<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>webdesk17 &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/author/webdesk17/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Tue, 03 Mar 2026 15:22:00 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>webdesk17 &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>&#8216;ട്രംപ് ഇങ്ങനെ പോയാല്‍ മൂന്നാം ലോകമഹായുദ്ധം ഉറപ്പ്&#8217;: കടുത്ത മുന്നറിയിപ്പുമായി റഷ്യ</title>
		<link>https://www.chandrikadaily.com/if-trump-goes-like-this-world-war-iii-is-guaranteed-russia-with-severe-warning.html</link>
					<comments>https://www.chandrikadaily.com/if-trump-goes-like-this-world-war-iii-is-guaranteed-russia-with-severe-warning.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Tue, 03 Mar 2026 15:22:00 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[world]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=379295</guid>

					<description><![CDATA[ആഗോളതലത്തില്‍ ആധിപത്യം നിലനിര്‍ത്താന്‍ അമേരിക്കയും സഖ്യകക്ഷികളും ക്രിമിനല്‍ രീതിയിലുള്ള ഇടപെടലുകളാണ് നടത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു.]]></description>
										<content:encoded><![CDATA[<p>മോസ്‌കോ: അമേരിക്കന്&#x200d; പ്രസിഡന്റ് ഡൊണാള്&#x200d;ഡ് ട്രംപിന്റെ വിദേശനയങ്ങള്&#x200d;ക്കെതിരെ രൂക്ഷ വിമര്&#x200d;ശനവുമായി റഷ്യന്&#x200d; സുരക്ഷാ കൗണ്&#x200d;സില്&#x200d; ഡെപ്യൂട്ടി ചെയര്&#x200d;മാന്&#x200d; ദിമിത്രി മെദ്വദേവ്. മറ്റു രാജ്യങ്ങളിലെ ഭരണകൂടങ്ങളെ അട്ടിമറിക്കാനുള്ള ട്രംപിന്റെ &#8216;ഭ്രാന്തമായ നടപടികള്&#x200d;&#8217; തുടരുകയാണെങ്കില്&#x200d; അത് മൂന്നാം ലോകമഹായുദ്ധത്തിന് കാരണമാകുമെന്ന് ദിമിത്രി മുന്നറിയിപ്പ് നല്&#x200d;കി. റഷ്യന്&#x200d; വാര്&#x200d;ത്താ ഏജന്&#x200d;സിയായ &#8216;താസിന്&#8217; നല്&#x200d;കിയ അഭിമുഖത്തിലാണ് അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കിയത്.</p>
<p>ആഗോളതലത്തില്&#x200d; ആധിപത്യം നിലനിര്&#x200d;ത്താന്&#x200d; അമേരിക്കയും സഖ്യകക്ഷികളും ക്രിമിനല്&#x200d; രീതിയിലുള്ള ഇടപെടലുകളാണ് നടത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു. ഇറാനിയന്&#x200d; നേതാക്കളുടെ കൊലപാതകവും അതിനെത്തുടര്&#x200d;ന്നുള്ള നീക്കങ്ങളും മേഖലയെ കൂടുതല്&#x200d; വഷളാക്കുമെന്‌നും അദ്ദേഹം പറഞ്ഞു.</p>
<p>ട്രംപിന്റെ ആക്രമണനീക്കങ്ങള്&#x200d; എല്ലാ അമേരിക്കന്&#x200d; പൗരന്മാരെയും അപകടത്തിലാഴ്ത്തിയിരിക്കുകയാണെന്നും ദിമിത്രി പറഞ്ഞു. അമേരിക്കയുടെ ഭീഷണികള്&#x200d; ഇറാനിലെ ജനങ്ങളെ ഒന്നിപ്പിക്കാനാണ് സഹായിച്ചതെന്നും ഇറാന്&#x200d; ഈ പ്രതിസന്ധികളെ അതിജീവിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്&#x200d;ത്തു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/if-trump-goes-like-this-world-war-iii-is-guaranteed-russia-with-severe-warning.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>&#8216;വളരെ വൈകിപ്പോയി&#8217;: ഇറാനുമായി ചര്‍ച്ചക്കുള്ള സമയം കഴിഞ്ഞെന്ന് ട്രംപ്</title>
		<link>https://www.chandrikadaily.com/too-late-trump-say-time-for-talk-with-iran-over.html</link>
					<comments>https://www.chandrikadaily.com/too-late-trump-say-time-for-talk-with-iran-over.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Tue, 03 Mar 2026 14:40:42 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[world]]></category>
		<category><![CDATA[AMERICA]]></category>
		<category><![CDATA[iran]]></category>
		<category><![CDATA[trump]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=379291</guid>

