<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>Interviews &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/category/culture/interviews-culture/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Thu, 30 Nov 2023 04:49:09 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>Interviews &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ഫലസ്തീന്&#x200d; പരിഹാരത്തിന് ഇന്ത്യക്ക് നിര്&#x200d;ണായക പങ്ക്</title>
		<link>https://www.chandrikadaily.com/indias-critical-role-for-palestinian-solution.html</link>
					<comments>https://www.chandrikadaily.com/indias-critical-role-for-palestinian-solution.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Thu, 30 Nov 2023 04:49:09 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[Interviews]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Special Stories]]></category>
		<category><![CDATA[India]]></category>
		<category><![CDATA[palestene]]></category>
		<category><![CDATA[role]]></category>
		<category><![CDATA[solution]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=284523</guid>

					<description><![CDATA[ഫലസ്തീനിലെ അതിജീവനം സയണിസം ചോരയില്&#x200d; മുക്കിക്കൊല്ലാന്&#x200d; ശ്രമിക്കുമ്പോള്&#x200d; കണ്ണുനനഞ്ഞും തൊണ്ടയിടറിയും അതിലേറെയൊരു പോരാളിയായും അദ്ദേഹം ചന്ദ്രികയോട് മനസു തുറക്കുന്നു.]]></description>
										<content:encoded><![CDATA[<p><strong>അദ്‌നാന്&#x200d; മുഹമ്മദ് ജാബിര്&#x200d; അബുഹൈജ / </strong><br />
<strong>ലുഖ്മാന്&#x200d; മമ്പാട്</strong></p>
<p>ലോക ഫലസ്തീന്&#x200d; ദിനത്തില്&#x200d; സ്വന്തം നാട് പോലെ പ്രിയപ്പെട്ടൊരിടമാണ് അദ്‌നാന്&#x200d; മുഹമ്മദ് ജാബിര്&#x200d; അബുഹൈജ തേടിയത്. ഇന്ത്യയിലെ ഫലസ്തീന്&#x200d; അംബാസഡര്&#x200d; കേരളത്തിലേക്ക് വരുമ്പോള്&#x200d; സാന്ത്വനതീരമാവാന്&#x200d; ഒട്ടേറെ കാരണങ്ങളുണ്ട്; ഇസ്രാഈല്&#x200d; തീമഴ പെയ്യിക്കുമ്പോള്&#x200d; പ്രത്യേകിച്ചും. ഫലസ്തീനിലെ അതിജീവനം സയണിസം ചോരയില്&#x200d; മുക്കിക്കൊല്ലാന്&#x200d; ശ്രമിക്കുമ്പോള്&#x200d; കണ്ണുനനഞ്ഞും തൊണ്ടയിടറിയും അതിലേറെയൊരു പോരാളിയായും അദ്ദേഹം ചന്ദ്രികയോട് മനസു തുറക്കുന്നു.</p>
<p><strong>? എന്താണ് യഥാര്&#x200d;ത്ഥത്തില്&#x200d; ഗസ്സയില്&#x200d; നടക്കുന്നത്.</strong></p>
<p>&#8211; ആധുനിക നാഗരിക സമൂഹത്തിന് ഒരിക്കലും ഊഹിക്കാന്&#x200d; കഴിയാത്ത ചെയ്തികളാണ് ഗസ്സയില്&#x200d; ഇസ്രാഈല്&#x200d; പ്രയോഗിക്കുന്നത്. ഫലസ്തീന്റെ അവശേഷിക്കുന്ന ഭൂമിയും സ്വത്തും സ്വന്തമാക്കാനാണ് നീക്കം. അതിന് ആക്കംകൂട്ടുന്ന ഒട്ടേറെ രാഷ്ട്രീയ കാരണങ്ങളുമുണ്ട്. കാര്യമായ ഭരണ നേട്ടമില്ലാതെ ജനങ്ങളുടെമുന്നില്&#x200d; പരുങ്ങലിലാവുമ്പോള്&#x200d; ഫലസ്തീകളുടെ ചോരകൊണ്ട് വിജയം രചിക്കാമെന്നാണവരുടെ വ്യാമോഹം. മനുഷ്യത്വംതന്നെ ചോദ്യംചെയ്യപ്പെടുന്നു. ആയിരക്കണക്കിന് പേര്&#x200d; മരിച്ചു. അതിന്റെ എത്രയോ ഇരട്ടി പരിക്കേറ്റ് ചികിത്സപോലും ലഭിക്കാതെ ജീവശ്വാസത്തിനായി കേഴുന്നു. വെള്ളവും ഭക്ഷണവും മരുന്നും വെളിച്ചവുമില്ലാതെ (വിതുമ്പുന്നു), ഭൂമിയിലെ നരകമാക്കുകയാണവിടെ. ഫലസ്തീനില്&#x200d; ഇടതടവില്ലാതെ മാരക ബോംബുകള്&#x200d; വര്&#x200d;ഷിക്കുന്നു. ഗസ്സയില്&#x200d; 70 ശതമാനം വരുന്ന ജനത ദാരിദ്ര്യത്തിലായിരുന്നു. ഇപ്പോഴത് നൂറു ശതമാനമായി.</p>
<p><strong>? ഇസ്രാഈല്&#x200d; പട്ടാളം മാധ്യമങ്ങളെയും ലക്ഷ്യംവെക്കുന്നു. ഫലസ്തീനില്&#x200d; നിന്ന് ശരിയായ വിവരം ലോകത്തിന് ലഭിക്കുന്നില്ലേ.</strong></p>
<p>&#8211; ശരിയായ ചിത്രം ലോകത്തിന്മുമ്പില്&#x200d; മറച്ചുപിടിക്കാന്&#x200d; ശ്രമിക്കുമ്പോഴും എക്‌സിലൂടെയും മറ്റു സോഷ്യല്&#x200d; മീഡിയയിലൂടെയും പലതും ലോകത്തിന്മുമ്പില്&#x200d; വെളിപ്പെടുന്നുണ്ടല്ലോ. അല്&#x200d;ജസീറ മാത്രമാണ് ശരിയായ വാര്&#x200d;ത്തകള്&#x200d; പുറംലോകത്തെത്തിക്കാന്&#x200d; കഷ്ടപ്പെടുന്നത്. അവരുടെ ഓഫീസ് തകര്&#x200d;ത്തു. ഗസ്സയിലെ അല്&#x200d;ജസീറ ചീഫിന്റെ കുടുംബത്തെ ഉന്മൂലനം ചെയ്തു. 66 മാധ്യമപ്രവര്&#x200d;ത്തകരാണ് ഇതുവരെ കൊലചെയ്യപ്പെട്ടത്. വംശഹത്യ ചെയ്യുമ്പോള്&#x200d; ലോകമറിയാതെ ചെയ്യാമെന്നതിനൊപ്പം കള്ള വാര്&#x200d;ത്തകള്&#x200d; പ്രചരിപ്പിച്ച് എല്ലാ ക്രൂരതയെയും ന്യായീകരിക്കാനും ശ്രമിക്കുന്നു.</p>
<p><strong>? ഇസ്രാഈലിന്റെ മനുഷ്യരഹിതമായ കൂട്ടക്കുരുതി ലോകത്തിന് ബോധ്യപ്പെട്ടു. പക്ഷേ, അവരെ തടയാനാവുന്നില്ല</strong></p>
<p>&#8211; അങ്ങനെ നിരാശപ്പെടാനൊന്നുമില്ല. പുണ്യഭൂമിയും മസ്ജിദുല്&#x200d; അഖ്‌സയും മോചിപ്പിച്ചല്ലാതെ, സ്വതന്ത്ര ഫലസ്തീന്&#x200d; യാഥാര്&#x200d;ത്ഥ്യമായാലല്ലാതെ ഞങ്ങള്&#x200d; അടങ്ങില്ല. മുക്കാല്&#x200d; നൂറ്റാണ്ടായി ഞങ്ങള്&#x200d; പൊരുതുകയാണ്. ആത്മാഭിമാനം വീണ്ടെടുക്കാനുള്ള പരിശ്രമത്തെ അത്രവേഗമൊന്നും തളര്&#x200d;ത്താനാവില്ലെന്നതല്ലേ ചരിത്രം. ഇസ്രാഈല്&#x200d; ഭരണകൂടം രാഷ്ട്രീയം കളിക്കുകയാണ്. സാധാരണക്കാരെയാണ് യുദ്ധത്തിന്റെ കെടുതികള്&#x200d; ബാധിക്കുന്നത്. ഇസ്രാഈല്&#x200d; പ്രധാനമന്ത്രി നെതന്യാഹുവിനെ പോലെ പ്രതിരോധ മന്ത്രിയും ആ സ്ഥാനത്തിന് യോഗ്യനല്ല. ഫലസ്തീനികളെ മനുഷ്യ മൃഗങ്ങള്&#x200d; എന്നാണ് അദ്ദേഹം വിശേഷിപ്പിക്കുന്നത്. ഒരു ജനാധിപത്യ സര്&#x200d;ക്കാറിന്റെ ഭാഗമാണെന്ന് അവകാശപ്പെടുന്നവരാണ് അവരൊക്കെയെന്നതാണ് ഏറെ അപഹാസ്യം. ഫാഷിസ്റ്റ് സയണിസ്റ്റ് ഭരണകൂടമാണ് ഇസ്രാഈലിലേതെന്ന് ഇപ്പോള്&#x200d; ഏതാണ്ട് എല്ലാവര്&#x200d;ക്കും ബോധ്യപ്പെട്ടു.</p>
<p><strong>? ഹമാസിനെ ഒറ്റതിരിഞ്ഞ് കുറ്റപ്പെടുത്തി കാരണം മെനയുന്ന ഇസ്രാഈല്&#x200d; ഫലസ്തീനികളെ ഒന്നടങ്കം വംശഹത്യ ചെയ്യുന്നു</strong></p>
<p>&#8211; ഹമാസിനെ യുദ്ധം ബാധിക്കില്ല. അതിന്റെ നേതാക്കളുടെ കുടുംബങ്ങളെയും അംഗങ്ങളെയും കൊലപ്പെടുത്താന്&#x200d; ഇസ്രാഈലിന് കഴിഞ്ഞേക്കും. പക്ഷേ, തോല്&#x200d;പ്പിക്കാനാവില്ല. ഫലസ്തീന്&#x200d; സ്വാതന്ത്ര്യസമര പോരാളികളായ ഹമാസ് ഒരിക്കലും ഭീകര സംഘടനയല്ല. ഗതികെട്ട് നടത്തുന്ന ചെറുത്തുനില്&#x200d;പ്പുകളെ ഒറ്റതിരിഞ്ഞ് കുറ്റപ്പെടുത്തി വംശഹത്യ നടത്തുന്നത് തിരിച്ചറിയാന്&#x200d; ലോക സമൂഹത്തിനാവും. ഹമാസിന്റെ സ്വാധീന മേഖലയല്ലാത്ത വെസ്റ്റ് ബാങ്കില്&#x200d; എന്തിനാണ് ഇസ്രാഈല്&#x200d; കൂട്ടക്കുരുതി നടത്തുന്നത്. ജനിച്ചമണ്ണില്&#x200d; നിന്ന് ആട്ടിയിറക്കപ്പെട്ട, കുടിയേറ്റക്കാരായി മാറിയവരായി ഞങ്ങള്&#x200d;. യുക്രെയ്ന്&#x200d; വിഷയത്തിലും ഫലസ്തീന്റെ കാര്യത്തിലും അമേരിക്ക ഉള്&#x200d;പ്പെടെയുള്ള പടിഞ്ഞാറന്&#x200d; രാജ്യങ്ങള്&#x200d;ക്ക് ഇരട്ടത്താപ്പാണ്.</p>
<p><strong>? ഇന്ത്യ പരമ്പരാഗതമായി ഫലസ്തീനൊപ്പമായിരുന്നു. പുതിയ നയംമാറ്റത്തെ എങ്ങനെ കാണുന്നു</strong></p>
<p>&#8211; ഇന്ത്യ-ഫലസ്തീന്&#x200d; ബന്ധത്തില്&#x200d; വലിയ മാറ്റമുണ്ടായി, ഞങ്ങളെ കയ്യൊഴിഞ്ഞു എന്നൊന്നും തോന്നുന്നില്ല. ഫലസ്തീനെ പോലെ ഇസ്രാഈലിനെയും സുഹൃത്താക്കി എന്നതാണ് വ്യത്യാസം. ഐക്യരാഷ്ട്ര സഭയില്&#x200d; ഇസ്രാഈലില്&#x200d; ആക്രമണം അവസാനിപ്പിക്കണമെന്ന പ്രമേയം ഇന്ത്യ അനുകൂലിച്ച് വോട്ടു ചെയ്തതൊക്കെ കാണണം. അമേരിക്കക്കും പടിഞ്ഞാറന്&#x200d; രാജ്യങ്ങള്&#x200d;ക്കുമുപരി ഫലസ്തീന്&#x200d; വിഷയത്തില്&#x200d; ഇന്ത്യക്ക് ഏറെ ചെയ്യാനാവും. ഫലസ്തീന് നൂറ്റാണ്ടുകളായി ഇന്ത്യയുമായുള്ള ശക്തമായ ബന്ധമുണ്ട്. ഞങ്ങള്&#x200d; അതിനെ വിലമതിക്കുന്നു. ഇസ്രാഈലില്&#x200d; സമ്മര്&#x200d;ദ്ദം ചെലുത്താനുള്ള ശക്തിയും സ്വാധീനവും തീര്&#x200d;ച്ചയായും ഇന്ത്യക്കുണ്ട്. പ്രധാനമന്ത്രി മോദിജി, നെതന്യാഹുവിനെ വിളിച്ച് സംസാരിച്ച് ഇടപെടല്&#x200d; നടത്തിയാല്&#x200d; ഫലസ്തീന്റെ സമാധാനത്തിന് അതൊരു മുതല്&#x200d;കൂട്ടാവും. ഇന്ത്യ ഞങ്ങളെ കൈവിടില്ലെന്നും ഇസ്രാഈലിന് സല്&#x200d;ബുദ്ധി ഉപദേശിച്ച് നേരെയാക്കുമെന്നും വലിയ പ്രതീക്ഷയിലാണ്.</p>
<p><strong>? പൈശാചികമായ ഇസ്രാഈല്&#x200d; ആക്രമണം എങ്ങനെ അവസാനിപ്പിക്കാനാവും</strong></p>
<p>&#8211; 1948ല്&#x200d; യു.എന്&#x200d; മുന്&#x200d;കൈയെടുത്ത് ഫലസ്തീന്&#x200d; വിഭജിച്ച് ഇസ്രാഈല്&#x200d; സ്ഥാപിച്ചപ്പോള്&#x200d; ഇങ്ങനെ പര്യവസാനിക്കുമെന്ന് നിനച്ചിട്ടുണ്ടാവില്ല. വിഭജന കരാറിനെതുടര്&#x200d;ന്ന് ഫലസ്തീനില്&#x200d; ഇസ്രാഈല്&#x200d; രാഷ്ട്രം പ്രഖ്യാപിക്കപ്പെട്ടെങ്കിലും അറബ് രാഷ്ട്രങ്ങള്&#x200d; ആക്രമണം നടത്തിയെന്ന കാരണമുണ്ടാക്കി സ്വതന്ത്ര ഫലസ്തീന്&#x200d; പ്രഖ്യാപിക്കാതെ വഞ്ചിക്കുകയായിരുന്നു. 1967ല്&#x200d; സായുധ കയ്യേറ്റത്തിലൂടെ വെസ്റ്റ്ബാങ്ക്, ഗസ്സ എന്നിവ ഇസ്രാഈല്&#x200d; പിടിച്ചെടുത്തതോടെയാണ് അന്തിമ വിജയത്തിനായി ഫലസ്തീന്&#x200d; ഉണര്&#x200d;ന്നത്. ഇസ്രാഈല്&#x200d; പട്ടാളമോ പൗരന്മാരോ കടന്നെത്തി നിരന്തരം ഫലസ്തീനികളുടെ വീടും കൃഷിയിടവും അവരുടേതാണെന്ന് പ്രഖ്യാപിച്ച് ഞങ്ങളെ ഇറക്കിവിടും. അങ്ങനെയങ്ങനെ ഞങ്ങള്&#x200d; അഭയാര്&#x200d;ത്ഥികളെ പോലെ നിന്ദ്യരാവണമെന്നാണോ. ഓസ്‌ലോ കരാരില്&#x200d; പറയുംപോലെ 1967 ജൂണ്&#x200d; നാലിലെ അതിര്&#x200d;ത്തികളും കിഴക്കന്&#x200d; ജറുസലേം തലസ്ഥാനവുമായി സ്വതന്ത്ര പരമാധികാര ഫലസ്തീന്&#x200d; രാഷ്ട്രം സ്ഥാപിക്കപ്പെട്ടാല്&#x200d; അതോടെ എല്ലാം നേരെയാവും.</p>
<p><strong>? ഓസ്‌ലോ കരാറിന്റെ പ്രസക്തി</strong></p>
<p>&#8211; ജറൂസലേം ആസ്ഥാനമായി ഫലസ്തീന്&#x200d; രാഷ്ട്രം രൂപീകരിക്കാമെന്ന ഇസ്രാഈലിന്റെ നിര്&#x200d;ദേശം അംഗീകരിച്ചിട്ട് എത്ര വര്&#x200d;ഷമായി. അന്താരാഷ്ട്ര സമൂഹത്തിന്റെ സമ്മര്&#x200d;ദ്ദവും ഫലസ്തീനികളുടെ ചെറുത്തുംനില്&#x200d;പ്പും മൂലമാണെങ്കിലും ഇസ്രാഈല്&#x200d; അംഗീകരിച്ചതാണല്ലോ അത്. രണ്ടു രാഷ്ട്രങ്ങള്&#x200d; സ്ഥാപിച്ച് രാഷ്ട്രീയ പരിഹാരം ഉണ്ടാക്കാമെന്ന ഒത്തുതീര്&#x200d;പ്പ് തീവ്ര ജൂത വിഭാഗത്തിന്റെ പിന്തുണക്കായി നെതന്യാഹു അട്ടിമറിച്ചു. അമേരിക്കയുടെ മധ്യസ്ഥതയില്&#x200d; ഇസ്രാഈല്&#x200d; പ്രധാനമന്ത്രി ഇസ്ഹാഖ് റബിനും യാസര്&#x200d; അറഫാത്തുമായി നോര്&#x200d;വെയില്&#x200d; ചര്&#x200d;ച്ച നടത്തി 1967ലെ യുദ്ധത്തില്&#x200d; ഇസ്രാഈല്&#x200d; കയ്യേറിയ സ്ഥലങ്ങളില്&#x200d;നിന്നും പിന്മാറി ഗസ്സയും വെസ്റ്റ്ബാങ്കും ചേര്&#x200d;ത്ത് ഫലസ്തീന്&#x200d; രാഷ്ട്രം രൂപീകരിക്കുമെന്ന ഓസ്‌ലോ ഉടമ്പടി 1993 ലാണല്ലോ. പാതിവഴിയില്&#x200d; വഴിമുട്ടിയപ്പോള്&#x200d; രണ്ടു വര്&#x200d;ഷത്തിന് ശേഷം വീണ്ടും ഈജിപ്തില്&#x200d; വെച്ച് ഇസ്രാഈല്&#x200d; സര്&#x200d;ക്കാരും ഫലസ്തീന്&#x200d; ലിബറേഷന്&#x200d; ഓര്&#x200d;ഗനൈസേഷനും തമ്മിലുണ്ടാക്കിയ ഓസ്‌ലോ ഉടമ്പടി പുതുക്കിയതും നമുക്കറിയാം. (1995 സെപ്തംബര്&#x200d; 28 ന് വാഷിംഗ്ടണ്&#x200d; ഡിസിയില്&#x200d;) യു.എസ് പ്രസിഡന്റ് ബില്&#x200d; ക്ലിന്റന്റെയും റഷ്യ, ഈജിപ്ത്, ജോര്&#x200d;ദാന്&#x200d;, നോര്&#x200d;വേ, യൂറോപ്യന്&#x200d; യൂണിയന്&#x200d; എന്നിവയുടെ പ്രതിനിധികളുടെയും സാന്നിധ്യത്തിലാണ് ഇസ്രാഈല്&#x200d; പ്രധാനമന്ത്രി ഇസ്ഹാഖ് റബിനും പി.എല്&#x200d;.ഒ ചെയര്&#x200d;മാന്&#x200d; യാസര്&#x200d; അറഫാത്തും രണ്ടാം ഓസ്‌ലോ കരാര്&#x200d; അംഗീകരിച്ചത്. പക്ഷേ, കാല്&#x200d; നൂറ്റാണ്ട് പിന്നിട്ടിട്ടും അധിനിവേശം തുടരുന്ന ഇസ്രാഈല്&#x200d; എല്ലാ അന്താരാഷ്ട്ര നിയമങ്ങളും കാറ്റില്&#x200d;പറത്തുകയാണ്.</p>
<p><strong>? നിയമങ്ങള്&#x200d; കാറ്റില്&#x200d;പറത്തി പ്രകോപനവും ആക്രമണവും തുടരുകയാണോ</strong></p>
<p>&#8211; 1967 അടിസ്ഥാനമാക്കി ദ്വിരാഷ്ട്രമെന്ന ഓസ്‌ലോ ഉടമ്പടി ലംഘിച്ചെന്ന് മാത്രമല്ല, പുരാതന ഫലസ്തീന്റെ ഭൂപടം എടുത്തുപയോഗിച്ച്, ഫലസ്തീന് ഇടമില്ലാത്ത സമ്പൂര്&#x200d;ണ ഇസ്രാഈല്&#x200d; രാഷ്ട്രമെന്ന് ധ്വനിപ്പിക്കുന്ന രീതിയിലാണ് അവരുടെ നീക്കങ്ങള്&#x200d;. പരിശുദ്ധമായ ബൈത്തുല്&#x200d; മുഖദ്ദസില്&#x200d; പ്രാര്&#x200d;ത്ഥനക്ക് പോകുന്ന സ്ത്രീകളെപ്പോലും അക്രമിക്കുകയും അപമാനിക്കുകയുമാണ്. അന്താരാഷ്ട്ര നിയമമനുസരിച്ച് വെസ്റ്റ് ബാങ്കില്&#x200d; ഇസ്രാഈല്&#x200d; പട്ടാള സാന്നിധ്യം പോലും നിയമവിരുദ്ധമാണ്. നിശ്ചയിച്ച സമയത്ത് മസ്ജിദുല്&#x200d; അഖ്‌സയില്&#x200d; ആരാധനകള്&#x200d;ക്കായി വരുന്നവരെ കര്&#x200d;ശനമായി തടഞ്ഞ് പ്രശ്‌നം സൃഷ്ടിച്ച് നിഷ്ഠൂരമായി കൊലപ്പെടുത്തുന്നു. ഒന്നും രണ്ടുമല്ല, നിരന്തരം ഇതു ചെയ്യുന്നു. അല്&#x200d; അഖ്സ മസ്ജിദ് ഉള്&#x200d;പ്പെടുന്ന ടെമ്പിള്&#x200d; മൗണ്ട് മേഖലയില്&#x200d; ഇസ്രാഈലിന്റെ സ്വാധീനം വിപുലമാക്കുന്നത് എന്തിന്റെ അടിസ്ഥാനത്തിലാണ്. അവസാന ശ്വാസം വരെ പോരാടി ഖുദ്‌സിന്റെ സമ്പൂര്&#x200d;ണ മോചനം സാധ്യമാക്കും.</p>
<p><strong>? കേരളത്തില്&#x200d; മുസ്്‌ലിംലീഗ് വലിയ ഐക്യദാര്&#x200d;ഢ്യ റാലി നടത്തി, ലോകത്താകെ ഫലസ്തീന്&#x200d; അനുകൂല ശബ്ദങ്ങള്&#x200d; ഉയരുന്നതിനെ എങ്ങനെ കാണുന്നു</strong></p>
<p>&#8211; ഇതെല്ലാം ആശ്വാസത്തോടെയും പ്രത്യാശയോടെയുമാണ് നോക്കിക്കാണുന്നത്. അന്താരാഷ്ട്ര ഫലസ്തീന്&#x200d; ദിനത്തില്&#x200d;തന്നെ കേരളത്തിലെ എന്റെ പ്രിയപ്പെട്ടവരുടെ അടുത്തുവരാന്&#x200d; കഴിഞ്ഞത് സന്തോഷകരമാണ്. ശിഹാബ് തങ്ങള്&#x200d; എന്ന വലിയ മനുഷ്യനെ ഞങ്ങള്&#x200d; ആദരവോടെയാണ് കണ്ടിരുന്നത്. അദ്ദേഹത്തിന്റെ പേരിലുള്ള പരിപാടിക്കായി ഈ ദിവസം തന്നെ എത്താനായത് നിയോഗം. പരസ്പരം പ്രാര്&#x200d;ത്ഥിച്ചും ചേര്&#x200d;ത്തുപിടിച്ചും ഒന്നായി അതിജീവിക്കും. നീതിക്കായുള്ള പോരാട്ടമാണിത്. വൈകിയാലും ക്ലേശം സഹിച്ചാലും, അന്തിമ വിജയം സത്യത്തിനും നീതിക്കുമാവുമല്ലോ.</p>
<p><strong>? ഇ അഹമ്മദ് സാഹിബുമായുള്ള ആത്മബന്ധം എങ്ങനെയായിരുന്നു</strong></p>
<p>&#8211; പറഞ്ഞറിയിക്കാനാവാത്ത ഹൃദയബന്ധമാണുണ്ടായിരുന്നത്. എനിക്ക് മാത്രമല്ല. ഫലസ്തീലെ എല്ലാവര്&#x200d;ക്കും. അഹമ്മദ് സാഹിബിനെ പരിചയപ്പെടാനും ഒന്നിച്ച് പ്രവര്&#x200d;ത്തിക്കാനും കഴിഞ്ഞത് ഭാഗ്യമാണ്. അദ്ദേഹം വിദേശകാര്യ മന്ത്രിയായപ്പോള്&#x200d; ഞങ്ങള്&#x200d;ക്ക് ചെയ്ത സേവനം ചെറുതല്ല. ഫലസ്തീല്&#x200d; പലവട്ടം വന്ന് ഞങ്ങള്&#x200d;ക്ക് ആശ്വാസവും അത്മവിശ്വാസവും പകര്&#x200d;ന്നിട്ടുണ്ട്. അദ്ദേഹത്തിന്റെ വിയോഗ ശേഷം കണ്ണൂരിലെത്തി പ്രസിഡന്റ് മഹ്മൂദ് അബ്ബാസിന്റെ അനുശോചന സന്ദേശം കൈമാറിയിരുന്നു. അദ്ദേഹത്തിന്റെ ഖബറിടത്തില്&#x200d; പ്രാര്&#x200d;ത്ഥിച്ചത് എന്റെ മനസ്സില്&#x200d; എപ്പോഴും ഓര്&#x200d;മകളായുണ്ട്.</p>
<p><strong>? ഫലസ്തീനിലുള്ള താങ്കളുടെ കുടുംബത്തിന്റെ അവസ്ഥയെന്താണ്?</strong></p>
<p>&#8211; ജറൂസലേമിലാണിപ്പോള്&#x200d; കുടുംബമുള്ളത്. ഏതൊരു ഫലസ്തീനികളുടെയും പോലെ എപ്പോള്&#x200d; എന്തു സംഭവിക്കുമെന്ന് പറയാനാവില്ല. പേടിച്ചോടാനോ കീഴടങ്ങാനോ ഞങ്ങളില്ല. ഫലസ്തീനില്&#x200d; നിന്നുള്ള സന്തോഷ വാര്&#x200d;ത്ത കേള്&#x200d;ക്കാന്&#x200d; പ്രാര്&#x200d;ത്ഥനാപൂര്&#x200d;വം കാത്തിരിക്കാം. അതു വേഗം സാധ്യമാകുക തന്നെ ചെയ്യും.</p>
<p>ഹോട്ടലിലെ സൗകര്യത്തെകുറിച്ച് തിരക്കിയ എം.എസ്.എഫ് ദേശീയ പ്രസിഡന്റ് പി.വി അഹമ്മദ് സാജുവിനോട് തൊട്ടടുത്ത സോഫ ചൂണ്ടി അദ്ദേഹം പറഞ്ഞു; എനിക്ക് അതുതന്നെ ധാരാളം. ചോരയിലും കണ്ണീരിലും അഭയാര്&#x200d;ത്ഥി ക്യാമ്പിലും കഴിയുന്നവരെ ഓര്&#x200d;ക്കുമ്പോള്&#x200d; എങ്ങനെ ഉറങ്ങും. ഡല്&#x200d;ഹിയിലേക്ക് തിരിച്ചു വിമാനം കയറുമ്പോള്&#x200d; ജേതാവിനെപ്പോലെ ഒരിക്കല്&#x200d; വീണ്ടും വരുമെന്ന് ആമുഖത്തെ ആത്മവിശ്വാസം വിളിച്ചുപറയുന്നുണ്ടായിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/indias-critical-role-for-palestinian-solution.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വിവര്&#x200d;ത്തന ഗ്രന്ഥം പരിഭാഷകന്റേത് കൂടിയാണ്: അജയ് പി.മങ്ങാട്ട്</title>
		<link>https://www.chandrikadaily.com/the-translation-book-is-also-by-the-translator-ajay-p-mangat-2.html</link>
					<comments>https://www.chandrikadaily.com/the-translation-book-is-also-by-the-translator-ajay-p-mangat-2.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Mon, 06 Nov 2023 07:03:51 +0000</pubDate>
