<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>webdesk14 &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/author/webdesk14/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Mon, 26 Jan 2026 10:26:00 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>webdesk14 &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ഇനി മുതല്‍ പ്രവേശനം ഹിന്ദുക്കള്‍ക്ക് മാത്രം; ബദരീനാഥ്, കേദാര്‍നാഥ് ക്ഷേത്രങ്ങളില്‍ ഇതരമതസ്ഥര്‍ക്ക് വിലക്ക്</title>
		<link>https://www.chandrikadaily.com/from-now-on-entry-is-only-for-hindus-non-muslims-banned-from-badrinath-and-kedarnath-temples.html</link>
					<comments>https://www.chandrikadaily.com/from-now-on-entry-is-only-for-hindus-non-muslims-banned-from-badrinath-and-kedarnath-temples.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Mon, 26 Jan 2026 10:25:33 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[badrinath]]></category>
		<category><![CDATA[India]]></category>
		<category><![CDATA[kedarnath]]></category>
		<category><![CDATA[temples]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=375676</guid>

					<description><![CDATA[ന്യൂഡല്‍ഹി: ഹിമാലയ സാനുക്കളില്‍ സ്ഥിതി ചെയ്യുന്ന നൂറ്റാണ്ടുകള്‍ പഴക്കമുള്ള ബദരീനാഥ്, കേദാര്‍നാഥ് ക്ഷേത്രത്തിലേക്കുള്ള പ്രവേശനം ഹിന്ദുക്കള്‍ക്ക് മാത്രമായി പരിമിതിപ്പെടുത്തി. ചതുര്‍ധാം യാത്രയുടെ ഭാഗമായ ഈ രണ്ടുക്ഷേത്രങ്ങളിലും ഹിന്ദു ഇതര മതസ്ഥര്‍ക്ക് പ്രവേശന വിലക്ക് ഏര്‍പ്പെടുത്തുമെന്ന് ക്ഷേത്ര ഭരണസമിതി അറിയിച്ചു. ബദരീനാഥ്-കേദാര്‍നാഥ് ധാം ഉള്‍പ്പെടെ ബദരീനാഥ്-കേദാര്‍നാഥ് ക്ഷേത്ര കമ്മിറ്റി നിയന്ത്രിക്കുന്ന എല്ലാ ക്ഷേത്രങ്ങള്‍ക്കും ഈ നിയമം ബാധകമാണ്. ക്ഷേത്ര സമിതിയുടെ കീഴിലുള്ള എല്ലാ ക്ഷേത്രങ്ങളിലും അഹിന്ദുക്കള്‍ക്ക് പ്രവേശനം നിരോധിക്കുമെന്ന് ബികെടിസി പ്രസിഡന്റ് ഹേമന്ത് ദ്വിവേദി പറഞ്ഞു. ഇതുസംബന്ധിച്ച നിര്‍ദ്ദേശം [&#8230;]]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: ഹിമാലയ സാനുക്കളില്&#x200d; സ്ഥിതി ചെയ്യുന്ന നൂറ്റാണ്ടുകള്&#x200d; പഴക്കമുള്ള ബദരീനാഥ്, കേദാര്&#x200d;നാഥ് ക്ഷേത്രത്തിലേക്കുള്ള പ്രവേശനം ഹിന്ദുക്കള്&#x200d;ക്ക് മാത്രമായി പരിമിതിപ്പെടുത്തി. ചതുര്&#x200d;ധാം യാത്രയുടെ ഭാഗമായ ഈ രണ്ടുക്ഷേത്രങ്ങളിലും ഹിന്ദു ഇതര മതസ്ഥര്&#x200d;ക്ക് പ്രവേശന വിലക്ക് ഏര്&#x200d;പ്പെടുത്തുമെന്ന് ക്ഷേത്ര ഭരണസമിതി അറിയിച്ചു.</p>
<p>ബദരീനാഥ്-കേദാര്&#x200d;നാഥ് ധാം ഉള്&#x200d;പ്പെടെ ബദരീനാഥ്-കേദാര്&#x200d;നാഥ് ക്ഷേത്ര കമ്മിറ്റി നിയന്ത്രിക്കുന്ന എല്ലാ ക്ഷേത്രങ്ങള്&#x200d;ക്കും ഈ നിയമം ബാധകമാണ്. ക്ഷേത്ര സമിതിയുടെ കീഴിലുള്ള എല്ലാ ക്ഷേത്രങ്ങളിലും അഹിന്ദുക്കള്&#x200d;ക്ക് പ്രവേശനം നിരോധിക്കുമെന്ന് ബികെടിസി പ്രസിഡന്റ് ഹേമന്ത് ദ്വിവേദി പറഞ്ഞു.</p>
<div class="arr--story-page-card-wrapper">
<div class="arr--element-container story-element-card-m_element-container__1ZeJL story-element-card-m_dark__1AX15">
<div class="arrow-component arr--text-element text-m_textElement__e3QEt text-m_dark__1TC18 " data-test-id="text">
<p>ഇതുസംബന്ധിച്ച നിര്&#x200d;ദ്ദേശം വരാനിരിക്കുന്ന ക്ഷേത്ര കമ്മിറ്റി ബോര്&#x200d;ഡ് യോഗത്തില്&#x200d; പാസാക്കും. ആറ് മാസത്തെ ശീതകാല അവധിക്ക് ശേഷം ഏപ്രില്&#x200d; 23-ന് ബദരീനാഥ് ക്ഷേത്രത്തിന്റെ നട തുറക്കും. കേദാര്&#x200d;നാഥ് ക്ഷേത്രത്തിന്റെ നട തുറക്കുന്ന തീയതി ശിവരാത്രി ദിനത്തില്&#x200d; പ്രഖ്യാപിക്കും.</p>
</div>
</div>
</div>
<div class="arr--story-page-card-wrapper">
<div class="arr--element-container story-element-card-m_element-container__1ZeJL story-element-card-m_dark__1AX15">
<div class="arrow-component arr--text-element text-m_textElement__e3QEt text-m_dark__1TC18 " data-test-id="text">
<p>കേദാര്&#x200d;നാഥും ബദരീനാഥും കൂടാതെ ഗംഗോത്രി, യമുനോത്രി എന്നിവയാണ് ചാര്&#x200d; ധാമിലെ മറ്റ് രണ്ട് ക്ഷേത്രങ്ങള്&#x200d;. ഇവയുടെ നടകള്&#x200d; അക്ഷയതൃതീയ പ്രമാണിച്ച് ഏപ്രില്&#x200d; 19-ന് തുറക്കും.</p>
</div>
</div>
</div>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/from-now-on-entry-is-only-for-hindus-non-muslims-banned-from-badrinath-and-kedarnath-temples.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വെള്ളാപ്പള്ളി നടേശന് പത്മ അവാര്‍ഡ് നല്‍കിയതിനെതിരേ SNDP സംരക്ഷണ സമിതി ഹൈക്കോടതിയിൽ നിയമനടപടി സ്വീകരിക്കും</title>
		<link>https://www.chandrikadaily.com/sndp-protection-committee-to-take-legal-action-in-high-court-against-padma-award-given-to-vellappally-natesan.html</link>
