<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>sreenitha &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/author/webdesk21/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Thu, 29 Jan 2026 02:00:37 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>sreenitha &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ടി20: ന്യൂസിലൻഡിന് 50 റൺസ് ജയം, ഇന്ത്യയ്ക്ക് പരമ്പരയിൽ തിരിച്ചടി</title>
		<link>https://www.chandrikadaily.com/t20-new-zealand-win-by-50-runs-india-lose-series.html</link>
					<comments>https://www.chandrikadaily.com/t20-new-zealand-win-by-50-runs-india-lose-series.html#respond</comments>
		
		<dc:creator><![CDATA[sreenitha]]></dc:creator>
		<pubDate>Thu, 29 Jan 2026 02:00:37 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[Sports]]></category>
		<category><![CDATA[indiavsnewzland]]></category>
		<category><![CDATA[sportsnews]]></category>
		<category><![CDATA[T20]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=376087</guid>

					<description><![CDATA[പരിക്കുമൂലം ഇഷാൻ കിഷൻ ടീമിൽ ഇല്ലാതെയാണ് ഇന്ത്യ മത്സരത്തിനിറങ്ങിയത്.]]></description>
										<content:encoded><![CDATA[<p>വിശാഖപട്ടണം: ന്യൂസിലൻഡിനെതിരായ നാലാം ടി20 മത്സരത്തിൽ ഇന്ത്യയ്ക്ക് 50 റൺസ് തോൽവി. കിവീസ് ഉയർത്തിയ 216 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ 165 റൺസിൽ ഓൾ ഔട്ടായി. പരിക്കുമൂലം ഇഷാൻ കിഷൻ ടീമിൽ ഇല്ലാതെയാണ് ഇന്ത്യ മത്സരത്തിനിറങ്ങിയത്. മൂന്ന് വിക്കറ്റുകൾ വീഴ്ത്തിയ കിവീസ് ക്യാപ്റ്റൻ മിച്ചൽ സാന്റ്നറാണ് മത്സരത്തിലെ താരമായി തിളങ്ങിയത്.</p>
<p>ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ന്യൂസിലൻഡ് വിശാഖപട്ടണത്ത് തകർപ്പൻ തുടക്കമാണ് നേടിയത്. ഒമ്പത് ഓവറിൽ വിക്കറ്റ് നഷ്ടമില്ലാതെ 100 റൺസ് കടന്ന കിവീസ് പിന്നീട് വിക്കറ്റുകൾ നഷ്ടപ്പെട്ടെങ്കിലും ഓപ്പണർ ടിം സെയ്‌ഫെർട്ടിന്റെ അർധസെഞ്ച്വറിയും പുറത്താകാതെ 39 റൺസ് നേടിയ ഡാരിൽ മിച്ചലിന്റെയും ബാറ്റിങ് മികവിൽ 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 215 റൺസെന്ന മികച്ച സ്കോറിലെത്തി.</p>
<p>മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് തുടക്കത്തിൽ തന്നെ തിരിച്ചടി നേരിട്ടു. ഇന്നിങ്സിലെ ആദ്യ പന്തിൽ തന്നെ അഭിഷേക് ശർമ പുറത്തായി. പിന്നാലെ ക്യാപ്റ്റൻ സൂര്യകുമാർ യാദവും മടങ്ങിയതോടെ ഇന്ത്യ സമ്മർദ്ദത്തിലായി. സഞ്ജു സാംസണും റിങ്കു സിങ്ങും ചേർന്ന് പോരാട്ടം നടത്തിയെങ്കിലും ഏഴാം ഓവറിൽ 24 റൺസ് നേടിയ സഞ്ജു മിച്ചൽ സാന്റ്നറുടെ പന്തിൽ പുറത്തായി. തുടർന്ന് ഹർദിക് പാണ്ട്യയും റിങ്കു സിങ്ങും മടങ്ങിയതോടെ 11ാം ഓവറിൽ ഇന്ത്യ 85 റൺസിൽ അഞ്ച് വിക്കറ്റ് നഷ്ടപ്പെടുത്തി.</p>
<p>15 പന്തിൽ 52 റൺസ് നേടി അർധസെഞ്ച്വറി പൂർത്തിയാക്കിയ ശിവം ദുബേ ഇന്ത്യക്ക് പ്രതീക്ഷ നൽകിയെങ്കിലും 15ാം ഓവറിൽ റൺഔട്ടായി. തുടർന്ന് വിക്കറ്റുകൾ തുടർച്ചയായി വീണതോടെ ഇന്ത്യ 165 റൺസിൽ ഓൾ ഔട്ടാകുകയായിരുന്നു.</p>
<p>പരമ്പരയിലെ അഞ്ചാമത്തെയും അവസാനത്തെയും മത്സരം ജനുവരി 31ന് തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലാണ് നടക്കുക.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/t20-new-zealand-win-by-50-runs-india-lose-series.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ആശാവർക്കർമാർക്ക് 2000 രൂപ അലവൻസുമായി യുഡിഎഫ് നഗരസഭ</title>
		<link>https://www.chandrikadaily.com/udf-municipality-with-rs-2000-allowance-for-asha-workers.html</link>
					<comments>https://www.chandrikadaily.com/udf-municipality-with-rs-2000-allowance-for-asha-workers.html#respond</comments>
		
		<dc:creator><![CDATA[sreenitha]]></dc:creator>
		<pubDate>Wed, 28 Jan 2026 15:58:11 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[palakkad]]></category>
		<category><![CDATA[udf]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=376072</guid>

