിരിക്കുന്നു ഗസ്സ. അയ്യായിരത്തോളം പൗരന്മാന് നിഷ്ഠൂരമായി കൊല്ലപ്പെട്ടു, നിരപരാധികളായ ആയിരക്കണക്കിന് കുട്ടികളും സ്ത്രീകളും അവയില്‍ ഉള്‍പ്പെടുന്നുണ്ട്. യുദ്ധത്തിന്റെ സര്‍വ മര്യാദകളും ധാരണകളും ലംഘിച്ച് ഇസ്രാ ഈല്‍ നരനായാട്ട് തുടരുകയാണ്. കഴിവതും വേഗം പ്രശ്നങ്ങള്‍ പരിഹരിച്ച് സമാധാനം പുന:സ്ഥാപിക്കേണ്ട ഐക്യരാഷ്ട്ര സഭയും മറ്റു ലോക രാഷ്ട്രങ്ങളും ഇസ്രാ ഈലിന്റെ കിരാതന തേര്‍വാഴ്ചയെ തള്ളിപറയുന്നതിനപ്പുറം കര്‍ക്കശമായ മറ്റൊരു കടുത്ത നിലപാടിലേക്കും കടക്കാതെ കാഴ്ചക്കാരായി നില്‍ക്കുന്നുവെന്നതാണ് ഏറെ ദു:ഖകരം. ഭക്ഷണം, കുടിവെള്ളം, വൈദ്യുതി, ഇന്ധനം തുടങ്ങി സര്‍വ മേഖലയിലും ഉപരോധം ഏര്‍പ്പെടുത്തിയും പാര്‍പ്പിടങ്ങളും സ്കൂളുകളും അഭയാര്‍ത്ഥി ക്യാമ്പുകളും ബോബിട്ട് നിലം പരിശാക്കിയും ഫലസ്തീന് ജനതയെ ക്രൂരമായി പീഡിപ്പിച്ചിട്ടും, അക്രമിച്ചിട്ടും യാതൊരു ദാക്ഷിണ്യവുമില്ലാതെ ആയിരക്കണക്കായ പിഞ്ചുകുഞ്ഞുങ്ങളും സ്ത്രീകളും പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ആശുപത്രികള്‍പോലും മനുഷ്യത്വം ഇല്ലാത്ത ഇസ്രാ ഈല്‍ സൈന്യം ബോംബിട്ട് നശിപ്പിച്ചു. പ്രാചീന കാലത്തേക്കാള്‍ ലോകം മനുഷ്യത്വപരമായും ധാര്‍മികമായും വളര്‍ച്ച കൈവരിച്ചുവെന്ന് അവകാശവാദം ഉന്നയിക്കുന്ന പുതിയ കാലത്ത് ഇങ്ങനെയൊക്കെ സംഭവിക്കുന്നുവെന്നത്തന്നെ മനുഷ്യത്വമുള്ളവര്‍ക്ക് ചിന്തിക്കാനും ചെയ്യാനും കഴിയാത്തതാണ്. അത്രമേല്‍ ഭീകരമാണ് ഹമാസിനെ പ്രത്രിരോധിക്കുന്നുവെന്ന പേരില്‍ ഇസ്രാ ഈല്‍ ഗസ്സയിലും ഫലസ്തീനിന്റെ മറ്റു പ്രദേശങ്ങളിലും നടത്തികൊണ്ടിരിക്കുന്ന മനസ്സുലക്കുന്ന കൃത്യങ്ങള്‍.
