<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>Books &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/category/culture/books/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Tue, 26 Nov 2024 13:02:35 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>Books &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ജമീലത്തു സുഹ്റ: പുസ്തക പ്രകാശനം ഡിസംബർ 5-ന്; ലാൽ ജോസ് സംബന്ധിക്കും</title>
		<link>https://www.chandrikadaily.com/jamilatu-suhra-book-release-on-december-5-lal-jose-will-be-concerned.html</link>
					<comments>https://www.chandrikadaily.com/jamilatu-suhra-book-release-on-december-5-lal-jose-will-be-concerned.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Tue, 26 Nov 2024 13:02:35 +0000</pubDate>
				<category><![CDATA[Books]]></category>
		<category><![CDATA[gulf]]></category>
		<category><![CDATA[news]]></category>
		<category><![CDATA[book release]]></category>
		<category><![CDATA[Jamilatu Suhra]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=319139</guid>

					<description><![CDATA[2024 ഡിസംബർ 5-ന് വ്യാഴാഴ്ച വൈകീട്ട് 7 മണിക്ക് അൽ ഖോബാർ നെസ്റ്റോ ഓഡിറ്റോറിയത്തിലാണ് പരിപാടി.]]></description>
										<content:encoded><![CDATA[<p>ദമ്മാം: എഴുത്തുകാരി ഷബ്ന നജീബിന്റെ പ്രഥമ പുസ്തകം &#8216;ജമീലത്തു സുഹ്റ&#8217; അടുത്തമാസം അഞ്ചിന് പ്രകാശനം ചെയ്യുമെന്ന് പ്രസാധകസമിതി വാർത്താകുറിപ്പിൽ അറിയിച്ചു.<br />
പ്രമുഖ സിനിമാസംവിധായകൻ ലാൽ ജോസ് പ്രകാശനം നിർവ്വഹിക്കും. 2024 ഡിസംബർ 5-ന് വ്യാഴാഴ്ച വൈകീട്ട് 7 മണിക്ക് അൽ ഖോബാർ നെസ്റ്റോ ഓഡിറ്റോറിയത്തിലാണ് പരിപാടി.<br />
സഊദി കിഴക്കൻ പ്രവിശ്യയിലെ പ്രമുഖ വ്യക്തിത്വങ്ങളും ചടങ്ങിൽ സംബന്ധിക്കും.</p>
<p>പരിപാടിയുടെ വിജയത്തിനായി മേഖലയിലെ കലാ സാമൂഹിക സാംസ്കാരിക രംഗങ്ങളിൽ നിന്നുള്ളവരെ ഉൾപ്പെടുത്തി വിപുലമായ സംഘാടക സമിതി നിലവിൽ വന്നു. കെഎംസിസി ഈസ്റ്റേൺ പ്രൊവിൻസ് പ്രസിഡന്റ്‌ മുഹമ്മദ് കുട്ടി കോഡൂർ, സാജിദ് ആറാട്ടുപ്പുഴ(രക്ഷാധികാരി) ആലിക്കുട്ടി ഒളവട്ടൂർ (ചെയർമാൻ) നജീബ് അരഞ്ഞിക്കൽ, ഉമ്മർ ഓമശ്ശേരി, ഒ.പി. ഹബീബ്, നജ്മുസ്സമാൻ(വൈസ് ചെയർമാൻ) മാലിക്ക്‌ മഖ്ബൂൽ (ജനറൽ കൺവീനർ) എന്നിവരാണ് ഭാരവാഹികൾ.</p>
<p>അൽഖോബാർ കെഎംസിസി വനിത വിംഗ് പ്രസിഡന്റും സാമൂഹിക സാംസ്കാരിക ജീവകാരുണ്യ രംഗത്തെ നിറ സാന്നിധ്യമായ ഷബ്ന നജീബിന്റെ പ്രഥമ നോവലാണ് ജമീലത്തു സുഹ്റ.<br />
സോഷ്യൽ മീഡിയ ആക്ടിവിസ്റ്റും സമകാലികങ്ങളിൽ ലേഖികയുമായ ഷബ്ന നജീബ് രചനാരംഗത്ത് നിരവധി അംഗീകാരങ്ങൾ നേടിയിട്ടുണ്ട്.ഡെസ്റ്റിനി ബുക്‌സ് ആണ് പുസ്തകത്തിൻറെ പ്രസാധകർ.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/jamilatu-suhra-book-release-on-december-5-lal-jose-will-be-concerned.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>അശോകന്&#x200d; ചരുവിലിന് വയലാര്&#x200d; അവാര്&#x200d;ഡ്</title>
		<link>https://www.chandrikadaily.com/vayalar-award-to-ashokan-charuvil.html</link>
					<comments>https://www.chandrikadaily.com/vayalar-award-to-ashokan-charuvil.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Sun, 06 Oct 2024 09:38:02 +0000</pubDate>
				<category><![CDATA[award]]></category>
		<category><![CDATA[Books]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[Ashokan Cheruvil]]></category>
		<category><![CDATA[katoorkadav]]></category>
		<category><![CDATA[vayalar award]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=312240</guid>

					<description><![CDATA[കാട്ടൂര്&#x200d;കടവ് എന്ന നോവലിനാണ് പുരസ്‌കാരം ലഭിച്ചത്.]]></description>
										<content:encoded><![CDATA[<p>48-ാമത് വയലാര്&#x200d; അവാര്&#x200d;ഡ് അശോകന്&#x200d; ചരുവിലിന്. കാട്ടൂര്&#x200d;കടവ് എന്ന നോവലിനാണ് പുരസ്‌കാരം ലഭിച്ചത്. സമീപകാലത്ത് ഏറ്റവും ചര്&#x200d;ച്ചചെയ്യപ്പെട്ട നോവലുകളിലൊന്നാണ് കാട്ടൂര്&#x200d;കടവ് നോവല്&#x200d;. കേരളത്തിന്റെ രാഷ്ട്രീയമനസ്സ് ഉള്&#x200d;ക്കൊള്ളുന്നതാണ് നോവലെന്ന് ജൂറി വിലയിരുത്തി.</p>
<p>ബെന്യാമിന്&#x200d;, കെഎസ് രവികുമാര്&#x200d;, ഗ്രേസി എന്നിവരടങ്ങിയ ജൂറിയാണ് അവാര്&#x200d;ഡ് നിശ്ചയിച്ചത്. മുന്നൂറിലേറെ ഗ്രന്ഥങ്ങളാണ് നാമനിര്&#x200d;ദേശ പ്രകാരം ലഭിച്ചത്. ഇതില്&#x200d; നിന്നും ഒരേ പോയിന്റ് ലഭിച്ച ആറു കൃതികളാണ് അന്തിമഘട്ടത്തില്&#x200d; പുരസ്‌കാര നിര്&#x200d;ണയത്തിനായി ജൂറിക്ക് മുമ്പാകെ വന്നത്.</p>
<p>1957ല്&#x200d; തൃശ്ശൂര്&#x200d; ജില്ലയിലെ കാട്ടൂരിലാണ് അശോകന്&#x200d; ചരുവിലിന്റെ ജനനം. രജിസ്ട്രേഷന്&#x200d; വകുപ്പ് ഉദ്യോഗസ്ഥനായിരുന്ന അശോകന്&#x200d; കേരള പബ്ലിക് സര്&#x200d;വ്വീസ് കമ്മീഷനില്&#x200d; അംഗമായിരുന്നു.<br />
കേരള സാഹിത്യ അക്കാദമി അവാര്&#x200d;ഡ്, ചെറുകാട് അവാര്&#x200d;ഡ്, ഇടശ്ശേരി പുരസ്‌കാരം, മുട്ടത്തുവര്&#x200d;ക്കി പുരസ്‌കാരം തുടങ്ങിയവ ലഭിച്ചിട്ടുണ്ട്.</p>
<p>&nbsp;</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/vayalar-award-to-ashokan-charuvil.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വായന ദിന സന്ദേശവുമായി സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്&#x200d;</title>
		<link>https://www.chandrikadaily.com/syed-sadiqali-shihab-thangal-with-reading-day-message.html</link>
					<comments>https://www.chandrikadaily.com/syed-sadiqali-shihab-thangal-with-reading-day-message.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Wed, 19 Jun 2024 07:16:12 +0000</pubDate>
