Connect with us

Health

ഭക്ഷ്യവിഷബാധയില്‍ ഈ വര്‍ഷം വലിയ വര്‍ദ്ധനവ്; ഇതുവരെ ചികിത്സ തേടിയത് 411 പേര്‍

ഈ വര്‍ഷം 24 പേര്‍ക്ക് കോളറയും മൂന്ന് പേര്‍ക്ക് വീതം ഷിഗല്ലെയും ഹെപ്പറ്റൈറ്റിസ് എയും ഒരാള്‍ക്ക് ടൈഫോയ്ഡും ബാധിച്ചു

Published

on

മഴക്കാലമായതോടെ കുടിവെള്ളത്തിന്റെ കാര്യത്തില്‍ ഇനി വലിയ ശ്രദ്ധ കൊടുത്തില്ലെങ്കില്‍ കോളറയും ഷിഗെല്ലയുമടക്കം ജലജന്യരോഗങ്ങള്‍ ജില്ലയില്‍ വീണ്ടും റിപ്പോര്‍ട്ട് ചെയ്യാനുള്ള സാധ്യത മുന്നില്‍ കാണുന്നുണ്ട് ആരോഗ്യവകുപ്പ്. ഭക്ഷ്യ വിഷബാധയേറ്റ് ഈ വര്‍ഷം ഇതുവരെ 411 പേരാണ് ചികിത്സ തേടിയത്. കൂട്ടത്തോടെ രോഗം സ്ഥിരീകരിച്ച എട്ട് സംഭവങ്ങളിലാണിത്. ഒറ്റപ്പെട്ടവ ഇതിന് പുറമെയാണ്.

മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ഭക്ഷ്യ വിഷബാധ വര്‍ദ്ധിക്കുന്നത് ആരോഗ്യപ്രവര്‍ത്തകരില്‍ ആശങ്ക കൂട്ടിയിട്ടുണ്ട്. ഈ വര്‍ഷം 24 പേര്‍ക്ക് കോളറയും മൂന്ന് പേര്‍ക്ക് വീതം ഷിഗല്ലെയും ഹെപ്പറ്റൈറ്റിസ് എയും ഒരാള്‍ക്ക് ടൈഫോയ്ഡും ബാധിച്ചു. സമയബന്ധിതമായി ചികിത്സ ഉറപ്പാക്കിയതിനാല്‍ മരണം തടയാനായി.

ജനുവരിയില്‍ ഭക്ഷ്യവിഷബാധയേറ്റ് രണ്ടിടത്തായി 85 പേര്‍ ചികിത്സ തേടി. തേഞ്ഞിപ്പാലത്ത് ഗൃഹപ്രവേശന സല്‍കാരത്തിനിടെ 60 പേര്‍ക്കും അങ്ങാടിപ്പുറത്ത് 25 പേര്‍ക്കും ഭക്ഷ്യവിഷബാധയേറ്റു. അങ്ങാടിപ്പുറത്ത് കാറ്ററിംഗ് ഫുഡായിരുന്നു. ഇതില്‍ അഞ്ച് പേരില്‍ നോറ വൈറസിന്റെ സാന്നിദ്ധ്യം കണ്ടെത്തി. ഇത് മുതിര്‍ന്നവരെ കാര്യമായി ബാധിക്കില്ലെങ്കിലും കുട്ടികള്‍, പ്രായമായവര്‍ എന്നിവര്‍ക്ക് ഉദരസംബന്ധമായ പ്രശ്‌നങ്ങളുണ്ടാക്കാം.

മാര്‍ച്ചില്‍ മൂന്നിടത്തായി 119 പേരാണ് ചികിത്സ തേടിയത്. വഴിക്കടവില്‍ ജലനിധി പൈപ്പ് ലൈന്‍ വെള്ളത്തിലൂടെ 24 പേര്‍ക്ക് കോളറയുണ്ടായി. 69 പേരാണ് കോളറ ലക്ഷണങ്ങളോടെ ചികിത്സ തേടിയിരുന്നത്. എടരിക്കോടില്‍ ഗൃഹപ്രവേശന സത്കാരത്തിനിടെ ഭക്ഷ്യവിഷബാധയേറ്റ 30 പേരില്‍ മൂന്ന് പേര്‍ക്ക് ഹെപ്പറ്റൈറ്റിസ് എ റിപ്പോര്‍ട്ട് ചെയ്തു.

