<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>main stories &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/category/main-stories/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Tue, 10 Mar 2026 08:43:11 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>main stories &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ഗള്‍ഫിലെ ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കണം; അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി മുസ്‌ലിം ലീഗ് എംപിമാര്‍</title>
		<link>https://www.chandrikadaily.com/the-security-of-indian-in-the-gulf-should-be-ensured-muslim-league-mps-give-notice-for-urgent-resolution.html</link>
					<comments>https://www.chandrikadaily.com/the-security-of-indian-in-the-gulf-should-be-ensured-muslim-league-mps-give-notice-for-urgent-resolution.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Tue, 10 Mar 2026 08:42:04 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[main stories]]></category>
		<category><![CDATA[News]]></category>
		<category><![CDATA[AMERICA]]></category>
		<category><![CDATA[Gulf]]></category>
		<category><![CDATA[iran]]></category>
		<category><![CDATA[Israel]]></category>
		<category><![CDATA[mp]]></category>
		<category><![CDATA[muslimleague]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=379816</guid>

					<description><![CDATA[മുസ്ലിം ലീഗ് എംപിമാരായ ഇ.ടി. മുഹമ്മദ് ബഷീർ, ഡോ. എം.പി. അബ്ദുസമദ് സമദാനി, കെ. നവാസ് കനി എന്നിവർ ചേർന്നാണ് അടിയന്തര പ്രമേയ നോട്ടീസ് നൽകിയത്.]]></description>
										<content:encoded><![CDATA[<p>ഗൾഫ് മേഖലയിലെ ഇന്ത്യൻ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കണം, അമേരിക്കഇസ്രായേൽഇറാൻ സംഘർഷത്തിൽ ഇന്ത്യ അടിയന്തര ഇടപെടൽ നടത്തണം മുസ്ലിം ലീഗ് എംപിമാർ ലോക്‌സഭയിൽ അടിയന്തര പ്രമേയ നോട്ടീസ് നൽകി. അമേരിക്ക, ഇസ്രായേൽ, ഇറാൻ രാജ്യങ്ങൾ തമ്മിലുള്ള സംഘർഷം രൂക്ഷമാകുന്ന സാഹചര്യത്തിൽ ഗൾഫ് മേഖലയിലെ ഇന്ത്യൻ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കാനും സമാധാനം പുനസ്ഥാപിക്കാനുമായി ഇന്ത്യ അടിയന്തര നയതന്ത്ര ഇടപെടൽ നടത്തണമെന്ന് ആവശ്യപ്പെട്ട് മുസ്ലിം ലീഗ് എംപിമാർ ലോക്‌സഭയിൽ അടിയന്തര പ്രമേയ നോട്ടീസ് നൽകി. മുസ്ലിം ലീഗ് എംപിമാരായ ഇ.ടി. മുഹമ്മദ് ബഷീർ, ഡോ. എം.പി. അബ്ദുസമദ് സമദാനി, കെ. നവാസ് കനി എന്നിവർ ചേർന്നാണ് അടിയന്തര പ്രമേയ നോട്ടീസ് നൽകിയത്.</p>
<p>ഇന്ത്യക്കാരായ പ്രവാസികൾ ഏറിയ പങ്കും അധിവസിക്കുന്ന ജി.സി.സി രാജ്യങ്ങളെയും യുദ്ധം പ്രതികൂലമായി ബാധിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഫെബ്രുവരി അവസാനത്തോടെ ആരംഭിച്ച അമേരിക്കഇസ്രായേൽഇറാൻ സംഘർഷം വൻ തോതിൽ രൂക്ഷമാകുന്നതായും ഇറാനിലെ ആണവ കേന്ദ്രങ്ങൾ, സൈനിക താവളങ്ങൾ, എണ്ണ സൗകര്യങ്ങൾ ഉൾപ്പെടെയുള്ള തന്ത്രപ്രധാന കേന്ദ്രങ്ങളിൽ വ്യാപകമായ വ്യോമാക്രമണങ്ങൾ നടന്നതായും റിപ്പോർട്ടുകളുണ്ടെന്ന് എംപിമാർ പ്രമേയത്തിൽ ചൂണ്ടിക്കാട്ടി. ഈ ആക്രമണങ്ങളിൽ ഇറാനിൽ മാത്രം ആയിരത്തിലധികം പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകളുണ്ടെന്നും ലെബനനും ഗാസ പ്രദേശങ്ങളിലും സംഘർഷം വലിയ മനുഷ്യാവകാശ പ്രതിസന്ധിയിലേക്ക് നയിക്കുന്നുവെന്നും അവർ വ്യക്തമാക്കി.</p>
<p>ഇതിനിടെ ഗൾഫ് മേഖലയിലുള്ള ഏകദേശം ഒരു കോടി ഇന്ത്യൻ പൗരന്മാരുടെ സുരക്ഷയെ കുറിച്ചും എംപിമാർ ആശങ്ക പ്രകടിപ്പിച്ചു. യുഎഇ, ഖത്തർ, ബഹ്‌റൈൻ, ഒമാൻ, കുവൈത്ത് എന്നിവിടങ്ങളിൽ ജോലി ചെയ്യുന്ന ഇന്ത്യൻ തൊഴിലാളികൾക്കും വിദ്യാർത്ഥികൾക്കും സംഘർഷം മൂലം വലിയ ആശങ്കയും അനിശ്ചിതത്വവും നിലനിൽക്കുന്ന സാഹചര്യമാണ്. ദുബൈ, അബുദാബി, ദോഹ എന്നിവിടങ്ങളിലെ പ്രധാന വിമാനത്താവളങ്ങളിലെ വ്യോമഗതാഗത നിയന്ത്രണങ്ങളും പ്രശ്‌നങ്ങൾ സൃഷ്ടിച്ചിട്ടുണ്ടെന്നും ചില ഇന്ത്യൻ പൗരന്മാർ ഇറാനിൽ കുടുങ്ങിക്കിടക്കുന്നതായും റിപ്പോർട്ടുകളുണ്ടെന്ന് അവർ അറിയിച്ചു. ഇന്ത്യയുടെ ദീർഘകാല വിദേശനയമായ നോൺഅലൈൻഡ് മൂവ്‌മെന്റിന്റെയും പഞ്ചശീല തത്വങ്ങളുടെയും അടിസ്ഥാനത്തിൽ സമാധാനപരമായ സഹവർത്തിത്വവും സംവാദത്തിലൂടെയുള്ള പ്രശ്‌നപരിഹാരവുമാണ് രാജ്യം പിന്തുടരുന്നതെന്ന് എംപിമാർ ഓർമ്മിപ്പിച്ചു. സംഘർഷം ബാധിച്ച മേഖലയിലുള്ള ഇന്ത്യൻ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും ആവശ്യമായാൽ അവരെ സംഘർഷ മേഖലയിൽ നിന്ന്ഒഴിപ്പിച്ച് തിരിച്ചെത്തിക്കുന്നതിനും അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും സമാധാനവും സ്ഥിരതയും പുനസ്ഥാപിക്കാൻ ഇന്ത്യ ശക്തമായ നയതന്ത്ര ഇടപെടൽ നടത്തണമെന്നും എംപിമാർ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/the-security-of-indian-in-the-gulf-should-be-ensured-muslim-league-mps-give-notice-for-urgent-resolution.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പശ്ചിമേഷ്യ സംഘര്‍ഷം; ഗള്‍ഫ് രാജ്യങ്ങളിലെ ഇന്ത്യന്‍ പ്രവാസികളുടെ സുരക്ഷയെ കുറിച്ച് രാജ്യസഭയില്‍ റൂള്‍ 267 പ്രകാരം ചര്‍ച്ച ആവശ്യപ്പെട്ട് അഡ്വ. ഹാരിസ് ബീരാന്‍ എം പി.</title>
		<link>https://www.chandrikadaily.com/west-asia-conflict-adv-asked-for-a-discussion-under-rule-267-in-the-rajya-sabha-about-the-safety-of-indian-expatriates-in-the-gulf-countries-harris-beeran-mp.html</link>
					<comments>https://www.chandrikadaily.com/west-asia-conflict-adv-asked-for-a-discussion-under-rule-267-in-the-rajya-sabha-about-the-safety-of-indian-expatriates-in-the-gulf-countries-harris-beeran-mp.html#respond</comments>
		
