<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>webdesk18 &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/author/webdesk18/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Thu, 22 Jan 2026 05:05:53 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>webdesk18 &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>സന്തോഷ് ട്രോഫി; ആദ്യമത്സരത്തിന് കേരളം ഇന്നിറങ്ങും</title>
		<link>https://www.chandrikadaily.com/santoshtrophy-kerala-will-play-the-first-match-today.html</link>
					<comments>https://www.chandrikadaily.com/santoshtrophy-kerala-will-play-the-first-match-today.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Thu, 22 Jan 2026 05:05:15 +0000</pubDate>
				<category><![CDATA[Sports]]></category>
		<category><![CDATA[Keralafootball]]></category>
		<category><![CDATA[panjabteam]]></category>
		<category><![CDATA[SantoshTrophy]]></category>
		<category><![CDATA[sportsnews]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=374947</guid>

					<description><![CDATA[കിരിട പ്രതീക്ഷയുമായി ആസാമിലെത്തിയ സഞ്ജുവും സംഘവും നേരിടുന്നത് പഞ്ചാബിനെ.]]></description>
										<content:encoded><![CDATA[<p>ഗോഹട്ടി: കേരളത്തിന് സന്തോഷ് ട്രോഫിയില്&#x200d; ഇന്ന് ആരംഭദിനം. കിരിട പ്രതീക്ഷയുമായി ആസാമിലെത്തിയ സഞ്ജുവും സംഘവും നേരിടുന്നത് പഞ്ചാബിനെ. ശക്തരാണ് പഞ്ചാബികള്&#x200d; എന്നത് തന്നെ കേരളത്തിനുള്ള ഊര്&#x200d;ജ്ജം. ശക്തരായ പ്രതിയോഗികള്&#x200d;ക്കെതിരെ കളിച്ച് തുടങ്ങുന്നത് തന്നെയാണ് നല്ലതെന്നാണ് ടീമിന്റെ നിലപാടും. പോയ സീസണില്&#x200d; കപ്പിന് അരികില്&#x200d; കിരീടം നഷ്ടമായ കേരളത്തിന് ഇത്തവണ ശക്തരായ പ്രതിയോഗികളാണ് ഗ്രൂപ്പ് ഘട്ടത്തില്&#x200d;. അതിനാല്&#x200d; തന്നെ ഓരോ മത്സരവും നിര്&#x200d;ണായകം. കാലാവസ്ഥ വലിയ വെല്ലുവിളിയാവില്ലെന്നാണ് കരുതപ്പെടുന്നത്. രാവിലെ ഒമ്പതിനാണ് മല്&#x200d;സരം നടക്കുന്നത്. പൊതുവേ തണുപ്പേറിയ കാലാവസ്ഥയാണ് മല്&#x200d;സരം നടക്കുന്ന ദുബ്രിഘട്ടില്&#x200d;. ഉന്നത നിലവാരമുളള മൈതാനവുമല്ല. പക്ഷേ സുപ്പര്&#x200d; ലീഗ് കേരളയില്&#x200d; കളിച്ച് കരുത്ത് തെളിയിച്ചവരാണ് സഞ്ജു നയിക്കുന്ന സംഘത്തിലെ പോരാളികള്&#x200d;.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/santoshtrophy-kerala-will-play-the-first-match-today.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മുരാരി ബാബുവിനെതിരെ അന്വേഷണം ശക്തമാക്കി വിജിലന്‍സ്; ചങ്ങനാശ്ശേരിയിലെ വീട്ടിലെത്തി വിവരങ്ങള്‍ ശേഖരിച്ചു</title>
		<link>https://www.chandrikadaily.com/vigilance-intensified-investigation-against-murari-babu-he-reached-his-house-in-changanassery-and-collected-the-information.html</link>
					<comments>https://www.chandrikadaily.com/vigilance-intensified-investigation-against-murari-babu-he-reached-his-house-in-changanassery-and-collected-the-information.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Wed, 21 Jan 2026 11:12:16 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[changanassery]]></category>
		<category><![CDATA[muraribabu]]></category>
		<category><![CDATA[sabarimalagoldtheft]]></category>
		<category><![CDATA[vigilance]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=374927</guid>

					<description><![CDATA[ചങ്ങനാശ്ശേരി നഗരസഭയിലെത്തി മുരാരി ബാബുവിന്റെ വീടുമായി ബന്ധപ്പെട്ട നിര്‍മാണ രേഖകളും അനുമതി രേഖകളും വിജിലന്‍സ് സംഘം ശേഖരിച്ചു.]]></description>
