Connect with us

india

ബംഗാളില്‍ ബി.ജെ.പിയുടെ വിജയം വോട്ടര്‍ പട്ടികയിലെ ‘വെട്ടിനിരത്തലിന്’ പിന്നാലെയോ?

അട്ടിമറി ആരോപണങ്ങള്‍ക്ക് പിന്നാലെ ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് പുറത്ത്

Published

on

പശ്ചിമ ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ അട്ടിമറി വിജയത്തിന് പിന്നില്‍ വോട്ടര്‍ പട്ടികയില്‍ നിന്ന് വന്‍തോതില്‍ പേരുകള്‍ വെട്ടിമാറ്റിയത് സ്വാധീനിച്ചതായി റിപ്പോര്‍ട്ട്. ഓണ്‍ലൈന്‍ വാര്‍ത്താ പോര്‍ട്ടലായ ‘സ്‌ക്രോള്‍’ ആണ് ഞെട്ടിക്കുന്ന കണക്കുകള്‍ പുറത്തുവിട്ടത്. ബി.ജെ.പി വിജയിച്ച നൂറിലധികം സീറ്റുകളില്‍ അവര്‍ക്ക് ലഭിച്ച ഭൂരിപക്ഷം, അവിടെ നിന്ന് നീക്കം ചെയ്യപ്പെട്ട വോട്ടര്‍മാരുടെ എണ്ണത്തേക്കാള്‍ കുറവാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

സംസ്ഥാനത്തെ എസ്‌ഐആര്‍ നടപടികളിലൂടെ ഏകദേശം 90 ലക്ഷത്തിലധികം പേരുകളാണ് ഒഴിവാക്കപ്പെട്ടത്. ഇത് സംസ്ഥാനത്തെ ആകെ വോട്ടര്‍മാരുടെ 12 ശതമാനത്തോളം വരും. ബി.ജെ.പി വിജയിച്ച 105 സീറ്റുകളില്‍ അവരുടെ വിജയഭൂരിപക്ഷം അവിടെ നിന്ന് ഒഴിവാക്കപ്പെട്ട വോട്ടുകളുടെ എണ്ണത്തേക്കാള്‍ വളരെ ചെറുതാണ്. ഇതില്‍ 86 സീറ്റുകള്‍ തൃണമൂലില്‍ നിന്ന് ബി.ജെ.പി പിടിച്ചതാണ്.

അതേസമയം വോട്ടര്‍ പട്ടികയില്‍ നിന്ന് നീക്കം ചെയ്തതിനെതിരെ ഏകദേശം 27 ലക്ഷം പേര്‍ നല്‍കിയ അപ്പീലുകള്‍ ഇപ്പോഴും ട്രൈബ്യൂണലിന്റെ പരിഗണനയിലാണ്.

2024 ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഇന്‍ഡസില്‍ തൃണമൂല്‍ കോണ്‍ഗ്രസ് 9,000 വോട്ടിന് മുന്നിലായിരുന്ന ഇവിടെ, 7,515 വോട്ടര്‍മാരെ ഒഴിവാക്കിയതിന് പിന്നാലെ നടന്ന തിരഞ്ഞെടുപ്പില്‍ ബി.ജെ.പി 900 വോട്ടിന് വിജയിച്ചു. ജാദവ്പൂരില്‍ പട്ടികയില്‍ നിന്ന് 56,000 പേരെ നീക്കം ചെയ്തു. എന്നാല്‍ ഇപ്പോള്‍ ബി.ജെ.പിയുടെ വിജയഭൂരിപക്ഷം 27,716 വോട്ടുകള്‍ മാത്രമാണ്.

Advertisement

ആകെ സീറ്റുകള്‍: 294

ബി.ജെ.പി: 207 സീറ്റുകള്‍

തൃണമൂല്‍ കോണ്‍ഗ്രസ്: 80 സീറ്റുകള്‍

2021-ല്‍ 212 സീറ്റുകളുമായി അധികാരത്തിലേറിയ മമതയ്ക്ക് ഇത്തവണത്തെ ഫലം വലിയ തിരിച്ചടിയാണ് നല്‍കിയത്. തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ബി.ജെ.പി ശ്രമിച്ചുവെന്ന മമതയുടെ ആരോപണങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തുന്നതാണ് ഈ റിപ്പോര്‍ട്ട്.

