Connect with us

kerala

കരിപ്പൂരില്‍ സ്വര്‍ണ്ണ കവര്‍ച്ച; സി.പി.എം. ബ്രാഞ്ച് സെക്രട്ടറിയടക്കമുള്ള സംഘം പിടിയില്‍

ജില്ലാ പൊലീസ് മേധാവിക്ക് രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ പ്രത്യേക പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്.

Published

on

കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വിദേശത്ത് വന്ന യാത്രക്കാരനെ തട്ടിക്കൊണ്ട് പോയി സ്വര്‍ണ്ണവും പണവും കവര്‍ച്ച ചെയ്യാന്‍ പദ്ധതിയിട്ട വന്‍ സംഘം പൊലീസ് പിടിയിലായി.ഒരു സ്ത്രീ ഉള്‍പ്പെടെ 14 പേരെയാണ് കരിപ്പൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ജില്ലാ പൊലീസ് മേധാവിക്ക് രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ പ്രത്യേക പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്. ഞായറാഴ്ച രാത്രിയാണ് സംഭവം. വിമാനത്താവളത്തിലെ പാര്‍ക്കിങ് ഏരിയയിലും അന്താരാഷ്ട്ര ആഗമന ടെര്‍മിനനിലും വിവിധ സംഘങ്ങളായി നി ലയുറപ്പിച്ച സംഘത്തെ സംശയം തോന്നിയ പൊലീസ് ചോദ്യം ചെയ്തതോടെയാണ് ഇവര്‍ പൊലീസ് പിടിയിലാവുന്നത്. കവര്‍ച്ചാ സംഘം ഉപയോഗിച്ച രണ്ട് ഇന്നോവ കാറുകളും ഒരു സ്‌കൂട്ടറും പൊലീസ് പിടിച്ചെടുത്തു.

കര്‍ണാടക വിരാജ്പേട്ട സ്വദേശിയായ എന്‍.എ അഭിഷേക്. (31),കണ്ണൂര്‍ മുഴക്കുന്ന് സ്വദേശി കെ.പി ജുനൈദ് (27), കാക്കയംങ്ങാട്,മുഴക്കുന്ന് സ്വദേശികളായ വി.ശരത്(35),കെ.കെ കനഗരാജ് (28), കെ. കെ അക്ഷയ്(26),കെ.ധനീഷ് (29), തില്ലങ്കേരി സ്വദേശി ടി.രഞ്ജിത്ത് (41),ചക്കരക്കല്ല് സ്വദേശി താജുദ്ധീന്‍(32), വാരം സ്വദേശി ഷാരോണ്‍(23), കുത്തു പറമ്പ് സ്വദേശി കെ.സ്വരലാല്‍ (38) തിരൂര്‍,പുതിയകടപ്പുറം സ്വദേശി റിയാസ് (29), ബേപ്പൂര്‍ സ്വദേശി പി.സുജിത്ത് (26), വളാഞ്ചേരി തിരുവേഗപുര സ്വദേശി എ.കെ ഇര്‍ഫാന്‍ (26) എന്നിവരാണ് പിടിയിലായ പ്രതികള്‍.

നിലവില്‍ സഊദിയില്‍ ജോലി ചെയ്യുന്ന കണ്ണൂര്‍ പടന്നോട്ട് സ്വദേശി കൈപ്പേകണ്ടി അന്‍സാര്‍,പരപ്പനങ്ങാടി പുത്തന്‍കടപ്പുറം സ്വദേശി അലി അക്ബര്‍ എന്നിവരുടെ നിര്‍ദേശപ്രകാരമാണ് കവര്‍ച്ചാ സംഘം കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയത്.
കവര്‍ച്ചക്കുള്ള ആസൂത്രണവും തയ്യാറെടുപ്പും നടത്തുന്ന വാട്‌സാപ്പ് ചാറ്റ് ഇവരുടെ ഫോണില്‍ നിന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇവരുടെ കയ്യില്‍ നിന്നും 14 മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തു.കേസില്‍ വിശദമായ തുടരന്വേഷണം നടന്നുവരുന്നതായി പൊലീസ് പറഞ്ഞു. പിടിയിലായ കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ളവര്‍ സി.പി.എം. അനുഭാവികളാണ്. ശരത് വട്ടപ്പൊയില്‍ ബ്രാഞ്ച് സെക്രട്ടറിയാണ്.