ഇറാന്, ഖത്തര്‍, സഊദി അടക്കമുള്ള അറബ് രാജ്യങ്ങള്‍ ഇസ്രാഈലിന്റ അതിരുകടന്ന അക്രമങ്ങളെയും ഫലസ്തീന് അധിവേശത്തേയും അപലപിച്ചിട്ടും നിലവിലെ ഇസ്രാഈലിന്റെ ഇടപെടലുകള്‍ പശ്ചിമേഷ്യയില്‍ കൂടുതല്‍ രക്ത ചൊരിച്ചിലുകള്‍ക്ക് വഴിവെക്കുമെന്ന് വ്യക്തമാക്കിയിട്ടും തങ്ങളുടെ പ്രഖ്യാപിത നിലപാടില്‍നിന്ന് പിന്നോട്ട് പോകാതെ ഇസ്രാഈല്‍ രക്തരൂക്ഷിതമായ യുദ്ധത്തിനു മുതിരുന്നതിന്റെ പൂര്‍ണ ഉത്തരവാദിത്വം ലോക പൊലിസായി ചമയുന്ന അമേരിക്കക്കു മാത്രമാണ്. കാരണം ഇസ്രാഈലിനെതിരെ ഹമാസിന്റെ അപ്രതീക്ഷിത ആക്രമണം നടന്നപ്പോള്‍ മുമ്പും പിമ്പും നോക്കാതെ പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച രാജ്യമാണ് അമേരിക്ക. മാത്രമല്ല, തങ്ങളുടെ വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കണ് ഹമാസിന്റെ ആക്രമണത്തെ അപലപിച്ചു നടത്തിയ ആദ്യ പ്രതികരണം താനും ഒരു ജൂതനാണെന്നാണ്. അതോടൊപ്പം നാളിതുവരെ തങ്ങള്‍ ചെയ്ത്കൊണ്ടിരിക്കുന്ന കണ്ണില്ലാത്ത ക്രൂരതകളെ മറച്ചുപിടിക്കാനും ലോക രാജ്യങ്ങളുടെ പിന്തുണ നേടാനും ഹമാസിനെ തീവ്രവാദ സംഘടനയായി മുദ്രകുത്താനും ജൂത സൈന്യം പടച്ചുണ്ടാക്കിയ ‘ബന്ദികളായ 40 കുട്ടികളെ ഹമാസ് പോരാളികള്‍ കഴുത്തറത്ത് കൊന്നെന്ന’ കല്ലുവെച്ച നുണകള്‍ അപ്പാടെ നിസ്സംശയം മാധ്യമങ്ങള്‍ക്ക്മുമ്പാകെ ഏറ്റുപറഞ്ഞ് ഇസ്രാഈലിനെ പരസ്യമായി പിന്തുണക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് ബൈഡന്റെ കാഴ്ചയും കണ്ടതാണ്. ഫലസ്തീനിലെ നിലവിലെ സാഹചര്യങ്ങളെ കൂടുതല്‍ വഷളാക്കിയത് അമേരിക്കയാണെന്ന് പറയുന്നതായിരിക്കും കൂടുതല്‍ നല്ലത്. റഷ്യ യുക്രെന് യുദ്ധം പൊട്ടി പുറപ്പെട്ടപ്പോള്‍ യൂറോപ്യന്‍ യൂണിയനെ കൂട്ടുപ്പിടിച്ച് റഷ്യക്കെതിരെ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തി ഇരയോടൊപ്പമാണെന്ന് പ്രസ്താവിച്ച അമേരിക്കയും ബൈഡനും സയണിസ്റ്റ് സൈന്യത്തിന്റെ മിസൈല്‍ ആക്രമണത്തില്‍ ദിനംപ്രതി മരിച്ച് വീഴുന്ന നൂറുകണക്കിനു കുഞ്ഞുങ്ങള്‍ക്കു വേണ്ടിയും തകര്‍ന്നടിഞ്ഞ പാര്‍പ്പിടങ്ങള്‍ക്കിടയില്‍ സര്‍വതും നഷ്ടപ്പെട്ട് നിലവിളിക്കുന്ന നിരപരാധികളായ ആയിരങ്ങള്‍ക്കു വേണ്ടിയും പ്രസ്താവന പോലും നടത്താത്തത്. പിറന്ന മണ്ണില്‍ അധിവസിക്കാന്‍ അധിനിവേശ ശക്തിക്കെതിരെ പോരാട്ടം നടത്തുന്ന ‘ഹമാസിനെ’ ഇസ്ലാമിക് സ്റ്റേറ്റിന്റെ അക്രമങ്ങളോട് തുലനം ചെയ്യാനും ഇസ്രാഈലിനെ വെള്ളപൂശാനും അമേരിക്കയും മറ്റു പാശ്ചാത്യശക്തികളും ശ്രമിക്കുന്നത് ജൂതരാഷ്ട്ര പിറവിയുടെ ചരിത്രം അറിയാത്തതു കൊണ്ടോ ഓര്‍മയില്ലാത്തതുകൊണ്ടോയല്ല, മറിച്ച് മുസ്ലിം വിരോധത്തിന്റെയും മത വര്‍ഗ വെറിയുടേയും അവര്‍ണ ബോധം ഇപ്പോഴും വെള്ളക്കാരന്റെ മനോമുകുരങ്ങളില്‍ അന്തര്‍ലീനമായി കിടപ്പുണ്ടെന്നതിന്റെ പ്രകടമായ പ്രതീകം കൂടിയാണ്. രണ്ടാം ലോക യുദ്ധാനന്തര ജാരസന്തതിയായി പാശ്ചാത്യ രാജ്യങ്ങളുടെ കുടില തന്ത്രങ്ങളാല്‍ പിറവി കൊണ്ട ജൂത രാഷ്ട്രത്തിന് ഇപ്പോഴും നല്കികൊണ്ടിരിക്കുന്ന അകമഴിഞ്ഞ പിന്തുണയും. കൂടാതെ പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ ഇടക്കിടെ യുദ്ധവും ഒടുങ്ങാത്ത ആഭ്യന്തര കലാപങ്ങളും സംഘര്‍ഷങ്ങളും സൃഷ്ടിച്ചു ആയുധ കച്ചവടം പൊടിപൊടിക്കാനും അതിലൂടെ സാമ്പത്തിക നേട്ടം കൊയ്യാനും അമേരിക്കയടങ്ങുന്ന പാശ്ചാത്യന്‍ സാമ്രാജ്യത്വ ശക്തികള്‍ കാലങ്ങളായി നടത്തികൊണ്ടിരിക്കുന്ന മനുഷ്യത്വരഹിതമായ നാടകം കൂടിയാണ് ഇസ്രാഈല്‍ ഫലസ്തീന് വിഷയത്തില്‍ അമേരിക്ക ഇപ്പോള്‍ നടത്തികൊണ്ടിരിക്കുന്ന അനുനയനീക്കങ്ങള്‍ എന്നു കൂടി അനുമാനിക്കാം. അതിനാല്‍ നിലവിലെ ഫലസ്തീന് ഇസ്രാഈല്‍ സംഘട്ടനങ്ങളുടെ താത്കാലിക വിരാമത്തിനുള്ള നയതന്ത്ര നീക്കങ്ങളല്ല ലോക രാജ്യങ്ങളും ഐക്യരാഷ്ട്ര സഭയും നടത്തേണ്ടത്, മറിച്ച് കുടിയിറക്കപ്പെട്ട് ആട്ടിയോടിക്കപ്പെട്ട ഒരു വിഭാഗം ജനതക്ക് അധിവസിക്കാനൊരിടം അനുവദിച്ചതിന്റെ പേരില്‍ സൈ്വര്യമായ ഉറക്കവും സുരക്ഷിതമായ പാര്‍പ്പിടവും സ്വരാജ്യംതന്നെയും കാലങ്ങളായി നഷ്ടപ്പെട്ട ഫലസ്തീനികള്‍ക്ക് സ്വതന്ത്രമായൊരു രാജ്യം സാക്ഷാത്കരിച്ച് കൊടുക്കുകയെന്നതാണ് സുതാര്യമായ പരിഹാരം. എങ്കിലേ നിരന്തരം ഉയരുന്ന ഗസ്സയിലെ പതിനായിരങ്ങളുടെ രോദനം എന്നെന്നേക്കുമായി നിലച്ച് സമാധാനത്തിന്റെ പുതിയ സൂര്യോദയങ്ങള്‍ ഉദയം ചെയ്യൂ.
columns
പ്രവാചക നാമത്തിൻ്റെ പൊരുൾ
ലോകത്ത് വളരെ കൂടുതൽ ഉച്ചരിക്കുകയും സ്തുതി കീർത്തനങ്ങൾക്ക് വിധേയമാവുകയും ചെയ്യുന്ന നാമമാണ് മുഹമ്മദ് .പ്രാർത്ഥനകളിൽ, കാവ്യങ്ങളിൽ , കഥാവിഷ്കാരങ്ങളിൽ ആ നാമം ആവർത്തിച്ചു വരുന്നു.
