<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>sub story &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/category/main-stories/sub-story/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Sun, 01 Dec 2024 09:18:03 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>sub story &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>മുസ്ലിംകളെ പഴിചാരിയാല്&#x200d; കിട്ടുമോ മൂന്നാമൂഴം</title>
		<link>https://www.chandrikadaily.com/if-you-blame-muslims-you-will-get-a-third-chance.html</link>
					<comments>https://www.chandrikadaily.com/if-you-blame-muslims-you-will-get-a-third-chance.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Sun, 01 Dec 2024 09:18:03 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[sub story]]></category>
		<category><![CDATA[BJP]]></category>
		<category><![CDATA[India]]></category>
		<category><![CDATA[muslims]]></category>
		<category><![CDATA[puthoor rahman]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=319811</guid>

					<description><![CDATA[പുത്തൂര്&#x200d; റഹ്‌മാന്&#x200d; സി.പി.ഐ.എമ്മിനു വേണ്ടി ഭരിക്കുകയും ബി.ജെ.പി അജണ്ടകള്&#x200d; പ്രാവര്&#x200d;ത്തികമാക്കാന്&#x200d; ശ്രമിക്കുകയും ചെയ്യുന്ന കേരള മുഖ്യമന്ത്രിയുടെ കാര്യപരിപാടി ഇപ്പോള്&#x200d; ഒരു രഹസ്യമല്ല. സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്&#x200d;ക്കെതിരെ പോലും പിണറായി വിജയന്&#x200d; വര്&#x200d;ഗീയത ആരോപിച്ചു നടത്തിയ പ്രസ്താവന അതുകൊണ്ടുതന്നെ ആരും അത്ര കാര്യമാക്കിയില്ല, പാലക്കാട് തരെഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സാദിഖലി തങ്ങളെ അധിക്ഷേപിക്കുന്ന പിണറായി വിജയന്റെ ഉണ്ടയില്ലാ വെടി വെറുതെ ഒച്ചപ്പാടുണ്ടാക്കി ആളെ കബളിപ്പിക്കാനുള്ള സൂത്രം മാത്രമാണ്. അതിനെ അര്&#x200d;ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുകയാണ് മുസ്ലിം ലീഗ് ചെയ്തത്. എന്നാല്&#x200d; [&#8230;]]]></description>
										<content:encoded><![CDATA[<p><strong>പുത്തൂര്&#x200d; റഹ്‌മാന്&#x200d;</strong></p>
<p>സി.പി.ഐ.എമ്മിനു വേണ്ടി ഭരിക്കുകയും ബി.ജെ.പി അജണ്ടകള്&#x200d; പ്രാവര്&#x200d;ത്തികമാക്കാന്&#x200d; ശ്രമിക്കുകയും ചെയ്യുന്ന കേരള മുഖ്യമന്ത്രിയുടെ കാര്യപരിപാടി ഇപ്പോള്&#x200d; ഒരു രഹസ്യമല്ല. സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്&#x200d;ക്കെതിരെ പോലും പിണറായി വിജയന്&#x200d; വര്&#x200d;ഗീയത ആരോപിച്ചു നടത്തിയ പ്രസ്താവന അതുകൊണ്ടുതന്നെ ആരും അത്ര കാര്യമാക്കിയില്ല, പാലക്കാട് തരെഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സാദിഖലി തങ്ങളെ അധിക്ഷേപിക്കുന്ന പിണറായി വിജയന്റെ ഉണ്ടയില്ലാ വെടി വെറുതെ ഒച്ചപ്പാടുണ്ടാക്കി ആളെ കബളിപ്പിക്കാനുള്ള സൂത്രം മാത്രമാണ്. അതിനെ അര്&#x200d;ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുകയാണ് മുസ്ലിം ലീഗ് ചെയ്തത്. എന്നാല്&#x200d; ഇത്തരം പ്രസ്താവനകളും ഇടക്കിടെയുള്ള വര്&#x200d;ഗീയ ആരോപണവും കൊണ്ട് സി.പി.ഐ.എം ലക്ഷ്യം വെക്കുന്നതെന്ത് എന്നതിനെക്കുറിച്ച് നമ്മുടെ നാട്ടുകാരെ ബോധവല്&#x200d;ക്കരിക്കേണ്ടത് അത്യാവശ്യമാണ്. കേരളത്തില്&#x200d; ഒരൂഴം കൂടി ഭരിക്കുന്നതിന് മുസ്ലിംകളെ എതിര്&#x200d;സ്ഥാനത്തു നിര്&#x200d;ത്തിയുള്ള പൊതുബോധം സൃഷ്ടിക്കാനുള്ള ശ്രമമാണ് ഇപ്പോള്&#x200d; സി്.പി.എം നടത്തുന്നത്. ബി.ജെ.പി ശ്രമിച്ചിട്ട് നടക്കാത്ത ഈ കുടില പദ്ധതി ഇപ്പോള്&#x200d; സി.പി.ഐ.എം തന്നെ ഏറ്റെടുത്തിരിക്കുകയാണ്. കഴിഞ്ഞ മാസത്തെ ഏതാനും വാര്&#x200d;ത്തകള്&#x200d; പുനപ്പരിശോധിക്കുന്ന പക്ഷം നമുക്ക് ഈ കാര്യം വ്യക്തമാകും.</p>
<p>മുസ്ലിംകളെ സാമൂഹിക പ്രശ്‌നങ്ങളില്&#x200d; പ്രതിസ്ഥാനത്തു നിര്&#x200d;ത്തിയും അവരില്&#x200d; വര്&#x200d;ഗീയത ആരോപിച്ചും സി.പി.ഐ.എം നേടാമെന്നു കരുതുന്ന രാഷ്ട്രീയ ഫലമെന്താണ്. മുനമ്പം വഖ്ഫ് സ്വത്തുമായി് ബന്ധപ്പെട്ട തര്&#x200d;ക്കത്തില്&#x200d; പ്രശ്‌നപരിഹാരത്തിനു ശ്രമിക്കാന്&#x200d; ബാധ്യതയുള്ള കേരള സര്&#x200d;ക്കാര്&#x200d; പ്രശ്‌നം കൂടുതല്&#x200d; വഷളാവുന്നതുവരേ കാത്തിരിക്കുകയാണുണ്ടായത്. സംഘ് പരിവാര്&#x200d; അനുകൂല സംഘടനകളും കൃസ്ത്യന്&#x200d; സമുദായങ്ങളിലെ സംഘ് അനുകൂലികളും ഈ വിവാദത്തെ മുസ്ലിംകള്&#x200d;ക്കെതിരായ വെറുപ്പു പരത്താനായി കഴിയുന്നത്ര ഉപയോഗിച്ചു. വഖഫ് ബോര്&#x200d;ഡും കേരള സര്&#x200d;ക്കാറും കോടതിയും നാട്ടിലെ നിതിന്യായ സംവിധാനങ്ങളും പരിഹരിക്കേണ്ട ഒരു പ്രശ്‌നത്തില്&#x200d; ഇരു സമുദായങ്ങള്&#x200d; തമ്മില്&#x200d; അകന്നുപോകുന്ന അവസ്ഥയുണ്ടായി. കാസപോലുള്ള കൃസ്ത്യന്&#x200d; ത്ീവ്രവാദ ദ്രൂപ്പുകള്&#x200d; സോഷ്യല്&#x200d; മീഡിയ വഴി മുസ്ലിംകളെ കയ്യേറ്റക്കാരും അക്രമികളുമാക്കി. സര്&#x200d;ക്കാര്&#x200d; സംവിധാനങ്ങളും കേരളത്തിന്റെ മുഖ്യമന്ത്രിയും മൗനം പാലിക്കുകയോ പ്രശ്‌നത്തെ വഷളാവാന്&#x200d; വിടുകയോ ചെയ്തു. രണ്ടു സമുദായങ്ങള്&#x200d; തമ്മിലുള്ള അകല്&#x200d;ച്ചക്കും വെറുപ്പിനുമാണ് തര്&#x200d;ക്കം കാരണമാകുന്നതെന്നു തിരിച്ചറിഞ്ഞ മുസ്ലിം ലീഗ് സ്ംസ്ഥാന അധ്യക്ഷരായ സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്&#x200d; ഉത്തരവാദപ്പെട്ട കൃസ്ത്യന്&#x200d; മതനേതാക്കളെ സന്ദര്&#x200d;ശിക്കുകയും നീതി നടപ്പാവുന്ന കാര്യത്തില്&#x200d; കൃസ്ത്യന്&#x200d; സമുദായത്തിനൊപ്പമാണ് മുസ്ലിം ലീഗും അതിന്റെ പ്രവര്&#x200d;ത്തകരുമെന്ന് സംശയലേശമില്ലാതെ അറിയിക്കുകയും ചെയ്തു. മുസ്ലിം കൃസ്ത്യന്&#x200d; ഭിന്നതയും മുസ്ലിംകള്&#x200d;ക്കെതിരായ പൊതുരോഷവും ഉണ്ടാക്കിയെടുക്കാനായി പല കക്ഷികളും എണ്ണപാര്&#x200d;ന്ന എരിതീയില്&#x200d; സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്&#x200d; വെള്ളമൊഴിച്ചു. തൊട്ടുപിന്നാലെയാണ് തങ്ങളെ കൂടി ഉള്&#x200d;പ്പെടുത്തിയുള്ള വര്&#x200d;ഗീയ ആരോപണം ഉന്നയിക്കപ്പെട്ടത്.</p>
<p>ഈ വര്&#x200d;ഗീയത ആരോപിക്കല്&#x200d; പരിപാടി ഇപ്പോള്&#x200d; സി.പി.ഐ.എം മൊത്തമായി ഏറ്റെടുത്തിരിക്കയാണ്. ഒരുകാലത്തു ജമാഅത്തെ ഇസ്ലാമിക്കാരുടെയും പി.ഡി.പിക്കാരുടെയും എസ്.ഡി.പി.ഐയുടെയും വോട്ടുവാങ്ങി ജയിച്ചവരാണ് ഇടതുപക്ഷം. ജമാഅത്തെ ഇസ്ലാമിയുടെ നേതാക്കള്&#x200d; തന്നെ കഴിഞ്ഞ ദിവസം പഴയ ബാന്ധവത്തിന്റെ രേഖകള്&#x200d; ഹാജരാക്കി. മുസ്ലിം ലീഗിന്റെ ശക്തി ക്ഷയിപ്പിക്കാന്&#x200d; മേല്പറഞ്ഞ പാര്&#x200d;ട്ടികള്&#x200d;ക്കെല്ലാം ചെല്ലും ചെലവും കൊടുത്തുനോക്കിയവരാണ് കമ്യൂണിസ്റ്റുകാര്&#x200d;. ലീഗുവിരോധം രക്തത്തില്&#x200d; കലര്&#x200d;ന്ന ഈ കക്ഷികള്&#x200d;ക്കും ഇപ്പോള്&#x200d; പിണറായി വിജയന്&#x200d; എന്ന ഭീരുവിനെ മനസ്സിലായി. അവര്&#x200d; സി.പി.ഐ.എമ്മിനു വോട്ടുചെയ്യാതായി. അതിനു മുസ്ലിം ലീഗല്ല ഉത്തരവാദി. മുസ്ലിം ലീഗിനും അതിന്റെ സംസ്ഥാന അധ്യക്ഷനും തല്&#x200d;ക്കാലം എ.കെ.ജി സെന്ററില്&#x200d; നിന്നുള്ള സ്വഭാവ സര്&#x200d;ട്ടിഫിക്കറ്റ് വേണ്ട. കേരളം അനുഭവിച്ചറിഞ്ഞ നന്മയാണ് പാണക്കാട്ടെ തങ്ങന്മാര്&#x200d;. ഏതു പ്ലാനിന്റെ ഭാഗമായാലും അവരെ അധിക്ഷേപിച്ചുകൊണ്ട് എന്തെങ്കിലും നേട്ടമുണ്ടാക്കാന്&#x200d; പിണറായി വിജയനെക്കൊണ്ട് പറ്റില്ല. തെരഞ്ഞെടുപ്പുകള്&#x200d; ജയിക്കാന്&#x200d; പിണറായി ഇപ്പോള്&#x200d; ചെയ്തുകൂട്ടുന്ന വങ്കത്തങ്ങള്&#x200d; സി.പി.ഐ.എമ്മിന്റെ അന്ത്യവിധി എഴുതും. കേരളത്തിലെ മുസ്ലിം സമുദായത്തെപ്പറ്റി &#8216;ഒരു ചുക്കുമറിയില്ല&#8217; എന്നതാണ് ഇപ്പോള്&#x200d; ഇടതുനേതാക്കളുടെ അവസ്ഥ. അവരുടെ വാക്കും പ്രവര്&#x200d;ത്തിയും അതാണ് വെളിപ്പെടുത്തുന്നത്. ഇന്നാട്ടില്&#x200d; ഇടതുപക്ഷ രാഷ്ട്രീയം ബാക്കിയുണ്ടാവണം എന്നാഗ്രഹിക്കുന്ന മുസ്ലിം ലീഗുകാര്&#x200d;ക്കു തന്നെയും ഈ അവസ്ഥയില്&#x200d; ഖേദമുണ്ട്. പക്ഷേ, സ്വന്തം പാര്&#x200d;ട്ടിയുടെ വേരറുത്തേ അടങ്ങൂ എന്നതാണ് സി.പി.ഐ.എം നേതാക്കളുടെ തൂരുമാനമെങ്കില്&#x200d; അവരെ അര്&#x200d;ക്കാണ് തടയാനാവുക..</p>
