Connect with us

Video Stories

വി.എം മൂസ മൗലവി- ഐക്യത്തിന്റെ പാലം

Published

on

നസീര്‍ മണ്ണഞ്ചേരി

ദക്ഷിണ കേരളത്തിലെ മുസ്‌ലിം സാമൂഹിക ജീവിതത്തെ ആഴത്തില്‍ സ്വാധീനിച്ച ആത്മീയ തേജസ്സായിരുന്നു വിടപറഞ്ഞ വടുതല വി.എം മൂസ മൗലവി. സമുദായത്തിനുള്ളിലെ ഐക്യത്തിന്റെ പാലമായി നിന്ന പണ്ഡിത കേസരി, തന്റെ നിലപാടുകളിലുറച്ചു നില്‍ക്കുമ്പോഴും അപരന്റെ വാക്കുകള്‍ക്ക് ചെവി കൊടുക്കുകയും ആദരവോടെ മാത്രം വിയോജിക്കുകയും ചെയ്തു.
സംഘടനാ വ്യത്യാസങ്ങള്‍ക്കപ്പുറം എല്ലാ വിഭാഗം പണ്ഡിതന്മാര്‍ക്കും മുസ്‌ലിം പൊതുസമൂഹത്തിനും പ്രിയപ്പെട്ട വ്യക്തിത്വവും ഇസ്‌ലാമിക കര്‍മ്മ ശാസ്ത്രത്തില്‍ ഉള്‍പ്പെടെ സങ്കീര്‍ണമായ പല വിഷയങ്ങളിലും മതവിധി പുറപ്പെടുവിക്കാന്‍ പ്രാപ്തിയുള്ള ബഹുമുഖ പ്രതിഭയുമായിരുന്നു അദ്ദേഹം.സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ മാതൃകയില്‍ ദക്ഷിണകേരളത്തിലെ ഇസ്‌ലാമിക പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതിനായി രൂപീകൃതമായ ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമയെ ജനകീയ അടിത്തറയുള്ള പ്രസ്ഥാനമാക്കി വളര്‍ത്തുന്നതില്‍ വലിയ പങ്കാണ് വടുതല ഉസ്താദ് നിര്‍വഹിച്ചത്. തെക്കന്‍ കേരളത്തില്‍ വേരുറപ്പിക്കാന്‍ ശ്രമിച്ച തീവ്രസ്വഭാവമുള്ള സംഘടനകള്‍ക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കാന്‍ ദക്ഷിണയെ പ്രാപ്തമാക്കിയതും മൂസാ മൗലവിയുടെ നേതൃത്വത്തിലുള്ള ഇടപെടലുകളായിരുന്നു. ഇത്തരം സംഘടനകളെ അനുകൂലിക്കുന്ന ആളുകളെ ദക്ഷിണയില്‍ നിന്നും പുറത്താക്കാന്‍ പോലും മുസാ മൗലവിയുടെ നേതൃത്വത്തിന് കീഴില്‍ കഴിഞ്ഞത് അദ്ദേഹം ഉയത്തിപ്പിടിച്ച ആദര്‍ശത്തിന്റെ പിന്‍ബലമായിരുന്നു.
ഇസ്‌ലാമിക ധാരയില്‍ പ്രമുഖ സ്ഥാനമുള്ള യമനി പാരമ്പര്യത്തിന്റെ പിന്തുടര്‍ച്ചക്കരാനായിരുന്നു വി എം മൂസ മൗലവി. യമനില്‍ നിന്ന് കായല്‍പട്ടണം വഴി കൊച്ചിയിലെത്തിയ സംഘത്തിലാണ് മൂസാ മൗലവിയുടെ കുടുംബ വൃക്ഷത്തിന്റെ വേരുകളെത്തി നില്‍ക്കുന്നത്. പ്രമുഖ പണ്ഡിതനും സൂഫിവര്യനുമായിരുന്ന വടുതല മൂസ ഉസ്താദാണ് ആദ്യഗുരു.പിന്നീട് ആറാട്ടുപുഴയിലേക്ക് പോയ അദ്ദേഹം മലബാറില്‍ നിന്നുമെത്തിയ കുട്ടി ഹസന്‍ മുസ്‌ലിയാരുടെ കീഴില്‍ പഠനം നടത്തി. തുടര്‍ന്നായിരുന്നു, ജീവിതത്തിലെ തന്നെ ഏറ്റവും മനോഹരമായ കാലമെന്ന് മുസാ മൗലവി പലകുറി വിശേഷിപ്പിച്ച അസ്ഹരി തങ്ങളുടെ അടുത്ത് പഠനത്തിനായെത്തുന്നത്. പില്‍ക്കാലത്ത് സമസ്തയുടെ അധ്യക്ഷ പദവി വരെ അലങ്കരിച്ച അസ്ഹരി തങ്ങളുടെ കീഴില്‍ മലപ്പുറം തിരൂര്‍ തലക്കടത്തൂരില്‍ അദ്ദേഹം ദര്‍സ് പഠനം ആരംഭിച്ചു. ഗുരുശിഷ്യ ബന്ധത്തിനപ്പുറം പ്രത്യേക കരുതല്‍, അസ്ഹരി തങ്ങള്‍ അന്ന് മൂസ മൗലവിക്ക് നല്‍കിയിരുന്നു. തങ്ങളുടെ സന്തതസഹചാരിയായി മൂസ മൗലവി മാറിയത് വളരെ പെട്ടെന്നായിരുന്നു. പ്രഭാഷണങ്ങളിലും വിശേഷ പരിപാടികളിലും തങ്ങള്‍ അദ്ദേഹത്തെ ഒപ്പം കൂട്ടി. രണ്ട് വര്‍ഷം നീണ്ടു നിന്ന ഇവിടത്തെ പഠനത്തിന് ശേഷം അസ്ഹരി തങ്ങള്‍ ഈജിപ്തിലേക്കും മൂസാ മൗലവി വെല്ലൂര്‍ ബാഖിയാത്തിലേക്കും പോയി. ഈജിപ്തിലെത്തിയ തങ്ങള്‍ നാട്ടിലേക്ക് കത്ത് ഇടപാട് നടത്തിയിരുന്ന അപൂര്‍വം വ്യക്തികളില്‍ ഒരാള്‍ മൂസ മൗലവിയാണെന്നറിയുമ്പോഴാണ് ആ ആത്മബന്ധത്തിന്റെ ആഴം വ്യക്തമാകുന്നത്. കത്തിടപാടുകള്‍ അറബി ഭാഷയില്‍ ആയിരുന്നു എന്നത് മറ്റൊരു പ്രത്യേകത. ഈ കത്തുകള്‍ മൂസ മൗലവി നിധിപോലെ സൂക്ഷിക്കുകയും ചെയ്തിരുന്നു. വെല്ലൂരിലെ പഠന ശേഷം കണ്ണൂര്‍ പാപ്പിനിശ്ശേരിയില്‍ മുദരിസായി തന്റെ ദീനീ പ്രവര്‍ത്തനങ്ങള്‍ക്ക് ഔദ്യോഗിക തുടക്കം കുറിച്ചു. രണ്ട് വര്‍ഷത്തോളം കാലം അവിടെ സേവനം ചെയ്ത അദ്ദേഹം മലബാറിലെ പ്രമുഖ മുസ്‌ലിം പണ്ഡിതന്മാരുമായി അടുത്ത ബന്ധം പുലര്‍ത്തി. തുടര്‍ന്ന് കാഞ്ഞിരപ്പള്ളിയിലും ആലുവ കുഞ്ഞുണ്ണിക്കരയിലും ആലുവ ജാമിഅ ഹസനിയയിലും സേവനം ചെയ്തു. ദക്ഷിണ കേരളത്തിലെ പ്രമുഖ ഇസ്‌ലാമിക കാലലയമായി മാറിയ വടുതലയിലെ ‘അബ്‌റാര്‍’ ഉസ്താദിന്റെ ഒരു സ്വപ്‌ന പദ്ധതിയായിരുന്നു. അറബികോളജിന്റെ പ്രധാന്യവും ദീനീ വിദ്യാഭ്യാസത്തിന്റെ പ്രസക്തിയും സമൂഹത്തെ ബോധ്യപ്പെടുത്തി ഉസ്താദിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന അബ്‌റാര്‍ ഇന്ന് എണ്ണപ്പെട്ട അറബിക് കോളജുകളില്‍ ഒന്നായി മാറിക്കഴിഞ്ഞിരിക്കുന്നു. ഇസ്‌ലാമിക ജീവിത രീതിയുടെ പ്രാഥമിക അറിവുപോലുമില്ലാതിരുന്ന സാധാരണക്കാര്‍ക്ക് വേണ്ടി മൂസാ മൗലവി 40 വര്‍ഷങ്ങള്‍ക്ക് മുമ്പ് സ്ഥാപിച്ച ബുസ്താനുല്‍ ഉലൂം മദ്രസ തന്റെ നാടായ വടുതലക്ക് വെളിച്ചമേകുമെന്ന് ഉസ്താദ് ഉറച്ച് വിശ്വസിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായിട്ടായിരുന്നു അബ്‌റാറിലേക്ക് എത്തിച്ചേര്‍ന്നത്.
വിശ്വാസ പ്രമാണങ്ങളില്‍ വിട്ടുവീഴ്ചക്ക് തയ്യാറാകാതിരുന്ന അദ്ദേഹം മറ്റുള്ളവരുടെ വിശ്വാസങ്ങളെ ആദരിക്കുകയും ചെയ്തു. ഇസ്‌ലാമിക വിശ്വാസ പ്രമാണങ്ങള്‍ക്ക് ഇടയില്‍ പോലും മദ്ഹബുകള്‍ തമ്മിലുള്ള തര്‍ക്കങ്ങള്‍ തെക്കന്‍ കേരളത്തിലെ ചില പ്രദേശങ്ങളില്‍ പതിവായി ഉണ്ടാകുന്ന ഘട്ടങ്ങളില്‍ പോലും അവയ്ക്ക് പരിഹാരം ഉസ്താദിന്റെ പക്കലുണ്ടായിരുന്നു. ശാഫിഈ മദ്ഹബ് അനുസരിച്ച് ജീവിച്ചിരുന്ന മൂസ മൗലവി കാഞ്ഞിരപ്പള്ളിയില്‍ മുദരിസായി സേവനം ചെയ്യുന്ന കാലത്ത് സുബഹി നമസ്‌കാരം നിര്‍വഹിച്ചിരുന്നത് ഹനഫി വിഭാഗത്തില്‍പ്പെട്ട ഇമാമിന് കീഴിലായിരുന്നു. അതിനുള്ള കാരണം അദ്ദേഹം തന്നെ പലതവണ വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. സുബ്ഹി നമസ്‌കാരത്തിന് ഹനഫി മദ്ഹബനുസരിച്ച് ഖുനൂത്ത് ഇല്ല. ശാഫിഈ മദ്ഹബ് അനുസരിക്കുന്ന ഞാന്‍ ഇമാമായി നില്‍ക്കുമ്പോള്‍ മറ്റുള്ളവര്‍ക്ക് അത് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. ഇതിനുള്ള പരിഹാരമായിരുന്നു ഹനഫിയില്‍പ്പെട്ടയാളെ ഇമാമാക്കി നിര്‍ത്തിയത്. ദക്ഷിണ കേരളത്തില്‍ തീവ്രസ്വഭാവമുള്ള സംഘടനകള്‍ ശക്തിപ്രാപിച്ച ഘട്ടത്തില്‍ അവയ്‌ക്കെതിരെ കര്‍ശന നിലപാട് സ്വീകരിച്ച വ്യക്തിത്വംകൂടിയായിരുന്നു അദ്ദേഹം. അര നൂറ്റാണ്ടിലേറെയായി മുടക്കം കൂടാതെ പ്രസിദ്ധീകരിക്കുന്ന ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമയുടെ മുഖപത്രമായ അന്നസീമിന്റെ പബ്ലിഷര്‍ കൂടിയായ മൂസാ മൗലവി തന്നെയാണ് ഇതിലെ ചോദ്യോത്തര പംക്തി കൈകാര്യം ചെയ്തിരുന്നത്. ഇത് പിന്നീട് ഫതാവാ എന്ന പേരില്‍ പുസ്തകമായി പ്രസിദ്ധീകരിക്കുകയും ചെയ്തു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