Advertisement

അതേസമയം വിജയത്തിന് പിന്നാലെ ബംഗാളില്‍ വ്യാപക അക്രമങ്ങള്‍ തുടരുകയാണ്. തൃണമൂല്‍ കോണ്‍ഗ്രസ് ഓഫീസുകളും അനുഭാവിയായവരുടെ കടകളും ബി.ജെ.പി പ്രവര്‍ത്തകര്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ക്കുന്ന ദൃശ്യങ്ങളും ഇതിനോടകം പുറത്തുവന്നിട്ടുണ്ട്.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

‘ജനവിധി അംഗീകരിക്കുന്നു, തമിഴ്‌നാട്ടില്‍ നല്ല പ്രതിപക്ഷമായി പ്രവര്‍ത്തിക്കും’; എം.കെ സ്റ്റാലിന്‍

തിരഞ്ഞെടുപ്പില്‍ വിജയിച്ചവരെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു.

Published

on

തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിലെ അപ്രതീക്ഷിത പരാജയത്തിന് പിന്നാലെ ജനവിധി അംഗീകരിക്കുന്നുവെന്ന് അറിയിച്ച് ഭരണകക്ഷിയായ ഡിഎംകെ അധ്യക്ഷന്‍ എം.കെ. സ്റ്റാലിന്‍. മികച്ച രീതിയില്‍ ഭരണം കാഴ്ചവെച്ച ഡിഎംകെ, ഇനി സജീവവും കാര്യക്ഷമവുമായ പ്രതിപക്ഷമായി പ്രവര്‍ത്തിക്കുമെന്ന് അദ്ദേഹം ഉറപ്പുനല്‍കി. തിരഞ്ഞെടുപ്പില്‍ വിജയിച്ചവരെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു.

സമൂഹ മാധ്യമത്തിലൂടെയാണ് സ്റ്റാലിന്‍ തന്റെ പ്രതികരണം അറിയിച്ചത്. കഴിഞ്ഞ അഞ്ച് വര്‍ഷക്കാലം തമിഴ്നാടിന്റെ വികസനത്തിനായി നിരവധി ജനക്ഷേമ പദ്ധതികള്‍ നടപ്പിലാക്കാന്‍ സര്‍ക്കാരിന് സാധിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. ‘എല്ലാ മേഖലകളിലും സംസ്ഥാനത്തെ ഞങ്ങള്‍ വികസിപ്പിച്ചു. നടപ്പിലാക്കിയ വികസന പ്രവര്‍ത്തനങ്ങളുടെയും വരാനിരിക്കുന്ന ക്ഷേമ പദ്ധതികളുടെയും പേരിലാണ് ഞങ്ങള്‍ വോട്ട് തേടിയത്,’ സ്റ്റാലിന്‍ പറഞ്ഞു.

തനിക്ക് വോട്ട് ചെയ്തവര്‍ക്കും അല്ലാത്തവര്‍ക്കും വേണ്ടി ഒരേപോലെ പ്രവര്‍ത്തിച്ചുവെന്നും സ്വന്തം മനസാക്ഷിയോട് നീതി പുലര്‍ത്തിക്കൊണ്ടാണ് ഭരണം നടത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി. ‘ജയപരാജയങ്ങള്‍ രാഷ്ട്രീയത്തില്‍ സ്വാഭാവികമാണ്. എന്നാല്‍ ലക്ഷ്യവും പ്രത്യയശാസ്ത്രവുമാണ് പ്രധാനം. വിജയപരാജയങ്ങള്‍ കൊണ്ട് മാത്രം ഞാന്‍ എന്തിനെയും അളക്കാറില്ല. ഡിഎംകെയുടെ പ്രയാണം ഒട്ടും തളര്‍ച്ചയില്ലാതെ തുടരും,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2026-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ നടന്‍ വിജയ് നയിക്കുന്ന തമിഴക വെട്രി കഴകം വന്‍ വിജയമാണ് നേടിയത്.

Advertisement
Continue Reading

india

തമിഴ്‌നാട്ടില്‍ മത്സരിച്ച രണ്ടു സീറ്റിലും വിജയിച്ച് മുസ്‌ലിം ലീഗ്

പാപ്പനാശത്ത് എം. കെ ഷാജഹാനും, വാണിയമ്പാടിയില്‍ സയ്യിദ് ഫാറൂഖ് ബാഷയും വിജയിച്ചു

Published

on

തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ച രണ്ട് സീറ്റുകളിലും വിജയിച്ച് ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗ്. ഡി.എം.കെ സഖ്യത്തിന്റെ ഭാഗമായി മത്സരിച്ച പാര്‍ട്ടി, മികച്ച പോളിംഗ് രേഖപ്പെടുത്തിയ മണ്ഡലങ്ങളില്‍ തങ്ങളുടെ സ്വാധീനം ഊട്ടി ഉറപ്പിക്കുകയായിരുന്നു.

