<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>Manya &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/author/webdesk23/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Fri, 29 May 2026 06:18:10 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>Manya &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ഇന്ദിരാ ഗ്യാരണ്ടികളുമായി വിഡി സര്‍ക്കാര്‍;  സൗജന്യ ബസ് യാത്ര മുതല്‍ ഉമ്മന്‍ ചാണ്ടി ആരോഗ്യ ഇന്‍ഷുറന്‍സ് വരെ പ്രഖ്യാപനങ്ങള്‍</title>
		<link>https://www.chandrikadaily.com/vd-sarkar-with-indira-guarantees-announcements-ranging-from-free-bus-travel-to-oommen-chandy-health-insurance.html</link>
					<comments>https://www.chandrikadaily.com/vd-sarkar-with-indira-guarantees-announcements-ranging-from-free-bus-travel-to-oommen-chandy-health-insurance.html#respond</comments>
		
		<dc:creator><![CDATA[Manya]]></dc:creator>
		<pubDate>Fri, 29 May 2026 06:18:10 +0000</pubDate>
				<category><![CDATA[main stories]]></category>
		<category><![CDATA[News]]></category>
		<category><![CDATA[cm]]></category>
		<category><![CDATA[governer]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[udf]]></category>
		<category><![CDATA[vdsatheesan]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=381346</guid>

					<description><![CDATA[ഇന്ദിരാ ഗ്യാരണ്ടികൾ നടപ്പാക്കുമെന്ന് പ്രഖ്യാപിച്ച സർക്കാർ, കെഎസ്ആർടിസിയിൽ സൗജന്യ യാത്ര, ഉമ്മൻ ചാണ്ടി ആരോഗ്യ ഇൻഷുറൻസ് പദ്ധതി എന്നിവ ഉൾപ്പെടെയുള്ള വാഗ്ദാനങ്ങൾ മുന്നോട്ട് വെച്ചു.]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: വി.ഡി. സതീശൻ സർക്കാരിന്റെ ആദ്യ നയപ്രഖ്യാപനത്തിൽ ജനക്ഷേമത്തിനും സുതാര്യ ഭരണത്തിനും പ്രാധാന്യം നൽകി നിരവധി പദ്ധതികൾ പ്രഖ്യാപിച്ചു. ഇന്ദിരാ ഗ്യാരണ്ടികൾ നടപ്പാക്കുമെന്ന് പ്രഖ്യാപിച്ച സർക്കാർ, കെഎസ്ആർടിസിയിൽ സൗജന്യ യാത്ര, ഉമ്മൻ ചാണ്ടി ആരോഗ്യ ഇൻഷുറൻസ് പദ്ധതി എന്നിവ ഉൾപ്പെടെയുള്ള വാഗ്ദാനങ്ങൾ മുന്നോട്ട് വെച്ചു.</p>
<p>സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി വെല്ലുവിളി നിറഞ്ഞതാണെങ്കിലും അതിനെ അവസരമാക്കി മാറ്റുമെന്നും ‘ക്ലീൻ ഗവേണൻസ്’ ആയിരിക്കും സർക്കാരിന്റെ മുദ്രാവാക്യമെന്നും ഗവർണർ നയപ്രഖ്യാപന പ്രസംഗത്തിൽ വ്യക്തമാക്കി. രാസലഹരി ഉൾപ്പെടെയുള്ള ലഹരി മാഫിയകൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്നും ലഹരി കേസുകളിൽ ഉൾപ്പെടുന്നവരുടെ സ്വത്തുക്കൾ കണ്ടുകെട്ടുമെന്നും പ്രഖ്യാപിച്ചു. എക്സൈസ്, ആഭ്യന്തര, ആരോഗ്യ വകുപ്പുകളുടെ ഏകോപനത്തോടെ സമഗ്ര ലഹരി വിരുദ്ധ പദ്ധതി നടപ്പാക്കും.</p>
<p>പോലീസ് സംവിധാനത്തിന്റെ ആധുനികവത്കരണം, ആരോഗ്യ മേഖലയെ കൂടുതൽ ശക്തിപ്പെടുത്തൽ, വയോജനങ്ങൾക്കായി പ്രത്യേക വകുപ്പ് രൂപീകരിക്കൽ, തുറമുഖ വികസനത്തിന് പ്രാമുഖ്യം നൽകൽ എന്നിവയും പ്രഖ്യാപനത്തിലുണ്ട്.</p>
<p>കാർഷിക മേഖലയെ പ്രധാന പരിഗണനാ മേഖലയായി പ്രഖ്യാപിച്ച സർക്കാർ, വനിതാ കർഷകർക്ക് പ്രത്യേക പദ്ധതികൾ, കർഷക കൺസോർഷ്യം, മണ്ണ് പരിശോധന രജിസ്റ്റർ, സ്പൈസ് പാർക്ക്, സുഗന്ധദ്രവ്യ കയറ്റുമതി വികസനം എന്നിവ നടപ്പാക്കുമെന്ന് അറിയിച്ചു. മനുഷ്യ-വന്യജീവി സംഘർഷം കുറയ്ക്കാൻ ആധുനിക സാങ്കേതിക വിദ്യയും ഉപയോഗിക്കും.</p>
<p>സഹകരണ മേഖലയെ അഴിമതി വിമുക്തമാക്കാനും തിരഞ്ഞെടുപ്പുകൾ സമയബന്ധിതമായി നടത്താനും സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് നയപ്രഖ്യാപനത്തിൽ പറയുന്നു. ഐടി മിഷനെ ഡിജിറ്റൽ ട്രാൻസ്ഫർമേഷൻ മിഷനാക്കി മാറ്റുകയും വ്യവസായ വികസനത്തിനായി ലാൻഡ് ബാങ്ക് രൂപീകരിക്കുകയും അതിഥി തൊഴിലാളികൾക്കായി പ്രത്യേക രജിസ്ട്രേഷൻ പോർട്ടൽ ആരംഭിക്കുകയും ചെയ്യും.</p>
<p>കേന്ദ്രവുമായി ഫെഡറൽ തത്വങ്ങളിൽ അധിഷ്ഠിതമായ സഹകരണ ബന്ധം തുടരുന്നതിനൊപ്പം വികസനവും ജനക്ഷേമവും മുൻനിർത്തിയുള്ള ഭരണമായിരിക്കും സർക്കാരിന്റെ ലക്ഷ്യമെന്നും നയപ്രഖ്യാപനത്തിൽ വ്യക്തമാക്കി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/vd-sarkar-with-indira-guarantees-announcements-ranging-from-free-bus-travel-to-oommen-chandy-health-insurance.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പ്ലസ് ടു ഫലം പ്രഖ്യാപിച്ചു; വിജയശതമാനം 77.97, മുൻവർഷത്തേക്കാൾ നേരിയ വർധന</title>
		<link>https://www.chandrikadaily.com/plus-two-result-declared-the-pass-percentage-was-77-97-a-slight-increase-over-the-previous-year.html</link>
					<comments>https://www.chandrikadaily.com/plus-two-result-declared-the-pass-percentage-was-77-97-a-slight-increase-over-the-previous-year.html#respond</comments>
		
		<dc:creator><![CDATA[Manya]]></dc:creator>
		<pubDate>Tue, 26 May 2026 11:16:02 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[exam]]></category>
		<category><![CDATA[highersecondary]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[results]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=381322</guid>