പാണക്കാട് സയ്യിദ് മുനവ്വറലി
ശിഹാബ് തങ്ങൾ
ലോകത്ത് വളരെ കൂടുതൽ ഉച്ഛരിക്കുകയും സ്തുതി കീർത്തനങ്ങൾക്ക് വിധേയമാവുകയും ചെയ്യുന്ന നാമമാണ് മുഹമ്മദ് .പ്രാർത്ഥനകളിൽ, കാവ്യങ്ങളിൽ , കഥാവിഷ്കാരങ്ങളിൽ ആ നാമം ആവർത്തിച്ചു വരുന്നു .തിരുനബിയുടെ നാമകരണ ചടങ്ങിൽ പ്രപിതാവായ അബ്ദുൽ മുത്തലിബിനോട് ബന്ധുക്കളായ ഖുറൈശികൾ ചോദിക്കുന്നുണ്ട്: കൊച്ചു മകനെ എന്ത് പേരാണ് വിളിക്കുന്നത്? അദ്ദേഹം മറുപടി നൽകി: പ്രിയങ്കരനായ പേര് മുഹമ്മദ് .ലോകാലോകങ്ങളിൽ ഉള്ളവർ അവനെ അനുധാവനം ചെയ്യണമെന്ന് ആഗ്രഹിക്കുന്നു.” വന്ധ്യവയോധികനായ ഉപ്പൂപ്പയുടെ ആഗ്രഹത്തിന് പടച്ചവൻ ഉത്തരം നൽകി. മണ്ണിൽ മനുഷ്യരും ആകാശത്ത് മാലാഖമാരും ആ പേര് ഉൾപ്പുള്കത്തോടെ ഉരുക്കഴിക്കുന്നു .തിരുനബിയുടെ നാമകീർത്തനം പാഠവത്കരിക്കുകയും അത് വിശ്വാസിയുടെ ഉത്തരവാദിത്തമാണെന്ന് നിർദ്ദേശിക്കുകയും ചെയ്ത ഖുർആൻ ഇങ്ങനെ പ്രഖ്യാപിച്ചു :നബിയുടെ മേൽ അല്ലാഹു അനുഗ്രഹം വർഷിക്കുന്നു, മലക്കുകൾ പ്രാർത്ഥിക്കുന്നു, സത്യവിശ്വാസികളെ നബിക്ക് അനുഗ്രഹം. സമാധാന വർഷത്തിനായി നിങ്ങളും പ്രാർത്ഥിക്കുക.
56 തലമുറകളിലൂടെ തുടരുന്ന ഈ മുഹമ്മദീയ പ്രകീർത്തനത്തിൻറെ പൊരുൾ എന്താണ് ?അനുയായികളാൽ ആപാദചൂഢം പിന്തുടരുന്ന ഒന്നായി മുഹമ്മദ് എന്ന നാമവും നബിയുടെ ചര്യകളും മാറുന്നതെന്തുകൊണ്ട് എന്നത് വിമർശകരെ പോലും വിസ്മയിപ്പിക്കുന്നതാണ്. കൗമാരപ്രായത്തിൽ കേട്ട മുഹമ്മദ് എന്ന നാമത്തിന്റെ സൗന്ദര്യത്തിന് പിന്നാലെ സഞ്ചരിക്കുകയും ചരിത്രത്തിലും കവിതയിലും നാടകത്തിലും ആവർത്തിക്കുന്ന ആ പേരിൻറെ ആവിഷ്കാരങ്ങളെ നാലു പതിറ്റാണ്ടുകളിലൂടെ നീളം പഠിക്കുകയും ചെയ്ത ജർമൻ ഓറിയന്റലിസ്റ്റ് ആൻമേരി ഷിമ്മൽ രചിച്ച ‘ മുഹമ്മദ് ദൈവത്തിൻറെ തിരുദൂതർ ‘എന്ന പുസ്തകം പ്രസിദ്ധമാണ്. മധ്യകാലത്ത് നിലനിന്ന നബിനിന്ദക്കുള്ള പണ്ഡിതോചിതമായ പ്രായശ്ചിത്തമായി വേണം ഈ പുസ്തകത്തെ കണക്കാക്കാൻ. സെമറ്റിക്പാരമ്പര്യത്തിലും ആഫ്രിക്കാൻ പാശ്ചാത്യ പൗരസ്ത്യ ദേശങ്ങളിലും നബി ചരിത്രരചനയുടെയും കീർത്തനങ്ങളുടെയും കുത്തൊഴുക്ക് വലിയൊരു പഠന മേഖലയാണ് തോമസ് കാർലൈൽ 19-)0 നൂറ്റാണ്ടിന്റെ ആദ്യത്തിൽ ലണ്ടനിൽ നടത്തിയ മൂന്നു പ്രഭാഷണങ്ങളിൽ ഒന്ന് ഹീറോ ആസ് എ പ്രോഫറ്റ് ‘ എന്ന തലവാചകത്തിൽ മുഹമ്മദ് നബിയെ കുറിച്ചായിരുന്നു .