Connect with us

kerala

മകരവിളക്ക് ബുധനാഴ്ച; വെര്‍ച്വല്‍ ക്യൂ ബുക്കിങ് 30,000 മാത്രം

തിരുവാഭരണ ഘോഷയാത്ര നാളെ പുറപ്പെടും

Published

on

കൊച്ചി: മകരവിളക്ക് പ്രമാണിച്ച് ശബരിമലയിലും തീര്‍ഥാടന പാതയിലും തിരക്ക് നിയന്ത്രിക്കാനും സുരക്ഷ ഉറപ്പാക്കാനും കര്‍ശന നിര്‍ദേശങ്ങളുമായി ഹൈക്കോടതി. ഓരോ പ്രധാന കേന്ദ്രത്തിലും ഉള്‍ക്കൊള്ളാവുന്നവരുടെ എണ്ണംകൂടി കണക്കിലെടുത്താണ് ജസ്റ്റിസ് വി രാജ വിജയരാഘവന്‍, ജസ്റ്റിസ് കെ വി ജയകുമാര്‍ എന്നിവരുള്‍പ്പെട്ട ദേവസ്വം ബെഞ്ചിന്റെ ഉത്തരവ്. മകരവിളക്കിന് ശബരിമല അയ്യപ്പവിഗ്രഹത്തില്‍ ചാര്‍ത്താനുള്ള തിരുവാഭരണം വഹിച്ചുള്ള ഘോഷയാത്ര തിങ്കളാഴ്ച പന്തളം കൊട്ടാരത്തില്‍നിന്ന് പുറപ്പെടും. തിങ്കള്‍ പകല്‍ ഒന്നിനാണ് ഘോഷയാത്ര ആരംഭിക്കുന്നത്.

മകരവിളക്ക് ദിവസമായ 14ന് വെര്‍ച്വല്‍ ക്യൂ ബുക്കിങ് 30,000 പേര്‍ക്ക് മാത്രമായിരിക്കും. 13ന് 35,000 പേര്‍ക്കും 15 മുതല്‍ 18 വരെ 50,000 പേര്‍ക്കും 19ന് 30,000 പേര്‍ക്കും പാസ് അനുവദിക്കും. സ്പോട്ട് ബുക്കിങ് 5000 പേര്‍ക്കായി നേരത്തേ പരിമിതപ്പെടുത്തിയിരുന്നു. പാസില്ലാത്തവരെയും തീയതിയും സമയവും തെറ്റിച്ചുവരുന്നവരെയും പ്രവേശിപ്പിക്കില്ല. തീര്‍ഥാടകര്‍ക്ക് കുടിവെള്ളം, ലഘുഭക്ഷണം, അന്നദാനം എന്നിവ ഉറപ്പാക്കണം. 14ന് രാവിലെ 10നുശേഷം നിലയ്ക്കലില്‍നിന്ന് പമ്പയിലേക്കും 11നുശേഷം പമ്പയില്‍നിന്ന് സന്നിധാനത്തേക്കും തീര്‍ഥാടകരെ അനുവദിക്കില്ല.

തിരുവാഭരണ ഘോഷയാത്രയെ സ്വീകരിക്കാനും ശുചീകരണത്തിനുമായി പകല്‍ 12 മുതല്‍ സന്നിധാനത്ത് കര്‍ശന നിയന്ത്രണമുണ്ടാകും. പതിനെട്ടാംപടിക്ക് മുകളിലുള്ള ഭാഗത്ത് (ഫ്ലൈ ഓവര്‍ ഉള്‍പ്പെടെ) 5000 പേരില്‍ കൂടുതല്‍ പാടില്ല. 13നും 14നും എരുമേലി വഴിയുള്ള കാനനപാതയിലൂടെ 1000 തീര്‍ഥാടകരെയും സത്രം- പുല്ലുമേടുവഴി 1500 പേരേയും മാത്രമേ അനുവദിക്കൂ. അപ്പാച്ചിമേട് -ബെയ്‌ലി ബ്രിഡ്ജ് വനപാതയിലൂടെ ആരെയും പ്രവേശിപ്പിക്കില്ല.

മകരവിളക്ക് ദര്‍ശിക്കാന്‍ പുല്ലുമേട്ടില്‍ പാസുള്ള 5000 പേരില്‍ കൂടുതല്‍ ഇല്ലെന്ന് ഉറപ്പാക്കണം. പൊന്നമ്പലമേട്ടില്‍ മകരജ്യോതി ചടങ്ങിന് ചുമതലപ്പെട്ടവര്‍മാത്രമേ പാടുള്ളൂ. തീര്‍ഥാടകരുടെ മടക്കയാത്രയ്ക്കായി പമ്പാ ഹില്‍ടോപ്പില്‍ ആവശ്യമെങ്കില്‍ പാര്‍ക്കിങ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താമെന്നും ഉത്തരവില്‍ വ്യക്തമാക്കി.

