Connect with us

News

ഉത്സവത്തിനിടെ മർദ്ദനം; കോഴിക്കോടിൽ യുവാവ് മരിച്ചു

ഉത്സപറമ്പില്‍ വെച്ച് ബാബുവിനെ ഒരു സംഘം മര്‍ദിച്ചതായി ബന്ധുക്കള്‍ പറഞ്ഞു. അക്രമത്തിനു കാരണം സ്വത്ത്‌ തർക്കമാണെന്നും പറയുന്നു.

Published

on

കോഴിക്കോട്: പിലാശ്ശേരിയില്‍ ഉത്സവപ്പറമ്പില്‍ ഉണ്ടായ മര്‍ദ്ദനത്തെ തുടര്‍ന്ന് യുവാവ് മരിച്ചു. കളരിക്കണ്ടി സ്വദേശി ബാബുവിന്റെ മരണമാണ് കൊലപാതകമെന്നാണ് പ്രാഥമിക നിഗമനം. തലക്കേറ്റ ഗുരുതരമായ ക്ഷതമാണ് മരണകാരണമെന്നാണ് പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്.

ഉത്സവപ്പറമ്പില്‍ ഉണ്ടായ തര്‍ക്കത്തിനിടെ ബാബുവിനെ ഒരു സംഘം മര്‍ദ്ദിച്ചതായി ബന്ധുക്കള്‍ ആരോപിച്ചു. സ്വത്ത് തര്‍ക്കമാണ് ആക്രമണത്തിന് പിന്നിലെന്നും ബന്ധുക്കള്‍ പറയുന്നു. സംഭവത്തില്‍ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്.

ഉത്സവപ്പറമ്പില്‍ ക്വട്ടേഷന്‍ സംഘം ഉള്‍പ്പെടെ ചിലര്‍ എത്തിയിരുന്നതായും ബന്ധുക്കള്‍ ആരോപിച്ചു. സംഭവത്തെ തുടര്‍ന്ന് പൊലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.
അതേസമയം, കഴിഞ്ഞ ദിവസം കൊല്ലത്തും ഉത്സവത്തിനിടെ ഉണ്ടായ സംഘര്‍ഷത്തില്‍ 18 കാരന്‍ കൊല്ലപ്പെട്ടിരുന്നു. ഉത്സവപ്പറമ്പുകളിലെ സംഘര്‍ഷങ്ങള്‍ തുടര്‍ച്ചയായി ഉണ്ടാകുന്നത് ആശങ്കയുണ്ടാക്കുന്ന സാഹചര്യമാണ്.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

News

സംസ്ഥാനത്ത് ഇന്നും നാളെയും ഒറ്റപ്പെട്ട ഇടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത

പത്താം തീയതിയിലും എട്ട് ജില്ലകളില്‍ മഴ ലഭിക്കാനിടയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

Published

on

By

തിരുവനന്തപുരം: സംസ്ഥാനത്തെ കടുത്ത ചൂടിന് ആശ്വാസമായി മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്നും നാളെയും കേരളത്തിലെ ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

ഇന്ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ ചില ഇടങ്ങളില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ട്. പത്താം തീയതിയിലും എട്ട് ജില്ലകളില്‍ മഴ ലഭിക്കാനിടയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കുന്നു.

ഇടിമിന്നല്‍ ജാഗ്രത നിര്‍ദേശം
ഇടിമിന്നല്‍ അതീവ അപകടകാരിയായ പ്രകൃതി സംഭവമാണ്. മനുഷ്യര്‍ക്കും മൃഗങ്ങള്‍ക്കും ജീവഹാനി ഉണ്ടാക്കുന്നതിനൊപ്പം വൈദ്യുത-ആശയവിനിമയ ശൃംഖലകള്‍ക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിരിക്കുന്ന വീട്ടുപകരണങ്ങള്‍ക്കും വലിയ നാശനഷ്ടം വരുത്താന്‍ ഇടയാക്കാം.