					<comments>https://www.chandrikadaily.com/sndp-protection-committee-to-take-legal-action-in-high-court-against-padma-award-given-to-vellappally-natesan.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Mon, 26 Jan 2026 08:44:03 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[news]]></category>
		<category><![CDATA[nss]]></category>
		<category><![CDATA[padmabhushan]]></category>
		<category><![CDATA[sndp]]></category>
		<category><![CDATA[vellapalli nadeshan]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=375650</guid>

					<description><![CDATA[നിരവധി തട്ടിപ്പു കേസുകളിലെ പ്രതിയും കളങ്കിത വ്യക്തിയുമായ വെള്ളാപ്പള്ളി നടേശന്പത്മ അവാര്‍ഡ് നല്‍കിയതിനെതിരേ, SNDP സംരക്ഷണ സമിതി ഹൈക്കോടതിയില്‍ നിയമനടപടി സ്വീകരിക്കുമെന്ന് അറിയിച്ചു. ഭാരതത്തിന്റെ അഭിമാനത്തിന് ക്ഷതമേല്‍പ്പിച്ച്, പുരസ്‌ക്കാരങ്ങളുടെ അന്തസ്സിന് കളങ്കമേല്‍പ്പിച്ച്, നിരവധി തട്ടിപ്പു കേസുകളിലെ പ്രതിയായ വെള്ളാപ്പള്ളി നടേശന് പത്മഭൂഷണ്‍ നല്‍കിയ കേന്ദ്ര സര്‍ക്കാരിന്റെ, തരം താണ രാഷ്ടീയക്കളിക്കും, പുരസ്‌കാരം നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ശുപാര്‍ശക്കും എതിരേ, ടചഉജ സംരക്ഷണ സമിതി ഹൈക്കോടതിയില്‍.നിയമ നടപടികള്‍ സ്വീകരിക്കും. സങ്കുചിതരാഷ്ടീയ നേട്ടത്തിന്, രാജ്യതാല്‍പ്പര്യം ബലികഴിച്ച്, രാഷ്ട്രത്തിന്റെ പരമോന്നത [&#8230;]]]></description>
										<content:encoded><![CDATA[<p>നിരവധി തട്ടിപ്പു കേസുകളിലെ പ്രതിയും കളങ്കിത വ്യക്തിയുമായ വെള്ളാപ്പള്ളി നടേശന്പത്മ അവാര്&#x200d;ഡ് നല്&#x200d;കിയതിനെതിരേ, SNDP സംരക്ഷണ സമിതി ഹൈക്കോടതിയില്&#x200d; നിയമനടപടി സ്വീകരിക്കുമെന്ന് അറിയിച്ചു.</p>
<p>ഭാരതത്തിന്റെ അഭിമാനത്തിന് ക്ഷതമേല്&#x200d;പ്പിച്ച്, പുരസ്‌ക്കാരങ്ങളുടെ അന്തസ്സിന് കളങ്കമേല്&#x200d;പ്പിച്ച്, നിരവധി തട്ടിപ്പു കേസുകളിലെ പ്രതിയായ വെള്ളാപ്പള്ളി നടേശന് പത്മഭൂഷണ്&#x200d; നല്&#x200d;കിയ കേന്ദ്ര സര്&#x200d;ക്കാരിന്റെ, തരം താണ രാഷ്ടീയക്കളിക്കും, പുരസ്‌കാരം നല്&#x200d;കാന്&#x200d; സംസ്ഥാന സര്&#x200d;ക്കാര്&#x200d; നല്&#x200d;കിയ ശുപാര്&#x200d;ശക്കും എതിരേ, ടചഉജ സംരക്ഷണ സമിതി ഹൈക്കോടതിയില്&#x200d;.നിയമ നടപടികള്&#x200d; സ്വീകരിക്കും.</p>
<p>സങ്കുചിതരാഷ്ടീയ നേട്ടത്തിന്, രാജ്യതാല്&#x200d;പ്പര്യം ബലികഴിച്ച്, രാഷ്ട്രത്തിന്റെ പരമോന്നത പുരസ്‌ക്കാരങ്ങളുടെ അന്തസ്സ് നിലനിര്&#x200d;ത്തുവാന്&#x200d;, രാജ്യത്തെഓരോ പൗരനും കടമയും ബാദ്ധ്യതയുമുണ്ട്. അത് നിറവേറ്റുവാന്&#x200d;, ടചഉജ സംരക്ഷണ സമിതി നടത്തുവാന്&#x200d; പോകുന്ന നിയമ-സമര പോരാട്ടങ്ങള്&#x200d;ക്ക് കരുത്തു പകരുവാന്&#x200d;, നീതിബോധം നഷ്ടപ്പെട്ടിട്ടില്ലാത്ത മുഴുവന്&#x200d; ജനവിഭാഗങ്ങളുടേയും പിന്തുണ അഭ്യര്&#x200d;ത്ഥിക്കുന്നതായി Adv. S. ചന്ദ്രസേനൻ<br />
SNDPSS ചെയർമാൻ അറിയിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/sndp-protection-committee-to-take-legal-action-in-high-court-against-padma-award-given-to-vellappally-natesan.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കേരളാ ലിറ്ററേച്ചര്‍ ഫെസ്റ്റിവലിലെത്തിയ സുനിതാ വില്യംസുമായി കൂടിക്കാഴ്ച നടത്തി സാദിഖലി തങ്ങളും പി.കെ കുഞ്ഞാലിക്കുട്ടിയും</title>
		<link>https://www.chandrikadaily.com/sadikhali-thanmal-and-p-k-kunhalikutty-met-sunitha-williams-who-arrived-at-the-kerala-literature-festival.html</link>
					<comments>https://www.chandrikadaily.com/sadikhali-thanmal-and-p-k-kunhalikutty-met-sunitha-williams-who-arrived-at-the-kerala-literature-festival.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Sun, 25 Jan 2026 09:40:40 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[KLF]]></category>
		<category><![CDATA[news]]></category>
		<category><![CDATA[pk kunjalikutty]]></category>
		<category><![CDATA[sadiqalithangal]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=375517</guid>

					<description><![CDATA[ലിറ്ററേച്ചർ ഫെസ്റ്റിന് കോഴിക്കോട്ടെത്തിയ സുനിത വില്ല്യംസുമായി കൂടിക്കാഴ്ച നടത്തി സാദിഖലി ശിഹാബ് തങ്ങളും പി.കെ കുഞ്ഞാലിക്കുട്ടിയും. കലഹമില്ലാത്ത ഭൂമിക്ക് വേണ്ടി ഒന്നിച്ച് നിൽക്കാമെന്നാണ് സുനിത വില്ല്യംസ് നൽകുന്ന സന്ദേശമെന്ന് തങ്ങൾ പറഞ്ഞു. ബഹിരാകാശത്ത് നിന്ന് നോക്കുമ്പോൾ എല്ലാം ഒരുപോലെയാണ്. ആ ഒരുമയാണ് അവരുടെ സന്ദേശം. അത് ജീവിതത്തിൽ പകർത്താം. &#8216;ബഹീരാകാശത്ത് നിന്നും നോക്കുമ്പോൾ ഭൂമി വർണാഭമായൊരു കാഴ്ചയാണ്. ആകാശവും ഭൂമിയും വെള്ളവും വായുവുമെല്ലാം എല്ലാവർക്കും സമാനമാണ്&#8217;. അവർ ചോദിച്ചു &#8216;പിന്നെന്തിന് നമ്മൾ അതിരുകളും വേർതിരിവുകളുമുണ്ടാക്കുന്നത്&#8217;. ആ വാക്കുകൾ [&#8230;]]]></description>