					<description><![CDATA[മുൻവർഷത്തേക്കാൾ 0.16 ശതമാനം വർധനയാണ് ഇത്തവണ രേഖപ്പെടുത്തിയത്.]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: സംസ്ഥാനത്തെ പ്ലസ് ടു പരീക്ഷാഫലം പ്രഖ്യാപിച്ചു. ഇത്തവണ 77.97 ശതമാനമാണ് വിജയം. വിദ്യാഭ്യാസമന്ത്രി N Shamsudheen ആണ് ഫലം പ്രഖ്യാപിച്ചത്. മുൻവർഷത്തേക്കാൾ 0.16 ശതമാനം വർധനയാണ് ഇത്തവണ രേഖപ്പെടുത്തിയത്. കഴിഞ്ഞ വർഷം വിജയശതമാനം 77.81 ആയിരുന്നു.</p>
<p>ഹയർസെക്കൻഡറി വിഭാഗത്തിൽ 1990 സ്കൂളുകളിൽ നിന്നായി 3,72,423 വിദ്യാർത്ഥികൾ പരീക്ഷയെഴുതി. ഇതിൽ 2,90,398 പേർ ഉപരിപഠനത്തിന് യോഗ്യത നേടി. എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയവരുടെ എണ്ണം 30,561 ആയി ഉയർന്നു. കഴിഞ്ഞ വർഷം ഇത് 30,145 ആയിരുന്നു.</p>
<p>ഇടുക്കിയാണ് ഏറ്റവും കൂടുതൽ വിജയശതമാനം നേടിയ ജില്ല. 84.64 ശതമാനമാണ് ഇവിടെ വിജയം. കാസർകോടാണ് ഏറ്റവും കുറവ് വിജയശതമാനം നേടിയ ജില്ല; 71.72 ശതമാനം.</p>
<p>100 ശതമാനം വിജയം നേടിയ 76 സ്കൂളുകളുണ്ട്. ഇതിൽ 9 സർക്കാർ സ്കൂളുകളും 24 എയ്ഡഡ് സ്കൂളുകളും 30 അൺഎയ്ഡഡ് സ്കൂളുകളും 13 സ്പെഷ്യൽ സ്കൂളുകളും ഉൾപ്പെടുന്നു.</p>
<p>പെൺകുട്ടികളുടെ വിജയശതമാനം ആണ്&#x200d;കുട്ടികളേക്കാൾ കൂടുതലാണെന്നും ഇത് സമൂഹത്തിന് സന്തോഷകരമായ കാര്യമാണെന്നും വിദ്യാഭ്യാസമന്ത്രി പറഞ്ഞു.</p>
<p>വൊക്കേഷണൽ ഹയർസെക്കൻഡറി വിഭാഗത്തിൽ 72.49 ശതമാനമാണ് വിജയം. കഴിഞ്ഞ വർഷത്തേക്കാൾ മെച്ചപ്പെട്ട പ്രകടനമാണിത്. ഈ വിഭാഗത്തിൽ വയനാടാണ് ഏറ്റവും കൂടുതൽ വിജയശതമാനം നേടിയ ജില്ല, കാസർകോടാണ് ഏറ്റവും കുറവ് വിജയശതമാനം രേഖപ്പെടുത്തിയ ജില്ല.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/plus-two-result-declared-the-pass-percentage-was-77-97-a-slight-increase-over-the-previous-year.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഹുബ്ബുല്‍ എമറാത്ത്&#8221; അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ 27ന് പെരുന്നാള്‍ ആഘോഷം</title>
		<link>https://www.chandrikadaily.com/eid-celebration-on-27th-at-hubbul-emirates-abu-dhabi-indian-islamic-center.html</link>
					<comments>https://www.chandrikadaily.com/eid-celebration-on-27th-at-hubbul-emirates-abu-dhabi-indian-islamic-center.html#respond</comments>
		
		<dc:creator><![CDATA[Manya]]></dc:creator>
		<pubDate>Tue, 26 May 2026 07:42:11 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[abudabi]]></category>
		<category><![CDATA[bakreed]]></category>
		<category><![CDATA[gulfnews]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=381317</guid>

					<description><![CDATA[എല്ലാ പ്രവാസി മലയാളികളെയും കുടുംബസമേതം പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നതായും സംഘാടകര്‍ അറിയിച്ചു.]]></description>
										<content:encoded><![CDATA[<p>അബുദാബി: ബലി പെരുന്നാളിനോടനുബന്ധിച്ച് അബുദാബി ഇന്ത്യന്&#x200d; ഇസ്ലാമിക് സെന്റര്&#x200d; (ഐഐസി) സംഘടിപ്പിക്കുന്ന &#8221;ഹുബ്ബുല്&#x200d; എമറാത്ത് &#8211; ഈദ് അല്&#x200d; അദ്ഹാ സാംസ്‌കാരിക പരിപാടി&#8221; മേയ് 27 ന് വൈകിട്ട് 7 മണിക്ക് ഇന്ത്യന്&#x200d; ഇസ്ലാമിക് സെന്ററില്&#x200d; നടക്കും.</p>
<p>പ്രശസ്ത മാപ്പിളപ്പാട്ട് ഗായകന്&#x200d; കണ്ണൂര്&#x200d; ഷെരീഫിന്റെ നേതൃത്വത്തില്&#x200d; അസിന്&#x200d; വെള്ളില, കീര്&#x200d;ത്തന സബരീഷ്, സന്ധ്യ വിജയന്&#x200d; എന്നിവരുള്&#x200d;പ്പെടെ നിരവധി കലാകാരന്&#x200d;മാര്&#x200d; അണിനിരക്കുന്ന സംഗീത &#8211; കലാപരിപാടികളും അരങ്ങേറും.</p>
<p>യുഎഇയുടെ വിവിധ ഭാഗങ്ങളില്&#x200d; നിന്നായി കുടുംബങ്ങള്&#x200d;, സാമൂഹിക-സാംസ്‌കാരിക പ്രവര്&#x200d;ത്തകര്&#x200d;, നേതാക്കള്&#x200d;, കലാസ്വാദകര്&#x200d; തുടങ്ങി ആയിരത്തിലധികം പേര്&#x200d; ആഘോഷങ്ങളില്&#x200d; പങ്കാളികളാകും.<br />
ഈദ് അല്&#x200d; അദ്ഹായുടെ സ്‌നേഹവും ഐക്യവും പങ്കിടുന്ന വേദിയായി പരിപാടി മാറുമെന്ന് ഐഐസി ഭാരവാഹികള്&#x200d; അറിയിച്ചു.</p>
<p>എല്ലാ പ്രവാസി മലയാളികളെയും കുടുംബസമേതം പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നതായും സംഘാടകര്&#x200d; അറിയിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/eid-celebration-on-27th-at-hubbul-emirates-abu-dhabi-indian-islamic-center.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പ്ലസ്ടു പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും</title>
		<link>https://www.chandrikadaily.com/plus-two-exam-result-will-be-announced-today.html</link>
					<comments>https://www.chandrikadaily.com/plus-two-exam-result-will-be-announced-today.html#respond</comments>
		
		<dc:creator><![CDATA[Manya]]></dc:creator>
		<pubDate>Tue, 26 May 2026 07:37:01 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[exam]]></category>
		<category><![CDATA[highersecondary]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[results]]></category>
		<category><![CDATA[school]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=381314</guid>