 

 

kerala

ശബരിമല സ്വര്‍ണക്കൊള്ള; തന്ത്രി കണ്ഠരര് രാജീവര് ചികിത്സയില്‍ തുടരുന്നു

തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ MICU ഒന്നിലാണ് തന്ത്രിയുള്ളത്.

Published

on

ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ റിമാന്‍ഡിലായ തന്ത്രി കണ്ഠരര് രാജീവര് ചികിത്സയില്‍ തുടരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ MICU ഒന്നിലാണ് തന്ത്രിയുള്ളത്. തിരുവനന്തപുരം സ്പെഷ്യല്‍ സബ് ജയിലില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്നതിനിടെ കഴിഞ്ഞ ദിവസം നടന്ന വൈദ്യ പരിശോധനയില്‍ ബിപിയില്‍ വ്യതിയാനം കണ്ടെത്തിയിരുന്നു. ഇതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തത്. ആരോഗ്യ നില തൃപ്തികരമാണെന്ന് അറിയിച്ചാല്‍ തന്ത്രിയെ പൂജപ്പുര സ്‌പെഷ്യല്‍ സബ് ജയിലിലേക്ക് മാറ്റും. ശേഷം നാളെ കൊല്ലം വിജിലന്‍സ് കോടതിയില്‍ കസ്റ്റഡി അപേക്ഷ നല്‍കാനാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ നീക്കം.

തന്ത്രിയുടെ ആലപ്പുഴയിലെ വീട്ടിലെ പരിശോധന 8 മണിക്കൂര്‍ നീണ്ടു. രാത്രി വൈകി അവസാനിപ്പിച്ച പരിശോധന ഇന്നും തുടരാനാണ് സാധ്യത. ദേവന്റെ അനുവാദമില്ലാതെയും താന്ത്രിക നടപടികള്‍ പാലിക്കാതെയുമാണ് പാളികള്‍ കൈമാറുന്നതെന്നു തന്ത്രി കണ്ഠരര് രാജീവര് ദേവസ്വം ബോര്‍ഡിനെ അറിയിച്ചില്ലെന്നാണ് എസ്.ഐ.ടി റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്.

ക്ഷേത്രത്തിന്റെ ആചാരപരമായ കാര്യങ്ങളില്‍ അന്തിമ തീരുമാനം എടുക്കേണ്ട തന്ത്രി സ്വര്‍ണപ്പാളികള്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് കൈമാറുന്നത് തടഞ്ഞില്ലെന്നും എസ്.ഐ.ടി പറഞ്ഞിരുന്നു. ദേവസ്വം മാനുവല്‍ പ്രകാരം വിലപിടിപ്പുള്ള വസ്തുക്കള്‍ ക്ഷേത്രത്തിനു പുറത്തു കൊണ്ട് പോകാന്‍ പാടില്ലെന്നും തന്ത്രിക്ക് അറിയാം. ശ്രീകോവില്‍ സ്വര്‍ണം പൂശുമ്പോള്‍ തന്ത്രി സ്ഥാനം വഹിച്ച കണ്ഠരര് രാജീവര്‍ക്ക് പാളികളിലും സ്വര്‍ണ്ണം പതിച്ചതാണെന്നു വ്യക്തമായി അറിയാമായിരുന്നിട്ടും പോറ്റിക്ക് ഇത് വിട്ടു നല്‍കിയതില്‍ ദുരൂഹത ഉണ്ടെന്നാണ് എസ്.ഐ.ടി വിലയിരുത്തല്‍. ഇതിന്റെ അടിസ്ഥാനത്തിലാണ് തന്ത്രിക്ക് പോറ്റിയുമായി ബന്ധമുണ്ടോ എന്നുള്ളത് എസ്.ഐ.ടി പരിശോധിക്കുന്നത്. വിശദമായ ചോദ്യം ചെയ്യലിന് തിങ്കളാഴ്ച കസ്റ്റഡി അപേക്ഷ നല്‍കും.

 

Continue Reading

india

മലയാള ഭാഷാബിൽ; എതിർപ്പ് ശക്തമാക്കാൻ കർണാടക

ബില്ലിന് അനുമതി നൽകുന്നത് തടയാൻ സർക്കാരിന്റെ പ്രതിനിധി സംഘം രാഷ്ട്രപതി ദ്രൗപദി മുർമുവിനെ കാണും.

