Connect with us

Video Stories

സി.പി.എമ്മിന്റെ നയരാഹിത്യം

Published

on

കുറുക്കോളി മൊയ്തീന്‍

വളരെ പ്രാധാന്യമുള്ള ഒരു ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ പടിവാതില്‍ക്കലാണ് രാജ്യത്തെ ജനങ്ങളുള്ളത്. ഇന്ത്യയെ ഫാസിസ്റ്റ് കരങ്ങള്‍ക്ക് തീറെഴുതി കൊടുക്കാനാവില്ലെന്ന ദൃഢനിശ്ചയത്തില്‍ ജനാധിപത്യ മതേതര സംഘടനകള്‍ പരാമാവധി യോജിപ്പിന്റെ തലങ്ങള്‍ തേടുകയാണ്. അപ്പോഴും തീരം തൊടാതെ ഒരു വ്യക്തതയില്ലാത്ത നയങ്ങളുമായാണ് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി നീങ്ങുന്നത്. അഞ്ചു സംസ്ഥാന നിയമസഭകളിലേക്ക് നടന്ന തെരഞ്ഞെടുപ്പ് വിജയം ജനാധിപത്യചേരിക്ക് ഏറെ പ്രതീക്ഷ നല്‍കുന്നതാണ്. അതിനിടക്ക് സി.പി.എം സെക്രട്ടറി നടത്തിയ പ്രസ്താവന അവരുടെ നയരാഹിത്യമാണ് പ്രകടമാക്കുന്നത്. ബി.ജെ.പിയെ പരോക്ഷമായി സഹായിക്കുന്ന നയം തന്നെയാണ് അവര്‍ ഇപ്പോഴും പിന്തുടരുന്നത.്
ബി.ജെ.പിയുടെ വളര്‍ച്ചയില്‍ വലിയ പങ്കു വഹിച്ചവരാണ് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി. കോണ്‍ഗ്രസ് നശിച്ചുകാണാന്‍ എന്തൊക്കെയാണ് അവര്‍ ചെയ്തു കൂട്ടുന്നത്. ഇന്ദിരാഗാന്ധിയെ യക്ഷിയെന്ന് വിളിച്ചതും കോണ്‍ഗ്രസിനെ തോല്‍പ്പിക്കാന്‍ ഏതു ചെകുത്താനുമായും കൂട്ടുപിടിക്കുമെന്ന് ഇ.എം.എസ്സിന്റെ പ്രസ്താവനയും മറന്നിട്ടില്ല. സംയുക്ത സമരങ്ങളും റാലികളും നടത്തി, ശരീഅത്ത് വിഷയത്തിലും ഏകസിവില്‍ കോഡിന് വേണ്ടിയുള്ള വാദത്തിലും സംഘ്പരിവാറിനൊപ്പം കൈകോര്‍ത്തു പ്രചാരണം നടത്തി. കോണ്‍ഗ്രസിനെതിരേ വിശാല മുന്നണിക്കായി യത്‌നിച്ചു. എന്നും ബി.ജെ.പിക്ക് ഒരു കൈസഹായം ചെയ്തുവന്ന പാര്‍ട്ടിയാണ് സി.പി.എം. സി.പി.എം സെക്രട്ടറി സീതാറാം യെച്ചൂരിയുടെ പ്രസ്താവന അത്തരം നിലപാടിനെ സാധൂകരിക്കുന്ന തരത്തിലുള്ളതാണ്. അടുത്ത ലോക്‌സഭാ തെരെഞ്ഞെടുപ്പില്‍ ത്രിതല തന്ത്രം പയറ്റും എന്നാണ് യച്ചൂരി പറയുന്നത്. അതിനു കെല്‍പ്പുള്ള പാര്‍ട്ടിയാണ് സി.പി.എം എന്നു രാജ്യത്തെ ആരെങ്കിലും വിശ്വസിക്കുമോ?
1996ല്‍ ഐക്യമുന്നണി സര്‍ക്കാര്‍ വന്നതും 1998ല്‍ എന്‍.ഡി.എ സര്‍ക്കാര്‍ രൂപീകരിച്ചതും 2004ല്‍ യു.പി.എ മുന്നണി രൂപം കൊണ്ടതും തെരഞ്ഞെടുപ്പിന് ശേഷമായിരുന്നു എന്നതാണ് യച്ചൂരിയുടെ വാദം. ആ കാലഘട്ടത്തിലെ അവസ്ഥയല്ല ഇന്ന് ഇന്ത്യയില്‍ ഉള്ളതെന്ന് അംഗീകരിക്കാന്‍ യച്ചൂരിയും മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയും തയാറാവണം. 