<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>Akhila &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/author/webdesk22/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Wed, 11 Mar 2026 06:43:31 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>Akhila &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>&#8216;യുഎസും ഇസ്രാഈലും ലോകസമാധാനം കെടുത്തുന്നു&#8217;; ഇറാന് പിന്തുണയുമായി കിം ജോങ് ഉന്‍</title>
		<link>https://www.chandrikadaily.com/us-israel-destroy-world-peace-kim-jong-un-supports-iran.html</link>
					<comments>https://www.chandrikadaily.com/us-israel-destroy-world-peace-kim-jong-un-supports-iran.html#respond</comments>
		
		<dc:creator><![CDATA[Akhila]]></dc:creator>
		<pubDate>Wed, 11 Mar 2026 06:32:02 +0000</pubDate>
				<category><![CDATA[main stories]]></category>
		<category><![CDATA[world]]></category>
		<category><![CDATA[kingjhonun]]></category>
		<category><![CDATA[news]]></category>
		<category><![CDATA[utharakorea]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=379916</guid>

					<description><![CDATA[ഇറാന്റെ പുതിയ പരമോന്നത നേതാവായി തിരഞ്ഞെടുക്കപ്പെട്ട മൊജ്തബ ഖമനയിക്ക് ഉത്തരകൊറിയ പൂര്‍ണപിന്തുണ പ്രഖ്യാപിച്ചു.]]></description>
										<content:encoded><![CDATA[<p>ഒടുവില്&#x200d; ആ പ്രതികരണം വന്നു. യുദ്ധത്തിന്റെ പന്ത്രണ്ടാം ദിനം ഉത്തരകൊറിയന്&#x200d; പരമോന്നത നേതാവ് കിം ജോങ് ഉന്&#x200d; ഇറാന് പിന്തുണയറിയിച്ചു.<br />
ഇറാനെതിരെ യുഎസും ഇസ്രാഈലും നടത്തുന്ന ആക്രമണങ്ങള്&#x200d; നിയമവിരുദ്ധമെന്നും ലോകസമാധാനം തകര്&#x200d;ക്കുകയും ആഗോളതലത്തില്&#x200d; അസ്ഥിരത വര്&#x200d;ധിപ്പിക്കുമെന്നും ഉത്തര കൊറിയ കുറ്റപ്പെടുത്തി. ഇറാന്റെ പുതിയ പരമോന്നത നേതാവായി തിരഞ്ഞെടുക്കപ്പെട്ട മൊജ്തബ ഖമനയിക്ക് ഉത്തരകൊറിയ പൂര്&#x200d;ണപിന്തുണ പ്രഖ്യാപിച്ചു. ഇറാനിലെ ജനതയുടെ തിരഞ്ഞെടുപ്പിനെ കിം ജോങ് ഉന്&#x200d; പിന്തുണയ്ക്കുന്നതായി ഉത്തര കൊറിയന്&#x200d; സ്റ്റേറ്റ് മീഡിയ വ്യക്തമാക്കി.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/us-israel-destroy-world-peace-kim-jong-un-supports-iran.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സംസ്ഥാന പൊലീസ് സേനയില്‍ അസാധാരണ നീക്കം ബോഡി ബില്‍ഡര്‍മാര്‍ക്ക് എസ്‌ഐ ആയി നിയമനം</title>
		<link>https://www.chandrikadaily.com/in-an-unusual-move-in-the-state-police-force-body-builders-are-appointed-as-sis.html</link>
					<comments>https://www.chandrikadaily.com/in-an-unusual-move-in-the-state-police-force-body-builders-are-appointed-as-sis.html#respond</comments>
		
		<dc:creator><![CDATA[Akhila]]></dc:creator>
		<pubDate>Wed, 11 Mar 2026 06:22:22 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[keralapolice]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=379911</guid>

					<description><![CDATA[കെഇപിഎയില്‍ ഒരുവര്‍ഷത്തെ പൊലീസ് പരിശീലനത്തിനുശേഷം ഇരുവര്‍ക്കും എസ്‌ഐ ആയി നിയമനം നല്‍കാനാണ് ഡിജിപിയുടെ റവാഡ ചന്ദ്രശേഖര്‍ ഉത്തരവിട്ടത്.]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: സംസ്ഥാന പൊലീസ് സേനയില്&#x200d; അസാധാരണ നിയമനം. ശരീരസൗന്ദര്യ മത്സര വിജയികളായ ഷിനു ചൊവ്വയ്ക്കും ചിത്തരേഷ് നടേശനും എസ്‌ഐ ആയി നിയമനം നല്&#x200d;കി. കെഇപിഎയില്&#x200d; ഒരുവര്&#x200d;ഷത്തെ പൊലീസ് പരിശീലനത്തിനുശേഷം ഇരുവര്&#x200d;ക്കും എസ്‌ഐ ആയി നിയമനം നല്&#x200d;കാനാണ് ഡിജിപിയുടെ റവാഡ ചന്ദ്രശേഖര്&#x200d; ഉത്തരവിട്ടത്.</p>
<p>കായിക ക്ഷമതാ പരീക്ഷയില്&#x200d; ഷിനു ചൊവ്വ തോറ്റിരുന്നു. ചിത്തരേഷ് നടേശ് കായികക്ഷമത പരീക്ഷയില്&#x200d; പങ്കെടുത്തില്ല. തോറ്റവര്&#x200d;ക്ക് കായികക്ഷമത പരീക്ഷ വീണ്ടും നടത്താനുള്ള നീക്കം ബറ്റാലിയിന്&#x200d; എഡിജിപി നിരസിച്ചിരുന്നു. ഇതിനിടെയാണ് കായിക്ഷമത തോറ്റവരെയും പങ്കെടുക്കാത്തവരെയും എസ്‌ഐ ആയി നിയമിച്ചുകൊണ്ടുള്ള ഡിജിപിയുടെ ഉത്തരവ്.</p>
<p>പൊലീസ് ഹെഡ്ക്വാര്&#x200d;ട്ടേഴ്‌സ് എഡിജിപി യുടെ ശുപാര്&#x200d;ശയിലാണ് രണ്ടുപേരുടെയും നിയമനം. പ്രത്യേക സാഹചര്യത്തില്&#x200d; നിയമനം നല്&#x200d;കാമെന്നും ബോഡി ബില്&#x200d;ഡര്&#x200d;മാര്&#x200d;ക്ക് ഓട്ടമത്സരം നിര്&#x200d;ബന്ധമല്ലെന്നുമാണ് എഡിജിപി എസ് ശ്രീജിത്ത് വിശദീകരിക്കുന്നത്. മുന്&#x200d;കാലത്ത് കായിക നിയമനത്തില്&#x200d; ഓട്ടമത്സരം ഒഴിവാക്കിയിട്ടുണ്ടെന്ന് എഡിജിപി വിശദീകരിച്ചു. അതേസമയം, നിയമിച്ച രണ്ടുപേരും സിപിഎമ്മുമായി അടുത്ത ബന്ധമുള്ളവരാണ്.</p>
<p>&nbsp;</p>
<p>&nbsp;</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/in-an-unusual-move-in-the-state-police-force-body-builders-are-appointed-as-sis.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പ്രധാനമന്ത്രി പങ്കെടുക്കുന്ന ദേശീയപാത ഉദ്ഘാടന ചടങ്ങില്‍ മന്ത്രി റിയാസിന് ക്ഷണമില്ല; പരിപാടി ബഹിഷ്‌കരിച്ച് സംസ്ഥാന സര്‍ക്കാര്‍</title>
		<link>https://www.chandrikadaily.com/minister-riaz-not-invited-to-national-highway-inauguration-ceremony-attended-by-prime-minister-the-state-government-boycotted-the-event.html</link>
					<comments>https://www.chandrikadaily.com/minister-riaz-not-invited-to-national-highway-inauguration-ceremony-attended-by-prime-minister-the-state-government-boycotted-the-event.html#respond</comments>
		
