Connect with us

Video Stories

എന്‍ഫീല്‍ഡിനും ഡ്യൂക്കിനും വെല്ലുവിളി ഉയര്‍ത്താന്‍ ബജാജിന്റെ ഡൊമിനര്‍ എത്തി

Published

on

ഇന്ത്യന്‍ മോട്ടോര്‍ ബൈക്ക് വിപണിയില്‍ തരംഗം തീര്‍ത്ത ബ്രാന്‍ഡാണ് ബജാജിന്റെ പള്‍സര്‍. കരുത്തും സ്റ്റൈലും പെര്‍ഫോമന്‍സും വഴി ലക്ഷക്കണക്കിന് ഇരുചക്രവാഹന പ്രേമികളുടെ മനസ്സില്‍ ഇടം നേടിയ പള്‍സര്‍ പരമ്പര അവസാനിപ്പിക്കുകയാണ് ബജാജ്. പകരം കൂടുതല്‍ മികവോടെ ഡൊമിനര്‍ എന്ന പേരില്‍ പുതിയ സീരീസ് ആരംഭിക്കുകയാണ്. ഡൊമിനറിലെ ആദ്യ ബൈക്ക് ആയ ഡൊമിനര്‍ 400 ഇപ്പോള്‍ വിപണനത്തിന് എത്തിക്കഴിഞ്ഞു.

ക്രാത്തോസ് എന്നായിരുന്നു പുതിയ സീരീസ് ബൈക്കിന് ബജാജ് ഇതിനു മുമ്പ് കണ്ട പേര്. എന്നാല്‍ ചില കോപ്പിറൈറ്റ് വിഷയങ്ങള്‍ കാരണം അത് മാറ്റുകയും ഡൊമിനറില്‍ എത്തുകയും ചെയ്തു. 2016 ഡിസംബറില്‍ പുതിയ പേരോടെ അവതരിപ്പിച്ച ബൈക്ക് ഇപ്പോള്‍ ഷോറൂമുകള്‍ വഴി വില്‍പന തുടങ്ങിക്കഴിഞ്ഞു.
കെ.ടി.എം ഡ്യൂക്ക്, റോയല്‍ എന്‍ഫീല്‍ഡ് 350, തുടങ്ങിയ മുന്‍നിര ബൈക്കുകള്‍ക്ക് മത്സരമുയര്‍ത്തും വിധമാണ് ബജാജ് ഡൊമിനറിനെ അണിയിച്ചൊരുക്കിയിരിക്കുന്നത്. അത്യാധുനിക സാങ്കേതിക വിദ്യ, സ്‌റ്റൈലിഷ് ഡിസൈന്‍, മികച്ച സുരക്ഷാ ക്രമീകരണങ്ങള്‍ തുടങ്ങിയവയാണ് ഈ ബെക്കിന്റെ പ്രത്യേകതകള്‍.

373.2 സിസി സിംഗിള്‍ സിലിണ്ടര്‍ എഞ്ചിനില്‍ പ്രവര്‍ത്തിക്കുന്ന ഡൊമിനറിന് 6 സ്പീഡ് ഗിയര്‍ ബോക്‌സ്, സ്ലിപ്പര്‍ ക്ലച്ച് ടെലിസ്‌കോപിക്, 43 മി.മീ ഫോര്‍ക് ഫ്രണ്ട് സസ്‌പെന്‍ഷന്‍, മള്‍ട്ടിസ്റ്റപ് അഡ്ജസ്റ്റബിള്‍ റിയര്‍ സസ്‌പെന്‍ഷന്‍ എന്നിവയുണ്ട്. ഫ്രണ്ടില്‍ ഇരട്ട ചാനല്‍ എ.ബി.എസ്, 320 ഡയ. ഡിസ്‌ക്, പിന്നില്‍ ഇരട്ട ചാനല്‍ 230 ഡയ. ഡിസ്‌ക് എന്നിങ്ങനെയാണ് ബ്രേക്കിങ് സംവിധാനം. ഇതാദ്യമായി പൂര്‍ണമായി എല്‍.ഇ.ഡി ഉപയോഗിച്ചുള്ള ഹെഡ്‌ലാംപ് ആണ് ഉപയോഗിച്ചിരിക്കുന്നത്.

60 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ ഡൊമിനാര്‍ 400 ന് വെറും 3.3 സെക്കന്റ് മതിയാവും. 8.3 സെക്കന്റില്‍ 100 കി.മീ വേഗതയിലും ബൈക്ക് എത്തും. 148 കി.മീ ആണ് പരമാവധി വേഗത.

