Connect with us

india

ബുന്‍യാദ് യൂത്ത്‌ലീഗ് ദേശീയ സംഘടനാ ക്യാമ്പയിന് ഉജ്ജ്വല തുടക്കം

Published

on

സംഘടിക്കുക ശക്തരാവുക എന്ന പ്രമേയത്തിൽ മുസ്ലിം യൂത്ത് ലീഗ് ദേശീയ കമ്മിറ്റി നടത്തുന്ന ‘ബുൻയാദ് ‘ സംഘടന ശാക്തീകരണ ക്യാമ്പയിൻ ഡൽഹി ഖാഇദെ മില്ലത്ത് സെന്ററിൽ മുസ്ലിം ലീഗ് ദേശീയ ഓർഗനനൈ സിംഗ് സെക്രട്ടറി ഇ ടി മുഹമ്മദ് ബഷീർ എം പി ഉൽഘാടനം ചെയ്തു. രാജ്യത്തിന്റെ പ്രധാന കേന്ദ്രങ്ങളിൽ യൂത്ത് ലീഗ് സംഘടന സംവിധാനം ശക്തിപ്പെട്ട് വരുന്നതിൽ സന്തോഷമുണ്ടെന്നും സംസ്ഥാന തലം മുതൽ യൂണിറ്റ് തലം വരെ പ്രവർത്തനങ്ങൾ വിപുലമാക്കാനും ക്രമപ്പെടുത്താനുമുള്ള ‘ബുൻയാദ്’ക്യാമ്പയിൻ അഭിനന്ദനാർഹമാണെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ ഫാസിസ്റ്റ് സർക്കാരിനെതീരെ ജനാധിപത്യ പ്രതിരോധം തീർക്കാൻ യൂത്ത് ലീഗ് മുന്നിൽ നിൽക്കണമെന്നും ഇ ടി മുഹമ്മദ് ബഷീർ എംപി പറഞ്ഞു. യൂത്ത് ലീഗ് ദേശീയ കമ്മിറ്റിയുടെ ഔദ്യോഗിക വെബ് സെറ്റിന്റെ ലോഞ്ചിംഗും ചടങ്ങിൽ നടന്നു. എല്ലാ സംസ്ഥാനങ്ങളിലും യൂത്ത് ലീഗ് സംസ്ഥാന ഘടകങ്ങൾ, ഉത്തരേന്ത്യയിൽ പിന്നോക്ക ജനവിഭാഗങ്ങൾ താമസിക്കുന്ന 100 ജില്ലകളിൽ ജില്ല കമ്മിറ്റികൾ, രാജ്യത്തെ പ്രധാന നഗരങ്ങളിളെല്ലാം കോർപ്പറേഷൻ കമ്മിറ്റികൾ, പാർടിക്ക് തിരഞ്ഞെടുപ്പ് സാധ്യതകൾ ഉള്ള 200 നിയമസഭ മണ്ഡലങ്ങളിൽ നിയോജക മണ്ഡലം കമ്മിറ്റികൾ, ഉത്തരേന്ത്യയിൽ 5000 യൂണിറ്റ് കമ്മിറ്റികൾ എന്നിവയാണ് ക്യാമ്പയിന്റെ പ്രധാന ലക്ഷ്യം. ഫെബ്രുവരി അഞ്ചിന് തുടങ്ങുന്ന ക്യാമ്പയിൻ ജൂലൈ 30 യൂത്ത് ലീഗ് ദിനത്തിൽ 5000 യൂണിറ്റ് കമ്മിറ്റി ഭാരവാഹികൾ പങ്കെടുക്കുന്ന സമ്മേളനത്തോടെയാണ് സമാപിക്കുക.

