<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>chandrika &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/author/chandrika/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Mon, 04 Aug 2025 10:11:45 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>chandrika &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>മെസ്സി കേരളത്തിലേക്ക് ഇല്ല; സ്‌പോണ്‍സര്‍ പണവും നഷ്ടമായി, അബ്ദുറഹ്‌മാന്‍ മന്ത്രിക്കെതിരെ വിമര്‍ശനം</title>
		<link>https://www.chandrikadaily.com/messi-is-not-coming-to-kerala-sponsorship-money-is-also-lost-abdurahman-criticizes-minister.html</link>
					<comments>https://www.chandrikadaily.com/messi-is-not-coming-to-kerala-sponsorship-money-is-also-lost-abdurahman-criticizes-minister.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Mon, 04 Aug 2025 10:02:30 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Sports]]></category>
		<category><![CDATA[argentina]]></category>
		<category><![CDATA[Football]]></category>
		<category><![CDATA[lionel messi]]></category>
		<category><![CDATA[messi]]></category>
		<category><![CDATA[Messi in Kerala]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=349372</guid>

					<description><![CDATA[മെസ്സി കേരളത്തിലേക്ക് എത്തില്ലെന്ന് സ്ഥിരീകരിച്ച് കായികവകുപ്പ് മന്ത്രി വി അബ്ദുറഹ്‌മാന്‍. ഒക്ടോബറില്‍ മെസ്സിയും സംഘവും കേരളത്തില്‍ വന്ന് പന്തുതട്ടും എന്നായിരുന്നു മന്ത്രിയുടെ വാദം. എന്നാല്‍ മെസി വരാനുള്ള സാധ്യതയില്ലെന്ന് മന്ത്രിയുടെ ഓഫീസ് തന്നെ ഇപ്പോള്‍ അറിയിച്ചിരിക്കുകയാണ്. ഡിസംബറില്‍ മെസിയും സംഘവും ഇന്ത്യയിലെത്തുമെങ്കിലും ഷെഡ്യൂളില്‍ കേരളം ഇടം പിടിച്ചിട്ടില്ല. ഡിസംബര്‍ 11 മുതല്‍ 15 വരെയാണ് മെസിയുടെയും ടീമിന്റെയും ഇന്ത്യ സന്ദര്‍ശനം. കൊല്‍ക്കത്ത, മുംബൈ, ഡല്‍ഹി, അഹമ്മദാബാദ് എന്നി നഗരങ്ങളില്‍ സംഘം എത്തും. കൊല്‍ക്കത്തയില്‍ എത്തുന്ന ടീം ഇന്ത്യന്‍ [&#8230;]]]></description>
										<content:encoded><![CDATA[<p>മെസ്സി കേരളത്തിലേക്ക് എത്തില്ലെന്ന് സ്ഥിരീകരിച്ച് കായികവകുപ്പ് മന്ത്രി വി അബ്ദുറഹ്‌മാന്&#x200d;. ഒക്ടോബറില്&#x200d; മെസ്സിയും സംഘവും കേരളത്തില്&#x200d; വന്ന് പന്തുതട്ടും എന്നായിരുന്നു മന്ത്രിയുടെ വാദം. എന്നാല്&#x200d; മെസി വരാനുള്ള സാധ്യതയില്ലെന്ന് മന്ത്രിയുടെ ഓഫീസ് തന്നെ ഇപ്പോള്&#x200d; അറിയിച്ചിരിക്കുകയാണ്.</p>
<p>ഡിസംബറില്&#x200d; മെസിയും സംഘവും ഇന്ത്യയിലെത്തുമെങ്കിലും ഷെഡ്യൂളില്&#x200d; കേരളം ഇടം പിടിച്ചിട്ടില്ല. ഡിസംബര്&#x200d; 11 മുതല്&#x200d; 15 വരെയാണ് മെസിയുടെയും ടീമിന്റെയും ഇന്ത്യ സന്ദര്&#x200d;ശനം. കൊല്&#x200d;ക്കത്ത, മുംബൈ, ഡല്&#x200d;ഹി, അഹമ്മദാബാദ് എന്നി നഗരങ്ങളില്&#x200d; സംഘം എത്തും. കൊല്&#x200d;ക്കത്തയില്&#x200d; എത്തുന്ന ടീം ഇന്ത്യന്&#x200d; ടീമുമായി സൗഹൃദ മത്സരം നടത്തുമെന്നും സൂചനയുണ്ട്. പിന്നീട് വാങ്കഡയിലും ചില സൗഹൃദ മത്സരങ്ങളുണ്ട്. കൂടാതെ 14 ന് മുംബൈയില്&#x200d; ബോളിവുഡ് താരങ്ങള്&#x200d; സംബന്ധിക്കുന്ന പരിപാടികളില്&#x200d; മെസി പങ്കെടുക്കുമെന്നും റിപ്പോര്&#x200d;ട്ടുണ്ട്.</p>
<p>നല്ലൊരു ഫുട്‌ബോള്&#x200d; സ്റ്റേഡിയം ഇല്ലാത്ത സ്ഥലത്ത് മെസി എങ്ങനെ കളിക്കുമെന്ന ചോദ്യം ആരാധാകര്&#x200d; അടക്കം ഉയര്&#x200d;ത്തിയിരുന്നു. മെസിയെ കേരളത്തിലേക്ക് കൊണ്ടുവരാനെടുക്കുന്ന ശ്രമത്തിന്റെ ഒരംശമെങ്കിലും കേരളത്തിലെ ഫുട്‌ബോള്&#x200d; സ്റ്റേഡിയങ്ങള്&#x200d; നവീകരിക്കുന്നതിലും നിലനിര്&#x200d;ത്തുന്നതിലും കാണിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യന്&#x200d; ഫുട്‌ബോള്&#x200d; താരങ്ങളടക്കം രംഗത്ത് വന്നിരുന്നു. അപ്പോഴും മെസി എത്തും എന്ന് മന്ത്രി ആവര്&#x200d;ത്തിച്ചുകൊണ്ടിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/messi-is-not-coming-to-kerala-sponsorship-money-is-also-lost-abdurahman-criticizes-minister.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഹക്കു ഗോളടിച്ചു; ബ്ലാസ്റ്റേഴ്‌സ് ജയിച്ചു</title>
		<link>https://www.chandrikadaily.com/blasters-seals-first-win-in-20-21-season.html</link>
					<comments>https://www.chandrikadaily.com/blasters-seals-first-win-in-20-21-season.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sun, 27 Dec 2020 16:12:15 +0000</pubDate>
				<category><![CDATA[Football]]></category>
		<category><![CDATA[main stories]]></category>
		<category><![CDATA[Sports]]></category>
		<category><![CDATA[blasters]]></category>
		<category><![CDATA[Hakku]]></category>
		<category><![CDATA[Isl]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=173951</guid>

					<description><![CDATA[പ്രമുഖരെ പുറത്തിരുത്തി യുവതാരങ്ങൾക്ക് അവസരം നൽകിയ കിബു വിക്യുനയുടെ തന്ത്രം ഫലിച്ചു
]]></description>