ഉന്നത ശ്രേണിയിലുള്ള ബൈക്ക് ആയതിനാല്‍ മൈലേജ് താരതമ്യേന കുറവാണ്. ലിറ്ററിന് 25 കി.മീ മുതല്‍ 30 കി.മീ വരെയാണ് കമ്പനി അവകാശപ്പെടുന്ന മൈലേജ്. 13 ലിറ്ററാണ് ടാങ്കിന്റെ കപാസിറ്റി.

മിഡ്‌നൈറ്റ് ബ്ലൂ, ട്വിലൈറ്റ് പ്ലം, മൂണ്‍വൈറ്റ് എന്നിങ്ങനെ മൂന്ന് നിറങ്ങളിലാണ് ഡൊമിനര്‍ 400 എത്തുന്നത്. 1.39 ലക്ഷം മുതല്‍ 1.55 ലക്ഷം വരെയാണ് എക്‌സ് ഷോറൂം വില

Video Stories

ജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു

പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.

Published

on

ജാതി വിവേചനത്തെ തുടര്‍ന്ന് ബിജെപിയില്‍ പൊട്ടിത്തെറി. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.

തിരൂര്‍ നഗരസഭയില്‍ ബിജെപി സ്ഥാനാര്‍ഥിയായി ഉദേഷിനെ പരിഗണിച്ചിരുന്നു. കാലങ്ങളായി ചിലര്‍ സീറ്റുകള്‍ കുത്തകയാക്കി വെച്ചിരിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ഉദേഷ് പറഞ്ഞു. ഉദേഷിനെ പിന്തുണയ്ക്കുന്നവരും രാജിഭീഷണി മുഴക്കി.

Continue Reading

News

എഐ തട്ടിപ്പുകളില്‍ കുടുങ്ങരുത്; മുന്നറിയിപ്പുമായി ഗൂഗിള്‍

തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി.

Published

on

തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി. വ്യാജ തൊഴില്‍ അവസരങ്ങള്‍, ക്ലോണ്‍ ചെയ്ത ബിസിനസ് വെബ്‌സൈറ്റുരള്‍, യഥാര്‍ത്ഥ ആപ്ലിക്കേഷനുകളോട് സാമ്യമുള്ള കബളിപ്പിക്കാന്‍ വേണ്ടി നിര്‍മ്മിക്കുന്ന ആപ്പുകള്‍ എന്നിവ നിര്‍മ്മിക്കാന്‍ ഇപ്പോള്‍ സൈബര്‍ കുറ്റവാളികള്‍ ജനറേറ്റീവ് എഐ ടൂളുകള്‍ വിനിയോഗിക്കുന്നതായി ഗൂഗുളിന്റെ ട്രസ്റ്റ് ആന്‍ഡ് സേഫ്റ്റി ടീം വ്യക്തമാക്കി. ഗൂഗിളിന്റെ മുന്നറിയിപ്പ് പ്രകാരം ഈ തട്ടിപ്പുകളില്‍ പ്രധാനമായും തൊഴിലന്വേഷകരെയും ചെറുകിട ബിസിനസ് ഉടമകളെയും ലക്ഷ്യമിടുന്നു. പലപ്പോഴും അറിയപ്പെടുന്ന കമ്പനികളുടെയോ സര്‍ക്കാര്‍ ഏജന്‍സികളുടെയോ പേരില്‍ വ്യാജ ജോലി ലിസ്റ്റിംഗുകള്‍ സൃഷ്ടിക്കപ്പെടുന്നു. ഇരകളോട് വ്യക്തിഗത വിവരങ്ങള്‍ പങ്കിടാനും, ജോലി പ്രോസസ്സിംഗ് ഫീസ് എന്ന പേരില്‍ പണം അടയ്ക്കാനും ആവശ്യപ്പെടുന്നതാണ് സാധാരണ രീതി. ചിലര്‍ മാല്‍വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യാനോ ഡാറ്റ മോഷ്ടിക്കാനോ ലക്ഷ്യമിട്ടുള്ള വ്യാജ അഭിമുഖ സോഫ്റ്റ്‌വെയറുകളും അയക്കുന്നു. ഇത്തരം തട്ടിപ്പുകള്‍ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഗുരുതരമായ ഭീഷണിയാണെന്ന് ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി. നിയമാനുസൃത തൊഴിലുടമകള്‍ ഒരിക്കലും സാമ്പത്തിക വിവരങ്ങളോ പേയ്‌മെന്റെ് ആവശ്യങ്ങളോ ഉന്നയിക്കില്ലെന്നും ഉപയോക്താക്കള്‍ ഓണ്‍ലൈനില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും ഗൂഗിള്‍ വ്യക്തമാക്കി.

