<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>Sreenitha &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/author/webdesk20/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Thu, 20 Nov 2025 04:04:41 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>Sreenitha &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ഗസ്സ പദ്ധതി: പുതിയ സംഘര്‍ഷങ്ങളിലേക്കോ</title>
		<link>https://www.chandrikadaily.com/the-gaza-project-towards-new-conflicts.html</link>
					<comments>https://www.chandrikadaily.com/the-gaza-project-towards-new-conflicts.html#respond</comments>
		
		<dc:creator><![CDATA[Sreenitha]]></dc:creator>
		<pubDate>Thu, 20 Nov 2025 04:04:41 +0000</pubDate>
				<category><![CDATA[editorial]]></category>
		<category><![CDATA[chandrikaeditorial]]></category>
		<category><![CDATA[gaza]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=364431</guid>

					<description><![CDATA[15 അംഗ രക്ഷാ സമിതിയിലെ 13 രാജ്യങ്ങളുടെ പിന്തുണയോടെ പാസ്സായ പ്രമേയം, ഗസ്സയെ കീറിമുറിക്കാനും അന്താരാഷ്ട്ര സൈന്യത്തെ വിന്യസിക്കാനും വ്യവസ്ഥ ചെയ്യുന്നുണ്ട്.]]></description>
										<content:encoded><![CDATA[<p>അമേരിക്കന്&#x200d; പ്രസിഡണ്ട് ഡൊണാള്&#x200d;ഡ് ട്രംപ് അവതരിപ്പിച്ച ഗസ്സ പദ്ധതിക്ക് യു.എന്&#x200d; രക്ഷാ സമിതി അംഗീകാരം നല്&#x200d;കിയതോടെ, ഫലസ്തീന്&#x200d; വീണ്ടും ലോകശ്രദ്ധയുടെ കേന്ദ്രബിന്ദുവായിരിക്കുകയാണ്. 15 അംഗ രക്ഷാ സമിതിയിലെ 13 രാജ്യങ്ങളുടെ പിന്തുണയോടെ പാസ്സായ പ്രമേയം, ഗസ്സയെ കീറിമുറിക്കാനും അന്താരാഷ്ട്ര സൈന്യത്തെ വിന്യസിക്കാനും വ്യവസ്ഥ ചെയ്യുന്നുണ്ട്. എന്നാല്&#x200d;, ഒരു &#8216;നിര്&#x200d;ണ്ണായക ചുവടുവെപ്പ്&#8217; എന്ന് യു.എന്&#x200d; സെക്രട്ടറി ജനറല്&#x200d; അന്റോണിയോ ഗുട്ടറസ് വിശേഷിപ്പിച്ച ഈ നീക്കം, മേഖലയില്&#x200d; നിലവിലെ സംഘര്&#x200d;ഷങ്ങള്&#x200d;ക്ക് ശമനം നല്&#x200d;കുമോ, അതോ പുതിയ അസ്വാരസ്യങ്ങള്&#x200d;ക്ക് വഴി തുറക്കുമോ എന്നതാണ് ഉയരുന്ന അടിസ്ഥാന ചോദ്യം.</p>
