<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>Interview &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/category/interview/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Sun, 29 Dec 2024 13:26:33 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>Interview &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>റാസല്&#x200d;ഖൈമയില്&#x200d; പരിശീലക വിമാനം തകര്&#x200d;ന്ന് രണ്ടുപേര്&#x200d; മരിച്ചു</title>
		<link>https://www.chandrikadaily.com/two-killed-in-trainer-plane-crash-in-ras-al-khaimah.html</link>
					<comments>https://www.chandrikadaily.com/two-killed-in-trainer-plane-crash-in-ras-al-khaimah.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Sun, 29 Dec 2024 13:26:33 +0000</pubDate>
				<category><![CDATA[Interview]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Gulf]]></category>
		<category><![CDATA[Plane Crash]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=323843</guid>

					<description><![CDATA[വിമാനത്തിലുണ്ടായിരുന്ന പൈലറ്റും സഹപൈലറ്റുമാണ് മരിച്ചത്]]></description>
										<content:encoded><![CDATA[<p>റാസല്&#x200d;ഖൈമ: റാസല്&#x200d;ഖൈമയില്&#x200d; പരിശീലക വിമാനം തകര്&#x200d;ന്ന് രണ്ടുപേര്&#x200d; മരിച്ചു. വിമാനത്തിലുണ്ടായിരുന്ന പൈലറ്റും സഹപൈലറ്റുമാണ് മരിച്ചത്. അപകടകാരണം സംബന്ധിച്ച് അന്വേഷണം നടക്കുകയാണെന്ന് ജനറല്&#x200d; സിവില്&#x200d; ഏവിയേഷന്&#x200d; അതോറിറ്റി അറിയിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/two-killed-in-trainer-plane-crash-in-ras-al-khaimah.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ചുറ്റുമുള്ളവരില്&#x200d; ചിരി പടര്&#x200d;ത്താനാകുന്നത് സന്തോഷം; വിജയത്തിന് കുറുക്കുവഴികളില്ലെന്നും നിഹാരിക എന്&#x200d;.എം</title>
		<link>https://www.chandrikadaily.com/happiness-is-being-able-to-spread-laughter-to-those-around-you-niharika-nm-said-that-there-are-no-shortcuts-to-success.html</link>
					<comments>https://www.chandrikadaily.com/happiness-is-being-able-to-spread-laughter-to-those-around-you-niharika-nm-said-that-there-are-no-shortcuts-to-success.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Mon, 06 Nov 2023 06:46:14 +0000</pubDate>
				<category><![CDATA[Celebrity]]></category>
		<category><![CDATA[FOREIGN]]></category>
		<category><![CDATA[gulf]]></category>
		<category><![CDATA[GULF]]></category>
		<category><![CDATA[Interview]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Niharika NM]]></category>
		<category><![CDATA[success]]></category>
		<category><![CDATA[youtuber]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=282047</guid>

					<description><![CDATA[നാല്&#x200d;പത്തി രണ്ടാം ഷാര്&#x200d;ജ രാജ്യാന്തര പുസ്തകോല്&#x200d;സവത്തില്&#x200d; ബാള്&#x200d; റൂമില്&#x200d; ഒരുക്കിയ സംവാദത്തില്&#x200d; പങ്കെടുക്കുകയായിരുന്നു അവര്&#x200d;.]]></description>
										<content:encoded><![CDATA[<p>ഷാര്&#x200d;ജ: മനുഷ്യ ജീവിതം നിരീക്ഷിച്ചതിലൂടെയാണ് ഇന്നത്തെ നിലയിലുള്ള കോമഡി കോണ്ടന്റ് ക്രിയേറ്ററായി തനിക്ക് വളരാന്&#x200d; സാധിച്ചതെന്ന് ഇന്റര്&#x200d;നെറ്റ് സെന്&#x200d;സേഷന്&#x200d; നിഹാരിക എന്&#x200d;.എം. ചുറ്റുമുള്ളവരില്&#x200d; ചിരി പടര്&#x200d;ത്താനാവുകയെന്നതാണ് ഏറ്റവും വലിയ സന്തോഷമെന്നും അതില്&#x200d; താന്&#x200d; ഏറെ ആനന്ദം കണ്ടെത്തുന്നുവെന്നും അവര്&#x200d; അഭിപ്രായപ്പെട്ടു. വിജയത്തിന് കുറുക്കുവഴികളില്ലെന്നും പ്രവര്&#x200d;ത്തിച്ചു കൊണ്ടേയിരിക്കുകയെന്നാണ് തനിക്ക് നല്&#x200d;കാനുള്ള സന്ദേശമെന്നും അവര്&#x200d; അഭിപ്രായപ്പെട്ടു.</p>
<p>നാല്&#x200d;പത്തി രണ്ടാം ഷാര്&#x200d;ജ രാജ്യാന്തര പുസ്തകോല്&#x200d;സവത്തില്&#x200d; ബാള്&#x200d; റൂമില്&#x200d; ഒരുക്കിയ സംവാദത്തില്&#x200d; പങ്കെടുക്കുകയായിരുന്നു അവര്&#x200d;.<br />
19-ാം വയസില്&#x200d; തന്നെ അമ്മ വേഷം ചെയ്തിരുന്നു താനെന്ന് നിഹാരിക പറഞ്ഞു. എന്നാല്&#x200d; തന്നെയും, ഒന്നിനു വേണ്ടിയും മറ്റൊന്നും മാറ്റിവെച്ചില്ല.<br />
വിദ്യാഭ്യാസമാണ് പരമ പ്രധാനം. പ്രത്യേകിച്ചും, ഇന്നത്തെ കാലത്ത് പെണ്&#x200d;കുട്ടികള്&#x200d; നല്ല വിദ്യാഭ്യാസം നേടണം. അതിലൂടെ അവര്&#x200d;ക്ക് ജീവിതത്തെ കുറിച്ച് നല്ല ബോധവും ബോധ്യവുമുണ്ടാകും. അസ്തിത്വവും വ്യക്തിത്വവുമുണ്ടാകുമെന്നും എഞ്ചിനീയറിംഗ് ബിരുദധാരി കൂടിയായ നിഹാരിക അഭിപ്രായപ്പെട്ടു.<br />
പഠിക്കാനുള്ള സമയത്ത് കൃത്യമായി പഠിക്കുക. അതോടൊപ്പം തന്നെ, പാഷന്&#x200d; എന്താണോ അത് പിന്തുടരുകയും ചെയ്യുക. അല്ലാതെ, പാഷന്&#x200d; എന്നുവെച്ച് പഠനം ഉപേക്ഷിച്ച് ഇത്തരം കാര്യങ്ങളില്&#x200d; ഏര്&#x200d;പ്പെടരുതെന്നാണ് ന്യൂജെന്&#x200d; കുട്ടികള്&#x200d;ക്ക് തനിക്ക് നല്&#x200d;കാനുള്ള ഉപദേശമെന്നും അവര്&#x200d; പറഞ്ഞു.<br />
കോണ്ടന്റ് ക്രിയേഷനിലേക്ക് എത്തിയ വഴിയെ കുറിച്ചും അവര്&#x200d; വിശദീകരിച്ചു. ഇന്ത്യയില്&#x200d; ടിക്‌ടോക് നിരോധിച്ച സമയത്തായിരുന്നു കോണ്ടന്റ് ക്രിയേഷനില്&#x200d; സജീവമായത്. കോളജ് വിദ്യാര്&#x200d;ത്ഥിനിയായിരിക്കുമ്പോള്&#x200d; അഛനാണ് കാമറ ഉപയോഗിക്കാന്&#x200d; പരിശീലിപ്പിച്ചത്.</p>
<p>ആദ്യ കാലത്ത് ഓണ്&#x200d;ലൈനില്&#x200d; പോസ്റ്റ് ചെയ്യുമ്പോള്&#x200d; ധാരാളം മോശം കമന്റുകള്&#x200d; ലഭിക്കാറുണ്ടായിരുന്നു. എന്നാല്&#x200d;, അതൊന്നും കാര്യമാക്കിയില്ല. പറയാനുള്ള കാര്യങ്ങള്&#x200d; നേരെ ചൊവ്വേ സത്യസന്ധമായി പറഞ്ഞു. തമാശ പറയുമ്പോഴും ആത്മാര്&#x200d;ത്ഥത ചോര്&#x200d;ന്നു പോകാതിരിക്കാന്&#x200d; ശ്രദ്ധിച്ചു.<br />
കോണ്ടന്റ് ക്രിയേറ്റര്&#x200d;മാരെ സംബന്ധിച്ച പ്രധാന കാര്യം, ഒ.ടി.ടിയിലേക്ക് വരെ പ്രവേശനം കിട്ടിത്തുടങ്ങിയെന്നതാണ്. അതോടൊപ്പം തന്നെ, സാങ്കേതിക വിദ്യ വളര്&#x200d;ന്ന ആധുനിക കാലത്തെ ശരിക്കും നിരീക്ഷിച്ച് അതിനൊപ്പം സഞ്ചരിക്കാനാവണമെന്നതും. ഓരോ 5 സെക്കന്റ് കൂടുമ്പോള്&#x200d; ഓണ്&#x200d;ലൈനിന്റെ സ്വഭാവ സവിശേഷതകള്&#x200d;, അഥവാ അല്&#x200d;ഗോരിതം, ട്രെന്&#x200d;ഡിംഗ് തുടങ്ങിയവ മാറിക്കൊണ്ടിരിക്കുന്നുണ്ട്. അത് മനസ്സിലാക്കി പ്രവര്&#x200d;ത്തിച്ച് മുന്നേറാനാകും. അതിനിടയ്ക്ക് ശ്രദ്ധിക്കേണ്ട മറ്റൊരു പ്രധാന കാര്യം, കോണ്ടന്റില്&#x200d; മൗലികതയും ഒറിജിനാലിറ്റിയും പാലിക്കണമെന്നതാണ്. അതില്ലാത്ത ഉള്ളടക്കത്തിന് ആയുസ്സുണ്ടാവില്ല. നിലവാരവും പോകും.</p>
<p>&#8216;ലിറ്റില്&#x200d; ലൈക്, മോര്&#x200d; ഹാര്&#x200d;ഡ്‌വര്&#x200d;ക്&#8217; എന്നത് എപ്പോഴും മനസ്സിരുത്തേണ്ട കാര്യമാണ്. കുറച്ചൊക്കെ ഭാഗ്യമുണ്ടാവാം. എന്നാല്&#x200d;, കഠിനാധ്വാനമാണ് ഏറ്റവുമധികം വേണ്ടത്. ഒരു പ്രൊഫഷനോട് പാഷനൊക്കെ ആവാം. എന്നാലത്, സ്റ്റുപിഡ് ആയിക്കൂടാ. മറ്റു കാര്യങ്ങളില്&#x200d; നിന്നെല്ലാം മാറി &#8216;ഇത് മാത്രം&#8217; എന്ന ചിന്ത ഭരിക്കരുത്. ലൈക് ആയാലും തുക ആയാലും നമ്പറിന്റെ പിന്നാലെ പോകരുത്. പണത്തിന് അമിത പ്രാധാന്യം നല്&#x200d;കരുത്.<br />
നിരവധി പ്രമുഖര്&#x200d;ക്കൊപ്പം പ്രവര്&#x200d;ത്തിക്കാനായത് ജീവിതത്തിലെ മഹാ ഭാഗ്യമായി കാണുന്നു. വിജയ് ദേവരകൊണ്ടെ, വിക്രം തുടങ്ങിയ താരങ്ങള്&#x200d; ആ പട്ടികയില്&#x200d;പ്പെടുന്നു. സ്വപ്ന സാഫല്യമാണ് ആ വലിയ വ്യക്തിത്വങ്ങള്&#x200d;ക്കൊപ്പം നില്&#x200d;ക്കാനായ നിമിഷങ്ങള്&#x200d;.<br />
പ്രിയങ്ക ചോപ്രയുമായി ചേര്&#x200d;ന്ന് 15 മിനിറ്റ് വീഡിയോ ചെയ്തത് വലിയ അനുഭവമായിരുന്നു. പ്രിയങ്കയുടെ നല്ല പെരുമാറ്റം, അവരുടെ കോണ്&#x200d;ഫിഡെന്&#x200d;സ് അതെല്ലാം മനസ്സില്&#x200d; അവരോടുള്ള ഇഷ്ടം കൂട്ടി.</p>
<p>വ്യൂസ് ഒരു മില്യനായപ്പോള്&#x200d; എന്താണ് തോന്നിയത് എന്ന ചോദ്യത്തിന്, 999,999 വ്യൂസ് ആയപ്പോള്&#x200d; 1000000 ആവാന്&#x200d; നോക്കിയിരിക്കുകയായിരുന്നു താനെന്നും, തന്റെ വ്യൂ കൂടി ചേര്&#x200d;ത്ത് അത് 1 മില്യണ്&#x200d; ആക്കിയാലോ എന്ന് ഒരുവേള ചിന്തിച്ചുവെന്നും എന്നാലതിന് തുനിഞ്ഞില്ലെന്നും നിഹാരിക മറുപടി നല്&#x200d;കി.<br />
വീട്ടിലെ പണികള്&#x200d;ക്കും ജോലി സമ്മര്&#x200d;ദങ്ങള്&#x200d;ക്കുമിടയ്ക്ക് നിഹാരികയുടെ പോസ്റ്റുകള്&#x200d; കാണുമ്പോള്&#x200d; മനസ് സന്തോഷിക്കാറുണ്ടെന്ന് ഒരു വീട്ടമ്മ സദസ്സില്&#x200d; നിന്ന് പറഞ്ഞതിനോടും; നിഹാരികയെ മാതൃകയാക്കി ഓണ്&#x200d;ലൈനില്&#x200d; സജീവമാകുന്നതില്&#x200d; ഉപദേശങ്ങള്&#x200d; തേടി ഒരു കുട്ടി സംസാരിച്ചതിനോടും അവര്&#x200d; വികാരപരമായി പ്രതികരിച്ചു. ജോലികള്&#x200d; തുടരുക. പാഷന്&#x200d; മുന്നോട്ട് കൊണ്ടുപോവുക. ലൈക് നോക്കാതെ പ്രവൃത്തിയില്&#x200d; വ്യാപരിക്കഒക എന്നായിരുന്നു പ്രതികരണം. നെറ്റ്ഫ്‌ളിക്‌സില്&#x200d; &#8216;ബിഗ് മൗത്ത്&#8217; എന്ന പ്രധാന സീരിയല്&#x200d; നിഹാരികയുടേതായുണ്ട്. അതില്&#x200d; അഭിനയിച്ചു തുടങ്ങിയിട്ടുമുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/happiness-is-being-able-to-spread-laughter-to-those-around-you-niharika-nm-said-that-there-are-no-shortcuts-to-success.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സിവില്&#x200d; സര്&#x200d;വ്വീസ് പരീക്ഷയില്&#x200d; ഒന്നാം റാങ്ക് നേടുന്ന ആദ്യ മലയാളി വനിത ഹരിത വി. കുമാര്&#x200d; ഐ.എ.എസ്</title>
		<link>https://www.chandrikadaily.com/1haritha-v-the-first-malayali-woman-to-secure-first-rank-in-the-civil-service-examination-kumar-ias.html</link>
					<comments>https://www.chandrikadaily.com/1haritha-v-the-first-malayali-woman-to-secure-first-rank-in-the-civil-service-examination-kumar-ias.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Mon, 12 Jun 2023 02:34:28 +0000</pubDate>
				<category><![CDATA[Features]]></category>
