Connect with us

Video Stories

ഗസ്സയില്‍ വീണ്ടും ഇസ്രാഈല്‍ കുരുതി

Published

on

 

ഗസ്സ: ഫലസ്തീനികളെ കൂട്ടക്കുരുതി ചെയ്ത് വീണ്ടും ഇസ്രാഈല്‍ സൈന്യം. ഭൂ ദിനത്തില്‍ ഗസ്സ അതിര്‍ത്തിയിലേക്ക് മാര്‍ച്ച് നടത്തിയ നിരായുധരായ ഫലസ്തീനികള്‍ക്കു നേരെയാണ് ഇസ്രാഈല്‍ സൈന്യം അന്താരാഷ്ട്ര നിയമങ്ങള്‍ കാറ്റില്‍ പറത്തി വെടിവെപ്പ് നടത്തിയത്. പത്ത് ഫലസ്തീനികള്‍ ഇസ്രാഈല്‍ സൈനിക നടപടിയില്‍ കൊല്ലപ്പെട്ടു. ആയിരത്തിലധികം ഫലസ്തീനികള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കിഴക്കന്‍ ജബലിയ, ഉത്തര ഗസ്സ മുനമ്പ്, റഫ എന്നിവിടങ്ങളിലാണ് ഈസ്രാഈല്‍ സൈനിക നടപടിയുണ്ടായത്. അതേസമയം ഇസ്രാഈലില്‍ സൈന്യത്തിന്റെ ഭീഷണി അവഗണിച്ച് ഭൂ ദിനത്തില്‍ ആയിരക്കണക്കിന് ഫലസ്തീനികള്‍ ഗസ്സ അതിര്‍ത്തിയിലേക്ക് മാര്‍ച്ച് നടത്തി.
ഭൂ ദിനത്തിന്റെ 42-ാം വാര്‍ഷികാചരണ ഭാഗമായാണ് ഫലസ്തീന്‍ ജനത ഗസ്സ അതിര്‍ത്തിയിലേക്ക് മാര്‍ച്ച് സംഘടിപ്പിച്ചത്. അഭയാര്‍ത്ഥികളായി കഴിയുന്ന പലസ്തീനികള്‍ക്ക് അധിനിവേശത്തിലൂടെ ഇസ്രാഈല്‍ കൈവശപ്പെടുത്തിയ ഭൂമിയിലേക്ക് പോകാന്‍ അവകാശമുണ്ടെന്ന് ആഹ്വാനം ചെയ്ത് 1976 മാര്‍ച്ച് 30ന് നടന്ന പ്രതിഷേധത്തില്‍ ആറ് ഫലസ്തീനികളെ ഇസ്രാഈല്‍ വെടിവെച്ചു കൊന്നിരുന്നു. ഈ ദിവസത്തിന്റെ ഓര്‍മ പുതുക്കിയാണ് എല്ലാ വര്‍ഷവും ഇതേ ദിനത്തില്‍ ഭൂ ദിനം ആചരിക്കുന്നത്. ‘ഗ്രേറ്റ് മാര്‍ച്ച് ഓഫ് റിട്ടേണ്‍’ എന്ന പേരിലാണ് ഇത്തവണ പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചത്. ഇതിന്റെ ഭാഗമായി ഗാസ അതിര്‍ത്തിയില്‍ നിരവധി പ്രതീകാത്മക ടെന്റുകള്‍ ഉയര്‍ത്തിയിരുന്നു.
വെടിവെക്കാനുള്ള ഉത്തരവുമായി നൂറോളം സൈനികരെ ഗസ്സ അതിര്‍ത്തിയില്‍ വിന്യസിച്ചതായി ഇസ്രാഈല്‍ സൈനിക മേധാവി ഗാദി ഐദന്‍കോട്ട് നേരത്തെതന്നെ വ്യക്തമാക്കിയിരുന്നു. ഈ ഭീഷണി അവഗണിച്ചാണ് ഫലസ്തീന്‍ ജനത അതിര്‍ത്തിയിലേക്ക് മാര്‍ച്ച് നടത്തിയത്. ഇസ്രാഈല്‍ സൈന്യം സ്ഥാപിച്ച മുള്ളുവേലികള്‍ക്ക് 700 മീറ്റര്‍ അകലെ വെച്ചുതന്നെ പ്രതിഷേധക്കാരെ സൈന്യം നേരിടുകയായിരുന്നു.
കിഴക്കന്‍ ജബലിയയിലുണ്ടായ വെടിവെപ്പില്‍ മുഹമ്മദ് നജ്ജാര്‍ (25) ആണ് കൊല്ലപ്പെട്ടത്. ഗസ്സ മുനമ്പിലെ റഫയിലുണ്ടായ വെടിവെപ്പില്‍ മുഹമ്മദ് മഅ്മൂര്‍ (38), മുഹമ്മദ് അബു ഒമര്‍ (22) എന്നിവരും കൊല്ലപ്പെട്ടതായി ഫലസ്തീന്‍ ആരോഗ്യമന്ത്രാലയം സ്ഥിരീകരിച്ചു. അഹമ്മദ് ഉദേഹ് (19), ജിഹാദ് ഫ്രനേഹ് (33), മുഹമ്മദ് ഷാദി റഹ്മി (33) എന്നിവരാണ് കൊല്ലപ്പെട്ട മറ്റുള്ളവര്‍. ഇവര്‍ക്കു പുറമെ പ്രതിഷേധ മാര്‍ച്ച് തുടങ്ങുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് ഖാന്‍ യൂനിസില്‍ ഇസ്രാഈല്‍ സൈന്യം നടത്തിയ ഷെല്ലാക്രമണത്തിലും ഒരു ഫലസ്തീനി കൊല്ലപ്പെട്ടു. കൃഷിടിയത്തില്‍ ജോലിയില്‍ ഏര്‍പ്പെട്ടിരുന്ന ഒമര്‍ സമൂര്‍ ആണ് കൊല്ലപ്പെട്ടത്. ഇസ്രാഈല്‍ സൈന്യം നടത്തിയ ടിയര്‍ ഗ്യാസ് പ്രയോഗത്തിലും വെടിവെപ്പിലും സ്‌ഫോടക വസ്തു പ്രയോഗത്തിലുമായി 550ലധികം പേര്‍ക്ക് പരിക്കേറ്റതായി റെഡ് ക്രസന്റ് വ്യക്തമാക്കി.
നിരായുധരായ ജനതക്കു നേരെ സൈനിക നടപടിയുണ്ടാകുന്നത് അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനമാണെന്ന് ഫലസ്തീനികളുടെ നിയമ സഹായ വേദിയായ അദലാഹ് വ്യക്തമാക്കി. ഉത്തരവാദികളെ കണ്ടെത്താന്‍ അന്വേഷണം നടത്തണമെന്നും നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്നും സംഘം വാര്‍ത്താക്കുറിപ്പില്‍ ആവശ്യപ്പെട്ടു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Video Stories

