Connect with us

india

അതിബുദ്ധി ആപത്തായി; ബിഹാറില്‍ ബിജെപി പെട്ടത് ഊരാക്കുടുക്കില്‍

നവംബര്‍ 10ന് തെരഞ്ഞെടുപ്പ് ഫലം വന്നാല്‍ ബിഹാറില്‍ ബിജെപി-എല്‍ജെപി സഖ്യം സര്‍ക്കാര്‍ രൂപീകരിക്കും എന്നാണ് ചിരാഗ് പാസ്വാന്‍ പറഞ്ഞത്.

Published

on

പാറ്റ്‌ന: ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെ ഒതുക്കാന്‍ ചിരാഗ് പാസ്വാനെ രംഗത്തിറക്കിയ ബിജെപി നേതൃത്വം പെട്ടത് ഊരാക്കുടുക്കില്‍. ചിരാഗ് പാസ്വാനെ ജെഡിയു സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ മത്സരിപ്പിച്ച് വോട്ട് ഭിന്നിപ്പിക്കാമെന്നായിരുന്നു ബിജെപി തന്ത്രം. എന്നാല്‍ അപകടം മുന്‍കൂട്ടി കണ്ട നിതീഷ് കുമാര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ ബിഹാറില്‍ ബിജെപി-ജെഡിയു സഖ്യത്തിന്റെ റാലികള്‍ നയിക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ്.

ബിഹാറില്‍ 12 റാലികള്‍ക്കാണ് മോദി നേതൃത്വം കൊടുക്കുന്നത്. എല്‍ജെപി ബന്ധം നിഷേധിക്കാന്‍ ബിജെപി നേതൃത്വം കിണഞ്ഞു ശ്രമിക്കുന്നുണ്ടെങ്കിലും ചിരാഗ് പാസ്വാന്‍ വിട്ടുകൊടുക്കാത്തതാണ് ബിജെപിയെ കെണയിലാക്കുന്നത്. ഞാന്‍ മോദിയുടെ ഹനുമാനാണ് എന്നായിരുന്നു കഴിഞ്ഞ ദിവസം ചിരാഗ് പാസ്വാന്‍ പറഞ്ഞത്. തന്റെ നെഞ്ച് പിളര്‍ത്തി നോക്കിയാല്‍ മോദിയെ കാണാമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

നവംബര്‍ 10ന് തെരഞ്ഞെടുപ്പ് ഫലം വന്നാല്‍ ബിഹാറില്‍ ബിജെപി-എല്‍ജെപി സഖ്യം സര്‍ക്കാര്‍ രൂപീകരിക്കും എന്നാണ് ചിരാഗ് പാസ്വാന്‍ പറഞ്ഞത്. ദേശീയ തലത്തില്‍ എന്‍ഡിഎ സഖ്യം വിടാന്‍ എല്‍ജെപി തയ്യാറായിട്ടുമില്ല. ഇത്തരം അനശ്ചിതാവസ്ഥ തുടരുന്നത് ബിഹാറിലെ ബിജെപി-ജെഡിയു സഖ്യത്തെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. നിതീഷ് കുമാര്‍ ബിഹാറില്‍ ബിജെപി നേതാക്കളെക്കാള്‍ ശക്തനാണ്. നിതീഷ് കുമാറിന് അനിഷ്ടമുണ്ടായാല്‍ അത് തങ്ങള്‍ക്ക് തിരിച്ചടിയാവുമെന്ന ഭയം ഇപ്പോള്‍ ബിജെപിക്കുണ്ട്. അത് മറികടക്കാനാണ് ചിരാഗ് പാസ്വാനുമായുള്ള ബന്ധം നിഷേധിക്കുന്നത്. ചുരുക്കത്തില്‍ നിതീഷിനെ വീഴ്ത്താന്‍ കാണിച്ച അതിബുദ്ധി ബിജെപിക്ക് തന്നെ തിരിച്ചടിയാവുന്നതാണ് ബിഹാറില്‍ കാണുന്നത്.