					<description><![CDATA[ പ്രത്യേക കൗണ്‍സില്‍ യോഗത്തില്‍ അവതരിപ്പിച്ച നിര്‍ദ്ദേശത്തിന് ഐക്യകണ്ഠേന അംഗീകാരം ലഭിച്ചു. ]]></description>
										<content:encoded><![CDATA[<p>പാലക്കാട്: ആശാ വര്&#x200d;ക്കര്&#x200d;മാര്&#x200d;ക്ക് പ്രതിമാസം 2000 രൂപ പ്രത്യേക അലവന്&#x200d;സ് നല്&#x200d;കാന്&#x200d; യുഡിഎഫ് ഭരിക്കുന്ന പാലക്കാട് ചിറ്റൂര്&#x200d;–തത്തമംഗലം നഗരസഭ തീരുമാനിച്ചു. പ്രത്യേക കൗണ്&#x200d;സില്&#x200d; യോഗത്തില്&#x200d; അവതരിപ്പിച്ച നിര്&#x200d;ദ്ദേശത്തിന് ഐക്യകണ്ഠേന അംഗീകാരം ലഭിച്ചു. </p>
<p>നഗരസഭയുടെ തനത് ഫണ്ടില്&#x200d; നിന്ന് തുക വകയിരുത്താനാണ് തീരുമാനം. ഇതുമായി ബന്ധപ്പെട്ട് സര്&#x200d;ക്കാരിന്റെ അംഗീകാരം തേടി അപേക്ഷ നല്&#x200d;കിയിട്ടുണ്ടെന്ന് നഗരസഭ അധികൃതര്&#x200d; അറിയിച്ചു.</p>
<p>ആശാ വര്&#x200d;ക്കര്&#x200d;മാര്&#x200d;ക്ക് പ്രതിമാസം 2000 രൂപ പ്രത്യേക അലവന്&#x200d;സ് നല്&#x200d;കുമെന്നത് യുഡിഎഫ് പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനങ്ങളിലൊന്നായിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/udf-municipality-with-rs-2000-allowance-for-asha-workers.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>തേര്‍ഡ് ഐക്ക് സൂപ്പര്‍ ലീഗ് മാധ്യമ അവാര്‍ഡ്</title>
		<link>https://www.chandrikadaily.com/the-third-eye-super-league-media-award.html</link>
					<comments>https://www.chandrikadaily.com/the-third-eye-super-league-media-award.html#respond</comments>
		
		<dc:creator><![CDATA[sreenitha]]></dc:creator>
		<pubDate>Wed, 28 Jan 2026 15:02:01 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[malappuram]]></category>
		<category><![CDATA[Super League Media Award]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=376065</guid>

					<description><![CDATA[മികച്ച കോളമായി ചന്ദ്രിക എഡിറ്റര്‍ കമാല്‍ വരദൂരിന്റെ തേര്‍ഡ് ഐ തെരഞ്ഞെടുക്കപ്പെട്ടു.]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: സൂപ്പര്&#x200d; ലീഗ് കേരളാ സീസണ്&#x200d; -2 മാധ്യമ പുരസ്‌കാരങ്ങള്&#x200d; പ്രഖ്യാപിച്ചു. മികച്ച കോളമായി ചന്ദ്രിക എഡിറ്റര്&#x200d; കമാല്&#x200d; വരദൂരിന്റെ തേര്&#x200d;ഡ് ഐ തെരഞ്ഞെടുക്കപ്പെട്ടു.  മികച്ച റിപ്പോര്&#x200d;ട്ടര്&#x200d;ക്കുള്ള പുരസ്‌കാരത്തിന് മനോജ് മാത്യു (മലയാള മനോരമ, കൊച്ചി)  മികച്ച സ്‌പെഷ്യല്&#x200d; സ്റ്റോറിക്ക് അജിന്&#x200d; ജി രാജ് (ദേശാഭിമാനി),  സിറാജ് കാസിം (മാതൃഭൂമി), ഇംഗ്ലീഷ് കവറേജിന് പ്രവീണ്&#x200d; ചന്ദ്രന്&#x200d; (ദി ഹിന്ദു) മികച്ച പരമ്പരക്ക് മിഥുന്&#x200d; ഭാസ്‌കര്&#x200d; (മാതൃഭൂമി) ജി. ദിനേശ് കുമാര്&#x200d; (മലയാള മനോരമ )എന്നിവര്&#x200d; അര്&#x200d;ഹരായി. </p>
<p>മികച്ച ഫോട്ടോഗ്രാഫര്&#x200d;ക്കുള്ള പുരസ്‌കാരത്തിന് ബിജു വര്&#x200d;ഗീസ് (മാതൃഭൂമി ) ദൃശ്യമാധ്യമ രംഗത്തെ സമഗ്ര കവറേജിനുള്ള പുരസ്‌കാരത്തിന് സജിന്&#x200d; എ (ഏഷ്യാനെറ്റ് ന്യൂസ്) എന്നിവരും അര്&#x200d;ഹരായി. ദൃശ്യമാധ്യമരംഗത്തെ മികച്ച സ്‌പെഷ്യല്&#x200d; സ്‌റ്റോറിക്കുള്ള പുരസ്‌കാരം മഹേഷ് പോലൂര്&#x200d; (മീഡിയ വണ്&#x200d;) അര്&#x200d;ഹനായി. റേഡിയോയിലെ സമഗ്ര കവറേജിനുള്ള പുരസ്‌കാരത്തിന് ആര്&#x200d;ജെ വിനീത് ( ക്ലബ് എഫ്.എം തൃശ്ശൂര്&#x200d;) അര്&#x200d;ഹനായി. റേഡിയോ രംഗത്തെ സ്‌പെഷ്യല്&#x200d; കവറേജിനുള്ള പുരസ്‌കാരം ആര്&#x200d; ജെ പ്രതീഷ് (റേഡിയോ മാംഗോ, കണ്ണൂര്&#x200d;) ഏറ്റുവാങ്ങി. സോഷ്യല്&#x200d; മീഡിയ രംഗത്തെ സമഗ്ര കവറേജിനുള്ള പുരസ്‌കാരത്തിന്  ഗഘ10 ഫുട്‌ബോള്&#x200d; ഭ്രാന്തന്&#x200d;&#8217; അര്&#x200d;ഹനായി. സോഷ്യല്&#x200d; മീഡിയ രംഗത്തെ സ്‌പെഷ്യല്&#x200d; കവറേജിനുള്ള പുരസ്‌കാരത്തിന് മലപ്പുറം ഫുട്‌ബോള്&#x200d; ഒഫീഷ്യല്&#x200d;&#8217;, &#8216;ആന്റപ്പന്&#x200d; ടാക്കീസ്&#8217; എന്നിവര്&#x200d; അര്&#x200d;ഹരായി. ഹോട്ടല്&#x200d; ഹയാത്തില്&#x200d; നടന്ന ചടങ്ങില്&#x200d; കായിക മന്ത്രി വി.അബ്ദുറഹ്മന്&#x200d; അവാര്&#x200d;ഡുകള്&#x200d; വിതരണം ചെയ്തു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/the-third-eye-super-league-media-award.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മലപ്പുറം എഫ്സിക്ക് എക്സലൻസ് പുരസ്കാരം</title>
		<link>https://www.chandrikadaily.com/excellence-award-for-malappuram-fc.html</link>
					<comments>https://www.chandrikadaily.com/excellence-award-for-malappuram-fc.html#respond</comments>
		