യുപിയില്‍ ബിഎല്‍ഒ ഡ്യൂട്ടിക്കിടെ കുഴഞ്ഞുവീണ് മരണം; ജോലി സമ്മര്‍ദമെന്ന് കുടുംബാരോപണം

ജോലി സമ്മര്‍ദമാണ് മരണകാരണമെന്ന് കുടുംബം ആരോപിച്ചിട്ടും അത് ജില്ലാ ഭരണകൂടം നിഷേധിച്ചു

Published

on

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ ബൂത്ത് ലെവല്‍ ഓഫീസര്‍ (ബിഎല്‍ഒ) ഡ്യൂട്ടിക്കിടെ കുഴഞ്ഞുവീണ് മരിച്ച സംഭവത്തില്‍ ജോലി സമ്മര്‍ദമാണ് കാരണം എന്നു കുടുംബം ആരോപിച്ചു. 47കാരനായ സര്‍വേശ് കുമാര്‍ ഗംഗ്വാര്‍ ആണ് മരിച്ചത്. ബറേലിയിലെ കര്‍മചാരി നഗര്‍ സിെഎയുടെ കീഴില്‍ ജോലി ചെയ്തിരുന്ന സര്‍വേശ് ബുധനാഴ്ച സ്‌കൂളില്‍ ഡ്യൂട്ടിക്കിടെ പെട്ടെന്ന് നിലത്ത് വീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചതായി സ്ഥിരീകരിച്ചു. കുടുംബാംഗങ്ങള്‍ പറയുന്നു, കുറേക്കാലമായി സര്‍വേശിന് ബിഎല്‍ഒ ചുമതലകള്‍ മൂലം അതീവ ജോലി സമ്മര്‍ദം അനുഭവിച്ചിരുന്നു. കഴിഞ്ഞ ദിവസം പോലും സമ്മര്‍ദത്തെ കുറിച്ച് പറഞ്ഞതിനുശേഷമാണ് സര്‍വേശിനെ കണ്ടതെന്ന് സഹോദരന്‍ യോഗേഷ് ഗംഗ്വാര്‍ അറിയിച്ചു. എന്നാല്‍ ജോലി സമ്മര്‍ദമാണ് മരണകാരണമെന്ന് കുടുംബം ആരോപിച്ചിട്ടും അത് ജില്ലാ ഭരണകൂടം നിഷേധിച്ചു. ബിഎല്‍ഒമാര്‍ക്കു മേല്‍ അതിക്രമമായ സമ്മര്‍ദമൊന്നുമില്ലെന്നും സര്‍വേശ് കേസില്‍ ജോലിസമ്മര്‍ദം കണ്ടെത്താനായിട്ടില്ലെന്നുമാണ് എസ്ഡിഎം പ്രമോദ് കുമാര്‍ പറഞ്ഞത്. മരണവുമായി ബന്ധപ്പെട്ട കൂടുതല്‍ റിപ്പോര്‍ട്ടുകള്‍ ശേഖരിക്കാനായി അന്വേഷണം തുടരുകയാണ്.

Continue Reading

india

രൂപയ്ക്ക് റെക്കോര്‍ഡ് തകര്‍ച്ച; മൂല്യം 89.48 ആയി ഇടിഞ്ഞു

സെപ്തംബര്‍ അവസാനം കുറിച്ച 88.80 എന്ന റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി

Published

on

