Connect with us

Culture

ദുരിതാശ്വാസ ക്യാമ്പുകള്‍ പൂട്ടുന്നു; എവിടേക്ക് പോവുമെന്നറിയാതെ പതിനായിരങ്ങള്‍ ആശങ്കയില്‍

Published

on

അഷ്‌റഫ് തൈവളപ്പ്

കൊച്ചി: ഓണാവധി കഴിഞ്ഞ് നാളെ സ്‌കൂളുകളും കോളജുകളും തുറക്കുമ്പോള്‍ ആശങ്കയിലാണ് പ്രളയത്തെ തുടര്‍ന്ന് സംസ്ഥാനത്തെ വിവിധ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍. എറണാകുളം ജില്ലയിലടക്കം പ്രളയം ബാധിച്ച പല സ്ഥലങ്ങളിലും സ്‌കൂളുകളോ കോളജുകളോ കേന്ദ്രീകരിച്ചാണ് ഭൂരിഭാഗം ക്യാമ്പുകളും പ്രവര്‍ത്തിക്കുന്നത്. ഇതില്‍ പല ക്യാമ്പുകളും പൂട്ടികഴിഞ്ഞു. നിരവധി പേര്‍ വീടുകളിലേക്ക് മടങ്ങുകയും ചെയ്തു. എന്നാല്‍ വീടുകള്‍ വാസയോഗ്യമല്ലാത്തതിനാല്‍ പതിനായിരത്തോളം പേര്‍ ഇപ്പോഴും ക്യാമ്പുകളില്‍ തന്നെ കഴിയുകയാണ്. ക്യാമ്പുകളില്‍ കൂടാതെ നിരവധി പേര്‍ ബന്ധുക്കളുടെ വീടുകളിലുമുണ്ട്. ഓണാവധി കഴിഞ്ഞ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കേണ്ടതിനാല്‍ തങ്ങളെ നിര്‍ബന്ധിച്ച് ക്യാമ്പുകളില്‍ നിന്ന് മടക്കി അയക്കുമോ എന്ന ആശങ്കയും ഇവര്‍ പങ്കുവെയ്ക്കുന്നു. ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ ഓണാവധി കഴിഞ്ഞ് തുറക്കുന്നത് നീട്ടിവെക്കണമെന്ന് പറവൂര്‍ എംഎല്‍എ വി.ഡി സതീശന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. നിര്‍ബന്ധിച്ച് ഇവരെ തിരിച്ചയക്കുന്ന സാഹചര്യമുണ്ടാകില്ലെന്നും പുനരധിവാസം സര്‍ക്കാര്‍ ഉറപ്പാക്കുമെന്നും ധനസഹായത്തിന്റെ കാര്യത്തില്‍ ആശങ്ക വേണ്ടെന്നുമാണ് മന്ത്രി വി.എസ് സുനില്‍കുമാറിന്റെ വാക്കുകള്‍.
പൂര്‍ണമായോ ഭാഗികമായോ വീട് നഷ്ടപ്പെട്ടവരാണ് ഇനിയും തിരിച്ചുപോകാന്‍ കഴിയാതെ ക്യാമ്പില്‍ തുടരുന്നവരില്‍ ഭൂരിഭാഗവും. വീട് പുനര്‍ നിര്‍മിക്കേണ്ട സാഹചര്യത്തിലുള്ള ഇവര്‍ മടങ്ങിയെത്തിയാലും കയറികിടക്കാന്‍ സാഹചര്യമില്ലാത്തതാണ് ബുദ്ധിമുട്ടായിരിക്കുന്നത്. ഇവരുടെ വീട്ടുപകരണങ്ങളെല്ലാം പൂര്‍ണമായി നശിച്ചുപോയിരിക്കുകയാണ്. ഭിത്തികളില്‍ വിള്ളല്‍ വീണ് അപകടാവസ്ഥയിലായ വീട്ടില്‍ കിടക്കാന്‍ കഴിയാത്ത സാഹചര്യവും നിരവധിപേരെ വലക്കുന്നു. ഇത്തരം വീടുകള്‍ വാസ യോഗ്യമാവണമെങ്കില്‍ മാസങ്ങളോളം വേണ്ടിവരും. വരും ദിവസങ്ങളില്‍ സ്‌കൂളുകളിലും കോളജുകളിലും ക്ലാസ് ആരംഭിക്കുമ്പോള്‍ ക്യാമ്പുകളിലെ കുട്ടികള്‍ക്ക് പോകാന്‍ കഴിയുമോ എന്ന ആശങ്കയും ഇവിടങ്ങളില്‍ താമസിക്കുന്നവര്‍ക്കുണ്ട്.
എഴുനൂറിലേറെ ഔദ്യോഗിക ക്യാമ്പുകള്‍ പ്രവര്‍ത്തിച്ചിരുന്ന എറണാകുളത്ത് നിലവില്‍ 62 ക്യാമ്പുകള്‍ മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. 7529 കുടുംബങ്ങളില്‍ നിന്നുള്ള 27077 പേര്‍ക്ക് ഇനിയും വീടുകളിലേക്ക് മടങ്ങാനായിട്ടില്ല. ഇതില്‍ 4727 പേര്‍ കുട്ടികളാണ്. 10,789 പുരുഷന്‍മാരും 11,561 സ്ത്രീകളും ക്യാമ്പിലുണ്ട്. ഇന്നലെ മാത്രം 47196 പേരാണ് ജില്ലയിലെ വിവിധ ക്യാമ്പുകളില്‍ നിന്ന് വീടുകളിലേക്ക് മടങ്ങിയത്. പ്രളയം ഏറെ ബാധിച്ച പറവൂരില്‍ നിന്ന് മാത്രം 36966 പേര്‍ ക്യാമ്പ് വിട്ടു. ആലുവ താലൂക്കില്‍ നിന്ന് 8140 പേരും കണയന്നൂര്‍ താലൂക്കില്‍ നിന്ന് 2090 പേരും ഇന്നലെ ക്യാമ്പില്‍ നിന്ന് മടങ്ങി. പറവൂരില്‍ 46 ക്യാമ്പുകളിലായി 6231 കുടുംബങ്ങളില്‍ നിന്നുള്ള 22251 പേര്‍ ഇപ്പോഴുമുണ്ട്. ആലുവയില്‍ 14 ക്യാമ്പുകളിലായി 1276 കുടുംബങ്ങളില്‍ നിന്നുള്ള 4760 പേരുണ്ട്. കണയന്നൂര്‍ താലൂക്കില്‍ രണ്ട് ക്യാമ്പുകളിലായി 22 കുടുംബങ്ങളില്‍ നിന്നുള്ള 66 പേരാണുള്ളത്. ജില്ലയിലെ ഏറ്റവും വലിയ ക്യാമ്പുകളിലൊന്നായ എറണാകുളം മഹാരാജാസ് കോളജിലെ ക്യാമ്പിന്റെ പ്രവര്‍ത്തനം ഇന്നലെ അവസാനിപ്പിച്ചു. വീടുകളിലേക്ക് മടങ്ങാന്‍ കഴിയാതിരുന്ന 25 ഓളം പേരെ മറ്റൊരു ക്യാമ്പിലേക്ക് മാറ്റി. പുനരധിവാസത്തിന് ആവശ്യമായ തുകയുടെ ആദ്യ ഗഡു എങ്കിലും കിട്ടിയാല്‍ മാത്രമെ ക്യാമ്പുകളില്‍ കഴിയുന്നവരുടെ മടക്കം വേഗത്തിലാകുകയുള്ളു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