										<content:encoded><![CDATA[<p>കോട്ടയം: ശബരിമല സ്വര്&#x200d;ണക്കൊള്ള കേസില്&#x200d; റിമാന്&#x200d;ഡില്&#x200d; കഴിയുന്ന മുരാരി ബാബുവിനെതിരെ അന്വേഷണം ശക്തമാക്കി വിജിലന്&#x200d;സ്. അനധികൃത സ്വത്ത് സമ്പാദനക്കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി വിജിലന്&#x200d;സ് സ്പെഷ്യല്&#x200d; സംഘം ചങ്ങനാശ്ശേരിയില്&#x200d; എത്തി. ചങ്ങനാശ്ശേരി നഗരസഭയിലെത്തി മുരാരി ബാബുവിന്റെ വീടുമായി ബന്ധപ്പെട്ട നിര്&#x200d;മാണ രേഖകളും അനുമതി രേഖകളും വിജിലന്&#x200d;സ് സംഘം ശേഖരിച്ചു.</p>
<p>ഇതിന് പുറമെ ചങ്ങനാശ്ശേരി സബ് രജിസ്ട്രാര്&#x200d; ഓഫീസില്&#x200d; നിന്ന് ഭൂമി വാങ്ങല്&#x200d;-വില്&#x200d;പ്പന സംബന്ധിച്ച വിശദമായ രേഖകളും സംഘം പരിശോധിച്ചു തുടങ്ങി. മുരാരി ബാബുവിന്റെ വീടില്&#x200d; റെയ്ഡ് നടത്താനാണ് വിജിലന്&#x200d;സിന്റെ തീരുമാനം. എന്നാല്&#x200d;, നിലവില്&#x200d; എന്&#x200d;ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ED) പരിശോധന നടക്കുന്നതിനാല്&#x200d; സംഘം വീട്ടില്&#x200d; കയറാതിരിക്കുകയായിരുന്നു. ഇന്നലെ തന്നെ വിജിലന്&#x200d;സ് സംഘം ചങ്ങനാശ്ശേരിയില്&#x200d; എത്തിയിരുന്നുവെന്നും, ഇഡി പരിശോധന പൂര്&#x200d;ത്തിയായതിന് ശേഷം വീട് കേന്ദ്രീകരിച്ച് വിശദമായ പരിശോധന നടത്തുമെന്നുമാണ് സൂചന. അനധികൃത സ്വത്ത് സമ്പാദനം സംബന്ധിച്ച് കൂടുതല്&#x200d; നിര്&#x200d;ണായക തെളിവുകള്&#x200d; ശേഖരിക്കാനുള്ള നീക്കത്തിലാണ് വിജിലന്&#x200d;സ്.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/vigilance-intensified-investigation-against-murari-babu-he-reached-his-house-in-changanassery-and-collected-the-information.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ദീപകിന്റെ ആത്മഹത്യ കേസ്; വീഡിയോ പ്രചരിപ്പിച്ച ഷിംജിത പിടിയില്‍</title>
		<link>https://www.chandrikadaily.com/deepaks-suicide-case-shimjita-who-circulated-the-video-was-arrested.html</link>
					<comments>https://www.chandrikadaily.com/deepaks-suicide-case-shimjita-who-circulated-the-video-was-arrested.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Wed, 21 Jan 2026 10:07:26 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[arrested]]></category>
		<category><![CDATA[Deepaksuicidecase]]></category>
		<category><![CDATA[Shimjita]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=374916</guid>

					<description><![CDATA[വടകരയിലെ ബന്ധു വീട്ടില്‍ നിന്നാണ് പിടികൂടിയത്.]]></description>
										<content:encoded><![CDATA[<p>കോഴിക്കോട്: ബസിനുള്ളില്&#x200d; വെച്ച് ലൈംഗികാതിക്രമം നേരിട്ടെന്ന ആരോപണത്തിന് പിന്നാലെ യുവാവ് ജീവനൊടുക്കിയ സംഭവത്തില്&#x200d; വീഡിയോ പകര്&#x200d;ത്തി പങ്കുവെച്ച ഷിംജിത മുസ്തഫ അറസ്റ്റില്&#x200d;. വടകരയിലെ ബന്ധു വീട്ടില്&#x200d; നിന്നാണ് പിടികൂടിയത്. കോഴിക്കോട് മെഡിക്കല്&#x200d; കോളജ് പൊലീസ് നേരത്തെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.</p>
<p>സമൂഹ മാധ്യമങ്ങളിലെ ലൈംഗിക അധിക്ഷേപത്തെ തുടര്&#x200d;ന്ന് കോഴിക്കോട് സ്വദേശി ദീപക്ക് അത്മഹത്യ ചെയ്ത സംഭവത്തില്&#x200d; അന്വേഷണം പൊലീസ് ഊര്&#x200d;ജിതമാക്കിയിരുന്നു. ആത്മഹത്യ പ്രേരണാ കുറ്റം ചുമത്തിയാണ് ഷിംജിതക്കെതിരെ കേസ് എടുത്തത്. അതേസമയം, പൊലീസിന്റെ അന്വേഷണത്തില്&#x200d; ദീപക്കിന്റെ കുടുംബം അതൃപ്തി രേഖപ്പെടുത്തിയിരുന്നു. ആദ്യഘട്ടത്തില്&#x200d; ഷിംജിതയുടെ മൊഴി രേഖപ്പെടുത്തിയ പൊലീസ് പിന്നീട് ഇവരെ നിരീക്ഷിച്ചില്ല എന്നാണ് ആരോപണം.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/deepaks-suicide-case-shimjita-who-circulated-the-video-was-arrested.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>നയപ്രഖ്യാപനത്തിലെ പൊരുത്തക്കേട്</title>