Published

on

ബെംഗളൂരു: കേരള നിയമസഭ പാസാക്കിയ മലയാള ഭാഷാ ബില്ലിനെതിരേ കർണാടക സർക്കാർ എതിർപ്പ് ശക്തമാ ക്കുന്നു. ബില്ലിന് അനുമതി നൽകുന്നത് തടയാൻ സർക്കാരിന്റെ പ്രതിനിധി സംഘം രാഷ്ട്രപതി ദ്രൗപദി മുർമുവിനെ കാണും.

മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ. ശിവകു മാർ എന്നിവരുടെ നേതൃത്വത്തിലാകും സന്ദർശനം. കന്നഡ സാംസ്കാരിക വകുപ്പുമന്ത്രി ശിവരാജ് തംഗഡഗിയാണ് ഇക്കാര്യം അറിയിച്ചത്. മലയാളത്തെ കേരളത്തിന്റെ ഔദ്യോഗിക ഭാഷയാക്കാൻ ലക്ഷ്യമിടുന്ന ബിൽ കഴിഞ്ഞ ഒക്ടോബർ ഒൻപതിനാണ് കേരള നിയമസഭ പാസാക്കിയത്. എല്ലാ ഔദ്യോഗികാവശ്യങ്ങൾക്കും മലയാളം ഉപയോഗിക്കുക, കേരളത്തിന്റെ സമസ്‌ത മേഖലകളിലും ഭാഷയുടെ പ്രയോഗം ഉറപ്പാക്കുക, മ ലയാളത്തിൻ്റെ വളർച്ചയും വ്യാപനവും പരിപോഷണവും പരിപാലനവും ഉറപ്പുവരുത്തുക എന്നിവ ലക്ഷ്യമിട്ടാണ് ബിൽ കൊണ്ടുവന്നത്. കേരളത്തിലെ സർക്കാർ, എയ്‌ഡഡ്‌ സ്‌കൂളുകളിൽ പത്താം ക്ലാസ് വരെ നിർബന്ധിത ഒന്നാം ഭാഷ മലയാളമാകണമെന്നതാണ് കർണാടകം എതിർപ്പുയർത്താൻ കാരണം. അതിർത്തി ജില്ലയായ കാസർകോട്ടെ കന്നഡ മീഡിയം സ്കൂ‌ളുകളിൽ ഇത് പ്രശ്‌നമുണ്ടാക്കുമെന്നാണ് ആക്ഷേപം. കാസർകോട് മേഖലയിൽ ഏഴര ലക്ഷം കന്നഡിഗരുണ്ടെന്ന് കർണാടക സർക്കാർ പറയുന്നു.

210 കന്നഡ സ്‌കൂളുകൾ അതിർത്തി പ്രദേശങ്ങളിൽ പ്രവർത്തിക്കുന്നുണ്ടെന്നും ചൂണ്ടിക്കാട്ടുന്നു.

ഇവരുടെമേൽ മലയാളം അടിച്ചേൽപ്പിക്കുന്നതാണ് കേരളത്തിൻ്റെ പുതിയ ബില്ലെന്നും വിമർശിക്കുന്നു. നിയമസഭ പാസാക്കിയെങ്കിലും ബില്ലിന് കേരള ഗവർണർ രാജേന്ദ്ര ആർലേക്കർ ഇതുവരെ അംഗീകാരം നൽകിയിട്ടില്ല.

അംഗീകാരം നൽകരുതെന്നാവശ്യപ്പെട്ട് കർണാടക ബോർഡർ ഏരിയാ ഡിവലപ്മെന്റ് അതോറിറ്റി പ്രതിനിധികൾ ഗ വർണറെ കണ്ട് നിവേദനം നൽകിയിരുന്നു. ഇതിനു പിന്നാലെ പിണറായി വിജയൻ സർക്കാരിനെ വിമർശിച്ച് കർ ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ രംഗത്തെത്തി.

Continue Reading

kerala

‘പണിതന്ന് ഇന്‍സ്റ്റഗ്രാം’; 1.75 കോടി ഉപയോക്താക്കളുടെ വിവരങ്ങള്‍ ഡാര്‍ക്ക് വെബില്‍ വില്‍പനക്ക്

