Views
ബജറ്റിലെ ദയനീയത
സതീഷ് പി.പി
ന്യൂനപക്ഷ ക്ഷേമപദ്ധതികള്‍ക്ക് ബജറ്റില്‍ പരിഗണനയില്ല. നടപ്പിലാക്കാനാകെ കഴിഞ്ഞ തവണ നീക്കിവെച്ച അതേ തുകയാണ് ന്യൂനപക്ഷ വകുപ്പിന് വകയിരുത്തിയത്. കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ച പദ്ധതികളില്‍ പലതും പെരുവഴിയിലായിരിക്കെ, പഴയ പദ്ധതികളും ഫണ്ടും ആവര്‍ത്തിക്കുന്നതാണ് പുതിയ ബജറ്റിലെ പ്രഖ്യാപനങ്ങള്‍. ബജറ്റിലെ ഈ ദയനീയത ആരും കാണുന്നില്ല.
91 കോടി രൂപയാണ് വകുപ്പിനുള്ള ആകെ വിഹിതം. വിധവകള്‍ക്കും ഉപേക്ഷിക്കപ്പെട്ട സ്ത്രീകള്‍ക്കും വേണ്ടിയുള്ള പ്രത്യേക ഭവനപദ്ധതിക്ക് 58 കോടിയും ന്യൂനപക്ഷങ്ങള്‍ കേന്ദ്രീകരിക്കുന്ന ബ്ലോക്കുകളുടെ വികസനത്തിന് കേന്ദ്രവിഹിതമടക്കം 25 കോടിയും നീക്കിവെച്ചിട്ടുണ്ട്. പൊതുപരീക്ഷകള്‍ക്കും മറ്റും പരിശീലിപ്പിക്കുന്ന 14 പുതിയ കോച്ചിംഗ് കേന്ദ്രങ്ങള്‍ ആരംഭിക്കുമെന്നും വാഗ്ദാനമുണ്ട്.
പിന്നാക്ക സമുദായ ക്ഷേമത്തിന് 114 കോടിയാണ് വിഹിതം. കേന്ദ്രവിഹിതം ഉള്‍പെടെ പിന്നാക്ക സമുദായ സ്‌കോളര്‍ഷിപ്പിന് 50 കോടിയും ഒ.ഇ.സിയുടെ വിദ്യാഭ്യാസ സഹായത്തിന് 100 കോടിയും വകയിരുത്തി. പരമ്പരാഗത കളിമണ്‍ പാത്ര നിര്‍മാണത്തിന്റെ പ്രോത്സാഹനത്തിന് രണ്ട് കോടി, കുംഭാര കോളനിയുടെ വികസനത്തിന് അഞ്ച് അഞ്ച് കോടിയും നീക്കിവെച്ചു. പരമ്പരാഗത കൈവേലക്കാര്‍ക്ക് ടൂള്‍ കിറ്റ് നല്‍കുന്നതിന് മൂന്ന് കോടി, ബാര്‍ബര്‍ ഷോപ്പുകളുടെ നവീകരണത്തിന് രണ്ട് കോടി, പരിവര്‍ത്തിത ക്രൈസ്തവ വികസന കോര്‍പറേഷന് പത്തു കോടി എന്നിങ്ങനെയും പ്രഖ്യാപനമുണ്ട്.
മുന്നാക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് 42 കോടി വകയിരുത്തി. ഇതില്‍ 17 കോടി സ്‌കോളര്‍ഷിപ്പിനും എട്ടുകോടി മുന്നോക്ക സമുദായ വികസന കോര്‍പറേഷന്റെ കാപ്പിറ്റലായും നീക്കിവെക്കും.പ്രഖ്യാപനത്തില്‍ മാത്രം ഒതുങ്ങിയ വനിതകള്‍ക്കായുള്ള പ്രത്യേക വകുപ്പിന് നീക്കിവെച്ചത് 1276 കോടിരൂപ. പ്രത്യേക സ്‌കീമുകളോ പദ്ധതി നിര്‍ദേശങ്ങളോ ഇല്ലാതെയാണ് ‘വനിതാ ശിശുവികസന വകുപ്പി’ന് നീക്കിവെച്ച് ധനകാര്യമന്ത്രി ജനങ്ങളുടെ കണ്ണില്‍ പൊടിയിടുന്നത്.
