Film – Chandrika Daily https://www.chandrikadaily.com Wed, 12 Nov 2025 15:18:51 +0000 en-US hourly 1 https://wordpress.org/?v=5.8.12 https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg Film – Chandrika Daily https://www.chandrikadaily.com 32 32 RRR കാണാത്ത അമേരിക്കക്കാര്‍ ഇല്ല; രാജമൗലിയെ പ്രശംസിച്ച് ഹോളിവുഡ് താരം ജെസി ഐസന്‍ബെര്‍ഗ് https://www.chandrikadaily.com/there-are-no-americans-who-dont-see-rrr-hollywood-star-jesse-eisenberg-praises-rajamouli.html https://www.chandrikadaily.com/there-are-no-americans-who-dont-see-rrr-hollywood-star-jesse-eisenberg-praises-rajamouli.html#respond Wed, 12 Nov 2025 15:18:51 +0000 https://www.chandrikadaily.com/?p=363448 ഹോളിവുഡ് താരം ജെസി ഐസന്‍ബെര്‍ഗ് എസ്.എസ്. രാജമൗലിയുടെ സംവിധാനത്തില്‍ റാം ചരണ്‍, ജൂനിയര്‍ എന്‍.ടി.ആര്‍ എന്നിവര്‍ അഭിനയിച്ച RRR ചിത്രത്തെ പുകഴ്ത്തി. ‘RRR കാണാത്ത അമേരിക്കക്കാര്‍ ഇല്ല” എന്നാണ് താരം പറഞ്ഞത്.

തന്റെ പുതിയ ചിത്രം ‘നൗ യു സീ മീ: നൗ യു ഡോണ്ട്’ എന്നതിന്റെ പ്രമോഷന്റെ ഭാഗമായി ബോംബെ ടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് ജെസി ഐസന്‍ബെര്‍ഗ് രാജമൗലിയെയും ചിത്രത്തെയും കുറിച്ച് അഭിപ്രായം പ്രകടിപ്പിച്ചത്.

‘അവിശ്വസനീയമായ മേക്കിങ്ങാണ് RRR ന്റെത്. ഹോളിവുഡിന്റെയും ഇന്ത്യന്‍ സിനിമയുടെയും ശൈലിയുടെ അതുല്യമായ സംയോജനമാണ് ആ ചിത്രം. RRR കാണാത്ത അമേരിക്കക്കാര്‍ ഇല്ലെന്നതാണ് എന്റെ വിശ്വാസം,” – ജെസി ഐസന്‍ബെര്‍ഗ് പറഞ്ഞു.

താന്‍ ഇതുവരെ ഇന്ത്യ സന്ദര്‍ശിച്ചിട്ടില്ല എങ്കിലും നേപ്പാളില്‍ എത്തിയിട്ടുണ്ടെന്നും, നേപ്പാളിന് ഇന്ത്യയോട് സാമ്യമുണ്ടെന്ന് തോന്നിയെന്നും താരം കൂട്ടിച്ചേര്‍ത്തു.

രാജമൗലിയുടെ മുമ്പത്തെ ഹിറ്റ് ചിത്രങ്ങളായ ബാഹുബലി 1, 2 എന്നിവ ഇന്ത്യന്‍ സിനിമയുടെ പുതിയ ചരിത്രം രചിച്ചതാണ്. എന്നാല്‍ RRR അതിനെ മറികടന്ന് ലോകമൊട്ടാകെ ഇന്ത്യന്‍ സിനിമയുടെ മാനം ഉയര്‍ത്തിയ ചിത്രമായി മാറി. ജെയിംസ് കാമറൂണ്‍, സ്റ്റീഫന്‍ സ്പില്‍ബെര്‍ഗ്, ക്രിസ് ഹെംസ്വര്‍ത്ത് തുടങ്ങിയ ഹോളിവുഡ് പ്രതിഭകളും ചിത്രത്തെ പുകഴ്ത്തിയിരുന്നു.

ഇതിനിടെ, രാജമൗലി ഇപ്പോള്‍ മഹേഷ് ബാബു നായകനായും പൃഥ്വിരാജ് സുകുമാരന്‍ വില്ലനായും എത്തുന്ന പുതിയ ചിത്രത്തിന്റെ ഒരുക്കങ്ങളിലാണ്. അതേസമയം, ബാഹുബലി ഒന്നും രണ്ടും ഭാഗങ്ങളും ചേര്‍ത്ത ‘ദി എപ്പിക്ക്’ തിയറ്ററുകളില്‍ ആവേശം സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്.

 

]]>
https://www.chandrikadaily.com/there-are-no-americans-who-dont-see-rrr-hollywood-star-jesse-eisenberg-praises-rajamouli.html/feed 0
“നിലാ കായും”; മമ്മൂട്ടി ചിത്രം കളങ്കാവലിലെ ആദ്യ ഗാനം പുറത്ത്, ചിത്രം നവംബർ 27ന്… https://www.chandrikadaily.com/mammootty-movie-kalankavaal-first-song-out.html https://www.chandrikadaily.com/mammootty-movie-kalankavaal-first-song-out.html#respond Tue, 11 Nov 2025 15:49:57 +0000 https://www.chandrikadaily.com/?p=363290 മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവൽ എന്ന ചിത്രത്തിലെ ആദ്യ ഗാനം പുറത്ത്. “നിലാ കായും” എന്ന വരികളോടെ ആരംഭിക്കുന്ന ഗാനത്തിന്റെ ലിറിക്കൽ വീഡിയോ ആണ് റിലീസ് ചെയ്തത്. മുജീബ് മജീദ് സംഗീതം നൽകിയ ഈ ഗാനം രചിച്ചത് വിനായക് ശശികുമാറാണ്. ഗാനം ആലപിച്ചത് സിന്ധു ഡെൽസൺ. അന്ന റാഫിയാണ് ഈ ലിറിക്കൽ വീഡിയോ ഒരുക്കിയത്. നവംബർ 27 നാണ് ചിത്രം ആഗോള റിലീസായി എത്തുന്നത്. മമ്മൂട്ടി കമ്പനി നിർമ്മിക്കുന്ന ഈ ചിത്രം വേഫറർ ഫിലിംസാണ് കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത്. ഏഴു മാസത്തെ ഇടവേളക്ക് ശേഷം തീയേറ്ററുകളിൽ എത്തുന്ന മമ്മൂട്ടി ചിത്രമെന്ന നിലയിൽ വലിയ ആവേശത്തോടെയാണ് ആരാധകരും സിനിമാ പ്രേമികളും കളങ്കാവൽ കാത്തിരിക്കുന്നത്.  ജിഷ്ണു ശ്രീകുമാറും ജിതിൻ കെ ജോസും ചേർന്ന് തിരക്കഥ രചിച്ച കളങ്കാവൽ മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമ്മിക്കുന്ന ഏഴാമത്തെ ചിത്രമാണ്.