					<description><![CDATA[ഇറാന്‍ ഭരണകൂടം സമാധാന ചര്‍ച്ചകള്‍ക്കായി താല്‍പ്പര്യം പ്രകടിപ്പിച്ചെന്നും എന്നാല്‍ അതിനുള്ള അവസരം കഴിഞ്ഞുപോയെന്ന് അദ്ദേഹം വ്യക്തമാക്കി.]]></description>
										<content:encoded><![CDATA[<p>വാഷിങ്ടണ്&#x200d;: പശ്ചിമേഷ്യയിലെ സംഘര്&#x200d;ഷങ്ങള്&#x200d;ക്കിടെ ഇറാനുമായുള്ള ചര്&#x200d;ച്ചകള്&#x200d;ക്ക് ഇനി സമയമില്ലെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്&#x200d;ഡ് ട്രംപ്. ഇറാന്&#x200d; ഭരണകൂടം സമാധാന ചര്&#x200d;ച്ചകള്&#x200d;ക്കായി താല്&#x200d;പ്പര്യം പ്രകടിപ്പിച്ചെന്നും എന്നാല്&#x200d; അതിനുള്ള അവസരം കഴിഞ്ഞുപോയെന്ന് അദ്ദേഹം വ്യക്തമാക്കി. ട്രൂത്ത് സോഷ്യലിലൂടെയായിരുന്നു ട്രംപിന്റെ പ്രതികരണം.</p>
<p>ഇറാന്റെ സൈനിക ശേഷിയും നേതൃത്വവും അമേരിക്കന്&#x200d; സൈന്യം തകര്&#x200d;ത്തുവെന്നും ട്രംപ് അവകാശപ്പെട്ടു. &#8216;അവരുടെ വ്യോമ പ്രതിരോധ സംവിധാനങ്ങള്&#x200d;, വ്യോമസേന, നാവികസേന, നേതൃത്വം എന്നിവയെല്ലാം ഇല്ലാതായി. ഇപ്പോള്&#x200d; അവര്&#x200d;ക്ക് ചര്&#x200d;ച്ച വേണം. എന്നാല്&#x200d; വളരെ വൈകിപ്പോയി!&#8221;, ട്രംപ് കുറിച്ചു.</p>
<p>ഇറാന്റെ ഭാഗത്തുനിന്നുള്ള ഭീഷണികളെ പ്രതിരോധിക്കാന്&#x200d; ഇസ്രാഈലിന് എല്ലാ അവകാശവുമുണ്ടെന്നും അമേരിക്ക പിന്തുണ തുടരുമെന്നും ട്രംപ് വ്യക്തമാക്കി.<br />
ഇറാന്റെ മിസൈല്&#x200d; ശേഷിയും ആണവ പദ്ധതികളും തകര്&#x200d;ക്കുകയാണ് ലക്ഷ്യമെന്ന് അമേരിക്ക പറഞ്ഞു.</p>
<p>അതേസമയം ഇറാന്റെ ഭരണകൂടത്തിനുമേല്&#x200d; താന്&#x200d; ഏര്&#x200d;പ്പെടുത്തിയ ശക്തമായ സമ്മര്&#x200d;ദ തന്ത്രങ്ങളെയും ഉപരോധങ്ങളെയും ട്രംപ് ന്യായീകരിച്ചു.</p>
<p>&nbsp;</p>
<p>&nbsp;</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/too-late-trump-say-time-for-talk-with-iran-over.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പശ്ചിമേഷ്യന്‍ സംഘര്‍ഷം: ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയ്ക്ക് ഗുരുതര പ്രത്യാഘാതമുണ്ടാകുമെന്ന് വിദേശകാര്യ മന്ത്രാലയം</title>
		<link>https://www.chandrikadaily.com/west-asian-conflict-ministry-of-external-affairs-say-that-there-will-be-serious-impact-on-the-indian-economy.html</link>
					<comments>https://www.chandrikadaily.com/west-asian-conflict-ministry-of-external-affairs-say-that-there-will-be-serious-impact-on-the-indian-economy.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Tue, 03 Mar 2026 13:06:46 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[India]]></category>
		<category><![CDATA[iran]]></category>
		<category><![CDATA[Israel]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=379287</guid>

					<description><![CDATA[മേഖലയിലെ അസ്ഥിരത ഇന്ത്യയുടെ ഊര്‍ജ്ജ സുരക്ഷയെയും വ്യാപാര ശൃംഖലയെയും നേരിട്ട് ബാധിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു.]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: പശ്ചിമേഷ്യയില്&#x200d; വഷളായിക്കൊണ്ടിരിക്കുന്ന സംഘര്&#x200d;ഷാവസ്ഥ ഇന്ത്യന്&#x200d; സമ്പദ്വ്യവസ്ഥയില്&#x200d; ഗുരുതര പ്രത്യാഘാതമുണ്ടാകുമെന്ന് വിദേശകാര്യ മന്ത്രാലയം. മേഖലയിലെ അസ്ഥിരത ഇന്ത്യയുടെ ഊര്&#x200d;ജ്ജ സുരക്ഷയെയും വ്യാപാര ശൃംഖലയെയും നേരിട്ട് ബാധിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്&#x200d; അറിയിച്ചു.</p>
<p>ഇന്ത്യയുടെ പ്രധാനപ്പെട്ട വ്യാപാര പാതകളും ഊര്&#x200d;ജ്ജ വിതരണ ശൃംഖലകളും ഈ മേഖലയിലൂടെയാണ് കടന്നുപോകുന്നത്. ഇവിടെയുണ്ടാകുന്ന തടസ്സങ്ങള്&#x200d; ഇന്ധനവില വര്&#x200d;ധിക്കുന്നതിനും ചരക്ക് നീക്കം നിലയ്ക്കുന്നതിനും കാരണമാകുമെന്ന് മന്ത്രാലയം വ്യക്തമാക്കി.</p>