		<category><![CDATA[Interview]]></category>
		<category><![CDATA[Interviews]]></category>
		<category><![CDATA[Women]]></category>
		<category><![CDATA[civil service]]></category>
		<category><![CDATA[exam first rank]]></category>
		<category><![CDATA[IAS]]></category>
		<category><![CDATA[malayali girld]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=258834</guid>

					<description><![CDATA[ഒന്നാം റാങ്കോടെ ജയിച്ചു കയറിയ ആദ്യ മലയാളി വനിതയും ആലപ്പുഴ ജില്ലാ കളക്ടറുമായ ഹരിത കുമാർ ആടിയുലയാത്ത ആത്മവിശ്വാസത്തിന്റെ പര്യായം. വിദ്യാഭ്യാസ രംഗത്തെ മികവിനുള്ള പ്രൈംമിനിസ്റ്റര്&#x200d; എക്‌സലന്&#x200d;സി പുരസ്‌കാരത്തില്&#x200d; രാജ്യത്തെ ആദ്യ ആറില്&#x200d; തൃശൂര്&#x200d;ജില്ലയെ അടയാളപ്പെടുത്തിയ കലക്ടര്&#x200d;. റേഷന്&#x200d; കാര്&#x200d;ഡിനെ ബുക്ക് രൂപത്തില്&#x200d; നിന്ന് ഇ- കാര്&#x200d;ഡിലേക്ക് പരിഷ്‌കരിച്ച സിവില്&#x200d; സപ്ലൈസ് ഡയറക്ടര്&#x200d;. 2013 കേരള കേഡര്&#x200d; സിവില്&#x200d; സര്&#x200d;വ്വന്റ്. കോവിഡ് കാലത്ത് വാര്&#x200d;റൂം നിയന്ത്രിച്ച ഐ.എ.എസുകാരില്&#x200d; ഒരാള്&#x200d;. കണ്ണൂര്&#x200d; അസിസ്റ്റന്റ് കലക്ടര്&#x200d;, തൃശൂര്&#x200d; സബ് കലക്ടര്&#x200d;, കോളജീയേറ്റ് [&#8230;]]]></description>
										<content:encoded><![CDATA[<p>ഒന്നാം റാങ്കോടെ ജയിച്ചു കയറിയ ആദ്യ മലയാളി വനിതയും ആലപ്പുഴ ജില്ലാ കളക്ടറുമായ ഹരിത കുമാർ ആടിയുലയാത്ത ആത്മവിശ്വാസത്തിന്റെ പര്യായം. വിദ്യാഭ്യാസ രംഗത്തെ മികവിനുള്ള പ്രൈംമിനിസ്റ്റര്&#x200d; എക്‌സലന്&#x200d;സി പുരസ്‌കാരത്തില്&#x200d; രാജ്യത്തെ ആദ്യ ആറില്&#x200d; തൃശൂര്&#x200d;ജില്ലയെ അടയാളപ്പെടുത്തിയ കലക്ടര്&#x200d;. റേഷന്&#x200d; കാര്&#x200d;ഡിനെ ബുക്ക് രൂപത്തില്&#x200d; നിന്ന് ഇ- കാര്&#x200d;ഡിലേക്ക് പരിഷ്‌കരിച്ച സിവില്&#x200d; സപ്ലൈസ് ഡയറക്ടര്&#x200d;. 2013 കേരള കേഡര്&#x200d; സിവില്&#x200d; സര്&#x200d;വ്വന്റ്. കോവിഡ് കാലത്ത് വാര്&#x200d;റൂം നിയന്ത്രിച്ച ഐ.എ.എസുകാരില്&#x200d; ഒരാള്&#x200d;. കണ്ണൂര്&#x200d; അസിസ്റ്റന്റ് കലക്ടര്&#x200d;, തൃശൂര്&#x200d; സബ് കലക്ടര്&#x200d;, കോളജീയേറ്റ് എഡ്യുക്കേഷന്&#x200d; ഡയറക്ടര്&#x200d;, അര്&#x200d;ബന്&#x200d; അഫയേഴ്‌സ് ഡയറക്ടര്&#x200d; പദവികള്&#x200d;. നിലവില്&#x200d; ആലപ്പുഴ ജില്ലാ കലക്ടര്&#x200d;.</p>
<p>സ്വപ്‌നം നെയ്യാന്&#x200d; &#8216;ഹരിത&#8217;പാഠം<br />
ഹരിത വി. കുമാര്&#x200d; ഐ.എ.എസ്/ പി. ഇസ്മായില്&#x200d;</p>
<p>സ്വപ്‌ന നേട്ടത്തിലെ പ്രചോദനം?.</p>
<p>ഐ.എ.എസ് എന്ന സ്വപ്‌നം അച്ഛനാണ് ഇളംപ്രായത്തില്&#x200d; തന്നെ എന്റെ മനസ്സില്&#x200d; കരുപിടിപ്പിച്ചത്. ചെറിയ ക്ലാസില്&#x200d; പഠിക്കുമ്പോള്&#x200d; ആരാകാനാണ് ആഗ്രഹമെന്ന അധ്യാപകരുടെ ചോദ്യത്തിന് കലക്ടറാവണമെന്നായിരുന്നു എന്റെ മറുപടി. എന്&#x200d;ജിനീയറിംഗ് പഠനത്തിന് ശേഷമാണു ഐ.എ.എസ് സാധ്യതകളറിഞ്ഞ് സിവില്&#x200d; സര്&#x200d;വ്വീസ് പരിശീലനം തുടങ്ങിയത്. ഐ.ആര്&#x200d;.എസ് കിട്ടിയെങ്കിലും അവധിയെടുത്ത് ഐ.എ.എസ് എന്ന ബാല്യകാല സ്വപ്‌നത്തിനായുള്ള തീവ്രശ്രമം തുടര്&#x200d;ന്നു. അതിന് ഫലമുണ്ടായി. നാലാമത്തെ അവസരത്തില്&#x200d; രാജ്യത്ത് ഒന്നാം റാങ്കോടെ കേരളത്തിലേക്ക് വരാനുള്ള ഭാഗ്യമുണ്ടായി. ഐ.ആര്&#x200d;.എസ് കിട്ടിയിട്ടും വീണ്ടുമൊരിക്കല്&#x200d; കൂടി പരീക്ഷയെഴുതുമ്പോള്&#x200d; എന്റെ കയ്യിലുള്ള സാധ്യതകള്&#x200d; പൂര്&#x200d;ണമായും ഉപയോഗപ്പെടുത്തണം, തിരിഞ്ഞുനോക്കുമ്പോള്&#x200d; ഒരു വട്ടം കൂടി എഴുതിയിരുന്നെങ്കില്&#x200d; എന്ന് പിന്നീട് ഖേദിക്കുന്ന അവസ്ഥ ഉണ്ടാവാന്&#x200d; പാടില്ലെന്ന ഞാന്&#x200d; തീരുമാനമെടുത്തിരുന്നു. അങ്ങനെ അവസാനത്തെ ചാന്&#x200d;സും ഉപയോഗപ്പെടുത്തിയപ്പോഴാണ് ഞാന്&#x200d; ഒന്നാം റാങ്കുകാരിയായത്.</p>
<p>സിവില്&#x200d; സര്&#x200d;വീസിലെ വിവിധ സര്&#x200d;വീസുകള്&#x200d;</p>
<p>യൂനിയന്&#x200d; പബ്ലിക് സര്&#x200d;വ്വീസ് കമ്മീഷന്&#x200d; (യു.പി.എസ്.സി) ഓരോ വര്&#x200d;ഷവും നോട്ടിഫിക്കേഷന്&#x200d; പ്രസിദ്ധീകരിക്കുമ്പോള്&#x200d; എത്ര തസ്തികകളിലേക്ക് എന്ന് വ്യക്തമാക്കാറുണ്ട്. എല്ലാവര്&#x200d;ക്കും സുപരിചിതമായ<br />
ഇന്ത്യന്&#x200d; അഡ്മിനിസ്‌ട്രേറ്റീവ് സര്&#x200d;വീസ് (ഐഎഎസ്), ഇന്ത്യന്&#x200d; പോലീസ് സര്&#x200d;വീസ് (ഐ.പി.എസ്),<br />
ഇന്ത്യന്&#x200d; ഫോറിന്&#x200d; സര്&#x200d;വീസ് (ഐ.എഫ്.എസ്) തുടങ്ങിയ 22 ഓളം വ്യത്യസ്ത സര്&#x200d;വ്വീസുകളിലേക്കാണ് യു.പി.എസ്.സി പരീക്ഷ നടത്തുന്നത്.</p>
<p>സിവില്&#x200d; സര്&#x200d;വീസ് യോഗ്യത</p>
<p>ഏതെങ്കിലും വിഷയത്തിലെ സര്&#x200d;വകലാശാല ബിരുദം വേണം. ഇന്ന വിഷയമെന്നോ നിശ്ചിത മാര്&#x200d;ക്ക് വേണമെന്നോ നിബന്ധനയില്ല. ഡിസ്റ്റന്&#x200d;സ് ഡിഗ്രിയും പരിഗണിക്കും. ഫൈനല്&#x200d; ഇയര്&#x200d; വിദ്യാര്&#x200d;ത്ഥികള്&#x200d;ക്കും അപേക്ഷിക്കാന്&#x200d; അവസരസമുണ്ട്. ബിരുദ സര്&#x200d;ഫിക്കറ്റ് ഇന്റര്&#x200d;വ്യു സമയത്ത് ഹാജറാക്കിയാല്&#x200d; മതിയാവും. അപേക്ഷിക്കാനുള്ള കുറഞ്ഞ പ്രായ പരിധി 21 വയസ്സാണ്. 32 വയസ്സ് കൂടാനും പാടില്ല. പിന്നാക്ക വിഭാഗങ്ങള്&#x200d;ക്ക് 35 വയസ് വരെ ഇളവുണ്ട്. എസ്.സി, എസ്.ടി വിഭാഗങ്ങള്&#x200d;ക്ക് 37 വയസുവരെ പരീക്ഷയെഴുതാം.</p>
<p>പരീക്ഷഘട്ടവും മാര്&#x200d;ക്കും</p>
<p>പ്രിലിമിനറി, മെയിന്&#x200d;, ഇന്റര്&#x200d;വ്യൂ എന്ന മൂന്ന് കടമ്പകളാണ് സിവില്&#x200d; സര്&#x200d;വീസിന് കടക്കേണ്ടത്.</p>
<p>പ്രിലിമിനറി<br />
രണ്ടുപേപ്പറുകളാണ് പ്രിലിമിനറി പരീക്ഷയിലുള്ളത്. ഒന്നാം പേപ്പര്&#x200d;: ഒബ്ജക്ടീവ് ടൈപ്പ്, രണ്ടുമണിക്കൂര്&#x200d;, 100 ചോദ്യം, 200 മാര്&#x200d;ക്ക്. രണ്ടാം പേപ്പര്&#x200d;: ആപ്റ്റിറ്റിയൂഡ് ടെസ്റ്റ്, ഒബ്ജക്ടീവ് ടൈപ്പ്, രണ്ടുമണിക്കൂര്&#x200d;, 80 ചോദ്യം, 200 മാര്&#x200d;ക്ക്. ഇത് ഒരു സ്‌ക്രീനിംഗ് ടെസ്റ്റ് മാത്രമാണ്. ഇത് പാസാകുന്നവര്&#x200d;ക്ക് മെയിന്&#x200d; പരീക്ഷയ്ക്ക് യോഗ്യത നേടാന്&#x200d; മാത്രമേ സാധിക്കൂ. ഓരോ വര്&#x200d;ഷവും അഞ്ചുലക്ഷത്തിനും പത്ത് ലക്ഷത്തിനുമിടയില്&#x200d; വിദ്യാര്&#x200d;ത്ഥികള്&#x200d; പ്രിലിമിനറി പരീക്ഷയെഴുതാറുണ്ട്. ഇതില്&#x200d; പരമാവധി പതിമൂവായിരത്തോളം പേര്&#x200d; മാത്രമാണ് മെയിന്&#x200d;സിലേക്ക് തെരഞ്ഞെടുക്കപ്പെടുക.</p>
<p>മെയിന്&#x200d;സ്<br />
മെയിന്&#x200d;സില്&#x200d; ഒമ്പത് പേപ്പറാണുള്ളത്.<br />
ഇതില്&#x200d; മുന്നുറു മാര്&#x200d;ക്ക് വീതം വരുന്ന ഇന്ത്യന്&#x200d; ലാംഗ്വേജ്. ഇംഗ്ലീഷ് എന്നി രണ്ടു പേപ്പറുകളില്&#x200d; ഇരുപത്തിഅഞ്ചു ശതമാനം മാര്&#x200d;ക്ക് നേടിയാല്&#x200d; മതിയാവും.റാങ്ക് നിര്&#x200d;ണ്ണയത്തില്&#x200d;ല്&#x200d; ഈ പേപ്പര്&#x200d; പരിഗണിക്കുന്നതല്ല. എന്നാല്&#x200d;, ഈ രണ്ടുപേപ്പറുകള്&#x200d; പാസായാലാണ് പിന്നീടുള്ള ഏഴ് പേപ്പറുകള്&#x200d; മൂല്യനിര്&#x200d;ണയം നടത്താറുള്ളത്. ഈ ഏഴ് പേപ്പറുകള്&#x200d;ക്ക് ഓരോന്നിനും 250 മാര്&#x200d;ക്ക് വീതം മൊത്തം 1750 മാര്&#x200d;ക്കാണ്. ഇതില്&#x200d; മുന്നിലെത്തുന്ന, നിലവിലുള്ള ഒഴിവിന്റെ രണ്ട് ഇരട്ടിയോളം പേരെ (ഏകദേശം രണ്ടായിരത്തി അഞ്ഞൂറുപേരെ) ഇന്റര്&#x200d;വ്യൂവിന് (പേഴ്സണാലിറ്റി ടെസ്റ്റ്) തെരഞ്ഞെടുക്കുന്നു.</p>
<p>ഇന്റര്&#x200d;വ്യൂ<br />
പരീക്ഷാര്&#x200d;ത്ഥികളുടെ വ്യക്തിഗത മികവും വിഷയങ്ങളിലെ അപഗ്രഥനവുമാണ് ഇന്റര്&#x200d;വ്യൂവില്&#x200d; പ്രധാനമായും പരിഗണിക്കപ്പെടുന്നത്. ഇന്റര്&#x200d;വ്യൂവിന് 275 മാര്&#x200d;ക്കാണുള്ളത്. മെയിന്&#x200d;സ് പരീക്ഷയിലെ ഏഴ് പേപ്പറിന്റെ 1750 മാര്&#x200d;ക്കും ഇന്റര്&#x200d;വ്യൂവിന്റെ 275 മാര്&#x200d;ക്കും കൂടി 2025 മാര്&#x200d;ക്കാണ് മൊത്തം. മെയിന്&#x200d;സിന്റെയും പേഴ്സണാലിറ്റി ടെസ്റ്റിന്റെയും മാര്&#x200d;ക്ക് ചേര്&#x200d;ത്താണ് ഫൈനല്&#x200d; മാര്&#x200d;ക്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നത്.</p>
<p>വില്ലനാവുന്ന നെഗറ്റീവ് മാര്&#x200d;ക്കുകള്&#x200d;</p>
<p>പ്രിലിമിനറി പരീക്ഷയില്&#x200d; നെഗറ്റീവ് മാര്&#x200d;ക്കുണ്ട്. അറിയാത്ത ചോദ്യങ്ങള്&#x200d;ക്കും ഉത്തരം എഴുതാന്&#x200d; ശ്രമിക്കരുത് എന്നത് കൊണ്ടാണ് നെഗറ്റീവ് മാര്&#x200d;ക്ക് ഏര്&#x200d;പെടുത്തിയത്. ഒരു ചോദ്യത്തിന് രണ്ടു മാര്&#x200d;ക്കാണെങ്കില്&#x200d; ഉത്തരം തെറ്റിയാല്&#x200d; അതിന്റെ മൂന്നിലൊന്ന് മാര്&#x200d;ക്ക് നഷ്ടപ്പെടും. ലളിതമായി പറഞ്ഞാല്&#x200d; മൂന്ന് ഉത്തരം തെറ്റിയാല്&#x200d; ഒരു ശരിയുത്തരത്തിന്റെ മാര്&#x200d;ക്ക് നഷ്ടപെടും. ആയതിനാല്&#x200d; ഉറപ്പുള്ള ചോദ്യങ്ങളുടെ ഉത്തരം എഴുതാനാണ് ശ്രമിക്കേണ്ടത്. എത്ര ശരിയുത്തരം എഴുതാന്&#x200d; കഴിഞ്ഞു എന്ന് വിലയിരുത്തിയതിന് ശേഷം പരീക്ഷഹാളില്&#x200d; വെച്ച് നന്നായി ആലോചിച്ചുവേണം ഫിഫ്റ്റി ഫിഫ്റ്റി സാധ്യതകളുള്ള ചോദ്യങ്ങള്&#x200d;ക്ക് കൂടെ ഉത്തരം കണ്ടെത്തേണ്ടത്. ഒബ്ജക്റ്റീവ് ടൈപ്പ് പരീക്ഷകളുടെ സ്‌കില്&#x200d; മനസ്സിലാക്കാന്&#x200d; മോക് ടെസ്റ്റുകള്&#x200d; അനിവാര്യമാണ്.</p>
<p>പരീക്ഷ കേന്ദ്രങ്ങങ്ങള്&#x200d;</p>
<p>സംസ്ഥാനത്ത് പ്രിലിമിനറി പരീക്ഷയ്ക്ക് തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളില്&#x200d; കേന്ദ്രമുണ്ട്. മെയിന്&#x200d; പരീക്ഷയ്ക്ക് കേരളത്തില്&#x200d; തിരുവനന്തപുരത്തു മാത്രമാണു കേന്ദ്രമുള്ളത്. പ്രിലിമിനറിയും മെയിന്&#x200d;സും അപേക്ഷരുടെ സ്വന്തം സംസ്ഥാനത്തു വെച്ചു നടക്കുമ്പോള്&#x200d; ദേശീയ തലത്തില്&#x200d; ഡല്&#x200d;ഹിയിലെ യു.പി.എസ്.സിയുടെ ഓഫിസില്&#x200d; വെച്ചാണ് ഇന്റര്&#x200d;വ്യൂ (പേഴ്‌സണാലിറ്റി) നടത്താറുള്ളത്. യു.പി.എസ്.സി ബോര്&#x200d;ഡ് അംഗങ്ങള്&#x200d; അടങ്ങുന്ന പല ബോര്&#x200d;ഡുകളില്&#x200d; ഏതെങ്കിലും ഒന്നിലായിരിക്കും ഇന്റര്&#x200d;വ്യൂ നടക്കാറുള്ളത്.</p>
<p>സര്&#x200d;ക്കാര്&#x200d; സഹായങ്ങള്&#x200d;</p>