		<dc:creator><![CDATA[Akhila]]></dc:creator>
		<pubDate>Tue, 10 Mar 2026 07:48:20 +0000</pubDate>
				<category><![CDATA[main stories]]></category>
		<category><![CDATA[News]]></category>
		<category><![CDATA[HARISBEERANMP]]></category>
		<category><![CDATA[iranisaryelconflict]]></category>
		<category><![CDATA[news]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=379838</guid>

					<description><![CDATA[ഇന്ത്യന്‍ പൗരന്മാര്‍ക്ക് ആവശ്യമായ സംരക്ഷണവും സഹായവും ഉറപ്പാക്കണമെന്നും എം പി ആവശ്യപ്പെട്ടു.]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: പശ്ചിമേഷ്യയിലെ തുടരുന്ന സംഘര്&#x200d;ഷപരമായ സാഹചര്യം പരിഗണിച്ച് ഗള്&#x200d;ഫ് രാജ്യങ്ങളില്&#x200d; ജോലി ചെയ്യുന്ന ഇന്ത്യന്&#x200d; പൗരന്മാരുടെയും പ്രവാസികളുടെയും സുരക്ഷയും ക്ഷേമവും സംബന്ധിച്ച അടിയന്തര വിഷയത്തില്&#x200d; രാജ്യസഭയില്&#x200d; റൂള്&#x200d; 267 പ്രകാരം സഭ നിര്&#x200d;ത്തിവച്ച് ചര്&#x200d;ച്ച ചെയ്യണമെന്ന് അഡ്വ ഹാരിസ് ബീരാന്&#x200d; എം.പി. ആവശ്യപ്പെട്ടു.</p>
<p>പശ്ചിമേഷ്യയിലെ വിവിധ രാജ്യങ്ങളില്&#x200d; ലക്ഷക്കണക്കിന് ഇന്ത്യന്&#x200d; തൊഴിലാളികളും പ്രൊഫഷണലുകളും ജോലി ചെയ്യുന്നു. ഇവര്&#x200d; ആ രാജ്യങ്ങളുടെ സമ്പദ്വ്യവസ്ഥയ്ക്കും ഇന്ത്യയുടെ സമ്പദ്വ്യവസ്ഥയ്ക്കും വലിയ സംഭാവനകളാണ് നല്&#x200d;കുന്നത്. എന്നാല്&#x200d; പ്രദേശത്തെ നിലവിലെ രാഷ്ട്രീയ-സുരക്ഷാ സാഹചര്യങ്ങള്&#x200d; ഇന്ത്യന്&#x200d; പ്രവാസികളുടെയും അവരുടെ കുടുംബങ്ങളുടെയും ഇടയില്&#x200d; ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്.</p>
<p>ഇത്തരം സാഹചര്യത്തില്&#x200d; ഗള്&#x200d;ഫ് മേഖലയിലുള്ള ഇന്ത്യന്&#x200d; പൗരന്മാരുടെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കുന്നതിനായി കേന്ദ്ര സര്&#x200d;ക്കാര്&#x200d; സ്വീകരിച്ച നടപടികള്&#x200d; സംബന്ധിച്ച് രാജ്യസഭയില്&#x200d; അടിയന്തര ചര്&#x200d;ച്ച നടത്തേണ്ടതുണ്ടെന്നും ആവശ്യമായിടത്ത് ഇന്ത്യന്&#x200d; എംബസികള്&#x200d; വഴി സഹായ സംവിധാനങ്ങള്&#x200d; ശക്തിപ്പെടുത്തുകയും, ഇന്ത്യന്&#x200d; പൗരന്മാര്&#x200d;ക്ക് ആവശ്യമായ സംരക്ഷണവും സഹായവും ഉറപ്പാക്കണമെന്നും എം പി ആവശ്യപ്പെട്ടു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/west-asia-conflict-adv-asked-for-a-discussion-under-rule-267-in-the-rajya-sabha-about-the-safety-of-indian-expatriates-in-the-gulf-countries-harris-beeran-mp.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>&#8216;പ്രത്യാക്രമണം തുടരും&#8217;; വെടിനിര്‍ത്തല്‍ ആവശ്യവുമായി വരേണ്ടെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി</title>
		<link>https://www.chandrikadaily.com/the-counterattack-will-continue-irans-foreign-minister-abbas-araghchi-said-that-there-should-be-no-need-for-a-ceasefire.html</link>
					<comments>https://www.chandrikadaily.com/the-counterattack-will-continue-irans-foreign-minister-abbas-araghchi-said-that-there-should-be-no-need-for-a-ceasefire.html#respond</comments>
		
		<dc:creator><![CDATA[Akhila]]></dc:creator>
		<pubDate>Mon, 09 Mar 2026 09:46:03 +0000</pubDate>
				<category><![CDATA[main stories]]></category>
		<category><![CDATA[News]]></category>
		<category><![CDATA[world]]></category>
		<category><![CDATA[iran]]></category>
		<category><![CDATA[iranisrayelconflict]]></category>
		<category><![CDATA[news]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=379774</guid>

