Connect with us

india

രാം മന്ദിറിനോളം വലുപ്പത്തില്‍ അയോധ്യയില്‍ പള്ളി പണിയും; കൂടെ ആശുപത്രിയും-വിവരങ്ങളുമായി ട്രസ്റ്റ്

മസ്ജിദ് നിര്‍മാണത്തിനായി അയോധ്യയിലെ ധാന്നിപൂര്‍ ഗ്രാമത്തില്‍ അനുവദിച്ച അഞ്ചേക്കര്‍ ഭൂമിയില്‍ പള്ളി ഉള്‍പ്പെടെ ഒരു ആശുപത്രിയും മ്യൂസിയവും ലൈബ്രറിയും നിര്‍മിക്കുമെന്നാണ് റിപ്പോര്‍ട്ട്. ‘ധാന്നിപ്പൂരില്‍ നിര്‍മിക്കുന്ന പള്ളി ഉള്‍പ്പെടുന്ന സമുച്ചയത്തില്‍ ആശുപത്രി, ഇന്തോ-ഇസ്ലാമിക് റിസര്‍ച്ച് സെന്ററിന്റെ ഭാഗമായ ഒരു മ്യൂസിയം ലൈബ്രറി തുടങ്ങിയ സൗകര്യങ്ങളുണ്ടായിരിക്കും.

Published

on

ലഖ്‌നൗ: അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണം അനുവദിച്ച സുപ്രീം കോടതി വിധിയുടെ ഭാഗമായി മസ്ജിദ് നിര്‍മിക്കാന്‍ സര്‍ക്കാര്‍ അനുവദിച്ച സ്ഥലത്തിന്റെ വിശദാംശങ്ങള്‍ പുറത്ത്. അയോധ്യയില്‍ രാം മന്ദിറിനോളം വലുപ്പത്തില്‍ പള്ളി നിര്‍മിക്കുമെന്നും സ്ഥലത്ത് ഒപ്പം ആശുപത്രി നിര്‍മാണവും നടക്കുമെന്നാണ് വിവരങ്ങള്‍. പള്ളി നിര്‍മാണത്തിനായി രൂപീകരിച്ച ട്രസ്റ്റിലെ ഒരു ഭാരവാഹിയെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ പിടിഐ ആണ് സ്ഥലത്ത് നടത്താനിരിക്കുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ വിശദാംശങ്ങള്‍ പുറത്തു വിട്ടത്.

മസ്ജിദ് നിര്‍മാണത്തിനായി അയോധ്യയിലെ ധാന്നിപൂര്‍ ഗ്രാമത്തില്‍ അനുവദിച്ച അഞ്ചേക്കര്‍ ഭൂമിയില്‍ പള്ളി ഉള്‍പ്പെടെ ഒരു ആശുപത്രിയും മ്യൂസിയവും ലൈബ്രറിയും നിര്‍മിക്കുമെന്നാണ് റിപ്പോര്‍ട്ട്. ‘ധാന്നിപ്പൂരില്‍ നിര്‍മിക്കുന്ന പള്ളി ഉള്‍പ്പെടുന്ന സമുച്ചയത്തില്‍ ആശുപത്രി, ഇന്തോ-ഇസ്ലാമിക് റിസര്‍ച്ച് സെന്ററിന്റെ ഭാഗമായ ഒരു മ്യൂസിയം ലൈബ്രറി തുടങ്ങിയ സൗകര്യങ്ങളുണ്ടായിരിക്കും, ഇന്തോ ഇസ്ലാമിക് കൺച്ചറൽ ഫൗണ്ടേഷൻ സെക്രട്ടറിയും വക്താവുമയ അത്താര്‍ ഹുസൈൻ വാര്‍ത്താ ഏജൻസിയോട് പറഞ്ഞു. പള്ളി നിര്‍മാണത്തിനായി സുപ്രിം കോടതി അനുവദിച്ച അഞ്ചേക്കര്‍ സ്ഥലത്ത് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്താനായി ഉത്തര്‍ പ്രദേശ് സുന്നി സെന്‍ട്രല്‍ വഖബ് ബോര്‍ഡ് രൂപീകരിച്ച ട്രസ്റ്റാണ് ഇന്തോ-ഇസ്ലാമിക് കള്‍ച്ചറല്‍ ഫൗണ്ടേഷന്‍.

ഡല്‍ഹി ജാമിയ മിലിയ സര്‍വകലാശാലയിലെ പ്രൊഫസറായ എസ് എം അക്തര്‍ ആയിരിക്കും പദ്ധതിയുടെ കണ്‍സള്‍ട്ടന്റ് ആര്‍ക്കിടെക്റ്റ്. ഇന്ത്യയുടെ മൂല്യങ്ങളുടെയും ഇസ്ലാമിന്റെ ആത്മാവിന്റെയും സംയോജനമായിരിക്കും മോസ്‌ക് സമുച്ചയമെന്ന് നേരത്തെ എസ് എം അക്തര്‍ വ്യക്തമാക്കിയിരുന്നു. പുതിയ പള്ളി ആധുനിക കണ്ടംപൊററി രീതിയിലായിരിക്കുമെന്നും ബാബരി മസ്ജിദുമായി ഒരു സാമ്യവും ഉണ്ടായിരിക്കില്ലെന്നും അക്തര്‍ പ്രതികരിച്ചിരുന്നു.