അതുവരെ പ്രചരിക്കപ്പെട്ടിരുന്ന എല്ലാ ആരോപണങ്ങൾക്കും വസ്തുതകൾ അപഗ്രഥിച്ച് യുക്തിസഹമായി മറുപടി പറഞ്ഞു .ഇസ്ലാം വാളുകൊണ്ട് പ്രചരിപ്പിക്കപ്പെട്ട മതമാണെന്ന വിമർശനത്തിന് അദ്ദേഹം നൽകിയ മറുപടി പ്രസക്തമാണ്. കാറിൽ പറയുന്നു ,ഏതൊരു രാഷ്ട്രീയവും ഒരാളുടെ മനസ്സിൽ ആണല്ലോ ആദ്യമായി ഉദിക്കുക.മുഹമ്മദിന് ലഭിച്ച ഇസ്ലാം എന്ന ആശയം പ്രചരിപ്പിക്കാൻ ലോകത്ത് അപ്പോൾ മുഹമ്മദ് മാത്രമേയുള്ളൂ .തന്റെ കയ്യിൽ ഒരു വാളും. ഈ അവസ്ഥയിൽ എങ്ങനെയാണ് മുഹമ്മദിന് ലോകം കീഴടക്കാൻ സാധിക്കുക? വാളുകൊണ്ട് പ്രചരിപ്പിക്കാൻ ആണെങ്കിൽ വേണ്ടത്ര വാളുകളും പ്രയോഗിക്കാൻ അനുയായികളും വേണം. മുഹമ്മദിന് അതിനായി അനുയായികൾ ഉണ്ടായേ പറ്റൂ. ഈ വസ്തുത തെളിയിക്കുന്നത് വാളുകൊണ്ടല്ല ഇസ്ലാം പ്രചരിച്ചത് എന്ന സത്യമാണ് .തിരുനബിനൽകിയ രണ്ട് സന്ദേശങ്ങൾ എടുത്തു പറയേണ്ടതാണ്. ഒന്ന് ,ഐഹികവും പാരത്രികവുമായ അഥവാ ഭൗതികവും ആധ്യാത്മവുമായ രണ്ട് തലങ്ങൾ ഉൾച്ചേർന്നതാണ് ജീവിതം എന്ന കാഴ്ചപ്പാട്. മതമെന്നത് പ്രാർത്ഥനകളുടെയും ആരാധനകളുടെയും (സഷ്ടാവുമായുള്ള കെട്ടുപാടുകളുടെയും കേവലസംഹിതം മാത്രമല്ല, മറിച്ച് നാഗരിക രാഷ്ട്രീയ നിർമാണത്തിന്റെ ബഹുപാOങ്ങൾ ചേർത്ത് സർഗാത്മകവും സാമൂഹികോ ന്മുഖവുമാക്കേണ്ടതാണെന്ന് തിരുനബി പഠിപ്പിച്ചു. ഇത് കൂടുതൽ ജനപ്രിയമായ ഒരു മതത്തിന്റെയും ജനോപകരമായ ജീവിത പദ്ധതിയുടെയും ഉയർപ്പിന് കാരണമായി.അബ്ബാസിയ ഖിലാഫത്തിൻ്റെയും സ്പാനിഷ് മുസ്ലിം ഭരണത്തിന്റെയും കാലത്ത് തുടക്കം കുറിച്ച വൈജ്ഞാനിക പുരോഗതിയുടെയും നാഗരിക വളർച്ചയുടെയും പാരമ്പര്യം ഈ സാമൂഹിക കാഴ്ചപ്പാടിന്റെ ഭാഗമായിരുന്നു. നവോത്ഥാനകാലത്ത് ഉയർന്നു വരാൻ യൂറോപ്പിന് സകല സാധ്യതയും നൽകിയതിൽ തിരുനബിയുടെ പിന്തുണക്കാരിലൂടെ വളർന്ന വൈജ്ഞാനിക വിപ്ലവത്തിന് ചെറുതല്ലാത്ത പങ്ക് ഉണ്ടായിരുന്നു .ഇസ്ലാം തുടങ്ങിയത് പൂർത്തീകരിക്കുക അല്ലാതെ യൂറോപ്പിന് മറ്റൊന്ന് ചെയ്യാൻ ഉണ്ടായിരുന്നില്ല എന്ന് ഫിലിപ് കെ ഹിറ്റി ഈ ചരിത്രത്തെ പറ്റി എഴുതുന്നുണ്ട് .