										<content:encoded><![CDATA[<p>ലിറ്ററേച്ചർ ഫെസ്റ്റിന് കോഴിക്കോട്ടെത്തിയ സുനിത വില്ല്യംസുമായി കൂടിക്കാഴ്ച നടത്തി സാദിഖലി ശിഹാബ് തങ്ങളും പി.കെ കുഞ്ഞാലിക്കുട്ടിയും. കലഹമില്ലാത്ത ഭൂമിക്ക് വേണ്ടി ഒന്നിച്ച് നിൽക്കാമെന്നാണ് സുനിത വില്ല്യംസ് നൽകുന്ന സന്ദേശമെന്ന് തങ്ങൾ പറഞ്ഞു. ബഹിരാകാശത്ത് നിന്ന് നോക്കുമ്പോൾ എല്ലാം ഒരുപോലെയാണ്. ആ ഒരുമയാണ് അവരുടെ സന്ദേശം. അത് ജീവിതത്തിൽ പകർത്താം. &#8216;ബഹീരാകാശത്ത് നിന്നും നോക്കുമ്പോൾ ഭൂമി വർണാഭമായൊരു കാഴ്ചയാണ്.</p>
<p>ആകാശവും ഭൂമിയും വെള്ളവും വായുവുമെല്ലാം എല്ലാവർക്കും സമാനമാണ്&#8217;. അവർ ചോദിച്ചു &#8216;പിന്നെന്തിന് നമ്മൾ അതിരുകളും വേർതിരിവുകളുമുണ്ടാക്കുന്നത്&#8217;. ആ വാക്കുകൾ കേട്ടപ്പോൾ എനിക്കോർമ വന്നത് ഖുർആൻ വചനമാണ്. &#8216;ഹേ മനുഷ്യരേ, തീർച്ചയായും നാം നിങ്ങളെ ഒരു ആണിൽ നിന്നും ഒരു പെണ്ണിൽ നിന്നുമായി സൃഷ്ടിച്ചിരിക്കുന്നു. സമൂഹങ്ങളും ഗോത്രങ്ങളുമാക്കിയത് പരസ്പരം തിരിച്ചറിയാൻ വേണ്ടിയാണ്. അല്ലാഹുവിന്റെ അടുക്കൽ നിങ്ങളിൽ ഏറ്റവും ആദരണീയൻ നിങ്ങളിൽ ഏറ്റവും നീതിമാനാകുന്നു. തീർച്ചയായും അല്ലാഹു സർവ്വജ്ഞനും സൂക്ഷ്മജ്ഞനുമാകുന്നു.&#8217; &#8211; തങ്ങൾ പറഞ്ഞു. യാത്രാനുഭവങ്ങളും ജീവിതാനുഭവങ്ങളും ചിന്തകളും അവർ പങ്കുവെച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/sadikhali-thanmal-and-p-k-kunhalikutty-met-sunitha-williams-who-arrived-at-the-kerala-literature-festival.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സ കിട്ടാതെ രോഗി മരിച്ചെന്ന് പരാതി; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്</title>
		<link>https://www.chandrikadaily.com/complaint-that-patient-died-without-treatment-at-government-hospital-cctv-footage-released.html</link>
					<comments>https://www.chandrikadaily.com/complaint-that-patient-died-without-treatment-at-government-hospital-cctv-footage-released.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Sun, 25 Jan 2026 09:14:24 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[death]]></category>
		<category><![CDATA[health]]></category>
		<category><![CDATA[MEDICAL NEGLIGENCE]]></category>
		<category><![CDATA[patient]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=375514</guid>

					<description><![CDATA[തിരുവനന്തപുരം: വിളപ്പില്‍ശാല സര്‍ക്കാര്‍ ആശുപത്രിയില്‍ മതിയായ ചികിത്സ കിട്ടാതെ രോഗി മരിച്ചെന്ന് പരാതി. കൊല്ലംകോണം സ്വദേശി ബിസ്മിന്‍ ആണ് മരിച്ചത്. കഴിഞ്ഞ തിങ്കളാഴ്ച രാത്രിയാണ് സംഭവം. ശാരീരിക ബുദ്ധിമുട്ടുകള്‍ പ്രകടിപ്പിച്ച് യുവാവ് ചികിത്സയ്ക്കായി കാത്തുനില്‍ക്കുന്ന ആശുപത്രിയില്‍ നിന്നുള്ള സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. വിളപ്പില്‍ശാല കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഗുരുതര സാഹചര്യത്തിലെത്തിച്ച രോഗിക്ക് ചികിത്സ കിട്ടിയില്ലെന്നാണ് കുടുംബത്തിന്റെ പരാതി. ബിസ്മിനെ കടുത്ത ശ്വാസംമുട്ടലിനെ തുടര്‍ന്നാണ് വിളപ്പില്‍ശാലയിലെ കുടുംബാരോഗ്യ കേന്ദ്രത്തിലെത്തിച്ചത്. ഭാര്യ ജാസ്മിനാണ് ബിസ്മിനെ ആശുപത്രിയില്‍ എത്തിച്ചത്. ആശുപത്രിയില്‍ വാതിലുകളെല്ലാം അടച്ചിട്ടിരിക്കുകയായിരുന്നു. നിരവധി [&#8230;]]]></description>
										<content:encoded><![CDATA[<div class="arr--story-page-card-wrapper">
<div class="arr--element-container story-element-card-m_element-container__1ZeJL story-element-card-m_dark__1AX15">
<div class="arrow-component arr--text-element text-m_textElement__e3QEt text-m_dark__1TC18 " data-test-id="text">
<p>തിരുവനന്തപുരം: വിളപ്പില്&#x200d;ശാല സര്&#x200d;ക്കാര്&#x200d; ആശുപത്രിയില്&#x200d; മതിയായ ചികിത്സ കിട്ടാതെ രോഗി മരിച്ചെന്ന് പരാതി. കൊല്ലംകോണം സ്വദേശി ബിസ്മിന്&#x200d; ആണ് മരിച്ചത്. കഴിഞ്ഞ തിങ്കളാഴ്ച രാത്രിയാണ് സംഭവം. ശാരീരിക ബുദ്ധിമുട്ടുകള്&#x200d; പ്രകടിപ്പിച്ച് യുവാവ് ചികിത്സയ്ക്കായി കാത്തുനില്&#x200d;ക്കുന്ന ആശുപത്രിയില്&#x200d; നിന്നുള്ള സിസിടിവി ദൃശ്യങ്ങള്&#x200d; പുറത്തുവന്നിട്ടുണ്ട്. വിളപ്പില്&#x200d;ശാല കുടുംബാരോഗ്യ കേന്ദ്രത്തില്&#x200d; ഗുരുതര സാഹചര്യത്തിലെത്തിച്ച രോഗിക്ക് ചികിത്സ കിട്ടിയില്ലെന്നാണ് കുടുംബത്തിന്റെ പരാതി.</p>
</div>
</div>
<div class="arr--element-container story-element-card-m_element-container__1ZeJL story-element-card-m_dark__1AX15">
<div id="widget-inreads_1x1-7462b552-89b0-4a04-a1f4-16537f799f60" class="app-ad app-ad--story-horizontal widget-m__widget__bUJP1" data-test-id="widget">ബിസ്മിനെ കടുത്ത ശ്വാസംമുട്ടലിനെ തുടര്&#x200d;ന്നാണ് വിളപ്പില്&#x200d;ശാലയിലെ കുടുംബാരോഗ്യ കേന്ദ്രത്തിലെത്തിച്ചത്. ഭാര്യ ജാസ്മിനാണ് ബിസ്മിനെ ആശുപത്രിയില്&#x200d; എത്തിച്ചത്. ആശുപത്രിയില്&#x200d; വാതിലുകളെല്ലാം അടച്ചിട്ടിരിക്കുകയായിരുന്നു. നിരവധി തവണ വിളിച്ചതിനും കോളിങ് ബെല്&#x200d; അടിച്ചതിനും ശേഷമാണ് ഡോക്ടര്&#x200d; പുറത്തേക്ക് വന്നതെന്നും പരാതിയില്&#x200d; പറയുന്നു. എന്നിട്ടും പ്രാഥമിക ചികിത്സ പോലും നല്&#x200d;കിയില്ലെന്നാണ് ബിസ്മിന്റെ ഭാര്യ ജാസ്മിന്&#x200d; ആരോപിക്കുന്നത്. ഇതിന് പുറമേ കുടുംബാരോഗ്യകേന്ദ്രത്തില്&#x200d; നിന്ന് മെഡിക്കല്&#x200d; കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോകാന്&#x200d; ആവശ്യപ്പെട്ടതായും പരാതിയില്&#x200d; പറയുന്നു. എന്നാല്&#x200d; ആശുപത്രിയിലെത്തിക്കും മുന്&#x200d;പ് ബിസ്മിന് മരണം സംഭവിച്ചു.</div>
