Connect with us

india

ബി.ബി.സിക്ക് പൂര്‍ണ പിന്തുണയുമായി ബ്രിട്ടീഷ് ഭരണകൂടം

ബി.ബി.സിയുടെ ഇന്ത്യയിലെ ഓഫീസുകളില്‍ നടന്ന റെയ്ഡില്‍ പ്രസ്താവന നടത്തുന്നതില്‍ സര്‍ക്കാര്‍ പരായപ്പെട്ടെന്ന് ആരോപിച്ച് നോര്‍ത്തേണ്‍ അയര്‍ലന്റില്‍ നിന്നുള്ള എം.പി ജിം ഷാനോണ്‍ ആണ് വിഷയം പൊതുസഭയില്‍ ഉന്നയിച്ചത്.

Published

on

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ ഡോക്യുമെന്ററി വിവാദത്തിലും ഡല്‍ഹി, മുംബൈ ഓഫീസുകളിലെ ആദായ നികുതി വകുപ്പിന്റെ റെയ്ഡിലും ബി.ബി.സിക്ക് പൂര്‍ണ പിന്തുണയുമായി ബ്രിട്ടീഷ് ഭരണകൂടം. ബ്രിട്ടീഷ് പൊതുസഭയില്‍ അംഗങ്ങളുടെ ചോദ്യത്തിന് മറുപടി പറയവെ, വിദേശകാര്യ കോമണ്‍വെല്‍ത്ത് ആന്റ് ഡവലപ്‌മെന്റ് വകുപ്പ് ജൂനിയര്‍ മന്ത്രി ഡേവിഡ് റുട്ട്‌ലി ആണ് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്. ഡോക്യുമെന്ററി വിവാദം ഉയര്‍ന്ന ഘട്ടത്തില്‍ പ്രതികരിക്കാതെ മാറിനിന്ന ബ്രിട്ടീഷ് ഭരണകൂടം ബി.ബി.സി റെയ്ഡിനെതിരെ ആഗോള തലത്തില്‍ തന്നെ പ്രതിഷേധം ഉയര്‍ന്നതോടെയാണ് ഉറച്ച നിലപാടുമായി രംഗത്തെത്തിയത്. ഇന്ത്യന്‍ ആ ദായ നികുതി വകുപ്പ് ഉന്നയിച്ച ആരോപണങ്ങളെക്കുറിച്ച് അന്വേഷണം പുരോഗമിക്കുന്നതിനാല്‍ ഇപ്പോള്‍ പ്രതികരിക്കുന്നില്ലെന്ന് റുട്ട്‌ലി പറഞ്ഞു. എന്നാല്‍ മാധ്യമ സ്വാതന്ത്ര്യവും സംസാര സ്വാതന്ത്ര്യവും ജനാധിപത്യത്തെ ശക്തിപ്പെടുത്താ ന്‍ അനിവാര്യമാണ്. ഇന്ത്യയും ബ്രിട്ടനും തമ്മി ല്‍ ആഴത്തിലുള്ള ബന്ധമുള്ളതിനാല്‍ ഏതു വിഷയത്തിലും നിര്‍മ്മാണാത്മകമായ ചര്‍ച്ചകള്‍ സാധ്യമാകും- റുട്ട്‌ലി പറഞ്ഞു.
തുടര്‍ന്നാണ് എഡിറ്റോറിയല്‍ സ്വാതന്ത്ര്യത്തില്‍ ഉള്‍പ്പെടെ ബി.ബി.സിയെ പൂര്‍ണമായി സംരക്ഷിക്കുമെന്ന് റുട്ട്‌ലി വ്യക്തമാക്കിയത്. ‘ഞങ്ങള്‍ ബി. ബി.സിക്കൊപ്പം ഉറച്ചുനില്‍ക്കുന്നു. ബി.ബി.സിക്ക് ഫണ്ട് നല്‍കുന്നത് ഞങ്ങളാണ്. ബി. ബി.സി ലോകത്തിനു നല്‍കുന്ന സംഭാവന നിര്‍ണായകമാണെന്നാണ് ഞങ്ങളുടെ വിലയിരുത്തല്‍. ബി.ബി. സിക്ക് പൂര്‍ണമായ എഡിറ്റോറിയല്‍ സ്വാതന്ത്ര്യം വേണമെന്നു തന്നെയാണ് ഞങ്ങളുടെ നിലപാട്’ – റുട്ട്‌ലി പറഞ്ഞു.
ബി.ബി.സി ഞങ്ങളെ(ഗവണ്‍മെന്റിനെ) വിമര്‍ശിക്കുന്നുണ്ട്. ലേബര്‍ പാര്‍ട്ടിയെ(പ്രതിപക്ഷം) വിമര്‍ശിക്കുന്നുണ്ട്. സ്വാതന്ത്ര്യം പരമപ്രധാനമാണെന്ന വിശ്വാസം ഉള്ളതുകൊണ്ടാണിത്. സ്വാതന്ത്ര്യം തന്നെയാണ് പ്രധാനം. ഇക്കാര്യം ലോകമെമ്പാടുമുള്ള നമ്മുടെ സുഹൃത് രാഷ്ട്രങ്ങളെ, പ്രത്യേകിച്ച് ഇന്ത്യയെ ബോധ്യപ്പെടുത്താന്‍ കഴിയുമെന്നു തന്നെയാണ് കരുതുന്നത് – അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബി.ബി.സിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ബ്രിട്ടീഷ് സര്‍ക്കാറിനു കീഴിലെ എഫ്.സി.ഡി.ഒ വകുപ്പാണ് ഫണ്ട് നല്‍കുന്നതെന്ന പറഞ്ഞ മന്ത്രി, നാല് ഇന്ത്യന്‍ ഭാഷകളില്‍ (ഗുജറാത്തി, മറാത്തി, പഞ്ചാബി, തെലുഗ്) ഉള്‍പ്പെടെ 12 ഭാഷകളില്‍ ലോകത്ത് പ്രക്ഷേപണം നടത്തുന്നുണ്ടെന്നും വിശദീകരിച്ചു. ബി.ബി.സിയുടെ ഇന്ത്യയിലെ ഓഫീസുകളില്‍ നടന്ന റെയ്ഡില്‍ പ്രസ്താവന നടത്തുന്നതില്‍ സര്‍ക്കാര്‍ പരായപ്പെട്ടെന്ന് ആരോപിച്ച് നോര്‍ത്തേണ്‍ അയര്‍ലന്റില്‍ നിന്നുള്ള എം.പി ജിം ഷാനോണ്‍ ആണ് വിഷയം പൊതുസഭയില്‍ ഉന്നയിച്ചത്.

