Culture
സച്ചിനോടുള്ള ആദര സൂചകമായി പത്താം നമ്പര്‍ ജഴ്സി ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് പിന്‍വലിച്ചു

മുംബൈ: ഇതിഹാസ താരം സച്ചിന് ടെന്‍ഡുല്‍ക്കറുടെ 10-ാം നമ്പര്‍ ജഴ്സി ഭാവിയില്‍ രാജ്യന്തര ക്രിക്കറ്റില്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് നല്‍കേണ്ടത്തിലെന്ന് ക്രിക്കറ്റ് കണ്ട്രോള് ബോര്‍ഡ് ഓഫ് ഇന്ത്യ തിരുമാനിച്ചു. ഇതുസംബന്ധിച്ച ഔദ്യോഗിക തീരുമാനം ബി.സി.സി.ഐ പ്രഖ്യാപിച്ചിട്ടില്ല.
അടുത്തിടെ ഏകദിന ക്രിക്കറ്റില്‍ സച്ചിന് വിരമിച്ചതിനു ശേഷം ഇന്ത്യന്‍ ടീമിന്റെ 10-ാം നമ്പര്‍ ജഴ്സി ആദ്യമായി ബൗളര്‍ ശാര്‍ദൂര്‍ താക്കുര്‍ അണിഞ്ഞിരുന്നു. എന്നാല്‍ ഇതിനെതിരെ ഒരു വിഭാഗം ആരാധകര്‍ പ്രതിഷേധമായി രംഗത്തെത്തിയിരുന്നു. ക്രിക്കറ്റ് ബോര്‍ഡിന്റ ഈ തീരുമാനം പുനഃപരിശോധിക്കണമെന്നാവിശ്യപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ ഹാഷ്ടാഗ് അടക്കമുള്ള പ്രതിഷേധവുമായി രംഗത്തിറങ്ങിങ്ങുകയും ചെയ്തോടെ ഇനി 10-ാം നമ്പര്‍ ജഴ്സി ആര്‍ക്കും നല്‍കേണ്ടതില്ല എന്ന തീരുമാനം ബോര്‍ഡ് കൈക്കൊളുകയായിരുന്നു. അതേസമയം സച്ചിനോടുള്ള ആദരവും ജഴ്സി നമ്പര്‍ ഉപയോഗിച്ചാലുമുള്ള നാണകേടു ഭയന്നും കളിക്കാര്‍ 10-ാം നമ്പറിനോട് താല്പര്യം കാണിക്കാത്തതും തീരുമാനത്തെ സ്വാധീനിച്ചു. നേരത്തെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ മംബൈ ഇന്ത്യന്‍സിനായി കളിച്ചപ്പോഴും പത്താം നമ്പര്‍ ജഴ്സിയായിരുന്നു സച്ചിന് അണിഞ്ഞിരുന്നത്. എന്നാല്‍ താരത്തിന്റെ വിരമിക്കിലോടെ ആദര സൂചകമായി മംബൈ ഇന്ത്യന്‍സ് ജഴ്സി നമ്പര്‍ പിന്‍വലിച്ചിരുന്നു.
Dear @bcci , Dont Give This No.10 Jersy To Anyone! We Dont Want Anyone To Wear this Jersy Except Sachin! pic.twitter.com/fTWuKQBVH8
— Vinod Kumar Reddy (@VinodYuvi12) August 31, 2017
കഴിഞ്ഞ സെപ്തംബറില്‍ ശ്രീലങ്കക്കെതിരെ നാലാം ഏകദിനത്തില്‍ അരങ്ങേറ്റ മത്സരത്തിലാണ് ശാര്‍ദൂര്‍ താക്കൂര്‍ സച്ചിന്റെ പ്രിയ നമ്പറായ പത്താം നമ്പര്‍ ജഴ്സി അണിഞ്ഞത്. അന്ന് അവിശ്വനീയമായാണ് ഈ നടപടി വീക്ഷിച്ചത്. 2013 നവംബറിലാണ് സച്ചിന് ക്രിക്കറ്റിനോട് വിടപറഞ്ഞതെങ്കിലും 2012 നവംബര്‍ പത്തിന് പാക്കിസ്താനെതിരെയുള്ള ഏകദിനത്തിലാണ് അവസാനി പത്താം നമ്പര്‍ ജഴ്സി അണിഞ്ഞത്. കായിക ലോകത്ത് പ്രതേകിച്ച് ഫുട്ബോളില്‍ താരങ്ങളുടെ ജഴ്സി നമ്പറിന് വൈകാരിക സ്ഥാനമുണ്ട്. തങ്ങളുടെ ഇഷ്ടതാരതാരങ്ങളോടുള്ള ബഹുമാന സൂചകമായി അവരുടെ നമ്പറുകള്‍ ജഴ്സിയില്‍ നിന്ന് ഇന്റര്‍ മിലാന്,എ.സി. മിലാന് തുടങ്ങി വിവിധ ക്ലബുകള്‍ പിന്‍വലിച്ചിട്ടുണ്ട്.