					<description><![CDATA[തങ്ങളുടെ ജനതയുടെ സുരക്ഷയ്ക്കായി പോരാട്ടം തുടരേണ്ടത് അനിവാര്യമാണെന്ന് എന്‍ബിസി ന്യൂസിന്റെ 'മീറ്റ് ദ പ്രസ്' പരിപാടിയില്‍ അബ്ബാസ് അരാഗ്ചി വ്യക്തമാക്കി]]></description>
										<content:encoded><![CDATA[<p>പശ്ചിമേഷ്യയിലെ യുദ്ധം അവസാനിപ്പിക്കാനായുള്ള അന്താരാഷ്ട്ര തലത്തിലുള്ള വെടിനിര്&#x200d;ത്തല്&#x200d; ആഹ്വാനങ്ങള്&#x200d; പൂര്&#x200d;ണമായും തള്ളി ഇറാന്&#x200d; വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി. തങ്ങളുടെ ജനതയുടെ സുരക്ഷയ്ക്കായി പോരാട്ടം തുടരേണ്ടത് അനിവാര്യമാണെന്ന് എന്&#x200d;ബിസി ന്യൂസിന്റെ &#8216;മീറ്റ് ദ പ്രസ്&#8217; പരിപാടിയില്&#x200d; അദ്ദേഹം വ്യക്തമാക്കി.</p>
<p>നിലവിലെ സാഹചര്യത്തില്&#x200d; വെടിനിര്&#x200d;ത്തല്&#x200d; എന്ന ആലോചനയേ ഇല്ലെന്ന് അരാഗ്ചി പറഞ്ഞു. &#8216;ഞങ്ങള്&#x200d; വെടിനിര്&#x200d;ത്തലിന് അപേക്ഷിച്ചിട്ടില്ല. ചര്&#x200d;ച്ചകള്&#x200d;ക്ക് താല്പര്യവുമില്ല. യുദ്ധം നിര്&#x200d;ത്താന്&#x200d; സമയം ആയിട്ടില്ല. ഇത് ഞങ്ങളുടെ ജനങ്ങള്&#x200d;ക്ക് വേണ്ടിയുള്ള പോരാട്ടമാണ്&#8217;,<br />
അദ്ദേഹം വ്യക്തമാക്കി.</p>
<p>അമേരിക്കയും ഇസ്രയേലും ചേര്&#x200d;ന്ന് തങ്ങളുടെ ജനങ്ങളെയും വിദ്യാര്&#x200d;ത്ഥിനികളെയും കൊന്നൊടുക്കുകയാണ്. ആശുപത്രികള്&#x200d; ആക്രമിക്കുകയാണ്. കഴിഞ്ഞ വര്&#x200d;ഷത്തെ 12 ദിവസത്തെ യുദ്ധം അവസാനിപ്പിക്കാന്&#x200d; ഉണ്ടാക്കിയ വെടിനിര്&#x200d;ത്തല്&#x200d; കരാര്&#x200d; അമേരിക്കയും ഇസ്രയേലും നേരത്തെ തന്നെ ലംഘിച്ചു. ഈ സാഹചര്യത്തില്&#x200d; വീണ്ടുമൊരു വെടിനിര്&#x200d;ത്തലിന് പ്രസക്തിയില്ലെന്നും യുദ്ധത്തിന് ശാശ്വതമായ അന്ത്യമാണ് വേണ്ടതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.<br />
?അമേരിക്കന്&#x200d; സൈനിക താവളങ്ങളുടെയും യുദ്ധക്കപ്പലുകളുടെയും സ്ഥാനം കണ്ടെത്താന്&#x200d; റഷ്യ ഇറാന് രഹസ്യാന്വേഷണ വിവരങ്ങള്&#x200d; നല്&#x200d;കുന്നുണ്ടെന്ന റിപ്പോര്&#x200d;ട്ടുകളോട് അരാഗ്ചി പ്രതികരിച്ചു. റഷ്യയുമായുള്ള സഹകരണം രഹസ്യമല്ലെന്നും പല മേഖലകളിലും അവര്&#x200d; ഇറാനെ സഹായിക്കുന്നുണ്ടെന്നും അദ്ദേഹം സമ്മതിച്ചു. എന്നാല്&#x200d; രഹസ്യാന്വേഷണ വിവരങ്ങള്&#x200d; സംബന്ധിച്ച കൃത്യമായ വിവരങ്ങള്&#x200d; തനിക്കറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്&#x200d;ത്തു. &#8230;</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/the-counterattack-will-continue-irans-foreign-minister-abbas-araghchi-said-that-there-should-be-no-need-for-a-ceasefire.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>രാജസ്ഥാനില്‍ ഫ്രൂട്ടുകളുമായി പോവുന്ന ട്രക്ക് ഡ്രൈവര്‍ ആമിര്‍ ഖാനെ ഗോരക്ഷാസേനക്കാര്‍ വെടിവെച്ചുകൊന്നു</title>
		<link>https://www.chandrikadaily.com/aamir-khan-a-truck-driver-carrying-fruits-in-rajasthan-was-shot-dead-by-goraksha-forces.html</link>
					<comments>https://www.chandrikadaily.com/aamir-khan-a-truck-driver-carrying-fruits-in-rajasthan-was-shot-dead-by-goraksha-forces.html#respond</comments>
		
		<dc:creator><![CDATA[Akhila]]></dc:creator>
		<pubDate>Mon, 09 Mar 2026 09:17:42 +0000</pubDate>
				<category><![CDATA[main stories]]></category>
		<category><![CDATA[News]]></category>
		<category><![CDATA[news]]></category>
		<category><![CDATA[Rajastan]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=379770</guid>