<p>റഷ്യയും ചൈനയും വോട്ടെടുപ്പില്&#x200d; നിന്ന് വിട്ടുനിന്നെങ്കിലും, ശക്തമായ പിന്തുണയോടെയാണ് പ്രമേയം രക്ഷാസമിതി അംഗീകരിച്ചത്. രണ്ടാംഘട്ട വെടിനിര്&#x200d;ത്തലിനും ദ്വിരാഷ്ട്ര പരിഹാരമെന്ന ദീര്&#x200d;ഘകാല ലക്ഷ്യത്തിലേക്കും ഇത് വഴിയൊരുക്കുമെന്നാണ് ഗുട്ടറസ് പ്രതീക്ഷിക്കുന്നത്. ഫലസ്തീനികളുടെ സമാധാന ജീവിതം ഉറപ്പുവരുത്തുന്നതും സ്വയം നിര്&#x200d;ണയാവകാശം അംഗീകരിക്കുന്നതുമാണ് പ്രമേയമെന്ന നിലപാടാണ് ഫലസ്തീന്&#x200d; അതോറിറ്റിയും സ്വീകരിച്ചിരിക്കുന്നത്. പ്രമേയത്തെ സമാധാന ശ്രമമായി ഇവരൊക്കെ കാണാന്&#x200d; ശ്രമിക്കുമ്പോഴും അതിന്റെ ഉള്ളടക്ക ത്തെക്കുറിച്ചുള്ള ആശങ്കകള്&#x200d; ശക്തമാണ്.</p>
<p>ഗസ്സയുടെ പ്രതിരോധ ശക്തിയായ ഹമാസ് യു.എന്&#x200d; നീക്കത്തെ ശക്തമായി എതിര്&#x200d;ക്കുകയാണ്. അന്താരാഷ്ട്ര സേനയുടെ സാന്നിധ്യം അംഗീകരിക്കില്ലെന്നും നടപടി ഗുണം ചെയ്യില്ലെന്നുമാണ് അവരുടെ നിലപാട്. ഗസ്സയുടെ ഭൂമിശാസ്ത്രപരമായ സമഗ്രതയെ തകര്&#x200d;ക്കുന്നതും വിദേശ ശക്തിക്ക് മേഖലയില്&#x200d; നേരിട്ടുള്ള സ്വാധീനം നല്&#x200d;കുന്നതുമാണ് പദ്ധതി. ഇസ്രാഈലിന്റെ അധിനിവേശത്തെ തടയാനോ, ഗസ്സയിലെ ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങള്&#x200d; നിറവേ റ്റാനോ അല്ലാതെ, മേഖലയെ നിയന്ത്രിക്കാന്&#x200d; വരുന്ന അന്താ രാഷ്ട്ര സൈന്യത്തിന്റെ സാന്നിധ്യം പുതിയ സംഘര്&#x200d;ഷങ്ങള്&#x200d;ക്ക് തിരികൊളുത്താന്&#x200d; സാധ്യതയുണ്ട്. ഫലസ്തീന്&#x200d; അതോറിറ്റി ഈ നീക്കത്തെ പിന്തുണയ്ക്കുമ്പോഴും, ഈ പ്രമേയം ഫലസ്തീനികളുടെ അടിസ്ഥാന ആവശ്യങ്ങളെ എത്രത്തോളം നിറവേറ്റുന്നുണ്ട് എന്ന ചോദ്യം പ്രസക്തമാണ്.</p>
<p>പ്രമേയം രണ്ടാംഘട്ട വെടിനിര്&#x200d;ത്തലിന് ഊന്നല്&#x200d; നല്&#x200d;കുന്നുണ്ടെങ്കിലും, ഒരു സ്ഥിരമായ വെടിനിര്&#x200d;ത്തലിനെക്കുറിച്ച് വ്യക്തമായ ഉറപ്പുകളില്ല. ഇസ്രാഈല്&#x200d; അധിനിവേശത്തില്&#x200d; നിന്നുള്ള സംരക്ഷണം എന്ന ഫലസ്തീന്&#x200d; ആവശ്യം പ്രമേയത്തില്&#x200d; വേണ്ടത്ര പരിഗണിക്കുന്നില്ല. അന്താരാഷ്ട്ര സേനയുടെ വി ന്യാസം ഇസ്രാഈലിന്റെ സൈനിക നടപടികളെ എത്രത്തോളം നിയന്ത്രിക്കുമെന്നതിലും വ്യക്തതയില്ല. ഗസ്സയിലേക്കുള്ള അവശ്യസാധനങ്ങളുടെ തടസ്സമില്ലാത്ത ഒഴുക്ക് ഉറപ്പുവരുത്തേണ്ടത് അടിയന്തര ആവശ്യമാണ്. എന്നാല്&#x200d;, ഈ പദ്ധതി ഇതിനെക്കുറിച്ച് കൃത്യമായ ഉറപ്പുകള്&#x200d; നല്&#x200d;കുന്നില്ല. ദ്വിരാഷ്ട്ര പരിഹാരമെന്ന ലക്ഷ്യത്തിലേക്ക് വഴിതുറക്കും എന്ന് പറയുന്നുണ്ടെങ്കിലും സ്വതന്ത്ര ഫലസ്തീന്&#x200d; രാഷ്ട്രത്തിന്റെ രൂപീകരണത്തിന് പദ്ധതി നേരിട്ട് ഉറപ്പുനല്&#x200d;കുന്നില്ല. ഫലസ്തീനികളുടെ അതിജീവനത്തിനും സ്വയംനിര്&#x200d;ണ്ണയാ വകാശത്തിനും വേണ്ടി നിലകൊള്ളുന്നതിനേക്കാള്&#x200d;, ഗസ്സ യിലെ സാഹചര്യം &#8216;നിയന്ത്രിക്കാന്&#x200d;&#8217; വേണ്ടിയുള്ള താല്&#x200d;ക്കാലിക പരിഹാരമായേ പദ്ധതിയെ കാണാനാകൂ എന്നതാണ് യാഥാര്&#x200d;ത്ഥ്യം.</p>
