<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>vismaya &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/author/webdesk24/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Mon, 16 Mar 2026 03:52:11 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>vismaya &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ഒഡിഷയിലെ എസ്‌സിബി മെഡിക്കൽ കോളജ് ആശുപത്രിയിൽ തീപിടിത്തം; 10 രോഗികൾ മരിച്ചു, അഞ്ച് പേരുടെ നില ഗുരുതരം</title>
		<link>https://www.chandrikadaily.com/fire-breaks-out-scb-medical-college-hospital-odisha-10-patients-have-died-and-five-are-critical-condition.html</link>
					<comments>https://www.chandrikadaily.com/fire-breaks-out-scb-medical-college-hospital-odisha-10-patients-have-died-and-five-are-critical-condition.html#respond</comments>
		
		<dc:creator><![CDATA[vismaya]]></dc:creator>
		<pubDate>Mon, 16 Mar 2026 03:50:30 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[buvaneshwar]]></category>
		<category><![CDATA[odisha]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=380102</guid>

					<description><![CDATA[തിങ്കളാഴ്ച പുലർച്ചെയാണ് സംഭവം ഉണ്ടായത്.]]></description>
										<content:encoded><![CDATA[<p>ഭുവനേശ്വർ: ഒഡിഷയിലെ കട്ടക്കിലുള്ള SCB Medical College and Hospital ആശുപത്രിയിലെ ട്രോമ കെയർ വിഭാഗത്തിൽ ഉണ്ടായ വൻ തീപിടിത്തത്തിൽ 10 രോഗികൾ ദാരുണമായി മരിച്ചു. അഞ്ച് പേരുടെ നില അതീവ ഗുരുതരമാണെന്നാണ് റിപ്പോർട്ട്. തിങ്കളാഴ്ച പുലർച്ചെയാണ് സംഭവം ഉണ്ടായത്.</p>
<p>മരിച്ചവർ എല്ലാം ട്രോമ കെയർ ഐസിയുവിൽ ചികിത്സയിൽ ഉണ്ടായിരുന്ന രോഗികളാണെന്ന് അധികൃതർ അറിയിച്ചു. തീപിടിത്തം ഉണ്ടായ ഉടൻ തന്നെ മറ്റ് രോഗികളെ മെഡിക്കൽ കോളജിലെ മറ്റ് ഐസിയു വാർഡുകളിലേക്ക് മാറ്റി.</p>
<p>പുലർച്ചെ 2.30നും 3നും ഇടയിൽ തീപിടിത്തം ഉണ്ടായതായാണ് ദൃക്‌സാക്ഷികൾ പറയുന്നത്. തീപിടിത്തത്തിന്റെ കൃത്യമായ കാരണം ഇതുവരെ വ്യക്തമല്ല. എന്നാൽ ഷോർട്ട് സർക്യൂട്ടാണ് അപകടത്തിന് കാരണമായിരിക്കാമെന്ന് ഉദ്യോഗസ്ഥർ പ്രാഥമികമായി സംശയിക്കുന്നു.</p>
<p>അഗ്നിശമന സേന ഉടൻ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി. എന്നാൽ ഐസിയുവിൽ വെന്റിലേറ്റർ സഹായത്തിലായിരുന്ന ചില രോഗികൾ ശ്വാസംമുട്ടിയാണ് മരിച്ചതെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി.</p>
<p>സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം നടത്താനും സർക്കാർ ഉത്തരവിട്ടിട്ടുണ്ട്.</p>
<p>വൻ ദുരന്തത്തിന് പിന്നാലെ ആശുപത്രിയിലെ സുരക്ഷാ സംവിധാനങ്ങളെ കുറിച്ച് വ്യാപകമായ ചോദ്യങ്ങളും ഉയർന്നിട്ടുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/fire-breaks-out-scb-medical-college-hospital-odisha-10-patients-have-died-and-five-are-critical-condition.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ദുബൈ വിമാനത്താവളത്തിന് സമീപം ഡ്രോണാക്രമണം; സുരക്ഷാ കാരണങ്ങളാൽ വിമാനങ്ങൾ താൽക്കാലികമായി റദ്ദാക്കി</title>
		<link>https://www.chandrikadaily.com/drone-strike-near-dubai-airport-flights-have-temporarily-canceled-due-to-security-reasons.html</link>
					<comments>https://www.chandrikadaily.com/drone-strike-near-dubai-airport-flights-have-temporarily-canceled-due-to-security-reasons.html#respond</comments>
		
		<dc:creator><![CDATA[vismaya]]></dc:creator>
		<pubDate>Mon, 16 Mar 2026 02:22:28 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[dubai]]></category>
		<category><![CDATA[UAE]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=380099</guid>

