<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>international &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/category/international/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Tue, 13 Jan 2026 11:22:24 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>international &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>യുഎഇ അതിശൈത്യത്തിലേക്ക്; താപനില 8 ഡിഗ്രി വരെ കുറയും</title>
		<link>https://www.chandrikadaily.com/uae-into-extreme-cold-the-temperature-will-drop-to-8-degrees.html</link>
					<comments>https://www.chandrikadaily.com/uae-into-extreme-cold-the-temperature-will-drop-to-8-degrees.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Tue, 13 Jan 2026 11:22:24 +0000</pubDate>
				<category><![CDATA[international]]></category>
		<category><![CDATA[internationalnews]]></category>
		<category><![CDATA[UAE]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=373789</guid>

					<description><![CDATA[ജനുവരി 15 ബുധനാഴ്ച മുതല്‍ രാജ്യത്തിന്റെ വടക്കുഭാഗത്തു നിന്നുള്ള തണുത്ത കാറ്റ് വീശിത്തുടങ്ങുന്നതോടെയാണ് കാലാവസ്ഥയില്‍ മാറ്റമുണ്ടാകുന്നത്.]]></description>
										<content:encoded><![CDATA[<p>ദുബൈ: യുഎഇ അതിശൈത്യത്തിലേക്കെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഈ ആഴ്ച പകുതിയോടെ താപനിലയില്&#x200d; വലിയ ഇടിവുണ്ടാകുമെന്നും വെറും രണ്ട് ദിവസത്തിനുള്ളില്&#x200d; 7 മുതല്&#x200d; 8 ഡിഗ്രി വരെ താപനില കുറയാന്&#x200d; സാധ്യതയുണ്ടെന്നും കാലാവസ്ഥാ വിദഗ്ധര്&#x200d; മുന്നറിയിപ്പ് നല്&#x200d;കുന്നു.</p>
<p>ജനുവരി 15 ബുധനാഴ്ച മുതല്&#x200d; രാജ്യത്തിന്റെ വടക്കുഭാഗത്തു നിന്നുള്ള തണുത്ത കാറ്റ് വീശിത്തുടങ്ങുന്നതോടെയാണ് കാലാവസ്ഥയില്&#x200d; മാറ്റമുണ്ടാകുന്നത്. ജനുവരി 15-ന് പടിഞ്ഞാറന്&#x200d; പ്രദേശങ്ങളില്&#x200d; 3 മുതല്&#x200d; 4 ഡിഗ്രി വരെ താപനില കുറയും. ജനുവരി 16-ഓടെ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലും 5 ഡിഗ്രിയോളം താപനില താഴും. പര്&#x200d;വ്വത പ്രദേശങ്ങളില്&#x200d; തണുപ്പ് അതിശക്തമായിരിക്കും. പുലര്&#x200d;ച്ചെ സമയങ്ങളില്&#x200d; താപനില 5 മുതല്&#x200d; 7 ഡിഗ്രി വരെ താഴാന്&#x200d; സാധ്യതയുണ്ട്. അജ്മാന്&#x200d; ഉള്&#x200d;പ്പെടെയുള്ള മരുഭൂമി പ്രദേശങ്ങളിലും താപനില 10 ഡിഗ്രിയില്&#x200d; താഴെയായിരിക്കും.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/uae-into-extreme-cold-the-temperature-will-drop-to-8-degrees.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പുതുവത്സരാഘോഷം ഒഴിവാക്കി സ്വീഡന്‍; ഗസ്സക്ക് ഐക്യദാര്‍ഢ്യവുമായി റാലി സംഘടിപ്പിച്ചു</title>
		<link>https://www.chandrikadaily.com/sweden-skips-new-years-eve-gazak-organized-a-rally-in-solidarity.html</link>
					<comments>https://www.chandrikadaily.com/sweden-skips-new-years-eve-gazak-organized-a-rally-in-solidarity.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Fri, 02 Jan 2026 06:53:00 +0000</pubDate>
				<category><![CDATA[international]]></category>
		<category><![CDATA[world]]></category>
		<category><![CDATA[gaza]]></category>
		<category><![CDATA[NewYearCelibration]]></category>
		<category><![CDATA[sweden]]></category>
		<category><![CDATA[worldnews]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=372214</guid>

					<description><![CDATA[ഇസ്രായേല്‍ കൊലപ്പെടുത്തിയ കുട്ടികളെയും സാധാരണക്കാരെയുമെക്കെ ഓര്‍ക്കാനും ഗസ്സയ്ക്കായി ശബ്ദമുയര്‍ത്താനും വേണ്ടിയാണ് പ്രതിഷേധക്കാര്‍ സെഗല്‍സ് ടോര്‍ഗ് സ്‌ക്വയറില്‍ കനത്ത ശൈത്യത്തെ അവഗണിച്ചും റാലി സംഘടിപ്പിച്ചത്.]]></description>
										<content:encoded><![CDATA[<p>worldeസ്റ്റോക്ക്‌ഹോം: പുതുവത്സരാഘോഷങ്ങള്&#x200d; ഒഴിവാക്കി ഗസ്സക്ക് ഐക്യദാര്&#x200d;ഢ്യവുമായി റാലി സംഘടിപ്പിച്ച് സ്വീഡന്&#x200d;. തലസ്ഥാനമായ സ്റ്റോക്ക്‌ഹോമില്&#x200d; ബുധനാഴ്ച വൈകീട്ട് നടന്ന റാലിയില്&#x200d; നൂറുകണക്കിനാളുകളാണ് പങ്കെടുത്തത്. വിവിധ സിവില്&#x200d; സൊസൈറ്റി സംഘടനകളുടെ ആഹ്വാനപ്രകാരമാണ് പുതുവത്സരാഘേഷങ്ങള്&#x200d; ഒഴിവാക്കി ഗസ്സക്കായി ഇവര്&#x200d; റാലി നടത്തിയത്.</p>