മൂത്തേടത്ത് കല്യാണവിരുന്നിനിടെ 40 പേര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ഇതില്‍ ഒരാള്‍ക്ക് ടൈഫോയ്ഡും സ്ഥിരീകരിച്ചു. ഏപ്രിലില്‍ രണ്ടിടത്തായി 59 പേര്‍ക്കാണ് ഹോട്ടല്‍ ഭക്ഷണത്തിലൂടെ ഭക്ഷ്യവിഷ ബാധയേറ്റത്. പൊന്മളയില്‍ 19ഉം എ.ആര്‍ നഗറില്‍ 23 പേരും ചികിത്സ തേടി. എ.ആര്‍ നഗറില്‍ ഷിഗെല്ലയും സാല്‍മോണെല്ലയും സ്ഥിരീകരിച്ചു. മേയില്‍ കാലടിയില്‍ വിവാഹ വിരുന്നിനിടെ കുടിവെള്ളത്തിലൂടെ 145 പേര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ഇതില്‍ രണ്ടുപേര്‍ക്ക് ഷിഗെല്ലയും ആറ് പേരില്‍ നോറോ വൈറസിന്റെയും സാന്നിദ്ധ്യം കണ്ടെത്തി.

വഴിക്കടവില്‍ കോളറ പരത്തിയ കാരക്കോടന്‍ പുഴയിലെ ജലനിധി കുടിവെള്ള പദ്ധതിയുടെ പരിസരം വീണ്ടും മലിനമായിട്ടുണ്ട്. ഇവിടത്തെ ജലനിധി കിണര്‍ ശുദ്ധീകരിച്ച് ക്ലോറിനേഷന്‍ നടത്തിയിരുന്നു. എല്ലാ ദിവസവും വെള്ളം പമ്പ് ചെയ്യും മുമ്പ് ക്ലോറിനേഷന്റെ അളവ് പരിശോധിക്കാന്‍ മോണിറ്റിംഗ് കമ്മിറ്റിയെ ചുമതലപ്പെടുത്തി. എന്നാല്‍ ഇതെല്ലാം പേരിലൊതുങ്ങിയതോടെ ജലനിധി കിണറിലേക്ക് വീണ്ടും മലിനജലം ഇറങ്ങുന്ന സാഹചര്യമാണ്.

ആരോഗ്യവകുപ്പിന്റെ പരിശോധനയില്‍ എപ്പോള്‍ വേണമെങ്കിലും വീണ്ടും കോളറ പടരാനുള്ള സാഹചര്യമുള്ളതായും കണ്ടെത്തിയിട്ടുണ്ട്. മലീനീകരണം തടയാന്‍ ജലനിധി, പഞ്ചായത്ത് അധികൃതര്‍ ഇതുവരെ ഉണര്‍ന്ന് പ്രവര്‍ത്തിച്ചിട്ടില്ല.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Health

അമീബിക് മസ്തിഷ്‌ക ജ്വരം; സംസ്ഥാനത്ത് ഒരു മരണം കൂടി

ആനാട് സ്വദേശി കെ.വി വിനയ ആണ് മരിച്ചത്.

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരണം. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന യുവതി മരിച്ചു. ആനാട് സ്വദേശി കെ.വി വിനയ ആണ് മരിച്ചത്.

ഇന്നലെ രാത്രിയായിരുന്നു മരണം. രോഗത്തിന്റെ ഉറവിടം വ്യക്തമല്ല. യുവതിയുടെ വീട്ടിലെ കിണറ്റിലെ വെള്ളം പരിശോധനയ്ക്ക് അയച്ചു. പനി ഉള്‍പ്പെടെയുള്ള ശാരീരിക ബുദ്ധിമുട്ടുകളെ തുടര്‍ന്ന് രണ്ട് മാസം മുമ്പാണ് വിനയ നെടുമങ്ങാട് ആശുപത്രില്‍ ചികിത്സ തേടിയത്. അസുഖം മാറി വീട്ടിലെത്തിയ ശേഷം അപസ്മാരം പിടിപെട്ടു. തുടര്‍ന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നാലെ നടത്തിയ രക്ത പരിശോധനയിലാണ് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിതീകരിച്ചത്.

Continue Reading

Health

അമീബിക് മസ്തിഷ്‌ക ജ്വര ഭീഷണി; ശബരിമല തീര്‍ത്ഥാടകര്‍ ജാഗ്രത പാലിക്കണമെന്ന് കര്‍ണാടക

ദസറ കാലത്ത് കേരളത്തില്‍ നിന്ന് മൈസൂരുവിലേക്ക് പോയ വാഹനങ്ങള്‍ക്ക് നല്‍കിയ ഇളവ് മാതൃകയാക്കി സമാന സംവിധാനം നടപ്പാക്കണമെന്ന് കത്തില്‍ ആവര്‍ത്തിക്കുന്നു.