Film
മാല പാര്‍വതിയുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചെന്ന് പരാതി; പൊലീസ് കേസെടുത്തു
മനേഷ് എന്ന ഫെയ്സ്ബുക്ക് അക്കൗണ്ടിലൂടെയാണ് ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചത്.

നടി മാല പാര്‍വതിയുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചെന്ന പരാതിയില്‍ കൊച്ചി സൈബര്‍ പൊലീസ് കേസെടുത്തു. മനേഷ് എന്ന ഫെയ്സ്ബുക്ക് അക്കൗണ്ടിലൂടെയാണ് ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചത്. കഴിഞ്ഞ ദിവസമാണ് നടി പരാതി നല്‍കിയത്.
പതിനായിരത്തിലധികം അംഗങ്ങളുള്ള ഫെയ്സ്ബുക്ക് പേജിലാണ് നടിയുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിച്ചത്. മാനേജറാണ് ഇക്കാര്യം ശ്രദ്ധയില്‍പ്പെടുത്തിയതെന്ന് നടി പറയുന്നു.
സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി. ആരാണ് പേജിന്റെ അഡ്മിന് എന്ന കാര്യത്തില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല. സ്ത്രീത്വത്തെ അപമാനിച്ചതിന്റെ പേരിലും ഐടി ആക്ട് പ്രകാരവുമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. പ്രതിക്കായുള്ള അന്വേഷണം തുടരുകയാണ് പൊലീസ്.
Film
എഎംഎംഎയുടെ അധ്യക്ഷസ്ഥാനത്തേയ്ക്കുള്ള മത്സരത്തില്‍ നിന്ന് നടന് ജഗദീഷ് പിന്മാറും
നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതിയായ ഇന്ന് ജഗദീഷ് പത്രിക പിന്‍വലിക്കും.

താരസംഘടനയായ എഎംഎംഎയുടെ അധ്യക്ഷസ്ഥാനത്തേയ്ക്കുള്ള മത്സരത്തില്‍ നിന്ന് നടന് ജഗദീഷ് പിന്മാറും. നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതിയായ ഇന്ന് ജഗദീഷ് പത്രിക പിന്‍വലിക്കും. പ്രത്യേക ദൂതന് വഴി കത്ത് കൈമാറാനാണ് തീരുമാനം.
വനിതകള്‍ നേതൃത്വത്തിലെത്തുമെന്ന ഉറപ്പിലാണ് ജഗദീഷിന്റെ തീരുമാനം. വനിതാ അധ്യക്ഷ ഉണ്ടാകണമെന്ന് ജഗദീഷ് നേരത്തെത്തന്നെ ആവശ്യപ്പെട്ടിരുന്നു.
അതേസമയം എഎംഎംഎയില്‍ ഇന്ന് മത്സര ചിത്രം തെളിയും. പ്രസിഡന്റ് സ്ഥാനത്തേക്ക് ശ്വേതാ മേനോനും ദേവനുമാണ് മത്സരിക്കുക. ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് ബാബുരാജ്, കുക്കു പരമേശ്വരന്, രവീന്ദ്രന് തുടങ്ങിയവര്‍ മത്സരിക്കുന്നുണ്ട്. ഓഗസ്റ്റ് 15നാണ് തെരഞ്ഞെടുപ്പ്.