1991-96 കാലത്തെ കോണ്‍ഗ്രസ് ഭരണത്തെ താഴെയിറക്കാന്‍ മൂന്നാം ചേരിക്കായുള്ള പരിശ്രമത്തിലായിരുന്നു ഇടതുപക്ഷവും പല സംസ്ഥാനങ്ങളിലുമുള്ള പ്രാദേശിക കക്ഷികളും. അധിക നേട്ടം ഏതു പക്ഷത്ത് നിന്നാലാണ് ലഭിക്കുക എന്നതായിരുന്നു പല പ്രാദേശിക കക്ഷികളുടെയും ചിന്ത. 96ലെ തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ വലിയ കക്ഷി എന്ന നിലയില്‍ എ.ബി വാജ്‌പേയിയേ മന്ത്രിസഭയുണ്ടാക്കാന്‍ രാഷ്ട്രപതി വിളിക്കുകയായിരുന്നു. ബി.ജെ.പിക്ക് 161ഉം ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന് 140 സീറ്റുകളാണ് ലഭിച്ചിരുന്നത്. ഭൂരിപക്ഷം തെളിയിക്കാനാവില്ലെന്ന് വന്നപ്പോള്‍ പതിമൂന്നാം ദിവസം ആ സര്‍ക്കാര്‍ രാജിവെച്ചു. തുടര്‍ന്ന എച്ച്.ഡി ദേവഗൗഡ പ്രധാനമന്ത്രിയായി. കോണ്‍ഗ്രസിന്റെകൂടി സഹായത്തിലാണ് ആ സര്‍ക്കാര്‍ പതിനൊന്നു മാസത്തോളം നിലനിന്നത്. തുടര്‍ന്ന് ഐ.കെ ഗുജ്‌റാള്‍ പ്രധാനമന്ത്രിയായി. പതിനൊന്നു മാസം കൊണ്ട് ആ സര്‍ക്കാരും പുറത്തായി.വീണ്ടും തെരഞ്ഞെടുപ്പ്. ബി.ജെ.പിയും സഖ്യ കക്ഷികളും കൂടി 277 സീറ്റുകള്‍ നേടി. ബി.ജെ.പി മാത്രം 182 സീറ്റുകള്‍ നേടി. കോണ്‍ഗ്രസിനും സഖ്യകക്ഷികള്‍ക്കുമായി 168 സീറ്റുകളേ നേടാനായുള്ളൂ. കോണ്‍ഗ്രസിന് 141 സീറ്റും ഐക്യമുന്നണി എന്ന നിലയില്‍ മൂന്നാംചേരി 83 സീറ്റുകളും നേടിയിരുന്നു. കോണ്‍ഗ്രസും സഖ്യകക്ഷികളും ഐക്യമുന്നണിയും ചേര്‍ന്നാലും ഭൂരിപക്ഷമില്ലാത്ത അവസ്ഥയുണ്ടായി. വാജ്‌പേയ് തന്നെ വീണ്ടും പ്രധാന മന്ത്രിയായി. പതിമൂന്ന് മാസം പിന്നിട്ടപ്പോള്‍ ഘടക കക്ഷികളില്‍ ചിലര്‍ പിന്‍മാറിയതിനാല്‍ ഭൂരിപക്ഷം നഷ്ടപ്പെടുകയും രാജ്യം വീണ്ടും തെരഞ്ഞെടുപ്പിനെ നേരിടുകയും ചെയ്തു. ബി.ജെ.പി മുന്നണി നില മെച്ചപ്പെടുത്തി. അവര്‍ 350 സീറ്റുകള്‍ നേടി. ബി.ജെപി 182 എന്ന നമ്പര്‍ നില നിര്‍ത്തി, കോണ്‍ഗ്രസും സഖ്യകക്ഷികളും കൂടി 137ലേക്ക് താഴ്ന്നു. ഇടതിന്ന് 43 സീറ്റും മറ്റുള്ളവര്‍ക്ക് 58 സീറ്റും ലഭിച്ചു. വാജ്‌പേയ് കാലാവധി പൂര്‍ത്തിയാക്കി. കാലാവധി തികച്ചുഭരിക്കാന്‍ കഴിഞ്ഞ ആദ്യത്തെ കോണ്‍ഗ്രസിതര സര്‍ക്കാരായിരുന്നു ഇത്.