		<dc:creator><![CDATA[Akhila]]></dc:creator>
		<pubDate>Wed, 11 Mar 2026 05:04:02 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[cpim]]></category>
		<category><![CDATA[muhammedriyas]]></category>
		<category><![CDATA[narendramodi]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=379894</guid>

					<description><![CDATA[ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാന്‍ അറിയിപ്പൊന്നും കിട്ടിയിട്ടില്ലെന്നും ജനാധിപത്യത്തിന് ഭൂഷണം അല്ലെന്നും മന്ത്രി മുഹമ്മദ് റിയാസ് പ്രതികരിച്ചു.]]></description>
										<content:encoded><![CDATA[<p>കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന് ദേശീയപാത ഉദ്ഘാടന ചടങ്ങില്&#x200d; മന്ത്രി മുഹമ്മദ് റിയാസിന് ക്ഷണമില്ല. പരിപാടി ബഹിഷ്‌കരിക്കാനൊരുങ്ങി സംസ്ഥാന സര്&#x200d;ക്കാര്&#x200d;. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരായ എംബി രാജേഷും കെ കൃഷ്ണന്&#x200d;കുട്ടിയും ചടങ്ങിനെത്തില്ല. പരിപാടിയുടെ അറിയിപ്പ് കിട്ടിയത് ഇന്നലെയാണെന്നും മണ്ഡലത്തില്&#x200d; വേറെ പരിപാടികള്&#x200d; ഉള്ളത് കൊണ്ട് പങ്കെടുക്കില്ലെന്നും മന്ത്രി രാജേഷ് അറിയിച്ചു. ചടങ്ങില്&#x200d; പങ്കെടുക്കുന്നതിന് അസൗകര്യമുണ്ടെന്ന് മന്ത്രികൃഷ്ണന്&#x200d; കുട്ടിയും പ്രതികരിച്ചു.</p>
<p>ഇന്ന് ഉച്ചയ്ക്ക് എറണാകുളത്ത് മോദി പങ്കെടുക്കുന്ന ഉദ്ഘാടന പരിപാടിയില്&#x200d; നിന്നാണ് മന്ത്രി മുഹമ്മദ് റിയാസിനെ ഒഴിവാക്കിയത്. ഇതില്&#x200d; പ്രതിഷേധിച്ചാണ് സര്&#x200d;ക്കാരിന്റെ ബഹിഷ്‌കരണമെന്നാണ് സൂചന.</p>
<p>ഉദ്ഘാടന ചടങ്ങില്&#x200d; പങ്കെടുക്കാന്&#x200d; അറിയിപ്പൊന്നും കിട്ടിയിട്ടില്ലെന്നും ജനാധിപത്യത്തിന് ഭൂഷണം അല്ലെന്നും മന്ത്രി മുഹമ്മദ് റിയാസ് പ്രതികരിച്ചു. ഭൂമി ഏറ്റെടുക്കലിന് ഉള്&#x200d;പ്പെടെ പണം നല്&#x200d;കിയത് സംസ്ഥാന സര്&#x200d;ക്കാരാണെന്നാണും കേന്ദ്ര മന്ത്രി നിതിന്&#x200d; ഗഡ്കരിയും വരുന്നില്ലെന്നാണ് മനസിലാക്കുന്നതെന്നും റിയാസ് പറഞ്ഞു. ഇത്തരത്തില്&#x200d; തട്ടിക്കൂട്ടി ഉദ്ഘാടനം നടത്തേണ്ടതല്ലെന്നും എല്&#x200d;ഡിഎഫ് സര്&#x200d;ക്കാരിന് പകരം മറ്റൊരു സര്&#x200d;ക്കാരായിരുന്നെങ്കില്&#x200d; പദ്ധതി തന്നെ മുടങ്ങിപോവുമായിരുന്നുവെന്നും റിയാസ് പ്രതികരിച്ചു. അതേസമയം, ഉദ്ഘാടന ചടങ്ങില്&#x200d; പൊതുമരാമത്ത് മന്ത്രിക്ക് ക്ഷണമില്ലാത്തത് രാഷ്ട്രീയ വിഷയമാക്കാനാണ് സിപിഎം തീരുമാനം. ക്രെഡിറ്റ് ഒറ്റക്ക് എടുക്കാനാണ് ബിജെപി ശ്രമമെന്നും വികസന പദ്ധതി രാഷ്ട്രീയ പരിപാടിയാക്കിയെന്നും സിപിഎം വിമര്&#x200d;ശിക്കുന്നു.</p>
<p>മുഖ്യമന്ത്രി പിണറായി വിജയന്റെ പേര് നോട്ടീസിലുണ്ടെങ്കിലും അദ്ദേഹം പങ്കെടുക്കില്ല. അതേസമയം, ബിജെപി സംസ്ഥാന അധ്യക്ഷന്&#x200d; രാജീവ് ചന്ദ്രശേഖറും കേന്ദ്ര മന്ത്രി ജോര്&#x200d;ജ് കുര്യനുമടക്കമുള്ളവരെ ചടങ്ങില്&#x200d; ഉള്&#x200d;പ്പെടുത്തിയിട്ടുണ്ട്. സംസ്ഥാന സര്&#x200d;ക്കാരിന്റെ കൂടി പങ്കാളിത്തത്തോടെയാണ് ദേശീയപാത വികസനം. ദേശീയപാത 66 ലെ തലപ്പാടി &#8211; ചെങ്കള ഭാഗത്തെ ആറുവരി പാതയും കോഴിക്കോട് ബൈപ്പാസിലെ വെങ്ങളം &#8211; രാമനാട്ടുകര ആറുവരി പാതയുമാണ് ഇന്ന് ഉദ്ഘാടനം ചെയ്യുന്നത്. ഇതോടൊപ്പം മറ്റു പദ്ധതികളും പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യുന്നുണ്ട്.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/minister-riaz-not-invited-to-national-highway-inauguration-ceremony-attended-by-prime-minister-the-state-government-boycotted-the-event.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പശ്ചിമേഷ്യ സംഘര്‍ഷം; ഗള്‍ഫ് രാജ്യങ്ങളിലെ ഇന്ത്യന്‍ പ്രവാസികളുടെ സുരക്ഷയെ കുറിച്ച് രാജ്യസഭയില്‍ റൂള്‍ 267 പ്രകാരം ചര്‍ച്ച ആവശ്യപ്പെട്ട് അഡ്വ. ഹാരിസ് ബീരാന്‍ എം പി.</title>
		<link>https://www.chandrikadaily.com/west-asia-conflict-adv-asked-for-a-discussion-under-rule-267-in-the-rajya-sabha-about-the-safety-of-indian-expatriates-in-the-gulf-countries-harris-beeran-mp.html</link>
					<comments>https://www.chandrikadaily.com/west-asia-conflict-adv-asked-for-a-discussion-under-rule-267-in-the-rajya-sabha-about-the-safety-of-indian-expatriates-in-the-gulf-countries-harris-beeran-mp.html#respond</comments>
		
		<dc:creator><![CDATA[Akhila]]></dc:creator>
		<pubDate>Tue, 10 Mar 2026 07:48:20 +0000</pubDate>
				<category><![CDATA[main stories]]></category>
		<category><![CDATA[News]]></category>
		<category><![CDATA[HARISBEERANMP]]></category>
		<category><![CDATA[iranisaryelconflict]]></category>
		<category><![CDATA[news]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=379838</guid>