 

india

സി.എ.എ വിജ്ഞാപനം: മുസ്‌ലിംലീഗ് ഹര്‍ജി നാളെ പരിഗണിക്കും; മുസ്‌ലിംലീഗ് നേതാക്കള്‍ കപില്‍ സിബലുമായി ചര്‍ച്ച നടത്തി

ഇഫ്താർ വിരുന്നൊരുക്കിയാണ് അദ്ദേഹം മുസ്ലിംലീഗ് നേതാക്കളെ സ്വീകരിച്ചത്

Published

on

സി.എ.എ വിജ്ഞാപനം സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് മുസ്ലിംലീഗ് നൽകിയ ഹർജി നാളെ സുപ്രിംകോടതി പരിഗണിക്കുന്നതിന് മുന്നോടിയായി മുസ്ലിംലീഗിന് വേണ്ടി സുപ്രിംകോടതിയിൽ ഹാജരാകുന്ന കപിൽ സിബലുമായി ഡൽഹിയിൽ ചർച്ച നടത്തി. നാഷണൽ പൊളിറ്റിക്കൽ അഡൈ്വസറി കമ്മിറ്റി ചെയർമാൻ സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ, ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി, ദേശീയ ട്രഷറർ പി.വി അബ്ദുൽ വഹാബ് എം.പി, അഡ്വ. ഹാരിസ് ബീരാൻ തുടങ്ങിയവരും കൂടെയുണ്ടായിരുന്നു. കേസുമായി ബന്ധപ്പെട്ട പ്രതീക്ഷകൾ കപിൽ സിബൽ പങ്കുവെച്ചു. ഇഫ്താർ വിരുന്നൊരുക്കിയാണ് അദ്ദേഹം മുസ്ലിംലീഗ് നേതാക്കളെ സ്വീകരിച്ചത്.

കപിൽ സിബലുമായി കേസിന്റെ വിശദാംശങ്ങൾ ചർച്ച ചെയ്തതായി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഇഫ്താറോട് കൂടിയ അദ്ദേഹത്തിന്റെ ആതിഥേയത്വം ഈ ആകുലതകൾക്കിടയിലും ഹൃദ്യമായൊരു അനുഭവമായി. ഒരു ജനതയുടെ അഭിമാനകരമായ നിലനിൽപിന് വേണ്ടിയുള്ള മുസ്ലിം ലീഗിന്റെ പോരാട്ടം തുടരുകയാണ്. നിയമപരമായും, രാഷ്ട്രീയപരമായും ഈ പോരാട്ടത്തിന്റെ മുന്നിൽ മുസ്ലിം ലീഗ് പാർട്ടി ഉണ്ടാകും.- പി.കെ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