 

Advertisement

kerala

കെഎസ്ആര്‍ടിസിയില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര; ആദ്യ 100 ദിവസം ഓര്‍ഡിനറി ബസുകളില്‍ മാത്രം

മുഖ്യമന്ത്രി – ഗതാഗതമന്ത്രി കൂടിക്കാഴ്ചയില്‍ ധാരണ

Published

on

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി ബസുകളില്‍ സ്ത്രീകള്‍ക്കായി പ്രഖ്യാപിച്ച സൗജന്യ യാത്രാ പദ്ധതി ആദ്യ ഘട്ടത്തില്‍ ഓര്‍ഡിനറി ബസുകളില്‍ മാത്രം നടപ്പിലാക്കാന്‍ തീരുമാനം. മുഖ്യമന്ത്രി വി.ഡി. സതീശനും ഗതാഗത മന്ത്രി സി.പി. ജോണും തമ്മില്‍ സെക്രട്ടറിയേറ്റില്‍ നടത്തിയ നിര്‍ണായക കൂടിക്കാഴ്ചയിലാണ് ധാരണയായത്. ജൂണ്‍ 15 മുതല്‍ കെ.എസ്.ആര്‍.ടി.സി ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യയാത്ര ഉറപ്പാക്കുമെന്ന് സര്‍ക്കാര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ തുടര്‍നടപടികളുടെ ഭാഗമായാണ് ഈ തീരുമാനം.

പദ്ധതിയുടെ ആദ്യ 100 ദിവസങ്ങളില്‍ ഓര്‍ഡിനറി ബസുകളില്‍ മാത്രമായിരിക്കും സൗജന്യ യാത്ര. ഈ 100 ദിവസങ്ങളിലെ ലാഭനഷ്ട കണക്കുകള്‍ കൃത്യമായി പഠിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ഗതാഗത കമ്മീഷണറോട് ആവശ്യപ്പെടും. നിലവില്‍ ഒരൊറ്റ ഓര്‍ഡിനറി ബസ് പോലുമില്ലാത്ത നിയമസഭാ മണ്ഡലങ്ങളില്‍ പുതിയ ബസുകള്‍ സര്‍വീസ് നടത്തുന്ന കാര്യം സര്‍ക്കാര്‍ ആലോചിക്കും. മറ്റ് യാതൊരുവിധ മാനദണ്ഡങ്ങളും ഇല്ലാതെ എല്ലാ സ്ത്രീകള്‍ക്കും ഈ സൗജന്യ യാത്ര ലഭ്യമാകും. പദ്ധതിയുടെ സാമ്പത്തിക ചിലവ് പൂര്‍ണ്ണമായും സര്‍ക്കാര്‍ വഹിക്കുമെന്നതിനാല്‍ കോര്‍പ്പറേഷന് ഇത് ബാധ്യതയാകില്ലെന്നാണ് റിപ്പോര്‍ട്ട്.

 

Continue Reading

kerala

സംസ്ഥാനത്ത് മഴ കനക്കുന്നു; മൂന്നിടത്ത് ഓറഞ്ച് അലേര്‍ട്ട്

കേരള-ലക്ഷദ്വീപ്- കര്‍ണാടക തീരങ്ങളില്‍ ചൊവ്വാഴ്ച വരെ മത്സ്യബന്ധനത്തിന് വിലക്കുണ്ട്.