ലോക്‌സഭാ തെരഞ്ഞെടുപ്പിനെ 2004ല്‍ നേരിട്ട് വലിയ കക്ഷിയായി ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് തിരിച്ചുവന്നു. ബി.ജെ.പിക്ക് ലഭിച്ചത് 136 സീറ്റ്. കോണ്‍ഗ്രസിനെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ചു. ഐക്യമുന്നണി, ദേശീയ മുന്നണി, ഇടതുമുന്നണി എന്ന പരീക്ഷണങ്ങള്‍ തകര്‍ന്നിരുന്നു. ഇടതു പക്ഷ കക്ഷികള്‍ ഉള്‍പ്പെടെ കോണ്‍ഗ്രസിനെ പിന്തുണച്ചു. കേരളവും ത്രിപുരയും ബംഗാളുമൊഴിച്ച് പല സംസ്ഥാനങ്ങളിലും തെരെഞ്ഞെടുപ്പില്‍ തന്നെ കോണ്‍ഗ്രസുമായി നീക്കുപോക്കുകള്‍ ഉണ്ടാക്കാന്‍ സി.പി.എം തയ്യാറായിരുന്നു. അങ്ങനെയാണ് ഡോ. മന്‍മോഹന്‍ സിങ് മന്ത്രിസഭ ചുമതലയേല്‍ക്കുന്നത്.
സീതാറം യെച്ചൂരി പറഞ്ഞ മൂന്ന് തെരഞ്ഞെടുപ്പുകളില്‍ ബി.ജെ.പിക്കും സഖ്യകക്ഷികളെയും മുന്നിലെത്താതെ നോക്കണമായിരുന്നില്ലെ? ഇന്നത്തെ സാഹചര്യം എന്താണ്. 96,98 കാലത്തെക്കാള്‍ പരിതാപകരമല്ലേ. ബി.ജെ.പി മുന്നണി മൂന്നില്‍ രണ്ടു ഭൂരിപക്ഷത്തിനാണ് അധികാരത്തില്‍ എത്തിയത്. സി.പി.എം സെക്രട്ടറി പറഞ്ഞ ആ വര്‍ഷങ്ങളില്‍ തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ യോജിച്ച് പോയിരുന്നെങ്കില്‍ ഫാസിസ്റ്റുകള്‍ക്ക് സ്വാധീനം വര്‍ധിപ്പിക്കാന്‍ കഴിയുമായിരുന്നോ? 2014ലും പരാജയപ്പെടാനുള്ള കാരണം ഒന്നിച്ചു നില്‍ക്കാത്തതായിരുന്നു. ഇനിയും തനിയാവര്‍ത്തനമാണൊ സി.പി.എം ആഗ്രഹിക്കുന്നത്. യെച്ചൂരി 96,98,2004 വര്‍ഷങ്ങളിലെ അവസ്ഥ പറഞ്ഞപ്പോള്‍ 1999ലെ അവസ്ഥ വിട്ടുകളഞ്ഞത് ബോധപൂര്‍വം തന്നെയായിരിക്കും. സഭയിലെ അംഗബലമാണല്ലൊ പ്രധാനം. ബി.ജെ.പിക്കും സഖ്യകക്ഷികള്‍ക്കും അംഗബലം കുറഞ്ഞു വരണമെങ്കില്‍ ജനാധിപത്യചേരി ശക്തിപെടുക തന്നെ വേണം. ആ ഗണിതം അറിയാത്ത ആളല്ലല്ലോ യച്ചൂരി. പിന്നെന്തിനീ മലക്കം മറിച്ചില്‍. അതിന്റെ പരിണിതഫലം ബി.ജെ.പിയുടെ അധികാരതുടര്‍ച്ചയായിരിക്കും. ബി.ജെ.പി ഭരിച്ചാലും വേണ്ടില്ല കോണ്‍ഗ്രസ് തകര്‍ന്നാല്‍ മതിയെന്ന നയം കോണ്‍ഗ്രസിന്റെ മാത്രമല്ല മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ തകര്‍ച്ചക്ക് കൂടിയുള്ള കാരണമാണെന്ന് ഓര്‍ക്കണം. ജനാധിപത്യ സംഘടനകള്‍ ഭിന്നിച്ചു തന്നെ നിന്നാല്‍ കഴിഞ്ഞ കാലങ്ങളില്‍ നിന്നെല്ലാം വ്യത്യസ്തവും ഭയാനകരവുമല്ലേ അവസ്ഥ. അതിനെ അതിജീവിക്കാന്‍ ഫാസിസ്റ്റ് ചേരിയുടെ അംഗബലം കുറക്കുകയല്ലെ വേണ്ടത്. അതിനായി വോട്ടുകള്‍ ഭിന്നിക്കാതെ സൂക്ഷിക്കേണ്ടത് ഏതൊരു ജനാധിപത്യ മതേതര കക്ഷികളുടെയും കടമയാണ്. അതിന് മടിച്ചുനില്‍ക്കുന്നവരെ ഫാസിസ്റ്റുകളുടെ സഹായികളായേ ജനാധിപത്യവിശ്വാസികള്‍ക്ക് കാണാനാവൂ.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Video Stories

