<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>Agriculture &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/category/more/agriculture/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Thu, 09 May 2024 14:55:15 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>Agriculture &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>കരിഞ്ഞുണങ്ങി കൃഷിയിടങ്ങൾ; 1,000 ത്തോളം കർഷകർ കടക്കെണിയിൽ</title>
		<link>https://www.chandrikadaily.com/scorched-farmlands-about-1000-farmers-in-debt.html</link>
					<comments>https://www.chandrikadaily.com/scorched-farmlands-about-1000-farmers-in-debt.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Thu, 09 May 2024 14:55:15 +0000</pubDate>
				<category><![CDATA[Agriculture]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[farmers]]></category>
		<category><![CDATA[farmlands]]></category>
		<category><![CDATA[malappuram]]></category>
		<category><![CDATA[scorched]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=297236</guid>

					<description><![CDATA[ഫെബ്രുവരി, മാർച്ച്, ഏപ്രിൽ മാസങ്ങളിലായി ജില്ലയിൽ രണ്ടര കോടിയോളം രൂപയുടെ നാശനഷ്ടമാണ് പ്രാഥമികമായി രേഖപ്പെടുത്തിയത്.]]></description>
										<content:encoded><![CDATA[<p>കടുത്ത വേനലിൽ ജില്ലയിൽ വ്യാപക കൃഷിനാശം. ഇതിനകം ആയിരത്തോളം കർഷകരുടെ അപേക്ഷകൾ കൃഷിഭവനുകളിൽ ലഭിച്ചിട്ടുണ്ട്. അതത് കൃഷി ഓഫീസർമാരുടെ പരിശോധനയ്ക്ക് പുറമെ വ്യാപകമായ തോതിൽ കൃഷി നശിച്ച ഇടങ്ങളിൽ ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫീസറുടെ നേതൃത്വത്തിൽ വിദഗ്ദ്ധസംഘം പരിശോധന നടത്തുന്നുണ്ട്. കഴിഞ്ഞ ദിവസം പെരുമ്പടപ്പ് ബ്ലോക്കിലായിരുന്നു സന്ദർശനം. രണ്ട് ദിവസത്തിനകം റിപ്പോർട്ട് സർക്കാരിലേക്ക് സമർപ്പിക്കും.</p>
<p>ഫെബ്രുവരി, മാർച്ച്, ഏപ്രിൽ മാസങ്ങളിലായി ജില്ലയിൽ രണ്ടര കോടിയോളം രൂപയുടെ നാശനഷ്ടമാണ് പ്രാഥമികമായി രേഖപ്പെടുത്തിയത്. ഏപ്രിലിലെ കണക്കെടുപ്പ് പൂർത്തിയായിട്ടില്ല.വേനൽ മഴ ഇനിയും വൈകിയാൽ കാർഷിക നഷ്ടം പെരുകുമെന്ന ആശങ്ക ശക്തമാണ്. സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളിൽ നിന്നടക്കം വായ്പയെടുത്ത് കൃഷിയിറക്കിയവർ ഇനി എങ്ങനെ തിരിച്ചടയ്ക്കുമെന്ന ആശങ്കയിലാണ്. വിള ഇൻഷ്വറൻസിലും സർക്കാരിന്റെ സാമ്പത്തിക സഹായത്തിലും പ്രതീക്ഷയർപ്പിക്കുകയാണ് കർഷകർ.</p>
<p>ജില്ലയിൽ വാഴക്കൃഷിയ്ക്കാണ് ഏറ്റവും കൂടുതൽ നാശനഷ്ടം സംഭവിച്ചത്. 2.40 കോടി രൂപയുടെ നഷ്ടം. മറ്റ് കൃഷികൾക്കെല്ലാമായി പത്ത് ലക്ഷത്തോളം രൂപയാണ് നഷ്ടം. കൃഷിവകുപ്പിന്റെ പ്രാഥമിക കണക്ക് പ്രകാരം കുലച്ച വാഴകൾ മാത്രം 80,000 എണ്ണം നശിച്ചിട്ടുണ്ട്. ഇതിന്റെ തോത് ഇനിയും ഉയർന്നേക്കുമെന്നാണ് അധികൃതരുടെ കണക്ക്. 20,000 വാഴകളുമായി കൊണ്ടോട്ടി ബ്ലോക്കിലാണ് ഏറ്റവും കൂടുതൽ നാശനഷ്ടം. ജില്ലയിൽ ഏറ്റവും കൂടുതൽ വാഴക്കൃഷിയുള്ളത് വാഴക്കാട് മേഖലയിലാണ്. വാഴക്കൃഷിക്ക് ഏറെ പ്രശസ്തി നേടിയ ഇവിടം സ്ഥിരമായ നാശനഷ്ടം മൂലം കർഷകർ മറ്റ് വിളകളിലേക്ക് തിരിഞ്ഞിട്ടുണ്ട്.</p>
<p>കാളികാവ്, മഞ്ചേരി ബ്ലോക്കുകളിൽ 15,000 വീതം വാഴകളും വണ്ടൂർ ബ്ലോക്കിൽ 5,000ത്തോളം കുലച്ച വാഴകളുമാണ് ഒടിഞ്ഞുതൂങ്ങി കർഷകർക്ക് വലിയ നഷ്ടമുണ്ടാക്കിയത്. കടുത്ത വേനലിൽ കൃഷി ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന കുളങ്ങൾ ഉൾപ്പെടെയുള്ള ജലസ്രോതസ്സുകൾ വറ്റിയതാണ് വാഴക്കർഷകർക്ക് തിരിച്ചടിയായത്. വെള്ളം ലഭിക്കാതെ വന്നതോടെ വാഴകൾ കൂമ്പൊടിഞ്ഞ് വീഴുകയാണ്.</p>
<p>കടുത്ത ചൂടിൽ നെൽപ്പാടങ്ങൾ വിണ്ടുകീറിയതോടെ കതിരിട്ട നെല്ലുകൾ അടക്കം കരിഞ്ഞുണങ്ങി. തിരൂരങ്ങാടി, പെരുമ്പടപ്പ്, തവനൂർ മേഖലകളിലാണ് നെൽ കൃഷിക്ക് കാര്യമായ നഷ്ടം സംഭവിച്ചത്. ഇവിടങ്ങളിൽ 40 ഏക്കറിലായി 5.67 ലക്ഷത്തോളം രൂപയുടെ നഷ്ടമാണ് പ്രാഥമികമായി കണക്കാക്കുന്നത്. കൃഷിവകുപ്പ് അധികൃതരുടെ കണക്കെടുപ്പ് പൂർത്തിയാവുന്നതോടെ നഷ്ടത്തിന്റെ തോത് ഉയരും.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/scorched-farmlands-about-1000-farmers-in-debt.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഹരിതാഭം, മനോഹരം ഈ &#8216;തണല്&#x200d;&#8217; മുറ്റം</title>
		<link>https://www.chandrikadaily.com/this-shaded-yard-is-green-and-beautiful.html</link>
					<comments>https://www.chandrikadaily.com/this-shaded-yard-is-green-and-beautiful.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Tue, 05 Mar 2024 06:33:39 +0000</pubDate>