പാപ്പനാശത്ത് എം. കെ ഷാജഹാനും, വാണിയമ്പാടിയില്‍ സയ്യിദ് ഫാറൂഖ് ബാഷയുമാണ് വിജയിച്ചത്.

Continue Reading

india

‘വോട്ടെണ്ണല്‍ സൂപ്പര്‍വൈസര്‍മാരായി കേന്ദ്ര ജീവനക്കാരെ നിയമിച്ചതില്‍ തെറ്റില്ല’; തൃണമൂലിന്റെ ഹര്‍ജി സുപ്രിംകോടതി തള്ളി

വോട്ടെണ്ണല്‍ സമയത്ത് സ്ഥാനാര്‍ത്ഥികളുടെ ഏജന്റുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ അവിടെ ഉണ്ടായിരിക്കുമെന്നതിനാല്‍ നടപടികള്‍ സുതാര്യമായിരിക്കുമെന്ന് കോടതി ചൂണ്ടിക്കാട്ടി.

Published

on

പശ്ചിമ ബംഗാള് നിയമസഭാ തെരഞ്ഞെടുപ്പിലെ വോട്ടെണ്ണല് ഉദ്യോഗസ്ഥരുടെ നിയമനവുമായി ബന്ധപ്പെട്ട് തൃണമൂല് കോണ്ഗ്രസ് സമര്പ്പിച്ച ഹര്ജി തള്ളി സുപ്രീം കോടതി. വോട്ടെണ്ണല് സൂപ്പര്വൈസര്മാരെയും അസിസ്റ്റന്റുമാരെയും നിയമിക്കുന്നത് തെരഞ്ഞെടുപ്പ് കമ്മീഷന്റെ അധികാര പരിധിയില് വരുന്ന കാര്യമാണെന്ന് പറഞ്ഞ കോടതി ഇതില് ഇടപെടേണ്ട സാഹചര്യമില്ലെന്ന് വ്യക്തമാക്കി.
വോട്ടെണ്ണല് നടപടികളിലേക്ക് ഉദ്യോഗസ്ഥരെ നിയോഗിക്കാന് തെരഞ്ഞെടുപ്പ് കമ്മീഷന് പൂര്ണ്ണ അധികാരമുണ്ടെന്നും കേന്ദ്ര സര്ക്കാര് ഉദ്യോഗസ്ഥരെ നിയമിച്ചതുകൊണ്ട് മാത്രം തെരഞ്ഞെടുപ്പ് അട്ടിമറിക്കപ്പെടുമെന്ന വാദം നിലനില്ക്കുന്നതല്ലെന്നുമാണ് കോടതിയുടെ വിലയിരുത്തല്.
വോട്ടെണ്ണല് സമയത്ത് സ്ഥാനാര്ത്ഥികളുടെ ഏജന്റുമാര് ഉള്പ്പെടെയുള്ളവര് അവിടെ ഉണ്ടായിരിക്കുമെന്നതിനാല് നടപടികള് സുതാര്യമായിരിക്കുമെന്ന് കോടതി ചൂണ്ടിക്കാട്ടി.
വോട്ടെണ്ണല് മെയ് 4-ന് നടക്കാനിരിക്കുന്നതിനാല്, അവധി ദിവസമായിരുന്നിട്ടും ജസ്റ്റിസ് പി.എസ്. നരസിംഹ, ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി എന്നിവരടങ്ങിയ പ്രത്യേക ബെഞ്ച് ഹര്ജി അടിയന്തരമായി പരിഗണിക്കുകയായിരുന്നു.
അതേസമയം, വോട്ടെടുപ്പ് ക്രമക്കേടുകള് റിപ്പോര്ട്ട് ചെയ്യപ്പെട്ടതിനാല് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്ദ്ദേശപ്രകാരം ദക്ഷിണ 24 പര്ഗാനാസ് ജില്ലയിലെ 15 ബൂത്തുകളില് ഇന്ന് റീപോളിംഗ് നടക്കുകയാണ്. മഗ്രാഹാത് വെസ്റ്റിലെ 11 ബൂത്തുകളിലും, ഡയമണ്ട് ഹാര്ബറിലെ 4 ബൂത്തുകളിലുമാണ് വീണ്ടും വോട്ടെടുപ്പ് നടക്കുന്നത്.
Continue Reading

Trending