തദ്ദേശ തിരഞ്ഞെടുപ്പ് വോട്ടെണ്ണല്‍; തൃശ്ശൂര്‍ എടുത്ത് യുഡിഎഫ്

ജില്ലാ പഞ്ചായത്തിലെ 46 വാര്‍ഡുകളില്‍ യുഡിഎഫ് മുന്നേറുന്നു.

Published

on

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പില്‍ ത്യശ്ശൂര്‍ കോര്‍പ്പറേഷന്‍ എടുത്ത് യുഡിഎഫ് . മുനിസിപ്പാലിറ്റികളില്‍ 41 ന്നും ബ്ലോക്ക് പഞ്ചായത്തുകളില്‍ യുഡിഎഫ് 60. ഗ്രാമപഞ്ചായത്തുകളില്‍ യുഡിഎഫ് 261. ഗ്രാമപഞ്ചായത്തുകളില്‍ യുഡിഎഫ് 709 മുന്നേറുന്നു. ബ്ലോക്ക് പഞ്ചായത്തില്‍ 144 വാര്‍ഡുകളില്‍ യുഡിഎഫ് ലീഡ് ചെയ്യുന്നു. ജില്ലാ പഞ്ചായത്തിലെ 46 വാര്‍ഡുകളില്‍ യുഡിഎഫ് മുന്നേറുന്നു. മുനിസിപ്പാലിറ്റികളില്‍ 316 സീറ്റുകളില്‍ യൂഡിഎഫും മുന്നേറുന്നു.