ചിത്രത്തിന്റെ ട്രെയ്‌ലർ ഉടൻ പുറത്തു വരുമെന്നാണ് സൂചന. ഒരു ക്രൈം ഡ്രാമയായി ഒരുക്കിയ ചിത്രത്തിന്റെ ടീസറിന്, വമ്പൻ പ്രേക്ഷക പ്രതികരണമാണ് സമൂഹ മാധ്യമങ്ങളിൽ നിന്ന് ലഭിച്ചത്. ചിത്രത്തിന്റെ പോസ്റ്ററുകളും പ്രേക്ഷകർക്കിടയിൽ സൂപ്പർ ഹിറ്റാണ്. ദുൽഖർ സൽമാൻ നായകനായെത്തിയ സൂപ്പർഹിറ്റ് ചിത്രം ‘കുറുപ്പ്’ന്റെ കഥ ഒരുക്കി ശ്രദ്ധ നേടിയ ജിതിൻ കെ ജോസ് ആദ്യമായ് സംവിധാനം ചെയ്യുന്ന ചിത്രമാണ് കളങ്കാവൽ.

മമ്മൂട്ടി എന്ന മഹാനടൻ്റെ ഗംഭീര അഭിനയ മുഹൂർത്തങ്ങൾ നിറഞ്ഞ ചിത്രമായിരിക്കും കളങ്കാവൽ എന്നാണ് ചിത്രത്തിന്റെ ഓരോ അപ്‌ഡേറ്റുകളും നൽകുന്ന സൂചന.  സെൻസറിങ് പൂർത്തിയാക്കിയ ചിത്രത്തിന് U/A 16+ സർട്ടിഫിക്കറ്റ് ആണ് ലഭിച്ചത്.  ഒരിടവേളക്ക് ശേഷം മമ്മൂട്ടിയെ ബിഗ് സ്‌ക്രീനിൽ വരവേൽക്കാനുള്ള ആവേശത്തിലാണ് ആരാധകരും സിനിമാ പ്രേമികളും. വലിയ പ്രതീക്ഷയും ആകാംഷയുമാണ് ചിത്രത്തെ കുറിച്ച് പ്രേക്ഷകർക്കുള്ളത്.

എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – ജോർജ് സെബാസ്റ്റ്യൻ, ഛായാഗ്രഹണം- ഫൈസൽ അലി,  സംഗീതം – മുജീബ് മജീദ്, എഡിറ്റർ – പ്രവീൺ പ്രഭാകർ, ലൈൻ പ്രൊഡ്യൂസർ- സുനിൽ സിംഗ്, പ്രൊഡക്ഷൻ കൺട്രോളർ- അരോമ മോഹൻ, പ്രൊഡക്ഷൻ ഡിസൈനർ- ഷാജി നടുവിൽ, ഫൈനൽ മിക്സ് – എം ആർ രാജാകൃഷ്ണൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ- ബോസ്, മേക്കപ്പ്- അമൽ ചന്ദ്രൻ, ജോർജ് സെബാസ്റ്റ്യൻ, വസ്ത്രാലങ്കാരം- അഭിജിത്ത് സി, വരികൾ – വിനായക് ശശികുമാർ, ഹരിത ഹരി ബാബു, കളറിസ്റ്റ് – ലിജു പ്രഭാകർ, സംഘട്ടനം – ആക്ഷൻ സന്തോഷ്, സൗണ്ട് ഡിസൈൻ – കിഷൻ മോഹൻ, വിഎഫ്എക്സ് സൂപ്പർവൈസർ – എസ് സന്തോഷ് രാജു, വിഎഫ്എക്സ് കോഓർഡിനേറ്റർ – ഡിക്സൻ പി ജോ, വിഎഫ്എക്സ് – വിശ്വ എഫ് എക്സ്, സിങ്ക് സൗണ്ട് – സപ്ത റെക്കോർഡ്സ്, സ്റ്റിൽസ്- നിദാദ്, ടൈറ്റിൽ ഡിസൈൻ – ആഷിഫ് സലീം, പബ്ലിസിറ്റി ഡിസൈൻസ്- ആൻ്റണി സ്റ്റീഫൻ, ആഷിഫ് സലീം,  ഡിജിറ്റൽ മാർക്കറ്റിംഗ്- വിഷ്ണു സുഗതൻ, ഓവർസീസ് ഡിസ്ട്രിബൂഷൻ പാർട്ണർ- ട്രൂത് ഗ്ലോബൽ ഫിലിംസ്, പിആർഓ – വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ.

]]>
https://www.chandrikadaily.com/mammootty-movie-kalankavaal-first-song-out.html/feed 0
ദുല്‍ഖര്‍ സല്‍മാന്‍ – സെല്‍വമണി സെല്‍വരാജ് ചിത്രം ‘കാന്ത’ റിലീസ് തടയണമെന്നാവശ്യപ്പെട്ട് കേസ് https://www.chandrikadaily.com/1111dulquer-salmaan-selvamani-selvaraj-film-kanta-filed-to-block-release.html https://www.chandrikadaily.com/1111dulquer-salmaan-selvamani-selvaraj-film-kanta-filed-to-block-release.html#respond Tue, 11 Nov 2025 13:13:06 +0000 https://www.chandrikadaily.com/?p=363243 ദുല്‍ഖര്‍ സല്‍മാന്‍ നായകനായെത്തുന്ന ‘കാന്ത’ യുടെ റിലീസ് തടയണം എന്നാവശ്യപ്പെട്ട് ചെന്നൈ ഹൈക്കോടതിയില്‍ കേസ്. പഴയകാല തമിഴ് നടനായ എം കെ ത്യാഗരാജ ഭാഗവതരുടെ മകന്റെ പേരക്കുട്ടിയാണ് ഈ ആവശ്യം ഉന്നയിച്ചു ചെന്നൈ കോടതിയെ സമീപിച്ചത്. ചിത്രം എം കെ ത്യാഗരാജ ഭാഗവതരെ അപകീര്‍ത്തിപ്പെടുത്തുന്ന രീതിയില്‍ ചിത്രീകരിച്ചു എന്നാണ് ആരോപണം.