				<category><![CDATA[Books]]></category>
		<category><![CDATA[Features]]></category>
		<category><![CDATA[FOREIGN]]></category>
		<category><![CDATA[GULF]]></category>
		<category><![CDATA[Interviews]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Ajay P. Mangat]]></category>
		<category><![CDATA[translation book]]></category>
		<category><![CDATA[translator]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=282050</guid>

					<description><![CDATA[മലയാളത്തിലെ പല പുസ്തകങ്ങളും വിവര്&#x200d;ത്തനം ചെയ്യാനാവില്ല എന്ന വെറുംപറച്ചില്&#x200d; ഒരു തരം ജാതീയ ബോധത്തില്&#x200d; നിന്നുണ്ടാകുന്നതാണ്.]]></description>
										<content:encoded><![CDATA[<p>ഷാര്&#x200d;ജ: വിവര്&#x200d;ത്തനം ഫോട്ടോകോപ്പിയല്ലെന്നും, ഒരു കൃതി മറ്റൊരു ഭാഷയിലേക്ക് വിവര്&#x200d;ത്തനം ചെയ്യപ്പെടുമ്പോള്&#x200d; പരിഭാഷകന്&#x200d; കൂടി രചയിതാവിന്റെ തലത്തിലേക്ക് ഉയരുകയാണെന്നും പ്രമുഖ നിരൂപകനും നോവലിസ്റ്റും പത്രപ്രവര്&#x200d;ത്തകനുമായ അജയ് പി.മങ്ങാട്ട്. ഷാര്&#x200d;ജ അന്താരാഷ്ട്ര പുസ്തകോല്&#x200d;സവത്തില്&#x200d; ബുക് ഫോറത്തില്&#x200d; &#8216;പരിഭാഷയും അിന്റെ സാധ്യതകളും&#8217; എന്ന വിഷയത്തില്&#x200d; സംസാരിക്കുകയായിരുന്നു അദ്ദേഹം.</p>
<p>മലയാളത്തിലെ പല പുസ്തകങ്ങളും വിവര്&#x200d;ത്തനം ചെയ്യാനാവില്ല എന്ന വെറുംപറച്ചില്&#x200d; ഒരു തരം ജാതീയ ബോധത്തില്&#x200d; നിന്നുണ്ടാകുന്നതാണ്. ഒരു ജാതിയിലുള്ളവര്&#x200d; അതില്&#x200d; തന്നെ നില്&#x200d;ക്കുകയും ഇടപഴകല്&#x200d; നടത്താതിരിക്കുകയും ചെയ്യുമ്പോഴുള്ള ഷെയര്&#x200d; ചെയ്യാത്ത അവസ്ഥ കൊണ്ടാണങ്ങനെ സംഭവിക്കുന്നത്. ഭാഷാന്തരത്തിന് പറ്റുന്നതല്ല പല രചനകളും എന്നത് തിയറി മാത്രമാണ്. ബഷീറിന്റെ കൃതികള്&#x200d; വിവര്&#x200d;ത്തനത്തിന് പറ്റാത്തതാണെന്ന് നിരന്തരം പറഞ്ഞ ആളുകളുണ്ട്. എന്നാല്&#x200d;, മലയാളിയല്ലാത്ത ആര്&#x200d;.ഇ ആഷര്&#x200d; ആണ് ഇംഗ്‌ളീഷിലേക്കത് ഭാഷാന്തരപ്പെടുത്തിയത്. നമ്മള്&#x200d; ചെയ്യാതിരുന്നത് ആഷര്&#x200d; ചെയ്തു കാണിച്ചു തന്നു.</p>
<p>പരിഭാഷയിലൂടെ മറ്റൊരു വായനാനുഭവം സമ്മാനിക്കപ്പെടണം. പരിഭാഷ പകര്&#x200d;ത്തിയെഴുത്തല്ലാതിരിക്കുന്നതിലൂടെയാണത് സാധിക്കുക. പരിഭാഷ സംസ്‌കാരങ്ങളെ കടന്നു പോകുന്ന പാലമായി വര്&#x200d;ത്തിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. പരിഭാഷകള്&#x200d;ക്ക് വലിയ സ്വാധീനമുണ്ടാക്കാനാകുമെന്നതിന് എത്ര ഉദാഹരണങ്ങള്&#x200d; വേണമെങ്കിലും സാഹിത്യ ചരിത്രത്തില്&#x200d; നിന്നും എടുത്തുദ്ധരിക്കാനാകും. വളരെ പ്രശസ്തനായ, നൊബേലിന് പല തവണ സാധ്യതാ പട്ടികയിലിടം പിടിച്ച ഇസ്മായില്&#x200d; കാദറെ എന്ന അല്&#x200d;ബേനിയന്&#x200d; സാഹിത്യകാരന്റെ കാര്യം തന്നെയെടുക്കാം. അദ്ദേഹത്തെ ശക്തമായി സ്വാധീനിച്ച പുസ്തകം ഷേക്‌സ്പിയറിന്റെ &#8216;മാക്‌ബെത്&#8217; ആണ്.</p>
<p>14 വയസുള്ളപ്പോഴാണ് ഇസ്മായില്&#x200d; കാദറെ അതിന്റെ അല്&#x200d;ബേനിയന്&#x200d; വിവര്&#x200d;ത്തന കൃതി വായിച്ചത്. താന്&#x200d; മുതിര്&#x200d;ന്നിട്ടും മാക്‌ബെത്ത് ഇംഗ്‌ളീഷ് മൂല കൃതി വായിച്ചില്ലെന്നും തന്റെ എല്ലാ പുസ്തകങ്ങളിലും മാക്‌ബെത്തിന്റെ ഇംപാക്റ്റുണ്ടെന്നും അദ്ദേഹം പറയുമ്പോള്&#x200d;, ആ സ്വാധീനം മനസ്സിലാക്കാനാകും. ഇംഗ്‌ളീഷില്&#x200d; നിന്നും ഫ്രഞ്ചിലേക്ക് വിവര്&#x200d;ത്തനം ചെയ്ത മാക്‌ബെത്തിന്റെ അല്&#x200d;ബേനിയന്&#x200d; പരിഭാഷ വായിച്ച കാദറെ ഏറ്റവുമധികം സ്വാധീനിക്കപ്പെട്ടു. എത്ര ഭാഷകള്&#x200d; സഞ്ചരിച്ചാണ് ആ കൃതി കാദറെയിലെത്തിയതെന്ന് നോക്കൂ.</p>
<p>പരിഭാഷയുടെ അനുഭവ തലമാണിത്. മലയാളി ചുറ്റുപാടില്&#x200d; നിന്നും മാറി മറ്റൊരിടത്ത് പോയി പഠിച്ച്, ജീവിതാനുഭവങ്ങളുണ്ടായി തിരിച്ചെത്തിയ കുമാരാനാശാന്&#x200d; &#8216;നളിനി&#8217;യും &#8216;ലീല&#8217;യും എഴുതിയപ്പോള്&#x200d; വ്യത്യസ്ത രീതി കൊണ്ട് ഭാവന അതിര്&#x200d;ത്തികള്&#x200d; കടന്നത് നാം അനുഭവിച്ചു. തന്റെ തന്നെ &#8216;സൂസന്നയുടെ ഗ്രന്ഥപ്പുര&#8217; ഡോ. കാതറീന്&#x200d; തങ്കം ഇംഗ്‌ളീഷിലേക്ക് വിവര്&#x200d;ത്തനം ചെയ്തപ്പോള്&#x200d; അവരെടുത്ത അധ്വാനമുണ്ടതില്&#x200d;. തന്റെ പുസ്തകം അവരുടെ കൂടി പുസ്തകമായി മാറിയ അനുഭവമാണ് അതെന്നാണ് തനിക്ക് അടിവരയിടാനുള്ളതെന്നും അജയ് വ്യക്തമാക്കി.<br />
അജ് പി.മങ്ങാട്ടിന്റെ 25 പതിപ്പുകളിറങ്ങിയ &#8216;സൂസന്നയുടെ ഗ്രന്ഥപ്പുര&#8217;, &#8216;മൂന്നു കല്ലുകള്&#x200d;&#8217; തുടങ്ങിയ കൃതികളെ കുറിച്ചും അദ്ദേഹം സദസ്സുമായി സംവദിച്ചു. റേഡിയോ ഏഷ്യ ന്യൂസ് എഡിറ്റര്&#x200d; അനൂപ് കീച്ചേരി മോഡറേറ്ററായിരുന്നു. വായനക്കാര്&#x200d;ക്ക് ഗ്രന്ഥകാരന്&#x200d; പുസ്തകങ്ങള്&#x200d; ഒപ്പിട്ടു നല്&#x200d;കി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/the-translation-book-is-also-by-the-translator-ajay-p-mangat-2.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>&#8216;ബാക്ക് ബെഞ്ച് മോശം ബെഞ്ചല്ല&#8217;- മുഹമ്മദ് സജാദ്. പി. ഐ.എ.എസ്</title>
		<link>https://www.chandrikadaily.com/back-bench-is-not-a-bad-bench-mohammad-sajjad-p-ias.html</link>
					<comments>https://www.chandrikadaily.com/back-bench-is-not-a-bad-bench-mohammad-sajjad-p-ias.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Mon, 03 Jul 2023 05:27:42 +0000</pubDate>
				<category><![CDATA[Interviews]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[interview]]></category>
		<category><![CDATA[muhammed sajad p ias]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=262611</guid>

					<description><![CDATA[സിവില്&#x200d; സര്&#x200d;വ്വീസില്&#x200d; എസ്.എസ്.എല്&#x200d;.സി പരീക്ഷ മാര്&#x200d;ക്ക് വലിയ ഘടകമല്ലെന്ന് പറയുന്നു ഈ യുവ ഐ.എ.സുകാരന്&#x200d;]]></description>
										<content:encoded><![CDATA[<p><strong>പി. ഇസ്മായില്&#x200d;</strong></p>
<p>മലപ്പുറം ജില്ലയിലെ കരുവാരക്കുണ്ട് സ്വദേശിയായ ത്രിപുര കേഡര്&#x200d; ഐ.എ.എസ് ഉദ്യോഗസ്ഥന്&#x200d;. ത്രിപുരയിലെ ടെലിയമുറ സബ് ഡിവിഷണല്&#x200d; മജിസ്‌ട്രേറ്റായി ഔദ്യോഗിക ജീവിത്തിന് തുടക്കം. നിലവില്&#x200d; അഗര്&#x200d;ത്തല മുനിസിപ്പല്&#x200d; കമ്മീഷണറും, അഗര്&#x200d;ത്തല സ്മാര്&#x200d;ട്ട് സിറ്റി സി.ഇ.ഒയുമായി പ്രവര്&#x200d;ത്തിക്കുന്നു. ഫാറൂഖ് കോളജ്, ഡല്&#x200d;ഹി ജാമിഅ മില്ലിയ്യ പൂര്&#x200d;വ്വ വിദ്യാര്&#x200d;ത്ഥി. സിവില്&#x200d; സര്&#x200d;വ്വീസില്&#x200d; എസ്.എസ്.എല്&#x200d;.സി പരീക്ഷ മാര്&#x200d;ക്ക് വലിയ ഘടകമല്ലെന്ന് പറയുന്നു ഈ യുവ ഐ.എ.സുകാരന്&#x200d;.</p>
<p><strong>ഐ.എ.എസ് പ്രതീക്ഷ?</strong></p>
<p>ഐ.എ.എസ് എന്ന സ്വപ്‌നത്തിനു സ്‌കൂള്&#x200d; അധ്യാപകന്&#x200d; കൂടിയായ എന്റെ ഉപ്പയാണ് പ്രധാനമായും പ്രചോദനം നല്&#x200d;കിയത്. കലക്ടര്&#x200d; എന്ന പദം ഞാന്&#x200d; ആദ്യമായി കേട്ടത് പിതാവില്&#x200d; നിന്നാണ്. സ്‌കൂളില്&#x200d; പഠിക്കുന്ന സമയം പിതാവ് എന്നോട് പതിവായി കലക്ടര്&#x200d; ആവണം എന്ന് പറയുമായിരുന്നു. പത്താം തരത്തില്&#x200d; സയന്&#x200d;സില്&#x200d; മാര്&#x200d;ക്ക് കുറഞ്ഞപ്പോള്&#x200d; ഹ്യൂമാനിറ്റിസ് ആയിരുന്നു തിരഞ്ഞെടുത്തത്. ഹ്യൂമാനിറ്റീസ് സിവില്&#x200d; സര്&#x200d;വീസിനു ഉപകരിക്കും എന്ന അറിവ് അന്നേ കിട്ടിയതും പ്രചോദിപ്പിച്ചിട്ടുണ്ട്. കോഴിക്കോട് ജില്ലാ കലക്ടര്&#x200d; ആയിരുന്ന പി.ബി സലീം ഐ.എ.എസ് ഉള്&#x200d;പ്പെടെയുള്ളവരുടെ സേവനപ്രവര്&#x200d;ത്തനങ്ങളും സ്വാധീനിച്ചിട്ടുണ്ട്.</p>
<p><strong>മാതൃഭാഷ പകര്&#x200d;ന്ന ആത്മവിശ്വാസം.</strong></p>
<p>മലയാളത്തിന് മുമ്പ് തെരഞ്ഞെടുത്ത ഐഛിക വിഷയം എന്നെ സംബന്ധിച്ച് കഠിനമായിരുന്നു. എന്നാല്&#x200d; മലയാളത്തിലേക്ക് മാറിയതോടെ ആത്മവിശ്വാസമായി. മലയാളം ഐശ്ചിക വിഷയമായി തെരഞ്ഞെടുത്ത സുഹൃത്തുക്കളുടെ വിജയമാണ് എനിക്ക് പ്രേരണയായത്. സിലബസ് പരിശോധനയില്&#x200d; മലയാളം ഗുണം ചെയ്യുമെന്ന് ബോധ്യമായി. അറിയുന്ന ഭാഷയായതിനാല്&#x200d; എളുപ്പത്തില്&#x200d; കൈപ്പിടിയിലൊതുക്കാനും നല്ല മാര്&#x200d;ക്ക് വാങ്ങാനും കഴിയുമെന്ന് ഉറപ്പുണ്ടായിരുന്നു. കുറേ പേപ്പറുകള്&#x200d; പഠിക്കാനുള്ള സിവില്&#x200d; സര്&#x200d;വീസ് പരീക്ഷയില്&#x200d; താല്പര്യമുള്ള വിഷയം എടുക്കുന്നത് പഠനത്തിന്റെ സാധ്യതകള്&#x200d; വര്&#x200d;ദ്ധിപ്പിക്കും. പഠനപ്രക്രിയകളെ അത് കൂടുതല്&#x200d; എളുപ്പമാക്കുകയും ചെയ്യും.</p>
<p><strong>സിവില്&#x200d; സര്&#x200d;വീസിലെ ഐഛിക വിഷയങ്ങള്&#x200d;.</strong></p>
<p>അഗ്രികള്&#x200d;ച്ചര്&#x200d;, വെറ്ററിനറി സയന്&#x200d;സ്, നരവംശശാസ്ത്രം, സസ്യശാസ്ത്രം, കെമിസ്ട്രി, സിവില്&#x200d; എഞ്ചിനീയറിംഗ്, കൊമേഴ്സ് ആന്റ് അക്കൗണ്ടന്&#x200d;സി, സാമ്പത്തികശാസ്ത്രം, ഇലക്ട്രിക്കല്&#x200d; എഞ്ചിനീയറിംഗ്, ജോഗ്രഫി, ജിയോളജി, ഹിസ്റ്ററി, ലോ, മാനേജ്‌മെന്റ്, ഗണിതം, മെക്കാനിക്കല്&#x200d; എഞ്ചിനീയറിംഗ്, മെഡിക്കല്&#x200d; സയന്&#x200d;സ്, ഫിലോസഫി, ഫിസിക്‌സ്, പൊളിറ്റിക്കല്&#x200d; സയന്&#x200d;സ്, ഇന്റര്&#x200d;നാഷണല്&#x200d; റിലേഷന്&#x200d;സ്, സൈക്കോളജി, പബ്ലിക് അഡ്മിനിസ്‌ട്രേഷന്&#x200d;, സോഷ്യോളജി, സ്റ്റാറ്റിസ്റ്റിക്‌സ് തുടങ്ങി ഇരുപതിലധികം ഐശ്ചിക വിഷയങ്ങലാണുള്ളത്. അതേസമയം പൊതുവേ ഹിസ്റ്ററി, സോഷ്യോളജി, പബ്ലിക് അഡ്മിനിസ്‌ട്രേഷന്&#x200d;, ആന്ത്രോപ്പോളജി, ജോഗ്രഫി, ലിറ്ററേച്ചര്&#x200d; മുതലായ വിഷയങ്ങളാണ് വിദ്യാര്&#x200d;ത്ഥികള്&#x200d; കൂടുതലായും തെരഞ്ഞെടുക്കുന്നത്. മലയാളം, കന്നഡ, എഞ്ചിനീയറിംഗ് വിഷയങ്ങള്&#x200d; തെരഞ്ഞെടുക്കുന്നവരും കുറവല്ല.</p>
<p><strong>ഐഛിക വിഷയത്തിലെ തെരഞ്ഞെടുപ്പ്</strong></p>
<p>പ്രധാനമായും ശ്രദ്ധിക്കണ്ടത് മൂന്ന് കാര്യങ്ങളാണ്. എഴുതിയാല്&#x200d; പാസാവുമോയെന്നും മുന്&#x200d;പ് ജയിച്ചവര്&#x200d; മാര്&#x200d;ക്ക് സ്‌കോര്&#x200d; ചെയ്തിട്ടുണ്ടോ എന്നും പരിശോധിക്കണം. വിഷയം പഠിപ്പിച്ചു തരാന്&#x200d; ആളുകളുണ്ടോ എന്ന് ഉറപ്പു വരുത്തണം. ഏറ്റവും പ്രധാനം വിഷയത്തോടുള്ള സ്വന്തം താല്പര്യമാണ്. സിലബസും മുന്&#x200d;കാല ചോദ്യപേപ്പറുകളും പരിശോധിച്ചാല്&#x200d; സാധ്യതകള്&#x200d; മനസ്സിലാവും.</p>
<p><strong>ടെന്&#x200d;ഷന്&#x200d; എങ്ങിനെ മറികടക്കാം?.</strong></p>
<p>ടെന്&#x200d;ഷന്&#x200d; മറികടക്കാനുള്ള ഒറ്റമൂലി ഒന്നുമില്ല. ഇതൊരു പരീക്ഷയാണെന്നും അതിലെ ജയപരാജയങ്ങള്&#x200d; അല്ല ജീവിതം നിര്&#x200d;ണയിക്കുന്ന ഘടകങ്ങള്&#x200d; എന്നും മനസ്സിലാക്കിയാല്&#x200d; ടെന്&#x200d;ഷന്&#x200d; മറികടക്കാം. പക്ഷെ ചെറിയ പ്രായത്തില്&#x200d; ഇതു മനസിലാക്കുന്നവര്&#x200d; നന്നേ കുറവായിരിക്കും. ടെന്&#x200d;ഷന്&#x200d; മറികടക്കുക എന്നതിനുള്ള ഒരു വഴി നന്നായി പഠിക്കുക എന്നതാണ്. ഒപ്പം മുന്&#x200d;കാലത്തെ ചോദ്യപേപ്പറുകള്&#x200d; പരമാവധി കലക്ട് ചെയ്ത് പഠിക്കുന്നതും മോക് ടെസ്റ്റുകളിലും മോക് ഇന്റര്&#x200d;വ്യൂകളിലും പങ്കെടുക്കുന്നതും ആത്മവിശ്വാസം വര്&#x200d;ധിപ്പിക്കും.</p>
<p><strong>എന്&#x200d;.സി.ഇ.ആര്&#x200d;.ടി പുസ്തകങ്ങളുടെ പ്രാധാന്യം.</strong></p>
<p>എന്&#x200d;.സി.ഇ.ആര്&#x200d;.ടി ബുക്കുകള്&#x200d; സിവില്&#x200d; സര്&#x200d;വീസ് പരീക്ഷാ തയ്യാറെടുപ്പിന്റെ ഒരു പ്രധാന ഭാഗമാണ്. പരീക്ഷക്ക് മുമ്പ് ശക്തമായ അടിത്തറ ഉണ്ടാക്കാന്&#x200d; ഇത് സഹായിക്കുന്നു. സ്‌കൂള്&#x200d; വിദ്യാര്&#x200d;ത്ഥികള്&#x200d;ക്കായി രൂപകല്&#x200d;പ്പന ചെയ്തതാണെങ്കിലും, പ്രിലിമിനറികള്&#x200d;ക്കും മെയിന്&#x200d;സിനും വേണ്ടിയുള്ള യു.പി.എസ്.സി സിലബസിലെ ഏറ്റവും പ്രധാനപ്പെട്ട ചില ഭാഗങ്ങള്&#x200d; എന്&#x200d;.സി.ഇ.ആര്&#x200d;.ടി പുസ്തകങ്ങളിലുണ്ട്. ഐ.എ.എസ് ടോപ്പര്&#x200d;മാരും പരീക്ഷാ വിദഗ്ധരും ശുപാര്&#x200d;ശ ചെയ്യുന്ന പുസ്തകങ്ങളാണിത്. സിവില്&#x200d; സര്&#x200d;വീസ് പരീക്ഷയുടെ അടിത്തറ തന്നെ എന്&#x200d;.സി.ഇ.ആര്&#x200d;.ടി പുസ്തകങ്ങളാണ്. അതില്&#x200d; നിന്നും നിരവധി ചോദ്യങ്ങള്&#x200d; വരാറുണ്ട്.</p>
<p><strong>സ്റ്റഡി പ്ലാന്&#x200d;</strong></p>
<p>ഒരു വര്&#x200d;ഷത്തിനുള്ളിലോ അതിനു ശേഷമാണോ പരീക്ഷ എഴുതുന്നത് എന്നതിനനുസരിച്ചാണ് പ്ലാന്&#x200d; തയ്യാറാക്കേണ്ടത്. സിലബസ് പൂര്&#x200d;ണമായും വായിക്കുക, മുന്&#x200d;കാല ചോദ്യപേപ്പറുകളുടെ സഹായത്തോടെ അവ റിവൈസ് ചെയ്യുക, പരമാവധി മോക് ടെസ്റ്റില്&#x200d; പങ്കാളിയാവുക, പഠനത്തിന് കൃത്യമായ സമയക്രമീകരണം പാലിക്കുക. ശരാശരി വിദ്യാര്&#x200d;ത്ഥിക്ക് ചുരുങ്ങിയത് രണ്ടു വര്&#x200d;ഷം വേണ്ടിവരും. കുറഞ്ഞ സമയം കൊണ്ട് പാസായവര്&#x200d; ചുരുക്കമാണ്.</p>
<p>സിവില്&#x200d; സര്&#x200d;വീസ് എത്ര ഭാഷകളില്&#x200d; എഴുതാം.</p>
<p>ഭരണ ഘടനയുടെ എട്ടാം ഷെഡ്യുളില്&#x200d; പരാമര്&#x200d;ശിക്കുന്ന 22ഓളം ഭാഷകളില്&#x200d; പരീക്ഷ എഴുതാം. മലയാളത്തില്&#x200d; എഴുതാന്&#x200d; കഴിയും. അത്യാവശ്യം നന്നായി ഇംഗ്ലീഷ് എഴുതാനും വായിക്കാനും അറിയുന്നവര്&#x200d; ഇംഗ്ലീഷില്&#x200d; എഴുതുന്നതാണ് അഭികാമ്യം.</p>
<p><strong>കറന്റ് അഫേഴ്‌സ് പഠനരീതികള്&#x200d;.</strong></p>
<p>രാജ്യത്ത് പ്രചാരത്തിലുള്ള ഒരു ദേശീയ ഇംഗ്ലീഷ് പത്രമെങ്കിലും പതിവായി വായിക്കണം. വായിക്കുന്ന പ്രധാന കാര്യങ്ങള്&#x200d; നോട്ടു ചെയ്തു വെച്ചാല്&#x200d; പിന്നീട് ഉപകരിക്കും. മാഗസിനുകള്&#x200d;, വീഡിയോകള്&#x200d; ഉപയോഗപെടുത്താം. എല്ലാം പരക്കെ പഠിക്കുന്നതിനു പകരം ഒന്നില്&#x200d; കേന്ദ്രീകരിക്കണം. സിവില്&#x200d; സര്&#x200d;വീസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവര്&#x200d;ക്ക് ഒഴിച്ചുനിര്&#x200d;ത്താന്&#x200d; പറ്റാത്തതാണ് കറന്റ് അഫയേഴ്‌സ് പഠനം. പ്രിലിമിനറി പേപ്പറിലെ ഒബ്ജക്റ്റീവ് ടൈപ്പ് ചോദ്യങ്ങളിലും മെയിന്&#x200d; പരീക്ഷയിലെ വിവരണാത്മക ചോദ്യങ്ങളിലും കറന്റ് അഫയേഴ്‌സ് പഠനം സഹായിക്കും. സമകാലിക സംഭവങ്ങളില്&#x200d; നിന്നുള്ള ചോദ്യങ്ങള്&#x200d; പേഴ്‌സണാലിറ്റി ടെസ്റ്റിലും ഉള്&#x200d;പ്പെടും.</p>
<p><strong>സിവില്&#x200d; സര്&#x200d;വീസ് നിയമനങ്ങളിലെ സംവരണം.</strong></p>
<p>ഇന്ത്യന്&#x200d; സമൂഹത്തില്&#x200d; പിന്നാക്കം നില്&#x200d;ക്കുന്ന വിഭാഗങ്ങളെ ഉയര്&#x200d;ത്തുന്നതിനാണ് സംവരണം ഏര്&#x200d;പ്പെടുത്തിയിരിക്കുന്നത്. യു.പി.എസ്.സി പരീക്ഷ ഉള്&#x200d;പ്പെടെ വിവിധ മത്സര പരീക്ഷകളിലും ജോലികളിലും സംവരണം ഏര്&#x200d;പ്പെടുത്തിയിട്ടുണ്ട്. പട്ടികജാതി 15 ശതമാനം, പട്ടിക വര്&#x200d;ഗം 7.5 ശതമാനം, ഒ.ബി.സി 27 ശതമാനം, സാമ്പത്തികമായി പിന്നോക്കം നില്&#x200d;ക്കുന്ന വിഭാഗങ്ങള്&#x200d; 10 ശതമാനം, ഭിന്നശേഷിക്കാര്&#x200d; 4 ശതമാനം എന്നിങ്ങനെയാണ് സിവില്&#x200d; സര്&#x200d;വീസിലെ സംവരണം. അപേക്ഷ പ്രായപരിധി, അപേക്ഷ ഫീസ്, പരീക്ഷ അവസരങ്ങളുടെ എണ്ണം തുടങ്ങിയ കാര്യത്തില്&#x200d; ഈ വിഭാഗങ്ങള്&#x200d;ക്ക് ഇളവ് ലഭിക്കും.</p>
<p><strong>ത്രിപുര വിശേഷങ്ങള്&#x200d;?</strong></p>
<p>ഭൂമിശാസ്ത്രപരമായും സാംസ്‌കാരികമായും കേരളത്തോട് സാമ്യമുള്ള സംസ്ഥാനമണ് ത്രിപുര. വടക്കുകിഴക്കന്&#x200d; സംസ്ഥാനം എന്ന നിലക്കുള്ള ഭൂമിശാസ്ത്രപരമായ പരിമിതികള്&#x200d; കാരണം സാമ്പത്തികമായും വികസനകാര്യത്തിലും താരതമ്യേന പിന്നിലാണ്. ബംഗ്ലാദേശുമായി മൂന്ന് അതിര്&#x200d;ത്തികളും പങ്കിടുന്ന ഇന്ത്യയുടെ കിഴക്കേ അറ്റമാണ് ഈ നാട്. കടലില്ലാത്ത സംസ്ഥാനം. അരക്കോടിയില്&#x200d; താഴെ മാത്രമാണ് ജനസംഖ്യ. അതേസമയം ഒരു ഐ.എ.എസ് ഓഫീസര്&#x200d; എന്ന രീതിയില്&#x200d; ജോലി ചെയ്യാന്&#x200d; വലിയ സാധ്യതയുള്ള ഒരു നാട് കൂടിയാണ്. ജനങ്ങളെ സേവിക്കാനും അവരുടെ പുരോഗതിക്കായി നിരവധി കാര്യങ്ങള്&#x200d; ചെയ്യാനും അവസരം ലഭിക്കും.</p>
<p><strong>അര്&#x200d;ജന്റീന ഫാന്&#x200d;?</strong></p>