ആൾക്കൂട്ടക്കൊലപാതകങ്ങളിലൂടെയും ബുർഡോസർ രാജിലുടെയും കരിനിയമങ്ങളിലൂടെയും രാജ്യത്തെ മുസ്ലിം ന്യൂനപക്ഷങ്ങളെയും പിന്നോക്ക ദളിത് ജനവിഭാഗങ്ങളെയും മുഖ്യധാരയിൽ നിന്ന് അപ്രത്യക്ഷ വൽക്കരിക്കാനുള്ള ശ്രമങ്ങൾ നടക്കുന്ന കാലത്ത് ജനാധിപത്യ പ്രതിരോധത്തിലൂടെ അഭിമാനകരമായ അസ്തിത്വം ഉറപ്പാക്കാനുള്ള ഊർജം പകരുക എന്നതാണ് യൂത്ത് ലീഗ് ‘ബുൻയാദ്’ ക്യാമ്പയിൻ ലക്ഷ്യം വക്കുന്നത്. ആഗ്രയിൽ നടന്ന ഷാൻ എ മില്ലത്ത് രൂപം കൊടുത്ത കർമ്മ പദ്ധതികൾ നടപ്പിലാക്കുന്നതിന്റെ ഭാഗമായിട്ടാണ് യൂത്ത് ലീഗ് ദേശീയ കമ്മിറ്റി ബുൻയാദ് ക്യാമ്പയിൻ നടപ്പിലാക്കുന്നത്. യൂത്ത് ലീഗ് ദേശീയ പ്രസിഡന്റ് അഡ്വ.സർഫറാസ് അഹമ്മദ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ടിപി അശ്റഫലി സ്വാഗതവും സെക്രട്ടറി സികെ ശാക്കിർ നന്ദിയും പറഞ്ഞു.

ഓർഗനൈസിംഗ് സെക്രട്ടറി അഡ്വ.ഷിബു മീരാൻ ബുൻയാദ് ക്യാമ്പയിൻ വിശദീകരിച്ചു. മുസ്ലിം ലീഗ് സീനിയർ വൈസ്പ്രസിഡന്റ് എംപി അബ്ദുസ്സമദ് സമദാനി എംപി, ട്രഷറർ പിവി അബ്ദുൽ വഹാബ് എംപി, സെക്രട്ടറി അഡ്വ.ഹാരിസ് ബീരാൻ എംപി, അസിസ്റ്റന്റ് സെക്രട്ടറി ആസിഫ് അൻസാരി, ഡൽഹി സംസ്ഥാന പ്രസിഡന്റ് മൌലാന നിസാർ അഹമ്മദ്, ജനറൽ സെക്രട്ടറി ഇമ്രാൻ ഇജാസ്, ഹരിയാന സംസ്ഥാന പ്രസിഡന്റ് അസ്ഹറുദ്ധീൻ ചൗദരി, പ്രൊഫ ബഷീർ അഹമ്മദ് മീററ്റ്, യൂത്ത് ലീഗ് ദേശീയ വൈസ്പ്രസിഡന്റ് സജ്ജാദ് ഹുസൈൻ അക്തർ ബീഹാർ, സെക്രട്ടറി സാജിദ് നടുവണ്ണൂർ, യുപി സംസ്ഥാന പ്രസിഡന്റ് കുമെയിൽ അൻസാരി, സെക്രട്ടറി ആഷിഖ് ഇലാഹി, പശ്ചിമ ബംഗാൾ സംസ്ഥാന യൂത്ത് ലീഗ് പ്രസിഡന്റ് മുഹമ്മദ് സജ്ജാദ്, ഡൽഹി സംസ്ഥാന യൂത്ത് ലീഗ് പ്രസിഡന്റ് ശഹഷാദ് അബ്ബാസി, ഹരിയാന സംസ്ഥാന യൂത്ത് ലീഗ് പ്രസിഡന്റ് അഡ്വ.മൻസൂർ അഹമ്മദ്, സെക്രട്ടറി അഡ്വ.സലീം ഹുസൈൻ, എംഎസ്എഫ് ദേശീയ ട്രഷറർ അതീബ് ഖാൻ, കെഎംസിസി ഡൽഹി സെക്രട്ടറി കെ.കെ മുഹമ്മദ് ഹലിം സംസാരിച്ചു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

മേഘാലയയിലെ കൽക്കരി ഖനിയിൽ സ്ഫോടനം; 10 തൊഴിലാളികൾ മരിച്ചു

രിച്ചവരിൽ ഭൂരിഭാഗവും അസമിൽ നിന്നുള്ള കുടിയേറ്റ തൊഴിലാളികളാണെന്നാണ് സംശയം.