india

ബിഹാര്‍ തെരഞ്ഞെടുപ്പ് ഫലത്തെ ചൊല്ലി തര്‍ക്കം: ബന്ധുവിനെ തല്ലികൊന്നു

ശിവഹര്‍ ജില്ലയിലെ തൊഴിലാളിയായ ശങ്കര്‍ മാഞ്ചി (22)യെ സ്വന്തം അമ്മാവന്മാരായ രാജേഷ് മാഞ്ചി, തൂഫാനി മാഞ്ചി എന്നിവര്‍ ചേര്‍ന്ന് കൊലപ്പെടുത്തിയ സംഭവത്തിലാണ് ഇരുവരും പൊലീസ് കസ്റ്റഡിയില്‍.

Published

on

ഭോപ്പാല്‍: ബിഹാര്‍ തെരഞ്ഞെടുപ്പ് ഫലത്തെ ചൊല്ലിയുണ്ടായ വാക്കേറ്റം കൊലപാതകത്തില്‍ കലാശിച്ചു. ശിവഹര്‍ ജില്ലയിലെ തൊഴിലാളിയായ ശങ്കര്‍ മാഞ്ചി (22)യെ സ്വന്തം അമ്മാവന്മാരായ രാജേഷ് മാഞ്ചി, തൂഫാനി മാഞ്ചി എന്നിവര്‍ ചേര്‍ന്ന് കൊലപ്പെടുത്തിയ സംഭവത്തിലാണ് ഇരുവരും പൊലീസ് കസ്റ്റഡിയില്‍.

പുതിയ പൊലീസ് ലൈന്‍ ക്വാര്‍ട്ടേഴ്‌സിലെ നിര്‍മാണ ജോലിക്കായി മൂന്ന് ദിവസങ്ങള്‍ക്ക് മുന്‍പ് തന്നെയായിരുന്നു ശങ്കറും അമ്മാവന്മാരും ഗുണയിലേക്ക് എത്തിയിരുന്നത്. ഒരേ മുറിയില്‍ താമസിച്ച ഇവര്‍ അപകടസമയത്ത് മദ്യപിച്ചിരുന്നതായാണ് പൊലീസ് പ്രാഥമിക നിഗമനം.

പോലീസിന്റെ പ്രകാരം ശങ്കര്‍ ആര്‍ജെഡി അനുഭാവിയായിരുന്നു അമ്മാവന്മാര്‍ ജെഡ്യു അനുഭാവികളും. മദ്യപിച്ച ശേഷം രാഷ്ട്രീയ ചര്‍ച്ച ചൂടുപിടിക്കുകയും ബിഹാര്‍ തെരഞ്ഞെടുപ്പ് ഫലം സംബന്ധിച്ച തര്‍ക്കം കയ്യാങ്കളിയിലേക്ക് മാറുകയും ചെയ്തു.

തര്‍ക്കം മൂര്‍ച്ഛിച്ചപ്പോള്‍ രാജേഷും തൂഫാനിയും ചേര്‍ന്ന് ശങ്കറെ അടുത്തുള്ള ചെളി നിറഞ്ഞ പ്രദേശത്തേക്ക് വലിച്ചിഴച്ച് മുഖം ചെളിയില്‍ മുക്കി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. വിവരം ലഭിച്ച പൊലീസ് സ്ഥലത്തെത്തി ശങ്കറെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

പ്രതികളായ രാജേഷും തൂഫാനിയും കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു. ഇരുവരുംക്കെതിരെ കൊലപാതകക്കുറ്റം ചുമത്തി കേസ് എടുത്തിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുന്നു.

 

Continue Reading

india

ചെങ്കോട്ട സ്ഫോടനം; മരണം 15 ആയി

ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന ലുക്മാൻ, വിനയ് പഥക് എന്നിവരാണ് മരിച്ചത്

Published

on

ഡൽഹി ചെങ്കോട്ട സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം 15 ആയി. ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന ലുക്മാൻ, വിനയ് പഥക് എന്നിവരാണ് മരിച്ചത്.അതിനിടെ സ്ഫോടനവുമായി ബന്ധപ്പെട്ട് ശ്രീനഗറിൽ നിന്ന് ഒരാളെ കൂടി എൻഐഎ അറസ്റ്റ് ചെയ്തു.