										<content:encoded><![CDATA[<p>ഏറെ കാത്തിരിപ്പുകൾക്കൊടുവിൽ ഇന്ത്യൻ സൂപ്പർ ലീഗ് 2020-21 സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സിന് ജയം. കരുത്തരായ ഹൈദരാബാദിനെ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് കിബു വിക്യുന പരിശീലിപ്പിക്കുന്ന സംഘം തോൽപ്പിച്ചത്. ഇതോടെ നോക്കൗട്ട് സാധ്യത നിലനിർത്താനും ബ്ലാസ്‌റ്റേഴ്‌സിനായി.</p>
<p>പ്രമുഖരടക്കം അഞ്ചുപേരെ പുറത്തിരുത്തി കാര്യമായ അഴിച്ചുപണികളോടെ ടീമിനെ ഇറക്കിയ കിബു വിക്യുനയുടെ തീരുമാനം ശരിവെക്കുന്ന വിധമാണ് മഞ്ഞപ്പട കളിച്ചത്. സ്റ്റാർട്ടിങ് ഇലവനിൽ ഇടംനേടിയ മലയാളി താരം അബ്ദുൽ ഹക്കു 29-ാം മിനുട്ടിൽ ഹെഡ്ഡറിലൂടെ ടീമിനെ മുന്നിലെത്തിച്ചു. അർജന്റീന താരം ഫാക്കുണ്ടോ പെരേര എടുത്ത കോർണർ കിക്കിനിടെ മാർക്ക് ചെയ്യപ്പെടാതെ നിന്ന ഹക്കു ഉയർന്നു ചാടി കരുത്തുറ്റ ഹെഡ്ഡറുതിർത്തപ്പോൾ ഹൈദരാബാദ് കീപ്പർ സുബ്രത പാലിന് കാഴ്ചക്കാരനാവേണ്ടി വന്നു.</p>
<p>ഇരുവശത്തും അവസരങ്ങൾ പിറന്നെങ്കിലും ഹൈദരാബാദിന് തുറന്ന അവസരങ്ങൾ നൽകാതെ ബ്ലാസ്‌റ്റേഴ്‌സ് ആദ്യപകുതി അവസാനിപ്പിച്ചു. രണ്ടാം പകുതിയിൽ അവർ സമനില ഗോളിനായി കിണഞ്ഞു ശ്രമിച്ചെങ്കിലും ഹക്കുവും സന്ദീപ് സിംഗും അടങ്ങുന്ന പ്രതിരോധം ശക്തമായി നിലകൊണ്ടു. അവസാന നിമിഷങ്ങളിൽ ഹൈദരാബാദ് എല്ലാം മറന്ന് ആക്രമിച്ചപ്പോൾ കൗണ്ടർ അറ്റാക്കിൽ നിന്നാണ് മഞ്ഞപ്പടയുടെ വിജയമുറപ്പിച്ച ഗോൾ വന്നത്. ബോക്‌സിൽ രാഹുലിന് പന്തുകിട്ടുന്നത് തടയാനുള്ള ആദിൽ ഖാന്റെ ശ്രമത്തിൽ പന്ത് തന്റെ വഴിക്കുവന്നപ്പോൾ സർവ സ്വതന്ത്രനായി നിന്ന പെരേര അനായാസം ലക്ഷ്യം കാണുകയായിരുന്നു.</p>
<p>ആദ്യജയത്തോടെ പോയിന്റ് സമ്പാദ്യം ഏഴ് മത്സരങ്ങളിൽ നിന്ന് ആറാക്കി ഉയർത്തിയ ബ്ലാസ്റ്റേഴ്‌സ് ടേബിളിൽ ഏഴാം സ്ഥാനത്താണ്. ഒമ്പത് പോയിന്റുള്ള ഹൈദരാബാദാണ് തൊട്ടുമുന്നിൽ. 16 പോയിന്റ് വീതമുള്ള മുംബൈയും എ.ടി.കെയുമാണ് ടേബിളിൽ ഒന്നാം സ്ഥാനത്ത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/blasters-seals-first-win-in-20-21-season.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പുതുവർഷത്തിൽ സ്വർണവില 50,000 തൊടുമോ? വിദഗ്ധർ പറയുന്നതിങ്ങനെ</title>
		<link>https://www.chandrikadaily.com/gold-will-touch-50000-in-2021.html</link>
					<comments>https://www.chandrikadaily.com/gold-will-touch-50000-in-2021.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sun, 27 Dec 2020 15:18:53 +0000</pubDate>
				<category><![CDATA[business]]></category>
		<category><![CDATA[News]]></category>
		<category><![CDATA[gold]]></category>
		<category><![CDATA[gold price]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=173940</guid>

					<description><![CDATA[അനിശ്ചിത ഘട്ടങ്ങളിൽ ഏറ്റവും മികച്ച നിക്ഷേപമാണല്ലോ സ്വർണം. സ്വർണവിലയിൽ 2019-ലും 20-ലുമുണ്ടായ കുതിപ്പ് പുതിയ വർഷത്തിലും തുടരുമെന്നാണ് സാമ്പത്തിക വിദഗ്ധർ പറയുന്നത്. അമേരിക്കൻ ഡോളർ ദുർബലമായി തുടരുന്ന സാഹചര്യത്തിൽ സ്വർണവില പത്ത് ഗ്രാമിന് 63,000 രൂപ (പവന് 50,400 രൂപ) വരെ സമീപഭാവിയിൽ തന്നെ ആകാനിടയുണ്ടെന്നാണ് വിദഗ്ധരുടെ പ്രവചനം. സാമ്പത്തികവും സാമൂഹികവുമായ അരക്ഷിതാവസ്ഥയായിരുന്നു 2020-ൽ സ്വർണവിലയിൽ കുതിപ്പുണ്ടാകാനുള്ള കാരണം. കഴിഞ്ഞ ഓഗസ്റ്റിൽ പത്ത് ഗ്രാമിന് 56,191 എന്ന റെക്കോർഡ് വിലയാണ് അന്താരാഷ്ട്ര മാർക്കറ്റിൽ രേഖപ്പെടുത്തിയത്. കോവിഡ് സാഹചര്യത്തെ [&#8230;]]]></description>
										<content:encoded><![CDATA[<p>അനിശ്ചിത ഘട്ടങ്ങളിൽ ഏറ്റവും മികച്ച നിക്ഷേപമാണല്ലോ സ്വർണം. സ്വർണവിലയിൽ 2019-ലും 20-ലുമുണ്ടായ കുതിപ്പ് പുതിയ വർഷത്തിലും തുടരുമെന്നാണ് സാമ്പത്തിക വിദഗ്ധർ പറയുന്നത്. അമേരിക്കൻ ഡോളർ ദുർബലമായി തുടരുന്ന സാഹചര്യത്തിൽ സ്വർണവില പത്ത് ഗ്രാമിന് 63,000 രൂപ (പവന് 50,400 രൂപ) വരെ സമീപഭാവിയിൽ തന്നെ ആകാനിടയുണ്ടെന്നാണ് വിദഗ്ധരുടെ പ്രവചനം.</p>
<p>സാമ്പത്തികവും സാമൂഹികവുമായ അരക്ഷിതാവസ്ഥയായിരുന്നു 2020-ൽ സ്വർണവിലയിൽ കുതിപ്പുണ്ടാകാനുള്ള കാരണം. കഴിഞ്ഞ ഓഗസ്റ്റിൽ പത്ത് ഗ്രാമിന് 56,191 എന്ന റെക്കോർഡ് വിലയാണ് അന്താരാഷ്ട്ര മാർക്കറ്റിൽ രേഖപ്പെടുത്തിയത്. കോവിഡ് സാഹചര്യത്തെ തുടർന്ന് ആഗോളതലത്തിൽ പലിശനിരക്ക് കുറച്ചതും 2019 മുതൽക്ക് പല അന്താരാഷ്ട്ര നാണയങ്ങളും സ്ഥിരതയില്ലാത്ത പ്രകടനം കാഴ്ചവെച്ചതും സ്വർണവില കൂടാനിയാക്കി.</p>
<blockquote><p>&#8216;2020 തുടക്കത്തിൽ രാജ്യത്ത് സ്വർണവില പവന് 31,280 ആയിരുന്നു. കോവിഡ് രാജ്യത്തെത്തിയപ്പോൾ ഇത് 30,720-ലേക്ക് താഴ്‌ന്നെങ്കിലും പിന്നീട് വൻ കുതിപ്പാണ് രേഖപ്പെടുത്തിയത്. പവന് 44,953 വരെ ഉയർന്ന ഘട്ടമുണ്ടായി. ആളുകൾ നിക്ഷേപം എന്ന നിലയ്ക്ക് സ്വർണം വാങ്ങുന്നത് തുടർന്നതോടെ ഈ നില തുടരുകയായിരുന്നു&#8230;&#8217;</p></blockquote>
<p>റിസ്‌ക് മാനേജ്‌മെന്റ് സർവീസ് കമ്പനിയായ കോംട്രെൻഡ്‌സ് സി.ഇ.ഒ ഗ്യാനശേഷകർ ത്യാഗരാജൻ പറയുന്നു. കോവിഡിന് വാക്‌സിൻ കണ്ടെത്തുകയും ആഗോള സാമ്പത്തികനില കോവിഡിന് മുമ്പത്തെ സാഹചര്യത്തിലേക്ക് പതുക്കെ മടങ്ങുകയും ചെയ്യുന്നുണ്ടെങ്കിലും വില താഴാനിടയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.</p>
<p>അമേരിക്കയിൽ പുതിയ പ്രസിഡണ്ട് ജോ ബിഡന് സെനറ്റിൽ മികച്ച ഭൂരിപക്ഷമില്ലാത്തത് സാമ്പത്തിക നയങ്ങൾ നടപ്പാക്കുന്നതിൽ ബുദ്ധിമുട്ടുണ്ടാക്കും. ഇത് ആഗോള മാർക്കറ്റിൽ ഡോളറിനെ ക്ഷീണിപ്പിക്കും. &#8211; ത്യാഗരാജൻ പറയുന്നു.</p>