					<description><![CDATA[ഇന്ത്യന്‍ പൗരന്മാര്‍ക്ക് ആവശ്യമായ സംരക്ഷണവും സഹായവും ഉറപ്പാക്കണമെന്നും എം പി ആവശ്യപ്പെട്ടു.]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: പശ്ചിമേഷ്യയിലെ തുടരുന്ന സംഘര്&#x200d;ഷപരമായ സാഹചര്യം പരിഗണിച്ച് ഗള്&#x200d;ഫ് രാജ്യങ്ങളില്&#x200d; ജോലി ചെയ്യുന്ന ഇന്ത്യന്&#x200d; പൗരന്മാരുടെയും പ്രവാസികളുടെയും സുരക്ഷയും ക്ഷേമവും സംബന്ധിച്ച അടിയന്തര വിഷയത്തില്&#x200d; രാജ്യസഭയില്&#x200d; റൂള്&#x200d; 267 പ്രകാരം സഭ നിര്&#x200d;ത്തിവച്ച് ചര്&#x200d;ച്ച ചെയ്യണമെന്ന് അഡ്വ ഹാരിസ് ബീരാന്&#x200d; എം.പി. ആവശ്യപ്പെട്ടു.</p>
<p>പശ്ചിമേഷ്യയിലെ വിവിധ രാജ്യങ്ങളില്&#x200d; ലക്ഷക്കണക്കിന് ഇന്ത്യന്&#x200d; തൊഴിലാളികളും പ്രൊഫഷണലുകളും ജോലി ചെയ്യുന്നു. ഇവര്&#x200d; ആ രാജ്യങ്ങളുടെ സമ്പദ്വ്യവസ്ഥയ്ക്കും ഇന്ത്യയുടെ സമ്പദ്വ്യവസ്ഥയ്ക്കും വലിയ സംഭാവനകളാണ് നല്&#x200d;കുന്നത്. എന്നാല്&#x200d; പ്രദേശത്തെ നിലവിലെ രാഷ്ട്രീയ-സുരക്ഷാ സാഹചര്യങ്ങള്&#x200d; ഇന്ത്യന്&#x200d; പ്രവാസികളുടെയും അവരുടെ കുടുംബങ്ങളുടെയും ഇടയില്&#x200d; ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്.</p>
<p>ഇത്തരം സാഹചര്യത്തില്&#x200d; ഗള്&#x200d;ഫ് മേഖലയിലുള്ള ഇന്ത്യന്&#x200d; പൗരന്മാരുടെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കുന്നതിനായി കേന്ദ്ര സര്&#x200d;ക്കാര്&#x200d; സ്വീകരിച്ച നടപടികള്&#x200d; സംബന്ധിച്ച് രാജ്യസഭയില്&#x200d; അടിയന്തര ചര്&#x200d;ച്ച നടത്തേണ്ടതുണ്ടെന്നും ആവശ്യമായിടത്ത് ഇന്ത്യന്&#x200d; എംബസികള്&#x200d; വഴി സഹായ സംവിധാനങ്ങള്&#x200d; ശക്തിപ്പെടുത്തുകയും, ഇന്ത്യന്&#x200d; പൗരന്മാര്&#x200d;ക്ക് ആവശ്യമായ സംരക്ഷണവും സഹായവും ഉറപ്പാക്കണമെന്നും എം പി ആവശ്യപ്പെട്ടു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/west-asia-conflict-adv-asked-for-a-discussion-under-rule-267-in-the-rajya-sabha-about-the-safety-of-indian-expatriates-in-the-gulf-countries-harris-beeran-mp.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ആത്മാഭിമാനത്തിന്റെ 78 വര്‍ഷങ്ങള്‍</title>
		<link>https://www.chandrikadaily.com/78-years-of-pride.html</link>
					<comments>https://www.chandrikadaily.com/78-years-of-pride.html#respond</comments>
		
		<dc:creator><![CDATA[Akhila]]></dc:creator>
		<pubDate>Tue, 10 Mar 2026 06:17:25 +0000</pubDate>
				<category><![CDATA[Article]]></category>
		<category><![CDATA[article]]></category>
		<category><![CDATA[PMASALAM]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=379828</guid>