ഈ വിഷയത്തില്‍ ചിത്രത്തിന്റെ നിര്‍മ്മാതാവായ ദുല്‍ഖര്‍ സല്‍മാന്‍ ഉള്‍പ്പെടെയുള്ളവരോട് വിശദീകരണം ചോദിച്ചു കൊണ്ട് കോടതി നോട്ടീസ് അയച്ചു. നവംബര്‍ 18 ന് ഈ വിഷയത്തില്‍ കോടതി വീണ്ടും വാദം കേള്‍ക്കും. ചിത്രം നവംബര്‍ 14 ന് ആഗോള റിലീസായി എത്താന്‍ ഇരിക്കെയാണ് ഈ കേസ് തടസ്സമായി വന്നത്. സെല്‍വമണി സെല്‍വരാജ് രചിച്ചു സംവിധാനം ചെയ്ത ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫേറര്‍ ഫിലിംസ്, റാണ ദഗ്ഗുബതിയുടെ ഉടമസ്ഥതയിലുള്ള സ്പിരിറ്റ് മീഡിയ എന്നിവര്‍ ചേര്‍ന്നാണ്. ദുല്‍ഖര്‍ സല്‍മാന്‍, ജോം വര്‍ഗീസ്, റാണ ദഗ്ഗുബതി, പ്രശാന്ത് പോട്ട്‌ലൂരി എന്നിവരാണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍.

കുടുംബാംഗങ്ങളോട് അനുവാദം ചോദിക്കാതെ ആണ് അദ്ദേഹത്തിന്റെ ജീവിതകഥ സിനിമ ആക്കിയത് എന്നും, ചിത്രത്തിലെ കഥാപാത്രങ്ങളുടെ പേരുകള്‍ മാറ്റിയെങ്കിലും പ്രേക്ഷകര്‍ക്ക് ആളെ എളുപ്പത്തില്‍ മനസ്സിലാക്കാന്‍ സാധിക്കുമെന്നും യാഥാര്‍ത്ഥ്യവുമായി ബന്ധമില്ലാത്ത തരത്തിലാണ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത് എന്നതുമാണ് ആരോപണങ്ങള്‍. ഇതിനാണ് കോടതി ദുല്‍ഖര്‍ സല്‍മാന്‍ ഉള്‍പ്പെടെയുള്ളവരോട് മറുപടി ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍ ത്യാഗരാജ ഭാഗവതരുടെ ബയോപിക് അല്ല ഈ ചിത്രം എന്ന് അണിയറ പ്രവര്‍ത്തകര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

നടിപ്പ് ചക്രവര്‍ത്തി എന്ന വിളിപ്പേരില്‍ അറിയപ്പെടുന്ന ടി കെ മഹാദേവന്‍ എന്ന നടന്‍ ആയാണ് ദുല്‍ഖര്‍ സല്‍മാന്‍ ഈ ചിത്രത്തില്‍ വേഷമിടുന്നത്. 1950 കാലഘട്ടത്തിലെ മദ്രാസിന്റെ പശ്ചാത്തലത്തിലാണ് ‘കാന്ത’ കഥ പറയുന്നത്. ദുല്‍ഖര്‍ സല്‍മാന്‍ കൂടാതെ സമുദ്രക്കനി, ഭാഗ്യശ്രീ ബോര്‍സെ, റാണ ദഗ്ഗുബതി, രവീന്ദ്ര വിജയ്, ഭഗവതി പെരുമാള്‍, നിഴല്‍കള്‍ രവി എന്നിവരാണ് ചിത്രത്തിലെ മറ്റു നിര്‍ണ്ണായക കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അയ്യാ എന്ന് പേരുള്ള സംവിധായകനായി സമുദ്രക്കനി വേഷമിടുമ്പോള്‍, പോലീസ് ഓഫീസര്‍ ആയാണ് റാണ ദഗ്ഗുബതി ഈ ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്. കുമാരി എന്നാണ് ഭാഗ്യശ്രീ ബോര്‍സെ അവതരിപ്പിക്കുന്ന നായികാ കഥാപാത്രത്തിന്റെ പേര്.

ദുല്‍ഖര്‍ സല്‍മാന്‍, സമുദ്രക്കനി എന്നിവര്‍ അവതരിപ്പിക്കുന്ന കഥാപാത്രങ്ങള്‍ക്കിടയില്‍ സംഭവിക്കുന്ന ഈഗോ, പ്രതികാരം, വൈകാരികത എന്നിവയിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത് എന്നാണ് സൂചന. ‘ദ ഹണ്ട് ഫോര്‍ വീരപ്പന്‍’ എന്ന നെറ്റ്ഫ്‌ലിക്‌സ് ഡോക്യുമെന്ററി സീരീസ് ഒരുക്കി ശ്രദ്ധ നേടിയ തമിഴ് സംവിധായകന്‍ ആണ് കാന്തയുടെ സംവിധായകനായ സെല്‍വമണി സെല്‍വരാജ്. ഒരുപിടി മികച്ച ചിത്രങ്ങള്‍ മലയാളത്തില്‍ നിര്‍മ്മിച്ചിട്ടുള്ള വേഫേറര്‍ ഫിലിംസ് നിര്‍മ്മിക്കുന്ന ആദ്യ അന്യഭാഷാ ചിത്രമാണ് ‘കാന്ത’. തമിഴില്‍ ഒരുക്കിയ ഈ ചിത്രം മലയാളം, തെലുങ്കു, ഹിന്ദി ഭാഷകളിലും റിലീസ് ചെയ്യും. ചിത്രം കേരളത്തില്‍ എത്തിക്കുന്നത് വേഫറെര്‍ ഫിലിംസ് തന്നെയാണ്.

ഛായാഗ്രഹണം- ഡാനി സാഞ്ചസ് ലോപ്പസ്, സംഗീതം- ഝാനു ചന്റര്‍, എഡിറ്റര്‍- ലെവെലിന്‍ ആന്റണി ഗോണ്‍സാല്‍വേസ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ് – സായ് കൃഷ്ണ ഗഡ്വാള്‍, സുജയ് ജയിംസ്

]]>
https://www.chandrikadaily.com/1111dulquer-salmaan-selvamani-selvaraj-film-kanta-filed-to-block-release.html/feed 0
പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ ചതിയില്‍ സിനിമാവേഷം നഷ്ടമായി; ഹരീഷ് കണാരന്‍ https://www.chandrikadaily.com/lost-movie-role-after-cheating-production-controller-harish-kanaran.html https://www.chandrikadaily.com/lost-movie-role-after-cheating-production-controller-harish-kanaran.html#respond Tue, 11 Nov 2025 11:21:46 +0000 https://www.chandrikadaily.com/?p=363210 കോഴിക്കോട്: ടെലിവിഷനിലും സിനിമയിലും ഹാസ്യവേഷങ്ങളിലൂടെ പ്രേക്ഷകരുടെ മനസ്സില്‍ ഇടം പിടിച്ച നടന്‍ ഹരീഷ് കണാരന്‍ അഭിനയത്തില്‍ നിന്ന് അപ്രത്യക്ഷനായതിന്റെ കാരണം വെളിപ്പെടുത്തി. മലയാളത്തിലെ ഒരു പ്രമുഖ പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ ചതിയാണ് തനിക്ക് അവസരങ്ങള്‍ നഷ്ടപ്പെടുത്തിയത് എന്നാണ് ഹരീഷിന്റെ ആരോപണം.