</div>
<div data-test-id="widget"></div>
<div data-test-id="widget">ബിസ്മിന്&#x200d; ശാരീരിക അസ്വസ്ഥത പ്രകടിപ്പിക്കുന്നതും ഭാര്യ ജാസ്മിന്&#x200d; സഹായത്തിനായി പരിഭ്രാന്തിയോടെ ഓടുന്നതും സിസിടിവി ദൃശ്യങ്ങളില്&#x200d; വ്യക്തമാണ്. ബിസ്മിന്റെ കുടുംബം ഡിഎംഒയ്ക്ക് പരാതി നല്&#x200d;കിയിട്ടുണ്ട്. ചികിത്സ വീഴ്ചയുണ്ടായിട്ടില്ലെന്നാണ് വിളപ്പില്&#x200d;ശാല കുടുംബാരോഗ്യ കേന്ദ്രത്തിന്റെ വിശദീകരണം. ഓക്‌സിജന്&#x200d; സപ്പോര്&#x200d;ട്ട് നല്&#x200d;കിയിരുന്നു. നെബുലൈസേഷനും മരുന്നും നല്&#x200d;കിയിരുന്നെന്നുമാണ് വിശദീകരണത്തില്&#x200d; പറയുന്നത്. ഹൃദയ സംബന്ധമാണ് രോഗത്തിന് ബിസ്മിന്&#x200d; ചികിത്സയിലായിരുന്നു. മുമ്പും ഇതേ ആശുപത്രിയില്&#x200d; ചികിത്സ തേടിയിരുന്നുവെന്നും ബന്ധുക്കള്&#x200d; പറയുന്നു.</div>
</div>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/complaint-that-patient-died-without-treatment-at-government-hospital-cctv-footage-released.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഗുജറാത്തിലെ എസ്ഐആറിൽ പത്മശ്രീ ജേതാവ് ഷഹാബുദ്ദീൻ റാത്തോഡിന്റെ പേര് വെട്ടി</title>
		<link>https://www.chandrikadaily.com/padma-shri-winner-shahabuddin-rathores-name-removed-from-gujarats-sir.html</link>
					<comments>https://www.chandrikadaily.com/padma-shri-winner-shahabuddin-rathores-name-removed-from-gujarats-sir.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Sun, 25 Jan 2026 08:56:11 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[gujarat]]></category>
		<category><![CDATA[shahbudheen rathod]]></category>
		<category><![CDATA[sir]]></category>
		<category><![CDATA[voters list]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=375503</guid>

					<description><![CDATA[അഹമ്മദാബാദ്: ഗുജറാത്തിലെ എസ്ഐആറിൽ പത്മശ്രീ ജേതാവ് ഷഹാബുദ്ദീൻ റാത്തോഡിന്റെ പേര് വെട്ടി. ഫോം 7 ദുരുപയോഗം ചെയ്‌താണ് തന്റെ പേര് നീക്കം ചെയ്തതെന്ന് റാത്തോഡ് പറഞ്ഞു. വിഷയം ബന്ധപ്പെട്ടവരെ അറിയിച്ചിട്ടുണ്ട്. ഒരാളുടെ പേരില്‍ ആരെങ്കിലും ഫോം പൂരിപ്പിച്ചു നൽകിയാൽ പോലും, കൃത്യമായ പരിശോധന കൂടാതെ വോട്ടർ രജിസ്‌ട്രേഷൻ റദ്ദാക്കാൻ കഴിയില്ലെന്നാണ് മറുപടി ലഭിച്ചതെന്നും അദ്ദേഹം പറയുന്നു. ഫോമിലുള്ള മൊബൈൽ നമ്പർ ഉൾപ്പെടെ വ്യാജമാണ്. ഗുജറാത്തിലെ താനെയിലാണ് റാത്തോഡ് താമസിക്കുന്നത്. അതേസമയം, പട്ടികയിൽ നിന്ന് വോട്ടർമാരുടെ പേരുകൾ തിരഞ്ഞുപിടിച്ച് [&#8230;]]]></description>
										<content:encoded><![CDATA[<p>അഹമ്മദാബാദ്: ഗുജറാത്തിലെ എസ്ഐആറിൽ പത്മശ്രീ ജേതാവ് ഷഹാബുദ്ദീൻ റാത്തോഡിന്റെ പേര് വെട്ടി. ഫോം 7 ദുരുപയോഗം ചെയ്‌താണ് തന്റെ പേര് നീക്കം ചെയ്തതെന്ന് റാത്തോഡ് പറഞ്ഞു. വിഷയം ബന്ധപ്പെട്ടവരെ അറിയിച്ചിട്ടുണ്ട്. ഒരാളുടെ പേരില്&#x200d; ആരെങ്കിലും ഫോം പൂരിപ്പിച്ചു നൽകിയാൽ പോലും, കൃത്യമായ പരിശോധന കൂടാതെ വോട്ടർ രജിസ്‌ട്രേഷൻ റദ്ദാക്കാൻ കഴിയില്ലെന്നാണ് മറുപടി ലഭിച്ചതെന്നും അദ്ദേഹം പറയുന്നു.</p>
<p>ഫോമിലുള്ള മൊബൈൽ നമ്പർ ഉൾപ്പെടെ വ്യാജമാണ്. ഗുജറാത്തിലെ താനെയിലാണ് റാത്തോഡ് താമസിക്കുന്നത്. അതേസമയം, പട്ടികയിൽ നിന്ന് വോട്ടർമാരുടെ പേരുകൾ തിരഞ്ഞുപിടിച്ച് നീക്കം ചെയ്യുന്നതായി കോണ്&#x200d;ഗ്രസ് ആരോപിച്ചു. ബോധപൂർവവും എന്നാല്&#x200d; അപകടകരവുമായ പ്രവണതയാണ് റാത്തോഡിന് സംഭവിച്ചതെന്ന് മുൻ കോൺഗ്രസ് എംഎൽഎ ഋത്വിക് മക്വാന പറഞ്ഞു. റാത്തോഡ് സംഭവം ഒരു മുന്നറിയിപ്പായി കണക്കാക്കണമെന്നും അദ്ദേഹം പറഞ്ഞു.</p>
<p>പ്രശ്നം ഒരു പ്രമുഖ വ്യക്തിയിൽ മാത്രം ഒതുങ്ങുന്നതല്ലെന്നാണ് കോൺഗ്രസ് പറയുന്നത്. ഇത്തരത്തില്&#x200d; നിരവധി ഉദാഹരണങ്ങള്&#x200d; സംസ്ഥാനത്തുണ്ടെന്നും കോണ്&#x200d;ഗ്രസ് വ്യക്തമാക്കുന്നു. വോട്ടര്&#x200d;മാരുടെ സമ്മതമില്ലാതെ &#8216;ഫോം നമ്പർ 7&#8217; ദുരുപയോഗം ചെയ്യുന്നുണ്ടെന്നും കോണ്&#x200d;ഗ്രസ് ആരോപിക്കുന്നു. അതേസമയം ജനാധിപത്യത്തിന് നേരെയുള്ള ആക്രമണമാണ് എസ്ഐആറെന്നാണ് രാഹുല്&#x200d; ഗാന്ധി പറയുന്നത്.</p>
<p>&#8216;ഗുജറാത്തിൽ എസ്ഐആര്&#x200d; എന്ന പേരിൽ നടക്കുന്നത് കേവലമൊരു ഭരണപരമായ നടപടിയല്ല, മറിച്ച് വോട്ടുകൾ മോഷ്ടിക്കുന്നതിനായി കൃത്യമായി ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്ന തന്ത്രപരമായ നീക്കമാണ്. എവിടെയെല്ലാം എസ്ഐആര്&#x200d; ഉണ്ടോ അവിടെയെല്ലാം വോട്ട് മോഷണവുമുണ്ട്&#8221;- രാഹുല്&#x200d; ഗാന്ധി പറഞ്ഞു. ബിജെപി എവിടെയൊക്കെ പരാജയം ഭയപ്പെടുന്നുവോ, അവിടെയൊക്കെ വോട്ടർമാരെ നീക്കം ചെയ്യുകയാണെന്നും രാഹുല്&#x200d; ഗാന്ധി കൂട്ടിച്ചേര്&#x200d;ത്തു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/padma-shri-winner-shahabuddin-rathores-name-removed-from-gujarats-sir.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഹൈബ്രിഡ് കഞ്ചാവുമായി ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ ഉള്‍പ്പെടെ പിടിയില്‍</title>