<p>പാലക്കാടും വയനാടും യു.ഡി.എഫും ചേലക്കരയില്&#x200d; എല്&#x200d;.ഡി.എഫും വിജയിച്ച ഉപതരഞ്ഞെടുപ്പുകള്&#x200d;ക്കു ശേഷം കോണ്&#x200d;ഗ്രസ്സിന്റെ വിജയം മാത്രം വര്&#x200d;ഗീയ വോട്ടുകള്&#x200d; സമാഹരിച്ചു നേടിയതാണെന്ന ആരോപണം ഉന്നയിക്കുന്ന സി.പി.എം നേതാക്കളാരും തന്നെ ബി.ജെ.പി പാലക്കാട് രണ്ടാം സ്ഥാനത്തെത്തിയത് വര്&#x200d;ഗീയ വോട്ടുകള്&#x200d; സമാഹരിച്ചാണെന്നു ഖേദം രേഖപ്പെടുത്തുകയോ അതിനെപ്പറ്റി വിശകലനം നടത്തുകയോ ചെയ്യുന്നില്ല. യു.ഡി.എഫിന്റെ വിജയത്തിനു കാരണം മുസ്ലിം വര്&#x200d;ഗീയ കക്ഷികളുടെ സഹായം സ്വീകരിച്ചതിനാലാണ് എന്നാണ് ആരോപണം. പാലക്കാട് ഉപതെരഞ്ഞെടുപ്പ് തീര്&#x200d;ച്ചയായും ഇടതുരാഷ്ട്രീയത്തിന്റെ ആശയപ്പാപ്പരത്തം വിളിച്ചോതുന്നതായാണ് മാറിയത്. ഇടതുമുന്നണി സ്ഥാനാര്&#x200d;ത്ഥിയുടെ പ്രചാരണയോഗത്തില്&#x200d; സി.പി.എമ്മിന്റെ യുവനേതാവ് നടത്തിയ പ്രസംഗത്തില്&#x200d; പറഞ്ഞത് വലിയ ഉദ്യോഗവും ശമ്പളവും വേലക്കാരെയും വേണ്ട എന്നുവെച്ചു ജനങ്ങളെ സേവിക്കാന്&#x200d; വന്നയാളാണ് സ്ഥാനാര്&#x200d;ത്ഥി സരിന്&#x200d; എന്നാണ്. സാമൂഹിക സമത്വവും തുല്യതയും ജനങ്ങളോട് പ്രസംഗിച്ച ആദര്&#x200d;ശമായ കമ്യൂണിസത്തിന്റെ ഇപ്പോഴത്തെ വാക്താക്കള്&#x200d; ഇപ്പോള്&#x200d; വാഴ്ത്തിപ്പറയുന്നത് വലിയ ഉന്നത ജോലിയെയും പദവിയെയും ഐ.എ.എസ് ഓഫീസര്&#x200d;മാര്&#x200d;ക്ക് സര്&#x200d;ക്കാര്&#x200d; വക വേലക്കാരുണ്ടെന്നും മറ്റുമാണ്. കൃഷ്ണപ്പിള്ളയുടെയും എ.കെ.ജിയുടെയും ത്യാഗത്തിന്റെ കഥകള്&#x200d; അവര്&#x200d;ക്കു തന്നെ എടുക്കാചരക്കായി. പാര്&#x200d;ട്ടിക്ക് പണത്തോടും മൂലധനത്തോടും മുതലാളിത്തത്തോടുമുള്ള പുതിയ കമ്പമാണ് അവിടെ വെളിവായത്.</p>
<p>മറ്റൊന്ന് ബി.ജെ.പിക്ക് വിജയസാധ്യതയുള്ള മണ്ഡലത്തില്&#x200d; അവരുമായി ഒരു രാഷ്ട്രീയ പോരാട്ടം നടത്തേണ്ട സി.പി.ഐ.എം കോണ്&#x200d;ഗ്രസ്സിനെ തോല്&#x200d;പിക്കുന്ന കാര്യത്തില്&#x200d; അവരുമായി സഹകരിക്കുന്നതും കേരളം കണ്ടതാണ്. നീലപ്പെട്ടി നാടകത്തില്&#x200d; ബി.ജെ.പിയുമായി സഹകരിക്കുന്ന നേതാക്കളുടെ ദൃശ്യങ്ങള്&#x200d; തന്നെ പുറത്തായി. കള്ളക്കടത്തും അനധികൃത പണവിനിയോഗവും യു.ഡി.എഫിനെതിരെ ആരോപിച്ചവര്&#x200d; കുഴല്&#x200d;പണ ആരോപണം ഉന്നയിക്കുകയും അതിന്റെ പേരില്&#x200d; മുസ്ലിം സമുദായത്തെ തന്നെ വളരെയേറെ അവഹേളിക്കുകയും ചെയ്തു. നീലപ്പെട്ടി വിവാദത്തിനു ശേഷം സോഷ്യല്&#x200d; മീഡിയയിലെ ഇടതു പോരാളികള്&#x200d; നിര്&#x200d;മ്മിച്ച ട്രോളുകളിലെല്ലാം മുസ്ലിംകളെയാണ് അവഹേളിച്ചുകൊണ്ടിരുന്നത്. ഇടതുപക്ഷ രാഷ്ട്രീയത്തില്&#x200d; പ്രതീക്ഷയര്&#x200d;പ്പിക്കുന്നവരെക്കൂടി പരിഹസിക്കുന്നവര്&#x200d; അതുവഴി ചെയ്തത്. രണ്ടു മുസ്‌ലിം പത്രങ്ങളില്&#x200d; നല്&#x200d;കിയ തെരഞ്ഞെടുപ്പ് പരസ്യം വഴിയും സി.പി.ഐ.എം മതവര്&#x200d;ഗീയതയെ എങ്ങനെയെല്ലാം ഉപയോഗിക്കും എന്നു കാണിച്ചുതന്നു. വോട്ടു കിട്ടുന്നതിന് വര്&#x200d;ഗീയത തരംപോലെ ഉപയോഗിക്കുന്ന ആശയപ്പാപ്പരത്തമാണ് ഇടതുപക്ഷം കാണിച്ചത്. ഒപ്പം മുസ്ലിംകളെ ചിന്തിക്കാനും തീരുമാനമെടുക്കാനും കഴിവില്ലാത്തവരായി മനസ്സിലാക്കുന്ന സി.പി.ഐ.എമ്മിന്റെ വിവരക്കേട് പുറത്താവുകയും ചെയ്തു. പരാജയം അറിഞ്ഞ ശേഷം മുസ്ലിംകള്&#x200d; എപ്പോഴും മതവര്&#x200d;ഗീയതയുടെ അടിസ്ഥാനത്തിലാണ് വോട്ടുചെയ്യുന്നത് എന്ന സംഘപരിവാര്&#x200d; ആഖ്യാനത്തെ ശക്തിപ്പെടുത്തുന്ന പണി കൂടി സി.പി.ഐ.എം നേതൃത്വം ചെയ്തു. സി.പി.ഐ.എമ്മിന്റെ പരീക്ഷണ വസ്തുവായ സ്ഥാനാര്&#x200d;ത്ഥിയാവട്ടെ പാലക്കാടെന്ന കേരളത്തില്&#x200d; ഒരു മണ്ഡലത്തിലും ഒരു സ്വാധീനവും ഇല്ലാത്ത ഒരു കക്ഷിയാണ് മുസ്ലിംകളുടെ വോട്ട് മുഴുവന്&#x200d; മറിച്ചതെന്നു പോലും ആരോപിച്ചു. എസ്.ഡി.പി.ഐ മുസ്ലിം വോട്ടുകളെ നിയന്ത്രിച്ചുവെന്നു മാത്രമല്ല അവര്&#x200d; പള്ളികള്&#x200d; വഴി കോണ്&#x200d;ഗ്രസ്സിനെ സഹായിച്ചുവെന്ന ആനമണ്ടത്തരവും ടിയാന്&#x200d; എഴുന്നള്ളി്ച്ചു.</p>
<p>മുഖ്യമന്ത്രി പിണറായി വിജയന്&#x200d; ഡല്&#x200d;ഹിയില്&#x200d; ഹിന്ദു പത്രത്തിനു നല്&#x200d;കിയ പറഞ്ഞ അത്യന്തം അപകടകരവും അപലപനീയവുമായ അഭിമുഖത്തിനു ശേഷം സി.പി.ഐ.എമ്മിന്റെ പ്രഖ്യാപിത ലൈന്&#x200d; മുസ്ലിംകളെ അപരവല്&#x200d;ക്കരിക്കലും ഹിന്ദുത്വ പ്രീണനവുമാണ്. രാജ്യദ്രോഹവും മതതീവ്രവാദവും നടത്തുന്ന സംഘങ്ങളാണ് മലപ്പുറം ജില്ല കേന്ദ്രമാക്കി സ്വര്&#x200d;ണ്ണക്കടത്തും ഹവാലയും നടത്തുന്നത് എന്ന് കേരളത്തിന്റെ മുഖ്യമന്ത്രി പറയുമ്പോള്&#x200d; അത് ആരുടെയൊക്കെ കുപ്രചരണങ്ങള്&#x200d;ക്കുള്ള കുട പിടിക്കലാണെന്ന് പ്രത്യേകം പറയേണ്ടതില്ല. മുഖ്യമന്ത്രി ഡല്&#x200d;ഹിയില്&#x200d; പോകുന്നതിന്റെ തലേന്ന് തുടങ്ങിയ കാര്യമല്ല കേരളത്തിലെ വിമാനത്താവളങ്ങള്&#x200d; വഴിയുള്ള സ്വര്&#x200d;ണ്ണക്കടത്തും ഹവാലയും. നികുതി വെട്ടിക്കാനും തെറ്റായ വഴിയില്&#x200d; പണം സമ്പാദിക്കാനും ഒരു പറ്റം ചെയ്യുന്ന ഈ സാമ്പത്തിക കുറ്റകൃത്യം എത്രയോ കാലമായി തുടരുന്ന ഒന്നാണ്. രാജ്യത്തെ ഒരുപാട് വിമാനത്താവളങ്ങള്&#x200d; വഴി സ്വര്&#x200d;ണ്ണം കടത്തുന്നതും പിടിക്കപ്പെടുന്നതും വാര്&#x200d;ത്തയാവാറുണ്ട്. അതിന്റെ പേരില്&#x200d; മുഖ്യമന്ത്രി സംസ്ഥാനത്തെ ഒരു ജില്ലയെയും ഒരു സമുദായത്തെയും അതിക്ഷേപിച്ചത് ആര്&#x200d;ക്കു വേണ്ടിയായിരിക്കും? അന്ന് നമുക്കെല്ലാം ഈ സംശയം ഉണ്ടായിരുന്നു. ഒരു ഭാഗത്ത് മുഖ്യമന്ത്രി ബി.ജെ.പിക്കു വേണ്ടിയാണ് ഭരണം നടത്തുന്നതെന്നു കൂടെയുണ്ടായിരുന്ന അന്&#x200d;വര്&#x200d; എം.എല്&#x200d;.എ വെളിപ്പെടുത്തുന്നു. ആര്&#x200d;.എസ്.എസിനു മരുന്നിട്ട് കൊടുക്കരുതെന്ന് പറഞ്ഞു കേരള ജനതയെ ഉപദേശിച്ച മുഖ്യമന്ത്രി തന്നെ മലപ്പുറം ജില്ലക്കെതിരായ പരാമര്&#x200d;ശം നടത്തി ഒരു ജനതയെ ഒന്നാകെ അപമാനിക്കുന്നു. ഭരണകൂടത്തിന്റെയും പൊലീസിന്റെയും സാമ്പത്തിക കുറ്റകൃത്യങ്ങള്&#x200d; തടയുന്നതിലുള്ള പിടിപ്പുകേടിന് ഒരു ജില്ലയെയും ജനതയെയും വില്ലന്മാരാക്കിയിട്ട് കാര്യമില്ല. ആ വിവാദ പ്രസ്താവനയോടെ പിണറായി വിജയന്&#x200d; എന്ന പരാജയപ്പെട്ട ഭരണകര്&#x200d;ത്താവ് കേരളത്തില്&#x200d; കമ്യൂണിസ്റ്റ് രാഷ്ട്രീയത്തിന്റെ അന്ത്യം കുറിക്കാനുള്ള ക്വട്ടേഷന്&#x200d; എടുത്താണ് മുന്നോട്ടുപോകുന്നത് എന്നത് വ്യക്തമായി. ഉപതെരഞ്ഞെടുപ്പുകളോടെ അതൊരു ആസൂത്രിത നീക്കമാണെന്നും വ്യക്തമായി.</p>
<p>1986ല്&#x200d; കേരളത്തില്&#x200d; ഇ.എം.എസ് നമ്പൂതിരിപ്പാട് ശരീഅത്തിനെതിരെ നടത്തിയ കടന്നാക്രമണത്തിന്റെ പശ്ചാത്തലം നമ്മുടെ രാഷ്ട്രീയ ചരിത്രത്തില്&#x200d; വായിച്ചറിയാം. ആദ്യം മുസ്ലിം ലീഗുമായും പിന്നീട് ലീഗ് പിളര്&#x200d;ന്നുണ്ടായ അഖിലേന്ത്യാ മുസ്ലിം ലീഗുമായും സഖ്യമുണ്ടാക്കിയ സി.പി.എം രണ്ടിനെയും കൈയൊഴിഞ്ഞ് ഭൂരിപക്ഷ സമുദായ വോട്ടുകള്&#x200d; ഉന്നം വെച്ചു നടത്തിയ സമര്&#x200d;ഥമായ രാഷ്ട്രീയ നീക്കമായിരുന്നു അത്. 1987-ലെ നിയമസഭാ തെരഞ്ഞെടുപ്പില്&#x200d; അതിന്റെ ഫലം കണ്ടു. ഇ.എം.എസിന്റെ ആ കുതന്ത്രം ആവര്&#x200d;ത്തിക്കാമെന്നാണ് ഇപ്പോഴത്തെയും കണക്കുകൂട്ടല്&#x200d;. എന്നു മാത്രമല്ല അതിനുവേണ്ടി നാട്ടിലെ ന്യൂനപക്ഷങ്ങള്&#x200d; തമ്മില്&#x200d; അകന്നുപോകുന്ന ദുരൂഹമായ പ്രവര്&#x200d;ത്തനങ്ങളും സര്&#x200d;ക്കാര്&#x200d; നടത്തിപ്പോരുന്നു. ന്യൂനപക്ഷങ്ങള്&#x200d; സമുദായങ്ങള്&#x200d;, വിശിഷ്യാ മുസ്ലിംകളും ക്രിസ്ത്യാനികളും സമാനമായ അവസ്ഥയിലാണ് രാജ്യമെങ്ങും. ഹിന്ദുത്വ രാഷ്ട്രത്തിലെ പ്രഖ്യാപിത ശത്രുക്കളാണ് മുസ്ലിംകളും ക്രിസ്ത്യാനികളും. സംഘ്പരിവാറിന്റെ ഈ പദ്ധതിയെ മാത്രമല്ല, സി.പി.ഐ.എമ്മിന്റെ സമാന പദ്ധതിയെ കൂടി കരുതിയിരിക്കേണ്ട അവസ്ഥ കേരളത്തില്&#x200d; സംജാതമായിരിക്കുന്നു. സംഘപരിവാറിന്റെ പണിയാണ് സി.പി.ഐ.എം എടുക്കുന്നതെങ്കില്&#x200d; അതിനുള്ള പരിഹാരം മുസ്ലിം ലീഗ് നേതൃത്വം തേടും. സയ്യിദ് സാദിഖലി തങ്ങള്&#x200d; കൃസ്തീയ മതമേലധ്യക്ഷന്മാരെ കണ്ടതതിനാണ്. കേരള ജനത ആ നയവും അതിലെ ന്യായവും തിരിച്ചറിയുമെന്നതില്&#x200d; സംശയമില്ല.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/if-you-blame-muslims-you-will-get-a-third-chance.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മലപ്പുറത്തെ പ്ലസ് വൺ സീറ്റൊഴിവും വസ്തുത മറച്ചുവെച്ചുള്ള ദേശാഭിമാനിയുടെ വ്യാജ പ്രചാരണവും</title>