<p>ഏറ്റവും ഇഷ്ടപ്പെട്ട കളിയാണ് ഫുട്ബാള്&#x200d;. നന്നേ ചെറുപ്പത്തിലേ കാല്&#x200d;പന്തുകളിയോടെയുള്ള ആ ഇഷ്ടം മറ്റെല്ലാ മലപ്പുറത്തുകാരെയും പോലെ കൂടെ കൂടിയിരുന്നു. കളിമികവില്&#x200d; ഞാന്&#x200d; പക്ഷെ ശരാശരിയായിരുന്നു. ഏറ്റവും മികച്ച 11 പേരെ പ്ലേയിംഗ് ഇലവനിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നതോടെ ജഴ്‌സിയണിഞ്ഞ് ഗ്രൗണ്ടിലിറങ്ങാനുള്ള ഏക വഴി കോച്ചോ മാനേജറോ ആവുക എന്നാണെന്ന് തിരച്ചറിഞ്ഞു. നാട്ടിലും പിന്നീട് ഫറൂഖ് കോളജിലും ഡല്&#x200d;ഹി ജാമിയയിലും ഇങ്ങനെ ഫുട്ബാള്&#x200d; മാനേജറായി പല ഗ്രൗണ്ടുകളില്&#x200d; ജഴ്‌സിയണിഞ്ഞിട്ടുണ്ട്. എന്റെ കൂടെ പഠിച്ചവരില്&#x200d; പലരും പിന്നീട് സന്തോഷ് ട്രോഫിയിലും രാജ്യത്തെ മികച്ച ക്ലബുകളിലും പന്തുതട്ടിയിട്ടുണ്ട്. ഇഷ്ട ടീം എക്കാലവും അര്&#x200d;ജന്റീനയും താരം മെസിയുമാണ്. ഇത്തവണത്തെ ഖത്തര്&#x200d; ലോകകപ്പില്&#x200d; മെസി കപ്പില്&#x200d; മുത്തമിട്ടപ്പോള്&#x200d; സിവില്&#x200d; സര്&#x200d;വ്വീസ് നേടിയ സന്തോഷം പോലെയൊരു ആഹ്ലാദമാണുണ്ടായത്.</p>
<p><strong>സിവില്&#x200d; സര്&#x200d;വീസിലെ വിവിധ സര്&#x200d;വീസുകള്&#x200d;</strong></p>
<p>ഇന്ത്യന്&#x200d; അഡ്മിനിസ്‌ട്രേറ്റീവ് സര്&#x200d;വീസ് (ഐഎഎസ്), ഇന്ത്യന്&#x200d; പോലീസ് സര്&#x200d;വീസ് (ഐ.പി.എസ്),<br />
ഇന്ത്യന്&#x200d; ഫോറിന്&#x200d; സര്&#x200d;വീസ് (ഐ.എഫ്.എസ്), തുടങ്ങിയ സര്&#x200d;വ്വീസുകള്&#x200d;ക്കൊപ്പം ഇന്ത്യന്&#x200d; ഫോറസ്റ്റ് സര്&#x200d;വീസ് (ഐ.എഫ്.ഒ.എസ്), ഇന്ത്യന്&#x200d; ഓഡിറ്റ് ആന്&#x200d;ഡ് അക്കൗണ്ട്‌സ് സര്&#x200d;വീസ് (ഐ.എ.എ.എസ്), ഇന്ത്യന്&#x200d; കമ്മ്യൂണിക്കേഷന്&#x200d; ഫിനാന്&#x200d;സ് സര്&#x200d;വീസസ് (ഐ.സി.എഫ്.എസ്), ഇന്ത്യന്&#x200d; പോസ്റ്റല്&#x200d; സര്&#x200d;വീസ് (ഐ.പി.ഒ.എസ്), ഇന്ത്യന്&#x200d; റെയില്&#x200d;വേ ട്രാഫിക് സര്&#x200d;വീസ് (ഐ.ആര്&#x200d;.ടി.എസ്), ഇന്ത്യന്&#x200d; റവന്യൂ സര്&#x200d;വീസ് (ഐ.ആര്&#x200d;.എസ്), റെയില്&#x200d;വേ സംരക്ഷണ സേന (ആര്&#x200d;പിഎഫ്), ഇന്ത്യന്&#x200d; സിവില്&#x200d; അക്കൗണ്ട്‌സ് സര്&#x200d;വീസ് (ഐ.സി.എ.എസ്), ഇന്ത്യന്&#x200d; റെയില്&#x200d;വേ അക്കൗണ്ട്‌സ് സര്&#x200d;വീസ് (ഐ.ആര്&#x200d;.എ.എസ്), ഇന്ത്യന്&#x200d; റെയില്&#x200d;വേ പേഴ്‌സണല്&#x200d; സര്&#x200d;വീസ് (ഐ.ആര്&#x200d;.പി.എസ്), ഇന്ത്യന്&#x200d; ട്രേഡ് സര്&#x200d;വീസ് (ഐ.ടി.എസ്), ഇന്ത്യന്&#x200d; കോര്&#x200d;പ്പറേറ്റ് ലോ സര്&#x200d;വീസ് (ഐ.സി.എല്&#x200d;.എസ്), ഇന്ത്യന്&#x200d; ഡിഫന്&#x200d;സ് അക്കൗണ്ട്‌സ് സര്&#x200d;വീസ് (ഐ.ഡി.എ.എസ്), ഇന്ത്യന്&#x200d; ഡിഫന്&#x200d;സ് എസ്റ്റേറ്റ് സര്&#x200d;വീസ് (ഐ.ഡി.ഇ.എസ്), ഇന്ത്യന്&#x200d; ഇന്&#x200d;ഫര്&#x200d;മേഷന്&#x200d; സര്&#x200d;വീസ് (ഐ.ഐ.എസ്), ഇന്ത്യന്&#x200d; ഓര്&#x200d;ഡനന്&#x200d;സ് ഫാക്ടറി സര്&#x200d;വീസ് (ഐ.ഒ.എഫ്.എസ്).</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/back-bench-is-not-a-bad-bench-mohammad-sajjad-p-ias.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കലക്ടര്&#x200d; ഒറ്റയാള്&#x200d; പട്ടാളമല്ല- ഡോ. രേണു രാജ് ഐ.എ.എസ്</title>
		<link>https://www.chandrikadaily.com/111dr-denu-raj-ias-interview.html</link>
					<comments>https://www.chandrikadaily.com/111dr-denu-raj-ias-interview.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Mon, 26 Jun 2023 02:49:05 +0000</pubDate>
				<category><![CDATA[Interviews]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[dr. renu raj ias]]></category>
		<category><![CDATA[interview]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=261445</guid>

					<description><![CDATA[കേരളത്തിന്റെ പച്ചപ്പ് നിലനിര്&#x200d;ത്താനുള്ള പോരാട്ടത്തില്&#x200d; മലയാളിയുടെ കയ്യടി നേടി സര്&#x200d;വ്വീസില്&#x200d; വരവറിയിച്ച ഐ.എ.എസുകാരി]]></description>
										<content:encoded><![CDATA[<p><strong>പി. ഇസ്മായില്&#x200d;</strong></p>
<p>കേരളത്തിന്റെ പച്ചപ്പ് നിലനിര്&#x200d;ത്താനുള്ള പോരാട്ടത്തില്&#x200d; മലയാളിയുടെ കയ്യടി നേടി സര്&#x200d;വ്വീസില്&#x200d; വരവറിയിച്ച ഐ.എ.എസുകാരി. സ്‌റ്റെതസ്‌കോപ്പുമായി സിവില്&#x200d; സര്&#x200d;വ്വീസ് പടവുകളിലേക്ക് ഒന്നാമൂഴത്തില്&#x200d; തന്നെ രണ്ടാം റാങ്കിന്റെ തിളക്കവുമായി നടന്നുകയറിയ പ്രതിഭ. എറണാകുളം അസിസ്റ്റന്റ് കലക്ടര്&#x200d;, തൃശൂര്&#x200d; സബ്കലക്ടര്&#x200d;, ദേവീകുളം സബ് കലക്ടര്&#x200d;, കേന്ദ്ര പട്ടികവര്&#x200d;ഗ മന്ത്രാലയം അസിസ്റ്റന്റ് സെക്രട്ടറി, ചീഫ് സെക്രട്ടറി സ്റ്റാഫ് ഓഫീസര്&#x200d;, നഗരകാര്യ വകുപ്പ് ഡയറക്ടര്&#x200d; തുടങ്ങിയ പദവികള്&#x200d;, ആലപ്പുഴ, എറണാകുളം, വയനാട് ജില്ലകളില്&#x200d; കലക്ടര്&#x200d;.</p>
<p><strong>സിവില്&#x200d; സര്&#x200d;വീസ് പരീക്ഷ ഒരു യാത്രയായി മാറുന്നത്?</strong></p>
<p>ജൂണില്&#x200d; ആരംഭിക്കുന്ന പ്രിലിമിനറിയും ഡിസംബര്&#x200d; ജനുവരി മാസങ്ങളിലായി നടക്കുന്ന മെയിന്&#x200d;സും ഏപ്രില്&#x200d; മെയ് മാസങ്ങളിലെ അഭിമുഖവും ജൂലൈയിലെ റിസള്&#x200d;ട്ടും വരെ ഒരു വര്&#x200d;ഷം നീണ്ടു നില്&#x200d;ക്കുന്ന വിവിധഘട്ടങ്ങളിലെ പരീക്ഷാ തയ്യാറെടുപ്പുകള്&#x200d; കൗതുകകരമായ ഒരു യാത്രയാണ്. യാത്രയില്&#x200d; പോകേണ്ട സ്ഥലങ്ങളെകുറിച്ചും സഞ്ചരിക്കേണ്ട വഴികളെ കുറിച്ചും കൃത്യമായ ധാരണ ആവശ്യമാണ്. ലക്ഷ്യത്തിലേക്കുള്ള ഏറ്റവും അനുയോജ്യവും സുഗമവുമായ വഴി തെരഞ്ഞെടുക്കാനായാലേ യാത്ര യഥാസമയത്ത് ലക്ഷ്യസ്ഥാനത്തെത്തൂ. പലയിടങ്ങളിലും വഴി ചോദിക്കേണ്ട സാഹചര്യത്തില്&#x200d; മുന്&#x200d;നടന്നവരുടെ അനുഭവങ്ങള്&#x200d; നമുക്ക് വഴികാട്ടിയാവും. സിവില്&#x200d; സര്&#x200d;വീസിനെ കുറിച്ച് അറിവുള്ളവരും മുമ്പ് ആ വഴിയില്&#x200d; സഞ്ചരിച്ചവരോടുമാണ് ഉപദേശം തേടേണ്ടത്. കൃത്യമായ വഴിയറിയാത്തവര്&#x200d; നല്&#x200d;കുന്ന വിവരങ്ങള്&#x200d; നമ്മുടെ വഴി തെറ്റിച്ചേക്കും. അതുപോലെ തന്നെയാണ് സിവില്&#x200d; സര്&#x200d;വ്വീസ് പരീക്ഷയും. കൃത്യമായ തയ്യാറെടുപ്പുകളുമായി നടത്തുന്ന യാത്ര പോലെയാണത്. വ്യക്തമായ ലക്ഷ്യബോധം സിവില്&#x200d; സര്&#x200d;വീസ് പരീക്ഷക്ക് അനിവാര്യമാണ്. യാത്ര രസകരമാക്കുന്നത് മനോഹരമായ കാഴ്ചകളും അനുഭവങ്ങളുമാണ്. യാത്രയിലേതുപോലെ പുതിയ അറിവുകളും സൗഹൃദങ്ങളും പ്രദാനം ചെയ്യുനതിനാലാണ് സിവില്&#x200d; സര്&#x200d;വീസ് പരീക്ഷയും യാത്രയായി മാറുന്നത്.</p>
<p><strong>വിജയ രഹസ്യം?</strong></p>
<p>കൂടുതല്&#x200d; സമയം പഠിക്കുന്നത് കൊണ്ട് സിവില്&#x200d; സര്&#x200d;വീസ് പരീക്ഷ പാസാവണമെന്നില്ല. ചിട്ടയായ തയ്യാറെടുപ്പാണ് പ്രധാനം. സൂര്യന് കീഴിലെ എല്ലാ വിഷയങ്ങളും പഠിക്കുകയെന്നത് സാധ്യമല്ല. ഗ്രാജുവേഷന്&#x200d; കഴിഞ്ഞ ഒരാള്&#x200d;ക്ക് പരമാവധി ഒരു വര്&#x200d;ഷത്തില്&#x200d; താഴെ മാത്രമാണ് പരീക്ഷക്കൊരുങ്ങാന്&#x200d; സമയം ലഭിക്കുക. ഈ സമയത്തിനുള്ളില്&#x200d; എന്ത് പഠിക്കണം എന്ന് കൃത്യമായി മനസ്സിലാക്കി അതില്&#x200d; ഫോക്കസ് ചെയ്യണം. ഹാര്&#x200d;ഡ് വര്&#x200d;ക്കിനെക്കാളും സ്മാര്&#x200d;ട്ട് വര്&#x200d;ക്കാണ് ഗുണം ചെയ്യുക. പരീക്ഷക്ക് സമാനമായി എഴുതി പഠിക്കുന്നതും അഭിമുഖത്തിന് മുന്നൊരുക്കമായി മോക് ഇന്റര്&#x200d;വ്യൂവില്&#x200d; പങ്കാളികളാവുന്നതും വഴി എളുപ്പമാക്കും. പഠിക്കുന്നതിനും വായിക്കുന്നതിനുമപ്പുറം ഏത് വിഷയത്തിലും സ്വന്തമായ കാഴ്ചപാടുകള്&#x200d; വളര്&#x200d;ത്തി എടുക്കുന്നതും സിവില്&#x200d; സര്&#x200d;വീസിലേക്കുളള ദൂരം കുറയ്ക്കും.</p>
<p><strong>ഐഛിക വിഷയം മലയാളമായതിന് പിന്നില്&#x200d;?</strong></p>
<p>സിവില്&#x200d; പരീക്ഷ എഴുതിയത് ഇംഗ്ലീഷിലാണെങ്കിലും ഐഛിക വിഷയമായി തെരഞ്ഞെടുത്തത് മലയാളമായിരുന്നു. ഇംഗ്ലീഷ് മീഡിയം സ്‌കൂളിലായിരുന്നതിനാല്&#x200d; മലയാളം കൂടുതലായി പഠിക്കാന്&#x200d; അവസരം കുറവായിരുന്നു. പത്താം തരം വരെ ഒരു വിഷയം മാത്രമാണ് മലയാളത്തില്&#x200d; പഠിച്ചത്. പ്ലസ്ടുവില്&#x200d; ഹിന്ദിയാണ് തെരഞ്ഞെടുത്തത്. എം.ബി.ബി.എസില്&#x200d; ഭാഷാപഠനം ആവശ്യവുമുണ്ടായിരുന്നില്ല. എന്നാലും ഈ പരിമിതികളെ മറികടക്കാനായത് ചെറുപ്പം മുതലേ തുടര്&#x200d;ന്നുപോന്നിരുന്ന മലയാള പുസ്തകങ്ങളോടുള്ള ചങ്ങാത്തമാണ്. നല്ല വായനയും ചെറിയ രീതിയില്&#x200d; എഴുത്തും വശമുണ്ടായിരുന്നതിനാല്&#x200d; നന്നായി ശോഭിക്കാന്&#x200d; കഴിയുമെന്ന ആത്മവിശ്വാസം കൊണ്ടാണ് മലയാളം തെരഞെടുത്തത്.</p>
<p><strong>പത്രവായന ശീലിച്ചതും ഉപകരിച്ചതും?</strong></p>
<p>പത്രം മുഴുവനായും കൃത്യമായും മുടങ്ങാതെയും വായിക്കുന്ന ശീലം അച്ഛനുണ്ടായിരുന്നു. അമ്മയും പുസ്തകങ്ങളും ലേഖനങ്ങളും വായിക്കാറുണ്ടായിരുന്നു. പത്രം വായിക്കാന്&#x200d; ഇരുവരും പ്രോത്സാഹിപ്പിച്ചിരുന്നു. സ്‌കൂള്&#x200d; തലത്തില്&#x200d; പഠിക്കുമ്പോള്&#x200d; സാധാരണ രീതിയിലുള്ള വായനയാണ് നടന്നിരുന്നത്. കോളജില്&#x200d; എത്തിയതിന് ശേഷമാണ് ആഴത്തിലുള്ള പത്രവായന ശീലിച്ചത്. ചുറ്റുപാടുകളും നടക്കുന്ന കാര്യങ്ങളെക്കുറിച്ചുള്ള അടിസ്ഥാന ധാരണ പത്രവായനയില്&#x200d; നിന്ന് ലഭിച്ചിരുന്നു. ഇംഗ്ലീഷ് &#8211; മലയാളം പത്രങ്ങളിലെ എഡിറ്റോറിയലുകളും ലേഖനങ്ങളും പരീക്ഷക്ക് ഉപകരിച്ചിട്ടുണ്ട്. സിവില്&#x200d; സര്&#x200d;വീസ് തയ്യാറെടുപ്പില്&#x200d; പത്രവായനക്ക് വലിയ പ്രാധാന്യമുണ്ട്. ലോക്കല്&#x200d; ന്യൂസുകളോ സെന്&#x200d;സേഷനല്&#x200d; വാര്&#x200d;ത്തകളോ അത്തരം ചിത്രങ്ങളോ സിവില്&#x200d; സര്&#x200d;വ്വീസ് പരീക്ഷക്ക് പ്രധാനപ്പെട്ടവയല്ല. സര്&#x200d;ക്കാരിന്റെ വിവിധ പോളിസികള്&#x200d;, പ്രോജക്ടുകള്&#x200d;, സാമൂഹിക ചലനങ്ങള്&#x200d;, രാഷ്ട്രങ്ങള്&#x200d; തമ്മിലുള്ള നയതന്ത്ര ബന്ധങ്ങള്&#x200d; തുടങ്ങിയ കാര്യങ്ങളാണ് പത്രവായനയില്&#x200d; ശ്രദ്ധിക്കേണ്ടത്.</p>
<p><strong>അഭിമുഖം; അനുഭവം?</strong></p>
<p>ചോദ്യവും ഉത്തരവും എന്ന ശൈലിയിലുള്ള മറ്റു ഇന്റര്&#x200d;വ്യൂകളില്&#x200d; നിന്നും വിഭിന്നമാണ് സിവില്&#x200d; സര്&#x200d;വീസിലെ അഭിമുഖം. പ്രിലിംസ് &#8211; മെയിന്&#x200d;സ് പരീക്ഷകളില്&#x200d; നമ്മുടെ അറിവ് പരീക്ഷിച്ചു കഴിഞ്ഞതിനാല്&#x200d; ഇന്റര്&#x200d;വ്യൂവില്&#x200d; നമ്മുടെ വ്യക്തിത്വമാണ് അളക്കപെടുക. ചെറിയ പ്രായത്തില്&#x200d; തന്നെ സമൂഹത്തിലെ വലിയ പദവിയിലേക്ക് ഉദ്യോഗാര്&#x200d;ത്ഥികള്&#x200d; യോഗ്യരാണോ എന്നാണ് യു.പി.എസ്.സി പരിശോധിക്കുന്നത്. അത് കൊണ്ട് തന്നെ പക്വതയും സമൂഹത്തിലെ എല്ലാ വിഭാഗത്തില്&#x200d; പെട്ടവരോടും നിഷ്പക്ഷമായി ഇടപെടാന്&#x200d; കഴിവുണ്ടോയെന്നും പ്രതിസന്ധി ഘട്ടത്തില്&#x200d; മികച്ച പരിഹാരം നിര്&#x200d;ദേശിക്കാനുള്ള കാര്യശേഷിയുണ്ടോ എന്നുമാണ് പരീക്ഷാ ബോര്&#x200d;ഡ് അംഗങ്ങള്&#x200d; നോക്കാറുളളത്. ചോദ്യങ്ങള്&#x200d; മനസിലാക്കി ഉത്തരങ്ങള്&#x200d; പറയാനാണ് ശ്രമിക്കേണ്ടത്. അറിയില്ല എന്ന് പറയുന്നതിന് പകരം വിഷയത്തെക്കുറിച്ച് അറിയുമെന്ന പ്രകടനപരത തിരിച്ചടിയാവും. സത്യസന്ധമായി ചോദ്യങ്ങളോട് പ്രതികരിക്കുക എന്നത് പ്രധാനമാണ്. മുക്കാല്&#x200d; മണിക്കൂര്&#x200d; മാത്രം നീളുന്ന ഒരു അഭിമുഖത്തില്&#x200d; വലിയ ഉത്തരവാദിത്വം നിര്&#x200d;വ്വഹിക്കാനുള്ള പ്രാപ്തി നമുക്കുണ്ടോ എന്നതാണ് പ്രധാനമായും പരിഗണിക്കുക. എന്നെ സംബന്ധിച്ച് അഭിമുഖം ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷമായിരുന്നു.</p>
<p><strong>ബയോഡാറ്റയില്&#x200d; നിന്നുള്ള ചോദ്യസാധ്യതകള്&#x200d;?</strong></p>
<p>ഇന്റര്&#x200d;വ്യൂ ബോര്&#x200d;ഡിന് മുന്നിലുള്ള ബയോഡാറ്റയാണ് പരീക്ഷാര്&#x200d;ത്ഥിയെക്കുറിച്ചുള്ള പ്രാഥമികമായ വിവരം. ഉദ്യോഗാര്&#x200d;ത്ഥി യു.പി.എസ്.സി ബോര്&#x200d;ഡിന് സമര്&#x200d;പ്പിക്കുന്ന ഈ ബയോഡാറ്റയുടെ അടിസ്ഥാനത്തില്&#x200d; നിന്നാണ് പ്രധാനമായും ചോദ്യങ്ങള്&#x200d; തുടങ്ങുന്നത്. പരീക്ഷാര്&#x200d;ത്ഥിയുടെ പ്രധാനപ്പെട്ട വിവരങ്ങളെല്ലാം സത്യസന്ധമായി വേണം ബയോഡാറ്റയില്&#x200d; ഉള്&#x200d;ക്കൊള്ളിക്കാന്&#x200d;. പഠിച്ച വിദ്യാലയങ്ങള്&#x200d;, കോളജുകള്&#x200d;, തെരഞ്ഞെടുത്ത വിഷയം, ഹോബികള്&#x200d;, കുടുംബം, ആഗ്രഹങ്ങള്&#x200d; തുടങ്ങിയ കാര്യങ്ങള്&#x200d; കൃത്യമായി വിവരിക്കണം. നല്&#x200d;കിയ വിവരങ്ങളെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടാവേണ്ടത് അത്യാവശ്യമാണ്. മറ്റൊരു പ്രധാനപ്പെട്ട കാര്യം ബയോഡാറ്റ നൂറുശതമാനം സത്യസന്ധമായിരിക്കണം. ഇല്ലാത്ത കാര്യങ്ങളെപറ്റി എഴുതിയാല്&#x200d;, അതേക്കുറിച്ചുള്ള ആഴത്തിലുള്ള ചോദ്യങ്ങളെ നേരിടാന്&#x200d; എത്ര മുന്&#x200d;കരുതലെടുത്താലും നമുക്ക് കഴിയാതെ വരും.</p>
<p><strong>എസ്സേ പേപ്പര്&#x200d; മികവുറ്റതാക്കാനുള്ള മാര്&#x200d;ഗങ്ങള്&#x200d;?</strong></p>
<p>എസ്സേ എഴുത്ത് ഒരു കലയാണ്. പരീക്ഷാര്&#x200d;ത്ഥിയുടെ ഇംഗ്ലീഷ് ഭാഷയിലുള്ള വൈദഗ്ധ്യത്തിന് പ്രാധാന്യം ലഭിക്കുന്ന പേപ്പര്&#x200d; കൂടിയാണിത്. നേരത്തേ 250 മാര്&#x200d;ക്കിനുള്ള എസ്സേക്ക് ഒരു വിഷയമാണ് ഉണ്ടായിരുന്നത്. ചില വര്&#x200d;ഷങ്ങളില്&#x200d; രണ്ടോ മൂന്നോ വിഷയങ്ങളായി വിഭജിക്കാറുണ്ട്. ചോദ്യം കണ്ടാലുടന്&#x200d; എഴുതുന്നതിന് പകരം ചോദ്യത്തെക്കുറിച്ച് അപഗ്രഥനം ചെയ്ത് മനസ്സില്&#x200d; ഒരാശയം രൂപപ്പെടുത്താനാണ് ശ്രമിക്കേണ്ടത്. കുറേയേറെ എഴുതിയത് കൊണ്ട് കൂടുതല്&#x200d; മാര്&#x200d;ക്ക് കിട്ടണമെന്നില്ല. അടുക്കും ചിട്ടയോടും ഓരോ പാരഗ്രാഫാക്കി ആശയങ്ങളുടെ തുടര്&#x200d;ച്ച ചോരാതെ വേണം എഴുതാന്&#x200d;. ഒരു കഥ വായിക്കും പോലെ നാമെഴുതുന്നത് വായിക്കുന്നയാള്&#x200d;ക്ക് കാര്യങ്ങള്&#x200d; ഗ്രാഹ്യമാവുന്ന രീതിയില്&#x200d; എഴുതേണ്ടത് പ്രധാനമാണ്. ഇംഗ്ലീഷില്&#x200d; പരന്ന വായനയും എഴുതാനുള്ള കഴിവും വളര്&#x200d;ത്തിയെടുക്കുന്നത് എസ്സേ എളുപ്പമാക്കും.</p>
<p><strong>സിവില്&#x200d; സര്&#x200d;വീസില്&#x200d; മലയാളി മുന്നേറ്റം?</strong></p>
<p>മുന്&#x200d;വര്&#x200d;ഷങ്ങളില്&#x200d; വിരലിലെണ്ണാവുന്ന മലയാളികള്&#x200d; മാത്രം ജയിച്ചിരുന്ന സിവില്&#x200d; സര്&#x200d;വ്വീസ് പരീക്ഷയില്&#x200d; ആദ്യ റാങ്കുകളടക്കം നേടുന്ന അവസ്ഥയിലേക്കുള്ള മാറ്റമാണ് ഇപ്പോള്&#x200d; കാണാന്&#x200d; കഴിയുന്നത്. ജനസംഖ്യയും ഭൂവിസ്തൃതിയും താരതമ്യാടിസ്ഥാനത്തില്&#x200d; പരിശോധിക്കുമ്പോള്&#x200d; മലയാളികളുടെ നേട്ടം ബോധ്യമാവും. അതേ സമയം ഭൂരിപക്ഷം പേരും അഭിമുഖത്തിലാണ് തട്ടിത്തടഞ്ഞുവീഴുന്നത്. നല്ല അറിവുണ്ടെങ്കിലും കൃത്യമായ ആശയവിനിമയത്തിന്റെ പോരായ്മയാണ് കൂടുതല്&#x200d; പേര്&#x200d;ക്കും വിനയാവുന്നത്. ഒരേസമയം പല പരീക്ഷകള്&#x200d;ക്കും വേണ്ടിയുള്ള തയ്യാറെടുപ്പും പ്രതികൂലമാവും. ഈ പോരായ്മകള്&#x200d; പരിഹരിക്കാനായാല്&#x200d; മലയാളികള്&#x200d;ക്ക് ഇതിലും മികച്ച മുന്നേറ്റം സാധ്യമാവും.</p>
<p><strong>സിവില്&#x200d; സര്&#x200d;വീസ് പരീക്ഷയും മറ്റു പരീക്ഷകളും തമ്മിലുള്ള വ്യത്യാസം?</strong></p>
<p>ഒരേ വിഷയമാണെങ്കില്&#x200d; പോലും യൂനിവേഴ്‌സിറ്റി &#8211; സിവില്&#x200d; സര്&#x200d;വ്വീസ് പരീക്ഷകളിലെ ചോദ്യങ്ങള്&#x200d; തമ്മില്&#x200d; പ്രകടമായ വ്യത്യാസമുണ്ടാവും. നേരിട്ടൊരു ചോദ്യവും ഉത്തരവും എന്ന രീതിയില്&#x200d; ഒരിക്കലും സിവില്&#x200d; സര്&#x200d;വ്വീസ് പരീക്ഷയില്&#x200d; ചോദ്യങ്ങളുണ്ടാവില്ല. ആദ്യ നോട്ടത്തില്&#x200d; ഒരേ ചോദ്യമാണെന്ന് തോന്നുമെങ്കിലും രണ്ടാംവായനയില്&#x200d; വ്യത്യാസം മനസ്സിലാവും. നമ്മളില്&#x200d; നിന്ന് കുറേ വിവരങ്ങളല്ല, മറിച്ച് ഒരു വിഷയത്തില്&#x200d; നമ്മളില്&#x200d; നിന്നും അപഗ്രഥനവും കാഴ്ചപ്പാടുമാണ് ചോദ്യമായി വരുന്നത്. ചോദ്യങ്ങള്&#x200d; മനസ്സിലാക്കാതെ എത്ര ഗംഭീരമായി ഉത്തരമെഴുതിയാലും മാര്&#x200d;ക്ക് ലഭിക്കാതെ വരും. യൂനിവേഴ്‌സിറ്റി പരീക്ഷയില്&#x200d; ചോദ്യവുമായി ബന്ധപ്പെട്ട ഏകദേശ വിവരങ്ങള്&#x200d;ക്ക് ആനുപാതികമായി മാര്&#x200d;ക്ക് ലഭിക്കുന്നിടത്ത്, സിവില്&#x200d; സര്&#x200d;വ്വീസ് പരീക്ഷയില്&#x200d; വ്യക്തമായ ഉത്തരമല്ലെങ്കില്&#x200d; യാതൊരു മാര്&#x200d;ക്കും കിട്ടില്ല. മറ്റ് പരീക്ഷകളെല്ലാം ദിവസങ്ങള്&#x200d;ക്കകം അവസാനിക്കുമെങ്കിലും സിവില്&#x200d; സര്&#x200d;വ്വീസ് പരീക്ഷ ഒരു വര്&#x200d;ഷം നീണ്ടുനില്&#x200d;ക്കുന്നതിനാല്&#x200d; അതിന്റെ ഒരു ഘട്ടത്തിലും പരീക്ഷയോടുള്ള താല്&#x200d;പര്യം കുറഞ്ഞ് പിന്&#x200d;മാറാന്&#x200d; കഴിയില്ല. മറ്റെല്ലാ പരീക്ഷകളിലും ഒരു നിയതമായ മാര്&#x200d;ക്കുണ്ടെങ്കില്&#x200d; വിജയിക്കും. എന്നാല്&#x200d; സിവില്&#x200d; സര്&#x200d;വ്വീസ് എലിമിനേഷന്&#x200d; സ്ട്രാറ്റജിയിലുള്ള പരീക്ഷയായതിനാല്&#x200d; നിശ്ചിത ആളുകളുടെ എണ്ണം തികഞ്ഞാല്&#x200d; മറ്റെല്ലാവരും പുറത്താക്കപ്പെടും.</p>