കോവിഡ് സമയത്ത് കുറച്ച് സിനിമകള്‍ നഷ്ടമായി, പിന്നീട് സിനിമകളുടെ സ്വഭാവം തന്നെ മാറി. അതിനിടയില്‍ എന്റെ ഡേറ്റുകള്‍ നോക്കിയിരുന്ന ഒരു വലിയ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഉണ്ടായിരുന്നു. അദ്ദേഹത്തിന് ഞാന്‍ ഏകദേശം 20 ലക്ഷം രൂപ കടമായി നല്‍കിയിരുന്നു. അതില്‍ ആറ് ലക്ഷം മാത്രമാണ് തിരികെ കിട്ടിയത്. വീടുപണി നടക്കുമ്പോള്‍ ബാക്കി പണം ചോദിച്ചപ്പോള്‍ അയാളുമായി പ്രശ്നം തുടങ്ങി എന്ന് ഹരീഷ് പറഞ്ഞു. ‘ പൈസ കിട്ടാത്തതിനെ തുടര്‍ന്ന് ഞാന്‍ ‘അമ്മ’ സംഘടനയില്‍ പരാതി നല്‍കി.

അതിന്റെ വൈരാഗ്യത്തിലാവണം അദ്ദേഹം ഇടപെട്ട് എനിക്ക് ഉണ്ടായിരുന്ന പല സിനിമകളില്‍ നിന്ന് എന്നെ കട്ട് ചെയ്തത്’. അജയന്റെ രണ്ടാം മോഷണം എന്ന ചിത്രത്തിലെ വേഷവും അതില്‍ ഉള്‍പ്പെടുന്നു എന്ന് താരം കൂട്ടിച്ചേര്‍ത്തു. ‘സിനിമയില്‍ തിരക്കുള്ള കാലത്ത് ഞാന്‍ നല്ല പ്രതിഫലം വാങ്ങിയിരുന്നു. പണം ദുരുപയോഗം ചെയ്തിട്ടില്ല. സ്റ്റേജ് ഷോകളും തുടര്‍ന്ന് ചെയ്തതിനാല്‍ സിനിമ ഇല്ലാതിരുന്ന കാലത്തും സാമ്പത്തികമായി ബുദ്ധിമുട്ടേണ്ടി വന്നില്ല’. നിലവില്‍ ഹരീഷ് കണാരന്‍ വീണ്ടും അഭിനയത്തില്‍ സജീവമാകുകയാണെന്നും കഴിഞ്ഞയാഴ്ച ഓസ്ട്രേലിയയില്‍ സ്റ്റേജ് ഷോയില്‍ പങ്കെടുത്തതായും താരം പറഞ്ഞു.

]]>
https://www.chandrikadaily.com/lost-movie-role-after-cheating-production-controller-harish-kanaran.html/feed 0
തദ്ദേശ തിരഞ്ഞെടുപ്പിൽ‌ മഞ്ഞുമ്മൽ ബോയ്സിലെ സുഭാഷ് ചന്ദ്രനും മത്സരിക്കുന്നു; യുഡിഎഫിന് വേണ്ടി ജനവിധി തേടും https://www.chandrikadaily.com/subhash-chandran-of-manjummal-boys-is-also-contesting-the-local-body-elections-will-seek-the-mandate-for-udf.html https://www.chandrikadaily.com/subhash-chandran-of-manjummal-boys-is-also-contesting-the-local-body-elections-will-seek-the-mandate-for-udf.html#respond Tue, 11 Nov 2025 09:20:55 +0000 https://www.chandrikadaily.com/?p=363168

കൊച്ചി: മഞ്ഞുമ്മല്‍ ബോയ്‌സ് എന്ന സിനിമയിലൂടെ ശ്രദ്ധേയനായ സുഭാഷ് ചന്ദ്രന്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥി. ഏലൂര്‍ മുന്‍സിപ്പാലിറ്റിയിലെ 27ാം വാര്‍ഡായ മാടപ്പാട്ടിലാണ് സുഭാഷ് മത്സരിക്കുന്നത്. ശക്തമായ ത്രികോണ മത്സരം നടക്കുന്ന വാര്‍ഡാണ് മാടപ്പാട്ട്.

എല്‍ഡിഎഫില്‍ നിന്നും ഭരണം തിരിച്ചുപിടിക്കുമെന്നാണ് യുഡിഎഫ് സ്ഥാനാര്‍ഥിയായ സുഭാഷ് പറയുന്നത്. മഞ്ഞുമ്മല്‍ സിനിമ വന്നതു കൊണ്ടല്ല സ്ഥാനാര്‍ഥിയായതെന്നാണ് സുഭാഷ് ചന്ദ്രന്‍ പറയുന്നത്. കോണ്‍ഗ്രസ് കുടുംബമാണ് സുഭാഷിന്റേത്. സുഭാഷിനെ വിജയിപ്പിക്കുമെന്ന വാശിയിലാണ് അദ്ദേഹത്തിന്റെ സുഹൃത്തുക്കളും. ലീവ് എടുത്ത് സുഭാഷിനെ ജയിപ്പിക്കാന്‍ പ്രചരണത്തിന് ഇറങ്ങുമെന്നും പ്രവാസികളായ സുഹൃത്തുക്കള്‍ പറയുന്നു.

മഞ്ഞുമ്മല്‍ ബോയ്‌സ് കണ്ടവരാരും സുഭാഷിനെ മറക്കാന്‍ ഇടയില്ല. സുഭാഷിന്റെയും സുഹൃത്തുക്കളുടേയും ജീവിതത്തില്‍ നടന്ന സംഭവങ്ങളാണ് ചിദംബരം മഞ്ഞുമ്മല്‍ ബോയ്‌സിലൂടെ പറഞ്ഞത്.