Continue Reading

india

വിദ്യാഭ്യാസ സ്ഥാപനങ്ങളെ വിദ്വേഷ കേന്ദ്രങ്ങളാക്കി മാറ്റരുത്: എം.എസ്.എഫ്

മുസ്‌ലിംകൾക്കും മറ്റും ന്യൂനപക്ഷങ്ങൾക്കുമെതിരായ ആക്രമണങ്ങൾ അവസാനിപ്പിക്കണമെന്നും എം.എസ്.എഫ് ദേശീയ കമ്മിറ്റി ആവശ്യപ്പെട്ടു

Published

on

ന്യൂഡൽഹി: ഗുജറാത്ത് സർവകലാശാലയിലെ വിദേശ വിദ്യാർഥികൾക്ക് നേരെയുണ്ടായ ആക്രമണം ഹിന്ദുത്വം പ്രചരിപ്പിച്ച വിദ്വേഷത്തിന്റെ ഫലമാണെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി ഉണ്ടാവണമെന്നും എം.എസ്.എഫ് ആവശ്യപ്പെട്ടു. വിദ്യാഭ്യാസ കേന്ദ്രങ്ങളുടെ വർഗീയവൽക്കരണത്തെ ശക്തമായി അപലപിക്കുന്നു. മുസ്‌ലിംകൾക്കും മറ്റും ന്യൂനപക്ഷങ്ങൾക്കുമെതിരായ ആക്രമണങ്ങൾ അവസാനിപ്പിക്കണമെന്നും എം.എസ്.എഫ് ദേശീയ കമ്മിറ്റി ആവശ്യപ്പെട്ടു.

വിദ്യാഭ്യാസ സ്ഥാപനങ്ങൾ ബൗദ്ധിക സംവാദങ്ങൾ സുഗമമാക്കുന്നതിനും ഊർജസ്വലമായ ജനാധിപത്യത്തെ പരിപോഷിപ്പിക്കുന്നതിനുപകരം അക്രമത്തിന്റെയും വിദ്വേഷത്തിയും കേന്ദ്രങ്ങളായി മാറ്റരുതെന്ന് എം.എസ്.എഫ് ദേശീയ പ്രസിഡന്റ്‌ പി.വി അഹമ്മദ് സാജു പറഞ്ഞു.

Continue Reading

india

‘പിണറായിക്ക് സീറ്റ് കിട്ടില്ലെന്ന അങ്കലാപ്പ്; മുംബൈയിലെ യോഗത്തില്‍ സിപിഎം പങ്കെടുക്കാത്തതിന് കാരണം നരേന്ദ്ര മോദിയെ പേടിയായതുകൊണ്ട്‌: കെ.സി.വേണുഗോപാൽ

സിപിഎം ഇന്ത്യ മുന്നണിയെ ഉപയോഗിക്കുന്നത് തിരഞ്ഞെടുപ്പിന് മാത്രമാണ്

Published

on

രാഹുൽ ഗാന്ധിക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ പ്രസംഗിച്ചത് കേരളത്തിൽ സിപിഎമ്മിന് ഒരു സീറ്റും കിട്ടില്ലെന്ന് അറിഞ്ഞപ്പോഴുള്ള അങ്കലാപ്പിനെ തുടർന്നാണെന്ന് കെ.സി.വേണുഗോപാൽ. സിപിഎം എവിടെയാണ് ബിജെപിയെ എതിർക്കുന്നത്. കേരളത്തിലാണോ ബിജെപിയെ എതിർക്കുന്നത്. അതിന് കേരളത്തിലെവിടെയാണ് ബിജെപി.

ന്യായ് യാത്രയുടെ സമാപനത്തിൽ ഇന്ത്യ മുന്നണിയിലെ എല്ലാ പാർട്ടികളും പങ്കെടുത്തു. നിർഭാഗ്യവശാൽ സിപിഎം വന്നില്ല. അവർക്ക് ആത്മാർഥത ഇല്ല. സിപിഎം ഇന്ത്യ മുന്നണിയെ ഉപയോഗിക്കുന്നത് തിരഞ്ഞെടുപ്പിന് മാത്രമാണ്. രാഹുൽ ഗാന്ധി മുംബൈയിൽ നരേന്ദ്ര മോദിക്കെതിരെ നടത്തിയ പ്രസംഗം  കേൾക്കണം. പിണറായി മോദിയെക്കുറിച്ച് ഒന്നും മിണ്ടുന്നില്ല. മുംബൈയിലെ യോഗത്തിൽ സിപിഎം പങ്കെടുക്കാത്തതിന് കാരണം നരേന്ദ്ര മോദിയെ പേടിയായതുകൊണ്ടാണെന്നും കെ.സി.വേണുഗോപാൽ പറഞ്ഞു.

Continue Reading

Trending