Connect with us

Video Stories

സെന്റിനലുകളെ തേടിപ്പോയ അമേരിക്കക്കാരന്‍

Published

on

കെ.പി ജലീല്‍

കേന്ദ്ര ഭരണപ്രദേശമായ ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപസമൂഹങ്ങളിലൊന്നില്‍വെച്ച് നവംബര്‍ പതിനേഴിന് കൊല്ലപ്പെട്ട അമേരിക്കന്‍ പൗരന്‍ ജോണ്‍ അലന്‍ ചൗവിന്റെ (27) മൃതദേഹം വീണ്ടെടുക്കുന്നതിനെച്ചൊല്ലി വിവാദം മുറുകുകയാണിപ്പോള്‍. സെന്റിനല്‍ ആദിവാസിഗോത്ര വര്‍ഗക്കാരായ ഏതാനും പേരാണ് കൊലപാതകികളെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കുന്ന സൂചന. നിരോധനമുണ്ടായിരുന്ന ദ്വീപിലേക്ക് ജോണ്‍ അലന്‍ ചൗ അതിക്രമിച്ചുകടന്നുവെന്നാണ് കരുതപ്പെടുന്നത്. ഏതാനും മല്‍സ്യത്തൊഴിലാളികളാണ് അലനെ സംരക്ഷിത ദ്വീപിലേക്ക് പോകുന്നതിന് സഹായിച്ചത്. അവിടെ എത്തിയയുടന്‍ ആദിവാസി ഗോത്ര വിഭാഗക്കാര്‍ അമ്പെയ്ത് അലനെ കൊലപ്പെടുത്തിയെന്നാണ് മല്‍സ്യത്തൊഴിലാളികള്‍ പറയുന്നത്. ലോകത്തെ അത്യപൂര്‍വ മനുഷ്യവര്‍ഗമായാണ് സെന്റിനലുകള്‍ കണക്കാക്കപ്പെടുന്നത്. വലിയ ചോദ്യശരങ്ങളും വിമര്‍ശനങ്ങളുമാണ് ഇതുമായി ബന്ധപ്പെട്ട് ഇപ്പോള്‍ അന്താരാഷ്ട്രതലത്തില്‍ ഉയര്‍ന്നുവന്നിട്ടുള്ളത്. അമേരിക്കന്‍ പൗരന്‍ വിദേശ രാജ്യത്ത് കൊല്ലപ്പെടുന്നതിനെ വലിയ ഗൗരവത്തോടെയാണ് സ്വാഭാവികമായും വൈറ്റ്ഹൗസ് കാണുന്നത്. എന്നുമാത്രമല്ല, പൗരന്റെ മൃതശരീരം വീണ്ടെടുക്കാന്‍ കഴിയുന്നില്ലെന്നത് അമേരിക്കയെയും ഇന്ത്യയെയും കുഴക്കുന്ന വിഷയം കൂടിയാണ്. കഴിഞ്ഞദിവസം കോസ്റ്റ്ഗാര്‍ഡിന്റെ ബോട്ടില്‍ ദ്വീപിനടുത്തേക്ക് ഉദ്യോഗസ്ഥര്‍ പോകാന്‍ ശ്രമിച്ചെങ്കിലും സര്‍ക്കാര്‍ ഇടപെടല്‍മൂലം അത് താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്. ദേശീയ അതിര്‍ത്തി രക്ഷാസേന ആന്‍ഡമാന്‍ ഭരണകൂടത്തിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തില്‍ ദ്വീപില്‍ ഒരിടത്ത് ആദിവാസികള്‍ അമ്പും വില്ലുമായി നില്‍ക്കുന്നത് കണ്ടതായി പറയുന്നു. വടക്കന്‍ സെന്റിനല്‍ ദ്വീപില്‍ നിന്ന് 400 മീറ്റര്‍ അകലെ വരെ പൊലീസ് സംഘം ചെന്നിരുന്നതായും ആദിവാസികള്‍ അമ്പും വില്ലുമായി നിലയുറപ്പിച്ചത് കണ്ട് ഏറ്റുമുട്ടല്‍ ഒഴിവാക്കി മടങ്ങിവരികയായിരുന്നുവെന്നുമാണ് ആന്‍ഡമാന്‍ നിക്കോബാര്‍ പൊലീസ് മേധാവി ദീപേന്ദ്ര പഥക് അറിയിച്ചത്. അലന്റെ മൃതശരീരം കുഴിച്ചിട്ട സ്ഥലത്ത് കാവല്‍ നില്‍ക്കുകയാണ് ഗോത്ര വര്‍ഗക്കാരെന്നാണ് കരുതപ്പെടുന്നത്. അതേസമയം വിഷയത്തില്‍ രാജ്യാന്തര ഗോത്ര വര്‍ഗ സംരക്ഷണവാദികള്‍ ഉയര്‍ത്തുന്ന ആശങ്കയും ആവശ്യവും മറ്റൊന്നാണ്. അതാണ് പ്രശ്‌നത്തെ രാജ്യാന്തരതലത്തിലേക്ക് വിട്ടിരിക്കുന്നതും. ഗോത്രവിഭാഗക്കാരുടെ സംരക്ഷിത പ്രദേശത്തേക്ക് അതിക്രമിച്ചുകടന്ന് അവരുടെ സൈ്വര്യജീവിതത്തെ ശല്യപ്പെടുത്തിയ അമേരിക്കന്‍ പൗരന്‍ ചെയ്തത് ക്രൂരതയാണെന്നാണ് അവരുടെ അഭിപ്രായം. മുഖ്യധാരാസമൂഹവുമായി ഒരു വിധത്തിലും ഇടപെടില്ലെന്ന വാശിയുള്ളവരാണ് സെന്റിനലുകള്‍. ശത്രുക്കളായാണ് അവര്‍ മറ്റുള്ളവരെ കാണുന്നത്. ഇക്കൂട്ടരുടെ വംശവര്‍ധന നിലച്ചിട്ട് കാലമേറെയായി. അടുത്ത കാലത്തായി നടത്തിയ പഠനങ്ങളില്‍ ഇവരുടെ സംഖ്യ വെറും വിരലിലെണ്ണാവുന്നത് മാത്രമാണെന്നാണ് പറയപ്പെടുന്നത്. 19 നും 30നും ഇടയിലാണ് ഇവരുടെ ജനസംഖ്യയത്രെ. 40നും 500നും ഇടയിലെന്നും വാദമുണ്ട്. നേരിട്ട് കടന്നുചെല്ലാനാവാത്തതിനാല്‍ എണ്ണപ്പെടാത്ത പട്ടികയിലാണ് ഇവരെ ഉള്‍പെടുത്തിയിരിക്കുന്നത്. ഇവരെ ബന്ദികളാക്കിയോ കൊലപ്പെടുത്തിയോ അലന്റെ മൃതദേഹം വീണ്ടെടുക്കുന്നതിനെ രാജ്യാന്തര തലത്തില്‍ ആദിവാസി ഗോത്രവിഭാഗങ്ങളുടെ ജീവിതത്തെക്കുറിച്ചും മറ്റും പഠനം നടത്തുന്നവര്‍ അതിശക്തമായി എതിര്‍ക്കുകയാണ്.
വേണ്ടിവന്നാല്‍ ആദിവാസികളെ തോക്കോ മറ്റോ ഉപയോഗിച്ച് നേരിട്ട് മൃതദേഹം വീണ്ടെടുക്കാവുന്നതേ ഉള്ളൂ. എന്നാല്‍ അത് ചെയ്യുന്നത് വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന ഭൂമിയിലെ അപൂര്‍വ മനുഷ്യവര്‍ഗത്തോട് ചെയ്യുന്ന കൊടും ക്രൂരതയായിരിക്കുമെന്ന് നരവംശശാസ്ത്രജ്ഞര്‍ ചൂണ്ടിക്കാട്ടുന്നു. ഇന്ത്യയിലെ ഗോത്ര-ആദിവാസി വിഭാഗങ്ങളെ എങ്ങനെ സംരക്ഷിക്കാമെന്നതിനെക്കുറിച്ച് ഗവേഷണം നടത്തിവരികയാണ് ഇവര്‍. ജോണ്‍ അലന്‍ എന്ത് ഉദ്ദേശ്യം വെച്ചാണ് സെന്റിനലുകളുടെ അടുത്തേക്ക് ചെന്നതെന്നത് ഇനിയും പൂര്‍ണമായി വ്യക്തമല്ല. ഗവേഷണത്തിനാണോ സാഹസികതക്കാണോ എന്നാണ് അറിയേണ്ടത്. എന്നാല്‍ ജോണ്‍ അലന്‍ അമേരിക്കന്‍ ക്രിസ്ത്യന്‍ മിഷണറിയാണെന്നാണ് മറ്റൊരു അറിവ്. ഇദ്ദേഹം ആദിവാസികളെ മതം മാറ്റുന്നതിനായാണോ ചെന്നതെന്നതിനെക്കുറിച്ചും പൊലീസ് ആരായുന്നുണ്ട്. മല്‍സ്യത്തൊവിലാളികള്‍ക്ക് 25000 രൂപ പ്രതിഫലം നല്‍കിയാണത്രെ ബോട്ടില്‍ ഇയാള്‍ ദ്വീപിലേക്ക് എത്തിയത്. വിഷയം ഇതിനകം തന്നെ പാശ്ചാത്യമാധ്യമങ്ങളില്‍ പ്രാധാന്യമുള്ള വാര്‍ത്തയായിരിക്കുകയാണ്. ഫ്രാന്‍സിന്റെ ഔദ്യോഗികവാര്‍ത്താ ഏജന്‍സിയായ ‘ഏജന്‍സി ഫ്രാന്‍സി പ്രസി’ ന്റെ ലേഖകന്‍ മാത്രമാണ് പോര്‍ട്ട്‌ബ്ലെയറില്‍നിന്ന് ഇതുസംബന്ധിച്ച വാര്‍ത്തകള്‍ ശേഖരിച്ച് പുറംലോകത്തെത്തിക്കുന്നത്.
