<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>Article &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/category/more/article/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Sun, 05 Oct 2025 05:50:35 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>Article &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ഹീറോ ടു സീറോ</title>
		<link>https://www.chandrikadaily.com/actor-vijay-hero-to-zero.html</link>
					<comments>https://www.chandrikadaily.com/actor-vijay-hero-to-zero.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Sun, 05 Oct 2025 05:50:35 +0000</pubDate>
				<category><![CDATA[Article]]></category>
		<category><![CDATA[editorial]]></category>
		<category><![CDATA[Karur Disaster]]></category>
		<category><![CDATA[latest]]></category>
		<category><![CDATA[tvk]]></category>
		<category><![CDATA[VIJAY]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=356927</guid>

					<description><![CDATA[EDITORIAL]]></description>
										<content:encoded><![CDATA[<p>താര ആരാധന എല്ലായിടത്തും ഉണ്ട്. ദക്ഷിണേന്ത്യയില്&#x200d; ഇക്കാര്യത്തില്&#x200d; എല്ലാവരേക്കാളും ഒരുപടി മുന്നിലാണ് തമിഴകം. തിരശ്ശീലയില്&#x200d; അനീതിക്കെതിരെ പൊട്ടിത്തെറിക്കുന്ന നായകന്&#x200d;മാര്&#x200d; രാഷ്ട്രീയ ഗോദയിലേക്കിറങ്ങുമ്പോള്&#x200d; അല്&#x200d;പമൊരു പ്രതീക്ഷയും ചിലരൊക്കെ വെച്ചു പുലര്&#x200d;ത്തും. എന്നാല്&#x200d; രാഷ്ട്രീയവും വെള്ളിത്തിരയും രണ്ടാണെന്ന് ഇവര്&#x200d; തന്നെ താമസിയാതെ മനസിലാക്കി തരികയും ചെയ്യും. ഇതില്&#x200d; ഏറ്റവും പുതിയത് വിജയിയുടെ വരവാണ്. അതിരുവിട്ട വൈകാരിക അടുപ്പവും നായകന്റെ ഉത്തരവാദിത്ത മില്ലായ്മയും ഒന്ന് ചേര്&#x200d;ന്നപ്പോള്&#x200d; കരൂരില്&#x200d; അത് നഷ്ടമാക്കിയത് 41 ജീവനുകളാണ്. വിജയ് സിനിമയെ പോലെ തന്നെയാണ് രാഷ്ട്രീയവും കാണുന്നതെന്ന് കരൂര്&#x200d; വ്യക്തമാക്കിത്തരുന്നു. ജനസേവനത്തിനിറങ്ങിയ സൂപ്പര്&#x200d; സ്റ്റാര്&#x200d; കരിങ്കുപ്പായക്കാരായ അംഗരക്ഷകരുടെ സുരക്ഷയില്&#x200d; സേഫ് സോ ണില്&#x200d; വിരാജിക്കുമ്പോള്&#x200d; നായകനെ ഒന്ന് തൊടാനായി എത്തുന്ന ആരാധകരെ പോലും എടുത്തെറിഞ്ഞാണ് സുരക്ഷക്കിറങ്ങിയ ബൗണ്&#x200d;സര്&#x200d;മാര്&#x200d; കുറ് കാണിക്കുന്നത്. കുപ്രസിദ്ധരായ അധോലോക നായകരെ പോലെ ആരാധകര്&#x200d;ക്ക് നേരെ പോലും തോക്ക് ചൂണ്ടുന്ന കുപ്രസിദ്ധ വിഭാഗമായി ഇതിനോടകം തന്നെ വിജയിയുടെ കൂലിപ്പട മാറിക്കഴിഞ്ഞു.</p>
<p>തമിഴക വെട്രി കഴകം പാര്&#x200d;ട്ടി പ്രഖ്യാപിച്ചതു മുതല്&#x200d; വിജയ്‌യെ പിന്തുടരുന്ന ക്രമസമാധാന പ്രശ്‌നങ്ങളില്&#x200d; ഏറ്റവും ഒടുവിലത്തേതാണ് കരൂര്&#x200d; സംഭവം. പക്ഷേ ഇതിലേറെ പ്രസക്തമായ കാര്യം രക്ഷകനാവുമെന്ന് പ്രഖ്യാപിച്ച് കരാവന്&#x200d; ടൂറിനിറങ്ങിയ വിജയ് ആള്&#x200d;ക്കൂട്ടം തിക്കിലും തിരക്കിലും പെട്ട് മരിച്ചുവീഴുമ്പോള്&#x200d; സേഫായി മുങ്ങുന്നു എന്നതാണ്. മരിച്ചവരേയും പരിക്കേറ്റവരേയും കൊണ്ട് ആംബുലന്&#x200d;സു കള്&#x200d; തുരുതുരെ ഓടുമ്പോള്&#x200d; നായകന്&#x200d; നാട്ടിലേക്ക് വെച്ചു പിടിക്കാന്&#x200d; വിമാനത്താവളത്തിലേക്ക് പായുകയായിരുന്നു. രണ്ട് കാഴ്ചകളാണ് മധുരൈ വിമാനത്താവളത്തില്&#x200d; കഴിഞ്ഞ ആഴ്ച കരൂര്&#x200d; അപകട സമയത്ത് കണ്ടത്. കോണ്&#x200d;ഗ്രസ് എം.പി ജ്യോതിമണി സെന്തില്&#x200d; മണി അപകടമറിഞ്ഞ് എത്തി വിമാനമിറങ്ങി ആശുപത്രിയിലെത്താന്&#x200d; വ്യഗ്രത കാണിച്ച് ഓടുന്നതായിരുന്നു ഒരു കാഴ്ച. അതേസമയം അപകട വിവരമറിഞ്ഞ് അംഗരക്ഷകര്&#x200d;ക്കൊപ്പം ചെന്നൈയിലേക്ക് മുങ്ങാന്&#x200d; ഓടുന്ന വിജയിയായിരുന്നു മറു കാഴ്ച. പതിനായിരം പേര്&#x200d;ക്ക് ഒത്തുകൂടാന്&#x200d; മാത്രം അനുമതി നല്&#x200d;കിയ സ്ഥലത്ത് ലക്ഷത്തിലേറെ പേര്&#x200d; വന്നെങ്കില്&#x200d; അതിന് ഉത്തരവാദി ആരാണ് എന്നത് പ്രസക്തമായ ചോദ്യമാണ്. ആള്&#x200d;ക്കൂട്ടത്തെ നിയന്ത്രിക്കാന്&#x200d; പോലും കെല്&#x200d;പില്ലാത്ത പാര്&#x200d;ട്ടിയും നേതാവും എങ്ങിനെ നാടിനെ രക്ഷിക്കും.</p>
<p>സ്വന്തം പരിപാടിക്ക് ആളെക്കൂട്ടാന്&#x200d; പ്രഖ്യാപിച്ചതിനേക്കാളും മണിക്കൂറുകള്&#x200d; കഴിഞ്ഞ് എത്തുന്ന നായകന്&#x200d;. എത്തിയ ഉടന്&#x200d; സിനിമാ ഡയലോഗ് പോലെ ഭരണ കക്ഷിക്കെതിരെ ചറ പറ ഡയലോഗ് താന്&#x200d; മുഖ്യമന്ത്രിയാവുന്നതോടെ എല്ലാം ശരിയാകുമെന്ന പ്രഖ്യാപനം. ഇതോടെ തന്റെ റോള്&#x200d; തീര്&#x200d;ന്നെന്നാണ് നായകന്&#x200d; കരുതുന്നത്. തന്റെ പ്രത്യേക പ്രചാരണ വാഹനത്തില്&#x200d;നിന്ന് ജനക്കൂട്ടത്തിലേക്ക് കുടിവെള്ള കുപ്പികള്&#x200d; എറിഞ്ഞുകൊടുത്തതാണ് ഹീറോയുടെ ഹീറോയിസം എന്നാണ് ടി.വി.കെ നായകന്&#x200d; കരുതുന്നത്. സെപ്തംബര്&#x200d; 13ന് തിരുച്ചിറപ്പള്ളിയില്&#x200d; നിന്നാണ് വിജയ് നടത്തുന്ന പാര്&#x200d;ട്ടിയുടെ സംസ്ഥാന പര്യടനം തുടങ്ങുന്നത്. ഇതിന് തുടക്കം കുറിക്കുന്നതിനു മുന്&#x200d;പുതന്നെ 23 പ്രത്യേക മാര്&#x200d;ഗ നിര്&#x200d;ദേശങ്ങള്&#x200d; പൊലീസ് മുന്നോട്ടുവെച്ചിരുന്നു. ഒരു സിനിമാ താരമെന്ന നിലയില്&#x200d; വിജയയെ കാണാന്&#x200d; ധാരാ ളം പേര്&#x200d; എത്തുമെന്നും ഇത്തരം ആള്&#x200d;ക്കൂട്ടം അപകടമുണ്ടാക്കുമെന്നും ബോധ്യമുള്ളതുകൊണ്ടുതന്നെയാണ് പൊലീസിനോട് കര്&#x200d;ശന നിയന്ത്രണം ഏര്&#x200d;പ്പെടുത്താന്&#x200d; നിര്&#x200d;ദേശം നല്&#x200d;കിയത് എന്നാണ് സര്&#x200d;ക്കാരിന്റെ പക്ഷം. അതിന്റെ ഭാഗമായാണ് വിജയ്ക്ക് റോഡ് ഷോ നടത്തുന്നതിന് അനുമതി നിഷേധിച്ചത്. പകരം പ്രത്യേക ഒരുക്കിയ ബസിലായിരുന്നു വിജയ് ജനങ്ങള്&#x200d;ക്കിടയില്&#x200d; എത്തിയത്. ഗര്&#x200d;ഭിണികള്&#x200d;, കുട്ടികള്&#x200d;, പ്രായമായവര്&#x200d;, ഭിന്നശേഷിക്കാര്&#x200d; എന്നിവരെ കൊണ്ടുവരുന്നത് ഒഴിവാക്കാന്&#x200d; പ്രത്യേക നിര്&#x200d;ദേശമുണ്ടായിരുന്നു. എന്നാല്&#x200d;, കരൂരില്&#x200d; മരിച്ചവരില്&#x200d; കുട്ടികളും ഉള്&#x200d;പ്പെട്ടത് നിയന്ത്രണങ്ങള്&#x200d; പാലിക്കപ്പെട്ടില്ലെന്നതിനു തെളിവാണ്. വന്നവരില്&#x200d; കുട്ടികള്&#x200d; മാത്രം ആയിരത്തിലേറെ വരുമെന്നാണ് റിപ്പോര്&#x200d;ട്ട്. മരിച്ചവരിലുമുണ്ട് ഏഴ് കുട്ടികള്&#x200d;. വേദികളില്&#x200d; അടിസ്ഥാന വൈദ്യസഹായവും കുടിവെള്ളവും സംഘാട കര്&#x200d; ഉറപ്പാക്കണമെന്നായിരുന്നു മറ്റൊരു വ്യവസ്ഥ. വേദിക്ക് സമീപം ആംബുലന്&#x200d;സുകള്&#x200d;ക്ക് യാത്ര ചെയ്യാന്&#x200d; തടസമുണ്ടാകരുതെന്നും നിര്&#x200d;ദേശിച്ചിരുന്നു. എല്ലാംകാറ്റില്&#x200d; പറത്തി.</p>