		<link>https://www.chandrikadaily.com/except-for-the-plus-one-seat-in-malappuram-and-the-false-campaign-of-the-patriot-hiding-the-fact.html</link>
					<comments>https://www.chandrikadaily.com/except-for-the-plus-one-seat-in-malappuram-and-the-false-campaign-of-the-patriot-hiding-the-fact.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Tue, 13 Aug 2024 09:29:47 +0000</pubDate>
				<category><![CDATA[politics]]></category>
		<category><![CDATA[sub story]]></category>
		<category><![CDATA[CPM]]></category>
		<category><![CDATA[Deshabhimani]]></category>
		<category><![CDATA[malappuram]]></category>
		<category><![CDATA[PLUSONE]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=306130</guid>

					<description><![CDATA[ടി.പി അഷ്‌റഫ്അലി പ്ലസ് വൺ പ്രവേശനം പൂർത്തിയായപ്പോൾ സംസ്ഥാനത്താകെ 53253 സീറ്റുകൾ ഒഴിഞ്ഞുകിടക്കുകയാണെന്നും ഇതിൽ 7642 സീറ്റുകൾ മലപ്പുറത്താണെന്നുമുള്ള ഒരു വാർത്താശകലവും പൊക്കിപിടിച്ച് പ്രചാരണം നടത്തുന്നവർ അറിയാൻ വേണ്ടിയാണിത്. മലപ്പുറത്ത് സീറ്റിനായി നടത്തിയ പ്രതിഷേധങ്ങൾ വെറുതെയായിരുന്നെന്നും ഇതാ സീറ്റുകൾ കൂട്ടത്തോടെ ഒഴിഞ്ഞുകിടക്കുകയാണെന്നുമുള്ള ദേശാഭിമാനിയുടേയും സി.പി.എം അനുകൂല സോഷ്യൽ മീഡിയ ഹാൻഡിലുകളും സീറ്റൊഴിവ് ആഘോഷമാക്കി ഏറ്റെടുത്തിരിക്കുന്നത്. മലബാറിലെയും വിശിഷ്യാ മലപ്പുറത്തെയും പ്ലസ് വൺ സീറ്റ് ക്ഷാമം മുസ്ലിം ലീഗും അതിന്&#x200d;റെ പോഷക സംഘടനകളായ എം.എസ്.എഫും യൂത്ത്ലീഗും ഏറ്റെടുത്ത് ജയിൽ [&#8230;]]]></description>
										<content:encoded><![CDATA[<p>ടി.പി അഷ്‌റഫ്അലി</p>
<p>പ്ലസ് വൺ പ്രവേശനം പൂർത്തിയായപ്പോൾ സംസ്ഥാനത്താകെ 53253 സീറ്റുകൾ ഒഴിഞ്ഞുകിടക്കുകയാണെന്നും ഇതിൽ 7642 സീറ്റുകൾ മലപ്പുറത്താണെന്നുമുള്ള ഒരു വാർത്താശകലവും പൊക്കിപിടിച്ച് പ്രചാരണം നടത്തുന്നവർ അറിയാൻ വേണ്ടിയാണിത്. മലപ്പുറത്ത് സീറ്റിനായി നടത്തിയ പ്രതിഷേധങ്ങൾ വെറുതെയായിരുന്നെന്നും ഇതാ സീറ്റുകൾ കൂട്ടത്തോടെ ഒഴിഞ്ഞുകിടക്കുകയാണെന്നുമുള്ള ദേശാഭിമാനിയുടേയും സി.പി.എം അനുകൂല സോഷ്യൽ മീഡിയ ഹാൻഡിലുകളും സീറ്റൊഴിവ് ആഘോഷമാക്കി ഏറ്റെടുത്തിരിക്കുന്നത്.</p>
<p>മലബാറിലെയും വിശിഷ്യാ മലപ്പുറത്തെയും പ്ലസ് വൺ സീറ്റ് ക്ഷാമം മുസ്ലിം ലീഗും അതിന്&#x200d;റെ പോഷക സംഘടനകളായ എം.എസ്.എഫും യൂത്ത്ലീഗും ഏറ്റെടുത്ത് ജയിൽ വാസം വരെ അനുഷ്ഠിച്ചതും വിജയം കണ്ടതുമായ സമരമാണ്. ഇനി വസ്തുതകളിലേക്ക് വരാം. മലപ്പുറത്ത് 7642 സീറ്റുകൾ ഒഴിവുണ്ടെന്നത് നേരാണ്. ആ സത്യം അവിടംകൊണ്ട് അവസാനിക്കുന്നില്ല. ആ 7642 സീറ്റുകളിൽ 5173 സീറ്റും പണം കൊടുത്ത് പഠിക്കേണ്ട അൺഎയ്ഡഡ് സ്കൂളുകളിലാണെന്നതാണ് സി.പി.എം/ ന്യായീകരണ തൊഴിലാളികൾ അറിയാത്തതോ മറച്ചുവെച്ചതോ ആയ സത്യം.</p>
<p>അതായത് മലപ്പുറത്ത് ഒഴിവുണ്ടെന്ന് പറയുന്ന 7642 സീറ്റുകളിൽ 68 ശതമാനവും (5173 എണ്ണം) സർക്കാർ ഏകജാലക രീതിയിൽ പ്രവേശനം നടത്താത്തതും ഫീസ് നൽകി പഠിക്കേണ്ടതുമായ അൺഎയ്ഡഡ് സീറ്റാണ്. ഇതുകഴിച്ചാൽ സർക്കാർ, എയ്ഡഡ് സ്കൂളുകളിലായി മലപ്പുറം ജില്ലയിൽ ബാക്കിയുള്ള മെറിറ്റ് സീറ്റുകളുടെ എണ്ണം 2469 ആണ്. ഇതിൽ 2133 സീറ്റ് സർക്കാർ സ്കൂളുകളിലും 336 സീറ്റ് എയ്ഡഡ് സ്കൂളുകളിലുമാണ്.</p>
<p>എല്ലാവർഷവും മലപ്പുറത്ത് അൺഎയ്ഡഡ് സ്കൂളികളിൽ ശരാശരി 5000നും 6000നും ഇടയിൽ സീറ്റ് ഒഴിഞ്ഞുകിടക്കാറുണ്ടെന്ന് മുൻവർഷങ്ങളിലെ കണക്കുകൾ പരിശോധിച്ചാൽ വ്യക്തമാകും. ഇത്തവണ മലപ്പുറത്തെ സീറ്റ് ക്ഷാമം പരിഹരിക്കാൻ മുസ്ലിം ലീഗും അതിന്&#x200d;റെ പോഷക സംഘടനകളും ഉൾപ്പെടെ നിരന്തരം ഉയർത്തിയ പ്രക്ഷോഭത്തിലൂടെ സർക്കാർ 120 താൽക്കാലിക ബാച്ചുകൾ അനുവദിച്ചു. കാസർകോട് ജില്ലയിൽ 18 ബാച്ചുകളും അനുവദിച്ചു. ഓരോ ബാച്ചിലും 60 സീറ്റ് എന്ന നിലയിൽ 120 താൽക്കാലിക ബാച്ചുകളിലൂടെ മലപ്പുറം ജില്ലയിൽ ഈ വർഷം വർധിച്ചത് 7200 സീറ്റുകളാണ്. ഈ താൽക്കാലിക ബാച്ചുകൾ ഗവ. സ്കൂളുകളിൽ അനുവദിച്ചിരുന്നില്ലെങ്കിൽ എന്താകുമാകുമായിരുന്നു മലപ്പുറം ജില്ലയിലെ സ്ഥിതി. നിലവിൽ ജില്ലയിലെ സർക്കാർ സ്കൂളുകളിൽ പ്രവേശനം നേടിയവരിൽ 5067 പേർ പുറത്താകുമായിരുന്നു.</p>
<p>എങ്ങനെ മലപ്പുറത്തെ സർക്കാർ സ്കൂളുകളിൽ ഇത്തവണ 2133 സീറ്റ് ഒഴിവ് വന്നു എന്ന് കൂടി പരിശോധിക്കപ്പെടണം. അതിനുള്ള ചില കാരണങ്ങൾ ഇനി പറയാം. മലപ്പുറത്ത് അനുവദിച്ച 120 താൽക്കാലിക ബാച്ചുകളിൽ ഒന്ന് പോലും സയൻസിൽ ആയിരുന്നില്ല. സയൻസ് കോമ്പിനേഷൻ താൽപര്യമുള്ള കുട്ടികൾക്ക് മുമ്പിലേക്ക് ഹ്യുമാനിറ്റീസ് ബാച്ച് അനുവദിക്കുമ്പോഴുണ്ടാകുന്ന പ്രശ്നമാണ് അൽപ്പമെങ്കിലും സീറ്റ് ഒഴിഞ്ഞുകിടക്കാനുള്ള കാരണങ്ങളിലൊന്ന്. പ്രവേശന നടപടികൾ അവസാനഘട്ടത്തിലെത്തിയ ശേഷം അനുവദിച്ച ബാച്ചുകളാണ് മറ്റൊരു പ്രശ്നം. മൂന്ന് മുഖ്യഘട്ട അലോട്ട്മെന്&#x200d;റുകളും രണ്ട് സപ്ലിമെന്&#x200d;ററി അലോട്ട്മെന്&#x200d;റുകളും ഒരു ട്രാൻസ്ഫർ അലോട്ട്മെന്&#x200d;റും കഴിഞ്ഞ ശേഷമാണ് പുതിയ ബാച്ചിലേക്ക് കുട്ടികളിൽ നിന്ന് ഓപ്ഷൻ സ്വീകരിച്ചതും അലോട്ട്മെന്&#x200d;റ് നടത്തിയതും. പ്ലസ് വൺ ക്ലാസ് തുടങ്ങി ഒന്നര മാസത്തിലേറെ പിന്നിട്ടശേഷമാണ് താൽക്കാലിക ബാച്ചുകളിലേക്ക് അലോട്ട്മെന്&#x200d;റ് നടക്കുന്നത്. സീറ്റ് ലഭിക്കാത്ത വിദ്യാർഥികൾ എവിടെയെങ്കിലും കയറിപ്പറ്റാനുള്ള നെട്ടോട്ടത്തിൽ പലവഴിക്ക് തിരിയും. സീറ്റില്ലാതെ നിൽക്കുന്ന കുട്ടികൾ സമാന്തര മാർഗങ്ങൾ തേടുന്നതും കുറച്ചെങ്കിലും സീറ്റ് ഒഴിഞ്ഞുകിടക്കാൻ കാരണമായി. മറ്റൊരു കാരണം ഏത് മേഖലയിലാണ് സീറ്റ് ആവശ്യം എന്നത് പരിശോധിക്കാതെയാണ് താൽക്കാലിക ബാച്ചുകൾ അനുവദിച്ചത്. സർക്കാർ നിയോഗിച്ച രണ്ടംഗ സമിതി സ്കൂളുകളിൽ എത്തി സൗകര്യമുണ്ടോ എന്ന പരിശോധനയാണ് നടത്തിയത്. അല്ലാതെ ഏത് മേഖലയിലാണ് സീറ്റ് വേണ്ടത് എന്ന പരിശോധന നടത്തിയില്ല. ഉദാഹരണത്തിന് തിരൂരിൽ സീറ്റിന് ആവശ്യക്കാരുണ്ടെങ്കിൽ നിലമ്പൂരിൽ ബാച്ച് അനുവദിച്ചിട്ട് കാര്യമില്ലെന്ന് ചുരുക്കം.</p>
<p>ഇതൊക്കെയാണെങ്കിലും മലപ്പുറത്ത് ഇത്തവണ പ്ലസ് വൺ പ്രവേശനം നേടിയത് (അൺഎയ്ഡഡിൽ ഉൾപ്പെടെ) 70689 പേരാണ്. അത് സർവകാല റെക്കോർഡാണ്. 120 താൽക്കാലിക ബാച്ചുകൾ ഇല്ലായിരുന്നെങ്കിൽ ഇത് 65000ന് താഴെയാകുമായിരുന്നു. അതായത് മലപ്പുറത്ത് സീറ്റുണ്ടെങ്കിൽ പഠിക്കാൻ കുട്ടികളുണ്ടെന്നതിന് ഇതിൽപരം തെളിവ് വേണമോ എന്ന് വ്യാജകണക്കുമായി സോഷ്യൽ മീഡിയയിൽ ന്യായീകരണം ചമക്കാൻ ഇറങ്ങുന്ന ദേശാഭിമാനിയും സി.പി.എം സൈബർ ഹാൻഡിലുകളും പരിശോധിക്കണം. മലപ്പുറത്തെ സീറ്റൊഴിവിന്&#x200d;റെ കണക്ക് നിരത്തുന്നവർ മറ്റ് ജില്ലകളിൽ ബാച്ച് വർധന ഒന്നുമില്ലാതെ തെക്കൻ കേരളത്തിൽ ഒഴിഞ്ഞുകിടക്കുന്ന സീറ്റിന്&#x200d;റെ കണക്ക് കൂടി പരിശോധിക്കണം. അതിങ്ങനെയാണ്: തിരുവനന്തപുരം 5366, കൊല്ലം 5021, പത്തനംതിട്ട 4079, ആലപ്പുഴ 3423, കോട്ടയം 2991, ഇടുക്കി 1651, എറണാകുളം 5659, തൃശൂർ 5141. വർഷങ്ങളായി തുടരുന്ന ഈ ജില്ലകളിലെ സീറ്റൊഴിവൊന്നും നിങ്ങളെ അലോസരപ്പെടുത്തുന്നില്ലെങ്കിൽ ആ അസുഖം വേറെയാണ്. ആ അസുഖത്തിനുള്ള മരുന്ന് കൂടിയാണ് ലോക്സഭ തെരഞ്ഞെടുപ്പിൽ നിങ്ങൾക്ക് പൊതുജനം തന്നത്.</p>
