Connect with us

kerala

മലപ്പുറത്ത് അഞ്ചംഗ സംഘത്തിന്റെ ആക്രമണം 11 വയസുകാരി ഉള്‍പ്പെടെ നാല് പേര്‍ക്ക് പരിക്ക്

പാണ്ടിക്കാട് കുറ്റിപ്പുളിയില്‍ ചക്കാലക്കുത്ത് അബ്ദുവിന്റെ വീട്ടിലാണ് സംഘം ആക്രമണം നടത്തിയത്.

Published

on

മലപ്പുറം: മലപ്പുറം പാണ്ടിക്കാട്ട് വീട്ടില്‍ അഞ്ചംഗ സംഘം അതിക്രമിച്ചു കയറി ആക്രമണം. 11 വയസുകാരി ഉള്‍പ്പെടെ നാല് പേര്‍ക്ക് പരിക്കേറ്റു. പാണ്ടിക്കാട് കുറ്റിപ്പുളിയില്‍ ചക്കാലക്കുത്ത് അബ്ദുവിന്റെ വീട്ടിലാണ് സംഘം ആക്രമണം നടത്തിയത്.

ബഹളം കേട്ട് നാട്ടുകാര്‍ എത്തിയതോടെ അക്രമി സംഘത്തിലെ നാല് പേര്‍ കാറില്‍ കയറി രക്ഷപ്പെട്ടു. ഒരാളെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു.പിടിയിലായ ബേപ്പൂര്‍ സ്വദേശി അനീസിനെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്. പരിക്കേറ്റ അബ്ദുവും കുടുംബവും പാണ്ടിക്കാട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. കവര്‍ച്ചാ ശ്രമമെന്നാണ് പ്രാഥമിക നിഗമനം.

 

kerala

ബേക്കല്‍ ഫെസ്റ്റില്‍ റാപ്പര്‍ വേടന്റെ പരിപാടിക്കിടെ തിക്കും തിരക്കും; കുട്ടികള്‍ ഉള്‍പ്പെടെ നിരവധി ആളുകള്‍ ആശുപത്രിയില്‍

കുട്ടികള്‍ ഉള്‍പ്പെടെ നിരവധി ആളുകള്‍ ആശുപത്രിയിലാണെന്നാണ് വിവരം.

Published

on

കാസര്‍ഗോഡ് ബേക്കല്‍ ഫെസ്റ്റില്‍ റാപ്പര്‍ വേടന്റെ പരിപാടിക്കിടെ തിക്കും തിരക്കും. നിരവധി പേര്‍ക്ക് പരുക്കേറ്റു. കുട്ടികള്‍ ഉള്‍പ്പെടെ നിരവധി ആളുകള്‍ ആശുപത്രിയിലാണെന്നാണ് വിവരം.

ഇതിനിടെ പരിപാടിക്ക് സമീപം റെയില്‍വേ പാളം മറികടക്കുന്നതിനിടെ യുവാവിനെ ട്രെയിന്‍ തട്ടി. ഗുരുതരമായി പരുക്കേറ്റ യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രതീക്ഷിച്ചതിലധികം ആളുകളെത്തിയതാണ് അപകടത്തിന് കാരണം.

 

Continue Reading

kerala

പാലാ മുരിക്കുമ്പുഴയിൽ ഇലക്ട്രിക് കമ്പിയിൽ തട്ടി ലോറിക്ക് തീപിടിത്തം

പാലാ കത്തീഡ്രൽ പള്ളിക്ക് സമീപം തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം.

Published

on

കോട്ടയം: പാലാ മുരിക്കുമ്പുഴയിൽ ഇലക്ട്രിക് കമ്പിയിൽ തട്ടി ലോറിയ്ക്ക് തീപിടിച്ചു. പാലാ കത്തീഡ്രൽ പള്ളിക്ക് സമീപം തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം. വിവാഹച്ചടങ്ങ് കഴിഞ്ഞ് സാധനങ്ങളുമായി പോകുകയായിരുന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്. സംഭവത്തിൽ ആരിക്കും പരിക്കില്ല.

കത്തീഡ്രൽ ഹാളിൽ നടന്ന വിവാഹ സൽക്കാരം അവസാനിച്ച് സാധനങ്ങൾ കൊണ്ടുപോകുന്നതിനിടെ, പാലാ കത്തീഡ്രൽ പള്ളിക്ക് സമീപത്ത് വെച്ച് ലോറി വൈദ്യുതി കമ്പിയിൽ തട്ടുകയും തുടർന്ന് തീപിടിക്കുകയുമായിരുന്നു. ലോറിയിലുണ്ടായിരുന്ന സാധനങ്ങൾ പൂർണമായും കത്തിനശിച്ചു.