<p>കപ്പലുകള്&#x200d;ക്കും വ്യാപാര ഗതാഗതത്തിനും നേരെ നടക്കുന്ന ആക്രമണങ്ങളെയും ഇന്ത്യ ശക്തമായി അപലപിച്ചു. ഇത്തരം പ്രവണതകള്&#x200d; അന്താരാഷ്ട്ര വ്യാപാരത്തെ ദോഷകരമായി ബാധിക്കുമെന്നും പ്രസ്താവനയില്&#x200d; വ്യക്തമാക്കി. സംഘര്&#x200d;ഷങ്ങളില്&#x200d; ഇന്ത്യന്&#x200d; പൗരന്മാര്&#x200d;ക്ക് ജീവന്&#x200d; നഷ്ടപ്പെടുകയോ കാണാതാവുകയോ ചെയ്തിട്ടുള്ള സാഹചര്യത്തില്&#x200d; സര്&#x200d;ക്കാര്&#x200d; അതീവ ജാഗ്രതയിലാണെന്നും എത്രയും വേഗം യുദ്ധം അവസാനിപ്പിക്കണമെന്നും സമാധാനം പുനഃസ്ഥാപിക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/west-asian-conflict-ministry-of-external-affairs-say-that-there-will-be-serious-impact-on-the-indian-economy.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മൂതിക്കയത്ത് പുഴയിലേക്ക് ലോറിയിറക്കാൻ ഇരുമ്പ് ഫാക്ടറി മാലിന്യം തള്ളി; പ്രതിഷേധവുമായി നാട്ടുകാർ‌ രംഗത്ത്</title>
		<link>https://www.chandrikadaily.com/iron-factory-dumped-garbage-to-bring-lorries-into-the-river-in-muthikayat-locals-are-protesting.html</link>
					<comments>https://www.chandrikadaily.com/iron-factory-dumped-garbage-to-bring-lorries-into-the-river-in-muthikayat-locals-are-protesting.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Tue, 03 Mar 2026 12:54:10 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[factorywaste]]></category>
		<category><![CDATA[koppam]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=379283</guid>

					<description><![CDATA[. കുടിവെള്ള സ്രോതസ്സായ പുഴയിൽ ഈ മാലിന്യം തള്ളിയത് ആരോഗ്യ പ്രശ്നങ്ങൾക്ക് ഇടവരുത്തുമെന്ന് ആരോപിച്ചായിരുന്നു നാട്ടുകാരുടെ പ്രതിഷേധം.]]></description>
										<content:encoded><![CDATA[<p>കൊപ്പം : തിരുവേഗപ്പുറ മൂതിക്കയം റെഗുലേറ്റർ- കം- ബ്രിഡ്ജ് പദ്ധതി പ്രദേശത്തെ പുഴയിലേക്ക് ലോറിയിറക്കുന്നതിനായി ഫാക്ടറി മാലിന്യം തള്ളിയതിൽ പ്രതിഷേധവുമായി നാട്ടുകാർ രംഗത്ത്. പദ്ധതി പ്രദേശത്തു നിന്ന്‌ മണ്ണും മണലും നീക്കുന്നതിന്റെ ഭാഗമായി ലോറികൾക്ക് സുഗമമായി പുഴയിലേക്കിറങ്ങാനാണ് ഫാക്ടറിയിൽ നിന്നുള്ള ഇരുമ്പ്‌ മാലിന്യം ഉൾപ്പെടെയുള്ളവ തള്ളി റോഡ് പോലെയാക്കി മാറ്റിയതെന്നാണ് ആക്ഷേപം. കുടിവെള്ള സ്രോതസ്സായ പുഴയിൽ ഈ മാലിന്യം തള്ളിയത് ആരോഗ്യ പ്രശ്നങ്ങൾക്ക് ഇടവരുത്തുമെന്ന് ആരോപിച്ചായിരുന്നു നാട്ടുകാരുടെ പ്രതിഷേധം.</p>
<p>മൂതിക്കയം, പാല കൂട്ടായ്മയുടെ നേതൃത്വത്തിലായിരുന്നു വ്യാഴാഴ്ച രാവിലെ നാട്ടുകാർ പ്രതിഷേധിച്ചത്. ഇവിടേക്കെത്തിയ ലോറികൾ തടയുകയും റോഡ് ഉപരോധിക്കുകയും ചെയ്തു.</p>
<p>തുടർന്ന് കൊളത്തൂർ പോലീസും ജനപ്രതിനിധികളും സ്ഥലത്തെത്തി ചർച്ച നടത്തി. മാലിന്യം പുഴയിൽനിന്ന് ഉടൻ നീക്കാൻ ബന്ധപ്പെട്ടവർക്ക് നിർദേശം നൽകിയതോടെയാണ് നാട്ടുകാരുടെ പ്രതിഷേധം അവസാനിപ്പിച്ചത്. പുഴയിൽ മാലിന്യം തള്ളിയവർക്കെതിരേ കേസെടുക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.</p>
<p>പ്രതിഷേധത്തിന് പാലംകൂട്ടായ്മ പ്രവർത്തകരായ നാസർ പുഴക്കൽ, ഷാക്കിർ കീഴ്‌മുറി, ഷരീഫ്, റഷീദ്, അബ്ബാസ് വാതുകാട്ടിൽ തുടങ്ങിയവർ നേതൃത്വംനൽകി. ആരോഗ്യവകുപ്പ് അധികൃതരും സ്ഥലത്തെത്തി മാലിന്യത്തിന്റെ സാംപിൾ പരിശോധനയ്ക്കായി ശേഖരിച്ചു.</p>
<p>തിരുവേഗപ്പുറ പഞ്ചായത്തിനെയും മൂർക്കനാട് പഞ്ചായത്തിനെയും ബന്ധിപ്പിച്ച് തൂതപ്പുഴയ്ക്ക് കുറുകേ നിർമിച്ച മൂതിക്കയം റെഗുലേറ്റർ പദ്ധതി പ്രദേശത്തുനിന്നാണ് മണ്ണുംമണലും നീക്കുന്നത്. ആഴ്ചകൾക്കുമുൻപുതന്നെ ഇതിന്റെ പണി തുടങ്ങിയിരുന്നു. നാട്ടുകാരുടെ ആശങ്ക പരിഹരിക്കാതെയാണ് മണൽനീക്കുന്നതെന്ന ആക്ഷേപവും നിലനിൽക്കുന്നുണ്ട്. കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ ഡിവലപ്‌മെന്റ് കോർപറേഷന്റെ മേൽനോട്ടത്തിലാണ് പണി നടക്കുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/iron-factory-dumped-garbage-to-bring-lorries-into-the-river-in-muthikayat-locals-are-protesting.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഇറാനെതിരായ ഇസ്രാഈല്‍ ആക്രമണം: മോദി മൗനം വെടിയണം &#8211; രാഹുല്‍ ഗാന്ധി</title>