Published

on

മേഘാലയയിൽ കൽക്കരി ഖനിയിലുണ്ടായ അപകടത്തിൽ 10 തൊഴിലാളികൾ മരിച്ചു. ഈസ്റ്റ് ജയന്തിയ ഹിൽസ് ജില്ലയിൽ പ്രവർത്തിച്ചിരുന്ന അനധികൃത ഖനിയിലാണ് ഡൈനാമിറ്റ് ഉപയോഗിച്ച് സ്ഫോടനം നടത്തിയതിനെ തുടർന്ന് അപകടമുണ്ടായത്. സ്ഫോടനം പ്രദേശത്ത് പരിഭ്രാന്തി പരത്തി. മരിച്ചവരിൽ ഭൂരിഭാഗവും അസമിൽ നിന്നുള്ള കുടിയേറ്റ തൊഴിലാളികളാണെന്നാണ് സംശയം. സ്ഫോടനത്തെ തുടർന്ന്
മേഘാലയ പൊലീസ് ഉടൻ തന്നെ രക്ഷാപ്രവർത്തനം ആരംഭിച്ചിരുന്നു.

മരിച്ചവരിൽ ഒരാൾ കതിഗരയിലെ ബിഹാര ഗ്രാമത്തിൽ നിന്നുള്ളയാളാണെന്നാണ് സ്ഥിരീകരിച്ചു. മരിച്ച മറ്റ് തൊഴിലാളികളെ തിരിച്ചറിയാനും അവരുടെ കുടുംബങ്ങളെ അറിയിക്കാനും ആരംഭിച്ചിട്ടുണ്ട്. മേഘാലയയിലെ കൽക്കരി ഖനികളിലെ അപകടകരമായ തൊഴിൽ സാഹചര്യങ്ങളെക്കുറിച്ചുള്ള ആശങ്കകൾ ഈ സംഭവം വീണ്ടും ഉയർത്തിയിട്ടുണ്ട്. രക്ഷാപ്രവർത്തനങ്ങൾ ഇപ്പോഴും തുടരുകയാണ്.

 

Continue Reading

india

മോദി സ്പീക്കറുടെ പിറകിൽ ഒളിക്കുകയാണ്, മൂന്നു വനിതകൾ നിന്നപ്പോൾ സഭയിലേക്ക് വരാൻ ധൈര്യമില്ല: പ്രിയങ്ക ഗാന്ധി

Published

on

ന്യൂഡൽഹി: രാഹുൽ ഗാന്ധിയെ സംസാരിക്കാൻ അനുവദിക്കാത്തതിലുള്ള പ്രതിപക്ഷ പ്രതിഷേധത്തിൽ രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിനുള്ള മറുപടി പ്രസംഗം റദ്ദാക്കേണ്ടി വന്ന സംഭവത്തിൽ രൂക്ഷ വിമർശനവുമായി പ്രിയങ്ക ഗാന്ധി എം.പി. ലോകസഭ സ്പീക്കർ ഓം ബിർളക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമെതിരെയായിരുന്നു പ്രിയങ്കയുടെ വിമർശനം.

പ്രധാനമന്ത്രി നരേന്ദ്ര മോദി സ്പീക്കറുടെ പിറകിൽ ഒളിക്കുകയാണെന്നും മൂന്നു വനിതകൾ നിലയുറപ്പിച്ചപ്പോൾ ലോകസഭയിലേക്ക് വരാനും മറുപടി പറയാനുമുള്ള ധൈര്യം പ്രധാനമന്ത്രിക്ക് ഇല്ലാതായെന്നും പ്രിയങ്ക ഗാന്ധി വിമർശിച്ചു. സഭയിലേക്ക് വരരുതെന്ന് മോദിക്ക് നിർദേശം നൽകിയതു കൊണ്ടാണ് അദ്ദേഹം വരാതിരുന്നതെന്ന സ്പീക്കറുടെ പ്രസ്താവനക്ക് പിന്നാലെയായിരുന്നു മാധ്യമങ്ങളോടുള്ള പ്രിയങ്കയുടെ പ്രതികരണം.

പ്രധാനമന്ത്രിയെ ഉപദ്രവിക്കുക എന്ന ഉദ്ദേശ്യത്തോടെ കോൺഗ്രസ് എം.പിമാർ അദ്ദേഹത്തിന്‍റെ ഇരിപ്പിടത്തിന് സമീപം തടിച്ചുകൂടിയെന്ന ആരോപണം പ്രിയങ്ക തള്ളിക്കളഞ്ഞു. സ്പീക്കർ ഓം ബിർള വ്യാഴാഴ്ച കോൺഗ്രസ് പാർട്ടിക്കെതിരെ വ്യാപക വിമർശനം നടത്തിയതിന് പിന്നാലെയാണ് പ്രിയങ്കയുടെ പ്രതികരണം.