		<dc:creator><![CDATA[sreenitha]]></dc:creator>
		<pubDate>Wed, 28 Jan 2026 14:49:50 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[malappuram]]></category>
		<category><![CDATA[news]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=376061</guid>

					<description><![CDATA[.മത്സരങ്ങളിലുട നീളം ടീം പുലർത്തിയ മികവിനെ മുൻനിർത്തിയാണ്
പുരസ്കാരം 'ഏറ്റവും മികച്ച ഫാൻ ക്ലബ്ബായി മലപ്പുറം എഫ് സിയുടെ അൾട്രാ സിനെ തിരഞ്ഞെടുത്തിരുന്നു.
]]></description>
										<content:encoded><![CDATA[<p>മലപ്പുറം: സൂപ്പർ ലീഗ് കേരള സീസൺ 2 ലെ മികച്ച ടീമിനുള്ള എക്സലൻസ് പുരസ്കാരം മലപ്പുറത്തിൻ്റെ സ്വന്തം<br />
ടീമായ മലപ്പുറം എഫ്സിക്ക് ലഭിച്ചു.മത്സരങ്ങളിലുടനീളം ടീം പുലർത്തിയ മികവിനെ മുൻനിർത്തിയാണ്<br />
പുരസ്കാരം &#8216;ഏറ്റവും മികച്ച ഫാൻ ക്ലബ്ബായി മലപ്പുറം എഫ് സിയുടെ അൾട്രാ സിനെ തിരഞ്ഞെടുത്തിരുന്നു.</p>
<p>കേരള ഫുട്ബാൾ മിഷൻ 2035 ൻ്റെ ഭാഗമായി തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ സംസ്ഥാന കായിക വകുപ്പ്മന്ത്രി വി അബ്ദുറഹിമാൻ മലപ്പുറം എഫ്സി പ്രമോട്ടർ ശംസുദ്ധീൻ ബിൻ മൊഹിയുമിന്<br />
പുരസ്കാരം സമ്മാനിച്ചു. ചടങ്ങിൽ പ്രതിപക്ഷ ഉപനേതാവ് പി കെ. കുഞ്ഞാലിക്കുട്ടി എം എൽ എ , പി കെ ബഷീർ എംഎൽഎസ്പോട്സ് വകുപ്പ് ഡയർക്ടർ വിഷ്ണു രാജ് ഐ എ എസ്, സംസ്ഥാന സ്പോർട്സ് കൗൺസിൽ പ്രസിഡണ്ട് യു ഷറഫലി,സ്പോർട്സ് കേരള ഫൗണ്ടേഷൻ ഡയരക്ടർ ആഷിഖ് കൈനിക്കര,<br />
സുപ്പർ ലീഗ് കേരള സിഇഒ മാത്യു ജോസഫ്,മാനേജിംഗ് ഡയരക്ടർ ഫിറോസ് മീരാൻഎന്നിവർ സംസാരിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/excellence-award-for-malappuram-fc.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>നടപടിക്രമങ്ങൾ പാലിക്കാതെ വോട്ടർമാരെ നീക്കം ചെയ്യരുത്; മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർക്ക് കത്തയച്ച് പി കെ കുഞ്ഞാലിക്കുട്ടി</title>
		<link>https://www.chandrikadaily.com/pk-kunhalikutty-has-written-to-the-chief-electoral-officer-not-to-remove-voters-without-following-procedures.html</link>
					<comments>https://www.chandrikadaily.com/pk-kunhalikutty-has-written-to-the-chief-electoral-officer-not-to-remove-voters-without-following-procedures.html#respond</comments>
		
		<dc:creator><![CDATA[sreenitha]]></dc:creator>
		<pubDate>Wed, 28 Jan 2026 14:17:08 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[news]]></category>
		<category><![CDATA[pk kunjalikutty]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=376057</guid>

