Video Stories
സംവരണം സാമൂഹിക നീതിയിലേക്കുള്ള പാത
പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍
”തുല്യമായ അവകാശങ്ങള്‍, സത്യസന്ധമായ ഇടപാട്, നീതി എന്നിവയെല്ലാം ജീവവായു പോലെയാണ്; ഒന്നുകില്‍ നമുക്കെല്ലാം അത് ആസ്വദിക്കാം, അല്ലെങ്കില്‍ ആര്‍ക്കും തന്നെ അത് ലഭിക്കുകയില്ല”- അമേരിക്കന്‍ കവയത്രിയും പൗരാവകാശ പ്രവര്‍ത്തകയുമായ മായ ആന്‍ഗെലുവിന്റെ ഈ പ്രസ്താവന എന്നുമെന്ന പോലെ ഇന്നത്തെ ഇന്ത്യന്‍ സാഹചര്യത്തിലും പ്രസക്തമാണ്. നീതി, ഒരു രാഷ്ട്രത്തേയും സമൂഹത്തെയും സജീവമാക്കുന്ന ജീവവായുവാണ്. രാഷ്ട്രഗാത്രത്തിലെ ഏതെങ്കിലും ഒരു വിഭാഗത്തിന് നീതി നിഷേധിച്ചാല്‍ അത് മുഴുവന്‍ രാഷ്ട്രജീവനേയും കെടുത്തിക്കളയും. അത് മനസിലാക്കിക്കൊണ്ടാണ് ഇന്ത്യന്‍ ഭരണഘടനയുടെ ശില്‍പികള്‍ ഭരണഘടനയുടെ ആത്മാവായി ‘നീതി’യെന്ന തത്വത്തെ പ്രതിഷ്ഠിച്ചത്. ഭരണഘടനയുടെ പീഠികയില്‍ ആദ്യ ലക്ഷ്യമായി പ്രഖ്യാപിച്ചിരിക്കുന്നത് സാമൂഹ്യവും സാമ്പത്തികവും രാഷ്ട്രീയവുമായ നീതി എന്ന സങ്കല്‍പത്തെയാണ്. ലിബറലിസം രാഷ്ട്രീയ നീതിക്കും സോഷ്യലിസം സാമ്പത്തിക നീതിക്കും പ്രഥമ പരിഗണന നല്‍കിയപ്പോള്‍ ഇന്ത്യന്‍ ഭരണഘടനാ ശില്‍പികള്‍ സാമൂഹ്യനീതിക്കാണ് മുന്‍ഗണന നല്‍കിയത്.
സാമൂഹ്യനീതി ലോക ചരിത്രത്തിലെ എല്ലാ നാഗരിക സമൂഹങ്ങളിലും നിലനിന്നിരുന്നു. പുരാതന റോമില്‍ പട്രീഷ്യന്മാര്‍ എന്ന കുലീനവര്‍ഗവും പ്ലീബിയന്മാര്‍ എന്ന അടിയാള വര്‍ഗവും ഉണ്ടായിരുന്നു. എന്നാല്‍ ഇന്ത്യയിലെ ജാതിവ്യവസ്ഥ സഹസ്രാബ്ധങ്ങളായി അനീതിയേയും അസമത്വത്തേയും സ്ഥാപനവല്‍ക്കരിച്ചു. അധികാരവും അംഗീകാരവും നല്‍കുന്ന പദവികള്‍ ഉന്നതജാതികള്‍ കയ്യടക്കി വെച്ചപ്പോള്‍ തോട്ടിപണി പോലുള്ള ജോലികളാണ് അടിയാള ജാതികള്‍ക്ക് നീക്കിവെച്ചത്. ഈ സാമൂഹ്യ-രാഷ്ട്രീയ- സാമ്പത്തിക അസമത്വത്തെ പടിപടിയായി നീക്കംചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ സര്‍വീസില്‍ പിന്നാക്ക ജാതികള്‍ സംവരണം നേടിയെടുത്തത്. ഡോ. അംബേദ്കര്‍ അടക്കമുള്ള നേതാക്കള്‍ നടത്തിയ ത്യാഗപൂര്‍ണമായ സമരത്തിലൂടെയാണ് ഈ അവകാശം നേടിയെടുത്തത്. അധികാര ഘടനയില്‍ അര്‍ഹിക്കുന്ന പ്രാതിനിധ്യം ലഭിക്കാതെ പോയ സാമൂഹ്യമായും വിദ്യാഭ്യാസപരമായും പിന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങള്‍ക്ക് സര്‍ക്കാര്‍ സര്‍വീസില്‍ സംവരണം നല്‍കാന്‍ ഭരണഘടനയുടെ അനുച്ഛേദം 15 (4), 16 (4) എന്നിവ അനുശാസിക്കുന്നു. ഭരണഘടനയുടെ പീഠികയില്‍ വാഗ്ദാനം ചെയ്യുന്ന അവസരസമത്വം എന്ന തത്വം നേടുന്നതിനാണിത്.