<p>2021-ൽ ഇന്ത്യയിലും ചൈനയിലും സ്വർണത്തിന് ആവശ്യക്കാരേറുമെന്നാണ് വിദഗ്ധർ കരുതുന്നത്. കഴിഞ്ഞ ഏതാനും വർഷങ്ങളിൽ സ്വർണത്തിലുള്ള നിക്ഷേപം കുറവായിരുന്നെങ്കിൽ 2021-ൽ ഇതിൽ മാറ്റമുണ്ടാകും. ഇന്ത്യൻ രൂപ ഡോളറിനെതിരെ ഇപ്പോഴുള്ള സ്ഥിതി നിലനിർത്തിയാലും 2021-ൽ പവന് 50,000 കൊടുക്കേണ്ട സ്ഥിതിയുണ്ടാകും. ഡോളർ കരുത്താർജിക്കുകയും അതേസമയം രൂപ ദുർബലമാവുകയും ചെയ്താലും സ്വർണത്തിൽ നിക്ഷേപം നടത്തുന്നവരുടെ എണ്ണം വർധിക്കുമെന്നും ഇത് വില താഴാതിരിക്കാൻ കാരണമാകുമെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/gold-will-touch-50000-in-2021.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ദുബൈയിലെ ന്യൂഇയർ പാർട്ടി: നിയമം ലംഘിച്ചാലുള്ള പിഴ കേട്ടാൽ ഞെട്ടും</title>
		<link>https://www.chandrikadaily.com/hefty-fine-in-dubai-for-nye-parties-with-more-than-30.html</link>
					<comments>https://www.chandrikadaily.com/hefty-fine-in-dubai-for-nye-parties-with-more-than-30.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sun, 27 Dec 2020 14:30:27 +0000</pubDate>
				<category><![CDATA[gulf]]></category>
		<category><![CDATA[News]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=173931</guid>

					<description><![CDATA[പാർട്ടി നടത്തുന്നതിന് വിലക്കില്ലെങ്കിലും കർശനമായ വ്യവസ്ഥകളാണ് അധികൃതർ മുന്നോട്ടുവെക്കുന്നത്. വ്യവസ്ഥകൾ ലംഘിച്ചാൽ സംഘാടകർക്ക് ഒടുക്കേണ്ടി വരുന്ന പിഴ ഭീമവുമാണ്.]]></description>
										<content:encoded><![CDATA[<p>പുതുവർഷം ആഘോഷിക്കാൻ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവർ തെരഞ്ഞെടുക്കുന്ന നഗരങ്ങളിലൊന്നാണ് ദുബൈ. എന്നാൽ ലോകം കോവിഡ് ഭീതിയിൽ നിൽക്കുമ്പോൾ ഇത്തവണ ദുബൈയിൽ പുതുവർഷാഘോഷങ്ങൾക്ക് പതിവ് പകിട്ടുണ്ടാവില്ല. പാർട്ടി നടത്തുന്നതിന് വിലക്കില്ലെങ്കിലും കർശനമായ വ്യവസ്ഥകളാണ് അധികൃതർ മുന്നോട്ടുവെക്കുന്നത്. വ്യവസ്ഥകൾ ലംഘിച്ചാൽ സംഘാടകർക്ക് ഒടുക്കേണ്ടി വരുന്ന പിഴ ഭീമവുമാണ്.</p>
<p>ന്യൂഇയർ പാർട്ടികളിൽ 30-ലധികം പേർ പങ്കെടുക്കരുത് എന്നാണ് ദുബൈ സുപ്രീം കമ്മിറ്റി പുറത്തിറക്കിയ നിബന്ധനകളിൽ ഏറ്റവും പ്രധാനം. കുടുംബാംഗങ്ങൾ മാത്രം ഉൾപ്പെടുന്ന പാർട്ടിയായാലും ഇതിൽ ഇളവൊന്നുമില്ല. ഇതിലധികം ആളുകളെ പാർട്ടിയിൽ പങ്കെടുപ്പിച്ചാൽ സംഘാടകർ 50,000 ദിർഹംസ് (പത്ത് ലക്ഷം രൂപ) ആണ് പിഴ നൽകേണ്ടി വരിക. ഇതിനു പുറമെ പാർട്ടിയിൽ പങ്കെടുക്കുന്നവരും 15,000 ദിർഹം (മൂന്ന് ലക്ഷം രൂപ) പിഴ നൽകേണ്ടി വരും.</p>
<blockquote class="twitter-tweet">
<p dir="ltr" lang="en">Anyone in <a href="https://twitter.com/hashtag/Dubai?src=hash&amp;ref_src=twsrc%5Etfw">#Dubai</a> who organizes a New Year&#8217;s Eve event with more than 30 people will be fined fifty thousand dirhams ($13,000), according to the Supreme Committee for Crisis and Disaster Management.<a href="https://twitter.com/hashtag/coronavirus?src=hash&amp;ref_src=twsrc%5Etfw">#coronavirus</a><a href="https://t.co/Dq2yvLaxC6">https://t.co/Dq2yvLaxC6</a></p>
<p>— Al Arabiya English (@AlArabiya_Eng) <a href="https://twitter.com/AlArabiya_Eng/status/1343119113569398784?ref_src=twsrc%5Etfw">December 27, 2020</a></p></blockquote>
<p><script async src="https://platform.twitter.com/widgets.js" charset="utf-8"></script></p>
<p>ഇതിനുപുറമെ പാർട്ടിയിൽ പങ്കെടുക്കുന്ന ഓരോ വ്യക്തിക്കും നാല് ചതുരശ്രമീറ്റർ എങ്കിലും ഉണ്ടായിരിക്കണം. പ്രായമായവരെയും ആരോഗ്യപ്രശ്‌നങ്ങളുള്ളവരെയും ഒരു കാരണവശാലും പങ്കെടുപ്പിക്കരുത്. പനി, ചുമ തുടങ്ങിയവ ഉള്ളവരും പാർട്ടികളിൽ നിന്ന് വിട്ടുനിൽക്കണം. നിയമം പാലിക്കുന്നു എന്നുറപ്പാക്കാൻ അധികൃതർ പരിശോധന നടത്തുമെന്ന് സുപ്രീം കമ്മിറ്റി വ്യക്തമാക്കി.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/hefty-fine-in-dubai-for-nye-parties-with-more-than-30.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ബി.ജെ.പി നേതാവിന്റെ പ്രതിമയുള്ള സ്റ്റേഡിയത്തിൽ എന്റെ പേര് വേണ്ട: ബിഷൻ സിങ് ബേദി</title>
		<link>https://www.chandrikadaily.com/bedi-asks-ddca-to-change-name-of-stand.html</link>
					<comments>https://www.chandrikadaily.com/bedi-asks-ddca-to-change-name-of-stand.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sun, 27 Dec 2020 08:55:12 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[Bishan Singh Bedi]]></category>
		<category><![CDATA[Jaitley]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=173890</guid>

					<description><![CDATA["ജെയ്റ്റ്‌ലിയുടെ പ്രതിമ നാണമില്ലാതെ സ്ഥാപിച്ച സ്റ്റേഡിയത്തിൽനിന്ന് എന്റെ പേരിലുള്ള സ്റ്റാന്റ് മാറ്റണം"
]]></description>
										<content:encoded><![CDATA[<p>ഡൽഹി ഫിറോസ് ഷാ കോട്‌ല സ്‌റ്റേഡിയത്തിൽ തന്റെ പേരിലുള്ള കാണികളുടെ സ്റ്റാൻഡ് നീക്കം ചെയ്യണമെന്ന ആവശ്യവുമായി ഇതിഹാസ സ്പിന്നർ ബിഷൻ സിങ് ബേദി. അന്തരിച്ച ബി.ജെ.പി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ അരുൺ ജെയ്റ്റ്‌ലിയുടെ പ്രതിമ സ്റ്റേഡിയത്തിൽ സ്ഥാപിക്കുന്നതിൽ പ്രതിഷേധിച്ചാണ് ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച സ്പിന്നർമാരിലൊരാളായ ബേദി ഡൽഹി ക്രിക്കറ്റ് അസോസിയേഷന് കത്തയച്ചത്. തന്റെ പേരിലുള്ള സ്റ്റാൻഡ് മാറ്റിയില്ലെങ്കിൽ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.</p>