		<link>https://www.chandrikadaily.com/inconsistency-in-policy-statement.html</link>
					<comments>https://www.chandrikadaily.com/inconsistency-in-policy-statement.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Wed, 21 Jan 2026 09:41:39 +0000</pubDate>
				<category><![CDATA[editorial]]></category>
		<category><![CDATA[cpim]]></category>
		<category><![CDATA[governer]]></category>
		<category><![CDATA[Government]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=374906</guid>

					<description><![CDATA[സര്‍ക്കാര്‍ എഴുതിക്കൊടുത്ത നയപ്രഖ്യാപനത്തില്‍ കേന്ദ്രത്തെ വിമര്‍ശിക്കുന്ന ഭാഗങ്ങള്‍ ഗവര്‍ണര്‍ വിട്ടുകളയുകയും പ്രസ്തുത ഭാഗം പിന്നീട് മുഖ്യമന്ത്രി സഭയില്‍ വായിച്ചതുമാണ് വിവാദങ്ങളുടെ തീപന്തമാക്കിമാറ്റാന്‍ ഇരുകൂട്ടരും ശ്രമിച്ചത്.]]></description>
										<content:encoded><![CDATA[<p>അസാധാരണ സംഭവവികാസങ്ങളാല്&#x200d; അമ്പരപ്പുളവാക്കിയെന്ന് വരുത്തിത്തീര്&#x200d;ക്കുകയും, എന്നാല്&#x200d; പതിവുപോലെ സര്&#x200d;ക്കാര്&#x200d; ഗവര്&#x200d;ണര്&#x200d; ഒത്തുകളി പ്രകടമാകുകയും ചെയ്തിരിക്കുകയാണ് സര്&#x200d;ക്കാറിന്റെ നയപ്രഖ്യാപനം. സര്&#x200d;ക്കാര്&#x200d; എഴുതിക്കൊടുത്ത നയപ്രഖ്യാപനത്തില്&#x200d; കേന്ദ്രത്തെ വിമര്&#x200d;ശിക്കുന്ന ഭാഗങ്ങള്&#x200d; ഗവര്&#x200d;ണര്&#x200d; വിട്ടുകളയുകയും പ്രസ്തുത ഭാഗം പിന്നീട് മുഖ്യമന്ത്രി സഭയില്&#x200d; വായിച്ചതുമാണ് വിവാദങ്ങളുടെ തീപന്തമാക്കിമാറ്റാന്&#x200d; ഇരുകൂട്ടരും ശ്രമിച്ചത്. എന്നാല്&#x200d; ഗവര്&#x200d;ണറുടെ നിലപാടും നയപ്രഖ്യാപനത്തിന്റെ അകക്കാമ്പും പരിശോധിക്കുമ്പോള്&#x200d; തന്നെ ഈ വേഷംകെട്ട് വ്യക്തമാണ്. സര്&#x200d;വകലാശാലകളിലെ വി.സി നിയമനവുമായി ബന്ധപ്പെട്ട് ഇരുകൂട്ടരുമുണ്ടാക്കിയ കോലാഹലങ്ങളുടെയും പിന്നീടുനടന്ന ഒത്തുതീര്&#x200d;പ്പിന്റെയും ചൂരും ചൂടും അടങ്ങുന്നതിന്റെ മുമ്പ് തന്നെയാണ് സമാനമായ രീതിയില്&#x200d; മറ്റൊരു കണ്&#x200d;കെട്ട് വിദ്യകൂടി അരങ്ങേറിയത്.</p>
<p>മുഖ്യമന്ത്രിയും ഗവര്&#x200d;ണറും തമ്മിലുണ്ടാക്കിയ അന്നത്തെ നീക്കുപോക്കുകളില്&#x200d; സി.പി.എമ്മിന്റെയും, കേന്ദ്രത്തിന്റെ പ്രതിനിധിയായ ഗവര്&#x200d;ണറെ പിന്തുണക്കുന്ന ബി.ജെ.പിയുടെയും അണികള്&#x200d; മാത്രമല്ല, ഇരുവരുടെയും ഉപജാപക സംഘങ്ങള്&#x200d; പോലും തലയില്&#x200d; കൈവെച്ചുപോയിരുന്നു. എന്നാല്&#x200d; ഈ അന്തര്&#x200d; നാടകങ്ങള്&#x200d; നിരന്തരം കണ്ടുകൊണ്ടിരിക്കുന്ന കേരളത്തിലെ ജനങ്ങള്&#x200d; ഒരേ മാളത്തില്&#x200d; നിന്ന് രണ്ടുതവണ പാമ്പുകടിക്കില്ലെന്ന ആപ്തവാക്യം കണക്കെ ഈ പൊറാട്ടു നാടകം പുറംകാല്&#x200d;കൊണ്ട് തള്ളിമാറ്റുകയും ചെയ്യുകയാണ്.</p>
<p>നയപ്രഖ്യാപനത്തിലെ 12, 15, 16 ഖണ്ഡികകളിലാണ് ഗവര്&#x200d;ണറുടെ &#8216;കൈകടത്തല്&#x200d;&#8217; ഉണ്ടായത്. &#8216;ഭരണഘടനാതത്വങ്ങളെ ദുര്&#x200d;ബലപ്പെടുത്തുന്ന യൂണിയന്&#x200d; ഗവണ്&#x200d;മെന്റിന്റെ തുടര്&#x200d;ച്ചയായ പ്രതികൂല നടപടികളുടെ ഭാഗമായി കേരളം ഗുരുതരമായ സാമ്പത്തിക ഞെരുക്കം നേരിടുകയാണ്&#8217;, &#8216;സംസ്ഥാന നിയമസഭ പാസ്സാക്കിയ ബില്ലുകള്&#x200d; ദീര്&#x200d;ഘകാലമായി കെട്ടിക്കിടക്കുകയാണ്. ഈ വിഷയങ്ങളില്&#x200d; എന്റെ സര്&#x200d;ക്കാര്&#x200d; സുപ്രീം കോടതിയെ സമീപിക്കുകയും ഭരണഘടനാ ബെഞ്ചിന് കേസ് റഫര്&#x200d; ചെയ്തിരിക്കുകയുമാണ്&#8217;. എന്നീ വാചകങ്ങളാണ് ഗവര്&#x200d;ണര്&#x200d; ഒഴിവാക്കിയത്. എന്നാല്&#x200d; &#8216;നികുതി വിഹിതവും ധനകാര്യ കമ്മീഷന്&#x200d; ഗ്രാന്റുകളും സംസ്ഥാനങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങളാകുന്നതും ഔദാര്യമല്ലാത്തതും ഈ ചുമതല ഏല്&#x200d;പ്പിക്കപ്പെട്ടിട്ടുള്ള ഭരണഘടനാ സ്ഥാപനങ്ങള്&#x200d;ക്ക് മേലുള്ള ഏതൊരു സമ്മര്&#x200d; ദ്ദവും ഫെഡറല്&#x200d; തത്വങ്ങളെ ദുര്&#x200d;ബ്ബലപ്പെടുന്നതുമാണ്&#8217; എന്ന വാചകത്തിനോടൊപ്പം &#8216;എന്റെ സര്&#x200d;ക്കാര്&#x200d; കരുതുന്നു&#8217; എന്ന് ഗവര്&#x200d;ണര്&#x200d; കൂട്ടിച്ചേര്&#x200d;ക്കുകയും ചെയ്യുകയുണ്ടായി.</p>