<p>രാഷ്ട്രീയ മോഹവുമായി 2009 ലാണ് വിജയ് തന്റെ ഫാന്&#x200d; ക്ലബ് ആയ വിജയ് മക്കള്&#x200d; ഇയക്കം ആരംഭിക്കുന്നത്. 2011 ലെ നിയമസഭാ തിരഞ്ഞെടുപ്പില്&#x200d; സംഘടന അണ്ണാ ഡി.എം.കെസഖ്യത്തെ പിന്തുണച്ചു. 2021 ഒക്ടോബറില്&#x200d; തമിഴ്‌നാട്ടില്&#x200d; നടന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്&#x200d; ഫാന്&#x200d; ക്ലബ് മത്സരിച്ചു. മത്സരിച്ച 169 സീറ്റുകളില്&#x200d; 115 സീറ്റിലും വിജയിക്കുകയും ചെയ്തു. ശേഷം 2024 ഫെബ്രുവരിയിലാണ് വിജയ് തന്റെ രാഷ്ട്രീയ പാര്&#x200d;ട്ടിയായി തമിഴക വെട്രി കഴകം പ്രഖ്യാപിക്കുന്നത്. ഒരു വര്&#x200d;ഷത്തോളം വലിയ ഓളമുണ്ടാക്കാന്&#x200d; പാര്&#x200d;ട്ടിക്കായില്ലെങ്കിലും പിന്നീട് സ്ഥിതി മാറി. 2026 ലെ നിയമസഭാ തിരഞ്ഞെടുപ്പ് മുന്നില്&#x200d; കണ്ട് വിജയ് കളമറിഞ്ഞ് പണിതുടങ്ങി. അടുത്തിടെ അദ്ദേഹം നടത്തിയ വിവാദപ്രസംഗങ്ങളും അതിനു പിന്നാലെ പര്യടനത്തിനു തുടക്കം കുറിച്ചതും. സിനിമ പോലെത്തന്നെ ജനവിധിയും ഭാ ഗ്യവും തുണച്ചാല്&#x200d; മാത്രമേ രാഷ്ട്രീയയാത്ര നൂറുകോടി ക്ലബ്ബിലെത്തൂ എന്നുള്ള തിരിച്ചറിവു കൂടി വിജയ്ക്ക് ഉണ്ടാകേണ്ടതുണ്ട്. ദുരന്തങ്ങള്&#x200d; ക്ഷണിച്ചുവരുത്തി കോടതിയുടെ പഴി പോലും കേള്&#x200d;ക്കേണ്ടി വന്ന വിജയ്ക്ക് പ്രത്യയ ശാസ്ത്രമോ കൃത്യമായ കാഴ്ചപ്പാടോ ഇല്ല. ഇപ്പോഴും താരങ്ങളുടെ രസികര്&#x200d; മണ്&#x200d;ട്രം പോലൊരു തട്ടിക്കൂട്ട് സെറ്റപ്പിലാണ് പാര്&#x200d;ട്ടിയെ ഓടിക്കുന്നത്. അതുകൊണ്ട് തന്നെ ജനങ്ങളെ നിയന്ത്രിക്കാനൊ മറ്റോ ശേഷിയുള്ള രണ്ടാം നിര നേതാക്കള്&#x200d; പാര്&#x200d;ട്ടിയില്&#x200d; തുലോം കുറവാണ്. കരൂര്&#x200d; ദുരന്തം നടന്ന് ദിവസങ്ങള്&#x200d;ക്ക് ശേഷം കണ്ണീര്&#x200d; വീഡിയോ പുറത്തിറക്കിയതു കൊണ്ട് മാത്രം ഇതിന്റെ ഉത്തരവാദിത്തത്തില്&#x200d; നിന്നും അദ്ദേഹത്തിന് ഒഴിയാനാവില്ല. രാഷ്ട്രീയപരമായ മാനങ്ങള്&#x200d; എത്ര ചമച്ചാലും ഈ മരണങ്ങള്&#x200d;ക്ക് വിജയ് ഉത്തരവാദിത്തം പറയേണ്ടിവരും.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/actor-vijay-hero-to-zero.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വിളിച്ചുവരുത്തിയ വിന</title>
		<link>https://www.chandrikadaily.com/actor-vijays-tour-in-karur.html</link>
					<comments>https://www.chandrikadaily.com/actor-vijays-tour-in-karur.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Mon, 29 Sep 2025 01:52:26 +0000</pubDate>
				<category><![CDATA[Article]]></category>
		<category><![CDATA[actorvijay]]></category>
		<category><![CDATA[deathtoll]]></category>
		<category><![CDATA[editorial]]></category>
		<category><![CDATA[latest]]></category>
		<category><![CDATA[news]]></category>
		<category><![CDATA[tvk]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=355944</guid>

					<description><![CDATA[EDITORIAL]]></description>
										<content:encoded><![CDATA[<p>തമിഴ്‌നാട്ടിലെ കരൂരില്&#x200d; നടന്&#x200d; വിജയ്‌യുടെ പര്യടനത്തിനിടെ പിഞ്ചുകുട്ടികളുള്&#x200d;പ്പെടെ നാല്&#x200d;പ്പത് പേരുടെ ജീവന്&#x200d; നഷ്ടമായ സംഭവത്തെ വിളിച്ചുവരുത്തിയ വിന എന്നുമാത്രമേ വിശേഷിപ്പിക്കാനാകൂ. ജനക്കൂട്ടം ഒഴുകിയെത്തുമെന്ന കൃത്യമായ ധാരണയുണ്ടായിട്ടും ഒരു മുന്&#x200d;കരുതലുമെടുത്തില്ലെന്നു മാത്രമല്ല, അധികൃതരുടെ നിര്&#x200d;ദേശങ്ങളെല്ലാം കാറ്റില്&#x200d;പറത്തുകയും ചെയ്ത പരിപാടിയുടെ സംഘാടകരായ വെട്രി കഴകം പാര്&#x200d;ട്ടിക്കോ അതിന്റെ സംസ്ഥാന അധ്യക്ഷനായ നടന്&#x200d; വിജയിക്കോ ഈ ദുരന്തത്തിന്റെ ഉ ത്തരവാദിത്വത്തില്&#x200d; നിന്ന് ഒഴിഞ്ഞുമാറാന്&#x200d; ഒരിക്കലും സാധ്യമല്ല. എം.ജി.ആറിന്റെയും ജയലളിതയുടെയും ചുവടു പിടിച്ച്, അഭ്രപാളിയില്&#x200d; കത്തിനില്&#x200d;ക്കുമ്പോള്&#x200d; തന്നെ തമിഴ്‌നാടിന്റെ മുഖ്യമന്ത്രിപദം ലക്ഷ്യംവെക്കുകയും അത് ഉറക്കെ പറയുകയും ചെയ്ത് രാഷ്ട്രീയ പ്രവേശം നടത്തിയ ഇളയദളപതി പക്ഷേ അതിനുവേണ്ടത്ര ഗൃഹപാഠങ്ങളൊന്നും ചെയ്തിട്ടില്ലെന്നതാണ് ശനിയാഴ്ച്ചയുണ്ടായ ധാരുണ സംഭവങ്ങള്&#x200d; തെളിയിക്കുന്നത്. രാഷ്ട്രീയത്തിന്റെ ബാലപാഠങ്ങളും ആള്&#x200d;ക്കൂട്ടത്തിന്റെ മനശാസത്രവുമൊ ന്നും മനസ്സിലാക്കാതെയുള്ള വിജയ്‌യുടെ യാത്രയില്&#x200d; ഇങ്ങനയൊരു ദുരന്തം ഒളിഞ്ഞിരിപ്പുണ്ടെന്നതിനുള്ള സൂചനകള്&#x200d; നേരത്തെതന്നെ പ്രകടമായതാണ്. അത് എപ്പോള്&#x200d; എവിടെ വെച്ച് എന്നുള്ളതിനുള്ള ഉത്തരമാണ് ശനിയാഴ്ച്ച കരൂരിലെ വേലുച്ചാമിപുരത്തുനിന്നുണ്ടായിരിക്കുന്നത്.</p>