കഴിഞ്ഞ ബജറ്റിലാണ് തോമസ് ഐസക് വനിതകള്‍ക്കായി പ്രത്യേക വകുപ്പ് രൂപീകരിക്കുമെന്ന് പ്രഖ്യാപിച്ചത്. പ്രഖ്യാപനത്തില്‍ മാത്രം ഒതുങ്ങിയ വകുപ്പ് രൂപീകരണത്തിന് ജീവന്‍ വെച്ചത് അടുത്ത ബജറ്റിന് സമയമായപ്പോഴായിരുന്നു. തുടര്‍ന്ന് ഒരു നോട്ടിഫിക്കേഷന്‍ മാത്രം ഇറക്കി ‘വാഗ്ദാനം’ നിറവേറ്റിയ ശേഷമാണ്, ഐസക് 1276 കോടി നീക്കിവെച്ച് കൈയ്യടി നേടാന്‍ ശ്രമിച്ചത്. 1267 കോടി രൂപക്ക് പുറമേ പൊതു വികസന സ്‌കീമുകളില്‍ സ്ത്രീകള്‍ക്കായുള്ള പ്രത്യേക സ്‌കീമുകളിലായി 1960 കോടി രൂപയും ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്.
വനിതാ വികസന കോര്‍പറേഷന്റെ ആഭിമുഖ്യത്തില്‍ എറണാകുളത്ത് ഷീ ലോഡ്ജ് സ്ഥാപിക്കാനായി 3 കോടി രൂപയാണ് ബജറ്റില്‍ നീക്കിവെച്ചിരിക്കുന്നത്. സ്ത്രീകള്‍ക്കുനേരെയുള്ള അക്രമങ്ങള്‍ തടയുന്നതിനുള്ള പദ്ധതികള്‍ തയ്യാറാക്കാനായി 50 കോടി രൂപയും നീക്കിവെച്ചു. വനിതാ വികസന കേര്‍പറേഷന്റെ കീഴില്‍ സ്ത്രീ സൗഹൃദ ടോയ്ലറ്റുകള്‍ സ്ഥാപിക്കും. 20 മാതൃക സ്ത്രീ സൗഹൃദ ഗ്രാമങ്ങള്‍ സൃഷ്ടിക്കുന്നതിനായി 10 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. അതിക്രമത്തെ അതിജീവിക്കുന്നവര്‍ക്ക് അടിയന്തിര സഹായം ചെയ്യുന്നതിനായി 3 കോടിയും ഇവരെ പുനരധിവസിക്കുവാന്‍ നിര്‍ഭയ വീടുകള്‍ സ്ഥാപിക്കാന്‍ 5 കോടിയും നീക്കിവെച്ചുവെന്ന് അദ്ദേഹം പറയുന്നു. അവിവാഹിതരായ അമ്മമാരുടെ പ്രതിമാസ സഹായം സ്നേഹ സ്പര്‍ശം 1000 രൂപയില്‍ നിന്നും 2000 രൂപയാക്കി വര്‍ധിപ്പിച്ചു. ജെന്‍ഡര്‍ പാര്‍ക്കില്‍ സെന്റര്‍ ഫോര്‍ എക്സലന്‍സ് സ്ഥാപിക്കുന്നതിന് 12 കോടി രൂപയും വനിതാ ഫെഡിന് വേണ്ടി 3 കോടി രൂപയും അനുവദിച്ചു. കൂടാതെ 14 ജില്ലകളിലും വര്‍ക്കിംഗ് വിമന്‍ ഹോസ്റ്റലുകളും ഷോര്‍ട്ട് സ്റ്റേ ഹോമുകളും നിര്‍മ്മിക്കുന്നതിന് 25 കോടി രൂപ വകയിരുത്തി.