<p>നിലവിലെ ഗസ്സയെ മൂന്ന് ഭാഗങ്ങളാക്കി വിഭജിക്കുന്നതാണ് ട്രംപ് മുന്നോട്ടുവച്ച ഗസ്സ പദ്ധതി. ഇസ്രാഈലി സൈന്യത്തിന്റെയും അന്താരാഷ്ട്ര സൈന്യത്തിന്റെയും നിയന്ത്രണത്തിലുള്ള ഗ്രീന്&#x200d; സോണ്&#x200d; നിര്&#x200d;മ്മിക്കാനുള്ള വന്&#x200d; പദ്ധതിക്കാണ് യു.എസ് കോപ്പുകൂട്ടുന്നത്. ഇതോടെ ഫലസ്തീനി കള്&#x200d; മുഴുവന്&#x200d; നിലവിലെ ഗസ്സയുടെ പകുതി ഭൂപ്രദേശം മാത്രം വരുന്ന റെഡ്‌സോണിലേക്ക് ആട്ടിയോടിക്കപ്പടും. ഗ്രീന്&#x200d;, റെഡ് സോണുകള്&#x200d;ക്കിടയിലെ ഇടനാഴിയായ യെല്ലോ സോണില്&#x200d; ഇസ്രാഈല്&#x200d; &#8211; അന്താരാഷ്ട്ര സൈന്യം നിലയുറപ്പിക്കും. മാത്രമല്ല, അന്താരാഷ്ട്ര സൈന്യം എന്ന പേരില്&#x200d; വിന്യ സിക്കപ്പെടുന്നത് യു.എന്&#x200d; സമാധാന സേനയായിരിക്കില്ല. പകരം യു.എസ് നിര്&#x200d;ദേശിക്കുന്ന ഏതാനും രാജ്യങ്ങളില്&#x200d; നിന്നുള്ള സൈന്യത്തെ ഉള്&#x200d;പ്പെടുത്തിക്കൊണ്ടുള്ള പ്രത്യേക സേനയായിരിക്കും. പരിശീലനം ലഭിച്ച ഫലസ്തീന്&#x200d; പൊലീസ് സേനക്കൊപ്പമായിരിക്കും ഇവരുടെ പ്രവര്&#x200d;ത്തനം. ഫ ലത്തില്&#x200d; ഇസ്രാഈല്&#x200d; താല്&#x200d;പര്യങ്ങളെ പൂര്&#x200d;ണമായും തൃപ്തിപ്പെടുത്തുന്ന തരത്തിലാണ് ട്രംപിന്റെ സമാധാന പദ്ധതി അംഗീകരിക്കപ്പെട്ടിരിക്കുന്നത്.</p>
<p>ഗസ്സ പദ്ധതിയുടെ അംഗീകാരം ഒരു വഴിത്തിരിവാണ്. ഇത് സമാധാനത്തിന്റെ ദിശയിലേക്ക് വഴി തുറക്കുമോ, അതോ ഗസ്സയുടെ ഭൂമിശാസ്ത്രപരവും രാഷ്ട്രീയപരവുമായ അഖണ്ഡതയെ തകര്&#x200d;ത്ത് പുതിയ അധികാര കേന്ദ്രങ്ങളെ സൃ ഷ്ടിക്കുമോ എന്നത് വരും ദിവസങ്ങളിലെ സംഭവവികാസങ്ങളെ ആശ്രയിച്ചിരിക്കും. ഫലസ്തീനികളുടെ ന്യായമായ ആവശ്യങ്ങള്&#x200d; പൂര്&#x200d;ണ്ണമായി അംഗീകരിക്കാതെ ഒരു സമാധാന ശ്രമവും വിജയിക്കില്ല. അതിനാല്&#x200d;, യു.എന്&#x200d; രക്ഷാ സമിതിയുടെ ഈ നീക്കം ഒരു &#8216;നിര്&#x200d;ണ്ണായക ചുവടുവെപ്പാകണമെങ്കില്&#x200d;&#8217;, അത് തദ്ദേശീയ ജനതയുടെ അതിജീവനത്തിനും സ്വാതന്ത്യ്രത്തിനും വേണ്ടിയുള്ള ഉറപ്പുകള്&#x200d; നല്&#x200d;കേണ്ടതുണ്ട്.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/the-gaza-project-towards-new-conflicts.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>11കാരിയെ ലൈംഗികമായി പീഡിപ്പിച്ച പിതാവിന് 178 വര്‍ഷം തടവ്; 10.75 ലക്ഷം പിഴയും</title>