<p>പ്രസംഗം കഴിഞ്ഞ് ഗവര്&#x200d;ണര്&#x200d; മടങ്ങിയശേഷം സഭയില്&#x200d; മുഖ്യമന്ത്രി ഇക്കാര്യത്തില്&#x200d; പ്രതിഷേധം അറിയിക്കുകയും മന്ത്രി സഭ അംഗീകരിച്ച പ്രസംഗത്തിന് അംഗീകാരം നല്&#x200d;കണമെന്ന് സ്പീക്കറോട് അഭ്യര്&#x200d;ത്ഥിക്കുകയും ചെയ്യുകയായിരുന്നു. നയപ്രഖ്യാപന പ്രസംഗത്തില്&#x200d; വായിക്കാതെ വിട്ട ഭാഗങ്ങ ളില്&#x200d; അവാസ്തവമായ വിവരങ്ങള്&#x200d; ഉണ്ടെന്നും അവ മാറ്റാ മെന്ന് സര്&#x200d;ക്കാര്&#x200d; നേരത്തെ സമ്മതിച്ചിരുന്നുവെന്നും നിര്&#x200d; ദേശം അംഗീകരിക്കാത്തത് കൊണ്ടാണ് ആ ഭാഗം വായിക്കാതിരുന്നതെന്നും പിന്നീട് ഗവര്&#x200d;ണര്&#x200d; വിശദീകരണം നല്&#x200d;കുകയുമുണ്ടായി.</p>
<p>പ്രസംഗത്തെക്കുറിച്ച് ഇരുകൂട്ടരും തമ്മില്&#x200d; നേരത്തെ തന്നെ ധാരണയുണ്ടായിരുന്നുവെന്നത് ഗവര്&#x200d;ണറുടെ വിശദീകരണത്തില്&#x200d; നിന്ന് വ്യക്തമാണ്. ഫെഡറല്&#x200d; തത്വങ്ങളുടെ ലംഘനമുള്&#x200d;പ്പെടെയുള്ള കേന്ദ്രത്തെ വിമര്&#x200d;ശിക്കുന്ന മറ്റുഭാഗങ്ങള്&#x200d; വായിക്കാന്&#x200d; ഗവര്&#x200d;ണര്&#x200d; തയാറായതിലൂടെ പ്രസംഗത്തോട് കാതലായ വിയോജിപ്പൊന്നും അദ്ദേഹത്തിനില്ലെന്നതും പ്രകടമാണ്. അതോടൊപ്പം പ്രസംഗം പൂര്&#x200d;ണമായും വായിക്കണമെന്ന് സര്&#x200d;ക്കാറിന് ആഗ്രഹമുണ്ടായിരുന്നുവെങ്കില്&#x200d; അതിനുപയുക്തമായ സാധ്യതകള്&#x200d; തേടാനുള്ള ശ്രമങ്ങള്&#x200d; അവരുടെ ഭാഗത്തുനിന്നുണ്ടാകുകയും ചെയ്യുമായിരുന്നു. പ്രത്യേകിച്ചും ഗവര്&#x200d;ണര്&#x200d; നേരത്തെതന്നെ വിയോജിപ്പ് പ്രകടിപ്പിച്ച സാഹചര്യത്തില്&#x200d;. മുഖം രക്ഷിക്കാന്&#x200d; ചെന്നുകാണാനും കാലില്&#x200d; വീഴാനുമൊന്നും ഒരു മടിയുമില്ലെന്ന് പലവട്ടം തെളിയിച്ച മുഖ്യമന്ത്രിക്കും കൂട്ടര്&#x200d;ക്കും ഈ വി ഷയത്തില്&#x200d; മാത്രം പ്രത്യേകമായി അപകര്&#x200d;ഷബോധം തോന്നേണ്ടതുമില്ല. ഇതെല്ലാം തെളിയിക്കുന്നത് ഉഭയസമ്മതപ്രകാരമുള്ള ഏറ്റുമുട്ടലിനാണ് ഇന്നലെ സംസ്ഥാന നിയമസഭ സാക്ഷ്യംവഹിച്ചിട്ടുള്ളത് എന്നതാണ്. ചുരുക്കത്തില്&#x200d; അ സത്യങ്ങള്&#x200d; കുത്തിനിറച്ചതും എല്ലാ മേഖലയിലും പരാജയപ്പെട്ട സര്&#x200d;ക്കാരിന്റെ തെറ്റായ അവകാശവാദങ്ങളും ഒരിക്കലും ചര്&#x200d;ച്ചചെയ്യപ്പെടരുതെന്ന നിര്&#x200d;ബന്ധബുദ്ധിയാണ് ഈ കുബുദ്ധിയിലേക്ക് നയിച്ചതെന്നതാണ് യാഥാര്&#x200d;ത്ഥ്യം.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/inconsistency-in-policy-statement.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ദീപക്-ആത്മഹത്യ കേസ്; ഷിംജിത മുസ്തഫ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു</title>
		<link>https://www.chandrikadaily.com/deepak-suicide-case-shimjita-mustafa-filed-an-anticipatory-bail-application.html</link>
					<comments>https://www.chandrikadaily.com/deepak-suicide-case-shimjita-mustafa-filed-an-anticipatory-bail-application.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Wed, 21 Jan 2026 09:05:03 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Deepaksuicidecase]]></category>
		<category><![CDATA[kozhikode]]></category>
		<category><![CDATA[ShimjitaMustafa]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=374902</guid>