<p>ഓരോ വര്&#x200d;ഷവും എന്&#x200d;ട്രന്&#x200d;സ് പരീക്ഷ പാസാകുന്ന പ്രിലിംസ്, മെയിന്&#x200d;സ്, ബാച്ചുകാര്&#x200d;ക്ക് സംസ്ഥാന സര്&#x200d;ക്കാരിന്റെ അധീനതയിലുള്ള സിവില്&#x200d; സര്&#x200d;ക്കാര്&#x200d; അക്കാദമിയില്&#x200d; കുറഞ്ഞ ചിലവില്&#x200d; പരിശീലന സൗകര്യമുണ്ട്. കേരളത്തില്&#x200d; നിന്ന് ഇന്റര്&#x200d;വ്യുവിന് അവസരം കിട്ടുന്ന ഏതൊരാള്&#x200d;ക്കും ഡല്&#x200d;ഹിയിലേക്കുള്ള വിമാന ടിക്കറ്റും കേരള ഹൗസിലെ താമസ സൗകര്യവും സൗജന്യമാണ്. പ്രൈവറ്റ് ഇന്&#x200d;സ്റ്റിട്യൂട്ടില്&#x200d; പഠിച്ചു യോഗ്യത നേടിയവര്&#x200d;ക്കും ഈ ആനുകൂല്യം ലഭിക്കും.</p>
<p>ഐഛിക വിഷയം മലയാളമാവാന്&#x200d;?</p>
<p>ഐശ്ചിക വിഷയം തെരഞ്ഞെടുക്കുമ്പോള്&#x200d; ഇഷ്ടമാണ് പ്രധാനം. പരീക്ഷ തയ്യാറെടുപ്പില്&#x200d; ദിവസവും മൂന്ന് മണിക്കൂര്&#x200d; വരെ വായിക്കാനും പഠിക്കാനും കഴിയുന്ന വിഷയത്തിനാണ് മുന്&#x200d;തൂക്കം നല്&#x200d;കേണ്ടത്. എന്നെ സംബന്ധിച്ചിടത്തോളം മലയാളം സ്വാഭാവികമായ ഒരു തെരഞ്ഞെടുപ്പായിരുന്നു. പത്താം തരം വരെ ഒന്നാമത്തെതും പ്ലസ്ടു തലത്തില്&#x200d; രണ്ടാമത്തെ വിഷയവുമായിരുന്നു മലയാളം. കഥയും കവിതയും ഉള്&#x200d;പ്പെടെ വായനയോടുള്ള ഇഷ്ടം കൊണ്ടാണ് മലയാളം തിരഞ്ഞെടുത്തത്. മറ്റ് വിഷയങ്ങള്&#x200d; പഠിക്കുമ്പോഴുള്ള സങ്കീര്&#x200d;ണതകള്&#x200d;ക്കിടയില്&#x200d; മലയാള കഥയും കവിതയും വായിക്കുന്നത് ആശ്വാസമായിരുന്നു. പരീക്ഷ സമ്മര്&#x200d;ദ്ദങ്ങളെ അതിജയിക്കാനും മലയാളം സഹായിച്ചിട്ടുണ്ട്.</p>
<p>മാതൃഭാഷയുടെ അനിവാര്യത</p>
<p>ഒരു കുഞ്ഞു ജനിച്ചു വീഴുമ്പോള്&#x200d; തന്നെ കുട്ടി കേട്ടുശീലിക്കുന്നതാണ് മാതൃ ഭാഷ. ഒരു ജനതയുടെ വികാരവും പൈതൃകവുമായ മാതൃഭാഷയോടുള്ള ഇഷ്ടമാണ് മറ്റു ഭാഷകള്&#x200d; പഠിക്കാനുള്ള താല്പര്യം ജനിപ്പിക്കുന്നത്. മലയാള ഭാഷയുടെ വളര്&#x200d;ച്ചയില്&#x200d; നോവലുകളും കഥകളും കവിതകളും വഹിക്കുന്ന പങ്ക് മഹത്തരമാണ്. ഭാഷയില്&#x200d; വിലപ്പെട്ട സംഭാവനകള്&#x200d; നല്&#x200d;കിയ എഴുത്തുകാരെ അറിയാന്&#x200d; ശ്രമിക്കണം. മാതൃഭാഷയുടെ ശക്തിയിലും സൗന്ദര്യത്തിലും അഭിമാനം കൊള്ളാനും സാധിക്കണം. ഒരു തലമുറയില്&#x200d; നിന്നും മറ്റൊരു തലമുറയിലേക്ക് പകര്&#x200d;ന്നു കൊടുക്കുമ്പോഴാണ് ഭാഷ നിലനില്&#x200d;ക്കുന്നത്. മലയാളം സംസാരിക്കുകയും പഠിക്കുകയും ചെയ്യുന്ന സംസ്‌കാരം പ്രോത്സാഹിക്കപ്പെടണം.</p>
<p>അധ്യാപകരുടെ റോള്&#x200d;?.</p>
<p>കുട്ടികളെ പ്രോച്ചോദിപ്പിക്കുന്നവരായും അവര്&#x200d;ക്ക് നല്ല വഴികളെ കുറിച്ച് പറഞ്ഞു കൊടുക്കുന്നവരായും മാറാന്&#x200d; അദ്ധ്യാപകര്&#x200d; ശ്രമിക്കണം. നിങ്ങള്&#x200d; ഡോക്ടരാവണം, കലക്ടറാവണം, എഞ്ചിനീയറാവണം എന്ന് പറയുന്ന രീതിക്കു പകരം അത്തരം അവസരങ്ങളെ കുറിച്ചുള്ള അവബോധമാണ് അധ്യാപകര്&#x200d; പകരേണ്ടത്. സ്‌കൂളും പാഠപുസ്തകവും ഭക്ഷണവും വസ്ത്രവും തുടങ്ങി നമ്മുടെ നിത്യജീവിതത്തിന്റെ തീര്&#x200d;പ്പു കേന്ദ്രമായ രാഷ്ട്രീയത്തിന്റെ പ്രാധാന്യവും അതിലെ അവസരങ്ങളെകുറിച്ചും വിദ്യാര്&#x200d;ഥികളോട് പറയാന്&#x200d; മറക്കരുത്. വിവിധ സ്‌കോളര്&#x200d;ഷിപ്പ് പരീക്ഷകളെ കുറിച്ച് അദ്ധ്യാപകര്&#x200d;ക്ക് അറിവുണ്ടായിരിക്കണം. ആലപ്പുഴയില്&#x200d; ജില്ലാ കലക്ടറായി ചാര്&#x200d;ജ് എടുത്ത ദിവസം തന്നെ ഡി.ഡി.ഇയോട് വിദ്യാര്&#x200d;ത്ഥികള്&#x200d;ക്കുള്ള സ്‌കോളര്&#x200d;ഷിപ്പുകളെകുറിച്ചാണ് അന്വേഷിച്ചത്. കുട്ടികള്&#x200d;ക്കു കാര്യങ്ങള്&#x200d; മനസിലാവുന്ന പ്രായത്തില്&#x200d; സിവില്&#x200d; സര്&#x200d;വീസിനെ കുറിച്ച് പറഞ്ഞു കൊടുക്കാനും അദ്ധ്യാപകര്&#x200d;ക്ക് കഴിയണം. വ്യക്തിപരായി, തന്റെ ശിഷ്യരില്&#x200d; ആരെങ്കിലും ഒരാള്&#x200d; ഒന്നാം റാങ്കോടെ ഐ.എ.എസ് നേടണമെന്ന പ്രൊഫസര്&#x200d; നാരായണന്&#x200d; സാറുടെ പ്രോത്സാഹനം നിറഞ്ഞ വാക്കുകള്&#x200d; എന്റെ വിജയത്തില്&#x200d; കരുത്തായിട്ടുണ്ട്. സിവില്&#x200d; സര്&#x200d;വീസ് പരീക്ഷയില്&#x200d; കൂടുതല്&#x200d; ചോദ്യങ്ങള്&#x200d; അഞ്ചാം ക്ലാസ് തൊട്ടു പ്ലസ്ടു വരെയുള്ള പാഠഭാഗങ്ങളില്&#x200d; നിന്നാണ്. ഈ പാഠഭാഗങ്ങള്&#x200d; നന്നായി പഠിക്കേണ്ടതിന്റെ പ്രാധാന്യം കുട്ടികളോട് വിശദീകരിക്കണം. ഓരോ ദിവസത്തെയും പത്രങ്ങള്&#x200d; വായിക്കുകയും പത്തു മിനുട്ടെങ്കിലും വാര്&#x200d;ത്തകള്&#x200d; സംബന്ധിച്ചു ചര്&#x200d;ച്ചകള്&#x200d; നടത്തുകയും ചെയ്യുന്ന ക്ലാസ് മുറികളില്&#x200d; നിന്നും ആകാശത്തോളം ഉയരത്തില്&#x200d; എത്തുന്ന മിടുക്കരെ വാര്&#x200d;ത്തെടുക്കാന്&#x200d; സാധിക്കും.</p>
<p>കലകള്&#x200d; പകര്&#x200d;ന്ന ആത്മവിശ്വാസം?.</p>
<p>പാഠ പുസ്തകങ്ങള്&#x200d;ക്കപ്പുറത്തുള്ള ലോകവും ജീവിതവും അറിയാന്&#x200d; ചെറുപ്പത്തിലെ കലാപഠനങ്ങള്&#x200d; ഉപകരിച്ചിട്ടുണ്ട്. ചെറുപ്പത്തില്&#x200d; തന്നെ പാട്ടും കര്&#x200d;ണാടിക് സംഗീതവും ഭരതനാട്യം, മോഹിനിയാട്ടം തുടങ്ങിയ നൃത്തങ്ങളും പഠിക്കാന്&#x200d; ഭാഗ്യം ലഭിച്ചിരുന്നു. വീണയും പഠിക്കാനായി. നൃത്തവും സംഗീതവും ഉള്&#x200d;പെടെയുള്ള കലകളുടെ പഠനം ഏകാഗ്രതയും ആത്മ വിശ്വാസവും വര്&#x200d;ദ്ധിപ്പിക്കുന്നതായി അനുഭവപ്പെട്ടിട്ടുണ്ട്. കുഞ്ഞു പ്രായത്തില്&#x200d; സ്റ്റേജില്&#x200d; കയറി പരിപാടികള്&#x200d; അവതരിപ്പിക്കുന്നവരില്&#x200d; മറ്റുള്ളവരെ അഭിസംബോധന ചെയ്യാന്&#x200d; പേടിയുണ്ടാവില്ല. മുതിര്&#x200d;ന്നതിന് ശേഷം വേദിയില്&#x200d; എത്തുമ്പോള്&#x200d; സഭാകമ്പം അനുഭവപ്പെടും. സ്‌കൂള്&#x200d; കാലത്തെ സ്റ്റേജുകള്&#x200d; പറക്കാനുള്ള ചിറകുകളാണ് നല്&#x200d;കിയത്. കൂട്ടായ്മകള്&#x200d; കൂടിയാണ് കലകള്&#x200d; വിഭാവനം ചെയ്യുന്നത്.</p>
<p>മറക്കാനാവാത്ത യാത്ര</p>
<p>സിവില്&#x200d; സര്&#x200d;വീസ് ഇന്റര്&#x200d;വ്യൂവിനായി ഡല്&#x200d;ഹിയിലേക്ക് നടത്തിയ യാത്ര ജീവിതത്തിലെ മറക്കാനാവാത്ത അനുഭവമാണ്. കേരളത്തിന് പുറത്തേക്കുള്ള ആദ്യത്തെ യാത്ര കൂടിയായിരുന്നു അത്. ആ യാത്രയിലാണ് ആദ്യമായി വിമാനത്തില്&#x200d; കയറുന്നത്. അച്ചനും ഞാനും ഇപ്പോള്&#x200d; നാഗ്പൂരിലെ റവന്യു സര്&#x200d;വീസ് അക്കാദമിയിലെ ഫാക്കല്&#x200d;റ്റി കൂടിയായ കൂട്ടുകാരി ലൈനയും ഒന്നിച്ചുള്ള ആ യാത്ര ഒരിക്കലും മറക്കാനാവില്ല. പരീക്ഷയുടെ ആശങ്കയും രാജ്യ തലസ്ഥാനമായ ഡല്&#x200d;ഹി ആദ്യമായി കാണാനുള്ള കൗതുകവും തമ്മിലുള്ള സംഘര്&#x200d;ഷവുമായിരുന്നു ആ യാത്രയുടെ ത്രില്&#x200d;. ഡല്&#x200d;ഹിയുടെ പ്രധാന ഭാഗങ്ങളിലൂടെ ഓട്ടപ്രദക്ഷിണം നടത്തിയതും ഇന്നലെ കഴിഞ്ഞത് പോലെയുണ്ട്. ട്രെയിനിലുള്ള മൂന്ന് ദിവസത്തെ മടക്ക യാത്ര ജീവിതത്തില്&#x200d; തുടര്&#x200d;യാത്രകളില്&#x200d; ഉപകരിക്കുന്ന ഒട്ടേറെ പാഠങ്ങളാണ് പകര്&#x200d;ന്നത്.</p>
<p>ഇഷ്ട എഴുത്തുകാരും സ്വാധീനിച്ച പുസ്തകങ്ങളും?</p>
<p>പഠന കാലത്തു ഫിക്ഷനുകളോടായിരുന്നു ഇഷ്ടം. തിരുവന്തപുരത്തെ പബ്ലിക് ലൈബ്രറിയില്&#x200d; അംഗത്വം എടുത്തതോടെയാണ് ആഴത്തിലുള്ള വായനയിലേക്ക് കടക്കുന്നത്. സിവില്&#x200d; സര്&#x200d;വീസില്&#x200d; എത്തിയതിനു ശേഷമാണു നോണ്&#x200d; ഫിക്ഷന്&#x200d; വായിച്ചു തുടങ്ങിയത്. ഖലീല്&#x200d; ജിബ്രാനും ജലാലുദ്ദീന്&#x200d; റൂമിയുമാണ് ഇഷ്ട എഴുത്തുകാര്&#x200d;. ജിബ്രാന്റെ പ്രവാചകന്&#x200d; എന്ന പുസ്തകം ജീവിതത്തിന്റെ ഓരോ ഘട്ടത്തിലും സ്വാധീനിച്ചു കൊണ്ടിരുന്നു. പത്തു വര്&#x200d;ഷം മുന്&#x200d;പ് ഞാന്&#x200d; മനസിലാക്കിയ അര്&#x200d;ത്ഥമല്ല ഇപ്പോള്&#x200d; അതിലെ ഓരോ വരികള്&#x200d;ക്കും. നമ്മള്&#x200d; വളരുന്നത് പോലെ പുസ്തകങ്ങളും വളരും എന്നതാണ് ജിബ്രാന്&#x200d;, റൂമി, നെരൂദ തുടങ്ങിയവരുടെ മിസ്റ്റിക് കൃതികളുടെ പ്രധാന സവിശേഷതയായി തോന്നിയത്. മലയാളത്തില്&#x200d; എം.ടി യെയും വൈലോപ്പിള്ളിയെയും ഇഷ്ടമാണ്. അരുന്ധതി റോയിയുടെ എഴുത്തിന് മാസ്മരിക ശക്തിയുണ്ട്. കഥയും കവിതയും നോവലും വായിക്കാറുണ്ട്.</p>
<p>(പ്രത്യേക സ്ഥലത്ത് കൊടുക്കണം)<br />
&#8216;ഹരിത ടിപ്‌സ്&#8217;</p>
<p>യു.പി.എസ്.സി വിജ്ഞാപനം വരുന്നതിനും ആറു മാസം മുമ്പ് തയ്യാറെടുപ്പുകള്&#x200d; ആരംഭിക്കണം.<br />
പ്രിലിംസും മെയിന്&#x200d;സും ഒന്നിച്ചു പഠിക്കണം.<br />
മൂന്ന് മാസത്തിനുള്ളില്&#x200d; ഓരോരുത്തര്&#x200d;ക്കും അനുയോജ്യമായ പഠന സമയം തിരിച്ചറിയാന്&#x200d; കഴിയണം.<br />
പഠിക്കാന്&#x200d; താല്പര്യമുള്ള സമയത്ത് പ്രയാസമുള്ള വിഷയങ്ങള്&#x200d; പഠിക്കണം.<br />
പഠനത്തില്&#x200d; മടുപ്പ് വരുമ്പോള്&#x200d; ഇഷ്ട വിഷയത്തിലേക്ക് മാറണം.<br />
ഇന്റര്&#x200d;വ്യൂ മുന്നില്&#x200d; കണ്ട് ഗ്രൂപ്പ് സ്റ്റഡിയും ശീലിക്കണം.</p>
<p>(ജൂണ്&#x200d; ഒന്നിനാണ് പ്രസിദ്ധീകരിക്കുന്നതെങ്കില്&#x200d;)</p>
<p>കുട്ടികളെ പ്രോച്ചോദിപ്പിക്കുന്നവരായും അവര്&#x200d;ക്ക് നല്ല വഴികളെ കുറിച്ച് പറഞ്ഞു കൊടുക്കുന്നവരായും മാറാന്&#x200d; അദ്ധ്യാപകര്&#x200d; ശ്രമിക്കണം. നിങ്ങള്&#x200d; ഡോക്ടരാവണം, കലക്ടറാവണം, എഞ്ചിനീയറാവണം എന്ന് പറയുന്ന രീതിക്കു പകരം അത്തരം അവസരങ്ങളെ കുറിച്ചുള്ള അവബോധമാണ് അധ്യാപകര്&#x200d; പകരേണ്ടത്. സ്‌കൂളും പാഠപുസ്തകവും ഭക്ഷണവും വസ്ത്രവും തുടങ്ങി നമ്മുടെ നിത്യജീവിതത്തിന്റെ തീര്&#x200d;പ്പു കേന്ദ്രമായ രാഷ്ട്രീയത്തിന്റെ പ്രാധാന്യവും അതിലെ അവസരങ്ങളെകുറിച്ചും വിദ്യാര്&#x200d;ഥികളോട് പറയാന്&#x200d; മറക്കരുത്. വിവിധ സ്‌കോളര്&#x200d;ഷിപ്പ് പരീക്ഷകളെ കുറിച്ച് അദ്ധ്യാപകര്&#x200d;ക്ക് അറിവുണ്ടായിരിക്കണം. ഓരോ ദിവസത്തെയും പത്രങ്ങള്&#x200d; വായിക്കുകയും പത്തു മിനുട്ടെങ്കിലും വാര്&#x200d;ത്തകള്&#x200d; സംബന്ധിച്ചു ചര്&#x200d;ച്ചകള്&#x200d; നടത്തുകയും ചെയ്യുന്ന ക്ലാസ് മുറികളില്&#x200d; നിന്നും ആകാശത്തോളം ഹരിത വി. കുമാര്&#x200d; ഐ.എ.എസ്</p>
<p>സിവില്&#x200d; സര്&#x200d;വ്വീസ് പരീക്ഷയില്&#x200d; ഒന്നാം റാങ്ക് നേടുന്ന ആദ്യ മലയാളി വനിത. ആടിയുലയാത്ത ആത്മവിശ്വാസത്തിന്റെ പര്യായം. വിദ്യാഭ്യാസ രംഗത്തെ മികവിനുള്ള പ്രൈംമിനിസ്റ്റര്&#x200d; എക്‌സലന്&#x200d;സി പുരസ്‌കാരത്തില്&#x200d; രാജ്യത്തെ ആദ്യ ആറില്&#x200d; തൃശൂര്&#x200d;ജില്ലയെ അടയാളപ്പെടുത്തിയ കലക്ടര്&#x200d;. റേഷന്&#x200d; കാര്&#x200d;ഡിനെ ബുക്ക് രൂപത്തില്&#x200d; നിന്ന് ഇ- കാര്&#x200d;ഡിലേക്ക് പരിഷ്‌കരിച്ച സിവില്&#x200d; സപ്ലൈസ് ഡയറക്ടര്&#x200d;. 2013 കേരള കേഡര്&#x200d; സിവില്&#x200d; സര്&#x200d;വ്വന്റ്. കോവിഡ് കാലത്ത് വാര്&#x200d;റൂം നിയന്ത്രിച്ച ഐ.എ.എസുകാരില്&#x200d; ഒരാള്&#x200d;. കണ്ണൂര്&#x200d; അസിസ്റ്റന്റ് കലക്ടര്&#x200d;, തൃശൂര്&#x200d; സബ് കലക്ടര്&#x200d;, കോളജീയേറ്റ് എഡ്യുക്കേഷന്&#x200d; ഡയറക്ടര്&#x200d;, അര്&#x200d;ബന്&#x200d; അഫയേഴ്‌സ് ഡയറക്ടര്&#x200d; പദവികള്&#x200d;. നിലവില്&#x200d; ആലപ്പുഴ ജില്ലാ കലക്ടര്&#x200d;.</p>