<p>ഇസ്രായേല്&#x200d; കൊലപ്പെടുത്തിയ കുട്ടികളെയും സാധാരണക്കാരെയുമെക്കെ ഓര്&#x200d;ക്കാനും ഗസ്സയ്ക്കായി ശബ്ദമുയര്&#x200d;ത്താനും വേണ്ടിയാണ് പ്രതിഷേധക്കാര്&#x200d; സെഗല്&#x200d;സ് ടോര്&#x200d;ഗ് സ്‌ക്വയറില്&#x200d; കനത്ത ശൈത്യത്തെ അവഗണിച്ചും റാലി സംഘടിപ്പിച്ചത്.</p>
<p>ഫലസ്തീന്&#x200d; പതാകകള്&#x200d; വീശിയും പന്തം കൊളുത്തിയും പ്രകടനക്കാര്&#x200d; സ്വീഡിഷ് പാര്&#x200d;ലമെന്റിലേക്കും റാലി നടത്തി. &#8221;ഗസ്സയില്&#x200d; കുട്ടികള്&#x200d; കൊല്ലപ്പെടുന്നു, സ്‌കൂളുകളും ആശുപത്രികളും തകര്&#x200d;ക്കപ്പെടുന്നു, വെടിനിര്&#x200d;ത്തല്&#x200d; കരാര്&#x200d; പാലിക്കുക, ഭക്ഷ്യക്ഷാമം അവസാനിപ്പിക്കുക&#8217; എന്നിങ്ങനെ എഴുതിയ ബാനറുകളും റാലിയില്&#x200d; ഉയര്&#x200d;ന്നു. ഗസ്സയിലെ ഇസ്രായേല്&#x200d; വംശഹത്യ അവസാനിപ്പിക്കണമെന്നും ഇസ്രായേലിനുള്ള ആയുധ വില്&#x200d;പ്പന നിര്&#x200d;ത്താന്&#x200d; സ്വീഡന്&#x200d; തയ്യാറാവണമെന്നും പ്രതിഷേധക്കാര്&#x200d; ആവശ്യപ്പെട്ടു.</p>
<p>&#8216;ഫലസ്തീനിലെ കൂട്ട മരണങ്ങളെയും ഉപരോധങ്ങളെയും ഈ സംഭവങ്ങളോടുള്ള ലോക രാജ്യങ്ങളുടെ മൗനത്തേയും ഞങ്ങള്&#x200d;ക്ക് കാണാതിരിക്കാനാവില്ല. അനീതിക്ക് നേരെ കണ്ണടച്ച് ഒരു പുതുവര്&#x200d;ഷം ആരംഭിക്കാന്&#x200d; ഞങ്ങള്&#x200d;ക്ക് താല്&#x200d;പര്യവുമില്ല&#8217;- പ്രതിഷേധം നടത്തിയ സംഘടനകളുടെ സംയുക്ത പ്രസ്താവനയില്&#x200d; പറയുന്നു. &#8216;ലോകം പുതുവര്&#x200d;ഷത്തിലേക്ക് കടക്കുമ്പോള്&#x200d;, ഫലസ്തീനില്&#x200d; വംശഹത്യ തുടരുകയാണ്. വെടിനിര്&#x200d;ത്തല്&#x200d; പ്രഖ്യാപിച്ചിട്ടും, ഫലസ്തീനികള്&#x200d; കൊല്ലപ്പെടുന്നു, ഉപരോധം തുടരുന്നു, ടെന്റുകളില്&#x200d; അഭയമില്ലാതെ ആളുകള്&#x200d; മരവിച്ച് മരിക്കുന്നു&#8217;- എന്ന് പ്രസ്താവനയില്&#x200d; പറയുന്നു.international</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/sweden-skips-new-years-eve-gazak-organized-a-rally-in-solidarity.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഖുറാനിന്‍ കൈവെച്ച് സത്യപ്രതിജ്ഞ; ന്യൂയോര്‍ക്കിന്റെ പുതിയ മെയറായി സൊഹറാന്‍ മംദാനി ചുമതലയേറ്റു</title>
		<link>https://www.chandrikadaily.com/swear-by-the-quran-sohran-mamdani-takes-office-as-the-new-mayor-of-new-york.html</link>
					<comments>https://www.chandrikadaily.com/swear-by-the-quran-sohran-mamdani-takes-office-as-the-new-mayor-of-new-york.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Thu, 01 Jan 2026 06:54:22 +0000</pubDate>
				<category><![CDATA[international]]></category>
		<category><![CDATA[News]]></category>
		<category><![CDATA[democraticparty]]></category>
		<category><![CDATA[mayor]]></category>
		<category><![CDATA[Newyork]]></category>
		<category><![CDATA[sohranmamdani]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=372082</guid>

					<description><![CDATA[നഗരത്തിന്റെ മേയര്‍സ്ഥാനത്തെത്തുന്ന ആദ്യ മുസ്ലിംകൂടിയാണ് ഇന്ത്യന്‍വംശജനായ മംദാനി.]]></description>
										<content:encoded><![CDATA[<p>ന്യൂയോര്&#x200d;ക്ക്: പുതുവര്&#x200d;ഷത്തില്&#x200d; ന്യൂയോര്&#x200d;ക്ക് നഗരത്തിന്റെ പുതിയ മേയറായി ഡെമോക്രാറ്റിക് പാര്&#x200d;ട്ടിയംഗം സൊഹ്റാന്&#x200d; മംദാനി സത്യപ്രതിജ്ഞ ചെയ്തു. മാന്&#x200d;ഹട്ടനിലെ ഡീകമ്മിഷന്&#x200d; ചെയ്ത സബ്വേയിലായിരുന്നു ചടങ്ങ്. നഗരത്തിന്റെ മേയര്&#x200d;സ്ഥാനത്തെത്തുന്ന ആദ്യ മുസ്ലിംകൂടിയാണ് ഇന്ത്യന്&#x200d;വംശജനായ മംദാനി.</p>
<p>ന്യൂയോര്&#x200d;ക്ക് അറ്റോര്&#x200d;ണി ജനറലായ ലെറ്റിറ്റ ജെയിംസ് ചൊല്ലിക്കൊടുത്ത സത്യവാചകം, ഖുറാനില്&#x200d; കൈവെച്ചാണ് അദ്ദേഹം ഏറ്റുചൊല്ലിയത്. ഭാര്യ റമാ ദുവാജിയും മംദാനിക്ക് അരികിലുണ്ടായിരുന്നു. ഇത് ജീവിതകാലത്തെ ഏറ്റവും വലിയ ബഹുമതിയും ആദരവുമാണെന്ന് മംദാനി പ്രതികരിച്ചു.</p>