തിരുവനന്തപുരം കോര്‍പറേഷനില്‍ യുഡിഎഫ് സ്ഥാനാര്‍ഥി കെ.എസ് ശബരീനാഥ് ലീഡ് ചെയ്യുകയാണ്. കൂത്താട്ടുകുളം നഗരസഭയില്‍ യുഡിഎഫ് മുന്നേറ്റമാണ്. പന്തളം നഗരസഭയില്‍ യുഡിഎഫ് ലീഡ് ചെയ്യുന്നു. കോതമംഗലം നഗരസഭയില്‍ യുഡിഎഫാണ് മുന്നില്‍. നാല് കോര്‍പറേഷനിലുകളിലും യുഡിഎഫ് മുന്നേറ്റമാണ്.

ഏറ്റുമാനൂരില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ജയിച്ചു. നഗരസഭ ഒന്നാം വാര്‍ഡ് സ്ഥാനാര്‍ഥി പുഷ്പ വിജയകുമാറാണ് 70 വോട്ടിന് വിജയിച്ചത്. കൊട്ടാരക്കര നഗരസഭയില്‍ നാല് ഡിവിഷനുകളില്‍ യുഡിഎഫ് ലീഡ് ചെയ്യുന്നു. കാസര്‍കോട് നഗരസഭയില്‍ യുഡിഎഫും എന്‍ഡിഎയും ഒപ്പത്തിനൊപ്പമാണ്. കൊട്ടാരക്കര നഗരസഭയില്‍ നാല് ഡിവിഷനുകളില്‍ യുഡിഎഫ് ലീഡ് ചെയ്യുന്നു. പരപ്പനങ്ങാടി നഗരസഭയില്‍ 5 ഡിവിഷനില്‍ യുഡിഎഫിന് വിജയം. തൊടുപുഴ നഗരസഭ ഇരുപതാം വാര്‍ഡില്‍ യുഡിഎഫ് ജയിച്ചു. 20, 21 വാര്‍ഡുകള്‍ യുഡിഎഫ് നിലനിര്‍ത്തി.

 

Continue Reading

news

നടി ആക്രമിക്കപ്പെട്ട കേസ്; പ്രതികള്‍ക്ക് 20 വര്‍ഷം തടവും 50000 രൂപ പിഴയും

എട്ട് വര്‍ഷത്തെ നിയമപോരാട്ടങ്ങള്‍ക്കൊടുവിലാണ് കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയത്

Published

on

കൊച്ചി: കുറ്റക്കാരെന്ന് കണ്ടെത്തിയ ഒന്നു മുതല്‍ ആറു പ്രതികള്‍ക്ക് കോടതി 20 വര്‍ഷം കഠിന തടവും 50000 രൂപ ശിക്ഷയും പ്രഖ്യാപിച്ചു.
എട്ട് വര്‍ഷത്തെ നിയമപോരാട്ടങ്ങള്‍ക്കൊടുവിലാണ് കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ ആറ് പ്രതികള്‍ക്കും വിചാരണക്കോടതി ശിക്ഷ വിധിച്ചിരിക്കുന്നത്.

പള്‍സര്‍ സുനി എന്ന സുനില്‍ എന്‍.എസ്. (37), മാര്‍ട്ടിന്‍ ആന്റണി (33), ബി. മണികണ്ഠന്‍ (36), വി.പി. വിജീഷ് (38), വടിവാള്‍ സലിം എന്ന എച്ച്. സലിം (29), പ്രദീപ് (31) എന്നിവരെ കേസില്‍ കുറ്റക്കാരായി കോടതി കണ്ടെത്തിയിരുന്നു. എട്ടാം പ്രതി നടന്‍ ദിലീപ് അടക്കം നാല് പ്രതികളെ കോടതി വെറുതെവിട്ടിരുന്നു. കൂട്ടബലാല്‍സംഗം, ക്രിമിനല്‍ ഗൂഢാലോചന, അന്യായ തടവില്‍ വയ്ക്കല്‍, സ്ത്രീത്വത്തെ അപമാനിക്കല്‍, നഗ്‌നയാകാന്‍ നിര്‍ബന്ധിക്കല്‍ തുടങ്ങിയ ഗുരുതര കുറ്റങ്ങള്‍ ഇവര്‍ക്കെതിരെയുണ്ട് ശിക്ഷവിധിയില്‍ ഇളവ് വെണെന്ന് പ്രതികള്‍ കോടതിയോട് പറഞ്ഞിരുന്നു.