					<description><![CDATA[ഇന്ത്യ സ്വതന്ത്രമായതിന് ശേഷം ന്യൂനപക്ഷ രാഷ്ട്രീയ പരിഹാരം സംബന്ധിച്ച ആശയക്കുഴപ്പങ്ങള്‍ നിലനില്‍ക്കുന്ന സമയത്താണ് മുസ്‌ലിംലീഗ് പിറവി കൊള്ളുന്നത്.]]></description>
										<content:encoded><![CDATA[<p><strong>അഡ്വ.പി.എം.എ സലാം</strong></p>
<p>ഇന്ത്യന്&#x200d; യൂണിയന്&#x200d; മുസ്‌ലിംലീഗ് ഇന്ന് സ്ഥാപകദിനം ആഘോഷിക്കുകയാണ്. ഇന്ത്യ സ്വതന്ത്രമായതിന് ശേഷം ന്യൂനപക്ഷ രാഷ്ട്രീയ പരിഹാരം സംബന്ധിച്ച ആശയക്കുഴപ്പങ്ങള്&#x200d; നിലനില്&#x200d;ക്കുന്ന സമയത്താണ് മുസ്‌ലിംലീഗ് പിറവി കൊള്ളുന്നത്. സ്വതന്ത്ര ഇന്ത്യയില്&#x200d; ജീവിക്കുന്ന സുസ്ഥിര ന്യൂനപക്ഷത്തിന്റെ രാഷ്ട്രീയ ഭാഗധേയം സംബന്ധിച്ച് കൃത്യമായ അജണ്ടകളില്ലാതെ മുഖ്യധാരാ രാഷ്ട്രീയ പാര്&#x200d;ട്ടികള്&#x200d; മുന്നോട്ട് പോയപ്പോള്&#x200d; അനിവാര്യതയുടെ രാഷ്ട്രീയം എന്ന നിലയിലാണ് സംഘടന മുന്നോട്ട് പോയത്. 1948 മാര്&#x200d;ച്ച് 10ന് മദ്രാസിലെ രാജാജി ഹാളില്&#x200d; സ്ഥാപിതമായ ഇന്ത്യന്&#x200d; യൂണിയന്&#x200d; മുസ്‌ലിംലീഗിന്റെ ചരിത്രം അഭിമാനകരമാണ്. വിഭജനവും സ്വാതന്ത്ര്യവും ഒന്നിച്ച് വന്ന ഇന്ത്യന്&#x200d; സാഹചര്യത്തില്&#x200d; ഇനിയെന്ത് എന്നറിയാതെ വിഹ്വലതയില്&#x200d; കഴിഞ്ഞ ഒരു ജനതക്ക് മുസ്‌ലിംലീഗ് ആത്മവിശ്വാസവും ധൈര്യവും നല്&#x200d;കി. രാഷ്ട്രീയ ബോധവും സുരക്ഷിതത്വ ബോധവും നല്&#x200d;കി. മതനിരപേക്ഷ ഇന്ത്യയില്&#x200d; ഒരു സാമുദായിക രാഷ്ട്രീയ സംഘബോധം എങ്ങനെയായിരിക്കണം എന്ന് മുസ്‌ലിംലീഗ് അതിന്റെ പ്രവര്&#x200d;ത്തന പദ്ധതികളിലൂടെ തെളിയിച്ചു. ഇന്ത്യയുടെ സ്വാതന്ത്ര്യം സംരക്ഷിക്കുക, ന്യൂനപക്ഷ അവകാശങ്ങള്&#x200d; സംരക്ഷിക്കുക, ന്യൂനപക്ഷ ക്ഷേമത്തിന് വേണ്ടി പ്രവര്&#x200d;ത്തിക്കുക, മതസാഹോദര്യം സംരക്ഷിക്കുക തുടങ്ങിയ സ്ഥാപിത ലക്ഷ്യങ്ങളുമായി പാര്&#x200d;ട്ടി ബഹുദൂരം മുന്നോട്ട് പോയി.</p>
<p>ഖാഇദെ മില്ലത്ത് മുഹമ്മദ് ഇസ്മയില്&#x200d; സാഹിബ്, കെ.എം സീതി സാഹിബ്, സയ്യിദ് അബ്ദുറഹ്‌മാന്&#x200d; ബാഫഖി തങ്ങള്&#x200d;, ബി. പോക്കര്&#x200d; സാഹിബ്, ഉപ്പി സാഹിബ്, പി.എം.എസ്.എ പൂക്കോയ തങ്ങള്&#x200d;, സി.എച്ച് മുഹമ്മദ് കോയ, സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്&#x200d; തുടങ്ങി സമ്പന്നമായ ഒരു നേതൃനിരയുടെ ബലത്തില്&#x200d; പാര്&#x200d;ട്ടി വലിയ മുന്നേറ്റം നടത്തി. ആദ്യകാലങ്ങളില്&#x200d; ആക്ഷേപിച്ചവരും വിമര്&#x200d;ശിച്ചവരും മുസ്‌ലിംലീഗിനെ സ്വീകരിക്കുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. സമുദായ ഐക്യവും സമുദായങ്ങള്&#x200d; തമ്മിലുള്ള ഐക്യവും അജണ്ടയാക്കിയ പാര്&#x200d;ട്ടി മതനിരപേക്ഷ ഇന്ത്യയിലെ അനിവാര്യമായ രാഷ്ട്രീയമായി മാറുകയായിരുന്നു. ഭരണഘടനാ അസംബ്ലിയിലെ ചര്&#x200d;ച്ചകളിലും ഭരണഘടനാ നിര്&#x200d;മാണ വേളയിലെ സുപ്രധാന നിമിഷങ്ങളിലും മുസ്‌ലിംലീഗ് അംഗങ്ങളെല്ലാം ശ്രമിച്ചുകൊണ്ടിരുന്നത് ബഹുസ്വര ഇന്ത്യയെക്കുറിച്ച് ഓര്&#x200d;മപ്പെടുത്താനായിരുന്നു. ന്യൂനപക്ഷ, പിന്നോക്ക ജനതയുടെ അവകാശങ്ങള്&#x200d; സ്ഥാപിക്കുന്നതിലും ആ അവകാശങ്ങള്&#x200d; അംഗീകരിക്കുന്നതാണ് പരിഷ്‌കൃത ജനാധിപത്യത്തിന്റെ ദൗത്യമെന്ന് രാഷ്ട്രശില്&#x200d;പികളെ ബോധ്യപ്പെടുത്തുന്നതിലും മുസ്‌ലിംലീഗ് അംഗങ്ങള്&#x200d; വിജയിച്ചു. ഇന്ത്യയിലെ പിന്നോക്ക, ന്യൂനപക്ഷ വിഭാഗങ്ങള്&#x200d; അനുഭവിക്കുന്ന അവകാശങ്ങളില്&#x200d; ഏറിയ പങ്കും മുസ്‌ലിംലീഗിന്റെ അംഗങ്ങള്&#x200d; ഭരണഘടനാ അസംബ്ലിയില്&#x200d; പോരാടി നേടിയതാണ് എന്നതില്&#x200d; ഓരോ പാര്&#x200d;ട്ടി പ്രവര്&#x200d;ത്തകനും അഭിമാനിക്കാവുന്നതാണ്.</p>
<p>ചരിത്രപണ്ഡിതന്&#x200d; ഡോ. എം. ഗംഗാധരന്റെ നിരീക്ഷണം പ്രസ്താവ്യമാണ്. അദ്ദേഹം എഴുതുന്നു. &#8216;എണ്ണത്തിലും സമ്പത്തിലും ന്യൂനമായ വിഭാഗങ്ങള്&#x200d;ക്ക് അരക്ഷിതബോധമുണ്ടാവുന്ന സാഹചര്യങ്ങള്&#x200d; സെക്കുലര്&#x200d; രാഷ്ട്രീയത്തിലുണ്ടാവാം. അങ്ങനെ വരുമ്പോള്&#x200d; അവര്&#x200d; സ്വരക്ഷക്കും ന്യായമായ അവകാശങ്ങള്&#x200d; നേടാനും വേണ്ടി രാഷ്ട്രീയമായി സംഘടിക്കുമ്പോഴാണ് ന്യൂനപക്ഷ രാഷ്ട്രീയം രൂപം കൊള്ളുന്നത്. ന്യൂനപക്ഷങ്ങള്&#x200d;ക്ക് ആത്മവിശ്വാസവും രാഷ്ട്രനിര്&#x200d;മാണ പ്രവര്&#x200d;ത്തനങ്ങളില്&#x200d; ഫലപ്രദമായി പങ്കെടുക്കാനുള്ള ഉത്സാഹവും നല്&#x200d;കുന്നിടത്തോളം ഈ രാഷ്ട്രീയം നല്ലതാണ്&#8217;. രാജ്യത്തിന്റെ സ്വാതന്ത്ര്യവും പരമാധികാരവും സംരക്ഷിക്കുന്നതിനും ന്യൂനപക്ഷ അവകാശങ്ങളുടെ കാവലിനും മുസ്‌ലിംലീഗ് മുന്&#x200d;ഗണന നല്&#x200d;കി. ആരുടെയും അവകാശങ്ങളില്&#x200d;നിന്ന് ഒരു മുടിനാരിഴ പോലും മുസ്‌ലിംലീഗ് ആവശ്യപ്പെട്ടില്ല. എന്നാല്&#x200d;, സമുദായത്തിന്റെ അവകാശങ്ങളില്&#x200d;നിന്ന് മുടിനാരിഴ പോലും വിട്ടുകൊടുത്തതുമില്ല. നാളിതുവരെയുള്ള മുസ്‌ലിംലീഗിന്റെ ചരിത്രത്തില്&#x200d; എവിടെയും ഇതര സമുദായങ്ങളെ ദ്രോഹിച്ചതിന്റെയോ മറ്റു സമുദായങ്ങള്&#x200d;ക്കെതിരെ വിദ്വേഷം പ്രസംഗിച്ചതിന്റെയോ തെളിവുകള്&#x200d; ലഭിക്കില്ല. സമുദായങ്ങള്&#x200d; തമ്മിലുള്ള മൈത്രി ഭരണഘടനയില്&#x200d; എഴുതിവെക്കുകയും അതിനായി പ്രവര്&#x200d;ത്തിക്കുകയും ചെയ്യുന്ന പാര്&#x200d;ട്ടിയാണിത്. മുസ്‌ലിംലീഗിനെതിരെ ആരൊക്കെ എന്തൊക്കെ പറഞ്ഞാലും കേരളീയ പൊതുസമൂഹം അതിന് വിലകല്&#x200d;പിക്കാത്തതിന്റെ കാരണവും ഈ വിശ്വാസ്യതയാണ്. ന്യൂനപക്ഷങ്ങളുടെ മാത്രമല്ല, ഭൂരിപക്ഷ സമുദായങ്ങളുടെയും വിശ്വാസ്യതയും സ്‌നേഹവും സഹകരണവും ഏറ്റുവാങ്ങിയാണ് മുസ്‌ലിംലീഗ് അതിന്റെ പ്രവര്&#x200d;ത്തനവുമായി മുന്നോട്ട് പോകുന്നത്.</p>
<p>2014ന് ശേഷം രാജ്യം അതിന്റെ മതനിരപേക്ഷ സ്വഭാവത്തില്&#x200d;നിന്ന് വ്യതിചലിച്ചുകൊണ്ടിരിക്കുകയാണ്. മതന്യൂനപക്ഷങ്ങളും ദളിത് സമൂഹവും വേട്ടയാടപ്പെടുന്ന വാര്&#x200d;ത്തകള്&#x200d; നിരന്തരം വന്നുകൊണ്ടിരിക്കുന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങളില്&#x200d; മാത്രം ഉത്തരേന്ത്യയിലെ വിവിധ ഭാഗങ്ങളില്&#x200d; നിരവധി മനുഷ്യര്&#x200d; ആക്രമിക്കപ്പെട്ടു. മതത്തിന്റെ പേരിലായിരുന്നു ഈ അക്രമങ്ങളെല്ലാം. വൈവിധ്യങ്ങളെ ഇല്ലാതാക്കി ഏകത്വത്തെ സ്ഥാപിക്കാന്&#x200d; ഭരണകൂടം അശ്രാന്ത പരിശ്രമം തുടരുന്നു. ഏകീകൃത സിവില്&#x200d;കോഡ്, വഖഫ് ഭേദഗതി ബില്&#x200d; തുടങ്ങി പ്രതിലോമകരമായ നിയമങ്ങളുണ്ടാക്കി ന്യൂനപക്ഷ, പിന്നോക്ക ജനതയുടെ അസ്തിത്വത്തെ തന്നെ ചോദ്യം ചെയ്തുകൊണ്ടിരിക്കുന്നു. ഇന്ത്യയുടെ ആത്മാവായ, ഭരണഘടനയുടെ ആത്മസത്തയായ മതേതരത്വം, സോഷ്യലിസം തുടങ്ങിയ ആശയങ്ങളുടെ മേല്&#x200d; നിരന്തരം കത്തിവെച്ചുകൊണ്ടിരിക്കുന്നു. ഈ ദുരവസ്ഥ ഇല്ലാതാക്കാന്&#x200d; മതേതര സമൂഹം ഒന്നിച്ച് നില്&#x200d;ക്കേണ്ട കാലമാണിത്.</p>
<p>ഈ പ്രത്യേക സാഹചര്യത്തില്&#x200d; ന്യൂനപക്ഷങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്&#x200d; മുസ്‌ലിംലീഗ് നിലനില്&#x200d;ക്കേണ്ടത് കാലത്തിന്റെ അനിവാര്യതയായി മാറിയിരിക്കുകയാണ്. കേരളം നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് നീങ്ങുന്ന സമയത്താണ് മുസ്‌ലിംലീഗ് സ്ഥാപകദിനം ആചരിക്കുന്നത്. 1957 ലെ ആദ്യ നിയമസഭ മുതല്&#x200d; എല്ലാ നിയമസഭകളിലും സുസ്ഥിര പ്രാതിനിധ്യമുള്ള രാഷ്ട്രീയ പാര്&#x200d;ട്ടിയാണ് മുസ്‌ലിംലീഗ്. 10 വര്&#x200d;ഷമായി കേരളം ഭരിക്കുന്ന ഇടതുമുന്നണിയെ തൂത്തെറിയുന്ന ഒരു തിരഞ്ഞെടുപ്പ് ഫലമാണ് വരാനിരിക്കുന്നത്. ഇടത് ദുര്&#x200d;ഭരണത്തില്&#x200d; പൊറുതിമുട്ടിയ ജനം ഒരു അവസരത്തിനായി കാത്തിരിക്കുകയാണ്. പതിറ്റാണ്ടുകളോളം പാര്&#x200d;ട്ടി നേതൃത്വത്തില്&#x200d; പ്രശോഭിച്ച പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ ഓര്&#x200d;മകളുമായാണ് കേരള സംസ്ഥാന മുസ്‌ലിംലീഗ് കമ്മിറ്റി നാളെ കോഴിക്കോട്ട് സ്ഥാപകദിന പരിപാടി സംഘടിപ്പിക്കുന്നത്. സയ്യിദ് സാദഖലി ശിഹാബ് തങ്ങള്&#x200d; ഉദ്ഘാടനം ചെയ്യുന്ന പരിപാടിയില്&#x200d; ദേശീയ ജനറല്&#x200d; സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി അധ്യക്ഷത വഹിക്കും. പ്രശസ്ത എഴുത്തുകാരന്&#x200d; കെ.പി രാമനുണ്ണി മുഖ്യാതിഥിയായിരിക്കും. ഓണമ്പിള്ളി മുഹമ്മദ് ഫൈസി അനുസ്മരണ പ്രഭാഷണം നടത്തും. പ്രിയപ്പെട്ട പ്രവര്&#x200d;ത്തകരെ ഹൃദയപൂര്&#x200d;വ്വം ഈ പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നു. പച്ചപ്പതാകയുടെ തണലില്&#x200d; അഭിമാനത്തോടെ നമുക്ക് മുന്നേറാം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/78-years-of-pride.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പശ്ചിമേഷ്യന്‍ സംഘര്‍ഷം; ലോകകപ്പ് രാജ്യാന്തര പ്ലേ ഓഫ് മല്‍സരം മാറ്റി വെക്കണമെന്ന് ഇറാഖ്</title>
		<link>https://www.chandrikadaily.com/west-asian-conflict-iraq-wants-to-postpone-the-world-cup-international-play-off-match.html</link>
					<comments>https://www.chandrikadaily.com/west-asian-conflict-iraq-wants-to-postpone-the-world-cup-international-play-off-match.html#respond</comments>
		
