kerala
ആശമാര്‍ നിരാഹാരത്തിലേക്ക്; മന്ത്രി വീണയുമായുള്ള ചര്‍ച്ചയും പരാജയം
നാളെ സമരത്തിന്റെ മൂന്നാംഘട്ടമായ നിരാഹാരത്തിലേക്ക് കടക്കുമെന്ന് പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ആശമാരെ ചര്‍ച്ചയ്ക്കു വിളിച്ചത്.
ഒടുവില്‍ രണ്ടാം വട്ട ചര്‍ച്ചയും പരാജയമായി. ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്ജുമായി നടത്തിയ മന്ത്രി തല യോഗവും പരിഹാരം കാണാതെ അവസാനിക്കുകയായിരുന്നു. ഇന്ന് രാവിലെ എന്‍.എച്ച്.എം ഡയറക്ടര്‍ വിളിച്ചു ചേര്‍ത്ത ഒന്നാം വട്ട ചര്‍ച്ച തീര്‍ത്തും പരാജയമായിരുന്നു. അതിനു ശേഷം മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ രണ്ടാമത്തെ ചര്‍ച്ചയിലേക്ക് കടക്കുകയായിരുന്നു. നാളെ സമരത്തിന്റെ മൂന്നാംഘട്ടമായ നിരാഹാരത്തിലേക്ക് കടക്കുമെന്ന് പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ആശമാരെ ചര്‍ച്ചയ്ക്കു വിളിച്ചത്.
സേവന വേതന പരിഷ്കരണം ഉള്‍പ്പെടെ ന്യായമായ അവശ്യങ്ങള്‍ ഉന്നയിച്ചാണ് ആശാ പ്രവര്‍ത്തകര്‍ സമരം നടത്തുന്നത്. 38 ആം ദിനത്തിലേക്ക് കടന്നപ്പോഴാണ് ഒരു ചര്‍ച്ച എന്ന നിലയില്‍ ആശമാരുമായി സംസാരിക്കാന്‍ തന്നെ സര്‍ക്കാര്‍ തയാറാകുന്നത്. എന്നാല്‍, അവരുടെ ന്യായമായ ആവശ്യങ്ങള്‍ ഒന്നും അംഗീകരിക്കാന്‍ ചര്‍ച്ചയില്‍ തീരുമാനമായില്ല.
സമരം പൊളിക്കാന്‍ പലവിധത്തിലും സര്‍ക്കാര്‍ ശ്രമം നടത്തിയിരുന്നു. എന്നിട്ടും അതില്‍ നിന്നും പിന്മാറാതെ ശക്തമായി സമരം തുടരുന്ന ആശമാരെ തന്ത്രപരമായി ഒത്തു തീര്‍പ്പിന് വിളിച്ചതായിട്ടാണ് ആദ്യ വട്ട ചര്‍ച്ചയെ കാണേണ്ടത്. വൈകാരികമായി ചര്‍ച്ചയ്ക്ക് ശേഷം പ്രതികരിച്ച ആശമാരെ സമൂഹ മാധ്യമങ്ങളിലൂടെ കണ്ടിരുന്നു.
എന്നിട്ടും മണിക്കൂറുകള്‍ക്കുള്ളില്‍ വീണ്ടും പ്രതീക്ഷ നല്കിക്കൊണ്ടായിരുന്നു ഉന്നതതല ചര്‍ച്ച നടന്നത്. എന്നാല്‍ ഓണറേറിയം വര്‍ധിപ്പിക്കുന്നത് ഉള്‍പ്പെടെയുള്ള ഒരാവശ്യങ്ങളും ചര്‍ച്ചയില്‍ എടുത്തില്ല എന്ന് മാത്രമല്ല, ചര്‍ച്ച അവസാനിപ്പിണമെന്ന് പറയാന്‍ മാത്രമാണ് അങ്ങനെയൊരു ചര്‍ച്ച തന്നെ വച്ചത് എന്ന് സമര സമിതി നേതാവ് മിനി വ്യക്തമാക്കി. തീരുമാനം ഉണ്ടാകുന്നതു വരെ സമരവുമായി മുന്നോട്ട് പോകാനാണ് തീരുമാനമെന്നും മിനി കൂട്ടിച്ചേര്‍ത്തു.