<p>ഈ മാസം 13 നാണ് വിജയ്‌യുടെ സംസ്ഥാന പര്യടനം ആരംഭിച്ചത്. ശനിയാഴ്ച നാമക്കലിലും കരൂരിലുമായിരുന്നു റാലി. അരലക്ഷത്തോളം പേരാണ് കരൂര്&#x200d; വേലുച്ചാമി പുരത്ത് വിജയെ കാണാനായി തടിച്ചുകൂടിയത്. പകല്&#x200d; 1.45 ഓടെ വിജയ് കരൂരില്&#x200d; എത്തുമെന്നാണ് അറിയിച്ചത് എന്നാല്&#x200d; അഞ്ചുമണിക്കൂറോളം വൈകി രാത്രി 7.20 ഓടെയാണ് വിജയ് എത്തിയത്. വിജയയെ കാത്ത് രാവിലെ മുതല്&#x200d; സ്ത്രീകളും കുട്ടികളും വയോധികരുമടക്കമുള്ള ജനങ്ങള്&#x200d; പ്രദേശത്ത് തടിച്ചുകൂടിയിരുന്നു. പരിപാടിക്ക് 10,000 പേര്&#x200d; മാത്രമേ എത്തിച്ചേരുള്ളൂ എന്നാണ് ടിവികെ നേതൃത്വം കരുതിയിരുന്നത്. എന്നാല്&#x200d; പ്രതീക്ഷകള്&#x200d; തെറ്റിച്ച് അനിയന്ത്രിതമായി പ്രദേശത്തേക്ക് ജനമൊഴുകിയെത്തി. രാവിലെ മുതല്&#x200d; കാത്തിരുന്ന പലരും തിരക്ക് അനിയന്ത്രിതമായതോടെ തളര്&#x200d;ന്നുവീണു. പ്രദേശത്ത് പന്തലോ മറ്റ് സൗകര്യങ്ങളോ ഒരുക്കിയിരുന്നില്ല. കുടിവെള്ളവും ലഭ്യമാക്കിയിരുന്നില്ല. കനത്ത ചൂടും മണിക്കൂറുകളുടെ കാത്തിരിപ്പും തിരക്കും ആയതോടെ ആളുകള്&#x200d; തളര്&#x200d;ന്നുവീണുതുടങ്ങി. പ്രചരണവാഹനത്തിനു മുകളില്&#x200d; നിന്നാണ് വിജയ് ജനങ്ങളെ അഭിസംബോധന ചെയ്തത്. വാഹന ത്തിനടുത്തേക്ക് ആളുകള്&#x200d; എത്താന്&#x200d; ശ്രമിച്ചതോടെ തിര ക്കില്&#x200d;പ്പെട്ട് പലരും ശ്വാസം മുട്ടി വീണു. വാഹനത്തിനു മുകളില്&#x200d; നിന്ന് വിജയ് വെള്ളക്കുപ്പികള്&#x200d; ജനങ്ങള്&#x200d;ക്ക് എറിഞ്ഞു നല്&#x200d;കുകയുമുണ്ടായി. ഈ വെള്ളക്കുപ്പികള്&#x200d;ക്കായി ആളുകള്&#x200d; തിരക്കുകൂട്ടിയതും ദുരന്തത്തിന് കാരണമായെന്ന് റിപ്പോര്&#x200d;ട്ടുകളുണ്ട്.</p>
<p>അപകടമുണ്ടായതിന് പിന്നാലെ കാരവനില്&#x200d; കയറി ദുരന്തമുഖത്ത് നിന്നും സ്ഥലം വിട്ട വിജയയെ പിന്നീട് കാണുന്നത് എസ്.യുവി വാഹനത്തില്&#x200d; തിരുച്ചിറപ്പള്ളി വിമാനത്താവളത്തിലാണ്. ഇവിടെവെച്ചുപോലും മാധ്യമങ്ങള്&#x200d;ക്ക് മുഖം നല്&#x200d;കാതെ അദ്ദേഹം ചെന്നൈയിലേക്ക് പോകുകയായിരുന്നു. ഇതിനൊക്കെ ശേഷമാണ് എക്‌സില്&#x200d; താരത്തിന്റെതായ ഒരു കുറിപ്പ് ദുരന്തം സംബന്ധിച്ച് ആദ്യമായി പുറത്തുവരുന്നത്. സ്ത്രീകളുടെ അവകാശങ്ങള്&#x200d; സംരക്ഷിക്കുമെന്ന് പറഞ്ഞ നേതാവ്, അടുത്ത മുഖ്യമന്ത്രിയാകുമെന്ന് പറഞ്ഞ, ആറ് മാസത്തിനകം അധികാരം മാറുമെന്ന് പൊലീസിനെ താക്കീത് ചെയ്ത വിജയ് ആളുകള്&#x200d; കുഴഞ്ഞുവീഴുന്നത് കണ്ടിട്ടും തന്റെ പ്രസംഗം തുടര്&#x200d;ന്ന് പിന്നീട് അപകടം വലിയ ദുരന്തത്തിലേക്കെത്തിയപ്പോള്&#x200d; സുരക്ഷിത സ്ഥാനത്തേക്ക് മാറിയത് എന്ത് സന്ദേശമാണ് നല്&#x200d;കുന്നതെന്ന ചോദ്യം തമിഴ്‌നാട്ടില്&#x200d; വ്യാപകമായി ഉയരുകയാണ്.</p>
<p>രാജ്യത്ത് ആള്&#x200d;ക്കൂട്ട ദുരന്തങ്ങള്&#x200d; അടിക്കടി ആവര്&#x200d;ത്തിക്കപ്പെടുകയാണ്. മാസങ്ങള്&#x200d;ക്ക് മുമ്പ് ജൂണ്&#x200d; നാലിന് ബെംഗളൂരു നഗരവും സമാനമായ ദുരന്തത്തിന് സാക്ഷ്യം വഹിക്കുകയുണ്ടായി. 18 വര്&#x200d;ഷത്തെ കാത്തിരിപ്പിന് ശേഷം ഐ.പി.എല്&#x200d; കിരീടം സ്വന്തമാക്കിയതിലുള്ള റോയല്&#x200d; ചാലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ ആഘോഷമായിരുന്നു അന്ന് ദുരന്തത്തില്&#x200d; കലാശിച്ചത്. ടീമിന്റെ വിക്ടറി പരേഡിനിടെ 11 പേരാണ് തിക്കിലും തിരക്കിലും ജീവന്&#x200d; വെടിഞ്ഞത്. ന്യൂഡല്&#x200d;ഹി റെയില്&#x200d;വേ സ്‌റ്റേഷനിലുണ്ടായ തിരക്കില്&#x200d; 18 പേരുടെയും മഹാകുംഭമേളക്കിടെ 25 ഓളം പോരുടെയും ജീവന്&#x200d; നഷ്ടമായതിന് രാജ്യം സാക്ഷ്യംവഹിച്ചിട്ട് അധിക കാലമായിട്ടില്ല. സാമൂഹ്യ മാധ്യമങ്ങള്&#x200d; തരങ്കംതീര്&#x200d;ക്കുന്ന പുതിയ കാലത്ത് രാഷ്ട്രീയം, കല, സാംസ്‌കാരി കം എന്നിങ്ങനെ എന്തിന്റെ പേരിലും ആഘോഷങ്ങള്&#x200d; പൊടിപൊടിക്കുകയാണ്. അതുകൊണ്ടുതന്നെ ഇത്തര ത്തിലുള്ള ഏതു കൂടിച്ചേരലുകളും യുവാക്കളുടെയും കു ട്ടികളുടെയുമെല്ലാം അനസ്യൂതമായ ഒഴുക്കിന് വേദിയായി ക്കൊണ്ടിരിക്കുന്നുണ്ട്. ആള്&#x200d;ക്കൂട്ടത്തെ വിളിച്ചുവരുത്തു കയെന്നത് വളരെ എളുപ്പമാണെങ്കിലും അതിനെ നിയന്ത്രി ക്കുകയെന്നത് ഏറെ ശ്രമകരമായ കാര്യമാണ്. ഈ മുന്നറി യിപ്പുകൂടിയാണ് ഇത്തരം ദുരന്തങ്ങള്&#x200d; നല്&#x200d;കുന്നു പാഠം</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/actor-vijays-tour-in-karur.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ജി.എസ്.ടി ആനുകൂല്യവും പ്രായോഗികതയും</title>
		<link>https://www.chandrikadaily.com/gst-benefits-and-practicalities.html</link>
					<comments>https://www.chandrikadaily.com/gst-benefits-and-practicalities.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Wed, 24 Sep 2025 01:29:24 +0000</pubDate>
				<category><![CDATA[Article]]></category>
		<category><![CDATA[News]]></category>
		<category><![CDATA[editorial]]></category>
		<category><![CDATA[GST]]></category>
		<category><![CDATA[modigovernment]]></category>
		<category><![CDATA[pinarayigovernment]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=355445</guid>

					<description><![CDATA[EDITORIAL]]></description>
										<content:encoded><![CDATA[<p>കൊട്ടിഘോഷിച്ച് കേന്ദ്ര സര്&#x200d;ക്കാര്&#x200d; കൊണ്ടുവന്ന ജി.എസ്.ടി നിരക്കിളവ് ഇക്കഴിഞ്ഞ തിങ്കളാഴ്ച്ച പ്രാബല്യത്തില്&#x200d; വന്നിരിക്കുകയാണ്. വിലക്കയറ്റം കൊണ്ട് പൊറുതിമുട്ടുന്ന രാജ്യത്തെ സാധാരണക്കാരായ ജനങ്ങള്&#x200d; ഏറെ പ്രതീക്ഷയോടെയാണ് സര്&#x200d;ക്കാറിന്റെ പ്രഖ്യാപനങ്ങള്&#x200d;ക്ക് കാതോര്&#x200d;ത്തിരുന്നതെങ്കിലും അതിന്റെ ആനുകൂല്യങ്ങള്&#x200d; അവരിലേക്കെത്താന്&#x200d; കടമ്പകള്&#x200d; ഏറെയുണ്ടെന്നതാണ്, നിയമം പ്രായോഗികപദത്തിലെത്തിയപ്പോഴുള്ള വിലയിരുത്തല്&#x200d;. നാല് സ്ലാബുകളുണ്ടായിരുന്ന ജി.എസ്.ടി രണ്ടു സ്ലാബുകളായി പുനസംഘടിപ്പിക്കുകയാണ് സര്&#x200d;ക്കാര്&#x200d; ചെയ്തിരിക്കുന്നത്. 5, 12, 18, 28 എന്നിങ്ങനെയായിരുന്നു നേരത്തെ എങ്കില്&#x200d; ഇനി മുതല്&#x200d; ഇതില്&#x200d; 12, 28 സ്ലാബുകള്&#x200d; ക്ക് പകരം നാല്, 18 സ്ലാബുകളിലായിരിക്കും നികുതി കണക്കാക്കുക. ഭൂരിഭാഗം പാക് ചെയ്ത ഭക്ഷ്യോത്പന്നങ്ങളുടെയും തീരുവ അഞ്ചു ശതമാനമാവുമെന്നതാണ് വിപണിയില്&#x200d; വലിയ ചലനമുണ്ടാക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നത്. നെയ്യ്, പനീര്&#x200d;, ഭട്ടര്&#x200d;, കെച്ചപ്പ്, ജാം, ഡ്രൈ ഫ്രൂട്ട്‌സ്, കോഫി, ഐസ്‌ക്രീം എന്നിവ ഈ പട്ടികയില്&#x200d; വരും. കൂടാതെ ടി.വി, എ.സി, വാഷിങ് മെഷീന്&#x200d; തുടങ്ങി ഫാസ്റ്റ് മൂവിങ് കണ്&#x200d;സ്യൂമര്&#x200d; ഗുഡ്‌സുകള്&#x200d;ക്കും (എഫ്.എം.സി.ജി) വില കുറയുമെന്നായിരുന്നു സര്&#x200d;ക്കാറിന്റെ അവകാശവാദം. മരുന്നുകുള്&#x200d;, മെഡിക്കല്&#x200d; ഉപകരണങ്ങള്&#x200d;, കെട്ടിട നിര്&#x200d;മ്മാണ സാമഗ്രികള്&#x200d; എന്നിവയുടെ തീരുവയും കുറയുന്നുണ്ട്. കാറുകളുടെ ജി.എസ്.ടി 28ല്&#x200d; നിന്ന് 18 ശതമാനമായാണ് കുറച്ചത്. അതേസമയം ആഢംബര ഉത്പന്നങ്ങള്&#x200d;ക്ക് 40 ശതമാനം എന്ന പ്രത്യേക സ്ലാബ് നിശ്ചയിച്ചിട്ടുണ്ട്. ആഢംബര ഉത്പന്നങ്ങള്&#x200d;ക്ക് നേരത്തെ 28 ശതമാനം ജി.എസ്.ടിക്കു പുറമെ പ്രത്യേക സെസ് ആണ് ഏര്&#x200d;പ്പെടുത്തിയിരുന്നത്.</p>