അതുകൊണ്ട് തന്നെ കാര്‍മേഘം കാണുന്ന സമയം മുതല്‍ പൊതുജനങ്ങള്‍ ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കണം. ഇടിമിന്നല്‍ എല്ലായ്‌പ്പോഴും ദൃശ്യമാകണമെന്നില്ലാത്തതിനാല്‍ ജാഗ്രത പാലിക്കുന്നത് നിര്‍ബന്ധമാണെന്നും അധികൃതര്‍ അറിയിച്ചു.

 

Continue Reading

News

ഹോർമൂസ് പ്രതിസന്ധി രൂക്ഷം; ക്രൂഡ് ഓയിൽ വില 100 ഡോളർ കടന്നു

അമേരിക്കന്‍ എണ്ണയായ വെസ്റ്റ് ടെക്‌സസ് ഇന്റര്‍മീഡിയേറ്റ് ക്രൂഡും കുത്തനെ ഉയര്‍ന്നു.

Published

on

By

പശ്ചിമേഷ്യയില്‍ സംഘര്‍ഷം രൂക്ഷമാകുന്നതിനിടെ അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില നാല് വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തി. ഹോര്‍മൂസ് കടലിടുക്ക് വഴി എണ്ണ വിതരണം താറുമാറായതിനെ തുടര്‍ന്ന് ബാരലിന് 100 ഡോളര്‍ കടന്നാണ് വില കുതിച്ചത്.

കുവൈത്ത്, ഇറാഖ്, യുഎഇ തുടങ്ങിയ പ്രധാന എണ്ണ ഉല്‍പാദക രാജ്യങ്ങള്‍ ഉല്‍പാദനം കുറച്ചതും യു.എസ്, ഇസ്രയേല്‍, ഇറാന്‍ എന്നീ രാജ്യങ്ങള്‍ തമ്മിലുള്ള ആക്രമണങ്ങള്‍ റിഫൈനറികളെ ലക്ഷ്യമിട്ടതുമാണ് വില ഉയരാന്‍ പ്രധാന കാരണം. ബന്‍ഡ് ക്രൂഡ് ബാരലിന് ഏകദേശം 110 ഡോളറിലെത്തി. വെള്ളിയാഴ്ച 92 ഡോളറിലായിരുന്നു വ്യാപാരം അവസാനിച്ചത്. ഇതോടെ ബന്‍ഡ് ക്രൂഡ് വിലയില്‍ ഏകദേശം 18 ശതമാനം വര്‍ധനവാണ് ഉണ്ടായത്.

അമേരിക്കന്‍ എണ്ണയായ വെസ്റ്റ് ടെക്‌സസ് ഇന്റര്‍മീഡിയേറ്റ് ക്രൂഡും കുത്തനെ ഉയര്‍ന്നു. ബാരലിന് 20 ശതമാനത്തിലധികം വര്‍ധിച്ച് 110 ഡോളറിനടുത്താണ് വില. 2022-ല്‍ റഷ്യ യുക്രൈനെ അധിനിവേശം നടത്തിയതിന് ശേഷം ആദ്യമായാണ് അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില വീണ്ടും 100 ഡോളര്‍ കടക്കുന്നത്.

ലോകത്തിലെ എണ്ണ വിതരണത്തിന്റെ ഏകദേശം 20 ശതമാനവും ഹോര്‍മൂസ് കടലിടുക്ക് വഴിയാണ് കടന്നുപോകുന്നത്. ദിവസേന ഏകദേശം 15 മില്യണ്‍ ബാരല്‍ എണ്ണയാണ് ഈ വഴി ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് കയറ്റുമതി ചെയ്യുന്നത്. ഇറാന്റെ ഭീഷണിയോടെ ഈ കടലിടുക്ക് വഴി നടക്കുന്ന വിതരണം ഏറെക്കുറെ നിലച്ചിരിക്കുകയാണ്.

വിതരണ തടസ്സവും സംഭരണ ശേഷിയിലെ കുറവും കാരണം ഇറാഖ്, കുവൈത്ത്, യുഎഇ തുടങ്ങിയ രാജ്യങ്ങള്‍ ഉല്‍പാദനം കുറച്ചതും വില വര്‍ധനവിന് കാരണമായി. പ്രധാന വിതരണക്കാരായ സൗദി അറേബ്യ ചെങ്കടല്‍ വഴി വിതരണം വര്‍ധിപ്പിച്ചിട്ടുണ്ടെങ്കിലും ഹോര്‍മൂസ് വഴി ഉണ്ടാകുന്ന കുറവ് പരിഹരിക്കാന്‍ ഇതോടെ കഴിയുന്നില്ല.