					<description><![CDATA[കൊലയാളികള്‍ ഹിന്ദുത്വ സംഘടനയായ ബജ്‌റംഗ് ദള്‍ പ്രവര്‍ത്തകര്‍ ആണെന്ന് ആമിറിന്റെ കുടുംബം ആരോപിച്ചു.]]></description>
										<content:encoded><![CDATA[<p>രാജസ്ഥാനില്&#x200d; ഫ്രൂട്ടുകളുമായി പോവുന്ന ട്രക്ക് ഡ്രൈവറെ ഗോരക്ഷാസേനക്കാര്&#x200d; വെടിവെച്ചുകൊന്നു. ഹരിയാനയിലെ പാല്&#x200d;വല്&#x200d; ജില്ലയിലെ 28-കാരനായ പിക്കപ്പ് ട്രക്ക് ഡ്രൈവറായ ആമിര്&#x200d; ഖാന്&#x200d; മാര്&#x200d;ച്ച് 2-ന് പുലര്&#x200d;ച്ചെയോടെ രാജസ്ഥാനിലെ ഭിവാഡിക്ക് സമീപം ആക്രമികളുടെ വെടിയുണ്ടകളാല്&#x200d; കൊല്ലപ്പെട്ടത്. കൊലയാളികള്&#x200d; ഹിന്ദുത്വ സംഘടനയായ ബജ്‌റംഗ് ദള്&#x200d; പ്രവര്&#x200d;ത്തകര്&#x200d; ആണെന്ന് ആമിറിന്റെ കുടുംബം ആരോപിച്ചു.</p>
<p>ബന്ധുക്കളുടെ വിവരമനുസരിച്ച്, ഡല്&#x200d;ഹിയിലെ ആസാദ്പൂര്&#x200d; പച്ചക്കറി പഴം മാര്&#x200d;ക്കറ്റിലേക്ക് പഴങ്ങള്&#x200d; കൊണ്ടുപോകാന്&#x200d; പുലര്&#x200d;ച്ചെ നാലുമണിയോടെ വീട്ടില്&#x200d; നിന്ന് പുറപ്പെട്ടതായിരുന്നു ആമിര്&#x200d;. ഏകദേശം ഒരു പതിറ്റാണ്ടായി പിക്കപ്പ് ട്രക്ക് ഡ്രൈവറായി ജോലി ചെയ്തിരുന്ന അദ്ദേഹം കുടുംബത്തിന്റെ പ്രധാന ഉപജീവനമാര്&#x200d;ഗമായിരുന്നു.</p>
<p>പഴങ്ങള്&#x200d; നിറച്ച വാഹനവുമായി യാത്ര ആരംഭിക്കാന്&#x200d; തയ്യാറെടുക്കുന്നതിനിടെയാണ് സംഭവം നടന്നതെന്ന് ആമിറിന്റെ അമ്മാവന്&#x200d; സുബൈര്&#x200d; മാധ്യമങ്ങളോട് പറഞ്ഞു. പഴങ്ങളുമായി നിറച്ച വാഹനവുമായി തന്റെ കൂട്ടുകാരനെ ഒരു പള്ളിക്കു സമീപം കാത്തുനില്&#x200d;ക്കുകയായിരുന്നു ആമിര്&#x200d;. അപ്പോഴാണ് ബജറംഗ് ദളുമായി ബന്ധപ്പെട്ട ആളുകള്&#x200d; ബൊലേറോ കാറില്&#x200d; എത്തി, മറ്റ് വാഹനങ്ങള്&#x200d; കൂടി ചേര്&#x200d;ന്ന് ആമിറിന്റെ വാഹനത്തെ ഇടിച്ച ശേഷം വെടിവെക്കുന്നത്. വെടിയേറ്റ് ഗുരുതരമായി പരിക്കേറ്റ ആമിറിനെ പിന്നീട് ആശുപത്രിയില്&#x200d; എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/aamir-khan-a-truck-driver-carrying-fruits-in-rajasthan-was-shot-dead-by-goraksha-forces.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഇറാന്‍ ആക്രമണം; റിയാദില്‍ യുഎസ് സൈനികന്‍ കൊല്ലപ്പെട്ടു</title>
		<link>https://www.chandrikadaily.com/attack-on-iran-us-soldier-killed-in-riyadh.html</link>
					<comments>https://www.chandrikadaily.com/attack-on-iran-us-soldier-killed-in-riyadh.html#respond</comments>
		
		<dc:creator><![CDATA[Akhila]]></dc:creator>
		<pubDate>Mon, 09 Mar 2026 08:10:47 +0000</pubDate>
				<category><![CDATA[main stories]]></category>
		<category><![CDATA[News]]></category>
		<category><![CDATA[iranisrayelconflict]]></category>
		<category><![CDATA[worldnews]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=379753</guid>

					<description><![CDATA[യുഎസ് സൈന്യം മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്.]]></description>
										<content:encoded><![CDATA[<p>റിയാദ്: ഇറാന്&#x200d; ആക്രമണത്തില്&#x200d; റിയാദില്&#x200d; യുഎസ് സൈനികന്&#x200d; കൊല്ലപ്പെട്ടു. യുഎസ് സൈന്യം മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്.<br />
മേഖലയില്&#x200d; സംഘര്&#x200d;ഷം ആരംഭിച്ചതിന് പിന്നാലെ മാര്&#x200d;ച്ച് ഒന്നിനാണ് കൊല്ലപ്പെട്ട സൈനികന് ഗുരുതരമായി പരിക്കേറ്റത്.</p>
<p>ശനിയാഴ്ച ഖര്&#x200d;ജില്&#x200d; നടന്ന മിസൈലാക്രമണത്തില്&#x200d; പരിക്കേറ്റയാളാണ് മരിച്ചത്. ഇതോടെ ഇറാന്&#x200d; യുദ്ധത്തില്&#x200d; കൊല്ലപ്പെട്ട യുഎസ് സൈനികരുടെ എണ്ണം ഏഴായി. റിയാദില്&#x200d; ഒരാള്&#x200d; കൂടി കൊല്ലപ്പെട്ടതോടെയാണ് മരണ സംഖ്യ ഉയര്&#x200d;ന്നത്. അത്യാവശ്യക്കാരല്ലാത്ത മുഴുവന്&#x200d; യുഎസ് പൗരന്മാരോടും എംബസി ജീവനക്കാരോടും സൗദി വിടാന്&#x200d; നിര്&#x200d;ദേശം യുഎസ് നല്&#x200d;കിയിട്ടുണ്ട്. യുഎസ് സൈനികന്&#x200d; കൊല്ലപ്പെട്ടതിന് പിന്നാലെയാണ് നിര്&#x200d;ദേശം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/attack-on-iran-us-soldier-killed-in-riyadh.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>&#8216;സി.സി മുകുന്ദന്റെ ആരോപണം സത്യമെങ്കില്‍ അതീവ ഗുരുതരം, പരിശോധിക്കണം&#8217;: കെ.സി വേണുഗോപാല്‍</title>
		<link>https://www.chandrikadaily.com/if-true-cc-mukundans-allegation-is-very-serious-and-should-be-investigated-kc-venugopal.html</link>
					<comments>https://www.chandrikadaily.com/if-true-cc-mukundans-allegation-is-very-serious-and-should-be-investigated-kc-venugopal.html#respond</comments>
		
		<dc:creator><![CDATA[Akhila]]></dc:creator>
		<pubDate>Mon, 09 Mar 2026 07:44:35 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[main stories]]></category>
		<category><![CDATA[News]]></category>
		<category><![CDATA[AICC]]></category>
		<category><![CDATA[congress]]></category>
		<category><![CDATA[kcvenugoapl]]></category>
		<category><![CDATA[news]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=379744</guid>