					<description><![CDATA[യാതൊരു നടപടിക്രമങ്ങളും പാലിക്കാതെ വോട്ടർമാരെ നീക്കം ചെയ്യുന്ന പ്രവണത ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും വോട്ടർമാർക്ക് നോട്ടീസ് നൽകാതെ യാതൊരു കാരണവശാലും ഇത് ചെയ്യരുതെന്നും പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്ക് അയച്ച കത്തിൽ ആവശ്യപ്പെട്ടു. ]]></description>
										<content:encoded><![CDATA[<p>എസ്.ഐ.ആറിൽ ഫോം 7 ഉപയോഗിച്ച് യാതൊരു നടപടിക്രമങ്ങളും പാലിക്കാതെ വോട്ടർമാരെ നീക്കം ചെയ്യുന്ന പ്രവണത ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും വോട്ടർമാർക്ക് നോട്ടീസ് നൽകാതെ യാതൊരു കാരണവശാലും ഇത് ചെയ്യരുതെന്നും പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്ക് അയച്ച കത്തിൽ ആവശ്യപ്പെട്ടു. ഇന്ത്യക്ക് പുറത്ത് ജനിച്ച പ്രവാസികൾക്ക് ഫോം 6 എ സമർപ്പിക്കുമ്പോൾ ജനന സ്ഥലം ചേർക്കാനുള്ള ഓപ്ഷൻ നിരന്തരമായി ആവശ്യപ്പെട്ടിട്ടും വെബ്‌സൈറ്റിൽ ലഭ്യമായിട്ടില്ല. </p>
<p>ലക്ഷക്കണക്കിന് പ്രവാസികളെ ഈ വിഷയം ബാധിക്കും. ലോജിക്കൽ ഡിസ്‌ക്രീപൻസി കാരണം ചെറിയ കാരണങ്ങൾ കൊണ്ട് പലർക്കും രേഖകൾ സമർപ്പിക്കേണ്ടി വന്നിട്ടുണ്ട്. 18 ലക്ഷം പേർക്ക് ബി.എൽ.ഒ ആപ്പിൽ ഹിയറിംഗ് നോട്ടീസ് ജനറേറ്റ് ചെയ്തിട്ടുണ്ട്. ഇവർക്ക് ഹിയറിങിന് ഹാജരാകേണ്ട സാഹചര്യം ഇല്ലാതെ തന്നെ ബി.എൽ.ഒ തലത്തിൽ ഇത്തരം പ്രശ്‌നങ്ങൾ പരിഹരിക്കണം. എസ്.ഐ.ആർ പട്ടിക പ്രസിദ്ധീകരിച്ച ശേഷം ഫോം 6,7,8 എന്നിവ പ്രകാരം വോട്ട് ചേർക്കുന്നവരുടെയും നീക്കം ചെയ്യുന്നവരുടെയും പേര് വിവരം ബൂത്ത് അടിസ്ഥാനത്തിൽ വെബ്‌സൈറ്റിൽ ലഭ്യമാക്കണം. അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിക്കുന്ന അതാത് ബൂത്തിലെ ബി.എൽ.ഒമാരുമായി ചർച്ച നടത്തി അംഗീകാരം വാങ്ങിയ ശേഷം മാത്രമായിരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/pk-kunhalikutty-has-written-to-the-chief-electoral-officer-not-to-remove-voters-without-following-procedures.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പാലക്കാട് നഗരത്തിൽ നടുറോഡിൽ നമസ്‌കരിച്ച് യുവതിയുടെ പ്രതിഷേധം</title>
		<link>https://www.chandrikadaily.com/pprotest-of-a-young-woman-by-praying-in-the-middle-of-the-road-in-palakkad-city-traffic-jam.html</link>
					<comments>https://www.chandrikadaily.com/pprotest-of-a-young-woman-by-praying-in-the-middle-of-the-road-in-palakkad-city-traffic-jam.html#respond</comments>
		
		<dc:creator><![CDATA[sreenitha]]></dc:creator>
		<pubDate>Wed, 28 Jan 2026 13:10:19 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[palakkad]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=376052</guid>

					<description><![CDATA[ പാലക്കാട് നഗരത്തിലെ തിരക്കേറിയ ഐഎംഎ ജങ്ഷനിലാണ് സംഭവം.]]></description>
										<content:encoded><![CDATA[<p>പാലക്കാട്: കുടുംബസ്വത്ത് സംബന്ധിച്ച തർക്കം ജനങ്ങളുടെ ശ്രദ്ധയിൽ കൊണ്ടുവരുന്നതിനായി പാലക്കാട് നഗരത്തിൽ നടുറോഡിൽ നമസ്‌കരിച്ച് യുവതിയുടെ പ്രതിഷേധം. പാലക്കാട് നഗരത്തിലെ തിരക്കേറിയ ഐഎംഎ ജങ്ഷനിലാണ് സംഭവം.</p>
<p>യുവതിയുടെ പ്രതിഷേധത്തെ തുടർന്ന് പ്രദേശത്ത് ഗതാഗതക്കുരുക്ക് രൂപപ്പെട്ടു. ഭർത്താവിന്റെ സ്വത്ത് സംബന്ധിച്ച് ഭർത്താവിന്റെ സഹോദരങ്ങളുമായി നീണ്ടുനിൽക്കുന്ന തർക്കമാണ് പ്രതിഷേധത്തിന് കാരണമെന്നാണ് യുവതി വ്യക്തമാക്കിയത്. പലവിധ ശ്രമങ്ങൾ നടത്തിയിട്ടും പ്രശ്നം പരിഹരിക്കപ്പെടാതിരുന്നതോടെ ജനശ്രദ്ധ ആകർഷിക്കാനാണ് നടുറോഡിൽ നമസ്‌കരിച്ചതെന്നും യുവതി പറഞ്ഞു.</p>
<p>സംഭവവുമായി ബന്ധപ്പെട്ട് കൊല്ലങ്കോട് സ്വദേശിനിയായ യുവതിയെ പാലക്കാട് സൗത്ത് പൊലീസ് കസ്റ്റഡിയിലെടുത്തു. ഗതാഗത തടസ്സം നീക്കിയ ശേഷം സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കിയതായി പൊലീസ് അറിയിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/pprotest-of-a-young-woman-by-praying-in-the-middle-of-the-road-in-palakkad-city-traffic-jam.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ആരോഗ്യമേഖലയിലെ ഗുരുതര പിഴവുകൾ: ‘സിസ്റ്റം കൊന്നവരാണ് വേണുവും ബിന്ദുവും ബിസ്മീറും’ – പി.സി. വിഷ്ണുനാഥ്</title>
		<link>https://www.chandrikadaily.com/serious-mistakes-in-the-health-sector-venu-bindu-and-bismir-were-killed-by-the-system-p-c-vishnu-nath.html</link>
					<comments>https://www.chandrikadaily.com/serious-mistakes-in-the-health-sector-venu-bindu-and-bismir-were-killed-by-the-system-p-c-vishnu-nath.html#respond</comments>
		