Published

on

ബെംഗളൂരു: അമീബിക് മസ്തിഷ്‌ക ജ്വരം റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ ശബരിമല തീര്‍ത്ഥാടകര്‍ക്ക് കര്‍ണാടക സര്‍ക്കാര്‍ അടിയന്തര നിര്‍ദേശങ്ങള്‍ നല്‍കി. പ്രത്യേകിച്ച് കെട്ടിക്കിടക്കുന്ന ജലസ്രോതസുകളിലും കുളങ്ങളിലുമുള്ള കുളിക്കുമ്പോള്‍ ജാഗ്രത വേണമെന്ന് സര്‍ക്കുലറില്‍ പറയുന്നു. ഇത്തരം സ്ഥലങ്ങളില്‍ കുളിക്കുമ്പോള്‍ നോസ് ക്ലിപ്പ് ഉപയോഗിക്കുകയോ, മൂക്ക് പൂര്‍ണ്ണമായി അടച്ച് പിടിക്കുകയോ ചെയ്യണമെന്ന് നിര്‍ദ്ദേശം. മലിനജലത്തില്‍ മുങ്ങുകയോ കുളിക്കുകയോ ഒഴിവാക്കണമെന്നും, രോഗലക്ഷണങ്ങള്‍ കണ്ടാല്‍ തത്ക്ഷണം ആശുപത്രിയില്‍ ചികിത്സ തേടണമെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു. അതേസമയം, കര്‍ണാടകയില്‍ നിന്ന് ശബരിമലയിലേക്ക് യാത്ര ചെയ്യുന്ന തീര്‍ത്ഥാടകരുടെ വാഹനങ്ങള്‍ക്ക് നികുതി ഇളവ് നല്‍കണമെന്ന് കര്‍ണാടക സ്‌റ്റേറ്റ് ട്രാവല്‍ ഓണേഴ്‌സ് അസോസിയേഷന്‍ കേരള സര്‍ക്കാരിനോട് ആവശ്യമുന്നയിച്ചു. മണ്ഡല മകരവിളക്ക് സീസണില്‍ പ്രത്യേക ഇളവ് നല്‍കണമെന്ന ആവശ്യവുമായി മുഖ്യ മന്ത്രി പിണറായി വിജയനും ഗതാഗത മന്ത്രി കെ.ബി. ഗണേഷ്‌കുമാറിനും സംഘടന കത്തയച്ചിട്ടുണ്ട്. ദസറ കാലത്ത് കേരളത്തില്‍ നിന്ന് മൈസൂരുവിലേക്ക് പോയ വാഹനങ്ങള്‍ക്ക് നല്‍കിയ ഇളവ് മാതൃകയാക്കി സമാന സംവിധാനം നടപ്പാക്കണമെന്ന് കത്തില്‍ ആവര്‍ത്തിക്കുന്നു.

Continue Reading

Health

‘ മുഖ്യമന്ത്രിക്ക് ഹാലൂസിനേഷന്‍; അമേരിക്കന്‍ ആരോഗ്യമേഖലയെ കടത്തിവെട്ടിയെന്നൊക്കെയാണ് പറയുന്നത്’; ഷിബു ബേബി ജോണ്‍

Published

on

തദ്ദേശ തിരഞ്ഞെടുപ്പ് ഫലം നിയമസഭാ തിരഞ്ഞെടുപ്പ് ഫലത്തിനുള്ള ഇന്‍ഡിക്കേറ്ററായി മാറുമെന്ന് ഷിബു ബേബി ജോണ്‍. ജനത്തില്‍ നിന്ന് ഒരുപാട് അകന്നാണ് ഇടതുമുന്നണി സഞ്ചരിക്കുന്നതെന്നും അത് തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്നും ഷിബു ബേബി ജോണ്‍ പറഞ്ഞു.