					<description><![CDATA[നാട്ടികയില്‍ സ്വതന്ത്രനായി മത്സരിക്കുമെന്നും മുകുന്ദന്‍ വ്യക്തമാക്കി.]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: സി.സി മുകുന്ദന്റെ ആരോപണം സത്യമെങ്കില്&#x200d; അത് പരിശോധിക്കണമെന്ന് എഐസിസി ജനറല്&#x200d; സെക്രട്ടറി കെ.സി വേണുഗോപാല്&#x200d; എംപി.<br />
മുകുന്ദനുമായി ഫോണില്&#x200d; ബന്ധപ്പെട്ടെന്ന വാര്&#x200d;ത്തയും കെ.സി വേണുഗോപാല്&#x200d; തള്ളിയില്ല. നാട്ടികയില്&#x200d; സ്വതന്ത്രനായി മത്സരിക്കുമെന്നും മുകുന്ദന്&#x200d; വ്യക്തമാക്കി.</p>
<p>നാട്ടികയില്&#x200d; രണ്ടാമതും മത്സരത്തിന് അവസരം നല്&#x200d;കാത്തതില്&#x200d; പാര്&#x200d;ട്ടി നേതൃത്വത്തിനെതിരെ സി.സി മുകുന്ദന്&#x200d; എംഎല്&#x200d;എ<br />
പൊട്ടിത്തെറിച്ചിരുന്നു. ഗീതാഗോപിക്ക് സീറ്റ് നല്&#x200d;കുന്നത് പേയ്മെന്റ് സീറ്റ് ആണെന്ന് സംശയമെന്നും പാര്&#x200d;ട്ടിയില്&#x200d; പണത്തിനാണിപ്പോള്&#x200d; സ്വാധീനമെന്നും സി.സി മുകുന്ദന്&#x200d; പറഞ്ഞു.</p>
<p>തന്റെ അഞ്ചു വര്&#x200d;ഷത്തെ ഭരണവും ഗീതാ ഗോപിയുടെ പത്തു വര്&#x200d;ഷത്തെ ഭരണവും തമ്മില്&#x200d; താരതമ്യം ചെയ്യാന്&#x200d; മുകുന്ദന്&#x200d; പാര്&#x200d;ട്ടി നേതൃത്വത്തെ വെല്ലുവിളിച്ചു. സാമ്പത്തികമായി പാര്&#x200d;ട്ടിയെ സഹായിക്കാന്&#x200d; തനിക്കുമേല്&#x200d; പലപ്പോഴും സമ്മര്&#x200d;ദ്ദമുണ്ടായെന്നും എന്നാല്&#x200d; വന്&#x200d;കിട മുതലാളിമാരുള്ള മണ്ഡലമായിട്ടും താന്&#x200d; ആരുടെയും പോക്കറ്റില്&#x200d; കൈയിട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.</p>
<p>&nbsp;</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/if-true-cc-mukundans-allegation-is-very-serious-and-should-be-investigated-kc-venugopal.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>&#8216;കാണാന്‍ പാടില്ലാത്ത സാഹചര്യത്തില്‍ കണ്ടു&#8217;; മന്ത്രി ഗണേഷ് കുമാറിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഭാര്യ</title>
		<link>https://www.chandrikadaily.com/seen-where-it-should-not-be-seen-wife-makes-serious-allegations-against-minister-ganesh-kumar.html</link>
					<comments>https://www.chandrikadaily.com/seen-where-it-should-not-be-seen-wife-makes-serious-allegations-against-minister-ganesh-kumar.html#respond</comments>
		
		<dc:creator><![CDATA[Akhila]]></dc:creator>
		<pubDate>Mon, 09 Mar 2026 05:36:58 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[main stories]]></category>
		<category><![CDATA[News]]></category>
		<category><![CDATA[GANESHKUMAR]]></category>
		<category><![CDATA[minister]]></category>
		<category><![CDATA[news]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=379720</guid>

					<description><![CDATA[ഇതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ച തങ്ങളെ ഗണേഷ് കുമാറിന്റെ സഹായികള്‍ ചേര്‍ന്ന് തടഞ്ഞുവെച്ചെന്നുമാണ് ആരോപണം.]]></description>
										<content:encoded><![CDATA[<p>കൊച്ചി: ഗതാഗത വകുപ്പ് മന്ത്രി കെ.ബി ഗണേഷ് കുമാറിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഭാര്യ. &#8216;കാണാന്&#x200d; പാടില്ലാത്ത സാഹചര്യത്തില്&#x200d; കണ്ടുവെന്നും, ഇതിന്റെ ദൃശ്യങ്ങള്&#x200d; പകര്&#x200d;ത്താന്&#x200d; ശ്രമിച്ച തങ്ങളെ ഗണേഷ് കുമാറിന്റെ സഹായികള്&#x200d; ചേര്&#x200d;ന്ന് തടഞ്ഞുവെച്ചെന്നുമാണ് ആരോപണം.</p>
<p>ശനിയാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെ വാളകത്തെ കുടുംബവീട്ടില്&#x200d; വെച്ചാണ് സംഭവം നടന്നത്. മുന്നറിയിപ്പില്ലാതെ വീട്ടിലെത്തിയ ഭാര്യ മന്ത്രിയെ മോശമായ സാഹചര്യത്തില്&#x200d; കാണാനിടയാകുകയായിരുന്നു എന്ന് റിപ്പോര്&#x200d;ട്ടുകള്&#x200d; പറയുന്നു. ഉടന്&#x200d; തന്നെ ദൃശ്യങ്ങള്&#x200d; മൊബൈലില്&#x200d; പകര്&#x200d;ത്തിയെങ്കിലും മന്ത്രിയുടെ സഹായികളായ പ്രദീപും ശാന്തനും ചേര്&#x200d;ന്ന് ഫോണ്&#x200d; തട്ടിപ്പറിക്കാന്&#x200d; ശ്രമിക്കുകയും ഇവരെ വീട്ടില്&#x200d; പൂട്ടിയിടാന്&#x200d; ശ്രമിക്കുകയും ചെയ്തു. പോലീസിന്റെ &#8216;112&#8217; ടോള്&#x200d; ഫ്രീ നമ്പറില്&#x200d; വിളിച്ച് സഹായം തേടിയെങ്കിലും, സ്ഥലത്തെത്തിയ പോലീസ് കാര്യമായ ഇടപെടലുകള്&#x200d; നടത്താതെ പിന്&#x200d;വാങ്ങിയതായും ആക്ഷേപമുണ്ട്.</p>
<p>സഹായികളുമായുള്ള പിടിവലിക്കിടയില്&#x200d; വാതില്&#x200d; തുറന്ന് പുറത്തിറങ്ങിയ ഭാര്യ, പോലീസ് സഹായം ലഭ്യമാകാത്തതിനെ തുടര്&#x200d;ന്ന് ടാക്‌സി കാറില്&#x200d; മടങ്ങുകയായിരുന്നു. വാര്&#x200d;ത്തകളോട് പ്രതികരിക്കാനോ നിഷേധിക്കാനോ ഗണേഷ് കുമാറിന്റെ ഭാര്യ ഇതുവരെ തയ്യാറായിട്ടില്ല. സംഭവത്തില്&#x200d; മന്ത്രിക്കോ സഹായികള്&#x200d;ക്കോ എതിരെ പോലീസ് കേസെടുക്കുമോ എന്ന കാര്യത്തില്&#x200d; ഇതുവരെ വ്യക്തത വന്നിട്ടില്ല.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/seen-where-it-should-not-be-seen-wife-makes-serious-allegations-against-minister-ganesh-kumar.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ന്യൂയോർക്ക് മേയറുടെ വസതിക്ക് മുന്നിൽ സ്ഫോടകവസ്തു എറിഞ്ഞു; ആറുപേർ അറസ്റ്റിൽ</title>
		<link>https://www.chandrikadaily.com/an-explosive-device-was-thrown-in-front-of-the-new-york-mayors-residence-six-people-were-arrested.html</link>
					<comments>https://www.chandrikadaily.com/an-explosive-device-was-thrown-in-front-of-the-new-york-mayors-residence-six-people-were-arrested.html#respond</comments>
		