<p><strong>പഠനത്തിന് സോഷ്യല്&#x200d; മീഡിയകള്&#x200d; മാത്രം മതിയാവുമോ?</strong></p>
<p>മാതാ പിതാ ഗൂഗിള്&#x200d; ദൈവം എന്നാണല്ലോ ന്യുജന്&#x200d; ആപ്തവാക്യം. എന്നാല്&#x200d; പഠനകാര്യത്തില്&#x200d; സോഷ്യല്&#x200d; മീഡിയക്ക് വളരെ ചെറിയ ഒരു റോള്&#x200d;മാത്രമാണുള്ളത്. സോഷ്യല്&#x200d; മീഡിയയില്&#x200d; വരുന്ന വാര്&#x200d;ത്തകളും മറ്റും ശരിയാണന്നതിന് യാതൊരു തെളിവുമില്ല. അതേസമയം പുസ്തകങ്ങളും, പത്രങ്ങളും മാസികകളും ഇപ്പോഴും വിവരശേഖരണത്തിനുള്ള പ്രധാനപ്പെട്ട മാര്&#x200d;ഗങ്ങളാണ്. അതോടൊപ്പം ഇന്റര്&#x200d;നെറ്റ് നല്ലരീതിയില്&#x200d; സഹായകമാവും. സിവില്&#x200d; സര്&#x200d;വ്വീസ് കേന്ദ്രീകരിച്ച് വരുന്ന മികച്ച ബ്ലോഗുകളും വലിയ ജേണലുകളുടെ ഓണ്&#x200d;ലൈന്&#x200d; പതിപ്പുകളും വായിക്കാന്&#x200d; കിട്ടും. ഇവ പരീക്ഷയെ നല്ല രീതിയില്&#x200d; സഹായിക്കും. പരീക്ഷക്കൊരുങ്ങുന്നവരുമായി ആശയവിനിമയത്തിന് മാത്രം സോഷ്യല്&#x200d; മീഡിയയെ ആശ്രയിക്കുന്നതായിരിക്കും ഉചിതം.</p>
<p><strong>ഹിമവാനെ തൊട്ടപ്പോള്&#x200d;..</strong></p>
<p>മസൂറി അക്കാദമിയിലെ ഏറ്റവും ആകര്&#x200d;ഷകമായ ഒന്നാണ് ഹിമാലയന്&#x200d; ട്രക്കിംഗ്. സിംപിള്&#x200d;, ഡിഫിക്കല്&#x200d;റ്റ് ട്രക്കിംഗ് എന്നിങ്ങനെയുള്ള രണ്ട് തരത്തിലുള്ള ട്രക്കില്&#x200d; ഞാന്&#x200d; തെരഞ്ഞെടുത്തത് ഡിഫിക്കല്&#x200d;റ്റ് ട്രക്കാണ്. വലിയ ട്രക്കിംഗിന്റെ മുന്നൊരുക്കത്തിന്റെ ഭാഗമായി ചെറിയ ട്രക്കിംഗുകള്&#x200d; നേരത്തേ നടക്കും. പങ്കെടുക്കുന്നവരുടെ ശാരീരിക ക്ഷമതക്കനുസരിച്ചാണ് ട്രക്കിംഗ് തെരഞ്ഞെടുക്കാറുള്ളത്. പത്ത് ദിവസത്തോളം നീളുന്നതാണ് ഹിമാലയന്&#x200d; ട്രക്ക്. 19 പേരടങ്ങുന്ന എന്റെ ഗ്രൂപ്പ് പ്രധാനമായും കേദാര്&#x200d;നാഥ്, ഗംഗോത്രി എന്നിവിടങ്ങളിലേക്ക് നടന്നുകയറിയത്. മഞ്ഞുമലയില്&#x200d; നിന്നുരുകി ഗംഗയുല്&#x200d;ഭവിക്കുന്നയിടമാണ് ഗംഗോത്രി. ജീവിതത്തിലെ ഏറ്റവും സാഹസികം നിറഞ്ഞ ഈ യാത്ര നല്&#x200d;കിയ ആത്മവിശ്വാസം വലുതായിരുന്നു. ഹിമാലയം മഞ്ഞില്&#x200d;പൊതിഞ്ഞിരുന്ന നവംബറിലായിരുന്നു യാത്ര.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/111dr-denu-raj-ias-interview.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സിവില്&#x200d; സര്&#x200d;വ്വീസ് പരീക്ഷയില്&#x200d; ഒന്നാം റാങ്ക് നേടുന്ന ആദ്യ മലയാളി വനിത ഹരിത വി. കുമാര്&#x200d; ഐ.എ.എസ്</title>
		<link>https://www.chandrikadaily.com/1haritha-v-the-first-malayali-woman-to-secure-first-rank-in-the-civil-service-examination-kumar-ias.html</link>
					<comments>https://www.chandrikadaily.com/1haritha-v-the-first-malayali-woman-to-secure-first-rank-in-the-civil-service-examination-kumar-ias.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Mon, 12 Jun 2023 02:34:28 +0000</pubDate>
				<category><![CDATA[Features]]></category>
		<category><![CDATA[Interview]]></category>
		<category><![CDATA[Interviews]]></category>
		<category><![CDATA[Women]]></category>
		<category><![CDATA[civil service]]></category>
		<category><![CDATA[exam first rank]]></category>
		<category><![CDATA[IAS]]></category>
		<category><![CDATA[malayali girld]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=258834</guid>

					<description><![CDATA[ഒന്നാം റാങ്കോടെ ജയിച്ചു കയറിയ ആദ്യ മലയാളി വനിതയും ആലപ്പുഴ ജില്ലാ കളക്ടറുമായ ഹരിത കുമാർ ആടിയുലയാത്ത ആത്മവിശ്വാസത്തിന്റെ പര്യായം. വിദ്യാഭ്യാസ രംഗത്തെ മികവിനുള്ള പ്രൈംമിനിസ്റ്റര്&#x200d; എക്‌സലന്&#x200d;സി പുരസ്‌കാരത്തില്&#x200d; രാജ്യത്തെ ആദ്യ ആറില്&#x200d; തൃശൂര്&#x200d;ജില്ലയെ അടയാളപ്പെടുത്തിയ കലക്ടര്&#x200d;. റേഷന്&#x200d; കാര്&#x200d;ഡിനെ ബുക്ക് രൂപത്തില്&#x200d; നിന്ന് ഇ- കാര്&#x200d;ഡിലേക്ക് പരിഷ്‌കരിച്ച സിവില്&#x200d; സപ്ലൈസ് ഡയറക്ടര്&#x200d;. 2013 കേരള കേഡര്&#x200d; സിവില്&#x200d; സര്&#x200d;വ്വന്റ്. കോവിഡ് കാലത്ത് വാര്&#x200d;റൂം നിയന്ത്രിച്ച ഐ.എ.എസുകാരില്&#x200d; ഒരാള്&#x200d;. കണ്ണൂര്&#x200d; അസിസ്റ്റന്റ് കലക്ടര്&#x200d;, തൃശൂര്&#x200d; സബ് കലക്ടര്&#x200d;, കോളജീയേറ്റ് [&#8230;]]]></description>
										<content:encoded><![CDATA[<p>ഒന്നാം റാങ്കോടെ ജയിച്ചു കയറിയ ആദ്യ മലയാളി വനിതയും ആലപ്പുഴ ജില്ലാ കളക്ടറുമായ ഹരിത കുമാർ ആടിയുലയാത്ത ആത്മവിശ്വാസത്തിന്റെ പര്യായം. വിദ്യാഭ്യാസ രംഗത്തെ മികവിനുള്ള പ്രൈംമിനിസ്റ്റര്&#x200d; എക്‌സലന്&#x200d;സി പുരസ്‌കാരത്തില്&#x200d; രാജ്യത്തെ ആദ്യ ആറില്&#x200d; തൃശൂര്&#x200d;ജില്ലയെ അടയാളപ്പെടുത്തിയ കലക്ടര്&#x200d;. റേഷന്&#x200d; കാര്&#x200d;ഡിനെ ബുക്ക് രൂപത്തില്&#x200d; നിന്ന് ഇ- കാര്&#x200d;ഡിലേക്ക് പരിഷ്‌കരിച്ച സിവില്&#x200d; സപ്ലൈസ് ഡയറക്ടര്&#x200d;. 2013 കേരള കേഡര്&#x200d; സിവില്&#x200d; സര്&#x200d;വ്വന്റ്. കോവിഡ് കാലത്ത് വാര്&#x200d;റൂം നിയന്ത്രിച്ച ഐ.എ.എസുകാരില്&#x200d; ഒരാള്&#x200d;. കണ്ണൂര്&#x200d; അസിസ്റ്റന്റ് കലക്ടര്&#x200d;, തൃശൂര്&#x200d; സബ് കലക്ടര്&#x200d;, കോളജീയേറ്റ് എഡ്യുക്കേഷന്&#x200d; ഡയറക്ടര്&#x200d;, അര്&#x200d;ബന്&#x200d; അഫയേഴ്‌സ് ഡയറക്ടര്&#x200d; പദവികള്&#x200d;. നിലവില്&#x200d; ആലപ്പുഴ ജില്ലാ കലക്ടര്&#x200d;.</p>
<p>സ്വപ്‌നം നെയ്യാന്&#x200d; &#8216;ഹരിത&#8217;പാഠം<br />
ഹരിത വി. കുമാര്&#x200d; ഐ.എ.എസ്/ പി. ഇസ്മായില്&#x200d;</p>
<p>സ്വപ്‌ന നേട്ടത്തിലെ പ്രചോദനം?.</p>
<p>ഐ.എ.എസ് എന്ന സ്വപ്‌നം അച്ഛനാണ് ഇളംപ്രായത്തില്&#x200d; തന്നെ എന്റെ മനസ്സില്&#x200d; കരുപിടിപ്പിച്ചത്. ചെറിയ ക്ലാസില്&#x200d; പഠിക്കുമ്പോള്&#x200d; ആരാകാനാണ് ആഗ്രഹമെന്ന അധ്യാപകരുടെ ചോദ്യത്തിന് കലക്ടറാവണമെന്നായിരുന്നു എന്റെ മറുപടി. എന്&#x200d;ജിനീയറിംഗ് പഠനത്തിന് ശേഷമാണു ഐ.എ.എസ് സാധ്യതകളറിഞ്ഞ് സിവില്&#x200d; സര്&#x200d;വ്വീസ് പരിശീലനം തുടങ്ങിയത്. ഐ.ആര്&#x200d;.എസ് കിട്ടിയെങ്കിലും അവധിയെടുത്ത് ഐ.എ.എസ് എന്ന ബാല്യകാല സ്വപ്‌നത്തിനായുള്ള തീവ്രശ്രമം തുടര്&#x200d;ന്നു. അതിന് ഫലമുണ്ടായി. നാലാമത്തെ അവസരത്തില്&#x200d; രാജ്യത്ത് ഒന്നാം റാങ്കോടെ കേരളത്തിലേക്ക് വരാനുള്ള ഭാഗ്യമുണ്ടായി. ഐ.ആര്&#x200d;.എസ് കിട്ടിയിട്ടും വീണ്ടുമൊരിക്കല്&#x200d; കൂടി പരീക്ഷയെഴുതുമ്പോള്&#x200d; എന്റെ കയ്യിലുള്ള സാധ്യതകള്&#x200d; പൂര്&#x200d;ണമായും ഉപയോഗപ്പെടുത്തണം, തിരിഞ്ഞുനോക്കുമ്പോള്&#x200d; ഒരു വട്ടം കൂടി എഴുതിയിരുന്നെങ്കില്&#x200d; എന്ന് പിന്നീട് ഖേദിക്കുന്ന അവസ്ഥ ഉണ്ടാവാന്&#x200d; പാടില്ലെന്ന ഞാന്&#x200d; തീരുമാനമെടുത്തിരുന്നു. അങ്ങനെ അവസാനത്തെ ചാന്&#x200d;സും ഉപയോഗപ്പെടുത്തിയപ്പോഴാണ് ഞാന്&#x200d; ഒന്നാം റാങ്കുകാരിയായത്.</p>
<p>സിവില്&#x200d; സര്&#x200d;വീസിലെ വിവിധ സര്&#x200d;വീസുകള്&#x200d;</p>
<p>യൂനിയന്&#x200d; പബ്ലിക് സര്&#x200d;വ്വീസ് കമ്മീഷന്&#x200d; (യു.പി.എസ്.സി) ഓരോ വര്&#x200d;ഷവും നോട്ടിഫിക്കേഷന്&#x200d; പ്രസിദ്ധീകരിക്കുമ്പോള്&#x200d; എത്ര തസ്തികകളിലേക്ക് എന്ന് വ്യക്തമാക്കാറുണ്ട്. എല്ലാവര്&#x200d;ക്കും സുപരിചിതമായ<br />
ഇന്ത്യന്&#x200d; അഡ്മിനിസ്‌ട്രേറ്റീവ് സര്&#x200d;വീസ് (ഐഎഎസ്), ഇന്ത്യന്&#x200d; പോലീസ് സര്&#x200d;വീസ് (ഐ.പി.എസ്),<br />
ഇന്ത്യന്&#x200d; ഫോറിന്&#x200d; സര്&#x200d;വീസ് (ഐ.എഫ്.എസ്) തുടങ്ങിയ 22 ഓളം വ്യത്യസ്ത സര്&#x200d;വ്വീസുകളിലേക്കാണ് യു.പി.എസ്.സി പരീക്ഷ നടത്തുന്നത്.</p>
<p>സിവില്&#x200d; സര്&#x200d;വീസ് യോഗ്യത</p>
<p>ഏതെങ്കിലും വിഷയത്തിലെ സര്&#x200d;വകലാശാല ബിരുദം വേണം. ഇന്ന വിഷയമെന്നോ നിശ്ചിത മാര്&#x200d;ക്ക് വേണമെന്നോ നിബന്ധനയില്ല. ഡിസ്റ്റന്&#x200d;സ് ഡിഗ്രിയും പരിഗണിക്കും. ഫൈനല്&#x200d; ഇയര്&#x200d; വിദ്യാര്&#x200d;ത്ഥികള്&#x200d;ക്കും അപേക്ഷിക്കാന്&#x200d; അവസരസമുണ്ട്. ബിരുദ സര്&#x200d;ഫിക്കറ്റ് ഇന്റര്&#x200d;വ്യു സമയത്ത് ഹാജറാക്കിയാല്&#x200d; മതിയാവും. അപേക്ഷിക്കാനുള്ള കുറഞ്ഞ പ്രായ പരിധി 21 വയസ്സാണ്. 32 വയസ്സ് കൂടാനും പാടില്ല. പിന്നാക്ക വിഭാഗങ്ങള്&#x200d;ക്ക് 35 വയസ് വരെ ഇളവുണ്ട്. എസ്.സി, എസ്.ടി വിഭാഗങ്ങള്&#x200d;ക്ക് 37 വയസുവരെ പരീക്ഷയെഴുതാം.</p>
<p>പരീക്ഷഘട്ടവും മാര്&#x200d;ക്കും</p>
<p>പ്രിലിമിനറി, മെയിന്&#x200d;, ഇന്റര്&#x200d;വ്യൂ എന്ന മൂന്ന് കടമ്പകളാണ് സിവില്&#x200d; സര്&#x200d;വീസിന് കടക്കേണ്ടത്.</p>
<p>പ്രിലിമിനറി<br />
രണ്ടുപേപ്പറുകളാണ് പ്രിലിമിനറി പരീക്ഷയിലുള്ളത്. ഒന്നാം പേപ്പര്&#x200d;: ഒബ്ജക്ടീവ് ടൈപ്പ്, രണ്ടുമണിക്കൂര്&#x200d;, 100 ചോദ്യം, 200 മാര്&#x200d;ക്ക്. രണ്ടാം പേപ്പര്&#x200d;: ആപ്റ്റിറ്റിയൂഡ് ടെസ്റ്റ്, ഒബ്ജക്ടീവ് ടൈപ്പ്, രണ്ടുമണിക്കൂര്&#x200d;, 80 ചോദ്യം, 200 മാര്&#x200d;ക്ക്. ഇത് ഒരു സ്‌ക്രീനിംഗ് ടെസ്റ്റ് മാത്രമാണ്. ഇത് പാസാകുന്നവര്&#x200d;ക്ക് മെയിന്&#x200d; പരീക്ഷയ്ക്ക് യോഗ്യത നേടാന്&#x200d; മാത്രമേ സാധിക്കൂ. ഓരോ വര്&#x200d;ഷവും അഞ്ചുലക്ഷത്തിനും പത്ത് ലക്ഷത്തിനുമിടയില്&#x200d; വിദ്യാര്&#x200d;ത്ഥികള്&#x200d; പ്രിലിമിനറി പരീക്ഷയെഴുതാറുണ്ട്. ഇതില്&#x200d; പരമാവധി പതിമൂവായിരത്തോളം പേര്&#x200d; മാത്രമാണ് മെയിന്&#x200d;സിലേക്ക് തെരഞ്ഞെടുക്കപ്പെടുക.</p>
<p>മെയിന്&#x200d;സ്<br />
മെയിന്&#x200d;സില്&#x200d; ഒമ്പത് പേപ്പറാണുള്ളത്.<br />
ഇതില്&#x200d; മുന്നുറു മാര്&#x200d;ക്ക് വീതം വരുന്ന ഇന്ത്യന്&#x200d; ലാംഗ്വേജ്. ഇംഗ്ലീഷ് എന്നി രണ്ടു പേപ്പറുകളില്&#x200d; ഇരുപത്തിഅഞ്ചു ശതമാനം മാര്&#x200d;ക്ക് നേടിയാല്&#x200d; മതിയാവും.റാങ്ക് നിര്&#x200d;ണ്ണയത്തില്&#x200d;ല്&#x200d; ഈ പേപ്പര്&#x200d; പരിഗണിക്കുന്നതല്ല. എന്നാല്&#x200d;, ഈ രണ്ടുപേപ്പറുകള്&#x200d; പാസായാലാണ് പിന്നീടുള്ള ഏഴ് പേപ്പറുകള്&#x200d; മൂല്യനിര്&#x200d;ണയം നടത്താറുള്ളത്. ഈ ഏഴ് പേപ്പറുകള്&#x200d;ക്ക് ഓരോന്നിനും 250 മാര്&#x200d;ക്ക് വീതം മൊത്തം 1750 മാര്&#x200d;ക്കാണ്. ഇതില്&#x200d; മുന്നിലെത്തുന്ന, നിലവിലുള്ള ഒഴിവിന്റെ രണ്ട് ഇരട്ടിയോളം പേരെ (ഏകദേശം രണ്ടായിരത്തി അഞ്ഞൂറുപേരെ) ഇന്റര്&#x200d;വ്യൂവിന് (പേഴ്സണാലിറ്റി ടെസ്റ്റ്) തെരഞ്ഞെടുക്കുന്നു.</p>
<p>ഇന്റര്&#x200d;വ്യൂ<br />
പരീക്ഷാര്&#x200d;ത്ഥികളുടെ വ്യക്തിഗത മികവും വിഷയങ്ങളിലെ അപഗ്രഥനവുമാണ് ഇന്റര്&#x200d;വ്യൂവില്&#x200d; പ്രധാനമായും പരിഗണിക്കപ്പെടുന്നത്. ഇന്റര്&#x200d;വ്യൂവിന് 275 മാര്&#x200d;ക്കാണുള്ളത്. മെയിന്&#x200d;സ് പരീക്ഷയിലെ ഏഴ് പേപ്പറിന്റെ 1750 മാര്&#x200d;ക്കും ഇന്റര്&#x200d;വ്യൂവിന്റെ 275 മാര്&#x200d;ക്കും കൂടി 2025 മാര്&#x200d;ക്കാണ് മൊത്തം. മെയിന്&#x200d;സിന്റെയും പേഴ്സണാലിറ്റി ടെസ്റ്റിന്റെയും മാര്&#x200d;ക്ക് ചേര്&#x200d;ത്താണ് ഫൈനല്&#x200d; മാര്&#x200d;ക്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നത്.</p>
<p>വില്ലനാവുന്ന നെഗറ്റീവ് മാര്&#x200d;ക്കുകള്&#x200d;</p>
<p>പ്രിലിമിനറി പരീക്ഷയില്&#x200d; നെഗറ്റീവ് മാര്&#x200d;ക്കുണ്ട്. അറിയാത്ത ചോദ്യങ്ങള്&#x200d;ക്കും ഉത്തരം എഴുതാന്&#x200d; ശ്രമിക്കരുത് എന്നത് കൊണ്ടാണ് നെഗറ്റീവ് മാര്&#x200d;ക്ക് ഏര്&#x200d;പെടുത്തിയത്. ഒരു ചോദ്യത്തിന് രണ്ടു മാര്&#x200d;ക്കാണെങ്കില്&#x200d; ഉത്തരം തെറ്റിയാല്&#x200d; അതിന്റെ മൂന്നിലൊന്ന് മാര്&#x200d;ക്ക് നഷ്ടപ്പെടും. ലളിതമായി പറഞ്ഞാല്&#x200d; മൂന്ന് ഉത്തരം തെറ്റിയാല്&#x200d; ഒരു ശരിയുത്തരത്തിന്റെ മാര്&#x200d;ക്ക് നഷ്ടപെടും. ആയതിനാല്&#x200d; ഉറപ്പുള്ള ചോദ്യങ്ങളുടെ ഉത്തരം എഴുതാനാണ് ശ്രമിക്കേണ്ടത്. എത്ര ശരിയുത്തരം എഴുതാന്&#x200d; കഴിഞ്ഞു എന്ന് വിലയിരുത്തിയതിന് ശേഷം പരീക്ഷഹാളില്&#x200d; വെച്ച് നന്നായി ആലോചിച്ചുവേണം ഫിഫ്റ്റി ഫിഫ്റ്റി സാധ്യതകളുള്ള ചോദ്യങ്ങള്&#x200d;ക്ക് കൂടെ ഉത്തരം കണ്ടെത്തേണ്ടത്. ഒബ്ജക്റ്റീവ് ടൈപ്പ് പരീക്ഷകളുടെ സ്‌കില്&#x200d; മനസ്സിലാക്കാന്&#x200d; മോക് ടെസ്റ്റുകള്&#x200d; അനിവാര്യമാണ്.</p>
<p>പരീക്ഷ കേന്ദ്രങ്ങങ്ങള്&#x200d;</p>
<p>സംസ്ഥാനത്ത് പ്രിലിമിനറി പരീക്ഷയ്ക്ക് തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളില്&#x200d; കേന്ദ്രമുണ്ട്. മെയിന്&#x200d; പരീക്ഷയ്ക്ക് കേരളത്തില്&#x200d; തിരുവനന്തപുരത്തു മാത്രമാണു കേന്ദ്രമുള്ളത്. പ്രിലിമിനറിയും മെയിന്&#x200d;സും അപേക്ഷരുടെ സ്വന്തം സംസ്ഥാനത്തു വെച്ചു നടക്കുമ്പോള്&#x200d; ദേശീയ തലത്തില്&#x200d; ഡല്&#x200d;ഹിയിലെ യു.പി.എസ്.സിയുടെ ഓഫിസില്&#x200d; വെച്ചാണ് ഇന്റര്&#x200d;വ്യൂ (പേഴ്‌സണാലിറ്റി) നടത്താറുള്ളത്. യു.പി.എസ്.സി ബോര്&#x200d;ഡ് അംഗങ്ങള്&#x200d; അടങ്ങുന്ന പല ബോര്&#x200d;ഡുകളില്&#x200d; ഏതെങ്കിലും ഒന്നിലായിരിക്കും ഇന്റര്&#x200d;വ്യൂ നടക്കാറുള്ളത്.</p>
<p>സര്&#x200d;ക്കാര്&#x200d; സഹായങ്ങള്&#x200d;</p>
<p>ഓരോ വര്&#x200d;ഷവും എന്&#x200d;ട്രന്&#x200d;സ് പരീക്ഷ പാസാകുന്ന പ്രിലിംസ്, മെയിന്&#x200d;സ്, ബാച്ചുകാര്&#x200d;ക്ക് സംസ്ഥാന സര്&#x200d;ക്കാരിന്റെ അധീനതയിലുള്ള സിവില്&#x200d; സര്&#x200d;ക്കാര്&#x200d; അക്കാദമിയില്&#x200d; കുറഞ്ഞ ചിലവില്&#x200d; പരിശീലന സൗകര്യമുണ്ട്. കേരളത്തില്&#x200d; നിന്ന് ഇന്റര്&#x200d;വ്യുവിന് അവസരം കിട്ടുന്ന ഏതൊരാള്&#x200d;ക്കും ഡല്&#x200d;ഹിയിലേക്കുള്ള വിമാന ടിക്കറ്റും കേരള ഹൗസിലെ താമസ സൗകര്യവും സൗജന്യമാണ്. പ്രൈവറ്റ് ഇന്&#x200d;സ്റ്റിട്യൂട്ടില്&#x200d; പഠിച്ചു യോഗ്യത നേടിയവര്&#x200d;ക്കും ഈ ആനുകൂല്യം ലഭിക്കും.</p>
<p>ഐഛിക വിഷയം മലയാളമാവാന്&#x200d;?</p>
<p>ഐശ്ചിക വിഷയം തെരഞ്ഞെടുക്കുമ്പോള്&#x200d; ഇഷ്ടമാണ് പ്രധാനം. പരീക്ഷ തയ്യാറെടുപ്പില്&#x200d; ദിവസവും മൂന്ന് മണിക്കൂര്&#x200d; വരെ വായിക്കാനും പഠിക്കാനും കഴിയുന്ന വിഷയത്തിനാണ് മുന്&#x200d;തൂക്കം നല്&#x200d;കേണ്ടത്. എന്നെ സംബന്ധിച്ചിടത്തോളം മലയാളം സ്വാഭാവികമായ ഒരു തെരഞ്ഞെടുപ്പായിരുന്നു. പത്താം തരം വരെ ഒന്നാമത്തെതും പ്ലസ്ടു തലത്തില്&#x200d; രണ്ടാമത്തെ വിഷയവുമായിരുന്നു മലയാളം. കഥയും കവിതയും ഉള്&#x200d;പ്പെടെ വായനയോടുള്ള ഇഷ്ടം കൊണ്ടാണ് മലയാളം തിരഞ്ഞെടുത്തത്. മറ്റ് വിഷയങ്ങള്&#x200d; പഠിക്കുമ്പോഴുള്ള സങ്കീര്&#x200d;ണതകള്&#x200d;ക്കിടയില്&#x200d; മലയാള കഥയും കവിതയും വായിക്കുന്നത് ആശ്വാസമായിരുന്നു. പരീക്ഷ സമ്മര്&#x200d;ദ്ദങ്ങളെ അതിജയിക്കാനും മലയാളം സഹായിച്ചിട്ടുണ്ട്.</p>
<p>മാതൃഭാഷയുടെ അനിവാര്യത</p>
<p>ഒരു കുഞ്ഞു ജനിച്ചു വീഴുമ്പോള്&#x200d; തന്നെ കുട്ടി കേട്ടുശീലിക്കുന്നതാണ് മാതൃ ഭാഷ. ഒരു ജനതയുടെ വികാരവും പൈതൃകവുമായ മാതൃഭാഷയോടുള്ള ഇഷ്ടമാണ് മറ്റു ഭാഷകള്&#x200d; പഠിക്കാനുള്ള താല്പര്യം ജനിപ്പിക്കുന്നത്. മലയാള ഭാഷയുടെ വളര്&#x200d;ച്ചയില്&#x200d; നോവലുകളും കഥകളും കവിതകളും വഹിക്കുന്ന പങ്ക് മഹത്തരമാണ്. ഭാഷയില്&#x200d; വിലപ്പെട്ട സംഭാവനകള്&#x200d; നല്&#x200d;കിയ എഴുത്തുകാരെ അറിയാന്&#x200d; ശ്രമിക്കണം. മാതൃഭാഷയുടെ ശക്തിയിലും സൗന്ദര്യത്തിലും അഭിമാനം കൊള്ളാനും സാധിക്കണം. ഒരു തലമുറയില്&#x200d; നിന്നും മറ്റൊരു തലമുറയിലേക്ക് പകര്&#x200d;ന്നു കൊടുക്കുമ്പോഴാണ് ഭാഷ നിലനില്&#x200d;ക്കുന്നത്. മലയാളം സംസാരിക്കുകയും പഠിക്കുകയും ചെയ്യുന്ന സംസ്‌കാരം പ്രോത്സാഹിക്കപ്പെടണം.</p>
<p>അധ്യാപകരുടെ റോള്&#x200d;?.</p>