					<description><![CDATA[കോഴിക്കോട് ജില്ലാ കോടതി അപേക്ഷ നാളെ പരിഗണിക്കും.]]></description>
										<content:encoded><![CDATA[<p>ബസിനുള്ളില്&#x200d; വെച്ച് ലൈംഗികാതിക്രമം നേരിട്ടെന്ന ആരോപണത്തിന് പിന്നാലെ യുവാവ് ജീവനൊടുക്കിയ സംഭവത്തില്&#x200d; വീഡിയോ പകര്&#x200d;ത്തി പങ്കുവെച്ച ഷിംജിത മുസ്തഫ. കോഴിക്കോട് ജില്ലാ കോടതി അപേക്ഷ നാളെ പരിഗണിക്കും. വടകര സ്വദേശി ഷിംജിത നിലവില്&#x200d; ഒളിവില്&#x200d; തുടരുകയാണ്. ഇവര്&#x200d; വിദേശത്തേക്ക് കടക്കാനുള്ള സാധ്യത കണക്കിലെടുത്താണ് ലുക്കൗട്ട് സര്&#x200d;ക്കുലര്&#x200d; പുറത്തിറക്കിയത്. ഷിംജിതയെ കണ്ടെത്താന്&#x200d; അന്വേഷണം ഊര്&#x200d;ജിതമാക്കിയിരിക്കയാണ് പൊലീസ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/deepak-suicide-case-shimjita-mustafa-filed-an-anticipatory-bail-application.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ദീപക്-ആത്മഹത്യ കേസ്; ഷിംജിതക്കെതിരെ ലുക്ക് ഔട്ട് സര്‍ക്കുലര്‍ പുറത്തിറക്കി</title>
		<link>https://www.chandrikadaily.com/deepak-suicide-case-a-look-out-circular-was-issued-against-shimjita.html</link>
					<comments>https://www.chandrikadaily.com/deepak-suicide-case-a-look-out-circular-was-issued-against-shimjita.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Wed, 21 Jan 2026 07:44:25 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Deepaksuicidecase]]></category>
		<category><![CDATA[lookoutcircular]]></category>
		<category><![CDATA[Shimjita]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=374894</guid>

					<description><![CDATA[വടകര സ്വദേശി ഷിംജിത നിലവില്‍ ഒളിവില്‍ തുടരുകയാണ്.]]></description>
										<content:encoded><![CDATA[<p>കോഴിക്കോട്: ബസിനുള്ളില്&#x200d; വെച്ച് ലൈംഗികാതിക്രമം നേരിട്ടെന്ന ആരോപണത്തിന് പിന്നാലെ യുവാവ് ജീവനൊടുക്കിയ സംഭവത്തില്&#x200d; വീഡിയോ പകര്&#x200d;ത്തി പങ്കുവെച്ച ഷിംജിത മുസ്തഫക്കെതിരെ ലുക്കൗട്ട് സര്&#x200d;ക്കുലര്&#x200d; പുറത്തിറക്കി. വടകര സ്വദേശി ഷിംജിത നിലവില്&#x200d; ഒളിവില്&#x200d; തുടരുകയാണ്. ഇവര്&#x200d; വിദേശത്തേക്ക് കടക്കാനുള്ള സാധ്യത കണക്കിലെടുത്താണ് ലുക്കൗട്ട് സര്&#x200d;ക്കുലര്&#x200d; പുറത്തിറക്കിയത്. ഷിംജിതയെ കണ്ടെത്താന്&#x200d; അന്വേഷണം ഊര്&#x200d;ജിതമാക്കിയിരിക്കയാണ് പൊലീസ്.</p>
<p>സംഭവത്തില്&#x200d; ഷിംജിതയ്‌ക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ആത്മഹത്യ ചെയ്ത ദീപക്കിന്റെ അമ്മ നല്&#x200d;കിയ പരാതിയിലാണ് കേസെടുത്തത്. മെഡിക്കല്&#x200d; കോളേജ് പൊലീസ് ദീപക്കിന്റെ വീട്ടിലെത്തി മാതാപിതാക്കളുടെയും സഹോദരന്റെയും അടക്കം മൊഴി രേഖപ്പെടുത്തിയിരുന്നു. ആരോപണം വ്യാജമാണെന്നും തനിക്ക് മനോവിഷമം ഉണ്ടായി എന്നും മകന്&#x200d; സൂചിപ്പിച്ചിരുന്നുവെന്നും ദീപക്കിന്റെ മാതാപിതാക്കള്&#x200d; പൊലീസിന് മൊഴി നല്&#x200d;കിയിരുന്നു. ദീപക്കിന്റെ സുഹൃത്തിന്റെ മൊഴിയും പൊലീസ് രേഖപ്പെടുത്തിയിരുന്നു.</p>
<p>സംഭവവുമായി ബന്ധപ്പെട്ട് ഡിസംബര്&#x200d; 19ന് തന്നെ യുവതിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു. എന്നാല്&#x200d; ഇതിന് പിന്നാലെ യുവതി ഒളിവില്&#x200d; പോയി. അതേസമയം യുവതി മുന്&#x200d;കൂര്&#x200d; ജാമ്യത്തിന് വേണ്ടി ശ്രമിക്കുന്നതായാണ് വിവരം. ഇതിനിടെ ഷിംജിത സംസ്ഥാനം വിട്ട് മംഗളൂരുവിലേക്ക് എത്തിയെന്ന സൂചനയും ലഭിച്ചിരുന്നു. കേസില്&#x200d; സുപ്രധാന തെളിവായ ദീപക്കിന്റെ ദൃശ്യങ്ങള്&#x200d; ചിത്രീകരിച്ച മൊബൈല്&#x200d; ഫോണും പൊലീസിന് കണ്ടെടുക്കേണ്ടതുണ്ട്.</p>