സെന്റിനല്‍ എന്നറിയപ്പെടുന്ന ദ്വീപായതിനാലാണ് ഈ ദ്വീപിലെ ആദിവാസികളെ സെന്റിനലികള്‍ എന്നുവിളിക്കുന്നത്. ഓംഗ വംശജരെന്നും ഇവര്‍ അറിയപ്പെടുന്നു. ബംഗാള്‍ ഉള്‍ക്കടലില്‍ 72 ചതുരശ്ര കിലോമീറ്റര്‍ വെളുത്ത സമുദ്രത്താല്‍ ചുറ്റപ്പെട്ട ദ്വീപാണ് വടക്കന്‍ സെന്റിനല്‍. ആഫ്രിക്കയിലും മറ്റും ഇങ്ങനെ വസ്ത്രം ധരിക്കാതെയും കിഴങ്ങുവര്‍ഗങ്ങള്‍ മാത്രം ഭക്ഷിച്ചും ഇപ്പോഴും ജീവിച്ചുവരുന്ന വിഭാഗങ്ങളുണ്ട്. ഏതാണ്ട് മൂവായിരം കൊല്ലം മുമ്പുതന്നെ ഈ ദ്വീപില്‍ ജനവാസം ഉണ്ടായിരുന്നതായി പറയപ്പെടുന്നു. വിജനവും പുറം ലോകവുമായി യാതൊരുവിധ ബന്ധവുമില്ലാതിരുന്ന കാലത്താണ് ആന്‍ഡമാന്‍ ദ്വീപ സമൂഹത്തിലേക്ക് ബ്രിട്ടീഷ് പട്ടാളം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള തടവുകാരെ കൊണ്ടുചെന്ന് പാര്‍പ്പിച്ചിരുന്നത്. കുപ്രസിദ്ധമായ ആന്‍ഡമാന്‍ ജയിലില്‍ നിരവധി സ്വാതന്ത്ര്യ പോരാളികളും തടവുകാരായിരുന്നിട്ടുണ്ട്. പില്‍കാലത്ത് കേരളത്തില്‍നിന്നുള്‍പെടെയുള്ളവര്‍ ആന്‍ഡമാനിലെ പോര്‍ട്ട് ബ്ലെയര്‍ ഉള്‍പെടെയുള്ള ദ്വീപുകളില്‍ സ്ഥിരതാമസമാക്കിയിട്ടുണ്ട്. കേരളത്തിലെ സ്ഥലപ്പേരുകളും അവിടെ സുലഭമാണ്. നാളികേരം, അമ്പും കുന്തവും ഉണ്ടാക്കുന്നതിനായി ഇരുമ്പ് എന്നിവയാണ് സെന്റിനല്‍ ആദിവാസികളുടെ പ്രധാന ആവശ്യം. ഇവ നല്‍കി പലരും മുന്‍കാലങ്ങളില്‍ ആദിവാസികളെ സമീപിച്ചതായി പറയുന്നു. ഇപ്പോള്‍ കേന്ദ്ര സെക്രട്ടറിയേറ്റിലെ പട്ടികവിഭാഗ കാര്യാലയത്തില്‍ പ്രവര്‍ത്തിക്കുന്ന പണ്ഡിറ്റ് ആണ് ഇവരെക്കുറിച്ച് ഇപ്പോള്‍ സര്‍ക്കാരിന് കൂടുതല്‍ വിവരങ്ങള്‍ നല്‍കുന്നത്. വന്‍കരയിലെ മനുഷ്യരെയും ആന്‍ഡമാന്‍ ദ്വീപിലെ തന്നെ മറ്റുള്ള ആദിവാസികളെ പോലും അന്യരായാണ് ഇവര്‍ കാണുന്നത്. അടുത്തുചെന്നാല്‍ ജീവന്‍നഷ്ടം ഉറപ്പാണ്. മുമ്പും പലതവണയും ഇവിടെ അതിക്രമിച്ചുകടക്കുന്നവര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. കൊല്ലുന്നവരെ അവിടെതന്നെ കുഴിച്ചുമൂടിയ ശേഷം കുറച്ചുദിവസത്തേക്ക് കരയില്‍നിന്ന് ആരെങ്കിലും വരുന്നുണ്ടോ എന്നന്വേഷിച്ച് കാവല്‍നില്‍ക്കുകയും ചെയ്യും.
കഴിഞ്ഞ കാലങ്ങളില്‍ ഈ ദ്വീപിന്റെ 4.8 കിലോമീറ്റര്‍ ദൂരത്തേക്ക് മറ്റുള്ളവര്‍ പ്രവേശിക്കുന്നത് കര്‍ശനമായി നിരോധിച്ചിരുന്നെങ്കിലും പിന്നീട് പിഴയടക്കാമെന്നാക്കി ഇത് ഭേദഗതി ചെയ്തിരുന്നു. ഇതും മറികടന്ന് തീര്‍ത്തും അനധികൃതമായും യാതൊരുവിധ അനുമതിയില്ലാതെയുമാണ് ജോണ്‍ അലന്‍ സെന്റിനലുകളെ തേടിയെത്തിയത്. അതാകട്ടെ യുവാവിന്റെ അന്ത്യത്തില്‍ കലാശിക്കുകയായിരുന്നു. ആക്രമണം ഭയന്ന് പൊലീസ് സംഘം പ്രദേശത്തേക്ക് പ്രവേശിക്കുന്നതും തിരച്ചില്‍ തുടരുന്നതും സര്‍ക്കാര്‍ താല്‍കാലികമായി വിലക്കിയിരിക്കുകയാണ്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