<p>പ്ലസ് വൺ സീറ്റ് വിഷയത്തിൽ മുസ്ലിം ലീഗും അതിന്&#x200d;റെ പോഷക സംഘടനകളും ഏറ്റെടുത്ത സമരം ലക്ഷ്യം കണ്ടാണ് അവസാനിപ്പിച്ചത്. മേലിൽ ഇത്തരം ക്യാപ്സൂളുകളുമായി ഇറങ്ങരുതെന്നേ ദേശാഭിമാനിയോട് പറയാനുള്ളൂ.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/except-for-the-plus-one-seat-in-malappuram-and-the-false-campaign-of-the-patriot-hiding-the-fact.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ലവ് യു പാരിസ്-4: ഫാസി..! കേപ..! സയാകു..! എസ്പൻഡാസോ..!</title>
		<link>https://www.chandrikadaily.com/love-u-paris-ep-4.html</link>
					<comments>https://www.chandrikadaily.com/love-u-paris-ep-4.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Sun, 28 Jul 2024 16:32:08 +0000</pubDate>
				<category><![CDATA[Sports]]></category>
		<category><![CDATA[sub story]]></category>
		<category><![CDATA[kamal varadoor]]></category>
		<category><![CDATA[love u paris]]></category>
		<category><![CDATA[paris olympics]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=304045</guid>

					<description><![CDATA[ചൈനീസ് പത്രമായ യാംഗ് ചെംഗ് വാൻ ബു റിപ്പോർട്ടറായ സെൻ ലിയാനെ പാരീസ് മെയിൻ മീഡിയാ സെൻററിലേക്കുള്ള മെട്രോ യാത്രക്കിടെയാണ് പരിചയപ്പെട്ടത്. ഞങ്ങൾ ഇരുവരും ഒരേ സീറ്റിൽ. വീട്ടിൽ നിന്നും രണ്ട് ട്രെയിൻ കയറി വേണം പലാ ഡി കോൺഗ്രസ് എന്ന പേരുള്ള വാർത്താ കേന്ദ്രത്തിലെത്താൻ. കോൺഗ്രസ് എന്ന പേരുള്ളതിനാൽ ഓർക്കാൻ എളുപ്പമാണ്. ബാക്കി ഫ്രഞ്ച് പേരുകളെല്ലാം കടുകട്ടിയാണ്. അൽപ്പമധികം ദൈർഘ്യവുമുണ്ടാവും. നമ്മൾ ഫ്രഞ്ചെല്ലാം പറഞ്ഞ് വരുമ്പോഴേക്കും ഫ്രഞ്ചുകാരൻ മെഹ്സി (നന്ദി) പറഞ്ഞ് സ്വന്തം വഴിക്ക് പോയിരിക്കും. [&#8230;]]]></description>
										<content:encoded><![CDATA[<p>ചൈനീസ് പത്രമായ യാംഗ് ചെംഗ് വാൻ ബു റിപ്പോർട്ടറായ സെൻ ലിയാനെ പാരീസ് മെയിൻ മീഡിയാ സെൻററിലേക്കുള്ള മെട്രോ യാത്രക്കിടെയാണ് പരിചയപ്പെട്ടത്. ഞങ്ങൾ ഇരുവരും ഒരേ സീറ്റിൽ. വീട്ടിൽ നിന്നും രണ്ട് ട്രെയിൻ കയറി വേണം പലാ ഡി കോൺഗ്രസ് എന്ന പേരുള്ള വാർത്താ കേന്ദ്രത്തിലെത്താൻ. കോൺഗ്രസ് എന്ന പേരുള്ളതിനാൽ ഓർക്കാൻ എളുപ്പമാണ്. ബാക്കി ഫ്രഞ്ച് പേരുകളെല്ലാം കടുകട്ടിയാണ്. അൽപ്പമധികം ദൈർഘ്യവുമുണ്ടാവും. നമ്മൾ ഫ്രഞ്ചെല്ലാം പറഞ്ഞ് വരുമ്പോഴേക്കും ഫ്രഞ്ചുകാരൻ മെഹ്സി (നന്ദി) പറഞ്ഞ് സ്വന്തം വഴിക്ക് പോയിരിക്കും.</p>
<p>സെൻ നല്ല ഉറക്കമൂഡിലായിരുന്നു. പക്ഷേ മറ്റൊരു പത്രക്കാരനെ കിട്ടിയപ്പോൾ ഉദ്ഘാടന ചടങ്ങിനിടെയുണ്ടായ ദുരനുഭവങ്ങൾ അവന് പറയാതിരിക്കാനായില്ല. 2010 ൽ ചൈനീസ് നഗരമായ ഗോഞ്ചുവിൽ ( ഗു വാൻ ഷു) നടന്ന ഏഷ്യൻ ഗെയിംസ് റിപ്പോർട്ട് ചെയ്യാൻ പോയ വേളയിൽ ആ നഗരത്തെക്കുറിച്ച് ധാരാളമെഴുതിയിരുന്നു. സെൻ ജോലി ചെയ്യുന്ന പത്രം ഗോഞ്ചുവിൽ നിന്നാണ് പ്രസിദ്ധീകരിക്കുന്നത്. ഈ കാര്യങ്ങൾ പറഞ്ഞാണ് തുടങ്ങിയത്. നന്നായി ആംഗലേയം സംസാരിക്കുന്ന അപുർവ്വ ചൈനക്കാരിൽ ഒരാളാണ് സെൻ. ഒളിംപിക്സ് ഉദ്ഘാടന ചടങ്ങ് ചരിത്രമാവുമെന്നെല്ലാം പറഞ്ഞാണ് മഴയുള്ള വെള്ളി പ്രദോഷത്തിൽ ലോകത്തെ പ്രധാനികളായ മാധ്യമ പ്രവർത്തകരെയെല്ലാം സംഘാടകർ വിളിച്ച് കൊണ്ട് പോയത്. ആദ്യം മീഡിയാ ബസിൽ നദി തടമായ ട്രസറാഡോയിലേക്ക്. സുരക്ഷാ പരിശോധനയുടെ പേരിൽ ഭീകര ക്യു. കഷ്ടകാലത്തിന് ഏതോ സാമുഹ്യദ്രോഹികൾ വെള്ളിയാഴ്ച രാവിലെ ട്രെയിൻ കേബിളുകൾക്ക് തീ വെച്ചിരുന്നു. അതോടെ തീവ്രവാദികൾ എന്ന പേരിൽ സുരക്ഷ കഠിനമാക്കി. മണിക്കുറുകൾ ദീർഘിച്ച സുരക്ഷാ പരിശോധന. മഴ പെയ്തിട്ടും അവർ നിർത്തിയില്ല. ലാപ്ടോപിൽ വെള്ളം കയറിയപ്പോൾ താൻ ക്ഷുഭിതനായപ്പോൾ സുരക്ഷാ സംഘത്തിലെ വനിതക്ക് പാസ്പോർട്ട് കാണണമെന്ന് നിർബന്ധം. മറ്റൊരു ബാഗിലായിരുന്നു പാസ്പോർട്ട്. അതെല്ലാം എടുത്ത് തിരികെ വന്നപ്പോൾ വീണ്ടും ക്യാമറാബാഗ് തുറക്കണമെന്നായി.</p>
<p>എല്ലാം സഹിച്ച് ട്രസറാഡോയിലെ ഇരിപ്പിടത്തിൽ ഉപവിഷ്ടനായപ്പോൾ സീറ്റ് നമ്പർ നിർബന്ധമെന്ന് പറഞ്ഞ് വോളണ്ടിയർ. മഴയെ പ്രതിരോധിക്കാൻ സംഘാടകർ വി.ഐ.പികൾക്ക് പ്ലാസ്റ്റിക് കോട്ട് നൽകി. മാധ്യമ പ്രവർത്തകർക്ക് ഒന്നും നൽകിയില്ല. ഒടുവിൽ സഹികെട്ട് ഉദ്ഘാടനം ബഹിഷ്ക്കരിച്ച് മടങ്ങാൻ തീരുമാനിച്ചു. അവിടെയും പണി കിട്ടി. അഞ്ച് കിലോമീറ്ററോളം സുരക്ഷക്കായി നഗരം അടച്ച് പൂട്ടിയിരിക്കുന്നു. ഒരു ടാക്സിക്കായി നടന്നത് ആറ് കിലോമീറ്റർ. തിരികെ റൂമിലെത്തുമ്പോൾ സമയം പുലർച്ചെ രണ്ട് മണി. ഇത്തരത്തിലൊരു ദുരനുഭവം ഇത് വരെയിലെന്ന് സെൻ പറയുമ്പോൾ ഞങ്ങളുടെ ട്രെയിൻ എഴാം സ്റ്റേഷനും പിന്നിട്ട് കോൺഗ്രസിലെത്തിയിരുന്നു&#8230;.!!</p>
<p>സെൻ പറഞ്ഞ അനുഭവങ്ങൾ എല്ലാവർക്കുമുണ്ടായി. സാധാരണ സ്റ്റേഡിയങ്ങളിൽ നടക്കാറുള്ള ഉദ്ഘാടന ചടങ്ങ് കുറച്ച്കൂടി ആകർഷകമാക്കാനാണ് തുറന്ന വേദിയിൽ നദീതടത്തിലാക്കിയത്. നല്ല തീരുമാനമായിരുന്നു. പക്ഷേ സംഘാടകർ മഴയെ കണ്ടില്ല. വെള്ളി രാവിലെ മുതൽ നല്ല മഴയായിരുന്നു. രാത്രിയോടെ അത് ശക്തമായി. സെൻ നദിയിലൂടെ തുറന്ന ബോട്ടുകളിലായിരുന്നു താരങ്ങളുടെ മാർച്ച്പാസ്റ്റ്. പലരും നനഞ്ഞ് കളിച്ചു. 24 മണികൂറിനകം മൽസരിക്കാനുള്ളവർ സ്വയം പഴിച്ചു. വിവിധ രാജ്യങ്ങളിലെ സംഘത്തലവന്മാർ ദേഷ്യം പരസ്യമാക്കി. ഒരു ജലദോഷം മതിയല്ലോ, നാല് വർഷത്തെ ഒരുക്കം ഇല്ലാതാക്കാൻ. ഭാഗ്യത്തിന് ആദ്യ ദിനം മൽസരിക്കാനുള്ള ഇന്ത്യൻ താരങ്ങളൊന്നും മാർച്ച് പാസ്റ്റിൽ അണിനിരന്നില്ല. അത് പി.ടി ഉഷ എന്ന ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ അധ്യക്ഷയുടെ പക്വമായ തീരുമാനമായിരുന്നു. അനുഭവ സമ്പത്തിൽ നിന്നുമുള്ള തീരുമാനം. ഉഷയും മണിക്കുറുകളോളം മഴ കൊണ്ടു. ഞങ്ങൾക്ക് നേരെ മുമ്പിലായിരുന്നു ഉഷയും ഭർത്താവ് ശ്രീനിവാസനുമുണ്ടായിരുന്നത്.</p>
<p>മൂന്ന് ലെയറായിരുന്നു സുരക്ഷാ പരിശോധന. വെറുതെയുള്ള നാടകം. കുടിക്കാൻ ഒരു തുള്ളി വെള്ളം പോലും ആർക്കുമില്ല. ട്രസറാഡോയിലെ താൽക്കാലിക വേദിയിലെ വലിയ സ്ക്രീനിലായിരുന്നു ചടങ്ങുകൾ കണ്ടത്. മാർച്ച് പാസ്റ്റിന് ശേഷം താരങ്ങളെത്തിയത് ഞങ്ങൾക്ക് മുന്നിലായിരുന്നു. എല്ലാവരും തണുത്ത് വിറക്കുന്നുണ്ടായിരുന്നു. മൂന്നര മണിക്കുറായിരുന്നു സഹനം. ഫ്രഞ്ചുകാർ പുലികളായിരിക്കാം-പക്ഷേ ഉദ്ഘാടന മഹാമഹം കൊടും ചതി മാത്രമല്ല,ദുരന്തവുമായി. എല്ലാം കഴിഞ്ഞ് വീണ്ടും നാടകം. ഫ്രഞ്ച് പ്രസിഡണ്ട് ഇമാനുവൽ മക്രോൺ കടന്ന് പോവാൻ അര മണിക്കൂർ ബ്ലോക്ക്. പിന്നെയും ഇഴഞ്ഞ് ഇഴഞ്ഞുള്ള പരിശോധനകൾ. ഉദ്ഘാടന ചടങ്ങുകളെക്കുറിച്ച് ഇന്നലെ മീഡിയാ സെൻററിൽ കേട്ട ചില പദങ്ങൾ പറയാം.<br />
ഹൊറിബിൾ..! ഫാസി..!,കേപ..!സയാകു..!,എസ്പാൻഡാസോ..!!!<br />
( രണ്ടാമൻ അറബിക്, മൂന്നാമൻ ചൈനീസ്, നാലാമൻ ജപ്പാനീസ്,അഞ്ചാമൻ സ്പാനിഷ്)</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/love-u-paris-ep-4.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഒളിംപിക്സ് ഫോട്ടോഗ്രാഫിയിലെ ഇന്ത്യൻ അൽഭുതം</title>
		<link>https://www.chandrikadaily.com/in-olympics-photography-indian-wonder.html</link>
					<comments>https://www.chandrikadaily.com/in-olympics-photography-indian-wonder.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Fri, 26 Jul 2024 07:05:34 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Sports]]></category>
		<category><![CDATA[sub story]]></category>
		<category><![CDATA[kamal vardoor]]></category>
		<category><![CDATA[paris olympics]]></category>
		<category><![CDATA[photographer]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=303841</guid>

					<description><![CDATA[പാരീസ്: എല്ലാ ഒളിംപിക്സ് വേദിയിലും സ്ഥിരമായി കാണുന്ന ഒരു മുഖമുണ്ട്-ശാന്തകുമാർ എന്ന കട്ടിമീശക്കാരൻ. ഡെക്കാൻ കോണികിൾ എന്ന പ്രമുഖ ഇംഗ്ലീഷ് പത്രത്തിൻറെ ഫോട്ടോഗ്രാഫർ. ഇന്നലെ പാരിസ് ഒളിംപിക്സ് മീഡിയാ സെൻററിൽ ആദ്യമെത്തിയപ്പോൾ കണ്ടത് അദ്ദേഹത്തെ തന്നെ. പതിവ് ചിരി, ആശ്ശേഷം, സ്നേഹാന്വേഷണം. കേരളിയനാണ് ശാന്തകുമാർ. പക്ഷേ വർഷങ്ങളായി ബെംഗളുരു വാസി. ഒമ്പതാം തവണയാണ് അദ്ദേഹം ആഗോളകായികമാമാങ്കത്തിനായി എത്തുന്നത്. 1988 ലെ സിയോൾ ഒളിംപിക്സ് മുതൽ ആരംഭിച്ച യാത്ര. കോവിഡ് കാരണം ടോക്കിയോവിൽ മാത്രമെത്തിയില്ല. 88 ൽ സോളിന് [&#8230;]]]></description>