		<dc:creator><![CDATA[Akhila]]></dc:creator>
		<pubDate>Tue, 10 Mar 2026 05:40:01 +0000</pubDate>
				<category><![CDATA[Sports]]></category>
		<category><![CDATA[2026FIFAworldCup]]></category>
		<category><![CDATA[sportsnews]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=379824</guid>

					<description><![CDATA[യാത്ര ദുഷ്‌ക്കരമായതിനാല്‍ ടീമിന് മെക്‌സിക്കന്‍ നഗരത്തിലെത്താനും കളിക്കാനുമാവില്ലെന്നാണ് ഇറാഖ് ടീം കോച്ച് ഗ്രഹാം അര്‍നോള്‍ഡ് വ്യക്തമാക്കിയിരിക്കുന്നത്.]]></description>
										<content:encoded><![CDATA[<p>ദുബൈ: ഈ മാസാവസാനത്തില്&#x200d; (മാര്&#x200d;ച്ച് 31) ന് മെക്‌സിക്കന്&#x200d; നഗരമായ മോണ്&#x200d;ടിറെറിയില്&#x200d; നടക്കാനിരിക്കുന്ന ലോകകപ്പ് രാജ്യാന്തര പ്ലേ ഓഫ് മല്&#x200d;സരം മാറ്റി വെക്കണമെന്ന് ഇറാഖ്. പശ്ചിമേഷ്യന്&#x200d; സംഘര്&#x200d;ഷ സാഹചര്യത്തില്&#x200d; യാത്ര ദുഷ്‌ക്കരമായതിനാല്&#x200d; ടീമിന് മെക്‌സിക്കന്&#x200d; നഗരത്തിലെത്താനും കളിക്കാനുമാവില്ലെന്നാണ് ഇറാഖ് ടീം കോച്ച് ഗ്രഹാം അര്&#x200d;നോള്&#x200d;ഡ് വ്യക്തമാക്കിയിരിക്കുന്നത്.</p>
<p>ലാറ്റിനമേരിക്കന്&#x200d; രാജ്യമായ ബൊളീവിയ, അല്ലെങ്കില്&#x200d; സുരിനാം എന്നിവരില്&#x200d; ഒരാളായിരിക്കും ഇറാഖിന്റെ പ്രതിയോഗികള്&#x200d;. ഇറാഖ് വിശദീകരിക്കുന്ന കാര്യങ്ങള്&#x200d; ഇപ്രകാരമാണ്-ഞങ്ങളുടെ കളിക്കാര്&#x200d; യൂറോപ്പിലും മറ്റ് വിവിധ രാജ്യങ്ങളിലുമായി ലീഗുകളില്&#x200d; കളിക്കുകയാണ്. നിലവിലെ പശ്ചാത്തലത്തില്&#x200d; പ ശ്ചിമേഷ്യന്&#x200d; വിമാന യാത്രാ റൂട്ട് നിറയെ പ്രശ്‌നങ്ങളാണ്. കളിക്കാര്&#x200d;ക്ക് മെക്‌സിക്കോയിലെത്താനാവില്ല. ഫെബ്രുവരി 28 മുതല്&#x200d; ഇറാന്&#x200d; വ്യോമപാത അടച്ചിരി ക്കയാണ്. ഈ സാഹചര്യത്തില്&#x200d; യാത്ര പ്രയാസമാണ്. അതിനാലാണ് കളി മാറ്റിവെക്കണമെന്ന് ആവശ്യപ്പെടുന്നത്. ടീമിലെ കളിക്കാരെല്ലാം ലോകത്തിന്റെ പല ദിക്കുകളിലാണ്.അവരെ ഒരുമിപ്പിക്കുക നിലവിലെ സാഹചര്യത്തില്&#x200d; ദുഷ്‌ക്കരമാണെന്നാണ് 2025 മുതല്&#x200d; ടീമിനൊപ്പമുള്ള അര്&#x200d;നോള്&#x200d;ഡ് പറയുന്നത്. 1986 ലെ ലോകകപ്പിലാണ് അവസാനമായി ഇറാഖ് കളിച്ചത്. നാല്&#x200d;പ്പത് വര്&#x200d;ഷത്തിന് ശേഷമാണ് മറ്റൊരു അവസരം കൈവന്നിരിക്കുന്നത്. ഈ മല്&#x200d;സരത്തിലേക്ക് ഏറ്റവും മികച്ച ടീമിനെ തന്നെ രംഗത്തിറക്കണം. അതിനായുള്ള പരിശ്രമത്തിലാണ് താനെന്നും അദ്ദേഹം വ്യക്തമാക്കി. ഇറാഖികള്&#x200d; ഏറ്റവും ഇഷ്ടപ്പെടുന്ന ഗെയിമാണ് ഫുട്‌ബോള്&#x200d;. ദേശീയ ടീമാവട്ടെ വന്&#x200d;കരാതലത്തില്&#x200d; ശക്തരുമാണ്. അത് കൊണ്ടാണല്ലോ പ്ലേ ഓഫിന് യോഗ്യത നേടിയത്. ശക്തരായ യു.എ.ഇയെ 3-20 തോല്&#x200d;പ്പിച്ചാണ് ഇറാഖ് പ്ലേ ഓഫ് ടിക്കറ്റ് സ്വന്തമാക്കിയത്.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/west-asian-conflict-iraq-wants-to-postpone-the-world-cup-international-play-off-match.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പശ്ചിമേഷ്യന്‍ സംഘര്‍ഷം; നിരവധി സര്‍വീസുകള്‍ നിര്‍ത്തി സലാംഎയര്‍</title>
		<link>https://www.chandrikadaily.com/west-asian-conflict-salamair-has-stopped-many-services.html</link>
					<comments>https://www.chandrikadaily.com/west-asian-conflict-salamair-has-stopped-many-services.html#respond</comments>
		
		<dc:creator><![CDATA[Akhila]]></dc:creator>
		<pubDate>Mon, 09 Mar 2026 09:51:33 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[iranisrayelconflict]]></category>
		<category><![CDATA[salamair]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=379778</guid>

					<description><![CDATA[കുവൈത്ത്, ഷാര്‍ജ, ദോഹ, ദമ്മാം എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള സര്‍വീസുകള്‍ മാര്‍ച്ച് 20 വരെയും നിര്‍ത്തി.]]></description>
										<content:encoded><![CDATA[<p>മസ്‌കത്ത്: പശ്ചിമേഷ്യന്&#x200d; സംഘര്&#x200d;ഷത്തെ തുടര്&#x200d;ന്ന് പല രാജ്യങ്ങളിലും പ്രാദേശിക വ്യോമാതിര്&#x200d;ത്തി അടച്ചിടല്&#x200d; തുടരുന്നതിനാല്&#x200d; സലാംഎയര്&#x200d; നിരവധി സര്&#x200d;വീസുകള്&#x200d; നിര്&#x200d;ത്തി. ഇറാഖ്, ലെബനന്&#x200d;, ഇറാന്&#x200d; എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള സര്&#x200d;വീസുകള്&#x200d; മാര്&#x200d;ച്ച് 28 വരെ നിര്&#x200d;ത്തിവച്ചു. അതേസമയം കുവൈത്ത്, ഷാര്&#x200d;ജ, ദോഹ, ദമ്മാം എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള സര്&#x200d;വീസുകള്&#x200d; മാര്&#x200d;ച്ച് 20 വരെയും നിര്&#x200d;ത്തി.</p>
<p>യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയാണ് തങ്ങളുടെ മുന്&#x200d;ഗണനയെന്ന് എയര്&#x200d;ലൈന്&#x200d; അറിയിച്ചു, സമയബന്ധിതമായ അപ്‌ഡേറ്റുകള്&#x200d; നല്&#x200d;കുമെന്നും അതിനായി സംഭവവികസനങ്ങള്&#x200d; സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും പറഞ്ഞു. നടപടികള്&#x200d; ബാധിക്കുന്ന എല്ലാ യാത്രക്കാരെയും നേരിട്ട് ബന്ധപ്പെടുമെന്നും വ്യക്തമാക്കി. +968 2427 2222 എന്ന നമ്പറിലൂടെയോ customercare@salamair.com എന്ന ഇമെയില്&#x200d; വിലാസം വഴിയോ ഉപഭോക്താക്കള്&#x200d;ക്ക് സഹായം ലഭിക്കും.</p>
<p>&nbsp;</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/west-asian-conflict-salamair-has-stopped-many-services.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>&#8216;പ്രത്യാക്രമണം തുടരും&#8217;; വെടിനിര്‍ത്തല്‍ ആവശ്യവുമായി വരേണ്ടെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി</title>
		<link>https://www.chandrikadaily.com/the-counterattack-will-continue-irans-foreign-minister-abbas-araghchi-said-that-there-should-be-no-need-for-a-ceasefire.html</link>
					<comments>https://www.chandrikadaily.com/the-counterattack-will-continue-irans-foreign-minister-abbas-araghchi-said-that-there-should-be-no-need-for-a-ceasefire.html#respond</comments>
		
		<dc:creator><![CDATA[Akhila]]></dc:creator>
		<pubDate>Mon, 09 Mar 2026 09:46:03 +0000</pubDate>
				<category><![CDATA[main stories]]></category>
		<category><![CDATA[News]]></category>
		<category><![CDATA[world]]></category>
		<category><![CDATA[iran]]></category>
		<category><![CDATA[iranisrayelconflict]]></category>
		<category><![CDATA[news]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=379774</guid>