				<category><![CDATA[Books]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Social]]></category>
		<category><![CDATA[panakkad sadiqali shihab thangal]]></category>
		<category><![CDATA[Reading Day]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=300479</guid>

					<description><![CDATA[വായനയുടെ നേട്ടങ്ങളും വായന സംസ്‌കാരം സമൂഹത്തില്&#x200d; ചെലുത്തുന്ന സ്വാധീനത്തെയും കുറിച്ച് പറഞ്ഞ് തുടങ്ങിയ ഫേസ്ബുക്ക് കുറിപ്പ് പുസ്തകങ്ങളെ ഉറ്റ ചങ്ങാതിമാരാക്കി മാറ്റണമെന്ന് പറഞ്ഞാണ് അവസാനിക്കുന്നത്.]]></description>
										<content:encoded><![CDATA[<p>വായന ദിനത്തില്&#x200d; സമൂഹമാധ്യമത്തില്&#x200d; വായന സന്ദേശം പങ്കുവെച്ച് മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്&#x200d;. വായനയുടെ നേട്ടങ്ങളും വായന സംസ്‌കാരം സമൂഹത്തില്&#x200d; ചെലുത്തുന്ന സ്വാധീനത്തെയും കുറിച്ച് പറഞ്ഞ് തുടങ്ങിയ ഫേസ്ബുക്ക് കുറിപ്പ് പുസ്തകങ്ങളെ ഉറ്റ ചങ്ങാതിമാരാക്കി മാറ്റണമെന്ന് പറഞ്ഞാണ് അവസാനിക്കുന്നത്.</p>
<p>വിവിധ മതവിശ്വാസികളും മതരഹിതരും രാഷ്ട്രീയപരമായി വ്യത്യസ്ത ചേരികളില്&#x200d; നിലയുറപ്പിച്ചവരുമായ വ്യക്തികള്&#x200d;ക്ക് ഒന്നിച്ചിരിക്കാന്&#x200d; കഴിയുന്ന മതേതര തുരുത്തുകളാണ് നമ്മുടെ വായനശാലകളെന്ന് പോസ്റ്റില്&#x200d; പറയുന്നു.</p>
<p><strong>ഫേസ്ബുക്ക്‌ പോസ്റ്റിന്റെ പൂര്&#x200d;ണ്ണരൂപം</strong></p>
<p>ജീവിത യാത്രയില്&#x200d; ഇരുട്ടകറ്റാന്&#x200d; നമ്മെ സഹായിക്കുന്ന ഊന്നുവടികളാണ് പുസ്തകങ്ങള്&#x200d;. ലോകത്തിന്റെ ചിന്താഗതികള്&#x200d; മാറ്റിമറിച്ചതില്&#x200d; പുസ്തകങ്ങള്&#x200d;ക്ക് വലിയ പങ്കുണ്ട്. ചിരിപ്പിക്കാനും ചിന്തിപ്പിക്കാനും കരയിപ്പിക്കാനും കര്&#x200d;മോത്സകരാകാനുമുള്ള കരുത്തും ഉത്തമഗ്രന്ഥങ്ങള്&#x200d;ക്കുണ്ട്.</p>
<p>മണ്&#x200d;മറഞ്ഞ എഴുത്തുകാരും ദാര്&#x200d;ശനികരുമായ മഹാപ്രതിഭകളുടെ ചിന്തകളും സ്വപ്നങ്ങളും എന്താണെന്നറിയാന്&#x200d; വായന മാത്രമാണ് കരണീയം.</p>
<p>മരണ ശേഷം ഒരാളെ ഓര്&#x200d;ക്കാന്&#x200d; ഒന്നുകില്&#x200d; പുസ്തകം രചിക്കണം, അല്ലെങ്കില്&#x200d; മറ്റുള്ളവര്&#x200d;ക്ക് എഴുതാന്&#x200d; പാകത്തില്&#x200d; ജീവിക്കണം എന്ന സന്ദേശവും കൂടിയാണ് ഗ്രന്ഥങ്ങള്&#x200d; നമ്മോട് ആവശ്യപ്പെടുന്നത്.</p>
<p>വായനശാലകള്&#x200d; സര്&#x200d;വകലാശാലകള്&#x200d;ക്ക് തുല്യം എന്നാണ് തോമസ് കാര്&#x200d;ലൈന്&#x200d; അഭിപ്രായപെട്ടത്. ലോകത്ത് വായനശാലകളുടെ കണക്കെടുപ്പില്&#x200d; കേരളം ഏറെ മുന്&#x200d;പന്തിയിലാണ്. നാടാകെ ഗ്രന്ഥശാലകള്&#x200d; സ്ഥാപിക്കാനും വായനയുടെ സംസ്‌കാരം പകരാനും ഓടി നടന്ന പി.എന്&#x200d;. പണിക്കരുടെ സേവനങ്ങള്&#x200d; അവിസ്മരണീയമാണ്.</p>
<p>വിവിധ മതവിശ്വാസികളും മതരഹിതരും രാഷ്ട്രീയപരമായി വ്യത്യസ്ത ചേരികളില്&#x200d; നിലയുറപ്പിച്ചവരുമായ വ്യക്തികള്&#x200d;ക്ക് ഒന്നിച്ചിരിക്കാന്&#x200d; കഴിയുന്ന മതേതര തുരുത്തുകളാണ് നമ്മുടെ വായനശാലകള്&#x200d;.</p>
<p>ശ്വാസം നിലച്ചുപോകാതെ വയനാശാലകളെ പരിപോഷിപ്പിക്കേണ്ടത് പൊതു അജണ്ടയായി മാറണം. ലൈബ്രേറിയന്മാരുടെ തസ്തിക നികത്താന്&#x200d; കഴിയാത്തതിനാല്&#x200d; സ്‌കൂളുകളിലെ പുസ്തകങ്ങളില്&#x200d; പൊടിപിടിക്കുമോ എന്ന ആശങ്ക നിലവിലുള്ളതായി മാധ്യമങ്ങള്&#x200d; റിപ്പോര്&#x200d;ട്ട് ചെയ്തത് ഗൗരവതരമാണ്.</p>
<p>വായന മരിക്കുന്നില്ല മറിച്ച് കടം കൊടുക്കേണ്ടി വരുമോയെന്നും മോഷണം പോകുമോ എന്നുമുള്ള ആശങ്കകള്&#x200d; ഇല്ലാതെയും ഭാരം ചുമക്കേണ്ടതില്ല എന്ന സൗകര്യം ഉള്ളതിനാലും ഇ ബുക്കുകളിലേക്കുള്ള ഗതിമാറ്റമാണ് നടക്കുന്നത്.</p>
<p>അണയാ വിളക്കുകളായ പുസ്തകങ്ങളെ</p>
<p>ഉറ്റ ചങ്ങാതിമാരാക്കി മാറ്റാം.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/syed-sadiqali-shihab-thangal-with-reading-day-message.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>എസ്.കെ. പൊറ്റെക്കാട്ട് സ്മാരകപുരസ്‌കാരം കെ.പി. രാമനുണ്ണിക്ക്</title>
		<link>https://www.chandrikadaily.com/1s-k-potekkat-memorial-award-k-p-ramanunny.html</link>
					<comments>https://www.chandrikadaily.com/1s-k-potekkat-memorial-award-k-p-ramanunny.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Tue, 14 May 2024 10:13:15 +0000</pubDate>
				<category><![CDATA[award]]></category>
		<category><![CDATA[Books]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[kp ramanunni]]></category>
		<category><![CDATA[S.K. Potekkat Memorial Award]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=297646</guid>

					<description><![CDATA[തിരുവനന്തപുരം:എസ്.കെ.പൊറ്റെക്കാട്ട് സ്മാരകസമിതിയുടെ എസ്.കെ.പൊറ്റെക്കാട്ട് സ്മാരകപുരസ്‌കാരം കെ.പി.രാമനുണ്ണിക്ക്.&#8221;ഹൈന്ദവം&#8217; എന്ന കൃതിയാണ് 25000 രൂപയും പ്രശംസാപത്രവും അടങ്ങുന്ന പുരസ്‌കാരത്തിനര്&#x200d;ഹമായത്. മറ്റു പുരസ്‌കാരങ്ങള്&#x200d;: കഥ- അക്ബര്&#x200d; ആലിക്കര (ചിലയ്ക്കാത്ത പല്ലി), യാത്രാവിവരണം- അഭിഷേക് പള്ളത്തേരി (ആഫ്രിക്കയുടെ വേരുകള്&#x200d;), കവിത- ശിവാസ് വാഴമുട്ടം (പുലരിക്കും മുന്&#x200d;പേ), ബാലസാഹിത്യം- ഡോ. എസ്.ഡി.അനില്&#x200d;കുമാര്&#x200d;(അഭിലാഷ് മോഹന്&#x200d; 8എ), നോവല്&#x200d;- ബി.എന്&#x200d;.റോയ് (കുര്യന്&#x200d; കടവ്), ലേഖനം-കൃഷ്ണകുമാര്&#x200d; കൃഷ്ണജീവനം(ആത്മോപദേശശതകം ഒരു ഉപനിഷദ് ദര്&#x200d;പ്പണം) ഉജ്ജ്വല ബാലപ്രതിഭാ പുരസ്‌കാരം ഓസ്റ്റിന്&#x200d; അജിത്തിനു നല്&#x200d;കുമെന്ന് സമിതി സെക്രട്ടറി രമേശന്&#x200d; ദേവപ്രിയം, ജൂറി അംഗം [&#8230;]]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം:എസ്.കെ.പൊറ്റെക്കാട്ട് സ്മാരകസമിതിയുടെ എസ്.കെ.പൊറ്റെക്കാട്ട് സ്മാരകപുരസ്‌കാരം കെ.പി.രാമനുണ്ണിക്ക്.&#8221;ഹൈന്ദവം&#8217; എന്ന കൃതിയാണ് 25000 രൂപയും പ്രശംസാപത്രവും അടങ്ങുന്ന പുരസ്‌കാരത്തിനര്&#x200d;ഹമായത്.</p>