				<category><![CDATA[Agriculture]]></category>
		<category><![CDATA[Health]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[Life]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Social]]></category>
		<category><![CDATA['shaded']]></category>
		<category><![CDATA[beautiful]]></category>
		<category><![CDATA[family]]></category>
		<category><![CDATA[kannur]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=292155</guid>

					<description><![CDATA[ഫൈസല്&#x200d; മാടായി കണ്ണൂര്&#x200d;: അടുക്കും ചിട്ടയുടെ അടയാളമാണ് &#8216;തണല്&#x200d;&#8217; വീടെന്ന ഈ ഗൃഹാങ്കണം. പുറത്തെ പച്ചപ്പ് അകത്തളങ്ങളിലും ഊഷ്മളത തീര്&#x200d;ക്കുന്നുണ്ട്. തികച്ചും ആരോഗ്യപരമായ അന്തരീക്ഷം. പാരിസ്ഥിതിക സൗഹാര്&#x200d;ദത്തിലേക്ക് നയിക്കുന്നതാണ് നസീമയെന്ന വീട്ടമ്മയുടെ അധ്വാനം. തൈകളും ചെടികളും വെറുതെ നട്ടുപിടിപ്പിക്കുകയല്ല ഇവര്&#x200d;. കൃത്യമായ പരിചരിക്കും. വെട്ടിത്തെളിച്ച് മനോഹരമാക്കും മുറതെറ്റാതെ. ആദ്യ കാഴ്ചയില്&#x200d; തന്നെ അനുഭവിച്ചറിയാനാകും നസീമയുടെ അധ്വാന മികവ്. പ്രവാസജീവിതം അവസാനിപ്പിച്ച ഭര്&#x200d;ത്താവ് അബ്ദുല്&#x200d; സലാമിന്റെ കൂട്ടുമായതോടെ ഈ വീട്ടമ്മയുടെ പ്രയത്‌നത്തിന് തിളക്കമേറെയാണ്. അലങ്കാര ചെടികള്&#x200d; മുതല്&#x200d; ഫല [&#8230;]]]></description>
										<content:encoded><![CDATA[<p><strong>ഫൈസല്&#x200d; മാടായി</strong></p>
<p>കണ്ണൂര്&#x200d;: അടുക്കും ചിട്ടയുടെ അടയാളമാണ് &#8216;തണല്&#x200d;&#8217; വീടെന്ന ഈ ഗൃഹാങ്കണം. പുറത്തെ പച്ചപ്പ് അകത്തളങ്ങളിലും ഊഷ്മളത തീര്&#x200d;ക്കുന്നുണ്ട്. തികച്ചും ആരോഗ്യപരമായ അന്തരീക്ഷം. പാരിസ്ഥിതിക സൗഹാര്&#x200d;ദത്തിലേക്ക് നയിക്കുന്നതാണ് നസീമയെന്ന വീട്ടമ്മയുടെ അധ്വാനം.</p>
<p>തൈകളും ചെടികളും വെറുതെ നട്ടുപിടിപ്പിക്കുകയല്ല ഇവര്&#x200d;. കൃത്യമായ പരിചരിക്കും. വെട്ടിത്തെളിച്ച് മനോഹരമാക്കും മുറതെറ്റാതെ. ആദ്യ കാഴ്ചയില്&#x200d; തന്നെ അനുഭവിച്ചറിയാനാകും നസീമയുടെ അധ്വാന മികവ്. പ്രവാസജീവിതം അവസാനിപ്പിച്ച ഭര്&#x200d;ത്താവ് അബ്ദുല്&#x200d; സലാമിന്റെ കൂട്ടുമായതോടെ ഈ വീട്ടമ്മയുടെ പ്രയത്‌നത്തിന് തിളക്കമേറെയാണ്. അലങ്കാര ചെടികള്&#x200d; മുതല്&#x200d; ഫല വൃക്ഷങ്ങളും ഔഷധ സസ്യങ്ങള്&#x200d; വരെയുണ്ട് വിശാലമായ വീട്ടുമുറ്റത്ത്.</p>
<p>വീടിന്റെ ചുറ്റുവട്ടവും ഹരിതാഭമാക്കും മനോഹാരിതയ്ക്ക് സൗന്ദര്യമേകുന്നതാണ് വിവിധ വര്&#x200d;ണ പൂക്കളും. മനം കുളിര്&#x200d;പ്പിക്കും മാട്ടൂല്&#x200d; റോഡില്&#x200d; മാടായി സിഐസി ശ്മശാനത്തിന് സമീപത്തെ പി.കെ നസീമയുടെ വീട്ടങ്കണ കാഴ്ച. വര്&#x200d;ഷങ്ങളോളം ഭര്&#x200d;ത്താവിനൊപ്പം പ്രവാസ ലോകത്തായിരുന്ന നസീമ നേരമ്പോക്കിനാണ് ചെടികള്&#x200d; വെച്ചുപിടിപ്പിച്ച് തുടങ്ങിയത്. മുളക് ഉള്&#x200d;പ്പെടെ ചെറിയ തൈകള്&#x200d; നട്ട് ഫലം കണ്ട് തുടങ്ങിയതോടെ അതൊരു ലഹരിയായി. തൊട്ടുപിന്നാലെ പലതരം കായ്കനികളുടെ തൈകളും വ്യത്യസ്ത ചെടികളും തേടിപ്പിടിച്ച് നട്ടുവളര്&#x200d;ത്തി വീട്ടുമുറ്റം ഉദ്യാനമാക്കി മാറ്റാനായി ശ്രമം.</p>
<p>ഇന്ന് വിദേശയിനങ്ങള്&#x200d; ഉള്&#x200d;പ്പെടെ ചെടികളും ഫലൃവൃക്ഷങ്ങളും ഉള്&#x200d;പ്പെടെ നൂറുകണക്കിന് തൈകളുണ്ട് ഈ വീട്ടുമുറ്റത്ത്. ഓര്&#x200d;ക്കിഡ് ഇനങ്ങളായ ആന്തൂറിയം വിറ്റാറിഫോലിയം, ഫിലോഡെന്&#x200d;ഡ്രോണ്&#x200d; വിഭാഗത്തിലെ പിങ്ക് പ്രിന്&#x200d;സസ്, ഫ്‌ലോറിഡ ബ്യൂട്ടി, സ്‌ട്രോബറി ഷേക്ക്, ഗ്ലോറിസം, സില്&#x200d;വര്&#x200d; സ്വോര്&#x200d;ഡ്, ബര്&#x200d;ള് മര്&#x200d;ക്‌സ് തുടങ്ങി റഫിഡൊപ്പൊറ ടെട്രാസ്‌പെര്&#x200d;മ, അലോകാസിയ അല്&#x200d;ബോ, ആന്തൂറിയം ക്രിസ്റ്റാലിനം, അഡന്&#x200d;സോണില്&#x200d;, അലോകാസിയ ഡ്രാഗണ്&#x200d; സ്‌കൈല്&#x200d;, കെര്&#x200d;സെസ്റ്റിസ് മിറാബിളിസ്, ഫിലോഡെന്&#x200d;ട്രോണ്&#x200d; പരെയ്‌സോ വെര്&#x200d;ഡ് എന്നിവയുടെ ശേഖരമേറെയുണ്ട് ഈ വീട്ടുമുറ്റത്തെ തോട്ടത്തില്&#x200d;.</p>