		<dc:creator><![CDATA[Manya]]></dc:creator>
		<pubDate>Sun, 08 Mar 2026 07:44:22 +0000</pubDate>
				<category><![CDATA[main stories]]></category>
		<category><![CDATA[News]]></category>
		<category><![CDATA[mayor]]></category>
		<category><![CDATA[Newyork]]></category>
		<category><![CDATA[sohranmamdani]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=379685</guid>

					<description><![CDATA[സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചതായും കൂടുതൽ ആളുകൾ ഉൾപ്പെട്ടിട്ടുണ്ടോ എന്ന കാര്യത്തിൽ അന്വേഷണം തുടരുകയാണെന്നും അധികൃതർ അറിയിച്ചു.]]></description>
										<content:encoded><![CDATA[<p>ന്യൂയോർക്ക്: ന്യൂയോർക്ക് നഗര മേയർ സൊഹ്റാൻ മംദാനിക്കെതിരെ വധശ്രമം നടന്നതായി റിപ്പോർട്ട്. മേയറുടെ ഔദ്യോഗിക വസതിയായ ഗ്രേസി മാൻഷൻ മുന്നിൽ നടന്ന മുസ്ലിം വിരുദ്ധ പ്രതിഷേധത്തിനിടെ സ്ഫോടകവസ്തുക്കൾ എറിഞ്ഞ സംഭവത്തിൽ ആറുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.</p>
<p>ശനിയാഴ്ച നടന്ന പ്രതിഷേധത്തിനിടെയാണ് പുക ഉയരുന്ന സ്ഫോടകവസ്തുക്കൾ വസതിയുടെ പുറത്ത് എറിഞ്ഞത്. സംഭവം നടക്കുമ്പോൾ മേയർ സൊഹ്റാൻ മംദാനിയും കുടുംബവും വസതിക്കുള്ളിലുണ്ടായിരുന്നുവെങ്കിലും എല്ലാവരും സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു.</p>
<p>തീവ്ര വലതുപക്ഷ സ്വാധീനമുള്ള പ്രവർത്തകൻ ജേക്ക് ലാങ്ങ് നയിച്ച മുസ്ലിം വിരുദ്ധ പ്രതിഷേധമാണ് പിന്നീട് സംഘർഷത്തിലേക്ക് മാറിയത്. “ന്യൂയോർക്കിലെ പൊതു ഇടങ്ങളിലെ മുസ്ലിം പ്രാർത്ഥനകൾ അവസാനിപ്പിക്കുക”, “ഇസ്ലാമീകരണം തടയുക” തുടങ്ങിയ മുദ്രാവാക്യങ്ങളുയർത്തിയാണ് പ്രതിഷേധം നടന്നത്.</p>
<p>ഇതിന് മറുപടിയായി “ന്യൂയോർക്ക് നഗരത്തിൽ നിന്ന് നാസികളെ പുറത്താക്കുക” എന്ന മുദ്രാവാക്യവുമായി ഏകദേശം 125ഓളം പേർ പങ്കെടുത്ത മറ്റൊരു പ്രതിഷേധവും അവിടെ നടന്നു. രണ്ട് വിഭാഗങ്ങൾ തമ്മിലുള്ള സംഘർഷസാഹചര്യത്തിനിടെയാണ് സ്ഫോടകവസ്തു എറിഞ്ഞ സംഭവം ഉണ്ടായത്.</p>
<p>സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചതായും കൂടുതൽ ആളുകൾ ഉൾപ്പെട്ടിട്ടുണ്ടോ എന്ന കാര്യത്തിൽ അന്വേഷണം തുടരുകയാണെന്നും അധികൃതർ അറിയിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/an-explosive-device-was-thrown-in-front-of-the-new-york-mayors-residence-six-people-were-arrested.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഇറാനെ ആക്രമിച്ച് ആ രാജ്യത്തിന്റെ പരമോന്നത നേതാവിനെ വധിച്ചത് യുദ്ധക്കുറ്റം; അപലപിച്ച് മുസ്‌ലിം സംഘടന നേതാക്കള്‍</title>
		<link>https://www.chandrikadaily.com/attacking-iran-killing-the-countrys-supreme-leader-is-a-war-crime-muslim-leaders-condemn.html</link>
					<comments>https://www.chandrikadaily.com/attacking-iran-killing-the-countrys-supreme-leader-is-a-war-crime-muslim-leaders-condemn.html#respond</comments>
		
		<dc:creator><![CDATA[Akhila]]></dc:creator>
		<pubDate>Thu, 05 Mar 2026 10:11:06 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[main stories]]></category>
		<category><![CDATA[news]]></category>
		<category><![CDATA[iranisrayelconflict]]></category>
		<category><![CDATA[muslimleage]]></category>
		<category><![CDATA[sayyidsadhikalishihabthangal]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=379430</guid>

