kerala
കാലിക്കറ്റ് സര്‍വകലാശാല ഡിപ്പാര്‍ട്ട്‌മെന്റ് യൂണിയന്‍ തെരഞ്ഞെടുപ്പ് റദ്ദാക്കി വിസി
തെരഞ്ഞെടുപ്പ് പൂര്‍ത്തിയായ സാറ്റലൈറ്റ് ക്യാമ്പസുകളിലെ യൂണിയനുകളുടെ പ്രവര്‍ത്തനം തല്‍ക്കാലം നിര്‍ത്തിവെക്കാനും വിസി നിര്‍ദ്ദേശം നല്‍കി.
കാലിക്കറ്റ് സര്‍വകലാശാല ഡിപ്പാര്‍ട്ട്‌മെന്റ് യൂണിയന്‍ തെരഞ്ഞെടുപ്പ് റദ്ദാക്കി വിസി. റിട്ടേണിംഗ് ഓഫീസറുടെ ഒപ്പും സീരിയല്‍ നമ്പറുമില്ലാതെ ബാലറ്റ് പേപ്പര്‍ നല്‍കിയത് ചട്ട വിരുദ്ധമെന്ന് ചൂണ്ടികാട്ടിയാണ് നടപടി. അതേസമയം, തെരഞ്ഞെടുപ്പ് പൂര്‍ത്തിയായ സാറ്റലൈറ്റ് ക്യാമ്പസുകളിലെ യൂണിയനുകളുടെ പ്രവര്‍ത്തനം തല്‍ക്കാലം നിര്‍ത്തിവെക്കാനും വിസി നിര്‍ദ്ദേശം നല്‍കി.
അതോടൊപ്പം കോളേജുകളിലെ തെരഞ്ഞെടുപ്പില്‍ ബാലറ്റ് പേപ്പറില്‍ ക്രമനമ്പര്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടോ എന്ന് അന്വേഷിക്കാന്‍ നിര്‍ദ്ദേശം നല്‍കി. വിഷയത്തില്‍ ഗവര്‍ണര്‍ വിസി യെ നേരിട്ട് വിളിപ്പിച്ച് വിശദീകരണം തേടിയിരുന്നു.
kerala
അട്ടപ്പാടിയില്‍ ചുമരിടിഞ്ഞ് വീണ് രണ്ടു കുട്ടികള്‍ക്ക് ദാരുണാന്ത്യം.
2016 ല്‍ സര്‍ക്കാര്‍ അനുവദിച്ച വീടാണ് നിര്‍മാണം പൂര്‍ത്തിയാവാത്ത അവസ്ഥയിലുണ്ടായിരുന്നത്.
അട്ടപ്പാടിയില്‍ നിര്‍മാണം പൂര്‍ത്തിയാക്കാത്ത വീടിന്റെ ചുമരിടിഞ്ഞ് വീണ് രണ്ടു കുട്ടികള്‍ക്ക് ദാരുണാന്ത്യം. കരുവാര ഉന്നതിയില്‍ വൈകീട്ട് നാലു മണിയോടെയായിരുന്നു അപകടം. വീടിന്റെ സണ്‍ഷെയ്ഡില്‍ കളിക്കുന്നതിനിടെയാണ് ചുമരിടിഞ്ഞ് വീണ് സഹോദരങ്ങളായ ആദി (7), അജ്‌നേഷ് (4) എന്നിവര്‍ മരിച്ചത്. ഇവരുടെ കൂടെയുണ്ടായിരുന്ന ബന്ധുവായ അഭിനയ എന്ന കുട്ടിക്ക് ഗുരുതരമായി പരുക്കേറ്റു. 8 വര്‍ഷമായി ഈ വീട് ഉപയോഗശൂന്യമായി കിടക്കുകയായിരുന്നുവെന്നാണ് വിവരം.
കുട്ടികള്‍ സാധാരണയായി ഈ വീട്ടില്‍ കളിക്കാനായി പോകാറുണ്ടായിരുന്നു എന്നാണ് വിവരം. അജയ് – ദേവി ദമ്പതികളുടെ മക്കളാണ് മരിച്ച ആദിയും അജ്‌നേഷും. മരിച്ച 2 കുട്ടികളും സീങ്കര സെന്റ് ജോര്‍ജ് എല്‍പി സ്‌കൂളിലെ വിദ്യാര്‍ഥികളാണ്. 2016 ല്‍ സര്‍ക്കാര്‍ അനുവദിച്ച വീടാണ് നിര്‍മാണം പൂര്‍ത്തിയാവാത്ത അവസ്ഥയിലുണ്ടായിരുന്നത്. കുട്ടികള്‍ കളിക്കുന്നതിനിടെ വീടിന്റെ വാര്‍പ്പ് സ്ലാബ് തകര്‍ന്നു വീഴുകയായിരുന്നുവെന്നാണ് വിവരം. പരുക്കേറ്റ കുട്ടിയെ തൃശൂര്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റിയിട്ടുണ്ട്. മുഡുക ഗോത്ര ഉന്നതിയാണ് കരുവാര.