<p>ന്യൂയോര്&#x200d;ക്ക് മേയര്&#x200d;മാര്&#x200d; രണ്ടുവട്ടം സത്യപ്രതിജ്ഞ ചെയ്യുന്ന പതിവുണ്ട്. ആദ്യ സത്യപ്രതിജ്ഞ പഴയ സബ്വേയില്&#x200d;വെച്ചും പിന്നീട് മുന്&#x200d;സിപ്പാലിറ്റി ആസ്ഥാനമന്ദിരത്തിലുംവെച്ച് നടത്തുകയാണ് പതിവ്. ഈ രീതിയാണ് മംദാനിയും പിന്തുടരുക. പ്രാദേശിക സമയം ഉച്ചയ്ക്ക് ഒരുമണിക്ക് പൊതുജനങ്ങള്&#x200d;ക്ക് മുന്&#x200d;പാകെ സിറ്റിഹാളിലാണ് രണ്ടാമത്തെ സത്യപ്രതിജ്ഞ. യുഎസ് സെനറ്റര്&#x200d; ബേണി സാന്&#x200d;ഡേഴ്സാണ് സത്യവാചകം ചൊല്ലിക്കൊടുക്കുക.</p>
<p>ഇന്ത്യയില്&#x200d; ജനിച്ച ഉഗാണ്ടന്&#x200d; അക്കാദമീഷ്യനായ മഹ്‌മൂദ് മംദാനിയുടെയും ഇന്ത്യന്&#x200d; ചലച്ചിത്ര സംവിധായിക മീര നായരുടെയും മകനാണ് സൊഹ്റാന്&#x200d; മംദാനി. ഉഗാണ്ടയുടെ തലസ്ഥാനമായ കംപാലയിലാണ് സൊഹ്റാന്&#x200d; ജനിച്ചതും കുട്ടിക്കാലം ചെലവഴിച്ചതും. അദ്ദേഹത്തിന്റെ ഏഴാമത്തെ വയസ്സിലാണ് മംദാനി കുടുംബം ന്യൂയോര്&#x200d;ക്കിലേക്ക് കുടിയേറുന്നത്. 2018-ലാണ് അദ്ദേഹത്തിന് അമേരിക്കന്&#x200d; പൗരത്വം ലഭിക്കുന്നത്.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/swear-by-the-quran-sohran-mamdani-takes-office-as-the-new-mayor-of-new-york.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പുതുവര്‍ഷത്തെ വരവേറ്റ് കിരിബാത്തി ദ്വീപ്</title>
		<link>https://www.chandrikadaily.com/welcome-new-year-to-the-island-of-kiribati.html</link>
					<comments>https://www.chandrikadaily.com/welcome-new-year-to-the-island-of-kiribati.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Wed, 31 Dec 2025 10:55:08 +0000</pubDate>
				<category><![CDATA[international]]></category>
		<category><![CDATA[News]]></category>
		<category><![CDATA[islandKiribati]]></category>
		<category><![CDATA[news]]></category>
		<category><![CDATA[NewYear2026]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=371908</guid>

					<description><![CDATA[ഇന്ത്യന്‍ സമയം ഉച്ച തിരിഞ്ഞ് മൂന്നരയ്ക്ക് കിരിബാത്തിലെ ക്രിസ്മസ് ഐലന്‍ഡിലാണ് പുതുവര്‍ഷം പിറന്നത്.]]></description>
										<content:encoded><![CDATA[<p>പുതുവത്സരത്തെ വരവേറ്റ് കിരിബാത്തി ദ്വീപ്. ഇന്ത്യന്&#x200d; സമയം ഉച്ച തിരിഞ്ഞ് മൂന്നരയ്ക്ക് കിരിബാത്തിലെ ക്രിസ്മസ് ഐലന്&#x200d;ഡിലാണ് പുതുവര്&#x200d;ഷം പിറന്നത്. മുപ്പത്തിമൂന്ന് ദ്വീപുകള്&#x200d; ചേര്&#x200d;ന്നതാണ് റിപ്പബ്ലിക് ഓഫ് കിരിബാസ്. ഇതില്&#x200d; ഇരുപത്തൊന്ന് ദ്വീപുകളില്&#x200d; മാത്രമേ ജനവാസമുള്ളു.</p>
<p>കിരിബാസിലെ മൊത്തം ജനസംഖ്യ ഒന്നര ലക്ഷത്തില്&#x200d; താഴെ മാത്രമാണ്. ക്രിസ്ത്യന്&#x200d; മതക്കാരാണ് ഭൂരിപക്ഷം. കാലാവസ്ഥാ വ്യതിയാനത്തെ തുടര്&#x200d;ന്ന് സമുദ്രനിരപ്പ് ഉയരുന്നതു മൂലം റിപ്പബ്ലിക് ഓഫ് കിരിബാസ് സമുദ്രത്തില്&#x200d; അപ്രത്യക്ഷമാകാനുള്ള സാധ്യത വലുതാണ്. അടുത്ത മുപ്പതോ നാല്&#x200d;പതോ വര്&#x200d;ഷത്തിനുള്ളില്&#x200d; കിരിബാസ് അപ്രത്യക്ഷമാകുമെന്നാണ് ഐക്യരാഷ്ട്ര സഭ പറയുന്നത്.</p>
<p>ഫിജിയിലെ ഒരു ദ്വീപില്&#x200d; ജനതയെ മാറ്റിപ്പാര്&#x200d;പ്പിക്കാന്&#x200d; റിപ്പബ്ലിക് ഓഫ് കിരിബാസ് ഭൂമി വാങ്ങിയിരിക്കുകയാണിപ്പോള്&#x200d;. പക്ഷേ ജനിച്ചുവളര്&#x200d;ന്ന നാടുവിട്ട് എങ്ങോട്ടുമില്ലെന്നാണ് കിരിബാസുകാര്&#x200d; പറയുന്നത്. തങ്ങളുടെ ജന്മനാടിനെ കടലെടുക്കാതിരിക്കട്ടെ എന്നാണ് അവരുടെ പുതുവല്&#x200d;സര പ്രാര്&#x200d;ത്ഥന.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/welcome-new-year-to-the-island-of-kiribati.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മഴയില്‍ മുങ്ങി ഗസ്സ; കൂടാരങ്ങള്‍ തകര്‍ന്നു; തണുത്തു വിറച്ച് കുഞ്ഞുങ്ങള്‍</title>
		<link>https://www.chandrikadaily.com/gazza-drenched-in-rain-the-tents-were-broken-chilling-babies.html</link>
					<comments>https://www.chandrikadaily.com/gazza-drenched-in-rain-the-tents-were-broken-chilling-babies.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Tue, 30 Dec 2025 05:52:49 +0000</pubDate>
				<category><![CDATA[international]]></category>
		<category><![CDATA[Gazza]]></category>
		<category><![CDATA[Gazzaisrayelwar]]></category>