		<link>https://www.chandrikadaily.com/dyfi-activist-arrested-with-hybrid-cannabis.html</link>
					<comments>https://www.chandrikadaily.com/dyfi-activist-arrested-with-hybrid-cannabis.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Sun, 25 Jan 2026 07:52:54 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Arrest]]></category>
		<category><![CDATA[dyfi leader]]></category>
		<category><![CDATA[MARIJUANA]]></category>
		<category><![CDATA[news]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=375499</guid>

					<description><![CDATA[ഇന്നു നടക്കുന്ന ഡിവൈഎഫ്‌ഐ പത്തനംതിട്ട ബ്ലോക്ക് സമ്മേളനത്തില്‍ പ്രതിനിധിയായി പങ്കെടുക്കേണ്ട നേതാവായിരുന്നു സഞ്ജു മനോജ്]]></description>
										<content:encoded><![CDATA[<p>പത്തനംതിട്ട: ഹൈബ്രിഡ് കഞ്ചാവുമായി ഡിവൈഎഫ്‌ഐ പ്രവര്&#x200d;ത്തകന്&#x200d; ഉള്&#x200d;പ്പെടെ രണ്ടുപേര്&#x200d; പത്തനംതിട്ടയില്&#x200d; പിടിയിലായി. സഞ്ജു മനോജ് ( 24 വയസ്) , മുഹമ്മദ് ആഷിഖ് (19 വയസ്) എന്നിവരാണ് പിടിയിലായത്. രണ്ടു കിലോ കഞ്ചാവ് ഇവരില്&#x200d; നിന്നും കണ്ടെടുത്തു. റാന്നി പെരുമ്പുഴ പാലത്തിന് സമീപം പൊലീസ് ഡാന്&#x200d;സാഫ് സംഘം നടത്തിയ തിരച്ചിലിലാണ് ഇവര്&#x200d; പിടിയിലായത്.</p>
<p>രക്ഷപ്പെടാന്&#x200d; ശ്രമിച്ച ഇവരുടെ കാര്&#x200d; കുറുകെ പൊലീസ് വാഹനം നിര്&#x200d;ത്തി തടഞ്ഞിട്ടാണ് ഇരുവരെയും കസ്റ്റഡിയിലെടുത്തത്. പിടികൂടിയ ഉടന്&#x200d; തന്നെ ഇരുവരുടേയും മൊബൈല്&#x200d; ഫോണ്&#x200d; സര്&#x200d;ക്കിള്&#x200d; ഇന്&#x200d;സ്‌പെക്ടര്&#x200d; കസ്റ്റഡിയിലെടുത്തിരുന്നു. പൊലീസ് കസ്റ്റഡിയിലുള്ള സഞ്ജുവിന്റെ ഫോണിലേക്ക് ഡിവൈഎഫ്‌ഐ പ്രാദേശിക നേതാക്കള്&#x200d; വിളിച്ചിരുന്നു.</p>
<p>ഇന്നു നടക്കുന്ന ഡിവൈഎഫ്‌ഐ പത്തനംതിട്ട ബ്ലോക്ക് സമ്മേളനത്തില്&#x200d; പ്രതിനിധിയായി പങ്കെടുക്കേണ്ട നേതാവായിരുന്നു സഞ്ജു മനോജ്. സമ്മേളനത്തില്&#x200d; പങ്കെടുക്കുന്നതിനായിട്ടാണ് ഡിവൈഎഫ്‌ഐ നേതാക്കള്&#x200d; സഞ്ജുവിനെ വിളിച്ചതെന്നാണ് റിപ്പോര്&#x200d;ട്ടുകള്&#x200d;. ഫോണെടുത്ത സിഐയാണ് കഞ്ചാവുമായി കസ്റ്റഡിയിലെടുത്ത കാര്യം അറിയിച്ചത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/dyfi-activist-arrested-with-hybrid-cannabis.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഉമ്മൻ ചാണ്ടിയുടെ ഇച്ഛാശക്തിയുടെ ഫലമാണ് വിഴിഞ്ഞം തുറമുഖം, അനാവശ്യ അവകാശവാദം വേണ്ട: വി ഡി സതീശൻ</title>
		<link>https://www.chandrikadaily.com/vizhinjam-port-is-the-result-of-oommen-chandys-willpower-no-need-for-unnecessary-claims-vd-satheesan.html</link>
					<comments>https://www.chandrikadaily.com/vizhinjam-port-is-the-result-of-oommen-chandys-willpower-no-need-for-unnecessary-claims-vd-satheesan.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Sun, 25 Jan 2026 07:05:23 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[CPM]]></category>
		<category><![CDATA[pinarayi vijayan]]></category>
		<category><![CDATA[ummen chandy]]></category>
		<category><![CDATA[vd satheeshan]]></category>
		<category><![CDATA[vizhinjam project]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=375491</guid>

					<description><![CDATA[വിഴിഞ്ഞം തുറമുഖത്തിന് പൂർണമായ പിന്തുണയാണ് യുഡിഎഫ് വാഗ്ദാനം ചെയ്തതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. പിണറായി പ്രതിപക്ഷത്തിരുന്നപ്പോൾ ഈ പദ്ധതി ബഹിഷ്കരിച്ചവരാണ് ഇവർ. ഔട്ട്‌ റീച് റോഡ്, ഔട്ട്‌ റീച് റെയിൽവേ, മത്സ്യബന്ധന പാർക്ക് തുടങ്ങിയ കാര്യങ്ങൾ ഒന്നും ഇതുവരെ ഈ ഗവണ്മെന്റ് ചെയ്തിട്ടില്ല. അനാവശ്യമായ അവകാശവാദം ഒന്നും ഈ സർക്കാരിന് വേണ്ട. ഉമ്മൻ ചാണ്ടി എന്ന മുഖ്യമന്ത്രിയുടെ ഇച്ഛാശക്തിയുടെ ഫലമാണ് വിഴിഞ്ഞം തുറമുഖം. ഉമ്മൻ ചാണ്ടിക്ക് ഒരു നന്ദി പറയാതിരിക്കാൻ കഴിയില്ല. പിണറായി അന്ന് [&#8230;]]]></description>
										<content:encoded><![CDATA[<p>വിഴിഞ്ഞം തുറമുഖത്തിന് പൂർണമായ പിന്തുണയാണ് യുഡിഎഫ് വാഗ്ദാനം ചെയ്തതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. പിണറായി പ്രതിപക്ഷത്തിരുന്നപ്പോൾ ഈ പദ്ധതി ബഹിഷ്കരിച്ചവരാണ് ഇവർ. ഔട്ട്‌ റീച് റോഡ്, ഔട്ട്‌ റീച് റെയിൽവേ, മത്സ്യബന്ധന പാർക്ക് തുടങ്ങിയ കാര്യങ്ങൾ ഒന്നും ഇതുവരെ ഈ ഗവണ്മെന്റ് ചെയ്തിട്ടില്ല. അനാവശ്യമായ അവകാശവാദം ഒന്നും ഈ സർക്കാരിന് വേണ്ട.</p>