<p>സ്വപ്‌നം നെയ്യാന്&#x200d; &#8216;ഹരിത&#8217;പാഠം<br />
ഹരിത വി. കുമാര്&#x200d; ഐ.എ.എസ്/ പി. ഇസ്മായില്&#x200d;</p>
<p>സ്വപ്‌ന നേട്ടത്തിലെ പ്രചോദനം?.</p>
<p>ഐ.എ.എസ് എന്ന സ്വപ്‌നം അച്ഛനാണ് ഇളംപ്രായത്തില്&#x200d; തന്നെ എന്റെ മനസ്സില്&#x200d; കരുപിടിപ്പിച്ചത്. ചെറിയ ക്ലാസില്&#x200d; പഠിക്കുമ്പോള്&#x200d; ആരാകാനാണ് ആഗ്രഹമെന്ന അധ്യാപകരുടെ ചോദ്യത്തിന് കലക്ടറാവണമെന്നായിരുന്നു എന്റെ മറുപടി. എന്&#x200d;ജിനീയറിംഗ് പഠനത്തിന് ശേഷമാണു ഐ.എ.എസ് സാധ്യതകളറിഞ്ഞ് സിവില്&#x200d; സര്&#x200d;വ്വീസ് പരിശീലനം തുടങ്ങിയത്. ഐ.ആര്&#x200d;.എസ് കിട്ടിയെങ്കിലും അവധിയെടുത്ത് ഐ.എ.എസ് എന്ന ബാല്യകാല സ്വപ്‌നത്തിനായുള്ള തീവ്രശ്രമം തുടര്&#x200d;ന്നു. അതിന് ഫലമുണ്ടായി. നാലാമത്തെ അവസരത്തില്&#x200d; രാജ്യത്ത് ഒന്നാം റാങ്കോടെ കേരളത്തിലേക്ക് വരാനുള്ള ഭാഗ്യമുണ്ടായി.</p>
<p>സിവില്&#x200d; സര്&#x200d;വീസിലെ വിവിധ സര്&#x200d;വീസുകള്&#x200d;</p>
<p>യൂനിയന്&#x200d; പബ്ലിക് സര്&#x200d;വ്വീസ് കമ്മീഷന്&#x200d; (യു.പി.എസ്.സി) ഓരോ വര്&#x200d;ഷവും നോട്ടിഫിക്കേഷന്&#x200d; പ്രസിദ്ധീകരിക്കുമ്പോള്&#x200d; എത്ര തസ്തികകളിലേക്ക് എന്ന് വ്യക്തമാക്കാറുണ്ട്. എല്ലാവര്&#x200d;ക്കും സുപരിചിതമായ<br />
ഇന്ത്യന്&#x200d; അഡ്മിനിസ്‌ട്രേറ്റീവ് സര്&#x200d;വീസ് (ഐഎഎസ്), ഇന്ത്യന്&#x200d; പോലീസ് സര്&#x200d;വീസ് (ഐ.പി.എസ്),<br />
ഇന്ത്യന്&#x200d; ഫോറിന്&#x200d; സര്&#x200d;വീസ് (ഐ.എഫ്.എസ്) തുടങ്ങിയ 22 ഓളം വ്യത്യസ്ത സര്&#x200d;വ്വീസുകളിലേക്കാണ് യു.പി.എസ്.സി പരീക്ഷ നടത്തുന്നത്.</p>
<p>സിവില്&#x200d; സര്&#x200d;വീസ് യോഗ്യത</p>
<p>ഏതെങ്കിലും വിഷയത്തിലെ സര്&#x200d;വകലാശാല ബിരുദം വേണം. ഇന്ന വിഷയമെന്നോ നിശ്ചിത മാര്&#x200d;ക്ക് വേണമെന്നോ നിബന്ധനയില്ല. ഡിസ്റ്റന്&#x200d;സ് ഡിഗ്രിയും പരിഗണിക്കും. ഫൈനല്&#x200d; ഇയര്&#x200d; വിദ്യാര്&#x200d;ത്ഥികള്&#x200d;ക്കും അപേക്ഷിക്കാന്&#x200d; അവസരസമുണ്ട്. ബിരുദ സര്&#x200d;ഫിക്കറ്റ് ഇന്റര്&#x200d;വ്യു സമയത്ത് ഹാജറാക്കിയാല്&#x200d; മതിയാവും. അപേക്ഷിക്കാനുള്ള കുറഞ്ഞ പ്രായ പരിധി 21 വയസ്സാണ്. 32 വയസ്സ് കൂടാനും പാടില്ല. പിന്നാക്ക വിഭാഗങ്ങള്&#x200d;ക്ക് 35 വയസ് വരെ ഇളവുണ്ട്. എസ്.സി, എസ്.ടി വിഭാഗങ്ങള്&#x200d;ക്ക് 37 വയസുവരെ പരീക്ഷയെഴുതാം.</p>
<p>പരീക്ഷഘട്ടവും മാര്&#x200d;ക്കും</p>
<p>പ്രിലിമിനറി, മെയിന്&#x200d;, ഇന്റര്&#x200d;വ്യൂ എന്ന മൂന്ന് കടമ്പകളാണ് സിവില്&#x200d; സര്&#x200d;വീസിന് കടക്കേണ്ടത്.</p>
<p>പ്രിലിമിനറി<br />
രണ്ടുപേപ്പറുകളാണ്</p>
<p>പ്രിലിമിനറി</p>
<p>രണ്ടു പേപ്പറുകളാണ് പരീക്ഷയിലുള്ളത്. ഒന്നാം<br />
പേപ്പര്&#x200d;: ഒബ്ജക്ടീവ് ടൈപ്പ്, രണ്ടുമണിക്കൂര്&#x200d;, 100 ചോദ്യം, 200 മാര്&#x200d;ക്ക്. രണ്ടാം പേപ്പര്&#x200d;: ആപ്റ്റിറ്റിയൂഡ് ടെസ്റ്റ്, ഒബ്ജക്ടീവ് ടൈപ്പ്, രണ്ടുമണിക്കൂര്&#x200d;, 80 ചോദ്യം, 200 മാര്&#x200d;ക്ക്. ഇത് ഒരു സ്‌ക്രീനിംഗ് ടെസ്റ്റ് മാത്രമാണ്. ഇത് പാസാകുന്നവര്&#x200d;ക്ക് മെയിന്&#x200d; പരീക്ഷയ്ക്ക് യോഗ്യത നേടാന്&#x200d; മാത്രമേ സാധിക്കൂ. ഓരോ വര്&#x200d;ഷവും അഞ്ചുലക്ഷത്തിനും പത്ത് ലക്ഷത്തിനുമിടയില്&#x200d; വിദ്യാര്&#x200d;ത്ഥികള്&#x200d; പ്രിലിമിനറി പരീക്ഷയെഴുതാറുണ്ട്. ഇതില്&#x200d; പരമാവധി പതിമൂവായിരത്തോളം പേര്&#x200d; മാത്രമാണ് മെയിന്&#x200d;സിലേക്ക് തെരഞ്ഞെടുക്കപ്പെടുക.</p>
<p>മെയിന്&#x200d;സ്</p>
<p>മെയിന്&#x200d;സില്&#x200d; ഒമ്പത് പേപ്പറാണുള്ളത്.<br />
ഇതില്&#x200d; മുന്നുറു മാര്&#x200d;ക്ക് വീതം വരുന്ന ഇന്ത്യന്&#x200d; ലാംഗ്വേജ്. ഇംഗ്ലീഷ് എന്നി രണ്ടു പേപ്പറുകളില്&#x200d; ഇരുപത്തിഅഞ്ചു ശതമാനം മാര്&#x200d;ക്ക് നേടിയാല്&#x200d; മതിയാവും.റാങ്ക് നിര്&#x200d;ണ്ണയത്തില്&#x200d;ല്&#x200d; ഈ പേപ്പര്&#x200d; പരിഗണിക്കുന്നതല്ല. എന്നാല്&#x200d;, ഈ രണ്ടുപേപ്പറുകള്&#x200d; പാസായാലാണ് പിന്നീടുള്ള ഏഴ് പേപ്പറുകള്&#x200d; മൂല്യനിര്&#x200d;ണയം നടത്താറുള്ളത്. ഈ ഏഴ് പേപ്പറുകള്&#x200d;ക്ക് ഓരോന്നിനും 250 മാര്&#x200d;ക്ക് വീതം മൊത്തം 1750 മാര്&#x200d;ക്കാണ്. ഇതില്&#x200d; മുന്നിലെത്തുന്ന, നിലവിലുള്ള ഒഴിവിന്റെ രണ്ട് ഇരട്ടിയോളം പേരെ (ഏകദേശം രണ്ടായിരത്തി അഞ്ഞൂറുപേരെ) ഇന്റര്&#x200d;വ്യൂവിന് (പേഴ്സണാലിറ്റി ടെസ്റ്റ്) തെരഞ്ഞെടുക്കുന്നു.</p>
<p>ഇന്റര്&#x200d;വ്യൂ</p>
<p>പരീക്ഷാര്&#x200d;ത്ഥികളുടെ വ്യക്തിഗത മികവും വിഷയങ്ങളിലെ അപഗ്രഥനവുമാണ് ഇന്റര്&#x200d;വ്യൂവില്&#x200d; പ്രധാനമായും പരിഗണിക്കപ്പെടുന്നത്. ഇന്റര്&#x200d;വ്യൂവിന് 275 മാര്&#x200d;ക്കാണുള്ളത്. മെയിന്&#x200d;സ് പരീക്ഷയിലെ ഏഴ് പേപ്പറിന്റെ 1750 മാര്&#x200d;ക്കും ഇന്റര്&#x200d;വ്യൂവിന്റെ 275 മാര്&#x200d;ക്കും കൂടി 2025 മാര്&#x200d;ക്കാണ് മൊത്തം. മെയിന്&#x200d;സിന്റെയും പേഴ്സണാലിറ്റി ടെസ്റ്റിന്റെയും മാര്&#x200d;ക്ക് ചേര്&#x200d;ത്താണ് ഫൈനല്&#x200d; മാര്&#x200d;ക്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നത്.</p>
<p>വില്ലനാവുന്ന നെഗറ്റീവ് മാര്&#x200d;ക്കുകള്&#x200d;</p>
<p>പ്രിലിമിനറി പരീക്ഷയില്&#x200d; നെഗറ്റീവ് മാര്&#x200d;ക്കുണ്ട്. അറിയാത്ത ചോദ്യങ്ങള്&#x200d;ക്കും ഉത്തരം എഴുതാന്&#x200d; ശ്രമിക്കരുത് എന്നത് കൊണ്ടാണ് നെഗറ്റീവ് മാര്&#x200d;ക്ക് ഏര്&#x200d;പെടുത്തിയത്. ഒരു ചോദ്യത്തിന് രണ്ടു മാര്&#x200d;ക്കാണെങ്കില്&#x200d; ഉത്തരം തെറ്റിയാല്&#x200d; അതിന്റെ മൂന്നിലൊന്ന് മാര്&#x200d;ക്ക് നഷ്ടപ്പെടും. ലളിതമായി പറഞ്ഞാല്&#x200d; മൂന്ന് ഉത്തരം തെറ്റിയാല്&#x200d; ഒരു ശരിയുത്തരത്തിന്റെ മാര്&#x200d;ക്ക് നഷ്ടപെടും. ആയതിനാല്&#x200d; ഉറപ്പുള്ള ചോദ്യങ്ങളുടെ ഉത്തരം എഴുതാനാണ് ശ്രമിക്കേണ്ടത്. എത്ര ശരിയുത്തരം എഴുതാന്&#x200d; കഴിഞ്ഞു എന്ന് വിലയിരുത്തിയതിന് ശേഷം പരീക്ഷഹാളില്&#x200d; വെച്ച് നന്നായി ആലോചിച്ചുവേണം ഫിഫ്റ്റി ഫിഫ്റ്റി സാധ്യതകളുള്ള ചോദ്യങ്ങള്&#x200d;ക്ക് കൂടെ ഉത്തരം കണ്ടെത്തേണ്ടത്. ഒബ്ജക്റ്റീവ് ടൈപ്പ് പരീക്ഷകളുടെ സ്‌കില്&#x200d; മനസ്സിലാക്കാന്&#x200d; മോക് ടെസ്റ്റുകള്&#x200d; അനിവാര്യമാണ്.</p>
<p>പരീക്ഷ കേന്ദ്രങ്ങങ്ങള്&#x200d;</p>
<p>സംസ്ഥാനത്ത് പ്രിലിമിനറി പരീക്ഷയ്ക്ക് തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളില്&#x200d; കേന്ദ്രമുണ്ട്. മെയിന്&#x200d; പരീക്ഷയ്ക്ക് കേരളത്തില്&#x200d; തിരുവനന്തപുരത്തു മാത്രമാണു കേന്ദ്രമുള്ളത്. പ്രിലിമിനറിയും മെയിന്&#x200d;സും അപേക്ഷരുടെ സ്വന്തം സംസ്ഥാനത്തു വെച്ചു നടക്കുമ്പോള്&#x200d; ദേശീയ തലത്തില്&#x200d; ഡല്&#x200d;ഹിയിലെ യു.പി.എസ്.സിയുടെ ഓഫിസില്&#x200d; വെച്ചാണ് ഇന്റര്&#x200d;വ്യൂ (പേഴ്‌സണാലിറ്റി) നടത്താറുള്ളത്. യു.പി.എസ്.സി ബോര്&#x200d;ഡ് അംഗങ്ങള്&#x200d; അടങ്ങുന്ന പല ബോര്&#x200d;ഡുകളില്&#x200d; ഏതെങ്കിലും ഒന്നിലായിരിക്കും ഇന്റര്&#x200d;വ്യൂ നടക്കാറുള്ളത്.</p>
<p>സര്&#x200d;ക്കാര്&#x200d; സഹായങ്ങള്&#x200d;</p>
<p>ഓരോ വര്&#x200d;ഷവും എന്&#x200d;ട്രന്&#x200d;സ് പരീക്ഷ പാസാകുന്ന പ്രിലിംസ്, മെയിന്&#x200d;സ്, ബാച്ചുകാര്&#x200d;ക്ക് സംസ്ഥാന സര്&#x200d;ക്കാരിന്റെ അധീനതയിലുള്ള സിവില്&#x200d; സര്&#x200d;ക്കാര്&#x200d; അക്കാദമിയില്&#x200d; കുറഞ്ഞ ചിലവില്&#x200d; പരിശീലന സൗകര്യമുണ്ട്. കേരളത്തില്&#x200d; നിന്ന് ഇന്റര്&#x200d;വ്യുവിന് അവസരം കിട്ടുന്ന ഏതൊരാള്&#x200d;ക്കും ഡല്&#x200d;ഹിയിലേക്കുള്ള വിമാന ടിക്കറ്റും കേരള ഹൗസിലെ താമസ സൗകര്യവും സൗജന്യമാണ്. പ്രൈവറ്റ് ഇന്&#x200d;സ്റ്റിട്യൂട്ടില്&#x200d; പഠിച്ചു യോഗ്യത നേടിയവര്&#x200d;ക്കും ഈ ആനുകൂല്യം ലഭിക്കും.</p>
<p>ഐഛിക വിഷയം മലയാളമാവാന്&#x200d;?</p>
<p>ഐശ്ചിക വിഷയം തെരഞ്ഞെടുക്കുമ്പോള്&#x200d; ഇഷ്ടമാണ് പ്രധാനം. പരീക്ഷ തയ്യാറെടുപ്പില്&#x200d; ദിവസവും മൂന്ന് മണിക്കൂര്&#x200d; വരെ വായിക്കാനും പഠിക്കാനും കഴിയുന്ന വിഷയത്തിനാണ് മുന്&#x200d;തൂക്കം നല്&#x200d;കേണ്ടത്. എന്നെ സംബന്ധിച്ചിടത്തോളം മലയാളം സ്വാഭാവികമായ ഒരു തെരഞ്ഞെടുപ്പായിരുന്നു. പത്താം തരം വരെ ഒന്നാമത്തെതും പ്ലസ്ടു തലത്തില്&#x200d; രണ്ടാമത്തെ വിഷയവുമായിരുന്നു മലയാളം. കഥയും കവിതയും ഉള്&#x200d;പ്പെടെ വായനയോടുള്ള ഇഷ്ടം കൊണ്ടാണ് മലയാളം തിരഞ്ഞെടുത്തത്. മറ്റ് വിഷയങ്ങള്&#x200d; പഠിക്കുമ്പോഴുള്ള സങ്കീര്&#x200d;ണതകള്&#x200d;ക്കിടയില്&#x200d; മലയാള കഥയും കവിതയും വായിക്കുന്നത് ആശ്വാസമായിരുന്നു. പരീക്ഷ സമ്മര്&#x200d;ദ്ദങ്ങളെ അതിജയിക്കാനും മലയാളം സഹായിച്ചിട്ടുണ്ട്.</p>
<p>മാതൃഭാഷയുടെ അനിവാര്യത</p>
<p>ഒരു കുഞ്ഞു ജനിച്ചു വീഴുമ്പോള്&#x200d; തന്നെ കുട്ടി കേട്ടുശീലിക്കുന്നതാണ് മാതൃ ഭാഷ. ഒരു ജനതയുടെ വികാരവും പൈതൃകവുമായ മാതൃഭാഷയോടുള്ള ഇഷ്ടമാണ് മറ്റു ഭാഷകള്&#x200d; പഠിക്കാനുള്ള താല്പര്യം ജനിപ്പിക്കുന്നത്. മലയാള ഭാഷയുടെ വളര്&#x200d;ച്ചയില്&#x200d; നോവലുകളും കഥകളും കവിതകളും വഹിക്കുന്ന പങ്ക് മഹത്തരമാണ്. ഭാഷയില്&#x200d; വിലപ്പെട്ട സംഭാവനകള്&#x200d; നല്&#x200d;കിയ എഴുത്തുകാരെ അറിയാന്&#x200d; ശ്രമിക്കണം. മാതൃഭാഷയുടെ ശക്തിയിലും സൗന്ദര്യത്തിലും അഭിമാനം കൊള്ളാനും സാധിക്കണം. ഒരു തലമുറയില്&#x200d; നിന്നും മറ്റൊരു തലമുറയിലേക്ക് പകര്&#x200d;ന്നു കൊടുക്കുമ്പോഴാണ് ഭാഷ നിലനില്&#x200d;ക്കുന്നത്. മലയാളം സംസാരിക്കുകയും പഠിക്കുകയും ചെയ്യുന്ന സംസ്‌കാരം പ്രോത്സാഹിക്കപ്പെടണം.</p>
<p>അധ്യാപകരുടെ റോള്&#x200d;?.</p>