		<category><![CDATA[rainseson]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=371547</guid>

					<description><![CDATA[കഴിഞ്ഞ ഏതാനും ദിവസമായി തുടരുന്ന കനത്ത മഴയിലും കാറ്റിലും അഭയാര്‍ത്ഥി ക്യാമ്പുകളിലെ പതിനായിരക്കണക്കിന് കൂടാരങ്ങള്‍ വെള്ളത്തിനടിയിലായി.]]></description>
										<content:encoded><![CDATA[<p>ഗസ്സ: ഇസ്രാഈല്&#x200d; സേനയുടെ ആക്രമണത്തില്&#x200d; തകര്&#x200d;ന്നടിഞ്ഞ ഗസ്സയില്&#x200d; ദുരിതം വിതച്ച് ശീതകാല പേമാരി. കഴിഞ്ഞ ഏതാനും ദിവസമായി തുടരുന്ന കനത്ത മഴയിലും കാറ്റിലും അഭയാര്&#x200d;ത്ഥി ക്യാമ്പുകളിലെ പതിനായിരക്കണക്കിന് കൂടാരങ്ങള്&#x200d; വെള്ളത്തിനടിയിലായി. കൊടുംതണുപ്പിനെത്തുടര്&#x200d;ന്ന് ഈ മാസം മാത്രം ഗസ്സയില്&#x200d; മൂന്ന് നവജാത ശിശുക്കളടക്കം 15 പേര്&#x200d; മരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ശരീരതാപനില അപകടകരമായി താഴുന്ന ഹൈപ്പോതെര്&#x200d;മിയ എന്ന അവസ്ഥ മൂലമാണ് മരണങ്ങള്&#x200d; ഏറെയും സംഭവിച്ചിരിക്കുന്നത്.</p>
<p>കൊടുങ്കാറ്റിനെത്തുടര്&#x200d;ന്നുണ്ടായ കനത്ത മഴയില്&#x200d; തെക്കന്&#x200d; ഗാസയിലെ ഖാന്&#x200d; യൂനിസ്, ദയ്‌റുല്&#x200d; ബലാഹ് എന്നിവിടങ്ങളിലെ തമ്പുകള്&#x200d; ചെളിയില്&#x200d; കുതിര്&#x200d;ന്നു. തുണിയും പ്ലാസ്റ്റിക് ഷീറ്റും കൊണ്ടുണ്ടാക്കിയ ഏകദേശം 42,000 കൂടാരങ്ങള്&#x200d; ഭാഗികമായോ പൂര്&#x200d;ണ്ണമായോ നശിച്ചു. ഭക്ഷണവും വസ്ത്രങ്ങളും കിടക്കകളും ചെളിവെള്ളത്തില്&#x200d; മുങ്ങി. ഇസ്രാഈലിന്റെ ആക്രമണങ്ങളില്&#x200d; കേടുപാട് സംഭവിച്ച പതിനേഴോളം കെട്ടിടങ്ങള്&#x200d; മഴയില്&#x200d; തകര്&#x200d;ന്നു വീണു. തമ്പുകളില്&#x200d; ചെളിവെള്ളം കയറിയിരിക്കുകയാണ്. അപകടഭീഷണി നില നില്&#x200d;ക്കുന്ന കെട്ടിടങ്ങളില്&#x200d; നിന്ന് മാറിത്താമസിക്കാന്&#x200d; സിവില്&#x200d; ഡിഫന്&#x200d;സ് നിര്&#x200d;ദ്ദേശം നല്&#x200d;കിയിട്ടുണ്ടെങ്കിലും പോകാന്&#x200d; ഒരിടവുമില്ലാത്ത അവസ്ഥയിലാണ് ഫലസ്തീനികള്&#x200d;.</p>
<p>വെടിനിര്&#x200d;ത്തല്&#x200d; നിലവിലുണ്ടെങ്കിലും ഗസ്സയിലേക്കുള്ള അവശ്യവസ്തുക്കളുടെ വരവ് ഇസ്രാഈല്&#x200d; തടഞ്ഞുവെക്കുന്നത് ദുരിതം ഇരട്ടിയാക്കുന്നു. നിലവില്&#x200d; മൂന്നു ലക്ഷത്തോളം പുതിയ കൂടാരങ്ങള്&#x200d; ആവശ്യമാണെങ്കിലും വെറും 72,000 എണ്ണം മാത്രമാണ് ഇസ്രാഈല്&#x200d; കടത്തിവിട്ടതെന്ന് യു.എന്&#x200d; അഭയാര്&#x200d;ത്ഥി ഏജന്&#x200d;സി വ്യക്തമാക്കി. വെള്ളം പമ്പ് ചെയ്യാനുള്ള മോട്ടോറുകള്&#x200d;, മണല്&#x200d; ചാക്കുകള്&#x200d;, തണുപ്പിനെ പ്രതിരോധിക്കാനുള്ള വസ്ത്രങ്ങള്&#x200d; എന്നിവ അതിര്&#x200d;ത്തിയില്&#x200d; തടഞ്ഞുവെച്ചിരിക്കുകയാണ്.</p>
<p>&#8216;രാത്രി ഞങ്ങള്&#x200d; വെള്ളത്തില്&#x200d; മുങ്ങിപ്പോയി. കൂടാരങ്ങള്&#x200d; കാറ്റില്&#x200d; പറന്നുപോയി. കുട്ടികള്&#x200d;ക്ക് ഒരു ഉണങ്ങിയ തുണി പോലുമില്ല.&#8217;- ഖാന്&#x200d; യൂനിസിലെ ക്യാമ്പില്&#x200d; കഴിയുന്ന മജ്ദോലിന്&#x200d; താരാബീന്&#x200d; അല്&#x200d; ജസീറയുടെ പറഞ്ഞു. രണ്ടു വര്&#x200d;ഷത്തെ ഇസ്രാഈല്&#x200d; ആക്ര മണത്തില്&#x200d; 71,000ത്തിലധികം പേര്&#x200d; കൊല്ലപ്പെട്ടിട്ടുണ്ട്. വെടിയൊച്ചകള്&#x200d; താല്&#x200d;ക്കാലികമായി നിലച്ചപ്പോഴും തണുപ്പും പട്ടിണിയും ഫലസ്തീനികളെ വേട്ടയാടു കയാണ്. ഇസ്രാഈലിനുമേല്&#x200d; അന്താരാഷ്ട്ര സമ്മര്&#x200d;ദ്ദം ഏറുന്നുണ്ടെങ്കിലും ഗസ്സയിലെ ജനതയുടെ മരവിച്ച രാത്രികള്&#x200d;ക്ക് എന്നാണ് അറുതിയുണ്ടാകുക എന്ന ചോദ്യം മാത്രം ബാക്കിയാകുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/gazza-drenched-in-rain-the-tents-were-broken-chilling-babies.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>റോഡരികില്‍ നമസ്‌കരിക്കുന്ന യുവാവിന്റെ മേല്‍ വാഹനം ഇടിച്ചുകയറ്റി; ഫലസ്തീന്‍ യുവാവിന് പരിക്ക്</title>
		<link>https://www.chandrikadaily.com/a-vehicle-rammed-into-a-young-man-praying-on-the-roadside-palestinian-youth-injured.html</link>
					<comments>https://www.chandrikadaily.com/a-vehicle-rammed-into-a-young-man-praying-on-the-roadside-palestinian-youth-injured.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Fri, 26 Dec 2025 05:45:55 +0000</pubDate>