<p>മറ്റു പുരസ്‌കാരങ്ങള്&#x200d;: കഥ- അക്ബര്&#x200d; ആലിക്കര (ചിലയ്ക്കാത്ത പല്ലി), യാത്രാവിവരണം- അഭിഷേക് പള്ളത്തേരി (ആഫ്രിക്കയുടെ വേരുകള്&#x200d;), കവിത- ശിവാസ് വാഴമുട്ടം (പുലരിക്കും മുന്&#x200d;പേ), ബാലസാഹിത്യം- ഡോ. എസ്.ഡി.അനില്&#x200d;കുമാര്&#x200d;(അഭിലാഷ് മോഹന്&#x200d; 8എ), നോവല്&#x200d;- ബി.എന്&#x200d;.റോയ് (കുര്യന്&#x200d; കടവ്), ലേഖനം-കൃഷ്ണകുമാര്&#x200d; കൃഷ്ണജീവനം(ആത്മോപദേശശതകം ഒരു ഉപനിഷദ് ദര്&#x200d;പ്പണം)</p>
<p>ഉജ്ജ്വല ബാലപ്രതിഭാ പുരസ്‌കാരം ഓസ്റ്റിന്&#x200d; അജിത്തിനു നല്&#x200d;കുമെന്ന് സമിതി സെക്രട്ടറി രമേശന്&#x200d; ദേവപ്രിയം, ജൂറി അംഗം സുജാ സൂസന്&#x200d; ജോര്&#x200d;ജ്, പി.കെ.റാണി എന്നിവര്&#x200d; പത്രസമ്മേളനത്തില്&#x200d; അറിയിച്ചു</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1s-k-potekkat-memorial-award-k-p-ramanunny.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>&#8216;വിശ്വ പൗരൻ മമ്പുറം ഫസല്&#x200d; തങ്ങള്&#x200d;&#8217; പ്രകാശനം ചെയ്തു</title>
		<link>https://www.chandrikadaily.com/vishwa-pauran-mamburum-fazal-thangal-was-released.html</link>
					<comments>https://www.chandrikadaily.com/vishwa-pauran-mamburum-fazal-thangal-was-released.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Thu, 14 Dec 2023 08:10:09 +0000</pubDate>
				<category><![CDATA[Books]]></category>
		<category><![CDATA[FOREIGN]]></category>
		<category><![CDATA[gulf]]></category>
		<category><![CDATA[GULF]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Mamburum Fazal Thangal']]></category>
		<category><![CDATA[released]]></category>
		<category><![CDATA[Vishwa Pauran]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=285672</guid>

					<description><![CDATA[ഖിലാഫത്ത് സമരത്തിന് നൂറ് വർഷം കഴിഞ്ഞിട്ടും കാലത്തിന് മങ്ങലേല്പിക്കാൻ കഴിയാതെ ഇന്ത്യൻ സ്വാതന്ത്ര്യ ചരിത്രത്തിൽ ആവേശകരമായ ഓർമ്മയായി അത് നിറയുന്നതെന്നും ഡോ.ഹുസൈൻ രണ്ടത്താണി അനുസ്മരിച്ചു.]]></description>
										<content:encoded><![CDATA[<p><strong>അശ്റഫ് ആളത്ത്</strong></p>
<p>ദമ്മാം:ചരിത്രത്തെ തമസ്ക്കരിക്കുന്നത് കാലത്തോട് ചെയ്യുന്ന അനീതിയാണെന്നും അതിൻറെ വീണ്ടെടുപ്പിനായി പണിയെടുക്കുന്നവർ കാലാതിവർത്തികളായി നിലകൊള്ളുമെന്നും പ്രമുഖ ചരിത്രപണ്ഡിതൻ ഡോ.ഹുസൈൻ രണ്ടത്താണി അഭിപ്രായപ്പെട്ടു.</p>
<p>മുതിർന്ന മാധ്യമ പ്രവർത്തകൻ പി. എ. എം ഹാരിസ് രചിച്ച &#8216;വിശ്വപൗരന്&#x200d; &#8211; മമ്പുറം ഫസല്&#x200d; തങ്ങള്&#x200d;&#8217; എന്ന കൃതിയുടെ പ്രകാശനകർമ്മം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയുടെ സ്വാതന്ത്ര്യസമരചരിത്രത്തിൽ ഏറ്റവും ഉജ്ജ്വലവും രണോത്സുകവുമായ അധ്യായങ്ങളിൽ ഒന്നാണ് മലബാറിലെ ഖിലാഫത്ത് സമരം.</p>
<p>ബ്രിട്ടീഷ് അധിനിവേശ അധികാരികൾക്കും അവരോട് കൈകോർത്തുനിന്ന ജന്മിത്വത്തിനും മലബാറിലെ ധീര ദേശാഭിമാനികൾ പ്രതിരോധത്തിന്റെ മാരക പ്രഹരങ്ങളാണ് അഴിച്ചു വിട്ടത്. അതിന് നേതൃപരമായ പങ്കാണ് മമ്പുറം തങ്ങന്മാർ നിർവ്വഹിച്ചു പോന്നത്.</p>
<p>ആത്മീയതയിൽ മാത്രമല്ല,സമൂഹ്യ രാഷ്ട്രീയ നവോഥാന രംഗത്തും മമ്പുറം സയ്യിദ് കുടുംബത്തിലെ അനുപമവ്യക്തിത്വങ്ങൾ പ്രോജ്വലിച്ചു നിൽക്കുകയായിരുന്നു.<br />
അതുകൊണ്ടാണ് ഖിലാഫത്ത് സമരത്തിന് നൂറ് വർഷം കഴിഞ്ഞിട്ടും കാലത്തിന് മങ്ങലേല്പിക്കാൻ കഴിയാതെ ഇന്ത്യൻ സ്വാതന്ത്ര്യ ചരിത്രത്തിൽ ആവേശകരമായ ഓർമ്മയായി അത് നിറയുന്നതെന്നും ഡോ.ഹുസൈൻ രണ്ടത്താണി അനുസ്മരിച്ചു.</p>
<p>മൺമറഞ്ഞ സാമൂഹികപ്രതിബദ്ധതയുള്ള നവോഥാന നേതാക്കൾ നടത്തിയ പോരാട്ടങ്ങളുടെ ചരിത്രം, ചരിത്രത്തിലെ തന്നെ നാഴികക്കല്ലുകളായി മാറിയ സമരങ്ങൾ,ചെറുത്ത് നില്പുകൾ എന്നിവയെ കുറിച്ചുള്ള അവബോധം സൃഷിടിക്കുന്നതിന് സംസ്ഥാന സർക്കാർ മുന്തിയ പരിഗണന നൽകുന്നുണ്ടെന്നും ഈ രംഗത്ത് സമഗ്ര സംഭാവന നൽകാനുതകുന്ന ഒരു സംരംഭത്തിൻറെ അവസാന മിനുക്കുപണികൾ താനടങ്ങുന്ന സമിതിയുടെ നേതൃത്വത്തിൽ പൂർത്തീകരിച്ചു വരികയാണെന്നും ഡോ.ഹുസൈൻ രണ്ടത്താണി കൂട്ടിച്ചേർത്തു.<br />
മലബാർ കൗൺസിൽ ഓഫ് ഹെറിറ്റേജ് &amp; കൾച്ചറൽ സ്റ്റഡീസിൻറെ ദമ്മാം ചാപ്റ്റർ ആയിരുന്നു സംഘാടകർ.</p>
<p>ദമ്മാം ദാർസിഹ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പ്രോഗ്രാം ചെയർമാൻ മാലിക് മഖ്ബൂൽ അധ്യക്ഷത വഹിച്ചു. ഡോ.സിദ്ധീഖ് അഹമ്മദ് പുസ്തകം ഏറ്റുവാങ്ങി.<br />
സാജിദ് ആറാട്ട് പുഴ പുസ്തകം പരിചയപ്പെടുത്തി. ടിപിഎം ഫസൽ,മൻസൂർ പള്ളൂർ,മജീദ് കൊടുവള്ളി,പ്രതീപ് കൊട്ടിയം സംസാരിച്ചു. ഗ്രന്ഥകർത്താവ് പി. എ. എം ഹാരിസ് മറുപടിപ്രസംഗം നടത്തി.</p>
<p>പിടി അലവി സ്വാഗതവും അഷ്‌റഫ് ആളത്ത് നന്ദിയും പറഞ്ഞു. കല്യാണി ബിനു പ്രാർത്ഥനാ ഗാനം ആലപിച്ചു. ഡോ.സിന്ധു അവതാരകയായിരുന്നു. നജീം ബഷീർ,നാച്ചു അണ്ടോണ,സിപി ശരീഫ്,മുഹ്സിൻ മുഹമ്മദ്‌,ഖിദ്ർ മുഹമ്മദ്‌,ഒ പി ഹബീബ്,അഷ്‌ഫാഖ്‌ ഹാരിസ്, ഷബീർ ചാത്തമംഗലം,കരീം വേങ്ങര,<br />
എന്നിവർ നേതൃത്വം നൽകി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/vishwa-pauran-mamburum-fazal-thangal-was-released.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>&#8216;വിശ്വ പൗരൻ മമ്പുറം ഫസല്&#x200d; തങ്ങള്&#x200d;&#8217; പ്രകാശനം ചെയ്തു</title>
		<link>https://www.chandrikadaily.com/world-citizen-mamborum-fazal-thangal-was-released.html</link>