റിട്ടയേഡ് പ്രൊഫസറും പ്രസിദ്ധ ഭക്ഷണനിരൂപകനുമായ പുഷ്‌പേഷ് പന്ത് ആയിരിക്കും മ്യൂസിയത്തിന്റെ ക്യൂറേറ്റര്‍. 15000 ചതുരശ്ര അടി വലുപ്പം കരുതുന്ന മസ്ജിദിന് രാമക്ഷേത്രത്തോളം തന്നെ വലുപ്പമുണ്ടാകുമെന്നാണ് വിലയിരുത്തല്‍.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ബിഹാര്‍ തിരഞ്ഞെടുപ്പില്‍ 3 ലക്ഷം അധിക വോട്ടര്‍: വിശദീകരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍

ബിഹാര്‍ നിയമസഭ തിരഞ്ഞെടുപ്പില്‍ വോട്ടര്‍ പട്ടികയില്‍ ഏകദേശം മൂന്ന് ലക്ഷം പേരുടെ വര്‍ധന നടന്നുവെന്ന ആരോപണങ്ങളില്‍ വിശദീകരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍.

Published

on

ബിഹാര്‍ നിയമസഭ തിരഞ്ഞെടുപ്പില്‍ വോട്ടര്‍ പട്ടികയില്‍ ഏകദേശം മൂന്ന് ലക്ഷം പേരുടെ വര്‍ധന നടന്നുവെന്ന ആരോപണങ്ങളില്‍ വിശദീകരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍.

തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിനുശേഷം പുറത്തിറക്കിയ അന്തിമ പട്ടികയ്ക്കുശേഷവും പുതിയ വോട്ടര്‍മാരുടെ അപേക്ഷകള്‍ സ്വീകരിച്ചിരുന്നുവെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശദീകരണം. ഒക്ടോബര്‍ 10 വരെ ലഭിച്ച അപേക്ഷകളുടെ അടിസ്ഥാനത്തിലാണ് 3 ലക്ഷം പേരെ ചേര്‍ത്തതെന്നും കമ്മീഷന്‍ വ്യക്തമാക്കി.

ബിഹാര്‍ തെരഞ്ഞെടുപ്പില്‍ ഒക്ടോബര്‍ 20 വരെയായിരുന്നു നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി. നാമനിര്‍ദേശ പത്രിക നല്‍കുന്നതിന്റെ അവസാന ദിവസത്തിന് പത്തുദിവസം മുമ്പ് വരെ യോഗ്യരായവര്‍ക്ക് വോട്ടര്‍ പട്ടികയില്‍ പേരുചേര്‍ക്കാമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കുന്നു.

ബിഹാറിലെ പ്രത്യേക സംഗ്രഹ പട്ടിക പരിഷ്‌കരണത്തിന് (എസ് ഐ ആര്‍) ശേഷം സെപ്റ്റംബര്‍ 30ന് പുറത്തിറക്കിയ പട്ടികയില്‍ 7.42 കോടി വോട്ടര്‍മാരാണുണ്ടായിരുന്നത്. വോട്ടെടുപ്പിനുശേഷം, നവംബര്‍ 12ന് പുറത്തിറക്കിയ കണക്കില്‍ വോട്ടര്‍മാരുടെ എണ്ണം 7.45 കോടി ആയി ഉയര്‍ന്നു.

അതേസമയം കോണ്‍ഗ്രസ്, സിപിഎം തുടങ്ങിയ പാര്‍ട്ടികള്‍ ഈ വര്‍ധനയെ ചോദ്യം ചെയ്തിരുന്നു. ഇതിന് മറുപടിയായി, നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതിക്ക് 10 ദിവസം മുമ്പ് വരെ പുതിയ വോട്ടര്‍മാരുടെ അപേക്ഷകള്‍ ചേര്‍ക്കാനാകുന്ന നിയമാനുസൃത ക്രമമാണിതെന്ന് കമ്മീഷന്‍ വ്യക്തമാക്കുന്നു.

വോട്ടെടുപ്പിനുശേഷം നല്‍കിയ പ്രസ്താവനയില്‍ പറഞ്ഞ 7.45 കോടി എന്നത് വോട്ടര്‍മാരുടെ മൊത്തം എണ്ണം മാത്രമാണെന്നും, അത്രയും പേര്‍ വോട്ട് ചെയ്തുവെന്നര്‍ത്ഥമില്ലെന്നും തെറ്റായ വ്യാഖ്യാനമാണ് വിവാദത്തിനിടയാക്കിയതെന്നും കമ്മീഷന്‍ പറഞ്ഞു.