പിന്നാക്കാവസ്ഥ നിര്‍ണയിക്കാനുള്ള ഏക മാനദണ്ഡം ജാതിയാണെന്ന് സുപ്രീംകോടതി മണ്ഡല്‍ കമ്മീഷന്‍ കേസില്‍ (ഇന്ദ്രാസാഹ്നി യൂണിയന്‍ ഓഫ് ഇന്ത്യ 1992) വ്യക്തമായി പ്രഖ്യാപിച്ചതാണ്. അതിന്റെ അടിസ്ഥാനത്തില്‍ നരസിംഹറാവു സര്‍ക്കാര്‍ കൊണ്ടുവന്ന മുന്നോക്ക ജാതിക്കാര്‍ക്കിടയിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കുള്ള പത്ത് ശതമാനം സംവരണം ഇന്ദ്രാസാഹ്നി കേസില്‍ സുപ്രീം കോടതി റദ്ദാക്കുകയും ചെയ്തു. എന്നാല്‍ ഇപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന ഭരണഘടന 124-ാമത് ഭേദഗതി, ജാതി അടിസ്ഥാനത്തിലുള്ള സംവരണം എന്ന ഭരണഘടനാ തത്വത്തെ അട്ടിമറിക്കുന്ന തരത്തിലുള്ളതാണ്. മണ്ഡല്‍ കമ്മീഷന്റെ കണക്ക് പ്രകാരം ഇന്ത്യയിലെ മറ്റു പിന്നാക്ക വിഭാഗങ്ങളുടെ ജനസംഖ്യ മൊത്തം ജനസംഖ്യയുടെ 52 ശതമാനമാണ്. ഇവര്‍ക്ക് വെറും 27 ശതമാനം സംവരണമാണ് അനുവദിച്ചിരിക്കുന്നത്. എന്നാല്‍ 15 ശതമാനം മാത്രമുള്ള മുന്നാക്ക ജാതിക്കാര്‍ക്ക് 10 ശതമാനം സംവരണമാണ് സര്‍ക്കാര്‍ അനുവദിക്കാന്‍ പോകുന്നത്. ഇത് അനീതിയാണ്. മാത്രമല്ല സംവരണം ഒരു ദരിദ്ര നിര്‍മ്മാര്‍ജ്ജന പദ്ധതിയല്ല. അധികാരത്തില്‍ നിന്നു ഭ്രഷ്ട് കല്‍പിക്കപ്പെട്ട ജനവിഭാഗങ്ങള്‍ക്ക് അധികാര പങ്കാളിത്തം നല്‍കുക എന്നതാണ് അതിന്റെ ലക്ഷ്യം. വാണിജ്യ-വ്യവസായ മേഖലയും സ്വകാര്യ മേഖലയും പൂര്‍ണമായും മുന്നാക്ക വിഭാഗ ങ്ങള്‍ കുത്തകയാക്കി വെച്ചിരിക്കുകയാണ് എന്നതും ഇവിടെ പ്രസ്താവ്യമാണ്. ഇതിനാല്‍ സാമ്പത്തിക സംവരണം എന്ന കേന്ദ്രസര്‍ക്കാരിന്റെ നയം തീര്‍ത്തും ഭരണഘടനാവിരുദ്ധമാണ്.