അവർ എന്തിനെയാണ് ഭയപ്പെടുന്നത്. ഒരു പുസ്തകത്തെയാണോ, എപ്സ്റ്റീൻ ഫയലുകളെക്കുറിച്ചാണോ അതോ കർഷകർ കഷ്ടപ്പെടുന്ന ഇന്ത്യ-യുഎസ് കരാറിനെക്കുറിച്ച് നമ്മൾ അവരെ ചോദ്യം ചെയ്യുന്നതാണോ എന്നും പ്രിയങ്ക ചോദിച്ചു.

Continue Reading

india

‘പുസ്തകം ഉദ്ധരിക്കുന്നതില്‍ നിന്ന് പ്രതിപക്ഷ നേതാവിനെ തടയാനാവില്ല’: കോണ്‍ഗ്രസ് എംപി കാര്‍ത്തി ചിദംബരം

പൊതുസമൂഹത്തില്‍ ലഭ്യമായ വിവരങ്ങള്‍ സഭയില്‍ പറയുന്നതില്‍ നിന്ന് പ്രതിപക്ഷ നേതാവിനെ തടയാന്‍ സര്‍ക്കാരിന് കഴിയില്ലെന്ന് കാര്‍ത്തി ചിദംബരം പറഞ്ഞു.

Published

on

ന്യൂഡല്‍ഹി: മുന്‍ കരസേനാ മേധാവി ജനറല്‍ എം.എം. നരവനെയുടെ പ്രസിദ്ധീകരിക്കാത്ത ആത്മകഥാ പുസ്തകം ലോക്‌സഭയില്‍ ഉദ്ധരിക്കാനുള്ള പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ നീക്കത്തെ പിന്തുണച്ച് കോണ്‍ഗ്രസ് എംപി കാര്‍ത്തി ചിദംബരം. പൊതുസമൂഹത്തില്‍ ലഭ്യമായ വിവരങ്ങള്‍ സഭയില്‍ പറയുന്നതില്‍ നിന്ന് പ്രതിപക്ഷ നേതാവിനെ തടയാന്‍ സര്‍ക്കാരിന് കഴിയില്ലെന്ന് കാര്‍ത്തി ചിദംബരം പറഞ്ഞു.

ആധുനിക കാലത്ത് പുസ്തകം ഭൗതികമായി അച്ചടിക്കുന്നത് മാത്രമല്ല പ്രസിദ്ധീകരണമെന്നും ഇ-പബ്ലിക്കേഷനുകളും പുസ്തകത്തിലെ പ്രസക്ത ഭാഗങ്ങള്‍ ഇന്റര്‍നെറ്റില്‍ വരുന്നതും പ്രസിദ്ധീകരണത്തിന്റെ പരിധിയില്‍ വരുമെന്നും അദ്ദേഹം പറഞ്ഞു. പുസ്തകത്തില്‍ സര്‍ക്കാരിനെ പ്രതിരോധത്തിലാക്കുന്ന സത്യങ്ങള്‍ ഉള്ളതിനാലാണ് ഭരണപക്ഷം ഇതിനെ എതിര്‍ക്കുന്നതെന്ന് ചിദംബരം ആരോപിച്ചു.

പുസ്തകത്തിലെ വിവരങ്ങള്‍ തെറ്റാണെങ്കില്‍ അത് തിരുത്തേണ്ടത് നരവനെ മാത്രമാണെന്നും അദ്ദേഹമല്ലാതെ മറ്റാര്‍ക്കും അത് നിഷേധിക്കാനാവില്ലെന്നും ചിദംബരം കൂട്ടിച്ചേര്‍ത്തു.

ജനറല്‍ നരവനെയുടെ ‘ഫോര്‍ സ്റ്റാര്‍സ് ഓഫ് ഡെസ്റ്റിനി’ (Four Stars of Destiny) എന്ന പുസ്തകത്തിലെ ചൈനീസ് കടന്നുകയറ്റവുമായി ബന്ധപ്പെട്ട ഭാഗങ്ങള്‍ രാഹുല്‍ ഗാന്ധി സഭയില്‍ ഉദ്ധരിക്കാന്‍ ശ്രമിച്ചത് വലിയ പ്രതിഷേധത്തിന് കാരണമായിരുന്നു. ഈ പുസ്തകം പ്രസിദ്ധീകരിക്കാന്‍ സര്‍ക്കാര്‍ ഇതുവരെ അനുമതി നല്‍കിയിട്ടില്ല.

 

Continue Reading

Trending