Continue Reading

india

മുഹമ്മദ് അഖ്‌ലാഖ് കേസിലെ പ്രതികള്‍ക്കെതിരായ കേസ് പിന്‍വലിക്കാന്‍ യു.പി. സര്‍ക്കാര്‍ നീക്കം തുടങ്ങി

കേസിന്റെ പ്രോസിക്യൂഷന്‍ പിന്‍വലിക്കണമെന്ന ഔദ്യോഗിക അപേക്ഷ സംസ്ഥാന സര്‍ക്കാര്‍ സുരാജ്പൂര്‍ കോടതിയില്‍ സമര്‍പ്പിച്ചു.

Published

on

മുഹമ്മദ് അഖ്‌ലാഖ് കൊലക്കേസിലെ എല്ലാ പ്രതികള്‍ക്കുമെതിരായ കേസുകള്‍ പിന്‍വലിക്കാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ നീക്കം തുടങ്ങി. കേസിന്റെ പ്രോസിക്യൂഷന്‍ പിന്‍വലിക്കണമെന്ന ഔദ്യോഗിക അപേക്ഷ സംസ്ഥാന സര്‍ക്കാര്‍ സുരാജ്പൂര്‍ കോടതിയില്‍ സമര്‍പ്പിച്ചു.

2015 സെപ്റ്റംബര്‍ 28-ന് ഗ്രേറ്റര്‍ നോയിഡയിലെ ദാദ്രിക്ക് സമീപമുള്ള ബിസാദ ഗ്രാമത്തിലാണ് 52-കാരനായ മുഹമ്മദ് അഖ്‌ലാഖ് ആള്‍ക്കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. വീട്ടില്‍ ഗോമാംസം സൂക്ഷിച്ചെന്ന് ആരോപിച്ച് ഒരു ക്ഷേത്രത്തിലെ ഉച്ചഭാഷിണിയിലൂടെ വന്ന പ്രഖ്യാപനത്തെ തുടര്‍ന്നാണ് ഒരു സംഘം ആളുകള്‍ അഖ്‌ലാഖിന്റെ വീട്ടില്‍ അതിക്രമിച്ചു കയറി അദ്ദേഹത്തെ വലിച്ചിഴച്ച് മര്‍ദ്ദിച്ചു കൊന്നത്. അഖ്‌ലാഖിനെ രക്ഷിക്കാന്‍ ശ്രമിച്ച മകന്‍ ഡാനിഷിനും ഗുരുതരമായി പരിക്കേറ്റിരുന്നു.

കേസ് പിന്‍വലിക്കുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാരില്‍ നിന്ന് കത്ത് ലഭിച്ചതായി അഡീഷണല്‍ ജില്ലാ ഗവണ്‍മെന്റ് കൗണ്‍സല്‍ ഭഗ് സിംഗ് ഭാട്ടി ശനിയാഴ്ച പി.ടി.ഐയോട് പറഞ്ഞു. ‘അഖ്‌ലാഖ് കൊലക്കേസിലെ എല്ലാ പ്രതികള്‍ക്കുമെതിരായ കേസ് പിന്‍വലിക്കുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാരിന്റെ ഒരു കത്ത് ലഭിച്ചിട്ടുണ്ട്. ഈ അപേക്ഷ സുരാജ്പൂര്‍ കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്, ഡിസംബര്‍ 12 ന് ഇത് പരിഗണിക്കും,’ ഭാട്ടി വ്യക്തമാക്കി.

Continue Reading

india

ചെന്നൈയില്‍ വ്യോമസേനയുടെ പിസി7 ട്രെയിനര്‍ വിമാനം തകര്‍ന്നു

പൈലറ്റ് പാരച്യൂട്ട് ഉപയോഗിച്ച് അത്ഭുതകരമായി രക്ഷപ്പെട്ടു

Published

on

ചെന്നൈ: ചെന്നൈ താംബരം വ്യോമസേനാ താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന വ്യോമസേനയുടെ പിസി7 പിലാറ്റസ് ബേസിക് ട്രെയിനര്‍ വിമാനം തിരുപ്പോരൂരിന് സമീപം തകര്‍ന്നു വീണു. പൈലറ്റ് പാരച്യൂട്ട് ഉപയോഗിച്ച് സുരക്ഷിതമായി രക്ഷപെട്ടു. പതിവ് പരിശീലന ദൗത്യത്തിനിടെ സംഭവിച്ച അപകടത്തില്‍ ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.വിമാനം തകര്‍ന്നുവീണതിന്റെ കാരണം കണ്ടെത്തുന്നതിനായി വ്യോമസേന കോര്‍ട്ട് ഓഫ് എന്‍ക്വയറി അന്വേഷണത്തിന് ഉത്തരവിട്ടതായി പ്രസ്താവനയില്‍ അറിയിച്ചു. അപകടത്തെ തുടര്‍ന്ന് ഉണ്ടായ നാശനഷ്ടങ്ങളുടെ വ്യാപ്തി സംബന്ധിച്ച് വ്യക്തത ലഭ്യമല്ലെന്നാണ് പ്രാഥമിക വിലയിരുത്തല്‍.

Continue Reading

Trending