എഎംഎംഎ അധ്യക്ഷസ്ഥാനത്തേക്ക് വനിതകള്‍ വരുന്നതിനെ നിരവധി പേര് അനുകൂലിച്ചിരുന്നു.
Film
ഫിലിം പ്രൊഡ്യുസേഴ്സ് അസോസിയേഷന്റെ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാന്‍ തയ്യാറെടുത്ത് സാന്ദ്ര തോമസ്
ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന് പ്രസിഡന്റ് സ്ഥാനത്തേക്ക് മല്‍സരിക്കാന്‍ നാമ നിര്‍ദേശ പത്രികയുമായി സാന്ദ്ര തോമസ്.

ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന് പ്രസിഡന്റ് സ്ഥാനത്തേക്ക് മല്‍സരിക്കാന്‍ നാമ നിര്‍ദേശ പത്രികയുമായി സാന്ദ്ര തോമസ്. ഓഗസ്റ്റ് 14 നാണ് നിര്‍മ്മാതാക്കളുടെ സംഘടനയിലേക്കുള്ള തിരഞ്ഞടുപ്പ് നടക്കുക.
സംഘടന കയ്യടക്കിയ കുത്തകകളുടെ മാറ്റത്തിനായാണ് തന്റെ മത്സരമെന്നും നാമനിര്‍ദേശ പത്രിക ഇന്ന് സമപ്പിക്കുമെന്നും സാന്ദ്ര തോമസ് പറഞ്ഞു.
സിനിമകളുടെ ലാഭനഷ്ടക്കണക്ക് പുറുത്തുവിട്ട സംഘടനാനടപടി പരാജയമാണെന്നും താന്‍ പ്രസിഡന്റായാല്‍ നല്ല മാറ്റം കൊണ്ടുവരുമെന്നും സാന്ദ്ര പറഞ്ഞു.
സാന്ദ്ര തോമസ് തന്നെ നവമാധ്യമങ്ങളിലൂടെ അപമാനിച്ചുവെന്ന് ചൂണ്ടിക്കാട്ടി ലിസ്റ്റിന് സ്റ്റീഫന്‍ പരാതി നല്‍കിയിരുന്നു. സാന്ദ്രയ്ക്കെതിരെ രണ്ട് കോടി രൂപ ആവശ്യപ്പെട്ട് മാനനഷ്ടക്കേസും നല്‍കിയിരുന്നു.
-
india3 days ago
തിരിച്ചുകയറി രൂപ മൂല്യം; 9 പൈസയുടെ നേട്ടം
-
kerala3 days ago
കന്യാ സ്ത്രീകളുടെ അറസ്റ്റ് : ചട്ടം 267 പ്രകാരം രാജ്യസഭയിൽ നോട്ടീസ് നൽകി
-
kerala3 days ago
വഞ്ചനാക്കേസ്; നിവിന്‍ പോളിക്ക് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ്
-
kerala3 days ago
കന്യാസ്ത്രീകള്‍ക്കെതിരെ ചുമത്തിയത് ഗുരുതര വകുപ്പുകള്‍; പത്തുവര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റം, എഫ്ഐആര്‍ പുറത്ത്
-
india3 days ago
നിയമ സാധുതയില്ല; ബിഹാര്‍ വോട്ടര്‍ പട്ടികയിലെ തീവ്രപരിശോധനക്കെതിരെ മുസ്ലിം ലീഗ് സുപ്രിംകോടതിയില്‍
-
india3 days ago
വനിതാ ചെസ് ലോകകപ്പ് ഫൈനലില്‍ കൊനേരു ഹംപിയെ പരാജയപ്പെടുത്തി ദിവ്യ ദേശ്മുഖ്
-
kerala3 days ago
എംആര്‍ അജിത് കുമാറിനെ പൊലീസില്‍ നിന്ന് മാറ്റി; എക്സൈസ് കമ്മീഷണറായി പുതിയ നിയമനം
-
GULF2 days ago
സൗദി അറേബ്യയിലെ ദമ്മാമിൽ പുതിയ ഹൈപ്പർമാർക്കറ്റ് തുറന്ന് ലുലു