ഇതിനിടെ ഇറാനിലും ഇസ്രയേലിലും റിഫൈനറികളെ ലക്ഷ്യമിട്ട് ആക്രമണങ്ങള്‍ ശക്തമായിട്ടുണ്ട്. ഇറാനിലെ എണ്ണ ശുദ്ധീകരണശാലകള്‍ക്ക് നേരെ ഇസ്രയേല്‍ ആക്രമണം നടത്തിയതിന് പിന്നാലെ, ഇസ്രയേലിലെ ഹൈഫ ബേയിലെ ബസാന്‍ ഗ്രൂപ്പിന്റെ റിഫൈനറിയില്‍ ഇറാന്റെ ഐആര്‍ജിസി തിരിച്ചടി നടത്തി. ഗള്‍ഫ് മേഖലയിലെ റിഫൈനറികള്‍ക്ക് നേരെയും ഡ്രോണ്‍ ആക്രമണങ്ങള്‍ തുടരുകയാണ്.

എണ്ണവില കുതിച്ചുയര്‍ന്നതോടെ ഏഷ്യന്‍ ഓഹരി വിപണികളിലും വലിയ ഇടിവുണ്ടായി. ജപ്പാനിലെ നിക്കി സൂചിക 6.22 ശതമാനം ഇടിഞ്ഞപ്പോള്‍ ദക്ഷിണകൊറിയയിലെ കോസ്പി സൂചിക 6.68 ശതമാനം താഴ്ന്നു. അതേസമയം, എണ്ണവില വര്‍ധനവിനെ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് തള്ളിക്കളഞ്ഞു. ഇറാന്റെ ആണവഭീഷണി തടയാന്‍ നല്‍കേണ്ട ചെറിയ വില മാത്രമാണിതെന്നാണ് അദ്ദേഹത്തിന്റെ പ്രതികരണം.

 

Continue Reading

News

സ്വകാര്യ ആശുപത്രികളിൽ നഴ്‌സുമാരുടെ സമ്പൂർണ പണിമുടക്ക് ഇന്നുമുതൽ

അത്യാഹിത വിഭാഗം ഉൾപ്പെടെ സേവനങ്ങൾ സമരം ബാധിക്കുമെന്നാണ് അറിയിച്ചത്.

Published

on

By

തിരുവനന്തപുരം: ശമ്പള പരിഷ്കരണ കരാറിൽ ഒപ്പിടാത്ത സ്വകാര്യ ആശുപത്രികളിൽ നഴ്‌സുമാർ ഇന്നുമുതൽ സമ്പൂർണ പണിമുടക്കിലേക്ക്. അത്യാഹിത വിഭാഗം ഉൾപ്പെടെ സേവനങ്ങൾ സമരം ബാധിക്കുമെന്നാണ് അറിയിച്ചത്.

ഇന്നലെ ചർച്ചയ്ക്ക് തയ്യാറാകാത്ത ആശുപത്രി മാനേജ്മെന്റുകളുമായി യുണൈറ്റഡ് നഴ്‌സസ് അസോസിയേഷൻ (യുഎൻഎ) ഇന്ന് വീണ്ടും ചർച്ച നടത്തും.

മിനിമം വേതനം 40,000 രൂപയായി ഉയർത്തണമെന്ന ആവശ്യത്തോടെയാണ് നഴ്‌സുമാർ സമരം ശക്തമാക്കുന്നത്. അടിസ്ഥാന ശമ്പളം വർധിപ്പിച്ച് കരാറിൽ ഒപ്പിടുന്ന ആശുപത്രികളിൽ സമരം അവസാനിപ്പിക്കുമെന്ന് സംഘടന അറിയിച്ചു.

ശമ്പള വർധന വിഷയത്തിൽ യുഎൻഎയുമായി ധാരണയിലെത്താത്ത എറണാകുളം, തൃശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലെ ആശുപത്രികളിലാണ് സമരം ശക്തമായി നടക്കുന്നത്.

Continue Reading

Trending