സംവരണവുമായി ബന്ധപ്പെട്ട മറ്റൊരു പ്രധാന സമകാലീന പ്രശ്നമാണ് പുതുതായി രൂപീകരിക്കാന്‍ പോകുന്ന കേരളാ അഡ്മിനിസ്ട്രേറ്റീവ് സര്‍വീസിലെ സംവരണ നിഷേധം. കേരളാ അഡ്മിനിസ്ട്രേറ്റീവ് സര്‍വീസ് എന്ന ഭരണ പരിഷ്‌കാരം അടുത്ത് തന്നെ യാഥാര്‍ത്ഥ്യമാകാന്‍ പോവുകയാണ്. ഇതു പക്ഷേ, സംവരണ വ്യവസ്ഥകളെ പൂര്‍ണമായും ഉള്‍ക്കൊള്ളാതെയാണ് നടപ്പിലാക്കുന്നത് എന്നത് ഏറെ ആശങ്കാജനകമാണ്. ഭരണനിര്‍വഹണത്തിന്റെ പ്രധാന തലങ്ങളിലേക്ക് യുവജന വിഭാഗങ്ങള്‍ക്ക്, സംവരണം വ്യവസ്ഥ ചെയ്യണമെന്ന സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ ഈ വിഭാഗങ്ങള്‍ക്ക് സംവരണം നല്‍കി സാമൂഹികനീതി പരിപാലിക്കാവുന്നതേയുള്ളൂ.
കെ.എ.എസ്. ഒരു പുതിയ കേഡര്‍ ആയതിനാല്‍ അതില്‍ 50 ശതമാനം സംവരണ വിഭാഗങ്ങള്‍ക്കായി മാറ്റിവെക്കേണ്ടതുണ്ട്. സ്ട്രീം-2ലും 3-ലും സംവരണം നിഷേധിക്കുമ്പോള്‍ അത് വെറും 16.5 ശതമാനമായി കുറയും. സ്ട്രീം -2 ഉം 3 ഉം ബൈ ട്രാന്‍സ്ഫര്‍ ആയിപരിഗണിക്കുന്നതും ശരിയല്ല. നിലവില്‍ സര്‍വീസില്‍ ഉള്ളവരാണ് പരീക്ഷ എഴുതുന്നെതെങ്കിലും അവര്‍ക്ക് സ്ട്രീം-1 ലേത് പോലെ തന്നെ എഴുത്ത്പരീക്ഷയും ഇന്റര്‍വ്യൂവും പാസ്സാകേണ്ടതുണ്ട്. മൂന്ന് സ്ട്രീമിലും സംവരണം നല്‍കണമെന്ന് നിയമവകുപ്പ് സെക്രട്ടറി സര്‍ക്കാരിനു നിയമോപദേശം നല്‍കിയിരുന്നതുമാണ്. പ്രൊമോഷന്‍ ആയതിനാല്‍ സംവരണം നല്‍കേണ്ട എന്ന അഭിപ്രയം പറഞ്ഞത് അഡ്വക്കേറ്റ് ജനറലാണ്. എന്നാല്‍ എന്താണ് പ്രൊമോഷന്‍ എന്ന് കൃത്യമായി നിര്‍വചിക്കാതെയാണ് അഡ്വക്കേറ്റ് ജനറല്‍ ഈ നിലപാട് കൈക്കൊണ്ടത്.