		<dc:creator><![CDATA[sreenitha]]></dc:creator>
		<pubDate>Wed, 28 Jan 2026 12:20:37 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[P.C. Vishnu Nath]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=376048</guid>

					<description><![CDATA[വേണുവും ബിന്ദുവും ബിസ്മീറും ഉൾപ്പെടെ നിരവധി പേർ ആരോഗ്യ സംവിധാനത്തിന്റെ ഇരകളായതായി അദ്ദേഹം ആരോപിച്ചു. ]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: സംസ്ഥാനത്തെ ആരോഗ്യ സംവിധാനത്തിലെ ഗുരുതര വീഴ്ചകൾ നിയമസഭയിൽ എണ്ണിപ്പറഞ്ഞ് കോൺഗ്രസ് എംഎൽഎ പി.സി. വിഷ്ണുനാഥ്. വേണുവും ബിന്ദുവും ബിസ്മീറും ഉൾപ്പെടെ നിരവധി പേർ ആരോഗ്യ സംവിധാനത്തിന്റെ ഇരകളായതായി അദ്ദേഹം ആരോപിച്ചു. അടിയന്തര പ്രമേയം അവതരിപ്പിച്ചുകൊണ്ടായിരുന്നു വിമർശനം.</p>
<p>ശ്വാസതടസം നേരിട്ട ബിസ്മീറിനെ ഭാര്യ രാത്രിയിൽ സ്കൂട്ടറിൽ വിളപ്പിൽശാല സർക്കാർ ആശുപത്രിയിലെത്തിച്ചപ്പോൾ ആശുപത്രി പൂട്ടിയ നിലയിലായിരുന്നുവെന്ന് വിഷ്ണുനാഥ് പറഞ്ഞു. ‘വനിതാ ജീവനക്കാരുണ്ട്, പട്ടി വരും’ എന്നായിരുന്നു ആശുപത്രി അധികൃതരുടെ വിശദീകരണമെന്നും, അടിയന്തര ചികിത്സ പോലും നൽകാതെ ബിസ്മീർ മരണപ്പെട്ടുവെന്നും അദ്ദേഹം ആരോപിച്ചു. സിപിആർ നൽകണമെന്ന് ആവശ്യപ്പെട്ടിട്ടും നൽകിയില്ലെന്നും, മെഡിക്കൽ കോളജിലെ ഡോക്ടർമാർ പോലും ‘സിപിആർ നൽകിയിരുന്നോ’ എന്ന് ചോദിച്ചുവെന്നും വിഷ്ണുനാഥ് ചൂണ്ടിക്കാട്ടി.</p>
<p>കുട്ടികൾക്കും സ്ത്രീകൾക്കും നേരെയുണ്ടായ ചികിത്സാ പിഴവുകളും അദ്ദേഹം സഭയിൽ ഉന്നയിച്ചു. കളിക്കുന്നതിനിടെ പരിക്കേറ്റ നാലാം ക്ലാസ് വിദ്യാർത്ഥിയുടെ കൈ അണുബാധ മൂലം മുറിച്ചുമാറ്റേണ്ടിവന്ന സംഭവവും, പ്രസവ ശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവങ്ങളും, പ്രസവത്തിന് ശേഷം വയറ്റിൽ നിന്ന് തുണി കണ്ടെത്തിയ സംഭവവും സിസ്റ്റത്തിന്റെ പരാജയത്തിന്റെ ഉദാഹരണങ്ങളാണെന്ന് അദ്ദേഹം പറഞ്ഞു.</p>
<p>തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയ്ക്കായി കൊണ്ടുവന്ന വേണുവിനെ അഞ്ച് ദിവസത്തോളം ആരും ശ്രദ്ധിച്ചില്ലെന്നും, ആരോഗ്യവകുപ്പിന്റെ അനാസ്ഥയാണ് മരണത്തിലേക്ക് നയിച്ചതെന്നും പി.സി. വിഷ്ണുനാഥ് ആരോപിച്ചു. വേണുവിന്റെ വീട്ടിൽ ആരോഗ്യമന്ത്രി സന്ദർശിച്ചിട്ടില്ലെന്നും, കുടുംബത്തിന് നഷ്ടപരിഹാരം നൽകിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.</p>
<p>പ്രസവ ശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ ഹർഷിന ഇന്ന് മുതൽ തിരുവനന്തപുരത്ത് സത്യാഗ്രഹം ആരംഭിക്കുമെന്നും, സർക്കാർ നൽകിയ വാഗ്ദാനങ്ങൾ ഒന്നും പാലിച്ചിട്ടില്ലെന്നും പി.സി. വിഷ്ണുനാഥ് വ്യക്തമാക്കി. ഇനി സർക്കാരിനോട് നടപടി ആവശ്യപ്പെടില്ല, സർക്കാരിനെതിരെ നടപടി സ്വീകരിക്കാൻ ജനം തയ്യാറായിക്കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/serious-mistakes-in-the-health-sector-venu-bindu-and-bismir-were-killed-by-the-system-p-c-vishnu-nath.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വാര്‍ത്താസമ്മേളന പരാമര്‍ശങ്ങള്‍ തെറ്റിദ്ധരിപ്പിക്കപ്പെട്ടു; കൂടുതല്‍ വിശദീകരണവുമായി ബാദുഷ</title>
		<link>https://www.chandrikadaily.com/press-conference-remarks-were-misrepresented-badusha-with-further-explanation.html</link>
					<comments>https://www.chandrikadaily.com/press-conference-remarks-were-misrepresented-badusha-with-further-explanation.html#respond</comments>
		
		<dc:creator><![CDATA[sreenitha]]></dc:creator>
		<pubDate>Wed, 28 Jan 2026 10:06:32 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Badusha]]></category>
		<category><![CDATA[film]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=376015</guid>