					<description><![CDATA[ഇത്തവണത്തെ ഫലത്തിൽ വിജയനിരക്കിൽ മാറ്റമുണ്ടാകുമോ എന്ന ആകാംക്ഷയിലാണ് വിദ്യാർഥികളും രക്ഷിതാക്കളും.]]></description>
										<content:encoded><![CDATA[<p>സംസ്ഥാനത്തെ പ്ലസ് ടു, വൊക്കേഷണൽ ഹയർസെക്കൻഡറി പരീക്ഷകളുടെ ഫലം ഇന്നറിയാം. ഇന്നു വൈകിട്ട് 3 മണിക്ക് വിദ്യാഭ്യാസമന്ത്രി എൻ. ഷംസുദ്ദീൻ ആണ് ഫലം പ്രഖ്യാപിക്കുക. ഫലപ്രഖ്യാപനത്തിന് പിന്നാലെ ഔദ്യോഗിക വെബ്സൈറ്റുകളിലും മൊബൈൽ ആപ്ലിക്കേഷനുകളിലും വിദ്യാർഥികൾക്ക് ഫലം പരിശോധിക്കാനാകും.</p>
<p>ഈ വർഷം ഹയർസെക്കൻഡറി വിഭാഗത്തിൽ 4.52 ലക്ഷം വിദ്യാർഥികളും വൊക്കേഷണൽ ഹയർസെക്കൻഡറി വിഭാഗത്തിൽ 26,826 വിദ്യാർഥികളും ഫലം കാത്തിരിക്കുകയാണ്. കഴിഞ്ഞ വർഷം ഹയർസെക്കൻഡറി പരീക്ഷയിൽ 77.81 ശതമാനവും വിഎച്ച്എസ്ഇയിൽ 70.06 ശതമാനവും വിജയശതമാനമായിരുന്നു.</p>
<p>ഇത്തവണത്തെ ഫലത്തിൽ വിജയനിരക്കിൽ മാറ്റമുണ്ടാകുമോ എന്ന ആകാംക്ഷയിലാണ് വിദ്യാർഥികളും രക്ഷിതാക്കളും.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/plus-two-exam-result-will-be-announced-today.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഹാജിമാര്‍ ഇന്ന് അറഫയില്‍</title>
		<link>https://www.chandrikadaily.com/hajimar-today-at-arafa.html</link>
					<comments>https://www.chandrikadaily.com/hajimar-today-at-arafa.html#respond</comments>
		
		<dc:creator><![CDATA[Manya]]></dc:creator>
		<pubDate>Tue, 26 May 2026 05:03:28 +0000</pubDate>
				<category><![CDATA[main stories]]></category>
		<category><![CDATA[News]]></category>
		<category><![CDATA[hajj]]></category>
		<category><![CDATA[latestnews]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=381308</guid>

					<description><![CDATA[പ്രാര്‍ത്ഥനയിലലിഞ്ഞ് മിന]]></description>
										<content:encoded><![CDATA[<p>വിശ്വമാനവികതയുടെ വിമോചന വിളംബര സ്മരണയില്&#x200d; അറഫാ മൈതാനം ഇന്ന് ശുഭ്ര സാഗരമാകും. ആത്മവിശുദ്ധിയുടെ തൂവെള്ളയണിഞ്ഞ് ജീവിത വിജയത്തിനായി നാഥനു മുന്നില്&#x200d; കരളുരുകി പ്രാര്&#x200d;ത്ഥനകളില്&#x200d; മുഴുകും. മണ്ണും വിണ്ണും പ്രകൃതിപോലും പ്രാര്&#x200d;ത്ഥനാ മന്ത്രങ്ങളാല്&#x200d; നിശ്ചലമാകുന്ന പുണ്യനിമിഷങ്ങള്&#x200d;ക്ക് സാക്ഷിയാകാന്&#x200d; വിശ്വാസി ലക്ഷങ്ങള്&#x200d; മിനയിലെ കൂടാരനഗരിയില്&#x200d; നിന്നും അറഫാ മൈതാനിയിലേക്ക് ഇരമ്പിയെത്തും. &#8216;ലബ്ബൈക്&#8217; മന്ത്രങ്ങളുടെ കാന്തികവലയത്തില്&#x200d; അറഫ ഇന്ന് പകല്&#x200d; ശുഭ്ര സാഗരം തീര്&#x200d;ക്കും. സമത്വത്തിന്റെയും സമാധാനത്തിന്റെയും ഉദാത്തമായ വിളംബരഭൂമിയായി അറഫ മാറും. ജീവിത യാത്രയില്&#x200d; നഷ്ടപ്പെട്ടുപോയ ആത്മീയ വെളിച്ചം വീണ്ടെടുക്കാനുള്ള സുവര്&#x200d;ണാവസരം തീര്&#x200d;ത്ഥാടകര്&#x200d;ക്ക് പുനര്&#x200d;ജന്മത്തിന്റെ നിമിഷങ്ങളാകും.</p>
<p>കണ്ണുകളില്&#x200d; പശ്ചാത്താപത്തിന്റെ കണ്ണീരും അധരങ്ങളില്&#x200d; നാഥനോടുള്ള തേട്ടത്തിന്റെ വിറയലും ഹൃദയങ്ങളില്&#x200d; പ്രതീക്ഷയുടെ വെളിച്ചവുമായി തീര്&#x200d;ത്ഥാടകര്&#x200d; ജബലുറഹ്‌മയുടെ ഓരത്ത് പ്രപഞ്ചനാഥന്റെ കാരുണ്യത്തിനായി വാനിലേക്ക് കരങ്ങളുയര്&#x200d;ത്തും. കാലവും ദേശവും ഭാഷയും മറന്ന് മനുഷ്യന്&#x200d; കേവലം മനുഷ്യനായി മാത്രം ദൈവസമക്ഷം നില്&#x200d;ക്കുന്ന അപൂര്&#x200d;വ നിമിഷങ്ങള്&#x200d;ക്ക് വിശ്വ സാഹോദര്യത്തിന്റെ മണ്ണ് വീണ്ടും സാക്ഷിയാകും. സഹിക്കാനും ക്ഷമിക്കാനും വിട്ടുവീഴ്ച ചെയ്യാനും വിശ്വാസിയെ പ്രാപ്തമാക്കി പരമമായ വിനയത്തിന്റെ വേഷത്തില്&#x200d; ഉടമയുടെ പാപമോചനം തേടുന്നവര്&#x200d; വലിയവനെന്നോ ചെറിയവനെന്നോ മുതലാളിയെന്ന തൊഴിലാളിയെന്നോ അറബിയെന്നോ അനറബിയെന്നോ വെളുത്തവനെന്നോ കറുത്തവനെന്നോ വിത്യാസമില്ലാതെ ഒരുമിച്ചു ചേരുന്ന അനര്&#x200d;ഘ നിമിഷങ്ങള്&#x200d;ക്കാണ് അറഫ സാക്ഷിയാവുക.</p>
<p>വിശുദ്ധ ഹജ്ജിന്റെ സുപ്രധാന ചടങ്ങായ അറഫാ സംഗമത്തില്&#x200d; ലോകത്തിന്റെ അഷ്ടദിക്കുകളില്&#x200d; നിന്നെത്തിയ പതിനെട്ട് ലക്ഷത്തോളം തീര്&#x200d;ത്ഥാടകരാണ് ഒത്തുചേരുക. ഇന്നലെ തമ്പുകളുടെ നഗരിയായ മിനായില്&#x200d; രാപാര്&#x200d;ത്ത ഹാജിമാര്&#x200d; ഇന്ന് ളുഹര്&#x200d; നിസ്‌കാരത്തിന് മുമ്പായി തന്നെ അറഫാ മൈതാനിയിലെത്തും. മശാഇര്&#x200d; ട്രെയിനുകളിലും മുതവ്വിഫിന്റെ വാഹനങ്ങളിലുമാണ് മിനായില്&#x200d; നിന്ന് പതിനാലു കിലോമീറ്റര്&#x200d; ദൂരമുള്ള അറഫയിലേക്കെത്താന്&#x200d; ഹാജിമാര്&#x200d; ആശ്രയിക്കുന്നത്. കൂടാതെ കാല്&#x200d;നടയായും തീര്&#x200d;ത്ഥാടകര്&#x200d; അറഫയിലേക്ക് സഞ്ചരിക്കുന്നുണ്ട്. പുണ്യ കര്&#x200d;മ്മം പൂര്&#x200d;ണ ചൈതന്യത്തോടെ ചെയ്തു തീര്&#x200d;ക്കാനുള്ള അതിവിപുലമായ സൗകര്യങ്ങളാണ് സഊദി ഭരണകൂടം ഒരുക്കിയിട്ടുള്ളത്.</p>
<p>അറഫയിലെ മസ്ജിദുന്നമിറയില്&#x200d; ളുഹര്&#x200d; നമസ്‌കാരത്തിന് മുമ്പായി അറഫ ഖുതുബ നടക്കും. മസ്ജിദുന്നബവിയിലെ ഇമാമും മുതിര്&#x200d;ന്ന പണ്ഡിതനുമായ ശൈഖ് ഡോ. അലി ബിന്&#x200d; അബ്ദുറഹ്‌മാന്&#x200d; അല്&#x200d; ഹുദൈഫി അറഫ പ്രഭാഷണം നടത്തും. തുടര്&#x200d;ന്ന് ളുഹര്&#x200d;, അസര്&#x200d; നമസ്‌കാരങ്ങള്&#x200d; രണ്ട് റകഅത്ത് വീതമാക്കി ഇമാമിനൊപ്പം ചുരുക്കി നമസ്‌കരിക്കും. പാപമോചന പ്രാര്&#x200d;ഥനകളും ദിക്‌റുകളും ഉരുവിട്ടും ഇന്ന് സൂര്യാസ്തമയം വരെ ഹാജിമാര്&#x200d; അറഫയില്&#x200d; കഴിച്ചുകൂട്ടും. പിന്നീട് മുസ്ദലിഫയിലെത്തി രാപാര്&#x200d;ക്കും. മുസ്ദലിഫയില്&#x200d; എത്തിയ ശേഷമാണ് ഹാജിമാര്&#x200d; മഗ്‌രിബ്, ഇശാ നിസ്‌കാരങ്ങള്&#x200d; നിര്&#x200d;വഹിക്കുക. ബുധനാഴ്ച്ച രാവിലെ മിനയിലെത്തി ജംറകളില്&#x200d; കല്ലെറിയല്&#x200d; ചടങ്ങ് ആരംഭിക്കും. തുടര്&#x200d;ന്നുള്ള മൂന്ന് ദിവസങ്ങളില്&#x200d; നിശ്ചയിക്കപ്പെട്ട സമയത്ത് മൂന്ന് ജംറകളിലും കല്ലേറ് നടത്തി ഹാജിമാര്&#x200d; മിനയില്&#x200d; നിന്ന് മടങ്ങും. ആദ്യ കല്ലെറിയല്&#x200d; കര്&#x200d;മത്തിന് ശേഷം സൗകര്യപ്രദമായ സമയം തെരഞ്ഞെടുത്ത് മസ്ജിദുല്&#x200d; ഹറാമിലെത്തി ഹജ്ജിന്റെ ത്വവാഫും സഅ്‌യും നിര്&#x200d;വഹിക്കുകയും ചെയ്യും.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/hajimar-today-at-arafa.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പത്ത് വർഷത്തിന് ശേഷം സെക്രട്ടേറിയറ്റിലെ സമരഗേറ്റ് തുറന്നു</title>
		<link>https://www.chandrikadaily.com/after-ten-years-the-samaragate-at-the-secretariat-was-opened.html</link>
					<comments>https://www.chandrikadaily.com/after-ten-years-the-samaragate-at-the-secretariat-was-opened.html#respond</comments>
		
		<dc:creator><![CDATA[Manya]]></dc:creator>
		<pubDate>Tue, 19 May 2026 08:17:51 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[keralagovernment]]></category>
		<category><![CDATA[northgate]]></category>
		<category><![CDATA[Secretariat]]></category>
		<category><![CDATA[udf]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=381219</guid>

					<description><![CDATA[പൊതുജനങ്ങൾക്കും വിവിധ സംഘടനകൾക്കും സെക്രട്ടേറിയറ്റിന് മുന്നിൽ സമരം നടത്തുന്നതിനുള്ള സൗകര്യം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് നടപടി.]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: പത്ത് വർഷമായി അടച്ചിട്ടിരുന്ന സെക്രട്ടേറിയറ്റിലെ സമരഗേറ്റ് വീണ്ടും തുറന്നു. <span class="Y2IQFc" lang="ml">കേരള സർക്കാർ സെക്രട്ടേറിയറ്റ് </span>സമുച്ചയത്തിലെ പ്രതിഷേധങ്ങൾക്കും സമരങ്ങൾക്കും ഉപയോഗിച്ചിരുന്ന ഗേറ്റാണ് വീണ്ടും പ്രവർത്തനസജ്ജമാക്കിയത്.</p>
<p>പൊതുജനങ്ങൾക്കും വിവിധ സംഘടനകൾക്കും സെക്രട്ടേറിയറ്റിന് മുന്നിൽ സമരം നടത്തുന്നതിനുള്ള സൗകര്യം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് നടപടി. മുൻ ഭരണകാലത്ത് സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഗേറ്റ് അടച്ചിരുന്നത്. ഇപ്പോൾ പുതിയ ഭരണനേതൃത്വത്തിന്റെ തീരുമാനപ്രകാരമാണ് ഗേറ്റ് വീണ്ടും തുറന്നത്.</p>
<p>സമരഗേറ്റ് തുറന്നതോടെ സെക്രട്ടേറിയറ്റിന് മുന്നിലെ പ്രതിഷേധ പരിപാടികൾക്ക് കൂടുതൽ സൗകര്യം ലഭിക്കുമെന്ന് സംഘടനകൾ പ്രതികരിച്ചു. ജനാധിപത്യ പ്രതിഷേധങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയ നിലപാടിൽ നിന്ന് സർക്കാർ പിന്മാറിയതിന്റെ സൂചനയായാണ് ഈ തീരുമാനത്തെ വിലയിരുത്തുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/after-ten-years-the-samaragate-at-the-secretariat-was-opened.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഇതാ, പഞ്ചമന്ത്രിമാരുടെ ചരിത്ര ചുവടുകൾ</title>
		<link>https://www.chandrikadaily.com/here-are-the-historicalsteps-of-pancha-ministers.html</link>
					<comments>https://www.chandrikadaily.com/here-are-the-historicalsteps-of-pancha-ministers.html#respond</comments>
		
		<dc:creator><![CDATA[Manya]]></dc:creator>
		<pubDate>Tue, 19 May 2026 06:52:25 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[cm]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[muslimleague]]></category>
		<category><![CDATA[udf]]></category>
		<category><![CDATA[vdsatheesan]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=381216</guid>

					<description><![CDATA[ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിന്റെ അഞ്ചു മന്ത്രിമാർ ദൈവ നാമത്തിൽ സത്യപ്രതിജ്ഞ ചെയ്തു.]]></description>
										<content:encoded><![CDATA[<p><strong>ലുക്മാൻ മമ്പാട്</strong></p>
<p>മെയ്‌ 18ന്റെ സൂര്യൻ ഉദിക്കും മുമ്പ് തന്നെ അനന്തപുരിയാകെ വി.ഡി.എസ് സർക്കാറിന്റെ സത്യ പ്രതിജ്ഞക്കായെത്തിയവരെ കൊണ്ട് നിറഞ്ഞിരുന്നു. രാവിലെ എട്ടോടെ തന്നെ പാണക്കാട് ഹാളിലേക്ക് നേതാക്കളെത്തി തുടങ്ങി. എട്ടരയായപ്പോൾ നിയുക്ത മന്ത്രിമാർ ഉൾപ്പെടെയുള്ള എം.എൽ.എമാർ ഹാജർ. ബൈറ്റ് എടുക്കാൻ മീഡിയകളുടെ ബഹളം. ദേശീയ ഓർഗനൈസിങ് സെക്രട്ടറി ഇ.ടി മുഹമ്മദ്‌ ബഷീർ, ദേശീയ വൈസ് പ്രസിഡന്റ്‌ കെ.പി.എ മജീദ്, സെക്രട്ടറി അഡ്വ. ഹാരിസ് ബീരാൻ എം.പി, എന്നിവർ ജനറൽ സെക്രട്ടറി പി.എം.എ സലാം ഉൾടെയുള്ള സംസ്ഥാന ഭാരവാഹികളോടും നൂറുകണക്കിന് പ്രവർത്തകരോടുമൊപ്പം സന്തോഷം പങ്കിടുമ്പോൾ ഒമ്പത്തോടെ നിയുക്ത മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടിക്കും പി.വി അബ്ദുൽ വഹാബ് എം.പിക്കും ഒപ്പം പാണക്കാട് സയ്യിദ് സാദിക്കലി ശിഹാബ് തങ്ങൾ പാണക്കാട് ഹാളിലെ ആവേശതിരയിലൂടെ വേദിയിലേക്ക്. തങ്ങളും ഉന്നതധികാര സമിതി അംഗങ്ങളും നിയുക്ത മന്ത്രിമാരുമായി ഏതാനും മിനുട്ടിന്റെ കൂടിയാലോചന. സത്യ പ്രതിജ്ഞയുടെ അവസാന വട്ട വിലയിരുത്തൽ. പി.കെ കുഞ്ഞാലികുട്ടി ഉൾപ്പെടെയുള്ള ഉന്നതധികാര സമിതി അംഗങ്ങളും പാണക്കാട്ടെ സയ്യിദുമാരായ അബ്ബാസലി ശിഹാബ് തങ്ങൾ, റഷീദലി ശിഹാബ് തങ്ങൾ, മുനവ്വറലി ശിഹാബ് തങ്ങൾ, ബഷീറലി ശിഹാബ് തങ്ങൾ തുടങ്ങിയവർ വേദിയിലെ മുൻ നിരയിൽ. പിന്നിൽ നിയുക്ത മന്ത്രിമാരും സംസ്ഥാന ഭാരവാഹികൾ ഉൾപ്പെടെയുള്ള പ്രധാന നേതാക്കളും.</p>
<p>സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാമിന്റെ ആറ്റിക്കുറിക്കിയ ആമുഖ ഭാഷണം. ശേഷം, ദേശീയ ജനറൽ സെക്രട്ടറി കൂടിയായ നിയുക്ത മന്ത്രി പി.കെ കുഞ്ഞാലി കുട്ടിയുടെ അഞ്ചു മന്ത്രിമാർക്കും വേണ്ടിയുള്ള സമ്മതം ചോദിക്കൽ. നായകൻ സയ്യിദ് സാദിക്കലി ശിഹാബ് തങ്ങളെ ക്ഷണിക്കുമ്പോൾ പിൻ ഡ്രോപ്പ് സൈലന്റ്. പത്താണ്ടിന് ശേഷം ഭരണം ലഭിച്ച സന്തോഷത്തെക്കാൾ അതിന്റെ ഉത്തരവാദിത്വം ഓർമ്മപെടുത്തുന്ന വാക്കുകൾ. പ്രാർത്ഥന നിർഭരമായി മുന്നേറാൻ നിയുക്ത മന്ത്രിമാരോടുള്ള ആഹ്വാനം. തുടർന്ന് സാദിക്കലി തങ്ങളുടെ ഭക്തി നിർഭരമായ പ്രാർത്ഥന. ഈ ലോകത്തും ഇഹലോകത്തും വിജയവും രക്ഷയും ഉണ്ടാവട്ടെ. നാട്ടിൽ ജാതി മതങ്ങൾക്കിടയിൽ മൈത്രിയും സ്നേഹവും ശക്തിപ്പെടട്ടെ. എല്ലാവർക്കും ഐശ്വര്യവും സമൃദ്ധിയും വർധിക്കട്ടെ&#8230; ഒമ്പതരയോടെ പോലീസ് എസ്കോട്ടിനു പിന്നിൽ കാറുകൾ അണിനിരന്നു. പതിവിന് വിപരീതമായി, പി.കെ കുഞ്ഞാലികുട്ടി പിൻ സീറ്റിലേക്ക് മാറി സയ്യിദ് സാദിക്കലി തങ്ങളെ മുന്നിലിരുത്തി കാർ സെൻട്രൽ സ്റ്റേഡിയത്തിലേക്ക്. പിന്നിൽ മുതിർന്നവരും ഇളയവരുമായ പാണക്കാട്ടെ സയ്യിദുമാരുടെയും ദേശീയ സംസ്ഥാന നേതാക്കളുടെയും കാറുകൾ. അനന്തപുരിയിലൂടെ ന്യൂനപക്ഷ രാഷ്ട്രീയത്തിന്റെ തലയെടുപ്പുള്ള മനോഹര കാഴ്ച സത്യപ്രതിജ്ഞാ വേദിയുടെ പുരുഷാ രാരവവും കടന്നു മുന്നോട്ട്&#8230; ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിന്റെ അഞ്ചു മന്ത്രിമാർ ദൈവ നാമത്തിൽ സത്യപ്രതിജ്ഞ ചെയ്തു; കാലം സാക്ഷി&#8230;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/here-are-the-historicalsteps-of-pancha-ministers.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ജൂണ്‍ 15 മുതല്‍ സ്ത്രീകള്‍ക്ക് കെഎസ്ആര്‍ടിസിയില്‍ സൗജന്യ യാത്ര; ആശമാര്‍ക്ക് നല്‍കിയ വാക്കുപാലിച്ചു; ആദ്യ മന്ത്രിസഭയ്ക്ക് പിന്നാലെ വി ഡിയുടെ ജനപ്രിയ പ്രഖ്യാപനങ്ങള്‍</title>
		<link>https://www.chandrikadaily.com/free-travel-on-ksrtc-for-women-from-june-15-hopes-kept-their-promises-vds-popular-announcements-after-the-first-cabinet.html</link>
					<comments>https://www.chandrikadaily.com/free-travel-on-ksrtc-for-women-from-june-15-hopes-kept-their-promises-vds-popular-announcements-after-the-first-cabinet.html#respond</comments>
		
		<dc:creator><![CDATA[Manya]]></dc:creator>
		<pubDate>Mon, 18 May 2026 10:20:42 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[cm]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[udf]]></category>
		<category><![CDATA[vdsatheeshan]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=381206</guid>

					<description><![CDATA[വിഡി സതീശന്റെ നേതൃത്വത്തിലുള്ള പുതിയ യുഡിഎഫ് സര്‍ക്കാരിന്റെ ആദ്യ മന്ത്രിസഭാ യോഗത്തിന് ശേഷം ജനപ്രിയ പ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി രംഗത്ത്.]]></description>
										<content:encoded><![CDATA[<p>വിഡി സതീശന്റെ നേതൃത്വത്തിലുള്ള പുതിയ യുഡിഎഫ് സര്&#x200d;ക്കാരിന്റെ ആദ്യ മന്ത്രിസഭാ യോഗത്തിന് ശേഷം ജനപ്രിയ പ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി രംഗത്ത്. യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനമായ &#8216;ഇന്ദിരാ ഗ്യാരണ്ടി&#8217; പ്രകാരം ജൂണ്&#x200d; 15 മുതല്&#x200d; കെഎസ്ആര്&#x200d;ട്ടിസി ബസുകളില്&#x200d; സ്ത്രീകള്&#x200d;ക്ക് സൗജന്യ യാത്ര അനുവദിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.</p>
<p>ആശാ പ്രവര്&#x200d;ത്തകരുടെ ഹോണറേറിയം 12,000 രൂപയായി ഉയര്&#x200d;ത്തിയതായും സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ടാല്&#x200d; വീണ്ടും വര്&#x200d;ധന പരിഗണിക്കുമെന്നും വി ഡി സതീശന്&#x200d; പറഞ്ഞു. അങ്കണവാടി ജീവനക്കാര്&#x200d;ക്കും പാചക തൊഴിലാളികള്&#x200d;ക്കും പ്രീ-പ്രൈമറി ആയമാര്&#x200d;ക്കും 1,000 രൂപ വീതം വര്&#x200d;ധനയും പ്രഖ്യാപിച്ചു. വയോജനങ്ങള്&#x200d;ക്കായി പ്രത്യേക വകുപ്പ് രൂപീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.</p>
<p>മുന്&#x200d; മന്ത്രിയും എംഎല്&#x200d;എയുമായ ജി സുധാകരനെ പ്രോ-ടേം സ്പീക്കറായി തിരഞ്ഞെടുത്തതായും അറിയിച്ചു. സ്പീക്കര്&#x200d; തിരഞ്ഞെടുപ്പ് മെയ് 22നും എംഎല്&#x200d;എമാരുടെ സത്യപ്രതിജ്ഞ മെയ് 21നും നടക്കും.</p>
<p>നവകേരള സദസിനിടെ ആലപ്പുഴയില്&#x200d; പ്രതിഷേധിച്ച യുവാക്കളെ മര്&#x200d;ദിച്ച സംഭവത്തില്&#x200d; പ്രത്യേക അന്വേഷണസംഘം രൂപീകരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. കോടതിയുടെ നിര്&#x200d;ദേശം പരിഗണിച്ചാണ് എസ്ഐടി രൂപീകരിക്കുന്നതെന്നും ഇത് രാഷ്ട്രീയ പ്രതികാരമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.</p>
<p>സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി ജനങ്ങളെ ബോധ്യപ്പെടുത്താന്&#x200d; ധവളപത്രം പുറത്തിറക്കുമെന്നും സര്&#x200d;ക്കാര്&#x200d; അറിയിച്ചു. ടി അസിഫലിയെ ഡയറക്ടര്&#x200d; ജനറല്&#x200d; ഓഫ് പ്രോസിക്യൂഷനായും അഡ്വ. ജെയ്ജു ബാബുവിനെ അഡ്വക്കേറ്റ് ജനറലായും നിയമിച്ചതായും മുഖ്യമന്ത്രി കൂട്ടിച്ചേര്&#x200d;ത്തു.</p>
<p>&nbsp;</p>
<p>&nbsp;</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/free-travel-on-ksrtc-for-women-from-june-15-hopes-kept-their-promises-vds-popular-announcements-after-the-first-cabinet.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>നവ കേരളത്തിന്റെ പുതുനേതൃത്വം</title>
		<link>https://www.chandrikadaily.com/new-leadership-of-new-kerala.html</link>
					<comments>https://www.chandrikadaily.com/new-leadership-of-new-kerala.html#respond</comments>
		
		<dc:creator><![CDATA[Manya]]></dc:creator>
		<pubDate>Mon, 18 May 2026 05:17:42 +0000</pubDate>
				<category><![CDATA[main stories]]></category>
		<category><![CDATA[News]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[latestnews]]></category>
		<category><![CDATA[udf]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=381182</guid>

					<description><![CDATA[യു.ഡി.എഫിന്റെ സീറ്റ് വിഭജനവും സ്ഥാനാര്‍ത്ഥി നിര്‍ണയവും പോലെ തന്നെ മുമ്പെങ്ങുമില്ലാത്ത വിധത്തിലുള്ള ഐക്യത്തോടെയും ചടുതലയോടെയും പ്രഖ്യാപിക്കപ്പെട്ട മന്ത്രിസഭക്ക് സാമൂഹ്യ, രാഷ്ട്രീയ ഘടകങ്ങളും പ്രാദേശിക പ്രാധിനിത്യവുമെല്ലാം സമജ്ജസമായി സമ്മേളിപ്പിക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നത് ഒറ്റനോട്ടത്തില്‍ തന്നെ വ്യക്തമാണ്.]]></description>
										<content:encoded><![CDATA[<p>യുവത്വവും പരിചയ സമ്പത്തും ഒത്തിണങ്ങിയ വി.ഡി സതീശന്&#x200d; മന്ത്രിസഭ കേരളത്തിന് വീണ്ടും വിസ്മയം സമ്മാനിച്ചിരിക്കുന്നു. യു.ഡി.എഫിന്റെ സീറ്റ് വിഭജനവും സ്ഥാനാര്&#x200d;ത്ഥി നിര്&#x200d;ണയവും പോലെ തന്നെ മുമ്പെങ്ങുമില്ലാത്ത വിധത്തിലുള്ള ഐക്യത്തോടെയും ചടുതലയോടെയും പ്രഖ്യാപിക്കപ്പെട്ട മന്ത്രിസഭക്ക് സാമൂഹ്യ, രാഷ്ട്രീയ ഘടകങ്ങളും പ്രാദേശിക പ്രാധിനിത്യവുമെല്ലാം സമജ്ജസമായി സമ്മേളിപ്പിക്കാന്&#x200d; കഴിഞ്ഞിട്ടുണ്ടെന്നത് ഒറ്റനോട്ടത്തില്&#x200d; തന്നെ വ്യക്തമാണ്. പുതിയൊരു കേരളത്തെ സൃഷ്ടിക്കാന്&#x200d; പ്രതിജ്ഞാബദ്ധമായ യു.ഡി.എഫ് അതിനുതകുന്ന സംഘത്തെതന്നെയാണ് നിശ്ചയിച്ചിരിക്കുന്നത്. രമേശ് ചെന്നിത്തല, കെ. മുരളീധരന്&#x200d;, എ.പി. അനില്&#x200d; കുമാര്&#x200d;, ബിന്ദു കൃഷ്ണ, സണ്ണി ജോസഫ്, പി.സി. വിഷ്ണുനാഥ്, റോജി എം. ജോണ്&#x200d;, ടി. സിദ്ദിഖ്, എം. ലിജു,കെ.എ. തുളസി, ഒ.ജെ. ജനീഷ് എന്നിവരാണ് കോണ്&#x200d;ഗ്രസില്&#x200d; നിന്ന് മന്ത്രിമാരാകുമ്പോള്&#x200d; തിരുവഞ്ചൂര്&#x200d; രാധാകൃഷ്ണ്&#x200d; സ്പീക്കറും ഷാനിമോള്&#x200d; ഉസ്മാന്&#x200d; ഡെപ്യൂട്ടിസ്പീക്കറുമാണ്. പി.കെ. കുഞ്ഞാലിക്കുട്ടി, പി.കെ. ബഷീര്&#x200d;, എന്&#x200d;. ഷംസുദ്ദീന്&#x200d;, കെ.എം. ഷാജി, വി.ഇ. അബ്ദുള്&#x200d; ഗഫൂര്&#x200d; എന്നിവരാണ് ലീഗിന്റെ മന്ത്രിമാര്&#x200d;. രണ്ടരവര്&#x200d;ഷം കഴിഞ്ഞാല്&#x200d; പാറക്കല്&#x200d; അബ്ദുള്‌ള മന്ത്രിയാകും. കേരള കോണ്&#x200d;ഗ്രസില്&#x200d; നിന്ന് മോന്&#x200d;സ് ജോസഫ് മന്ത്രിയാകും. ആര്&#x200d;.എസ്.പിയില്&#x200d; നിന്ന് ഷിബു ബേബി ജോണും മന്ത്രിയാകും. സി.എം.പിയിലെ സി.പി. ജോണ്&#x200d; മന്ത്രിയാകും. ചീഫ് വിപ്പ് സ്ഥാനം കേരള കോണ്&#x200d;ഗ്രസിനാണ്. കേരള കോണ്&#x200d;ഗ്രസ് ജേക്കബ് ഗ്രൂപ്പിലെ അനൂപ് ജേക്കബും കെഡിപിയിലെ ഏക എംഎല്&#x200d;എ ആയ മാണി സി. കാപ്പനും മന്ത്രിസ്ഥാനം രണ്ടര വര്&#x200d;ഷം വീതം പങ്കിടും.</p>
<p>നാല്&#x200d;പ്പത്തിനാലു വര്&#x200d;ഷത്തിനുശേഷമാണ് യു.ഡി.എഫിന്റെ സമ്പൂര്&#x200d;ണ മന്ത്രിസഭ ഒരുമിച്ച് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കുന്നത്. 1982 ലെ കെ.കരുണാകരന്&#x200d; മന്ത്രിസഭയായിരുന്നു ഇതിന് മുമ്പ് ഒരുമിച്ച് സത്യപ്രതിജ്ഞ ചെയ്തത്. പിന്നീടുള്ള കരുണാകരന്&#x200d;, ആന്റണി, ഉമ്മന്&#x200d;ചാണ്ടി മന്ത്രിസഭകളിലെല്ലാം മുഖ്യമന്ത്രിയും ഘടകകഷിക നേതാക്കളും മാത്രമാണ് ആദ്യ ഘട്ടത്തില്&#x200d; സത്യപ്രതിജ്ഞ ചെയ്തത്. എന്നല്&#x200d; ഇന്ന് മുഴുവന്&#x200d; മന്ത്രിമാരും ഒരുമിച്ച് സത്യ പ്രതിജ്ഞ ചെയ്യുന്നത് യു.ഡി.എഫിന്റെ കെട്ടുറപ്പിനും യോജിപ്പിനും അടിവരയിടുകയാണ്. കോണ്&#x200d;ഗ്രസ് മന്ത്രിമാരില്&#x200d; രമേശ് ചെന്നിത്തല, കെ. മുരളീധരന്&#x200d;, എ.പി അനില്&#x200d;കുമാര്&#x200d; എന്നിവരാണ് അനുഭവസമ്പത്തിന്റെ കരുത്തുള്ളവര്&#x200d;. 26 ാം വയസില്&#x200d; നിയമസഭയിലെത്തുകയും 30 ാം വയസില്&#x200d; സംസ്ഥാന മന്ത്രിസഭയിലെത്തുകയും ചെയ്ത രമേശ് ചെന്നിത്തല സംഘടനാ രംഗത്തും പാര്&#x200d;ലമെന്റി രംഗത്തും അതിശയിപ്പിക്കുന്ന നേട്ടങ്ങള്&#x200d;ക്കുടമയാണ്. കെ.പി.സി.സിയുടെയും പോഷക സംഘടനകളുടെയും അധ്യക്ഷസ്ഥാനം അലങ്കരിച്ചിട്ടുള്ള അദ്ദേഹം കോണ്&#x200d;ഗ്രസ് പ്രവര്&#x200d;ത്തകസിമിതിയംഗമായും സേവനമനുഷ്ഠിച്ചു. മുന്&#x200d; പ്രതിപക്ഷ നേതാവു പദവികൂടി അലങ്കരിച്ച ചെന്നിത്തല മുഖ്യമന്ത്രി പദവയിലേക്ക് സജീവമായ പരിഗണനയിലുണ്ടായിരുന്നു. ഉമ്മന്&#x200d;ചാണ്ടി സര്&#x200d;ക്കാറില്&#x200d; ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്തിട്ടുള്ള അദ്ദേഹത്തിന്റെ അനുഭവ സമ്പത്ത് സതീശന്&#x200d; മന്ത്രിസഭക്ക് മുതല്&#x200d;ക്കൂട്ടാവുമെന്നതില്&#x200d; തര്&#x200d;ക്കമില്ല. പുതുമുഖങ്ങളും യുവമുഖങ്ങളുമായിട്ടുള്ള മറ്റു മന്ത്രിമാര്&#x200d; കേരള രാഷ്ട്രീയത്തിലെ ശ്രദ്ധേയ സാനിധ്യങ്ങളും സംഘടനയിലും സഭയിലുമെല്ലാം മികച്ച പ്രവര്&#x200d;ത്തനങ്ങള്&#x200d; കാഴ്ച്ചവെച്ചവരുമാണ്.</p>
<p>പി.കെ കുഞ്ഞാലിക്കുട്ടി ഒഴികെ മുസ്‌ലിം ലീഗ് മന്ത്രിമാരെല്ലാം മന്ത്രിസഭയിലെ പുതുമുഖങ്ങളാണ്. എന്നാല്&#x200d; വി.ഇ അബ്ദുല്&#x200d; ഗഫൂര് ഒഴികെയുള്ളവര്&#x200d; നിയമസഭയിലെ പരിണിതപ്രജ്ഞരാണ്. ദീര്&#x200d;ഘകാലം വ്യവസായ, ഐ.ടി വകുപ്പ് കൈകാര്യം ചെയ്തിട്ടുള്ള പി.കെ കുഞ്ഞാലിക്കുട്ടിയുടെ കൈയ്യൊപ്പില്ലാത്ത ഒരു മുന്നേറ്റവും ഇരുവകുപ്പുകളിലും ആധുനിക കേരളത്തിലുണ്ടായിട്ടില്ല എന്നത് വസ്തുതമാത്രമാണ്. മികച്ച ഭരണാധികാരി എന്നതോടൊപ്പം മുന്നണി സംവിധാനത്തിന്റെയും സര്&#x200d;ക്കാറിന്റെയുമെല്ലാം ഏറ്റവും അഭിവാജ്യ ഘടകംകൂടിയാണദ്ദേഹം. തുടര്&#x200d;ച്ചയായ നാലുതവണ എം.എല്&#x200d;.എയായ പി.കെ ബഷീറിന്റെ പൊതുജീവിതത്തിലെ പൊന്&#x200d;തൂവലായിരുന്നു മുസ്‌ലിം ലീഗിന്റെ വയനാട് ഭവന പദ്ധതിയുടെ അമരത്വം. നാലാം തവണ നിയമസഭയിലെത്തുന്ന എന്&#x200d;. ശംസുദ്ദീനും മികവുറ്റ പാര്&#x200d;മെന്റേറിയനും സംഘടനാ രംഗത്തും പ്രഷോഭിച്ച വ്യക്തിത്വവുമാണ്. കെ.എം ഷാജിയുടെ നിയമസഭാംഗത്വവും മന്ത്രിസഭാ പ്രാതിനിധ്യവും ജനാധിപത്യ കേരളം ഏറെ ആഗ്രഹിച്ചതാണ്. തെളിച്ചമുള്ള നിലപാടും മൂര്&#x200d;ച്ചയുള്ളവാക്കുകളുമാണ് ഷാജിയെ പൊതു സമൂഹത്തിന്റെ പ്രിയങ്കരനാക്കുന്നത്. വി.ഇ അബദുല്&#x200d; ഗഫൂറിന്റെ മന്ത്രിസഭാംഗത്വം ചരിത്രത്തിന്റെ അനിവാര്യമായ തുടര്&#x200d;ച്ചയാണ്.</p>
<p>മധ്യകേരളത്തില്&#x200d; മുസ്‌ലിംലീഗ് പ്രസ്ഥാനത്തിനുവേണ്ടി കരുത്തോടെ നിലകൊള്ളുകയും കഠിനപ്രയത്‌നംകൊണ്ട് രണ്ട് ഉമ്മന്&#x200d;ചാണ്ടി മന്ത്രിസഭകളിലും മികവുറ്റ പ്രവര്&#x200d;ത്തനങ്ങള്&#x200d; കഴ്ച്ചവെക്കുകയും ചെയ്ത പിതാവ് വി.കെ ഇബ്രാഹീം കുഞ്ഞിന്റെ അതേ പാത പിന്തുടരുന്ന ഗഫൂര്&#x200d; സംസ്ഥാന മന്ത്രിയെ പരാജയപ്പെടുത്തിയാണ് രണ്ടാം അങ്കത്തില്&#x200d; സഭയിലെത്തുന്നത്. ഘടക കക്ഷികളുടെ മറ്റുമന്ത്രിമാരും പ്രവര്&#x200d;ത്തന പാരമ്പര്യവും പ്രതിഭയും ഒരേപോലെ അവകാശപ്പെടാന്&#x200d; കഴിയുന്നവരാണ്. യു.ഡി.എഫില്&#x200d; ജനം അര്&#x200d;പ്പിക്കുന്ന പര്&#x200d;വത സമാനമായ പ്രതീക്ഷകളെ സാക്ഷാല്&#x200d;ക്കരിക്കാന്&#x200d; ഈ ടീമിന് കഴിയുമെന്ന കാര്യത്തില്&#x200d; പ്രതിപക്ഷത്തിനുപോലും സംശയത്തിനിടയുണ്ടാവില്ല. ഒരു പതിറ്റാണ്ടിനു ശേഷമുള്ള അധികാരലബ്ധി ആഘോഷമായിത്തന്നെ കൊണ്ടാടുമ്പോള്&#x200d; കേരളം മാത്രമല്ല, രാജ്യത്തെ മതേതരവിശ്വാസികളൊന്നടങ്കം ആനന്ദലബ്ധിയിലാണ്. ഭരണഘടനാ സ്ഥാപനങ്ങളെപോലും ദുരുപയോഗം ചെയ്ത്, സംഘ്പരിവാര്&#x200d; സംസ്ഥാനങ്ങളില്&#x200d; പിന്&#x200d;വാതിലിലൂടെ അധികാരം കവര്&#x200d;ന്നുകൊണ്ടിരിക്കുമ്പോള്&#x200d; പ്രതീക്ഷയുടെ വലിയൊരു തുരുത്തായി കേരളം മാറുകയാണ്. രാജ്യത്തെ സമുന്നത നേതാക്കള്&#x200d;ക്കൊപ്പം സാമൂഹ്യ രാഷ്ട്രീയ രംഗങ്ങളിലെ പ്രഗല്&#x200d;ഭ വ്യക്തിത്വങ്ങളുടെ സാനിധ്യവും ചടങ്ങിന് കൂടുതല്&#x200d; നിറംപകരും.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/new-leadership-of-new-kerala.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഉറക്കം 7 മണിക്കൂർ കുറവെങ്കിൽ ആയുസ്സും കുറയും,ഭക്ഷണം വ്യായാമം എന്നിവയെക്കാൾ പ്രാധാന്യം</title>
		<link>https://www.chandrikadaily.com/if-sleep-is-less-than-7-hours-life-expectancy-will-also-decrease-food-is-more-important-than-exercise.html</link>
					<comments>https://www.chandrikadaily.com/if-sleep-is-less-than-7-hours-life-expectancy-will-also-decrease-food-is-more-important-than-exercise.html#respond</comments>
		
		<dc:creator><![CDATA[Manya]]></dc:creator>
		<pubDate>Sat, 16 May 2026 09:44:13 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[health]]></category>
		<category><![CDATA[healthnews]]></category>
		<category><![CDATA[healthtips]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=381158</guid>

					<description><![CDATA[ഇന്നത്തെ തിരക്കേറിയ ജീവിതത്തിൽ പലരും ഉറക്കത്തെ അവഗണിക്കുകയാണ്.]]></description>
										<content:encoded><![CDATA[<p>ഉറക്കം കുറയുമ്പോൾ ഉയരുന്നത് ആരോഗ്യ ഭീഷണി</p>
<p>ഇന്നത്തെ തിരക്കേറിയ ജീവിതത്തിൽ പലരും ഉറക്കത്തെ അവഗണിക്കുകയാണ്. ജോലി സമ്മർദ്ദം, മൊബൈൽ ഫോൺ ഉപയോഗം, മാനസിക ആശങ്കകൾ എന്നിവ കാരണം ആവശ്യത്തിന് ഉറങ്ങാത്തവരുടെ എണ്ണം വർധിക്കുകയാണ്. എന്നാൽ ഉറക്കക്കുറവ് വെറും ക്ഷീണം മാത്രമല്ല, ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമാകാമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.</p>
<p>ദിവസേന ആവശ്യത്തിന് ഉറങ്ങാത്തത് ഹൃദയ രോഗങ്ങൾ, പ്രമേഹം, രക്തസമ്മർദ്ദം തുടങ്ങിയ അസുഖങ്ങൾക്ക് സാധ്യത വർധിപ്പിക്കുമെന്ന് പഠനങ്ങൾ പറയുന്നു. അതോടൊപ്പം മാനസിക സമ്മർദ്ദം, ഓർമ്മശക്തി കുറവ്, ശ്രദ്ധക്ഷയം എന്നിവയും ഉണ്ടാകാം. കുട്ടികളിലും യുവാക്കളിലും ഉറക്കക്കുറവ് പഠനത്തെയും മാനസിക ആരോഗ്യത്തെയും ബാധിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.</p>
<p>ആരോഗ്യകരമായ ജീവിതത്തിനായി ദിവസവും മതിയായ ഉറക്കം ഉറപ്പാക്കേണ്ടത് അത്യാവശ്യമാണെന്ന് ആരോഗ്യ വിദഗ്ധർ നിർദേശിക്കുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/if-sleep-is-less-than-7-hours-life-expectancy-will-also-decrease-food-is-more-important-than-exercise.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