]]>
https://www.chandrikadaily.com/subhash-chandran-of-manjummal-boys-is-also-contesting-the-local-body-elections-will-seek-the-mandate-for-udf.html/feed 0
ഇതിഹാസ നടന്‍ ധര്‍മ്മേന്ദ്ര അന്തരിച്ചു https://www.chandrikadaily.com/legendaary-actor-dharmmendra-passed-away.html https://www.chandrikadaily.com/legendaary-actor-dharmmendra-passed-away.html#respond Tue, 11 Nov 2025 03:43:30 +0000 https://www.chandrikadaily.com/?p=363082 ബോളിവുഡ് സിനിമയിലെ ഇതിഹാസ താരങ്ങളിലൊരാളായ മുതിര്‍ന്ന നടന്‍ ധര്‍മേന്ദ്ര ദീര്‍ഘനാളത്തെ ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് 89 ആം വയസ്സില്‍ അന്തരിച്ചു.Legendary actor Dharmendra passed awayദിവസങ്ങള്‍ക്ക് മുമ്പ്, പതിവ് പരിശോധനയാണെന്ന് ആദ്യം പറഞ്ഞതിന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ അദ്ദേഹത്തിന്റെ ആരോഗ്യത്തെക്കുറിച്ചുള്ള ആശങ്കകള്‍ ഉയര്‍ന്നുവന്നിരുന്നു.

ഭാര്യ ഹേമമാലിനി, മക്കളായ സണ്ണി, ബോബി ഡിയോള്‍ എന്നിവരുള്‍പ്പെടെ നിരവധി താരങ്ങള്‍ അദ്ദേഹത്തെ ആശുപത്രിയില്‍ സന്ദര്‍ശിച്ചിരുന്നു. അദ്ദേഹം വെന്റിലേറ്ററിന്റെ പിന്തുണയിലാണെന്ന റിപ്പോര്‍ട്ടുകള്‍ ഓണ്‍ലൈനില്‍ പ്രചരിച്ചിരുന്നുവെങ്കിലും പിന്നീട് കുടുംബവുമായി അടുപ്പമുള്ളവര്‍ തള്ളിക്കളഞ്ഞു. ഷാരൂഖ് ഖാന്‍ തന്റെ മകന്‍ ആര്യന്‍ ഖാനൊപ്പം തിങ്കളാഴ്ച മുംബൈയിലെ ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ മുതിര്‍ന്ന നടന്‍ ധര്‍മേന്ദ്രയെ സന്ദര്‍ശിച്ചു. ധര്‍മേന്ദ്രയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച വിവരം അറിഞ്ഞതിന് പിന്നാലെ സല്‍മാന്‍ ഖാനും അദ്ദേഹത്തെ സന്ദര്‍ശിച്ചിരുന്നു.

ബോളിവുഡിലെ ‘ഹി – മാന്‍’ എന്നറിയപ്പെടുന്ന ധര്‍മ്മേന്ദ്രയുടെ കരിയര്‍ ആറ് പതിറ്റാണ്ടിലേറെ നീണ്ടുനിന്നു, കൂടാതെ ഇന്ത്യന്‍ സിനിമയിലെ ഏറ്റവും മികച്ച സിനിമകളും ഉള്‍പ്പെടുന്നു. ഷോലെ, ചുപ്കെ ചുപ്കെ, സീത ഔര്‍ ഗീത, ഫൂല്‍ ഔര്‍ പത്തര്‍, ദ ബേണിംഗ് ട്രെയിന്‍ എന്നിവയിലെ അദ്ദേഹത്തിന്റെ പ്രകടനം സിനിമാപ്രേമികളുടെ തലമുറകളില്‍ മായാത്ത മുദ്ര പതിപ്പിച്ചു. പരുക്കന്‍ രൂപവും ശക്തമായ സ്‌ക്രീന്‍ പ്രസന്‍സും അനായാസമായ ചാരുതയും കൊണ്ട്, ധര്‍മ്മേന്ദ്ര 1970-കളിലും 1980-കളിലും ഒരു വീട്ടുപേരായി മാറി. അക്കാലത്തെ ഏറ്റവും വൈവിധ്യമാര്‍ന്നതും പ്രശംസിക്കപ്പെട്ടതുമായ നടന്മാരില്‍ ഒരാളായി ഭരിച്ചു.

പഞ്ചാബില്‍ ജനിച്ച ധര്‍മ്മേന്ദ്രയുടെ ജീവിതത്തിന്റെ തുടക്കത്തില്‍ തന്നെ സിനിമകളോടുള്ള ആകര്‍ഷണം ആരംഭിച്ചു. ഫിലിംഫെയര്‍ ന്യൂ ടാലന്റ് മത്സരത്തില്‍ വിജയിച്ചതാണ് അദ്ദേഹത്തിന്റെ വഴിത്തിരിവ്. അത് അദ്ദേഹത്തെ അഭിനയം പിന്തുടരാന്‍ മുംബൈയിലേക്ക് കൊണ്ടുവന്നു. 1960-ല്‍ അര്‍ജുന്‍ ഹിംഗോറാണിയുടെ ദില്‍ ഭി തേരാ ഹം ഭീ തേരേ എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹത്തിന്റെ അരങ്ങേറ്റം. ആദ്യ വര്‍ഷങ്ങളില്‍ ചെറിയ വേഷങ്ങള്‍ ചെയ്തിരുന്നെങ്കിലും, അദ്ദേഹത്തിന്റെ കഴിവുകള്‍ പെട്ടെന്നുതന്നെ തിരിച്ചറിയപ്പെട്ടു, മീനാ കുമാരിയ്ക്കൊപ്പം ഫൂല്‍ ഔര്‍ പത്തര്‍ എന്ന ചിത്രത്തിലൂടെ അദ്ദേഹത്തിന്റെ കരിയറിന് വലിയ വഴിത്തിരിവുണ്ടായി.