		<link>https://www.chandrikadaily.com/father-who-molested-11-year-old-girl-gets-178-years-in-prison-10-75-lakh-as-fine-2.html</link>
					<comments>https://www.chandrikadaily.com/father-who-molested-11-year-old-girl-gets-178-years-in-prison-10-75-lakh-as-fine-2.html#respond</comments>
		
		<dc:creator><![CDATA[Sreenitha]]></dc:creator>
		<pubDate>Thu, 20 Nov 2025 03:41:17 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[malappuram]]></category>
		<category><![CDATA[posco case]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=364425</guid>

					<description><![CDATA[അരീക്കോട് സ്വദേശിയായ 40 കാരനാണ് പ്രതി.]]></description>
										<content:encoded><![CDATA[<p>മലപ്പുറം: 11 വയസ്സുകാരിയായ മകളെ ലൈംഗികമായി പീഡിപ്പിച്ച പിതാവിന് 178 വര്&#x200d;ഷം ഒരു മാസം കഠിന തടവും 10.75 ലക്ഷം രൂപ പിഴയും വിധിച്ചതായി മഞ്ചേരി സ്‌പെഷല്&#x200d; പോക്സോ കോടതി അറിയിച്ചു. അരീക്കോട് സ്വദേശിയായ 40 കാരനാണ് പ്രതി.</p>
<p>2022 ലും 2023 ലും മൂന്ന് തവണയാണ് ഇയാള്&#x200d; മകളെ ലൈംഗികമായി പീഡിപ്പിച്ചതെന്ന് കേസ് പറയുന്നു. പീഡന വിവരം പുറത്തുപറഞ്ഞാല്&#x200d; കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നുവെന്നും, മകളുടെ മുന്നില്&#x200d; വെച്ച് മൊബൈല്&#x200d; ഫോണില്&#x200d; അശ്ലീല ദൃശ്യങ്ങള്&#x200d; കണ്ടതായും പരാതിയില്&#x200d; ഉള്&#x200d;പ്പെടുത്തിയിരുന്നു.</p>
<p>വിവിധ വകുപ്പുകളിലായി 178 വര്&#x200d;ഷവും ഒരു മാസവും തടവുശിക്ഷ അനുഭവിക്കണമെന്ന് കോടതി ഉത്തരവിട്ടു. പ്രതിയില്&#x200d; നിന്ന് ഈടാക്കുന്ന 10.75 ലക്ഷം രൂപ പിഴ അതിജീവിതയ്ക്ക് നല്&#x200d;കണമെന്നും കോടതി നിര്&#x200d;ദേശിച്ചു. പിഴ അടയ്ക്കാനാകാത്ത പക്ഷം ഓരോ വകുപ്പിലും മൂന്നു മാസം വീതം അധിക തടവ് അനുഭവിക്കണമെന്നും കോടതി വ്യക്തമാക്കി.</p>
<p>അതിജീവിതയ്ക്ക് സര്&#x200d;ക്കാരിന്റെ വിക്ടിം കമ്പനസേഷന്&#x200d; ഫണ്ടില്&#x200d; നിന്ന് നഷ്ടപരിഹാരം ലഭിക്കാനുള്ള നടപടികള്&#x200d; സ്വീകരിക്കണമെന്ന് ജില്ല ലീഗല്&#x200d; സര്&#x200d;വീസസ് അതോറിറ്റിക്ക് കോടതി നിര്&#x200d;ദ്ദേശം നല്&#x200d;കി.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/father-who-molested-11-year-old-girl-gets-178-years-in-prison-10-75-lakh-as-fine-2.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