<p>നിരക്കിളവ് ജനങ്ങളിലേക്കെത്തുമോയെന്ന ആശങ്കകള്&#x200d;ക്ക് അടിവരയിടുന്നതാണ് തുടക്കത്തില്&#x200d; തന്നെ വിപണിയില്&#x200d; നിന്ന് ലഭിക്കുന്ന സൂചന. വിലകുറയുമെന്ന് സര്&#x200d;ക്കാര്&#x200d; പ്രഖ്യാപിച്ചിരുന്ന അവശ്യ സാധനങ്ങളില്&#x200d; പലതിനും ഇപ്പോഴും വിലയില്&#x200d; മാറ്റമൊന്നുമുണ്ടായിട്ടില്ല. ബേക്കറി ഉല്&#x200d;പന്നങ്ങള്&#x200d;, മസാല സാധനങ്ങള്&#x200d;, പാദരക്ഷകള്&#x200d;, തുണിത്തരങ്ങള്&#x200d;, ഇരുമ്പു സാധനങ്ങള്&#x200d; തുടങ്ങിയവക്കെല്ലാം പഴയ വിലതന്നെയാണ് നിലവിലുള്ളത്. മരുന്നുകള്&#x200d;ക്കും വിലക്കുറവ് അനുഭവപ്പെട്ടുതുടങ്ങിയിട്ടില്ല. തങ്ങളുടെ കൈവശമുള്ള സ്‌റ്റോക്കുകള്&#x200d; പഴയ നിരക്കില്&#x200d; വാങ്ങിയതാണെന്നും ഇത് കമ്പനികള്&#x200d; തിരിച്ചെടുക്കാത്തതിനാലാണ് വിലയില്&#x200d; മാറ്റംവരുത്താന്&#x200d; കഴിയാത്തതെന്നുമാണ് വ്യാപാരികളുടെ പക്ഷം. പഴയ സംവിധാനത്തില്&#x200d; 12, 18 ശതമാനം നികുതി ഒടുക്കി വാങ്ങിയ സാധനങ്ങള്&#x200d; പുതിയ രീതിയനുസരിച്ച് അഞ്ചുശതമാനം നിരക്കില്&#x200d; വിറ്റയിക്കുമ്പോള്&#x200d; തങ്ങള്&#x200d;ക്കുണ്ടാകുന്ന ഭീമമായ നഷ്ടം ആരു നികത്തുമെന്ന ചോദ്യം ന്യായവും ഭരണകൂടം ഉത്തരം നല്&#x200d;കേണ്ടതുമാണെന്ന കാര്യത്തില്&#x200d; തര്&#x200d;ക്കമില്ല. എന്നാല്&#x200d; നേരത്തെയുള്ള സ്‌റ്റോക്കുകള്&#x200d; കമ്പനികളിലേക്ക് തിരിച്ചയക്കണമെന്നും പകരം പുതിയ നികുതി നിരക്കില്&#x200d; സാധന ങ്ങള്&#x200d; ഇറക്കണമെന്നുമാണ് ഇതിനുള്ള അധികൃതരുടെ മറുപടി. അപ്പോള്&#x200d; കമ്പനികള്&#x200d;ക്ക് വരുന്ന നഷ്ടം ആരു നികത്തുമെന്ന ചോദ്യത്തിന് സര്&#x200d;ക്കാറിന് ഉത്തരമില്ലാത്ത അവസ്ഥയാണ്. നിത്യോപയോഗ സാധനങ്ങളും വീട്ടുപകരണങ്ങളുമുള്&#x200d;പ്പെടെ ഏകദേശം 99 ശതമാനം വസ്തുക്കളും അഞ്ച്, 18 ശതമാനം നികുതിയിലേക്ക് മാറിയിട്ടും അതിന്റെ ആനുകൂല്യങ്ങള്&#x200d; ജനങ്ങള്&#x200d;ക്ക് ലഭ്യമായിത്തുടങ്ങിയിട്ടില്ലെന്നത് ഇതുമായ ബന്ധപ്പെട്ട് വിദഗ്ധര്&#x200d; ചൂണ്ടിക്കാണിച്ച ആശങ്കക്ക് അടിവരയിടുകയാണ്.</p>
<p>രാജ്യത്ത് ജി.എസ്.ടി കൊണ്ടുവന്ന ഘട്ടത്തില്&#x200d; രൂപപ്പെട്ട അതേ അവ്യക്തത പുതിയ പരിശ്കാരത്തിലും തുടരുന്നുവെന്നത് വ്യക്തമാവുകയാണ്. ബീഹാര്&#x200d; തിരഞ്ഞെടുപ്പുമുന്നില്&#x200d; കണ്ടുകൊണ്ടുള്ള രാഷ്ട്രീയ നാടകമാണിതെന്ന ആരോപണത്തെ സര്&#x200d;ക്കാര്&#x200d; സമീപനം തന്നെ അടി വരയിടുന്നുണ്ട്. വേണ്ടത്ര പഠനങ്ങളോ ആലോചനകളോ ഇല്ലാത്തതിന്റെ പ്രയാസങ്ങള്&#x200d; തുടക്കത്തില്&#x200d; തന്നെ മുഴച്ചുനില്&#x200d;ക്കുകയാണ്. 500 ഓളം സാധനങ്ങളിലാണ് നിരക്കിളവ് ഉണ്ടാകേണ്ടത്. നാലുകോടിയോളം വരുന്ന ചില്ലറ വ്യാപാരികളിലൂടെയാണ് ഈ ഇളവ് ജനങ്ങളിലേക്കെത്തേണ്ടത്. അതുകൊണ്ടുതന്നെ ശക്തമായ നിരീക്ഷണം ഉണ്ടായിട്ടില്ലെങ്കില്&#x200d; നേട്ടം ജനങ്ങളിലേക്കെത്തില്ലെന്നുറപ്പാണ്. തുടക്കത്തില്&#x200d; തന്നെ ഇതാണ് അവസ്ഥയെങ്കില്&#x200d; ഏതാനും മാസങ്ങള്&#x200d; കഴിഞ്ഞാല്&#x200d; കാര്യങ്ങളെല്ലാം പഴയപടിയില്&#x200d; തന്നെയായിരിക്കുമെന്നകാര്യത്തില്&#x200d; സംശയത്തിനുപോലും ഇടയില്ല. കമ്പനികളും ഇടനിലക്കാരുമെല്ലാം ആനുകൂല്യങ്ങളുടെ പങ്ക് മുഴുവന്&#x200d; പറ്റുന്ന അവസ്ഥയായിരിക്കും ഉണ്ടാവുക. സംസ്ഥാനങ്ങള്&#x200d;ക്ക് കിട്ടേണ്ട വരുമാനവും വലിയതോതില്&#x200d; കുറയുമെന്നതാണ് ഈ പരിഷ്‌കരണത്തിന്റെ മറ്റൊരുവശം. 2017ല്&#x200d; അവതരിപ്പിച്ച ജി.എസ്.ടി യുടെ സ്ലാബ് സ്ട്രക്ചര്&#x200d; തന്നെ വലിയ ആശയക്കുഴപ്പത്തിനും അനീതിക്കും ഇടയാക്കിയിരുന്നു. 5%, 12%, 18%, 28% എന്നിങ്ങനെ വിഭജിച്ച നിരക്കുകള്&#x200d;, ആദ്യം തന്നെ ധനികര്&#x200d;ക്കു സൗകര്യവും സാധാരണക്കാര്&#x200d;ക്ക് ഭാരവും നല്&#x200d;കുന്ന രീതിയിലായിരുന്നു. ദിവസേന ആവശ്യമായ പല സാധനങ്ങളും 18% സ്ലാബിലേക്ക് കയറി. 28% വരെ എത്തിച്ച ചില ഉല്&#x200d;പ്പന്നങ്ങള്&#x200d; നിര്&#x200d;മ്മാണ മേഖലയെയും അടിസ്ഥാന സൗകര്യ വികസനത്തെയും ബാധിച്ചു. എട്ട് വര്&#x200d;ഷമായി നികുതി കൊള്ളയിലൂടെ സമാഹരിച്ച പണം എവിടെ പോയി എന്ന ചോദ്യവും ഇവിടെ ഉയരുകയാണ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/gst-benefits-and-practicalities.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വിശ്വാസികള്‍ തള്ളിയ അയ്യപ്പ സംഗമം</title>
		<link>https://www.chandrikadaily.com/ayyappa-meeting-rejected-by-believers.html</link>
					<comments>https://www.chandrikadaily.com/ayyappa-meeting-rejected-by-believers.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Mon, 22 Sep 2025 03:32:57 +0000</pubDate>
				<category><![CDATA[Article]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[ayyapa sanghamam]]></category>
		<category><![CDATA[editorial]]></category>
		<category><![CDATA[pinarayigovernment]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=355157</guid>

					<description><![CDATA[EDITORIAL]]></description>
										<content:encoded><![CDATA[<p>ഏറെകൊട്ടിഘോഷിച്ച് പിണറായി സര്&#x200d;ക്കാര്&#x200d; നടത്തിയ ആഗോള അയ്യപ്പ സംഗമം വിശ്വാസി സമൂഹം തള്ളിക്കളഞ്ഞകാഴ്ച്ചക്കാണ് ശനിയാഴ്ച്ച കേരളം സാക്ഷ്യംവഹിച്ചത്. കിട്ടിയ അവസരങ്ങളിലെല്ലാം വിശ്വാസികളെയും ആരാധനാലയങ്ങളെയും പരിഹസിച്ചതിന്റെയും അപഹസിച്ചതിന്റെയും ചരിത്രം എമ്പാടും പറയാനുള്ള ഇടതു സര്&#x200d;ക്കാര്&#x200d; കേവലം രാഷ്ട്രീയ താല്&#x200d;പര്യം മാത്രം ലക്ഷ്യംവെച്ചു നടത്തിയ പൊറാട്ട നാടകത്തെ കേരളം തിരിച്ചറിഞ്ഞുവെന്നതാണ് പ്രതീക്ഷിച്ചതിന്റെ നാലയലത്തുപോലും പരിപാടി എത്താതായിപ്പോയതിന്റെ പിന്നിലെ വസ്തുത. ശബരിമലയിലെ ആചാരലംഘനത്തിന് നിയമപരമായും രാഷ്ട്രീയമായും കൂട്ടുനിന്നതിന്റെ തയമ്പു പേറുന്ന മുഖ്യമന്ത്രിയും കൂട്ടരും കേവലം ട്രിപ്പീസുക ളിള്&#x200d;ക്കൊണ്ട് അതെല്ലാം മായ്ച്ചുകളയാമെന്ന ധാരണയിലായിരുന്നുവെങ്കില്&#x200d;, അതൊന്നും അത്രപെട്ടെന്ന് മാഞ്ഞുപോവില്ലെന്ന ഓര്&#x200d;മപ്പെടുത്തലാണ് വിശ്വാസി സമൂഹം നല്&#x200d;കിയിരിക്കുന്നത്.</p>
<p>വിശ്വാസികളെ വഞ്ചിച്ചും അവരുടെ ആത്മാഭിമാനത്തിന്റെ കടക്കല്&#x200d; കത്തിവെച്ചുമാണ് ലോകത്ത് പലയിടങ്ങളിലും കമ്യൂണിസം അധികാരാരോഹണം നടത്തിയത്. എന്നാല്&#x200d; കമ്യൂണിസ്റ്റുകളുടെ കൈയ്യിലെ കളിപ്പാവയായി നിന്നുകൊടുക്കാന്&#x200d; പ്രബുദ്ധ കേരളത്തിലെ മതവിശ്വാസികളെ കിട്ടിയിട്ടില്ലെന്നത് വസ്തുതമാത്രമാണ്. അധികാരത്തിന്റെ ആനുകൂല്യങ്ങള്&#x200d; പറ്റി, ഭരണകൂടത്തിന്റെ ആജ്ഞാനുവര്&#x200d;ത്തികളായി വന്നവരെപ്പോലും കേരളത്തിലെ വിശ്വാസസമൂഹം വെച്ചുപൊറുപ്പിച്ചിട്ടില്ല. അതുകൊണ്ടുതന്നെ വിശ്വാസത്തിന്റെയും വിശ്വാസികളുടെയും കാര്യത്തില്&#x200d; കൃത്യമായൊരു നിലപാടിലെത്താന്&#x200d; ഇക്കണ്ടകാലമത്രയായിട്ടും സി.പി.എമ്മിന് സാധിച്ചിട്ടുമില്ല.</p>
<p>ധ്രുവീകരണ രാഷ്ട്രീയത്തിനുവേണ്ടി മതവിശ്വാസത്തെ ഉപയോഗപ്പെടുത്തുകയെന്ന ഫാസിസ്റ്റ് സമീപനമാണ് വര്&#x200d;ത്തമാന കേരളത്തില്&#x200d; സി.പി.എം സ്വീകരിച്ചുവരുന്നത്. ബി.ജെ.പിയെ വെല്ലുന്ന വര്&#x200d;ഗീയ നിലപാടുകളിലൂടെ ന്യൂനപക്ഷങ്ങളില്&#x200d; നിന്ന് അവര്&#x200d; തീര്&#x200d;ത്തും അകന്നുപോയിരിക്കുകയാണ്. ഇരക്കൊപ്പം നില്&#x200d;ക്കുകയും വേട്ടക്കാര്&#x200d;ക്കൊപ്പം ഓടുകയും ചെയ്യുന്ന ഇരട്ടത്താപ്പ് ജനം തിരിച്ചറിഞ്ഞുവെന്നതിന്റെ അടയാളപ്പെടുത്തലായിരുന്നു ഇക്കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഫലം. സാമാന്യ ജനം ഒന്നടങ്കം കൈയ്യൊഴിഞ്ഞപ്പോള്&#x200d; കാസര്&#x200d;കോട് മുതല്&#x200d; കന്യാകുമാരിവരെ ഉപ്പുവെച്ച കലംപോലെ അവര്&#x200d; മാറ്റിനിര്&#x200d;ത്തപ്പെടുകയായിരുന്നു. അധികാരത്തുടര്&#x200d;ച്ചയുടെ ആലസ്യത്തില്&#x200d; അഭിരമിക്കുന്ന ഈ സര്&#x200d;ക്കാറിന് ഒമ്പതുവര്&#x200d;ഷക്കാലം പിന്നിട്ടിട്ടും അവകാശവാദങ്ങളുടെ പെരുമഴ പെയ്യിപ്പിക്കാനല്ലാതെ കൃത്യമായ രാഷ്ട്രീയമോ എണ്ണംപറഞ്ഞ വികസനമോ നാടിനു മുന്നില്&#x200d; സമര്&#x200d;പ്പിക്കാന്&#x200d; കഴിയാത്ത അവസ്ഥയാണുള്ളത്.</p>
<p>ഈ ഘട്ടത്തിലാണ് വരാനിരിക്കുന്ന തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകളെ മുന്നില്&#x200d;ക്കണ്ട് ഭൂരിപക്ഷ, ന്യൂനപക്ഷ ധ്രുവീകരണശ്രമങ്ങളിലൂടെ തീ ക്കൊള്ളികൊണ്ട് തലചൊറിയാനുള്ള സി.പി.എം തീരുമാനം. അതിന്റെ വ്യക്തമായ ഉദാഹരണമാണ് ഉത്തര്&#x200d;പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ അയ്യപ്പ സംഗമത്തില്&#x200d; പങ്കെടുപ്പിക്കാന്&#x200d; പിണറായി സര്&#x200d;ക്കാര്&#x200d; നടത്തിയിട്ടുള്ള ശ്രമം. ഒരു സംസ്ഥാന മുഖ്യമന്ത്രി എന്നതിനേക്കാളുപരി ബി.ജെ.പിയുടെ സ്റ്റാര്&#x200d; കാമ്പയിനറാണ് യോഗി. വര്&#x200d;ഗീയതയുടെ കാര്യ ത്തില്&#x200d; കേന്ദ്ര സര്&#x200d;ക്കാറിനേക്കാള്&#x200d; ഒരുപടികൂടി മുന്നില്&#x200d; നില്&#x200d;ക്കുന്ന സര്&#x200d;ക്കാറിന് നേതൃത്വം നല്&#x200d;കുന്നയാള്&#x200d;. ഇതേ യോഗിയെ അയ്യപ്പ സംഗമത്തിനെത്തിക്കാന്&#x200d; നിതാന്ത ജാഗ്രതപുലര്&#x200d;ത്തുകയും ഒടുവില്&#x200d; ആ അസാനിധ്യം മറികടക്കാന്&#x200d; അദ്ദേഹത്തിന്റെ സന്ദേശം വകുപ്പ് മന്ത്രി തന്നെ ഏറെ പ്രാധാന്യത്തോടെ വായിക്കുകയും ചെയ്യുമ്പോള്&#x200d; അത് ഈ സമൂഹത്തിന് നല്&#x200d;കുന്ന സന്ദേശമമെന്താണെന്ന് അരി ഭക്ഷണം കഴിക്കുന്ന ആരെയെങ്കിലും ബോധ്യപ്പെടുത്തേണ്ടതുണ്ടോ.</p>
<p>യു.പിക്കു പുറമെ കര്&#x200d;ണാടക, ഡല്&#x200d;ഹി, തെലങ്കാന, ആന്ധ്ര സര്&#x200d;ക്കാരുകളെയും ദേവസ്വംബോര്&#x200d;ഡ് ക്ഷണിച്ചിരുന്നുവെങ്കിലും അവരൊന്നും പ്രതനിധികളെ പറഞ്ഞയച്ചിട്ടില്ല. തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിന്&#x200d; പങ്കെടുക്കുമെന്നറിയിച്ചിരുന്നുവെങ്കിലും അദ്ദേഹവും എത്തിയില്ല. എന്നാല്&#x200d; ഇവരുടെയൊന്നും സന്ദേശം സംഘടിപ്പിക്കുകയോ അസാനിധ്യം എടുത്തുപറയുകയോ ചെയ്യാതിരുന്ന ദേവസ്വം വകുപ്പ് മന്ത്രി, യോഗിയുടെ കാര്യത്തില്&#x200d; കാണിച്ചിരിക്കുന്ന ഈ അമിതാവേശത്തിനു പിന്നില്&#x200d; വ്യക്തമായ താല്&#x200d;പര്യങ്ങളുണ്ട്. ബി.ജെ.പിയുടെ കേരള നേതൃത്വം അയ്യപ്പ സംഗമത്തെ വിമര്&#x200d;ശിക്കുകയും പരിപാടി ബഹിഷ്‌കരിക്കുകയും ചെയ്ത സാഹചര്യത്തിലാണ് യോഗിയുടെ ഈ സന്ദേശമെന്നതും ശ്രദ്ധേയമാണ്.</p>
<p>പാര്&#x200d;ട്ടി സംസ്ഥാന നേതൃത്വത്തെപ്പോലും ഇരുട്ടില്&#x200d; നിര്&#x200d;ത്തിയുള്ള യോഗിയുടെയും ദേശീയ നേതൃത്വത്തിന്റെയും നീക്കങ്ങള്&#x200d; സി.ജെ.പി ബാന്ധവത്തിന്റെ ഏറ്റവും പുതിയ ഉദാഹരണമായിത്തീര്&#x200d;ന്നിരിക്കുകയാണ്. മുഖ്യമന്ത്രി പിണറായി വിജയന്&#x200d; ഭക്തനാണെന്നും കമ്മ്യൂണിസ്റ്റുകാര്&#x200d; നിരീശ്വരവാദം പറയുമെങ്കിലും അയ്യപ്പനെ കാണാന്&#x200d; വരുന്നതില്&#x200d; 90 ശതമാനവും അവരാണെന്നുമടക്കമുള്ള പാര്&#x200d;ട്ടിയുടെ അടിവേരിളക്കുന്ന പ്രസ്താവനകള്&#x200d; എസ്.എന്&#x200d;.ഡി.പി യോഗം ജനറല്&#x200d; സെക്രട്ടറി വെള്ളാപ്പള്ളി നടേശന്&#x200d; നടത്തിയിട്ടും ഒരക്ഷരം മറുത്തുപറയാന്&#x200d; കഴിയാതായിപ്പോയതും ഈ ധ്രുവീകരണ രാഷ്ട്രീയം വഴി സി.പി.എമ്മിന് സംഭവിച്ച അപചയത്തിലേക്കാണ് വിരല്&#x200d;ചൂണ്ടുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/ayyappa-meeting-rejected-by-believers.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കാക്കിയിലെ കളങ്കത്തിന് കൂട്ടുനില്‍ക്കുന്ന മുഖ്യമന്ത്രി</title>