<p>കുട്ടികളെ പ്രോച്ചോദിപ്പിക്കുന്നവരായും അവര്&#x200d;ക്ക് നല്ല വഴികളെ കുറിച്ച് പറഞ്ഞു കൊടുക്കുന്നവരായും മാറാന്&#x200d; അദ്ധ്യാപകര്&#x200d; ശ്രമിക്കണം. നിങ്ങള്&#x200d; ഡോക്ടരാവണം, കലക്ടറാവണം, എഞ്ചിനീയറാവണം എന്ന് പറയുന്ന രീതിക്കു പകരം അത്തരം അവസരങ്ങളെ കുറിച്ചുള്ള അവബോധമാണ് അധ്യാപകര്&#x200d; പകരേണ്ടത്. സ്‌കൂളും പാഠപുസ്തകവും ഭക്ഷണവും വസ്ത്രവും തുടങ്ങി നമ്മുടെ നിത്യജീവിതത്തിന്റെ തീര്&#x200d;പ്പു കേന്ദ്രമായ രാഷ്ട്രീയത്തിന്റെ പ്രാധാന്യവും അതിലെ അവസരങ്ങളെകുറിച്ചും വിദ്യാര്&#x200d;ഥികളോട് പറയാന്&#x200d; മറക്കരുത്. വിവിധ സ്‌കോളര്&#x200d;ഷിപ്പ് പരീക്ഷകളെ കുറിച്ച് അദ്ധ്യാപകര്&#x200d;ക്ക് അറിവുണ്ടായിരിക്കണം. ആലപ്പുഴയില്&#x200d; ജില്ലാ കലക്ടറായി ചാര്&#x200d;ജ് എടുത്ത ദിവസം തന്നെ ഡി.ഡി.ഇയോട് വിദ്യാര്&#x200d;ത്ഥികള്&#x200d;ക്കുള്ള സ്‌കോളര്&#x200d;ഷിപ്പുകളെകുറിച്ചാണ് അന്വേഷിച്ചത്. കുട്ടികള്&#x200d;ക്കു കാര്യങ്ങള്&#x200d; മനസിലാവുന്ന പ്രായത്തില്&#x200d; സിവില്&#x200d; സര്&#x200d;വീസിനെ കുറിച്ച് പറഞ്ഞു കൊടുക്കാനും അദ്ധ്യാപകര്&#x200d;ക്ക് കഴിയണം. വ്യക്തിപരായി, തന്റെ ശിഷ്യരില്&#x200d; ആരെങ്കിലും ഒരാള്&#x200d; ഒന്നാം റാങ്കോടെ ഐ.എ.എസ് നേടണമെന്ന പ്രൊഫസര്&#x200d; നാരായണന്&#x200d; സാറുടെ പ്രോത്സാഹനം നിറഞ്ഞ വാക്കുകള്&#x200d; എന്റെ വിജയത്തില്&#x200d; കരുത്തായിട്ടുണ്ട്. സിവില്&#x200d; സര്&#x200d;വീസ് പരീക്ഷയില്&#x200d; കൂടുതല്&#x200d; ചോദ്യങ്ങള്&#x200d; അഞ്ചാം ക്ലാസ് തൊട്ടു പ്ലസ്ടു വരെയുള്ള പാഠഭാഗങ്ങളില്&#x200d; നിന്നാണ്. ഈ പാഠഭാഗങ്ങള്&#x200d; നന്നായി പഠിക്കേണ്ടതിന്റെ പ്രാധാന്യം കുട്ടികളോട് വിശദീകരിക്കണം. ഓരോ ദിവസത്തെയും പത്രങ്ങള്&#x200d; വായിക്കുകയും പത്തു മിനുട്ടെങ്കിലും വാര്&#x200d;ത്തകള്&#x200d; സംബന്ധിച്ചു ചര്&#x200d;ച്ചകള്&#x200d; നടത്തുകയും ചെയ്യുന്ന ക്ലാസ് മുറികളില്&#x200d; നിന്നും ആകാശത്തോളം ഉയരത്തില്&#x200d; എത്തുന്ന മിടുക്കരെ വാര്&#x200d;ത്തെടുക്കാന്&#x200d; സാധിക്കും.</p>
<p>കലകള്&#x200d; പകര്&#x200d;ന്ന ആത്മവിശ്വാസം?.</p>
<p>പാഠ പുസ്തകങ്ങള്&#x200d;ക്കപ്പുറത്തുള്ള ലോകവും ജീവിതവും അറിയാന്&#x200d; ചെറുപ്പത്തിലെ കലാപഠനങ്ങള്&#x200d; ഉപകരിച്ചിട്ടുണ്ട്. ചെറുപ്പത്തില്&#x200d; തന്നെ പാട്ടും കര്&#x200d;ണാടിക് സംഗീതവും ഭരതനാട്യം, മോഹിനിയാട്ടം തുടങ്ങിയ നൃത്തങ്ങളും പഠിക്കാന്&#x200d; ഭാഗ്യം ലഭിച്ചിരുന്നു. വീണയും പഠിക്കാനായി. നൃത്തവും സംഗീതവും ഉള്&#x200d;പെടെയുള്ള കലകളുടെ പഠനം ഏകാഗ്രതയും ആത്മ വിശ്വാസവും വര്&#x200d;ദ്ധിപ്പിക്കുന്നതായി അനുഭവപ്പെട്ടിട്ടുണ്ട്. കുഞ്ഞു പ്രായത്തില്&#x200d; സ്റ്റേജില്&#x200d; കയറി പരിപാടികള്&#x200d; അവതരിപ്പിക്കുന്നവരില്&#x200d; മറ്റുള്ളവരെ അഭിസംബോധന ചെയ്യാന്&#x200d; പേടിയുണ്ടാവില്ല. മുതിര്&#x200d;ന്നതിന് ശേഷം വേദിയില്&#x200d; എത്തുമ്പോള്&#x200d; സഭാകമ്പം അനുഭവപ്പെടും. സ്‌കൂള്&#x200d; കാലത്തെ സ്റ്റേജുകള്&#x200d; പറക്കാനുള്ള ചിറകുകളാണ് നല്&#x200d;കിയത്. കൂട്ടായ്മകള്&#x200d; കൂടിയാണ് കലകള്&#x200d; വിഭാവനം ചെയ്യുന്നത്.</p>
<p>മറക്കാനാവാത്ത യാത്ര</p>
<p>സിവില്&#x200d; സര്&#x200d;വീസ് ഇന്റര്&#x200d;വ്യൂവിനായി ഡല്&#x200d;ഹിയിലേക്ക് നടത്തിയ യാത്ര ജീവിതത്തിലെ മറക്കാനാവാത്ത അനുഭവമാണ്. കേരളത്തിന് പുറത്തേക്കുള്ള ആദ്യത്തെ യാത്ര കൂടിയായിരുന്നു അത്. ആ യാത്രയിലാണ് ആദ്യമായി വിമാനത്തില്&#x200d; കയറുന്നത്. അച്ചനും ഞാനും ഇപ്പോള്&#x200d; നാഗ്പൂരിലെ റവന്യു സര്&#x200d;വീസ് അക്കാദമിയിലെ ഫാക്കല്&#x200d;റ്റി കൂടിയായ കൂട്ടുകാരി ലൈനയും ഒന്നിച്ചുള്ള ആ യാത്ര ഒരിക്കലും മറക്കാനാവില്ല. പരീക്ഷയുടെ ആശങ്കയും രാജ്യ തലസ്ഥാനമായ ഡല്&#x200d;ഹി ആദ്യമായി കാണാനുള്ള കൗതുകവും തമ്മിലുള്ള സംഘര്&#x200d;ഷവുമായിരുന്നു ആ യാത്രയുടെ ത്രില്&#x200d;. ഡല്&#x200d;ഹിയുടെ പ്രധാന ഭാഗങ്ങളിലൂടെ ഓട്ടപ്രദക്ഷിണം നടത്തിയതും ഇന്നലെ കഴിഞ്ഞത് പോലെയുണ്ട്. ട്രെയിനിലുള്ള മൂന്ന് ദിവസത്തെ മടക്ക യാത്ര ജീവിതത്തില്&#x200d; തുടര്&#x200d;യാത്രകളില്&#x200d; ഉപകരിക്കുന്ന ഒട്ടേറെ പാഠങ്ങളാണ് പകര്&#x200d;ന്നത്.</p>
<p>ഇഷ്ട എഴുത്തുകാരും സ്വാധീനിച്ച പുസ്തകങ്ങളും?</p>
<p>പഠന കാലത്തു ഫിക്ഷനുകളോടായിരുന്നു ഇഷ്ടം. തിരുവന്തപുരത്തെ പബ്ലിക് ലൈബ്രറിയില്&#x200d; അംഗത്വം എടുത്തതോടെയാണ് ആഴത്തിലുള്ള വായനയിലേക്ക് കടക്കുന്നത്. സിവില്&#x200d; സര്&#x200d;വീസില്&#x200d; എത്തിയതിനു ശേഷമാണു നോണ്&#x200d; ഫിക്ഷന്&#x200d; വായിച്ചു തുടങ്ങിയത്. ഖലീല്&#x200d; ജിബ്രാനും ജലാലുദ്ദീന്&#x200d; റൂമിയുമാണ് ഇഷ്ട എഴുത്തുകാര്&#x200d;. ജിബ്രാന്റെ പ്രവാചകന്&#x200d; എന്ന പുസ്തകം ജീവിതത്തിന്റെ ഓരോ ഘട്ടത്തിലും സ്വാധീനിച്ചു കൊണ്ടിരുന്നു. പത്തു വര്&#x200d;ഷം മുന്&#x200d;പ് ഞാന്&#x200d; മനസിലാക്കിയ അര്&#x200d;ത്ഥമല്ല ഇപ്പോള്&#x200d; അതിലെ ഓരോ വരികള്&#x200d;ക്കും. നമ്മള്&#x200d; വളരുന്നത് പോലെ പുസ്തകങ്ങളും വളരും എന്നതാണ് ജിബ്രാന്&#x200d;, റൂമി, നെരൂദ തുടങ്ങിയവരുടെ മിസ്റ്റിക് കൃതികളുടെ പ്രധാന സവിശേഷതയായി തോന്നിയത്. മലയാളത്തില്&#x200d; എം.ടി യെയും വൈലോപ്പിള്ളിയെയും ഇഷ്ടമാണ്. അരുന്ധതി റോയിയുടെ എഴുത്തിന് മാസ്മരിക ശക്തിയുണ്ട്. കഥയും കവിതയും നോവലും വായിക്കാറുണ്ട്.</p>
<p>(പ്രത്യേക സ്ഥലത്ത് കൊടുക്കണം)<br />
&#8216;ഹരിത ടിപ്‌സ്&#8217;</p>
<p>യു.പി.എസ്.സി വിജ്ഞാപനം വരുന്നതിനും ആറു മാസം മുമ്പ് തയ്യാറെടുപ്പുകള്&#x200d; ആരംഭിക്കണം.<br />
പ്രിലിംസും മെയിന്&#x200d;സും ഒന്നിച്ചു പഠിക്കണം.<br />
മൂന്ന് മാസത്തിനുള്ളില്&#x200d; ഓരോരുത്തര്&#x200d;ക്കും അനുയോജ്യമായ പഠന സമയം തിരിച്ചറിയാന്&#x200d; കഴിയണം.<br />
പഠിക്കാന്&#x200d; താല്പര്യമുള്ള സമയത്ത് പ്രയാസമുള്ള വിഷയങ്ങള്&#x200d; പഠിക്കണം.<br />
പഠനത്തില്&#x200d; മടുപ്പ് വരുമ്പോള്&#x200d; ഇഷ്ട വിഷയത്തിലേക്ക് മാറണം.<br />
ഇന്റര്&#x200d;വ്യൂ മുന്നില്&#x200d; കണ്ട് ഗ്രൂപ്പ് സ്റ്റഡിയും ശീലിക്കണം.</p>
<p>(ജൂണ്&#x200d; ഒന്നിനാണ് പ്രസിദ്ധീകരിക്കുന്നതെങ്കില്&#x200d;)</p>
<p>കുട്ടികളെ പ്രോച്ചോദിപ്പിക്കുന്നവരായും അവര്&#x200d;ക്ക് നല്ല വഴികളെ കുറിച്ച് പറഞ്ഞു കൊടുക്കുന്നവരായും മാറാന്&#x200d; അദ്ധ്യാപകര്&#x200d; ശ്രമിക്കണം. നിങ്ങള്&#x200d; ഡോക്ടരാവണം, കലക്ടറാവണം, എഞ്ചിനീയറാവണം എന്ന് പറയുന്ന രീതിക്കു പകരം അത്തരം അവസരങ്ങളെ കുറിച്ചുള്ള അവബോധമാണ് അധ്യാപകര്&#x200d; പകരേണ്ടത്. സ്‌കൂളും പാഠപുസ്തകവും ഭക്ഷണവും വസ്ത്രവും തുടങ്ങി നമ്മുടെ നിത്യജീവിതത്തിന്റെ തീര്&#x200d;പ്പു കേന്ദ്രമായ രാഷ്ട്രീയത്തിന്റെ പ്രാധാന്യവും അതിലെ അവസരങ്ങളെകുറിച്ചും വിദ്യാര്&#x200d;ഥികളോട് പറയാന്&#x200d; മറക്കരുത്. വിവിധ സ്‌കോളര്&#x200d;ഷിപ്പ് പരീക്ഷകളെ കുറിച്ച് അദ്ധ്യാപകര്&#x200d;ക്ക് അറിവുണ്ടായിരിക്കണം. ഓരോ ദിവസത്തെയും പത്രങ്ങള്&#x200d; വായിക്കുകയും പത്തു മിനുട്ടെങ്കിലും വാര്&#x200d;ത്തകള്&#x200d; സംബന്ധിച്ചു ചര്&#x200d;ച്ചകള്&#x200d; നടത്തുകയും ചെയ്യുന്ന ക്ലാസ് മുറികളില്&#x200d; നിന്നും ആകാശത്തോളം ഹരിത വി. കുമാര്&#x200d; ഐ.എ.എസ്</p>
<p>സിവില്&#x200d; സര്&#x200d;വ്വീസ് പരീക്ഷയില്&#x200d; ഒന്നാം റാങ്ക് നേടുന്ന ആദ്യ മലയാളി വനിത. ആടിയുലയാത്ത ആത്മവിശ്വാസത്തിന്റെ പര്യായം. വിദ്യാഭ്യാസ രംഗത്തെ മികവിനുള്ള പ്രൈംമിനിസ്റ്റര്&#x200d; എക്‌സലന്&#x200d;സി പുരസ്‌കാരത്തില്&#x200d; രാജ്യത്തെ ആദ്യ ആറില്&#x200d; തൃശൂര്&#x200d;ജില്ലയെ അടയാളപ്പെടുത്തിയ കലക്ടര്&#x200d;. റേഷന്&#x200d; കാര്&#x200d;ഡിനെ ബുക്ക് രൂപത്തില്&#x200d; നിന്ന് ഇ- കാര്&#x200d;ഡിലേക്ക് പരിഷ്‌കരിച്ച സിവില്&#x200d; സപ്ലൈസ് ഡയറക്ടര്&#x200d;. 2013 കേരള കേഡര്&#x200d; സിവില്&#x200d; സര്&#x200d;വ്വന്റ്. കോവിഡ് കാലത്ത് വാര്&#x200d;റൂം നിയന്ത്രിച്ച ഐ.എ.എസുകാരില്&#x200d; ഒരാള്&#x200d;. കണ്ണൂര്&#x200d; അസിസ്റ്റന്റ് കലക്ടര്&#x200d;, തൃശൂര്&#x200d; സബ് കലക്ടര്&#x200d;, കോളജീയേറ്റ് എഡ്യുക്കേഷന്&#x200d; ഡയറക്ടര്&#x200d;, അര്&#x200d;ബന്&#x200d; അഫയേഴ്‌സ് ഡയറക്ടര്&#x200d; പദവികള്&#x200d;. നിലവില്&#x200d; ആലപ്പുഴ ജില്ലാ കലക്ടര്&#x200d;.</p>
<p>സ്വപ്‌നം നെയ്യാന്&#x200d; &#8216;ഹരിത&#8217;പാഠം<br />
ഹരിത വി. കുമാര്&#x200d; ഐ.എ.എസ്/ പി. ഇസ്മായില്&#x200d;</p>
<p>സ്വപ്‌ന നേട്ടത്തിലെ പ്രചോദനം?.</p>
<p>ഐ.എ.എസ് എന്ന സ്വപ്‌നം അച്ഛനാണ് ഇളംപ്രായത്തില്&#x200d; തന്നെ എന്റെ മനസ്സില്&#x200d; കരുപിടിപ്പിച്ചത്. ചെറിയ ക്ലാസില്&#x200d; പഠിക്കുമ്പോള്&#x200d; ആരാകാനാണ് ആഗ്രഹമെന്ന അധ്യാപകരുടെ ചോദ്യത്തിന് കലക്ടറാവണമെന്നായിരുന്നു എന്റെ മറുപടി. എന്&#x200d;ജിനീയറിംഗ് പഠനത്തിന് ശേഷമാണു ഐ.എ.എസ് സാധ്യതകളറിഞ്ഞ് സിവില്&#x200d; സര്&#x200d;വ്വീസ് പരിശീലനം തുടങ്ങിയത്. ഐ.ആര്&#x200d;.എസ് കിട്ടിയെങ്കിലും അവധിയെടുത്ത് ഐ.എ.എസ് എന്ന ബാല്യകാല സ്വപ്‌നത്തിനായുള്ള തീവ്രശ്രമം തുടര്&#x200d;ന്നു. അതിന് ഫലമുണ്ടായി. നാലാമത്തെ അവസരത്തില്&#x200d; രാജ്യത്ത് ഒന്നാം റാങ്കോടെ കേരളത്തിലേക്ക് വരാനുള്ള ഭാഗ്യമുണ്ടായി.</p>
<p>സിവില്&#x200d; സര്&#x200d;വീസിലെ വിവിധ സര്&#x200d;വീസുകള്&#x200d;</p>
<p>യൂനിയന്&#x200d; പബ്ലിക് സര്&#x200d;വ്വീസ് കമ്മീഷന്&#x200d; (യു.പി.എസ്.സി) ഓരോ വര്&#x200d;ഷവും നോട്ടിഫിക്കേഷന്&#x200d; പ്രസിദ്ധീകരിക്കുമ്പോള്&#x200d; എത്ര തസ്തികകളിലേക്ക് എന്ന് വ്യക്തമാക്കാറുണ്ട്. എല്ലാവര്&#x200d;ക്കും സുപരിചിതമായ<br />
ഇന്ത്യന്&#x200d; അഡ്മിനിസ്‌ട്രേറ്റീവ് സര്&#x200d;വീസ് (ഐഎഎസ്), ഇന്ത്യന്&#x200d; പോലീസ് സര്&#x200d;വീസ് (ഐ.പി.എസ്),<br />
ഇന്ത്യന്&#x200d; ഫോറിന്&#x200d; സര്&#x200d;വീസ് (ഐ.എഫ്.എസ്) തുടങ്ങിയ 22 ഓളം വ്യത്യസ്ത സര്&#x200d;വ്വീസുകളിലേക്കാണ് യു.പി.എസ്.സി പരീക്ഷ നടത്തുന്നത്.</p>
<p>സിവില്&#x200d; സര്&#x200d;വീസ് യോഗ്യത</p>
<p>ഏതെങ്കിലും വിഷയത്തിലെ സര്&#x200d;വകലാശാല ബിരുദം വേണം. ഇന്ന വിഷയമെന്നോ നിശ്ചിത മാര്&#x200d;ക്ക് വേണമെന്നോ നിബന്ധനയില്ല. ഡിസ്റ്റന്&#x200d;സ് ഡിഗ്രിയും പരിഗണിക്കും. ഫൈനല്&#x200d; ഇയര്&#x200d; വിദ്യാര്&#x200d;ത്ഥികള്&#x200d;ക്കും അപേക്ഷിക്കാന്&#x200d; അവസരസമുണ്ട്. ബിരുദ സര്&#x200d;ഫിക്കറ്റ് ഇന്റര്&#x200d;വ്യു സമയത്ത് ഹാജറാക്കിയാല്&#x200d; മതിയാവും. അപേക്ഷിക്കാനുള്ള കുറഞ്ഞ പ്രായ പരിധി 21 വയസ്സാണ്. 32 വയസ്സ് കൂടാനും പാടില്ല. പിന്നാക്ക വിഭാഗങ്ങള്&#x200d;ക്ക് 35 വയസ് വരെ ഇളവുണ്ട്. എസ്.സി, എസ്.ടി വിഭാഗങ്ങള്&#x200d;ക്ക് 37 വയസുവരെ പരീക്ഷയെഴുതാം.</p>
<p>പരീക്ഷഘട്ടവും മാര്&#x200d;ക്കും</p>
<p>പ്രിലിമിനറി, മെയിന്&#x200d;, ഇന്റര്&#x200d;വ്യൂ എന്ന മൂന്ന് കടമ്പകളാണ് സിവില്&#x200d; സര്&#x200d;വീസിന് കടക്കേണ്ടത്.</p>
<p>പ്രിലിമിനറി<br />
രണ്ടുപേപ്പറുകളാണ്</p>
<p>പ്രിലിമിനറി</p>
<p>രണ്ടു പേപ്പറുകളാണ് പരീക്ഷയിലുള്ളത്. ഒന്നാം<br />
പേപ്പര്&#x200d;: ഒബ്ജക്ടീവ് ടൈപ്പ്, രണ്ടുമണിക്കൂര്&#x200d;, 100 ചോദ്യം, 200 മാര്&#x200d;ക്ക്. രണ്ടാം പേപ്പര്&#x200d;: ആപ്റ്റിറ്റിയൂഡ് ടെസ്റ്റ്, ഒബ്ജക്ടീവ് ടൈപ്പ്, രണ്ടുമണിക്കൂര്&#x200d;, 80 ചോദ്യം, 200 മാര്&#x200d;ക്ക്. ഇത് ഒരു സ്‌ക്രീനിംഗ് ടെസ്റ്റ് മാത്രമാണ്. ഇത് പാസാകുന്നവര്&#x200d;ക്ക് മെയിന്&#x200d; പരീക്ഷയ്ക്ക് യോഗ്യത നേടാന്&#x200d; മാത്രമേ സാധിക്കൂ. ഓരോ വര്&#x200d;ഷവും അഞ്ചുലക്ഷത്തിനും പത്ത് ലക്ഷത്തിനുമിടയില്&#x200d; വിദ്യാര്&#x200d;ത്ഥികള്&#x200d; പ്രിലിമിനറി പരീക്ഷയെഴുതാറുണ്ട്. ഇതില്&#x200d; പരമാവധി പതിമൂവായിരത്തോളം പേര്&#x200d; മാത്രമാണ് മെയിന്&#x200d;സിലേക്ക് തെരഞ്ഞെടുക്കപ്പെടുക.</p>
<p>മെയിന്&#x200d;സ്</p>
<p>മെയിന്&#x200d;സില്&#x200d; ഒമ്പത് പേപ്പറാണുള്ളത്.<br />
ഇതില്&#x200d; മുന്നുറു മാര്&#x200d;ക്ക് വീതം വരുന്ന ഇന്ത്യന്&#x200d; ലാംഗ്വേജ്. ഇംഗ്ലീഷ് എന്നി രണ്ടു പേപ്പറുകളില്&#x200d; ഇരുപത്തിഅഞ്ചു ശതമാനം മാര്&#x200d;ക്ക് നേടിയാല്&#x200d; മതിയാവും.റാങ്ക് നിര്&#x200d;ണ്ണയത്തില്&#x200d;ല്&#x200d; ഈ പേപ്പര്&#x200d; പരിഗണിക്കുന്നതല്ല. എന്നാല്&#x200d;, ഈ രണ്ടുപേപ്പറുകള്&#x200d; പാസായാലാണ് പിന്നീടുള്ള ഏഴ് പേപ്പറുകള്&#x200d; മൂല്യനിര്&#x200d;ണയം നടത്താറുള്ളത്. ഈ ഏഴ് പേപ്പറുകള്&#x200d;ക്ക് ഓരോന്നിനും 250 മാര്&#x200d;ക്ക് വീതം മൊത്തം 1750 മാര്&#x200d;ക്കാണ്. ഇതില്&#x200d; മുന്നിലെത്തുന്ന, നിലവിലുള്ള ഒഴിവിന്റെ രണ്ട് ഇരട്ടിയോളം പേരെ (ഏകദേശം രണ്ടായിരത്തി അഞ്ഞൂറുപേരെ) ഇന്റര്&#x200d;വ്യൂവിന് (പേഴ്സണാലിറ്റി ടെസ്റ്റ്) തെരഞ്ഞെടുക്കുന്നു.</p>
<p>ഇന്റര്&#x200d;വ്യൂ</p>
<p>പരീക്ഷാര്&#x200d;ത്ഥികളുടെ വ്യക്തിഗത മികവും വിഷയങ്ങളിലെ അപഗ്രഥനവുമാണ് ഇന്റര്&#x200d;വ്യൂവില്&#x200d; പ്രധാനമായും പരിഗണിക്കപ്പെടുന്നത്. ഇന്റര്&#x200d;വ്യൂവിന് 275 മാര്&#x200d;ക്കാണുള്ളത്. മെയിന്&#x200d;സ് പരീക്ഷയിലെ ഏഴ് പേപ്പറിന്റെ 1750 മാര്&#x200d;ക്കും ഇന്റര്&#x200d;വ്യൂവിന്റെ 275 മാര്&#x200d;ക്കും കൂടി 2025 മാര്&#x200d;ക്കാണ് മൊത്തം. മെയിന്&#x200d;സിന്റെയും പേഴ്സണാലിറ്റി ടെസ്റ്റിന്റെയും മാര്&#x200d;ക്ക് ചേര്&#x200d;ത്താണ് ഫൈനല്&#x200d; മാര്&#x200d;ക്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നത്.</p>
<p>വില്ലനാവുന്ന നെഗറ്റീവ് മാര്&#x200d;ക്കുകള്&#x200d;</p>
<p>പ്രിലിമിനറി പരീക്ഷയില്&#x200d; നെഗറ്റീവ് മാര്&#x200d;ക്കുണ്ട്. അറിയാത്ത ചോദ്യങ്ങള്&#x200d;ക്കും ഉത്തരം എഴുതാന്&#x200d; ശ്രമിക്കരുത് എന്നത് കൊണ്ടാണ് നെഗറ്റീവ് മാര്&#x200d;ക്ക് ഏര്&#x200d;പെടുത്തിയത്. ഒരു ചോദ്യത്തിന് രണ്ടു മാര്&#x200d;ക്കാണെങ്കില്&#x200d; ഉത്തരം തെറ്റിയാല്&#x200d; അതിന്റെ മൂന്നിലൊന്ന് മാര്&#x200d;ക്ക് നഷ്ടപ്പെടും. ലളിതമായി പറഞ്ഞാല്&#x200d; മൂന്ന് ഉത്തരം തെറ്റിയാല്&#x200d; ഒരു ശരിയുത്തരത്തിന്റെ മാര്&#x200d;ക്ക് നഷ്ടപെടും. ആയതിനാല്&#x200d; ഉറപ്പുള്ള ചോദ്യങ്ങളുടെ ഉത്തരം എഴുതാനാണ് ശ്രമിക്കേണ്ടത്. എത്ര ശരിയുത്തരം എഴുതാന്&#x200d; കഴിഞ്ഞു എന്ന് വിലയിരുത്തിയതിന് ശേഷം പരീക്ഷഹാളില്&#x200d; വെച്ച് നന്നായി ആലോചിച്ചുവേണം ഫിഫ്റ്റി ഫിഫ്റ്റി സാധ്യതകളുള്ള ചോദ്യങ്ങള്&#x200d;ക്ക് കൂടെ ഉത്തരം കണ്ടെത്തേണ്ടത്. ഒബ്ജക്റ്റീവ് ടൈപ്പ് പരീക്ഷകളുടെ സ്‌കില്&#x200d; മനസ്സിലാക്കാന്&#x200d; മോക് ടെസ്റ്റുകള്&#x200d; അനിവാര്യമാണ്.</p>
<p>പരീക്ഷ കേന്ദ്രങ്ങങ്ങള്&#x200d;</p>
<p>സംസ്ഥാനത്ത് പ്രിലിമിനറി പരീക്ഷയ്ക്ക് തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളില്&#x200d; കേന്ദ്രമുണ്ട്. മെയിന്&#x200d; പരീക്ഷയ്ക്ക് കേരളത്തില്&#x200d; തിരുവനന്തപുരത്തു മാത്രമാണു കേന്ദ്രമുള്ളത്. പ്രിലിമിനറിയും മെയിന്&#x200d;സും അപേക്ഷരുടെ സ്വന്തം സംസ്ഥാനത്തു വെച്ചു നടക്കുമ്പോള്&#x200d; ദേശീയ തലത്തില്&#x200d; ഡല്&#x200d;ഹിയിലെ യു.പി.എസ്.സിയുടെ ഓഫിസില്&#x200d; വെച്ചാണ് ഇന്റര്&#x200d;വ്യൂ (പേഴ്‌സണാലിറ്റി) നടത്താറുള്ളത്. യു.പി.എസ്.സി ബോര്&#x200d;ഡ് അംഗങ്ങള്&#x200d; അടങ്ങുന്ന പല ബോര്&#x200d;ഡുകളില്&#x200d; ഏതെങ്കിലും ഒന്നിലായിരിക്കും ഇന്റര്&#x200d;വ്യൂ നടക്കാറുള്ളത്.</p>
<p>സര്&#x200d;ക്കാര്&#x200d; സഹായങ്ങള്&#x200d;</p>
<p>ഓരോ വര്&#x200d;ഷവും എന്&#x200d;ട്രന്&#x200d;സ് പരീക്ഷ പാസാകുന്ന പ്രിലിംസ്, മെയിന്&#x200d;സ്, ബാച്ചുകാര്&#x200d;ക്ക് സംസ്ഥാന സര്&#x200d;ക്കാരിന്റെ അധീനതയിലുള്ള സിവില്&#x200d; സര്&#x200d;ക്കാര്&#x200d; അക്കാദമിയില്&#x200d; കുറഞ്ഞ ചിലവില്&#x200d; പരിശീലന സൗകര്യമുണ്ട്. കേരളത്തില്&#x200d; നിന്ന് ഇന്റര്&#x200d;വ്യുവിന് അവസരം കിട്ടുന്ന ഏതൊരാള്&#x200d;ക്കും ഡല്&#x200d;ഹിയിലേക്കുള്ള വിമാന ടിക്കറ്റും കേരള ഹൗസിലെ താമസ സൗകര്യവും സൗജന്യമാണ്. പ്രൈവറ്റ് ഇന്&#x200d;സ്റ്റിട്യൂട്ടില്&#x200d; പഠിച്ചു യോഗ്യത നേടിയവര്&#x200d;ക്കും ഈ ആനുകൂല്യം ലഭിക്കും.</p>
<p>ഐഛിക വിഷയം മലയാളമാവാന്&#x200d;?</p>
<p>ഐശ്ചിക വിഷയം തെരഞ്ഞെടുക്കുമ്പോള്&#x200d; ഇഷ്ടമാണ് പ്രധാനം. പരീക്ഷ തയ്യാറെടുപ്പില്&#x200d; ദിവസവും മൂന്ന് മണിക്കൂര്&#x200d; വരെ വായിക്കാനും പഠിക്കാനും കഴിയുന്ന വിഷയത്തിനാണ് മുന്&#x200d;തൂക്കം നല്&#x200d;കേണ്ടത്. എന്നെ സംബന്ധിച്ചിടത്തോളം മലയാളം സ്വാഭാവികമായ ഒരു തെരഞ്ഞെടുപ്പായിരുന്നു. പത്താം തരം വരെ ഒന്നാമത്തെതും പ്ലസ്ടു തലത്തില്&#x200d; രണ്ടാമത്തെ വിഷയവുമായിരുന്നു മലയാളം. കഥയും കവിതയും ഉള്&#x200d;പ്പെടെ വായനയോടുള്ള ഇഷ്ടം കൊണ്ടാണ് മലയാളം തിരഞ്ഞെടുത്തത്. മറ്റ് വിഷയങ്ങള്&#x200d; പഠിക്കുമ്പോഴുള്ള സങ്കീര്&#x200d;ണതകള്&#x200d;ക്കിടയില്&#x200d; മലയാള കഥയും കവിതയും വായിക്കുന്നത് ആശ്വാസമായിരുന്നു. പരീക്ഷ സമ്മര്&#x200d;ദ്ദങ്ങളെ അതിജയിക്കാനും മലയാളം സഹായിച്ചിട്ടുണ്ട്.</p>