					<description><![CDATA[ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള ആക്രമണത്തില്‍നിന്ന് ഇറാന്‍ പിന്തിരിയണമെന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ വിളിച്ചുചേര്‍ത്ത സൗഹൃദ ഇഫ്താര്‍ സംഗമത്തില്‍ മുസ്ലിം സംഘടനാ നേതാക്കള്‍ അംഗീകരിച്ച പ്രമേയം വ്യക്തമാക്കി.]]></description>
										<content:encoded><![CDATA[<p>പശ്ചിമേഷ്യന്&#x200d; സംഘര്&#x200d;ഷത്തില്&#x200d; ഇറാനെ ഏകപക്ഷീയമായി ആക്രമിച്ച അമേരിക്കയുടെയും ഇസ്രാഈലിന്റെയും നടപടിയെ അപലപിച്ച് മുസ്‌ലിം സംഘടന നേതാക്കള്&#x200d;. ഗള്&#x200d;ഫ് രാജ്യങ്ങളെല്ലാം യുദ്ധത്തിന്റെ പ്രത്യാഘാതം അനുഭവിക്കുകയാണ്. ഗള്&#x200d;ഫ് രാജ്യങ്ങളിലേക്കുള്ള ആക്രമണത്തില്&#x200d;നിന്ന് ഇറാന്&#x200d; പിന്തിരിയണമെന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്&#x200d; വിളിച്ചുചേര്&#x200d;ത്ത സൗഹൃദ ഇഫ്താര്&#x200d; സംഗമത്തില്&#x200d; മുസ്ലിം സംഘടനാ നേതാക്കള്&#x200d; അംഗീകരിച്ച പ്രമേയം വ്യക്തമാക്കി.</p>
<p>പശ്ചിമേഷ്യയില്&#x200d; സമാധാനം ഉറപ്പ് വരുത്താന്&#x200d; ഐക്യരാഷ്ട്രസഭ ഉള്&#x200d;പ്പെടെ അന്താരാഷ്ട്ര ഏജന്&#x200d;സികള്&#x200d; അടിയന്തര ഇടപെടല്&#x200d; നടത്തണം. ഇറാനെ ആക്രമിച്ച് ആ രാജ്യത്തിന്റെ പരമോന്നത നേതാവിനെ വധിച്ചത് യുദ്ധക്കുറ്റമാണ്. പശ്ചിമേഷ്യയില്&#x200d; ഉരുണ്ടുകൂടിയ യുദ്ധത്തിന്റെ കാര്&#x200d;മേഘങ്ങള്&#x200d; ആശങ്കാജനകമാണെന്നും പ്രമേയത്തില്&#x200d; വ്യക്തമാക്കി.</p>
<p>ഒരു കോടിയോളം ഇന്ത്യക്കാര്&#x200d; ഈ രാജ്യങ്ങളില്&#x200d; പ്രവാസികളായി കഴിയുന്നുണ്ട്. അതില്&#x200d; ഗണ്യമായ വിഭാഗം മലയാളികളാണ്. യുദ്ധം നീണ്ടുനിന്നാല്&#x200d; വലിയ പ്രത്യാഘാതങ്ങളാണുണ്ടാവുക. മേഖലയില്&#x200d; സമാധാനം ഉറപ്പ് വരുത്താന്&#x200d; ഇന്ത്യ നയതന്ത്ര ഇടപെടല്&#x200d; നടത്തണം.- യോഗം അഭ്യര്&#x200d;ത്ഥിച്ചു. ഇന്ത്യയുടെ പരമ്പരാഗത നയമായ ചേരിചേരാ നയത്തില്&#x200d; മാറ്റം വരുന്നത് ദൗര്&#x200d;ഭാഗ്യകരമാണ്. സോഷ്യല്&#x200d; മീഡിയയില്&#x200d; യുദ്ധവുമായി ബന്ധപ്പെട്ട് അഭിപ്രായ പ്രകടനങ്ങള്&#x200d; നടത്തുമ്പോള്&#x200d; പക്വത കാണിക്കണമെന്നും യോഗം അഭ്യര്&#x200d;ത്ഥിച്ചു. രാജ്യം നേരിടുന്ന വെല്ലുവിളികളെ തരണം ചെയ്യാന്&#x200d; സമുദായ ഐക്യം നിലനിര്&#x200d;ത്തി മുന്നോട്ട് പോകണമെന്നും വിശുദ്ധ റമദാനിലെ ദിനരാത്രങ്ങള്&#x200d; പ്രതിസന്ധികളില്&#x200d;നിന്ന് മുക്തി നേടാനുള്ള പ്രാര്&#x200d;ത്ഥനകള്&#x200d;ക്ക് വിനിയോഗിക്കണമെന്നും സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്&#x200d; പറഞ്ഞു.</p>
<p>സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്&#x200d; അധ്യക്ഷത വഹിച്ചു. പി.കെ കുഞ്ഞാലിക്കുട്ടി ആമുഖപ്രഭാഷണം നടത്തി. അഡ്വ. പി.എം.എ സലാം സ്വാഗതം പറഞ്ഞു. ഇ.ടി മുഹമ്മദ് ബഷീര്&#x200d; എം.പി, ഡോ. എം.പി അബ്ദുസ്സമദ് സമദാനി എം.പി, പി.വി അബ്ദുല്&#x200d; വഹാബ് എം.പി, കെ.പി.എ മജീദ് എം.എല്&#x200d;.എ, ഡോ. എം.കെ മുനീര്&#x200d; എം.എല്&#x200d;.എ, സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്&#x200d;, സയ്യിദ് റഷീദലി ശിഹാബ് തങ്ങള്&#x200d;, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്&#x200d;, കോഴിക്കോട് വലിയ ഖാസി പാണക്കാട് സയ്യിദ് നാസര്&#x200d; ഹയ്യ് ശിഹാബ് തങ്ങള്&#x200d;, ആര്&#x200d;.വി കുട്ടിഹസ്സന്&#x200d; ദാരിമി, കെ. മോയിന്&#x200d;കുട്ടി മാസ്റ്റര്&#x200d;, അഹമ്മദ് സലിം എടക്കര, ഡോ. ഹുസൈന്&#x200d; മടവൂര്&#x200d;, സി.പി ഉമ്മര്&#x200d; സുല്ലമി, എം. അഹമ്മദ് കുട്ടി മദനി, പി. മുജീബ് റഹ്‌മാന്&#x200d;, പി.എന്&#x200d; അബ്ദുല്ലത്തീഫ് മദനി, കെ. സജ്ജാദ്, ശിഹാബ് പൂക്കോട്ടൂര്&#x200d;, എ. നജീബ് മൗലവി, നദീര്&#x200d; മൗലവി കൊല്ലം, ഡോ. ഫസല്&#x200d; ഗഫൂര്&#x200d;, എഞ്ചി. പി. മുഹമ്മദ് കോയ, നിയാസ് പുളിക്കലകത്ത്, ഡോ. കുഞ്ഞാലി, ഡോ. കെ. മൊയ്തു, നവാസ് പൂനൂര്, ടി.പി ചെറൂപ്പ, എം.സി മായിന്&#x200d; ഹാജി, ഉമ്മര്&#x200d; പാണ്ടികശാല, പ്രൊഫ. ആബിദ് ഹുസൈന്&#x200d; തങ്ങള്&#x200d; എം.എല്&#x200d;.എ, അബ്ദുറഹ്‌മാന്&#x200d; രണ്ടത്താണി, കെ.എം ഷാജി, അഡ്വ. എന്&#x200d;. ഷംസുദ്ദീന്&#x200d; എം.എല്&#x200d;.എ, പി.എം സാദിഖലി, പാറക്കല്&#x200d; അബ്ദുല്ല, സി.പി ചെറിയ മുഹമ്മദ്, ഷാഫി ചാലിയം, എം.എ റസാഖ് മാസ്റ്റര്&#x200d;, ടി.ടി ഇസ്മായില്&#x200d;, കമാല്&#x200d; വരദൂര്&#x200d;, എന്&#x200d;.സി അബൂബക്കര്&#x200d; സംബന്ധിച്ചു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/attacking-iran-killing-the-countrys-supreme-leader-is-a-war-crime-muslim-leaders-condemn.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മുന്‍ സര്‍ക്കാരിനെ കുറ്റം പറയലല്ല പിആര്‍ഡിയുടെ പണി; ഉദ്യോഗസ്ഥര്‍ മറുപടി പറയേണ്ടി വരും: വി.ഡി സതീശന്‍</title>
		<link>https://www.chandrikadaily.com/prds-job-is-not-to-blame-the-previous-government-officials-will-have-to-answer-vd-satheesan.html</link>
					<comments>https://www.chandrikadaily.com/prds-job-is-not-to-blame-the-previous-government-officials-will-have-to-answer-vd-satheesan.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Thu, 05 Mar 2026 07:38:57 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[main stories]]></category>
		<category><![CDATA[News]]></category>
		<category><![CDATA[cpim]]></category>
		<category><![CDATA[IPRD]]></category>
		<category><![CDATA[news]]></category>
		<category><![CDATA[vdsatheesan]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=379416</guid>