<p>എട്ടിനം ചീരകളും വിയറ്റ്‌നാം ഉള്&#x200d;പ്പെടെ മൂന്നിനം ചക്കകളും മാങ്കോസ്റ്റിന്&#x200d;, മിറാക്ള്&#x200d; ഫ്രൂട്ട്, റംബൂട്ടാന്&#x200d; തുടങ്ങി തക്കാളി, പയര്&#x200d;, വഴുതന, കാബേജ്, കോണ്&#x200d;ഫ്‌ളവര്&#x200d;, ചേന, ചേമ്പ് തുടങ്ങി പഴവര്&#x200d;ഗങ്ങളും പച്ചക്കറികളും കറിവേപ്പിലയും വേപ്പും ഉള്&#x200d;പ്പെടെ ഔഷധ ചെടികളുമുണ്ട് ഇവരുടെ വീട്ടുമുറ്റത്തെ തോട്ടത്തില്&#x200d;. നല്ലയിനം നാടന്&#x200d; കോഴികളെയും പേര്&#x200d;ഷ്യന്&#x200d; പൂച്ചയെയും ഇവര്&#x200d; വളര്&#x200d;ത്തുന്നുണ്ട്. ഭര്&#x200d;ത്താവ് ഏണ്ടിയില്&#x200d; അബ്ദുല്&#x200d; സലാമിന്റെയും മക്കള്&#x200d; ഫര്&#x200d;ഹാന്&#x200d;, ഫര്&#x200d;സാന, ഫര്&#x200d;ഷാദ് എന്നിവരുടെയും പിന്തുണയുമാണ് വീടങ്കണം ഉദ്യാനമാക്കി മാറ്റാന്&#x200d; നസീമയ്ക്ക് സാധിച്ചത്. മാടായി പഞ്ചായത്ത് കൃഷി വകുപ്പിന്റെ പിന്തുണയുമായതോടെ കൃഷിയില്&#x200d; തന്റേതായ ഇടമുറപ്പിക്കാനുള്ള പരിശ്രമിത്തിലാണ് ഈ വീട്ടമ്മ.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/this-shaded-yard-is-green-and-beautiful.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മന്ത്രിമാരെ വേദിയിലിരുത്തി കര്&#x200d;ഷകര്&#x200d; നേരിടുന്ന പ്രശ്‌നങ്ങള്&#x200d; തുറന്ന് പറഞ്ഞ് നടന്&#x200d; ജയസൂര്യ</title>
		<link>https://www.chandrikadaily.com/actor-jayasuriya-opened-up-about-the-problems-faced-by-farmers-by-putting-ministers-on-stage.html</link>
					<comments>https://www.chandrikadaily.com/actor-jayasuriya-opened-up-about-the-problems-faced-by-farmers-by-putting-ministers-on-stage.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Wed, 30 Aug 2023 03:28:26 +0000</pubDate>
				<category><![CDATA[Agriculture]]></category>
		<category><![CDATA[Celebrity]]></category>
		<category><![CDATA[Food]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Actor Jayasurya]]></category>
		<category><![CDATA[farmers]]></category>
		<category><![CDATA[problems]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=272102</guid>

					<description><![CDATA[ഈ കാര്യം അധികാരികളുടെ കണ്ണിലേക്ക് എത്തിക്കാന്&#x200d; വേണ്ടിയാണെന്നും അവര്&#x200d;ക്ക് വേണ്ടിയാണ് താന്&#x200d; ഇവിടെ സംസാരിക്കുന്നതെന്നും ജയസൂര്യ കൂട്ടിച്ചേര്&#x200d;ത്തു.]]></description>
										<content:encoded><![CDATA[<p>കൃഷിമന്ത്രി പി പ്രസാദ് അടക്കമുളള മന്ത്രിമാരെ വേദിയിലിരുത്തി കര്&#x200d;ഷകര്&#x200d; നേരിടുന്ന പ്രശ്‌നങ്ങള്&#x200d; തുറന്ന് പറഞ്ഞ് നടന്&#x200d; ജയസൂര്യ. സപ്ലൈകോയില്&#x200d; നെല്ല് നല്&#x200d;കിയ കര്&#x200d;ഷര്&#x200d;ക്ക് ഇതുവരെ പണം നല്&#x200d;കിയിട്ടില്ലെന്നും തിരുവോണ ദിവസം അവര്&#x200d; ഉപവാസ സമരമിരിക്കുകയാണെന്നും ജയസൂര്യ പറഞ്ഞു. ഈ കാര്യം അധികാരികളുടെ കണ്ണിലേക്ക് എത്തിക്കാന്&#x200d; വേണ്ടിയാണെന്നും അവര്&#x200d;ക്ക് വേണ്ടിയാണ് താന്&#x200d; ഇവിടെ സംസാരിക്കുന്നതെന്നും ജയസൂര്യ കൂട്ടിച്ചേര്&#x200d;ത്തു. കളമശേരി കാര്&#x200d;ഷികോത്സവത്തില്&#x200d; സംസാരിക്കുകയായിരുന്നു ജയസൂര്യ.</p>
<p>പുതിയ തലമുറയിലുള്ള ചെറുപ്പക്കാര്&#x200d; കൃഷിയിലേക്ക് മടിക്കുന്നത് അവരുടെ മാതാപിതാക്കളുടെ അവസ്ഥ കണ്ടാണെന്നും ഇതിനായി സര്&#x200d;ക്കാരിന്റെ ഭാഗത്ത് നിന്ന് ഒരു വലിയ നടപടി ഉണ്ടാകണമെന്ന് അഭ്യര്&#x200d;ത്ഥിക്കുന്നുവെന്നും ജയസൂര്യ പറഞ്ഞു .</p>
<p>കര്&#x200d;ഷകരുടെ സഹായം ഒരു ദിവസം മൂന്ന് നേരം വെച്ച് വേണം എന്നത് നമ്മള്&#x200d; അനുഭവിച്ചറിയുന്ന കാര്യമാണ്. അവരുടെ സഹായമില്ലാതെ നമുക്ക് ഒരു ദിനം കടന്നുപോകാന്&#x200d; കഴിയില്ല. എന്റെ ഒരു സുഹൃത്തുണ്ട്. കൃഷ്ണപ്രസാദ് എന്നാണ് അദ്ദേഹത്തിന്റെ പേര്. നടനാണ്. കൃഷികൊണ്ട് ജീവിക്കുന്ന വ്യക്തി. അഞ്ച്, ആറ് മാസമായി അദ്ദേഹത്തിന് സപ്ലൈക്കോയില്&#x200d; നിന്ന് നെല്ലിന്റെ വില കിട്ടിയിട്ട്.</p>
<p>തിരുവോണ ദിവസം അവര്&#x200d; ഉപവാസ സമരമിരിക്കുകയാണ്. ഒന്നാലോചിച്ചു നോക്കൂ, നമ്മുടെ കര്&#x200d;ഷകര്&#x200d; അവര്&#x200d;ക്കായി തിരവോണ ദിവസം പട്ടിണിയിരിക്കുകയാണ്. ഉപവാസം എടുക്കുന്നത് കാര്യം നടത്തിത്തരുന്നതിന് വേണ്ടി മാത്രമല്ല, അധികാരികളുടെ കണ്ണിലേക്ക് ഇതെത്തിക്കാന്&#x200d; വേണ്ടിയിട്ടാണ്. അവര്&#x200d;ക്ക് വേണ്ടിയാണ് ഞാന്&#x200d; ഇവിടെ സംസാരിക്കുന്നത്.</p>
<p>പുതിയ തലമുറയിലുള്ള ചെറുപ്പക്കാര്&#x200d;ക്ക് ഷര്&#x200d;ട്ടില്&#x200d; ചെളി പുരളുന്നതില്&#x200d; ഇഷ്ടമല്ല എന്നാണ് മന്ത്രി പറഞ്ഞത്. എനിക്ക് പറയാനുള്ളത്, തിരുവോണ ദിവസം പട്ടിണി കിടക്കുന്ന അച്ഛനെയും അമ്മയെയും കണ്ട് എങ്ങനെയാണ് സര്&#x200d; ഇതിലേക്ക് വീണ്ടും ഒരു തലമുറ വരുന്നത്. ഒരിക്കലും വരില്ല. കാരണം, അവര്&#x200d; ആഗ്രഹിക്കുന്നത് അവരുടെ കാര്യങ്ങളെല്ലാം നല്ല രീതിയില്&#x200d; നടന്നു പോകുന്ന, ഒരു കൃഷിക്കാരനാണെന്ന് അഭിമാനത്തോടെ പറയാന്&#x200d; കഴിയന്നതില്&#x200d; തന്റെ അച്ഛനും അമ്മയും ഉണ്ട് എന്നത് ഒരുദാഹരണമായി കാണിക്കാനുണ്ടാകുമ്പോഴാണ്, ഒരു പുതിയ തലമുറ കൃഷിയിലേക്ക് എത്തുന്നത്. അപ്പോള്&#x200d; അതിനായി സര്&#x200d;ക്കാരിന്റെ ഭാഗത്ത് നിന്ന് ഒരു വലിയ നടപടി ഉണ്ടാകണമെന്ന് എനിക്ക് അഭ്യര്&#x200d;ത്ഥിക്കാനുണ്ട്.</p>
