Connect with us

More

നോട്ട് പ്രതിസന്ധി: ബജറ്റ് അവതരണം മാറ്റിവെച്ചു

Published

on

അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ അസാധുവാക്കിയതിലൂടെ രൂക്ഷമായ കറന്‍സി പ്രതിസന്ധിയെത്തുടര്‍ന്ന് സംസ്ഥാനത്ത് ബജറ്റ് അവതരണം മാറ്റിവെച്ചു. ബജറ്റ് അവതരണം ജനുവരിയില്‍ ഉണ്ടാവില്ലെന്ന് ധനമന്ത്രി തോമസ് ഐസക്ക് അറിയിച്ചു. കറന്‍സി പ്രതിസന്ധിയും കേന്ദ്ര ബജറ്റും വിലയിരുത്തിയ ശേഷം മാത്രമേ സംസ്ഥാന ബജറ്റ് തയാറാക്കാനാവൂ. അതിനാല്‍ ബജറ്റ് അവതരണം ഫെബ്രുവരി അവസാനമോ മാര്‍ച്ച് ആദ്യമോ ആക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് തോമസ് ഐസക് പറഞ്ഞു.

budget-1-300x220

ബജറ്റ് അവതരണം നേരത്തെയാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ മുമ്പ് നിശ്ചയിച്ചിരുന്നെങ്കിലും കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയ നോട്ട് അസാധുവാക്കലില്‍ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിലാണ് മാറ്റിവെച്ചത്. അതേസമയം ജീവനക്കാരുടെ ശമ്പളവും പെന്‍ഷനും മുടങ്ങില്ലെന്ന് തോമസ് ഐസക് പറഞ്ഞു. പണം പൂര്‍ണമായും അക്കൗണ്ടിലേക്ക് നല്‍കും. ബാങ്കില്‍ നിന്നു പണം നോട്ടുകളായി പിന്‍വലിക്കാന്‍ സാധിക്കുമോ എന്നതു സംബന്ധിച്ച് വ്യക്തതയില്ല. നോട്ടു ലഭ്യമാക്കേണ്ടത് കേന്ദ്രസര്‍ക്കാറിന്റെ ഉത്തരവാദിത്തമാണെന്നും അദ്ദേഹം വ്യക്തമാക്കി. ശമ്പളവും പെന്‍ഷനും വിതരണം ചെയ്യുന്നതിന് കേരളത്തിന് 1391 കോടി രൂപയാണ് ആവശ്യമുള്ളത്. ഇതില്‍ 600 കോടി രൂപ മാത്രമേ ഉറപ്പു നല്‍കാനാവൂ എന്നാണ് ആര്‍ബിഐ സംസ്ഥാനത്തെ അറിയിച്ചത്. അതേസമയം മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഡിസംബറില്‍ സര്‍ക്കാര്‍ വരുമാനത്തില്‍ 427 കോടി കുറഞ്ഞതായി ധനവകുപ്പിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. വിവിധ നികുതികളില്‍ നിന്നുള്ള വരുമാനത്തിലാണ് കുറവ് വന്നത്. വാണിജ്യ നികുതിയില്‍ മാത്രം 200 കോടിയുടെ കുറവ് വന്നു. കൂടാതെ വാണിജ്യനികുതിയുടെ ഭാഗമായ മദ്യവില്‍പനയില്‍ നിന്നുള്ള നികുതിയിനത്തില്‍ 27.3 ശതമാനം കുറഞ്ഞു. വാറ്റും വാറ്റിതര വാണിജ്യനികുതിയും ചേര്‍ന്ന് ഇത്തവണ ലഭിച്ച തുക 2242 കോടി രൂപയാണ്. 2015 ഡിസംബറില്‍ ഇത് 2442 കോടി രൂപയായിരുന്നു.

More

പുരുഷന്‍മാര്‍ മാത്രമുള്ള എല്‍ഡിഎഫ് പ്രകടനപത്രിക പ്രകാശനം; രൂക്ഷ വിമര്‍ശനവുമായി ഇടത് അനുഭാവികൾ

പുരുഷ മാനിഫെസ്‌റ്റോ…പുരുഷന്‍മാരില്‍ എഴുതപ്പെട്ട് പുരുഷന്‍മാര്‍ പ്രകാശനം ചെയ്ത ഫെസ്‌റ്റോ…ഇതിനപ്പുറം ഒന്നും പ്രതീക്ഷിക്കണ്ടല്ലോ എന്നാണ് ഒരു കമന്റ്