					<description><![CDATA[വാര്‍ത്താരൂപത്തില്‍ നല്‍കിയിരിക്കുന്ന ഇത്തരം പരസ്യങ്ങള്‍ ചട്ടവിരുദ്ധമാണെന്നും ഇതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പറഞ്ഞു.]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: സര്&#x200d;ക്കാരിന്റെ പിആര്&#x200d;ഡി പരസ്യങ്ങള്&#x200d;ക്കെതിരെ രൂക്ഷവിമര്&#x200d;ശനവുമായി പ്രതിപക്ഷം. വാര്&#x200d;ത്താരൂപത്തില്&#x200d; നല്&#x200d;കിയിരിക്കുന്ന ഇത്തരം പരസ്യങ്ങള്&#x200d; ചട്ടവിരുദ്ധമാണെന്നും ഇതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്&#x200d; പറഞ്ഞു. പരസ്യം സ്വീകരിക്കാത്ത മാധ്യമങ്ങളെ അദ്ദേഹം അഭിനന്ദിച്ചു. ചട്ടലംഘനത്തിന് കൂട്ടുനിന്ന ഉദ്യോഗസ്ഥര്&#x200d; ഇതിന് മറുപടി പറയേണ്ടി വരുമെന്നും പ്രതിപക്ഷ നേതാവ് മുന്നറിയിപ്പ് നല്&#x200d;കി.</p>
<p>അതേസമയം സര്&#x200d;ക്കാരിന്റെ ധൂര്&#x200d;ത്തിന് ജനം മറുപടി നല്&#x200d;കുമെന്ന് എഐസിസി ജനറല്&#x200d; സെക്രട്ടറി കെ.സി. വേണുഗോപാല്&#x200d; എംപി പ്രതികരിച്ചു. യുഡിഎഫ് അധികാരത്തിലെത്തിയാല്&#x200d; പിആര്&#x200d;ഡി ഉദ്യോഗസ്ഥര്&#x200d;ക്കെതിരെ നടപടിയുണ്ടാകുമെന്ന് ആര്&#x200d;എസ്പി നേതാവ് ഷിബു ബേബി ജോണും പറഞ്ഞു.</p>
<p>കേരളത്തിലുടനീളം നടത്തിയ പുതുയുഗ യാത്ര വലിയ അനുഭവം പകര്&#x200d;ന്നുനല്&#x200d;കിയെന്നും സര്&#x200d;ക്കാരിനെതിരായ ശക്തമായ വികാരം കാണാന്&#x200d; സാധിച്ചുവെന്നും വി.ഡി. സതീശന്&#x200d; പറഞ്ഞു. സാധാരണക്കാരുമായി സംവദിക്കാന്&#x200d; യാത്രയിലൂടെ കഴിഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേര്&#x200d;ത്തു.</p>
<p>&#8216;പിആര്&#x200d;ഡി എത്രത്തോളം അധപതിക്കുമെന്നതിന്റെ ഉദാഹരണമാണ് പത്രങ്ങളിലെ പരസ്യം. പത്ത് വര്&#x200d;ഷങ്ങള്&#x200d;ക്ക് മുന്&#x200d;പ് നെഗറ്റീവായിരുന്ന കാര്യങ്ങള്&#x200d; വരെ സര്&#x200d;ക്കാരിന്റെ ചെലവില്&#x200d; എടുത്തുവെച്ചിരിക്കുകയാണ്. ഇതിനെല്ലാം ഉദ്യോഗസ്ഥര്&#x200d; പിന്നീട് മറുപടി പറയേണ്ടിവരും. നാട്ടുകാരുടെ പണം. ഈ സര്&#x200d;ക്കാര്&#x200d; ഇനി പണം നല്&#x200d;കാനൊന്നും പോകുന്നില്ല. ആ പണം അടുത്ത സര്&#x200d;ക്കാരായിരിക്കും നല്&#x200d;കേണ്ടിവരിക. എന്തൊരു ഹീനമായ പ്രചാരണമാണിത്. ഇതിനെതിരെ നിയമപരമായ നടപടി സ്വീകരിക്കും. തരംതാണ പ്രചാരണമാണ് നടന്നത്. പരസ്യം സ്വീകരിക്കാത്ത മാധ്യമങ്ങളെ അഭിനന്ദിക്കുന്നു.&#8217;</p>
<p>പോസിറ്റീവായി മുന്നോട്ടുവെയ്ക്കാന്&#x200d; ഒന്നുമില്ലാത്തതിനാലാണ് സര്&#x200d;ക്കാര്&#x200d; ഇങ്ങനെ ചെയ്യുന്നതെന്നും വി ഡി സതീശന്&#x200d; വ്യക്തമാക്കി.</p>
<p>&nbsp;</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/prds-job-is-not-to-blame-the-previous-government-officials-will-have-to-answer-vd-satheesan.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