കേസിൽ എൻഐഎ നടത്തുന്ന രണ്ടാമത്തെ അറസ്റ്റ് ആണ് ഇത്. ജാസിർ ബിലാൽ വാനി എന്ന ഡാനിഷ് ആണ് അറസ്റ്റിലായത്. ഭീകരാക്രമണത്തിന് സാങ്കേതിക സഹായം നൽകിയതിനാണ് ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇയാൾ ഡ്രോണുകളും റോക്കറ്റുകളും ഉപയോഗിച്ച് ആക്രമണം നടത്താൻ പദ്ധതി തയ്യാറാക്കിയതായി എൻഐഎ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.

Continue Reading

india

മദീനയിലെ ബസ് അപകടം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം വീതം ധനസഹായം നല്‍കുമെന്ന് തെലങ്കാന സര്‍ക്കാര്‍

മരിച്ച ഓരോ തീര്‍ഥാടകരുടെയും കുടുംബത്തില്‍ നിന്ന് രണ്ട് അംഗങ്ങളെ വീതം തെലങ്കാന സര്‍ക്കാറിന്റെ ചെലവില്‍ സൗദിയിലേക്ക് കൊണ്ടുപോകുന്നതിനുള്ള ക്രമീകരണങ്ങളും ഒരുക്കുന്നുണ്ട്.

Published

on

മദീനക്കടുത്ത് ഉംറ തീര്‍ഥാടകര്‍ സഞ്ചരിച്ച ബസപകടത്തില്‍ പെട്ട് മരിച്ച സംഭവത്തില്‍ ഹൈദരാബാദ് സ്വദേശികളുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം വീതം ധനസഹായം പ്രഖ്യാപിച്ച് തെലങ്കാന സര്‍ക്കാര്‍. തിങ്കളാഴ്ച സെക്രട്ടേറിയറ്റില്‍ ചേര്‍ന്ന സംസ്ഥാന മന്ത്രിസഭ യോഗത്തിലാണ് തീരുമാനം. ഹൈദരാബാദിലെ ആസിഫ് നഗര്‍, ഝിറ, മെഹദിപട്ടണം, ടോളിചൗക്കി പ്രദേശങ്ങളിലെ താമസക്കാരായ 17 പുരുഷന്മാരും 18 സ്ത്രീകളും 10 കുട്ടികളുമാണ് അപകടത്തില്‍ മരിച്ചത്. അപകടത്തില്‍ ഒരു കുടുംബത്തിലെ 18 അംഗങ്ങളെയാണ് ഒറ്റയടിക്ക് നഷ്ടപ്പെട്ടത്.

ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും കുടുംബാംഗങ്ങളെ സഹായിക്കുന്നതിനുമായി തെലങ്കാന സംസ്ഥാന ന്യൂനപക്ഷ ക്ഷേമ മന്ത്രി മുഹമ്മദ് അസ്ഹറുദ്ദീന്റെ നേതൃത്വത്തില്‍ സര്‍ക്കാര്‍ സംഘം സൗദിയിലേക്ക് തിരിക്കും. സംഘത്തില്‍ എം.എല്‍.എമാരും, ന്യൂനപക്ഷ സമുദായത്തില്‍ നിന്നുള്ള ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥനും ഉള്‍പ്പെടും. കൂടാതെ, മരിച്ച ഓരോ തീര്‍ഥാടകരുടെയും കുടുംബത്തില്‍ നിന്ന് രണ്ട് അംഗങ്ങളെ വീതം തെലങ്കാന സര്‍ക്കാറിന്റെ ചെലവില്‍ സൗദിയിലേക്ക് കൊണ്ടുപോകുന്നതിനുള്ള ക്രമീകരണങ്ങളും ഒരുക്കുന്നുണ്ട്.

 

Continue Reading

Trending