		<link>https://www.chandrikadaily.com/111the-chief-minister-is-complicit-in-the-taint-in-khaki.html</link>
					<comments>https://www.chandrikadaily.com/111the-chief-minister-is-complicit-in-the-taint-in-khaki.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Sat, 20 Sep 2025 05:44:16 +0000</pubDate>
				<category><![CDATA[Article]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[editorial]]></category>
		<category><![CDATA[keralapolice]]></category>
		<category><![CDATA[news]]></category>
		<category><![CDATA[pinarayigovernment]]></category>
		<category><![CDATA[PinarayiVijayan]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=354977</guid>

					<description><![CDATA[EDITORIAL]]></description>
										<content:encoded><![CDATA[<p>കേരള പൊലീസിന്റെ ചരിത്രത്തിലെ ഏറ്റവും നിര്&#x200d;ണായകമായ വിശ്വാസ്യതകര്&#x200d;ച്ചയിലൂടെയാണ് സമീപകാലത്ത് സേന കടന്നുപോകുന്നത്. ക്രിമിനല്&#x200d; പശ്ചാത്തലമുള്ള ഉദ്യോഗസ്ഥര്&#x200d; നടത്തുന്ന നിയമലംഘനങ്ങള്&#x200d; ഒറ്റപ്പെട്ട സംഭവങ്ങളായി എഴുതിത്തള്ളാനാവാത്തവിധം വര്&#x200d;ധിക്കുകയും അത്തരം ഘടകങ്ങളെ സംരക്ഷിക്കുന്ന നിലപാടിലേക്ക് സര്&#x200d;ക്കാര്&#x200d; എത്തുകയും ചെയ്യുമ്പോള്&#x200d; ജനാധിപത്യ സംവിധാനത്തിന് ഏല്&#x200d;ക്കുന്ന മുറിവ് വളരെ വലുതാണ്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിയമസഭയില്&#x200d; ഉന്നയിച്ച കണക്കുകളും അതിന് മറുപടി നല്&#x200d;കാനാവാതെ മുഖ്യമന്ത്രി നടത്തിയ പ്രതിരോധവും ഈ പ്രതിസന്ധിയുടെ ആഴം വര്&#x200d;ധിപ്പിക്കുന്നു.</p>
<p>പൊതുജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്&#x200d;കേണ്ട പൊലീസ് സേന, സ്വയം ഒരു ഭീഷണിയായി മാറുന്ന കാഴ്ച അത്യന്തം ഖേദകരമാണ്. കസ്റ്റഡി മരണങ്ങള്&#x200d;, അഴിമതി, സ്ത്രീകള്&#x200d;ക്കും കുട്ടികള്&#x200d;ക്കും നേരെയുള്ള അതിക്രമങ്ങളില്&#x200d; പ്രതികളാകുന്ന ഉദ്യോഗസ്ഥര്&#x200d;, ലഹരിമാഫിയയുമായുള്ള ചങ്ങാത്തം എന്നിങ്ങനെ ഗുരുതരമായ ആരോപണങ്ങളാണ് പൊലീസിനെതിരെ തുടര്&#x200d;ച്ചയായി ഉയര്&#x200d;ന്നുവരുന്നത്. ഓരോ തവണയും ഇത്തരം സംഭവങ്ങള്&#x200d; ഉണ്ടാകുമ്പോള്&#x200d;, &#8216;സേനയുടെ മനോവീര്യം തകര്&#x200d;ക്കരുത്&#8217; എന്ന സ്ഥിരം പല്ലവി ഉപയോഗിച്ച് കുറ്റാരോപിതരെ സംരക്ഷിക്കുന്ന സര്&#x200d;ക്കാര്&#x200d; നിലപാട് യഥാര്&#x200d;ത്ഥത്തില്&#x200d; സത്യസന്ധരായ ഉദ്യോഗസ്ഥരുടെ മനോവീര്യമാണ് തകര്&#x200d;ക്കുന്നത്. കാക്കിക്കുള്ളിലെ ക്രിമിനലുകളെ ഒറ്റപ്പെടുത്തുകയും മാതൃകാപരമായി ശിക്ഷിക്കുകയും ചെയ്യുമ്പോഴാണ് സേനയുടെ യഥാര്&#x200d;ത്ഥ മനോവീര്യം ഉയരുന്നത്. അല്ലാത്തപക്ഷം, നിയമലംഘനം നടത്തുന്നതാണ് സ്ഥാനക്കയറ്റത്തിനും സംരക്ഷണത്തിനും എളുപ്പവഴിയെന്ന തെറ്റായ സന്ദേശം സേനക്കുള്ളില്&#x200d; വ്യാപിക്കും.</p>
<p>ഈ പശ്ചാത്തലത്തിലാണ് നിയമസഭയില്&#x200d; മുഖ്യമന്ത്രി നടത്തിയ പ്രസ്താവനയുടെ ഗൗരവം വര്&#x200d;ധിക്കുന്നത്. 144 പൊലീസ് ഉദ്യോഗസ്ഥരെ ഈ സര്&#x200d;ക്കാരിന്റെ കാലത്ത് പിരിച്ചു വിട്ടു എന്ന മുഖ്യമന്ത്രിയുടെ അവകാശവാദം ശരിയല്ലെന്നും ദേശീയ ക്രൈം റെക്കോര്&#x200d;ഡ്സ് ബ്യൂറോയുടെ കണക്കനുസരിച്ച് 50-ല്&#x200d; താഴെ പേരെ മാത്രമേ പിരിച്ചുവിട്ടിട്ടുള്ളൂ എന്നും രമേശ് ചെന്നിത്തല രേഖകള്&#x200d; സഹിതം വാദിക്കുമ്പോള്&#x200d; സര്&#x200d;ക്കാര്&#x200d; പ്രതിരോധത്തിലാകുന്നു. പിരിച്ചുവിട്ട 144 പേരുടെ പട്ടിക സഭയില്&#x200d; വെക്കാന്&#x200d; പ്രതിപക്ഷം വെല്ലുവിളിച്ചിട്ടും അതിന് തയ്യാറാകാത്തത് സംശയങ്ങള്&#x200d; ബലപ്പെടുത്തുന്നു. ജനാധിപത്യത്തിന്റെ ശ്രീകോവിലായ നിയമസഭയെ തെറ്റിദ്ധരിപ്പിച്ചു എന്നത് ചെറിയ ആരോപണമല്ല. ഇത് കേവലം കണക്കുകളിലെ ഒരു തര്&#x200d;ക്കം മാത്രമല്ല, മറിച്ച് സര്&#x200d;ക്കാര്&#x200d; ഈ വിഷയത്തെ എത്ര നിസ്സാരമായാണ് കാണുന്നത് എന്നതിന്റെ തെളിവാണ്.</p>
<p>ഒരു സര്&#x200d;ക്കാരിന്റെ ഏറ്റവും വലിയ അളവുകോല്&#x200d; ആ നാട്ടിലെ നിയമവാഴ്ചയാണ്. പൊലീസ് സേനയുടെ വിശ്വാസ്യതയില്ലാതെ നിയമവാഴ്ച ഉറപ്പാക്കാനാവില്ല. പൊലീസിനെ ഭയത്തോടെയും സംശയത്തോടെയും കാണുന്ന ഒരു സമൂഹത്തിന് നീതി ലഭിക്കുമെന്ന ഉറപ്പ് നഷ്ടപ്പെടുന്നു. പരാതിയുമായി സ്റ്റേഷനിലേക്ക് കയറിച്ചെല്ലുന്ന സാധാരണക്കാരന്, തനിക്ക് നീതി ലഭിക്കുമോ അതോ താന്&#x200d; മറ്റൊരു ഇരയായി മാറുമോ എന്ന ആശങ്കയുണ്ടാകുന്നത് ജനാധിപത്യ രാജ്യത്തിന് അപമാനമാണ്. ഇനിയെങ്കിലും സര്&#x200d;ക്കാര്&#x200d; യാഥാര്&#x200d;ത്ഥ്യബോധത്തോടെ പ്രവര്&#x200d;ത്തിക്കേണ്ടതുണ്ട്. സേനയിലെ ക്രിമിനല്&#x200d;വത്കരണത്തെക്കുറിച്ചുള്ള ആരോപണങ്ങളെ രാഷ്ട്രീയമായി പ്രതിരോധിക്കുന്നതിന് പകരം, കര്&#x200d;ശന ശുദ്ധീകരണ പ്രക്രിയക്ക് തുടക്കം കുറിക്കണം.</p>
<p>ക്രിമിനല്&#x200d; കേസുകളില്&#x200d; പ്രതികളാകുന്ന ഉദ്യോഗസ്ഥര്&#x200d;ക്കെതിരെ സ്വീകരിക്കുന്ന നടപടികള്&#x200d; സുതാര്യമാക്കണം. മുഖ്യമന്ത്രി നിയമസഭയില്&#x200d; പറഞ്ഞ കണക്കുകള്&#x200d; ശരിയാണെങ്കില്&#x200d; ആ പട്ടിക പുറത്തുവിടാന്&#x200d; മടിക്കരുത്. ഗുരുതരമായ കുറ്റകൃത്യങ്ങളില്&#x200d; ഏര്&#x200d;പ്പെടുന്ന ഉദ്യോഗസ്ഥരെ സര്&#x200d;വീസില്&#x200d; നിന്ന് ഉടനടി പിരിച്ചുവിടുകയും നിയമപരമായ എല്ലാ നടപടികളും വേഗത്തിലാക്കുകയും വേണം. കുറ്റക്കാരായ പൊലീസുകാര്&#x200d;ക്ക് രാഷ്ട്രീയ സംരക്ഷണം ലഭിക്കുന്നു എന്ന പൊതുബോധം മാറ്റിയെടുക്കാന്&#x200d; സര്&#x200d;ക്കാരിന് കഴിയണം.</p>