തന്റെ പ്രസിദ്ധമായ കരിയറില്‍ ഉടനീളം ധര്‍മ്മേന്ദ്ര ശ്രദ്ധേയമായ വൈദഗ്ധ്യം പ്രകടിപ്പിച്ചു. സത്യകത്തില്‍, ആഴത്തിലുള്ള ധാര്‍മ്മിക ബോധ്യമുള്ള ഒരു മനുഷ്യനെ അദ്ദേഹം അവതരിപ്പിച്ചു, അതേസമയം ഒരു അഭിനേതാവെന്ന നിലയില്‍ അനുപമ തന്റെ സംവേദനക്ഷമത വെളിപ്പെടുത്തി. ഹൃഷികേശ് മുഖര്‍ജിയുടെ ചുപ്കെ ചുപ്കെയില്‍ അദ്ദേഹം തന്റെ ഹാസ്യ വൈഭവം തെളിയിക്കുകയും മേരാ ഗാവ് മേരാ ദേശ്, ജുഗ്‌നു തുടങ്ങിയ ചിത്രങ്ങളില്‍ ആക്ഷന്‍ വൈദഗ്ദ്ധ്യം പ്രകടിപ്പിക്കുകയും ചെയ്തു. ഷോലെയിലെ വീരുവിനെ അവതരിപ്പിച്ചത് ഇന്ത്യന്‍ ചലച്ചിത്ര ചരിത്രത്തിലെ ഏറ്റവും പ്രിയപ്പെട്ട കഥാപാത്രങ്ങളില്‍ ഒന്നാണ്.

പിന്നീടുള്ള വര്‍ഷങ്ങളിലും ധര്‍മേന്ദ്ര സിനിമയില്‍ സജീവമായിരുന്നു. ഒരു യഥാര്‍ത്ഥ കുടുംബത്തിന്റെ ആത്മബന്ധം സ്‌ക്രീനില്‍ മനോഹരമായി പകര്‍ത്തിയ അപ്നെ (2007) എന്ന സിനിമയില്‍ അദ്ദേഹം തന്റെ മക്കള്‍ക്കൊപ്പം പ്രത്യക്ഷപ്പെട്ടു. അടുത്തിടെ, അദ്ദേഹം സിനിമകളില്‍ പ്രത്യക്ഷപ്പെടുന്നത് തുടര്‍ന്നു, അദ്ദേഹത്തിന്റെ ആരോഗ്യം ക്ഷയിക്കാന്‍ തുടങ്ങുന്നതിനുമുമ്പ് അപ്നെ 2, ഒരു റൊമാന്റിക് ഡ്രാമ തുടങ്ങിയ പ്രോജക്റ്റുകളുടെ ഭാഗമായിരുന്നുവെന്ന് റിപ്പോര്‍ട്ടുണ്ട്.

താരത്തിന് ശ്വാസതടസ്സം ഉണ്ടായിരുന്നുവെന്ന് പറയപ്പെടുന്നു. ധര്‍മ്മേന്ദ്രയുടെ വിടവാങ്ങല്‍ ഹിന്ദി സിനിമയുടെ ഒരു യുഗത്തിന്റെ അന്ത്യം കുറിക്കുന്നു. അദ്ദേഹത്തിന്റെ കാലാതീതമായ സിനിമകള്‍ ടെലിവിഷനിലും സ്ട്രീമിംഗ് പ്ലാറ്റ്ഫോമുകളിലും തുടര്‍ന്നും പ്ലേ ചെയ്യുന്നു, ഇത് അദ്ദേഹത്തിന്റെ നിലനില്‍ക്കുന്ന ജനപ്രീതിയുടെ തെളിവാണ്. ദശലക്ഷക്കണക്കിന് ആരാധകര്‍ക്ക്, അവന്‍ എന്നെന്നേക്കുമായി ആകര്‍ഷണീയത, ശക്തി, വൈകാരിക ആഴം എന്നിവയുടെ പ്രതീകമായി നിലനില്‍ക്കും – ഒരു യഥാര്‍ത്ഥ ഇതിഹാസം, സ്‌ക്രീനില്‍ അദ്ദേഹം ജീവന്‍ നല്‍കിയ കഥകളിലൂടെ അവന്റെ പാരമ്പര്യം നിലനില്‍ക്കും.

]]>
https://www.chandrikadaily.com/legendaary-actor-dharmmendra-passed-away.html/feed 0
നടി അനുപമ പരമേശ്വരനെതിരെ സൈബര്‍ ആക്രമണം; ഉള്ളടക്കം പ്രചരിപ്പിച്ചത് തമിഴ്നാട്ടില്‍ നിന്നുള്ള 20 വയസ്സുകാരി https://www.chandrikadaily.com/cyber-%e2%80%8b%e2%80%8battack-on-actress-anupama-parameswaran-content-shared-by-a-20-year-old-woman-from-tamil-nadu.html https://www.chandrikadaily.com/cyber-%e2%80%8b%e2%80%8battack-on-actress-anupama-parameswaran-content-shared-by-a-20-year-old-woman-from-tamil-nadu.html#respond Sun, 09 Nov 2025 06:49:06 +0000 https://www.chandrikadaily.com/?p=362720 നടി അനുപമ പരമേശ്വരന്‍ക്കെതിരേ നടക്കുന്ന സംഘടിത ഓണ്‍ലൈന്‍ കാമ്പയിനില്‍ നിന്ന് സംരക്ഷണം തേടി സൈബര്‍ ക്രൈം പൊലീസില്‍ പരാതി നല്‍കി. മോര്‍ഫ് ചെയ്ത ഫോട്ടോകളും വ്യാജ ആരോപണങ്ങളും നിരവധി വ്യാജ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ വഴി പ്രചരിപ്പിക്കുന്നുണ്ടെന്ന് നടി വെളിപ്പെടുത്തി.

ആദ്യത്തില്‍ സാധാരണ ട്രോളിങ് എന്ന് കരുതിയതെങ്കിലും, പിന്നീട് അത് അപമാനിക്കുന്നതും മാനസികമായി തകര്‍ക്കുന്നതുമായ സംഘടിത ശ്രമം ആണെന്ന് അനുപമ വ്യക്തമാക്കി.

‘കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ്, ഒരു ഇന്‍സ്റ്റാഗ്രാം പ്രൊഫൈല്‍ എന്നെക്കുറിച്ചും എന്റെ കുടുംബത്തെക്കുറിച്ചും വളരെ അനുചിതവും തെറ്റായതുമായ ഉള്ളടക്കം പ്രചരിപ്പിക്കുന്നുണ്ടെന്നും എന്റെ സുഹൃത്തുക്കളെയും സഹനടന്മാരെയും ടാഗ് ചെയ്യുന്നുണ്ടെന്നും എന്റെ ശ്രദ്ധയില്‍പ്പെട്ടു’ -ഇന്‍സ്റ്റാഗ്രാം പോസ്റ്റില്‍ അനുപമ എഴുതി. പോസ്റ്റുകളില്‍ മോര്‍ഫ് ചെയ്ത ചിത്രങ്ങളും അടിസ്ഥാനരഹിതമായ ആരോപണങ്ങളും ഉണ്ടായിരുന്നു. ഓണ്‍ലൈനിലെ ഇത്തരം ആക്രമണം വളരെ ദുഃഖകരമാണെന്നും താരം എഴുതി.