ഉളിയില്‍ ഖദീജ കൊലക്കേസ്: പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം

ണ്ടാം വിവാഹം കഴിക്കുന്നതിന്റെ വിരോധത്തില്‍ സഹോദരിയെ കൊലപ്പെടുത്തിയ കേസിലാണ് പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം ശിക്ഷ.

Published

on

കണ്ണൂര്‍ ഉളിയില്‍ ഖദീജ കൊലക്കേസില്‍ പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം. രണ്ടാം വിവാഹം കഴിക്കുന്നതിന്റെ വിരോധത്തില്‍ സഹോദരിയെ കൊലപ്പെടുത്തിയ കേസിലാണ് പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം ശിക്ഷ. കെ എന്‍ ഇസ്മായില്‍, കെ എന്‍ ഫിറോസ് എന്നിവരെയാണ് തലശേരി അഡീഷണല്‍ സെഷന്‍സ് കോടതി ശിക്ഷിച്ചത്. 28കാരിയായ ഖദീജയെ 2012 ഡിസംബര്‍ 12നാണ് കൊലപ്പെടുത്തിയത്.

കൊലപാതകം നടന്ന് 12 വര്‍ഷത്തിന് ശേഷമാണ് ശിക്ഷാവിധി. ജീവപര്യന്തവും അറുപതിനായിരം രൂപ പിഴയുമാണ് ശിക്ഷ.

കോഴിക്കോട് കോടമ്പുഴ സ്വദേശി ഷാഹുല്‍ ഹമീദിനെ രണ്ടാം വിവാഹം കഴിക്കാന്‍ ഖദീജ തീരുമാനിച്ചിരുന്നു. ഇതിന്റെ വിരോധമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. മതാചാര പ്രകാരം വിവാഹം നടത്തി തരാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് ഇരുവരെയും ഉളിയിലെ വീട്ടില്‍ എത്തിക്കുകയായിരുന്നു. തുടര്‍ന്ന് ഖദീജയെ കുത്തി കൊലപ്പെടുത്തുകയായിരുന്നു. സുഹൃത്തിനെ കുത്തിപരുക്കേല്‍പ്പിക്കുകയും ചെയ്തു.

Continue Reading

Video Stories

നിമിഷപ്രിയയുടെ വധശിക്ഷ: ഇതുവരെ സ്വീകരിച്ച നടപടികള്‍ അറിയിക്കാന്‍ കേന്ദ്രത്തിന് നിര്‍ദേശം നല്‍കി സുപ്രീംകോടതി

വിഷയത്തില്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ അറിയിക്കാന്‍ കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്‍കി സുപ്രീംകോടതി.

Published

on

നിമിഷപ്രിയയുടെ വധശിക്ഷയില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയില്‍ ഇടപെട്ട് സുപ്രീംകോടതി. വിഷയത്തില്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ അറിയിക്കാന്‍ കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്‍കി സുപ്രീംകോടതി. അറ്റോര്‍ണി ജനറല്‍ വഴി സ്വീകരിച്ച നടപടികള്‍ അറിയിക്കാനാണ് നിര്‍ദേശം. ഹര്‍ജിയില്‍ ജൂലൈ പതിനാലിന് വിശദവാദം കേള്‍ക്കുമെന്നും സുപ്രീംകോടതി അറിയിച്ചു. ജസ്റ്റിസ് സുധാന്‍ഷു ധൂലിയ, ജോയ്മല്ല്യ ബാഗ്ച്ചി എന്നിവര്‍ അടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ഇക്കാര്യം അറിയിച്ചത്.