<p>അതിക്രമം നടന്നുവെന്ന് ആരോപിക്കപ്പെട്ട ബസിലെ ജീവനക്കാരുടെ മൊഴി കഴിഞ്ഞ ദിവസം പൊലീസ് രേഖപ്പെടുത്തിയിരുന്നു. ബസിലെ സിസിടിവി ദൃശ്യങ്ങളും പൊലീസ് പരിശോധിച്ചിരുന്നു. സംഭവ ദിവസം ആരും പരാതി പറഞ്ഞിട്ടില്ലെന്നായിരുന്നു ബസിലെ ജീവനക്കാര്&#x200d; റിപ്പോര്&#x200d;ട്ടറിനോട് പറഞ്ഞത്. പരാതി പറഞ്ഞിരുന്നുവെങ്കില്&#x200d; പൊലീസില്&#x200d; അറിയിക്കുമായിരുന്നുവെന്നും ബസ് ജീവനക്കാര്&#x200d; വ്യക്തമാക്കിയിരുന്നു.</p>
<p>കണ്ണൂരിലേക്കുള്ള യാത്രയില്&#x200d; ബസില്&#x200d;വെച്ച് കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക് അപമര്യാദയായി പെരുമാറിയെന്നായിരുന്നു വീഡിയോ സഹിതം യുവതി സമൂഹമാധ്യമത്തില്&#x200d; ആരോപണം ഉന്നയിച്ചത്. വീഡിയോ വ്യാപകമായി പ്രചരിക്കുകയും ദീപക്കിനെതിരെ വ്യാപക സൈബര്&#x200d; ആക്രമണം നടക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ ദീപക് മാനസികമായി തകര്&#x200d;ന്ന അവസ്ഥയിലായിരുന്നു. ഞായറാഴ്ചയായിരുന്നു ദീപക്കിനെ വീട്ടില്&#x200d; മരിച്ചനിലയില്&#x200d; കണ്ടെത്തിയത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/deepak-suicide-case-a-look-out-circular-was-issued-against-shimjita.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>തിരുനാവായ കുംഭമേള; വില്ലേജ് ഓഫീസര്‍ സ്റ്റോപ്പ് മെമ്മോ നല്‍കിയ പാലത്തില്‍ പൊലീസ് പരിശോധന</title>
		<link>https://www.chandrikadaily.com/holy-name-kumbh-mela-police-inspection-on-the-bridge-issued-by-the-village-officer-stop-memo.html</link>
					<comments>https://www.chandrikadaily.com/holy-name-kumbh-mela-police-inspection-on-the-bridge-issued-by-the-village-officer-stop-memo.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Wed, 21 Jan 2026 07:29:47 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[KumbhaMela]]></category>
		<category><![CDATA[police]]></category>
		<category><![CDATA[stopmemo]]></category>
		<category><![CDATA[thirunnavaya]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=374890</guid>

					<description><![CDATA[ഹൈക്കോടതിയുടെ നിര്‍ദ്ദേശപ്രകാരമാണ് പരിശോധന നടത്തുന്നത്.]]></description>
										<content:encoded><![CDATA[<p>തിരുനാവായ: തിരുനാവായയില്&#x200d; കുംഭമേളക്ക് ആയി നിര്&#x200d;മിച്ച പാലത്തില്&#x200d; പൊലീസ് പരിശോധന. വില്ലേജ് ഓഫീസര്&#x200d; സ്റ്റോപ്പ് മെമ്മോ നല്&#x200d;കിയ പാലത്തിലാണ് പൊലീസ് പരിശോധന നടത്തുന്നത്. മലപ്പുറം ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിലാണ് പരിശോധന. ഹൈക്കോടതിയുടെ നിര്&#x200d;ദ്ദേശപ്രകാരമാണ് പരിശോധന നടത്തുന്നത്. പാലത്തിന് വില്ലേജ് ഓഫീസര്&#x200d; സ്റ്റോപ്പ് നമ്പര്&#x200d; നല്&#x200d;കിയതോടെ സംഘാടകര്&#x200d; ഹൈക്കോടതിയെ സമീപിച്ചിരുന്നു.</p>
<p>ജനുവരി 18 മുതല്&#x200d; ഫെബ്രുവരി മൂന്നുവരെ നടക്കുന്ന കുംഭമേളയുടെ ഭാഗമായി ഭാരതപ്പുഴയില്&#x200d; മണല്&#x200d; നീക്കി താത്കാലികമായി പാലം നിര്&#x200d;മിക്കുന്നത് റവന്യൂ വകുപ്പ് അധികൃതര്&#x200d; തടഞ്ഞിരുന്നു. പുഴ കൈയേറി പാലം നിര്&#x200d;മിക്കുന്നതും മണ്ണുമാന്തിയന്ത്രം പുഴയിലേക്കിറക്കി നിരപ്പാക്കിയതും കേരള നദീതീര സംരക്ഷണ നിയമത്തിന്റെ ലംഘനമാണെന്നു കാണിച്ചാണ് തിരുനാവായ വില്ലേജ് ഓഫീസര്&#x200d; സ്റ്റോപ്പ്മെമ്മോ നല്&#x200d;കിയത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/holy-name-kumbh-mela-police-inspection-on-the-bridge-issued-by-the-village-officer-stop-memo.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>രണ്ടാം തവണയും കത്തിക്കയറി സ്വര്‍ണവില; ഗ്രാമിന് 225 കൂടി</title>