തദ്ദേശ തിരഞ്ഞെടുപ്പില്‍ ചരിത്രം തിരുത്തുന്ന വിധത്തില്‍ ഒരു മുന്നേറ്റം യുഡിഎഫ് നടത്തുമെന്നും എല്‍ഡിഎഫിന് കനത്ത തിരിച്ചടിയുണ്ടാകുമെന്നും ഷിബു ബേബി ജോണ്‍ വ്യക്തമാക്കി. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ സ്വാഭാവികമായും പ്രാദേശിക വിഷയങ്ങളാണ് പരിഗണനയില്‍ വരുന്നതെങ്കിലും സംസ്ഥാന രാഷ്ട്രീയം അതില്‍ പ്രതിഫലിക്കും. അതിന്റെ അടിസ്ഥാനത്തില്‍ എന്നും ഇത്തവണ എല്‍ഡിഎഫിന് മേല്‍ക്കൈ ഉണ്ടായിരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

ഐക്യ ജനാധിപത്യ മുന്നണി ഇത്രയും മുന്നൊരുക്കം നടത്തി ഇത്രയും മുന്‍പേ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച ഒരു കാലം ചരിത്രത്തില്‍ ഉണ്ടായിട്ടില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഒറ്റപ്പെട്ട അപസ്വരങ്ങള്‍ ഇല്ലെന്നൊന്നും ആരും അവകാശപ്പെടുന്നില്ല. ഇതിനേക്കാള്‍ കൂടുതല്‍ പ്രശ്‌നങ്ങള്‍ സിപിഎമ്മിന് ഉണ്ട്. സിപിഐ രണ്ട് തരത്തിലാണ് പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കുന്നത്. കൊല്ലം ജില്ലയില്‍ പലസ്ഥലത്തും അവര്‍ക്ക് സ്ഥാനാര്‍ഥികളെ കിട്ടുന്നില്ല. അവതരിപ്പിക്കാന്‍ പറ്റുന്ന മുഖങ്ങള്‍ ഇല്ലാത്ത നിലയിലേക്ക് അവര്‍ക്ക് അവസ്ഥ ഉണ്ടായിരിക്കുന്നു. കേരളത്തില്‍ അങ്ങനെ അധികാരംവിഭജിച്ച് നില്‍ക്കുകയാണ് പല പ്രദേശത്തും. ആ നിലയിലേക്ക് ജനാധിപത്യ പ്രസ്ഥാനങ്ങളില്‍ അഭിപ്രായ വ്യത്യാസം ഉണ്ട്. എന്നാല്‍, മുന്‍കാലങ്ങളെ അപേക്ഷിച്ച് ഇത്രയും ഒത്തൊരുമയോടുകൂടി ഒരിക്കലും യുഡിഎഫ് നീങ്ങിയിട്ടില്ല – അദ്ദേഹം വ്യക്തമാക്കി.

യുഡിഎഫ് കൊല്ലം കോര്‍പ്പറേഷന്‍ പിടിക്കണം എന്ന നിര്‍ബന്ധബുദ്ധിയോടുകൂടിയാണ് പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഈ കോര്‍പ്പറേഷന്‍ പിടിക്കാനുള്ള നേതൃപരമായ പങ്ക് ഞങ്ങള്‍ നിര്‍വഹിക്കുന്നുണ്ട്. കഴിഞ്ഞ രണ്ട് തവണ ഞങ്ങളുടെ ശക്തിക്കനുസരിച്ച് ഞങ്ങള്‍ക്ക് പ്രാതിനിധ്യം ലഭിച്ചില്ല. ഇത്തവണ അതുണ്ടാകും എന്നുള്ളതില്‍ ഞങ്ങള്‍ക്ക് ശുഭാപ്തിവിശ്വാസം തന്നെയാണ് – അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രിയേയും അദ്ദേഹം പരിഹസിച്ചു. കേരളത്തിന്റെ മുഖ്യമന്ത്രിക്ക് ഹാലൂസിനേഷന്‍ ആണെന്ന് തോന്നുന്നു. ഇന്നും അദ്ദേഹം പറഞ്ഞിരിക്കുന്നത് കേരളത്തിന്റെ ആരോഗ്യ മേഖല അമേരിക്കയെ കടത്തിവെട്ടി എന്നൊക്കെയാണ്. നമുക്കൊന്നും അംഗീകരിക്കാനൊക്കാത്ത നിലയിലാണ് മെഡിക്കല്‍ കോളജുകളുടെ ഉള്‍പ്പടെ അവസ്ഥ. ഇതെല്ലാം സ്വാഭാവികമായും തിരഞ്ഞെടുപ്പില്‍ വലിയ ചലനം ഉണ്ടാക്കും – അദ്ദേഹം പറഞ്ഞു.

Continue Reading

Trending