		<link>https://www.chandrikadaily.com/israeli-attack-on-iran-modi-should-break-his-silence-rahul-gandhi.html</link>
					<comments>https://www.chandrikadaily.com/israeli-attack-on-iran-modi-should-break-his-silence-rahul-gandhi.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Tue, 03 Mar 2026 12:32:38 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[world]]></category>
		<category><![CDATA[iran]]></category>
		<category><![CDATA[Israel]]></category>
		<category><![CDATA[modi]]></category>
		<category><![CDATA[rahulgandhi]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=379280</guid>

					<description><![CDATA[ഒരു രാഷ്ട്രത്തലവന്റെ കൊലപാതകത്തെ  പിന്തുണയ്ക്കുന്നുണ്ടോ എന്ന് പ്രധാനമന്ത്രി വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: പശ്ചിമേഷ്യയെ യുദ്ധഭീതിയിലാഴ്ത്തിയ ഇസ്രാഈല്&#x200d;-യുഎസ് സംയുക്ത ആക്രമണത്തില്&#x200d; ഇറാന്&#x200d; പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈ കൊല്ലപ്പെട്ട സംഭവത്തില്&#x200d; പ്രധാനമന്ത്രി നരേന്ദ്ര മോദി മൗനം വെടിയണമെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്&#x200d; ഗാന്ധി. ഒരു രാഷ്ട്രത്തലവന്റെ കൊലപാതകത്തെ  പിന്തുണയ്ക്കുന്നുണ്ടോ എന്ന് പ്രധാനമന്ത്രി വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പ്രധാനമന്ത്രിയുടെ ഈ നിശബ്ദത അന്താരാഷ്ട്ര തലത്തില്&#x200d; ഇന്ത്യയുടെ സ്ഥാനത്തെയും ധാര്&#x200d;മ്മികതയെയും ചോദ്യം ചെയ്യുന്നതാണെന്ന് രാഹുല്&#x200d; ഗാന്ധി പറഞ്ഞു.</p>
<p>ഇറാനെതിരായ ഏകപക്ഷീയമായ ആക്രമണങ്ങളെയും പശ്ചിമേഷ്യയിലെ മറ്റ് രാജ്യങ്ങള്&#x200d;ക്ക് നേരെ ഇറാന്&#x200d; നടത്തുന്ന നീക്കങ്ങളെയും ഇന്ത്യ ഒരുപോലെ അപലപിക്കണമെന്നും രാഹുല്&#x200d; ഗാന്ധി കൂട്ടിച്ചേര്&#x200d;ത്തു. ഗള്&#x200d;ഫ് മേഖലയില്&#x200d; കഴിയുന്ന ഇന്ത്യക്കാരുടെ സുരക്ഷയെ ബാധിക്കുന്ന അതീവ ഗുരുതരമായ പ്രശ്‌നമാണിത്. അക്രമം അക്രമത്തെയാണ് ജനിപ്പിക്കുന്നത്. ചര്&#x200d;ച്ചകളും സംയമനവുമാണ് സമാധാനത്തിലേക്കുള്ള ഏക വഴിയെന്നും രാഹുല്&#x200d; ഗാന്ധി പറഞ്ഞു.</p>
<p>അന്താരാഷ്ട്ര നിയമങ്ങള്&#x200d; സംരക്ഷിക്കാനും നിരപരാധികളുടെ ജീവന്&#x200d; രക്ഷിക്കാനുമായി ഇന്ത്യ ധൈര്യസമേതം സംസാരിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.</p>
<p>നേരത്തെ, കോണ്&#x200d;ഗ്രസ് നേതാവ് സോണിയ ഗാന്ധിയും ഈ വിഷയത്തില്&#x200d; കേന്ദ്ര സര്&#x200d;ക്കാരിനെ വിമര്&#x200d;ശിച്ച് രംഗത്തെത്തിയിരുന്നു. ഖാംനഈ വധത്തില്&#x200d; ഇന്ത്യ പുലര്&#x200d;ത്തുന്ന മൗനം നിഷ്പക്ഷതയല്ലെന്നും അത് ഉത്തരവാദിത്തങ്ങളില്&#x200d; നിന്നുള്ള ഒളിച്ചോട്ടമാണെന്നും അവര്&#x200d; വ്യക്തമാക്കി.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/israeli-attack-on-iran-modi-should-break-his-silence-rahul-gandhi.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>യുഎസ്-ഇസ്രാഈല്‍ സംഘര്‍ഷം: വിമാന ടിക്കറ്റ് നിരക്ക് കുത്തനെ കൂടി</title>
		<link>https://www.chandrikadaily.com/america-israel-conflict-air-ticket-prices-rise-sharply.html</link>
					<comments>https://www.chandrikadaily.com/america-israel-conflict-air-ticket-prices-rise-sharply.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Mon, 02 Mar 2026 16:53:13 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[world]]></category>