				<category><![CDATA[international]]></category>
		<category><![CDATA[News]]></category>
		<category><![CDATA[news]]></category>
		<category><![CDATA[Palestinianisrayelwar]]></category>
		<category><![CDATA[prayingman]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=370784</guid>

					<description><![CDATA[കുടിയേറ്റക്കാരനായ ഇസ്രായേലി റിസര്‍വ് സൈനികനാണ് യുവാവിനെ ആക്രമിച്ചത്.]]></description>
										<content:encoded><![CDATA[<p>ഗസ്സ സിറ്റി: റോഡരികില്&#x200d; നമസ്‌കരിക്കുകയായിരുന്ന ഫലസ്തീന്&#x200d; യുവാവിനുമേല്&#x200d; വാഹനം ഇടിച്ചുകയറ്റി ഇസ്രായേലി സൈനികന്&#x200d;. ഫലസ്തീന്&#x200d; യുവാവിന് പരിക്ക്. കുടിയേറ്റക്കാരനായ ഇസ്രായേലി റിസര്&#x200d;വ് സൈനികനാണ് യുവാവിനെ ആക്രമിച്ചത്. ആക്രമണത്തില്&#x200d; യുവാവിന്റെ ഇരുകാലുകള്&#x200d;ക്കും പരിക്കേറ്റു.</p>
<p>അധിനിവേശ വെസ്റ്റ് ബാങ്കിലെ റോഡരികിലാണ് സംഭവം. റാമല്ല നഗരത്തിന് വടക്കുള്ള ദെയ്ര്&#x200d; ജരീര്&#x200d; ഗ്രാമത്തിന് സമീപം നടന്ന സംഭവത്തിന്റെ ദൃശ്യങ്ങള്&#x200d; ഇന്നലെയാണ് ഫലസ്തീന്&#x200d; മാധ്യമങ്ങളിലൂടെ പുറത്തുവന്നത്. നമസ്‌കരിക്കുകയായിരുന്ന ഫലസ്തീന്&#x200d; യുവാവിന് മുകളിലൂടെ തോക്കുധാരിയായ ഇസ്രായേലി കുടിയേറ്റക്കാരന്&#x200d; ചെറു ആള്&#x200d; ടെറൈന്&#x200d; വാഹനം (എ.ടി.വി) ഇടിച്ചുകയറ്റുകയായിരുന്നു. തുടര്&#x200d;ന്ന് വാഹനത്തില്&#x200d;നിന്ന് ഇറങ്ങിയ അക്രമി, ഇവിടം വിട്ടുപോകണമെന്ന് ഫലസ്തീന്&#x200d; യുവാവിനോട് ആക്രോശിക്കുകയും ചെയ്തു.</p>
<p>അക്രമി ഗ്രാമത്തിന് സമീപം ഔട്ട്പോസ്റ്റ് സ്ഥാപിച്ച് സമീപത്തെ റോഡുകള്&#x200d; തടസ്സപ്പെടുത്തി ഫലസ്തീനികളെ സ്ഥിരമായി ശല്യപ്പെടുത്താറുണ്ടെന്ന് റിപ്പോര്&#x200d;ട്ടുണ്ട്. അക്രമം നടത്തിയയാള്&#x200d; ഇസ്രായേലി റിസര്&#x200d;വ് സൈനികനാണെന്ന് ഇസ്രായേല്&#x200d; സൈന്യം സ്ഥിരീകരിച്ചു. എന്നാല്&#x200d;, സംഭവത്തില്&#x200d; ഇതുവരെ അറസ്റ്റൊന്നും ഉണ്ടായിട്ടില്ല. ഇയാള്&#x200d; മുമ്പ് സിവിലിയന്&#x200d; വസ്ത്രം ധരിച്ച് ഫലസ്തീന്&#x200d; ഗ്രാമത്തിനുള്ളില്&#x200d; കയറി വെടിവെപ്പ് നടത്തിയിരുന്നു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/a-vehicle-rammed-into-a-young-man-praying-on-the-roadside-palestinian-youth-injured.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പ്രവാസിയോട് എയര്‍ ഇന്ത്യയുടെ അനാസ്ഥ; നട്ടെല്ലിന് ഗുരുതര പരിക്കേറ്റ മലയാളിക്ക് സ്ട്രെച്ചര്‍ അനുവദിച്ചില്ല</title>
		<link>https://www.chandrikadaily.com/air-indias-indifference-to-the-expatriate-a-stretcher-was-not-allowed-to-a-malayali-who-suffered-a-severe-back-injury.html</link>
					<comments>https://www.chandrikadaily.com/air-indias-indifference-to-the-expatriate-a-stretcher-was-not-allowed-to-a-malayali-who-suffered-a-severe-back-injury.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Wed, 17 Dec 2025 05:53:11 +0000</pubDate>
				<category><![CDATA[international]]></category>
		<category><![CDATA[news]]></category>
		<category><![CDATA[AirIndia]]></category>
		<category><![CDATA[backinjury]]></category>
		<category><![CDATA[malayali]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=369147</guid>

					<description><![CDATA[സ്‌റ്റ്രെച്ചര്‍ ടിക്കറ്റിനായി കേളി കലാസാംസ്‌കാരിക വേദിയുടെ ജീവകാരുണ്യ വിഭാഗം എയര്‍ ഇന്ത്യയെ സമീപിച്ചെങ്കിലും, നിലവില്‍ ചെറിയ വിമാനങ്ങള്‍ മാത്രമാണ് സര്‍വീസ് നടത്തുന്നതെന്നും, മുമ്പ് സമര്‍പ്പിച്ച എല്ലാ അപേക്ഷകളും നിരസിച്ചതായും അധികൃതര്‍ അറിയിച്ചു.]]></description>
										<content:encoded><![CDATA[<p>റിയാദ്: പ്രവാസിയോടുള്ള എയര്&#x200d; ഇന്ത്യയുടെ അനാസ്ഥ വിവാദമാകുന്നു. കെട്ടിടത്തില്&#x200d; നിന്ന് വീണ് നട്ടെല്ലിന് ഗുരുതര പരിക്കേറ്റ മലയാളിയെ അടിയന്തര ചികിത്സയ്ക്കായി നാട്ടിലെത്തിക്കാന്&#x200d; സ്ട്രെച്ചര്&#x200d; അനുവദിച്ചില്ല. സ്‌റ്റ്രെച്ചര്&#x200d; ടിക്കറ്റിനായി കേളി കലാസാംസ്‌കാരിക വേദിയുടെ ജീവകാരുണ്യ വിഭാഗം എയര്&#x200d; ഇന്ത്യയെ സമീപിച്ചെങ്കിലും, നിലവില്&#x200d; ചെറിയ വിമാനങ്ങള്&#x200d; മാത്രമാണ് സര്&#x200d;വീസ് നടത്തുന്നതെന്നും, മുമ്പ് സമര്&#x200d;പ്പിച്ച എല്ലാ അപേക്ഷകളും നിരസിച്ചതായും അധികൃതര്&#x200d; അറിയിച്ചു.</p>