<p>ഫിറോസ് ഷാ കോട്‌ലയിൽ ജെയ്റ്റ്‌ലിയുടെ പ്രതിമ സ്ഥാപിക്കുന്നതിനെതിരെ നേരത്തെ ബേദി ഡി.ഡി.സി.എക്ക് കത്തയച്ചിരുന്നു. എന്നാൽ ഇതിന് മറുപടി നൽകാൻ അവർ തയ്യാറായില്ല. ഇതിനെ തുടർന്നാണ് തന്റെ പേരിലുള്ള സ്റ്റാൻഡ് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് രണ്ടാമത്തെ കത്തും അയച്ചിരിക്കുന്നത്.</p>
<blockquote><p>&#8216;ഈ രാജ്യത്തെ ആളുകൾക്ക് അവരുടെ പേര് എന്തിനോടെല്ലാം ചേർന്നിരിക്കണമെന്ന് തീരുമാനിക്കാനുള്ള അവകാശം ഇപ്പോഴും ഉണ്ടെന്നാണ് ഞാൻ കരുതുന്നത്. ദയവായി എന്നെ നിയമനടപടിക്ക് പ്രേരിപ്പിക്കരുത്. രാഷ്ട്രീയക്കാരെ കായികവേദികളിൽ കുടിയിരുത്തുന്നതിനെതിരായ എന്റെ കത്ത് പൊതുജനങ്ങൾക്കിടയിൽ ചർച്ചയ്ക്ക് കാരണമായി. എന്നാൽ, നിങ്ങൾ ഒരക്ഷരം മറുപടി നൽകിയില്ല. കുടുംബപ്പേരു കൊണ്ടുമാത്രം അധികാര സ്ഥാനങ്ങളിൽ ഇരിക്കുന്നതിന്റെ കുറ്റബോധമാണ് നിങ്ങളുടെ മൗനത്തിന് കാരണമെന്ന് ഞാൻ വിശ്വസിക്കുന്നു.&#8217;</p></blockquote>
<p>ഡി.ഡി.സി.എ പ്രസിഡണ്ടും അരുൺ ജെയ്റ്റ്‌ലിയുടെ മകനുമായ രോഹൻ ജെയ്റ്റ്‌ലിക്കയച്ച കത്തിൽ ബേദി പറയുന്നു.</p>
<p>തിങ്കളാഴ്ചയാണ് കോട്‌ലയിലെ ജെയ്റ്റ്‌ലി പ്രതിമ ബി.സി.സി.ഐ പ്രസിഡണ്ട് സൗരവ് ഗാംഗുലി അനാഛാദനംചെയ്യുന്നത്.  കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ എന്നിവർ സന്നിഹിതരാവും.</p>
<div id="attachment_173892" style="width: 522px" class="wp-caption alignnone"><img aria-describedby="caption-attachment-173892" loading="lazy" class="wp-image-173892 size-full" src="https://www.chandrikadaily.com/wp-content/uploads/2020/12/kotla.jpg" alt="" width="512" height="322" /><p id="caption-attachment-173892" class="wp-caption-text">ഫിറോസ് ഷാ കോട്ല ഗ്രൌണ്ട്</p></div>
<p>ബി.ജെ.പി മന്ത്രിസഭയിൽ അംഗമായിരുന്ന ജെയ്റ്റ്‌ലിയുടെ പ്രതിമയുള്ള സ്റ്റേഡിയത്തിൽ തന്റെ പേര് പരാമർശിക്കപ്പെടാൻ ആഗ്രഹിക്കുന്നില്ലെന്നും ക്രിക്കറ്റർമാരെ അവഗണിക്കുന്ന പാരമ്പര്യമാണ് ഡി.ഡി.സി.എക്കുള്ളതെന്നും ബേദി പറഞ്ഞു.</p>
<p>&#8216;ഒരു ദിവസം, അല്ല ഒരു നിമിഷം പോലും ക്രിക്കറ്റിന്റെ മൂല്യങ്ങളെ തകർത്ത ഒരു വ്യക്തിയുടെ പ്രതിമയുള്ള സ്റ്റേഡിയത്തിൽ എന്റെ പേര് ഉണ്ടായിരിക്കുന്നത് ഞാൻ ഇഷ്ടപ്പെടുന്നില്ല. അരുൺ ജെയ്റ്റ്‌ലിയുടെ പ്രതിമ നാണമില്ലാതെ ഉയർന്നുപൊങ്ങിയ ഒരിടത്ത് എന്റെ പേര് വേണ്ട&#8230;&#8217; ബേദി പറഞ്ഞു.</p>
<p>അറുപതുകളിലും എഴുപതുകളിലും ഇന്ത്യൻ ടീമിന്റെ പ്രധാന സ്പിന്നറായിരുന്ന ബേദി 22 ടെസ്റ്റുകളിൽ രാജ്യത്തെ നയിച്ചിട്ടുണ്ട്. 1975 ലോകകപ്പിൽ ഈസ്റ്റ് ആഫ്രിക്കക്കെതിരെ ബേദി എറിഞ്ഞ 12 ഓവറുകളിൽ എട്ടും മെയ്ഡനായിരുന്നു. ആറ് റൺസ് വിട്ടുകൊടുത്ത് ഒരു വിക്കറ്റെടുക്കുകയും ചെയ്തു. 60 ഓവർ ഏകദിന മത്സരത്തിൽ ഏറ്റവും ഇക്കണോമിയുള്ള ബൗളർ എന്ന റെക്കോർഡ് ഇതോടെ ബേദിയുടെ പേരിലാണ്.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/bedi-asks-ddca-to-change-name-of-stand.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>അജയ്യനായി രഹാനെ; മെൽബണിൽ ഇന്ത്യക്ക് നിർണായക ലീഡ്</title>
		<link>https://www.chandrikadaily.com/rahane-leads-india-to-driving-seat.html</link>
					<comments>https://www.chandrikadaily.com/rahane-leads-india-to-driving-seat.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sun, 27 Dec 2020 07:50:20 +0000</pubDate>
				<category><![CDATA[Cricket]]></category>
		<category><![CDATA[main stories]]></category>
		<category><![CDATA[Sports]]></category>
		<category><![CDATA[Aus Ind]]></category>
		<category><![CDATA[cricket]]></category>
		<category><![CDATA[rahane]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=173877</guid>

					<description><![CDATA[മെൽബണിലെ മത്സരം രണ്ട് ദിവസം പിന്നിട്ടപ്പോൾ ഇന്ത്യക്കാണ് നിലവിൽ മുൻതൂക്കം.]]></description>
										<content:encoded><![CDATA[<p>ക്യാപ്ടൻ അജിങ്ക്യ രഹാനെ സെഞ്ച്വറിയുമായി മുന്നിൽനിന്നു നയിച്ചപ്പോൾ ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ടെസ്റ്റിൽ ഇന്ത്യക്ക് നിർണായക ലീഡ്. ഒന്നാം ദിവസം ആതിഥേയരെ 195-ൽ പുറത്താക്കിയ ഇന്ത്യ ഇന്ന് സ്റ്റംപെടുക്കുമ്പോൾ അഞ്ചിന് 277 എന്ന ശക്തമായ നിലയിലാണ്. ഓസീസിനേക്കാൾ 85 റൺസ് മുന്നിലുള്ള ഇന്ത്യക്കു വേണ്ടി രഹാനെയും (104) രവീന്ദ്ര ജഡേജയും (40) ക്രീസിലുണ്ട്.</p>
<p>ഒന്നിന് 36 എന്ന നിലയിൽ രണ്ടാംദിനം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് ഇന്ന് മികച്ച ദിനമായിരുന്നു. ഏകദിന ശൈലിയിൽ ബാറ്റ് വീശിയ ശുഭ്മാൻ ഗിൽ (45) സ്‌കോർ ബോർഡിൽ കാര്യമായ ചലനങ്ങളുണ്ടാക്കിയപ്പോൾ പുജാര (17) പ്രതിരോധത്തിന്റെ പാതയിലായിരുന്നു. ഗില്ലിനെയാണ് ഇന്ത്യക്കിന്ന് ആദ്യം നഷ്ടമായത്. 65 പന്തിൽ എട്ട് ബൗണ്ടറി നേടിയ താരം കമ്മിൻസിന്റെ പന്തിൽ കീപ്പർക്ക് ക്യാച്ച് നൽകി പുറത്തായി. തന്റെ അടുത്ത ഓവറിൽ കമ്മിൻസ് പുജാരയെയും ടിം പെയ്‌നിന്റെ കൈകളിലെത്തിച്ചപ്പോൾ കളി ഇന്ത്യക്കെതിരാവുകയാണെന്ന് തോന്നി.</p>