<p>മാതൃഭാഷയുടെ അനിവാര്യത</p>
<p>ഒരു കുഞ്ഞു ജനിച്ചു വീഴുമ്പോള്&#x200d; തന്നെ കുട്ടി കേട്ടുശീലിക്കുന്നതാണ് മാതൃ ഭാഷ. ഒരു ജനതയുടെ വികാരവും പൈതൃകവുമായ മാതൃഭാഷയോടുള്ള ഇഷ്ടമാണ് മറ്റു ഭാഷകള്&#x200d; പഠിക്കാനുള്ള താല്പര്യം ജനിപ്പിക്കുന്നത്. മലയാള ഭാഷയുടെ വളര്&#x200d;ച്ചയില്&#x200d; നോവലുകളും കഥകളും കവിതകളും വഹിക്കുന്ന പങ്ക് മഹത്തരമാണ്. ഭാഷയില്&#x200d; വിലപ്പെട്ട സംഭാവനകള്&#x200d; നല്&#x200d;കിയ എഴുത്തുകാരെ അറിയാന്&#x200d; ശ്രമിക്കണം. മാതൃഭാഷയുടെ ശക്തിയിലും സൗന്ദര്യത്തിലും അഭിമാനം കൊള്ളാനും സാധിക്കണം. ഒരു തലമുറയില്&#x200d; നിന്നും മറ്റൊരു തലമുറയിലേക്ക് പകര്&#x200d;ന്നു കൊടുക്കുമ്പോഴാണ് ഭാഷ നിലനില്&#x200d;ക്കുന്നത്. മലയാളം സംസാരിക്കുകയും പഠിക്കുകയും ചെയ്യുന്ന സംസ്‌കാരം പ്രോത്സാഹിക്കപ്പെടണം.</p>
<p>അധ്യാപകരുടെ റോള്&#x200d;?.</p>
<p>കുട്ടികളെ പ്രോച്ചോദിപ്പിക്കുന്നവരായും അവര്&#x200d;ക്ക് നല്ല വഴികളെ കുറിച്ച് പറഞ്ഞു കൊടുക്കുന്നവരായും മാറാന്&#x200d; അദ്ധ്യാപകര്&#x200d; ശ്രമിക്കണം. നിങ്ങള്&#x200d; ഡോക്ടരാവണം, കലക്ടറാവണം, എഞ്ചിനീയറാവണം എന്ന് പറയുന്ന രീതിക്കു പകരം അത്തരം അവസരങ്ങളെ കുറിച്ചുള്ള അവബോധമാണ് അധ്യാപകര്&#x200d; പകരേണ്ടത്. സ്‌കൂളും പാഠപുസ്തകവും ഭക്ഷണവും വസ്ത്രവും തുടങ്ങി നമ്മുടെ നിത്യജീവിതത്തിന്റെ തീര്&#x200d;പ്പു കേന്ദ്രമായ രാഷ്ട്രീയത്തിന്റെ പ്രാധാന്യവും അതിലെ അവസരങ്ങളെകുറിച്ചും വിദ്യാര്&#x200d;ഥികളോട് പറയാന്&#x200d; മറക്കരുത്. വിവിധ സ്‌കോളര്&#x200d;ഷിപ്പ് പരീക്ഷകളെ കുറിച്ച് അദ്ധ്യാപകര്&#x200d;ക്ക് അറിവുണ്ടായിരിക്കണം. ആലപ്പുഴയില്&#x200d; ജില്ലാ കലക്ടറായി ചാര്&#x200d;ജ് എടുത്ത ദിവസം തന്നെ ഡി.ഡി.ഇയോട് വിദ്യാര്&#x200d;ത്ഥികള്&#x200d;ക്കുള്ള സ്‌കോളര്&#x200d;ഷിപ്പുകളെകുറിച്ചാണ് അന്വേഷിച്ചത്. കുട്ടികള്&#x200d;ക്കു കാര്യങ്ങള്&#x200d; മനസിലാവുന്ന പ്രായത്തില്&#x200d; സിവില്&#x200d; സര്&#x200d;വീസിനെ കുറിച്ച് പറഞ്ഞു കൊടുക്കാനും അദ്ധ്യാപകര്&#x200d;ക്ക് കഴിയണം. വ്യക്തിപരായി, തന്റെ ശിഷ്യരില്&#x200d; ആരെങ്കിലും ഒരാള്&#x200d; ഒന്നാം റാങ്കോടെ ഐ.എ.എസ് നേടണമെന്ന പ്രൊഫസര്&#x200d; നാരായണന്&#x200d; സാറുടെ പ്രോത്സാഹനം നിറഞ്ഞ വാക്കുകള്&#x200d; എന്റെ വിജയത്തില്&#x200d; കരുത്തായിട്ടുണ്ട്. സിവില്&#x200d; സര്&#x200d;വീസ് പരീക്ഷയില്&#x200d; കൂടുതല്&#x200d; ചോദ്യങ്ങള്&#x200d; അഞ്ചാം ക്ലാസ് തൊട്ടു പ്ലസ്ടു വരെയുള്ള പാഠഭാഗങ്ങളില്&#x200d; നിന്നാണ്. ഈ പാഠഭാഗങ്ങള്&#x200d; നന്നായി പഠിക്കേണ്ടതിന്റെ പ്രാധാന്യം കുട്ടികളോട് വിശദീകരിക്കണം. ഓരോ ദിവസത്തെയും പത്രങ്ങള്&#x200d; വായിക്കുകയും പത്തു മിനുട്ടെങ്കിലും വാര്&#x200d;ത്തകള്&#x200d; സംബന്ധിച്ചു ചര്&#x200d;ച്ചകള്&#x200d; നടത്തുകയും ചെയ്യുന്ന ക്ലാസ് മുറികളില്&#x200d; നിന്നും ആകാശത്തോളം ഉയരത്തില്&#x200d; എത്തുന്ന മിടുക്കരെ വാര്&#x200d;ത്തെടുക്കാന്&#x200d; സാധിക്കും.</p>
<p>കലകള്&#x200d; പകര്&#x200d;ന്ന ആത്മവിശ്വാസം?.</p>
<p>പാഠ പുസ്തകങ്ങള്&#x200d;ക്കപ്പുറത്തുള്ള ലോകവും ജീവിതവും അറിയാന്&#x200d; ചെറുപ്പത്തിലെ കലാപഠനങ്ങള്&#x200d; ഉപകരിച്ചിട്ടുണ്ട്. ചെറുപ്പത്തില്&#x200d; തന്നെ പാട്ടും കര്&#x200d;ണാടിക് സംഗീതവും ഭരതനാട്യം, മോഹിനിയാട്ടം തുടങ്ങിയ നൃത്തങ്ങളും പഠിക്കാന്&#x200d; ഭാഗ്യം ലഭിച്ചിരുന്നു. വീണയും പഠിക്കാനായി. നൃത്തവും സംഗീതവും ഉള്&#x200d;പെടെയുള്ള കലകളുടെ പഠനം ഏകാഗ്രതയും ആത്മ വിശ്വാസവും വര്&#x200d;ദ്ധിപ്പിക്കുന്നതായി അനുഭവപ്പെട്ടിട്ടുണ്ട്. കുഞ്ഞു പ്രായത്തില്&#x200d; സ്റ്റേജില്&#x200d; കയറി പരിപാടികള്&#x200d; അവതരിപ്പിക്കുന്നവരില്&#x200d; മറ്റുള്ളവരെ അഭിസംബോധന ചെയ്യാന്&#x200d; പേടിയുണ്ടാവില്ല. മുതിര്&#x200d;ന്നതിന് ശേഷം വേദിയില്&#x200d; എത്തുമ്പോള്&#x200d; സഭാകമ്പം അനുഭവപ്പെടും. സ്‌കൂള്&#x200d; കാലത്തെ സ്റ്റേജുകള്&#x200d; പറക്കാനുള്ള ചിറകുകളാണ് നല്&#x200d;കിയത്. കൂട്ടായ്മകള്&#x200d; കൂടിയാണ് കലകള്&#x200d; വിഭാവനം ചെയ്യുന്നത്.</p>
<p>മറക്കാനാവാത്ത യാത്ര</p>
<p>സിവില്&#x200d; സര്&#x200d;വീസ് ഇന്റര്&#x200d;വ്യൂവിനായി ഡല്&#x200d;ഹിയിലേക്ക് നടത്തിയ യാത്ര ജീവിതത്തിലെ മറക്കാനാവാത്ത അനുഭവമാണ്. കേരളത്തിന് പുറത്തേക്കുള്ള ആദ്യത്തെ യാത്ര കൂടിയായിരുന്നു അത്. ആ യാത്രയിലാണ് ആദ്യമായി വിമാനത്തില്&#x200d; കയറുന്നത്. അച്ചനും ഞാനും ഇപ്പോള്&#x200d; നാഗ്പൂരിലെ റവന്യു സര്&#x200d;വീസ് അക്കാദമിയിലെ ഫാക്കല്&#x200d;റ്റി കൂടിയായ കൂട്ടുകാരി ലൈനയും ഒന്നിച്ചുള്ള ആ യാത്ര ഒരിക്കലും മറക്കാനാവില്ല. പരീക്ഷയുടെ ആശങ്കയും രാജ്യ തലസ്ഥാനമായ ഡല്&#x200d;ഹി ആദ്യമായി കാണാനുള്ള കൗതുകവും തമ്മിലുള്ള സംഘര്&#x200d;ഷവുമായിരുന്നു ആ യാത്രയുടെ ത്രില്&#x200d;. ഡല്&#x200d;ഹിയുടെ പ്രധാന ഭാഗങ്ങളിലൂടെ ഓട്ടപ്രദക്ഷിണം നടത്തിയതും ഇന്നലെ കഴിഞ്ഞത് പോലെയുണ്ട്. ട്രെയിനിലുള്ള മൂന്ന് ദിവസത്തെ മടക്ക യാത്ര ജീവിതത്തില്&#x200d; തുടര്&#x200d;യാത്രകളില്&#x200d; ഉപകരിക്കുന്ന ഒട്ടേറെ പാഠങ്ങളാണ് പകര്&#x200d;ന്നത്.</p>
<p>ഇഷ്ട എഴുത്തുകാരും സ്വാധീനിച്ച പുസ്തകങ്ങളും?</p>
<p>പഠന കാലത്തു ഫിക്ഷനുകളോടായിരുന്നു ഇഷ്ടം. തിരുവന്തപുരത്തെ പബ്ലിക് ലൈബ്രറിയില്&#x200d; അംഗത്വം എടുത്തതോടെയാണ് ആഴത്തിലുള്ള വായനയിലേക്ക് കടക്കുന്നത്. സിവില്&#x200d; സര്&#x200d;വീസില്&#x200d; എത്തിയതിനു ശേഷമാണു നോണ്&#x200d; ഫിക്ഷന്&#x200d; വായിച്ചു തുടങ്ങിയത്. ഖലീല്&#x200d; ജിബ്രാനും ജലാലുദ്ദീന്&#x200d; റൂമിയുമാണ് ഇഷ്ട എഴുത്തുകാര്&#x200d;. ജിബ്രാന്റെ പ്രവാചകന്&#x200d; എന്ന പുസ്തകം ജീവിതത്തിന്റെ ഓരോ ഘട്ടത്തിലും സ്വാധീനിച്ചു കൊണ്ടിരുന്നു. പത്തു വര്&#x200d;ഷം മുന്&#x200d;പ് ഞാന്&#x200d; മനസിലാക്കിയ അര്&#x200d;ത്ഥമല്ല ഇപ്പോള്&#x200d; അതിലെ ഓരോ വരികള്&#x200d;ക്കും. നമ്മള്&#x200d; വളരുന്നത് പോലെ പുസ്തകങ്ങളും വളരും എന്നതാണ് ജിബ്രാന്&#x200d;, റൂമി, നെരൂദ തുടങ്ങിയവരുടെ മിസ്റ്റിക് കൃതികളുടെ പ്രധാന സവിശേഷതയായി തോന്നിയത്. മലയാളത്തില്&#x200d; എം.ടി യെയും വൈലോപ്പിള്ളിയെയും ഇഷ്ടമാണ്. അരുന്ധതി റോയിയുടെ എഴുത്തിന് മാസ്മരിക ശക്തിയുണ്ട്. കഥയും കവിതയും നോവലും വായിക്കാറുണ്ട്.</p>
<p>&#8216;ഹരിത ടിപ്‌സ്&#8217;</p>
<p>യു.പി.എസ്.സി വിജ്ഞാപനം വരുന്നതിനും ആറു മാസം മുമ്പ് തയ്യാറെടുപ്പുകള്&#x200d; ആരംഭിക്കണം.<br />
പ്രിലിംസും മെയിന്&#x200d;സും ഒന്നിച്ചു പഠിക്കണം.<br />
മൂന്ന് മാസത്തിനുള്ളില്&#x200d; ഓരോരുത്തര്&#x200d;ക്കും അനുയോജ്യമായ പഠന സമയം തിരിച്ചറിയാന്&#x200d; കഴിയണം.<br />
പഠിക്കാന്&#x200d; താല്പര്യമുള്ള സമയത്ത് പ്രയാസമുള്ള വിഷയങ്ങള്&#x200d; പഠിക്കണം.<br />
പഠനത്തില്&#x200d; മടുപ്പ് വരുമ്പോള്&#x200d; ഇഷ്ട വിഷയത്തിലേക്ക് മാറണം.<br />
ഇന്റര്&#x200d;വ്യൂ മുന്നില്&#x200d; കണ്ട് ഗ്രൂപ്പ് സ്റ്റഡിയും ശീലിക്കണം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1haritha-v-the-first-malayali-woman-to-secure-first-rank-in-the-civil-service-examination-kumar-ias.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ബി.ബി.സിക്ക് പൂര്&#x200d;ണ പിന്തുണയുമായി ബ്രിട്ടീഷ് ഭരണകൂടം</title>
		<link>https://www.chandrikadaily.com/bbc-sunak.html</link>
					<comments>https://www.chandrikadaily.com/bbc-sunak.html#respond</comments>
		
		<dc:creator><![CDATA[Chandrika Web]]></dc:creator>
		<pubDate>Thu, 23 Feb 2023 05:22:32 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[Interviews]]></category>
		<category><![CDATA[main stories]]></category>
		<category><![CDATA[News]]></category>
		<category><![CDATA[bbc]]></category>
		<category><![CDATA[britain]]></category>
		<category><![CDATA[sunak]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=239467</guid>

					<description><![CDATA[ബി.ബി.സിയുടെ ഇന്ത്യയിലെ ഓഫീസുകളില്&#x200d; നടന്ന റെയ്ഡില്&#x200d; പ്രസ്താവന നടത്തുന്നതില്&#x200d; സര്&#x200d;ക്കാര്&#x200d; പരായപ്പെട്ടെന്ന് ആരോപിച്ച് നോര്&#x200d;ത്തേണ്&#x200d; അയര്&#x200d;ലന്റില്&#x200d; നിന്നുള്ള എം.പി ജിം ഷാനോണ്&#x200d; ആണ് വിഷയം പൊതുസഭയില്&#x200d; ഉന്നയിച്ചത്.]]></description>
										<content:encoded><![CDATA[<p>പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ ഡോക്യുമെന്ററി വിവാദത്തിലും ഡല്&#x200d;ഹി, മുംബൈ ഓഫീസുകളിലെ ആദായ നികുതി വകുപ്പിന്റെ റെയ്ഡിലും ബി.ബി.സിക്ക് പൂര്&#x200d;ണ പിന്തുണയുമായി ബ്രിട്ടീഷ് ഭരണകൂടം. ബ്രിട്ടീഷ് പൊതുസഭയില്&#x200d; അംഗങ്ങളുടെ ചോദ്യത്തിന് മറുപടി പറയവെ, വിദേശകാര്യ കോമണ്&#x200d;വെല്&#x200d;ത്ത് ആന്റ് ഡവലപ്‌മെന്റ് വകുപ്പ് ജൂനിയര്&#x200d; മന്ത്രി ഡേവിഡ് റുട്ട്‌ലി ആണ് സര്&#x200d;ക്കാര്&#x200d; നിലപാട് വ്യക്തമാക്കിയത്. ഡോക്യുമെന്ററി വിവാദം ഉയര്&#x200d;ന്ന ഘട്ടത്തില്&#x200d; പ്രതികരിക്കാതെ മാറിനിന്ന ബ്രിട്ടീഷ് ഭരണകൂടം ബി.ബി.സി റെയ്ഡിനെതിരെ ആഗോള തലത്തില്&#x200d; തന്നെ പ്രതിഷേധം ഉയര്&#x200d;ന്നതോടെയാണ് ഉറച്ച നിലപാടുമായി രംഗത്തെത്തിയത്. ഇന്ത്യന്&#x200d; ആ ദായ നികുതി വകുപ്പ് ഉന്നയിച്ച ആരോപണങ്ങളെക്കുറിച്ച് അന്വേഷണം പുരോഗമിക്കുന്നതിനാല്&#x200d; ഇപ്പോള്&#x200d; പ്രതികരിക്കുന്നില്ലെന്ന് റുട്ട്‌ലി പറഞ്ഞു. എന്നാല്&#x200d; മാധ്യമ സ്വാതന്ത്ര്യവും സംസാര സ്വാതന്ത്ര്യവും ജനാധിപത്യത്തെ ശക്തിപ്പെടുത്താ ന്&#x200d; അനിവാര്യമാണ്. ഇന്ത്യയും ബ്രിട്ടനും തമ്മി ല്&#x200d; ആഴത്തിലുള്ള ബന്ധമുള്ളതിനാല്&#x200d; ഏതു വിഷയത്തിലും നിര്&#x200d;മ്മാണാത്മകമായ ചര്&#x200d;ച്ചകള്&#x200d; സാധ്യമാകും- റുട്ട്‌ലി പറഞ്ഞു.<br />
തുടര്&#x200d;ന്നാണ് എഡിറ്റോറിയല്&#x200d; സ്വാതന്ത്ര്യത്തില്&#x200d; ഉള്&#x200d;പ്പെടെ ബി.ബി.സിയെ പൂര്&#x200d;ണമായി സംരക്ഷിക്കുമെന്ന് റുട്ട്‌ലി വ്യക്തമാക്കിയത്. &#8216;ഞങ്ങള്&#x200d; ബി. ബി.സിക്കൊപ്പം ഉറച്ചുനില്&#x200d;ക്കുന്നു. ബി.ബി.സിക്ക് ഫണ്ട് നല്&#x200d;കുന്നത് ഞങ്ങളാണ്. ബി. ബി.സി ലോകത്തിനു നല്&#x200d;കുന്ന സംഭാവന നിര്&#x200d;ണായകമാണെന്നാണ് ഞങ്ങളുടെ വിലയിരുത്തല്&#x200d;. ബി.ബി. സിക്ക് പൂര്&#x200d;ണമായ എഡിറ്റോറിയല്&#x200d; സ്വാതന്ത്ര്യം വേണമെന്നു തന്നെയാണ് ഞങ്ങളുടെ നിലപാട്&#8217; &#8211; റുട്ട്‌ലി പറഞ്ഞു.<br />
ബി.ബി.സി ഞങ്ങളെ(ഗവണ്&#x200d;മെന്റിനെ) വിമര്&#x200d;ശിക്കുന്നുണ്ട്. ലേബര്&#x200d; പാര്&#x200d;ട്ടിയെ(പ്രതിപക്ഷം) വിമര്&#x200d;ശിക്കുന്നുണ്ട്. സ്വാതന്ത്ര്യം പരമപ്രധാനമാണെന്ന വിശ്വാസം ഉള്ളതുകൊണ്ടാണിത്. സ്വാതന്ത്ര്യം തന്നെയാണ് പ്രധാനം. ഇക്കാര്യം ലോകമെമ്പാടുമുള്ള നമ്മുടെ സുഹൃത് രാഷ്ട്രങ്ങളെ, പ്രത്യേകിച്ച് ഇന്ത്യയെ ബോധ്യപ്പെടുത്താന്&#x200d; കഴിയുമെന്നു തന്നെയാണ് കരുതുന്നത് &#8211; അദ്ദേഹം കൂട്ടിച്ചേര്&#x200d;ത്തു.<br />
ബി.ബി.സിയുടെ പ്രവര്&#x200d;ത്തനങ്ങള്&#x200d;ക്ക് ബ്രിട്ടീഷ് സര്&#x200d;ക്കാറിനു കീഴിലെ എഫ്.സി.ഡി.ഒ വകുപ്പാണ് ഫണ്ട് നല്&#x200d;കുന്നതെന്ന പറഞ്ഞ മന്ത്രി, നാല് ഇന്ത്യന്&#x200d; ഭാഷകളില്&#x200d; (ഗുജറാത്തി, മറാത്തി, പഞ്ചാബി, തെലുഗ്) ഉള്&#x200d;പ്പെടെ 12 ഭാഷകളില്&#x200d; ലോകത്ത് പ്രക്ഷേപണം നടത്തുന്നുണ്ടെന്നും വിശദീകരിച്ചു. ബി.ബി.സിയുടെ ഇന്ത്യയിലെ ഓഫീസുകളില്&#x200d; നടന്ന റെയ്ഡില്&#x200d; പ്രസ്താവന നടത്തുന്നതില്&#x200d; സര്&#x200d;ക്കാര്&#x200d; പരായപ്പെട്ടെന്ന് ആരോപിച്ച് നോര്&#x200d;ത്തേണ്&#x200d; അയര്&#x200d;ലന്റില്&#x200d; നിന്നുള്ള എം.പി ജിം ഷാനോണ്&#x200d; ആണ് വിഷയം പൊതുസഭയില്&#x200d; ഉന്നയിച്ചത്.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/bbc-sunak.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പോളണ്ടിനെക്കുറിച്ച് ഇനി മിണ്ടാം! 3000 മലയാളികളാണ് പോളണ്ടിലിപ്പോള്&#x200d;- ചന്ദ്രമോഹന്&#x200d; നല്ലൂര്&#x200d; ചന്ദ്രിക ഓണ്&#x200d;ലൈനിനോട്</title>
		<link>https://www.chandrikadaily.com/1poland-indian-interview-malayali.html</link>
					<comments>https://www.chandrikadaily.com/1poland-indian-interview-malayali.html#respond</comments>
		
		<dc:creator><![CDATA[Chandrika Web]]></dc:creator>
		<pubDate>Thu, 02 Feb 2023 07:36:57 +0000</pubDate>
				<category><![CDATA[Career]]></category>
		<category><![CDATA[Interviews]]></category>
		<category><![CDATA[News]]></category>
		<category><![CDATA[world]]></category>
		<category><![CDATA[CHANDRMOHAN]]></category>
		<category><![CDATA[India]]></category>
		<category><![CDATA[palakkad]]></category>
		<category><![CDATA[poland]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=235640</guid>

					<description><![CDATA[വളരുന്ന രാഷ്ട്രമെന്ന നിലക്ക് അവിടെ നല്ല തൊഴിലവസരമുണ്ട്. ഏഷ്യക്കാരെയല്ലാതെ അതിന് കിട്ടില്ലല്ലോ. മെഡിക്കല്&#x200d; കോഴ്‌സിനായും മറ്റും നിരവധി പേര്&#x200d; ഇപ്പോള്&#x200d; പോളണ്ടിലെത്തുന്നുണ്ട.്]]></description>
										<content:encoded><![CDATA[<p><strong> <img loading="lazy" class="alignnone size-full wp-image-235649" src="https://www.chandrikadaily.com/wp-content/uploads/2023/02/JA-1.jpg" alt="" width="144" height="182" /></strong></p>
<p><strong>അഭിമുഖം/ കെ.പി ജലീല്&#x200d;</strong></p>
<p><em> <strong> &#8216;പോളണ്ടിനെക്കുറിച്ച് ഇനി ഒരക്ഷരം മിണ്ടിപ്പോകരുത്&#8221; </strong></em></p>
<p>സന്ദേശം സിനിമയിലെ ശ്രീനിവാസന്&#x200d; ഡയലോഗ് ഇനി മറക്കാം. പോളണ്ടിനെക്കുറിച്ച് ഇനി മിണ്ടാം. 3000 ത്തലധികം മലയാളികളാണ് പോളണ്ടിലിപ്പോഴുള്ളത്. കേരളത്തിലെ അനധികൃതനിയമനങ്ങളും തൊഴിലില്ലായ്മയും കാരണം നിരവധി യുവാക്കളാണ് ദിനംപ്രതിയെന്നോണം ഈ യൂറോപ്യന്&#x200d; രാജ്യത്തേക്ക് വെച്ചുപിടിക്കുന്നത്. യൂറോപ്പില്&#x200d; തൊഴില്&#x200d;സാധ്യതയേറെയുള്ള രാജ്യങ്ങളിലൊന്നാണ ്‌പോളണ്ട്. യുക്രൈയിന്റെ അയല്&#x200d;രാജ്യമായതിനാല്&#x200d; നിരവധി മലയാളികളാണ് ഇപ്പോള്&#x200d; യുദ്ധത്തിന്റെ കെടുതിയില്&#x200d;നിന്ന ്‌രക്ഷപ്പെടാനായി പോളണ്ടിലെത്തിയിരിക്കുന്നത്. പഴയ കമ്യൂണിസ്റ്റ് ഭരണകൂടത്തിന്&#x200d;രെ ദുശ്ശാഠ്യങ്ങളോ ദാരിദ്ര്യമോ ഒന്നുമില്ലാത്ത ജനാധിപത്യത്തിന്റെ ഉച്ഛ്വാസവായു ആവോളം അനുഭവിക്കുകയാണ് പോളണ്ടിപ്പോള്&#x200d;. പാര്&#x200d;ലമെന്ററി ജനാധിപത്യവ്യവസ്ഥയുള്ള പോളണ്ടില്&#x200d; 3.8 കോടിയാണ ്ജനസംഖ്യ. 16 സംസ്ഥാനങ്ങള്&#x200d;. അതേക്കുറിച്ച് മലയാളിയായ ചന്ദ്രമോഹന്&#x200d; നല്ലൂര്&#x200d; &#8216;ചന്ദ്രിക ഓണ്&#x200d;ലൈനി&#8217; നോട് സംസാരിക്കുന്നു.പാലക്കാട് മലമ്പുഴ മാട്ടുമന്ത സ്വദേശി മുപ്പത്തെട്ടുകാരനായ ചന്ദ്രമോഹന്&#x200d; കഴിഞ്ഞ 17 വര്&#x200d;ഷമായി പോളണ്ടിലാണ്.</p>
<p><em>?ഈയിടെയായി പോളണ്ടിലേക്ക് നിരവധി മലയാളികള്&#x200d; കുടിയേറുന്നുണ്ടല്ലോ. എന്താണ് ഇതിന് കാരണം</em><br />
= വന്&#x200d; തൊഴില്&#x200d; സാധ്യതയാണ് അവിടെയുള്ളത്. യുക്രെയിനില്&#x200d;നിന്നുള്ളയുവാക്കള്&#x200d;ക്ക് പോളണ്ടിലേക്ക് വരാന്&#x200d; തടസ്സമുള്ളതുകൊണ്ട് നിരവധി വിദേശികള്&#x200d; ഇപ്പോള്&#x200d; പോളണ്ടിലെത്തുന്നുണ്ട്. പ്രധാനമായും മലയാളികളാണതില്&#x200d;. തൊഴിലിനും വിദ്യാഭ്യാസത്തിനുമായാണ് അവരിവിടെ എത്തുന്നത്. ഫാക്ടറികളിലും ഐ,ടി രംഗത്തുമെല്ലാം നല്ല സാധ്യതയാണ് പോളണ്ടിലുള്ളത്. ഖത്തര്&#x200d; ലോകകപ്പ് നിര്&#x200d;മാണകാലത്തെ തൊഴിലാളികളില്&#x200d; മിക്കവാറും ഇപ്പോള്&#x200d; പോളണ്ടിലെത്തുകയാണ്.</p>
<p><em>? അടുത്തിടെ അവിടെ രണ്ട് മലയാളികള്&#x200d; കൊല്ലപ്പെടുകയുണ്ടായി. എന്താണ ്കാരണം.</em></p>