										<content:encoded><![CDATA[<p>പാരീസ്: എല്ലാ ഒളിംപിക്സ് വേദിയിലും സ്ഥിരമായി കാണുന്ന ഒരു മുഖമുണ്ട്-ശാന്തകുമാർ എന്ന കട്ടിമീശക്കാരൻ. ഡെക്കാൻ കോണികിൾ എന്ന പ്രമുഖ ഇംഗ്ലീഷ് പത്രത്തിൻറെ ഫോട്ടോഗ്രാഫർ. ഇന്നലെ പാരിസ് ഒളിംപിക്സ് മീഡിയാ സെൻററിൽ ആദ്യമെത്തിയപ്പോൾ കണ്ടത് അദ്ദേഹത്തെ തന്നെ. പതിവ് ചിരി, ആശ്ശേഷം, സ്നേഹാന്വേഷണം. കേരളിയനാണ് ശാന്തകുമാർ. പക്ഷേ വർഷങ്ങളായി ബെംഗളുരു വാസി. ഒമ്പതാം തവണയാണ് അദ്ദേഹം ആഗോളകായികമാമാങ്കത്തിനായി എത്തുന്നത്. 1988 ലെ സിയോൾ ഒളിംപിക്സ് മുതൽ ആരംഭിച്ച യാത്ര.</p>
<p>കോവിഡ് കാരണം ടോക്കിയോവിൽ മാത്രമെത്തിയില്ല. 88 ൽ സോളിന് ശേഷം 92 ൽ ബാർസിലോണ,96 ൽ അറ്റ്ലാൻറ, 2000 ത്തിൽ സിഡ്നി, 2004 ൽ ഏതൻസ്, 2008 ൽ ബെയ്ജിങ്, 2012 ൽ ലണ്ടൻ, 2016 ൽ റിയോ, കോവിഡ് മഹാമാരി കാരണം ടോക്കിയോവിൽ നടന്ന ഒളിംപിക്സിൽ മാധ്യമങ്ങൾക്ക് എൻട്രി ഉണ്ടായിരുന്നില്ല. പാരിസിൽ എത്തി നിൽക്കുന്ന നേട്ടങ്ങളിൽ അദ്ദേഹത്തിൻറെ മനസിൽ നിറയുന്നത് 2008 ൽ ബെയ്ജിങ്ങിൽ നടന്ന മഹാമേളയാണ്. ചൈനക്കാരുടെ ഒരുക്കം അപാരമായിരുന്നു. ബെയ്ജിങ് വിമാനത്താവളത്തിൽ ഇറങ്ങിയത് മുതൽ കണ്ടത് ബാനറുകളും ഒരുക്കങ്ങളും സ്വികരണവുമായിരുന്നു. പക്ഷിക്കൂട് എന്ന ആ വലിയ സ്റ്റേഡിയം തന്നെ വിസ്മയമായിരുന്നല്ലോ..<br />
പിന്നെ വലിയ നേട്ടം ഷൂട്ടിംഗിൽ അഭിനവ് ബിന്ദ്ര സ്വന്തമാക്കിയ സ്വർണം.</p>
<p>ഒളിംപിക്സ് ചരിത്രത്തിൽ ഒരു ഇന്ത്യൻ താരത്തിൻറെ കന്നി വ്യക്തിഗത സ്വർണം. 2012 ലെ ലണ്ടനും ഇഷ്ടമായിരുന്നു. ഏതൻസ്, ബാർസിലോണ ഒളിംപിക്സുകൾക്ക് സാമ്പത്തിക പ്രയാസങ്ങളുണ്ടായിരുന്നു. ചൈനയിൽ അത് കണ്ടില്ല. ഇപ്പോൾ പാരീസിലേക്ക് നോക്കുക-അവർക്കിത് മൂന്നാമത് ഒളിംപിക്സാണ്. വിമാനത്താവളം മുതൽ വലിയ ബഹളങ്ങളൊന്നും കാണുന്നില്ല. ഇന്ത്യൻ പ്രതിക്ഷകളെ ക്കുറിച്ച് ചോദിച്ചപ്പോൾ 117 അംഗ സംഘത്തിൽ നിന്ന് ഏറ്റവും മികച്ച പ്രകടനമാണ് പ്രതീക്ഷിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. തുടർച്ചയായി നാലാം ഒളിംപിക്സിനെത്തുന്ന ചന്ദ്രികയെ അഭിനന്ദിക്കാനും അദ്ദേഹം മറന്നില്ല.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/in-olympics-photography-indian-wonder.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ജൂണ്&#x200d; 8: ലോക സമുദ്രദിനം</title>
		<link>https://www.chandrikadaily.com/1june-8-world-oceans-day.html</link>
					<comments>https://www.chandrikadaily.com/1june-8-world-oceans-day.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Sat, 08 Jun 2024 08:55:34 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[sub story]]></category>
		<category><![CDATA[june 8]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[sea day]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=299584</guid>

					<description><![CDATA[ചിന്നന്&#x200d; താനൂര്&#x200d; എത്ര കണ്ടാലും പുതുമ വറ്റാത്ത ഒരു അത്ഭുതമാണ് നമ്മുടെ കടല്&#x200d; എല്ലാം ഹൃദയത്തിലേറ്റു വാങ്ങുന്ന ഒരു കടല്&#x200d;. പക്ഷേ, നമ്മള്&#x200d; എല്ലാ പരിധികളും ലംഘിച്ച് കടലിനെ തകര്&#x200d;ക്കുമ്പോള്&#x200d;, വേദനിപ്പിക്കുമ്പോള്&#x200d;, കുപ്പത്തൊട്ടിയാക്കുമ്പോള്&#x200d;, വേദനയോടെ കടല്&#x200d; പ്രതികരിക്കുന്നു കലിതുള്ളി, മുകളിലേക്കു കയറി അടിക്കുന്നു കടല്&#x200d;ക്ഷോപമായി സുനാമിയായി മറ്റു ചില പ്രതിഭാസങ്ങങ്ങളായി കരയിലെന്തൊക്കെ സംഭവിച്ചാലും കടല്&#x200d; കുലുങ്ങില്ലെന്നായിരുന്നു മുന്&#x200d;പൊക്കെ നമ്മള്&#x200d; പലരും വിചാരിച്ചിരുന്നത് മാനുഷികമായ പ്രവര്&#x200d;ത്തനങ്ങളും അശാസ്ത്രീയ നിര്&#x200d;മ്മാണങ്ങളും, മറ്റു പ്രശ്‌നങ്ങളുമെല്ലാം സാഗരവീര്യത്തിനുമുന്നില്&#x200d; തോല്&#x200d;ക്കുമെന്ന ധാരണ തെറ്റിയിട്ടു കാലമേറെയായി, [&#8230;]]]></description>
										<content:encoded><![CDATA[<p>ചിന്നന്&#x200d; താനൂര്&#x200d;</p>
<p>എത്ര കണ്ടാലും പുതുമ വറ്റാത്ത ഒരു അത്ഭുതമാണ് നമ്മുടെ കടല്&#x200d; എല്ലാം ഹൃദയത്തിലേറ്റു വാങ്ങുന്ന ഒരു കടല്&#x200d;. പക്ഷേ, നമ്മള്&#x200d; എല്ലാ പരിധികളും ലംഘിച്ച് കടലിനെ തകര്&#x200d;ക്കുമ്പോള്&#x200d;, വേദനിപ്പിക്കുമ്പോള്&#x200d;, കുപ്പത്തൊട്ടിയാക്കുമ്പോള്&#x200d;, വേദനയോടെ കടല്&#x200d; പ്രതികരിക്കുന്നു കലിതുള്ളി, മുകളിലേക്കു കയറി അടിക്കുന്നു കടല്&#x200d;ക്ഷോപമായി സുനാമിയായി മറ്റു ചില പ്രതിഭാസങ്ങങ്ങളായി</p>
<p>കരയിലെന്തൊക്കെ സംഭവിച്ചാലും കടല്&#x200d; കുലുങ്ങില്ലെന്നായിരുന്നു മുന്&#x200d;പൊക്കെ നമ്മള്&#x200d; പലരും വിചാരിച്ചിരുന്നത് മാനുഷികമായ പ്രവര്&#x200d;ത്തനങ്ങളും അശാസ്ത്രീയ നിര്&#x200d;മ്മാണങ്ങളും, മറ്റു പ്രശ്‌നങ്ങളുമെല്ലാം സാഗരവീര്യത്തിനുമുന്നില്&#x200d; തോല്&#x200d;ക്കുമെന്ന ധാരണ തെറ്റിയിട്ടു കാലമേറെയായി, അതിന് ഏറ്റവും വലിയ ഉദാഹരണമാണ് അനുദിനം നമ്മുടെ തീരദേശ ജനത മാത്രം അനുഭവിച്ച് കൊണ്ടിരിക്കുന്ന വേദനാജനമായ ജീവിതം.</p>
<p>ആഗോളതാപനവും കാലാവസ്ഥാ വ്യതിയാനവുമൊക്കെ കടലിനെയും ബാധിക്കുന്നു. കടലിനെ മലിനീകരണത്തില്&#x200d;നിന്നും മറ്റും രക്ഷിക്കുന്നതിന് പല രാജ്യങ്ങളിലും ഊര്&#x200d;ജിതമായ ശ്രമം നടക്കുന്നുണ്ട്. ലോക സമുദ്രദിനം ആചരിക്കുന്നതിന്റെ ഉദ്ദേശവും ഇതുതന്നെ.</p>
<p>ആഗോള താപനത്തിന്റെ കാര്യം എടുക്കാം നേരിട്ടു പതിക്കുന്ന സൂര്യപ്രകാശം സമുദ്രജലത്തെ ചൂടുപിടിപ്പിക്കുന്നു. ഇപ്രകാരം സമുദ്രത്തില്&#x200d; ശേഖരിക്കപ്പെടുന്ന താപം ഭാവിയില്&#x200d; അന്തരീക്ഷത്തിലേക്കു മോചിപ്പിക്കപ്പെട്ടേക്കാം.അത്തരത്തിലൂടെ രൂപം കൊള്ളുന്ന ഓഖി, സാഗര്&#x200d;, മേഖ്‌നു പോലുള്ള ചുഴലി പ്രതിഭാസങ്ങള്&#x200d; കടലിനെയും കടലിലെ ജൈവ വൈവിധ്യത്തിനെയും നഷിപ്പിച്ചു കൊണ്ടിരിക്കുന്ന സത്യം നാം മനസ്സിലാക്കണം.</p>
<p>ശരിക്കു പറഞ്ഞാല്&#x200d; ആഗോള താപനമെന്ന പദത്തേക്കാള്&#x200d; അനുയോജ്യമായത് സമുദ്ര താപനമാണ് അതിനു കാരണമുണ്ട്. പ്രകൃതിയില്&#x200d; വര്&#x200d;ധിക്കുന്ന ചൂടിന്റെ 80 ശതമാനവും ആഗിരണം ചെയ്യുന്നത് കടലാണ്, കാരണം ഭൂമിയില്&#x200d; അധികവും കടലായത് കൊണ്ട് ഇതുമൂലം സമുദ്രസ്വഭാവത്തിലുണ്ടായ മാറ്റങ്ങള്&#x200d; കൃത്യമായ് നടത്തുന്ന ശാസ്ത്രീയ നിരീക്ഷണങ്ങളിലൂടെ മനസ്സിലാക്കാന്&#x200d; കഴിഞ്ഞിട്ടുണ്ട്.</p>
<p>കാട് ആരുടേത് എന്ന ചോദ്യത്തിന് കൃത്യമായ മറുപടി ഉണ്ട്, അത് കാടിന്റെ മക്കളുടെത് എന്നാല്&#x200d; കടലോ?. മനുഷ്യര്&#x200d; കടലിനെ ആശ്രയിച്ച് ജീവിക്കുന്നിടത്തോളം കാലം വരെ കടലും കടല്&#x200d; വൈവിധ്യങ്ങളും സംരക്ഷിക്കപ്പെടണം, നിരവധി വൈവിധ്യങ്ങള്&#x200d; നിറഞ്ഞ നമ്മുടെ കടലിനെ കോര്&#x200d;പ്പറേറ്റ് കമ്പനികള്&#x200d; ലക്ഷ്യം വച്ച് ആക്രമിക്കപ്പെടുമ്പോള്&#x200d; നിസ്സാഹയതയോടെ നോക്കി നില്&#x200d;ക്കാനെ നമ്മുക്കു സാധിക്കുന്നുള്ളു. കടലിന്റെ സ്വാഭാവികതക്ക് ചേരാത്ത പ്രവര്&#x200d;ത്തനങ്ങളുമായി പലരും മുന്നോട്ട് പോകുമ്പോള്&#x200d; കടല്&#x200d; കൂടുതല്&#x200d; കൂടുതല്&#x200d; ചൂഷണം ചെയ്യപ്പെടുകയാണ് കൃത്യമായ പഠനങ്ങള്&#x200d; ഇല്ലാതെ, പരമ്പരാഗത അറിവുകള്&#x200d; ശേഖരിച്ച് ജീവിക്കുന്ന തദ്ദേശിയരുടെ മാനദണ്ടങ്ങള്&#x200d; കണക്കിലെടുക്കാതെ മുന്നേറുന്ന വികസനങ്ങള്&#x200d;ക്ക് ഇരയായവര്&#x200d; നമ്മള്&#x200d;.</p>