					<description><![CDATA[തങ്ങളുടെ ജനതയുടെ സുരക്ഷയ്ക്കായി പോരാട്ടം തുടരേണ്ടത് അനിവാര്യമാണെന്ന് എന്‍ബിസി ന്യൂസിന്റെ 'മീറ്റ് ദ പ്രസ്' പരിപാടിയില്‍ അബ്ബാസ് അരാഗ്ചി വ്യക്തമാക്കി]]></description>
										<content:encoded><![CDATA[<p>പശ്ചിമേഷ്യയിലെ യുദ്ധം അവസാനിപ്പിക്കാനായുള്ള അന്താരാഷ്ട്ര തലത്തിലുള്ള വെടിനിര്&#x200d;ത്തല്&#x200d; ആഹ്വാനങ്ങള്&#x200d; പൂര്&#x200d;ണമായും തള്ളി ഇറാന്&#x200d; വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി. തങ്ങളുടെ ജനതയുടെ സുരക്ഷയ്ക്കായി പോരാട്ടം തുടരേണ്ടത് അനിവാര്യമാണെന്ന് എന്&#x200d;ബിസി ന്യൂസിന്റെ &#8216;മീറ്റ് ദ പ്രസ്&#8217; പരിപാടിയില്&#x200d; അദ്ദേഹം വ്യക്തമാക്കി.</p>
<p>നിലവിലെ സാഹചര്യത്തില്&#x200d; വെടിനിര്&#x200d;ത്തല്&#x200d; എന്ന ആലോചനയേ ഇല്ലെന്ന് അരാഗ്ചി പറഞ്ഞു. &#8216;ഞങ്ങള്&#x200d; വെടിനിര്&#x200d;ത്തലിന് അപേക്ഷിച്ചിട്ടില്ല. ചര്&#x200d;ച്ചകള്&#x200d;ക്ക് താല്പര്യവുമില്ല. യുദ്ധം നിര്&#x200d;ത്താന്&#x200d; സമയം ആയിട്ടില്ല. ഇത് ഞങ്ങളുടെ ജനങ്ങള്&#x200d;ക്ക് വേണ്ടിയുള്ള പോരാട്ടമാണ്&#8217;,<br />
അദ്ദേഹം വ്യക്തമാക്കി.</p>
<p>അമേരിക്കയും ഇസ്രയേലും ചേര്&#x200d;ന്ന് തങ്ങളുടെ ജനങ്ങളെയും വിദ്യാര്&#x200d;ത്ഥിനികളെയും കൊന്നൊടുക്കുകയാണ്. ആശുപത്രികള്&#x200d; ആക്രമിക്കുകയാണ്. കഴിഞ്ഞ വര്&#x200d;ഷത്തെ 12 ദിവസത്തെ യുദ്ധം അവസാനിപ്പിക്കാന്&#x200d; ഉണ്ടാക്കിയ വെടിനിര്&#x200d;ത്തല്&#x200d; കരാര്&#x200d; അമേരിക്കയും ഇസ്രയേലും നേരത്തെ തന്നെ ലംഘിച്ചു. ഈ സാഹചര്യത്തില്&#x200d; വീണ്ടുമൊരു വെടിനിര്&#x200d;ത്തലിന് പ്രസക്തിയില്ലെന്നും യുദ്ധത്തിന് ശാശ്വതമായ അന്ത്യമാണ് വേണ്ടതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.<br />
?അമേരിക്കന്&#x200d; സൈനിക താവളങ്ങളുടെയും യുദ്ധക്കപ്പലുകളുടെയും സ്ഥാനം കണ്ടെത്താന്&#x200d; റഷ്യ ഇറാന് രഹസ്യാന്വേഷണ വിവരങ്ങള്&#x200d; നല്&#x200d;കുന്നുണ്ടെന്ന റിപ്പോര്&#x200d;ട്ടുകളോട് അരാഗ്ചി പ്രതികരിച്ചു. റഷ്യയുമായുള്ള സഹകരണം രഹസ്യമല്ലെന്നും പല മേഖലകളിലും അവര്&#x200d; ഇറാനെ സഹായിക്കുന്നുണ്ടെന്നും അദ്ദേഹം സമ്മതിച്ചു. എന്നാല്&#x200d; രഹസ്യാന്വേഷണ വിവരങ്ങള്&#x200d; സംബന്ധിച്ച കൃത്യമായ വിവരങ്ങള്&#x200d; തനിക്കറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്&#x200d;ത്തു. &#8230;</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/the-counterattack-will-continue-irans-foreign-minister-abbas-araghchi-said-that-there-should-be-no-need-for-a-ceasefire.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>രാജസ്ഥാനില്‍ ഫ്രൂട്ടുകളുമായി പോവുന്ന ട്രക്ക് ഡ്രൈവര്‍ ആമിര്‍ ഖാനെ ഗോരക്ഷാസേനക്കാര്‍ വെടിവെച്ചുകൊന്നു</title>
		<link>https://www.chandrikadaily.com/aamir-khan-a-truck-driver-carrying-fruits-in-rajasthan-was-shot-dead-by-goraksha-forces.html</link>
					<comments>https://www.chandrikadaily.com/aamir-khan-a-truck-driver-carrying-fruits-in-rajasthan-was-shot-dead-by-goraksha-forces.html#respond</comments>
		
		<dc:creator><![CDATA[Akhila]]></dc:creator>
		<pubDate>Mon, 09 Mar 2026 09:17:42 +0000</pubDate>
				<category><![CDATA[main stories]]></category>
		<category><![CDATA[News]]></category>
		<category><![CDATA[news]]></category>
		<category><![CDATA[Rajastan]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=379770</guid>