ന്യൂഡല്‍ഹി: ചരിത്രത്തില്‍ ആദ്യമായി രൂപയുടെ മൂല്യം റെക്കോഡ് തകര്‍ച്ചയില്‍. ഇന്നലെ വ്യാപാരത്തിനിടെ മൂല്യം ഇതാദ്യമായി രൂപ 89.48 വരെ ഇടിഞ്ഞു. സെപ്തംബര്‍ അവസാനം കുറിച്ച 88.80 എന്ന റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി. ഇന്നലെ ഒറ്റദിവസം രൂപ ഡോളറിനെതിരെ താഴ്ന്നത് 80 പൈസയാണ്. രാവിലെ ഡോളറിനെതിരെ 3 പൈസ ഉയര്‍ന്ന് വ്യാപാരം തുടങ്ങിയ ശേഷമായിരുന്നു രൂപയുടെ വന്‍ വീഴ്ച്ച. കഴിഞ്ഞ മേയ് 8നു ശേഷം രൂപ ഒറ്റദിവസം ഇത്രയും താഴുന്നത് ആദ്യം. മേയ് 8ന് 89 പൈസ ഇടിഞ്ഞിരുന്നു. യുഎസില്‍ അടിസ്ഥാന പലിശനിരക്ക് കുറയാനുള്ള സാധ്യത മങ്ങിയതിനാല്‍ ഡോളര്‍ നടത്തുന്ന മുന്നറ്റത്തിലാണ് രൂപയ്ക്ക് അടിപതറിയത്. യൂറോ, യെന്‍, പൗണ്ട് തുടങ്ങി ലോകത്തെ ആറ് പ്രധാന കറന്‍സികള്‍ക്കെതിരായ യു.എസ് ഡോളര്‍ ഇന്‍ഡക്‌സ് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പുവരെ 98ല്‍ ആയിരുന്നത് ഇപ്പോള്‍ 100ന് മുകളിലെത്തി. കേന്ദ്രബാങ്കായ യുഎസ് ഫെഡറല്‍ റിസര്‍വ് ഡിസംബറിലെ പണനയ നിര്‍ണയയോഗത്തില്‍ പലിശനിരക്ക് കുറയ്ക്കാന്‍ സാധ്യത ഇല്ല. ഇന്ത്യന്‍ ഓഹരി വിപണികള്‍ നേരിട്ട തളര്‍ച്ചയും വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ (എഫ്‌ഐഐ) വന്‍ തോതില്‍ ഇന്ത്യന്‍ ഓഹരികള്‍ വിറ്റൊഴിഞ്ഞതും രൂപയ്ക്ക് ആഘാതമായിട്ടുണ്ട്. 2025ല്‍ ഇതുവരെ ഇന്ത്യന്‍ ഓഹരികളില്‍ നിന്ന് ഏതാണ്ട് ഒന്നരലക്ഷം കോടി രൂപയാണ് വിദേശ നിക്ഷേപകര്‍ പിന്‍വലിച്ചത്. ഇന്ത്യ-യുഎസ് വ്യാപാര ക്കരാറില്‍ അനിശ്ചിതത്വം വി ട്ടൊഴിയാത്തതും രൂപയ്ക്ക് കനത്ത സമ്മര്‍ദമായി. യുഎസ് പ്രസിഡന്റ് ട്രംപ് ഇന്ത്യയ്ക്ക മേല്‍ ചുമത്തിയ 50% തീരുവ കയറ്റുമതി മേഖലയെ ഉലച്ചതും വിദേശനാണയ വരുമാനം ഇടിഞ്ഞതും രൂപയുടെ മുല്യം ഇടിയാന്‍ കാരണമായി.