രൂപയ്ക്ക് റെക്കോര്‍ഡ് തകര്‍ച്ച; മൂല്യം 89.48 ആയി ഇടിഞ്ഞു

സെപ്തംബര്‍ അവസാനം കുറിച്ച 88.80 എന്ന റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി

Published

on

ന്യൂഡല്‍ഹി: ചരിത്രത്തില്‍ ആദ്യമായി രൂപയുടെ മൂല്യം റെക്കോഡ് തകര്‍ച്ചയില്‍. ഇന്നലെ വ്യാപാരത്തിനിടെ മൂല്യം ഇതാദ്യമായി രൂപ 89.48 വരെ ഇടിഞ്ഞു. സെപ്തംബര്‍ അവസാനം കുറിച്ച 88.80 എന്ന റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി. ഇന്നലെ ഒറ്റദിവസം രൂപ ഡോളറിനെതിരെ താഴ്ന്നത് 80 പൈസയാണ്. രാവിലെ ഡോളറിനെതിരെ 3 പൈസ ഉയര്‍ന്ന് വ്യാപാരം തുടങ്ങിയ ശേഷമായിരുന്നു രൂപയുടെ വന്‍ വീഴ്ച്ച. കഴിഞ്ഞ മേയ് 8നു ശേഷം രൂപ ഒറ്റദിവസം ഇത്രയും താഴുന്നത് ആദ്യം. മേയ് 8ന് 89 പൈസ ഇടിഞ്ഞിരുന്നു. യുഎസില്‍ അടിസ്ഥാന പലിശനിരക്ക് കുറയാനുള്ള സാധ്യത മങ്ങിയതിനാല്‍ ഡോളര്‍ നടത്തുന്ന മുന്നറ്റത്തിലാണ് രൂപയ്ക്ക് അടിപതറിയത്. യൂറോ, യെന്‍, പൗണ്ട് തുടങ്ങി ലോകത്തെ ആറ് പ്രധാന കറന്‍സികള്‍ക്കെതിരായ യു.എസ് ഡോളര്‍ ഇന്‍ഡക്‌സ് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പുവരെ 98ല്‍ ആയിരുന്നത് ഇപ്പോള്‍ 100ന് മുകളിലെത്തി. കേന്ദ്രബാങ്കായ യുഎസ് ഫെഡറല്‍ റിസര്‍വ് ഡിസംബറിലെ പണനയ നിര്‍ണയയോഗത്തില്‍ പലിശനിരക്ക് കുറയ്ക്കാന്‍ സാധ്യത ഇല്ല. ഇന്ത്യന്‍ ഓഹരി വിപണികള്‍ നേരിട്ട തളര്‍ച്ചയും വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ (എഫ്‌ഐഐ) വന്‍ തോതില്‍ ഇന്ത്യന്‍ ഓഹരികള്‍ വിറ്റൊഴിഞ്ഞതും രൂപയ്ക്ക് ആഘാതമായിട്ടുണ്ട്. 2025ല്‍ ഇതുവരെ ഇന്ത്യന്‍ ഓഹരികളില്‍ നിന്ന് ഏതാണ്ട് ഒന്നരലക്ഷം കോടി രൂപയാണ് വിദേശ നിക്ഷേപകര്‍ പിന്‍വലിച്ചത്. ഇന്ത്യ-യുഎസ് വ്യാപാര ക്കരാറില്‍ അനിശ്ചിതത്വം വി ട്ടൊഴിയാത്തതും രൂപയ്ക്ക് കനത്ത സമ്മര്‍ദമായി. യുഎസ് പ്രസിഡന്റ് ട്രംപ് ഇന്ത്യയ്ക്ക മേല്‍ ചുമത്തിയ 50% തീരുവ കയറ്റുമതി മേഖലയെ ഉലച്ചതും വിദേശനാണയ വരുമാനം ഇടിഞ്ഞതും രൂപയുടെ മുല്യം ഇടിയാന്‍ കാരണമായി.