സംവരണം ഭരണഘടനയുടെ പ്രഥമ ലക്ഷ്യസ്ഥാനമായ സാമൂഹ്യനീതിയിലേക്കുള്ള രാജപാതയാണ്. ആയതിനാല്‍ തന്നെ സംവരണത്തെ നിര്‍വീര്യമാക്കാനുള്ള ഏതൊരു നീക്കവും ഭരണഘടനക്കെതിരായ ഗൂ ഢനീക്കമായാണ് പരിഗണിക്കേണ്ടത്. ഭരണഘടനയെ സംരക്ഷിക്കുകയെന്നത് ഓരോ പൗരന്റെയും മൗലിക കര്‍ത്തവ്യമാകയാല്‍ സംവരണത്തെ സംരക്ഷിക്കാനും എല്ലാ പൗരന്മാരും മുന്നിട്ടിറങ്ങേണ്ടതുണ്ട്. സംവരണത്തെ സംരക്ഷിക്കാന്‍ നേരത്തെ കേരളത്തില്‍ പ്രവര്‍ത്തിച്ചിരുന്ന സംവരണ സമുദായ മുന്നണി പോലുള്ള ഏകീകൃത സംഘടിത ശക്തിക്ക് രൂപംനല്‍കാന്‍ ദളിത്-പിന്നാക്ക സമുദായങ്ങള്‍ തയ്യാറാവു കയും വേണം. ഇത്തരം ഭരണഘടനാപരവും സാമൂഹ്യപരവുമായ ഉത്തരവാദിത്വങ്ങള്‍ ശിരസ്സാവഹിച്ചുകൊണ്ട് സംവരണ വ്യവസ്ഥയെ സംരക്ഷിക്കാന്‍ മുസ്‌ലിംലീഗ ്‌സമരപഥത്തിലേക്ക് ഇറങ്ങുകയാണ്. ഇതിന്റെ ഭാഗമായി ഇന്ന് തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിനു മുന്നില്‍ വമ്പിച്ച പ്രതിഷേധ സംഗമം സംഘടിപ്പിക്കുന്നുണ്ട്. ഈ സംവരണ സംരക്ഷണ മുന്നേറ്റത്തിന്റെ വിജയത്തിന് എല്ലാ പ്രവര്‍ത്തകരും ആത്മാര്‍ഥമായി ശ്രമിക്കണമെന്നും എല്ലാ പൗരന്മാരും സഹകരിക്കണമെന്നും അഭ്യര്‍ത്ഥിക്കുന്നു.
Video Stories
ജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു
പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.
ജാതി വിവേചനത്തെ തുടര്‍ന്ന് ബിജെപിയില്‍ പൊട്ടിത്തെറി. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.
തിരൂര്‍ നഗരസഭയില്‍ ബിജെപി സ്ഥാനാര്‍ഥിയായി ഉദേഷിനെ പരിഗണിച്ചിരുന്നു. കാലങ്ങളായി ചിലര്‍ സീറ്റുകള്‍ കുത്തകയാക്കി വെച്ചിരിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ഉദേഷ് പറഞ്ഞു. ഉദേഷിനെ പിന്തുണയ്ക്കുന്നവരും രാജിഭീഷണി മുഴക്കി.
News
എഐ തട്ടിപ്പുകളില്‍ കുടുങ്ങരുത്; മുന്നറിയിപ്പുമായി ഗൂഗിള്‍
തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി.
തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി. വ്യാജ തൊഴില്‍ അവസരങ്ങള്‍, ക്ലോണ്‍ ചെയ്ത ബിസിനസ് വെബ്‌സൈറ്റുരള്‍, യഥാര്‍ത്ഥ ആപ്ലിക്കേഷനുകളോട് സാമ്യമുള്ള കബളിപ്പിക്കാന്‍ വേണ്ടി നിര്‍മ്മിക്കുന്ന ആപ്പുകള്‍ എന്നിവ നിര്‍മ്മിക്കാന്‍ ഇപ്പോള്‍ സൈബര്‍ കുറ്റവാളികള്‍ ജനറേറ്റീവ് എഐ ടൂളുകള്‍ വിനിയോഗിക്കുന്നതായി ഗൂഗുളിന്റെ ട്രസ്റ്റ് ആന്‍ഡ് സേഫ്റ്റി ടീം വ്യക്തമാക്കി. ഗൂഗിളിന്റെ മുന്നറിയിപ്പ് പ്രകാരം ഈ തട്ടിപ്പുകളില്‍ പ്രധാനമായും തൊഴിലന്വേഷകരെയും ചെറുകിട ബിസിനസ് ഉടമകളെയും ലക്ഷ്യമിടുന്നു. പലപ്പോഴും അറിയപ്പെടുന്ന കമ്പനികളുടെയോ സര്‍ക്കാര്‍ ഏജന്‍സികളുടെയോ പേരില്‍ വ്യാജ ജോലി ലിസ്റ്റിംഗുകള്‍ സൃഷ്ടിക്കപ്പെടുന്നു. ഇരകളോട് വ്യക്തിഗത വിവരങ്ങള്‍ പങ്കിടാനും, ജോലി പ്രോസസ്സിംഗ് ഫീസ് എന്ന പേരില്‍ പണം അടയ്ക്കാനും ആവശ്യപ്പെടുന്നതാണ് സാധാരണ രീതി. ചിലര്‍ മാല്‍വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യാനോ ഡാറ്റ മോഷ്ടിക്കാനോ ലക്ഷ്യമിട്ടുള്ള വ്യാജ അഭിമുഖ സോഫ്റ്റ്‌വെയറുകളും അയക്കുന്നു. ഇത്തരം തട്ടിപ്പുകള്‍ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഗുരുതരമായ ഭീഷണിയാണെന്ന് ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി. നിയമാനുസൃത തൊഴിലുടമകള്‍ ഒരിക്കലും സാമ്പത്തിക വിവരങ്ങളോ പേയ്‌മെന്റെ് ആവശ്യങ്ങളോ ഉന്നയിക്കില്ലെന്നും ഉപയോക്താക്കള്‍ ഓണ്‍ലൈനില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും ഗൂഗിള്‍ വ്യക്തമാക്കി.
Video Stories
കടം വാങ്ങിയ പൈസ കൊണ്ടെടുത്ത ലോട്ടറിക്ക് 11 കോടി സമ്മാനം; സുഹൃത്തിന് 1 കോടി നല്‍കി പച്ചക്കറി കച്ചവടക്കാരന്‍
ജയ്പൂര്‍ ജില്ലയിലെ കോട്പുടി പട്ടണത്തില്‍ നിന്നുള്ള 38 കാരനായ അമിത് സെഹ്‌റയാണ് പഞ്ചാബ് സംസ്ഥാന ലോട്ടറിയുടെ ദീപാവലി ബമ്പര്‍ സമ്മാനം നേടിയത്.