നിമിഷപ്രിയയുടെ വധശിക്ഷയുമായി ബന്ധപ്പെട്ട വിഷയത്തില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് ‘നിമിഷപ്രിയ അന്താരാഷ്ട്ര ആക്ഷന്‍ കൗണ്‍സില്‍’ ആണ് സുപ്രീംകോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തത്. നിമിഷപ്രിയയുടെ വധശിക്ഷ അടുത്തിരിക്കുന്ന സാഹചര്യത്തിലായിരുന്നു ആക്ഷന്‍ കൗണ്‍സില്‍ സുപ്രീംകോടതിയെ സമീപിച്ചത്. നിമിഷപ്രിയക്കായി കേന്ദ്രസര്‍ക്കാര്‍ അടിയന്തര നയതന്ത്ര ഇടപെടല്‍ നടത്തണമെന്നും ദയാധന ചര്‍ച്ചകള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ ഇടപെടല്‍ നടത്തണമെന്നുമായിരുന്നു ഹര്‍ജിയിലെ ആവശ്യം. ആക്ഷന്‍ കൗണ്‍സിലിനായി മുതിര്‍ന്ന അഭിഭാഷകന്‍ രാകേന്ത് ബസന്ദ് ആണ് ഹാജരായത്. ഹര്‍ജിയുടെ പകര്‍പ്പ് അറ്റോര്‍ണി ജനറലിന് കൈമാറാന്‍ അഭിഭാഷകന് കോടതി നിര്‍ദേശം നല്‍കി. ഇതിന് പിന്നാലെയാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ അറ്റോര്‍ണി ജനറല്‍ വഴി അറിയിക്കാന്‍ സുപ്രീംകോടതി കോടതി നിര്‍ദേശം നല്‍കിയത്. കേസിന്റെ സ്വഭാവവും അടിയന്തര സാഹചര്യവും കണക്കിലെടുത്താണ് സുപ്രീംകോടതിയുടെ ഇടപെടല്‍.

യെമന്‍ പൗരന്‍ കൊല്ലപ്പെട്ട കേസില്‍ യെമനിലെ ജയിലില്‍ കഴിയുന്ന മലയാളി നിമിഷപ്രിയയുടെ വധശിക്ഷ ജൂലൈ 16ന് നടപ്പിലാക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇത് സംബന്ധിച്ച ഉത്തരവില്‍ യെമനിലെ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ ഒപ്പുവെച്ചതായാണ് റിപ്പോര്‍ട്ട്. നിമിഷപ്രിയയുടെ മോചനത്തിന് തലാല്‍ അബ്ദു മഹ്ദിയുടെ കുടുംബം ദയാധനം ആവശ്യപ്പെട്ടെന്ന വിവരവും പുറത്ത് വന്നിരുന്നു. മഹ്ദിയുടെ കുടുംബം ദയാധനമായി ഒരു മില്യണ്‍ ഡോളര്‍ (8.67 കോടി രൂപ) ആണ് ആവശ്യപ്പെട്ടിരിക്കുന്നത്. 2017ലാണ് യെമന്‍ പൗരനായ തലാല്‍ അബ്ദുമഹ്ദി കൊല്ലപ്പെട്ടത്. ശേഷം അബ്ദു മഹ്ദിയുടെ കുടുംബത്തെ നേരില്‍കണ്ട് മോചനം സാധ്യമാക്കാന്‍ നിമിഷപ്രിയയുടെ കുടുംബം ശ്രമിച്ചിരുന്നെങ്കിലും ഫലം കണ്ടിരുന്നില്ല.

Continue Reading

kerala

സംസ്ഥാനത്ത് ശക്തമായ മഴ തുടരും, ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Published

on

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. തെക്കന്‍ ജാര്‍ഖണ്ഡിന് മുകളിലായി ചക്രവാത ചുഴിയുടെ സ്വാധീന ഫലമായി വടക്കന്‍ കേരളത്തിലെ നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടാണ്. കോഴിക്കോട്, വായനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് യെല്ലോ മുന്നറിയിപ്പുള്ളത്.

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ഈ ജില്ലകളില്‍ 24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്.

കേരളത്തിന് മുകളില്‍ മണിക്കൂറില്‍ പരമാവധി 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് ശക്തമാകാനും സാധ്യതയുണ്ട്. ശനിയാഴ്ച വരെ സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ശനിയാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും, മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

Continue Reading

Trending