<p>ലോക സമുദ്രദിനത്തില്&#x200d; ഒരു കാര്യം കൂടി പലരുടെയും ശ്രദ്ധയില്&#x200d; പെടുത്താന്&#x200d; ആഗ്രഹിക്കുന്നു. കാലമെത്ര കഴിഞ്ഞാലും സത്യം മറ നീക്കി പുറത്ത് വരും ആരുടെ ഒക്കെയോ സ്വാര്&#x200d;ത്ഥ താല്&#x200d;പ്പര്യങ്ങളാല്&#x200d;, സ്വാര്&#x200d;ത്ഥ ചിന്തയാല്&#x200d; വഞ്ചിക്കപ്പെട്ടു എന്ന സത്യം മനസ്സിലാക്കപ്പെടും ഒപ്പം, സ്വപ്ന പദ്ധതി. വികസന കുതിപ്പ് വികസന കവാടമെന്നു ഖോരം ഖോരം നിങ്ങള്&#x200d; പ്രസംഗിക്കുമ്പോള്&#x200d; ഞങ്ങള്&#x200d; നിലവിളിക്കുന്നു. &#8216;ഒരു സംസ്‌ക്കാരം മുഴുവന്&#x200d; അധികം താമസിക്കാതെ മുങ്ങി പോകുന്നു.ദിനം പ്രതി അപ്രത്യക്ഷമാക്കപ്പെടുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1june-8-world-oceans-day.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മനുഷ്യരില്&#x200d; ട്രയല്&#x200d; നടത്തിയ വാക്‌സിനുകള്&#x200d;</title>
		<link>https://www.chandrikadaily.com/vaccines-that-have-been-tested-in-humans.html</link>
					<comments>https://www.chandrikadaily.com/vaccines-that-have-been-tested-in-humans.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Wed, 01 May 2024 05:52:13 +0000</pubDate>
				<category><![CDATA[Health]]></category>
		<category><![CDATA[More]]></category>
		<category><![CDATA[sub story]]></category>
		<category><![CDATA[covid vaccine]]></category>
		<category><![CDATA[covishield]]></category>
		<category><![CDATA[side effectes]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=296497</guid>

					<description><![CDATA[കറുത്ത മരണത്തിന് ശേഷം ലോകം കണ്ട ഏറ്റവും വലിയ മഹാമാരിയായിരുന്നു കോവിഡ്. 2020-2022 കാലഘട്ടത്തില്&#x200d; ലോകത്തെ മുഴുവന്&#x200d; വേരോടെ പിഴുതെറിയാന്&#x200d; എത്തിയ ദശാവതാരമായിരുന്നു കോവിഡ്. ലക്ഷകണക്കിന് ജീവനുകളെ ബലിയാടുകളാക്കിയ ഈ മഹാമാരിയില്&#x200d; നിന്ന് ലോകം പച്ച പിടിച്ച് വരുന്നതേ ഒള്ളു. അപ്പോഴേക്കും കൊറോണക്ക് പിന്നാലെ കണ്ടെത്തിയ വാക്‌സിനാണ് ഇപ്പോള്&#x200d; ലോകത്തെ ഭീതിയിലാഴ്ത്തുന്നത്. മഹാമാരി സമയത്ത് ബ്രിട്ടീഷ് ഫാര്&#x200d;മസ്യൂട്ടില്&#x200d; കമ്പനിയായ അസ്ട്രസെനകയും ഓക്‌സ്‌ഫേര്&#x200d;ഡ് യൂണിവേഴ്‌സിറ്റിയും ചേര്&#x200d;ന്ന് വികസിപ്പിച്ചെടുത്തതാണ് കോവിഷീല്&#x200d;ഡ് കോവിഡ് പ്രതിരോധ വാക്‌സിനായ കോവിഷീല്&#x200d;ഡിന് ഗുരുതര പാര്&#x200d;ശ്വഫലങ്ങളുണ്ടെന്ന് സമ്മതിച്ച് [&#8230;]]]></description>
										<content:encoded><![CDATA[<p>കറുത്ത മരണത്തിന് ശേഷം ലോകം കണ്ട ഏറ്റവും വലിയ മഹാമാരിയായിരുന്നു കോവിഡ്. 2020-2022 കാലഘട്ടത്തില്&#x200d; ലോകത്തെ മുഴുവന്&#x200d; വേരോടെ പിഴുതെറിയാന്&#x200d; എത്തിയ ദശാവതാരമായിരുന്നു കോവിഡ്. ലക്ഷകണക്കിന് ജീവനുകളെ ബലിയാടുകളാക്കിയ ഈ മഹാമാരിയില്&#x200d; നിന്ന് ലോകം പച്ച പിടിച്ച് വരുന്നതേ ഒള്ളു. അപ്പോഴേക്കും കൊറോണക്ക് പിന്നാലെ കണ്ടെത്തിയ വാക്‌സിനാണ് ഇപ്പോള്&#x200d; ലോകത്തെ ഭീതിയിലാഴ്ത്തുന്നത്.</p>
<p>മഹാമാരി സമയത്ത് ബ്രിട്ടീഷ് ഫാര്&#x200d;മസ്യൂട്ടില്&#x200d; കമ്പനിയായ അസ്ട്രസെനകയും ഓക്‌സ്‌ഫേര്&#x200d;ഡ് യൂണിവേഴ്‌സിറ്റിയും ചേര്&#x200d;ന്ന് വികസിപ്പിച്ചെടുത്തതാണ് കോവിഷീല്&#x200d;ഡ് കോവിഡ് പ്രതിരോധ വാക്‌സിനായ കോവിഷീല്&#x200d;ഡിന് ഗുരുതര പാര്&#x200d;ശ്വഫലങ്ങളുണ്ടെന്ന് സമ്മതിച്ച് നിര്&#x200d;മാതാക്കളായ അസ്ട്രസെനക കമ്പനി. അപൂര്&#x200d;വ സന്ദര്&#x200d;ഭങ്ങളില്&#x200d; രക്തം കട്ടപിടിക്കുന്നതിനും പ്ലേറ്റ്‌ലെറ്റ് എണ്ണം കുറയുന്നതിനും കാരണമാകുന്ന അവസ്ഥയ്ക്ക് കോവിഷീല്&#x200d;ഡ് കാരണമാകുമെന്ന് കമ്പനി വ്യക്തമാക്കി.</p>
<p>യുകെ ഹൈക്കോടതിയില്&#x200d; നടക്കുന്ന കേസില്&#x200d; ആദ്യം വാക്‌സിന് പാര്&#x200d;ശ്വഫലങ്ങള്&#x200d; ഇല്ലെന്ന് വാദിച്ച അസ്ട്രസെനെക ആ നിലപാട് മാറ്റി തങ്ങളുടെ വാക്‌സിന്&#x200d; ചില അവസരങ്ങളില്&#x200d; ഗുരുതര പാര്&#x200d;ശ്വഫലങ്ങള്&#x200d;ക്ക് കാരണമാകുമെന്ന് തുറന്ന് സമ്മതിക്കുകയായിരുന്നു. അപൂര്&#x200d;വ അവസരങ്ങളില്&#x200d; മസ്തിഷ്‌കാഘാതം, ഹൃദയാഘാതം എന്നിവയ്ക്ക് വാക്‌സിനുകള്&#x200d; കാരണമാകാമെന്നാണ് അവര്&#x200d; ഇന്നു കോടതിയില്&#x200d; സമര്&#x200d;പ്പിച്ച രേഖകളില്&#x200d; വ്യക്തമാക്കി. കമ്പനിയുടെ വെളിപ്പെടുത്തല്&#x200d; കൂടുതല്&#x200d; നിയമയുദ്ധത്തിനു കാരണമായേക്കുമെന്നാണ് കരുതുന്നത്. ഇവരുടെ വാക്‌സിനുകള്&#x200d; ഉപയോഗിച്ച കൂടുതല്&#x200d; പേര്&#x200d; കോടതിയെ സമീപിച്ചേക്കുമെന്ന് റിപ്പോര്&#x200d;ട്ടുണ്ട്. തങ്ങളുടെ വാക്‌സിന് പാര്&#x200d;ശ്വഫലങ്ങള്&#x200d; ഉണ്ടെന്ന് തുറന്നു സമ്മതിച്ചതോടെ കമ്പനി ഗണ്യമായ പിഴ ഒടുക്കേണ്ടി വരുമെന്നും തീര്&#x200d;ച്ചയായി. അസ്ട്രസെനെക്ക നിര്&#x200d;മിച്ച വാക്‌സിനുകള്&#x200d; ഇനി യുകെയില്&#x200d; ഉപയോഗിക്കില്ലെന്ന് ആരോഗ്യവൃത്തങ്ങള്&#x200d; കോടതിയെ അറിയിച്ചു.</p>
<p>അസ്ട്രസെനെക നിര്&#x200d;മിച്ച വാക്‌സിനുകള്&#x200d; ഗുരുതരമായ പാര്&#x200d;ശ്വഫലങ്ങള്&#x200d; ഉണ്ടാക്കുന്നുവെന്ന് കാട്ടി വിവിധ രാജ്യങ്ങളില്&#x200d; നിരവധിപ്പേര്&#x200d; പരാതിപ്പെടുകയും കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു. യുകെയിലാണ് കൂടുതല്&#x200d; പാര്&#x200d;ശ്വഫലങ്ങള്&#x200d; കണ്ടെത്തിയതും കമ്പനിക്കെതിരേ നിയമനടപടികള്&#x200d; സ്വീകരിച്ചതും. 2021 ഏപ്രില്&#x200d; 21ന് യുകെ സ്വദേശിയായ ജെയ്മി സ്‌കോട്ടിന് വാക്‌സിന്&#x200d; എടുത്തതിനു പിന്നാലെ മസ്തിഷ്‌കാഘാതം സംഭവിച്ചതോടെയാണ് നിയമനടപടികള്&#x200d; ആരംഭിച്ചത്. വാക്‌സിന്&#x200d; എടുത്ത ശേഷം തന്റെ രക്തം കട്ടപിടിക്കുന്നതായും രക്തത്തിലെ പ്ലേറ്റ്‌ലെറ്റുകളുടെ എണ്ണം ഗണ്യമായി കുറയുന്നതായും മെഡിക്കല്&#x200d; റിപ്പോര്&#x200d;ട്ടുകള്&#x200d; സഹിതമാണ് ജാമി സ്‌കോട്ട് നിയമനടപടി ആരംഭിച്ചത്. ഏറെ നാള്&#x200d; പിന്നിട്ട നിയമയുദ്ധത്തിനൊടുവിലാണ് ഇപ്പോള്&#x200d; നിര്&#x200d;മാതാക്കള്&#x200d; തങ്ങളുടെ പിഴവ് തുറന്നു സമ്മതിക്കുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/vaccines-that-have-been-tested-in-humans.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പാര്&#x200d;ക്കിന്&#x200d;സണ്&#x200d;സിനെ അറിയാം, അതിജീവിക്കാം</title>
		<link>https://www.chandrikadaily.com/parkinsons-is-knowable-and-survivable.html</link>
					<comments>https://www.chandrikadaily.com/parkinsons-is-knowable-and-survivable.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Thu, 11 Apr 2024 05:39:03 +0000</pubDate>
				<category><![CDATA[Health]]></category>
		<category><![CDATA[More]]></category>
		<category><![CDATA[sub story]]></category>
		<category><![CDATA[health]]></category>
		<category><![CDATA[human]]></category>
		<category><![CDATA[parkinsons]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=294998</guid>

					<description><![CDATA[ഇന്ന് ലോക പാര്&#x200d;ക്കിന്&#x200d;സണ്&#x200d;സ് ദിനമാണ്. ദൈനംദിന ജീവിതത്തെ ദുരിതപൂര്&#x200d;ണ്ണമാക്കുന്ന രോഗാവസ്ഥകളില്&#x200d; ഏറ്റവും പ്രധാനപ്പെട്ടത് ഏതാണെന്ന് ചോദിച്ചാല്&#x200d; പാര്&#x200d;ക്കിന്&#x200d;സണ്&#x200d;സ് എന്ന് ഉത്തരം പറയാന്&#x200d; പലപ്പോഴും രണ്ടാമതൊന്ന് ആലോചിക്കേണ്ടി വരാറില്ല. ഒരു കൊതുക് വന്നിരുന്ന് കടിച്ചാല്&#x200d; പോലും വേദന സഹിച്ചിരിക്കുകയല്ലാതെ മറ്റൊന്നും ചെയ്യാന്&#x200d; സാധിക്കാത്ത ദുസ്സഹമായ അവസ്ഥയെക്കുറിച്ചൊന്ന് ആലോചിച്ച് നോക്കൂ. സമീപകാലം വരെ വലിയ ചികിത്സയൊന്നും ഇല്ലാതിരുന്ന രോഗം കൂടിയായിരുന്നു പാര്&#x200d;ക്കിന്&#x200d;സണ്&#x200d;സ്. എന്നാല്&#x200d; ഡി ബി എസ് പോലുള്ള ചികിത്സാ രീതികളുടെ ആവിര്&#x200d;ഭാവത്തോടെ ഈ അവസ്ഥ പാടേ മാറിയിരിക്കുന്നു. എന്താണ് [&#8230;]]]></description>