യൂബര്‍ മോഡലില്‍ ആംബുലന്‍സ് സര്‍വീസ് ഏര്‍പെടുത്തുമെന്ന് ബജറ്റ് പ്രഖ്യാപനം. അപകടസ്ഥലത്തു നിന്ന് പ്രത്യേക മൊബൈല്‍ ആപ്പില്‍ സന്ദേശം നല്‍കിയാല്‍ ഏറ്റവും അടുത്ത ആംബുലന്‍സ് എത്തിച്ചേര്‍ന്ന് ഏറ്റവും അടുത്തുള്ള ചികിത്സാകേന്ദ്രത്തില്‍ എത്തിക്കുന്നതിനുള്ള സംവിധാനമുണ്ടാക്കും. സ്വകാര്യ ആസ്പത്രികളടക്കം സൗജന്യ അടിയന്തര ചികിത്സ ലഭ്യമാക്കേണ്ടതാണ്. ഇന്‍ഷ്വറന്‍സ് വഴി അവര്‍ക്ക് പിന്നീട് പണം ലഭ്യമാക്കും. ഇതിനാവശ്യമായ പണം റോഡ് സേഫ്ടി ഫണ്ടില്‍ നിന്ന് കണ്ടെത്തുമെന്നും മന്ത്രി പറയുമ്പോള്‍ സംശയങ്ങളാണ് ബാക്കി.
പൊതു ആരോഗ്യ സര്‍വീസസിന് 1685.70 കോടി രൂപയാണ് ഇത്തവണ വകയിരുത്തിയത്. മുന്‍വര്‍ഷത്തെ പോലെ ആരോഗ്യമേഖലയില്‍ പ്രഖ്യാപനങ്ങളുടെ നീണ്ടനിര ഇത്തവണയും ബജറ്റില്‍ ഇടംപിടിച്ചു. സംസ്ഥാനത്തെ പ്രധാന ആസ്പത്രികളില്‍ കാത്ത് ലാബുകള്‍, ഐ.സി യൂണിറ്റുകള്‍, ഡയാലിസിസ് യൂണിറ്റ്, ബ്ലഡ് ബാങ്ക്, ദന്തല്‍ യൂണിറ്റ്, എമര്‍ജന്‍സി കെയര്‍ സെന്ററുകള്‍, സൂപ്പര്‍ സ്‌പെഷ്യാലിറ്റി സൗകര്യങ്ങള്‍, മെറ്റേണിറ്റി യൂണിറ്റുകള്‍ എന്നിവ സ്ഥാപിക്കുന്നതിന് 69 കോടി രൂപയും മാനസികാരോഗ്യ പരിപാലനത്തിന് 17 കോടി രൂപയും വകയിരുത്തി. പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ കുടുംബക്ഷേമ ആസ്പത്രികളാക്കി ഉയര്‍ത്തുമെന്ന കഴിഞ്ഞ ബജറ്റിലെ വാഗ്ദാനം ആവര്‍ത്തിച്ചു. ഇതിനായി 23 കോടി രൂപയും ആസ്പത്രികള്‍ രോഗീ സൗഹൃദമാക്കുന്നതിന് 15 കോടിയും വകയിരുത്തി. നാഷണല്‍ ഹെല്‍ത്ത് മിഷനില്‍ നിന്ന് 2018-19ല്‍ 837 കോടി രൂപ പ്രതീക്ഷിക്കുന്നതായും സംസ്ഥാനവിഹിതമായ 335 കോടി രൂപ വകയിരുത്തിയതായും മന്ത്രി അറിയിച്ചു.സാമ്പത്തിക പ്രതിസന്ധി ഇത്രയും രൂക്ഷമാകുമെന്ന് കരുതിയിരുന്നില്ലെന്നും സാമ്പത്തിക അച്ചടക്കം പാലിച്ചാല്‍ മാത്രമേ ഇതില്‍ നിന്നും കരകയറാന്‍ സാധിക്കുവെന്നുമാണ് മന്ത്രി ടി.എം തോമസ് ഐസക് പ്രതികരിച്ചത്.ഉത്തരവാദിത്ത ബോധത്തോടെയുള്ള ബജറ്റാണിതെന്ന് അദ്ദേഹം അവകാശപ്പെടുന്നു. ധൂര്‍ത്ത് എന്ന ആരോപണം ഉന്നയിച്ചവര്‍ക്കുള്ള മറുപടി കൂടിയാണ് ബജറ്റ്. റവന്യൂകമ്മി കുറച്ചുകൊണ്ടുവരാന്‍ സാധിക്കുന്നത് നല്ല സൂചനയാണ്. വരുമാനം വര്‍ധിച്ചാല്‍ മാത്രമേ ധനകമ്മി കുറയൂ എന്ന് ചിന്തിച്ചിരുന്നാല്‍ ഇനിയും താമസമുണ്ടാകും. അതിനാല്‍ എന്ത് വന്നാലും ധനകമ്മി കുറക്കുകയായിരുന്നു ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞത് ആരും വിശ്വസിക്കുന്നില്ല.