<p>കുട്ടികളെ പ്രോച്ചോദിപ്പിക്കുന്നവരായും അവര്&#x200d;ക്ക് നല്ല വഴികളെ കുറിച്ച് പറഞ്ഞു കൊടുക്കുന്നവരായും മാറാന്&#x200d; അദ്ധ്യാപകര്&#x200d; ശ്രമിക്കണം. നിങ്ങള്&#x200d; ഡോക്ടരാവണം, കലക്ടറാവണം, എഞ്ചിനീയറാവണം എന്ന് പറയുന്ന രീതിക്കു പകരം അത്തരം അവസരങ്ങളെ കുറിച്ചുള്ള അവബോധമാണ് അധ്യാപകര്&#x200d; പകരേണ്ടത്. സ്‌കൂളും പാഠപുസ്തകവും ഭക്ഷണവും വസ്ത്രവും തുടങ്ങി നമ്മുടെ നിത്യജീവിതത്തിന്റെ തീര്&#x200d;പ്പു കേന്ദ്രമായ രാഷ്ട്രീയത്തിന്റെ പ്രാധാന്യവും അതിലെ അവസരങ്ങളെകുറിച്ചും വിദ്യാര്&#x200d;ഥികളോട് പറയാന്&#x200d; മറക്കരുത്. വിവിധ സ്‌കോളര്&#x200d;ഷിപ്പ് പരീക്ഷകളെ കുറിച്ച് അദ്ധ്യാപകര്&#x200d;ക്ക് അറിവുണ്ടായിരിക്കണം. ആലപ്പുഴയില്&#x200d; ജില്ലാ കലക്ടറായി ചാര്&#x200d;ജ് എടുത്ത ദിവസം തന്നെ ഡി.ഡി.ഇയോട് വിദ്യാര്&#x200d;ത്ഥികള്&#x200d;ക്കുള്ള സ്‌കോളര്&#x200d;ഷിപ്പുകളെകുറിച്ചാണ് അന്വേഷിച്ചത്. കുട്ടികള്&#x200d;ക്കു കാര്യങ്ങള്&#x200d; മനസിലാവുന്ന പ്രായത്തില്&#x200d; സിവില്&#x200d; സര്&#x200d;വീസിനെ കുറിച്ച് പറഞ്ഞു കൊടുക്കാനും അദ്ധ്യാപകര്&#x200d;ക്ക് കഴിയണം. വ്യക്തിപരായി, തന്റെ ശിഷ്യരില്&#x200d; ആരെങ്കിലും ഒരാള്&#x200d; ഒന്നാം റാങ്കോടെ ഐ.എ.എസ് നേടണമെന്ന പ്രൊഫസര്&#x200d; നാരായണന്&#x200d; സാറുടെ പ്രോത്സാഹനം നിറഞ്ഞ വാക്കുകള്&#x200d; എന്റെ വിജയത്തില്&#x200d; കരുത്തായിട്ടുണ്ട്. സിവില്&#x200d; സര്&#x200d;വീസ് പരീക്ഷയില്&#x200d; കൂടുതല്&#x200d; ചോദ്യങ്ങള്&#x200d; അഞ്ചാം ക്ലാസ് തൊട്ടു പ്ലസ്ടു വരെയുള്ള പാഠഭാഗങ്ങളില്&#x200d; നിന്നാണ്. ഈ പാഠഭാഗങ്ങള്&#x200d; നന്നായി പഠിക്കേണ്ടതിന്റെ പ്രാധാന്യം കുട്ടികളോട് വിശദീകരിക്കണം. ഓരോ ദിവസത്തെയും പത്രങ്ങള്&#x200d; വായിക്കുകയും പത്തു മിനുട്ടെങ്കിലും വാര്&#x200d;ത്തകള്&#x200d; സംബന്ധിച്ചു ചര്&#x200d;ച്ചകള്&#x200d; നടത്തുകയും ചെയ്യുന്ന ക്ലാസ് മുറികളില്&#x200d; നിന്നും ആകാശത്തോളം ഉയരത്തില്&#x200d; എത്തുന്ന മിടുക്കരെ വാര്&#x200d;ത്തെടുക്കാന്&#x200d; സാധിക്കും.</p>
<p>കലകള്&#x200d; പകര്&#x200d;ന്ന ആത്മവിശ്വാസം?.</p>
<p>പാഠ പുസ്തകങ്ങള്&#x200d;ക്കപ്പുറത്തുള്ള ലോകവും ജീവിതവും അറിയാന്&#x200d; ചെറുപ്പത്തിലെ കലാപഠനങ്ങള്&#x200d; ഉപകരിച്ചിട്ടുണ്ട്. ചെറുപ്പത്തില്&#x200d; തന്നെ പാട്ടും കര്&#x200d;ണാടിക് സംഗീതവും ഭരതനാട്യം, മോഹിനിയാട്ടം തുടങ്ങിയ നൃത്തങ്ങളും പഠിക്കാന്&#x200d; ഭാഗ്യം ലഭിച്ചിരുന്നു. വീണയും പഠിക്കാനായി. നൃത്തവും സംഗീതവും ഉള്&#x200d;പെടെയുള്ള കലകളുടെ പഠനം ഏകാഗ്രതയും ആത്മ വിശ്വാസവും വര്&#x200d;ദ്ധിപ്പിക്കുന്നതായി അനുഭവപ്പെട്ടിട്ടുണ്ട്. കുഞ്ഞു പ്രായത്തില്&#x200d; സ്റ്റേജില്&#x200d; കയറി പരിപാടികള്&#x200d; അവതരിപ്പിക്കുന്നവരില്&#x200d; മറ്റുള്ളവരെ അഭിസംബോധന ചെയ്യാന്&#x200d; പേടിയുണ്ടാവില്ല. മുതിര്&#x200d;ന്നതിന് ശേഷം വേദിയില്&#x200d; എത്തുമ്പോള്&#x200d; സഭാകമ്പം അനുഭവപ്പെടും. സ്‌കൂള്&#x200d; കാലത്തെ സ്റ്റേജുകള്&#x200d; പറക്കാനുള്ള ചിറകുകളാണ് നല്&#x200d;കിയത്. കൂട്ടായ്മകള്&#x200d; കൂടിയാണ് കലകള്&#x200d; വിഭാവനം ചെയ്യുന്നത്.</p>
<p>മറക്കാനാവാത്ത യാത്ര</p>
<p>സിവില്&#x200d; സര്&#x200d;വീസ് ഇന്റര്&#x200d;വ്യൂവിനായി ഡല്&#x200d;ഹിയിലേക്ക് നടത്തിയ യാത്ര ജീവിതത്തിലെ മറക്കാനാവാത്ത അനുഭവമാണ്. കേരളത്തിന് പുറത്തേക്കുള്ള ആദ്യത്തെ യാത്ര കൂടിയായിരുന്നു അത്. ആ യാത്രയിലാണ് ആദ്യമായി വിമാനത്തില്&#x200d; കയറുന്നത്. അച്ചനും ഞാനും ഇപ്പോള്&#x200d; നാഗ്പൂരിലെ റവന്യു സര്&#x200d;വീസ് അക്കാദമിയിലെ ഫാക്കല്&#x200d;റ്റി കൂടിയായ കൂട്ടുകാരി ലൈനയും ഒന്നിച്ചുള്ള ആ യാത്ര ഒരിക്കലും മറക്കാനാവില്ല. പരീക്ഷയുടെ ആശങ്കയും രാജ്യ തലസ്ഥാനമായ ഡല്&#x200d;ഹി ആദ്യമായി കാണാനുള്ള കൗതുകവും തമ്മിലുള്ള സംഘര്&#x200d;ഷവുമായിരുന്നു ആ യാത്രയുടെ ത്രില്&#x200d;. ഡല്&#x200d;ഹിയുടെ പ്രധാന ഭാഗങ്ങളിലൂടെ ഓട്ടപ്രദക്ഷിണം നടത്തിയതും ഇന്നലെ കഴിഞ്ഞത് പോലെയുണ്ട്. ട്രെയിനിലുള്ള മൂന്ന് ദിവസത്തെ മടക്ക യാത്ര ജീവിതത്തില്&#x200d; തുടര്&#x200d;യാത്രകളില്&#x200d; ഉപകരിക്കുന്ന ഒട്ടേറെ പാഠങ്ങളാണ് പകര്&#x200d;ന്നത്.</p>
<p>ഇഷ്ട എഴുത്തുകാരും സ്വാധീനിച്ച പുസ്തകങ്ങളും?</p>
<p>പഠന കാലത്തു ഫിക്ഷനുകളോടായിരുന്നു ഇഷ്ടം. തിരുവന്തപുരത്തെ പബ്ലിക് ലൈബ്രറിയില്&#x200d; അംഗത്വം എടുത്തതോടെയാണ് ആഴത്തിലുള്ള വായനയിലേക്ക് കടക്കുന്നത്. സിവില്&#x200d; സര്&#x200d;വീസില്&#x200d; എത്തിയതിനു ശേഷമാണു നോണ്&#x200d; ഫിക്ഷന്&#x200d; വായിച്ചു തുടങ്ങിയത്. ഖലീല്&#x200d; ജിബ്രാനും ജലാലുദ്ദീന്&#x200d; റൂമിയുമാണ് ഇഷ്ട എഴുത്തുകാര്&#x200d;. ജിബ്രാന്റെ പ്രവാചകന്&#x200d; എന്ന പുസ്തകം ജീവിതത്തിന്റെ ഓരോ ഘട്ടത്തിലും സ്വാധീനിച്ചു കൊണ്ടിരുന്നു. പത്തു വര്&#x200d;ഷം മുന്&#x200d;പ് ഞാന്&#x200d; മനസിലാക്കിയ അര്&#x200d;ത്ഥമല്ല ഇപ്പോള്&#x200d; അതിലെ ഓരോ വരികള്&#x200d;ക്കും. നമ്മള്&#x200d; വളരുന്നത് പോലെ പുസ്തകങ്ങളും വളരും എന്നതാണ് ജിബ്രാന്&#x200d;, റൂമി, നെരൂദ തുടങ്ങിയവരുടെ മിസ്റ്റിക് കൃതികളുടെ പ്രധാന സവിശേഷതയായി തോന്നിയത്. മലയാളത്തില്&#x200d; എം.ടി യെയും വൈലോപ്പിള്ളിയെയും ഇഷ്ടമാണ്. അരുന്ധതി റോയിയുടെ എഴുത്തിന് മാസ്മരിക ശക്തിയുണ്ട്. കഥയും കവിതയും നോവലും വായിക്കാറുണ്ട്.</p>
<p>&#8216;ഹരിത ടിപ്‌സ്&#8217;</p>
<p>യു.പി.എസ്.സി വിജ്ഞാപനം വരുന്നതിനും ആറു മാസം മുമ്പ് തയ്യാറെടുപ്പുകള്&#x200d; ആരംഭിക്കണം.<br />
പ്രിലിംസും മെയിന്&#x200d;സും ഒന്നിച്ചു പഠിക്കണം.<br />
മൂന്ന് മാസത്തിനുള്ളില്&#x200d; ഓരോരുത്തര്&#x200d;ക്കും അനുയോജ്യമായ പഠന സമയം തിരിച്ചറിയാന്&#x200d; കഴിയണം.<br />
പഠിക്കാന്&#x200d; താല്പര്യമുള്ള സമയത്ത് പ്രയാസമുള്ള വിഷയങ്ങള്&#x200d; പഠിക്കണം.<br />
പഠനത്തില്&#x200d; മടുപ്പ് വരുമ്പോള്&#x200d; ഇഷ്ട വിഷയത്തിലേക്ക് മാറണം.<br />
ഇന്റര്&#x200d;വ്യൂ മുന്നില്&#x200d; കണ്ട് ഗ്രൂപ്പ് സ്റ്റഡിയും ശീലിക്കണം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1haritha-v-the-first-malayali-woman-to-secure-first-rank-in-the-civil-service-examination-kumar-ias.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഈ ലോകം തോറ്റവരുടേത് കൂടിയാണ്- ഡോ. കെ. വാസുകി ഐ.എ.എസ്</title>
		<link>https://www.chandrikadaily.com/11dr-this-world-also-belongs-to-losers-k-vasuki-is-an-ias.html</link>
					<comments>https://www.chandrikadaily.com/11dr-this-world-also-belongs-to-losers-k-vasuki-is-an-ias.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Wed, 07 Jun 2023 02:34:58 +0000</pubDate>
				<category><![CDATA[Interview]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[interview]]></category>
		<category><![CDATA[vasuki ias]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=257978</guid>

					<description><![CDATA[ പി.ഇസ്മായില്&#x200d; തലക്കൊപ്പമെത്തിയ പ്രളയജലത്തില്&#x200d; മലയാളി മുങ്ങിത്താഴുമ്പോള്&#x200d; പ്രത്യാശയുടെ മുഖവും ഊര്&#x200d;ജ്ജവും പകര്&#x200d;ന്ന് കേരളീയമനസ്സില്&#x200d; കൂടുകെട്ടിയ തങ്കതമിഴ് ഐ.എ.എസ് ഓഫീസര്&#x200d;. സിവില്&#x200d; സര്&#x200d;വ്വീസ് സെലക്ഷന്&#x200d; ചട്ടങ്ങളുടെ ജാതകം തിരുത്തിയെഴുതിച്ച 2008 മധ്യപ്രദേശ് കേഡര്&#x200d; സിവില്&#x200d; സര്&#x200d;വ്വന്റ്. കേരളത്തില്&#x200d; പാലക്കാട് സബ് കലക്ടറായി തുടക്കം. അനര്&#x200d;ട്ട് ഡയറക്ടര്&#x200d;, നഗരകാര്യ ഡയറക്ടര്&#x200d;, കൃഷിവകുപ്പ് ഡയറക്ടര്&#x200d;, ശുചിത്വമിഷന്&#x200d; എക്‌സിക്യൂട്ടീവ് ഡയറക്ടര്&#x200d;, തിരുവനന്തപുരം ജില്ലാ കലക്ടര്&#x200d; തുടങ്ങിയ പദവികള്&#x200d;. നിലവില്&#x200d; ലേബർ കമ്മീഷണര്&#x200d;. സിവില്&#x200d; സര്&#x200d;വീസ് തെരഞ്ഞെടുക്കാനുള്ള പ്രേരണ? ലീഡറാവണം എന്നായിരുന്നു കുഞ്ഞിലേയുള്ള ആഗ്രഹം. [&#8230;]]]></description>
										<content:encoded><![CDATA[<p><strong> പി.ഇസ്മായില്&#x200d;</strong></p>
<p>തലക്കൊപ്പമെത്തിയ പ്രളയജലത്തില്&#x200d; മലയാളി മുങ്ങിത്താഴുമ്പോള്&#x200d; പ്രത്യാശയുടെ മുഖവും ഊര്&#x200d;ജ്ജവും പകര്&#x200d;ന്ന് കേരളീയമനസ്സില്&#x200d; കൂടുകെട്ടിയ തങ്കതമിഴ് ഐ.എ.എസ് ഓഫീസര്&#x200d;. സിവില്&#x200d; സര്&#x200d;വ്വീസ് സെലക്ഷന്&#x200d; ചട്ടങ്ങളുടെ ജാതകം തിരുത്തിയെഴുതിച്ച 2008 മധ്യപ്രദേശ് കേഡര്&#x200d; സിവില്&#x200d; സര്&#x200d;വ്വന്റ്. കേരളത്തില്&#x200d; പാലക്കാട് സബ് കലക്ടറായി തുടക്കം. അനര്&#x200d;ട്ട് ഡയറക്ടര്&#x200d;, നഗരകാര്യ ഡയറക്ടര്&#x200d;, കൃഷിവകുപ്പ് ഡയറക്ടര്&#x200d;, ശുചിത്വമിഷന്&#x200d; എക്‌സിക്യൂട്ടീവ് ഡയറക്ടര്&#x200d;, തിരുവനന്തപുരം ജില്ലാ കലക്ടര്&#x200d; തുടങ്ങിയ പദവികള്&#x200d;. നിലവില്&#x200d; ലേബർ കമ്മീഷണര്&#x200d;.</p>
<p><img loading="lazy" class="alignnone size-full wp-image-257980" src="https://www.chandrikadaily.com/wp-content/uploads/2023/06/Untitled-1-copy-71.jpg" alt="" width="800" height="600" srcset="https://www.chandrikadaily.com/wp-content/uploads/2023/06/Untitled-1-copy-71.jpg 800w, https://www.chandrikadaily.com/wp-content/uploads/2023/06/Untitled-1-copy-71-300x225.jpg 300w, https://www.chandrikadaily.com/wp-content/uploads/2023/06/Untitled-1-copy-71-768x576.jpg 768w" sizes="(max-width: 800px) 100vw, 800px" /></p>
<p><strong>സിവില്&#x200d; സര്&#x200d;വീസ് തെരഞ്ഞെടുക്കാനുള്ള പ്രേരണ?</strong></p>
<p>ലീഡറാവണം എന്നായിരുന്നു കുഞ്ഞിലേയുള്ള ആഗ്രഹം. സമൂഹത്തില്&#x200d; മാറ്റങ്ങള്&#x200d; സൃഷ്ടിക്കാന്&#x200d; കഴിയുന്ന ഒരു ലീഡര്&#x200d;. നമ്മുടെ നാട്ടില്&#x200d; എങ്ങിനെ ഡോക്ടറും എഞ്ചിനീയറും ആവാം എന്നത് സംബന്ധിച്ചു ഇഷ്ടം പോലെ ഗൈഡന്&#x200d;സ് ഉണ്ട്. എന്നാല്&#x200d; എങ്ങിനെ ഒരു നല്ല ലീഡറാവാം എന്ന കാര്യത്തില്&#x200d; ഒരു ക്ലാസും കിട്ടാറില്ല. ഡോക്ടറായാല്&#x200d; സോഷ്യല്&#x200d; സ്റ്റാറ്റസ് കൂടും. ഒരു പാട് സാമൂഹ്യ ഇടപെടലുകള്&#x200d; നടത്താന്&#x200d; കഴിയും. മറ്റുള്ളവരെ സഹായിക്കാനുള്ള പൊസിഷനായി മാറും എന്ന ചിന്തയില്&#x200d; നിന്നാണ് ഡോക്ടര്&#x200d; ആയത്. സര്&#x200d;ക്കാര്&#x200d; ആശുപത്രിയില്&#x200d; സേവനം നടത്തി കൊണ്ടിരിക്കുമ്പോള്&#x200d; അവിടെ എത്തുന്ന സാധാരണ ജനങ്ങളെ കണ്ടപ്പോള്&#x200d; അവര്&#x200d;ക്ക് വേണ്ടി എന്ത് ചെയ്യാന്&#x200d; കഴിയും എന്ന ആലോചനയില്&#x200d; നിന്നാണ് ഐ.എ.എസ് എന്ന ആഗ്രഹമുണ്ടായത്. ജനങ്ങള്&#x200d;ക്ക് വേണ്ടി ഇടപെടാനും അവരെ സഹായിക്കാനും കഴിയണമെന്ന ആഗ്രഹം ഐ.എ.എസിലേക്കുള്ള പ്രേരണയായിട്ടുണ്ട്. പാവപെട്ടവര്&#x200d;ക്ക് വേണ്ടി നല്ല രീതിയില്&#x200d; പ്രവര്&#x200d;ത്തിച്ച തമിഴ്‌നാട്ടിലെ ഐ.എ.എസ് ഓഫീസര്&#x200d;മാറുടെ സ്വാധീനവും സിവില്&#x200d;സര്&#x200d;വ്വീസിലേക്കുള്ള താല്&#x200d;പര്യം വര്&#x200d;ധിപ്പിച്ചു.</p>