					<description><![CDATA[പ്രദേശത്ത് തീപിടിത്തം ഉണ്ടായതിനെ തുടർന്ന് സുരക്ഷാ നടപടികൾ ശക്തമാക്കിയിട്ടുണ്ട്.]]></description>
										<content:encoded><![CDATA[<p>ദുബൈ: യുഎഇയിലെ ദുബൈ വിമാനത്താവളത്തിന് സമീപം ഡ്രോണാക്രമണം നടന്നതായി റിപ്പോർട്ട്. ആക്രമണത്തെ തുടർന്ന് വിമാനത്താവളത്തിന് സമീപമുള്ള എണ്ണ ടാങ്കിൽ തീപിടിത്തം ഉണ്ടായതായി അധികൃതർ അറിയിച്ചു. പ്രദേശത്ത് തീപിടിത്തം ഉണ്ടായതിനെ തുടർന്ന് സുരക്ഷാ നടപടികൾ ശക്തമാക്കിയിട്ടുണ്ട്.</p>
<p>സംഭവത്തിൽ ആരും പരിക്കേറ്റിട്ടില്ലെന്നും തീ അണക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും അധികൃതർ വ്യക്തമാക്കി. സുരക്ഷ ഉറപ്പാക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നതായും ബന്ധപ്പെട്ട അധികൃതർ അറിയിച്ചു.</p>
<p>ഇതിനിടെ സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി ദുബൈയിൽ നിന്ന് പുറപ്പെടുന്ന വിമാനങ്ങൾ താൽക്കാലികമായി റദ്ദാക്കിയതായി ദുബൈ സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു. യാത്രക്കാർ അവരുടെ വിമാനങ്ങളുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ വിവരങ്ങൾക്കായി ബന്ധപ്പെട്ട എയർലൈൻ കമ്പനികളുമായി ബന്ധപ്പെടണമെന്ന് അധികൃതർ നിർദേശിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/drone-strike-near-dubai-airport-flights-have-temporarily-canceled-due-to-security-reasons.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മുട്ട കിഴി</title>
		<link>https://www.chandrikadaily.com/deduct-egg.html</link>
					<comments>https://www.chandrikadaily.com/deduct-egg.html#respond</comments>
		
		<dc:creator><![CDATA[vismaya]]></dc:creator>
		<pubDate>Wed, 11 Mar 2026 04:34:02 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[Deduct the egg]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=379890</guid>

					<description><![CDATA[മുട്ട കിഴി]]></description>
										<content:encoded><![CDATA[<p>ആവശ്യമായ സാധനങ്ങള്&#x200d;:<br />
മൈദ- 250<br />
മുട്ട &#8211; 6<br />
വലിയുള്ളി &#8211; 4 എണ്ണം<br />
ഇഞ്ചി &#8211; ചെറിയ കഷ്ണം<br />
വെളുത്തുള്ളി &#8211; 6 അല്ലി<br />
പച്ച മുളക് &#8211; 3 എണ്ണം<br />
മഞ്ഞള്&#x200d; പൊടി. 1/4 ടീസ്പൂണ്&#x200d;</p>
<p>കുരുമുളക് പൊടി -1/4 ടിസ്പൂണ്&#x200d;<br />
ഗരം മസാല പൊടി 1/4 ടീസ്പൂണ്&#x200d;<br />
ഉപ്പ് &#8211; ആവശ്യത്തിന്<br />
വെളിച്ചെണ്ണ &#8211; 250 &#8211;</p>
<p>ഉണ്ടാക്കുന്ന വിധം:<br />
വലിയുള്ളി ചെറുതായി അരിഞ്ഞെടുക്കുക. അല്&#x200d;പം വെളിച്ചെണ്ണ ചൂടാക്കി അരിഞ്ഞ് വെച്ച ഉള്ളി വയറ്റുക. അതിലേക്ക് ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് ചതച്ചതും അല്പം മഞ്ഞള്&#x200d; പൊടി, കുരുമുളക് പൊടി, ആവശ്യത്തിന് ഉപ്പ് അല്പം ഗരം മസാല പൊടി ചേര്&#x200d;ത്ത് നന്നായി വയറ്റി ഇറക്കി വെക്കുക, മൈദ അല്പം ഉപ്പ് പൊടി ചേര്&#x200d;ത്ത് കുഴച്ചെടുക്കുക. അത് പൂരിയുടെ വലിപ്പത്തില്&#x200d; പരത്തിവെക്കുക, പുഴുങ്ങിയ മുട്ട രണ്ട് കഷ്ണമാക്കി വെക്കുക. പരത്തിയ മാവില്&#x200d; അല്പം വേവിച്ച മസാലയും അതിലേക്ക് ഒരു കഷ്ണം മുട്ടയും ഇട്ട് ഒരു കിഴി പോലെ ആക്കി വെക്കുക.. തയ്യാറാക്കിയ കിഴി വെളിച്ചെണ്ണയില്&#x200d; പൊരിച്ചെടുക്കുക.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/deduct-egg.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഹോർമുസ് കടലിടുക്കിലൂടെ പോകുന്ന കപ്പലുകൾക്ക് സൈനിക അകമ്പടി നൽകാനാവില്ലെന്ന് യുഎസ് നാവികസേന</title>
		<link>https://www.chandrikadaily.com/the-us-navy-says-it-cannot-provide-military-escort-to-ships-passing-through-the-strait-of-hormuz.html</link>
					<comments>https://www.chandrikadaily.com/the-us-navy-says-it-cannot-provide-military-escort-to-ships-passing-through-the-strait-of-hormuz.html#respond</comments>
		