<p>എന്നാൽ രഹാനെയും ഹനുമ വിഹാരിയും (21) ഇന്നിങ്‌സ് മുന്നോട്ടു കൊണ്ടുപോയി. സ്‌കോർ 116-ൽ നിൽക്കെ ലിയോണിന്റെ പന്തിലാണ് വിഹാരി പുറത്തായത്. ഋഷഭ് പന്ത് (29) പുറത്താകുമ്പോൾ ഇന്ത്യ ഓസ്‌ട്രേലിയൻ ടോട്ടലിന് ഏറെക്കുറെ അടുത്തെത്തിയിരുന്നു.</p>
<p>രവീന്ദ്ര ജഡേജ താൽക്കാലിക ക്യാപ്ടന് ഉറച്ച പിന്തുണ നൽകിയതോടെ ഇന്ത്യക്ക് എതിരാളികൾക്കു മേൽ മാനസിക ഏകാധിപത്യം നേടാനായി. 30-ലേറെ ഓവറുകൾ നേരിട്ട ഇരുവരും ഓസ്‌ട്രേലിയയുടെ പേസ് അറ്റാക്കിന് പിടികൊടുത്തില്ല. വിക്കറ്റുകൾക്കിടയിലൂടെ ഓടി റണ്ണെടുത്ത് ആതിഥേയരെ സമ്മർദത്തിലാക്കാനും ഇരുവർക്കുമായി. രഹാനെ അമിത പ്രതിരോധത്തിലൂന്നാതെ സ്വതസിദ്ധമായ രീതിയിൽ കളിച്ചപ്പോൾ ജഡേജക്കായിരുന്നു ആങ്കർ റോൾ.</p>
<p>195 പന്തിലാണ് രഹാനെ തന്റെ കരിയറിലെ 12-ാം ടെസ്റ്റ് സെഞ്ച്വറി നേടിയത്. ഹേസൽവുഡിനെ ബാക്ക്‌വാർഡ് പോയിന്റിലൂടെ ബൗണ്ടറി കടത്തി മൂന്നക്കത്തിലെത്തിയ താരം 12 ബൗണ്ടറി നേടിയിരുന്നു. 104 പന്ത് നേരിട്ട ജഡേജ ഒരൊറ്റ ബൗണ്ടറിയേ നേടിയുള്ളൂ.</p>
<p>മെൽബണിലെ മത്സരം രണ്ട് ദിവസം പിന്നിട്ടപ്പോൾ ഇന്ത്യക്കാണ് നിലവിൽ മുൻതൂക്കം. അഞ്ച് വിക്കറ്റുകൾ കൂടി കൈയിലിരിക്കെ പരമാവധി റൺസ് നേടുക എന്നതാവും നാളെ സന്ദർശകരുടെ പ്ലാൻ. രഹാനെയും ജഡേജയും എത്രനേരം ക്രീസിൽ തുടരുന്നു എന്നതിനെ ആശ്രയിച്ചിരിക്കും ഇന്ത്യയുടെ വിജയസാധ്യത. അതേസമയം, വിക്കറ്റുകൾ വേഗം വീഴ്ത്തി രണ്ടാം ഇന്നിങ്‌സിൽ കരുതലോടെ ബാറ്റ് ചെയ്യാനാവും ആതിഥേയർ മുതിരുക.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/rahane-leads-india-to-driving-seat.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മുസ്‌ലിം ഗോൾകീപ്പർമാർക്ക് മെസ്സിയുടെ പ്രത്യേക സമ്മാനം? സത്യാവസ്ഥ ഇതാണ്&#8230;</title>
		<link>https://www.chandrikadaily.com/fact-check-messi-special-gift-for-muslim-goalkeepers.html</link>
					<comments>https://www.chandrikadaily.com/fact-check-messi-special-gift-for-muslim-goalkeepers.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sun, 27 Dec 2020 03:17:27 +0000</pubDate>
				<category><![CDATA[Fact Check]]></category>
		<category><![CDATA[Football]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Sports]]></category>
		<category><![CDATA[Alcohol]]></category>
		<category><![CDATA[Beer]]></category>
		<category><![CDATA[Budweiser]]></category>
		<category><![CDATA[Goalkeepers]]></category>
		<category><![CDATA[messi]]></category>
		<category><![CDATA[MUSLIM]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=173829</guid>

					<description><![CDATA[തന്റെ റെക്കോർഡ് നേട്ടം ആഘോഷിക്കുന്ന ബിയർ കമ്പനിയോട് മുസ്‌ലിം ഗോൾകീപ്പർമാർക്ക് ആൽക്കഹോൾ ഇല്ലാത്ത ബിയർ അയച്ചു കൊടുക്കാൻ മെസ്സി ആവശ്യപ്പെട്ടോ?
]]></description>
										<content:encoded><![CDATA[<p>ഒരു ക്ലബ്ബിനു വേണ്ടി ഏറ്റവുമധികം ഗോൾ എന്ന പെലെയുടെ റെക്കോർഡ് ബാഴ്‌സലോണ സൂപ്പർ താരം ലയണൽ മെസ്സി മറികടന്നത് കഴിഞ്ഞയാഴ്ചയാണ്. റയൽ വയഡോയ്ഡിനെതിരായ സ്പാനിഷ് ലീഗ് മത്സരത്തിലെ ഗോളോടെയാണ് മെസ്സി 644 എന്ന മാജിക് നമ്പറിൽ തൊട്ടത്. അതുവരെ ബ്രസീലിയൻ ഇതിഹാസതാരം പെലെയുടെ പേരിലുണ്ടായിരുന്ന റെക്കോർഡ് അർജന്റീനക്കാരൻ തകർത്തത് ഫുട്‌ബോൾ ലോകത്ത് വലിയ ആഘോഷമായി.</p>
<p>അമേരിക്കൻ ബിയർ കമ്പനിയായ ബുഡ്‌വൈസർ വേറിട്ടൊരു രീതിയിലാണ് മെസ്സിയുടെ നേട്ടം ആഘോഷമാക്കിയത്. മെസ്സിയുടെ ബാഴ്‌സലോണ ഗോളുകളിൽ ഓരോന്നും വഴങ്ങിയ ഗോൾകീപ്പർമാർക്ക് മെസ്സിയുടെ ഗോളാഘോഷ ചിത്രവും അവർ വഴങ്ങിയ ഗോളിന്റെ അക്കവും അടങ്ങിയ സവിശേഷ ബിയർ ബോട്ടിലുകൾ അയച്ചു കൊടുക്കുകയാണ് കമ്പനി ചെയ്തത്. അങ്ങനെ 160 ഗോൾകീപ്പർമാർക്കായി കമ്പനി 644 ബോട്ടിലുകൾ അയച്ചുകൊടുത്തു.</p>
<blockquote class="twitter-tweet">
<p dir="ltr" lang="en">644 goals. 644 custom beers. 160 goalkeepers.</p>
<p>Leo Messi delivers on the pitch. We deliver off the pitch.</p>
<p>A custom bottle for every goalkeeper.<a href="https://twitter.com/hashtag/BeAKing?src=hash&amp;ref_src=twsrc%5Etfw">#BeAKing</a> <a href="https://twitter.com/hashtag/Messi?src=hash&amp;ref_src=twsrc%5Etfw">#Messi</a> <a href="https://twitter.com/hashtag/KingOfBeers?src=hash&amp;ref_src=twsrc%5Etfw">#KingOfBeers</a> <a href="https://twitter.com/hashtag/KingOfFootball?src=hash&amp;ref_src=twsrc%5Etfw">#KingOfFootball</a> <a href="https://t.co/hfIwp4lmh3">pic.twitter.com/hfIwp4lmh3</a></p>
<p>— Budweiser Football (@budfootball) <a href="https://twitter.com/budfootball/status/1342033148901797890?ref_src=twsrc%5Etfw">December 24, 2020</a></p></blockquote>
<p><script async src="https://platform.twitter.com/widgets.js" charset="utf-8"></script></p>