					<comments>https://www.chandrikadaily.com/world-citizen-mamborum-fazal-thangal-was-released.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Tue, 12 Dec 2023 05:03:28 +0000</pubDate>
				<category><![CDATA[Books]]></category>
		<category><![CDATA[GULF]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[book]]></category>
		<category><![CDATA[mamburam fasal thangal]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=285516</guid>

					<description><![CDATA[ആത്മീയതയിൽ മാത്രമല്ല,സമൂഹ്യ രാഷ്ട്രീയ നവോഥാന രംഗത്തും മമ്പുറം സയ്യിദ് കുടുംബത്തിലെ അനുപമവ്യക്തിത്വങ്ങൾ പ്രോജ്വലിച്ചു നിൽക്കുകയായിരുന്നു]]></description>
										<content:encoded><![CDATA[<p><strong>അശ്റഫ് ആളത്ത്</strong></p>
<p>ദമ്മാം:ചരിത്രത്തെ തമസ്ക്കരിക്കുന്നത് കാലത്തോട് ചെയ്യുന്ന അനീതിയാണെന്നും അതിൻറെ വീണ്ടെടുപ്പിനായി പണിയെടുക്കുന്നവർ കാലാതിവർത്തികളായി നിലകൊള്ളുമെന്നും പ്രമുഖ ചരിത്രപണ്ഡിതൻ ഡോ.ഹുസൈൻ രണ്ടത്താണി അഭിപ്രായപ്പെട്ടു.</p>
<p>മുതിർന്ന മാധ്യമ പ്രവർത്തകൻ പി. എ. എം ഹാരിസ് രചിച്ച &#8216;വിശ്വപൗരന്&#x200d; &#8211; മമ്പുറം ഫസല്&#x200d; തങ്ങള്&#x200d;&#8217; എന്ന കൃതിയുടെ പ്രകാശനകർമ്മം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയുടെ സ്വാതന്ത്ര്യസമരചരിത്രത്തിൽ ഏറ്റവും ഉജ്ജ്വലവും രണോത്സുകവുമായ അധ്യായങ്ങളിൽ ഒന്നാണ് മലബാറിലെ ഖിലാഫത്ത് സമരം.</p>
<p>ബ്രിട്ടീഷ് അധിനിവേശ അധികാരികൾക്കും അവരോട് കൈകോർത്തുനിന്ന ജന്മിത്വത്തിനും മലബാറിലെ ധീര ദേശാഭിമാനികൾ പ്രതിരോധത്തിന്റെ മാരക പ്രഹരങ്ങളാണ് അഴിച്ചു വിട്ടത്.അതിന് നേതൃപരമായ പങ്കാണ് മമ്പുറം തങ്ങന്മാർ നിർവ്വഹിച്ചു പോന്നത്.</p>
<p>ആത്മീയതയിൽ മാത്രമല്ല,സമൂഹ്യ രാഷ്ട്രീയ നവോഥാന രംഗത്തും മമ്പുറം സയ്യിദ് കുടുംബത്തിലെ അനുപമവ്യക്തിത്വങ്ങൾ പ്രോജ്വലിച്ചു നിൽക്കുകയായിരുന്നു.<br />
അതുകൊണ്ടാണ് ഖിലാഫത്ത് സമരത്തിന് നൂറ് വർഷം കഴിഞ്ഞിട്ടും കാലത്തിന് മങ്ങലേല്പിക്കാൻ കഴിയാതെ ഇന്ത്യൻ സ്വാതന്ത്ര്യ ചരിത്രത്തിൽ ആവേശകരമായ ഓർമ്മയായി അത് നിറയുന്നതെന്നും ഡോ.ഹുസൈൻ രണ്ടത്താണി അനുസ്മരിച്ചു.</p>
<p>മൺമറഞ്ഞ സാമൂഹികപ്രതിബദ്ധതയുള്ള നവോഥാന നേതാക്കൾ നടത്തിയ പോരാട്ടങ്ങളുടെ ചരിത്രം, ചരിത്രത്തിലെ തന്നെ നാഴികക്കല്ലുകളായി മാറിയ സമരങ്ങൾ,ചെറുത്ത് നില്പുകൾ എന്നിവയെ കുറിച്ചുള്ള അവബോധം സൃഷിടിക്കുന്നതിന് സംസ്ഥാന സർക്കാർ മുന്തിയ പരിഗണന നൽകുന്നുണ്ടെന്നും ഈ രംഗത്ത് സമഗ്ര സംഭാവന നൽകാനുതകുന്ന ഒരു സംരംഭത്തിൻറെ അവസാന മിനുക്കുപണികൾ താനടങ്ങുന്ന സമിതിയുടെ നേതൃത്വത്തിൽ പൂർത്തീകരിച്ചു വരികയാണെന്നും ഡോ.ഹുസൈൻ രണ്ടത്താണി കൂട്ടിച്ചേർത്തു.<br />
മലബാർ കൗൺസിൽ ഓഫ് ഹെറിറ്റേജ് &amp; കൾച്ചറൽ സ്റ്റഡീസിൻറെ ദമ്മാം ചാപ്റ്റർ ആയിരുന്നു സംഘാടകർ.</p>
<p>ദമ്മാം ദാർസിഹ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പ്രോഗ്രാം ചെയർമാൻ മാലിക് മഖ്ബൂൽ അധ്യക്ഷത വഹിച്ചു.ഡോ.സിദ്ധീഖ് അഹമ്മദ് പുസ്തകം ഏറ്റുവാങ്ങി.<br />
സാജിദ് ആറാട്ട് പുഴ പുസ്തകം പരിചയപ്പെടുത്തി. ടിപിഎം ഫസൽ,മൻസൂർ പള്ളൂർ,മജീദ് കൊടുവള്ളി,പ്രതീപ് കൊട്ടിയം സംസാരിച്ചു. ഗ്രന്ഥകർത്താവ് പി. എ. എം ഹാരിസ് മറുപടിപ്രസംഗം നടത്തി.പിടി അലവി സ്വാഗതവും അഷ്‌റഫ് ആളത്ത് നന്ദിയും പറഞ്ഞു.കല്യാണി ബിനു പ്രാർത്ഥനാ ഗാനം ആലപിച്ചു.<br />
ഡോ.സിന്ധു അവതാരകയായിരുന്നു.നജീം ബഷീർ,നാച്ചു അണ്ടോണ,സിപി ശരീഫ്,മുഹ്സിൻ മുഹമ്മദ്‌,ഖിദ്ർ മുഹമ്മദ്‌,ഒ പി ഹബീബ്,അഷ്‌ഫാഖ്‌ ഹാരിസ്, ഷബീർ ചാത്തമംഗലം,കരീം വേങ്ങര, എന്നിവർ നേതൃത്വം നൽകി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/world-citizen-mamborum-fazal-thangal-was-released.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഫിഷ് നിർവാണ: രുചി വിസ്മയവുമായി പുസ്തക മേളയിൽ ഷെഫ് പിള്ളയുടെ പാചകം</title>
		<link>https://www.chandrikadaily.com/fish-nirvana-chef-pillais-cooking-at-the-book-fair-with-taste-surprises.html</link>
					<comments>https://www.chandrikadaily.com/fish-nirvana-chef-pillais-cooking-at-the-book-fair-with-taste-surprises.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sun, 12 Nov 2023 08:37:14 +0000</pubDate>
				<category><![CDATA[Books]]></category>
		<category><![CDATA[FOREIGN]]></category>
		<category><![CDATA[GULF]]></category>
		<category><![CDATA[News]]></category>
		<category><![CDATA[book]]></category>
		<category><![CDATA[Chef Pillai's]]></category>
		<category><![CDATA[cooking]]></category>
		<category><![CDATA[taste surprises]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=282773</guid>

					<description><![CDATA[തന്റെ ഏറ്റവും പ്രശസ്തമായ ഈ വിഭവത്തെ വളരെ തൻമയത്വത്തോടെയാണ് ഷെഫ് പിള്ള സദസ്സിന് പാകം ചെയ്ത് പരിചയപ്പെടുത്തിക്കൊടുത്തത്.]]></description>
										<content:encoded><![CDATA[<p>ഷാർജ: രാജ്യാന്തര പുസ്തക മേളയിലെ കുക്കറി കോർണറിൽ ചുറ്റും കൂടി നിന്ന രുചിയാസ്വാദകരിൽ വിസ്മയം സമ്മാനിച്ച് ഷെഫ് പിള്ള എന്ന പ്രശസ്തനായ സുരേഷ് പിള്ളയുടെ പാചകം എടുത്തു പറയേണ്ടതായിരുന്നു. സീർ ഫിഷിലാണ് അദ്ദേഹം നിർവാണ എന്ന തന്റെ പ്രശസ്തമായ ഐറ്റം അവതരിപ്പിച്ചത്.</p>
<p>വെളിച്ചെണ്ണയും തേങ്ങാപാലും പച്ച മാങ്ങയും കുരുമുളകും അടങ്ങിയ തനി കേരളീയ വിഭവങ്ങൾ കൊണ്ട് ലളിതമായ രീതിയിൽ ആർക്കും തയാറാക്കാനാകുന്നതാണിത്. തന്റെ ഏറ്റവും പ്രശസ്തമായ ഈ വിഭവത്തെ വളരെ തൻമയത്വത്തോടെയാണ് ഷെഫ് പിള്ള സദസ്സിന് പാകം ചെയ്ത് പരിചയപ്പെടുത്തിക്കൊടുത്തത്.</p>