<p>= മലയാളികളോട് മാത്രമല്ല, ഇന്ത്യക്കാരോടും ഏഷ്യക്കാരോട് മൊത്തത്തിലും പൊതുവെ യൂറോപ്പുകാര്&#x200d;ക്ക് പ്രത്യേകവിരോധമുണ്ട്. അതിന് ഒരുകാരണം നിറമാണ്. മറ്റൊന്ന് ഇവര്&#x200d; മുസ്‌ലിംകളാണെന്ന തെറ്റിദ്ധാരണയും. ഇസ്‌ലാമികഭീതി വന്&#x200d;തോതില്&#x200d; നിലനില്&#x200d;ക്കുകയാണല്ലോ ഇന്നും യൂറോപ്പില്&#x200d;. അതാണ് കൊലപാതകത്തിന് കാരണമെന്ന ്തീര്&#x200d;ത്ത് പറയാനാവില്ലെങ്കിലും ഈയൊരു ഘടകം ഉണ്ട്.</p>
<p><img loading="lazy" class="alignnone size-medium wp-image-235643" src="https://www.chandrikadaily.com/wp-content/uploads/2023/02/IMG-20230202-WA0051-181x300.jpg" alt="" width="181" height="300" srcset="https://www.chandrikadaily.com/wp-content/uploads/2023/02/IMG-20230202-WA0051-181x300.jpg 181w, https://www.chandrikadaily.com/wp-content/uploads/2023/02/IMG-20230202-WA0051.jpg 444w" sizes="(max-width: 181px) 100vw, 181px" /></p>
<p><em>?</em><em>അത് തൊഴില്&#x200d;സാധ്യതകള്&#x200d; കുറക്കില്ലേ.</em></p>
<p>= ഇല്ല. വളരുന്ന രാഷ്ട്രമെന്ന നിലക്ക് അവിടെ നല്ല തൊഴിലവസരമുണ്ട്. ഏഷ്യക്കാരെയല്ലാതെ അതിന് കിട്ടില്ലല്ലോ. മെഡിക്കല്&#x200d; കോഴ്‌സിനായും മറ്റും നിരവധി പേര്&#x200d; ഇപ്പോള്&#x200d; പോളണ്ടിലെത്തുന്നുണ്ട.് യുക്രൈന്&#x200d;-റഷ്യയുദ്ധം യുക്രെയിനെ തരിപ്പണമാക്കുകയാണ്.</p>
<p><em>? യുക്രെയിന്റെ നാശനഷ്ടം എത്രത്തോളമാണ്.</em></p>
<p>= യുക്രെയിനിന്റെ 25 ശതമാനമായ ഡോണ്&#x200d;ബാസ് മേഖല റഷ്യ ഇതിനകം കൈയിലാക്കിക്കഴിഞ്ഞു. ഇനിയുളളത് യുക്രെയിന്റെ സാമ്പത്തികാവസ്ഥ തകര്&#x200d;ക്കലാണ്. അതല്ലാതെ വലിയ ലക്ഷ്യമൊന്നും റഷ്യക്കില്ല.</p>
<p><img loading="lazy" class="alignnone size-medium wp-image-235644" src="https://www.chandrikadaily.com/wp-content/uploads/2023/02/Untitled-6-copy-1-300x201.jpg" alt="" width="300" height="201" srcset="https://www.chandrikadaily.com/wp-content/uploads/2023/02/Untitled-6-copy-1-300x201.jpg 300w, https://www.chandrikadaily.com/wp-content/uploads/2023/02/Untitled-6-copy-1-1024x685.jpg 1024w, https://www.chandrikadaily.com/wp-content/uploads/2023/02/Untitled-6-copy-1-768x514.jpg 768w, https://www.chandrikadaily.com/wp-content/uploads/2023/02/Untitled-6-copy-1-1536x1028.jpg 1536w, https://www.chandrikadaily.com/wp-content/uploads/2023/02/Untitled-6-copy-1.jpg 2048w" sizes="(max-width: 300px) 100vw, 300px" /></p>
<p>യുദ്ധാരംഭംകാലത്ത് മലയാളികളെയും ഇന്ത്യക്കാരെ മൊത്തത്തിലും രക്ഷപ്പെടുത്തിയതില്&#x200d; ചന്ദ്രമോഹനും വലിയ പങ്കുണ്ട്. അതിര്&#x200d;ത്തിയില്&#x200d; ദിവസങ്ങളോളം ഉറക്കമൊഴിച്ചും ഭക്ഷണം ഉപേക്ഷിച്ചും മറ്റുമാണ് മലയാളികളെയടക്കം രക്ഷപ്പെടുത്തിയത്. മലയാളിയായ അംബാസഡറും വലിയ സഹായകമായി. ഇന്ത്യക്കാരെ ഒഴിപ്പിക്കുന്ന ഓപ്പറേഷന്&#x200d; ഗംഗയുടെ വിജയം ഇവരെപ്പോലുള്ള മലയാളികളുടെ അധ്വാനം കൊണ്ടുകൂടിയാണ്. കെ.പി.സി സി പ്രസിഡന്റ് കെ.സുധാകരന്റെ ഓഫീസില്&#x200d;നിന്ന ്‌വിളിച്ചിരുന്നു. കേരളസര്&#x200d;ക്കാരിനുവേണ്ടി വേണുരാജാമണി വിളിച്ചിരുന്നു-ചന്ദ്രമോഹന്&#x200d; പറഞ്ഞു. പ്രധാനമന്ത്രിയുമായി ആ സമയം ഗൂഗിള്&#x200d; മീറ്റില്&#x200d; സംസാരിച്ചു. യുദ്ധസമയത്ത് ഇന്ത്യയില്&#x200d;നിന്നെത്തിയ 5 കണ്ടെയ്‌നര്&#x200d; ചരക്കുകപ്പലിലെ അരി കേടുവരുന്ന അവസ്ഥയില്&#x200d; നഷ്ടപ്പെടാതെ അതിനെ ബിയര്&#x200d;ഫാക്ടറികള്&#x200d;ക്ക് എത്തിച്ചുകൊടുത്ത് സ്വന്തമായ &#8216;മലയാളി &#8216;ബ്രാന്&#x200d;ഡ് ബിയറുണ്ടാക്കിച്ച കഥയും ഈ മലയാളിക്കുണ്ട്. &#8216;കാലിക്കൂത്ത് &#8216; (കോഴിക്കോട് )എന്ന പേരിലും പോളണ്ടിലും ബിയറുണ്ടിവിടെ. മദ്യം സുലഭമായി ഉപയോഗിക്കുന്ന നാടാണെങ്കിലും കുടിച്ചുകൂത്താടുന്ന അവസ്ഥ പോളണ്ടിലെവിടെയുമില്ലെന്ന് അദ്ദേഹം പറഞ്ഞു.</p>
<p>ചന്ദ്രമോഹന്റെ ഭാര്യ പോളണ്ടുകാരിയാണ്. 2005ല്&#x200d; സ്‌പെയിനില്&#x200d; പഠനത്തിനായി ചെന്ന ശേഷം തൊഴിലിന്റെഭാഗമായി 2010ല്&#x200d; പോളണ്ടിലെത്തുകയായിരുന്നു ഈയുവാവ്. അവിടെ വ്യവസായസംരംഭകര്&#x200d;ക്കുള്ള കണ്&#x200d;സള്&#x200d;ട്ടന്&#x200d;സി സ്ഥാപനം നടത്തുകയാണ് ഈ വിഷയത്തില്&#x200d; ബിരുദമുള്ള ഈ പാലക്കാട്ടുകാരന്&#x200d;. പൊളിറ്റിക്കല്&#x200d; സയന്&#x200d;സിലും ബിരുദധാരിയാണ്. പ്രവാസിദിവസിന്റെ ഭാഗമായി ഒരാഴ്ചത്തേക്ക് നാട്ടിലെത്തിയതാണ് ചന്ദ്രമോഹന്&#x200d;.</p>
<p>ഇന്ത്യയിലെ മുസ്‌ലിം വിരുദ്ധതയും മതഭ്രാന്തുമെല്ലാം തങ്ങള്&#x200d; മലയാളികള്&#x200d;ക്കാകെ നാണക്കേടുണ്ടാക്കുന്നതാണെന്ന് ചന്ദ്രമോഹന്&#x200d; പറഞ്ഞു. അന്നവഹ് മാനൂക്കാണ് ഭാര്യ. രണ്ടുമക്കള്&#x200d;: എട്ടുവസ്സുകാരി മായയും മൂന്നുവയസ്സുകാരി ജൂലിയയും. ഇരുവരും പോളണ്ടില്&#x200d; പഠിക്കുന്നു. മന:ശാസ്ത്രത്തില്&#x200d; ഡോക്ടറേറ്റുള്ള അന്ന ഓട്ടിസം ബാധിച്ച കുട്ടികളെ പരിചരിക്കുന്ന സ്ഥാപനത്തിലാണിപ്പോള്&#x200d; ജോലിചെയ്യുന്നത്.<br />
പത്രപ്രവര്&#x200d;ത്തകനായ ചന്ദ്രപാലന്റെയും ശൈലജയുടെയും രണ്ടുആണ്&#x200d;മക്കളില്&#x200d; മൂത്തയാളാണ് ചന്ദ്രമോഹന്&#x200d;. രണ്ടാമത്തെ മകന്&#x200d; ചന്ദ്രപ്രസാദ് .ഭാര്യ പൂനെ സ്വദേശി ശ്രദ്ധ സള്&#x200d;ക്കാര്&#x200d;ക്കര്&#x200d;. മൊത്തത്തില്&#x200d; വിദേശമയമാണ് നല്ലൂര്&#x200d; വീട്.</p>
<p><img loading="lazy" class="alignnone size-medium wp-image-235645" src="https://www.chandrikadaily.com/wp-content/uploads/2023/02/Untitled-2-copy-5-251x300.jpg" alt="" width="251" height="300" srcset="https://www.chandrikadaily.com/wp-content/uploads/2023/02/Untitled-2-copy-5-251x300.jpg 251w, https://www.chandrikadaily.com/wp-content/uploads/2023/02/Untitled-2-copy-5-858x1024.jpg 858w, https://www.chandrikadaily.com/wp-content/uploads/2023/02/Untitled-2-copy-5-768x917.jpg 768w, https://www.chandrikadaily.com/wp-content/uploads/2023/02/Untitled-2-copy-5.jpg 1080w" sizes="(max-width: 251px) 100vw, 251px" /></p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1poland-indian-interview-malayali.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വനിത കൗണ്&#x200d;സിലര്&#x200d; നിയമനം</title>
		<link>https://www.chandrikadaily.com/news-palakkad-kerala-job-vaccancy.html</link>
					<comments>https://www.chandrikadaily.com/news-palakkad-kerala-job-vaccancy.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Sat, 03 Dec 2022 13:04:05 +0000</pubDate>
				<category><![CDATA[Interviews]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Social]]></category>
		<category><![CDATA[career chandrika]]></category>
		<category><![CDATA[palakkad]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=225000</guid>

					<description><![CDATA[പാലക്കാട്: ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട സ്‌കൂളുകളില്&#x200d; നടപ്പാക്കുന്ന സൈക്കോസോഷ്യല്&#x200d; സര്&#x200d;വീസ് പദ്ധതിയിലേക്ക് കരാര്&#x200d; അടിസ്ഥാനത്തില്&#x200d; വനിത കൗണ്&#x200d;സിലര്&#x200d; നിയമനം നടത്തുന്നു]]></description>
										<content:encoded><![CDATA[<p>പാലക്കാട്: ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട സ്‌കൂളുകളില്&#x200d; നടപ്പാക്കുന്ന സൈക്കോസോഷ്യല്&#x200d; സര്&#x200d;വീസ് പദ്ധതിയിലേക്ക് കരാര്&#x200d; അടിസ്ഥാനത്തില്&#x200d; വനിത കൗണ്&#x200d;സിലര്&#x200d; നിയമനം നടത്തുന്നു.മെഡിക്കല്&#x200d; ആന്&#x200d;ഡ് സൈക്യാട്രിക് സോഷ്യല്&#x200d; വര്&#x200d;ക്കില്&#x200d; എം.എസ്.ഡബ്ല്യൂ, എം.എ/എം.എസ്.സി ഫിലോസഫി, അപ്ലൈഡ് സൈക്കോളജിയില്&#x200d; എം.എ/എം.എസ്.സി ബിരുദം എന്നിവയാണ് യോഗ്യത.</p>
<p>\കൗണ്&#x200d;സിലിങ് രംഗത്ത് ആറുമാസത്തില്&#x200d; കുറയാത്ത പ്രവര്&#x200d;ത്തി പരിചയം ഉണ്ടായിരിക്കണം. അപേക്ഷയോടൊപ്പം ബയോഡാറ്റയും വിദ്യാഭ്യാസ യോഗ്യത, ജനനതീയതി, പ്രവര്&#x200d;ത്തിപരിചയം, നേറ്റിവിറ്റി/സ്ഥിരതാമസം തെളിയിക്കുന്ന സര്&#x200d;ട്ടിഫിക്കറ്റ് എന്നിവ തെളിയിക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ രേഖകള്&#x200d; സഹിതം ഡിസംബര്&#x200d; 17 ന് വൈകിട്ട് അഞ്ചിനകം പാലക്കാട് സിവില്&#x200d; സ്റ്റേഷനില്&#x200d; പ്രവര്&#x200d;ത്തിക്കുന്ന ജില്ലാ വനിതാ ശിശുവികസന ഓഫീസില്&#x200d; നല്&#x200d;കണമെന്ന് ജില്ലാ വനിതാ ശിശുവികസന ഓഫീസര്&#x200d; അറിയിച്ചു.</p>
<p>ഫോണ്&#x200d;: 0491 2911098.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/news-palakkad-kerala-job-vaccancy.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ചിന്തന്&#x200d; ശിബിരത്തിന്റേത്  വലിയ രാഷ്ട്രീയ ലക്ഷ്യം</title>
		<link>https://www.chandrikadaily.com/chintan-shibiram-has-a-big-political-goal-interview-with-umman-chandy.html</link>
					<comments>https://www.chandrikadaily.com/chintan-shibiram-has-a-big-political-goal-interview-with-umman-chandy.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Fri, 29 Jul 2022 11:41:09 +0000</pubDate>
				<category><![CDATA[columns]]></category>
		<category><![CDATA[Features]]></category>
		<category><![CDATA[Indepth]]></category>
		<category><![CDATA[Interviews]]></category>
		<category><![CDATA[News]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=215647</guid>

					<description><![CDATA[ചിന്തന്&#x200d; ശിബിരം കേവലമൊരു ക്യാമ്പ് ആയിരുന്നില്ല. അത് കോണ്&#x200d;ഗ്രസിന് പുതിയ പ്രതീക്ഷകള്&#x200d; നല്&#x200d;കുന്നതായി വിലയിരുത്തപ്പെടുന്നു. കോണ്&#x200d;ഗ്രസിന്റെ സംഘടനാസംവിധാനം കൂടുതല്&#x200d; ശക്തിപ്പെടുത്തുന്നതിനൊപ്പം പാര്&#x200d;ട്ടിയുടെ ചരിത്രത്തിന് പിന്തുടര്&#x200d;ച്ച തേടുകയുമാണിത്. ചിന്തന്&#x200d; ശിബിരത്തിന് നേതൃത്വം നല്&#x200d;കിയവരില്&#x200d; പ്രമുഖനായ മുന്&#x200d;മുഖ്യമന്ത്രി ഉമ്മന്&#x200d;ചാണ്ടി നിലപാടുകള്&#x200d; ചന്ദ്രികയുമായി പങ്കുവെക്കുന്നു.]]></description>
										<content:encoded><![CDATA[<p><strong>ഉമ്മന്&#x200d;ചാണ്ടി/ ഫിര്&#x200d;ദൗസ് കായല്&#x200d;പ്പുറം</strong></p>
<p>ചിന്തന്&#x200d; ശിബിരം കേവലമൊരു ക്യാമ്പ് ആയിരുന്നില്ല. അത് കോണ്&#x200d;ഗ്രസിന് പുതിയ പ്രതീക്ഷകള്&#x200d; നല്&#x200d;കുന്നതായി വിലയിരുത്തപ്പെടുന്നു. കോണ്&#x200d;ഗ്രസിന്റെ സംഘടനാസംവിധാനം കൂടുതല്&#x200d; ശക്തിപ്പെടുത്തുന്നതിനൊപ്പം പാര്&#x200d;ട്ടിയുടെ ചരിത്രത്തിന് പിന്തുടര്&#x200d;ച്ച തേടുകയുമാണിത്. ചിന്തന്&#x200d; ശിബിരത്തിന് നേതൃത്വം നല്&#x200d;കിയവരില്&#x200d; പ്രമുഖനായ മുന്&#x200d;മുഖ്യമന്ത്രി ഉമ്മന്&#x200d;ചാണ്ടി നിലപാടുകള്&#x200d; ചന്ദ്രികയുമായി പങ്കുവെക്കുന്നു.</p>
<p><strong>? ചിന്തന്&#x200d; ശിബിരം സി.പി.എം വിരുദ്ധ സമ്മേളനം എന്നാണ് ഇടതുനേതാക്കള്&#x200d; ആരോപിക്കുന്നത്. എന്താണ് ശിബിരം മുന്നോട്ടുവെക്കുന്ന രാഷ്ട്രീയം</strong></p>
<p>കോണ്&#x200d;ഗ്രസിന്റെ നയങ്ങളും പരിപാടികളും തീരുമാനിക്കുന്നതിനും അത് എങ്ങനെയെല്ലാം നടപ്പിലാക്കണമെന്നും മറ്റുമുള്ള ചര്&#x200d;ച്ചകളാണ് ചിന്തന്&#x200d; ശിബിരത്തില്&#x200d; നടന്നത്. അത് സി.പി.എമ്മിനെന്നല്ല, ഒരു പാര്&#x200d;ട്ടിക്കും എതിരെയായിരുന്നില്ല. കോണ്&#x200d;ഗ്രസ് നേതാക്കള്&#x200d;ക്കും പാര്&#x200d;ട്ടി ഘടകങ്ങള്&#x200d;ക്കും ചില ഉത്തരവാദിത്തങ്ങള്&#x200d; നല്&#x200d;കിയിട്ടുണ്ട്. അത് സമയക്രമമനുസരിച്ച് ചെയ്യണമെന്നാണ് നിര്&#x200d;ദേശിച്ചിട്ടുള്ളത്. രാജ്യവും കേരളവും വലിയ പ്രതിസന്ധികളിലൂടെയാണ് കടന്നുപോകുന്നത്. കോണ്&#x200d;ഗ്രസ് എപ്പോഴും സമാധാനപരമായ രാഷ്ട്രീയത്തെയാണ് ഉയര്&#x200d;ത്തിക്കാട്ടുന്നത്. ചിന്തന്&#x200d; ശിബിരത്തിന്റെ രാഷ്ട്രീയലക്ഷ്യം വളരെ വലുതാണ്. അത് പാര്&#x200d;ട്ടി പ്രവര്&#x200d;ത്തകര്&#x200d;ക്ക് ബോധ്യമായിട്ടുണ്ട്.</p>
<p><strong>? അത്തരമൊരു ചര്&#x200d;ച്ച വന്നതുതന്നെ മുന്നണി വിപുലീകരിക്കും എന്ന ചിന്തന്&#x200d; ശിബിരത്തിലെ തീരുമാനമാണ്. യു.ഡി.എഫിലേക്ക് വരാന്&#x200d; ഏതെങ്കിലും പാര്&#x200d;ട്ടികള്&#x200d; സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ടോ</strong></p>
<p>ഞങ്ങള്&#x200d; ആരെയും യു.ഡി.എഫിലേക്ക് ക്ഷണിച്ചിട്ടില്ല. ആരും ഇങ്ങോട്ട് വരുമെന്ന് പറഞ്ഞിട്ടുമില്ല. പക്ഷേ, ഇടതുമുന്നണിയില്&#x200d;നിന്ന് ചില കക്ഷികള്&#x200d; യു.ഡി.എഫിലേക്ക് വരും. അത് ഏത് പാര്&#x200d;ട്ടിയാണെന്നോ, അവര്&#x200d; എപ്പോള്&#x200d; വരുമെന്നോ ഇപ്പോള്&#x200d; പറയാന്&#x200d; ആഗ്രഹിക്കുന്നില്ല. ഇടതുപക്ഷത്ത് നില്&#x200d;ക്കുന്നവരില്&#x200d; കോണ്&#x200d;ഗ്രസുമായി കൈകോര്&#x200d;ക്കാത്തവരായി ആരുമില്ല. അതുകൊണ്ടുതന്നെ കേരളത്തില്&#x200d; മുന്നണിമാറ്റം ഒരു പാതകമായി ആരും കാണുന്നില്ല. അവിടെ അസംതൃപ്തരുണ്ട്. അവര്&#x200d; വന്നാല്&#x200d; യു.ഡി.എഫ് സ്വീകരിക്കും. മുന്&#x200d;കാലങ്ങളിലും മുന്നണി സ്വീകരിച്ചിട്ടുള്ളത് ഈ നിലപാടാണ്. വര്&#x200d;ഗീയ ശക്തികളെ അടുപ്പിക്കില്ല. സമൂഹത്തില്&#x200d; ഭിന്നിപ്പുണ്ടാക്കുന്നവര്&#x200d;ക്കും യു.ഡി.എഫില്&#x200d; സ്ഥാനമുണ്ടാവില്ല. ദേശീയതലത്തില്&#x200d; ശക്തിപ്രാപിക്കുന്ന മതേതര ജനാധിപത്യ ശക്തികളുടെ കൂട്ടായ്മ സ്വാഭാവികമായും കേരളത്തിലും പ്രതിഫലിക്കും.</p>
<p><strong>? കേരള കോണ്&#x200d;ഗ്രസ് മാണി വിഭാഗത്തെയാണോ ഉദ്ദേശിച്ചത്. റോഷി അഗസ്റ്റിന്&#x200d; പറഞ്ഞത് അവരെ യു.ഡി.എഫ് ചവിട്ടി പുറത്താക്കി എന്നാണ്. അത് ശരിയാണോ</strong></p>
<p>കേരള കോണ്&#x200d;ഗ്രസ് മാണി വിഭാഗത്തെ എന്നല്ല, ഒരു കക്ഷിയെയും യു.ഡി.എഫ് ചവിട്ടി പുറത്താക്കിയിട്ടില്ല. അത് യു.ഡി.എഫിന്റെ ശൈലിയല്ല. എല്ലാവരെയും ഉള്&#x200d;ക്കൊള്ളുന്നതാണ് യു.ഡി.എഫിന്റെ രീതി. കേരള കോണ്&#x200d;ഗ്രസ് മാണി വിഭാഗം ഒരു തീരുമാനമെടുത്ത് അപ്പുറത്തേക്ക് പോയതാണ്. അവരോടും യു.ഡി.എഫിന് വിദ്വേഷമില്ല. യു.ഡി.എഫിന്റെ വാതിലുകള്&#x200d; ആര്&#x200d;ക്കുമുന്നിലും അടച്ചിട്ടില്ല. മുന്നണിയില്&#x200d; ഇപ്പോഴുള്ള എല്ലാ കക്ഷികളും വളരെ ഐക്യത്തോടെയാണ് മുന്നോട്ടുപോകുന്നത്.</p>
<p><strong>? കെ.എം മാണിയോട് ഇടതുപക്ഷം, പ്രത്യേകിച്ച് സി.പി.എം ചെയ്തതെല്ലാം നമുക്കുമുന്നിലുള്ളപ്പോള്&#x200d; അദ്ദേഹത്തിന്റെ പാര്&#x200d;ട്ടി ഇടതുമുന്നണിയില്&#x200d; തുടരുകയാണ്. ജോസ് കെ മാണിയുടെ നിലപാട് ശരിയാണോ</strong></p>
<p>അതിന് മറുപടി പറയാന്&#x200d; ഞാനില്ല. അത് തീരുമാനിക്കേണ്ടത് അവരുടെ പാര്&#x200d;ട്ടിയാണ്. പക്ഷേ, കെ.എം മാണി ചെയ്യാത്ത കുറ്റത്തിന് ക്രൂശിക്കപ്പെട്ടയാളാണ്. എന്റെ ഇത്രകാലത്തെ പൊതുപ്രവര്&#x200d;ത്തനത്തില്&#x200d; ഇപ്പോഴും വേദനയുളവാക്കുന്നത് മാണിയില്&#x200d;നിന്ന് രാജി എഴുതിവാങ്ങേണ്ടിവന്ന സന്ദര്&#x200d;ഭമാണ്. അദ്ദേഹം ഒരു തെറ്റും ചെയ്തിട്ടില്ല. യു.ഡി.എഫിന്റെ സമയത്തെ അന്വേഷണ റിപ്പോര്&#x200d;ട്ട് എല്&#x200d;.ഡി.എഫ് വന്നശേഷവും പരിശോധിച്ചു. എല്ലാ തെളിവുകളും പരിശോധിച്ച ശേഷമാണ് അദ്ദേഹത്തെ കുറ്റവിമുക്തനാക്കിയത്. ഉദാഹരണത്തിന് പൊന്&#x200d;കുന്നത്തുനിന്നാണ് ഒരാള്&#x200d; മാണിക്ക് പണം കൊണ്ടുകൊടുത്തതെന്ന് മൊബൈല്&#x200d; ടവര്&#x200d; നോക്കി കണ്ടെത്തിയിരുന്നു. 55 മിനുട്ടുകൊണ്ട് പൊന്&#x200d;കുന്നത്തുനിന്ന് മാണിയുടെ വീട്ടില്&#x200d; പോയി മടങ്ങിയെത്തിയെന്നും വാദമുണ്ടായി. ഏറ്റവും വേഗത്തില്&#x200d; ബൈക്കും കാറും ഓടിക്കുന്ന പൊലീസുകാരെ ഉപയോഗിച്ച് ഇത്രയും ദൂരം സഞ്ചരിപ്പിച്ചു നോക്കി. ഒരിക്കലും ഈ സമയത്തിനകത്ത് പോയ്‌വരാന്&#x200d; കഴിയില്ലെന്ന് ഉറപ്പാക്കി. പണം കൊടുക്കുന്നത് കാര്&#x200d; ഡ്രൈവര്&#x200d; കണ്ടെന്നായിരുന്നു മറ്റൊരു മൊഴി. കാര്&#x200d; പാര്&#x200d;ക്ക് ചെയ്തിരുന്ന സ്ഥലത്തുനിന്നാല്&#x200d; പണം കൈമാറിയെന്ന് പറയപ്പെടുന്ന സ്ഥലം കാണാനാവില്ലെന്നും വ്യക്തമാക്കി. അത്രത്തോളം ചൂഴ്ന്ന് പരിശോധിച്ചിട്ടും ഒന്നും കണ്ടെത്താനായില്ല. ഒരു നിരപരാധിയെയാണ് അവര്&#x200d; ക്രൂരമായി ആക്ഷേപിച്ചത്.</p>