<p><strong>കേരളത്തിലേക്കുള്ള മാറ്റം?</strong></p>
<p>മധ്യപ്രദേശ് കേഡറിലായിരുന്നു ജോലി ചെയ്തുകൊണ്ടിരുന്നത്. ഭര്&#x200d;ത്താവ് (കാര്&#x200d;ത്തികേയന്&#x200d; ഐ.എ.എസ്) കേരള കേഡറിലുമായിരുന്നു. ഭാര്യ ഭര്&#x200d;ത്താക്കന്മാര്&#x200d; ഐ.എ.എസുകാരാണെങ്കില്&#x200d; സ്ഥലം മാറ്റത്തിന് പരിഗണിക്കുന്ന ഇന്റര്&#x200d; കേഡര്&#x200d; ട്രാന്&#x200d;സ്ഫര്&#x200d; മുഖാന്തരമാണ് ഞാന്&#x200d; കേരളത്തില്&#x200d; എത്തിയത്. സൗത്ത് ഇന്ത്യന്&#x200d; ജീവിത രീതിയില്&#x200d; നിന്നും വലിയ വ്യത്യാസങ്ങള്&#x200d; ഉള്ളതിനാല്&#x200d; മധ്യപ്രദേശില്&#x200d; ഒരു കള്&#x200d;ച്ചറല്&#x200d; ഷോക്ക് അനുഭവിച്ചിരുന്നു. കേരളത്തിലേക്ക് വരുമ്പോഴും ആ ഉള്&#x200d;ഭയം എനിക്കുണ്ടായിരുന്നു. ഭാഷ അറിയില്ല എന്നതും വെല്ലുവിളിയായിരുന്നു. മലയാളികള്&#x200d;ക്കൊക്കെ തമിഴ് മനസ്സിലാവുമെന്നതിനാല്&#x200d; എനിക്ക് മലയാളം പഠിച്ചെടുക്കാന്&#x200d; ഹിന്ദി പഠിച്ചതിനേക്കാള്&#x200d; കൂടുതല്&#x200d; സമയം ആവശ്യമായി വന്നു. ഒരു വികസിത നാട് എങ്ങനെയായിരിക്കണമെന്നതിന്റെ നേര്&#x200d;സാക്ഷ്യമാണ് കേരളം. ആര്&#x200d;ക്കും ചൂഷണം ചെയ്യാന്&#x200d; കഴിയാത്ത വിധം പ്രബുദ്ധത ആര്&#x200d;ജിച്ചവരാണ് കേരളീയര്&#x200d;. നേരായ വഴിയില്&#x200d; ജീവിക്കുന്ന, മറ്റുള്ളവരുടെ അവകാശങ്ങളെ ബഹുമാനിക്കുന്ന കേരളത്തില്&#x200d; ജോലി ചെയ്യുന്നത് സന്തോഷകരമാണ്.</p>
<p><strong>ഇന്റര്&#x200d;വ്യൂവിലെ വസ്ത്രധാരണം: ശ്രദ്ധിക്കേണ്ട കാര്യങ്ങള്&#x200d;</strong></p>
<p>സിവില്&#x200d; സര്&#x200d;വീസ് പരീക്ഷയുടെ അവസാന ഘട്ടമാണ് പേഴ്‌സണാലിറ്റി ടെസ്റ്റ്. രേഖാമൂലമുള്ള ഉത്തരങ്ങളുടെ അടിസ്ഥാനത്തിലല്ല മാര്&#x200d;ക്ക് നിര്&#x200d;ണ്ണയിക്കുന്നത്. എന്ത് പറയുന്നു, എങ്ങിനെ പറയുന്നു. പെരുമാറുന്നു തുടങ്ങി ഉദ്യോഗാര്&#x200d;ത്ഥിയുടെ വ്യക്തിത്വത്തെയാണ് പരീക്ഷ ബോര്&#x200d;ഡ് അളക്കുന്നത്. ഒരാളെ ആദ്യ കാഴ്ചയില്&#x200d; വസ്ത്രത്തിന്റെ അടിസ്ഥാനത്തിലാണ് പൊതുവേ വിലയിരുത്താറുള്ളത്. വസ്ത്ര ധാരണവും വിലാസവും നിങ്ങള്&#x200d; ആരാണെന്നു പറയും. സ്ത്രീകളുടെ വസ്ത്രത്തെ കുറിച്ച് പറയുമ്പോള്&#x200d; ഇറുകിയതോ അയഞ്ഞതോ ഒഴിവാക്കലാണ് ഉത്തമം. സാരി പോലുള്ള പാരമ്പര്യ വസ്ത്രം ധരിക്കുമ്പോള്&#x200d; കൂടുതല്&#x200d; പക്വതയും കരുത്തും ലഭിക്കുമെന്നാണ് എന്റെ വിശ്വാസം. അതേസമയം സാരി അത്ര കംഫര്&#x200d;ട്ടബിള്&#x200d; അല്ലാത്തവരുമുണ്ടാവും. ക്യാഷ്വലിന് പകരം ഫോര്&#x200d;മല്&#x200d; ഡ്രസ് കോഡായിരിക്കും പേഴ്‌സണാലിറ്റി ടെസ്റ്റിന് കൂടുതല്&#x200d; അനുയോജ്യം.</p>
<p><strong>പരീക്ഷക്ക് ശേഷമുള്ള പരീക്ഷണം?</strong></p>
<p>ഐ.എ.എസ് നേട്ടത്തില്&#x200d; എനിക്ക് ഏറ്റവും സഹായകമായത് ഭര്&#x200d;ത്താവിന്റെ സപ്പോര്&#x200d;ട്ടായിരുന്നു. ഞങ്ങള്&#x200d; ഒരുമിച്ചായിരുന്നു തയ്യാറെടുപ്പുകള്&#x200d; നടത്തിയിരുന്നതെങ്കിലും എനിക്ക് വേണ്ട സഹായങ്ങളൊക്കെ അദ്ദേഹം ചെയ്തുതന്നു. എന്നാല്&#x200d; പരീക്ഷയില്&#x200d; രണ്ട് മാര്&#x200d;ക്ക് വ്യത്യാസത്തില്&#x200d; അദ്ദേഹത്തിന് ഐ.എ.എസ് നഷ്ടമായി. ഫോറിന്&#x200d; സര്&#x200d;വ്വീസിലേക്കാണ് തെരഞ്ഞെടുക്കപ്പെട്ടത്. ഇത് പരീക്ഷയുടെ വിജയത്തിനൊപ്പം പുതിയ വെല്ലുവിളിയായി. ചട്ടപ്രകാരം ഐ.എ.എസോ ഐ.എഫ്.എസോ കിട്ടുന്നവര്&#x200d;ക്ക് പിന്നീട് പരീക്ഷ എഴുതാന്&#x200d; അവസരമുണ്ടാവില്ല. ഒരാള്&#x200d;ക്ക് ഇന്ത്യയിലും മറ്റൊരാള്&#x200d;ക്ക് വിദേശത്തും ജോലിയാവുന്നത് കുടുംബജീവിത്തെ ബാധിക്കുന്നതിനാല്&#x200d; ഫോറിന്&#x200d;സ് സര്&#x200d;വ്വീസ് തെരഞ്ഞെടുക്കാന്&#x200d; ഭര്&#x200d;ത്താവ് തയ്യാറായില്ല. പക്ഷെ, തുടര്&#x200d;ന്ന് പരീക്ഷയെഴുതാന്&#x200d; അവകാശപോരാട്ടം നടത്തേണ്ടിവന്നു. ഇതിനായി നിരവധി ഓഫീസുകളില്&#x200d; പലതവണ കയറിയിറങ്ങി. കിട്ടിയ ഐ.എഫ്.എസിന് ജോയിന്&#x200d; ചെയ്യാതെ ഭര്&#x200d;ത്താവ് വീണ്ടും ഭാഗ്യപരീക്ഷണത്തിന് തയ്യാറായി. ഇന്ത്യന്&#x200d; സിവില്&#x200d; സര്&#x200d;വ്വീസ് ചരിത്രത്തില്&#x200d; ആദ്യ സംഭവമായിരുന്നു ഇത്. നീണ്ട പോരാട്ടത്തിന് ശേഷം നടത്തിയ പരീക്ഷയിലും ഐ.ആര്&#x200d;.എസാണ് ലഭിച്ചത്. തൊട്ടടുത്ത തവണയും ഐ.ആര്&#x200d;.എസ് തന്നെ. പക്ഷെ പോരാട്ടം അവസാനിപ്പിക്കാന്&#x200d; ഞങ്ങള്&#x200d; തയ്യാറായില്ല. നാലാമൂഴത്തില്&#x200d; ഞങ്ങള്&#x200d; ആഗ്രഹിച്ച പോലെ ഐ.എ.എസ് നേടാനായി.</p>
<p><strong>ഗ്രീന്&#x200d; പ്രോട്ടോകോള്&#x200d; പദ്ധതികള്&#x200d;?</strong></p>
<p>മാലിന്യമുക്തമായ അവസ്ഥ സൃഷ്ടിക്കാനുള്ള ചെറിയ ചുവടുവെപ്പുകളാണ് ഗ്രീന്&#x200d; പ്രോട്ടോകോള്&#x200d;. ഇതിനായി സംസ്ഥാനത്ത് കുറെയേറെ പദ്ധതികളുണ്ട്. കലാവസ്ഥ വൃതിയാനം, ആരോഗ്യ പ്രശ്‌നം തുടങ്ങിയ പ്രതിസന്ധികള്&#x200d; സമ്മാനിക്കുന്ന കള്&#x200d;ച്ര്&#x200d; ഓഫ് എക്‌സസ് കുറക്കാന്&#x200d; ഒരു പുതിയ കള്&#x200d;ച്ചര്&#x200d; തന്നെ രൂപപ്പെടേണ്ടതുണ്ട്. തിരുവനന്തപുരത്ത് വെച്ചു നടന്ന നാഷണല്&#x200d; ഗെയിംസില്&#x200d; ഒരു തവണ ഉപയോഗിച്ച് വലിച്ചെറിയുന്ന സാധനങ്ങള്&#x200d; പൂര്&#x200d;ണമായും ഒഴിവാക്കിയിരുന്നു. നാഷണല്&#x200d; ഗെയിംസ് പോലുള്ള വലിയ ഇവന്റില്&#x200d; ഇതു സാധ്യമാണെങ്കില്&#x200d; എവിടെയും ഈ രീതി പരിക്ഷിക്കാവുന്നതാണെന്ന ആത്മവിശ്വാസം അതെനിക്ക് പകര്&#x200d;ന്നു. മറ്റുള്ളവര്&#x200d;ക്ക് ഈ രീതി കാണിച്ചുകൊടുക്കാനും കഴിഞ്ഞു. ഏത് മാറ്റവും ജനങ്ങള്&#x200d; ആദ്യം ഉള്&#x200d;കൊള്ളണമെന്നില്ല. ആ മാറ്റം നല്ലതിനാണെന്നു തോന്നുമ്പോള്&#x200d; വേദനയോടാണെങ്കിലും അവര്&#x200d; സ്വീകരിക്കും. നാഷണല്&#x200d; ഗെയിംസിലും എതിര്&#x200d;പ്പുകള്&#x200d; ഉണ്ടായിരുന്നു. വളണ്ടിയിയേഴ്‌സ് ബോധവല്&#x200d;ക്കരണം നടത്തിയപ്പോള്&#x200d; ആശയം സ്വീകാര്യമായി. ഈ സംഭവം പകര്&#x200d;ന്ന ആത്മവിശ്വാസത്തിലാണ് ഉപയോഗയോഗ്യമായ പഴയ വസ്തുക്കള്&#x200d; ശേഖരിച്ച് പുനരുപയോഗിക്കുന്ന ആശയം അവതരിപ്പിച്ചത്. പല വിദേശരാജ്യങ്ങളിലും ഇത് ചെയ്ത് പോരുന്നുണ്ട്. ഈ ആശയം ഉള്&#x200d;ക്കൊണ്ട് സംഘടിപ്പിച്ച ക്യാമ്പുകളില്&#x200d; വെച്ച് സാരി, കളിപ്പാട്ടങ്ങള്&#x200d;, ടീവി തുടങ്ങിയ ഒട്ടേറെ വസ്തുക്കള്&#x200d; കൈമാറ്റത്തിനും പുനരുപയോഗത്തിനും സാഹചര്യമുണ്ടായി. റീ സൈക്ലിംഗിന്റെ പ്രാധാന്യം ജനങ്ങളിലെത്തിക്കാന്&#x200d; വര്&#x200d;ക്കുഷോപ്പുകളിലൂടെ സാധിച്ചു.</p>
<p><strong>വൈറല്&#x200d; പ്രസംഗങ്ങള്&#x200d;ക്ക് പിന്നില്&#x200d;?</strong></p>
<p>പ്രസംഗത്തിനു കാര്യമായ മുന്നൊരുക്കങ്ങള്&#x200d; നടത്താറില്ല. എന്റെ ചിന്തകളും ആശയങ്ങളും സത്യത്തോട് നീതി പുലര്&#x200d;ത്തും വിധം സംസാരിക്കാറാണുള്ളത്. തയ്യാറായി വന്ന് പ്രസംഗിക്കാന്&#x200d; എനിക്കാവാറുമില്ല. പ്രളയസമത്ത് ഞാന്&#x200d; ഹൃദയം കൊണ്ടാണ് പ്രസംഗിച്ചത്. പ്രളയത്തില്&#x200d; ജീവനും സമ്പത്തും ജീവനോപാധികളും നഷ്ടമായി വേദനിക്കുന്നവരുടെ മുന്നില്&#x200d;, ആ വേദന എന്റേതു കൂടിയായി ഏറ്റെടുത്ത് നടത്തിയ പ്രസംഗമാണ് ജനങ്ങള്&#x200d;ക്കിഷ്ടമായത്. വാക്കുകളിലെ സത്യസന്ധതയും ആത്മാര്&#x200d;ത്ഥതയും പ്രസംഗങ്ങളെ മികവുറ്റതാക്കും.</p>
<p><strong>എഴുത്തു പരീക്ഷയും പേഴ്‌സണാലിറ്റി ടെസ്റ്റും തമ്മിലുള്ള വ്യത്യാസം</strong></p>
<p>എഴുത്തുപരീക്ഷാ രീതിയില്&#x200d; ഇപ്പോള്&#x200d; ഒട്ടേറെ മാറ്റങ്ങള്&#x200d; വന്നിട്ടുണ്ട്. എത്രമാത്രം വായിച്ചും എഴുതിയും നമ്മള്&#x200d; തയ്യാറെടുപ്പ് നടത്തുന്നുവോ അത്രമാത്രം മികച്ച പ്രകടനം നടത്താന്&#x200d; കഴിയും. എന്നാല്&#x200d; നിങ്ങളെന്താണെന്ന് തിരിച്ചറിയപ്പെടുന്നതാണ് പേഴ്‌സണാലിറ്റി ടെസ്റ്റ്. ആശങ്കയും ഭയവും ഒഴിവാക്കി, സത്യസന്ധമായി പാനലിസ്റ്റുകളെ അഭിമുഖീകരിക്കുക എന്നതാണ് പ്രധാനം. ജീവിതത്തില്&#x200d; തന്നെ ജനുവിനിറ്റി ഇല്ലാത്തവര്&#x200d; സിവില്&#x200d; സര്&#x200d;വ്വീസിന് യോഗ്യരല്ലെന്നാണ് എന്റെ അഭിപ്രായം.</p>
<p><strong>ആരോഗ്യ ശ്രദ്ധ</strong></p>
<p>ലോകത്തിലെ തന്നെ ഏറ്റവും ദുഷ്‌കരമായ പരീക്ഷയെന്ന് വിവക്ഷിക്കപ്പെടുന്ന സിവില്&#x200d; സര്&#x200d;വ്വീസ്, അത്യധികം സമ്മര്&#x200d;ദ്ദങ്ങള്&#x200d; നിറഞ്ഞതാണ്. അതിനാല്&#x200d; തന്നെ എന്റെ അഭിപ്രായത്തില്&#x200d; പരീക്ഷാഘട്ടത്തിലെ ഏറ്റവും ശ്രദ്ധിക്കേണ്ട കാര്യം സമ്മര്&#x200d;ദ്ദങ്ങളെ അതിജയിക്കുക എന്നതാണ്. സിവില്&#x200d; സര്&#x200d;വ്വീസ് പരീക്ഷക്ക് തയ്യാറാവുന്നവര്&#x200d;ക്ക് യോഗയും ധ്യാനവും ഗുണം ചെയ്യുമെന്നാണ് എന്റെ അനുഭവം. ഒരു വര്&#x200d;ഷം നീണ്ടു നില്&#x200d;ക്കുന്ന പരീക്ഷയുടെ തയ്യാറെടുപ്പില്&#x200d; ആരോഗ്യ പരിപാലനം ശ്രദ്ധിക്കണം. അധിക പേരും ഇതേ കുറിച്ച് പറയാറില്ല. സുഹൃത്തുക്കളില്&#x200d; നിന്നും കുടുംബത്തില്&#x200d; നിന്നും ഉണ്ടാവുന്ന സമ്മര്&#x200d;ദ്ധങ്ങള്&#x200d; മറി കടക്കാനും മണിക്കൂറുകള്&#x200d; നീണ്ടു നില്&#x200d;ക്കുന്ന പഠനം ആയാസരഹിതമാക്കാനും ദിവസവും വ്യായാമത്തില്&#x200d; ഏര്&#x200d;പ്പെടണം. പച്ചക്കറിയും പഴവര്&#x200d;ഗ്ഗങ്ങളും ഭക്ഷണത്തിന്റെ ഭാഗമാവണം. കൃത്യ സമയത്ത് ഭക്ഷണം കഴിക്കണം. ജംഗ് ഫുഡ്, ലഹരി തുടങ്ങിയ ഒഴിവാക്കണം, ധാരാളം വെള്ളം കുടിക്കണം, ആറു മണിക്കൂര്&#x200d; ഉറങ്ങണം. മതിയായ ഉറക്കം ഒഴിച്ചു കൂടാനാവാത്തതാണ്.</p>
<p><strong>സിലബസ്?</strong></p>
<p>ഏത് പരീക്ഷയുടെയും ആത്മാവാണ് സിലബസ്. സിലബസ് അറിയുക എന്നതാണ് നിങ്ങള്&#x200d; പുസ്തകങ്ങളിലൂടെ കടന്നുപോകുന്നതിന് മുമ്പ് ചെയ്യേണ്ട പ്രധാന കാര്യം. യു.പി.എസ്.സി സിവില്&#x200d; സര്&#x200d;വീസ് പ്രിലിമിനറി, മെയിന്&#x200d; പരീക്ഷകളുടെ സിലബസ് വിശദമായി തയ്യാറാക്കിയിട്ടുണ്ട്. സിലബസ് ചില വര്&#x200d;ഷങ്ങളില്&#x200d; മാറ്റം വരുത്താറുണ്ട്. സിലബസ് അറിയുന്നത് പ്രസക്തമായ പഠന സാമഗ്രികള്&#x200d; തിരഞ്ഞെടുക്കാനും വിഷയങ്ങള്&#x200d;ക്ക് മുന്&#x200d;ഗണന നല്&#x200d;കാനും സഹായിക്കും.</p>