		<category><![CDATA[AMERICA]]></category>
		<category><![CDATA[iran]]></category>
		<category><![CDATA[Israel]]></category>
		<category><![CDATA[planeticket]]></category>
		<category><![CDATA[price]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=379207</guid>

					<description><![CDATA[ദുബൈ വിമാനത്താവളം ഭാഗികമായി തുറക്കും]]></description>
										<content:encoded><![CDATA[<p>മസ്‌ക്കറ്റ്: പശ്ചിമേഷ്യയില്&#x200d; യുഎസ്-ഇസ്രാഈല്&#x200d; സൈനിക നീക്കങ്ങള്&#x200d; ശക്തമായതോടെ ഗള്&#x200d;ഫ് രാജ്യങ്ങളില്&#x200d; നിന്നുള്ള വിമാന ടിക്കറ്റ് നിരക്കില്&#x200d; വര്&#x200d;ധനവ്. മസ്‌ക്കറ്റില്&#x200d; നിന്ന് കൊച്ചിയിലേക്കുള്ള ടിക്കറ്റ് നിരക്കുകള്&#x200d; സാധാരണ നിലയേക്കാള്&#x200d; ഉയര്&#x200d;ന്നിട്ടുണ്ട്. പല രാജ്യങ്ങളും വ്യോമപാതകള്&#x200d; അടച്ചതോടെ വിമാന സര്&#x200d;വീസുകള്&#x200d; താറുമാറായതാണ് പ്രവാസികളെ പ്രതിസന്ധിയിലാക്കിയത്.</p>
<p>ഒമാനില്&#x200d; നിന്ന് നിലവില്&#x200d; ഒമാന്&#x200d; എയര്&#x200d; മാത്രമാണ് പ്രധാനമായും സര്&#x200d;വീസ് നടത്തുന്നത്. ഇന്നോ നാളെയോ യാത്ര ചെയ്യേണ്ടവര്&#x200d; ഒരു ടിക്കറ്റിനായി 535 മുതല്&#x200d; 544 ഒമാന്&#x200d; റിയാല്&#x200d; വരെ നല്&#x200d;കേണ്ട അവസ്ഥയാണ്. ഇന്ത്യന്&#x200d; രൂപയില്&#x200d; ഇത് ഏകദേശം 1,32,000 രൂപയ്ക്ക് മുകളിലാണ്.</p>
<p>സലാം എയര്&#x200d;, ഇന്&#x200d;ഡിഗോ തുടങ്ങിയ ബജറ്റ് എയര്&#x200d;ലൈനുകള്&#x200d; സര്&#x200d;വീസ് പൂര്&#x200d;ണ്ണമായി പുനരാരംഭിച്ചാല്&#x200d; മാത്രമേ നിരക്കില്&#x200d; കുറയൂ. കഴിഞ്ഞ ദിവസങ്ങളില്&#x200d; അടച്ചിട്ടിരുന്ന ദുബൈ അന്താരാഷ്ട്ര വിമാനത്താവളം ഭാഗികമായി തുറക്കുമെന്ന് യുഎഇ സിവില്&#x200d; ഏവിയേഷന്&#x200d; അതോറിറ്റി അറിയിച്ചു. പരിമിതമായ രീതിയില്&#x200d; സര്&#x200d;വീസുകള്&#x200d; തുടങ്ങാന്&#x200d; എമിറേറ്റ്സ് തീരുമാനിച്ചു. അബുദാബിയില്&#x200d; നിന്നുള്ള ഇത്തിഹാദ് എയര്&#x200d;വേയ്സും ചാര്&#x200d;ട്ടേര്&#x200d;ഡ് വിമാനങ്ങളും നാളെ മുതല്&#x200d; സര്&#x200d;വീസ് പുനരാരംഭിക്കും</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/america-israel-conflict-air-ticket-prices-rise-sharply.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ലോകകപ്പ് താരം റിച്ച ഘോഷ് വോട്ടര്‍ പട്ടികയില്‍ നിന്ന് പുറത്ത്; ബംഗാളില്‍ രാഷ്ട്രീയ വിവാദം</title>
		<link>https://www.chandrikadaily.com/world-cup-star-richa-ghosh-out-of-voter-list-political-controversy-in-bengal.html</link>
					<comments>https://www.chandrikadaily.com/world-cup-star-richa-ghosh-out-of-voter-list-political-controversy-in-bengal.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Mon, 02 Mar 2026 16:10:06 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Sports]]></category>
		<category><![CDATA[India]]></category>
		<category><![CDATA[richagosh]]></category>
		<category><![CDATA[sir]]></category>
		<category><![CDATA[Westbengal]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=379203</guid>

					<description><![CDATA[സിലിഗുരി സ്വദേശിയായ റിച്ചയുടെയും സഹോദരി ശ്രീഷാ ഘോഷിന്റെയും പേരുകള്‍ വോട്ടര്‍ പട്ടികയില്‍ 'പുനഃപരിശോധനയില്‍' എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.]]></description>