അന്വേഷണത്തില്‍ ഉള്ളടക്കം പ്രചരിപ്പിച്ചത് തമിഴ്നാട്ടില്‍ നിന്നുള്ള 20 വയസ്സുകാരി ആണെന്ന് കണ്ടെത്തി. യുവതിയുടെ ഭാവി കണക്കിലെടുത്ത് ഐഡന്റിറ്റി വെളിപ്പെടുത്തേണ്ടതില്ലെന്ന് നടി തീരുമാനിച്ചു.

 

]]>
https://www.chandrikadaily.com/cyber-%e2%80%8b%e2%80%8battack-on-actress-anupama-parameswaran-content-shared-by-a-20-year-old-woman-from-tamil-nadu.html/feed 0
”സ്ത്രീകളെ ശരീരത്തിന്റെ പേരില്‍ വിമര്‍ശിക്കുന്ന പ്രവണത അവസാനിക്കണം”;ഗൗരി കിഷനെ പിന്തുണച്ച് സമീര റെഡ്ഡി https://www.chandrikadaily.com/the-trend-of-criticizing-women-because-of-their-bodies-should-stop-sameera-reddy-in-support-of-gauri-kishan.html https://www.chandrikadaily.com/the-trend-of-criticizing-women-because-of-their-bodies-should-stop-sameera-reddy-in-support-of-gauri-kishan.html#respond Sun, 09 Nov 2025 06:26:26 +0000 https://www.chandrikadaily.com/?p=362715 പുതിയ സിനിമയുടെ പ്രമോഷന്‍ പരിപാടിക്കിടെ നടി ഗൗരി കിഷനെ ബോഡി ഷെയിം ചെയ്ത യൂട്യൂബറിനെതിരെ ഗൗരി ശക്തമായി പ്രതികരിച്ചതിന് പിന്തുണയുമായി നടി സമീര റെഡ്ഡി രംഗത്തെത്തി. മാധ്യമങ്ങളോട് സംസാരിക്കവെയാണ് സമീര തന്റെ നിലപാട് വ്യക്തമാക്കിയത്.

‘ഗൗരി സംഭവം നടന്ന സ്ഥലത്ത് തന്നെ ശബ്ദമുയര്‍ത്തിയത് എല്ലാ സ്ത്രീകള്‍ക്കായിട്ടാണ്. സ്ത്രീകളെ അവരുടെ ശരീരത്തെ അടിസ്ഥാനമാക്കി വിലയിരുത്തുന്ന പ്രവണത ഇപ്പോഴല്ല തുടങ്ങിയത്. എത്ര മികച്ച അഭിനയമോ ചിത്രമോ ചെയ്താലും, പലരും ആദ്യം നോക്കുന്നത് അവരുടെ ശരീരത്തെയാണ്,”എന്ന് സമീര പറഞ്ഞു.

സമീരയുടെ അഭിപ്രായത്തില്‍, ഇന്നത്തെ പുതുതലമുറയിലെ പെണ്‍കുട്ടികള്‍ ഇത്തരം ചോദ്യങ്ങള്‍ക്ക് ഇനി മിണ്ടാതിരിക്കില്ല. പണ്ടത്തെ പോലെ അല്ല ഇന്ന്. ഗൗരിയെപോലെയുള്ള പെണ്‍കുട്ടികള്‍ ധൈര്യത്തോടെ പ്രതികരിക്കുന്നു, എന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.

പ്രസ് മീറ്റില്‍ നടിയുടെ ഉയരത്തെയും ശരീരഭാരത്തെയും കുറിച്ച് ചോദ്യം ചെയ്ത യൂട്യൂബറിനോട് ഗൗരി കിഷന്‍ കടുത്ത ഭാഷയില്‍ പ്രതികരിച്ചിരുന്നു. ചോദ്യം ബോഡി ഷെയിം ചെയ്യുന്നതാണെന്ന് അവര്‍ ചൂണ്ടിക്കാട്ടിയപ്പോള്‍, യൂട്യൂബര്‍ അതിനെ തള്ളിക്കളഞ്ഞ് പ്രകോപിതനായും പെരുമാറി. എന്നാല്‍ ഗൗരിയുടെ ഉറച്ച പ്രതികരണം സോഷ്യല്‍ മീഡിയയില്‍ വന്‍ പിന്തുണയും കയ്യടിയും നേടി.

സമീര റെഡ്ഡി തനിക്കും ഇതുപോലെയുള്ള ചോദ്യങ്ങള്‍ നേരിട്ടിട്ടുണ്ടെന്ന് ഓര്‍മ്മിപ്പിച്ചു.

എന്നോട് ഇത്തരത്തിലുള്ള ചോദ്യങ്ങള്‍ എത്രയോ പ്രാവശ്യം ചോദിച്ചിട്ടുണ്ട്. അന്ന് ഞാനും ഗൗരിയെ പോലെ പ്രതികരിച്ചിരുന്നെങ്കില്‍ എന്ന് ഇപ്പോള്‍ തോന്നുന്നു. ഇങ്ങനെ പ്രതികരിക്കുന്നത് മാറ്റത്തിന് തുടക്കമാണ്. എന്നാല്‍ മാറ്റം വരണമെങ്കില്‍ അത് ഒരു നടിയുടെയോ ഒരാളുടെയോ പ്രതികരണത്താല്‍ മാത്രം സംഭവിക്കില്ല മാധ്യമങ്ങളും പ്രേക്ഷകരും ഒരുമിച്ചുനില്‍ക്കണം, എന്ന് സമീര റെഡ്ഡി വ്യക്തമാക്കി.

]]>
https://www.chandrikadaily.com/the-trend-of-criticizing-women-because-of-their-bodies-should-stop-sameera-reddy-in-support-of-gauri-kishan.html/feed 0
ദളപതി വിജയിന്റെ ‘ജനനായകന്‍’ ജനുവരി 9ന് തിയറ്ററുകളില്‍ https://www.chandrikadaily.com/dalapathy-vijays-jananayagan-hits-theaters-on-january-9.html https://www.chandrikadaily.com/dalapathy-vijays-jananayagan-hits-theaters-on-january-9.html#respond Sun, 09 Nov 2025 05:55:21 +0000 https://www.chandrikadaily.com/?p=362707 ദളപതി വിജയിന്റെ കരിയറിലെ അവസാന സിനിമയായ ‘ജനനായകന്‍’ ആരാധകര്‍ കാത്തിരിപ്പിന് വിരാമമിട്ട് ജനുവരി 9ന് വേള്‍ഡ് വൈഡ് റിലീസിന് ഒരുങ്ങുന്നു.