					<description><![CDATA[കൊലയാളികള്‍ ഹിന്ദുത്വ സംഘടനയായ ബജ്‌റംഗ് ദള്‍ പ്രവര്‍ത്തകര്‍ ആണെന്ന് ആമിറിന്റെ കുടുംബം ആരോപിച്ചു.]]></description>
										<content:encoded><![CDATA[<p>രാജസ്ഥാനില്&#x200d; ഫ്രൂട്ടുകളുമായി പോവുന്ന ട്രക്ക് ഡ്രൈവറെ ഗോരക്ഷാസേനക്കാര്&#x200d; വെടിവെച്ചുകൊന്നു. ഹരിയാനയിലെ പാല്&#x200d;വല്&#x200d; ജില്ലയിലെ 28-കാരനായ പിക്കപ്പ് ട്രക്ക് ഡ്രൈവറായ ആമിര്&#x200d; ഖാന്&#x200d; മാര്&#x200d;ച്ച് 2-ന് പുലര്&#x200d;ച്ചെയോടെ രാജസ്ഥാനിലെ ഭിവാഡിക്ക് സമീപം ആക്രമികളുടെ വെടിയുണ്ടകളാല്&#x200d; കൊല്ലപ്പെട്ടത്. കൊലയാളികള്&#x200d; ഹിന്ദുത്വ സംഘടനയായ ബജ്‌റംഗ് ദള്&#x200d; പ്രവര്&#x200d;ത്തകര്&#x200d; ആണെന്ന് ആമിറിന്റെ കുടുംബം ആരോപിച്ചു.</p>
<p>ബന്ധുക്കളുടെ വിവരമനുസരിച്ച്, ഡല്&#x200d;ഹിയിലെ ആസാദ്പൂര്&#x200d; പച്ചക്കറി പഴം മാര്&#x200d;ക്കറ്റിലേക്ക് പഴങ്ങള്&#x200d; കൊണ്ടുപോകാന്&#x200d; പുലര്&#x200d;ച്ചെ നാലുമണിയോടെ വീട്ടില്&#x200d; നിന്ന് പുറപ്പെട്ടതായിരുന്നു ആമിര്&#x200d;. ഏകദേശം ഒരു പതിറ്റാണ്ടായി പിക്കപ്പ് ട്രക്ക് ഡ്രൈവറായി ജോലി ചെയ്തിരുന്ന അദ്ദേഹം കുടുംബത്തിന്റെ പ്രധാന ഉപജീവനമാര്&#x200d;ഗമായിരുന്നു.</p>
<p>പഴങ്ങള്&#x200d; നിറച്ച വാഹനവുമായി യാത്ര ആരംഭിക്കാന്&#x200d; തയ്യാറെടുക്കുന്നതിനിടെയാണ് സംഭവം നടന്നതെന്ന് ആമിറിന്റെ അമ്മാവന്&#x200d; സുബൈര്&#x200d; മാധ്യമങ്ങളോട് പറഞ്ഞു. പഴങ്ങളുമായി നിറച്ച വാഹനവുമായി തന്റെ കൂട്ടുകാരനെ ഒരു പള്ളിക്കു സമീപം കാത്തുനില്&#x200d;ക്കുകയായിരുന്നു ആമിര്&#x200d;. അപ്പോഴാണ് ബജറംഗ് ദളുമായി ബന്ധപ്പെട്ട ആളുകള്&#x200d; ബൊലേറോ കാറില്&#x200d; എത്തി, മറ്റ് വാഹനങ്ങള്&#x200d; കൂടി ചേര്&#x200d;ന്ന് ആമിറിന്റെ വാഹനത്തെ ഇടിച്ച ശേഷം വെടിവെക്കുന്നത്. വെടിയേറ്റ് ഗുരുതരമായി പരിക്കേറ്റ ആമിറിനെ പിന്നീട് ആശുപത്രിയില്&#x200d; എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/aamir-khan-a-truck-driver-carrying-fruits-in-rajasthan-was-shot-dead-by-goraksha-forces.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>എപ്സ്റ്റീന്‍ ഫയലുകള്‍ ഉപയോഗിച്ച് മോദിയെ ട്രംപ് നിയന്ത്രിക്കുന്നു -മല്ലികാര്‍ജുന്‍ ഖാര്‍ഗെ</title>
		<link>https://www.chandrikadaily.com/trump-controls-modi-using-epstein-files-mallikarjun-kharge.html</link>
					<comments>https://www.chandrikadaily.com/trump-controls-modi-using-epstein-files-mallikarjun-kharge.html#respond</comments>
		
		<dc:creator><![CDATA[Akhila]]></dc:creator>
		<pubDate>Mon, 09 Mar 2026 08:58:40 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[congress]]></category>
		<category><![CDATA[epstienfiles]]></category>
		<category><![CDATA[mallikarjungarkhe]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=379766</guid>

					<description><![CDATA[ട്രംപ് ഒരു സ്വേച്ഛാധിപതിയെപ്പോലെയാണ് പെരുമാറുന്നതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി അദ്ദേഹത്തിന്റെ അടിമയായി മാറിയിരിക്കുകയാണെന്നും മല്ലികാര്‍ജുന്‍ ഖാര്‍ഗെ കുറ്റപ്പെടുത്തി.]]></description>
										<content:encoded><![CDATA[<p>വിവാദമായ എപ്സ്റ്റീന്&#x200d; ഫയലുകള്&#x200d; ഉപയോഗിച്ച് ട്രംപ് മോദിയെ ബ്ലാക്ക്മെയില്&#x200d; ചെയ്യുകയും നിയന്ത്രിക്കുകയുമാണെന്ന് കോണ്&#x200d;ഗ്രസ് ദേശീയ അധ്യക്ഷന്&#x200d; മല്ലികാര്&#x200d;ജുന്&#x200d; ഖാര്&#x200d;ഗെ ആരോപിച്ചു. ട്രംപ് ഒരു സ്വേച്ഛാധിപതിയെപ്പോലെയാണ് പെരുമാറുന്നതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി അദ്ദേഹത്തിന്റെ അടിമയായി മാറിയിരിക്കുകയാണെന്നും മല്ലികാര്&#x200d;ജുന്&#x200d; ഖാര്&#x200d;ഗെ കുറ്റപ്പെടുത്തി. കര്&#x200d;ണാടകയിലെ ചിറ്റാപുരില്&#x200d; വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനത്തിന് ശേഷം നടന്ന പൊതുയോഗത്തില്&#x200d; സംസാരിക്കുകയായിരുന്നു അദ്ദേഹം.</p>
<p>അമേരിക്കന്&#x200d; താല്&#x200d;പ്പര്യങ്ങള്&#x200d; സംരക്ഷിക്കുന്നതിനായി മോദി ഇന്ത്യയെ പണയം വെച്ചിരിക്കുകയാണെന്നും ഖാര്&#x200d;ഗെ ആരോപിച്ചു.<br />
അമേരിക്കയുമായുള്ള വ്യാപാര കരാറുകള്&#x200d; ഇന്ത്യക്ക് കനത്ത തിരിച്ചടിയാണെന്ന് ഖാര്&#x200d;ഗെ ചൂണ്ടിക്കാട്ടി. കാര്&#x200d;ഷിക ഉല്&#x200d;പ്പന്നങ്ങളുടെ ഇറക്കുമതിക്ക് തീരുവ ചുമത്താന്&#x200d; കഴിയാത്ത വിധം ഇന്ത്യ കരാറുകളില്&#x200d; കുടുങ്ങിക്കിടക്കുകയാണെന്നും, അതേസമയം ഇന്ത്യന്&#x200d; ഉല്&#x200d;പ്പന്നങ്ങള്&#x200d;ക്ക് അമേരിക്കന്&#x200d; ഭരണകൂടം വലിയ തോതില്&#x200d; തീരുവ ചുമത്തുന്നുവെന്നും അദ്ദേഹം അവകാശപ്പെട്ടു. ട്രംപുമായുള്ള സൗഹൃദം രാജ്യത്തെ നശിപ്പിക്കുകയാണെന്നും ഇന്ത്യയെ വീണ്ടും അടിമത്തത്തിലേക്ക് തള്ളിവിടുകയാണെന്നും അദ്ദേഹം മുന്നറിയിപ്പ് നല്&#x200d;കി.</p>
<p>ലോകനേതാക്കളെ ഭീഷണിപ്പെടുത്തുന്ന അമേരിക്കന്&#x200d; നയത്തെയും ഖാര്&#x200d;ഗെ കടുത്ത ഭാഷയില്&#x200d; വിമര്&#x200d;ശിച്ചു. ഇറാന്റെയും വെനിസ്വേലയുടെയും നേതാക്കള്&#x200d;ക്കെതിരെ നടക്കുന്ന നീക്കങ്ങള്&#x200d; ലോകസമാധാനത്തിന് ഭീഷണിയാണെന്ന് അദ്ദേഹം പറഞ്ഞു. ഒരു രാജ്യത്തിന്റെ പരമോന്നത നേതാവ് കൊല്ലപ്പെട്ടാല്&#x200d; ആ രാജ്യവും ലോകവും എങ്ങനെ സുരക്ഷിതമാകുമെന്ന് അദ്ദേഹം ചോദിച്ചു. അമേരിക്ക പറയുന്നതുപോലെ മാത്രം പ്രവര്&#x200d;ത്തിക്കുന്ന ഒരു ഭരണകൂടമാണ് നിലവില്&#x200d; ഇന്ത്യയിലുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്&#x200d;ത്തു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/trump-controls-modi-using-epstein-files-mallikarjun-kharge.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