Published

on

സംസ്ഥാനത്ത് അതിശക്തമായ മഴ തുടരും. ഇന്ന് എല്ലാ ജില്ലകളിലും മുന്നറിയിപ്പുണ്ട്. മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്. കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും മറ്റ് ജില്ലകളിലെല്ലാം യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

എറണാകുളം, കോട്ടയം ഉള്‍പ്പടെയുള്ള ജില്ലകളില്‍ രാത്രി കനത്ത മഴ ലഭിച്ചിരുന്നു. കൊച്ചിയില്‍ പലയിടത്തും വെള്ളക്കെട്ടുണ്ടായി. ഇടുക്കിയില്‍ രാത്രി യാത്രക്ക് നിരോധനമുണ്ട്. അടുത്ത മൂന്ന് മണിക്കൂറില്‍ ഇടുക്കിയിലും മലപ്പുറത്തും അതിശക്തമായ മഴ ലഭിക്കുമെന്ന് മുന്നറിയിപ്പുണ്ട്. ശക്തമായ മഴയെ തുടര്‍ന്ന് സാങ്കേതിക സര്‍വകലാശാല ഇന്ന് നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

കേരള-ലക്ഷദ്വീപ്- കര്‍ണാടക തീരങ്ങളില്‍ ചൊവ്വാഴ്ച വരെ മത്സ്യബന്ധനത്തിന് വിലക്കുണ്ട്. മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 60 കിലോമീറ്റര്‍ വരെയും വേഗതയില്‍ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

 

Advertisement
Continue Reading

kerala

ചന്ദ്രികയുടെ പ്രത്യേക ലോകകപ്പ് പതിപ്പ് ‘ഫ്രീകിക്ക്’ സാദിഖലി ശിഹാബ് തങ്ങൾ പ്രകാശനം ചെയ്തു

Published

on

കോഴിക്കോട്: അമേരിക്കയിലും മെക്സിക്കോയിലും കാനഡയിലുമായി ഫിഫ ലോകകപ്പ് ഫുട്ബോൾ ആരംഭിക്കാൻ നാലു നാൾ മാത്രം ബാക്കിനിൽക്കെ ലോകകപ്പിൻ്റെ സമ്പൂർണ്ണ വിശേഷങ്ങളുമായി ചന്ദ്രികയുടെ പ്രത്യേക ലോകകപ്പ് പതിപ്പ്-ഫ്രീകിക്ക് പ്രകാശീതമായി. മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡണ്ടും മുസ്‌ലിം പ്രിൻ്റിംഗ് ആൻഡ് പബ്ലിഷിംഗ് കമ്പനി മാനേജിംഗ് ഡയരക്ടറുമായ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളാണ് പ്രകാശനകർമം നിർവഹിച്ചത്.ലോകകപ്പ് വിശേഷങ്ങൾ എന്നും വായനാലോകത്തിന് മനോഹരമായി സമർപ്പിക്കാറുള്ള ചന്ദ്രികയുടെ കായിക പാരമ്പര്യം മഹത്തരമാണെന്ന് തങ്ങൾ പറഞ്ഞു. ഇത്തവണ കൂടുതൽ ടിമുകൾ ലോകകപ്പിനുണ്ട്. അതിനാൽ തന്നെ മൽസരങ്ങൾ ആവേശകരമാവുമെന്നും അദ്ദേഹം പറഞ്ഞു. ചന്ദ്രികയുടെ ചുമതലയുള്ള മുസ്ലിം ലിഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് ഉമ്മർ പാണ്ടികശാല അധ്യക്ഷനായിരുന്നു. പത്രാധിപർ കമാൽ വരദ്ദൂർ ആമുഖപ്രഭാഷണം നടത്തി. അഡ്‌മിനിസ്ട്രേറ്റിവ് ഓഫിസർ കെ.എം സൽമാൻ, കോഴിക്കോട് റസി എഡിറ്റർ ലുക്മാൻ മമ്പാട്, മാർക്കറ്റിംഗ് മാനേജർ നബീൽ തങ്ങൾ, സിറാജ് എരഞ്ഞിക്കൽ തുടങ്ങിയവർ സംബന്ധിച്ചു

Continue Reading

Trending