<p>റിയാദില്&#x200d; നിര്&#x200d;മാണ മേഖലയിലുണ്ടായിരുന്ന ആലപ്പുഴ നൂറനാട് സ്വദേശി രാഘവന്&#x200d; തുളസി (56)യാണ് എയര്&#x200d; ഇന്ത്യയുടെ അനാസ്ഥയ്ക്ക് ഇരയായത്. കഴിഞ്ഞ 25 വര്&#x200d;ഷത്തിലേറെയായി കരാര്&#x200d; അടിസ്ഥാനത്തില്&#x200d; നിര്&#x200d;മാണ ജോലികള്&#x200d; ചെയ്തുവരുന്ന ഇദ്ദേഹം, ജോലി സ്ഥലത്തെ കെട്ടിടത്തിന്റെ മൂന്നാം നിലയില്&#x200d; നിന്ന് കാല്&#x200d;വഴുതി വീഴുകയായിരുന്നു. ലിഫ്റ്റിനായി നിര്&#x200d;മിച്ചിരുന്ന കുഴിയിലേക്കാണ് അദ്ദേഹം പതിച്ചത്. ഉടന്&#x200d; തന്നെ സുമേഷിയിലെ കിങ് സൗദ് ആശുപത്രിയില്&#x200d; പ്രവേശിപ്പിച്ചെങ്കിലും, കഴുത്തിനും നട്ടെല്ലിനും ഗുരുതര പരിക്കുകളുണ്ടെന്ന് ഡോക്ടര്&#x200d;മാര്&#x200d; സ്ഥിരീകരിച്ചു. എന്നാല്&#x200d; ചികിത്സയ്ക്ക് ആവശ്യമായ ഇന്&#x200d;ഷുറന്&#x200d;സ് കവറേജ് ഇല്ലാത്തതിനാല്&#x200d;, ഭീമമായ തുക മുന്&#x200d;കൂര്&#x200d; അടയ്ക്കണമെന്ന് ആശുപത്രി അധികൃതര്&#x200d; ആവശ്യപ്പെട്ടു. തുടര്&#x200d;ന്ന് പ്രാഥമിക ചികിത്സയ്ക്ക് ശേഷം തുടര്&#x200d;ചികിത്സയ്ക്കായി നാട്ടിലേക്ക് പോകാന്&#x200d; തീരുമാനിക്കുകയായിരുന്നു.</p>
<p>അതേസമയം, മറ്റ് വിമാനകമ്പനികള്&#x200d; 30,000 മുതല്&#x200d; 35,000 റിയാല്&#x200d; വരെ സ്‌റ്റ്രെച്ചര്&#x200d; ടിക്കറ്റിനായി ആവശ്യപ്പെട്ടതായി ബന്ധപ്പെട്ടവര്&#x200d; അറിയിച്ചു. റിയാദില്&#x200d; ചികിത്സ തുടരുന്നതിനും സമാനമായ തുക തന്നെ ചെലവാകുമെന്ന സാഹചര്യത്തില്&#x200d;, ചികിത്സ ഇവിടെ തന്നെ തുടരാന്&#x200d; രാഘവന്&#x200d; തുളസിയും കുടുംബവും തീരുമാനിക്കുകയായിരുന്നു. മുന്&#x200d;കാലങ്ങളില്&#x200d;, ഡോക്ടറുടെയോ പ്രത്യേക മെഡിക്കല്&#x200d; ഉപകരണങ്ങളുടെയോ ആവശ്യമില്ലാത്ത സ്‌റ്റ്രെച്ചര്&#x200d; യാത്രക്കാര്&#x200d;ക്ക് എയര്&#x200d; ഇന്ത്യ 12,000 റിയാല്&#x200d; വരെ മാത്രമാണ് ഈടാക്കിയിരുന്നതെന്നും ബന്ധപ്പെട്ടവര്&#x200d; ചൂണ്ടിക്കാട്ടി.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/air-indias-indifference-to-the-expatriate-a-stretcher-was-not-allowed-to-a-malayali-who-suffered-a-severe-back-injury.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സൗദിയില്‍ വ്യാപക മഴയ്ക്ക് സാധ്യത; മിന്നല്‍ പ്രളയ മുന്നറിയിപ്പുമായി കാലാവസ്ഥാകേന്ദ്രം</title>
		<link>https://www.chandrikadaily.com/chance-of-widespread-rain-in-saudi-meteorological-center-with-flash-flood-warning.html</link>
					<comments>https://www.chandrikadaily.com/chance-of-widespread-rain-in-saudi-meteorological-center-with-flash-flood-warning.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Mon, 15 Dec 2025 09:34:51 +0000</pubDate>
				<category><![CDATA[international]]></category>
		<category><![CDATA[News]]></category>
		<category><![CDATA[floodwarning]]></category>
		<category><![CDATA[Meteorological]]></category>
		<category><![CDATA[rain]]></category>
		<category><![CDATA[saudi]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=368846</guid>

					<description><![CDATA[വെള്ളപ്പൊക്ക സാധ്യതയുള്ള താഴ്ന്ന പ്രദേശങ്ങളിലേക്ക് പോകുന്നത് ഒഴിവാക്കണമെന്ന് അധികൃതര്‍ പൊതുജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി.]]></description>
										<content:encoded><![CDATA[<p>റിയാദ്: സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളില്&#x200d; ഇടിയോടുകൂടിയ കനത്ത മഴയ്ക്കും മിന്നല്&#x200d; പ്രളയത്തിനും സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്&#x200d;കി. വെള്ളപ്പൊക്ക സാധ്യതയുള്ള താഴ്ന്ന പ്രദേശങ്ങളിലേക്ക് പോകുന്നത് ഒഴിവാക്കണമെന്ന് അധികൃതര്&#x200d; പൊതുജനങ്ങള്&#x200d;ക്ക് ജാഗ്രതാ നിര്&#x200d;ദേശം നല്&#x200d;കി.</p>