<p><strong>എഴുത്തു പരീക്ഷയില്&#x200d; പാലിക്കേണ്ട കാര്യങ്ങള്&#x200d;?</strong></p>
<p>എന്താണ് എഴുതുന്നത് എന്ന് തിരിച്ചറിയേണ്ടത് പ്രധാനമാണ്. നിങ്ങള്&#x200d; പ്രതീക്ഷിക്കുന്ന ഉത്തരമെന്താണെന്ന് മനസ്സിലാക്കിയതിന് ശേഷം മാത്രമേ എഴുതിത്തുടങ്ങാവൂ. സമയനിഷ്ടയും പ്രധാനമാണ്. നന്നായി എഴുതണമെങ്കില്&#x200d; നന്നായി വായിക്കണം. പത്രങ്ങളും മാസികകളും വായിക്കുമ്പോള്&#x200d; എഴുത്തു ശൈലി ശ്രദ്ധിക്കുകയും അത് വഴി പോരായ്മകള്&#x200d; നികത്തുകയും ചെയ്യണം. ഉപമകള്&#x200d;, ഉദ്ധരണികള്&#x200d; അമിതമാവരുത്. തെറ്റ് കൂടാതെയും വൃത്തിയായും എഴുതി ഫലിപ്പിക്കണമെങ്കില്&#x200d; കയ്യക്ഷരം നന്നാവണം. മോശം കയ്യക്ഷരം ഉള്ളവര്&#x200d; അത് മാറ്റുന്നതിനായി പരിശീലിക്കണം.</p>
<p><strong>മെഡിക്കല്&#x200d; ടെസ്റ്റ്?</strong></p>
<p>പേഴ്‌സണാലിറ്റി ടെസ്റ്റിന് മുന്നോടിയായി ഉദ്യോഗാര്&#x200d;ത്ഥികള്&#x200d;ക്ക് മെഡിക്കല്&#x200d; ടെസ്റ്റ് നടത്താറുണ്ട്. ഒരു ഉദ്യോഗാര്&#x200d;ത്ഥിയുടെ ശാരീരികവും മാനസികവുമായ നില അറിയുക എന്നതാണ് ടെസ്റ്റ് കൊണ്ട് ഉദ്ദേശിക്കുന്നത്. ടെസ്റ്റ് സമയത്ത് എന്തെങ്കിലും സങ്കീര്&#x200d;ണതകള്&#x200d; നേരിടാതിരിക്കാന്&#x200d; ഉദ്യോഗാര്&#x200d;ത്ഥികള്&#x200d; അവരുടെ ആരോഗ്യകാര്യത്തില്&#x200d; നേരത്തേ ശ്രദ്ധാലുക്കളാവണം. മെഡിക്കല്&#x200d; ടെസ്റ്റിനായി ഉദ്യോഗാര്&#x200d;ത്ഥികള്&#x200d; ആശുപത്രിയില്&#x200d; പ്രവേശിക്കുമ്പോള്&#x200d; അവര്&#x200d; ഒരു ഫോം പൂരിപ്പിക്കേണ്ടതുണ്ട്. പ്രതിരോധ കുത്തിവയ്പ്പുകള്&#x200d;, ശസ്ത്രക്രിയ നടന്നിട്ടുണ്ടെങ്കില്&#x200d; അതിന്റെ വിശദാംശങ്ങള്&#x200d;, അവരുടെ കുടുംബത്തിന്റെ ആരോഗ്യസ്ഥിതിയുടെ വിശദാംശങ്ങള്&#x200d; എന്നിവ ഈ ഫോമില്&#x200d; ഉള്&#x200d;പ്പെടുന്നു. നേത്രപരിശോധന, ഉയരം, ഭാരം, രക്തസമ്മര്&#x200d;ദ്ദം, ഹെര്&#x200d;ണിയ, എക്‌സറേ മുതലായവ പരിശോധിക്കപ്പെടും.</p>
<p><strong>കുട്ടികള്&#x200d;ക്കിടയിലെ ആത്മഹത്യ?</strong></p>
<p>ഉപഭോക ലോകത്തെ നമ്മുടെ ജീവിതം ഏത് രീതിയിലാണെന്ന് തിരിച്ചറിയുക പ്രധാനമാണ്. മത്സരാധിഷ്ഠിത കാലത്ത് നമ്മള്&#x200d; പരുവപ്പെടുത്തിയെടുത്ത ജീവിതം ശരിയായ രീതിയിലാണോ എന്ന് ഓരോരുത്തരും ആത്മപരിശോധന നടത്തേണ്ടതുണ്ട്. നമ്മുടെ വൈകാരിക മാനസിക ആരോഗ്യത്തിനും കുടുംബത്തിന്റെയും സമൂഹത്തിന്റെയും രാഷ്ട്രത്തിന്റെയും ലോകത്തിന്റെയും തന്നെ നിലനില്&#x200d;പ്പിനും നല്ല ജീവിതം ആവശ്യമാണ്. നമ്മളനുഭവിക്കുന്ന സമ്മര്&#x200d;ദ്ദങ്ങളത്രയും ആവശ്യമുള്ളതാണോ എന്ന് ആത്മവിമര്&#x200d;ശനം നടത്തണം. പരീക്ഷകളില്&#x200d; ഒന്നാമതായേ തീരൂ എന്ന നിര്&#x200d;ബന്ധബുദ്ധി ചിലപ്പോള്&#x200d; പ്രത്യാഘാതങ്ങളുണ്ടാക്കും. പരീക്ഷയിലെ ജയാപരാജയങ്ങള്&#x200d; ഒന്നിന്റെയും അവസാനമല്ല. തോറ്റവരുടെയും കൂടിയാണ് ഈ ലോകം. പരീക്ഷകളില്&#x200d; ജയിക്കാന്&#x200d; സര്&#x200d;വ്വകലാശാലകളില്&#x200d; പഠിക്കാത്തവരുടെയും പരീക്ഷകളില്&#x200d; തോറ്റവരുടെയും ജീവചരിത്രം ഉള്&#x200d;പ്പെടെ പഠിക്കേണ്ടതുണ്ട്. പരീക്ഷയില്&#x200d; ജയിക്കുക എന്നത് ലോകത്തെ ആയിരക്കണക്കിന് മികവുകളില്&#x200d; ഒന്നുമാത്രമാണ്. ഒരു തോല്&#x200d;വിയും വിജയങ്ങളെ പാടേ ഇല്ലാതാക്കുന്നില്ല എന്ന ശുഭാപ്തി വിശ്വാസമാണ് കുട്ടികള്&#x200d; ആര്&#x200d;ജ്ജിച്ചെടുക്കേണ്ടത്. ദിവസത്തിലെ ക്വാളിറ്റി ടൈം മക്കള്&#x200d;ക്കൊപ്പം ചിലവഴിക്കുന്നതിന് പകരം സോഷ്യല്&#x200d;മീഡിയകള്&#x200d;ക്ക് പകുത്ത് നല്&#x200d;കുമ്പോള്&#x200d; കുട്ടികളനുഭവിക്കുന്ന അനാഥത്വം അവരെ ആത്മഹത്യയിലേക്കും ലഹരിയുടെ ലോകത്തേക്കും എത്തിച്ചേക്കും. മക്കളെ തലോടാനും അവരെ കേള്&#x200d;ക്കാനും ആശ്വാസം പകരാനും രക്ഷിതാക്കള്&#x200d; തയ്യാറാവണം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/11dr-this-world-also-belongs-to-losers-k-vasuki-is-an-ias.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>&#8216;വായനയാണ് ബലം&#8217;  ലാന്റ് റവന്യൂ കമ്മീഷണർ  ടി.വി അനുപമ ഐ.എ.എസ് സംസാരിക്കുന്നു</title>
		<link>https://www.chandrikadaily.com/tvamupamaiasinterview.html</link>
					<comments>https://www.chandrikadaily.com/tvamupamaiasinterview.html#respond</comments>
		
		<dc:creator><![CDATA[webdesk15]]></dc:creator>
		<pubDate>Mon, 05 Jun 2023 05:00:30 +0000</pubDate>
				<category><![CDATA[Interview]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[interview]]></category>
		<category><![CDATA[tvnupamaias]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=257731</guid>

					<description><![CDATA[നിയമലംഘനങ്ങള്&#x200d;ക്കെതിരെ കര്&#x200d;ക്കശ നിലപാടുകള്&#x200d;കൊണ്ട് പേരെടുത്ത 
നിയമലംഘനങ്ങള്&#x200d;ക്കെതിരെ കര്&#x200d;ക്കശ നിലപാടുകള്&#x200d;കൊണ്ട് പേരെടുത്ത ഐ.എ.എസുകാരി. ഭൂമികയ്യേറ്റക്കാര്&#x200d;ക്കും ഭക്ഷ്യവസ്തുക്കളില്&#x200d; മായം കലര്&#x200d;ത്തുന്നവര്&#x200d;ക്കുമെതിരെ ലക്ഷമണരേഖ വരച്ച 2010 ബാച്ചിലെ നാലാം റാങ്കുകാരി. നോക്കുകൂലിക്കെതിരെ പോരാട്ടം നടത്തിക്കൊണ്ട് വരവറിയിച്ചു. കോഴിക്കോട് അസിസ്റ്റന്റ് കലക്ടര്&#x200d;, കാഞ്ഞങ്ങാട് സബ് കലക്ടര്&#x200d;, തൃശൂരിലും ആലുപ്പുഴയിലും ജില്ലാ കലക്ടര്&#x200d;, വനിതാ ശിശുവികസന വകുപ്പ് ഡയറക്ടര്&#x200d;, പട്ടികവര്&#x200d;ഗ വികസന വകുപ്പ് ഡയറക്ടര്&#x200d; പദവികള്&#x200d; വഹിച്ചു. നിലവില്&#x200d; ലാന്റ് റവന്യൂ കമ്മീഷണറാണ് എസ്.എസ്.എല്&#x200d;.സി, പ്ലസ്ടു പരീക്ഷകളിലെ ഈ റാങ്ക് ജേത്രി.]]></description>
										<content:encoded><![CDATA[<p><strong>ടി.വി അനുപമ ഐ.എ.എസ്/ പി. ഇസ്മായില്&#x200d;</strong></p>
<p>നിയമലംഘനങ്ങള്&#x200d;ക്കെതിരെ കര്&#x200d;ക്കശ നിലപാടുകള്&#x200d;കൊണ്ട് പേരെടുത്ത ഐ.എ.എസുകാരി. ഭൂമികയ്യേറ്റക്കാര്&#x200d;ക്കും ഭക്ഷ്യവസ്തുക്കളില്&#x200d; മായം കലര്&#x200d;ത്തുന്നവര്&#x200d;ക്കുമെതിരെ ലക്ഷമണരേഖ വരച്ച 2010 ബാച്ചിലെ നാലാം റാങ്കുകാരി. നോക്കുകൂലിക്കെതിരെ പോരാട്ടം നടത്തിക്കൊണ്ട് വരവറിയിച്ചു. കോഴിക്കോട് അസിസ്റ്റന്റ് കലക്ടര്&#x200d;, കാഞ്ഞങ്ങാട് സബ് കലക്ടര്&#x200d;, തൃശൂരിലും ആലുപ്പുഴയിലും ജില്ലാ കലക്ടര്&#x200d;, വനിതാ ശിശുവികസന വകുപ്പ് ഡയറക്ടര്&#x200d;, പട്ടികവര്&#x200d;ഗ വികസന വകുപ്പ് ഡയറക്ടര്&#x200d; പദവികള്&#x200d; വഹിച്ചു. നിലവില്&#x200d; ലാന്റ് റവന്യൂ കമ്മീഷണറാണ് എസ്.എസ്.എല്&#x200d;.സി, പ്ലസ്ടു പരീക്ഷകളിലെ ഈ റാങ്ക് ജേത്രി.</p>
<p><strong>ഐ എ എസ് മോഹം?</strong></p>
<p>ഐ.എ.എസ് കുട്ടിക്കാലം മുതല്&#x200d;ക്കേയുളള മോഹമായിരുന്നു. അമ്മയും അച്ഛനും ഇതേപ്പറ്റി എനിക്ക് പറഞ്ഞുതന്നിരുന്നു. പൊലീസ് ഉദ്യോഗസ്ഥരുടെ മക്കളില്&#x200d; ഉയര്&#x200d;ന്ന മാര്&#x200d;ക്കില്&#x200d; പത്താം ക്ലാസ് പാസ്സായവരെ അനുമോദിക്കുന്ന ഒരു ചടങ്ങില്&#x200d; വച്ച് ഉയര്&#x200d;ന്ന ഉദ്യോഗസ്ഥരെ കണ്ടതോടെ ആ ഇഷ്ടം കൂടുതല്&#x200d; ശക്തമായി. മുന്&#x200d; ഡി.ജി.പി ജേക്കബ് പുന്നൂസ് സാറിനെ പോലെയുളള സീനിയര്&#x200d; ഓഫിസര്&#x200d;മാരുടെ പ്രസംഗങ്ങളും അഭിമുഖസംഭാഷണങ്ങളും എന്നില്&#x200d; സ്വാധീനം സൃഷ്ടിച്ചു. ഗ്രാജുവേഷന്&#x200d; ഗോവയിലെ ബീറ്റ്സ് പിലാനിയിലായിരുന്നു. എഞ്ചിനീയറിംഗ് മേഖലയില്&#x200d; ജോലി ലഭിച്ചിരുന്നു. സിവില്&#x200d; സര്&#x200d;വീസ് പരീക്ഷയില്&#x200d; വിജയിക്കുമെന്ന് പൂര്&#x200d;ണ ഉറപ്പുമുണ്ടായിരുന്നില്ല. എന്നിട്ടും സിവില്&#x200d; സര്&#x200d;വ്വീസെന്ന കുട്ടിക്കാലം തൊട്ടേയുള്ള ആഗ്രഹത്തിനൊപ്പം നില്&#x200d;ക്കാന്&#x200d; ഞാന്&#x200d; തീരുമാനിച്ചു. സിവില്&#x200d; സര്&#x200d;വ്വീസില്&#x200d; മലയാളവും ജ്യോഗ്രഫിയുമായിരുന്നു പ്രധാന വിഷയങ്ങള്&#x200d;. ആദ്യ ചാന്&#x200d;സില്&#x200d; നാലാം റാങ്കോടെ പാസായി.</p>
<p><strong>ടൈംടേബിള്&#x200d; ക്രമീകരണം</strong></p>
<p>സിവില്&#x200d; സര്&#x200d;വീസിനു തയ്യാറെടുപ്പ് നടത്തുന്നത് വരെ ചിട്ടയായ പഠന രീതി ഉണ്ടായിരുന്നില്ല. ക്ലാസെടുക്കുന്നത് പരമാവധി ശ്രദ്ധിച്ച് കേട്ടുപഠിക്കുന്നതായിരുന്നു രീതി. കോളജിലായിരുന്നപ്പോഴും പരീക്ഷക്ക് വേണ്ടിയുള്ള പഠനമാണ് അവലംബിച്ചിരുന്നത്. സിവില്&#x200d; സര്&#x200d;വീസ് പരിശീലനത്തില്&#x200d;  ഓരോ തവണയും ഓരോ സിലബസ് എപ്പോള്&#x200d; പഠിച്ചു തീര്&#x200d;ക്കണമെന്ന് കൃത്യമായി ഷെഡ്യൂള്&#x200d; ചെയ്തു തുടങ്ങി.</p>
<p><strong>അഭിമുഖത്തിലെ ചോദ്യങ്ങള്&#x200d;?</strong></p>
<p>ഇന്റര്&#x200d;വ്യൂവില്&#x200d; പ്രധാനമായും കേരളത്തെ കുറിച്ചായിരുന്നു ചോദ്യം. എന്റെ ജീവിത പശ്ചാത്തലവും എഞ്ചിനീയറിങ് കാലത്തെ കുറിച്ചും അഭിരുചികളെ കുറിച്ചും ചോദിച്ചിരുന്നു. വായനയെ കുറിച്ചും വായിച്ച പുസ്തകങ്ങള്&#x200d; സംബന്ധിച്ചും ഇന്ത്യയുടെ വികസനവും സാമ്പത്തിക സ്ഥിതി തുടങ്ങിയ പ്രസക്തമായ ഭാഗങ്ങളില്&#x200d; നിന്നുള്ള മറ്റുപല ചോദ്യങ്ങളുമുണ്ടായിരുന്നു.</p>
<p><img loading="lazy" class="alignnone size-medium wp-image-257732" src="https://www.chandrikadaily.com/wp-content/uploads/2023/06/WhatsApp-Image-2023-06-05-at-10.14.10-AM-300x149.jpeg" alt="" width="300" height="149" srcset="https://www.chandrikadaily.com/wp-content/uploads/2023/06/WhatsApp-Image-2023-06-05-at-10.14.10-AM-300x149.jpeg 300w, https://www.chandrikadaily.com/wp-content/uploads/2023/06/WhatsApp-Image-2023-06-05-at-10.14.10-AM-1024x508.jpeg 1024w, https://www.chandrikadaily.com/wp-content/uploads/2023/06/WhatsApp-Image-2023-06-05-at-10.14.10-AM-768x381.jpeg 768w, https://www.chandrikadaily.com/wp-content/uploads/2023/06/WhatsApp-Image-2023-06-05-at-10.14.10-AM-1536x761.jpeg 1536w, https://www.chandrikadaily.com/wp-content/uploads/2023/06/WhatsApp-Image-2023-06-05-at-10.14.10-AM.jpeg 1600w" sizes="(max-width: 300px) 100vw, 300px" /></p>