<p>പാചക തൽപരരെ കൂടെ കൂട്ടിക്കൊണ്ട് അദ്ദേഹം രസകരമായൊരു രുചി യാത്രയാണ് അക്ഷരാർത്ഥത്തിൽ നടത്തിയത്. തയാറാക്കിയ വിഭവം സദസ്യർക്ക് രുചിക്കാനും നൽകി. ഷെഫ് പിള്ളയുടെ &#8216; &#8216;തേങ്ങാ മാങ്ങ&#8217; എന്ന ഇംഗ്ലീഷ് പുസ്തകവും , &#8216;വീട്ടു രുചികൾ&#8217; എന്ന മലയാളം പുസ്തകവും ഇവിടെ പ്രകാശനം ചെയ്തു. ഈ പുസ്തകങ്ങൾ ബുക്ക് ഫെയറിൽ ലഭ്യമാണ്.<br />
പരിപാടിയിൽ ഫാത്തിമ അവതാരകയായിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/fish-nirvana-chef-pillais-cooking-at-the-book-fair-with-taste-surprises.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>&#8216;നക്ഷത്രങ്ങളുടെ മഴവിൽ പാതകൾ&#8217; പ്രകാശനം ചെയ്തു</title>
		<link>https://www.chandrikadaily.com/rainbow-paths-of-the-stars-released.html</link>
					<comments>https://www.chandrikadaily.com/rainbow-paths-of-the-stars-released.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Sat, 11 Nov 2023 10:29:24 +0000</pubDate>
				<category><![CDATA[Books]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[damam]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=282696</guid>

					<description><![CDATA[അഷ്‌റഫ് ആളത്ത് ദമ്മാം:മാധ്യമ പ്രവർത്തകനും എഴുത്തുകാരനുമായ സാജിദ് ആറാട്ടുപുഴയുടെ പുതിയ പുസ്തകം &#8216;നക്ഷത്രങ്ങളുടെ മഴവിൽ പാതകൾ ഷാർജ അന്താരാഷ്ട്ര പുസ്തക മേളയിൽ പ്രകാശനം ചെയ്തു. കഴിഞ്ഞ ദിവസം റൈറ്റേഴ്സ് ഫോറം ഹാളിൽ നടന്ന ചടങ്ങിൽ കവിയും സംസ്കാരിക സംഘാടകനുമായ ഡോ. രാവുണ്ണി, ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് വൈ.എ റഹീമിന് ആദ്യ പ്രതി നൽകി പ്രകാശനം നിർവഹിച്ചു. ഹൃദയം ഹൃദയത്തോട് പറയുന്ന വർത്തമാനങ്ങൾ കാലം തേടുന്ന നന്മയാണെന്നും, വർത്തമാന കാലത്തിന്റെ ഒറ്റപ്പെടലുകൾക്കുള്ള പരിഹാരമാണെന്നും പ്രകാശനം നിർവഹിച്ചുകൊണ്ട് അദ്ദേഹം [&#8230;]]]></description>
										<content:encoded><![CDATA[<p><strong>അഷ്‌റഫ് ആളത്ത്</strong></p>
<p>ദമ്മാം:മാധ്യമ പ്രവർത്തകനും എഴുത്തുകാരനുമായ സാജിദ് ആറാട്ടുപുഴയുടെ പുതിയ പുസ്തകം &#8216;നക്ഷത്രങ്ങളുടെ മഴവിൽ പാതകൾ ഷാർജ അന്താരാഷ്ട്ര പുസ്തക മേളയിൽ പ്രകാശനം ചെയ്തു. കഴിഞ്ഞ ദിവസം റൈറ്റേഴ്സ് ഫോറം ഹാളിൽ നടന്ന ചടങ്ങിൽ കവിയും സംസ്കാരിക സംഘാടകനുമായ ഡോ. രാവുണ്ണി, ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് വൈ.എ റഹീമിന് ആദ്യ പ്രതി നൽകി പ്രകാശനം നിർവഹിച്ചു. ഹൃദയം ഹൃദയത്തോട് പറയുന്ന വർത്തമാനങ്ങൾ കാലം തേടുന്ന നന്മയാണെന്നും, വർത്തമാന കാലത്തിന്റെ ഒറ്റപ്പെടലുകൾക്കുള്ള പരിഹാരമാണെന്നും പ്രകാശനം നിർവഹിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. കാലങ്ങളോളം വായിക്കപ്പെടാനുള്ള പുസ്തക പ്രകാശനങ്ങളുടെ ഭാഗമാകാൻ കഴിയുന്നത് സുകൃതമാണെന്നും പുസ്തകം ഏറ്റുവാങ്ങിക്കൊണ്ട് അഡ്വ. വൈ.എ റഹീം പറഞ്ഞു.</p>
<p>അധ്യാപികയും എഴുത്തുകാരിയുമായ ദീപ ചിറയിൽ പുസ്തകത്തെ പരിചയപ്പെടുത്തി. മനുഷ്യ സ്നേഹത്തെ അന്വേഷിക്കുന്ന എഴുത്തുകളാണ് ഈ പുസ്തകത്തെ വ്യതിരിക്തമാക്കുന്നതെന്ന് അവർ പറഞ്ഞു. ഉള്ള നിറക്കുന്ന ഭാഷയും ശൈലിയും സാധാരണ വായനക്കാനും ഇത് പ്രിയപ്പെട്ടതാക്കുമെന്ന് അവർ കൂട്ടിച്ചേർത്തു. മൻസൂർ പള്ളൂർ, പ്രസാധകനും എഴുത്തുകാരനുമായ പ്രതാപൻ തായാട്ട്, എഴുത്തുകാരൻ സജീദ് ഖാൻ പനവേലിൽ, പ്രഭാഷകനും എഴുത്തുകാരനുമായ ടി.കെ അനിൽകുമാർ, സോഫിയ ഷാജഹാൻ എന്നിവർ ആശംസകൾ നേർന്നു. എഴുത്തുകാരൻ വെള്ളിയോടൻ പരിപാടികൾ നിയന്ത്രിച്ച സാജിദ് ആറാട്ടുപുഴ മറുപടി പ്രസംഗം നടത്തി.</p>
<p>മലയാള സാഹിത്യ, സാംസ്കാരിക മേഖലയിലെ നക്ഷത്ര തുല്ല്യരായ 12 പേരുടെ ജീവിതാനുഭവങ്ങളുടെ ഹൃദയം തൊട്ട എഴുത്താണ് പുസ്തകത്തിലെ പ്രമേയം. ടി.ഡി രാമകൃഷ്ണനാണ് പുസ്തകത്തിന് അവതാരിക എഴുതിയിരിക്കുന്നു. പ്രൊഫ. നിസാർ കാത്തുങ്കലിന്റെ പുസ്തകാസ്വാദനവും ചേർത്തിട്ടുണ്ട്. കോഴിക്കോട് കേന്ദ്രമായിട്ടുള്ള ഡസ്റ്റിനി ബുക്സ് ആണ് പ്രസാധകർ. സഊദിയിലെ ദമ്മാമിൽ മാധ്യമപ്രവർത്തകനായ സാജിദ് ആറാട്ടുപുഴയുടെ ആദ്യ പുസ്തകമായ മണൽ ശിൽപങ്ങളുടെ മൂന്നാം പതിപ്പ് അടുത്തിടെ പ്രസിദ്ധീകരിച്ചിരുന്നു. രണ്ടാമത്തെ പുസ്തകമായ അറബിത്തെരുവുകളുടെ രണ്ടാം പതിപ്പും പുറത്തിറങ്ങി. ആദ്യകാല കാഥിക ഐഷാ ബീഗത്തിന്റെ ജീവിത ചരിത്രമാണ് മുന്നാമത്തെ പുസ്തകം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/rainbow-paths-of-the-stars-released.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>നെഗറ്റീവുകളോട് നോ പറയാന്&#x200d; ശീലിക്കണം: അങ്കുര്&#x200d; വാരിക്കൂ</title>
		<link>https://www.chandrikadaily.com/practice-saying-no-to-negativity-nip-it-in-the-bud.html</link>
					<comments>https://www.chandrikadaily.com/practice-saying-no-to-negativity-nip-it-in-the-bud.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Wed, 08 Nov 2023 13:18:40 +0000</pubDate>
				<category><![CDATA[Art]]></category>
		<category><![CDATA[Books]]></category>
		<category><![CDATA[GULF]]></category>
		<category><![CDATA[More]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=282403</guid>

					<description><![CDATA['സംരംഭകത്വം സ്വയം കണ്ടെത്തലിന്റെ ഏറ്റവും കഠിനമായ രൂപം. സത്യസന്ധത വിജയത്തിലേക്കുള്ള വഴി']]></description>
										<content:encoded><![CDATA[<p>ഷാര്&#x200d;ജ: നിത്യ ജീവിതത്തില്&#x200d; ആസൂത്രണങ്ങള്&#x200d;ക്ക് വലിയ പ്രാധാന്യമുണ്ടെന്നും ആസൂത്രണമില്ലായ്മ ലക്ഷ്യം നേടാന്&#x200d; സഹായിക്കില്ലെന്നും അത് പരാജയത്തിനുമിടയാക്കുമെന്നും സംരംഭകനും കോണ്ടന്റ് ക്രിയേറ്ററും ബെസ്റ്റ് സെല്ലിംഗ് ഓഥറുമായ അങ്കുര്&#x200d; വാരിക്കൂ. ഷാര്&#x200d;ജ രാജ്യാന്തര പുസ്തക മേളയില്&#x200d; ഇന്റലക്ച്വല്&#x200d; ഹാളില്&#x200d; സംവാദത്തില്&#x200d; പങ്കെടുക്കുകയായിരുന്നു അദ്ദേഹം.<br />