<p>റിയാദ്, ഖസീം, ഹൈല്&#x200d;, മദീന, മക്ക, അല്&#x200d;ബാഹ, അസീര്&#x200d;, ജസാന്&#x200d;, കിഴക്കന്&#x200d; പ്രവിശ്യയുടെ ചില ഭാഗങ്ങള്&#x200d; എന്നിവിടങ്ങളില്&#x200d; മിതമായതോ കനത്തതോ ആയ ഇടിമിന്നലോടുകൂടിയ മഴ, ആലിപ്പഴ വര്&#x200d;ഷം, ശക്തമായ കാറ്റ് എന്നിവയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാകേന്ദ്രം അറിയിച്ചു. വടക്കന്&#x200d; അതിര്&#x200d;ത്തികള്&#x200d;, അല്&#x200d;ജൗഫ്, തബൂക്ക് മേഖലകളില്&#x200d; നേരിയതോ മിതമായതോ ആയ മഴ ലഭിക്കുമെന്നാണ് പ്രവചനം.</p>
<p>അടിയന്തര സാഹചര്യങ്ങള്&#x200d; കൈകാര്യം ചെയ്യുന്നതിനുള്ള ജനറല്&#x200d; ഡയറക്ടറേറ്റ് ഓഫ് സിവില്&#x200d; ഡിഫന്&#x200d;സ്, ഡിസംബര്&#x200d; 18 വരെ വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങളിലേക്ക് യാത്ര ചെയ്യുന്നത് ഒഴിവാക്കണമെന്ന് പൊതുജനങ്ങളോട് അഭ്യര്&#x200d;ത്ഥിച്ചിട്ടുണ്ട്. അതേസമയം, ശൈത്യകാലം ആരംഭിച്ചതോടെ സൗദിയുടെ പല ഭാഗങ്ങളിലും കഴിഞ്ഞ ദിവസങ്ങളില്&#x200d; നേരിയതോ മിതമായതോ ആയ മഴ ലഭിച്ചിരുന്നു. മഴയെത്തുടര്&#x200d;ന്ന് പച്ചപ്പണിഞ്ഞ സൗദിയുടെ മനോഹരമായ പ്രകൃതി ദൃശ്യങ്ങളുടെ ചിത്രങ്ങള്&#x200d; സൗദി പ്രസ് ഏജന്&#x200d;സി പുറത്തുവിട്ടിട്ടുണ്ട്.</p>
<p>വടക്കന്&#x200d; സൗദിയിലെ അല്&#x200d;നഫൂദ് (ഗ്രേറ്റ് നഫൂദ് മരുഭൂമി) ഉള്&#x200d;പ്പെടെയുള്ള പ്രദേശങ്ങളില്&#x200d; മിതമായതോ കനത്തതോ ആയ മഴ ലഭിച്ചതോടെ മണല്&#x200d;ക്കുന്നുകള്&#x200d; മനോഹരമായ രൂപങ്ങളിലേക്ക് മാറി. നീരുറവകളും ചെറുതടാകങ്ങളും രൂപപ്പെട്ടതോടെ സൗദിയിലെ രണ്ടാമത്തെ വലിയ പ്രകൃതി സംരക്ഷണ കേന്ദ്രമായ ഈ പ്രദേശം പുതുജീവന്&#x200d; കൈവരിച്ചു.</p>
<p>വടക്കന്&#x200d; അതിര്&#x200d;ത്തി പ്രവിശ്യയിലെ വാദി അറാര്&#x200d; സജീവമാകുകയും പ്രവിശ്യയിലെ 11 ഡാമുകളില്&#x200d; വെള്ളം നിറയുകയും ചെയ്തു. അറാര്&#x200d; നഗരത്തിലെ മരുഭൂമികള്&#x200d; ട്രെക്കിംഗ് പ്രേമികള്&#x200d;ക്കും പ്രകൃതി സ്നേഹികള്&#x200d;ക്കും പ്രിയപ്പെട്ട കേന്ദ്രങ്ങളായി മാറി. തെക്കുപടിഞ്ഞാറന്&#x200d; സൗദിയിലെ അസീര്&#x200d; മേഖലയും സമീപ പ്രദേശങ്ങളും മലമുകളിലെ മഞ്ഞും അബ്ഹ നഗരത്തിന്റെ ശൈത്യകാല ഭംഗിയും കൊണ്ട് ശ്രദ്ധ നേടുകയാണ്.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/chance-of-widespread-rain-in-saudi-meteorological-center-with-flash-flood-warning.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഒമാനില്‍ ശനിയാഴ്ച രാത്രിയില്‍ ജെമിനിഡ് ഉല്‍ക്കാവര്‍ഷം; ചന്ദ്രോദയത്തിന് മുന്‍പ് കാണാന്‍ മികച്ച അവസരം</title>
		<link>https://www.chandrikadaily.com/geminid-meteor-shower-over-oman-saturday-night-best-chance-to-see-before-moonrise.html</link>
					<comments>https://www.chandrikadaily.com/geminid-meteor-shower-over-oman-saturday-night-best-chance-to-see-before-moonrise.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Thu, 11 Dec 2025 10:10:48 +0000</pubDate>
				<category><![CDATA[international]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Geminid]]></category>
		<category><![CDATA[meteorshower]]></category>
		<category><![CDATA[moonrise]]></category>
		<category><![CDATA[oman]]></category>
		<category><![CDATA[Saturday]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=368129</guid>

					<description><![CDATA[കിഴക്കന്‍ ആകാശത്തേക്ക് നോക്കി പ്രകാശ മലിനീകരണമില്ലാത്ത സ്ഥലങ്ങളില്‍ നിന്ന് വീക്ഷിക്കുന്നവര്‍ക്ക് മണിക്കൂറില്‍ പരമാവധി 120 ഉല്‍ക്കകള്‍വരെ കാണാന്‍ സാധിക്കും
]]></description>
										<content:encoded><![CDATA[<p>മസ്‌കത്ത്: ആകാശപ്രേമികള്&#x200d; ആകാംക്ഷയോടെ കാത്തിരിക്കുന്ന ജെമിനിഡ് ഉല്&#x200d;ക്കാവര്&#x200d;ഷം ഒമാനില്&#x200d; ശനിയാഴ്ച രാത്രി മുതല്&#x200d; ഞായറാഴ്ച പുലര്&#x200d;ച്ചെ വരെ ദര്&#x200d;ശിക്കാനാവും. ചന്ദ്രോദയത്തിന് മുന്&#x200d;പുള്ള സമയം ഏറ്റവും അനുകൂലമാണെന്ന് ഒമാന്&#x200d; അസ്ട്രോണമിക്കല്&#x200d; സൊസൈറ്റിയുടെ അസ്ട്രോണമി &amp; അസ്ട്രോഫോട്ടോഗ്രഫി കമ്മിറ്റി ചെയര്&#x200d;മാന്&#x200d; ഖാസിം ഹമദ് അല്&#x200d; ബൂസൈദി അറിയിച്ചു.</p>