Continue Reading

Video Stories

കടം വാങ്ങിയ പൈസ കൊണ്ടെടുത്ത ലോട്ടറിക്ക് 11 കോടി സമ്മാനം; സുഹൃത്തിന് 1 കോടി നല്‍കി പച്ചക്കറി കച്ചവടക്കാരന്‍

ജയ്പൂര്‍ ജില്ലയിലെ കോട്പുടി പട്ടണത്തില്‍ നിന്നുള്ള 38 കാരനായ അമിത് സെഹ്‌റയാണ് പഞ്ചാബ് സംസ്ഥാന ലോട്ടറിയുടെ ദീപാവലി ബമ്പര്‍ സമ്മാനം നേടിയത്.

Published

on

ജയ്പൂര്‍: ജീവിതം മുഴുവന്‍ മാറ്റിമറിച്ച ഭാഗ്യചിരിയിലൂടെ രാജസ്ഥാനിലെ പച്ചക്കറി കച്ചവടക്കാരന്‍ കോടിപതിയായി. കടം വാങ്ങിയ പണത്തില്‍ വാങ്ങിയ ലോട്ടറി ടിക്കറ്റിനാണ് 11 കോടി രൂപയുടെ ജാക്ക്‌പോട്ട് അടിച്ചത്. അതിലെ ഒരു കോടി രൂപ സുഹൃത്തിന് നല്‍കി അമിത് സെഹ്‌റ മനുഷ്യസ്‌നേഹത്തിന്റെ മാതൃകയായി. ജയ്പൂര്‍ ജില്ലയിലെ കോട്പുടി പട്ടണത്തില്‍ നിന്നുള്ള 38 കാരനായ അമിത് സെഹ്‌റയാണ് പഞ്ചാബ് സംസ്ഥാന ലോട്ടറിയുടെ ദീപാവലി ബമ്പര്‍ സമ്മാനം നേടിയത്. റോഡരികില്‍ ചെറിയ വണ്ടിയില്‍ പച്ചക്കറികള്‍ വിറ്റ് ഉപജീവനം നടത്തുന്നയാളാണ് അദ്ദേഹം. ഒക്ടോബര്‍ 16-ന് സുഹൃത്ത് മുകേഷ് സെന്നിനൊപ്പം പഞ്ചാബിലേക്ക് പോയപ്പോള്‍ ബതിന്‍ഡയിലെ ചായക്കടക്കരികിലെ സ്റ്റാളില്‍ നിന്നാണ് രണ്ട് ലോട്ടറി ടിക്കറ്റുകള്‍ വാങ്ങിയത്. കയ്യില്‍ പണമില്ലാത്തതിനാല്‍ മുകേഷിനോട് 1000 രൂപ കടം വാങ്ങുകയായിരുന്നു. ഒക്ടോബര്‍ 31ന് രാത്രി 10 മണിക്ക് മുകേഷിന്റെ ഫോണ്‍ കോളിലൂടെയാണ് 11 കോടിയുടെ ജാക്ക്‌പോട്ട് അടിച്ചതറിയുന്നത്. രണ്ടാമത്തെ ടിക്കറ്റിനും 1000 രൂപ സമ്മാനമായി ലഭിച്ചു. ലോട്ടറി അടിച്ച വിവരം അറിഞ്ഞപ്പോള്‍ ആദ്യം ഓര്‍ത്തത് സുഹൃത്ത് മുകേഷിനെയായിരുന്നു. അദ്ദേഹത്തിന്റെ രണ്ട് പെണ്‍മക്കള്‍ക്ക് 50 ലക്ഷം രൂപ വീതം ആകെ ഒരു കോടി നല്‍കുമെന്ന് അമിത് പറഞ്ഞു. ‘ പഞ്ചാബിലേക്ക് വരാന്‍പോലും 8,000 രൂപ കടം വാങ്ങിയിരുന്നു. അത് ഇപ്പോള്‍ തിരിച്ചടക്കും. കോടിപതിയായെങ്കിലും ഞാന്‍ പഴയപോലെ കച്ചവടം തുടരും. ഭാര്യയുടെ ആഗ്രഹം പോലെ സ്ഥലം വാങ്ങി വീട് പണിയും ‘ എന്നതായിരുന്നു അമിതിന്റെ പ്രതികരണം. സാധാരണ മനുഷ്യന്റെ മനോഹരമായ പങ്കുവെക്കലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്.

Continue Reading

Trending