<p>പൊലീസിന്റെ മനോവീര്യം സംരക്ഷിക്കേണ്ടത് തന്നെയാണ്. എന്നാല്&#x200d; അത് കുറ്റവാളികളെ സംരക്ഷിച്ചുകൊണ്ടല്ല, മറിച്ച് സേനയുടെ അന്തസ്സും സത്യസന്ധതയും ഉയര്&#x200d;ത്തിപ്പിടിച്ചുകൊണ്ടാകണം. നിയമപാലകര്&#x200d; നിയമലംഘകരാകുമ്പോള്&#x200d; തകരുന്നത് ഒരു നാടിന്റെ നീതിബോധമാണ്. അത് വീണ്ടെടുക്കേണ്ടത് സര്&#x200d;ക്കാരിന്റെ അടിയന്തര കടമയാണ്. അല്ലെങ്കില്&#x200d;, ചരിത്രം ഈ സര്&#x200d;ക്കാരിനെ അടയാളപ്പെടുത്തുന്നത് നിയമവാഴ്ചയെ നോക്കുകുത്തിയാക്കിയ ഭരണകൂടം എന്നായിരിക്കും.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/111the-chief-minister-is-complicit-in-the-taint-in-khaki.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സി.പി.എം എന്ന കൊലപാതക സംഘം</title>
		<link>https://www.chandrikadaily.com/cpm-is-a-murderous-group.html</link>
					<comments>https://www.chandrikadaily.com/cpm-is-a-murderous-group.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Wed, 27 Aug 2025 07:25:48 +0000</pubDate>
				<category><![CDATA[Article]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[CPM]]></category>
		<category><![CDATA[death news]]></category>
		<category><![CDATA[editorial]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=351818</guid>

					<description><![CDATA[ആര്യനാട് പഞ്ചായത്തംഗം ശ്രീജ, എതിരാളികളെ ശാരീരികമായി ഇല്ലാതാക്കുന്ന സി.പി.എമ്മിന്റെ കൊലപാതക രാഷ്ട്രിയത്തിന്റെ മറ്റൊരു ഇരയായിത്തീര്‍ന്നിരിക്കുകയാണ്.]]></description>
										<content:encoded><![CDATA[<p>ആര്യനാട് പഞ്ചായത്തംഗം ശ്രീജ, എതിരാളികളെ ശാരീരികമായി ഇല്ലാതാക്കുന്ന സി.പി.എമ്മിന്റെ കൊലപാതക രാഷ്ട്രിയത്തിന്റെ മറ്റൊരു ഇരയായിത്തീര്&#x200d;ന്നിരിക്കുകയാണ്. സാമ്പത്തിക പ്രതിസന്ധിയില്&#x200d; അകപ്പെട്ട പഞ്ചായത്തംഗമായ ഈ വനിതക്ക് മാര്&#x200d;ക്‌സിസ്റ്റ്പാര്&#x200d;ട്ടി യുടെയും സി.പി.എമ്മുകാരനായ പഞ്ചായത്ത് പ്രസിഡന്റിന്റെയും ക്രൂരമായ വേട്ടയാടലിന് ഇരയായാണ് ജീവിതം അവസാനിപ്പിക്കേണ്ടി വന്നത്. സ്ത്രീ സുരക്ഷയെക്കുറിച്ചുള്ള സി.പി.എമ്മിന്റെയും ഇടതു സര്&#x200d;ക്കാറിന്റെയും അവകാശവാദങ്ങള്&#x200d; എത്രമാത്രം പൊള്ളയും പരിഹാസ്യവുമാണെന്നതിനുള്ള തെളിവായി മറ്റൊരു ജീവന്&#x200d;കൂടി പൊലിഞ്ഞുപോയിരിക്കുകയാണ്. സ്ത്രീകളുടെ സ്വാതന്ത്ര്യത്തിന്റെയും അവകാശങ്ങളുടെയുമെല്ലാം മാനദണ്ഢം തങ്ങളുടെ ഇംഗിതങ്ങളെ ആശ്രയിച്ചുമാത്രമാണെന്ന് സി.പി.എം ഒരിക്കല്&#x200d;കൂടി വിളിച്ചു പറഞ്ഞിരിക്കുകയാണ്. ഭര്&#x200d;ത്താവിന്റെ ചികിത്സക്കും മക്കളുടെ വിദ്യാഭ്യാസത്തിനുമെല്ലാമായി കടംവാങ്ങിയ പണം. ഭൂമി വിറ്റും ലോണെടുത്തും വീട്ടാനുള്ള തീവ്ര ശ്രമത്തിലായിരുന്നു ശ്രീജ. ഇതിന്റെ ഭാഗമായി ബാങ്കില്&#x200d; വായ്പക്ക് അപേക്ഷിക്കുകയും അത് പാസാകുകയും ചെയ്തിരുന്നു. ജീവിതം വഴിമുട്ടി നില്&#x200d;ക്കുന്ന ഘട്ടത്തിലും ഇഛാശക്തി കൈമുതലാക്കി കഠിന പ്രയത്‌നത്തിലൂടെ തിരിച്ചുവരാനുള്ള ഒരുക്കത്തിലായിരുന്നു പൊതുപ്രവര്&#x200d;ത്തകയായ ആ സ്ത്രീ എന്ന് ചുരുക്കം.</p>
<p>ദൗര്&#x200d;ഭാഗ്യകരമായ സാഹചര്യങ്ങളിലൂടെ കടന്നുപോകുമ്പോഴും അവധിയിലായിപ്പോയ പൊതു രംഗത്തേക്ക് ശക്തമായി തിരിച്ചുവരാന്&#x200d; ഒരുങ്ങുകയും തന്നില്&#x200d; വിശ്വാസമര്&#x200d;പ്പിച്ചവരെ അഭിമുഖീകരിക്കാനുള്ള ആത്മധൈര്യം വീണ്ടെടുത്തുകൊണ്ടിരിക്കുകയും ചെയ്യുമ്പോഴാണ്. ജീവിക്കാന്&#x200d; സമ്മതിക്കില്ലെന്ന പ്രഖ്യാപനവുമായി സി.പി.എം രംഗത്തെത്തിയത്. ശ്രീജ ഒരിക്കലും കരകയറില്ലെന്നും ഇനിയൊരു തിരിച്ചുവരവില്ലെന്നുമുള്ള തങ്ങളുടെ കണക്കു കൂട്ടലുകള്&#x200d; തെറ്റുകയാണെന്ന തോന്നലില്&#x200d; നിന്നാണ് വ്യക്തിഹത്യയിലേക്കും അതുവഴി മരണത്തിലേക്കും ഒരു പൊതുപ്രവര്&#x200d;ത്തകയെ ഈ കാപാലികസംഘം തള്ളിവി ട്ടിരിക്കുന്നത്. ശ്രീജയെ തേജോവദം ചെയ്തുകൊണ്ടുള്ള പോസ്റ്ററുകള്&#x200d; ഇറക്കുകയാണ് ആദ്യപടിയായി അവര്&#x200d; ചെയ്തുവെച്ചത്. അതിനു പിന്നാലെയാണ് ഇക്കഴിഞ്ഞ ദിവസം പാര്&#x200d;ട്ടിയുടെ നേതൃത്വത്തില്&#x200d; പൊതുയോഗം തന്നെ സംഘടിപ്പിച്ചത്. ആ യോഗത്തിലുയര്&#x200d;ന്നു കേട്ട മുദ്രാവാക്യങ്ങളും പ്രസംഗങ്ങളും ആരമാഭിമാനമുള്ള ഏതൊരാളെയും തകര്&#x200d;ത്തുകളയാന്&#x200d; പര്യാപ്തമായിരുന്നു. കട്ടമുതല്&#x200d; തിരിച്ചുനല്&#x200d;കിയാല്&#x200d; കള്ളി കള്ളിയല്ലാതാകുമോയെന്നതടക്കമുള്ള മുദ്രാവാക്യങ്ങളാണ് പാര്&#x200d;ട്ടിക്കാര്&#x200d; ഉയര്&#x200d;ത്തിയത്.</p>
<p>കാര്യങ്ങള്&#x200d; കൈകവിട്ടുപോയതോടെ പതിവുപോലെ ന്യായീകരണവുമായി പാര്&#x200d;ട്ടി രംഗത്തുവരുന്നുണ്ടെങ്കിലും അതെല്ലാം നട്ടാല്&#x200d; കുരുക്കാത്ത നുണകളാണെന്ന് സാഹചര്യങ്ങള്&#x200d; വ്യക്തമാക്കുന്നുണ്ട്. വാര്&#x200d;ഡ്‌മെമ്പറുടെ സാമ്പത്തിക ബാധ്യത കോണ്&#x200d;ഗ്രസ് ഏറ്റെടുക്കണമെന്നാവശ്യപ്പെട്ടാണ് പൊതു യോഗം നടത്തിയതെന്നും, ഇക്കാര്യത്തില്&#x200d; നിരവധി പരാതികള്&#x200d; ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് തങ്ങള്&#x200d;ആവശ്യപ്പെട്ടെതെന്നുമാണ് സി.പി.എം ഭാഷ്യം. എന്നാല്&#x200d; സി.പി.എമ്മിന്റെ ആരോപണങ്ങളില്&#x200d; മനംനൊന്താണ് തന്റെ ഭാര്യ ആത്മഹത്യ ചെയ്തിരിക്കുന്ന തെന്ന് ഭര്&#x200d;ത്താവ് തന്നെ വ്യക്തമാക്കിയിരിക്കുന്നത്. പരസ്യമായ വ്യക്തിഹത്യക്കുപിന്നാലെ ആ രാത്രിമുഴുവന്&#x200d; തന്റെ ഭാര്യകരഞ്ഞുതീര്&#x200d;ക്കുകയായിരുന്നുവെന്നുമാണ് അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നത്. പഞ്ചായത്ത് പ്രസിഡന്റിനു രേഖാമൂലം ലഭിച്ചുവെന്നുപറയുന്ന ഏക പരാതിപോലും നിര്&#x200d;ബന്ധിച്ച് എഴുതിവാങ്ങിയതാണെന്നാണ് പ്രാദേശിക കോണ്&#x200d;ഗ്രസ് നേതൃത്വത്തിന്റെ ആരോപണം. സി.പി.എമ്മി ന്റെ സ്വാധീന മേഖലയില്&#x200d; നിന്ന് വാര്&#x200d;ഡ് മെമ്പറായി തിരഞ്ഞെടുക്കപ്പെട്ട അന്നുമുതല്&#x200d; തന്നെ ശ്രീജയോടുള്ള വിരോധം അവര്&#x200d; ആരംഭിച്ചിരുന്നുവെന്നും അതിന്റെ പര്യവസാനമാണ് ഇപ്പോള്&#x200d; സംഭവിച്ചിരിക്കുന്നതെന്നും അവര്&#x200d; കൂട്ടിച്ചേര്&#x200d;ക്കുന്നു.</p>
