kerala
കാലവർഷമെത്തും മുന്നേ,ഇരട്ട ന്യൂനമർദ്ദ ഭീഷണിയിൽ കേരളം
നിലവില്‍ തെക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലും തമിഴ്നാടിന്റെ ഭാഗങ്ങളിലും രൂപം കൊണ്ടിട്ടുള്ള ചക്രവാതച്ചുഴിയുടെ ശക്തിയില്‍ വരുന്ന ഏതാനും ദിവസം വേനല്‍മഴ കനക്കും.

വരള്‍ച്ചയുടെയും കഠിനമായ ഉഷ്ണത്തിന്റെയും പിടിവിട്ട് കേരളം അതിതീവ്രമഴയുടെ പിടിയിലേക്ക്. നിലവില്‍ തെക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലും തമിഴ്നാടിന്റെ ഭാഗങ്ങളിലും രൂപം കൊണ്ടിട്ടുള്ള ചക്രവാതച്ചുഴിയുടെ ശക്തിയില്‍ വരുന്ന ഏതാനും ദിവസം വേനല്‍മഴ കനക്കും. ചിലയിടങ്ങളില്‍ മേഘ വിസ്ഫോടനത്തോടെ അതിതീവ്രമഴ പ്രതീക്ഷിക്കാം. മലയോര മേഖലയില്‍ പ്രാദേശിക വെള്ളപ്പൊക്കത്തിനും മണ്ണിടിച്ചിലിനും സാധ്യതയേറെയാണ്.
കഴിഞ്ഞ ദിവസം കുറ്റാലത്ത് ലഘുമേഘ വിസ്ഫോടനത്തിന് സമാനമായ മഴയാണെന്നാണ് അനുമാനം. രണ്ട് മണിക്കൂറില്‍ അഞ്ച് സെന്റീമീറ്റര്‍ വരെ മഴ ലഭിക്കുന്ന മേഘവിസ്ഫോടനം അടുത്ത മൂന്ന് ദിവസങ്ങളില്‍ കേരളത്തില്‍ എവിടെയും പ്രതീക്ഷിക്കാം. കേരളത്തിന്റെ തെക്കേ മുനമ്പില്‍ ന്യൂനമര്‍ദ്ദപാത്തി നിലനില്‍ക്കുന്നത് മഴയുടെ ശക്തി ഒന്നുകൂടി വര്‍ധിപ്പിക്കും.
ചക്രവാതച്ചുഴിയുടെ പിടിയയഞ്ഞു കഴിയുന്നതോടെ തെക്ക് കിഴക്ക് ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം പതിയെ ഉരുത്തിരിഞ്ഞിട്ടുണ്ട്. ഇത് അതിതീവ്ര ന്യൂനമര്‍ദ്ദമാകാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ ഗവേഷണ കേന്ദ്രം സ്ഥിരീകരിച്ചിട്ടുണ്ട്.
അതിനൊപ്പം തന്നെ അറബിക്കടലില്‍ മറ്റൊരു ന്യൂനമര്‍ദ സാധ്യത ഉരുണ്ടുകൂടാനും ഇടയുണ്ട്. ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമർദ്ദം മണ്‍സൂണ്‍ മേഘങ്ങളുടെ കേരളത്തിലേക്കുള്ള വരവ് വേഗത്തിലാക്കും. പിന്നാലെ മണ്‍സൂണ്‍ സാധാരണപോലെ പെയ്തുതുടങ്ങുകയും ചെയ്യും. എന്നാല്‍, അറബിക്കടലിലാണ് ന്യൂനമര്‍ദ്ദമുണ്ടാകുന്നതെങ്കില്‍ കേരളത്തില്‍ അതിതീവ്രമഴയും അതിന്റെ ഭാഗമായ ലഘുമേഘ വിസ്ഫോടനങ്ങള്‍ക്കും കാരണമായേക്കാമെന്ന് കുസാറ്റ് റഡാര്‍ ഗവേഷണ കേന്ദ്രം ഡയറക്ടറും കാലാവസ്ഥാ ഗവേഷകർ ചൂണ്ടിക്കാട്ടി. ചൂടുപിടിച്ചു കിടക്കുന്ന അറബിക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത ഉണ്ടാകാനുള്ള എല്ലാഉജ് അന്തരീക്ഷസാഹചര്യവും നിലവിലുണ്ടെന്ന് അദ്ദേഹം സൂചിപ്പിച്ചു.
ഇരട്ട ന്യൂനമര്‍ദ്ദ സാധ്യത യാഥാര്‍ഥ്യമായാല്‍ മണ്‍സൂണ്‍ ഇക്കുറി കാലാവസ്ഥാ കേന്ദ്രങ്ങള്‍ അറിയിച്ചതിലും നേരത്തേ എത്താം. ഈ മാസം 31ന് കേരളത്തില്‍ മണ്‍സൂണ്‍ എത്തുമെന്നാണ് അറിയിപ്പ്. അത് ചിലപ്പോള്‍ നേരത്തേയാകാം.
ഇപ്പോഴുള്ള കാലാവസ്ഥാ സാഹചര്യങ്ങള്‍ കണക്കിലെടുത്താല്‍ മണ്‍സൂണിന് മുന്നേ മഴ തിമര്‍ത്തുപെയ്യാനുള്ള സാധ്യത ഏറെയാണ്. അതായത് ജൂണിന് മുമ്പാകും കൂടുതല്‍ മഴ കിട്ടാന്‍ പോകുന്നത്. ജൂണാരംഭത്തോടെ മഴ ശക്തികുറയും. തുടര്‍ന്ന് മണ്‍സൂണ്‍ ആരംഭിച്ച ശേഷം ജൂണ്‍ രണ്ടാംവാരത്തോടെയാകും മഴ വീണ്ടും ശക്തമാകാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥ കേന്ദ്രം അറിയിച്ചു.
kerala
പരപ്പനങ്ങാടിയില്‍ ഒഴുക്കില്‍പെട്ട് കാണാതായ 17കാരന്റെ മൃതദേഹം കണ്ടെത്തി
മലപ്പുറം പരപ്പനങ്ങാടിയില്‍ ഒഴുക്കില്‍പെട്ട് കാണാതായ പതിനേഴുകാരന്റെ മൃതദേഹം കടലില്‍ നിന്ന് കണ്ടെത്തി.

മലപ്പുറം പരപ്പനങ്ങാടിയില്‍ ഒഴുക്കില്‍പെട്ട് കാണാതായ പതിനേഴുകാരന്റെ മൃതദേഹം കടലില്‍ നിന്ന് കണ്ടെത്തി. തൃശൂര്‍ അഴീക്കോട് ബീച്ചില്‍ നിന്നുമാണ് മൃതദ്ദേഹം കണ്ടെത്തിയത്. താനൂര്‍ സ്വദേശി ജൂറൈജാണ് മരിച്ചത്.
ബന്ധുക്കളെത്തി മൃതദേഹം തിരിച്ചറിഞ്ഞു. കഴിഞ്ഞ ബുധനാഴ്ചയാണ് പരപ്പനങ്ങാടിയില്‍ പുഴയില്‍ കുളിക്കുന്നതിനിടെ വിദ്യാര്‍ത്ഥി ഒഴുക്കില്‍പ്പെട്ടത്.
എന്‍ഡിആര്‍എഫ്, ഫയര്‍ഫോഴ്സ് എന്നിവര്‍ക്ക് ഒപ്പം സന്നദ്ധ സംഘടനകളും നാട്ടുകാരും സ്വന്തം നിലക്ക് തിരച്ചില്‍ നടത്തിയിരുന്നു. ശക്തമായ അടി ഒഴുക്കും പാറ കുഴികളും നിറഞ്ഞതിനാല്‍ രക്ഷാപ്രവര്‍ത്തനം ദുഷ്കരമാക്കുകയായിരുന്നു.
kerala
മലപ്പുറത്ത് തെരുവ നായ ഇടിച്ച് ഓട്ടോ മറിഞ്ഞു; ഡ്രൈവര്‍ മരിച്ചു
വെള്ളില സ്വദേശി നൗഫല്‍ ആണ് മരിച്ചത്.

മലപ്പുറം: മലപ്പുറത്ത് തെരുവ് നായ ഇടിച്ച് ഓട്ടോ മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു. വെള്ളില സ്വദേശി നൗഫല്‍ ആണ് മരിച്ചത്. മലപ്പുറം മങ്കട കര്‍ക്കിടകത്താണ് അപകടം.
ഇന്ന് രാവിലെയായിരുന്നു അപകടമുണ്ടായത്. തെരുവ് നായ ഇടിച്ചതൊടെ ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ഓട്ടോയിലെ യാത്രക്കാര്‍ക്ക് പരിക്കേറ്റു. തലയടിച്ചു വീണാണ് നൗഫല്‍ മരണപ്പെട്ടത്. മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
kerala
കൂടരഞ്ഞി ഇരട്ടക്കൊലപാതകം; കൊല്ലപ്പെട്ടയാളുടെ രേഖാചിത്രം പുറത്തുവിട്ടു
കോഴിക്കോട് കൂടരഞ്ഞിയില്‍ 39 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇരട്ട കൊലപാതകം നടത്തിയെന്ന പ്രതിയുടെ വെളിപ്പെടുത്തലില്‍ കൊല്ലപ്പെട്ടയാളുടെ രേഖാചിത്രം പുറത്തുവിട്ടു.