അതേസമയം, യാഥാത്ഥ്യ ബോധത്തോടെ കാര്യങ്ങള്‍ കാണണമെന്നും സമരം അവസാനിപ്പിക്കണമെന്നും മന്ത്രി വീണാ ജോര്‍ജ്ജ് സമരക്കാരോട് ആവശ്യപ്പെട്ടു. കേരളത്തില്‍ ആശമാര്‍ക്ക് അധിക ജോലി എന്ന തെറ്റായ പ്രചരണം നടക്കുന്നെന്നും ദേശീയ മാനദണ്ഡ പ്രകാരമല്ലാത്ത ഒരു ജോലിയും ചെയ്യുന്നില്ലെന്നും മന്ത്രി പറഞ്ഞു.
കേന്ദ്രത്തെ പഴിക്കുകയും സര്‍ക്കാരിന്റെ ദാരിദ്ര്യ അവസ്ഥ വീണ്ടും എടുത്തു പറയുകയും ചെയ്യുന്ന നിലപാടാണ് ചര്‍ച്ചയിലും മന്ത്രി കൊണ്ടുവന്നത്. പാവങ്ങളുടെ ന്യായമായ ആവശ്യങ്ങള്‍ ഒന്ന് കേള്‍ക്കാന്‍ പോലും തയാറാകാത്ത ഒരു സ്ത്രീ കൂടിയായ ആരോഗ്യമന്ത്രിക്ക് സമരം പൊളിക്കാനുള്ള ഒരു പ്രഹസനം മാത്രമായിരുന്നു ചര്‍ച്ചയെന്നത് ഉറപ്പാണ്. എന്തായാലും ചര്‍ച്ച പരാജയമായ സ്ഥിതിക്ക് നാളെ രാവിലെ 11 മണിമുതല്‍ നിരാഹാര സമരം തുടരാനാണ് ആശമാരുടെ തീരുമാനം.
kerala
തിരു. മെഡിക്കല്‍ കോളജിലെ വേണുവിന്റെ മരണം; ആരോപണം ഉന്നയിച്ച് കുടുംബം
വേണുവിന്റെ മരണത്തിന് ആശുപത്രിയുടെ അനാസ്ഥയാണെന്ന് കാണിക്കുന്ന നിരവധി ശബ്ദസന്ദേശങ്ങള്‍ ഉണ്ടായിട്ടും കുടുംബത്തിന് സഹായം ലഭിക്കുന്നില്ലെന്ന് സിന്ധു ആരോപിച്ചു.
തിരുവനന്തപുരം: കൊല്ലം പന്മന സ്വദേശി വേണുവിന്റെ മെഡിക്കല്‍ കോളജ് മരണത്തെക്കുറിച്ച് ഭാര്യ സിന്ധു ഗുരുതര ആരോപണവുമായി. വേണുവിന്റെ മരണത്തിന് ആശുപത്രിയുടെ അനാസ്ഥയാണെന്ന് കാണിക്കുന്ന നിരവധി ശബ്ദസന്ദേശങ്ങള്‍ ഉണ്ടായിട്ടും കുടുംബത്തിന് സഹായം ലഭിക്കുന്നില്ലെന്ന് സിന്ധു ആരോപിച്ചു. കുടുംബത്തിന്റെ സംരക്ഷണം സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും അവര്‍ക്കു വേണ്ട പിന്തുണ ഇപ്പോഴും ലഭിച്ചിട്ടില്ലെന്നും അവര്‍ പറഞ്ഞു.
മെഡിക്കല്‍ കോളജിന്റെ അനാസ്ഥ മൂലമാണെന്നാണ് വേണുവിന്റെ കുടുംബത്തിന്റെ വിശ്വാസം. ആരോഗ്യവകുപ്പിന്റെ അന്വേഷണത്തെ പ്രതീക്ഷയോടെ നോക്കിക്കൊണ്ടിരിക്കുകയാണെന്നും സിന്ധു കൂട്ടിച്ചേര്‍ത്തു.