										<content:encoded><![CDATA[<p>ഇന്ന് ലോക പാര്&#x200d;ക്കിന്&#x200d;സണ്&#x200d;സ് ദിനമാണ്. ദൈനംദിന ജീവിതത്തെ ദുരിതപൂര്&#x200d;ണ്ണമാക്കുന്ന രോഗാവസ്ഥകളില്&#x200d; ഏറ്റവും പ്രധാനപ്പെട്ടത് ഏതാണെന്ന് ചോദിച്ചാല്&#x200d; പാര്&#x200d;ക്കിന്&#x200d;സണ്&#x200d;സ് എന്ന് ഉത്തരം പറയാന്&#x200d; പലപ്പോഴും രണ്ടാമതൊന്ന് ആലോചിക്കേണ്ടി വരാറില്ല. ഒരു കൊതുക് വന്നിരുന്ന് കടിച്ചാല്&#x200d; പോലും വേദന സഹിച്ചിരിക്കുകയല്ലാതെ മറ്റൊന്നും ചെയ്യാന്&#x200d; സാധിക്കാത്ത ദുസ്സഹമായ അവസ്ഥയെക്കുറിച്ചൊന്ന് ആലോചിച്ച് നോക്കൂ. സമീപകാലം വരെ വലിയ ചികിത്സയൊന്നും ഇല്ലാതിരുന്ന രോഗം കൂടിയായിരുന്നു പാര്&#x200d;ക്കിന്&#x200d;സണ്&#x200d;സ്. എന്നാല്&#x200d; ഡി ബി എസ് പോലുള്ള ചികിത്സാ രീതികളുടെ ആവിര്&#x200d;ഭാവത്തോടെ ഈ അവസ്ഥ പാടേ മാറിയിരിക്കുന്നു.</p>
<p><strong>എന്താണ് പാര്&#x200d;ക്കിന്&#x200d;സണ്&#x200d;സ്</strong></p>
<p>ചില പ്രത്യേക കാരണങ്ങള്&#x200d; കൊണ്ട് മസ്തിഷ്‌കത്തിന്റെ ചില ഭാഗങ്ങളിലെ നാഡികള്&#x200d;ക്ക് ക്ഷയം സംഭവിക്കുന്നത് കൊണ്ടാണ് പാര്&#x200d;ക്കിന്&#x200d;സണ്&#x200d;സ് രോഗമുണ്ടാകുന്നത്. നൈഗ്രോ സ്ട്രയേറ്റല്&#x200d; പാത്ത്വേ എന മസ്തിഷ്‌ക നാഡീ പാതയിലെ കോശ സന്ധികളില്&#x200d; ഡോപ്പമിന്&#x200d; എന്ന ന്യൂറോ ട്രാന്&#x200d;സ്മിറ്ററിന്റെ സാന്നിദ്ധ്യം ഇല്ലാതാവുകയോ കുറയുകയോ ചെയ്യുന്നത് മൂലമാണ് പ്രധാനമായും പാര്&#x200d;ക്കിന്&#x200d;സണ്&#x200d;സ് ഉണ്ടാകുന്നത്. കൃത്യമായി ഏതെങ്കിലും ഒരു കാരണം മാത്രമായി ചൂണ്ടിക്കാണിക്കുവാന്&#x200d; ശാസ്ത്രലോകത്തിന് ഇന്നും സാധിച്ചിട്ടില്ല എന്നതും പാര്&#x200d;ക്കിന്&#x200d;സണ്&#x200d;സിനെ സംബന്ധിച്ചുള്ള വസ്തുതയാണ്. 35 വയസ്സ് മുതല്&#x200d; മുകളിലേക്ക് പ്രായമുള്ളവരില്&#x200d; ഈ രോഗാവസ്ഥ കാണപ്പെടാറുണ്ടെങ്കിലും പ്രധാനമായും രോഗനിര്&#x200d;ണ്ണയം നടക്കാറുള്ളത് 50കളിലാണ്. അപൂര്&#x200d;വ്വമായി കുഞ്ഞുങ്ങളിലും (ജുവൈനല്&#x200d; പാര്&#x200d;ക്കിന്&#x200d;സണ്&#x200d;സ്) കാണപ്പെടാറുണ്ട്.</p>
<p>വിറയല്&#x200d; തന്നെയാണ് പാര്&#x200d;ക്കിന്&#x200d;സണ്&#x200d;സിന്റെ പ്രധാന ബുദ്ധിമുട്ടും ലക്ഷണവുമായി അനുഭവപ്പെടുന്നത്. എന്നാല്&#x200d; ഇതോടൊപ്പം തന്നെ ഉറക്കം നഷ്ടപ്പെടുക, വിഷാദരോഗത്തിനടിമപ്പെടുക, അമിതമായ ഉത്കണ്ഠ കാണപ്പെടുക, ആഹാരം ഇറക്കാന്&#x200d; ബുദ്ധിമുട്ടനുഭവപ്പെടുക, പേശികളുടെ അയവ് നഷ്ടപ്പെടുകയും തന്മൂലം ശരീരഭാഗങ്ങള്&#x200d; ദൃഢമായി മാറുകയും ചെയ്യുക, ചലനശേഷി കുറയുക തുടങ്ങിയ പ്രശ്‌നങ്ങളും കാണപ്പെടാറുണ്ട്.</p>
<p><strong>ചികിത്സ</strong></p>
<p>ഡോപ്പമിന്റെ അഭാവമാണ് രോഗകാരണമെന്നതിനാല്&#x200d; മരുന്നുകള്&#x200d; ഉപയോഗിച്ചുള്ള ചികിത്സയുടെ പ്രധാന ലക്ഷ്യം ഡോപ്പമിനെ ശരിയായ നിലയില്&#x200d; എത്തിക്കുക എന്നതാണ്. ഡോപ്പമിന്&#x200d; നശിപ്പിക്കപ്പെടാതിരിക്കാനുള്ള മരുന്നുകളും ഡോപ്പമിന്&#x200d; ഉത്തേജിപ്പിക്കാനുള്ള മരുന്നുകളും നല്&#x200d;കാറുണ്ട്. മസ്തിഷ്‌കത്തെ ഉത്തേജിപ്പാനുള്ള ചികിത്സയായ ഡീപ് ബ്രെയിന്&#x200d; സ്റ്റിമുലേഷന്&#x200d; എന്ന രീതി കൂടുതല്&#x200d; ഫലപ്രദമാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. തലച്ചോറിനകത്ത് ശസ്ത്രക്രിയ വഴി ഇലക്ട്രോഡുകള്&#x200d; സ്ഥാപിച്ച് രോഗബാധിതമായ മേഖലയെ ഉത്തേജിപ്പിക്കുകയാണ് ഡി ബി എസിലൂടെ</p>
<p>ചെയ്യുന്നത്.<br />
ഏറ്റവും പ്രധാനം ബന്ധുക്കളുടേയും കൂട്ടിരിപ്പുകാരുടേയും ക്ഷമയും സ്‌നേഹത്തോടെയുള്ള മനോഭാവവുമാണ്. ദൈനംദിന ജീവിതത്തെ പാടെ ദുരിതത്തിലാക്കുന്ന രോഗാവസ്ഥ എന്ന നിലയില്&#x200d; രോഗിയുടെ മനോനിലയില്&#x200d; വളരെ പെട്ടെന്ന് തന്നെ വലിയ മാറ്റങ്ങളുണ്ടാകുവാന്&#x200d; സാധ്യതയുണ്ട്. ഇത്തരം സാഹചര്യങ്ങളില്&#x200d; നിരാശ, മാനസിക സംഘര്&#x200d;ഷം തുടങ്ങിയവ രോഗി അഭിമുഖീകരിക്കേണ്ടി വരും. സ്വാഭാവികമായും ബന്ധുക്കളുടെ സ്‌നേഹത്തോടെയും അനുകമ്പയോടെയുമുള്ള പരിചരണം രോഗിയുടെ തുടര്&#x200d;ജീവിതത്തെ വലിയ രീതിയില്&#x200d; സ്വാധീനിക്കും എന്ന് ഓര്&#x200d;മ്മിക്കുക.</p>
<p>തയാറാക്കിയത്<br />
Dr. Jim Mathew<br />
കൺസൽട്ടൻ്റ് ന്യൂറോ സർജൻ<br />
ആസ്‌റ്റർ മിംസ് ഹോസ്പിറ്റൽ &#8211; കോഴിക്കോട്</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/parkinsons-is-knowable-and-survivable.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പാറുക്കുട്ടിയമ്മ വീണ്ടും പാണക്കാട് എത്തി; ഇത്തവണ പരാതികളില്ല</title>
		<link>https://www.chandrikadaily.com/11parukutiamma-again-came-to-panakkad-no-complaints-this-time.html</link>
					<comments>https://www.chandrikadaily.com/11parukutiamma-again-came-to-panakkad-no-complaints-this-time.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Tue, 24 Oct 2023 15:26:03 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[sub story]]></category>
		<category><![CDATA[panakkad]]></category>
		<category><![CDATA[parukkuttiyamma]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=280665</guid>

					<description><![CDATA[ഷഹബാസ് വെള്ളില  മലപ്പുറം: പാണക്കാട് കുടുംബവുമായിട്ട് പതിറ്റാണ്ടുകളായിട്ടുള്ള ബന്ധമാണ് തൂതയിലെ പാറുകുട്ടി അമ്മക്ക്. മുഹമ്മദലി ശിഹാബ് തങ്ങള്&#x200d; ഉള്ളകാലത്ത് തുടങ്ങിയതാണ് പാറുകുട്ടിയമ്മയുടെ തൂത ടു പാണക്കാട് സര്&#x200d;വീസ്. സ്വന്തം ആവശ്യങ്ങള്&#x200d;ക്കപ്പുറം മറ്റുള്ളവരുടെ പ്രയാസങ്ങള്&#x200d;ക്കും പ്രശ്‌നങ്ങള്&#x200d;ക്കും പരിഗഹാരം തേടിയാണ് പാറുകുട്ടിയമ്മ എന്നും പാണക്കാട് എത്തിയിട്ടുള്ളത്. പഞ്ചായത്ത് മെമ്പര്&#x200d; തൊട്ട് എംപിമാരെ വരെ പാണക്കാട് നിന്നും വിളിപ്പിക്കും. പാറുകുട്ടി അമ്മയുടെ പരാതികളില്&#x200d; വേഗത്തിലാണ് പാണക്കാട് നിന്നും നടപടിയുണ്ടായിട്ടുള്ളത്. വയസ്സ് എണ്&#x200d;പതിനോടടുത്തിട്ടുണ്ട്. പഴയ പോലെ ബസ്സ് കയറി പാണക്കാട് വരാനുള്ള ആരോഗ്യസ്ഥിതിയില്ല. [&#8230;]]]></description>
										<content:encoded><![CDATA[<p><strong>ഷഹബാസ് വെള്ളില </strong></p>
<p>മലപ്പുറം: പാണക്കാട് കുടുംബവുമായിട്ട് പതിറ്റാണ്ടുകളായിട്ടുള്ള ബന്ധമാണ് തൂതയിലെ പാറുകുട്ടി അമ്മക്ക്. മുഹമ്മദലി ശിഹാബ് തങ്ങള്&#x200d; ഉള്ളകാലത്ത് തുടങ്ങിയതാണ് പാറുകുട്ടിയമ്മയുടെ തൂത ടു പാണക്കാട് സര്&#x200d;വീസ്. സ്വന്തം ആവശ്യങ്ങള്&#x200d;ക്കപ്പുറം മറ്റുള്ളവരുടെ പ്രയാസങ്ങള്&#x200d;ക്കും പ്രശ്‌നങ്ങള്&#x200d;ക്കും പരിഗഹാരം തേടിയാണ് പാറുകുട്ടിയമ്മ എന്നും പാണക്കാട് എത്തിയിട്ടുള്ളത്. പഞ്ചായത്ത് മെമ്പര്&#x200d; തൊട്ട് എംപിമാരെ വരെ പാണക്കാട് നിന്നും വിളിപ്പിക്കും. പാറുകുട്ടി അമ്മയുടെ പരാതികളില്&#x200d; വേഗത്തിലാണ് പാണക്കാട് നിന്നും നടപടിയുണ്ടായിട്ടുള്ളത്. വയസ്സ് എണ്&#x200d;പതിനോടടുത്തിട്ടുണ്ട്.</p>
<p>പഴയ പോലെ ബസ്സ് കയറി പാണക്കാട് വരാനുള്ള ആരോഗ്യസ്ഥിതിയില്ല. കുറച്ചായി പാണക്കാട് വന്നിട്ട്. പാണക്കാട് എത്താന്&#x200d; കഴിയാത്ത വിഷമം പാറുകുട്ടിയമ്മ ഇടക്കിടക്ക് പലരോടും പറയാറും ഉണ്ടായിരുന്നു. ഇടവേളകളില്&#x200d; പാണക്കാടെത്തുന്ന പാറുകുട്ടിയമ്മയെ കാണാതായതോടെ സാദിഖലി തങ്ങളും അന്വേഷിച്ചു. ഇങ്ങനെയാണ് ആലിപ്പറമ്പ് പഞ്ചായത്ത് പ്രസിഡന്റ് അഫ്‌സല്&#x200d; അലി കെ.ടിയുടെ നേതൃത്വത്തില്&#x200d; പാറുകുട്ടിയമ്മ പാണക്കാട്ടേക്ക് വീണ്ടും എത്തുന്നത്. ഇന്നലെ ഉച്ചക്കാണ് പാറുകുട്ടിയമ്മ പാണക്കാടെത്തിയത്. ഏറെ കാലത്തിന് ശേഷം പാറുകുട്ടിയമ്മയെ കണ്ടതോടെ തങ്ങള്&#x200d;ക്കും വലിയ സന്തോഷം. തങ്ങളെ കണ്ടതും പാറുകുട്ടിയമ്മയുടെ കണ്ണുകള്&#x200d; നിറഞ്ഞൊഴുകി. ചെറുപ്പം മുതലേ കണ്ടു തുടങ്ങിയതാണെന്നും ഇവിടെ വന്നാല്&#x200d; എല്ലാത്തിനും പരിഹാരം കണ്ടേ മടങ്ങാറൊളളുവെന്നും പാറുകുട്ടിയമ്മ പറഞ്ഞു.</p>