<p><strong>? അതിന്റെ തുടര്&#x200d;ച്ചയായിരുന്നല്ലോ നിയമസഭ അടിച്ചുതകര്&#x200d;ത്ത സംഭവം. മന്ത്രി ശിവന്&#x200d;കുട്ടി അടക്കമുള്ള പ്രതികള്&#x200d; സെപ്തംബര്&#x200d; 18ന് നേരിട്ട് ഹാജരാകണമെന്ന് കോടതി നിര്&#x200d;ദേശിച്ചിട്ടുണ്ട്</strong></p>
<p>അന്നത്തെ പ്രതിപക്ഷത്തിന്റെ ആവശ്യം കെ.എം മാണി ബജറ്റ് അവതരിപ്പിക്കരുതെന്ന് മാത്രമായിരുന്നു. #ോറില്&#x200d; ബഹളമുണ്ടാകുന്ന സമയത്തുപോലും മുഖ്യമന്ത്രി ബജറ്റ് അവതരിപ്പിക്കുന്നതില്&#x200d; കുഴപ്പമില്ലെന്ന് അവര്&#x200d; പറയുന്നുണ്ടായിരുന്നു. വളരെ നിര്&#x200d;ഭാഗ്യകരമായ സംഭവമായിരുന്നു അന്നത്തേത്. അതില്&#x200d; മാണിക്ക് വലിയ വിഷമമുണ്ടായിരുന്നു. അതുമായി ബന്ധപ്പെട്ട കേസ് അതിന്റെ വഴിക്ക് നടക്കട്ടെ.</p>
<p><strong>? കഴിഞ്ഞ രണ്ടു മൂന്ന് ദിവസങ്ങളായി ലോക്‌സഭയിലും രാജ്യസഭയിലും എം.പിമാരെ സസ്‌പെന്റ് ചെയ്യുകയാണ്. പ്രതിഷേധിച്ചാല്&#x200d; സസ്‌പെന്&#x200d;ഷന്&#x200d;. ഇ.ഡി വിഷയത്തില്&#x200d; പുറത്ത് പ്രതിഷേധിച്ച എം.പിമാരെ റോഡിലൂടെ വലിച്ചിഴച്ചാണ് അറസ്റ്റ് ചെയ്തത്. രാജ്യത്ത് ജനാധിപത്യം എങ്ങോട്ടാണ് പോകുന്നത്</strong></p>
<p>പ്രതിഷേധം ജനാധിപത്യത്തിന്റെ ഭാഗമാണ്. അതിനോട് അസഹിഷ്ണുത കാട്ടേണ്ടതില്ല. ജനപ്രതിനിധികളുടെ സ്വാതന്ത്ര്യം കയ്യേറുന്നു. എഴുത്തുകാരുടെയും സാംസ്‌കാരിക പ്രവര്&#x200d;ത്തകരുടെയും ആവിഷ്‌കാര സ്വാതന്ത്ര്യം തടയുന്നു. ഇതെല്ലാം രാജ്യത്തിന് നിരക്കാത്ത പ്രവര്&#x200d;ത്തനങ്ങളാണ്. ജവഹര്&#x200d;വാല്&#x200d; നെഹ്‌റുവിന്റെ കാലത്ത് പ്രതിപക്ഷത്തിന് വലിയ പ്രാധാന്യം നല്&#x200d;കിയിരുന്നു. അതെല്ലാം തിരിച്ചുകൊണ്ടുവരണം. അതിനുള്ള പോരാട്ടത്തിലാണ് കോണ്&#x200d;ഗ്രസ്. പ്രതാപനെയും രമ്യയെയുമൊക്കെ സസ്‌പെന്റ് ചെയ്തിരിക്കുകയാണ്. ഇതുകൊണ്ടൊന്നും കോണ്&#x200d;ഗ്രസ് തളരില്ല.</p>
<p><strong>? കേരളത്തിലെ പ്രതിപക്ഷം എത്രത്തോളം ശക്തമാണ്, പ്രത്യേകിച്ച് വി.ഡി സതീശന്റെ പ്രവര്&#x200d;ത്തനം, ശൈലി</strong></p>
<p>കേരളത്തിലേത് മികച്ച പ്രതിപക്ഷമാണ്. അടുത്ത കാലത്ത് പ്രതിപക്ഷം നിയസഭയിലും പുറത്തും ഉന്നയിച്ച വിഷയങ്ങളിലെല്ലാം വിജയമുണ്ടായി. വഖഫും ബഫര്&#x200d;സോണും ഉള്&#x200d;പെടെയുള്ളവ ഉദാഹരണം. വി.ഡി സതീശന്&#x200d; പ്രതിപക്ഷ നേതാവ് എന്ന നിലയില്&#x200d; മികച്ച പ്രവര്&#x200d;ത്തനമാണ് കാഴ്ചവെക്കുന്നത്. അദ്ദേഹം ഡിബേറ്റുകള്&#x200d; ഇഷ്ടപ്പെടുന്ന ആളാണ്. വിശദമായി പഠിച്ച് പറയുന്നതുകൊണ്ട് പല വിഷയങ്ങളിലും നല്ല നിലയിലുള്ള ചര്&#x200d;ച്ചകള്&#x200d; നടക്കുന്നു. സഭക്കുള്ളിലെ പ്രതിഷേധങ്ങളില്&#x200d; ഞങ്ങള്&#x200d;ക്ക് സി.പി.എമ്മിനെ പോലെ ഏതറ്റംവരെയും പോകാനാവില്ല. അത് ഞങ്ങളുടെ ശൈലിയല്ല. വെളിയിലിറങ്ങുകയോ മുദ്രാവാക്യം മുഴക്കുകയോ ചെയ്യുന്നതിനപ്പുറം അവരെ പോലെ കടുത്ത നിലപാട് ഞങ്ങള്&#x200d; സ്വീകരിക്കില്ല. സംസ്ഥാനത്ത് പ്രതിപക്ഷം അതിന്റെ ധര്&#x200d;മം ഒട്ടും വീഴ്ചയില്ലാതെ തന്നെ ചെയ്യുന്നുണ്ട്.</p>
<p><strong>? കേരളത്തിലെ ഒരു പത്രം നിരോധിക്കാന്&#x200d; കെ.ടി ജലീല്&#x200d; യു.എ.ഇ ഭരണാധികാരിക്ക് കത്തയച്ചത് വലിയ വിവാദമായി മാറിയിട്ടുണ്ട്. ജലീലിന്റെ നടപടിയെ എങ്ങനെ കാണുന്നു</strong></p>
<p>കെ.ടി ജലീല്&#x200d; ചെയ്തത് തെറ്റാണ്. അദ്ദേഹത്തിനുമേല്&#x200d; ഒരുപാട് ആരോപണങ്ങളുണ്ടല്ലോ. ഓരോ വിഷയത്തെയും സമീപിക്കുമ്പോള്&#x200d; പൊതുപ്രവര്&#x200d;ത്തകരും ഭരണാധികാരികളും അതിന്റെ വരുംവരായ്കകള്&#x200d; പരിശോധിക്കുന്നത് നന്നായിരിക്കും.</p>
<p><strong>? ചിന്തന്&#x200d; ശിബിരത്തിലൂടെ കോണ്&#x200d;ഗ്രസ് എന്നതുപോലെ യു.ഡി.എഫിലെ എല്ലാ കക്ഷികളും ശക്തിപ്പെടേണ്ട സാഹചര്യമല്ലേ</strong></p>
<p>കോണ്&#x200d;ഗ്രസും മുസ്‌ലിംലീഗും അടക്കമുള്ള എല്ലാ യു.ഡി.എഫ് കക്ഷികളും ശക്തമായി തന്നെയാണ് മുന്നോട്ടുപോകുന്നത്. ചിന്തന്&#x200d; ശിബിരത്തിലെ തീരുമാനങ്ങള്&#x200d; ഏതെങ്കിലും ദൗര്&#x200d;ബല്യം തീര്&#x200d;ക്കാനാണെന്ന് വ്യാഖ്യാനിക്കേണ്ടതില്ല. ചില കാര്യങ്ങള്&#x200d; ചിട്ടയോടെ നടപ്പിലാക്കാനാണ് ശിബിരത്തിലെ പദ്ധതികള്&#x200d;. മുസ്‌ലിം ലീഗിന്റെ രാഷ്ട്രീയ അടിത്തറ എന്നും ഭദ്രമാണ്. അവരുടെ പരിപാടികള്&#x200d; തന്നെ വ്യത്യസ്തവും ആകര്&#x200d;ഷകവുമാണ്. മുസ്‌ലിം ലീഗും അതിന്റെ നേതാക്കളും യു.ഡി.എഫിന് നല്&#x200d;കുന്നത് വലിയ സംഭാവനകള്&#x200d; തന്നെയാണ്.</p>
<p><strong>? പാര്&#x200d;ലമെന്റ് തിരഞ്ഞെടുപ്പാണ് ഇനി വരുന്ന വലിയ വെല്ലുവിളി. കേരളത്തില്&#x200d; ആശങ്കയുടെ സാഹചര്യമില്ലെങ്കിലും രാജ്യത്താകെ കോണ്&#x200d;ഗ്രസ് ഉയിര്&#x200d;ത്തെണീക്കേണ്ടതുണ്ട്. അത്തരം ചര്&#x200d;ച്ചകള്&#x200d; എ.ഐ.സി.സി തലത്തില്&#x200d; ആരംഭിച്ചിട്ടുണ്ടോ</strong></p>
<p>2024 പാര്&#x200d;ലമെന്റ് തിരഞ്ഞെടുപ്പിനെ കോണ്&#x200d;ഗ്രസ് നേരിടുന്നത് പൂര്&#x200d;ണ സജ്ജമായി തന്നെയാകും. അതിനു മുന്നോടിയായി ചില തീരുമാനങ്ങളുണ്ടാകും. എല്ലാ സംസ്ഥാനങ്ങളിലും പാര്&#x200d;ട്ടിയും സമാനചിന്തക്കാരായ കക്ഷികളും ഒരുമിച്ചുപോകും. അതിന്റെ വിശദാംശങ്ങള്&#x200d; വൈകാതെ നിങ്ങളെ അറിയിക്കും.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/chintan-shibiram-has-a-big-political-goal-interview-with-umman-chandy.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>അഴിമതി തന്നെയാണ് തെരഞ്ഞെടുപ്പിലെ ചര്&#x200d;ച്ചാവിഷയം: ഉമ്മന്&#x200d;ചാണ്ടി</title>
		<link>https://www.chandrikadaily.com/interview-2.html</link>
					<comments>https://www.chandrikadaily.com/interview-2.html#respond</comments>
		
		<dc:creator><![CDATA[web desk 1]]></dc:creator>
		<pubDate>Sat, 21 Nov 2020 18:46:29 +0000</pubDate>
				<category><![CDATA[Interviews]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[interview]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=168717</guid>

					<description><![CDATA[മുഖാമുഖം -കെ.പി ജലീല്&#x200d; തിരുവനന്തപുരം: ഇടതുമുന്നണിസര്&#x200d;ക്കാരിന്റെ അഴിമതിതന്നെയാണ് തദ്ദേശതിരഞ്ഞെടുപ്പിലെ മുഖ്യപ്രചാരണവിഷയം. ജനങ്ങള്&#x200d; സര്&#x200d;ക്കാരിനെതിരെ വിധിയെഴുതാന്&#x200d; കാത്തിരിക്കുകയാണ്. പ്രാദേശികമായ വിഷയങ്ങള്&#x200d; തിരഞ്ഞെടുപ്പിനെ സ്വാധീനിക്കാമെങ്കിലും സംസ്ഥാനസര്&#x200d;ക്കാരിനെതിരായ വിധിയെഴുത്താകും വരുന്നതെന്ന് മുതിര്&#x200d;ന്ന കോണ്&#x200d;ഗ്രസ്‌നേതാവും മുന്&#x200d;മുഖ്യമന്ത്രിയുമായ ഉമ്മന്&#x200d;ചാണ്ടി അഭിപ്രായപ്പെട്ടു. തിരുവനന്തപുരം ജഗതിയിലെ വസതിയില്&#x200d; ചന്ദ്രികക്ക് അനുവദിച്ച പ്രത്യേകഅഭിമുഖത്തിലായിരുന്നു ഉമ്മന്&#x200d;ചാണ്ടിയുടെ പ്രതികരണം. പ്രസക്തഭാഗങ്ങള്&#x200d;: ? കഴിഞ്ഞ ലോക്‌സഭാതിരഞ്ഞെടുപ്പില്&#x200d; യു.ഡി.എഫിന് ജനം വലിയ ഭൂരിപക്ഷമാണ് നല്&#x200d;കിയത്. അത് ആവര്&#x200d;ത്തിക്കപ്പെടുമോ = തീര്&#x200d;ച്ചയായും. അന്നത്തെ വിഷയങ്ങള്&#x200d; കേന്ദ്രത്തിലെ ബി.ജെ.പി സര്&#x200d;ക്കാരിനെതിരെ ഇപ്പോഴും നിലനില്&#x200d;ക്കുകയാണ്. തൊഴിലില്ലായ്മ, കര്&#x200d;ഷകരുടെ ഉല്&#x200d;പന്നങ്ങള്&#x200d;ക്കുള്ള [&#8230;]]]></description>
										<content:encoded><![CDATA[<p><strong>മുഖാമുഖം -കെ.പി ജലീല്&#x200d;</strong></p>
<p>തിരുവനന്തപുരം: ഇടതുമുന്നണിസര്&#x200d;ക്കാരിന്റെ അഴിമതിതന്നെയാണ് തദ്ദേശതിരഞ്ഞെടുപ്പിലെ മുഖ്യപ്രചാരണവിഷയം. ജനങ്ങള്&#x200d; സര്&#x200d;ക്കാരിനെതിരെ വിധിയെഴുതാന്&#x200d; കാത്തിരിക്കുകയാണ്. പ്രാദേശികമായ വിഷയങ്ങള്&#x200d; തിരഞ്ഞെടുപ്പിനെ സ്വാധീനിക്കാമെങ്കിലും സംസ്ഥാനസര്&#x200d;ക്കാരിനെതിരായ വിധിയെഴുത്താകും വരുന്നതെന്ന് മുതിര്&#x200d;ന്ന കോണ്&#x200d;ഗ്രസ്‌നേതാവും മുന്&#x200d;മുഖ്യമന്ത്രിയുമായ ഉമ്മന്&#x200d;ചാണ്ടി അഭിപ്രായപ്പെട്ടു. തിരുവനന്തപുരം ജഗതിയിലെ വസതിയില്&#x200d; ചന്ദ്രികക്ക് അനുവദിച്ച പ്രത്യേകഅഭിമുഖത്തിലായിരുന്നു ഉമ്മന്&#x200d;ചാണ്ടിയുടെ പ്രതികരണം.<br />
പ്രസക്തഭാഗങ്ങള്&#x200d;:<br />
? കഴിഞ്ഞ ലോക്‌സഭാതിരഞ്ഞെടുപ്പില്&#x200d; യു.ഡി.എഫിന് ജനം വലിയ ഭൂരിപക്ഷമാണ് നല്&#x200d;കിയത്. അത് ആവര്&#x200d;ത്തിക്കപ്പെടുമോ<br />
= തീര്&#x200d;ച്ചയായും. അന്നത്തെ വിഷയങ്ങള്&#x200d; കേന്ദ്രത്തിലെ ബി.ജെ.പി സര്&#x200d;ക്കാരിനെതിരെ ഇപ്പോഴും നിലനില്&#x200d;ക്കുകയാണ്. തൊഴിലില്ലായ്മ, കര്&#x200d;ഷകരുടെ ഉല്&#x200d;പന്നങ്ങള്&#x200d;ക്കുള്ള വിലക്കുറവ്, പൊതുവിപണിയിലെ വിലക്കയറ്റം,നോട്ടുപിന്&#x200d;വലിക്കല്&#x200d;, സാമുദായികസൗഹാര്&#x200d;ദം തകര്&#x200d;ക്കല്&#x200d; തുടങ്ങിയവ കേന്ദ്രസര്&#x200d;ക്കാരിനെതിരായ പൊതുവികാരമാണ്. ബി.ജെ.പിക്കെതിരായി അത് പ്രതിഫലിക്കും. അതിനേക്കാള്&#x200d; മോശമാണ് കേരളത്തിലെ ഇടതുമുന്നണിസര്&#x200d;ക്കാര്&#x200d; ജനങ്ങളോട് ചെയ്തുകൊണ്ടിരിക്കുന്നത്. ഈസര്&#x200d;ക്കാര്&#x200d; അപ്പടി അഴിമതിയില്&#x200d; മുങ്ങിയിരിക്കുകയാണ്.<br />
? എവിടെയാണ് പിണറായിസര്&#x200d;ക്കാരിന് പിഴച്ചതെന്നാണ് കരുതുന്നത്.<br />
= ഏത് വിഭാഗത്തെയാണ് ഈ സര്&#x200d;ക്കാര്&#x200d; നിരാശരാക്കാതിരുന്നിട്ടുള്ളത്. ഈ സര്&#x200d;ക്കാര്&#x200d; വന്നതില്&#x200d; സന്തോഷിച്ചവര്&#x200d;പോലും ഇന്ന് കടുത്ത നിരാശയിലും പ്രതിഷേധത്തിലുമാണ്. ഇവരുടെ വഴിപിഴച്ചനടപടികള്&#x200d; പിന്&#x200d;വലിക്കണം. എല്ലാംശരിയാക്കാമെന്ന് പറഞ്ഞ് വോട്ട് വാങ്ങിയവര്&#x200d; അഴിമതിയുടെ കയത്തിലാണ്. എല്ലാം പാഴ്‌വാക്കായി. ഇനി അധികാരംതീരാന്&#x200d; മാസങ്ങളുള്ളപ്പോഴും വാഗ്ദാനംചെയ്തതിലെ യാതൊന്നും നടപ്പിലാക്കിയിട്ടില്ല.<br />
? രാഷ്ട്രീയഎതിരാളികള്&#x200d;ക്കെതിരെ തിരിഞ്ഞിരിക്കുകയാണ് സര്&#x200d;ക്കാരെന്ന ആരോപണത്തെക്കുറിച്ച്<br />
= അധികാരത്തിലേറിയ ഉടന്&#x200d; സര്&#x200d;ക്കാര്&#x200d;പറഞ്ഞത് കഴിഞ്ഞകാലത്തെ അഴിമതികളെക്കുറിച്ച് അന്വേഷണംനടത്തി കുറ്റക്കാരെ ശിക്ഷിക്കുമെന്നായിരുന്നു. എന്നിട്ടെന്തുണ്ടായി. ഇതുവരെയും വല്ലതും സ്വീകരിച്ചോ. പാലാരിവട്ടം പാലവുമായി ബന്ധപ്പെട്ട് സര്&#x200d;ക്കാര്&#x200d; ജനങ്ങളെ കബളിപ്പിക്കുകയല്ലേ ചെയ്യുന്നത്. പാലത്തിന്റെ 70 ശതമാനം ജോലിയേ യു.ഡി.എഫ് കാലത്ത് പൂര്&#x200d;ത്തിയാക്കിയിരുന്നുള്ളൂ. ബാക്കി നിര്&#x200d;മിച്ചത് ഈ സര്&#x200d;ക്കാരാണ്. റോഡ് ഉദ്ഘാടനം ചെയ്തതും ഈ സര്&#x200d;ക്കാരാണ്. ഉദ്ഘാടനത്തിന് മുമ്പ് പാലം ഗതാഗതയോഗ്യമാണെന്ന് ഉറപ്പുവരുത്തി സര്&#x200d;ട്ടിഫിക്കറ്റ് വാങ്ങേണ്ടത് ആരായിരുന്നു. ഇത് സര്&#x200d;ക്കാര്&#x200d; നിര്&#x200d;വഹിച്ചോ?പാലത്തിന്റെ ബലം പരിശോധിക്കാന്&#x200d; ചെന്നൈയിലെ ഐ.ഐ.ടി വിദഗ്ധര്&#x200d; വന്നു. ഹൈക്കോടതി രണ്ടുതവണ ഭാരപരിശോധന നടത്താന്&#x200d; നിര്&#x200d;ദേശിച്ചു. എന്നിട്ട് അതിനെതിരെ ദുരുദ്ദേശ്യത്തോടെ ലക്ഷങ്ങള്&#x200d; ചെലവഴിച്ച് സുപ്രീംകോടതിയില്&#x200d; പോയി ജനങ്ങളുടെചെലവില്&#x200d; പാലം പൊളിച്ചുപണിയുകയല്ലേ? പാലത്തിന്റെ ക്രെഡിറ്റ് അവകാശപ്പെട്ടവര്&#x200d; ഇപ്പോള്&#x200d; കുറ്റപ്പെടുത്തലും കേസും അറസ്റ്റുമായി ചെല്ലുന്നതെന്തിനാണ്.<br />
? രാഷ്ട്രീയപ്രതിയോഗികളെ കുടുക്കി സര്&#x200d;ക്കാരിന്റെ അഴിമതിയില്&#x200d;നിന്ന് രക്ഷപ്പെടുകയാണെന്നാണോ<br />
=യഥാര്&#x200d;ത്ഥത്തില്&#x200d; അവര്&#x200d; കുടുക്കുന്നത് ഇബ്രാഹിംകുഞ്ഞിനെയോ മറ്റോ അല്ല, സ്വന്തംമുന്&#x200d;നിലപാടിനെതന്നെയാണ്. ഇടതുപക്ഷമുന്നണിതന്നെയാണ് പ്രതിക്കൂട്ടിലാകുന്നത്.<br />
? മുഖ്യമന്ത്രിയുടെ ഓഫീസിനെ ചുറ്റിപ്പറ്റിയാണ് ആരോപണങ്ങളധികവും.<br />
= വളരെ മോശമായ ആരോപണങ്ങളാണ് മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് ഉയര്&#x200d;ന്നിരിക്കുന്നത്. കേന്ദ്രഅന്വേഷണ ഏജന്&#x200d;സികള്&#x200d; അത് അന്വേഷിക്കുന്നു. അന്വേഷണത്തെ സ്വാഗതംചെയ്തവര്&#x200d;തന്നെ ഇപ്പോള്&#x200d; അന്വേഷണത്തിനെതിരെ രംഗത്തുവരുന്നത് എന്തിനാണ്. സ്വര്&#x200d;ണക്കടത്തും തലമുറയെ നശിപ്പിക്കുന്ന മയക്കുമരുന്ന് കടത്തുമൊക്കെയാണ് . രാജ്യദ്രോഹക്കുറ്റമാണ് ഒന്നാമത്തേത്.<br />
? ഇടതുമുന്നണി വികസിപ്പിക്കുന്നതുവഴി മുന്നണിയുടെ അടിത്തറ വിപുലീകരിക്കുകയാണെന്നാണ് പറയുന്നത്<br />
= സ്വന്തംശേഷിയില്&#x200d; സംശയമുള്ളതുകൊണ്ടല്ലേ അത്. 2016ല്&#x200d; നേടിയ വിജയം ഇപ്പോഴുണ്ടാകില്ലെന്ന് തുറന്നുപറയുകയല്ലേ പുതിയപാര്&#x200d;ട്ടികളെ കൂട്ടുന്നതുവഴി ചെയ്യുന്നത്. വോട്ടില്&#x200d; വന്ന ചോര്&#x200d;ച്ചതടയാനുള്ള പരക്കംപാച്ചിലാണിപ്പോള്&#x200d; ഇടതുമുന്നണി നടത്തുന്നത്. പ്രതിപക്ഷത്തിനെതിരായ വൈരനിര്യാതനനടപടികളും അതിന്റെ ഭാഗമാണ്. ഞങ്ങള്&#x200d;ക്കൊരു പേടിയുമില്ല. ഏത് ആരോപണത്തെ്ക്കുറിച്ചും അന്വേഷിച്ചുകൊള്ളട്ടെ. യു.ഡി.എഫിനെതിരായി അവര്&#x200d; കഴിഞ്ഞതിരഞ്ഞെടുപ്പില്&#x200d; ഉയര്&#x200d;ത്തിയ ഒരു ആരോപണവും തെളിയിക്കാന്&#x200d; അവര്&#x200d;ക്കായിട്ടില്ല. ഇനിയുണ്ടാകാനും പോകുന്നില്ല.<br />
? മാര്&#x200d;ക്‌സിസ്റ്റ്പാര്&#x200d;ട്ടിയിലെയും എല്ലാം മുഖ്യമന്ത്രിയിലേക്ക് കേന്ദ്രീകരിക്കുന്നു<br />
= അത് അവരുടെ സംഘടനാപരമായ കാര്യമാണ്. ഏത് സ്ഥാനത്ത് ആരിരുന്നാലും ശരിയേത്, തെറ്റേതെന്ന് തിരിച്ചറിയാനുളള കഴിവ് ജനത്തിനുണ്ട്.<br />
? മെഡിക്കല്&#x200d; ഫീസ് വര്&#x200d;ധനയെക്കുറിച്ച്<br />
= യു.ഡി.എഫ് കാലത്ത് നാമമാത്രമായ ഫീസ് വര്&#x200d;ധനയുണ്ടായപ്പോള്&#x200d; സി.പി.എമ്മും ഡി.വൈ.എഫ്്.ഐയും എസ്.എഫ്.ഐയും എന്തെല്ലാം അക്രമങ്ങളാണ് കാട്ടിയത്. തീക്കളിയാണ് നടത്തിയത്. ഇന്ന് മൂന്നിരട്ടിവരെ ഫീസ് ഈടാക്കുമെന്ന് മാനേജ്‌മെന്&#x200d;ുകള്&#x200d; പറയുമ്പോള്&#x200d; അതിനെതിരെ ഒരുചര്&#x200d;ച്ചപോലും സര്&#x200d;ക്കാര്&#x200d; നടത്തുന്നില്ല. അന്ന് മാനേജ്‌മെന്റുകളുമായി സര്&#x200d;ക്കാര്&#x200d; കരാറുണ്ടാക്കിയത് ഓര്&#x200d;ക്കണം.<br />
? എന്&#x200d;.എന്&#x200d;.എസ്, എസ്.എന്&#x200d;.ഡി.പി തുടങ്ങിയ സംഘടനകളുമായുള്ള ബന്ധത്തെക്കുറിച്ച്<br />
= എല്ലാകാലത്തും എല്ലാവിധ സാമുദായികസംഘടനകളുമായും നല്ലതരത്തിലുള്ള ബന്ധം പുലര്&#x200d;ത്താനാണ് യു.ഡി.എഫ് ശ്രമിച്ചിട്ടുള്ളത്. അത് തിരഞ്ഞെടുപ്പ് നോക്കിയുള്ളതല്ല. ജനങ്ങളുടെയെല്ലാം വോട്ട് മുന്നണി സ്വീകരിക്കും. ആളുകളെ സാമുദായികമായും വര്&#x200d;ഗീയമായും ചേരിതിരിക്കുന്ന സമീപനമല്ല യു.ഡി.എഫിന്റേത്. അത് ബി.ജെ.പിയുടെയും മാര്&#x200d;ക്‌സിസ്റ്റ് പാര്&#x200d;ട്ടിയുടേതുമാണ്. വാളയാറില്&#x200d; ദലിത് ബാലികമാര്&#x200d; ദരിദ്രരായ മാതാപിതാക്കളുടെ കുടിലില്&#x200d; അനുഭവിച്ച ക്രൂരമായപീഡനവും പ്രതികളെയും ഉദ്യോഗസ്ഥരെയും രക്ഷിക്കാന്&#x200d; നടത്തിയ നീക്കങ്ങളും എന്തുമാത്രം വേദനാജനകമാണ്. കേരളത്തിന്റെ ചരിത്രത്തിലില്ലാത്ത ക്രൂരതയാണ് വാളയാറില്&#x200d; നടന്നത്. ഞാനവിടെ പോയിരുന്നു.<br />
? നിയമസഭാതിരഞ്ഞെടുപ്പില്&#x200d; യു.ഡി.എഫിന്റെ പ്രകടനം എങ്ങനെയാകും<br />
= തദ്ദേശതിരഞ്ഞെടുപ്പില്&#x200d; മഹാഭുരിപക്ഷം സ്ഥാനങ്ങളിലും നിയമസഭാതിരഞ്ഞെടുപ്പിലും വന്&#x200d;വിജയമാണ് യു.ഡി.എഫ്് നേടുക.<br />
? അഖിലേന്ത്യതലത്തിലെകോണ്&#x200d;ഗ്രസിലെ പ്രശ്‌നങ്ങളെക്കുറിച്ച്<br />
= ചെറിയ അഭിപ്രായവ്യത്യാസങ്ങള്&#x200d; പരിഹരിച്ച് സോണിയാഗാന്ധിയുടെയും രാഹുല്&#x200d;ഗാന്ധിയുടെയും നേതൃത്വത്തില്&#x200d; പാര്&#x200d;ട്ടി ശക്തമായി മുന്നോട്ടുപോകും.<br />
? നിയമസഭാതിരഞ്ഞെടുപ്പില്&#x200d; മല്&#x200d;സരിക്കുമോ<br />
= (ചിരിക്കുന്നു) അതെല്ലാം പാര്&#x200d;ട്ടി പറയുന്നതനുസരിച്ച് .<br />
രണ്ടുമൂന്നു മൊബൈല്&#x200d;ഫോണുകള്&#x200d; നീണ്ടുവരുന്നു. മകന്&#x200d; ചാണ്ടിഉമ്മനും ഗണ്&#x200d;മാനും ഡ്രൈവറും റെഡിയായി അടുത്തെത്തി. ഇനി കെ.പി.സി.സി ഉപസമിതിയോഗവും തിരഞ്ഞെടുപ്പ്ഓഫീസ് ഉദ്ഘാടനവും. കോവിഡ്മഹാമാരിക്കിടയിലും ശാരീരികാവശതകളും രോഗവും മറന്നുള്ള ഈ ഓട്ടപ്പാച്ചിലിനുപിന്നില്&#x200d; ഒരുപുരുഷായുസ്സിന്റെ മുഴുവന്&#x200d; അനുഭവപരിചയമുണ്ട്. അതുതന്നെയാണ് കേരളത്തിലെ യു.ഡി.എഫ് പ്രവര്&#x200d;ത്തകരുടെ ഊര്&#x200d;ജവും.</p>
<p>&nbsp;</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/interview-2.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