ഇത്തരത്തിൽ ആഘോഷിക്കപ്പെട്ട ഒരു ജനകീയ പ്രവാചകൻ ലോകത്തിനു മുമ്പിൽ ഉണ്ട്. അതിലൂടെയാണ് മുഹമ്മദ് എന്ന സ്തുതിക്കപ്പെട്ട നബി രൂപപ്പെട്ടുവന്നത്. രണ്ടാമതായി എടുത്തു പറയേണ്ടത്, സഹിഷ്ണുത എന്ന വലിയ മൂല്യത്തെ യാഥാർത്ഥ്യമാക്കുന്നതിലും ജനകീയമാക്കുന്നതിലും മുഹമ്മദ് നബി വഹിച്ച പങ്കാണ് പതിറ്റാണ്ടുകൾ യുദ്ധത്തിൽ ഏർപ്പെട്ടുപോകുന്ന ഗോത്രങ്ങളെ തമ്മിലടുപ്പിക്കിയും സഹോദര മതക്കാരെ വിശ്വാസത്തിൽ എടുത്തും മദീനയിൽ നിർമ്മിച്ച രാഷ്ട്രത്തിൻറെ അത്ഭുതം എടുത്തു പറയേണ്ടതാണ് .വിടവാങ്ങൽ പ്രസംഗത്തിൽ ലോക മനസ്സാക്ഷിക്ക് നൽകിയ സമഭാവനയുടെ ഉൾക്കാഴ്ചകൾ അവസാനമില്ലാത്തതാണ്. ഇത്തരത്തിൽ ഇന്ന് കാണുന്ന ലോകത്തെ സമാധാനപൂർണ്ണമായ നിലനിർത്തുന്നതിൽക്കുള്ള പങ്കാളിത്തത്തിന്റെ പേരിൽ കൂടിയാണ് മുഹമ്മദ് സ്തുതിക്കപ്പെട്ടവൻ എന്ന പേര് അർത്ഥപൂർണ്ണം ആകുന്നത്
(മലയാള മനോരമ ദിനപത്രത്തിൽ 28-09-2023 ന് പ്രസിദ്ധീകരിക്കപ്പെട്ടത് )
-
GULF15 hours agoമക്കമദീന ഹൈവേയില്‍ ഭീകരാപകടം: ഉംറ ബസ് കത്തി, 40 പേര് മരിച്ചു
-
india2 days agoമുഹമ്മദ് അഖ്ലാഖ് കേസിലെ പ്രതികള്‍ക്കെതിരായ കേസ് പിന്‍വലിക്കാന്‍ യു.പി. സര്‍ക്കാര്‍ നീക്കം തുടങ്ങി
-
News4 hours agoകമാൽ വരദൂരിൻ്റെ 50 ഫുട്ബോൾ കഥകൾ പ്രകാശിതമായി
-
india2 hours agoമദീനയിലെ ബസ് അപകടം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം വീതം ധനസഹായം നല്‍കുമെന്ന് തെലങ്കാന സര്‍ക്കാര്‍
-
kerala2 days ago500 രൂപയുടെ കള്ളനോട്ടുകളുമായി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍
-
kerala2 days agoതദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അവഗണിക്കപ്പെട്ടതില്‍ മനംനൊന്ത് ആര്‍എസ്എസ് പ്രവര്ത്തകന് ആത്മഹത്യ ചെയ്തു
-
kerala2 days agoസഹപ്രവര്‍ത്തകയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പൊലീസ് അസോസിയേഷന് നേതാവിനെതിരെ കേസ്
-
kerala1 day agoബിഎല്‍ഒയുടെ മരണം; അനീഷ് ജീവനൊടുക്കിയത് സിപിഎം ഭീഷണിയെ തുടര്‍ന്ന്; രജിത് നാറാത്ത്

