gulf

സൗദിയില്‍ സ്വദേശിവല്‍ക്കരണം വീണ്ടും ശക്തമാക്കുന്നു; മലയാളികള്‍ അടക്കം പ്രവാസി ഇന്ത്യക്കാര്‍ ആശങ്കയില്‍

By Test User

August 25, 2020

ജിദ്ദ: ഒരിടവേളയ്ക്കുശേഷം സൗദിയില്‍ സ്വദേശിവല്‍ക്കരണം വീണ്ടും ശക്തമാക്കുന്നു. സ്വകാര്യ സ്ഥാപനങ്ങളിലെ എന്‍ജിനീയറിങ് ജോലികളില്‍ 20% സ്വദേശിവല്‍ക്കരണം നടപ്പാക്കാനാണ് ഒടുവിലെ തീരുമാനം. വ്യാഴാഴ്ച മുതല്‍ ഒമ്പത് മേഖലകളില്‍ 70% സ്വദേശിവല്‍ക്കരണം തുടങ്ങി.

ഇതിലൂടെ ഈ രംഗത്തെ 50% വിദേശികള്‍ക്ക് ജോലി നഷ്ടമാകും. മലയാളികള്‍ അടക്കം പ്രവാസി ഇന്ത്യക്കാര്‍ ആശങ്കയിലാണ്. മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രി അഹ്മദ് ബിന്‍ സുലൈമാന്‍ അല്‍റാജിഹിയാണു സ്വദേശിവല്‍ക്കരണം സംബന്ധിച്ച ഉത്തരവിറക്കിയത്. ബിരുദധാരികളായ സ്വദേശികള്‍ക്ക് ജോലി ലഭ്യമാക്കുകയാണ് ലക്ഷ്യം.

തേയിലകാപ്പി,തേന്‍, പഞ്ചസാര മസാലകള്‍, മിനറല്‍ വാട്ടര്‍പാനീയങ്ങള്‍,പഴംപച്ചക്കറി, ധാന്യങ്ങള്‍,വിത്തുകള്‍, പൂക്കള്‍,ചെടികള്‍കാര്‍ഷിക വസ്തുക്കള്‍, പുസ്തകങ്ങള്‍സ്‌റ്റേഷനറി, പ്രസന്റേഷന്‍സആക്‌സസറീസ്,കരകൗശല വസ്തുക്കള്‍ പുരാവസ്തുക്കള്‍, ഗെയിമുകള്‍ കളിക്കോപ്പുകള്‍, ഇറച്ചിമത്സ്യംമുട്ടപാല്‍ ഉല്‍പന്നങ്ങള്‍പാചക എണ്ണകള്‍, ശുചീകരണ വസ്തുക്കള്‍,പ്ലാസ്റ്റിക്‌സോപ്പ് എന്നിവ വില്‍ക്കുന്ന ചില്ലറ, മൊത്ത വ്യാപാര സ്ഥാപനങ്ങള്‍ക്കാണ് 70% സ്വദേശിവല്‍ക്കരണം നിര്‍ബന്ധമാക്കിയത്.