നിയമ നിേരാധനമൊന്നുമില്ല. ചിലവ് ചുരുക്കിയാല്‍ മാത്രമേ നിലവിലെ സാമ്പത്തിക സ്ഥിതിയില്‍ നിന്നും കരകയറാന്‍ സാധിക്കുകയുള്ളൂയെന്നത് വസ്തുതയാണ്. സാമൂഹിക സുരക്ഷാ പദ്ധതികളില്‍ ഒരുപാട് അനര്‍ഹര്‍ കടന്നുകയറിയിട്ടുണ്ട്. അവരെ ഒഴിവാക്കുക മാത്രമാണ് ലക്ഷ്യമിട്ടിട്ടുള്ളത്. ബജറ്റിലെ കാര്യങ്ങള്‍ നടപ്പാക്കുമ്പോള്‍ പ്രയാസങ്ങളുണ്ടാക്കുന്ന കാര്യങ്ങളുണ്ടാകുമെന്നും ചിലവ് ചുരുക്കേണ്ടിവരുമെന്നും ഐസക് ആവര്‍ത്തിക്കുമ്പോള്‍ കേരളം പകച്ചുനില്‍ക്കുകയാണ്.
kerala
‘എസ്‌ഐആറിനെ മറയാക്കിയുള്ള ബിജെപിയുടെ ജനാധിപത്യധ്വംസനം കേരളത്തില്‍ സിപിഎം അനുവര്‍ത്തിക്കുന്നു’: കെസി വേണുഗോപാല്‍ എംപി
പരാജയഭീതിയാണ് ബിജെപിയെയും സിപിഎമ്മിനെയും നയിക്കുന്നതെന്നും കെസി വേണുഗോപാല്‍ പറഞ്ഞു
ബിജെപിയെ പോലെ എസ് ഐ ആറിനെ മറയാക്കി കേരളത്തില്‍ സിപിഎം തങ്ങളുടെ രാഷ്ട്രീയ താത്പര്യങ്ങള്‍ക്ക് എതിര് നില്‍ക്കുന്നവരുടെ സമ്മതിദാനാവകാശം ഇല്ലാതാക്കുന്നുവെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ നടപ്പിലാക്കുന്ന ജനാധിപത്യധ്വംസനം കേരളത്തില്‍ സിപിഎം അനുവര്‍ത്തിക്കുകയാണ്. പരാജയഭീതിയാണ് ബിജെപിയെയും സിപിഎമ്മിനെയും നയിക്കുന്നതെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.
കോണ്‍ഗ്രസ് അനുകൂല നിലപാട് സ്വീകരിച്ചതിനാലാണ് സംവിധായകന്‍ വിഎം വിനുവിന്റെ വോട്ട് നിഷേധിച്ചത്. കോഴിക്കോട് കോര്‍പറേഷന്‍ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയാണ് വിനു. മുന്‍ തെരഞ്ഞെടുപ്പുകളില്‍ വോട്ട് ചെയ്ത വിനുവിനും കുടുംബത്തിനും വോട്ട് നിഷേധിക്കുന്നത് മൗലികാവകാശങ്ങളുടെ ലംഘനമാണ്. അധികാര ദുര്‍വിനിയോഗത്തിലൂടെ തിരുവനന്തപുരം കോര്‍പ്പറേഷനിലെ മുട്ടട വാര്‍ഡില്‍ യുഡിഎഫിന് വേണ്ടി മത്സരിക്കുന്ന വൈഷ്ണ സുരേഷിന് വോട്ടില്ലെന്ന് വരുത്തിതീര്‍ത്ത് അവരുടെ സ്ഥാനാര്‍ത്ഥിത്വം റദ്ദ് ചെയ്യാനാണ് സിപിഎം ശ്രമിച്ചത്. സിപിഎമ്മിന്റെ നീചരാഷ്ട്രീയം ബോധ്യപ്പെട്ട ഹൈക്കോടതി,കനത്ത പ്രഹരം നല്‍കി നടത്തിയ നിരീക്ഷണം അങ്ങേയറ്റം സ്വാഗതാര്‍ഹമാണ്.ജനാധിപത്യ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കണമെന്ന സന്ദേശമാണ് ഹൈക്കോടതി ഇതിലൂടെ നല്‍കിയതെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.