<p>നമ്മള്&#x200d; പച്ചക്കറികള്&#x200d; കഴിക്കുന്നില്ല എന്നാണ് അദ്ദേഹം രണ്ടാമത് പറഞ്ഞത്. ഇന്നത്തെ സ്ഥിതിവെച്ച് പച്ചക്കറികള്&#x200d; കഴിക്കാന്&#x200d; തന്നെ നമുക്ക് പേടിയാണ് സര്&#x200d;. വിഷമടിച്ച പച്ചക്കറികളാണ് അന്യ സംസ്ഥാനത്ത് നിന്ന് ഇവിടെ വന്നുകൊണ്ടിരിക്കുന്നത്. ഞാന്&#x200d; പാലക്കാട് ഒരു സ്ഥലത്ത് അരി മില്ലില്&#x200d; പോവുകയുണ്ടായി. അവിടെ ഞാന്&#x200d; കാണാത്ത ബ്രാന്&#x200d;ഡ് ആയിരുന്നു.</p>
<p>ഈ ബ്രാന്&#x200d;ഡ് ഇവിടെ കണ്ടിട്ടില്ലല്ലോ എന്ന് ഞാന്&#x200d; ചോദിച്ചപ്പോള്&#x200d; അതിവിടെ വില്&#x200d;പ്പനയ്ക്കില്ല എന്നാണ് അവര്&#x200d; പറഞ്ഞത്. കാരണം ചോദിച്ചപ്പോള്&#x200d;, ഇത് പുറത്തേക്കുള്ള ഫസ്റ്റ് ക്വാളിറ്റി അരിയാണെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. അതെന്താ കേരളത്തിലുള്ള നമുക്കാര്&#x200d;ക്കും ഫസ്റ്റ് ക്വാളിറ്റി കഴിക്കാനുള്ള യോഗ്യതിയില്ലേ? നമ്മള്&#x200d; പൈസ കൊടുത്ത് അത് വാങ്ങിക്കില്ലെ? അദ്ദേഹം പറയുന്നത് കേരളത്തില്&#x200d; ക്വാളിറ്റി ചെക്കിംഗ് ഇല്ല എന്നാണ്. എന്തെങ്കിലും കൊടുത്താല്&#x200d; മതി. ക്വാളിറ്റി ചെക്കിംഗ് ഇല്ലാതെ വിടും.</p>
<p>വിഷപ്പച്ചക്കറികളും സെക്കന്&#x200d;ഡ് ക്വാളിറ്റി, തേര്&#x200d;ഡ് ക്വാളിറ്റി പച്ചക്കറികളും അരിയും കഴിക്കേണ്ട ഗതികേട് വരികയാണ് നമുക്ക്. ഇവിടെ കോടികളുടെ പദ്ധതികളൊക്കെ വരുന്നെന്ന് പറഞ്ഞു. അതില്&#x200d; ഏറ്റവും കൂടുതല്&#x200d; അഭിമാനം കൊള്ളുന്നയാളുകളാണ് നമ്മള്&#x200d;. പക്ഷെ, ക്വാളിറ്റി ചെക്കിങ്ങിന് വേണ്ടിയുള്ള അടിസ്ഥാന കാര്യമാണ് ആദ്യമിവിടെ വരേണ്ടത് എന്നാണ് എനിക്ക് തോന്നുന്നത്. അങ്ങനെയാണെങ്കില്&#x200d; വെഷപ്പച്ചക്കറികള്&#x200d; കഴിക്കാതെ ക്വാളിറ്റിയുള്ള ഭക്ഷണം നമുക്കിവിടെ കഴിക്കാന്&#x200d; സാധിക്കും</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/actor-jayasuriya-opened-up-about-the-problems-faced-by-farmers-by-putting-ministers-on-stage.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ലോകത്തെ വിലകൂടിയ മാമ്പഴം : ഒരൊണ്ണത്തിന് 19000 രൂപ !</title>
		<link>https://www.chandrikadaily.com/mango-price-japan.html</link>
					<comments>https://www.chandrikadaily.com/mango-price-japan.html#respond</comments>
		
		<dc:creator><![CDATA[Chandrika Web]]></dc:creator>
		<pubDate>Tue, 09 May 2023 06:31:32 +0000</pubDate>
				<category><![CDATA[Agriculture]]></category>
		<category><![CDATA[News]]></category>
		<category><![CDATA[world]]></category>
		<category><![CDATA[japan]]></category>
		<category><![CDATA[MANGO]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=252604</guid>

					<description><![CDATA[ഇപ്പോള്&#x200d; മനസ്സിലായില്ലേ ,നമ്മുടെ 100 രൂപ മാങ്ങയല്ല വലിയവിലയെന്ന്!]]></description>
										<content:encoded><![CDATA[<p>ലോകത്തെ ഏറ്റവും വിലകൂടിയ മാമ്പഴം ഏതാണ്? ജപ്പാനിലെ തണുപ്പില്&#x200d; വിളയിക്കുന്നത് തന്നെ. ഇതിന്റെ വിലകേട്ടാല്&#x200d; ഞെട്ടാന്&#x200d; തയ്യാറായിക്കോളൂ. ഒരെണ്ണത്തിന് 230 ഡോളര്&#x200d; അഥവാ 20,000 രൂപയോളം! ജപ്പാനിലെ 60 കാരനായ കര്&#x200d;ഷകന്&#x200d; നകാഗാവയാണ് ഈ പ്രത്യേകതരം മാമ്പഴം ഉല്&#x200d;പാദിപ്പിക്കുന്നത്. സ്വാദും കീടനാശിനി ഇല്ലാത്തതും കേക്കുകള്&#x200d;ക്കും ചായക്കും മറ്റും ഉപയോഗിക്കുന്നതാണിവ. ടൊക്കാച്ചിയിലാണ് നകാഗാവയുടെ തോട്ടം. ഇവിടെ നല്ല തണുപ്പിലാണ് വിളയിക്കുന്നത്. അധികവും ഹോട്ടലുകളിലേക്കാണ് ഇവ പോകുന്നത്. കീടങ്ങളുണ്ടെങ്കിലും സാങ്കേതികസംവിധാനങ്ങളുപയോഗിച്ച് കീടനാശിനിയില്ലാതെയാണ് ഇവ പഴുപ്പാകുംവരെ കാത്തിരുന്ന് ഉല്&#x200d;പാദിപ്പിക്കുന്നത്. കൃത്രിമമാര്&#x200d;ഗങ്ങളൊന്നുമില്ല.</p>
<p>2011 മുതലാണ് നകാഗാവ മാമ്പഴ കൃഷിയിലേക്ക് തിരിയുന്നത്. സ്വന്തമായ പെട്രോള്&#x200d; കമ്പനി ഉപേക്ഷിച്ചാണ് ഇതിലേക്കുളള സംരംഭം. മഞ്ഞിലെ സൂര്യന്&#x200d; എന്നര്&#x200d;ത്ഥം വരുന്ന ഹകുഗിന്&#x200d; നോ തയോ എന്ന ബ്രാന്&#x200d;ഡ് നാമം സംഘടിപ്പിച്ചിട്ടുണ്ട്. മാംഗോചായക്ക് ഇവയുടെ ഇലയും ഉപയോഗിക്കുന്നത്. ഏഷ്യയിലെ വലിയ പാചകക്കാരി നകാഗാവയുടെ മാമ്പഴമാണ് കേക്കിനായി വാങ്ങുന്നത്.ഇപ്പോള്&#x200d; മനസ്സിലായില്ലേ ,നമ്മുടെ 100 രൂപ മാങ്ങയല്ല വലിയവിലയെന്ന്!</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/mango-price-japan.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കുതിച്ചുഴരുന്നവിലയിൽ പൊറുതിമുട്ടി ജനങ്ങൾ ഈ 8 സാധനങ്ങൾക്ക് വിലകൂടി; അവശ്യസാധനങ്ങൾക്ക് 3 മുതൽ 30% വരെ വില വർധന</title>
		<link>https://www.chandrikadaily.com/struggling-with-the-soaring-prices-people-have-increased-the-price-of-these-8-items-3-to-30-increase-in-prices-of-essential-commodities.html</link>
					<comments>https://www.chandrikadaily.com/struggling-with-the-soaring-prices-people-have-increased-the-price-of-these-8-items-3-to-30-increase-in-prices-of-essential-commodities.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Mon, 01 May 2023 17:17:26 +0000</pubDate>
				<category><![CDATA[Agriculture]]></category>
		<category><![CDATA[Business]]></category>
		<category><![CDATA[Food]]></category>
		<category><![CDATA[Health]]></category>
		<category><![CDATA[Indepth]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[Kitchen]]></category>
		<category><![CDATA[Life]]></category>
		<category><![CDATA[Money]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Social]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[30% increase]]></category>
		<category><![CDATA[soaring prices]]></category>
		<category><![CDATA[struggling]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=251052</guid>

					<description><![CDATA[അവശ്യസാധനങ്ങൾക്ക് മൂന്ന് ശതമാനം മുതൽ മുപ്പത് ശതമാനം വരെ വില വർധനയെന്ന് കണക്കുകൾ. ഒരു വർഷം കൊണ്ട് അരിയും, മുളകും, പഞ്ചസാരയും, പാലും ഉൾപ്പെടെ എല്ലാ വസ്തുക്കൾക്കും വില കൂടി. അരി മുതൽ ഉള്ളി വരെ, ഉഴുന്ന് മുതൽ മുളക് വരെ ഇങ്ങനെ എല്ലാ വീടുകളിലും അത്യാവശ്യം വാങ്ങുന്ന എട്ട് ഉൽപ്പന്നങ്ങൾക്കും പൊതുവിപണിയിൽ വില ഉയർന്നു എന്നാണ് ഇക്കണോമിക്‌സ് ആന്റ് സ്റ്റാറ്റിസ്റ്റിക്‌സ് ഡിപ്പാർട്ട്‌മെൻറിൻറെ കണക്കുകൾ കാണിക്കുന്നത്. ചുവന്ന മട്ട അരിക്ക് 41.79 രൂപയിൽ നിന്ന് ഈ വർഷം [&#8230;]]]></description>
										<content:encoded><![CDATA[<p>അവശ്യസാധനങ്ങൾക്ക് മൂന്ന് ശതമാനം മുതൽ മുപ്പത് ശതമാനം വരെ വില വർധനയെന്ന് കണക്കുകൾ. ഒരു വർഷം കൊണ്ട് അരിയും, മുളകും, പഞ്ചസാരയും, പാലും ഉൾപ്പെടെ എല്ലാ വസ്തുക്കൾക്കും വില കൂടി.</p>
<p>അരി മുതൽ ഉള്ളി വരെ, ഉഴുന്ന് മുതൽ മുളക് വരെ ഇങ്ങനെ എല്ലാ വീടുകളിലും അത്യാവശ്യം വാങ്ങുന്ന എട്ട് ഉൽപ്പന്നങ്ങൾക്കും പൊതുവിപണിയിൽ വില ഉയർന്നു എന്നാണ് ഇക്കണോമിക്‌സ് ആന്റ് സ്റ്റാറ്റിസ്റ്റിക്‌സ് ഡിപ്പാർട്ട്‌മെൻറിൻറെ കണക്കുകൾ കാണിക്കുന്നത്.</p>
<p>ചുവന്ന മട്ട അരിക്ക് 41.79 രൂപയിൽ നിന്ന് ഈ വർഷം 49.50 രൂപയായി. ചില്ലറ വിൽപ്പന വിലയുടെ സംസ്ഥാന ശരാശരിയിൽ ഏഴ് രൂപ എഴുപത്തൊന്ന് പൈസയുടെ വർധനയാണ് ഉണ്ടയതത്. ആന്ധ്ര, വെള്ള 38.08 രൂപയിൽ നിന്ന് 47.69 രൂപയായി. ഒൻപത് രൂപ അറുപത്തിയൊന്ന് പൈസയുടെ വർധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഉഴുന്നുപരിപ്പിന് 119 ൽ നിന്ന് 126.80 രൂപയായി. വർധന ഏഴ് രൂപ എൺപത് പൈസ.</p>
<p>പഞ്ചസാരക്കും നേരിയ വർധന രേഖപ്പെടുത്തിയിട്ടുണ്ട്. ഒരു വർഷം കൊണ്ട് ഒരു രൂപ ഏഴ് പൈസയാണ് കൂടിയത്. മിൽമ പാലിന് ലിറ്റ്‌റിന് നാല്പത്തി ആറ് രൂപ മുപ്പത്തി ഏഴ് പൈസയിൽ നിന്ന് അൻപത്തി രണ്ട് രൂപ നാല്പത്തി അഞ്ച് പൈസയായി. കൂടിയത് ആറ് രൂപ എട്ട് പൈസ. ഒരു ഡസൻ നാടൻ മുട്ടക്ക് എൺപത്തി ആറ് രൂപ എൺപത്തി നാല് പൈസയിൽ നിന്ന് തൊണ്ണൂറ്റി ഒന്ന് രൂപ ഒൻപത് പൈസയായി.</p>
<p>മുളകിന് ഇരുന്നൂറ്റി മുപ്പത് രൂപയിൽ നിന്ന് ഇരുന്നൂറ്റി എൺപത്തേഴ് രൂപ അൻപത് പൈസയായി കുതിച്ചു. വർദ്ധന അൻപത്തിയേഴ് രൂപ അൻപത് പൈസ. ചെറിയ ഉള്ളിക്ക് മുപ്പത്തിയെട്ട് രൂപ എഴുപത്തൊന്ന് പൈസയിൽ നിന്ന് അൻപത്തി അഞ്ച് രൂപ അറുപത്തി നാല് പൈസ ആയും കൂടി. പതിനാറ് രൂപ തൊണ്ണൂറ്റി മൂന്ന് പൈസയാണ് വർധിച്ചത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/struggling-with-the-soaring-prices-people-have-increased-the-price-of-these-8-items-3-to-30-increase-in-prices-of-essential-commodities.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പ്രതീക്ഷയുടെ പൊൻകണി ഒരുക്കി മലയാളികൾ നാളെ വിഷു ആഘോഷിക്കും</title>