					<description><![CDATA[ആരോപണത്തിനെതിരെ കൂടുതല്‍ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് അദ്ദേഹം]]></description>
										<content:encoded><![CDATA[<p>ചലച്ചിത്ര നിര്&#x200d;മ്മാതാവും പ്രൊഡക്ഷന്&#x200d; കണ്&#x200d;ട്രോളറുമായ ബാദുഷ തന്നില്&#x200d; നിന്നും 20 ലക്ഷം രൂപ കടം വാങ്ങി തിരിച്ചു നല്&#x200d;കിയില്ലെന്ന നടന്&#x200d; ഹരീഷ് കണാരന്റെ ആരോപണത്തിനെതിരെ പ്രതികരണവുമായി ബാദുഷ വാര്&#x200d;ത്താ സമ്മേളനം നടത്തിയത്. ആരോപണത്തിനെതിരെ കൂടുതല്&#x200d; വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് അദ്ദേഹം. വാര്&#x200d;ത്താ സമ്മേളനത്തില്&#x200d; താന്&#x200d; പറഞ്ഞ കാര്യങ്ങള്&#x200d; തെറ്റിദ്ധരിപ്പിക്കുന്ന തരത്തില്&#x200d; വ്യാഖ്യാനിക്കപ്പെട്ടെന്ന് ബാദുഷ പറയുന്നു. സോഷ്യല്&#x200d; മീഡിയയിലൂടെയാണ് ബാദുഷയുടെ കുറിപ്പ്</p>
<p>കഴിഞ്ഞ ദിവസം ഞാന്&#x200d; നടത്തിയ വാര്&#x200d;ത്താ സമ്മേളനവുമായി ബന്ധപ്പെട്ട് തെറ്റിദ്ധാരണാജനകമായ വ്യാഖ്യാനങ്ങള്&#x200d; പലേടത്തു നിന്നുമുണ്ടായ സാഹചര്യത്തിലാണ് ഈ കുറിപ്പ്.</p>
<p>ആര്&#x200d;ട്ടിസ്റ്റുകളെ പ്രോപ്പറയി മാനേജ് ചെയ്യുക അഥവാ സെലിബ്രിറ്റി മാനേജ്‌മെന്റ് വളരെ പ്രൊഫഷണലായ ഒരു മേഖല സിനിമാരംഗത്തുണ്ട്. കഴിഞ്ഞ കുറെക്കാലമായി ഞാന്&#x200d; അത് ചെയ്യുന്നുണ്ട്. എന്റെ ബന്ധങ്ങളും പരിചയവുമൊക്കെ അത് വളരെ നന്നായി ചെയ്യാന്&#x200d; എന്നെ സഹായിച്ചിട്ടുണ്ട്.</p>
<p>നടന്റെ അല്ലെങ്കില്&#x200d; നടിയുടെ ഡേറ്റ് മാനേജ്‌മെന്റ്, അവസരങ്ങള്&#x200d; ഉറപ്പ് വരുത്തുക, കൃത്യമായി ശമ്പളം വാങ്ങി നല്&#x200d;കുക അടക്കമുള്ള കാര്യങ്ങള്&#x200d; ഇതില്&#x200d; വരും.</p>
<p>എന്റെ ബന്ധങ്ങളും മികവും മനസ്സിലാക്കി ശ്രീ. ഹരീഷ് കണാരന്&#x200d; എന്നെ ബന്ധപ്പെടുകയും അദ്ദേഹത്തിന്റെ കാര്യങ്ങള്&#x200d; ചെയ്യുന്നതിന് എന്നെ ഏല്&#x200d;പ്പിക്കുകയും ചെയ്യുന്നത്. അദ്ദേഹത്തിന്റെ കഴിവിനെ വളരെ ഇഷ്ടപ്പെട്ടിരുന്ന ഞാന്&#x200d; വളരെ സന്തോഷത്തോടെ ആ ഉത്തരവാദിത്വം ഏറ്റെടുക്കുകയും ചെയ്തു.</p>
<p>പ്രൊഡക്ഷന്&#x200d; കണ്&#x200d;ട്രോളര്&#x200d;ക്ക് നിര്&#x200d;മാതാവല്ലേ ശമ്പളം കൊടുക്കേണ്ടത്?</p>
<p>അതെ. എന്നാല്&#x200d; 72 സിനിമകളില്&#x200d; പതിനാറ് സിനിമകള്&#x200d; മാത്രമേ ഞാന്&#x200d; പ്രൊഡ. കണ്&#x200d;ട്രാളറായിട്ടുള്ളവയുള്ളൂ. അതിന്റെ പ്രതിഫലം എനിക്ക് നിര്&#x200d;മാതാവ് നല്&#x200d;ക്കിയിട്ടുണ്ട്.ബാക്കി സിനിമകളില്&#x200d; ഞാന്&#x200d; ഹരീഷിനു വേണ്ടി ജോലി ചെയതിട്ടുള്ളതാണ്. അതിനുള്ള പ്രതിഫലം സ്വാഭാവികമായും നല്&#x200d;കേണ്ടത് ഹരീഷ് ആണെന്നാണ് എന്റെ വിശ്വാസം. പരാമര്&#x200d;ശ വിധേയരായ മറ്റ് രണ്ട് കലാകാരന്മാര്&#x200d;ക്കും ഇതേക്കുറിച്ച് ധാരണയുള്ളവരാണ്. ഹരീഷിന് അതില്ലാതെ പോയതെന്താണ് എനിക്ക് മനസ്സിലാകുന്നില്ല.</p>
<p>അക്കാര്യത്തെക്കുറിച്ചാണ് പത്രസമ്മേളനത്തില്&#x200d; പരാമര്&#x200d;ശിച്ചത്.</p>
<p>പ്രതികരിക്കാന്&#x200d; വൈകിയത്</p>
<p>വസ്തുതാവിരുദ്ധമായ ആരോപണങ്ങള്&#x200d; എനിക്കെതിരേ ഉയര്&#x200d;ന്ന പശ്ചാത്തലത്തില്&#x200d; ഞാന്&#x200d; കൂടുതലായി പ്രതികരിച്ചിരുന്നില്ല.</p>
<p>ആദ്യം തന്നെ പറയട്ടെ.. ഹരീഷില്&#x200d; നിന്ന് ഇത്തരത്തില്&#x200d; ഒരു പ്രതികരണമുണ്ടായത് തന്നെ എന്നെ ഞെട്ടിച്ചു. എന്റെ പുതിയ സിനിമയുടെ റിലീസുമായി ബന്ധപ്പെട്ടുള്ള പ്രശ്‌നങ്ങളിലുമായിരുന്നു ഞാന്&#x200d;. അതിനാലാണ് കൂടുതല്&#x200d; പ്രതികരിക്കാത്തത്.</p>
<p>സത്യവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ല.</p>
<p>ഇനി എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ..</p>
<p>ഇനി ഇക്കാര്യവുമായി ബന്ധപ്പെട്ട് യാതൊരു പ്രതികരണത്തിനുമില്ല.</p>
<p>എല്ലാവരോടും സ്‌നേഹം മാത്രം..</p>
<p>-ബാദുഷ</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/press-conference-remarks-were-misrepresented-badusha-with-further-explanation.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ചിന്നസ്വാമി സ്റ്റേഡിയം ഹോം ഗ്രൗണ്ടായി തുടരും; തീരുമാനം മാറ്റി റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു</title>
		<link>https://www.chandrikadaily.com/chinnaswamy-stadium-will-remain-the-home-ground-royal-challengers-bengaluru-changed-the-decision.html</link>
					<comments>https://www.chandrikadaily.com/chinnaswamy-stadium-will-remain-the-home-ground-royal-challengers-bengaluru-changed-the-decision.html#respond</comments>
		