വൈഷ്ണയ്‌ക്കെതിരായ നീക്കത്തിലൂടെ ചെറുപ്പക്കാരികളായ പെണ്‍കുട്ടികള്‍ സജീവ രാഷ്ട്രീയരംഗത്തേക്ക് കടന്നുവരുന്നതിനെ തടയിടാനാണ് സിപിഎം പരിശ്രമിച്ചത്. ഇത് അവരുടെ ഇരട്ടത്താപ്പിന്റെ നേര്‍ച്ചിത്രമാണ്. ചെറുപ്പക്കാരിയെ മേയര്‍ സ്ഥാനത്ത് അവരോധിച്ചതില്‍ ഊറ്റം കൊള്ളുന്ന സിപിഎമ്മാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് നേരെ ജനാധിപത്യവിരുദ്ധത അഴിച്ചുവിട്ടതെന്നും വേണുഗോപാല്‍ പരിഹസിച്ചു.
എസ്‌ഐആര്‍ ധൃതിപിടിച്ച് നടപ്പിലാക്കണമെന്ന കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ പിടിവാശി ബിജെപിയെ സഹായിക്കാനാണ്. അതിനിടെയാണ് എസ് ഐ ആര്‍ മറയാക്കി സിപിഎം കള്ളവോട്ട് ചേര്‍ക്കലും, വോട്ടു നിഷേധിക്കലും നടത്തുന്നത്. ബിജെപിയെപ്പോലെ സിപിഎമ്മിന്റെ കപട മതേതരവാദവും ജനാധിപത്യ സംവിധാനത്തിന് ശാപമാണ്. രാഷ്ട്രീപക്ഷപാത നിലപാടിന്റെ പേരില്‍ സിപിഎമ്മിന്റെ ഭീഷണിയാണ് പയ്യന്നൂരില്‍ ബിഎല്‍ഒയുടെ ആത്മഹത്യയ്ക്ക് കാരണമെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.
india
ഏഴു വർഷത്തിന് ശേഷം ചൈന സന്ദർശനം; മോദി- ഷി ജിൻ പിങ്ങ് കൂടിക്കാഴ്ച ഇന്ന്
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ചൈനീസ് പ്രസിഡണ്ട് ഷി ജിൻ പിങ്ങുമായി കൂടിക്കാഴ്ച നടത്തും. ടിയാൻജിനിൽ വച്ചാകും കൂടിക്കാഴ്ച. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഇന്ത്യയ്ക്കുമേലുള്ള 50 ശതമാനം തീരുവയെ തുടർന്ന് ഇന്ത്യ- യു എസ് വ്യാപാര സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ നിർണ്ണായകമാണ് കൂടിക്കാഴ്ച. ഏഴു വർഷത്തെ ഇടവേളക്ക് ശേഷമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ചൈന സന്ദർശിക്കുന്നത്.
രണ്ട് ദിവസത്തെ ഷാങ്ഹായ് സഹകരണ സംഘടന (എസ്‌സിഒ) ഉച്ചകോടിക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ച വൈകീട്ടാണ് ടിയാൻജിനിൽ എത്തിയത്. ബിൻഹായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇന്ത്യൻ സമൂഹം നരേന്ദ്രമോദിയ്ക്ക് ഊഷ്മള സ്വീകരണം നൽകി. 2020 ലെ ഗാൽവാൻ താഴ്‌വരയിലെ സംഘർഷത്തിനുശേഷമുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിലും, വ്യാപാരത്തിലും പ്രാദേശിക സ്ഥിരതയിലും സഹകരണം വർധിപ്പിക്കുന്നതിനുമുള്ള തീരുമാനങ്ങൾ സന്ദർശനത്തിനിടയിൽ ഉണ്ടാകും എന്നാണ് പ്രതീക്ഷിക്കുന്നത്.
രണ്ട് പ്രധാന സമ്പദ്‌വ്യവസ്ഥകളായ ഇന്ത്യയും ചൈനയും ലോക സാമ്പത്തിക ക്രമത്തിൽ സ്ഥിരത കൈവരിക്കുന്നതിന് ഒരുമിച്ച് പ്രവർത്തിക്കേണ്ടത് പ്രധാനമാണെന്ന് സന്ദർശനത്തിനു മുൻപായി ജപ്പാൻ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ പ്രധാനമന്ത്രി പറഞ്ഞു.