വൈറ്റില ബാറില്‍ മാരകായുധങ്ങളുമായി ആക്രമണം: യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍

വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു.

Published

on

കൊച്ചി: വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശിനി അലീന, കൊല്ലം സ്വദേശികളായ ഷഹിന്‍ഷാ, അല്‍ അമീന്‍ എന്നിവരാണ് പിടിയിലായത്. മറ്റൊരാള്‍, വടിവാള്‍ കൊണ്ടുവന്നതായി കണ്ടെത്തിയ തിരുവനന്തപുരം സ്വദേശി വൈഷ്ണവ്, ഇപ്പോഴും ഒളിവിലാണ്. ഞായറാഴ്ച നടന്ന സംഭവത്തില്‍ ബാറിന് പുറത്തുനിന്ന് സംഘം കാറില്‍ നിന്നിറങ്ങി വടിവാള്‍ എടുത്ത് അകത്തു കടന്നുവരുന്ന ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ വ്യക്തമായി രേഖപ്പെട്ടു. മദ്യപിക്കുന്നതിനിടെ അഞ്ചംഗ സംഘവും അവിടെ എത്തിയ മറ്റൊരാളുമായി തര്‍ക്കത്തിലാകുകയായിരുന്നു ആദ്യ ഘട്ടത്തില്‍. ഇത് ചോദ്യം ചെയ്ത ബാര്‍ ജീവനക്കാരുമായി സംഘര്‍ഷം ശക്തമായി. പ്രതികളുടെ സംഘം ആദ്യം ബാറില്‍ നിന്ന് പുറത്തുപോയെങ്കിലും, അലീനയും കൂട്ടരും കുറച്ച് സമയത്തിനുശേഷം വടിവാളുമായി തിരികെ എത്തി. തുടര്‍ന്ന് ബാര്‍ ജീവനക്കാര്‍ക്ക് മര്‍ദനമേല്‍ക്കുകയും അക്രമം ആവര്‍ത്തിച്ച് അഞ്ചുതവണ വരെ തിരിച്ചെത്തി ആക്രമണം നടത്തിയതായും ബാര്‍ ഉടമ നല്‍കിയ പരാതിയില്‍ പറയുന്നു. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി എറണാകുളത്ത് എത്തിയവരാണ് പ്രതികളെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ അലീനയുടെ കൈക്ക് പരുക്കേല്‍ക്കുകയും ചെയ്തു.