വിവരം ലഭിച്ച ഉടൻ അഗ്നിശമന സേനയുടെ യൂണിറ്റുകൾ സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി. സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.

Continue Reading

kerala

മുള്ളൻപന്നിയുടെ ഇറച്ചിയുമായി യുവാവ് പിടിയിൽ

ബിഹാർ സ്വദേശിയായ സിലാസ് എംബാറാമാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസമാണ് കേസിന് ആസ്പദമായ സംഭവം നടന്നത്.

Published

on

തൊടുപുഴ: സുഹൃത്തുക്കളെ വിശ്വസിപ്പിക്കാനായി മുള്ളൻപന്നിയുടെ ഇറച്ചിയോടൊപ്പം മുള്ളുകളും സൂക്ഷിച്ച യുവാവ് കട്ടപ്പന പൊലീസിന്റെ പിടിയിലായി. ബിഹാർ സ്വദേശിയായ സിലാസ് എംബാറാമാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസമാണ് കേസിന് ആസ്പദമായ സംഭവം നടന്നത്.

തൂക്കുപാലം കുഴിപ്പട്ടിക്ക് സമീപം വാഹനമിടിച്ച് ചത്ത നിലയിൽ മുള്ളൻപന്നിയെ കണ്ടെത്തിയ സിലാസ്, അതിനെ താമസസ്ഥലത്തേക്ക് കൊണ്ടുപോയി. തുടർന്ന് കട്ടപ്പനയിലുള്ള സുഹൃത്തുക്കളെ വിവരം അറിയിച്ചെങ്കിലും മുള്ളൻപന്നിയുടെ ഇറച്ചിയാണെന്ന് അവർ വിശ്വസിച്ചില്ല. ഇതോടെ സുഹൃത്തുക്കളെ വിശ്വസിപ്പിക്കാനും പാചകം ചെയ്ത് കഴിക്കാനുമായി ഇയാൾ ഇറച്ചിയും ചാക്കിലാക്കി കട്ടപ്പനയിലേക്ക് പുറപ്പെട്ടു. വിശ്വാസ്യത നേടുന്നതിനായി മുള്ളൻപന്നിയുടെ മുള്ളുകളും ഇറച്ചിയോടൊപ്പം സൂക്ഷിച്ചിരുന്നു.

കട്ടപ്പനയിൽ പൊലീസ് നടത്തിയ പ്രത്യേക പരിശോധനയ്ക്കിടെ ചാക്ക് ശ്രദ്ധയിൽപ്പെടുകയും പരിശോധനയിൽ ഇറച്ചി കണ്ടെത്തുകയുമായിരുന്നു. തുടർന്ന് പൊലീസ് വിവരം വനംവകുപ്പിന്റെ കുമളി റേഞ്ച് ഓഫീസിൽ അറിയിക്കുകയും പ്രതിയെയും ഇറച്ചിയും കൈമാറുകയും ചെയ്തു.

ഏകദേശം അഞ്ച് കിലോ മുള്ളൻചുന്നിയുടെ ഇറച്ചിയും മുള്ളുകളും, ഇറച്ചി പാകം ചെയ്യാൻ ഉപയോഗിച്ച വാക്കത്തി, കത്തി, ചാക്ക് എന്നിവയും വനംവകുപ്പ് നടത്തിയ തെരച്ചിലിൽ കണ്ടെടുത്തു. പ്രതിയെ പിന്നീട് കോടതിയിൽ ഹാജരാക്കി.

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ ആദിവാസി വിഭാഗങ്ങളിൽ നിന്ന് കേരളത്തിൽ ജോലിക്കായി എത്തുന്നവർക്ക് വന്യജീവി സംരക്ഷണ നിയമങ്ങളെക്കുറിച്ച് മതിയായ അറിവില്ലെന്നും, തൊഴിലുടമകൾ ഇവർക്ക് ഈ നിയമങ്ങളെക്കുറിച്ച് അവബോധം നൽകണമെന്നും വനംവകുപ്പ് അധികൃതർ ആവശ്യപ്പെട്ടു.

Continue Reading

Trending