		<link>https://www.chandrikadaily.com/goldprice-has-gone-up-for-the-second-time-225-per-gram-more.html</link>
					<comments>https://www.chandrikadaily.com/goldprice-has-gone-up-for-the-second-time-225-per-gram-more.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Wed, 21 Jan 2026 07:12:39 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[goldjwellery]]></category>
		<category><![CDATA[goldprice]]></category>
		<category><![CDATA[goldratetoday]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=374883</guid>

					<description><![CDATA[ഇന്ന് രാവിലെ പവന് 3,650 രൂപ വര്‍ധിച്ച് 1,13,520 രൂപയായിരുന്നു.]]></description>
										<content:encoded><![CDATA[<p>സംസ്ഥാനത്ത് ഇന്ന് സ്വര്&#x200d;ണവില വീണ്ടും കുത്തനെ ഉയര്&#x200d;ന്നു. ഗ്രാമിന് 225 കൂടി 14,415 രൂപയായി. പവന് 5480 കൂടി 1,15,320 രൂപയായി. ഇന്ന് രാവിലെ പവന് 3,650 രൂപ വര്&#x200d;ധിച്ച് 1,13,520 രൂപയായിരുന്നു. ഗ്രാമിന് 460 രൂപ ഉയര്&#x200d;ന്ന് 14,190 രൂപയിലേക്കാണ് വില എത്തിയത്. ഇന്നലെ ഒരു ദിവസത്തിനിടെ മൂന്ന് തവണ ഉയര്&#x200d;ന്ന സ്വര്&#x200d;ണവില വൈകിട്ട് ചെറിയ ഇടിവ് രേഖപ്പെടുത്തിയിരുന്നെങ്കിലും, ഇന്ന് രണ്ടാമതും ശക്തമായ കുതിപ്പാണ് ഉണ്ടായത്. രാജ്യാന്തര വിപണിയില്&#x200d; സ്വര്&#x200d;ണം ഔണ്&#x200d;സിന് 4,800 ഡോളര്&#x200d; കടന്നതാണ് വിലവര്&#x200d;ധനയ്ക്ക് പ്രധാന കാരണമായി വിലയിരുത്തുന്നത്.</p>
<p>ഗ്രീന്&#x200d;ലന്&#x200d;ഡ് കൈവശപ്പെടുത്തുമെന്ന് മുന്&#x200d; അമേരിക്കന്&#x200d; പ്രസിഡന്റ് ഡോണള്&#x200d;ഡ് ട്രംപ് നടത്തിയ പ്രസ്താവനയെ തുടര്&#x200d;ന്ന് ആഗോള വിപണിയില്&#x200d; അനിശ്ചിതത്വം വര്&#x200d;ധിച്ചതും സ്വര്&#x200d;ണത്തിലേക്കുള്ള നിക്ഷേപം കൂടാന്&#x200d; ഇടയാക്കി. ഡിസംബര്&#x200d; 23-നാണ് സംസ്ഥാനത്ത് സ്വര്&#x200d;ണവില ആദ്യമായി ഒരു ലക്ഷം രൂപ കടന്നത്. തുടര്&#x200d;ന്ന് ദിവസങ്ങളിലുടനീളം വില ഉയര്&#x200d;ച്ച തുടരുകയും കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ചെറിയ കുറവും വര്&#x200d;ധനയും ആവര്&#x200d;ത്തിച്ചുള്ള &#8216;യുടേണ്&#x200d;&#8217; നിലയിലായിരിക്കുകയും ചെയ്തു. അതിന് ശേഷമാണ് ഇന്നത്തെ ശക്തമായ ഉയര്&#x200d;ച്ച. ലോകത്തിലെ ഏറ്റവും വലിയ സ്വര്&#x200d;ണ ഉപഭോക്താക്കളില്&#x200d; ഒന്നായ ഇന്ത്യ വര്&#x200d;ഷംതോറും ടണ്&#x200d;കണക്കിന് സ്വര്&#x200d;ണം ഇറക്കുമതി ചെയ്യുന്നു. അതിനാല്&#x200d; തന്നെ അന്താരാഷ്ട്ര വിപണിയിലെ ചെറിയ മാറ്റങ്ങള്&#x200d; പോലും കേരളം ഉള്&#x200d;പ്പെടെയുള്ള രാജ്യത്തെ സ്വര്&#x200d;ണവിലയെ നേരിട്ട് സ്വാധീനിക്കുമെന്ന് വിപണി വിദഗ്ധര്&#x200d; ചൂണ്ടിക്കാട്ടുന്നു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/goldprice-has-gone-up-for-the-second-time-225-per-gram-more.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മലക്കം മറിഞ്ഞ് മന്ത്രി സജി ചെറിയാന്‍; വിവാദ പരാമര്‍ശത്തില്‍ ഖേദ പ്രകടനം</title>
		<link>https://www.chandrikadaily.com/minister-of-malacca-marinj-saji-cherian-expressing-regret-for-the-controversial-remark.html</link>
					<comments>https://www.chandrikadaily.com/minister-of-malacca-marinj-saji-cherian-expressing-regret-for-the-controversial-remark.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Wed, 21 Jan 2026 06:34:12 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[cpim]]></category>
		<category><![CDATA[minister]]></category>
		<category><![CDATA[pinaryivijayan]]></category>
		<category><![CDATA[SajiCherian]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=374875</guid>