Continue Reading

kerala

വൈറ്റില ബാറില്‍ മാരകായുധങ്ങളുമായി ആക്രമണം: യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍

വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു.

Published

on

കൊച്ചി: വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശിനി അലീന, കൊല്ലം സ്വദേശികളായ ഷഹിന്‍ഷാ, അല്‍ അമീന്‍ എന്നിവരാണ് പിടിയിലായത്. മറ്റൊരാള്‍, വടിവാള്‍ കൊണ്ടുവന്നതായി കണ്ടെത്തിയ തിരുവനന്തപുരം സ്വദേശി വൈഷ്ണവ്, ഇപ്പോഴും ഒളിവിലാണ്. ഞായറാഴ്ച നടന്ന സംഭവത്തില്‍ ബാറിന് പുറത്തുനിന്ന് സംഘം കാറില്‍ നിന്നിറങ്ങി വടിവാള്‍ എടുത്ത് അകത്തു കടന്നുവരുന്ന ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ വ്യക്തമായി രേഖപ്പെട്ടു. മദ്യപിക്കുന്നതിനിടെ അഞ്ചംഗ സംഘവും അവിടെ എത്തിയ മറ്റൊരാളുമായി തര്‍ക്കത്തിലാകുകയായിരുന്നു ആദ്യ ഘട്ടത്തില്‍. ഇത് ചോദ്യം ചെയ്ത ബാര്‍ ജീവനക്കാരുമായി സംഘര്‍ഷം ശക്തമായി. പ്രതികളുടെ സംഘം ആദ്യം ബാറില്‍ നിന്ന് പുറത്തുപോയെങ്കിലും, അലീനയും കൂട്ടരും കുറച്ച് സമയത്തിനുശേഷം വടിവാളുമായി തിരികെ എത്തി. തുടര്‍ന്ന് ബാര്‍ ജീവനക്കാര്‍ക്ക് മര്‍ദനമേല്‍ക്കുകയും അക്രമം ആവര്‍ത്തിച്ച് അഞ്ചുതവണ വരെ തിരിച്ചെത്തി ആക്രമണം നടത്തിയതായും ബാര്‍ ഉടമ നല്‍കിയ പരാതിയില്‍ പറയുന്നു. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി എറണാകുളത്ത് എത്തിയവരാണ് പ്രതികളെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ അലീനയുടെ കൈക്ക് പരുക്കേല്‍ക്കുകയും ചെയ്തു.

Continue Reading

Trending