		<link>https://www.chandrikadaily.com/vishucelebrationinkeralatomorow.html</link>
					<comments>https://www.chandrikadaily.com/vishucelebrationinkeralatomorow.html#respond</comments>
		
		<dc:creator><![CDATA[webdesk15]]></dc:creator>
		<pubDate>Fri, 14 Apr 2023 11:04:52 +0000</pubDate>
				<category><![CDATA[Agriculture]]></category>
		<category><![CDATA[Culture]]></category>
		<category><![CDATA[Features]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Celebrations]]></category>
		<category><![CDATA[news]]></category>
		<category><![CDATA[vishu]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=247949</guid>

					<description><![CDATA[കണിക്കൊന്ന പൂങ്കുലകൾ വില്പനക്ക് എത്തിച്ച് നാട്ടിൻപുറങ്ങളിൽ കുട്ടിക്കച്ചവടക്കാരും സജീവമാണ്]]></description>
										<content:encoded><![CDATA[<p>കാർഷിക സമൃദ്ധിയുടെയും നല്ലോർമകളുമായി പ്രതീക്ഷയുടെ പൊൻകണി ഒരുക്കി മലയാളികൾ നാളെ വിഷു ആഘോഷിക്കും. വിഷു വരവറിയിച്ച് വിപണി സജീവമാണ്. നഗരങ്ങളിൽ രാവിലെ മുതൽ തന്നെ തിരക്കനുഭവപ്പെട്ടു തുടങ്ങിയിരുന്നു.കണിയൊരുക്കാനുള്ള സാധനകൾ വാങ്ങാനുള്ള തിരക്കാണ് എങ്ങും.<br />
പഴങ്ങളുടെയും പച്ചക്കറിയുടെയും പടക്കങ്ങളുടെയും താൽക്കാലിക കടകളും യദേഷ്ടമുണ്ട്. കണിക്കൊന്ന പൂങ്കുലകൾ വില്പനക്ക് എത്തിച്ച് നാട്ടിൻപുറങ്ങളിൽ കുട്ടിക്കച്ചവടക്കാരും സജീവമാണ്.കൃഷ്‌ണപ്രതിമ, കണിവെള്ളരി,മൈസൂർമത്തങ്ങ, ചക്ക മാങ്ങ തുടങ്ങി വിപണിയിൽ എല്ലാത്തിനും ആവശ്യക്കാരും ഏറെയുണ്ട്.അതിശബ്ദമുള്ള പടക്കങ്ങൾക്ക് നിയന്ത്രണമുള്ളതുകൊണ്ട് വർണ്ണങ്ങൾക്ക് പ്രാധാന്യമുള്ള ചൈനീസ് പടക്കങ്ങൾക്കാണ് ആവശ്യക്കാർ ഏറെയുള്ളത്.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/vishucelebrationinkeralatomorow.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കമ്പത്തെ മുന്തിരിക്ക് ഭൗമസൂചിക പദവി ലഭിച്ചു, കര്&#x200d;ഷകര്&#x200d; ഇരട്ടി സന്തോഷത്തില്&#x200d;</title>
		<link>https://www.chandrikadaily.com/kambam-farmers-happy.html</link>
					<comments>https://www.chandrikadaily.com/kambam-farmers-happy.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Thu, 06 Apr 2023 06:51:40 +0000</pubDate>
				<category><![CDATA[Agriculture]]></category>
		<category><![CDATA[award]]></category>
		<category><![CDATA[Culture]]></category>
		<category><![CDATA[Health]]></category>
		<category><![CDATA[india]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Water]]></category>
		<category><![CDATA[farmers]]></category>
		<category><![CDATA[grape]]></category>
		<category><![CDATA[kambam]]></category>
		<category><![CDATA[tamilnadu]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=246546</guid>

					<description><![CDATA[വര്&#x200d;ഷങ്ങള്&#x200d; നീണ്ട കാത്തിരിപ്പിനൊടുവിലാണ് കമ്പത്തെ മുന്തിരിയെത്തേടി അംഗീകാരം എത്തിയത്]]></description>
										<content:encoded><![CDATA[<p>സംസ്ഥാന അതിര്&#x200d;ത്തി ജില്ലയായ തേനിയിലെ കമ്പം മേഖലയിലെ മുന്തിരിക്ക് കേന്ദ്ര സര്&#x200d;ക്കാരിന്റെ ഭൗമസൂചിക പദവി ലഭിച്ചത് കര്&#x200d;ഷകര്&#x200d;ക്ക്്് ഇരട്ടി സന്തോഷം. വര്&#x200d;ഷങ്ങള്&#x200d; നീണ്ട കാത്തിരിപ്പിനൊടുവിലാണ് കമ്പത്തെ മുന്തിരിയെത്തേടി അംഗീകാരം എത്തിയത്.</p>
<p>ദേശപരമായ സവിശേഷതകളാലും ഭൂമിശാസ്ത്രപരമായ പ്രത്യേകതകളാലും പരമ്പരാഗത മേന്മ വഴിയും ലഭിക്കുന്നതാണ് ഭൗമസൂചിക പദവി. മികച്ച ഗുണനിലവാരവും തനിമയുള്ള ഉല്&#x200d;പന്നങ്ങള്&#x200d;ക്കാണ് പ്രദേശത്തിന്റെ പേരില്&#x200d; ഇത്തരം പഠനങ്ങള്&#x200d;ക്കും വിലയിരുത്തലുകള്&#x200d;ക്കും ശേഷം നല്&#x200d;കുക. കേരളത്തില്&#x200d; ഭൗമസൂചിക പദവിയില്&#x200d; ആറന്മുളകണ്ണാടി മുതല്&#x200d; ആലപ്പുഴ കയറും നവര അരിയും പാലക്കാടന്&#x200d; മട്ടയും മറയൂര്&#x200d; ശര്&#x200d;ക്കരയും വരെ ഇടം പിടിച്ചതാണ്.</p>