Features
അക്ഷരങ്ങളുടെ കുലപതിക്ക് വിട
മലയാളക്കരയുടെ തലമുതിര്‍ന്ന എഴുത്തുകാരന്‍ എന്ന നിലക്ക് അദ്ദേഹത്തിന്റെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ സമുദായത്തിന്റെ അക്ഷരവെളിച്ച പ്രയാണങ്ങള്‍ക്ക് എന്നും കരുത്തായിരുന്നു
സഫാരി സൈനുല്‍ ആബിദീന്‍
മലയാളിയുടെ ഹൃദയാന്തരീക്ഷത്തില്‍ അര്‍ത്ഥദീര്‍ഘമായ എം.ടിയെന്ന ദ്വയാക്ഷരത്തെ ബാക്കിയാക്കി ഒരു കാലം വിടപറയുന്നു. എല്ലാ അര്‍ഥത്തിലും വിസ്മയമായിരുന്നു ആ മഹാ കുലപതി. പച്ചമനുഷ്യന്റെ മനോവ്യഥകളും സംഘര്‍ഷങ്ങളും എല്ലാ ഭാവതീവ്രതകളോടെയും തലമുറകള്‍ക്കു പകര്‍ന്നു നല്‍കുന്നതായിരുന്നു അദ്ദേഹത്തിന്റെ വരികള്‍.
ചന്ദ്രിക പത്രത്തിന്റെ കോഴിക്കോട്ടെ ഓഫീസില്‍ വെച്ചാണ് ആദ്യമായിട്ട് ഞാന്‍ എം.ടി വാസുദേവന്‍ നായരെ കാണുന്നത്. മുസ്ലിം ലീഗിന്റെ മുന്‍കാല നേതാവും യൂത്ത്ലീഗ് സ്ഥാപക നേതാവുമായിരുന്ന കെ.കെ മുഹമ്മദ് സാഹിബിന്റെ കൂടെയായിരുന്ന അന്നത്തെ കാഴ്ച. മലയാളക്കരയുടെ തലമുതിര്‍ന്ന എഴുത്തുകാരന്‍ എന്ന നിലക്ക് അദ്ദേഹത്തിന്റെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ സമുദായത്തിന്റെ അക്ഷരവെളിച്ച പ്രയാണങ്ങള്‍ക്ക് എന്നും കരുത്തായിരുന്നു. പഠന കാലത്തേ ആ മഹാപ്രതിഭയുടെ എഴുത്തിന്റെ ലോകത്തിലൂടെ സഞ്ചരിക്കാന്‍ വലിയ താല്‍പര്യമായിരുന്നു. ഒമ്പതാം ക്ലാിസില്‍ സ്‌കൂളില്‍ പഠിക്കുമ്പോള്‍ എം.ടി പങ്കെടുക്കുന്ന കാണാനായി മാത്രം തലശ്ശേരി വരെ പോയ ഓര്‍മ്മകള്‍ ഇന്നും മനസ്സിലുണ്ട്. അക്കാലത്ത് അങ്ങനെയൊക്കെ സാഹസിക യാത്രകള്‍ പോകാന്‍ പ്രേരിപ്പിച്ചത് എം.ടിയെന്ന മഹാപ്രതിഭയോടുള്ള വലിയ ആകര്‍ഷണം ഒന്നു മാത്രമായിരുന്നു. മണിക്കൂറുകളോളം അദ്ദേഹത്തെ കേട്ടിരിക്കാനും ആര്‍ക്കും മടുപ്പുണ്ടായിരുന്നില്ല. അദ്ദേഹം ഗള്‍ഫില്‍ വരുന്ന സമയങ്ങളിലും കാണാനും അദ്ദേഹത്തെ കേള്‍ക്കാനും ഏത് തിരക്കിനിടയിലും സമയം കണ്ടത്തിയിരുന്നു
പത്മഭൂഷണ്‍, ജ്ഞാനപീഠം, എഴുത്തച്ഛന്‍ പുരസ്‌കാരം, ജെ സി ഡാനിയേല്‍ പുരസ്‌കാരം, പ്രഥമ കേരള ജ്യോതി പുരസ്‌കാരം, കേരള നിയമസഭ പുരസ്‌കാരം തുടങ്ങി പുരസ്‌കാരങ്ങളുടെ നിറവ്’എം ടി’ എന്ന രണ്ടക്ഷരത്തെ മലയാള സാഹിത്യ നഭസ്സില്‍ അനശ്വരനാക്കി നിര്‍ത്തി. സാധാരണക്കാരുടെ ജീവിതയാത്രകളെയും വേദനകളെയും തന്‍മയത്വം ചോരാതെ മലയാളി ആസ്വദിച്ചു വായിച്ചു. പ്രവാസ ലോകത്തെ ജീവിതത്തിരക്കുകളിലേക്ക് പോവേണ്ടി വന്നപ്പോഴും മനസ്സിന്റെ ഒരു കോണില്‍ എം.ടിയുടെ ലോകങ്ങള്‍ എന്നും നിറഞ്ഞു നിന്നു.