		<dc:creator><![CDATA[vismaya]]></dc:creator>
		<pubDate>Wed, 11 Mar 2026 04:13:18 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[Newyork]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=379887</guid>

					<description><![CDATA[ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ കപ്പലുകൾക്ക് അകമ്പടി നൽകുന്നത് ഇപ്പോൾ സാധ്യമല്ലെന്നും ആക്രമണ സാധ്യത കുറയുന്ന സാഹചര്യത്തിൽ മാത്രമേ അത് പരിഗണിക്കാനാകൂവെന്നും നാവികസേന അറിയിച്ചു.]]></description>
										<content:encoded><![CDATA[<p>ന്യൂയോർക്ക്: നിലവിലെ സംഘർഷ സാഹചര്യം കണക്കിലെടുത്ത് ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന വാണിജ്യ കപ്പലുകൾക്ക് സൈനിക അകമ്പടി നൽകാൻ തൽക്കാലം കഴിയില്ലെന്ന് യുഎസ് നാവികസേന വ്യക്തമാക്കി. ആഗോള ഷിപ്പിംഗ് വ്യവസായ മേഖലയെ ഇതുസംബന്ധിച്ച് സേന അറിയിച്ചതായി റിപ്പോർട്ടുകൾ പറയുന്നു.</p>
<p>യുദ്ധം ആരംഭിച്ചതിന് പിന്നാലെ ഈ സുപ്രധാന ജലപാതയിലൂടെ സഞ്ചരിക്കുന്ന ടാങ്കറുകൾക്ക് സുരക്ഷ ഉറപ്പാക്കണമെന്ന ആവശ്യവുമായി നിരവധി ഷിപ്പിംഗ് കമ്പനികൾ മുന്നോട്ട് വന്നിരുന്നു. ഷിപ്പിംഗ്, ഓയിൽ മേഖലകളിലെ പ്രതിനിധികളുമായി യുഎസ് നേവി പതിവായി ചർച്ചകൾ നടത്തിവരുന്ന സാഹചര്യത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയതെന്നാണ് റിപ്പോർട്ട്.</p>
<p>ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ കപ്പലുകൾക്ക് അകമ്പടി നൽകുന്നത് ഇപ്പോൾ സാധ്യമല്ലെന്നും ആക്രമണ സാധ്യത കുറയുന്ന സാഹചര്യത്തിൽ മാത്രമേ അത് പരിഗണിക്കാനാകൂവെന്നും നാവികസേന അറിയിച്ചു. നിലവിൽ സംഘർഷം കുറയ്ക്കുന്നതിനുള്ള കാര്യമായ ചർച്ചകൾ നടക്കുന്നതായും റിപ്പോർട്ടുകളില്ല.</p>
<p>അമേരിക്കയുടെയും ഇസ്രായേലിന്റെയും സംയുക്ത ആക്രമണങ്ങൾക്ക് ഇറാൻ ശക്തമായി തിരിച്ചടിക്കുന്ന സാഹചര്യമാണ് നിലനിൽക്കുന്നത്. ഫെബ്രുവരി 28ന് ആക്രമണം ആരംഭിച്ചതിന് പിന്നാലെ ഹോർമുസ് കടലിടുക്കിലൂടെയുള്ള ഗതാഗതം വലിയ രീതിയിൽ ബാധിക്കപ്പെട്ടതോടെ ആഗോള എണ്ണവിതരണത്തിലും തടസ്സം അനുഭവപ്പെടുന്നുണ്ട്.</p>
<p>ഇതിനുമുമ്പ് ആവശ്യമുണ്ടെങ്കിൽ ഹോർമുസ് കടലിടുക്കിലൂടെ പോകുന്ന എണ്ണക്കപ്പലുകൾക്ക് യുഎസ് നാവികസേന അകമ്പടി നൽകുമെന്ന്    പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കിയിരുന്നു. എന്നാൽ അതിനെ ഇറാൻ വെല്ലുവിളിക്കുകയും ചെയ്തിരുന്നു. “അവർ വരാനിരിക്കുകയാണ്, ഞങ്ങൾ കാത്തിരിക്കുകയാണ്” എന്നായിരുന്നു ഇറാൻ സൈനിക വക്താവ് അലി മുഹമ്മദ് നൈനിയുടെ പ്രതികരണം. യു.എസ് അത്തരമൊരു തീരുമാനം എടുക്കുന്നതിന് മുമ്പ് 1987ലെ ആക്രമണവും അടുത്തിടെ നടന്ന സംഭവങ്ങളും ഓർക്കണമെന്ന് ഇറാനിയൻ സേന മുന്നറിയിപ്പ് നൽകിയതായും റിപ്പോർട്ടുകൾ പറയുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/the-us-navy-says-it-cannot-provide-military-escort-to-ships-passing-through-the-strait-of-hormuz.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പുന്നപ്രയിൽ ഗ്യാസ് സിലിണ്ടറിൽ നിന്ന് വെള്ളം; സംഭവവുമായി ബന്ധമില്ലെന്ന് ഗ്യാസ് ഏജൻസി</title>
		<link>https://www.chandrikadaily.com/water-from-gas-cylinder-punnapra-gas-agency-has-nothing-to-do-with-incident.html</link>
					<comments>https://www.chandrikadaily.com/water-from-gas-cylinder-punnapra-gas-agency-has-nothing-to-do-with-incident.html#respond</comments>
		
