കാനറികളോ സിംഹങ്ങളോ
ന്യൂജഴ്സി: 2026 ലോകകപ്പിൽ ബ്രസീൽ ഇറങ്ങുന്നു. ലോക റാങ്കിങിൽ ഏഴാം സ്ഥാനക്കാരായ ആഫ്രിക്കൻ കരുത്തർ മൊറോക്കോയാണ് എതിരാളികൾ. ഫി ഫയുടെ ചരിത്രത്തിൽ ഏറ്റവും വലിയ റാങ്ക് നേടിയ ആഫ്രിക്കൻ ടീമെന്ന ഖ്യാതി യുമായാണ് 2022 ലോകകപ്പിലെ സെമിഫൈനലിസ്റ്റുകൾ ഇത്തവണ എത്തുന്ന ത്. 2002നു ശേഷം ഒരു ലോകകപ്പ് വിജയം ലക്ഷ്യമിട്ടാണ് കാർലോസ് ആൻച ലോട്ടിക്ക് കീഴിൽ ബ്രസീൽ എത്തുന്നത്. വാലിദ് റെഗ്റാറൂയിക്ക് കീഴിൽ വരുന്ന മൊറോക്കോ ടൂർണമെന്റിലെ കറുത്ത കുതിരകളായി ഇത്തവണയും അവസാന നാലിലെത്തിയാലും അത്ഭുതപ്പെടേണ്ടതില്ല. ലോകകപ്പിൽ ഒരിക്കൽ മാത്രമാണ് ഇരു ടീമുകളും ഇതിനു മുമ്പ് ഏറ്റുമുട്ടിയിട്ടുള്ളത് 1998ൽ അന്ന് ബ്രസിൽ ഏകപ ക്ഷീയമായ മൂന്നു ഗോളുകൾക്ക് ജയിച്ചിരുന്നു. പക്ഷേ 2023ൽ ഇരു ടീമുകളും സൗഹൃദ മത്സരത്തിൽ ഏറ്റുമുട്ടിയപ്പോൾ 2-1ന് ജയം മൊറോക്കോയ്ക്ക് ഒപ്പമാ യിരുന്നു. ഗ്രൂപ്പ് സിയിൽ ആരായിരിക്കും തലപ്പത്ത് എന്ന് തീരുമാനിക്കുന്നതിൽ ഇന്നത്തെ മത്സരം നിർണായകമാണ്. നെയ്‌മർ ഇന്ന് കളത്തിലുണ്ടാവാൻ സാധ്യ ത ഇല്ല. സന്നാഹ മത്സരങ്ങളിൽ പാനമയേയും ഈജിപ്‌തിനേയും തോൽപിച്ച ആത്മ വിശ്വാസത്തോടെയാണ് ബ്രസീൽ എത്തുന്നത്. മൊറോക്കോ നിരയിൽ ഹഖീമി, ദിയോപ് തുടങ്ങിയ പരിചയ സമ്പന്നരുണ്ട്. സാധ്യത ടീം.
ബ്രസിൽ അലിസൻ, വെസ്‌ലി, ഗബ്രിയേൽ, മാർക്വിനോസ്, അലക്സ് സാൻഡ്രോ, ഗ്വിമാരാസ്, കാസെമിറോ, ലൂയിസ് ഹെൻറിക്വേ, റഫീഞ്ഞ, വിനീഷ്യസ് ജൂനിയർ, കൂൻയ
മൊറോക്കോ: ബൗനു, ഹഖീമി, ദിയോപ്, റിയാദ്, മസ്‌റാവൂയി, ബുവദ്ദി, ഔനാഹി, ദി യാസ്, അൽ ഖാനൂസ്, എസാൽസൂലി, സായിബാരി