<p>ഉമ്മൻ ചാണ്ടി എന്ന മുഖ്യമന്ത്രിയുടെ ഇച്ഛാശക്തിയുടെ ഫലമാണ് വിഴിഞ്ഞം തുറമുഖം. ഉമ്മൻ ചാണ്ടിക്ക് ഒരു നന്ദി പറയാതിരിക്കാൻ കഴിയില്ല. പിണറായി അന്ന് പറഞ്ഞത് 6000 കോടിയുടെ റിയൽ എസ്‌റ്റേറ്റ് ആണെന്ന് അത് പറഞ്ഞയാളാണ് ഇന്നലെ വന്ന് വിഴിഞ്ഞത്തിന്റെ അവകാശവാദം ഉന്നയിക്കുന്നത്. 2019ൽ ഞങ്ങൾ 90 ശതമാനം സ്ഥലവും ഏറ്റെടുത്തു. ഗവൺമെന്റ് ഒന്നും ചെയ്തിട്ടില്ല. പല കാര്യങ്ങളും വൈകി. അനാവശ്യ അവകാശ വാദങ്ങളൊന്നും വേണ്ടെന്നും വി ഡി സതീശൻ ചൂണ്ടിക്കാട്ടി.</p>
<p>പയ്യന്നൂരിൽ പ്രകടനം നടത്തിയ കോൺഗ്രസ്‌ പ്രവർത്തകരെ ക്രൂരമായാണ് ആക്രമിച്ചത്. ഇത്‌ അവസാനത്തിന്റെ ആരംഭം. ആരോപണം ഉന്നെയിച്ച പാർട്ടി നേതാവ് തന്നെ ഭീഷണിയിലാണ്. TP ചന്ദ്രശേഖരന്റെ സ്ഥിതി വരും എന്ന ആശങ്കയിലാണ് അയാൾ.</p>
<p>ആഭ്യന്തര വകുപ്പിന്റെ ചുമതല മുഖ്യമന്ത്രിക്കാണ്. മുഖ്യമന്ത്രി വേണ്ട നടപടിയെടുക്കണമെന്നും വി ഡി സതീശൻ ആവശ്യപ്പെട്ടു. അതിവേഗ റെയിൽ വരട്ടെ, ഏത് നല്ല പദ്ധതിയും യുഡിഎഫ് സ്വാഗതം ചെയ്യും. സിൽവർ ലൈൻ തട്ടിക്കൂട്ട് ആയിരുന്നു അതിനെയാണ് ഞങ്ങൾ എതിർത്തതെന്നും വി ഡി സതീശൻ കൂട്ടിച്ചേർത്തു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/vizhinjam-port-is-the-result-of-oommen-chandys-willpower-no-need-for-unnecessary-claims-vd-satheesan.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ബാലന്റെ പ്രസ്താവന അസംബന്ധം, സജി ചെറിയാൻ പറഞ്ഞത് ‌അനാവശ്യം; ആർഎസ്എസും ജമാഅത്തെ ഇസ്‌ലാമിയും ഒരുപോലെയല്ല: ‌പാലോളി മുഹമ്മദ് കുട്ടി</title>
		<link>https://www.chandrikadaily.com/balans-statement-is-absurd-saji-cherians-statement-is-unnecessary-rss-and-jamaat-e-islami-are-not-the-same-paloli-muhammed-kutty.html</link>
					<comments>https://www.chandrikadaily.com/balans-statement-is-absurd-saji-cherians-statement-is-unnecessary-rss-and-jamaat-e-islami-are-not-the-same-paloli-muhammed-kutty.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Sun, 25 Jan 2026 05:44:51 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[ak balan]]></category>
		<category><![CDATA[CPM]]></category>
		<category><![CDATA[Jamaat-e-Islami]]></category>
		<category><![CDATA[paloli muhammed kutty]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=375476</guid>

					<description><![CDATA[മലപ്പുറം: യുഡിഎഫ് അധികാരത്തിൽ എത്തിയാൽ ജമാഅത്തെ ഇസ്‌ലാമി ആഭ്യന്തരം ഭരിക്കുമെന്ന മുൻ മന്ത്രി എ.കെ ബാലൻ്റെ വിദ്വേഷ പ്രസ്താവനയ്ക്കെതിരെ മുതിർന്ന സിപിഎം നേതാവ് പാലോളി മുഹമ്മദ് കുട്ടി. ബാലന്റെ പ്രസ്താവന അസംബന്ധമാണ്. ജമാഅത്തെ ഇസ്‌ലാമിയെയും ആർഎസ്എസിനെയും സിപിഎം ഒരുപോലെയല്ല കാണുന്നതെന്നും പാലോളി പറ‍ഞ്ഞു. മാറാട് കലാപത്തിൽ ജമാഅത്തെ ഇസ്‌ലാമി ഉണ്ടായിട്ടില്ലല്ലോ&#8230;? സജി ചെറിയാന്റെ പ്രസ്താവന അനാവശ്യമായിരുന്നു. മുസ്‌ലിം ലീഗ് മത്സരിക്കുന്നയിടങ്ങളിൽ അവർ ജയിക്കുന്നത് മുസ്‌ലിംകളുടെ വോട്ട് കൊണ്ട് മാത്രമല്ല, ഹിന്ദുവിന്റെ വോട്ടുമുണ്ട്. ആർഎസ്എസും ജമാഅത്തെ ഇസ്‌ലാമിയും ഒരുപോലെയല്ല. [&#8230;]]]></description>
										<content:encoded><![CDATA[<p>മലപ്പുറം: യുഡിഎഫ് അധികാരത്തിൽ എത്തിയാൽ ജമാഅത്തെ ഇസ്‌ലാമി ആഭ്യന്തരം ഭരിക്കുമെന്ന മുൻ മന്ത്രി എ.കെ ബാലൻ്റെ വിദ്വേഷ പ്രസ്താവനയ്ക്കെതിരെ മുതിർന്ന സിപിഎം നേതാവ് പാലോളി മുഹമ്മദ് കുട്ടി. ബാലന്റെ പ്രസ്താവന അസംബന്ധമാണ്. ജമാഅത്തെ ഇസ്‌ലാമിയെയും ആർഎസ്എസിനെയും സിപിഎം ഒരുപോലെയല്ല കാണുന്നതെന്നും പാലോളി പറ&#x200d;ഞ്ഞു.</p>
<p>മാറാട് കലാപത്തിൽ ജമാഅത്തെ ഇസ്‌ലാമി ഉണ്ടായിട്ടില്ലല്ലോ&#8230;? സജി ചെറിയാന്റെ പ്രസ്താവന അനാവശ്യമായിരുന്നു. മുസ്‌ലിം ലീഗ് മത്സരിക്കുന്നയിടങ്ങളിൽ അവർ ജയിക്കുന്നത് മുസ്‌ലിംകളുടെ വോട്ട് കൊണ്ട് മാത്രമല്ല, ഹിന്ദുവിന്റെ വോട്ടുമുണ്ട്. ആർഎസ്എസും ജമാഅത്തെ ഇസ്‌ലാമിയും ഒരുപോലെയല്ല. ജമാഅത്തെ ഇസ്‌ലാമിയുടെ ആശയത്തെ എതിർക്കുമ്പോഴും അവർ ഇന്ത്യയിൽ ഒരു ശക്തിയേയല്ല. മുസ്‌ലിംകൾ ഉള്ളയിടങ്ങളിൽ അവരിൽ ഒരു വിഭാഗം ആ ആശയം പ്രചരിപ്പിച്ചുനടക്കുന്നുവെന്ന് മാത്രം. മറിച്ച് ആർഎസ്എസ് അങ്ങനെയല്ല. അത് അപകടമാണ്. എല്ലാ ജനവിഭാഗങ്ങൾക്കും അവർ അപകടമാണ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/balans-statement-is-absurd-saji-cherians-statement-is-unnecessary-rss-and-jamaat-e-islami-are-not-the-same-paloli-muhammed-kutty.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>&#8216;വാക്ക് പാലിക്കുന്നു, ആ വാക്ക് നിറവേറ്റാന്‍ ബുള്ളറ്റും വില്‍ക്കുന്നു&#8217;; റോഡ് നിര്‍മ്മാണത്തിനായി സ്വന്തം ബുള്ളറ്റ് വില്‍ക്കാനൊരുങ്ങി വാര്‍ഡ് മെമ്പര്‍</title>
		<link>https://www.chandrikadaily.com/i-keep-my-word-i-sell-bullets-to-fulfill-that-word-ward-member-prepares-to-sell-his-own-bullets-for-road-construction.html</link>