		<dc:creator><![CDATA[vismaya]]></dc:creator>
		<pubDate>Wed, 11 Mar 2026 03:52:59 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[ALAPPUZHA]]></category>
		<category><![CDATA[punnapra]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=379883</guid>

					<description><![CDATA[മൂന്ന് ദിവസം മുമ്പ് ഫുഡ് പ്രൊഡക്ട്സ് സ്ഥാപനത്തിലേക്ക് വാങ്ങിയ സിലിണ്ടറിലാണ് ഈ പ്രശ്നം കണ്ടെത്തിയത്.]]></description>
										<content:encoded><![CDATA[<p>ആലപ്പുഴ:പുന്നപ്രയിൽ ഗ്യാസ് സിലിണ്ടറിൽ നിന്ന് പാചകവാതകത്തിന് പകരം പച്ചവെള്ളം ലഭിച്ചതായി പരാതി. മൂന്ന് ദിവസം മുമ്പ് ഫുഡ് പ്രൊഡക്ട്സ് സ്ഥാപനത്തിലേക്ക് വാങ്ങിയ സിലിണ്ടറിലാണ് ഈ പ്രശ്നം കണ്ടെത്തിയത്. എന്നാൽ സംഭവവുമായി തങ്ങൾക്ക് ബന്ധമില്ലെന്നും പ്രശ്നം പരിഹരിക്കാൻ കഴിയില്ലെന്നും ഗ്യാസ് ഏജൻസി വ്യക്തമാക്കി.</p>
<p>പുന്നപ്ര കുറവൻതോട് പ്രദേശത്ത് ‘ഒരുമ’ ഫുഡ് പ്രോഡക്ട്സ് എന്ന സ്ഥാപനം നടത്തുന്ന കബീർ കഴിഞ്ഞ ഞായറാഴ്ചയാണ് 19.1 കിലോ പാചകവാതക സിലിണ്ടർ വാങ്ങിയത്. സ്ഥാപനത്തിൽ ചപ്പാത്തി തയ്യാറാക്കുന്നതിനിടെ സിലിണ്ടർ പെട്ടെന്ന് ഓഫ് ആവുകയായിരുന്നു.</p>
<p>സംശയം തോന്നിയതിനെ തുടർന്ന് സിലിണ്ടർ പരിശോധിച്ചപ്പോൾ അതിനുള്ളിൽ ദ്രാവകം കുലുങ്ങുന്ന ശബ്ദം കേട്ടതായി കബീർ പറയുന്നു. തുടർന്ന് വാൽവ് തുറന്ന് പരിശോധിച്ചപ്പോൾ പാചകവാതകത്തിന് പകരം പച്ച നിറമുള്ള വെള്ളമാണ് പുറത്തേക്ക് വന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/water-from-gas-cylinder-punnapra-gas-agency-has-nothing-to-do-with-incident.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പ്ലസ്‌വൺ അക്കൗണ്ടൻസി പരീക്ഷയിൽ പിഴവ്; തെറ്റായ ചോദ്യക്കടലാസ് നൽകിയെന്ന് വിദ്യാർഥിനിയുടെ പരാതി</title>
		<link>https://www.chandrikadaily.com/flaw-plusone-accountancy-exam-students-complaint-was-that-she-given-wrong-question-paper.html</link>
					<comments>https://www.chandrikadaily.com/flaw-plusone-accountancy-exam-students-complaint-was-that-she-given-wrong-question-paper.html#respond</comments>
		
		<dc:creator><![CDATA[vismaya]]></dc:creator>
		<pubDate>Wed, 11 Mar 2026 03:15:03 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[kasaragod]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=379880</guid>