വീട്ടില്‍ അമ്മ മാത്രമേയുള്ളു എന്നായിരുന്നു പള്‍സര്‍ സുനി പറഞ്ഞത്. കേസില്‍ താന്‍ കുറ്റമൊന്നും ചെയ്തിട്ടില്ലെന്നും നിരപരാധിയാണെന്നും മാതാപിതാക്കള്‍ അസുഖബാധിതരായ മാതാപിതാക്കള്‍ മാത്രമേയുള്ളു എന്നായിരുന്ന രണ്ടാം പ്രതി മാര്‍ട്ടിന്‍ ആന്റണി കരഞ്ഞ് കൊണ്ട് പറഞ്ഞത്. അഞ്ചര കൊല്ലം ജയിലില്‍ കഴിഞ്ഞെന്നും ശിക്ഷാവിധിയില്‍ ഇളവ് വേണമെന്നും മാര്‍ട്ടിന്‍ കോടതിയോട് പറഞ്ഞു.

ഭാര്യയും കുഞ്ഞുങ്ങളും മാത്രമേ ഉള്ളുവെന്നും മനസ്സറിഞ്ഞ് തെറ്റൊന്നും ചെയ്തിട്ടില്ലെന്നുമായിരുന്നു മൂന്നാംപ്രതി ബി മണികണ്ഠന്‍ കോടതിയില്‍ പറഞ്ഞത്. ജയില്‍ശിക്ഷ ഒഴിവാക്കി നല്‍കണമെന്നും മണികണ്ഠന്‍ കോടതിയോട് അഭ്യര്‍ത്ഥിച്ചു. ഏറ്റവും കുറഞ്ഞ ശിക്ഷ നല്‍കണമെന്നായിരുന്നു നാലാം പ്രതി വിജീഷ് കോടതിയോട് അഭ്യര്‍ത്ഥിച്ചത്. കണ്ണൂര്‍ ജയിലിലേയ്ക്ക് അയക്കണമെന്നും വിജീഷ് ആവശ്യപ്പെട്ടു. ഒരു തെറ്റും ചെയ്തിട്ടില്ലെന്നായിരുന്നു അഞ്ചാം പ്രതി വടിംവാള്‍ സലിം കോടതിയില്‍ പറഞ്ഞത്. ഭാര്യയും ഒരു വയസ്സുള്ള കുഞ്ഞിന്റെയും ഏക ആശ്രയം താനാണെന്നും സലീം കോടതിയില്‍ പറഞ്ഞു. കുടുംബത്തിന്റെ ഏകആശ്രയം താനാണെന്നായിരുന്നു ആറാം പ്രതി പ്രദീപ് കോടതിയില്‍ പറഞ്ഞത്. പ്രദീപും കോടതിയില്‍ പൊട്ടിക്കരഞ്ഞു.

 

Continue Reading

kerala

പാലക്കാട്ട് കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ മൃതദേഹം; പഞ്ചായത്ത് ക്ലര്‍ക്കിന്റേതെന്ന് തിരിച്ചറിഞ്ഞു

പെട്രോള്‍ ഒഴിച്ച് തീകൊളുത്തി ആത്മഹത്യ ചെയ്തതെന്ന് നിഗമനം.

Published

on

പാലക്കാട്: പാലക്കാട് വാളയാറില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ മൃതദേഹം കോട്ടയം തലയോലപ്പറമ്പ് സ്വദേശി വിപിന്‍ദാസ് (42) ന്റെതെന്ന് കണ്ടെത്തി. ചെമ്പ് ഗ്രാമപഞ്ചായത്തിലെ ക്ലര്‍ക്കായ വിപിന്‍ ബിഎല്‍ഒ കൂടിയാണ്. പെട്രോള്‍ ഒഴിച്ച് തീകൊളുത്തി ആത്മഹത്യ ചെയ്തതെന്ന് നിഗമനം. ചെമ്പ് ഗ്രാമപഞ്ചായത്തിലെ ക്ലര്‍ക്കായ വിപിന്‍ ബിഎല്‍ഒ കൂടിയാണ്. വിപിനെ ഒക്ടോബര്‍ 30നാണ് പാലാരിവട്ടത്തില്‍ നിന്ന് കാണാതായത്.

Continue Reading

Trending