										<content:encoded><![CDATA[<p>കൊല്&#x200d;ക്കത്ത: ഇന്ത്യന്&#x200d; വനിതാ ക്രിക്കറ്റ് ടീമിലെ ലോകകപ്പ് ജേതാവും വിക്കറ്റ് കീപ്പറുമായ റിച്ച ഘോഷ് വോട്ടര്&#x200d; പട്ടികയില്&#x200d; നിന്ന് പുറത്ത്. ഇത് പശ്ചിമ ബംഗാളില്&#x200d; വലിയ രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തി. സിലിഗുരി സ്വദേശിയായ റിച്ചയുടെയും സഹോദരി ശ്രീഷാ ഘോഷിന്റെയും പേരുകള്&#x200d; വോട്ടര്&#x200d; പട്ടികയില്&#x200d; &#8216;പുനഃപരിശോധനയില്&#x200d;&#8217; എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.</p>
<p>അടുത്തിടെ നടന്ന തീവ്ര വോട്ടര്&#x200d; പട്ടിക പരിഷ്‌കരണത്തിന് പിന്നാലെയാണ് ഈ സംഭവം. ഇന്ത്യക്കായി 2023-ലെ അണ്ടര്&#x200d; 19 ടി20 ലോകകപ്പും 2025-ലെ ഐ.സി.സി വനിതാ ലോകകപ്പും നേടിയ ടീമിലെ നിര്&#x200d;ണ്ണായക സാന്നിധ്യമാണ് റിച്ച ഘോഷ്. നിലവില്&#x200d; ഇന്ത്യന്&#x200d; ടീമിനൊപ്പം ഓസ്ട്രേലിയന്&#x200d; പര്യടനത്തിലാണ് താരം.</p>
<p>സിലിഗുരിയിലെ 19-ാം വാര്&#x200d;ഡില്&#x200d; ജനിച്ചു വളര്&#x200d;ന്ന അന്താരാഷ്ട്ര താരത്തിന്റെ പൗരത്വവും വോട്ടവകാശവും ചോദ്യം ചെയ്യപ്പെടുന്നത് വലിയ ചര്&#x200d;ച്ചയ്ക്ക് വഴിവെച്ചിട്ടുണ്ട്. അതേസമയം ആവശ്യമായ എല്ലാ രേഖകളും നേരത്തെ തന്നെ അധികൃതര്&#x200d;ക്ക് സമര്&#x200d;പ്പിച്ചിരുന്നെന്നും പേര് ഒഴിവാക്കപ്പെട്ടതില്&#x200d; അമ്പരപ്പുണ്ടെന്നും റിച്ചയുടെ പിതാവ് അറിയിച്ചു.</p>
<p>തെരഞ്ഞെടുപ്പ് കമ്മീഷന്&#x200d; ബി.ജെ.പിക്ക് വേണ്ടിയാണ് പ്രവര്&#x200d;ത്തിക്കുന്നതെന്ന് ഭരണകക്ഷിയായ തൃണമൂല്&#x200d; കോണ്&#x200d;ഗ്രസ് ആരോപിച്ചു. ബംഗാളിന്റെ അഭിമാനമായ താരത്തെ അപമാനിക്കുന്ന നടപടിയാണിതെന്ന് സിലിഗുരി മേയര്&#x200d; ഗൗതം ദേബ് വിമര്&#x200d;ശിച്ചു.&#8217;രാജ്യത്തെ പ്രതിനിധീകരിക്കുന്ന ഒരു ലോകകപ്പ് ഹീറോയ്ക്ക് സ്വന്തം നാട്ടില്&#x200d; പൗരത്വം തെളിയിക്കേണ്ടി വരുന്നത് അസംബന്ധമാണ്.&#8217; &#8211; തൃണമൂല്&#x200d; കോണ്&#x200d;ഗ്രസ് വ്യക്തമാക്കി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/world-cup-star-richa-ghosh-out-of-voter-list-political-controversy-in-bengal.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>&#8216;ഒരാള്‍ മാത്രമായാലും ജയിക്കുന്നത് ഞാനായിരിക്കും&#8217;; വോട്ടര്‍ പട്ടികയിലെ വെട്ടിത്തിരുത്തലിനെതിരെ മമത ബാനര്‍ജി</title>
		<link>https://www.chandrikadaily.com/if-only-one-voter-remains-after-cutting-them-all-out-i-will-win-mamata-banerjee-against-truncation-of-voter-list.html</link>
					<comments>https://www.chandrikadaily.com/if-only-one-voter-remains-after-cutting-them-all-out-i-will-win-mamata-banerjee-against-truncation-of-voter-list.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Mon, 02 Mar 2026 15:44:29 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[bengal]]></category>
		<category><![CDATA[MAMATABANARJEE]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=379200</guid>

					<description><![CDATA[തിരഞ്ഞെടുപ്പ് കമ്മീഷനും ബിജെപിയും ചേര്‍ന്ന് ആസൂത്രണം ചെയ്ത നീക്കമാണിതെന്ന് മമത ബാനര്‍ജി ആരോപിച്ചു.]]></description>
										<content:encoded><![CDATA[<p>കൊല്&#x200d;ക്കത്ത: പശ്ചിമ ബംഗാള്&#x200d; നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടര്&#x200d; പട്ടികയില്&#x200d; നിന്ന് ലക്ഷക്കണക്കിന് ആളുകളെ നീക്കം ചെയ്ത നടപടിയെ വിമര്&#x200d;ശിച്ച് മുഖ്യമന്ത്രി മമത ബാനര്&#x200d;ജി. തിരഞ്ഞെടുപ്പ് കമ്മീഷനും ബിജെപിയും ചേര്&#x200d;ന്ന് ആസൂത്രണം ചെയ്ത നീക്കമാണിതെന്ന് മമത ബാനര്&#x200d;ജി ആരോപിച്ചു. ഫെബ്രുവരി 28-ന് പ്രസിദ്ധീകരിച്ച പുതുക്കിയ വോട്ടര്&#x200d; പട്ടികയില്&#x200d; വലിയ ക്രമക്കേടുകളുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു മമതയുടെ പ്രതികരണം.</p>