					<comments>https://www.chandrikadaily.com/i-keep-my-word-i-sell-bullets-to-fulfill-that-word-ward-member-prepares-to-sell-his-own-bullets-for-road-construction.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Sun, 25 Jan 2026 05:24:56 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[bike]]></category>
		<category><![CDATA[facebppk post]]></category>
		<category><![CDATA[manjalamkuzhi ali mla]]></category>
		<category><![CDATA[WARD MEMBER]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=375469</guid>

					<description><![CDATA[റോഡ് നിര്‍മ്മാണത്തിനായി സ്വന്തം ബുള്ളറ്റ് വിറ്റ് പണ കണ്ടെത്താനൊരുങ്ങുകയാണ് ഒരു വാര്‍ഡ് മെമ്പര്‍. അങ്ങാടിപ്പുറം ഗ്രാമ പഞ്ചായത്തിലെ നാലാം വാര്‍ഡ് മെമ്പര്‍ ഷബീര്‍ മാഞ്ഞാമ്പ്രയാണ് പീച്ചാണിപ്പറമ്പ് റോഡ് നിര്‍മ്മാണത്തിനായി ബൈക്ക് വില്‍ക്കുന്നത്. 35 വര്‍ഷമായി പീച്ചാണിപ്പറമ്പ് മുണ്ടക്കല്‍ പള്ളിയാലില്‍ കോളനിയില്‍ താമസിക്കുന്ന 10 ലധികം വീട്ടുകാര്‍ക്ക് സ്വന്തമായി റോഡോ, ഒരിടവഴിയോ ഒന്നും തന്നെയില്ല. വാര്‍ത്തകളിലൊക്കെ ഇടം പിടിച്ചിട്ടുണ്ട്. ഫെയ്‌സ് ബുക്ക് പോസ്റ്റിലൂടെയാണ് ഷബീര്‍ ബൈക്ക് വില്‍ക്കുന്ന കാര്യം അറിയിച്ചത്. ഷെബീറിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് കണ്ട ഉടന്‍ മഞ്ഞളാം [&#8230;]]]></description>
										<content:encoded><![CDATA[<div>
<p>റോഡ് നിര്&#x200d;മ്മാണത്തിനായി സ്വന്തം ബുള്ളറ്റ് വിറ്റ് പണ കണ്ടെത്താനൊരുങ്ങുകയാണ് ഒരു വാര്&#x200d;ഡ് മെമ്പര്&#x200d;. അങ്ങാടിപ്പുറം ഗ്രാമ പഞ്ചായത്തിലെ നാലാം വാര്&#x200d;ഡ് മെമ്പര്&#x200d; ഷബീര്&#x200d; മാഞ്ഞാമ്പ്രയാണ് പീച്ചാണിപ്പറമ്പ് റോഡ് നിര്&#x200d;മ്മാണത്തിനായി ബൈക്ക് വില്&#x200d;ക്കുന്നത്. 35 വര്&#x200d;ഷമായി പീച്ചാണിപ്പറമ്പ് മുണ്ടക്കല്&#x200d; പള്ളിയാലില്&#x200d; കോളനിയില്&#x200d; താമസിക്കുന്ന 10 ലധികം വീട്ടുകാര്&#x200d;ക്ക് സ്വന്തമായി റോഡോ, ഒരിടവഴിയോ ഒന്നും തന്നെയില്ല. വാര്&#x200d;ത്തകളിലൊക്കെ ഇടം പിടിച്ചിട്ടുണ്ട്. ഫെയ്‌സ് ബുക്ക് പോസ്റ്റിലൂടെയാണ് ഷബീര്&#x200d; ബൈക്ക് വില്&#x200d;ക്കുന്ന കാര്യം അറിയിച്ചത്.</p>
<p>ഷെബീറിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് കണ്ട ഉടന്&#x200d; മഞ്ഞളാം കുഴി അലി എംഎല്&#x200d;എ അടക്കം പോസ്റ്റില്&#x200d; കമന്റ് ചെയ്തിട്ടുണ്ട്. റോഡ് നിര്&#x200d;മ്മാണത്തിന് വേണ്ട ഫണ്ട്  നല്&#x200d;കാം എന്നും അദ്ദേഹം ഫെയ്‌സ്ബുക്കില്&#x200d; കുറിച്ചു.</p>
<p><strong>ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്&#x200d;ണരൂപം:</strong></p>
</div>
<div class="xyinxu5 xyri2b x1g2khh7 x1c1uobl">
<p><span class="x193iq5w xeuugli x13faqbe x1vvkbs x1xmvt09 x1lliihq x1s928wv xhkezso x1gmr53x x1cpjm7i x1fgarty x1943h6x xudqn12 x3x7a5m x6prxxf xvq8zen xo1l8bm xzsf02u" dir="auto">വാക്ക് പാലിക്കുന്നു, ആ വാക്ക് നിറവേറ്റാൻ എനിക്കേറ്റവും ഇഷ്ടമുള്ള ഈയൊരു ബുള്ളറ്റും വിൽകുന്നു.<br class="html-br" /><br class="html-br" />ഞാൻ വാക്ക് പാലിച്ചു. എഗ്രിമെന്റ് വെച്ചു, അഡ്വാൻസ് നൽകി, ഇനി ബാക്കി പണം നൽകണം. അതിന് വേണ്ടി എന്റെ ബുള്ളറ്റ് വിൽക്കുകയാണ്. ഇതുകൊണ്ടൊന്നും തികയില്ല എന്നറിയാം, എങ്കിലും എത്രയും പെട്ടെന്ന് ബാക്കി കൂടി നൽകണം. അതിനുവേണ്ടിയുള്ള പരിശ്രമത്തിലാണ്.<br class="html-br" /><br class="html-br" />35 വർഷമായി പീച്ചാണിപ്പറമ്പ് മുണ്ടക്കൽ പള്ളിയാലിൽ കോളനിയിൽ താമസിക്കുന്ന 10 ലധികം വീട്ടുകാർക്ക് സ്വന്തമായി റോഡോ, ഒരിടവഴിയോ ഒന്നും തന്നെയില്ല. വാർത്തകളിലൊക്കെ ഇടം പിടിച്ചിട്ടുണ്ട്. വർഷങ്ങളായി പലരും പറഞ്ഞു പറ്റിച്ചത് കൊണ്ടാകാം, ഞാൻ ആദ്യമായി അങ്ങോട്ട്‌ ചെന്നപ്പോൾ ആർക്കും ഇക്കുറി വോട്ടില്ലെന്ന് പറഞ്ഞ് ദേഷ്യപ്പെട്ടത്. ഞാനവരുടെ നാട്ടുകാരനല്ലാഞ്ഞിട്ടും ഞാനവർക്കൊരു വാക്ക് നൽകി. തുരുത്ത് പോലെ ഒറ്റപ്പെട്ട് കിടക്കുന്ന അവരുടെ ദുരവസ്ഥ നേരിൽ കണ്ടത് കൊണ്ടും, പലരുടെയും കണ്ണുനീർ നേരിൽ കണ്ടത് കൊണ്ടുമാകാം എനിക്കങ്ങനെ പറയേണ്ടി വന്നത്.<br class="html-br" /><br class="html-br" />&#8221; ഞാൻ തോറ്റാലും, ജയിച്ചാലും നിങ്ങൾക്കിവിടെ റോഡിനുള്ള സ്ഥലം ഞാൻ വാങ്ങിച്ചു നൽകും &#8221; എന്റെ കയ്യിൽ ഇത് വാങ്ങിക്കുവാനുള്ള പണം ഒന്നും തന്നെയില്ല, പക്ഷെ, ഈയൊരാവശ്യത്തിന് വേണ്ടി കൈ നീട്ടിയാൽ പലരും എന്നെ സഹായിക്കും എന്നുള്ള വിശ്വാസം എനിക്കുണ്ട്.