<p>മേഘമല വന്യജീവി സങ്കേതത്തിന്റെ അടിവാര പ്രദേശത്ത് കമ്പം കാര്&#x200d;ഷികമേഖലയിലെ നൂറോളം ഗ്രാമങ്ങളിലാണ് മുന്തിരി വിളയുന്നത്. പ്രദേശതേതെ താപനില, മണ്ണ്, വെള്ളം എന്നിവയെല്ലാം അനുകൂലമായതിനാല്&#x200d; മികച്ച വിളവാണ് മുന്തിരി കര്&#x200d;ഷകര്&#x200d;ക്ക് ലഭിക്കുന്നത്. കൃഷിക്ക് മുല്ലപ്പെരിയാറില്&#x200d; നിന്നുള്ള വെള്ളമാണ് ഉപയോഗിക്കുന്നത്. ഭൗമസൂചിക പദവി ലഭിച്ചതോടെ കയറ്റുമതി വര്&#x200d;ധിക്കുകയും മികച്ച വില ലഭിക്കുകയും ചെയ്യുമെന്നതാണ് കര്&#x200d;ഷകരെ സന്തോഷത്തിലാക്കുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/kambam-farmers-happy.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കോഴിക്കോട് ഞെളിയന്&#x200d; പറമ്പിലെ മാലിന്യസംസ്‌കരണം; വീണ്ടും സോണ്ടക്ക് കരാര്&#x200d; നീട്ടി നല്&#x200d;കി</title>
		<link>https://www.chandrikadaily.com/garbage.html</link>
					<comments>https://www.chandrikadaily.com/garbage.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Thu, 30 Mar 2023 12:26:31 +0000</pubDate>
				<category><![CDATA[Agriculture]]></category>
		<category><![CDATA[Environment]]></category>
		<category><![CDATA[Health]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[garbage]]></category>
		<category><![CDATA[kozhikode]]></category>
		<category><![CDATA[waste]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=245393</guid>

					<description><![CDATA[കോഴിക്കോട് ഞെളിയന്&#x200d; പറമ്പിലെ മാലിന്യ സംസ്‌കരണത്തിനുള്ള കരാര്&#x200d; കാലാവധി വീണ്ടും നീട്ടി കൊടുത്തു.]]></description>
										<content:encoded><![CDATA[<p>കോഴിക്കോട് ഞെളിയന്&#x200d; പറമ്പിലെ മാലിന്യ സംസ്‌കരണത്തിനുള്ള കരാര്&#x200d; കാലാവധി വീണ്ടും നീട്ടി കൊടുത്തു. മുപ്പത് ദിവസത്തിനുള്ളില്&#x200d; മാലിന്യം നീക്കം പൂര്&#x200d;ത്തിയാക്കണമെന്ന് കരാറിലുണ്ട്. അല്ലാത്ത പക്ഷം കോര്&#x200d;പറേഷന്&#x200d; നിശ്ചയിക്കുന്ന പിഴയടക്കേണ്ടി വരും.</p>
<p>മാലിന്യനീക്കത്തിലെ വീഴ്ചയെ തുടര്&#x200d;ന്ന് ഗ്രീന്&#x200d; ട്രൈബ്യൂണല്&#x200d; പോലുള്ളവ കോര്&#x200d;പ്പറേഷന് വിധിക്കുകയാണെങ്കില്&#x200d; അതിന്റെ ഉത്തരവാദിയും സോണ്ട കമ്പനിയായിരിക്കും. ഇത്തരം ഉപാധികളോടെയാണ് സോണ്ടക്ക് കരാര്&#x200d; പുതുക്കി നല്&#x200d;കിയത്.</p>
<p>അതേ സമയം, വീണ്ടും സോണ്ടക്ക് കരാര്&#x200d; നല്&#x200d;കിയതില്&#x200d; പ്രതിഷേധിച്ച് യു.ഡി.എഫ് യോഗത്തില്&#x200d; നിന്നും ഇറങ്ങിപ്പോയി. സോണ്ടക്ക് കരാര്&#x200d; നീട്ടി നല്&#x200d;കരുതെന്നും അവരുമായുള്ള എല്ലാ കരാര്&#x200d; ഒഴിവാക്കണമെന്നായിരുന്നു യു.ഡി.എഫിന്റെ ആവശ്യം. ഇത്ര കാലമായി ഒരു പ്രവര്&#x200d;ത്തിയും നടത്താത്ത സോണ്ട 30 ദിവസത്തിനുള്ളില്&#x200d; മാലിന്യം നീക്കം ചെയ്യുമോയെന്ന സംശയം യു.ഡി.എഫ് ഉന്നയിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/garbage.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പാലക്കാടിന്റെ നെല്ലറയിൽ കറുപ്പഴകുള്ള &#8216;കാകിശാല&#8217; ക്കും നൂറുമേനി</title>
		<link>https://www.chandrikadaily.com/palakkadpaddyfieldkakisala.html</link>
					<comments>https://www.chandrikadaily.com/palakkadpaddyfieldkakisala.html#respond</comments>
		
		<dc:creator><![CDATA[webdesk15]]></dc:creator>
		<pubDate>Wed, 15 Mar 2023 04:13:48 +0000</pubDate>
				<category><![CDATA[Agriculture]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[agriculture]]></category>
		<category><![CDATA[paddy]]></category>
		<category><![CDATA[palakkad]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=242721</guid>

					<description><![CDATA[കൊല്ലങ്കോട് കൃഷിഭവന്&#x200d; വിള ആരോഗ്യ കേന്ദ്രത്തിന്റെ മേല്&#x200d; നോട്ടത്തില്&#x200d; കൃഷി വകുപ്പിലെ പ്രതേക പദ്ധതിയിലുള്&#x200d;പ്പെടുത്തി തേക്കിന്&#x200d;ചിറ സഹദേവന്റെ നെല്&#x200d;കൃഷിയിടത്തിലാണ് കാകിശാല കൃഷിയിറക്കിയത്]]></description>
										<content:encoded><![CDATA[<p>അതിർത്തി കടന്നെത്തിയ പുതിയ നെല്ലിനം കാകിശാലക്കും പാലക്കാടിന്റെ കൃഷിയിടത്തിൽ നൂറുമേനി വിളവ്.ആന്ധ്രപ്രദേശിലെ നെല്&#x200d;കര്&#x200d;ഷകരുടെ പ്രിയപ്പെട്ട ഇനമാണ് കാകിശാല നെല്&#x200d; വിത്ത്. ഔഷധ ഗുണവും സുഗന്ധവുമുളള കാകിശാലക്ക് കേരള തനിമയുളള രക്തശാലയോട് സാമ്യമേറെയാണ്. അരിയുടെ നിറം കറുപ്പായ കാകിശാലയുടെ വിളവിന് 120 ദിവസമാണ് വേണ്ടി വരുന്നത്.</p>