വേണു മരണപ്പെട്ട സംഭവത്തില്‍ ആരോഗ്യവകുപ്പ് രൂപീകരിച്ച അന്വേഷണസംഘം ഇന്ന് കൊല്ലം പന്മനയിലെ വീട്ടിലെത്തി കുടുംബത്തിന്റെ മൊഴിയെടുക്കും. മരണാനന്തര ചടങ്ങുകള്‍ നടക്കുന്നതിനാല്‍ തിരുവനന്തപുരത്ത് മൊഴിയെടുക്കാന്‍ സാധിക്കില്ലെന്ന് കുടുംബം അറിയിച്ചതിനെ തുടര്‍ന്നാണ് സംഘം വീട്ടിലെത്തുന്നത്. ഉച്ചയ്ക്ക് 12 മണിയോടെ സംഘം എത്തുമെന്നാണ് വിവരം.
ഈ മാസം 5-നാണ് തിരുവനന്തപുരത്തെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സാപിഴവ് ആരോപണത്തിനിടെ വേണു മരിച്ചത്. ഒന്നിലധികം ദിവസങ്ങളോളം വേണ്ടത്ര ചികിത്സ നല്‍കിയില്ലെന്നും, അവസാനം നിമിഷം മാത്രമാണ് ഐസിയുവിലേക്ക് മാറ്റിയത് എന്നും കുടുംബം ആരോപിക്കുന്നു. ഇതാണ് വേണുവിന്റെ ആരോഗ്യനില വഷളാകാനും മരണത്തിലേക്കും നയിച്ചതെന്ന് കുടുംബം പറയുന്നു.
ഓട്ടോ ഓടിച്ചാണ് വേണു കുടുംബം പോഷിച്ച് വന്നിരുന്നത്. ഭര്‍ത്താവിന്റെ വരുമാനമാണ് ജീവിതത്തിന്റെ അടിസ്ഥാനമായതെന്നും ഇപ്പോഴുണ്ടായ നഷ്ടം അതീവ ഗുരുതരമാണെന്നും ഭാര്യയും ബന്ധുക്കളും പറയുന്നു.
kerala
ആലപ്പുഴ ഗവ. ഡെന്റല്‍ കോളജ് ആശുപത്രിയില്‍ സീലിങ് അടര്‍ന്ന് രോഗികള്‍ക്ക് പരിക്ക്
തിങ്കളാഴ്ച ഉച്ചയ്ക്ക് 12ഓടെ എക്സ്-റേ വിഭാഗത്തില്‍ കാത്തുനില്‍ക്കുന്നതിനിടെ ജിപ്സം ബോര്‍ഡ് കൊണ്ട് നിര്‍മ്മിച്ച രണ്ട് അടി വലുപ്പമുള്ള സീലിങിന്റെ ഭാഗം എട്ടടി ഉയരത്തില്‍ നിന്ന് പൊളിഞ്ഞ് വീഴുകയായിരുന്നു.
അമ്പലപ്പുഴ: ആലപ്പുഴ ഗവ. ഡെന്റല്‍ കോളജ് ആശുപത്രിയില്‍ സീലിംഗ് പൊളിഞ്ഞുവീണ് അമ്മക്കും മകള്‍ക്കും പരിക്കേറ്റ സംഭവത്തില്‍ ആശങ്ക ഉയരുന്നു. ആറാട്ടുപുഴ വലിയഴീക്കല്‍ തറയില്‍കടവ് സ്വദേശി ഹരിത (29), ഏഴ് വയസ്സുകാരി അഥിതി എന്നിവര്‍ക്കാണ് പരിക്കേറ്റത്.