		<dc:creator><![CDATA[sreenitha]]></dc:creator>
		<pubDate>Wed, 28 Jan 2026 09:47:16 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[Sports]]></category>
		<category><![CDATA[Chinnaswamy Stadium]]></category>
		<category><![CDATA[sportsnews]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=376005</guid>

					<description><![CDATA[കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സും രാജസ്ഥാൻ റോയൽസും ചിന്നസ്വാമി സ്റ്റേഡിയം ഹോം ഗ്രൗണ്ടായി ഉപയോഗിക്കാൻ താൽപര്യം പ്രകടിപ്പിച്ചതോടെയാണ് ആർസിബി നിലപാട് മാറ്റിയതെന്നാണ് വിവരം.]]></description>
										<content:encoded><![CDATA[<p>ബെംഗളൂരു: ഇന്ത്യൻ പ്രീമിയർ ലീഗ് കിരീടം സ്വന്തമാക്കിയതിന് പിന്നാലെ നടന്ന വിജയാഘോഷ പ്രകടനത്തിനിടെ ഉണ്ടായ ദുരന്തവും ഫ്രാഞ്ചൈസിക്കെതിരെ ഉയർന്ന നിയമനടപടികളും അന്താരാഷ്ട്ര മാധ്യമങ്ങളിൽ വരെ വാർത്തയായതോടെ ചിന്നസ്വാമി സ്റ്റേഡിയം ഹോം ഗ്രൗണ്ടായി തുടരേണ്ടതില്ലെന്ന തീരുമാനത്തിലേക്ക് റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു (ആർസിബി) നീങ്ങിയിരുന്നു. എന്നാൽ ആ തീരുമാനത്തിൽ നിന്ന് ഫ്രാഞ്ചൈസി ഒടുവിൽ പിന്മാറിയതായി റിപ്പോർട്ട്.</p>
<p>കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സും രാജസ്ഥാൻ റോയൽസും ചിന്നസ്വാമി സ്റ്റേഡിയം ഹോം ഗ്രൗണ്ടായി ഉപയോഗിക്കാൻ താൽപര്യം പ്രകടിപ്പിച്ചതോടെയാണ് ആർസിബി നിലപാട് മാറ്റിയതെന്നാണ് വിവരം. സ്റ്റേഡിയം കഴിഞ്ഞ സീസണിലേതുപോലെ തന്നെ ടീമിന്റെ ഹോം ഗ്രൗണ്ടായി ഉപയോഗിക്കാമെന്ന് ആർസിബി അധികൃതർ കര്&#x200d;ണാടക സര്&#x200d;ക്കാരിനെ ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട ചർച്ചകളും പുരോഗമിക്കുകയാണ്.</p>
<p>ആർസിബി ആരാധകർക്ക് ആശ്വാസം നൽകുന്ന വിവരങ്ങളാണ് ഇതോടെ പുറത്തുവന്നിരിക്കുന്നത്. ഏറെ നാളായി സ്റ്റേഡിയം സംബന്ധിച്ച് ഫ്രാഞ്ചൈസിയും സംസ്ഥാന സർക്കാരുമായി ചർച്ചകൾ തുടരുകയായിരുന്നു. ഇന്നോ നാളെയോ സർക്കാർ പ്രതിനിധികളുമായി നിർണായക യോഗം കൂടി നടക്കാൻ സാധ്യതയുണ്ട്. ഇതിന് ശേഷമായിരിക്കും ചിന്നസ്വാമി സ്റ്റേഡിയം ഹോം ഗ്രൗണ്ടാണെന്ന കാര്യത്തിൽ ആർസിബിയുടെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുക.</p>
<p>അതേസമയം, നേരത്തെ പുനെയെ ഹോം ഗ്രൗണ്ടായി പരിഗണിക്കുന്നതടക്കമുള്ള നീക്കങ്ങളും ആർസിബിയുടെ ഭാഗത്ത് നിന്ന് ഉണ്ടായിരുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. പൊതുതെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ ഹോം ഗ്രൗണ്ട് മാറ്റണമെന്ന ആവശ്യവുമായി കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സും സർക്കാരുമായി നിലനിൽക്കുന്ന അഭിപ്രായഭിന്നതയും, ഇതേ കാരണത്താൽ രാജസ്ഥാൻ റോയൽസ് ഹോം ഗ്രൗണ്ട് മാറ്റാൻ ഒരുങ്ങുന്നതും നിലവിലെ സാഹചര്യത്തിൽ ശ്രദ്ധേയമാണ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/chinnaswamy-stadium-will-remain-the-home-ground-royal-challengers-bengaluru-changed-the-decision.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ടി20 ലോകകപ്പിന് മുന്നോടിയായി സന്നാഹ മത്സരക്രമം പ്രഖ്യാപിച്ച് ഐസിസി; ഇന്ത്യയുടെ ആദ്യ പരീക്ഷണം ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ</title>
		<link>https://www.chandrikadaily.com/icc-has-announced-the-schedule-of-warm-up-matches-ahead-of-the-t20-world-cup-indias-first-test-against-south-africa.html</link>
					<comments>https://www.chandrikadaily.com/icc-has-announced-the-schedule-of-warm-up-matches-ahead-of-the-t20-world-cup-indias-first-test-against-south-africa.html#respond</comments>
		