					<description><![CDATA[ചോദ്യങ്ങൾ സമാനമായിരുന്നതിനാൽ  തന്റെ വിഷയമല്ലെന്ന് തിരിച്ചറിയാൻ കഴിഞ്ഞില്ലെന്ന് വിദ്യാർഥിനി പറഞ്ഞു.]]></description>
										<content:encoded><![CDATA[<p>കാസർകോട്: പ്ലസ്‌വൺ അക്കൗണ്ടൻസി പൊതുപരീക്ഷയിൽ തെറ്റായ ചോദ്യക്കടലാസ് നൽകിയതായി വിദ്യാർഥിനിയുടെ പരാതി. ചെമ്മനാട് ജി.എച്ച്.എസ്.എസിലെ പ്ലസ്‌വൺ കൊമേഴ്‌സ് വിദ്യാർഥിനി ഷിബ്‌ലാ ഹലീമയ്ക്കാണ് മറ്റൊരു കോമ്പിനേഷനിലെ ചോദ്യപ്പേപ്പർ നൽകിയതെന്ന് ആരോപണം ഉയർന്നത്.</p>
<p>‘അക്കൗണ്ടൻസി വിത്ത് കംപ്യൂട്ടറൈസ്ഡ് അക്കൗണ്ടിങ്’ (പേപ്പർ കോഡ്: എഫ്.വൈ.-150) പരീക്ഷ എഴുതാനെത്തിയ വിദ്യാർഥിനിക്ക് ‘അക്കൗണ്ടൻസി വിത്ത് അനാലിസിസ് ഓഫ് ഫിനാൻഷ്യൽ സ്റ്റേറ്റ്മെന്റ്സ്’ (പേപ്പർ കോഡ്: എഫ്.വൈ.-149) എന്ന വിഷയത്തിന്റെ ചോദ്യക്കടലാസാണ് ആദ്യം നൽകിയതെന്ന് പരാതിയിൽ പറയുന്നു.</p>
<p>ജന്മനാ ബീറ്റ തലസീമിയ മേജർ രോഗമുള്ളതിനാൽ പ്രത്യേക ഹാളിലായിരുന്നു വിദ്യാർഥിനി പരീക്ഷ എഴുതിയത്. ആ ഹാളിലേക്ക് എത്തിച്ച കവർ പൊട്ടിക്കാതെ, സമീപ ക്ലാസിൽ ബാക്കിയുണ്ടായിരുന്ന അക്കൗണ്ടൻസി (അനാലിസിസ് ഓഫ് ഫിനാൻഷ്യൽ സ്റ്റേറ്റ്മെന്റ്സ്) ചോദ്യക്കടലാസ് നൽകുകയായിരുന്നുവെന്നാണ് ആരോപണം.</p>
<p>രണ്ടു വിഷയങ്ങൾക്കും ഒരേ പുസ്തകം ഉപയോഗിച്ചാണ് ചോദ്യങ്ങൾ തയ്യാറാക്കുന്നത്. അതിനാൽ ചോദ്യങ്ങൾ സമാനമായിരുന്നതിനാൽ ഇത് തന്റെ വിഷയമല്ലെന്ന് തിരിച്ചറിയാൻ കഴിഞ്ഞില്ലെന്ന് വിദ്യാർഥിനി പറഞ്ഞു.</p>
<p>പരീക്ഷ അവസാനിക്കാൻ നിമിഷങ്ങൾ മാത്രം ബാക്കിയിരിക്കെ വൈകിട്ട് 3.20ഓടെയാണ് അധ്യാപകർക്ക് പിഴവ് തിരിച്ചറിഞ്ഞത്. തുടർന്ന് വിദ്യാർഥിനിയുടെ കൈയിൽ നിന്നുള്ള ഉത്തരക്കടലാസും ചോദ്യക്കടലാസും തിരിച്ചുവാങ്ങി പുതിയ ചോദ്യങ്ങൾക്ക് ഉത്തരമെഴുതാൻ ആവശ്യപ്പെട്ടുവെന്നാണ് പരാതി.</p>
<p>സംഭവത്തിൽ വിദ്യാർഥിനി വിദ്യാഭ്യാസ മന്ത്രിക്കും ഉന്നത വിദ്യാഭ്യാസ വകുപ്പ് അധികൃതർക്കും ഇ-മെയിലിലൂടെ പരാതി നൽകിയിട്ടുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/flaw-plusone-accountancy-exam-students-complaint-was-that-she-given-wrong-question-paper.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സൗദിയിൽ ഞായറാഴ്ച വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത; ചില മേഖലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു</title>
		<link>https://www.chandrikadaily.com/chance-rain-with-thunder-saudi-until-sunday-yellow-alert-has-been-declared-some-areas.html</link>
					<comments>https://www.chandrikadaily.com/chance-rain-with-thunder-saudi-until-sunday-yellow-alert-has-been-declared-some-areas.html#respond</comments>
		
		<dc:creator><![CDATA[vismaya]]></dc:creator>
		<pubDate>Wed, 11 Mar 2026 03:04:40 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[rain]]></category>
		<category><![CDATA[soudi]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=379875</guid>