<p>കൊല്ലങ്കോട് കൃഷിഭവന്&#x200d; വിള ആരോഗ്യ കേന്ദ്രത്തിന്റെ മേല്&#x200d; നോട്ടത്തില്&#x200d; കൃഷി വകുപ്പിലെ പ്രതേക പദ്ധതിയിലുള്&#x200d;പ്പെടുത്തി തേക്കിന്&#x200d;ചിറ സഹദേവന്റെ നെല്&#x200d;കൃഷിയിടത്തിലാണ് കാകിശാല കൃഷിയിറക്കിയത്. പരീക്ഷണാടിസ്ഥാനത്തില്&#x200d; ഒറ്റ ഞാര്&#x200d; രീതിയിലായിരുന്നു കൃഷിയിറക്കിയത്. ഏക്കറിന് 1500 കിലോഗ്രാം മുതല്&#x200d; 1800 കിലോഗ്രാം വരെ വിളവ് ലഭിക്കുന്ന കാകിശാലക്ക് രോഗ പ്രതിരോധശേഷിയും കൂടുതലാണ്.</p>
<p>കാകിശാലയുടെ ആദ്യ വിളവെടുപ്പുത്സവം പബായത്ത് പ്രസിഡന്റ് കെ. സത്യപാല്&#x200d; നിര്&#x200d;വ്വഹിച്ചു. കൊയ്ത്തുത്സവ ചടങ്ങിൽ പഞ്ചായത്ത് മെമ്പര്&#x200d; കെ. ഷണ്മുഖന്&#x200d; അധ്യക്ഷത വഹിച്ചു. കൃഷി ഓഫീസര്&#x200d;മാരായ എം.എസ്. റീജ, ബി.എസ്. ബിജോയ് എന്നിവര്&#x200d; പദ്ധതി വിശദീകരണം നടത്തി. തേക്കിന്&#x200d;ചിറ പാടശേഖര സമിതി സെക്രട്ടറി കമ്പങ്കോട് സഹദേവന്&#x200d;, സി. വിജയന്&#x200d;, സി. പ്രഭാകരന്&#x200d;, കര്&#x200d;ഷക കൂട്ടായ്മ പ്രതിനിധി സുരേഷ് ഒന്നൂര്&#x200d;പള്ളം, കൃഷി അസിസ്റ്റന്റുമാരായ എസ്. വിദ്യ, ബി. ഷീജ, കെ, ശ്രീജിത്ത്, ഫീല്&#x200d;ഡ് അസിസ്റ്റന്റ് എം. പങ്കജം എന്നിവര്&#x200d; പങ്കെടുത്തു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/palakkadpaddyfieldkakisala.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പശ്ചിമ ബംഗാളിൽ പോപ്പി കൃഷി അനുവദിക്കണമെന്ന് ആവശ്യപ്പെട്ട്  മമത ബാനർജി</title>
		<link>https://www.chandrikadaily.com/mamthapopyultivation.html</link>
					<comments>https://www.chandrikadaily.com/mamthapopyultivation.html#respond</comments>
		
		<dc:creator><![CDATA[webdesk15]]></dc:creator>
		<pubDate>Fri, 10 Mar 2023 02:24:28 +0000</pubDate>
				<category><![CDATA[Agriculture]]></category>
		<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[bangal]]></category>
		<category><![CDATA[MAMTHA]]></category>
		<category><![CDATA[popyplant]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=241994</guid>

					<description><![CDATA[എല്ലാ പോപ്പികളും മയക്കുമരുന്നുകളല്ലെന്നും  മമതപറഞ്ഞു]]></description>
										<content:encoded><![CDATA[<p>പശ്ചിമ ബംഗാളിൽ പോപ്പി കൃഷി അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രത്തിന് കത്തെഴുതിയതായി മുഖ്യമന്ത്രി മമത ബാനർജി അറിയിച്ചു.ഭക്ഷ്യ വിതരണ വകുപ്പുമായി ബന്ധപ്പെട്ട ബജറ്റ് ചർച്ചകളിൽ സംസാരിക്കുകയായിരുന്നു മമത ബാനർജി</p>
<p><img loading="lazy" class="alignnone size-medium wp-image-241995" src="https://www.chandrikadaily.com/wp-content/uploads/2023/03/country-being-run-by-central-agencies-2024-polls-will-see-peoples-alliance-with-tmc-mamata-banerjee-300x225.jpg" alt="" width="300" height="225" srcset="https://www.chandrikadaily.com/wp-content/uploads/2023/03/country-being-run-by-central-agencies-2024-polls-will-see-peoples-alliance-with-tmc-mamata-banerjee-300x225.jpg 300w, https://www.chandrikadaily.com/wp-content/uploads/2023/03/country-being-run-by-central-agencies-2024-polls-will-see-peoples-alliance-with-tmc-mamata-banerjee-1024x768.jpg 1024w, https://www.chandrikadaily.com/wp-content/uploads/2023/03/country-being-run-by-central-agencies-2024-polls-will-see-peoples-alliance-with-tmc-mamata-banerjee-768x576.jpg 768w, https://www.chandrikadaily.com/wp-content/uploads/2023/03/country-being-run-by-central-agencies-2024-polls-will-see-peoples-alliance-with-tmc-mamata-banerjee.jpg 1200w" sizes="(max-width: 300px) 100vw, 300px" /></p>
<p>ഏതാനും സംസ്ഥാനങ്ങളിൽ മാത്രം കൃഷി ചെയ്യുന്നതിനാൽ പോസ്‌റ്റോ അല്ലെങ്കിൽ പോപ്പി വിത്തോ ചെലവേറിയതാണ് .ബംഗാളികൾക്ക് പോസ്റ്റോ ഇഷ്ടമാണ്. എല്ലാ ദിവസവും ഇത് നമ്മുടെ മെനുവിൽ ഉണ്ടായിരുന്നിട്ടും എന്തുകൊണ്ട് പശ്ചിമ ബംഗാളിൽ ഇത് കൃഷി ചെയ്യുന്നില്ല മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് എന്തിനാണ് ഉയർന്ന വിലയ്ക്ക് വാങ്ങേണ്ടി വരുന്നത്. മമത ബാനർജി ചോദിച്ചു.എല്ലാ പോപ്പികളും മയക്കുമരുന്നുകളല്ലെന്നും മമത ബാനർജി പറഞ്ഞു.</p>
<p>ബസുമതിക്ക് കേന്ദ്രം നികുതിയിളവ് നൽകിയതുപോലെ, പശ്ചിമ ബംഗാളിൽ ഉത്പാദിപ്പിക്കുന്ന ഗോബിന്ദോഭോഗ്, തുലൈപാഞ്ചി ഇനത്തിലുള്ള അരികൾക്കും സമാനമായ ആനുകൂല്യങ്ങൾ നൽകണമെന്ന് മമത ബാനർജി ആവശ്യപ്പെട്ടു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/mamthapopyultivation.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