മുക്കാലിയില്‍ നിന്ന് നാലു കിലോമീറ്റര്‍ അകലെ ഉള്‍വനത്തിലാണ് കരുവാര ഉന്നതി. അപകടം നടന്നതിനു പിന്നാലെ കുട്ടികളെ ആശുപത്രിയിലെത്തിക്കാന്‍ വൈകി. സ്‌കൂട്ടറിലാണ് കുട്ടികളെ വനംവകുപ്പിന്റെ ഓഫിസിലേക്കും അവിടെ നിന്ന് വാഹനത്തില്‍ ആശുപത്രിയിലും എത്തിച്ചത്. മൃതദേഹങ്ങള്‍ കോട്ടത്തറ ട്രൈബല്‍ ആശുപത്രിയില്‍. മൊബൈല്‍ സിഗ്‌നല്‍ സംവിധാനം ലഭ്യമല്ലാത്ത ഇടമാണ് അപകടം നടന്ന കരുവാര ഉന്നതി. അതിനാല്‍ തന്നെ അപകട വിവരം പുറത്തറിയാന്‍ വൈകി.
kerala
എസ്.ഐ.ആർ ബൂത്ത് തലത്തിൽ യൂത്ത് വിജിലൻ്റ് ടീമിനെ സജ്ജമാക്കാൻ യൂത്ത് ലീഗ്
ഇതുമായി ബന്ധപ്പെട്ടുണ്ടാകുന്ന സംശയങ്ങൾ ദുരീകരിക്കാനും വോട്ടർമാർക്ക് സഹായം നൽകുന്നതിനുമായി വാർഡ് / ശാഖ / യൂണിറ്റ് കമ്മറ്റികളുടെ നേതൃത്വത്തിൽ യൂത്ത് വിജിലൻ്റ് ടീം രൂപീകരിക്കാൻ മുസ്‌ലിം യുത്ത് ലീഗ് സംസ്ഥാന കമ്മിറ്റി യോഗം തീരുമാനിച്ചു.
കോഴിക്കോട് : ദേശീയ തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ച സ്പെഷ്യൽ ഇൻ്റൻസീവ് റിവിഷൻ (എസ്.ഐ. ആർ) നടപടികൾ ജനങ്ങൾക്കിടയിൽ വലിയ ആശങ്ക നില നിൽക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ടുണ്ടാകുന്ന സംശയങ്ങൾ ദുരീകരിക്കാനും വോട്ടർമാർക്ക് സഹായം നൽകുന്നതിനുമായി വാർഡ് / ശാഖ / യൂണിറ്റ് കമ്മറ്റികളുടെ നേതൃത്വത്തിൽ യൂത്ത് വിജിലൻ്റ് ടീം രൂപീകരിക്കാൻ മുസ്‌ലിം യുത്ത് ലീഗ് സംസ്ഥാന കമ്മിറ്റി യോഗം തീരുമാനിച്ചു. ഓരോ ബൂത്തിലും രണ്ട് വീതം ആളുകയാണ് ഇതിനായി നിയോഗിക്കുക. മുഴുവൻ വോട്ടർമാരുടെയും പേര് ലിസ്റ്റിൽ വരുത്തുന്നതിനാവശ്യമായ പരിശീലനം പഞ്ചായത്ത് കമ്മറ്റികളുടെ നേതൃത്വത്തിൽ യൂത്ത് വിജിലൻ്റ് ടീമിന് നൽകും. ഓരോ വാർഡിലും ആവശ്യമായ ഇടപെടലുകൾ നടത്താൻ യൂത്ത് ലീഗ് കമ്മറ്റികൾ നേതൃത്വം നൽകുകയും ചെയ്യും.
ആസന്നമായ തദ്ദേശ സ്വയം ഭരണ തെരെഞ്ഞെടുപ്പില്‍ യൂ.ഡി.എഫ് സ്ഥാനാര്‍ത്ഥികളുടെ മികച്ച വിജയം ഉറപ്പ് വരുത്തുന്നതിന് മുഴുവന്‍ യൂത്ത് ലീഗ് പ്രവര്‍ത്തകരും കര്‍മ്മ രംഗത്തിറങ്ങാന്നും യോഗം അഭ്യര്‍ത്ഥിച്ചു. സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് സ്വാഗതവും ട്രഷറര്‍ പി. ഇസ്മായില്‍ നന്ദിയും പറഞ്ഞു. ഫൈസല്‍ ബാഫഖി തങ്ങള്‍, ടി.പി.എം ജിഷാന്‍, അഡ്വ. ഷിബു മീരാന്‍ പ്രസംഗിച്ചു.