<p>&#8216;ഇത് അങ്ങേയറ്റം ഖേദകരവും മനുഷ്യത്വവിരുദ്ധവുമാണ്. തിരഞ്ഞെടുപ്പ് കമീഷന്&#x200d; ബിജെപിക്ക് വേണ്ടിയാണ് പ്രവര്&#x200d;ത്തിക്കുന്നത്. എന്നാല്&#x200d;, എത്ര വെട്ടിത്തിരുത്തലുകള്&#x200d; നടത്തിയാലും എനിക്ക് ആശങ്കയില്ല. എന്റെ മണ്ഡലമായ ഭവാനിപൂരിലും വന്&#x200d;തോതില്&#x200d; വോട്ടര്&#x200d;മാരെ വെട്ടിച്ചുരുക്കി. എന്നാല്&#x200d;, ഒരു വോട്ടര്&#x200d; മാത്രമാണ് എന്റെ മണ്ഡലത്തില്&#x200d; അവശേഷിക്കുന്നതെങ്കില്&#x200d; പോലും ഞാന്&#x200d; വിജയിക്കും&#8217; -മമത വ്യക്തമാക്കി.</p>
<p>പുതുക്കിയ വോട്ടര്&#x200d; പട്ടികയനുസരിച്ച് പശ്ചിമ ബംഗാളില്&#x200d; 63.66 ലക്ഷം പേരാണ് ഒഴിവാക്കപ്പെട്ടത്. സംസ്ഥാനത്തെ ആകെ വോട്ടര്&#x200d;മാരുടെ ഏകദേശം 8.3 ശതമാനമാണിത്. എണ്ണത്തില്&#x200d; നിലവിലെ ആകെ വോട്ടര്&#x200d;മാര്&#x200d; 7.04 കോടിയിലധികമാണ്. ഏകദേശം 60.06 ലക്ഷം വോട്ടര്&#x200d;മാരെ &#8216;പരിശോധനയിലുള്ളവര്&#x200d;&#8217; എന്ന വിഭാഗത്തിലാണ് ഉള്&#x200d;പ്പെടുത്തിയിരിക്കുന്നത്.</p>
<p>മുഖ്യമന്ത്രിയുടെ മണ്ഡലമായ ഭവാനിപൂരില്&#x200d; നിന്ന് 2,342 പേരുകള്&#x200d; നീക്കം ചെയ്തപ്പോള്&#x200d; വെറും 18 പുതിയ വോട്ടര്&#x200d;മാരെ മാത്രമാണ് ചേര്&#x200d;ത്തിട്ടുള്ളത്. എന്നാല്&#x200d; ബിജെപി നേതാവ് സുവേന്ദു അധികാരിയുടെ മണ്ഡലമായ നന്ദിഗ്രാമില്&#x200d; വോട്ടര്&#x200d;മാരുടെ എണ്ണത്തില്&#x200d; വര്&#x200d;ധനവ് രേഖപ്പെടുത്തി. അവിടെ 397 പേരെ ഒഴിവാക്കിയപ്പോള്&#x200d; 1,167 പുതിയ വോട്ടര്&#x200d;മാരെ പട്ടികയില്&#x200d; ഉള്&#x200d;പ്പെടുത്തിയതായാണ് വിവരം. അതേസമയം, വോട്ടര്&#x200d; പട്ടികയില്&#x200d; നിന്ന് നീക്കം ചെയ്യപ്പെട്ടവര്&#x200d; &#8216;നുഴഞ്ഞുകയറ്റക്കാര്&#x200d;&#8217; ആണെന്നാണ് ബിജെപി ദേശീയ അധ്യക്ഷന്&#x200d; നിതിന്&#x200d; നബിന്റെ വാദം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/if-only-one-voter-remains-after-cutting-them-all-out-i-will-win-mamata-banerjee-against-truncation-of-voter-list.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>&#8216;ഓപ്പറേഷന്‍ എപ്പിക് ഫ്യൂറി&#8217; തുടരും; ഇറാന്റെ ആണവ മോഹങ്ങള്‍ തകര്‍ക്കുമെന്ന് അമേരിക്ക</title>
		<link>https://www.chandrikadaily.com/operation-epic-fury-continue-america-will-destroy-irans-nuclear-ambitions.html</link>
					<comments>https://www.chandrikadaily.com/operation-epic-fury-continue-america-will-destroy-irans-nuclear-ambitions.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Mon, 02 Mar 2026 15:11:56 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[world]]></category>
		<category><![CDATA[AMERICA]]></category>
		<category><![CDATA[iran]]></category>
		<category><![CDATA[Israel]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=379195</guid>

					<description><![CDATA[ഇറാന്റെ മിസൈല്‍ ശേഖരവും സുരക്ഷാ സംവിധാനങ്ങളും പൂര്‍ണ്ണമായി തകര്‍ക്കുകയാണ് ലക്ഷ്യമെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് വ്യക്തമാക്കി.]]></description>
										<content:encoded><![CDATA[<p>വാഷിംഗ്ടണ്&#x200d;: ഇറാന്റെ ആണവ-മിസൈല്&#x200d; പദ്ധതിയേയും സൈനിക ശേഷിയേയും ലക്ഷ്യമിട്ട് അമേരിക്ക-ഇസ്രാഈല്&#x200d; സംയുക്തമായി നടത്തുന്ന &#8216;ഓപ്പറേഷന്&#x200d; എപ്പിക് ഫ്യൂറി&#8217; തുടരുമെന്ന് യുഎസ് പ്രതിരോധ നേതൃത്വം. ഇറാന്റെ മിസൈല്&#x200d; ശേഖരവും സുരക്ഷാ സംവിധാനങ്ങളും പൂര്&#x200d;ണ്ണമായി തകര്&#x200d;ക്കുകയാണ് ലക്ഷ്യമെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് വ്യക്തമാക്കി. ഇറാനെ ഒരു കാരണവശാലും ആണവായുധം കൈവശം വെക്കാന്&#x200d; അനുവദിക്കില്ലെന്നും അദ്ദേഹം ആവര്&#x200d;ത്തിച്ചു.</p>
<p>അതേസമയം അമേരിക്കന്&#x200d;-ഇസ്രാഈല്&#x200d; സഖ്യം ഇറാനുമേല്&#x200d; പൂര്&#x200d;ണ്ണ വ്യോമാധിപത്യം സ്ഥാപിച്ചതായി ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫ് ജനറല്&#x200d; ഡാന്&#x200d; കെയ്ന്&#x200d; അറിയിച്ചു. ഇറാന്റെ മിസൈല്&#x200d; ഉല്&#x200d;പ്പാദന കേന്ദ്രങ്ങള്&#x200d;, നാവിക താവളങ്ങള്&#x200d;, സൈനിക ആസ്ഥാനങ്ങള്&#x200d; എന്നിവയിലാണ് ആക്രമണം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.</p>
<p>കഴിഞ്ഞ ശനിയാഴ്ച ആരംഭിച്ച യുഎസ്-ഇസ്രാഈല്&#x200d; ആക്രമണത്തില്&#x200d; ഇതുവരെ 555 പേര്&#x200d; കൊല്ലപ്പെട്ടതായാണ് വിവരം. തെക്കന്&#x200d; ഇറാനിലെ ഒരു സ്‌കൂളിന് നേരെയുണ്ടായ ആക്രമണത്തില്&#x200d; മാത്രം 165 പേര്&#x200d; കൊല്ലപ്പെട്ടു.</p>
<p>ഇറാന്റെ പ്രത്യാക്രമണത്തില്&#x200d; നാല് അമേരിക്കന്&#x200d; സൈനികര്&#x200d; കൊല്ലപ്പെട്ടതായി പ്രതിരോധ സെക്രട്ടറി സ്ഥിരീകരിച്ചു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/operation-epic-fury-continue-america-will-destroy-irans-nuclear-ambitions.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>നെതന്യാഹുവിന്റെ ഓഫീസ് തകര്‍ത്തെന്ന് ഇറാന്‍; മിസൈല്‍ ആക്രമണം സ്ഥിരീകരിക്കാതെ ഇസ്രാഈല്‍</title>
		<link>https://www.chandrikadaily.com/iran-has-destroyed-netanyahu-office-israel-did-not-confirm-the-missile-attack.html</link>
					<comments>https://www.chandrikadaily.com/iran-has-destroyed-netanyahu-office-israel-did-not-confirm-the-missile-attack.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Mon, 02 Mar 2026 14:14:50 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[world]]></category>
		<category><![CDATA[iran]]></category>
		<category><![CDATA[Israel]]></category>
		<category><![CDATA[Netanyahu]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=379192</guid>

					<description><![CDATA[ഐആര്‍ജിസിയുടെ പബ്ലിക് റിലേഷന്‍സ് വിഭാഗത്തെ ഉദ്ധരിച്ചാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.]]></description>
										<content:encoded><![CDATA[<p>തെല്&#x200d; അവീവ്: ഇസ്രാഈല്&#x200d; പ്രധാനമന്ത്രി ബെഞ്ചമിന്&#x200d; നെതന്യാഹുവിന്റെ ഓഫീസിനു നേരെ മിസൈല്&#x200d; ആക്രമണം നടത്തിയതായി ഇറാന്&#x200d;. തിങ്കളാഴ്ച നടന്ന ആക്രമണത്തില്&#x200d; അത്യാധുനിക ബാലിസ്റ്റിക് മിസൈലുകളായ &#8216;ഖൈബര്&#x200d; ഷെക്കാന്&#x200d;&#8217; ഉപയോഗിച്ചാണ് നെതന്യാഹുവിന്റെ ഓഫീസും ഇസ്രാഈല്&#x200d; വ്യോമസേന മേധാവിയുടെ താവളവും തകര്&#x200d;ത്തതെന്ന് ഇസ്ലാമിക് റെവല്യൂഷനറി ഗാര്&#x200d;ഡ് കോര്&#x200d;പ്‌സ് അവകാശപ്പെട്ടു.</p>
<p>ഐആര്&#x200d;ജിസിയുടെ പബ്ലിക് റിലേഷന്&#x200d;സ് വിഭാഗത്തെ ഉദ്ധരിച്ചാണ് അന്താരാഷ്ട്ര മാധ്യമങ്ങള്&#x200d; ഇക്കാര്യം റിപ്പോര്&#x200d;ട്ട് ചെയ്തത്. അതേസമയം ആക്രമണത്തില്&#x200d; ഇസ്രാഈല്&#x200d; പ്രധാനമന്ത്രിക്ക് പരിക്കേറ്റോ എന്ന കാര്യത്തില്&#x200d; വ്യക്തതയില്ലെന്നും ഇറാന്&#x200d; വൃത്തങ്ങള്&#x200d; അറിയിച്ചു. ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഇ കൊല്ലപ്പെട്ടതിന് പകരമായാണ് ഈ പ്രത്യാക്രമണം എന്നും ഐആര്&#x200d;ജിസി വിശദീകരണം നല്&#x200d;കി.</p>
<p>ഇസ്രാഈലിന്റെ വിഖ്യാതമായ &#8216;അയണ്&#x200d; ഡോം&#8217; പ്രതിരോധ കവചത്തെയും റഡാറുകളെയും വെട്ടിക്കാന്&#x200d; ശേഷിയുള്ളതാണ് ഖൈബര്&#x200d; ഷെക്കാന്&#x200d; മിസൈലുകള്&#x200d;. ഇവ ലക്ഷ്യസ്ഥാനത്ത് കൃത്യമായി പതിച്ചുവെന്നാണ് ഇറാന്&#x200d; അവകാശപ്പെടുന്നത്.</p>
<p>അതേസമയം ആക്രമണത്തെക്കുറിച്ചോ പ്രധാനമന്ത്രിയുടെ സുരക്ഷയെക്കുറിച്ചോ ഇസ്രാഈല്&#x200d; പ്രതിരോധ സേന ഇതുവരെ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/iran-has-destroyed-netanyahu-office-israel-did-not-confirm-the-missile-attack.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