					<description><![CDATA[കിഴക്കൻ പ്രവിശ്യയും മലയോര മേഖലകളായ അസീർ, ജിസാൻ എന്നിവിടങ്ങളിലും സൗദി കാലാവസ്ഥാ കേന്ദ്രം യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.]]></description>
										<content:encoded><![CDATA[<p>റിയാദ്: സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളിൽ ഇന്ന് മുതൽ ഞായറാഴ്ച വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ് മുന്നറിയിപ്പ് നൽകി. മക്ക, അൽ ബഹ, അസീർ, ജിസാൻ, നജ്‌റാൻ, റിയാദ്, അൽ ഖസീം, കിഴക്കൻ പ്രവിശ്യ, വടക്കൻ അതിർത്തി പ്രദേശങ്ങൾ, അൽ ജൗഫ്, ഹാഇൽ എന്നിവിടങ്ങളിലാണ് മഴയ്ക്ക് സാധ്യത കൂടുതലെന്ന് അധികൃതർ അറിയിച്ചു.</p>
<p>കിഴക്കൻ പ്രവിശ്യയും മലയോര മേഖലകളായ അസീർ, ജിസാൻ എന്നിവിടങ്ങളിലും സൗദി കാലാവസ്ഥാ കേന്ദ്രം യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.</p>
<p>കനത്ത മഴയെ തുടർന്ന് ശക്തമായ വെള്ളപ്പൊക്കത്തിനും പൊടിക്കാറ്റിനും സാധ്യതയുണ്ടെന്നും ഇതുമൂലം ദൂരക്കാഴ്ച കുറയാൻ ഇടയുണ്ടെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. ചില പ്രദേശങ്ങളിൽ ആലിപ്പഴ വർഷവും ഉണ്ടാകാമെന്ന് അറിയിപ്പിൽ പറയുന്നു.</p>
<p>കാലാവസ്ഥാ വ്യതിയാനം കണക്കിലെടുത്ത് പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്നും സുരക്ഷാ നിർദേശങ്ങൾ പാലിക്കണമെന്നും ബന്ധപ്പെട്ട അധികാരികൾ നിർദേശിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/chance-rain-with-thunder-saudi-until-sunday-yellow-alert-has-been-declared-some-areas.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വിമാനയാത്രക്ക് അധിക ചെലവ്: ഇന്ധന സർചാർജുമായി എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും</title>
		<link>https://www.chandrikadaily.com/additional-cost-for-air-travel-air-india-and-air-india-express-with-fuel-surcharge.html</link>
					<comments>https://www.chandrikadaily.com/additional-cost-for-air-travel-air-india-and-air-india-express-with-fuel-surcharge.html#respond</comments>
		
		<dc:creator><![CDATA[vismaya]]></dc:creator>
		<pubDate>Wed, 11 Mar 2026 02:35:56 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[newdelhi]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=379871</guid>

					<description><![CDATA[വ്യാഴാഴ്ച പുലർച്ചെ ഒന്നു മുതൽ ബുക്ക് ചെയ്യുന്ന ആഭ്യന്തര സർവീസുകളുടെ ടിക്കറ്റുകൾക്ക് 399 രൂപ അധികമായി ഈടാക്കും]]></description>
										<content:encoded><![CDATA[<p>ന്യൂഡൽഹി: ഊർജപ്രതിസന്ധിയും ഏവിയേഷൻ ഇന്ധനവിലയിലെ കുത്തനെ വർധനയും പശ്ചാത്തലമായി എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും ടിക്കറ്റ് തുകയ്ക്കൊപ്പം ഇന്ധന സർചാർജ് ഈടാക്കാൻ തീരുമാനിച്ചു. മാർച്ച് 12 മുതൽ ബുക്ക് ചെയ്യുന്ന വിമാനടിക്കറ്റുകൾക്ക് ഇത് ബാധകമാകും. ഇതോടെ വിമാനയാത്ര ചെലവ് ഉയരുമെന്നാണ് വിലയിരുത്തൽ.</p>
<p>വ്യാഴാഴ്ച പുലർച്ചെ ഒന്നു മുതൽ ബുക്ക് ചെയ്യുന്ന ആഭ്യന്തര സർവീസുകളുടെ ടിക്കറ്റുകൾക്ക് 399 രൂപ അധികമായി ഈടാക്കും. മാലദ്വീപ്, ശ്രീലങ്ക, ഭൂട്ടാൻ തുടങ്ങിയ സാർക് രാജ്യങ്ങളിലേക്കുള്ള സർവീസുകൾക്കും ഇതേ നിരക്കാണ് ബാധകം.</p>
<p>പശ്ചിമേഷ്യൻ, ഗൾഫ് രാജ്യങ്ങളിലേക്കുള്ള വിമാന സർവീസുകൾക്ക് 10 ഡോളർ അധികമായി സർചാർജ് ഈടാക്കും. യൂറോപ്പ്, നോർത്ത് അമേരിക്ക, ഓസ്ട്രേലിയ എന്നിവിടങ്ങളിലേക്കുള്ള സർവീസുകളിൽ മാർച്ച് 18 മുതൽ സർചാർജ് ബാധകമാകും. ഹോങ്കോങ്, ജപ്പാൻ, ദക്ഷിണ കൊറിയ എന്നിവിടങ്ങളിലേക്കുള്ള സർവീസുകളിലെ സർചാർജിനെ കുറിച്ചുള്ള തീരുമാനം പിന്നീട് അറിയിക്കുമെന്ന് കമ്പനി വ്യക്തമാക്കി.</p>
<p>ഏവിയേഷൻ ഇന്ധനത്തിന്റെ വില കുത്തനെ ഉയർന്നതിനെ തുടർന്ന് ഈ നടപടി സ്വീകരിക്കേണ്ടിവന്നതാണെന്ന് എയർ ഇന്ത്യ അറിയിച്ചു. തങ്ങളുടെ നിയന്ത്രണത്തിനപ്പുറത്തുള്ള സാഹചര്യങ്ങളാണ് ഇതിന് കാരണമെന്നും കമ്പനി വ്യക്തമാക്കി. സർചാർജ് ഈടാക്കാതിരുന്നാൽ ചില സർവീസുകൾ റദ്ദാക്കേണ്ടി വരാനിടയുണ്ടെന്നും എയർ ഇന്ത്യ വിശദീകരിച്ചു.</p>
<p>വിമാനക്കമ്പനികളുടെ മൊത്തം പ്രവർത്തനച്ചെലവിന്റെ ഏകദേശം 40 ശതമാനവും ഏവിയേഷൻ ഇന്ധനത്തിനാണെന്ന് കമ്പനി ചൂണ്ടിക്കാട്ടി. മാർച്ച് തുടക്കം മുതൽ ഇന്ധനവിലയിൽ ഉണ്ടായ വർധന വലിയ സാമ്പത്തിക സമ്മർദ്ദമാണ് സൃഷ്ടിച്ചതെന്നും അധികൃതർ പറഞ്ഞു.</p>
<p>ഇതിനിടെ എയർ ഇന്ത്യയുടെ തീരുമാനത്തെ തുടർന്ന് മറ്റ് വിമാനക്കമ്പനികളും ഉടൻ തന്നെ ഇന്ധന സർചാർജ് പ്രഖ്യാപിച്ചേക്കുമെന്നാണ് സൂചന. നിലവിൽ ബുക്ക് ചെയ്ത ടിക്കറ്റുകൾക്ക് സർചാർജ് ബാധകമാകില്ല. എന്നാൽ ടിക്കറ്റുകളുടെ തീയതി മാറ്റുകയോ റീഷെഡ്യൂൾ ചെയ്യുകയോ ചെയ്താൽ അധിക ചാർജ് ഈടാക്കുമെന്ന് കമ്പനി അറിയിച്ചു.</p>
<p>ഇതിനുമുമ്പ് എയർ ഇന്ത്യ ചില റൂട്ടുകളിൽ സർചാർജ് ഈടാക്കുന്നുണ്ടായിരുന്നുവെങ്കിലും എയർ ഇന്ത്യ എക്സ്പ്രസ് ഇത്തരം ചാർജ് ഏർപ്പെടുത്തിയിരുന്നില്ല. ഇപ്പോഴത്തെ തീരുമാനം ഇരുകമ്പനികളിലും ഒരുപോലെ ബാധകമാകും.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/additional-cost-for-air-travel-air-india-and-air-india-express-with-fuel-surcharge.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പശ്ചിമേഷ്യൻ സംഘർഷം: പാചകവാതക ക്ഷാമം രൂക്ഷം,കൊച്ചിയിൽ നിരവധി ഹോട്ടലുകൾ അടച്ചുപൂട്ടി</title>
		<link>https://www.chandrikadaily.com/west-asian-conflict-due-shortage-cooking-gas-many-hotels-have-been-closed-i-kochi.html</link>
					<comments>https://www.chandrikadaily.com/west-asian-conflict-due-shortage-cooking-gas-many-hotels-have-been-closed-i-kochi.html#respond</comments>
		