ജയ്പൂര്‍: ജീവിതം മുഴുവന്‍ മാറ്റിമറിച്ച ഭാഗ്യചിരിയിലൂടെ രാജസ്ഥാനിലെ പച്ചക്കറി കച്ചവടക്കാരന്‍ കോടിപതിയായി. കടം വാങ്ങിയ പണത്തില്‍ വാങ്ങിയ ലോട്ടറി ടിക്കറ്റിനാണ് 11 കോടി രൂപയുടെ ജാക്ക്‌പോട്ട് അടിച്ചത്. അതിലെ ഒരു കോടി രൂപ സുഹൃത്തിന് നല്‍കി അമിത് സെഹ്‌റ മനുഷ്യസ്‌നേഹത്തിന്റെ മാതൃകയായി. ജയ്പൂര്‍ ജില്ലയിലെ കോട്പുടി പട്ടണത്തില്‍ നിന്നുള്ള 38 കാരനായ അമിത് സെഹ്‌റയാണ് പഞ്ചാബ് സംസ്ഥാന ലോട്ടറിയുടെ ദീപാവലി ബമ്പര്‍ സമ്മാനം നേടിയത്. റോഡരികില്‍ ചെറിയ വണ്ടിയില്‍ പച്ചക്കറികള്‍ വിറ്റ് ഉപജീവനം നടത്തുന്നയാളാണ് അദ്ദേഹം. ഒക്ടോബര്‍ 16-ന് സുഹൃത്ത് മുകേഷ് സെന്നിനൊപ്പം പഞ്ചാബിലേക്ക് പോയപ്പോള്‍ ബതിന്‍ഡയിലെ ചായക്കടക്കരികിലെ സ്റ്റാളില്‍ നിന്നാണ് രണ്ട് ലോട്ടറി ടിക്കറ്റുകള്‍ വാങ്ങിയത്. കയ്യില്‍ പണമില്ലാത്തതിനാല്‍ മുകേഷിനോട് 1000 രൂപ കടം വാങ്ങുകയായിരുന്നു. ഒക്ടോബര്‍ 31ന് രാത്രി 10 മണിക്ക് മുകേഷിന്റെ ഫോണ്‍ കോളിലൂടെയാണ് 11 കോടിയുടെ ജാക്ക്‌പോട്ട് അടിച്ചതറിയുന്നത്. രണ്ടാമത്തെ ടിക്കറ്റിനും 1000 രൂപ സമ്മാനമായി ലഭിച്ചു. ലോട്ടറി അടിച്ച വിവരം അറിഞ്ഞപ്പോള്‍ ആദ്യം ഓര്‍ത്തത് സുഹൃത്ത് മുകേഷിനെയായിരുന്നു. അദ്ദേഹത്തിന്റെ രണ്ട് പെണ്‍മക്കള്‍ക്ക് 50 ലക്ഷം രൂപ വീതം ആകെ ഒരു കോടി നല്‍കുമെന്ന് അമിത് പറഞ്ഞു. ‘ പഞ്ചാബിലേക്ക് വരാന്‍പോലും 8,000 രൂപ കടം വാങ്ങിയിരുന്നു. അത് ഇപ്പോള്‍ തിരിച്ചടക്കും. കോടിപതിയായെങ്കിലും ഞാന്‍ പഴയപോലെ കച്ചവടം തുടരും. ഭാര്യയുടെ ആഗ്രഹം പോലെ സ്ഥലം വാങ്ങി വീട് പണിയും ‘ എന്നതായിരുന്നു അമിതിന്റെ പ്രതികരണം. സാധാരണ മനുഷ്യന്റെ മനോഹരമായ പങ്കുവെക്കലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്.
-
india2 days agoമുഹമ്മദ് അഖ്ലാഖ് കേസിലെ പ്രതികള്‍ക്കെതിരായ കേസ് പിന്‍വലിക്കാന്‍ യു.പി. സര്‍ക്കാര്‍ നീക്കം തുടങ്ങി
-
kerala2 days ago500 രൂപയുടെ കള്ളനോട്ടുകളുമായി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍
-
kerala2 days agoതദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അവഗണിക്കപ്പെട്ടതില്‍ മനംനൊന്ത് ആര്‍എസ്എസ് പ്രവര്ത്തകന് ആത്മഹത്യ ചെയ്തു
-
GULF2 hours agoമക്കമദീന ഹൈവേയില്‍ ഭീകരാപകടം: ഉംറ ബസ് കത്തി, 40 പേര് മരിച്ചു
-
kerala2 days agoസഹപ്രവര്‍ത്തകയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പൊലീസ് അസോസിയേഷന് നേതാവിനെതിരെ കേസ്
-
kerala2 days agoപ്ലസ് ടു വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍
-
News1 day agoസൂപ്പര്‍ ലീഗ് കേരള: കൊച്ചിക്ക് തുടര്‍ച്ചയായ ഏഴാം തോല്‍വി; തിരുവനന്തപുരം കൊമ്പന്‍സ് ഏക ഗോളിന് വിജയം
-
Video Stories14 hours agoജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു

