More
വ്യത്യസ്തനായൊരു ന്യായാധിപന് സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നു
എണ്‍പതുകാരനായ ന്യായാധിപന് സാമൂഹ്യമാധ്യമങ്ങലില്‍ തരംഗമാകുന്നത് എന്തുകൊണ്ടാണെന്ന് പലരും ചോദിക്കും. എന്നാല്‍ കേവലമൊരു മുന്‍സിപ്പല്‍ കോടതിയിലെ മാത്രം ന്യാധിപനായ ഫ്രാങ്ക് കാപ്രിയോ ഇതിനകം ആയിരങ്ങളുടെ ഹൃദയം കീഴടക്കിയിരിക്കുന്നു. അനേകായിരങ്ങള്‍ ഫെയ്സ്ബുക്കിലും മറ്റു സാമൂഹ്യമാധ്യമങ്ങളിലും ഈ ന്യായാധിപന് പിന്തുണയുമായെത്തുന്നു. ദശലക്ഷണക്കിനാളുകള്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ ഈ ലോലഹൃദയനായ ന്യായാധിപന്റെ വിധിന്യായം കണ്ടുകൊണ്ടിരിക്കുന്നു.
കുട്ടികളെ വിധിന്യായ പീഠത്തിലേക്ക് വിളിച്ചും, ആശ്വാസ വാക്കുകള്‍ പറഞ്ഞും, കറുത്ത വകഗ്ഗക്കാര്‍ക്കും പീഢിതര്‍ക്കും ധൈര്യം പകര്‍ന്നും ന്യായാധിപന്മാര്ക്കിടയില് തികച്ചും വിത്യസ്തനാവുകയാണ് ഫ്രാങ്ക് കാപ്രിയോ.
എന്നാല്‍ ചിലപ്പോഴൊക്കെ ഈ ന്യായാധിപന് അസ്വസ്ഥനാകാറുണ്ട്. സ്വാധീനിക്കാനും വശീകരിക്കാനുമൊക്കെ ചിലര്‍ നടത്തുന്ന ഹീന നീക്കങ്ങള്‍ കാണുമ്പോള്‍. ആളുകള്‍ക്ക് ഗവര്‍ണമെന്റിലുള്ള പ്രതീക്ഷ നഷ്ടപ്പെട്ടതുകൊണ്ടാണ് തന്റെ വീഡിയോകള്‍ വൈറലാകുന്നതെന്നാണ് കാപ്രിയോ വിശ്വസിക്കുന്നത്.
‘എന്റെ കോട്ടിനടിയില് ഞാന്‍ മറ്റൊരു ബാഡ്ജ് ധരിക്കുന്നില്ല. അതിനടിയിലുള്ളതൊരു ഹൃദയമാണ്’
തന്റെ മകനെ കൊന്ന കേസില്‍ വിചാരണക്കൂട്ടില്‍ നില്ക്കുന്ന ഒരു സ്ത്രീയുടെ അധി വൈകാരികമായ ഒരു വീഡിയോ വൈറലായിക്കൊണ്ടിരിക്കുകയാണ്.
‘യുവര്‍ ഹോണര്‍, അതീവ സങ്കീര്‍ണമായ ഒരു സാഹചര്യത്തിലൂടെയാണ് ഞാന്‍ കടുന്ന പോയിക്കൊണ്ടിരിക്കുന്നത’്. കണ്ണീരോടെ ആ സ്ത്രീ ജഡ്ജിയോട് പറഞ്ഞു.
കാപ്രിയോ വളരെ ശ്രദ്ധയോടെ അത് കേള്‍ക്കുകയും ചെയ്തു.
‘ലോകത്ത് ഒരാള്‍ക്കും ഇത്തരമൊരു അനുഭവം ഒരിക്കലും ഉണ്ടാകരുതെന്ന് ഞാന്‍ ശക്തമായി ആഗ്രഹിക്കുന്നു’.
‘ലോകത്തെ ഏറ്റവും നീചമായൊരുനുഭവമാണിത്. ശൂന്യതയും നഷ്ടബോധവുമാണിപ്പോള്‍ എന്നെ വേട്ടയാടുന്നത്’.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കാഴ്ചക്കാരാണ് കാപ്രിയോ ജഡ്ജിന് പിന്തുണയുമായി അഭിപ്രായങ്ങള്‍ പറയുന്നത്.
അമേരിക്കയുടെ വിധിന്യായ വ്യവസ്ഥയിലേക്ക് ചില അദ്ധ്യായങ്ങള്‍ കൂടി കൂട്ടിച്ചേര്‍ക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. നമ്മള് അന്തസ്സുള്ള സമാധാനപ്രിയരായ ജനതയാണെന്ന് ലോകത്തിന്റെ മറ്റു ഭാഗങ്ങളിലുള്ളവര്‍ മനസ്സിലാക്കണം. എന്നാല്‍ ഇക്കാലമത്രയും അങ്ങനെയല്ല നമ്മളെ ചിത്രീകരിച്ചത്.
കാപ്രിയോ ഒരു ഹൈസ്കൂളില്‍ ചരിത്രാദ്ധ്യപകനായിരുന്നു. സഫോള്‍ക്ക് യൂണിവേഴ്സിറ്റിയില്‍ രാത്രി ക്ലാസുകളില്‍ പങ്കെടുത്താണ് വിധിന്യാം പഠിച്ചത്. 1985 ലാണ് പാര്‍ട്ട് ടൈം ജഡ്ജിയായി മിന്‍സിപ്പല്‍ കോടതിയില്‍ ചാര്‍ജ്ജെടുക്കുന്നത്. കുറച്ചു വര്‍ങ്ങള്‍ക്ക്ന ശേഷം കാപ്രിയോയുടെ വിധി ന്യായ പ്രക്രിയയുടെ വിഡീയോകള്‍ അദ്ദേഹത്തിന്റെ സഹോദരന് ‘ജോ’ പകര്‍ത്തുകയും കോട്ട് ഇന്‍ പ്രൊവിഡന്‍സ് എന്ന പേരില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്തു പോന്നു.
എന്നാല്‍ കഴിഞ്ഞ വര്‍ഷം ജോ ആ വിഡിയോകള്‍ ഫെയ്സ്ബുക്കില്‍ പോസ്റ്റുകയും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും പ്രേക്ഷകര്‍ കാണുകയും ചെയ്തതോടെയാണ് ജസ്റ്റിസ് കാപ്രിയോയുടെ വിധിന്യായ വീഡിയോകള്‍ വൈറലായത്.
<iframe width=”640″ height=”360″ src=”https://www.youtube.com/embed/oLmEZ4Ip-iM” frameborder=”0″ allow=”autoplay; encrypted-media” allowfullscreen></iframe>
india
ഹിജാബ് വിലക്കുമായി മുംബൈയിലെ കോളജ്; വിദ്യാർഥി പ്രതിഷേധത്തിന് പിന്നാലെ തീരുമാനം പിൻവലിച്ച് അധികൃതർ
ഗേറ്റിന് പുറത്തുവച്ച് ഹിജാബും നിഖാബും അഴിച്ച ശേഷമേ അകത്തേക്ക് കയറാവൂ എന്നും സർക്കുലറിൽ നിർദേശിച്ചിരുന്നു
മുംബൈ: മുംബൈയിലെ കോളജിൽ ഹിജാബ് വിലക്കുമായി അധികൃതർ. വിദ്യാർഥിനികൾ പ്രതിഷേധവുമായി രംഗത്തെത്തിയതോടെ വിവാദ നടപടി കോളജ് അധികൃതർ പിൻവലിച്ചു. ഗോർഗാവിലെ വിവേക് വിദ്യാലയ ആൻഡ് ജൂനിയർ കോളജിലാണ് ക്യാംപസിലും ക്ലാസ് മുറികളിലും ഹിജാബിനും നിഖാബിനും വിലക്ക് ഏർപ്പെടുത്തിയത്. കഴിഞ്ഞയാഴ്ചയായിരുന്നു ഇതുസംബന്ധിച്ച് ഉത്തരവിറക്കിയത്.
ഗേറ്റിന് പുറത്തുവച്ച് ഹിജാബും നിഖാബും അഴിച്ച ശേഷമേ അകത്തേക്ക് കയറാവൂ എന്നും സർക്കുലറിൽ നിർദേശിച്ചിരുന്നു. മാനേജ്മെന്റിന്റെ പെട്ടെന്നുള്ള നീക്കത്തിൽ നിരവധി വിദ്യാർഥികൾ പ്രതിസന്ധിയിലാവുകയും എതിർപ്പറിയിക്കുകയും തീരുമാനം പിൻവലിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ വിദ്യാർഥിനികളുടെ ആവശ്യം മുഖവിലയ്ക്കെടുക്കാൻ മാനേജ്മെന്റ് തയാറായില്ല.
ഇതോടെ, ഏതാനും വിദ്യാർഥിനികൾ ക്യാംപസിന് പുറത്ത് നിരാഹാര സമരം ആരംഭിക്കുകയായിരുന്നു. എഐഎംഐഎം വനിതാ വിഭാഗം വൈസ് പ്രസിഡന്റ് അഡ്വ. ജഹനാര ഷെയ്ഖ് വിദ്യാർഥികളെ കണ്ട് പിന്തുണയറിയിക്കുകയും കോളജിലെ അന്യായ നിയമം പിൻവലിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. വർഷങ്ങളായി കാമ്പസിൽ അനുവദനീയമായിരുന്ന ബുർഖ ധരിക്കാനുള്ള അവകാശം മാത്രമാണ് വിദ്യാർഥികൾ ആവശ്യപ്പെടുന്നതെന്നും അവർ പറഞ്ഞു.
പ്രതിഷേധം ശക്തിയാർജിച്ചതോടെ, മാനേജ്മെന്റിന് തീരുമാനം പുനഃപരിശോധിക്കാൻ രണ്ട് ദിവസത്തെ സമയം നൽകണമെന്ന് പൊലീസ് വിദ്യാർഥികളോട് ആവശ്യപ്പെട്ടു. എന്നാൽ, രണ്ട് ദിവസത്തിന് ശേഷവും കോളജ് തീരുമാനം പുനഃപരിശോധിക്കാൻ തയാറാകാതിരുന്നതോടെ വിദ്യാർഥികൾ വ്യാഴാഴ്ചയും പ്രതിഷേധം തുടർന്നു.
ഇതോടെ, കോളജ് മാനേജ്മെന്റ് വഴങ്ങുകയും വിലക്ക് മാറ്റാൻ തയാറാണെന്ന് വൈകീട്ടോടെ അറിയിക്കുകയുമായിരുന്നു. വിദ്യാർഥിനികൾക്ക് ഹിജാബ് ധരിച്ച് കോളജിൽ വരാമെന്നും എന്നാൽ മുഖം മറയുന്നതിനാൽ നിഖാബ് ധരിക്കാൻ പാടില്ലെന്നും മാനേജ്മെന്റ് അറിയിച്ചു.
വൈകീട്ടോടെ, ഒരു കത്തുമായി പൊലീസ് സ്റ്റേഷനിലെത്തിയ പ്രിൻസിപ്പലും വൈസ് പ്രിൻസിപ്പലും ട്രസ്റ്റിയുമടക്കമുള്ളവർ കോളജിൽ ഹിജാബ് അനുവദിനീയമാണെന്നും നിഖാബിന് മാത്രമാണ് വിലക്കുള്ളതെന്നും അറിയിച്ചു. ഇതിൽ പ്രതിഷേധക്കാർ സംതൃപ്തരാണെന്നും പ്രശ്നം സമാധാനപരമായി അവസാനിച്ചെന്നും പൊലീസ് പറഞ്ഞു.
അതേസമയം, കോളജിന് ക്യാംപസിന് പുറത്ത് പ്രതിഷേധിച്ച വിദ്യാർഥിനികൾക്കെതിരെ പൊലീസ് കേസെടുത്തു. അനുമതിയില്ലാതെ പ്രതിഷേധിച്ചെന്നാരോപിച്ചാണ് നടപടി. സമരം അവസാനിപ്പിക്കാൻ ആവശ്യപ്പെട്ട പൊലീസ് ഉദ്യോഗസ്ഥരുമായി വിദ്യാർഥിനികൾ തർക്കിച്ചെന്നും ആറ് വിദ്യാർഥിനികൾക്കെതിരെ നിയമവിരുദ്ധമായി സംഘം ചേർന്നതിന് കേസെടുത്തിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.
india
പുതുച്ചേരിയിൽ പൊതുയോഗത്തിന് അനുമതി തേടി ടിവികെ; വിജയ്യുടെ റോഡ് ഷോ ഒഴിവാക്കും
ചെന്നൈ: ഡിസംബർ 9ന് പുതുച്ചേരിയിൽ പൊതുയോഗം സംഘടിപ്പിക്കാൻ പൊലീസിന്റെ അനുമതി തേടി വിജയ്യുടെ തമിഴക വെട്രി കഴകം (ടിവികെ). പുതുച്ചേരിയിലെ ഉപ്പളം ഗ്രൗണ്ടിൽ പൊതുയോഗം നടത്താൻ അനുവാദത്തിനായി ടിവികെ പ്രതിനിധി സംഘം സീനിയർ പൊലീസ് സൂപ്രണ്ട് ആർ.കലൈവാനനെ കണ്ടു. കൂടിയാലോചനയ്ക്കു ശേഷമാകും ഇതിൽ തീരുമാനമെന്ന് അദ്ദേഹം പറഞ്ഞു.
ഡിസംബർ 5ന് പുതുച്ചേരിയിൽ വിജയ്യുടെ റോഡ് ഷോ നടത്താൻ നേരത്തെ ടിവികെ പദ്ധതിയിട്ടിരുന്നു. എന്നാൽ, ഇതിനെതിരെ വിവിധ കോണുകളിൽ നിന്ന് പ്രതിഷേധമുയർന്നു. തുടർന്ന്, റോഡ് ഷോയ്ക്ക് അനുമതി തരാനാകില്ലെന്ന് പൊലീസ് പാർട്ടിയെ അറിയിച്ചിരുന്നു. പിന്നാലെയാണ് പൊതുയോഗം നടത്താൻ അനുമതി തേടിയിരിക്കുന്നത്.
സെപ്റ്റംബർ 27ന് കരൂരിൽ ടിവികെ സംഘടിപ്പിച്ച റാലിയിലുണ്ടായ തിക്കിലും തിരക്കിലും നിരവധി പേര്
കൊല്ലപ്പെട്ടിരുന്നു. ഇതിനു പിന്നാലെ രണ്ടുമാസത്തെ ഇടവേളയ്ക്കു ശേഷം വിജയ് പൊതുപരിപാടികളിൽ സജീവമാകുന്നതിന്റെ ഭാഗമായാണ് പുതുച്ചേരിയിൽ പൊതുയോഗം നടത്തുന്നത്.
kerala
പിഎം ശ്രീ- ജോണ്‍ ബ്രിട്ടാസ് വിവാദം: ‘ഇനിയും എത്ര പാലങ്ങള്‍ വേണോ അത്രയും പാലങ്ങള്‍ ഉണ്ടാക്കും, അതുകൊണ്ട് എന്താണ് കുഴപ്പം?’: എം.വി ഗോവിന്ദന്
തൃശൂർ: പിഎം ശ്രീയില്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ക്കിടയില്‍ ജോണ്‍ ബ്രിട്ടാസ് പാലമായെന്ന പ്രസ്താവനയില്‍ ഇനിയും എത്ര പാലങ്ങള്‍ വേണോ അത്രയും പാലങ്ങള്‍ ഉണ്ടാക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്. ഫെഡറല്‍ സംവിധാനത്തിന്റെ ഭാഗമായി ചെയ്യേണ്ട കാര്യങ്ങള്‍ കേന്ദ്രം ചെയ്യുന്നില്ല. തൃശൂരില്‍ മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്തെ ഒന്നാകെ ഇളക്കിമറിച്ച പിഎം ശ്രീ വിവാദത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ഇടയില്‍ പാലമായി പ്രവര്‍ത്തിച്ചത് ജോണ്‍ ബ്രിട്ടാസ് എംപിയാണെന്ന് കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. വിദ്യാഭ്യാസമന്ത്രി ശിവന്‍കുട്ടിയോടൊപ്പം പലതവണ താന്‍ കേന്ദ്രമന്ത്രിയെ കാണാന്‍ പോയിട്ടുണ്ടെന്ന് ബ്രിട്ടാസ് സമ്മതിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ സര്‍ക്കാരിനും ബ്രിട്ടാസിനുമെതിരെ കനത്ത പ്രതിഷേധവുമായി പ്രതിപക്ഷം രംഗത്തെത്തിയിരുന്നു.
ശബരിമല സ്വര്‍ണക്കൊള്ളയിലെ അന്വേഷണത്തെ കുറിച്ചുള്ള ചോദ്യത്തിന് അന്വേഷണറിപ്പോര്‍ട്ട് പുറത്തുവന്നാല്‍ തങ്ങള്‍ കടുത്ത നിലപാട് എടുക്കുമെന്നായിരുന്നു ഗോവിന്ദന്റെ മറുപടി. ഒ. രാജഗോപാലും സുരേഷ്ഗോപിയും ജയിച്ചത് കോണ്‍ഗ്രസിന്റെ വോട്ട് കിട്ടിയിട്ടാണെന്നും നേമത്ത് മത്സരിച്ചാല്‍ രാജീവ് ചന്ദ്രശേഖര്‍ തോറ്റുതുന്നംപാടുമെന്നും എം.വി ഗോവിന്ദന് കൂട്ടിച്ചേര്‍ത്തു.
-
kerala2 days agoഇത് മത്സ്യത്തൊഴിലാളി വിദ്യാര്‍ത്ഥികളെ ദ്രോഹിച്ച സര്‍ക്കാര്‍: ഷാഫി ചാലിയം
-
kerala1 day agoപിഎം ശ്രീ- ജോണ്‍ ബ്രിട്ടാസ് വിവാദം: ‘ഇനിയും എത്ര പാലങ്ങള്‍ വേണോ അത്രയും പാലങ്ങള്‍ ഉണ്ടാക്കും, അതുകൊണ്ട് എന്താണ് കുഴപ്പം?’: എം.വി ഗോവിന്ദന്
-
News2 days ago1967 മുതല്‍ കൈവശപ്പെടുത്തിയ ഫലസ്തീന് പ്രദേശങ്ങളില്‍ നിന്നും ഇസ്രാഈല്‍ പിന്‍വാങ്ങണം’; പ്രമേയം പാസാക്കി യുഎന്‍
-
kerala1 day agoസംഘടനാപരമായ പ്രവര്‍ത്തനങ്ങള്‍ക്കുള്ള പിന്തുണ മാത്രമേ ഇതുവരെ രാഹുലിന് ഞാന്‍ നല്‍കിയിട്ടുള്ളൂ: ഷാഫി പറമ്പില്‍
-
GULF1 day agoഒരു മാസം എനിക്ക് അന്നം തന്നവരാണ് KMCC, കൊറോണ കാരണം ജോലി പോയപ്പോൾ അവരാണ് സഹായിച്ചത്: ഡാബ്സി
-
india2 days agoപി.എം ശ്രീ പദ്ധതി: സിപിഎം- ബിജെപി ഡീലിലെ ഇടനിലക്കാരന് ജോണ്‍ ബ്രിട്ടാസ്
-
india2 days agoതന്നെക്കാള്‍ സൗന്ദര്യം കൂടുതല്‍; സ്വന്തം കുട്ടി ഉള്‍പ്പെടെ നാല് കുഞ്ഞുങ്ങളെ കൊലപ്പെടുത്തിയ സ്ത്രീ അറസ്റ്റില്‍
-
india2 days agoവഖഫ് സ്വത്തുക്കളുടെ രജിസ്ട്രേഷന്; സമയം ദീര്‍ഘിപ്പിക്കണം, മുസിലിംലീഗ് എംപിമാര്‍ വീണ്ടും കേന്ദ്രമന്ത്രിയെ സമീപിച്ചു