		<dc:creator><![CDATA[vismaya]]></dc:creator>
		<pubDate>Wed, 11 Mar 2026 02:13:24 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[eranamkulam]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=379868</guid>

					<description><![CDATA[വ്യാവസായിക സിലിണ്ടറുകളുടെ വിതരണത്തിൽ 30 ശതമാനം വരെ കുറവ് വരാനിടയുണ്ടെന്ന് പെട്രോളിയം മന്ത്രാലയം അറിയിച്ചു.]]></description>
										<content:encoded><![CDATA[<p>എറണാകുളം: പശ്ചിമേഷ്യൻ യുദ്ധസാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ രാജ്യത്ത് പാചകവാതക പ്രതിസന്ധി രൂക്ഷമാകുന്നു. വ്യാവസായിക സിലിണ്ടറുകളുടെ വിതരണത്തിൽ 30 ശതമാനം വരെ കുറവ് വരാനിടയുണ്ടെന്ന് പെട്രോളിയം മന്ത്രാലയം അറിയിച്ചു. ഗാർഹിക സിലിണ്ടറുകളുടെ ലഭ്യതയ്ക്ക് ബാധകമാകില്ലെന്നും വിതരണം ഉറപ്പാക്കാൻ രൂപീകരിച്ച മൂന്നംഗ സമിതി ഇന്ന് വ്യവസായികളുമായി ചർച്ച നടത്തുമെന്നും മന്ത്രാലയം വ്യക്തമാക്കി.</p>
<p>വാണിജ്യ സിലിണ്ടറുകളുടെ ക്ഷാമം രൂക്ഷമായതോടെ കൊച്ചി നഗരത്തിൽ ഇന്നലെ നിരവധി ഹോട്ടലുകൾ അടച്ചുപൂട്ടി. നിലവിലെ സാഹചര്യം തുടർന്നാൽ ഹോട്ടൽ മേഖല പൂർണമായും സ്തംഭിക്കാനിടയുണ്ടെന്ന് കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ വർക്കിങ് പ്രസിഡന്റ് അസീസ് വ്യക്തമാക്കി.</p>
<p>പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പ്രത്യാഘാതം രാജ്യത്തെ സാധാരണ ജനങ്ങളെയും ബാധിച്ചുതുടങ്ങിയതായി ഹോട്ടൽ ഉടമകൾ പറയുന്നു. വാണിജ്യ സിലിണ്ടറുകൾ ലഭ്യമാകാത്തതാണ് പ്രധാന പ്രശ്നമെന്നാണ് അവരുടെ ആരോപണം. സർക്കാർ ഇടപെടൽ ശക്തമാകാത്ത പക്ഷം മേഖലയിൽ പ്രവർത്തനം തുടരുന്നത് ദുഷ്കരമാകുമെന്നാണ് വിലയിരുത്തൽ.</p>
<p>ഇതിനിടെ ഹിന്ദുസ്ഥാൻ പെട്രോളിയം കോർപറേഷൻ ലിമിറ്റഡ്, ഭാരത് പെട്രോളിയം കോർപറേഷൻ ലിമിറ്റഡ്, ഇന്ത്യൻ ഓയിൽ കോർപറേഷൻ എന്നീ കമ്പനികൾ ഗാർഹിക സിലിണ്ടറുകളുടെ ബുക്കിങ്ങിലും ചില നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.</p>
<p>പശ്ചിമേഷ്യൻ സംഘർഷത്തിന് പിന്നാലെ മുംബൈ, ബംഗളൂരു തുടങ്ങിയ നഗരങ്ങളിലും ഹോട്ടലുകൾ അടച്ചുപൂട്ടൽ ഭീഷണി ഉയർന്നിട്ടുണ്ട്. എൽപിജി സിലിണ്ടറിനെ അവശ്യവസ്തുക്കളുടെ പട്ടികയിൽ ഉൾപ്പെടുത്തി കേന്ദ്രം ഉത്തരവിറക്കിയിട്ടുണ്ടെങ്കിലും നിലവിൽ പ്രതിസന്ധി അത്ര രൂക്ഷമല്ലെന്നാണ് കേന്ദ്രസർക്കാരിന്റെ വിശദീകരണം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/west-asian-conflict-due-shortage-cooking-gas-many-hotels-have-been-closed-i-kochi.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ചെമ്മീന്‍ ചുരുട്ട്</title>
		<link>https://www.chandrikadaily.com/shrimp-cigar.html</link>
					<comments>https://www.chandrikadaily.com/shrimp-cigar.html#respond</comments>
		