ആസൂത്രണ വിജയങ്ങള്&#x200d; നിങ്ങളെ ഉന്നതിയിലെത്തിക്കും. പ്‌ളാന്&#x200d; എ, ബി, സി, ഡി&#8230;അങ്ങനെ കരുതലോടു കൂടി മുന്നേറുന്നവര്&#x200d;ക്ക് ലക്ഷ്യം നേടാനാകും. അതില്ലാത്തവര്&#x200d;ക്ക് വിജയം അകലെയായിരിക്കും. സമയത്തെ നാം നമുക്കൊത്ത് മാനേജ് ചെയ്യാന്&#x200d; പഠിക്കണം. എന്റെ തന്നെ ജീവിത ക്രമം അതിനുദാഹരണമായി പറയാനാകും. ഇപ്പോള്&#x200d; സമയം രാത്രി 9 കഴിഞ്ഞു. ഈ സമയത്ത് സാധാരണയായി ഞാന്&#x200d; നാട്ടില്&#x200d; ഉറങ്ങുന്ന സമയമാണ്. പക്ഷേ, ഇവിടെ നിങ്ങള്&#x200d;ക്ക് മുന്നില്&#x200d; ഇരിക്കുന്നത് ഈ സംവാദത്തിലൂടെ നിങ്ങളില്&#x200d; നിന്ന് അറിയാനും എന്റെ അറിവുകളെ നിങ്ങള്&#x200d;ക്ക് പങ്കു വെക്കാനും മാത്രമാണ്. വിഷയത്തിലേക്ക് വന്നാല്&#x200d;, ആസൂത്രണത്തെ നാം കയ്യിലൊതുക്കി മുന്നോട്ടു പോകണം. അതില്&#x200d; സൂക്ഷ്മതയും കണിശതയും പാലിച്ച് പോവുക. വിജയം സുനിശ്ചിതമായിരിക്കും.</p>
<p>നെഗറ്റീവുകളോട് നോ പറയാന്&#x200d; ശീലിക്കണം. അത്തരം ബന്ധങ്ങള്&#x200d; നിലനില്&#x200d;ക്കുന്നുവെങ്കില്&#x200d; മുറിച്ചു കളയണം. അനാവശ്യമായ ആശയ വിനിമയം, അത് ഏത് ഉപാധിയിലുള്ളതായാലും ഒഴിവാക്കുക. ഞാന്&#x200d; എന്നെ തന്നെയാണ് അതിന് ഉദാഹരണമായി ചൂണ്ടിക്കാണിക്കുന്നത്. എന്റെ വീട്ടില്&#x200d; ടിവിയില്ല. ഞാന്&#x200d; ന്യൂസ് കാണാറില്ല. എന്റെ ടാര്&#x200d;ഗറ്റുകള്&#x200d; നേടുന്നതില്&#x200d; ഞാന്&#x200d; കരുതലോടെ മുന്നോട്ടു പോകുന്നു. ജീവിതം പ്‌ളാന്&#x200d; ചെയ്യാനുള്ളതാണ്. പറ്റാത്ത സുഹൃദ് ബന്ധങ്ങള്&#x200d; എനിക്കില്ല. ഞാന്&#x200d; വളരെ വേഗത്തില്&#x200d; സഞ്ചരിക്കാനിഷ്ടപ്പെടുന്നു. ഒച്ചിന്റെ വേഗമുള്ളവരെ ഞാന്&#x200d; കൂടെ കൂട്ടാറില്ല.</p>
<p>&#8216;ഡു എപിക് ഷിറ്റ്&#8217; ആദ്യ പുസ്തകമായിരുന്നു. അതൊരു സീറോ സ്ട്രക്ചറുള്ള പുസ്തകമായിരുന്നു. അതില്&#x200d; തുടക്കമോ ഒടുക്കമോ ഇല്ല. ഏത് പേജും തുറന്ന് വായിക്കാം. വായനയുടെ തുടര്&#x200d;ച്ചക്ക് ഒന്നും സംഭവിക്കില്ല. വായന പല രീതികളില്&#x200d; ആസ്വദിക്കുന്നവര്&#x200d;ക്കത് ഏറെ ഉപകാരപ്പെട്ടുവെന്ന് കരുതുന്നു. സൗകര്യപ്രദമായ വായനയെ അത് പ്രോല്&#x200d;സാഹിപ്പിക്കുന്നു. ഇത് രണ്ടാമത്തെ പുസ്തകമാണ്. തലമുറകള്&#x200d; പുസ്തക വായന നിര്&#x200d;ത്തിയിടത്തായിരുന്നു എന്റെ പുസ്തകം കൂടുതല്&#x200d; വായിക്കാന്&#x200d; അവര്&#x200d; തയാറായത്. ഈ പുസ്തകവും (ഗെറ്റ് എപിക് ഷിറ്റ് ഡണ്&#x200d;) അല്&#x200d;ഭുകരമായ വായന പ്രദാനം ചെയ്യുമെന്ന് എനിക്കുറപ്പുണ്ട്. ഇതിനൊരു ദാര്&#x200d;ശനിക ഔന്നത്യമുണ്ടെന്ന് ഞാന്&#x200d; വിശ്വസിക്കുന്നു. സോക്രട്ടീസും പ്‌ളേറ്റോയും അഥവാ, ശിഷ്യനും ഫിലോസഫറും തമ്മിലുള്ള സംവാദം പോലെ ഇത് അനുഭവപ്പെടുമെന്നാണ് എനിക്ക് പറയാനുള്ളത്.<br />
ആമുഖം ആവശ്യമില്ലാത്ത ടെക് പ്രഭാഷകന്&#x200d; കൂടിയാണ് യൂ ട്യൂബില്&#x200d; ലക്ഷങ്ങളുടെ ഫോളോവേഴ്‌സുള്ള അങ്കുര്&#x200d; വരിക്കൂ. സംരംഭകനും ഗ്രന്ഥകാരനും കോണ്ടന്റ് ക്രിയേറ്ററും തുടങ്ങി ബഹുമുഖ മേഖലകളില്&#x200d; തിളങ്ങി നില്&#x200d;ക്കുന്ന വ്യക്തിത്വമാണ് അദേദഹം. പുത്തന്&#x200d; ചിന്തകളും പാലിക്കാന്&#x200d; പ്രായോഗികമായ ഫിലോസഫിയും അവതരിപ്പിച്ചു കൊണ്ട് പുതുകാലത്ത് ജനഹൃദയങ്ങളില്&#x200d; സ്വാധീനം നേടിയിരിക്കുന്നു അദ്ദേഹം. സ്വയം കണ്ടെത്തലിന്റെ ഏറ്റവും കഠിനമായ രൂപമാണ് സംരംഭകത്വമെന്നും സത്യസന്ധതയാണ് വിജയത്തിലേക്കുള്ള വഴിയെന്നും അദ്ദേഹം വിശ്വസിക്കുന്നു. സംസ്‌കാരം, വിജയം, മികവ് നേടല്&#x200d; അങ്ങനെ വ്യത്യസ്ത തലങ്ങളില്&#x200d; അദ്ദേഹം മുന്നേറുകയാണ്. കേള്&#x200d;ക്കുന്നവരെ മുന്നേറാന്&#x200d; പഠിപ്പിക്കുകയും.<br />
പുതിയ പുസ്തകത്തിന്റെ സൈനിംഗ് സെഷനുമുണ്ടായിരുന്നു. സദസ്യര്&#x200d;ക്കൊപ്പമുള്ള ഗ്രൂപ് ഫോട്ടോക്കും അദ്ദേഹം അവസരം നല്&#x200d;ക</p>
<p><strong>ഇനിയൊരു മീന്&#x200d; കറി ആയാലോ</strong></p>
<p>വെറുതെ &#8216;തള്ളു&#8217;കയല്ല ഷെഫ് കൃഷ് അശോക് ചെയ്തത്, വായില്&#x200d; വെള്ളമൂറിച്ചു കൊണ്ട് ഒന്നാന്തരമൊരു മീന്&#x200d; കറി പുസ്തക മേളയില്&#x200d; ഉണ്ടാക്കി വിളമ്പി നല്&#x200d;കി മൂപ്പര്&#x200d;! ആരാണീ കൃഷ് അശോക് എന്നു തിരഞ്ഞാല്&#x200d; ഇന്&#x200d;സ്റ്റഗ്രാമില്&#x200d; 650,000 സ്‌ട്രോംങ് സോഷ്യല്&#x200d; മീഡിയ ഫോളോവേഴ്‌സും യൂ ട്യൂബില്&#x200d; മറ്റൊരു 40,000 ഫോളോവേഴ്‌സുമുള്ള ഷെഫ് എന്നു കാണാനാകും. എന്താണിദ്ദേഹത്തിന്റെ പ്രത്യേകതയൊന്നു ചോദിച്ചാല്&#x200d;, ശാസ്ത്രത്തിന്റെ പിന്&#x200d;ബലത്തില്&#x200d; പാചകം ചെയ്യുന്ന ടെക്കി ഷെഫ് എന്ന് പറയാം. 42-ാമത് ഷാര്&#x200d;ജ രാജ്യാന്തര പുസ്തക മേളയി(എസ്‌ഐബിഎഫ്)ല്&#x200d; കുക്കറി കോര്&#x200d;ണറിലാണ് കുട്ടികളും വീട്ടമ്മമാരുമടങ്ങിയ ഒരുപറ്റം പ്രേക്ഷകരെ കൃഷ് അശോക് പിടിച്ചു നിര്&#x200d;ത്തിയത്. ഓരോ വിഷയങ്ങളും അദ്ദേഹം അവതരിപ്പിച്ചത് ചേരുവകളുടെ ചരിത്രവും ശാസ്ത്രവും പറഞ്ഞു കൊണ്ടായിരുന്നു. ഇന്ത്യന്&#x200d; ഭക്ഷണ വിഭവങ്ങളായിരുന്നു ഡെമോയിലൂടെ കൃഷ് അവതരിപ്പിച്ചത്. പനീര്&#x200d; പക്കോറ, സൗത്തിന്ത്യന്&#x200d; ഫിഷ് കറി, പെരുങ്കായം എന്നിവയുടെ സവിശേഷ അവതരണം എടുത്തു പറയേണ്ടതായിരുന്നു.</p>
<p><img loading="lazy" class="alignnone size-full wp-image-282405" src="https://www.chandrikadaily.com/wp-content/uploads/2023/11/Untitled-1-Recovered-12.jpg" alt="" width="800" height="600" srcset="https://www.chandrikadaily.com/wp-content/uploads/2023/11/Untitled-1-Recovered-12.jpg 800w, https://www.chandrikadaily.com/wp-content/uploads/2023/11/Untitled-1-Recovered-12-300x225.jpg 300w, https://www.chandrikadaily.com/wp-content/uploads/2023/11/Untitled-1-Recovered-12-768x576.jpg 768w" sizes="(max-width: 800px) 100vw, 800px" /><br />