<br class="html-br" /><br class="html-br" />മെമ്പറായി സത്യ പ്രതിജ്ഞ ചെയ്ത് ഇന്നേക്ക് ഒരുമാസം, ഈയൊരു സ്ഥലം അളന്ന്, എഗ്രിമെന്റ് വെച്ചു. സ്ഥലത്തിന് അഡ്വാൻസ് തുക നൽകുകയും ചെയ്തു. സ്ഥലത്തിന്റെ ഉടമ കട്ടുപ്പാറ സ്വദേശി റഫീഖ് എന്നവരുടെ അകമഴിഞ്ഞ സഹകരണം കൊണ്ട് മാത്രമാണ് 3 ലക്ഷം രൂപക്ക് ഈയൊരു സ്ഥലം ലഭിക്കുന്നത്. റോഡിനായി അവർ വാങ്ങിയ സ്ഥലം സൗജന്യമായി വിട്ട് നൽകുകയും ചെയ്തു. ഇനി പറഞ്ഞ ദിവസത്തിനുള്ളിൽ ബാക്കി പണം നൽകി, റോഡ്‌ അവർക്ക് തുറന്നു കൊടുക്കണം. വളരെയധികം സന്തോഷത്തിലാണ് ഇവിടെയുള്ളവർ. ഞാൻ ഏറെ ഇഷ്ടപ്പെടുന്ന ഈയൊരു ബുള്ളറ്റ് നൽകുന്നതിൽ സങ്കടമുണ്ട്. പക്ഷെ, ഒത്തിരി പേരുടെ സന്തോഷത്തിന് വേണ്ടിയാണല്ലോ എന്ന് ആലോചിക്കുമ്പോൾ ഒരുപാട് സന്തോഷവുമുണ്ട്&#8230; <span class="html-span xexx8yu xyri2b x18d9i69 x1c1uobl x1hl2dhg x16tdsg8 x1vvkbs x3nfvp2 x1j61x8r x1fcty0u xdj266r xat24cr xm2jcoa x1mpyi22 xxymvpz xlup9mm x1kky2od"><img loading="lazy" class="xz74otr x15mokao x1ga7v0g x16uus16 xbiv7yw" src="https://static.xx.fbcdn.net/images/emoji.php/v9/t73/1/16/1f979.png" alt="" width="16" height="16" /></span><br class="html-br" /><br class="html-br" />ഷബീർ മാഞ്ഞാമ്പ്ര<br class="html-br" />മെമ്പർ വാർഡ് 04<br class="html-br" />പീച്ചാണിപ്പറമ്പ്<br class="html-br" />അങ്ങാടിപ്പുറം ഗ്രാമ പഞ്ചായത്ത് </span></p>
<div class="x1i10hfl xjbqb8w x1ejq31n x18oe1m7 x1sy0etr xstzfhl x972fbf x10w94by x1qhh985 x14e42zd x9f619 x1ypdohk xt0psk2 x3ct3a4 xdj266r x14z9mp xat24cr x1lziwak xexx8yu xyri2b x18d9i69 x1c1uobl x16tdsg8 x1hl2dhg xggy1nq x1a2a7pz xkrqix3 x1sur9pj xzsf02u x1s688f" tabindex="0" role="button">See less</div>
</div>
<div class="x1g2khh7"><span class="x193iq5w xeuugli x13faqbe x1vvkbs x1xmvt09 x1lliihq x1s928wv xhkezso x1gmr53x x1cpjm7i x1fgarty x1943h6x xudqn12 x3x7a5m x6prxxf xvq8zen xo1l8bm xzsf02u" dir="auto">— in <b class="html-b xdj266r x14z9mp xat24cr x1lziwak xexx8yu xyri2b x18d9i69 x1c1uobl x1hl2dhg x16tdsg8 x1vvkbs x1s688f"><span class="html-span xdj266r x14z9mp xat24cr x1lziwak xexx8yu xyri2b x18d9i69 x1c1uobl x1hl2dhg x16tdsg8 x1vvkbs"><a class="x1i10hfl xjbqb8w x1ejq31n x18oe1m7 x1sy0etr xstzfhl x972fbf x10w94by x1qhh985 x14e42zd x9f619 x1ypdohk xt0psk2 x3ct3a4 xdj266r x14z9mp xat24cr x1lziwak xexx8yu xyri2b x18d9i69 x1c1uobl x16tdsg8 x1hl2dhg xggy1nq x1a2a7pz xkrqix3 x1sur9pj xzsf02u x1s688f" tabindex="0" role="link" href="https://www.facebook.com/Thirurkad-India-138570452826443/?__tn__=kC*F"><span class="xt0psk2"><span class="xjp7ctv">Thirurkad, India</span></span></a></span></b>.</span></div>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/i-keep-my-word-i-sell-bullets-to-fulfill-that-word-ward-member-prepares-to-sell-his-own-bullets-for-road-construction.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കായിക മന്ത്രി മുങ്ങി</title>
		<link>https://www.chandrikadaily.com/sports-minister-drowned.html</link>
					<comments>https://www.chandrikadaily.com/sports-minister-drowned.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Sun, 25 Jan 2026 04:36:59 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Sports]]></category>
		<category><![CDATA[kamal varadoor]]></category>
		<category><![CDATA[KLF]]></category>
		<category><![CDATA[news]]></category>
		<category><![CDATA[sports]]></category>
		<category><![CDATA[v abdurahman]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=375465</guid>

					<description><![CDATA[വിഖ്യാതമായ കേരളാ ലിറ്ററേച്ചർ ഫെസ്റ്റിവലിലെ കായിക ചർച്ചയിൽ നിന്ന് അവസാന നിമിഷം കായികമന്ത്രി വി.അബ്ദുറഹ്മാൻ പിൻവാങ്ങി. പ്രശസ്‌ത മാധ്യമ പ്രവർത്തകൻ കമാൽ വരദുരുമായി ഇന്ന് ( 25,ഞായർ ) രാവിലെ 11.30 നായിരുന്നു. കേരള സ്പോർട്സ് ഇക്കോണമിയുടെ ഭാവി എന്ന വിഷയത്തിൽ ചർച്ച ഷെഡ്യൂൾ ചെയ്തിരുന്നത്. എന്നാൽ രാവിലെ 9.30 ന് KLF സംഘാടകരാണ് മന്ത്രി പരിപാടി റദ്ദാക്കിയ കാര്യം കമാൽ വരദൂരിനെ അറിയിച്ചത്. അർജൻറീനിയൻ ഇതിഹാസം ലയണൽ മെസിയുടെ കേരളാ സന്ദർശനവുമായി ബന്ധപ്പെട്ട് കായിക മന്ത്രിയോട് [&#8230;]]]></description>
										<content:encoded><![CDATA[<p>വിഖ്യാതമായ കേരളാ ലിറ്ററേച്ചർ ഫെസ്റ്റിവലിലെ കായിക ചർച്ചയിൽ നിന്ന് അവസാന നിമിഷം കായികമന്ത്രി വി.അബ്ദുറഹ്മാൻ പിൻവാങ്ങി. പ്രശസ്‌ത മാധ്യമ പ്രവർത്തകൻ കമാൽ വരദുരുമായി ഇന്ന് ( 25,ഞായർ ) രാവിലെ 11.30 നായിരുന്നു.</p>
<p>കേരള സ്പോർട്സ് ഇക്കോണമിയുടെ ഭാവി എന്ന വിഷയത്തിൽ ചർച്ച ഷെഡ്യൂൾ ചെയ്തിരുന്നത്. എന്നാൽ രാവിലെ 9.30 ന് KLF സംഘാടകരാണ് മന്ത്രി പരിപാടി റദ്ദാക്കിയ കാര്യം കമാൽ വരദൂരിനെ അറിയിച്ചത്. അർജൻറീനിയൻ ഇതിഹാസം ലയണൽ മെസിയുടെ കേരളാ സന്ദർശനവുമായി ബന്ധപ്പെട്ട് കായിക മന്ത്രിയോട് തുടക്കം മുതൽ ചോദ്യങ്ങൾ ഉന്നയിച്ചിരുന്നു കമാൽ വരദൂർ.</p>
<p>ഏറ്റവുമൊടുവിൽ മെസി മാർച്ചിൽ വരുമെന്നായിരുന്നു മന്ത്രിയുടെ പ്രഖ്യാപനം. അതും നടക്കാത്ത സാഹചര്യത്തിൽ മന്ത്രിയുടെ പുതിയ നിലപാട് എന്തെന്ന് അറിയാൻ KLF വേദിയെയാണ് ഫുട്ബോൾ ലോകം കാത്തിരുന്നത്. അവിടെ നിന്നാണ് അവസാന നിമിഷം മന്ത്രി മുങ്ങിയത്</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/sports-minister-drowned.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