<p>ബ്രസീലിയൻ ഗോൾകീപ്പർ ഡീഗോ ആൽവസിനാണ് ഏറ്റവുമധികം ബിയർ ബോട്ടിലുകൾ സ്വന്തമാക്കാനുള്ള &#8216;ഭാഗ്യ&#8217;മുണ്ടായത്. ലാലിഗയിലെ അൽമീറ, വലൻസിയ ക്ലബ്ബുകൾക്കു വേണ്ടി വലകാത്ത ആൽവസിനെതിരെ 21 തവണയാണ് മെസ്സി ഗോളടിച്ചത്. അത്രതന്നെ ബോട്ടിൽ ബിയർ ബുഡ്‌വൈസർ താരത്തിന് അയച്ചുകൊടുക്കുകയും ചെയ്തു. മുൻ റയൽ മാഡ്രിഡ് ഗോൾകീപ്പർ ഇകേർ കസിയസ് 17-ഉം അത്‌ലറ്റികോ മാഡ്രിഡിന്റെ യാൻ ഓബ്ലക് 11-ഉം ബോട്ടിലുകൾ സ്വന്തമാക്കി.</p>
<blockquote class="twitter-tweet">
<p dir="ltr" lang="en">.<a href="https://twitter.com/budfootball?ref_src=twsrc%5Etfw">@budfootball</a>&#8230; thanks for the beers.<img src="https://s.w.org/images/core/emoji/13.1.0/72x72/1f37b.png" alt="🍻" class="wp-smiley" style="height: 1em; max-height: 1em;" /> I’ll take it as a compliment. <img src="https://s.w.org/images/core/emoji/13.1.0/72x72/1f609.png" alt="😉" class="wp-smiley" style="height: 1em; max-height: 1em;" /> We have great battles over the years! Congratulations on breaking the 644 record <a href="https://twitter.com/hashtag/Messi?src=hash&amp;ref_src=twsrc%5Etfw">#Messi</a>! it really is an unbelievable achievement. Cheers! <a href="https://twitter.com/hashtag/BeAKing?src=hash&amp;ref_src=twsrc%5Etfw">#BeAKing</a> <a href="https://twitter.com/hashtag/ad?src=hash&amp;ref_src=twsrc%5Etfw">#ad</a> <a href="https://t.co/Rvz2kSv23B">pic.twitter.com/Rvz2kSv23B</a></p>
<p>— Gianluigi Buffon (@gianluigibuffon) <a href="https://twitter.com/gianluigibuffon/status/1342095001019445250?ref_src=twsrc%5Etfw">December 24, 2020</a></p></blockquote>
<p><script async src="https://platform.twitter.com/widgets.js" charset="utf-8"></script></p>
<p>ഓബ്ലക്, യുവന്റസ് ഇതിഹാസതാരം ഗ്യാൻലുയ്ജി ബുഫൺ, ചെൽസി കീപ്പർ കെപ അരിസബലാഗ എന്നിവർ തങ്ങൾക്കു കിട്ടിയ ബിയർ ബോട്ടിലുകളുമായി സോഷ്യൽ മീഡിയയിൽ പോസ്റ്റിടുകയും ചെയ്തു.</p>
<p><img loading="lazy" class="alignnone  wp-image-173831" src="https://www.chandrikadaily.com/wp-content/uploads/2020/12/oblak.png" alt="" width="569" height="358" /></p>
<p><strong>മുസ്ലിംകൾക്ക് ആൽക്കഹോൾ ഇല്ലാത്ത ബിയർ?</strong></p>
<p>അതിനിടെ മറ്റൊരു പ്രചരണം ട്വിറ്റർ, ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ വ്യാപകമാവുകയാണുണ്ടായി. താൻ എതിരെ ഗോളടിച്ച മുസ്‌ലിം ഗോൾകീപ്പർമാർക്ക് ആൽക്കഹോൾ ഇല്ലാത്ത ബിയർ വേണം അയക്കേണ്ടത് എന്നും മദ്യാസക്തിയിൽ നിന്ന് മുക്തനായി വരുന്ന മറ്റൊരു ഗോൾകീപ്പർക്ക് ബിയർ അയക്കേണ്ടെന്നും മെസ്സി ബുഡ്‌വൈസറിനോട് ആവശ്യപ്പെട്ടു എന്നായിരുന്നു ഇത്.</p>
<p><img loading="lazy" class="alignnone  wp-image-173835" src="https://www.chandrikadaily.com/wp-content/uploads/2020/12/SC.jpg" alt="" width="563" height="581" /></p>
<p><span style="color: #333333; font-family: Georgia, 'Times New Roman', 'Bitstream Charter', Times, serif; font-size: 16px;">@MessiFC10i </span>എന്ന ട്വിറ്റർ ഹാൻഡിലിലാണ് ഈ സന്ദേശം ആദ്യം പ്രത്യക്ഷപ്പെട്ടത്. തുടർന്ന് ഫുട്‌ബോൾ പേജുകളടക്കം ആയിരക്കണക്കിനാളുകൾ സമാനമായ സന്ദേശം ഷെയർ ചെയ്തു. അധികം വൈകാതെ ഈ ഹാൻഡിലിൽ നിന്ന് ഈ സന്ദേശം അപ്രത്യക്ഷമായി. എങ്കിലും ട്വിറ്റർ വിട്ട് മറ്റ് പ്ലാറ്റ്ഫോമുകളിലും നിരവധി വാട്ട്സാപ്പ് ഗ്രൂപ്പുകളിലും ഇത് പ്രചരിച്ചിരുന്നു.</p>
<p>എന്നാൽ, മെസ്സിയുടെ ഈ &#8216;മുസ്ലിം കരുതൽ&#8217; വാർത്തയ്ക്ക് അടിസ്ഥാനമില്ല എന്നാണ് വസ്തുതകൾ പരിശോധിക്കുമ്പോൾ മനസ്സിലാകുന്നത്. മെസ്സിയോ താരവുമായി ബന്ധപ്പെട്ട ഔദ്യോഗിക വൃത്തങ്ങളോ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. ഗോൾകീപ്പർമാർക്ക് ബിയർ ബോട്ടിലുകൾ അയക്കുന്ന കാര്യം പുറത്തുവിട്ട ബുഡ്‌വൈസറോ അവ റിപ്പോർട്ട് ചെയ്ത മാധ്യമങ്ങളോ ഇങ്ങനെയൊരു കാര്യം വ്യക്തമാക്കുന്നില്ല. മാത്രമല്ല, പ്രമുഖ സോഷ്യൽ ന്യൂസ് അഗ്രഗേഷൻ വെബ്‌സൈറ്റായ റെഡിറ്റ് ഇത് സംബന്ധിച്ചുള്ള ഒരു പോസ്റ്റ് തങ്ങളുടെ പ്ലാറ്റ്‌ഫോമിൽ നിന്ന് നീക്കം ചെയ്യുകയാണുണ്ടായത്. മതിയായ തെളിവുകളോ ആധികാരമായ ഉറവിടമോ ഇല്ലാത്തതിനാലാണ് പോസ്റ്റ് നീക്കം ചെയ്തതെന്ന് റെഡിറ്റ് വ്യക്തമാക്കുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/fact-check-messi-special-gift-for-muslim-goalkeepers.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>നിതീഷ് കുമാറിനെ ചതിച്ച് ബി.ജെ.പി; ആറ് എം.എൽ.എമാരെ ചാക്കിട്ടുപിടിച്ചു</title>
		<link>https://www.chandrikadaily.com/six-jdu-mlas-switch-to-bjp.html</link>
					<comments>https://www.chandrikadaily.com/six-jdu-mlas-switch-to-bjp.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Fri, 25 Dec 2020 10:38:08 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[main stories]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Arunachal Pradesh]]></category>
		<category><![CDATA[BJP]]></category>
		<category><![CDATA[Jdu]]></category>
		<category><![CDATA[nitish kumar]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=173638</guid>

					<description><![CDATA[2019 ലെ അസംബ്ലി തെരഞ്ഞെടുപ്പിൽ 15 സീറ്റുകൾ മത്സരിച്ചാണ് ജെ.ഡി.യു അരുണാചലിൽ ഏഴ് സീറ്റുകൾ നേടിയത്.]]></description>