തിങ്കളാഴ്ച ഉച്ചയ്ക്ക് 12ഓടെ എക്സ്-റേ വിഭാഗത്തില്‍ കാത്തുനില്‍ക്കുന്നതിനിടെ ജിപ്സം ബോര്‍ഡ് കൊണ്ട് നിര്‍മ്മിച്ച രണ്ട് അടി വലുപ്പമുള്ള സീലിങിന്റെ ഭാഗം എട്ടടി ഉയരത്തില്‍ നിന്ന് പൊളിഞ്ഞ് വീഴുകയായിരുന്നു. ഹരിതയുടെ തലയിലും അഥിതിയുടെ കാലിലുമാണ് തകര്‍ന്ന സീലിംഗ് തട്ടിയത്. ഇരുവരെയും ഉടന്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ തലക്ക് ക്ഷതവും കാലിന് പരിക്കുമാണ് കണ്ടെത്തിയത്. നിലവില്‍ ഇവര്‍ നിരീക്ഷണത്തിലാണ്.
2019-ല്‍ മാത്രം ആദ്യ നില നിര്‍മ്മിച്ചു പൂര്‍ത്തിയാക്കിയ ഈ കെട്ടിടം ഇന്ത്യന്‍ ഡെന്റല്‍ കൗണ്‍സില്‍ അടിസ്ഥാന സൗകര്യക്കുറവ് ചൂണ്ടിക്കാട്ടി അനുമതി നല്‍കാതെ ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു. പിന്നീട് കോളജിന്റെ പ്രവര്‍ത്തനം നിലനില്ക്കാന് കൗണ്‍സില്‍ അന്ത്യശാസനം നല്‍കിയതോടെ ത്വരിതഗതിയില്‍ മുകളിലെ നിലകളുടെ നിര്‍മാണം പൂര്‍ത്തിയാക്കുകയായിരുന്നു.
അടുത്തിടെ ഔദ്യോഗിക ഉദ്ഘാടനം നടത്തിയതോടൊപ്പം താഴത്തെ നിലയിലെ സീലിംഗ് ഉള്‍പ്പെടെ അതിവേഗ അറ്റകുറ്റപ്പണികള്‍ നടത്തിയിരുന്നു. എന്നാല്‍ ഉപയോഗിച്ച സാമഗ്രികളുടെ ഗുണനിലവാരക്കുറവാണ് ഇപ്പോഴത്തെ അപകടത്തിന് കാരണമെന്ന് ആശുപത്രി ജീവനക്കാര്‍ ആരോപിക്കുന്നു.
രോഗികള്‍ക്ക് ആശങ്ക: ‘ജീവന് ഭയന്ന് ചികിത്സ തേടുന്ന അവസ്ഥ’
ഡെന്റല്‍ കോളജ് കെട്ടിട നിര്‍മ്മാണം 2014-ല്‍ തന്നെ ആരംഭിച്ചെങ്കിലും നിര്‍മാണം ഇടയ്ക്കിടെ നില്‍ക്കുകയും കാലതാമസം, കരാറുകാരുടെ വീഴ്ച, ഉപേക്ഷിച്ച കെട്ടിടത്തിന്റെ കേടുപാടുകള്‍, തകര്‍ന്ന ചില്ലുകളും പൈപ്പുകളും സീലിങ്ങുകളും എന്നിവ കാരണം കെട്ടിടം വര്‍ഷങ്ങളോളം ‘കാടുകയറി’ കിടക്കുകയായിരുന്നു.
3.85 കോടി രൂപ ചെലവഴിച്ച് മൂന്ന് നിലകളായി നിര്‍മ്മിച്ച കെട്ടിടത്തില്‍ നാല് ക്ലാസ് മുറി, ഒപി, 500 പേര്‍ക്ക് ഇരിക്കാവുന്ന ഓഡിറ്റോറിയം, ലൈബ്രറി, ക്ലിനിക്കുകള്‍ തുടങ്ങിയ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ടെങ്കിലും ഇന്ടീരിയര് നിര്‍മാണ ഗുണനിലവാരത്തിലെ പിഴവുകള്‍ അപകട സാധ്യത വര്‍ധിപ്പിക്കുകയാണെന്നതാണ് വിദഗ്ധരുടെ മുന്നറിയിപ്പ്.
ഇതുപോലുള്ള നിര്‍മാണ പിഴവുകള്‍ തുടരുന്നിടത്ത്, ചികിത്സ തേടുന്നത് തന്നെ ജീവന് പണയംവെക്കലാണെന്ന് അമ്പലപ്പുഴയിലെ നാട്ടുകാരും രോഗികളും പറയുന്നു.
kerala
തൈക്കാട് 19കാരന് കുത്തേറ്റ സംഭവം: പ്രതികളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും
തൈക്കാട് ഗ്രൗണ്ടില്‍ നടന്ന ഫുട്ബോള്‍ മത്സരത്തിനിടെ ഉണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.