		<dc:creator><![CDATA[sreenitha]]></dc:creator>
		<pubDate>Wed, 28 Jan 2026 09:38:41 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[Sports]]></category>
		<category><![CDATA[ICC]]></category>
		<category><![CDATA[south africa]]></category>
		<category><![CDATA[sportsnews]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=376001</guid>

					<description><![CDATA[കിരീടം നിലനിർത്താൻ ഒരുങ്ങുന്ന ഇന്ത്യയുടെ ഏക സന്നാഹ മത്സരം കഴിഞ്ഞ ടി20 ലോകകപ്പ് ഫൈനലിൽ എതിരാളികളായിരുന്ന ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയായിരിക്കും.]]></description>
										<content:encoded><![CDATA[<p>ന്യൂഡൽഹി: അടുത്തമാസം ആരംഭിക്കുന്ന ടി20 ലോകകപ്പിന് മുന്നോടിയായുള്ള സന്നാഹ മത്സരങ്ങളുടെ മത്സരക്രമം ഐസിസി പ്രഖ്യാപിച്ചു. കിരീടം നിലനിർത്താൻ ഒരുങ്ങുന്ന ഇന്ത്യയുടെ ഏക സന്നാഹ മത്സരം കഴിഞ്ഞ ടി20 ലോകകപ്പ് ഫൈനലിൽ എതിരാളികളായിരുന്ന ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയായിരിക്കും.</p>
<p>ഫെബ്രുവരി 2 മുതൽ 6 വരെ ഇന്ത്യയിലെ മുംബൈ, ബെംഗളൂരു, ചെന്നൈ എന്നിവിടങ്ങളിലെയും ശ്രീലങ്കയിലെ കൊളംബോയിലെയും വേദികളിലായി ആകെ 16 സന്നാഹ മത്സരങ്ങളാണ് ലോകകപ്പിന് മുമ്പായി നടക്കുക. ഫെബ്രുവരി 4ന് നവി മുംബൈയിൽ രാത്രി 7 മണിക്ക് നടക്കുന്ന മത്സരത്തിലാണ് ഇന്ത്യയും ദക്ഷിണാഫ്രിക്കയും ഏറ്റുമുട്ടുക.</p>
<p>സീനിയർ ടീം ലോകകപ്പിനായി തയ്യാറെടുക്കുന്നതിനൊപ്പം യുവതാരങ്ങൾക്ക് അന്താരാഷ്ട്ര മത്സരപരിചയം നൽകുന്നതിന്റെ ഭാഗമായി ബിസിസിഐ ‘ഇന്ത്യ എ’ ടീമിനെയും സന്നാഹ മത്സരങ്ങളിൽ ഇറക്കുന്നുണ്ട്. ഫെബ്രുവരി 2ന് നവി മുംബൈയിൽ അമേരിക്കയ്‌ക്കെതിരെയാണ് ഇന്ത്യ എയുടെ ആദ്യ മത്സരം. ഫെബ്രുവരി 6ന് നമീബിയയുമായാണ് രണ്ടാം സന്നാഹ മത്സരം.</p>
<p>അതേസമയം, ഇംഗ്ലണ്ട് ടീം സന്നാഹ മത്സരങ്ങളിൽ നിന്ന് പൂർണ്ണമായും വിട്ടുനിൽക്കാൻ തീരുമാനിച്ചു. മത്സരങ്ങൾക്കുപകരം സ്വന്തം പരിശീലന സെഷനുകൾക്കാണ് ഇംഗ്ലണ്ട് മുൻഗണന നൽകുന്നത്.</p>
<p>സന്നാഹ മത്സരങ്ങളുടെ മത്സരക്രമം (ഇന്ത്യൻ സമയം):</p>
<p>ഫെബ്രുവരി 2:<br />
അഫ്ഗാനിസ്ഥാൻ vs സ്‌കോട്‌ലൻഡ് – ബെംഗളൂരു – 3:00 PM<br />
ഇന്ത്യ എ vs യുഎസ്എ – നവി മുംബൈ – 5:00 PM</p>
<p>ഫെബ്രുവരി 3:<br />
നെതർലൻഡ്സ് vs സിംബാബ്വെ – കൊളംബോ – 3:00 PM</p>
<p>ഫെബ്രുവരി 4:<br />
ഇന്ത്യ vs ദക്ഷിണാഫ്രിക്ക – നവി മുംബൈ – 7:00 PM<br />
പാകിസ്ഥാൻ vs അയർലൻഡ് – കൊളംബോ – 5:00 PM</p>
<p>ഫെബ്രുവരി 5:<br />
ഓസ്ട്രേലിയ vs നെതർലൻഡ്സ് – കൊളംബോ – 5:00 PM<br />
ന്യൂസിലാൻഡ് vs യുഎസ്എ – നവി മുംബൈ – 7:00 PM</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/icc-has-announced-the-schedule-of-warm-up-matches-ahead-of-the-t20-world-cup-indias-first-test-against-south-africa.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