<p><strong>വിജയ മന്ത്രങ്ങള്&#x200d;?</strong></p>
<p>ചുറ്റും നടക്കുന്ന കാര്യങ്ങള്&#x200d; അറിയാന്&#x200d; ശ്രമിക്കണം. പത്രവായന മുടങ്ങരുത്. മികച്ച ലൈബ്രറയില്&#x200d; അംഗത്വം എടുക്കണം. വായിക്കുന്ന കാര്യങ്ങളില്&#x200d; പ്രധാനപ്പെട്ടവ കുറിച്ച് വെക്കണം. ഐഛിക വിഷയങ്ങള്&#x200d; സ്വന്തം താല്പര്യത്തിന് അനുസരിച്ചു തെരഞ്ഞെടുക്കണം. സിവില്&#x200d; സര്&#x200d;വീസ് പരീക്ഷകള്&#x200d;ക്ക് വസ്തുതകള്&#x200d; മാത്രം അറിഞ്ഞാല്&#x200d; മതിയാവില്ല. ഉത്തരം എഴുതാന്&#x200d; സഹായിക്കുന്ന അഭിപ്രായങ്ങളും വിശകലനങ്ങളും വായിക്കണം. ദേശീയ സംഭവവികാസങ്ങള്&#x200d;, സമ്പദ് വ്യവസ്ഥ, പരിസ്ഥിതി, അന്തര്&#x200d;ദേശീയ വിഷയങ്ങള്&#x200d; എന്നിവ സംബന്ധിച്ചു ധാരണയുണ്ടായിരിക്കണം.</p>
<p><strong>കേഡര്&#x200d; നിര്&#x200d;ണ്ണയ രീതികള്&#x200d;</strong></p>
<p>മുന്&#x200d; വര്&#x200d;ഷങ്ങളിലെ കേഡര്&#x200d; നിര്&#x200d;ണയത്തില്&#x200d; സിവില്&#x200d; സര്&#x200d;വ്വീസ് ഉദ്യോഗാര്&#x200d;ത്ഥിക്ക് ഓരോ സംസ്ഥാനത്തെയും തെരഞ്ഞെടുക്കാന്&#x200d; കഴിയുമായിരുന്നു. മൂന്ന് വേക്കന്&#x200d;സിയില്&#x200d; രണ്ടെണ്ണം മറ്റു സംസ്ഥാനക്കാര്&#x200d;ക്കും ഒരെണ്ണം സ്വന്തം സംസ്ഥാനക്കാര്&#x200d;ക്കും എന്ന ഇന്&#x200d;സൈഡര്&#x200d; വേക്കന്&#x200d;സിയിലെ വണ്&#x200d; തേഡ് സിസ്റ്റത്തില്&#x200d; വന്നാല്&#x200d; മാത്രമാണ് സ്വന്തം സംസ്ഥാനത്തില്&#x200d; ജോലി ചെയ്യാന്&#x200d; അവസരം ലഭിക്കുക. എല്ലാവര്&#x200d;ക്കും സ്വന്തം സംസ്ഥാനത്ത് ജോലി ചെയ്യാന്&#x200d; ഇഷ്ടമുണ്ടാവും. നാടിനെ അറിഞ്ഞു സേവനം ചെയ്യാന്&#x200d; കഴിയും എന്നതാണ് അതിന്റെ നേട്ടം. മറ്റു സംസ്ഥാനങ്ങളില്&#x200d; മുന്&#x200d;വിധിയും സമ്മര്&#x200d;ദവുമില്ലാതെ  ജോലി ചെയ്യാന്&#x200d; കഴിയും എന്നത് ഔട്ട് സൈഡര്&#x200d; വേകന്&#x200d;സിയുടെ ഗുണമാണ്. ഏത് കേഡറാണെങ്കിലും അതിന്റേതായ മേന്മകളുണ്ട്. വേര്&#x200d;തിരിച്ച് കാണേണ്ടതില്ല.</p>
<p><strong>കേഡര്&#x200d; സോണുകള്&#x200d; ഏതെല്ലാം?</strong></p>
<p>നിലവിലെ കേഡര്&#x200d; നിര്&#x200d;ണയത്തില്&#x200d; സോണുകളാക്കി തിരിക്കുന്ന രീതിയാണുള്ളത്. ഒരു ഭാഗത്തു മാത്രം കേന്ദ്രീകരിച്ചു ഓപ്ഷന്&#x200d; കൊടുക്കുന്ന രീതി തടയലാണ് സോണ്&#x200d; വിഭജനത്തിന്റെ ലക്ഷ്യം.<br />
വിവിധ കേഡര്&#x200d; സോണുകള്&#x200d;<br />
1. ഹിമാചല്&#x200d; പ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, രാജസ്ഥാന്&#x200d;, ഹരിയാന.<br />
2. ഉത്തര്&#x200d; പ്രേദേശ്, ബീഹാര്&#x200d;, ഛാര്&#x200d;ഖണ്ഡ്, ഒഡിഷ.<br />
3. ഗുജറാത്ത്, മഹാരാഷ്ട്ര, മധ്യപ്രദേശ്. ഛത്തിസ്ഘട്ട്<br />
4. വെസ്റ്റ് ബംഗാള്&#x200d;, സിക്കിം, അസം, മേഘാലയ, മണിപ്പൂര്&#x200d;. നാഗാലാന്റ്, ത്രിപുര<br />
5. തെലങ്കാന, ആന്ധ്രാ പ്രദേശ്, കര്&#x200d;ണാടക, തമിഴ്‌നാട്, കേരളം.<br />
ഉദ്യോഗാര്&#x200d;ഥികള്&#x200d; അഞ്ചു സോണിലും പ്രിഫറന്&#x200d;സ് കൊടുക്കണം. അത് കൂടാതെ ഓരോ സോണിലും പ്രിഫ്രന്&#x200d;സ് കൊടുക്കണം. കേരളത്തില്&#x200d; നിന്നുള്ള ഒരാള്&#x200d;ക്ക് സ്വന്തം സംസ്ഥാനത്ത് അവസരം കിട്ടാന്&#x200d; മെറിറ്റിനോടൊപ്പം സോണ്&#x200d; പ്രിഫറന്&#x200d;സും സോണിലെ കേഡര്&#x200d; പ്രിഫറന്&#x200d;സും നിര്&#x200d;ബന്ധമാണ്.</p>
<p><strong>കളക്ടറുടെ ഇലക്ഷന്&#x200d; റോള്&#x200d;</strong></p>
<p>പാര്&#x200d;ലിമെന്റ്, അസംബ്ലി, തദ്ദേശ തെരഞ്ഞെടുപ്പുകളില്&#x200d; ജില്ലാ ഇലക്ഷന്&#x200d; ഓഫീസര്&#x200d; എന്ന നിലയില്&#x200d; കളക്ടറാണ് പ്രവര്&#x200d;ത്തനങ്ങള്&#x200d; ഏകോപിപ്പിക്കേണ്ടത്. ലോകസഭ ഇലക്ഷനിലെ റിട്ടേണിങ് ഓഫിസറും കളക്ടറാണ്. അതിനാല്&#x200d; ഏകോപനത്തിനൊപ്പം നടത്തിപ്പും കലക്ടറുടെ ചുമതലയാണ്. തെരഞ്ഞെടുപ്പ് നടത്തിപ്പിന് നല്ല ഒരു സിസ്റ്റം രാജ്യത്തുണ്ട്. ഇലക്ഷന്&#x200d; പ്രവര്&#x200d;ത്തനങ്ങള്&#x200d; ഏകോപിപ്പിക്കുന്നതില്&#x200d; കേരളം മുന്&#x200d;പന്തിയിലാണ്. ഇവിടെ മികച്ച ഉദ്യോഗസ്ഥരുണ്ട്. തെരഞ്ഞെടുപ്പ് സമയത്ത് ഉത്തരവാദിത്വത്തോടെ എല്ലാവരും പ്രവര്&#x200d;ത്തിക്കുന്നത് കാണാറുണ്ട്. ഉദ്യോഗസ്ഥരെ വിശ്വാസത്തിലെടുക്കുകയും പ്രവര്&#x200d;ത്തനങ്ങള്&#x200d; ഏകോപിപ്പിക്കുകയും ചെയ്യേണ്ടത് കലക്ടറാണ്. വീഴ്ച സംഭവിക്കാന്&#x200d; സാധ്യതയുള്ള വോട്ടിംഗ് മെഷീന്&#x200d; വിതരണം, സൂക്ഷിപ്പ് തുടങ്ങിയ കാര്യങ്ങളില്&#x200d; ജാഗ്രത ആവശ്യമാണ്.</p>
<p><strong>ഐ.എ.എസ് വേണ്ടായിരുന്നു എന്ന തോന്നല്&#x200d;?</strong></p>
<p>ഐ.എ.എസ് ഒട്ടേറെ സമ്മര്&#x200d;ദമുള്ള ജോലിയാണെങ്കിലും ഒരിക്കലും ഇത് തെരഞ്ഞുടുത്തതു തെറ്റായി എന്നോ വേണ്ടിയിരുന്നില്ല എന്ന തോന്നലുകളോ ഉണ്ടായിട്ടില്ല. എല്ലാ ജോലികള്&#x200d;ക്കുമുള്ളത് പോലെ നല്ലതും ചീത്തയും സിവില്&#x200d; സര്&#x200d;വീസിലുമുണ്ട്. നല്ല രീതിയില്&#x200d; പെര്&#x200d;ഫോം ചെയ്യാന്&#x200d; പറ്റുന്ന സമയവും ചെയ്യാന്&#x200d; പറ്റാത്ത സാഹചര്യവും ഈ ജോലിയിലുമുണ്ട്. വിഷമങ്ങള്&#x200d;ക്കൊപ്പം കുറെയേറെ സന്തോഷമുഹൂര്&#x200d;ത്തങ്ങളും അനുഭവിക്കാറുണ്ട്. തിരക്ക് പിടിച്ച പല ദിവസങ്ങളിലും ജീവിതം ആസ്വദിക്കാന്&#x200d; കൂടിയുളളതല്ലേ എന്നു തോന്നും. പക്ഷേ, സിവില്&#x200d; സര്&#x200d;വീസ് ഇങ്ങനെയൊക്കെയാണെന്നറിഞ്ഞാണ് എല്ലാവരും വരുന്നത്. അത്രയും ഉത്തരവാദിത്തവും ക്ഷമയും സമര്&#x200d;പ്പണവും ഈ പ്രൊഫഷന്&#x200d; ആവശ്യപ്പെടുന്നുണ്ട്. അവധി ദിവസങ്ങള്&#x200d; കുടുംബത്തോടൊപ്പം ചെലവഴിക്കണമെന്ന് കരുതുമ്പോഴായിരിക്കും ഔദ്യോഗിക പരിപാടികളില്&#x200d; പങ്കെടുക്കേണ്ടി വരിക.</p>
<p><strong>വിഷ രഹിത കേരളം: പോരാട്ടത്തിലെ ഓര്&#x200d;മ്മകള്&#x200d;</strong></p>
<p>ഭക്ഷണ ശാലകളുടെ എണ്ണക്കൂടുതല്&#x200d; കേരളീയരുടെ ഭക്ഷണ രീതിയിലെ മാറ്റങ്ങളാണ് പ്രകടിപ്പിക്കുന്നത്. സ്ഥല പരിമിതിയും സമയ കുറവും മൂലം പുറത്തു നിന്ന് ഭക്ഷണം കഴിക്കാന്&#x200d; നിര്&#x200d;ബന്ധിതരാവുകയാണ്. ഈ അവസരം മുതലെടുത്തു മായം കലര്&#x200d;ത്തി ഭക്ഷണം രുചികരവും ആകര്&#x200d;ഷവുമാക്കാനുള്ള ശ്രമവും കൂടിവരികയാണ്. ഭക്ഷ്യ വസ്തുക്കളില്&#x200d; മായം ചേര്&#x200d;ക്കുന്ന അപകടം നിറഞ്ഞ പ്രവണതക്കെതിരെ ഭക്ഷ്യ വകുപ്പിന്റെ ചുമതല വഹിച്ച സമയത്ത് ചില ഇടപെടലുകള്&#x200d; നടത്തിയിരുന്നു. പരിശോധന റിപ്പോര്&#x200d;ട്ടുകളുടെ പശ്ചാത്തലത്തില്&#x200d; കടകളില്&#x200d; കയറിയും സാമ്പിളുകള്&#x200d; പരിശോധിച്ചുമാണ് മായം പിടികൂടിയത്. എന്നെ സംബന്ധിച്ച് അത് ഭക്ഷ്യവകുപ്പ് ചുമതലകളുടെ തുടക്കമായിരുന്നു. എന്നാല്&#x200d; വര്&#x200d;ഷങ്ങളായി ആ വകുപ്പില്&#x200d; ഉണ്ടായിരുന്ന ഉദ്യോഗസ്ഥര്&#x200d; മാര്&#x200d;ഗനിര്&#x200d;ദ്ദേശങ്ങളുമായി കൂടെയുണ്ടായിരുന്നു. ചെറിയ ഡിപ്പാര്&#x200d;ട്‌മെന്റ് ആയതിനാല്&#x200d; നല്ല ഒത്തിണക്കവും സാധ്യമായി. ഉന്നത ഉദ്യോഗസ്ഥരുടെ നിര്&#x200d;ലോഭമായ പിന്തുണയും ലഭിച്ചു. ഭക്ഷണശാലകളുടെ എണ്ണത്തിനനുസരിച്ചുള്ള ഉദ്യോസ്ഥരില്ലാത്തത് പോരായ്മകള്&#x200d;ക്ക് കാരണമായിട്ടുണ്ടാവാം.</p>
<p><strong>മറക്കാനാവാത്ത സ്വാതന്ത്ര്യ ദിനം</strong></p>
<p>സ്വാതന്ത്ര്യ ദിനം കലക്ടര്&#x200d;മാരുടെ തിരക്കുപിടിച്ച ദിവസമാണ്. എന്നാല്&#x200d; 2018ലെ സ്വാതന്ത്ര്യ ദിനം എന്നെ സംബന്ധിച്ച് ജീവിതത്തിലെ മറക്കാന്&#x200d; കഴിയാത്ത ഓര്&#x200d;മ്മയാണ്. ശക്തമായ മഴയെത്തുടര്&#x200d;ന്ന് ഗ്രൗണ്ടില്&#x200d; വെച്ച് പരേഡ് പൂര്&#x200d;ണമായും നടത്താനായില്ല. പവലയിന്റെ അടുത്തുവെച്ച് തന്നെ സല്യൂട്ട് സ്വീകരിക്കലും ഫ്‌ളാഗ് സെറിമണിയും നടത്തേണ്ടിവന്നു. അന്ന് വൈകുന്നേരത്തോടെ പരേഡ് ഗ്രൗണ്ടിലടക്കം വെള്ളം കയറി. നിര്&#x200d;ത്താതെ പെയ്ത മഴയില്&#x200d; തൃശൂരിലെ പല ഭാഗങ്ങളേയും വെള്ളത്തിനടിയിലായി. നൂറ്റാണ്ട് കണ്ട പ്രളയത്തിലേക്ക് നീങ്ങുകയായിരുന്നു തൃശൂര്&#x200d; ജില്ലയും. മുന്നനുഭവമില്ലാത്ത മഹാദുരന്തം നേരിടേണ്ടിവന്നതും അതിനെ അതിജയിക്കാനായി നടത്തിയ പോരാട്ടങ്ങളും ജീവിതത്തിലെ മറക്കാനാവാത്ത അനുഭവമാണ്. സ്വന്തം വീട്ടിലടക്കം വെള്ളംകയറിയിട്ടും സേവനനിരതരായ ഉദ്യോഗസ്ഥരും പൊതുജനങ്ങളും നടത്തിയ പ്രവര്&#x200d;ത്തനങ്ങള്&#x200d; നല്&#x200d;കിയ അഭിമാനവും സന്തോഷവും ചെറുതല്ല.</p>
<p><strong>ജനപ്രതിനിധികളും ഉദ്യോഗസ്ഥരും തമ്മിലെ ബന്ധം</strong></p>
<p>സര്&#x200d;ക്കാരിന്റെ ഏതൊരു പദ്ധതിയും പൂര്&#x200d;ത്തിയാക്കാന്&#x200d; ജനപ്രതിനിധികളുടെ പിന്തുണ ആവശ്യമാണ്. എല്ലാത്തിനുമുപരി, അവര്&#x200d; ജനങ്ങളുമായി കൂടുതല്&#x200d; അടുത്ത് നില്&#x200d;ക്കുന്നവരാണ്. നാടിന്റെ പുരോഗതിക്കായി ഉദ്യോഗസ്ഥരും ജനപ്രതിനിധികളും ഒരുമിച്ച് പ്രവര്&#x200d;ത്തിക്കണം. അതേസമയം ഇത്തരം കൂട്ടായ പ്രവര്&#x200d;ത്തനങ്ങള്&#x200d; റിപ്പോര്&#x200d;ട്ട് ചെയ്യപ്പെടുന്നത് അപൂര്&#x200d;വമാണ്. അഭിപ്രായവ്യത്യാസങ്ങള്&#x200d; മാത്രമാണ് വാര്&#x200d;ത്തകളില്&#x200d; നിറയുന്നത്.</p>
<p><strong>പടവുകളായി മാറിയ ലൈബ്രറികള്&#x200d;</strong></p>
<p>മലപ്പുറം ജില്ലയിലെ മാറഞ്ചേരി പഞ്ചായത്തിലെ പനമ്പാടാണ് എന്റെ സ്വദേശം. അവിടെ മികച്ച ഒരു വായനശാല ഉണ്ടായിരുന്നു. അവിടത്തെ നവോദയ വായന ശാലയില്&#x200d; ഞാന്&#x200d; ഇഷ്ടം പോലെ സമയം ചിലവഴിച്ചിട്ടുണ്ട്. മലയാളം ഫിക്ഷനോടായിരുന്നു ഇഷ്ടം. യാത്ര വിവരണങ്ങളും വായിച്ചിരുന്നു. അച്ഛനും അമ്മയും നല്ല വായന ശീലമുള്ളവരായതിനാല്&#x200d;  വീട്ടിലും കുറെ പുസ്തകങ്ങള്&#x200d; ഉണ്ടായിരുന്നു. കോളേജ് ലൈബ്രറിയില്&#x200d; നിന്നാണ് സിവില്&#x200d; സര്&#x200d;വീസ് സംബന്ധിച്ചുള്ള പുസ്തകങ്ങള്&#x200d; വായിച്ചത്. സിവില്&#x200d; സര്&#x200d;വീസ് പരിശീലനത്തിന് തിരുവനന്തപുരത്തെ യൂണിവേഴ്‌സിറ്റി ലൈബ്രറി ഉപകരിച്ചിട്ടുണ്ട്. എന്റെ പ്രൊഫസറായ രാജശേഖരന്&#x200d; സാറാണ് യൂണിവേഴ്‌സിറ്റി ലൈബ്രറി നിര്&#x200d;ദ്ദേശിച്ചത്. കോഴിക്കോട് അസിസ്റ്റന്റ് കളക്ടറായ സമയത്തും ലൈബ്രറിയില്&#x200d; മെമ്പര്&#x200d;ഷിപ്പ് ഉണ്ടായിരുന്നു. വീട്ടിലെ വായന കുറവാണിപ്പോള്&#x200d;. യാത്രയിലാണ് കൂടുതലായി വായിക്കാറുള്ളത്. ഇ ബുക്ക് റീഡിംഗും കൂടെയുണ്ട്..</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/tvamupamaiasinterview.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