Continue Reading

Video Stories

ജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു

പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.

Published

on

ജാതി വിവേചനത്തെ തുടര്‍ന്ന് ബിജെപിയില്‍ പൊട്ടിത്തെറി. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.

തിരൂര്‍ നഗരസഭയില്‍ ബിജെപി സ്ഥാനാര്‍ഥിയായി ഉദേഷിനെ പരിഗണിച്ചിരുന്നു. കാലങ്ങളായി ചിലര്‍ സീറ്റുകള്‍ കുത്തകയാക്കി വെച്ചിരിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ഉദേഷ് പറഞ്ഞു. ഉദേഷിനെ പിന്തുണയ്ക്കുന്നവരും രാജിഭീഷണി മുഴക്കി.

Continue Reading

News

എഐ തട്ടിപ്പുകളില്‍ കുടുങ്ങരുത്; മുന്നറിയിപ്പുമായി ഗൂഗിള്‍

തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി.

Published

on

തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി. വ്യാജ തൊഴില്‍ അവസരങ്ങള്‍, ക്ലോണ്‍ ചെയ്ത ബിസിനസ് വെബ്‌സൈറ്റുരള്‍, യഥാര്‍ത്ഥ ആപ്ലിക്കേഷനുകളോട് സാമ്യമുള്ള കബളിപ്പിക്കാന്‍ വേണ്ടി നിര്‍മ്മിക്കുന്ന ആപ്പുകള്‍ എന്നിവ നിര്‍മ്മിക്കാന്‍ ഇപ്പോള്‍ സൈബര്‍ കുറ്റവാളികള്‍ ജനറേറ്റീവ് എഐ ടൂളുകള്‍ വിനിയോഗിക്കുന്നതായി ഗൂഗുളിന്റെ ട്രസ്റ്റ് ആന്‍ഡ് സേഫ്റ്റി ടീം വ്യക്തമാക്കി. ഗൂഗിളിന്റെ മുന്നറിയിപ്പ് പ്രകാരം ഈ തട്ടിപ്പുകളില്‍ പ്രധാനമായും തൊഴിലന്വേഷകരെയും ചെറുകിട ബിസിനസ് ഉടമകളെയും ലക്ഷ്യമിടുന്നു. പലപ്പോഴും അറിയപ്പെടുന്ന കമ്പനികളുടെയോ സര്‍ക്കാര്‍ ഏജന്‍സികളുടെയോ പേരില്‍ വ്യാജ ജോലി ലിസ്റ്റിംഗുകള്‍ സൃഷ്ടിക്കപ്പെടുന്നു. ഇരകളോട് വ്യക്തിഗത വിവരങ്ങള്‍ പങ്കിടാനും, ജോലി പ്രോസസ്സിംഗ് ഫീസ് എന്ന പേരില്‍ പണം അടയ്ക്കാനും ആവശ്യപ്പെടുന്നതാണ് സാധാരണ രീതി. ചിലര്‍ മാല്‍വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യാനോ ഡാറ്റ മോഷ്ടിക്കാനോ ലക്ഷ്യമിട്ടുള്ള വ്യാജ അഭിമുഖ സോഫ്റ്റ്‌വെയറുകളും അയക്കുന്നു. ഇത്തരം തട്ടിപ്പുകള്‍ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഗുരുതരമായ ഭീഷണിയാണെന്ന് ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി. നിയമാനുസൃത തൊഴിലുടമകള്‍ ഒരിക്കലും സാമ്പത്തിക വിവരങ്ങളോ പേയ്‌മെന്റെ് ആവശ്യങ്ങളോ ഉന്നയിക്കില്ലെന്നും ഉപയോക്താക്കള്‍ ഓണ്‍ലൈനില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും ഗൂഗിള്‍ വ്യക്തമാക്കി.

Continue Reading

Trending