					<description><![CDATA[പാര്‍ട്ടിക്കുള്ളില്‍ നിന്നും പുറത്തുനിന്നും സമ്മര്‍ദ്ദം ഏറിയ സാഹചര്യത്തിലാണ് മന്ത്രിയുടെ ഖേദം പ്രകടനം.]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: മലപ്പുറവുമായി ബന്ധപ്പെട്ട് നടത്തിയ വിവാദ പരാമര്&#x200d;ശത്തില്&#x200d; ഖേദം പ്രകടിപ്പിച്ച് സാംസ്‌കാരിക മന്ത്രി സജി ചെറിയാന്&#x200d;. പ്രസ്താവന പിന്&#x200d;വലിച്ച് കൊണ്ടാണ് സജി ചെറിയാന്&#x200d; ഖേദം പ്രകടിപ്പിച്ചിരിക്കുന്നത്. പാര്&#x200d;ട്ടിക്കുള്ളില്&#x200d; നിന്നും പുറത്തുനിന്നും സമ്മര്&#x200d;ദ്ദം ഏറിയ സാഹചര്യത്തിലാണ് മന്ത്രിയുടെ ഖേദം പ്രകടനം.</p>
<p>മലപ്പുറത്തെയും കാസര്&#x200d;കോട്ടെയും ജനപ്രതിനിധികളുടെ മതം തിരയണമെന്ന തരത്തിലായിരുന്നു സജി ചെറിയാന്റെ പ്രസ്താവന. പാര്&#x200d;ട്ടിക്കുള്ളില്&#x200d; വികാരം ശക്തമായിട്ടും സിപിഎം നേതൃത്വവും മുഖ്യമന്ത്രിയും സജിയെ തള്ളിപ്പഞ്ഞില്ല. സജി പറഞ്ഞതിനെ തള്ളുകയോ സജിയെക്കൊണ്ടു തിരുത്തിക്കുകയോ വേണമെന്ന നിര്&#x200d;ദേശമാണു പാര്&#x200d;ട്ടിയിലെ പ്രധാനപ്പെട്ട നേതാക്കളടക്കം നേതൃത്വത്തിനു മുന്നില്&#x200d;വച്ചത്.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/minister-of-malacca-marinj-saji-cherian-expressing-regret-for-the-controversial-remark.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സന്തോഷ് ട്രോഫിയ്ക്ക് ഇന്ന് കിക്കോഫ്</title>
		<link>https://www.chandrikadaily.com/for-santosh-trophy-kickoff-today.html</link>
					<comments>https://www.chandrikadaily.com/for-santosh-trophy-kickoff-today.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Wed, 21 Jan 2026 06:14:00 +0000</pubDate>
				<category><![CDATA[Sports]]></category>
		<category><![CDATA[Kickoff]]></category>
		<category><![CDATA[SantoshTrophy]]></category>
		<category><![CDATA[sportsnews]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=374866</guid>

					<description><![CDATA[നിലവിലെ റണ്ണറപ്പായ കേരളം വ്യാഴാഴ്ച പഞ്ചാബിനെതിരെ ആദ്യ പോരിനിറങ്ങും.]]></description>
										<content:encoded><![CDATA[<p>ഗുവാഹതി: ദേശീയ ഫുട്ബാള്&#x200d; ടൂര്&#x200d;ണമെന്റായ സന്തോഷ് ട്രോഫിയുടെ 79ാം പതിപ്പിന്റെ അന്തിമ റൗണ്ട് മത്സരങ്ങള്&#x200d; ബുധനാഴ്ച തുടങ്ങും. അസമിലെ ധാകുവാഖാന, സിലാപതാര്&#x200d; സ്റ്റേഡിയങ്ങളിലാണ് കളി. ഉദ്ഘാടന ദിനത്തില്&#x200d; ഉത്തരാഖണ്ഡ്-രാജസ്ഥാന്&#x200d;, ബംഗാള്&#x200d;-നാഗാലാന്&#x200d;ഡ്, തമിഴ്‌നാട്-അസം മത്സരങ്ങള്&#x200d; നടക്കും. നിലവിലെ റണ്ണറപ്പായ കേരളം വ്യാഴാഴ്ച പഞ്ചാബിനെതിരെ ആദ്യ പോരിനിറങ്ങും.</p>
<p>12 ടീമുകളാണ് അന്തിമ റൗണ്ടിലുള്ളത്. ഗ്രൂപ് എ-യില്&#x200d; ആതിഥേയരായ അസം, നിലവിലെ ചാമ്പ്യന്മാരായ ബംഗാള്&#x200d;, തമിഴ്നാട്, ഉത്തരാഖണ്ഡ്, നാഗാലാന്&#x200d;ഡ്, രാജസ്ഥാന്&#x200d;, ബി-യില്&#x200d; കേരളം, സര്&#x200d;വിസസ്, പഞ്ചാബ്, ഒഡിഷ, റെയില്&#x200d;വേസ്, മേഘാലയ ടീമുകളാണുള്ളത്. കഴിഞ്ഞ വര്&#x200d;ഷത്തെ ഫൈനലിസ്റ്റുകളെന്ന നിലയില്&#x200d; ബംഗാളും കേരളവും ആതിഥേയരായി അസമും അന്തിമ റൗണ്ടിന് നേരിട്ട് യോഗ്യത നേടി. യോഗ്യത മത്സരങ്ങള്&#x200d; കളിച്ചാണ് ബാക്കി ഒമ്പത് ടീമുകളെത്തിയത്. ഓരോ ഗ്രൂപ്പില്&#x200d;നിന്നും നാല് വീതം ടീമുകള്&#x200d; ക്വാര്&#x200d;ട്ടര്&#x200d; ഫൈനലില്&#x200d; കടക്കും. ഫെബ്രുവരി രണ്ടിനും മൂന്നിനും ക്വാര്&#x200d;ട്ടറും അഞ്ചിന് സെമി ഫൈനലും എട്ടിന് ഫൈനലും അരങ്ങേറും.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/for-santosh-trophy-kickoff-today.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