കോഴിക്കോട് കൂടരഞ്ഞിയില്‍ 39 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇരട്ട കൊലപാതകം നടത്തിയെന്ന പ്രതിയുടെ വെളിപ്പെടുത്തലില്‍ കൊല്ലപ്പെട്ടയാളുടെ രേഖാചിത്രം പുറത്തുവിട്ടു. വീട്ടുടമ ചിത്രം സ്ഥിരീകരിച്ചു. പ്രതിയുമായുള്ള ചോദ്യം ചെയ്യലില്‍ നിന്ന് ലഭിച്ച വിവരമനുസരിച്ച് മുന്‍ പോലീസ് ഉദ്യോഗസ്ഥന് പ്രേംദാസാണ് രേഖാചിത്രം വരച്ചത്.
പ്രതിയുടെ വെളിപ്പെടുത്തല്‍ അന്വേഷിക്കാന്‍ ഏഴംഗ ക്രൈം സ്ക്വാഡ് രൂപീകരിച്ചിരുന്നു. വെള്ളയില്‍ കൊലപാതകത്തില്‍ മുഹമ്മദലിക്ക് ഒപ്പമുണ്ടായിരുന്നയാളെ കണ്ടെത്താനുള്ള ശ്രമം പൊലീസ് ആരംഭിച്ചിരുന്നു. 1989ല്‍ കോഴിക്കോട് വെള്ളയില്‍ ബീച്ചില്‍ വെച്ച് യുവാവിനെ കൊലപ്പെടുത്തി എന്ന് മുഹമ്മദലി വെളിപ്പെടുത്തിയിരുന്നു. ഇതിന് സുഹൃത്ത് ബാബുവിന്റെ സഹായം ലഭിച്ചതായും മൊഴിയിലുണ്ട്. 1989 സെപ്തംബര്‍ 24 ന് കടപ്പുറത്ത് യുവാവ് മരിച്ചിരുന്നു. എന്നാല്‍ മരിച്ചത് ആരെന്ന് തിരിച്ചറിയാന്‍ കഴഞ്ഞില്ല. മുഹമ്മദലിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പോലീസ് ഈ കേസ് വീണ്ടും അന്വേഷിക്കുന്നുണ്ട്.
ഈ കേസില്‍ അന്വേഷണം പുരോഗമിക്കുന്നതിനിടെയായിരുന്നു 39 വര്‍ഷം മുമ്പ് കൂടരഞ്ഞിയില്‍ വച്ച് യുവാവിനെ കൊലപ്പെടുത്തി എന്ന് കൂടി മുഹമ്മദലി വെളിപ്പെടുത്തിയത്. കൂടരഞ്ഞിയിലെ തോട്ടിന് സമീപത്തി തെളിവെടുപ്പ് നടത്തി അങ്ങനെ ഒരാള്‍ അന്ന് തോട്ടില്‍ വീണു മരിച്ചിട്ടുണ്ടെന്ന് പൊലീസ് സ്ഥിരീകരിച്ചു. എന്നാല്‍ കൊല്ലപ്പെട്ടതാരാണെന്ന് ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.
-
kerala1 day ago
മലക്കം മറിഞ്ഞ് മന്ത്രി; പ്രതിഷേധം ശക്തമായപ്പോള്‍ സ്കൂള്‍ സമയമാറ്റത്തില്‍ ചര്‍ച്ചക്ക് തയ്യാറാണെന്ന് മന്ത്രി ശിവന്‍കുട്ടി
-
kerala2 days ago
നിമിഷ പ്രിയയുടെ മോചന ഫണ്ടിലേക്ക് ഒരു കോടി രൂപ നൽകും: ബോബി ചെമ്മണ്ണൂർ
-
kerala1 day ago
കാസർഗോഡിന് പിന്നാലെ കണ്ണൂരിലും സ്കൂളിൽ പാദപൂജ; റിപ്പോർട്ട് തേടി മന്ത്രി വി. ശിവൻകുട്ടി
-
india2 days ago
കരാര്‍ സംബന്ധിച്ച് തീരുമാനമായില്ല; ഐഎസ്എല്‍ അനിശ്ചിതകാലത്തേക്ക് നീട്ടി
-
kerala2 days ago
നിയമസഭാ തെരഞ്ഞെടുപ്പ്: മാധ്യമങ്ങളുടെ വ്യാജ പ്രചാരണങ്ങളില്‍ വഞ്ചിതരാവരുത്: മുസ്ലിം ലീഗ്
-
kerala2 days ago
സ്റ്റാര്‍ട്ട് ചെയ്യുന്നതിനിടെ കാര്‍ പൊട്ടിത്തെറിച്ചു; പാലക്കാട് കുട്ടികള്‍ ഉള്‍പ്പടെ നാലുപേര്‍ക്ക് പരിക്ക്
-
kerala1 day ago
റെക്കോര്‍ഡ് കുതിപ്പില്‍ സ്വര്‍ണവില; ഈ മാസത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍
-
kerala1 day ago
സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ വീടിനുള്ളില്‍ മരിച്ച നിലയില്‍; മേലുദ്യോഗസ്ഥര്‍ മാനസികമായി പീഡിപ്പിച്ചിരുന്നെന്ന് കുടുംബം