<p>വലിയ സാമൂഹ്യ പ്രവര്&#x200d;ത്തകയാണ് പാറകുട്ടിയമ്മയെന്നും മറ്റുള്ളവരുടെ വിവിധ ആവശ്യങ്ങള്&#x200d;ക്ക് പരിഹാരം തേടിയാണ് അവര്&#x200d; പാണക്കാട് വരാറുള്ളതെന്നും തങ്ങള്&#x200d; പറഞ്ഞു. ഒരുപാട് കാലം കാണാതെയായപ്പോള്&#x200d; പലരോടും അന്വേഷിച്ചു. കാണാന്&#x200d; കഴിഞ്ഞതില്&#x200d; വലിയ സന്തോഷം തങ്ങള്&#x200d; കൂട്ടിച്ചേര്&#x200d;ത്തു. ഏറെ നേരം ഇരുവരും സംസാരിച്ചിരുന്നു. പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ ഖബറിടത്തില്&#x200d; പ്രാര്&#x200d;ത്ഥന നടത്തിയാണ് പാറുകുട്ടിയമ്മ മടങ്ങിയത്. ആലിപ്പറമ്പ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീജ ടീച്ചര്&#x200d;, അംഗം സി.എച്ച് ഹമീദ്, അബ്ബാസ് തുളിയത്ത്, ഹസീന കെ.പി എന്നിവരോടൊപ്പമാണ് ഇവര്&#x200d; പാണക്കാടെത്തിയത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/11parukutiamma-again-came-to-panakkad-no-complaints-this-time.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കാറിന് തീപിടിച്ച് യുവാവിന്റെ മരണം; വാഹനത്തിനുള്ളില്&#x200d; നിന്ന് ലൈറ്റര്&#x200d;, ഇന്&#x200d;ഹേലര്&#x200d; എന്നിവയുടെ ഭാഗങ്ങള്&#x200d; ലഭിച്ചു</title>
		<link>https://www.chandrikadaily.com/a-young-man-died-in-a-car-fire-lighter-and-inhaler-parts-were-recovered-from-inside-the-vehicle.html</link>
					<comments>https://www.chandrikadaily.com/a-young-man-died-in-a-car-fire-lighter-and-inhaler-parts-were-recovered-from-inside-the-vehicle.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Tue, 08 Aug 2023 07:09:24 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[police]]></category>
		<category><![CDATA[sub story]]></category>
		<category><![CDATA[ALAPPUZHA]]></category>
		<category><![CDATA[car fire]]></category>
		<category><![CDATA[died]]></category>
		<category><![CDATA[Lighter and inhaler parts]]></category>
		<category><![CDATA[young man]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=268769</guid>

					<description><![CDATA[കാറിനു സാങ്കേതിക തകരാര്&#x200d; ഇല്ലായിരുന്നു എന്നാണ് മോട്ടര്&#x200d; വാഹന വകുപ്പിന്റെ പരിശോധന റിപ്പോര്&#x200d;ട്ട്.]]></description>
										<content:encoded><![CDATA[<p>മാവേലിക്കര കണ്ടിയൂര്&#x200d; അമ്പലമുക്കില്&#x200d; അര്&#x200d;ധരാത്രി കാറിന് തീപിടിച്ചു യുവാവ് വെന്തു മരിച്ച സംഭവത്തില്&#x200d; അപകടകാരണം കണ്ടെത്താനായില്ല. ശാസ്ത്രീയ പരിശോധനകള്&#x200d; തുടരുകയാണ്. മാവേലിക്കര ഗവ.ഗേള്&#x200d;സ് സ്‌കൂളിന് സമീപം കമ്പ്യൂട്ടര്&#x200d; സ്ഥാപനം നടത്തുന്ന ചെന്നിത്തല കാരാഴ്മ പിണറ്റുംകാട്ടില്&#x200d; കൃഷ്ണ പ്രകാശാണ് (കണ്ണന്&#x200d; -35) മരിച്ചത്. വാടകയ്ക്ക് താമസിക്കുന്ന കണ്ടിയൂര്&#x200d; അമ്പലമുക്ക് ജ്യോതി എന്ന വീടിന്റെ ഗേറ്റിനു സമീപം ഇന്നലെ അര്&#x200d;ധരാത്രി 12.15 നാണ് കാറിന് തീപിടിച്ചത്.</p>
<p>കാറിനു സാങ്കേതിക തകരാര്&#x200d; ഇല്ലായിരുന്നു എന്നാണ് മോട്ടര്&#x200d; വാഹന വകുപ്പിന്റെ പരിശോധന റിപ്പോര്&#x200d;ട്ട്. അപകട കാരണം കണ്ടെത്താന്&#x200d; ഫോറന്&#x200d;സിക് പരിശോധനാ ഫലത്തിനായി കാത്തിരിക്കുകയാണ് പൊലീസ്. വാഹനത്തിനുള്ളില്&#x200d; നിന്ന് ലൈറ്റര്&#x200d;, ഇന്&#x200d;ഹേലര്&#x200d; എന്നിവയുടെ ഭാഗങ്ങള്&#x200d; ലഭിച്ചതായി പൊലീസ് പറഞ്ഞു.</p>
<p>പന്തളത്ത് കമ്പ്യൂട്ടര്&#x200d; സര്&#x200d;വീസിനു ശേഷം കൃഷ്ണ പ്രകാശ് തിരികെ വീട്ടിലേക്ക് കടക്കുമ്പോഴാണ് തീപിടിത്തമുണ്ടായത്. അവിവാഹിതനായ കൃഷ്ണപ്രകാശും ജ്യേഷ്ഠന്&#x200d; ശിവപ്രകാശും മാത്രമാണ് വീട്ടില്&#x200d; താമസിക്കുന്നത്. ശബ്ദം കേട്ടു ശിവപ്രകാശ് ഓടിയെത്തിയപ്പോഴേക്കും തീ ആളിപ്പടര്&#x200d;ന്നു. കാറില്&#x200d; നിന്ന് പുറത്തിറങ്ങാന്&#x200d; കൃഷ്ണപ്രകാശ് ശ്രമിക്കുന്നത് കണ്ടതായി ശിവപ്രകാശ് പൊലീസിനോട് പറഞ്ഞു.</p>
<p>സമീപവാസികള്&#x200d; ഓടിയെത്തിയപ്പോഴേക്കും കാര്&#x200d; പൂര്&#x200d;ണമായും തീയില്&#x200d; അമര്&#x200d;ന്നു. അഗ്‌നിരക്ഷാസേനയും പൊലീസും സ്ഥലത്തെത്തി ഏറെ പരിശ്രമിച്ചാണ് തീയണച്ചത്. പരേതനായ കെതങ്കപ്പന്&#x200d;പിള്ളയുടെയും രതിയമ്മയുടെയും മകനാണ് കൃഷ്ണ പ്രകാശ്. സഹോദരി: കാര്&#x200d;ത്തിക. സംസ്‌കാരം ഇന്ന്.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/a-young-man-died-in-a-car-fire-lighter-and-inhaler-parts-were-recovered-from-inside-the-vehicle.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഷിഹാബ് ചോറ്റൂരിന്റെ കൂടെ നടന്നു കൊണ്ടിരിക്കെ കൂരാട് സ്വദേശി വാഹനം ഇടിച്ചു മരിച്ചു</title>
		<link>https://www.chandrikadaily.com/while-walking-with-shihab-chotoor-a-native-of-coorad-was-hit-by-a-vehicle-and-died.html</link>
					<comments>https://www.chandrikadaily.com/while-walking-with-shihab-chotoor-a-native-of-coorad-was-hit-by-a-vehicle-and-died.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Wed, 26 Apr 2023 10:21:50 +0000</pubDate>
				<category><![CDATA[FOREIGN]]></category>
		<category><![CDATA[gulf]]></category>
		<category><![CDATA[Indepth]]></category>
		<category><![CDATA[india]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[main stories]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[sub story]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[accident]]></category>
		<category><![CDATA[death]]></category>
		<category><![CDATA[friend]]></category>
		<category><![CDATA[saudi]]></category>
		<category><![CDATA[shihab chottur]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=250160</guid>

					<description><![CDATA[ഹജ്ജ് നിര്&#x200d;വഹിക്കാനായി കാല്&#x200d;നട യാത്രയായി വരുന്ന ഷിഹാബ് ചോറ്റൂരിന്റെ കൂടെ അല്&#x200d; റാസില്&#x200d; നിന്നും നടക്കാന്&#x200d; ഒപ്പം കൂടിയ വണ്ടൂര്&#x200d; കൂരാട് സ്വദേശി അബ്ദുല്&#x200d; അസീസ് (47) പുറകില്&#x200d; നിന്ന് വന്ന വാഹനം ഇടിച്ചു മരണപ്പെട്ടു. അല്&#x200d; റാസ്സില്&#x200d; നിന്ന് 20 കാലോമീറ്റര്&#x200d; അകലെ റിയാദ് ബബറ വെച്ചാണ് അപകടം സംഭവിച്ചത്. മക്കള്&#x200d;: താജുദ്ദീന്&#x200d;, മാജിദ്, ശംസിയ. ഭാര്യ: ഹഫ്‌സത്ത്. ഉനൈസ കെ.എം.സി.സി സെന്&#x200d;ട്രല്&#x200d; കമ്മിറ്റിയുടെയും അല്&#x200d; റാസ്സ് ഏരിയ കെ.എം.സി.സിയുടെയും നേതൃത്വത്തില്&#x200d; നിയമനടപടികള്&#x200d; പൂര്&#x200d;ത്തിയാക്കുന്നതിന് ആവശ്യമായ [&#8230;]]]></description>
										<content:encoded><![CDATA[<p>ഹജ്ജ് നിര്&#x200d;വഹിക്കാനായി കാല്&#x200d;നട യാത്രയായി വരുന്ന ഷിഹാബ് ചോറ്റൂരിന്റെ കൂടെ അല്&#x200d; റാസില്&#x200d; നിന്നും നടക്കാന്&#x200d; ഒപ്പം കൂടിയ വണ്ടൂര്&#x200d; കൂരാട് സ്വദേശി അബ്ദുല്&#x200d; അസീസ് (47) പുറകില്&#x200d; നിന്ന് വന്ന വാഹനം ഇടിച്ചു മരണപ്പെട്ടു. അല്&#x200d; റാസ്സില്&#x200d; നിന്ന് 20 കാലോമീറ്റര്&#x200d; അകലെ റിയാദ് ബബറ വെച്ചാണ് അപകടം സംഭവിച്ചത്. മക്കള്&#x200d;: താജുദ്ദീന്&#x200d;, മാജിദ്, ശംസിയ. ഭാര്യ: ഹഫ്‌സത്ത്. ഉനൈസ കെ.എം.സി.സി സെന്&#x200d;ട്രല്&#x200d; കമ്മിറ്റിയുടെയും അല്&#x200d; റാസ്സ് ഏരിയ കെ.എം.സി.സിയുടെയും നേതൃത്വത്തില്&#x200d; നിയമനടപടികള്&#x200d; പൂര്&#x200d;ത്തിയാക്കുന്നതിന് ആവശ്യമായ പ്രവര്&#x200d;ത്തനങ്ങള്&#x200d; നടന്നു കൊണ്ടിരിക്കുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/while-walking-with-shihab-chotoor-a-native-of-coorad-was-hit-by-a-vehicle-and-died.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