										<content:encoded><![CDATA[<p>ബിഹാർ മുഖ്യമന്ത്രിയും ഐക്യജനതാദൾ തലവനുമായ നിതീഷ് കുമാറിനെ പിന്നിൽ നിന്ന് കുത്തി സഖ്യകക്ഷിയായ ബി.ജെ.പി. അരുണാചൽ പ്രദേശിൽ നിതീഷിന്റെ പാർട്ടിക്കുള്ള ഏഴ് എം.എൽ.എമാരിൽ ആറു പേരെയും ബി.ജെ.പി സ്വന്തം പാളയത്തിലെത്തിച്ചു. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് ഫലം നാളെ വരാനിരിക്കെയാണ് എം.എൽ.എമാമരുടെ കൂടുമാറ്റം.</p>
<p>താലം തബോ, ഹയെങ് മങ്ഫി, ജിക്കെ താക്കോ, ദോർജി വാങ്ഡി ഖർമ, ദോങ്‌റു സിയോങ്ജു, കങ്കോങ് ഠാകു എന്നിവരാണ് ബി.ജെ.പിയിൽ ചേർന്നത്. ഇതിൽ മൂന്ന് എം.എൽ.എമാർക്കെതിരെ കഴിഞ്ഞ മാസം പാർട്ടിവിരുദ്ധ നടപടികളുടെ പേരിൽ ഐക്യജനതാദൾ കാരണംകാണിക്കൽ നോട്ടീസയച്ചിരുന്നു.</p>
<p><img loading="lazy" class="alignnone  wp-image-149556" src="https://www.chandrikadaily.com/wp-content/uploads/2020/09/1592992030_XvZTEk_bjp_flag.jpg" alt="" width="402" height="209" /></p>
<p>2019 ലെ അസംബ്ലി തെരഞ്ഞെടുപ്പിൽ 15 സീറ്റുകൾ മത്സരിച്ചാണ് ജെ.ഡി.യു അരുണാചലിൽ ഏഴ് സീറ്റുകൾ നേടിയത്. 41 സീറ്റുള്ള ബി.ജെ.പിയാണ് സംസ്ഥാനം ഭരിക്കുന്നത്. ആറ് ജെ.ഡി.യു എം.എൽ.എമാരും മറ്റൊരു എം.എൽ.എയും കൂടി കൂടുമാറിയെത്തിയതോടെ അസംബ്ലിയിൽ ബി.ജെ.പിയുടെ അംഗസംഖ്യ 48 ആയി. കോൺഗ്രസിനും നാഷണൽ പീപ്പിൾസ് പാർട്ടിക്കും നാലുവീതം എം.എൽ.എമാരുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/six-jdu-mlas-switch-to-bjp.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>എന്തിനൊക്കെയാണ് മാപ്പ് പറയേണ്ടത്; &#8216;പുല്&#x200d;വാമ&#8217;യില്&#x200d; മോദിക്കും കേന്ദ്രസര്&#x200d;ക്കാറിനും മറുപടിയുമായി ശശി തരൂര്&#x200d;</title>
		<link>https://www.chandrikadaily.com/apologise-for-shashi-tharoor-on-bjps-attack-on-pulwama.html</link>
					<comments>https://www.chandrikadaily.com/apologise-for-shashi-tharoor-on-bjps-attack-on-pulwama.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sat, 31 Oct 2020 10:48:56 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[pulwama attack]]></category>
		<category><![CDATA[RSS agenda]]></category>
		<category><![CDATA[Shashi Tharoor MP]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=165315</guid>

					<description><![CDATA[മാപ്പ് പറയേണ്ട എന്തു കാര്യമാണ് കോണ്&#x200d;ഗ്രസിന് മുന്നിലുള്ളതെന്ന് കണ്ടു പിടിക്കാനുള്ള ശ്രമത്തിലാണ് ഞാന്&#x200d; ഇപ്പോഴുമെന്ന, പരിഹാസ ചോദ്യവുമായാണ് തരൂര്&#x200d; രംഗത്തെത്തിയത്. രാജ്യത്ത് ബിജെപി ചെയ്തു വെച്ച പ്രശ്‌നങ്ങളെ തുറന്നുകാട്ടിയായിരുന്നു തരൂരിന്റെ ട്വീറ്റ്.]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: പുല്&#x200d;വാമ ഭീകരാക്രമണം വീണ്ടും കോണ്&#x200d;ഗ്രസിനെതിരെ രാഷ്ട്രീയആയുധമാക്കി രംഗത്തെത്തിയ ബിജെപിക്കും പ്രധാനമന്ത്രി നരേന്ദ്രമോദിക്കും കടുത്ത മറുപടിയുമായി കോണ്&#x200d;ഗ്രസ് നേതാവ് ശശി തരൂര്&#x200d; എംപി. 2019 ഫെബ്രുവരിയില്&#x200d; നടന്ന പുല്&#x200d;വാമ ഭീകരാക്രമണത്തില്&#x200d; കേന്ദ്രത്തെ വിമര്&#x200d;ശിച്ച കോണ്&#x200d;ഗ്രസ് മാപ്പ് പറയണമെന്ന ബി.ജെ.പിയുടെ ആവശ്യം തള്ളി രംഗത്തെത്തിയ തരൂര്&#x200d;, കോണ്&#x200d;ഗ്രസ് എന്തിനൊക്കെയാണ് മാപ്പ് പറയേണ്ടതെന്ന് തിരിച്ചു ചോദിച്ചു. വിഷയം പ്രധാനമന്ത്രി മോദി കൂടി ഉന്നയിച്ചിരിക്കെ ട്വിറ്ററിലൂടെയായിരുന്നു തരൂരിന്റെ വിമര്&#x200d;ശനം.</p>
<p>മാപ്പ് പറയേണ്ട എന്തു കാര്യമാണ് കോണ്&#x200d;ഗ്രസിന് മുന്നിലുള്ളതെന്ന് കണ്ടു പിടിക്കാനുള്ള ശ്രമത്തിലാണ് ഞാന്&#x200d; ഇപ്പോഴുമെന്ന, പരിഹാസ ചോദ്യവുമായാണ് തരൂര്&#x200d; രംഗത്തെത്തിയത്. രാജ്യത്ത് ബിജെപി ചെയ്തു വെച്ച പ്രശ്‌നങ്ങളെ തുറന്നുകാട്ടിയായിരുന്നു തരൂരിന്റെ ട്വീറ്റ്.</p>
<p>&#8216;മാപ്പ് പറയേണ്ട എന്തു കാര്യമാണ് കോണ്&#x200d;ഗ്രസിന് മുന്നിലുള്ളതെന്ന് കണ്ടു പിടിക്കാനുള്ള ശ്രമത്തിലാണ് ഞാന്&#x200d; ഇപ്പോഴും. നമ്മുടെ പട്ടാളക്കാരെ കേന്ദ്രം സംരക്ഷിക്കുമെന്ന് കരുതിയതിനോ? അതോ ഒരു ദേശീയ ദുരന്തത്തെ രാഷ്ട്രീയ വത്കരിക്കാതെ ഇന്ത്യയുടെ കൊടിക്കീഴില്&#x200d; അണിനിരന്നതിനാണോ? അതോ രക്തസാക്ഷികളായവരുടെ കുടുംബങ്ങളെ ആശ്വസിപ്പിച്ചതിനോ? എന്തിനാണ് മാപ്പ് പറയേണ്ടത്?,&#8217; തരൂര്&#x200d; ചോദിച്ചു.</p>
<blockquote class="twitter-tweet" data-width="550" data-dnt="true">
<p lang="en" dir="ltr">I am also still waiting for the official inquiry into this tragedy to give the nation answers to these vital questions. Pakistani perfidy is not news. The Modi government providing honest explanations for these queries would be news indeed: <a href="https://t.co/3Qa3A9Jkg5">pic.twitter.com/3Qa3A9Jkg5</a></p>
<p>&mdash; Shashi Tharoor (@ShashiTharoor) <a href="https://twitter.com/ShashiTharoor/status/1322394145399345152?ref_src=twsrc%5Etfw">October 31, 2020</a></p></blockquote>
<p><script async src="https://platform.twitter.com/widgets.js" charset="utf-8"></script></p>