Continue Reading

kerala

വൈറ്റില ബാറില്‍ മാരകായുധങ്ങളുമായി ആക്രമണം: യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍

വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു.

Published

on

കൊച്ചി: വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശിനി അലീന, കൊല്ലം സ്വദേശികളായ ഷഹിന്‍ഷാ, അല്‍ അമീന്‍ എന്നിവരാണ് പിടിയിലായത്. മറ്റൊരാള്‍, വടിവാള്‍ കൊണ്ടുവന്നതായി കണ്ടെത്തിയ തിരുവനന്തപുരം സ്വദേശി വൈഷ്ണവ്, ഇപ്പോഴും ഒളിവിലാണ്. ഞായറാഴ്ച നടന്ന സംഭവത്തില്‍ ബാറിന് പുറത്തുനിന്ന് സംഘം കാറില്‍ നിന്നിറങ്ങി വടിവാള്‍ എടുത്ത് അകത്തു കടന്നുവരുന്ന ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ വ്യക്തമായി രേഖപ്പെട്ടു. മദ്യപിക്കുന്നതിനിടെ അഞ്ചംഗ സംഘവും അവിടെ എത്തിയ മറ്റൊരാളുമായി തര്‍ക്കത്തിലാകുകയായിരുന്നു ആദ്യ ഘട്ടത്തില്‍. ഇത് ചോദ്യം ചെയ്ത ബാര്‍ ജീവനക്കാരുമായി സംഘര്‍ഷം ശക്തമായി. പ്രതികളുടെ സംഘം ആദ്യം ബാറില്‍ നിന്ന് പുറത്തുപോയെങ്കിലും, അലീനയും കൂട്ടരും കുറച്ച് സമയത്തിനുശേഷം വടിവാളുമായി തിരികെ എത്തി. തുടര്‍ന്ന് ബാര്‍ ജീവനക്കാര്‍ക്ക് മര്‍ദനമേല്‍ക്കുകയും അക്രമം ആവര്‍ത്തിച്ച് അഞ്ചുതവണ വരെ തിരിച്ചെത്തി ആക്രമണം നടത്തിയതായും ബാര്‍ ഉടമ നല്‍കിയ പരാതിയില്‍ പറയുന്നു. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി എറണാകുളത്ത് എത്തിയവരാണ് പ്രതികളെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ അലീനയുടെ കൈക്ക് പരുക്കേല്‍ക്കുകയും ചെയ്തു.

Continue Reading

Video Stories

ജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു

പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.

Published

on

ജാതി വിവേചനത്തെ തുടര്‍ന്ന് ബിജെപിയില്‍ പൊട്ടിത്തെറി. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.

തിരൂര്‍ നഗരസഭയില്‍ ബിജെപി സ്ഥാനാര്‍ഥിയായി ഉദേഷിനെ പരിഗണിച്ചിരുന്നു. കാലങ്ങളായി ചിലര്‍ സീറ്റുകള്‍ കുത്തകയാക്കി വെച്ചിരിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ഉദേഷ് പറഞ്ഞു. ഉദേഷിനെ പിന്തുണയ്ക്കുന്നവരും രാജിഭീഷണി മുഴക്കി.

Continue Reading

Trending