ഏറ്റവും ടേസിറ്റിയായ ദക്ഷിണേന്ത്യന്&#x200d; മീന്&#x200d; കറിയും ബിരിയാണിയും ഏതാണെന്ന ചോദ്യം ഷെഫ് കൃഷ് സദസ്സിലേക്കെറിഞ്ഞു. രാവിലെ ഉണ്ടാക്കിയത്, ഉച്ചയ്ക്കുണ്ടാക്കിയത് തുടങ്ങിയ മറുപടികളില്&#x200d; ഇടപെട്ട് കൃഷ് പറഞ്ഞു, &#8221;നോ&#8221;. പാകം ചെയ്ത് 24 മണിക്കൂര്&#x200d; കഴിഞ്ഞുള്ള മീന്&#x200d; കറിയും ബിരിയാണിയും.<br />
ദക്ഷിണേന്ത്യയില്&#x200d; മീന്&#x200d; കറിയിലും ഇറചിക്കറിയിലും പുളി ചേര്&#x200d;ക്കുന്നതിന്റെ കാരണം അതിന്റെ അസിഡിറ്റിയാണ്. ഉയര്&#x200d;ന്ന ടെംപറേച്ചറുള്ള ദക്ഷിണേന്ത്യന്&#x200d; കാലാവസ്ഥയില്&#x200d; പുളിയുടെ അസിഡിറ്റി ഷെല്&#x200d;ഫ് ലൈഫ് നല്&#x200d;കുന്നു.<br />
ചുവന്നുള്ളിയോ വെളുത്തുള്ളിയോ കഴിക്കാത്തവര്&#x200d;ക്കായാണ് പെരുങ്കായം ഉപയോഗിക്കുന്നത്. മുളക് ഇന്ത്യക്കാരുടെ പൂര്&#x200d;വികര്&#x200d; ഉപയോഗിച്ചിട്ടില്ലായിരുന്നു. പോര്&#x200d;ച്ചുഗീസുകാരാണ് മുളക് ഇന്ത്യയിലെത്തിച്ചത്. തേങ്ങാപ്പാല്&#x200d; കറികളില്&#x200d; അവസാനം ചേര്&#x200d;ത്താല്&#x200d; മസാല ഗുണം നഷ്ടപ്പെടും. വെളുത്തുള്ളി അവസാനം ചേര്&#x200d;ത്താല്&#x200d; നേരിയ ഗുണമേ ലഭിക്കൂ. ഉള്ളി അവസാന സമയത്ത് ചേര്&#x200d;ത്താല്&#x200d; രൂക്ഷത കൂടും. പക്കോറ മാവ് തയാറാക്കുമ്പോള്&#x200d; അരിപ്പൊടിയില്&#x200d; ചേനപ്പൊടി (ബേസന്&#x200d;) യോജിപ്പിച്ചാല്&#x200d; വറുക്കാന്&#x200d; തുടങ്ങുമ്പോള്&#x200d; ഓരോ പൊടികള്&#x200d;ക്കും വ്യത്യസ്ത നിരക്കില്&#x200d; വെള്ളം നഷ്ടപ്പെടും. അത് പക്കോറയെ കൂടുതല്&#x200d; ക്രിസ്പിയാക്കും&#8230;ഇങ്ങനെ കാര്യ കാരണ സഹിതമായിരുന്നു ഷെഫ് കൃഷ് ഡെമോ.<br />
തന്റെ ബെസ്റ്റ് സെല്ലര്&#x200d; പാചക പുസ്തകമായ &#8216;മസാല ലാബ്: ദി സയന്&#x200d;സ് ഓഫ് ഇന്ത്യന്&#x200d; കുക്കിംഗ്&#8217; സ്വന്തം മുത്തശ്ശിക്ക് സമര്&#x200d;പ്പിച്ച് കൊണ്ടായിരുന്നു കൃഷിന്റെ പാചക ക്‌ളാസ് ആരംഭിച്ചത്. വീട്ടിലെ അടുക്കളയില്&#x200d; നടത്തിയ പ്രായോഗിക നിരീക്ഷണങ്ങളില്&#x200d; നിന്നാണ് തന്റെ പാചക അറിവിന്റെ ഭൂരിഭാഗവും നേടിയെടുത്തതെന്ന് അദ്ദേഹം വെളിപ്പെടുത്തി.<br />
അടുക്കളയാണ് കുട്ടികള്&#x200d;ക്ക് ജീവിതത്തില്&#x200d; ആക്‌സസ് ചെയ്യാന്&#x200d; കഴിയുന്ന ഏറ്റവും വലിയ ഭൗതിക ശാസ്ത്രമോ രസതന്ത്രമോ ജീവശാസ്ത്രമോ ആയ ലാബ് എന്ന് മനസ്സിലാക്കിക്കൊടുക്കുന്നതില്&#x200d; അദ്ദേഹം വിജയിച്ചു.<br />
മനോഹരമായ ഒരു പാന്&#x200d; ഇന്ത്യന്&#x200d; മെനുവിലൂടെ ഭക്ഷണ പ്രേമികളുടെ ഇഷ്ടം നേടിയെടുത്തു കൃഷ് ഷെഫ്.</p>
<p><strong>ഫിറ്റ്‌നസിന്റെ പുതു പാഠങ്ങള്&#x200d; പകര്&#x200d;ന്ന് യാസ്മിന്&#x200d;</strong></p>
<p>നാല്&#x200d;പത്തി രണ്ടാം ഷാര്&#x200d;ജ അന്താരാഷ്ട്ര പുസ്തകോല്&#x200d;സവത്തില്&#x200d; ഫിറ്റ്‌നസ് മേഖലയിലെ രാജ്ഞി എന്നറിയപ്പെടുന്ന യാസ്മിന്&#x200d; കറാച്ചിവാല കായിക ക്ഷമതയുടെ പുത്തന്&#x200d; പാഠങ്ങള്&#x200d; അവതരിപ്പിച്ച് ശ്രദ്ധയാകര്&#x200d;ഷിച്ചു. ഫിറ്റ്‌നസ് നേടാനുള്ള മാര്&#x200d;ഗങ്ങളും, സ്ഥിര വ്യായാമവും ഭക്ഷണ ക്രമവും പാലിക്കേണ്ടതിന്റെ ആവശ്യകതയും അടക്കമുള്ള കാര്യങ്ങളെ കുറിച്ചായിരുന്നു അവര്&#x200d; സദസ്സുമായി സംവദിച്ചത്.</p>
<p><img loading="lazy" class="alignnone size-full wp-image-282406" src="https://www.chandrikadaily.com/wp-content/uploads/2023/11/Untitled-1-Recovered-13.jpg" alt="" width="800" height="600" srcset="https://www.chandrikadaily.com/wp-content/uploads/2023/11/Untitled-1-Recovered-13.jpg 800w, https://www.chandrikadaily.com/wp-content/uploads/2023/11/Untitled-1-Recovered-13-300x225.jpg 300w, https://www.chandrikadaily.com/wp-content/uploads/2023/11/Untitled-1-Recovered-13-768x576.jpg 768w" sizes="(max-width: 800px) 100vw, 800px" /></p>
<p>യാസ്മിന്റെ രണ്ടാമത്തെ പുസ്തകമായ &#8216;ദി പെര്&#x200d;ഫെക്റ്റ് 10&#8217; മേളയിലെ ബുക് ഫോറത്തില്&#x200d; പ്രകാശനം ചെയ്തു. തുടര്&#x200d;ന്ന്, പ്രമുഖ മാധ്യമ പ്രവര്&#x200d;ത്തക മഞ്ജു രമണന്&#x200d; പുസ്തകത്തെ കുറിച്ച് സംസാരിച്ചു. സദസ് ആവേശപൂര്&#x200d;വമാണ് പരിപാടിയില്&#x200d; പങ്കെടുത്തത്. അപ്രതീക്ഷിതമായി വര്&#x200d;ക്കൗട്ട് സെഷനുമുണ്ടായിരുന്നു.<br />
പരിശീലന സെഷനില്&#x200d; പങ്കെടുക്കുന്നവര്&#x200d; തുടക്കക്കാരാണോ അല്ലയോ എന്നത് പ്രശ്‌നമല്ല. എല്ലാവര്&#x200d;ക്കും ബാധകമായ ചില ഫിറ്റ്‌നസ് നിയമങ്ങളുണ്ട്. അത് പാലിച്ചാല്&#x200d; ആര്&#x200d;ക്കും ഫിറ്റ്‌നസ് നേടാവുന്നതേയുള്ളൂ -അവര്&#x200d; പറഞ്ഞു.</p>
<p>സെലിബ്രിറ്റി ഫിറ്റ്‌നസ് ട്രെയ്‌നര്&#x200d; കൂടിയാണ് യാസ്മിന്&#x200d; കറാച്ചിവാല.<br />
കത്രീന കൈഫ്, ദീപിക പദുകോണ്&#x200d;, ആലിയ ഭട്ട് തുടങ്ങിയ ബോളിവുഡ് താരങ്ങളുടെ ഫിറ്റ്‌നസ് പരിശീലകയാണ് യാസ്മിന്&#x200d;. കോവിഡ് 19 മഹാമാരി കാലയളവില്&#x200d; യാസ്മിന്&#x200d; ഒരു പുതിയ ഫിറ്റ്‌നസ് സമീപനം തന്നെ ആവിഷ്‌കരിച്ച് നടപ്പാക്കി ലോക ശ്രദ്ധ നേടി.<br />
എല്ലാവരും വീടുകളില്&#x200d; അടഞ്ഞിരുന്ന അക്കാലത്ത് ദിവസേന രാവിലെ ഒമ്പത് മുതല്&#x200d; ഉച്ച ഒരു മണി വരെ ജനങ്ങള്&#x200d;ക്ക് ഓണ്&#x200d;ലൈനില്&#x200d; ക്‌ളാസ്സെടുത്തു അവര്&#x200d;. ഫിറ്റ്‌നസോടെയിരിക്കാന്&#x200d; നിത്യവും 10 മിനിറ്റ് മാത്രം ചലിച്ചു നോക്കൂവെന്ന ഏറ്റവും ലളിതമായ ഉപദേശം നല്&#x200d;കി. കുഞ്ഞു കാര്യങ്ങളിലൂടെ എല്ലാവര്&#x200d;ക്കും ഇഷ്ടമുള്ള ഫിറ്റ്‌നസ് ടിപ്‌സ് നല്&#x200d;കി യാസ്മിന്&#x200d; സര്&#x200d;വരുടെയും പ്രിയം പിടിച്ചുപറ്റി. താന്&#x200d; നല്&#x200d;കിയ നിര്&#x200d;ദേശങ്ങള്&#x200d;ക്ക് വമ്പിച്ച ഫലമുണ്ടായെന്നും അല്&#x200d;ഭുതപ്പെടുത്തിയ കാര്യമായിരുന്നു അതെന്നും യാസ്മിന്&#x200d; ഓര്&#x200d;ത്തെടുത്തു.</p>