Published

on

എല്‍ഡിഎഫ് പ്രകടനപത്രികയുടെ പ്രകാശനത്തില്‍ സ്ത്രീകളെ പങ്കെടുപ്പിക്കാതെ പാര്‍ട്ടി. സംഭവത്തില്‍ ഇടത് പക്ഷക്കാരുള്‍പ്പടെ നിരവധിപേര്‍ വിമര്‍ശനവുമായി രംഗത്തെത്തി. മാധ്യമപ്രവര്‍ത്തകയായ കെ.കെ ഷാഹിന അടക്കമുള്ളവര്‍ വിമര്‍ശിച്ചു. ”എല്‍ഡിഎഫ് മാനിഫെസ്‌റ്റോ റിലീസ് ആണ്. ഇടത് പക്ഷക്കാരായ സുഹൃത്തുക്കള്‍ക്ക് ഇത് കണ്ടിട്ട് എന്ത് തോന്നുന്നു എന്നറിയാന്‍ താത്പര്യമുണ്ട്” എന്നാണ് ഷാഹിനയുടെ ഫേസ്ബുക്ക് പോസ്റ്റ്.

വിമര്‍ശനം ശരിവെച്ചുകൊണ്ട് നിരവധിപേര്‍ കമന്റ് ബോക്‌സില്‍ അഭിപ്രായം പറയുന്നുണ്ട്. പുരുഷ മാനിഫെസ്‌റ്റോ…പുരുഷന്‍മാരില്‍ എഴുതപ്പെട്ട് പുരുഷന്‍മാര്‍ പ്രകാശനം ചെയ്ത ഫെസ്‌റ്റോ…ഇതിനപ്പുറം ഒന്നും പ്രതീക്ഷിക്കണ്ടല്ലോ എന്നാണ് ഒരു കമന്റ്

സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍, എല്‍ഡിഎഫ് കണ്‍വീനര്‍ ടി.പി രാമകൃഷ്ണന്‍, ആന്റണി രാജു, അഹമ്മദ് ദേവര്‍കോവില്‍, മാത്യു ടി തോമസ് തുടങ്ങിയ നേതാക്കളാണ് പ്രകാശന ചടങ്ങില്‍ പങ്കെടുത്തത്.

Continue Reading

More

സുഹൃത്തുക്കള്‍ തമ്മില്‍ വാക്ക് തര്‍ക്കം; തിരുവനന്തപുരത്ത് 18 കാരന്‍ കുത്തേറ്റ് മരിച്ചു

സുഹൃത്തുക്കള്‍ തമ്മിലുള്ള വാക്ക് തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.

Published

on

തിരുവനന്തപുരത്ത് 18 കാരന്‍ കുത്തേറ്റ് മരിച്ചു. സുഹൃത്തുക്കള്‍ തമ്മിലുള്ള വാക്ക് തര്‍ക്കത്തെ തുടര്‍ന്ന് ചെങ്കല്‍ചൂള രാജാജി നഗര്‍ സ്വദേശി അലന്‍ ആണ് മരിച്ചത്. ഇന്ന് വൈകീട്ട് ആറുമണിയോടെയാണ് സംഭവം. സുഹൃത്തുക്കള്‍ തമ്മിലുള്ള വാക്ക് തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. തിരുവന്തപുരം മോഡല്‍ സ്‌കൂളില്‍ നടന്ന ഫുട്‌ബോള്‍ മത്സരത്തെ തുടര്‍ന്നുള്ള തകര്‍ക്കമാണ് അലന്റെ കൊലപാതകത്തില്‍ എത്തിയത്.

Continue Reading

More

രണ്ട് ഘട്ടമായി പരീക്ഷ; ഹയര്‍ സെക്കന്‍ഡറി ക്രിസ്മസ് പരീക്ഷ ടൈം ടേബിള്‍ പ്രസിദ്ധീകരിച്ചു

അവധിക്കുശേഷം ജനുവരി ആറിനാണ് അവസാന പരീക്ഷ.

Published

on

സംസ്ഥാനത്ത് ഹയര്‍ സെക്കന്‍ഡറി ക്രിസ്മസ് പരീക്ഷ ടൈം ടേബിള്‍ പ്രസിദ്ധീകരിച്ചു. രണ്ട് ഘട്ടമായാണ് ഇത്തവണ പരീക്ഷ നടക്കുന്നത്. ഡിസംബര്‍ 15 മുതല്‍ 23 വരെയാണ് ആദ്യഘട്ടം. അവധിക്കുശേഷം ജനുവരി ആറിനാണ് അവസാന പരീക്ഷ.

ഡിസംബര്‍ 24 മുതല്‍ ജനുവരി നാലുവരെയാണ് ക്രിസ്മസ് അവധി. നേരത്തെ ക്രിസ്മസ് അവധിക്ക് മുമ്പ് മുഴുവന്‍ പരീക്ഷകളും നടത്താനായിരുന്നു തീരുമാനം. തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്ന പശ്ചാത്തലത്തിലാണ് മാറ്റം.

Continue Reading

Trending