തിരുവനന്തപുരം: തൈക്കാട് 19കാരന് കുത്തേറ്റ് മരിച്ച സംഭവത്തില്‍ പ്രതികളെ ഇന്ന് ഔദ്യോഗികമായി അറസ്റ്റ് രേഖപ്പെടുത്തുമെന്ന് പൊലീസ് അറിയിച്ചു. വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ രണ്ട് വിഭാഗങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിനിടെയാണ് രാജാജി നഗര്‍ സ്വദേശി അലന് (19) കൊല്ലപ്പെട്ടത്.
ഇന്നലെ വൈകിട്ട് ഏഴ് മണിയോടെയാണ് സംഭവം നടക്കുന്നത്. തൈക്കാട് ഗ്രൗണ്ടില്‍ നടന്ന ഫുട്ബോള്‍ മത്സരത്തിനിടെ ഉണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. തമ്പാനൂര്‍ തോപ്പില്‍ വാടകവീട്ടില്‍ താമസിക്കുകയാണ് മരിച്ച അലന്.
സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ കഴിഞ്ഞ ദിവസം തന്നെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. ഇയാള്‍ കാപ്പാ കേസില്‍ ഉള്‍പ്പെട്ട ചരിത്രമുള്ളവനാണെന്ന് പൊലീസ് പറയുന്നു. സ്ഥലത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് മറ്റു പ്രതികളേക്കുറിച്ചുള്ള സൂചനകള്‍ പൊലീസിന് ലഭിച്ചത്.
ഹെല്‍മറ്റ് ഉപയോഗിച്ച് തലയില്‍ അടിക്കുകയും കത്തികൊണ്ട് നെഞ്ചില്‍ കുത്തുകയും ചെയ്തതായാണ് സാക്ഷികളും പ്രാഥമിക മൊഴികളും സൂചിപ്പിക്കുന്നത്. അലന്റെ മൃതദേഹം ഇന്ന് പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
-
india1 day agoമദീനയിലെ ബസ് അപകടം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം വീതം ധനസഹായം നല്‍കുമെന്ന് തെലങ്കാന സര്‍ക്കാര്‍
-
GULF2 days agoമക്കമദീന ഹൈവേയില്‍ ഭീകരാപകടം: ഉംറ ബസ് കത്തി, 40 പേര് മരിച്ചു
-
News1 day agoകമാൽ വരദൂരിൻ്റെ 50 ഫുട്ബോൾ കഥകൾ പ്രകാശിതമായി
-
india10 hours agoപഴയ വാഹനങ്ങള്‍ക്ക് ഫിറ്റ്നസ് ടെസ്റ്റ് ഫീസ് 10 ഇരട്ടി; കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നിയമം പ്രാബല്യത്തില്‍
-
india3 days agoബീഹാർ തിരഞ്ഞെടുപ്പ് പോസ്റ്റൽ ബാലറ്റ് ഫലം: MGB 142, NDA 98; എന്തുകൊണ്ടാണ് ഇത് ഇവിഎമ്മിന് എതിരായിരിക്കുന്നത്?
-
kerala1 day agoശബരിമല സ്വര്‍ണ്ണക്കൊള്ള; സന്നിധാനത്ത് പ്രത്യേക അന്വേഷണ സംഘം പരിശോധന നടത്തി
-
kerala2 days agoബിഎല്‍ഒയുടെ മരണം; അനീഷ് ജീവനൊടുക്കിയത് സിപിഎം ഭീഷണിയെ തുടര്‍ന്ന്; രജിത് നാറാത്ത്
-
india2 days agoഹരിയാനയില്‍ ക്രിസ്ത്യാനികള്‍ക്കും മുസ്ലിംകള്ക്കും നേരെ ഹിന്ദുത്വവാദികളുടെ ആക്രമണം