<p>യാസ്മിന്റെ &#8216;ദി പെര്&#x200d;ഫെക്റ്റ് 10&#8217; ഇതിനകം വന്&#x200d; ജനപ്രീതി നേടിക്കഴിഞ്ഞിരിക്കുന്നു. വ്യക്തികളുടെ ഫിറ്റ്‌നസ് യാത്ര എളുപ്പമാക്കുന്നതാണ് പുസ്തകത്തിലെ പ്രമേയം. ആരോഗ്യം വേണോ, എങ്കില്&#x200d; ഫിറ്റ്‌നസ് നേടി അതിലേക്കെത്തൂ, അതില്&#x200d; ഒഴികഴിവില്ലെന്ന് ശക്തമായി പറയുന്നു ഈ പുസ്തകം.<br />
പുസ്തകത്തിലെ ക്യുആര്&#x200d; കോഡ് സ്‌കാന്&#x200d; ചെയ്യുമ്പോള്&#x200d; 10 മിനിറ്റ് വര്&#x200d;ക്കൗട്ട് വീഡിയോ ലഭിക്കും. ഓരോ വ്യായാമവും എങ്ങനെ ചെയ്യണമെന്ന് ഇതില്&#x200d; പ്രതിപാദിച്ചിരിക്കുന്നു. ഒരു മാറ്റ് ഉണ്ടെങ്കില്&#x200d; എവിടെയും എക്‌സര്&#x200d;സൈസ് ചെയ്യാന്&#x200d; കഴിയും. &#8216;സ്റ്റാക്ക്‌സ് റ്റു സക്‌സസ്സ്&#8217; എന്നാണ് യാസ്മിന്&#x200d; അതിനെ വിളിക്കുന്നത്. 10 മിനിറ്റ് കൈവശമുണ്ടെങ്കില്&#x200d; ഒരു സ്റ്റാക്ക് ചെയ്യൂ. 20 മിനിറ്റ് ഉണ്ടെങ്കില്&#x200d; രണ്ട് സ്റ്റാക്കുകള്&#x200d; ചെയ്യുക. അപ്പര്&#x200d; ബോഡി, ലോവര്&#x200d; ബോഡി, ഫുള്&#x200d; ബോഡി, അബ്‌ഡോമിനല്&#x200d;, കാര്&#x200d;ഡിയോ എന്നിങ്ങനെ യാസ്മിന്&#x200d; അവയെ വീണ്ടും വിഭജിച്ചാണ് പരിശീലനത്തിന് ഒരുക്കുന്നത്.</p>
<p>യാസ്മിന്&#x200d; കറാച്ചിവാലയുടെ ഫിറ്റ്‌നസ് യാത്ര ആരംഭിച്ചത് ഏറ്റവുമടുത്ത സുഹൃത്തില്&#x200d; നിന്നായിരുന്നു. 18 വയസില്&#x200d; അന്ന് മാറ്റിമറിച്ച ആ ജീവിതത്തിന് ഇന്ന് പ്രായം 53. &#8221;നീ എന്റെ ഉറ്റ സുഹൃത്താണെങ്കില്&#x200d; എന്നോടൊപ്പം വര്&#x200d;ക്കൗട്ട് ചെയ്യൂ&#8221;വെന്നായിരുന്നു ആ ക്ഷണം. സുഹൃത്തിന്റെ ക്ഷണം സ്വീകരിച്ച് അന്നൊരു ഹെല്&#x200d;ത് ക്‌ളബ്ബില്&#x200d; ചേര്&#x200d;ന്നു.<br />
എന്നിരുന്നാലും, ആദ്യമൊക്കെ കഠിന പ്രയാസമായി തോന്നിയിരുന്നു. പേശിയോ കൈകളോ അനക്കാന്&#x200d; ആവശ്യമായ എന്തും ചെയ്യുന്നത് യാസ്മിന്&#x200d; വെറുത്തു. സ്‌കൂളില്&#x200d; പോലും ഒരിക്കലും അത്‌ലറ്റിക് പരിശീലനത്തിന് പോയില്ല. ഷോട്ട്പുട്ടോ, ജാവലിനോ ഒക്കെയാണ് തെരഞ്ഞെടുത്തിരുന്നത്. കാരണം അതിന് ചലിക്കേണ്ടതില്ല, ശക്തി മാത്രം പ്രയോഗിച്ചാല്&#x200d; മതിയല്ലോ. പിന്നെ, ഒരു ഡാന്&#x200d;സ് സ്റ്റുഡിയോയില്&#x200d; പോയി. എന്നാല്&#x200d;, അവിടെ യഥാര്&#x200d;ത്ഥത്തില്&#x200d; എയ്‌റോബിക്‌സ് ക്‌ളാസായിരുന്നു നടന്നിരുന്നത്. അതേസമയം, പൂര്&#x200d;ണമായ ഒരു നിലപാടും തീരുമാനവും അത് നടപ്പാക്കലും തനിക്കാവശ്യമാണെന്ന് അധികം വൈകാതെ തിരിച്ചറിഞ്ഞു. അതേത്തുടര്&#x200d;ന്ന്, ക്‌ളാസില്&#x200d; പോയിത്തുടങ്ങി. ബലഹീനതകളെ നേരിടാനുറച്ചു. ക്‌ളാസ് തീര്&#x200d;ന്നപ്പോള്&#x200d; താനൊരു പടു വിഡ്ഢിയാണെന്നും ഒന്നിനും കൊള്ളാത്തയാളാന്നെും തോന്നി. എങ്കിലും, തുടരുക തന്നെയെന്ന് തീരുമാനിച്ചു. സ്ഥിരോത്സാഹം ആവേശമായി മാറി. അതിന് നല്ല ഫലമുണ്ടായി. പതുക്കെ മെച്ചപ്പെടുത്തി ഉല്&#x200d;സാഹപൂര്&#x200d;വം മുന്നേറി. ഓരോ ദിവസം കഴിയുന്തോറും ആത്മവിശ്വാസം കൂടിവന്നു. അങ്ങനെ, ഒരിക്കല്&#x200d; അപരിചിതവും ഭയപ്പെടുത്തുന്നതുമായ ഡാന്&#x200d;സ് സ്റ്റുഡിയോ പിന്നീട് തന്റെ വ്യക്തിഗത വളര്&#x200d;ച്ചയുടെയും ശാക്തീകരണത്തിന്റെയും ഇടമായി മാറിയെന്നവര്&#x200d; ഈയിടെ അനുസ്മരിച്ചത് ഈ രംഗത്ത് നിലകൊള്ളുന്നവര്&#x200d;ക്ക് മാതൃകയാണ്.<br />
പുസ്തക മേളയില്&#x200d; യാസ്മിന്&#x200d; കറാച്ചിവാലയുടെ &#8216;ദി പെര്&#x200d;ഫെക്റ്റ് 10&#8217; സൈനിംഗ് സെഷനുമുണ്ടായിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/practice-saying-no-to-negativity-nip-it-in-the-bud.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ബഷീര്&#x200d; രണ്ടത്താണിയുടെ &#8216;ചിരിയുടെ പെരുമഴക്കാലം&#8217; പ്രകാശനം ചെയ്തു</title>
		<link>https://www.chandrikadaily.com/basheer-randathanis-chirite-perumazakalam-released.html</link>
					<comments>https://www.chandrikadaily.com/basheer-randathanis-chirite-perumazakalam-released.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Mon, 06 Nov 2023 08:28:00 +0000</pubDate>
				<category><![CDATA[Books]]></category>
		<category><![CDATA[GULF]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Basheer Randathani]]></category>
		<category><![CDATA[Logo released]]></category>
		<category><![CDATA[Perumazakalam]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=282067</guid>

					<description><![CDATA[ഷാര്&#x200d;ജ രാജ്യാന്തര പുസ്തക മേളയിലെ റൈറ്റേഴ്‌സ് ഫോറത്തില്&#x200d; ഒരുക്കിയ ചടങ്ങില്&#x200d; സംവിധായകന്&#x200d; കമല്&#x200d; പ്രകാശനം ചെയ്തു.]]></description>
										<content:encoded><![CDATA[<p>ഷാര്&#x200d;ജ: മാമുക്കോയയുടെ കലാ ജീവിതം ആസ്പദമാക്കി ബഷീര്&#x200d; രണ്ടത്താണി രചിച്ച, ലിപി ബുക്‌സ് പ്രസിദ്ധീകരിച്ച &#8216;ചിരിയുടെ പെരുമഴക്കാലം&#8217; ഷാര്&#x200d;ജ രാജ്യാന്തര പുസ്തക മേളയിലെ റൈറ്റേഴ്‌സ് ഫോറത്തില്&#x200d; ഒരുക്കിയ ചടങ്ങില്&#x200d; സംവിധായകന്&#x200d; കമല്&#x200d; പ്രകാശനം ചെയ്തു. മലയാളത്തിന്റെ കലാ മേഖലയ്ക്ക്, വിശേഷിച്ച് സിനിമാ മേഖലക്ക് മറക്കാനാവാത്ത വ്യക്തിത്വമാണ് മാമുക്കോയയുടേതെന്നും, അദ്ദേഹത്തിന്റെ സംഭാവനകള്&#x200d; അതുല്യമാണെന്നും കമല്&#x200d; പറഞ്ഞു. റീജന്&#x200d;സി ഗ്രൂപ് ചെയര്&#x200d;മാന്&#x200d; ഷംസുദ്ദീന്&#x200d; ബിന്&#x200d; മുഹ്‌യുദ്ദീന്&#x200d; പുസ്തകം ഏറ്റുവാങ്ങി. ചന്ദ്രിക എഡിറ്റര്&#x200d; കമാല്&#x200d; വരദൂര്&#x200d;, ലിപി അക്ബര്&#x200d;, ഇസ്മായില്&#x200d; മൂത്തേടം ചടങ്ങില്&#x200d; സംസാരിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/basheer-randathanis-chirite-perumazakalam-released.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