ആമസോണ്‍ പ്രൈം വിഡിയോയാണ് ചിത്രത്തിന്റെ പോസ്റ്റ്-തിയറ്ററല്‍ സ്ട്രീമിങ് അവകാശം സ്വന്തമാക്കിയിരിക്കുന്നത്. ആദ്യം 2025 ഒക്ടോബറിലായിരുന്നു റിലീസ് പദ്ധതി, എന്നാല്‍ അത് മാറ്റി പൊങ്കല്‍ റിലീസ് ആയി മാറ്റിയിരിക്കുകയാണ്.

എച്ച്. വിനോദ് ദളപതി വിജയ് കൂട്ടുകെട്ടാണ് ഈ സിനിമയിലെ പ്രധാന ആകര്‍ഷണം. പൂജ ഹെഗ്‌ഡെ, മമിത ബൈജു, പ്രിയാമണി, ബോബി ഡിയോള്‍, പ്രകാശ് രാജ്, ഗൗതം മേനോന്‍ എന്നിവരും പ്രധാന വേഷങ്ങളില്‍.

ജനനായകന്‍ നന്ദമുരി ബാലകൃഷ്ണയുടെ തെലുങ്ക് ഹിറ്റ് ‘ഭഗവന്ത് കേസരി’യുടെ റീമേക്കാണെന്ന അഭ്യൂഹം കൂടി പ്രചരിക്കുന്നുണ്ട്. വിജയ് വീണ്ടും പോലീസ് വേഷത്തില്‍ എത്തുന്നുവെന്ന സൂചനയും പോസ്റ്ററുകള്‍ നല്‍കുന്നു.

ആദ്യം പുറത്തിറങ്ങിയ ‘ദളപതി കച്ചേരി’ ഗാനം ആരാധകരില്‍ വന്‍ ഹിറ്റായി. അനിരുദ്ധാണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.

ടെക്‌നിക്കല്‍ ടീം ഛായാഗ്രഹണം: സത്യന്‍ സൂര്യന്‍, ആക്ഷന്‍: അനല്‍ അരശ്, ആര്‍ട്ട്: വി. സെല്‍വകുമാര്‍, എഡിറ്റിംഗ്: പ്രദീപ് ഇ. രാഘവ്, കൊറിയോഗ്രാഫി: ശേഖര്‍, സുധന്‍, വരികള്‍: അറിവ്, വസ്ത്രാലങ്കാരം: പല്ലവി സിംഗ്, പബ്ലിസിറ്റി ഡിസൈന്‍: ഗോപി പ്രസന്ന, പിആര്‍ഒ & മാര്‍ക്കറ്റിങ്: പ്രതീഷ് ശേഖര്‍

 

 

]]>
https://www.chandrikadaily.com/dalapathy-vijays-jananayagan-hits-theaters-on-january-9.html/feed 0
അടി കപ്യാരേ കൂട്ടമണി സംവിധായകന്റെ പുതിയ ചിത്രം ‘അടി നാശം വെള്ളപ്പൊക്കം’; സിനിമയ്ക്കൊപ്പം നിങ്ങളുടെ ഷോർട്ട് ഫിലിമും കാണിക്കാം https://www.chandrikadaily.com/adi-kapyare-kootamani-directors-new-movie-adi-nasham-pandekam.html https://www.chandrikadaily.com/adi-kapyare-kootamani-directors-new-movie-adi-nasham-pandekam.html#respond Sun, 09 Nov 2025 05:14:25 +0000 https://www.chandrikadaily.com/?p=362690 സൂര്യഭാരതി ക്രിയേഷൻസിന്റെ ബാനറിൽ മനോജ് കുമാർ കെ പി നിർമ്മിച്ച്, അടി കപ്യാരേ കൂട്ടമണി, ഉറിയടി എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്‌ത എ ജെ വർഗീസ് ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘അടി നാശം വെള്ളപ്പൊക്കം’.

ഡിസംബർ 5 റിലീസായി തിയേറ്ററിൽ എത്തുന്ന ചിത്രത്തിന്റെ അണിയറ പ്രവർത്തത്തകർ സിനിമാ മോഹികൾക്ക് ഒരു സുവർണ അവസരം ഒരുക്കുന്നു. SAY NO TO DRUGS എന്ന വിഷയത്തെ ആസ്പദമാക്കി ഒന്നര മിനിറ്റിൽ കവിയാത്ത ഒരു ഷോർട്ട് ഫിലിം ഒരുക്കി suryabharathycreations@gmail.com എന്ന മെയിൽ ഐഡിയിലേക്ക് ഗൂഗിൾ ഡ്രൈവ് ലിങ്ക് അയക്കുക. ഈ ഷോർട്ട് ഫിലിം എൻട്രികളിൽ നിന്ന് ഒരെണ്ണം തിരഞ്ഞെടുത്ത് സിനിമയ്ക്കൊപ്പം സെൻസർ ചെയ്ത് തിയേറ്ററുകളിൽ പ്രദർശിപ്പിക്കും. നവംബർ 16 വൈകുന്നേരം 4 മണിയാണ് എൻട്രികൾ സ്വീകരിക്കുന്ന അവസാനത്തെ സമയം.

വിനോദത്തിനൊപ്പം സാമൂഹിക പ്രതിബദ്ധത കൂടി കണക്കിലെടുത്താണ് ഇത്തരത്തിൽ ഒരു ആശയം തങ്ങൾ മുന്നോട്ട് വച്ചത് എന്ന് സിനിമയുടെ അണിയറപ്രവർത്തകർ പറയുന്നു. ഡൗൺലോഡ് ചെയ്‌ത വീഡിയോകൾ, AI വീഡിയോ, കോപ്പിറൈറ്റ് മ്യൂസിക് അടങ്ങിയ വീഡിയോ, മറ്റു സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ അപ്ലോഡ് ചെയ്ത വീഡിയോ എന്നിവ എൻട്രികളായി പരിഗണിക്കുന്നതല്ല.

വീഡിയോ അപേക്ഷിക്കേണ്ട ഫോർമാറ്റ്: 4K.MP4 (4096*2160, 3840*2160) FRAME RATE : 24FPS SOUND – STEREO OR 5.1

]]>
https://www.chandrikadaily.com/adi-kapyare-kootamani-directors-new-movie-adi-nasham-pandekam.html/feed 0