<p>രാത്രി 12.50ന് ചന്ദ്രോദയം ഉണ്ടാകുന്നതിനാല്&#x200d; അതിന് മുമ്പ് ദര്&#x200d;ശനം ആരംഭിക്കാനാണ് വിദഗ്ധരുടെ നിര്&#x200d;ദേശം. ചന്ദ്രന്റെ പ്രകാശം ശക്തമായാല്&#x200d; ഉല്&#x200d;ക്കകളുടെ ദൃശ്യമാനം കുറയുന്നതിനാലാണ് ഇത്. കിഴക്കന്&#x200d; ആകാശത്തേക്ക് നോക്കി പ്രകാശ മലിനീകരണമില്ലാത്ത സ്ഥലങ്ങളില്&#x200d; നിന്ന് വീക്ഷിക്കുന്നവര്&#x200d;ക്ക് മണിക്കൂറില്&#x200d; പരമാവധി 120 ഉല്&#x200d;ക്കകള്&#x200d;വരെ കാണാന്&#x200d; സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.</p>
<p>ഛിന്നഗ്രഹമായ പൈത്തണ്&#x200d; 3200 ലെ അവശിഷ്ടങ്ങള്&#x200d; ഭൂമിയുടെ അന്തരീക്ഷവുമായി ഏറ്റുമുട്ടുന്നതിലാണ് ജെമിനിഡ് ഉല്&#x200d;ക്കാവര്&#x200d;ഷം രൂപപ്പെടുന്നത്. വര്&#x200d;ഷത്തിലെ ഏറ്റവും മനോഹരവും ശ്രദ്ധേയവുമായ ജ്യോതിശാസ്ത്ര സംഭവങ്ങളിലൊന്നായ ജെമിനിഡ് ഷവര്&#x200d; ഈ വാരാന്ത്യത്തില്&#x200d; ദര്&#x200d;ശകര്&#x200d;ക്ക് അപൂര്&#x200d;വ കാഴ്ച ഒരുക്കും.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/geminid-meteor-shower-over-oman-saturday-night-best-chance-to-see-before-moonrise.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ലോകയാത്രയില്‍ ആയിരുന്ന ആഡംബര കപ്പലില്‍ നോറോവൈറസ്; നൂറിലധികം പേര്‍ക്ക് രോഗബാധ</title>
		<link>https://www.chandrikadaily.com/norovirus-on-luxury-cruise-ship-around-the-world-more-than-100-people-have-been-infected.html</link>
					<comments>https://www.chandrikadaily.com/norovirus-on-luxury-cruise-ship-around-the-world-more-than-100-people-have-been-infected.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Thu, 11 Dec 2025 08:58:49 +0000</pubDate>
				<category><![CDATA[international]]></category>
		<category><![CDATA[News]]></category>
		<category><![CDATA[luxurycruise]]></category>
		<category><![CDATA[Norovirus]]></category>
		<category><![CDATA[ship]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=368097</guid>

					<description><![CDATA[നവംബര്‍ 30ന് മിയാമിയില്‍ നിന്ന് കൊസുമെലിലേക്കുള്ള യാത്രയ്ക്കിടെ ആദ്യ രോഗബാധ സ്ഥിരീകരിക്കപ്പെട്ടു.]]></description>
										<content:encoded><![CDATA[<p>സാന്&#x200d; ഫ്രാന്&#x200d;സിസ്‌കോ: ലോകം ചുറ്റാനിറങ്ങിയ ആഡംബര ക്രൂയിസ് കപ്പല്&#x200d; ഐഡ ദീവയില്&#x200d; നോറോവൈറസ് പടര്&#x200d;ന്നതിനെ തുടര്&#x200d;ന്ന് നൂറിലധികം യാത്രക്കാരും ജീവനക്കാരും രോഗബാധിതരായി. ഏകദേശം 2,000 യാത്രക്കാരും 640 ജീവനക്കാരും ഉള്&#x200d;പ്പെട്ട 133 ദിവസത്തെ ലോകയാത്രയിലാണ് പകര്&#x200d;ച്ചവ്യാധി റിപ്പോര്&#x200d;ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.</p>
<p>ജര്&#x200d;മനിയിലെ ഹാംബര്&#x200d;ഗില്&#x200d; നിന്ന് നവംബര്&#x200d; 10ന് പുറപ്പെട്ട കപ്പല്&#x200d; യു.എസ്, യുകെ, ജപ്പാന്&#x200d;, ദക്ഷിണാഫ്രിക്ക, പോര്&#x200d;ച്ചുഗല്&#x200d;, മെക്സിക്കോ, ശ്രീലങ്ക തുടങ്ങി 26 രാജ്യങ്ങള്&#x200d; സന്ദര്&#x200d;ശിക്കുന്ന വലിയ യാത്രയിലാണ്. നവംബര്&#x200d; 30ന് മിയാമിയില്&#x200d; നിന്ന് കൊസുമെലിലേക്കുള്ള യാത്രയ്ക്കിടെ ആദ്യ രോഗബാധ സ്ഥിരീകരിക്കപ്പെട്ടു.</p>
<p>വയറിളക്കവും ഛര്&#x200d;ദ്ദിയും പ്രധാന ലക്ഷണങ്ങളായ നോറോവൈറസ് ബാധിതരെ കപ്പലില്&#x200d; വേര്&#x200d;തിരിച്ച് ക്വാറന്റൈന്&#x200d; ചെയ്തിട്ടുണ്ട്. കപ്പല്&#x200d; അണുവിമുക്തമാക്കാനുള്ള നടപടികളും ശക്തിപെടുത്തിയിരിക്കുകയാണ്. സ്ഥിതിഗതികള്&#x200d; നിരീക്ഷിച്ചുവരികയാണെന്ന് യു.എസ് സെന്റര്&#x200d;സ് ഫോര്&#x200d; ഡിസീസ് കണ്&#x200d;ട്രോള്&#x200d; ആന്&#x200d;ഡ് പ്രിവന്&#x200d;ഷന്&#x200d; (CDC) അറിയിച്ചു.</p>
<p>നോറോവൈറസ് അമേരിക്കയില്&#x200d; കഴിഞ്ഞ ഡിസംബര്&#x200d; മാസത്തില്&#x200d; വ്യാപകമായി റിപ്പോര്&#x200d;ട്ട് ചെയ്തിരുന്നു. അലബാമ, നെബ്രാസ്‌ക, ഒക്ലാഹോമ, ടെക്സസ്, വ്യോമിങ് സംസ്ഥാനങ്ങളിലാണ് അന്ന് വൈറസ് വ്യാപനം ഏറ്റവും കൂടുതലായിരുന്നത്. ലോകയാത്രയിലെ യാത്രക്കാരെ ബാധിച്ച ഈ പുതിയ പകര്&#x200d;ച്ചവ്യാധി കപ്പലിന്റെ സുരക്ഷാ നടപടികളെ കൂടുതല്&#x200d; ശക്തിപ്പെടുത്താനുള്ള ആവശ്യം മുന്നോട്ടുവെയ്ക്കുകയാണ്.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/norovirus-on-luxury-cruise-ship-around-the-world-more-than-100-people-have-been-infected.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