അസീസ് കളത്തൂര്‍, സഹീര്‍ ആസിഫ്, സി.എച്ച് ഫസല്‍, ടി. മൊയ്തീന്‍ കോയ, ശരീഫ് കൂറ്റുര്‍, മുസ്തഫ അബ്ദുള്‍ ലത്തീഫ്, പി.എം മുസ്തഫ തങ്ങള്‍, പി.എ സലീം, ഷാഫി കാട്ടില്‍, ഷിബി കാസിം, ടി.ഡി കബീര്‍, സി. ജാഫര്‍ സാദിഖ്, എ. സിജിത്ത് ഖാന്‍, റഫീഖ് കൂടത്തായി, ബാവ വിസപ്പടി, ഗുലാം ഹസ്സന്‍ ആലംഗീര്‍, കുരിക്കള്‍ മുനീര്‍, കെ.എം ഖലീല്‍, കെ.എം ഫവാസ്, ശരീഫ് സാഗര്‍, ഷബീര്‍ ഷാജഹാന്‍, പി.വി അഹമ്മദ് സാജു ചര്‍ച്ചയില്‍ പങ്കെടുത്തു
kerala
കോഴിക്കോട് അക്യുപങ്ചര്‍ ക്യാമ്പ് സംഘാടകര്‍ക്കെതിരെ ആക്രമണം
നേരത്തെ അക്യുപങ്ചര്‍ ചികിത്സക്ക് പിന്നാലെ കുറ്റിയാടിയില്‍ യുവതി മരിച്ചിരുന്നു.
കോഴിക്കോട് അക്യുപങ്ചര്‍ ക്യാമ്പ് സംഘാടകര്‍ക്കെതിരെ ആക്രമണം. ആക്രമണത്തില്‍ സംഘാടകര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. കുറ്റിയാടിയില്‍ അക്യുഷ് അക്യുപങ്ചര്‍ എന്ന സ്ഥാപനം നടത്തിയ ക്യാമ്പിലേക്കാണ് പ്രതിഷേധവുമായി നാട്ടുകാര്‍ എത്തിയത്. നേരത്തെ അക്യുപങ്ചര്‍ ചികിത്സക്ക് പിന്നാലെ കുറ്റിയാടിയില്‍ യുവതി മരിച്ചിരുന്നു.
നേരത്തെ അക്യുപങ്ചര്‍ ചികിത്സയെ തുടര്‍ന്ന് മരിച്ച യുവതിയുടെ ബന്ധുക്കളാണ് ആക്രമണത്തിന് പിന്നിലെന്ന് പരിക്കേറ്റവര്‍ ആരോപിച്ചു. ഇന്ന് രാവിലെ 9 മണിക്കാണ് അക്യുഷ് അക്യുപങ്ചര്‍ എന്ന സ്ഥാപനം കുറ്റിയാടിയില്‍ ഒരു ക്യാമ്പ് സംഘടിപ്പിച്ചത്. ഈ ക്യാമ്പിലേക്ക് 11:30ഓടെ നാട്ടുകാര്‍ എത്തിച്ചേരുകയായിരുന്നു. അക്യുപങ്ചര്‍ ചികിത്സ മൂലമാണ് യുവതി മരിച്ചതെന്ന ആരോപണം നേരത്തെ തന്നെ ഉയര്‍ന്നിരുന്നു. ഇതിന്റെ പേരില്‍ പ്രതിഷേധങ്ങളും സംഘടിപ്പിച്ചിരുന്നു.
ക്യാമ്പ് സംഘടിപ്പിച്ച ഫെമിന എന്ന യുവതിക്കാണ് ഈ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റത്. കൈയ്ക്കും മുഖത്തിനും പരിക്കേറ്റ ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ കുറ്റിയാടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
-
kerala3 days ago‘അമ്മൂമ്മ കുഞ്ഞിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയത്’; അങ്കമാലിയിലെ കുഞ്ഞിന്റേത് കൊലപാതകമെന്ന് സ്ഥിരീകരണം
-
News3 days agoഇന്ത്യഓസീസ് ട്വന്റി20 പരമ്പരയില്‍ ആവേശം; കറാറയില്‍ നാലാം മത്സരം ഇന്ന്
-
News3 days agoസൂപ്പര്‍ കപ്പില്‍ നിര്‍ണായക പോരാട്ടം; സെമിയിലേക്ക് ഒരു സമനില മതി ബ്ലാസ്റ്റേഴ്സിന്
-
News3 days agoതൃശൂരില്‍ ദാരുണ അപകടം; ലോറിയില്‍ ബൈക്കിടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു
-
News3 days agoഏഷ്യന്‍ കപ്പ് യോഗ്യതയ്ക്കുള്ള ഇന്ത്യന്‍ സാധ്യതാ ടീം പ്രഖ്യാപിച്ചു; ഛേത്രിയും സഹലും പുറത്ത്
-
india3 days agoറെയില്‍വേയുടെ അനാസ്ഥയില്‍ യാത്രക്കാരന് മരിച്ചു
-
News3 days agoഗൂഗ്ള്‍ മാപ്സില്‍ വിപ്ലവം; ജെമിനി എ.ഐ.യുമായി സംഭാഷണരീതിയിലേക്ക് മാറ്റം
-
Film2 days agoപ്രണവ് മോഹന്‍ലാലിന്റെ ‘ഡീയസ് ഈറെ’ ഇപ്പോള്‍ തെലുങ്കിലും; നവംബര്‍ 7ന് റിലീസ്