പ്രവാസികളുമായി അദ്ദേഹം വലിയ ബന്ധം പുലര്‍ത്തിയിരുന്നു. വിവിധ കാലങ്ങളില്‍ അദ്ദേഹവും മരുഭൂമിയിലെ മരുപ്പച്ചയില്‍ ജീവിതപ്പച്ച തേടെയെത്തിയ മലയാള സമൂഹത്തെ സന്ദര്‍ശിക്കാനെത്തിക്കൊണ്ടിരുന്നു.
ഇനി ഇതുപോലൊരു പ്രതിഭ മലയാളത്തില്‍ ഇനി ഉണ്ടാകില്ല. വായിക്കുന്നവരെയെല്ലാം ചിന്തിപ്പിച്ച അതി ശക്തനായ എഴുത്തുകാരന്‍. അദ്ദേഹം തൊട്ടതെല്ലാം പൊന്നാക്കി. തീരാനഷ്ടം എന്നത് വെറും വാക്കല്ല. ആള്‍ക്കൂട്ടത്തില്‍ തനിയെ എന്നത് അദ്ദേഹത്തിന്റെ ജീവിത ദര്‍ശനമാണെന്ന് അദ്ദേഹം തെളിയിച്ചു. എല്ലാ മേഖലയിലും അദ്ദേഹം മാതൃകയായിരുന്നു. മനുഷ്യന്റെ കാപട്യത്തെ കുറിച്ച് നന്നായി പഠിച്ച കാച്ചി കുറുക്കി മറ്റൊരു രീതിയില്‍ അവതരിപ്പി ഒരു സാഹിത്യകാരന്‍ ഇനിയുണ്ടാകുമോ എന്നറിയില്ല.
-
india1 day agoമദീനയിലെ ബസ് അപകടം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം വീതം ധനസഹായം നല്‍കുമെന്ന് തെലങ്കാന സര്‍ക്കാര്‍
-
GULF2 days agoമക്കമദീന ഹൈവേയില്‍ ഭീകരാപകടം: ഉംറ ബസ് കത്തി, 40 പേര് മരിച്ചു
-
News1 day agoകമാൽ വരദൂരിൻ്റെ 50 ഫുട്ബോൾ കഥകൾ പ്രകാശിതമായി
-
india10 hours agoപഴയ വാഹനങ്ങള്‍ക്ക് ഫിറ്റ്നസ് ടെസ്റ്റ് ഫീസ് 10 ഇരട്ടി; കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നിയമം പ്രാബല്യത്തില്‍
-
india3 days agoബീഹാർ തിരഞ്ഞെടുപ്പ് പോസ്റ്റൽ ബാലറ്റ് ഫലം: MGB 142, NDA 98; എന്തുകൊണ്ടാണ് ഇത് ഇവിഎമ്മിന് എതിരായിരിക്കുന്നത്?
-
kerala1 day agoശബരിമല സ്വര്‍ണ്ണക്കൊള്ള; സന്നിധാനത്ത് പ്രത്യേക അന്വേഷണ സംഘം പരിശോധന നടത്തി
-
kerala2 days agoബിഎല്‍ഒയുടെ മരണം; അനീഷ് ജീവനൊടുക്കിയത് സിപിഎം ഭീഷണിയെ തുടര്‍ന്ന്; രജിത് നാറാത്ത്
-
india2 days agoഹരിയാനയില്‍ ക്രിസ്ത്യാനികള്‍ക്കും മുസ്ലിംകള്ക്കും നേരെ ഹിന്ദുത്വവാദികളുടെ ആക്രമണം