<p>പുല്&#x200d;വാമ ദുരന്തത്തെക്കുറിച്ചുള്ളതടക്കം രാജ്യത്തുയരുന്ന പല സുപ്രധാന ചോദ്യങ്ങള്&#x200d;ക്കും ഉത്തരം നല്&#x200d;കുന്നതിനുള്ള ഔദ്യോഗിക അന്വേഷണത്തിന്റെ റിപ്പോര്&#x200d;ട്ടിനായി ഞാന്&#x200d; ഇപ്പോഴും കാത്തിരിക്കുകയാണെ്ന്നും, തരൂര്&#x200d; ട്വീറ്റില്&#x200d; കൂട്ടിച്ചേര്&#x200d;ത്തു. പാകിസ്ഥാന്റെ വഞ്ചന ഒരു വാര്&#x200d;ത്തയല്ലെന്നും എന്നാല്&#x200d; ഈ ചോദ്യങ്ങള്&#x200d;ക്ക് മോദി സര്&#x200d;ക്കാര്&#x200d; സത്യസന്ധമായ വിശദീകരണങ്ങള്&#x200d; നല്&#x200d;കുന്നത് തീര്&#x200d;ച്ചയായും വാര്&#x200d;ത്തയാകുമെന്നും തരൂര്&#x200d; ചൂണ്ടിക്കാട്ടി.</p>
<p>ഹിന്ദു ഇന്ത്യയില്&#x200d; വരാന്&#x200d; സംഭവിക്കുന്ന സംഘി ഹിന്ദുത്വ രാഷ്ട്രത്തിന്റെ അപകടകങ്ങളെ തുറന്നുകാട്ടുന്ന തന്റെ പുതിയ പുസ്തകമായ &#8216;ദി ബാറ്റില്&#x200d; ഓഫ് ബെലോംഗ്, പുറത്തിറങ്ങിയിരിക്കെയാണ് തരൂരിന്റെ രൂക്ഷ പരാമര്&#x200d;ശം.</p>
<p>നേരത്ത, പുല്&#x200d;വാമ ആക്രമണത്തില്&#x200d; പ്രതിപക്ഷം രാഷ്ട്രീയം കളിക്കുകയായിരുന്നെന്ന പരോക്ഷ വിമര്&#x200d;ശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തെത്തിയിരുന്നു. സര്&#x200d;ദാര്&#x200d; വല്ലഭായ് പട്ടേലിന്റെ ജന്മവാര്&#x200d;ഷികത്തില്&#x200d; ഗുജറാത്തില്&#x200d; സബര്&#x200d;മതി നദീതീരത്ത് സീപ്ലെയിന്&#x200d; സര്&#x200d;വീസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് പ്രധാനമന്ത്രി മോദി കോണ്&#x200d;ഗ്രസിനെ ലക്ഷ്യം വെച്ച് സംസാരിച്ചത്. പുല്&#x200d;വാമയില്&#x200d; സുരക്ഷാ ഭടന്മാരുടെ ജീവത്യാഗത്തില്&#x200d; ചിലര്&#x200d;ക്കു ദുഃഖം തോന്നിയില്ല എന്നത് രാജ്യത്തിന് ഒരിക്കലും മറക്കാനാവില്ലെന്ന് മോദി പറഞ്ഞു.</p>
<p>പുല്&#x200d;വാമ ആക്രമണത്തിന് പിന്നില്&#x200d; തങ്ങളാണെന്ന പാകിസ്താന്&#x200d; മന്ത്രിയുടെ പരാമര്&#x200d;ശത്തില്&#x200d; പ്രതികരണവുമായി കേന്ദ്രമന്ത്രി പ്രകാശ് ജാവദേകര്&#x200d; രംഗത്തെത്തിയിരുന്നു. പുല്&#x200d;വാമ ഭീകരാക്രമണം മോദി സര്&#x200d;ക്കാരിന്റെ ഗൂഢാലോചനയാണെന്ന് ആരോപിച്ച കോണ്&#x200d;ഗ്രസ് നേതാക്കള്&#x200d; രാജ്യത്തോട് മാപ്പ് പറയണമെന്നായിരുന്നു കേന്ദ്രമന്ത്രി പ്രകാശ് ജാവദേകര്&#x200d; ആവശ്യപ്പെട്ടത്. ഇതിന് പിന്നാലെയാണ് തരൂരിന്റെ പ്രതികരണം.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/apologise-for-shashi-tharoor-on-bjps-attack-on-pulwama.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഗ്ലാസിലിട്ട് പടക്കം പൊട്ടിച്ചു; ഒന്&#x200d;പതുവയസ്സുകാരന് ദാരുണാന്ത്യം</title>
		<link>https://www.chandrikadaily.com/delhi-alipur-nine-year-old-dies-while-playing-with-crackers.html</link>
					<comments>https://www.chandrikadaily.com/delhi-alipur-nine-year-old-dies-while-playing-with-crackers.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sat, 31 Oct 2020 09:05:43 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=165296</guid>

					<description><![CDATA[പടക്കം പൊട്ടാഞ്ഞതിനെത്തുടര്&#x200d;ന്ന് കുട്ടി അടുത്തേക്ക് ചെല്ലുകയായിരുന്നു. ഈ സമയം പടക്കം അപ്രതീക്ഷിതമായി പൊട്ടിയതോടെ സ്റ്റീല്&#x200d; ഗ്ലാസിന്റെ ഒരു ഭാഗം തെറിച്ച് പ്രിന്&#x200d;സിന്റെ നെഞ്ചില്&#x200d; തറയ്ക്കുകയായിരുന്നെന്നും, ഇന്ദ്രജിത്ത് പറഞ്ഞു.]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: ശബ്ദം കൂടാനായി പടക്കം ഗ്ലാസിലിട്ട് പൊട്ടിക്കാന്&#x200d; ശ്രമച്ച ഒന്&#x200d;പതുവയസ്സുകാരന് ദാരുണാന്ത്യം. പടക്കം സ്റ്റീല്&#x200d; ഗ്ലാസില്&#x200d; വെച്ച് പൊട്ടിച്ചതോടെ തെറിച്ച കഷ്ണം നെഞ്ചില്&#x200d; തറച്ചാണ് നാലാം ക്ലാസുകാരന്&#x200d; പ്രിന്&#x200d;സിന് അപകടം സംഭവിച്ചത്.</p>
<p>ചൊവ്വാഴ്ച ഡല്&#x200d;ഹിയിലെ അലിപൂരിലാണ് സംഭവം നടന്നത്. കൂടുതല്&#x200d; ശബ്ദം കേള്&#x200d;ക്കാന്&#x200d; പടക്കം ഗ്ലാസ് കൊണ്ട് മൂടിവച്ച് പൊട്ടിക്കാന്&#x200d; ശ്രമിക്കുകയായിരുന്നെന്ന്, കുട്ടിയുടെ അമ്മാവന്&#x200d; കൂടിയായ 18 വയസ്സുകാരന്&#x200d; ഇന്ദ്രജിത്ത് പറഞ്ഞു. എന്നാല്&#x200d; കുറച്ചുസമയമായിട്ടും പടക്കം പൊട്ടാഞ്ഞതിനെത്തുടര്&#x200d;ന്ന് കുട്ടി അടുത്തേക്ക് ചെല്ലുകയായിരുന്നു. ഈ സമയം പടക്കം അപ്രതീക്ഷിതമായി പൊട്ടിയതോടെ സ്റ്റീല്&#x200d; ഗ്ലാസിന്റെ ഒരു ഭാഗം തെറിച്ച് പ്രിന്&#x200d;സിന്റെ നെഞ്ചില്&#x200d; തറയ്ക്കുകയായിരുന്നെന്നും, ഇന്ദ്രജിത്ത് പറഞ്ഞു.</p>
<p>കുട്ടിയെ ഉടന്&#x200d; ആശുപത്രിയില്&#x200d; എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. കുട്ടിയുടെ ശരീരത്തിലേക്ക് തറച്ചുകയറിയ സ്റ്റീല്&#x200d; കഷ്ണം രക്തദമനിയില്&#x200d; മുറിവുണ്ടാക്കിയെന്നും അമിത രക്തസ്രാവമാണ് മരണകാരണമെന്നാണ് പോസ്റ്റുമോര്&#x200d;ട്ടം റിപ്പോര്&#x200d;ട്ട്. സംഭവത്തില്&#x200d; പൊലീസ് അന്വേഷണം ആരംഭിച്ചു. ഒന്&#x200d;പതുവയസ്സുകാരന് പടക്കം എങ്ങനെ ലഭിച്ചു എന്നത് സംബന്ധിച്ചും അന്വേഷണം നടത്തുമെന്ന് കുട്ടിയുടെ പിതാവ് റാം ആവശ്യപ്പെട്ടു. ഡല്&#x200d;ഹിയില്&#x200d; പടക്ക വസ്തുക്കള്&#x200d; വില്&#x200d;ക്കുന്നതിനും വാങ്ങുന്നതിനും നിരോധനമുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/delhi-alipur-nine-year-old-dies-while-playing-with-crackers.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