		<dc:creator><![CDATA[vismaya]]></dc:creator>
		<pubDate>Tue, 10 Mar 2026 04:25:05 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[Shrimp Cigar]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=379810</guid>

					<description><![CDATA[ചെമ്മീന്‍ ചുരുട്ട്]]></description>
										<content:encoded><![CDATA[<p>അവശ്യസാധനങ്ങള്&#x200d;:<br />
ചെമ്മീന്&#x200d; &#8211; 250 g<br />
വെളിച്ചെണ്ണ -250 g<br />
സമൂസ ഷീറ്റ് മുറിച്ചെടുത്തത് &#8211; 7<br />
സവാള-1<br />
വെളുത്തുള്ളി ഇഞ്ചി പേസ്റ്റ് -1/2 ടീസ്പൂണ്&#x200d;<br />
പച്ചമുളക് -1 എണ്ണം<br />
ഖരംമസാല പൊടി -1/4 ടീസ്പൂണ്&#x200d;<br />
ചപ്പ്, കറിവേപ്പില ആവശ്യത്തിന്, ഉപ്പ് ആവശ്യത്തിന്<br />
മുളക് പൊടി &#8211; 1/2 ടീസ്പൂണ്&#x200d;<br />
മഞ്ഞള്&#x200d;പൊടി &#8211; 1/4 ടീസ്പൂണ്&#x200d;<br />
മല്ലിപൊടി &#8211; 1/4 ടീസ്പൂണ്&#x200d;<br />
ബ്രഡ് ക്രംബ്‌സ്, മുട്ട &#8211; 1</p>
<p>ഉണ്ടാക്കുന്ന വിധം: ചെമ്മീനിലേക്ക് മല്ലിപൊടി, മുളക്‌പൊടി, മഞ്ഞള്&#x200d; പൊടി, ഖരം മസാല പൊടി ആവശ്യത്തിന് ഉപ്പും കുറച്ച് വെള്ളവും ഒഴിച്ച് കുറച്ച് ഗ്രേവിയോടെ വേവിക്കുക. വെളിച്ചെണ്ണയില്&#x200d; വലിയ ഉള്ളി അരിഞ്ഞതും വെളുത്തുള്ളി ഇഞ്ചി പേസ്റ്റും പച്ചമുളക് കറിവേപ്പില ചപ്പ് എന്നിവയും ചേര്&#x200d;ത്ത് നന്നായി വയറ്റി, വേവിച്ച ചെമ്മിന്&#x200d; കൂട്ട് ഇതില്&#x200d; മിക്സ് ചെയ്യുക. സമൂസ ഷീറ്റില്&#x200d; ചെമ്മിന്റെ ഫില്ലിംഗ് വെച്ച് ചുരുട്ടി മൈദമാവ് കൊണ്ട് ഒട്ടിച്ച് എടുക്കുക. രണ്ട് അറ്റവും മുട്ട കലക്കി വെച്ചതിലും ബ്രഡ് ക്രംബ്സിലും മുക്കി വെളിച്ചെണ്ണയില്&#x200d; പൊരിച്ച് എടുക്കുക.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/shrimp-cigar.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