സംഭവത്തിൽ ഇൻസ്റ്റഗ്രാമിന്‍റെ മാതൃകമ്പനിയായ മെറ്റ ഇതുവരെ പ്രതികരിച്ചിട്ടില്ല

Published

on

സമൂഹമാധ്യമ ആപ്പായ ഇൻസ്റ്റഗ്രാമിലെ 1.75 കോടി ഉപയോക്താക്കളുടെ വ്യക്തിവിവരങ്ങൾ ചോർന്നതായി റിപ്പോർട്ട്. ഉപയോക്താക്കളുടെ യൂസെർ നെയിം, പാസ്‌വേഡ്, ഇ-മെയിൽ ഐ.ഡി, ഫോൺ നമ്പർ, ലൊക്കേഷൻ വിവരങ്ങൾ എന്നിവയുൾപ്പെടെയാണ് ചോർന്നത്. വിവരങ്ങൾ ഡാർക്ക് വെബിൽ വിൽപ്പനക്ക് വെച്ചതായും സൈബർ സുരക്ഷാ കമ്പനിയായ മാൽവെയർബൈറ്റ്സിന്‍റെ റിപ്പോർട്ടിൽ പറയുന്നു. സംഭവത്തിൽ ഇൻസ്റ്റഗ്രാമിന്‍റെ മാതൃകമ്പനിയായ മെറ്റ ഇതുവരെ പ്രതികരിച്ചിട്ടില്ല.

പാസ്‌വേഡ് റീസെറ്റ് ചെയ്യാനുള്ള ഒ.ടി.പി പലർക്കും ഇ-മെയിലിൽ ലഭിച്ചതോടെയാണ് വിവരങ്ങൾ ചോർന്നതായി സംശയമുണ്ടായത്. പിന്നാലെ മാൽവെയർബൈറ്റ്സ് ഡാർക്ക് വെബ് നിരീക്ഷണ ശ്രമങ്ങൾക്കിടെയാണ് ഈ ലംഘനം ഉറപ്പിച്ചത്. ആൾമാറാട്ട തട്ടിപ്പുകൾ, ഫിഷിങ് ആക്രമണങ്ങൾ, ക്രെഡൻഷ്യൽ മോഷണം എന്നിവയ്ക്കായി ചോർന്ന ഡേറ്റ ഉപയോഗിക്കാമെന്ന് കമ്പനി മുന്നറിയിപ്പ് നൽകുന്നു. സുരക്ഷ ഉറപ്പാക്കാനായി ഉപയോക്താക്കൾ പാസ്‌വേഡ് റീസെറ്റ് ചെയ്യണമെന്നും റിപ്പോർട്ടിൽ മുന്നറിയിപ്പ് നൽകുന്നു.

അക്കൗണ്ട് സുരക്ഷിതമാക്കുന്നതിനുള്ള ഘട്ടങ്ങൾ ഇതാ: ഇൻസ്റ്റഗ്രാമിൽ നിന്നുള്ള സുരക്ഷാ ഇ-മെയിലുകൾ പരിശോധിക്കുക

നിങ്ങളുടെ അക്കൗണ്ടിലെ മാറ്റങ്ങൾ, ഉദാഹരണത്തിന് ഇമെയിൽ അല്ലെങ്കിൽ പാസ്‌വേഡ് അപ്‌ഡേറ്റ് എന്നിവയെക്കുറിച്ച് അറിയിക്കുന്ന ഇ-മെയിൽ [email protected]ൽനിന്ന് ലഭിച്ചാൽ, ആ സന്ദേശത്തിൽ ‘Secure my account’ എന്നത് തെരഞ്ഞെടുത്ത് നിങ്ങൾക്ക് അവ പഴയപടിയാക്കാൻ കഴിഞ്ഞേക്കും.

ഒരു ലോഗിൻ ലിങ്ക് അഭ്യർഥിക്കുക

നിങ്ങളുടെ അക്കൗണ്ടിലേക്കുള്ള ആക്‌സസ് വീണ്ടെടുക്കാൻ:

1. ലോഗിൻ സ്‌ക്രീനിൽ ‘Forgotten password?’ സെലക്ട് ചെയ്യുക.

2. നിങ്ങളുടെ യൂസെർനെയിം, ഇ-മെയിൽ അല്ലെങ്കിൽ ഫോൺ നമ്പർ നൽകുക, തുടർന്ന് Send login link ക്ലിക്കുചെയ്യുക.

3. captcha നൽകി ‘Next’ ക്ലിക്ക് ചെയ്യുക.

4. ലോഗിൻ ചെയ്യാനും നിർദ്ദേശങ്ങൾ പാലിക്കാനും നിങ്ങളുടെ ഇ-മെയിലിലേക്കോ SMS-ലേക്കോ അയച്ച ലിങ്ക് ഉപയോഗിക്കുക. ബന്ധപ്പെട്ട ഇ-മെയിൽ, ഫോൺ നമ്പർ അല്ലെങ്കിൽ യൂസെർനെയിം എന്നിവയിലേക്ക് നിങ്ങൾക്ക് ആക്‌സസ് ഇല്ലെങ്കിൽ, കൂടുതൽ മാർഗ്ഗനിർദ്ദേശത്തിനായി ഇൻസ്റ്റഗ്രാമിന്റെ help പേജ് സന്ദർശിക്കുക.

Continue Reading

Trending