<p>സ്ത്രീസുരക്ഷയുടെ പേര് പറഞ്ഞ് സഭ്യതയുടെ സകല സീമകളും ലംഘിച്ചുകൊണ്ട് അഴിഞ്ഞാടുന്ന സി.പി.എമ്മിനെയും പോഷക സംഘടനകളെയുമാണ് വര്&#x200d;ത്തമാന കേരളം കണ്ടുകൊണ്ടിരിക്കുന്നത്. എന്നാല്&#x200d; സ്വന്തം സര്&#x200d;ക്കാറിന്റെ മാത്രമല്ല, മന്ത്രിസഭയുടെ ഭാഗമായിരുന്നവരില്&#x200d; നിന്നു തന്നെ സ്ത്രീവിരുദ്ധമായ സമീപനങ്ങളുണ്ടായപ്പോള്&#x200d; പിണറായി സര്&#x200d;ക്കാര്&#x200d; എന്ത് നടപടി സ്വീകരിച്ചു എന്ന ചോദ്യത്തിനുമുന്നില്&#x200d; തലയില്&#x200d; മുണ്ടിട്ട് രക്ഷപ്പെടുകയാണ് അവര്&#x200d; ചെയ്യുന്നത്. ആ കപട സമീപനത്തിന്റെ മറ്റൊരുഷ്ടാന്തമായിത്തീര്&#x200d;ന്നിരിക്കുകയാണ് ഒരു ജനപ്രതിനിധിയുടെ ആത്മഹത്യ, ശ്രീജയുടെ മരണത്തിനുത്തരവാദിക ളായവര്&#x200d;ക്കെതിരെ മാതൃകാപരമായ നടപടിസ്വീകരിക്കുകയും ഈ ദാരുണമായ സംഭവത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുകയുമാണ് മാന്യതയുടെ അല്&#x200d;പമെങ്കിലും അവശേഷിക്കുന്നുണ്ടെങ്കില്&#x200d; അവര്&#x200d; ചെയ്യേണ്ടത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/cpm-is-a-murderous-group.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>എയര്‍ ഇന്ത്യ മറുപടി നല്‍കണം</title>
		<link>https://www.chandrikadaily.com/air-india-should-reply.html</link>
					<comments>https://www.chandrikadaily.com/air-india-should-reply.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Fri, 13 Jun 2025 07:23:26 +0000</pubDate>
				<category><![CDATA[Article]]></category>
		<category><![CDATA[ahamedabad]]></category>
		<category><![CDATA[Ahamedabad Plane Crash]]></category>
		<category><![CDATA[air india]]></category>
		<category><![CDATA[editorial]]></category>
		<category><![CDATA[latest]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=344538</guid>

					<description><![CDATA[EDITORIAL]]></description>
										<content:encoded><![CDATA[<p>അഹമ്മദാബാദ് വിമാന ദുരന്തം നല്&#x200d;കുന്ന വേദന ചെറുതല്ല. ഒരാള്&#x200d; ഒഴികെ എല്ലാ യാത്രക്കാരും അതിദാരുണമായി കൊല്ലപ്പെട്ട രാജ്യത്തിന്റെ തന്നെ ചരിത്രത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ വ്യോമ ദുരന്തം. ലോകം ഞെട്ടിയ സംഭവത്തിലെ കാര്യകാരണങ്ങള്&#x200d; തേടുമ്പോള്&#x200d; എയര്&#x200d; ഇന്ത്യ തന്നെ ആദ്യം പ്രതിക്കൂട്ടില്&#x200d; വരും. മണിക്കൂറുകള്&#x200d; ദൈര്&#x200d;ഘ്യമേറുന്ന വലിയ യാത്രക്കായി ഉപയോഗിക്കുന്ന ബോയിംഗ് വിമാനങ്ങള്&#x200d; ടേക്ക് ഓഫിന് പിറകെ തകര്&#x200d;ന്നു വീഴുമ്പോള്&#x200d; അനാസ്ഥയും പിഴവുകളും ചെറുതല്ല. 11 വര്&#x200d;ഷം പഴക്കമുള്ള വിമാനം കത്തിയമര്&#x200d;ന്ന കാഴ്ച്ചയില്&#x200d; പതിവായി നടത്തുന്ന അന്വേഷണ നാടകത്തിന് പകരം വ്യോമ യാത്രയില്&#x200d; എയര്&#x200d; ഇന്ത്യ പുലര്&#x200d;ത്തുന്ന ആലസ്യത്തിന് അ ന്ത്യമിടാനാവുന്ന ശക്തമായ നടപടികളാണ് വേണ്ടത്.</p>
<p>എയര്&#x200d; ഇന്ത്യക്കെതിരെ എത്രയാണ് പരാതികള്&#x200d;. ഇതേ വിമാനത്തില്&#x200d; യാത്ര ചെയ്ത അനുഭവത്തില്&#x200d; ഒരാള്&#x200d; സാമുഹ്യ മാധ്യമത്തില്&#x200d; പോസ്റ്റ് ചെയ്ത ചിത്രങ്ങള്&#x200d; മാത്രം ഉദാഹരിച്ചാലറിയാം അനാസ്ഥയുടെ ആഴം. വിമാനത്തിലെ ഇലക്ട്രോണിക് സംവിധാനം തന്നെ നിശ്ചലമായ ദൃശ്യങ്ങള്&#x200d; എയര്&#x200d; ഇന്ത്യയുടെ അനാസ്ഥ വ്യക്തമാക്കുന്നു. ടാറ്റാ ഗ്രൂപ്പ് എയര്&#x200d; ഇന്ത്യ ഏറ്റെടുത്തപ്പോള്&#x200d; വ്യോമ യാത്രികര്&#x200d; സന്തോഷിച്ചെങ്കില്&#x200d; അഹമ്മദാബാദിലെ അനുഭവങ്ങള്&#x200d; ഞെട്ടിപ്പിക്കുന്നു. സര്&#x200d;ദാര്&#x200d; വല്ലഭായി പട്ടേല്&#x200d; അന്താരാഷ്ട്ര വിമാനത്താവളത്തില്&#x200d; നിന്ന് പറന്നുയര്&#x200d;ന്ന് മിനിറ്റുകള്&#x200d;ക്കകം അഗ്‌നിഗോളമായി മാറുകയായിരുന്നു എയര്&#x200d; ഇന്ത്യ ബോയിങ് 787 വിമാനം. ക്രൂവടക്കം 242 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. ഗുജറാത്ത് മുന്&#x200d; മുഖ്യമന്ത്രി വിജയ് രൂപാണിയും വിമാനത്തിലുണ്ടായിരുന്നു. അപകടത്തില്&#x200d; പത്തനംതിട്ടക്കാരി രഞ്ജിതയുമുണ്ട്. ഡോക്ടര്&#x200d;മാരുടെ ഹോസ്റ്റലിന് മുകളിലേക്കാണ് വിമാനം തകര്&#x200d;ന്നുവീണത്. അപകടത്തില്&#x200d; ഡോക്ടര്&#x200d;മാരും മരിച്ചു.</p>
<p>ലോകത്തിലെ ഏറ്റവും സുരക്ഷിതമായ യാത്രമാര്&#x200d;ഗമാണ് വിമാനങ്ങള്&#x200d;. വിമാനാപകടങ്ങള്&#x200d; അപൂര്&#x200d;വമാണെങ്കിലും അതിന്റെ പ്രത്യാഘാതങ്ങള്&#x200d; വളരെ വലുതും ഗുരുതരവുമാണ്. ഓരോ ദുരന്തങ്ങള്&#x200d; സംഭവിക്കുമ്പോഴും അതിന്റെ കാരണങ്ങളും വീഴ്ചകളും പഠിക്കുകയും പരിഹാര മാര്&#x200d;ഗ ങ്ങള്&#x200d; സ്വീകരിക്കുകയും ചെയ്യാറുണ്ട്. പ്രകൃതിപരമായും സാങ്കേതികമായും മാനവിക പിശകുകളും വിമാനാപകടങ്ങള്&#x200d;ക്ക് കാരണമാകാറുണ്ട്.</p>
<p>അഹമ്മദാബാദ് വിമാനത്താവളത്തില്&#x200d; വിമാനാപകടമുണ്ടാകുന്നത് രണ്ടാം തവണയാണ്. 37 വര്&#x200d;ഷങ്ങള്&#x200d;ക്ക് മുമ്പ് 1988 ഒക്ടോബര്&#x200d; 19ന് ആയിരുന്നു അഹമ്മദാബാദ് മറ്റൊരു വിമാനാപകടത്തെ അഭിമുഖീകരിച്ചിരുന്നത്. അന്ന് മുംബൈയില്&#x200d; നിന്ന് അഹമ്മദാബാദിലേക്ക് പോയ ഇന്ത്യന്&#x200d; എയര്&#x200d; ലൈന്&#x200d;സിന്റെ എ.ഐ 113 വിമാനമാണ് അപകടത്തില്&#x200d; പെട്ടത്. 164 പേരാണ് അന്ന് മരിച്ചത്. അപകടത്തില്&#x200d;പ്പെട്ട് ബോയിങ് 737200 വിമാനത്തിന്റെ കാലപ്പഴക്കമാണ് അന്ന് ദുരന്ത കാരണമായി വിലയിരുത്തപ്പെട്ടത്. കഴിഞ്ഞ അഞ്ച് വര്&#x200d;ഷത്തിനിടെ രാജ്യത്തുണ്ടായ ഏറ്റവും വലിയ വിമാനാപക ടങ്ങളിലൊന്നായും അഹമ്മദാബാദ് എയര്&#x200d; ഇന്ത്യാ വിമാനാപകടം മാറി. ഇതിന് മുമ്പ് എയര്&#x200d; ഇന്ത്യയുടെ തന്നെ മറ്റൊരു വിമാനം 2020 ആഗസ്റ്റ് ഏഴിന് കോഴിക്കോട് കരിപ്പൂര്&#x200d; അന്താരാഷ്ട്ര വിമാനത്താവളത്തിലിറങ്ങുന്നതിനിടെയായിരുന്നു അപകടം.</p>
<p>എയര്&#x200d; ഇന്ത്യയുടെ ഐ.എക്‌സ് 344 ദുബാ യ്-കരിപ്പൂര്&#x200d; വിമാനം 35 അടി താഴേക്ക് വീണ് 18 പേരാണ് അന്ന് മരിച്ചത്. ഇതിനെയെല്ലാം കടത്തിവെട്ടുന്ന അപകടം കൂടിയായി അഹമ്മദാബാദില്&#x200d; സംഭവിച്ചത്. സിവിലിയന്&#x200d; ദുരന്തങ്ങള്&#x200d;ക്ക് പുറമേ, നിരവധി സൈനിക വിമാനാപകടങ്ങള്&#x200d;ക്കും രാജ്യം സാക്ഷ്യം വഹിച്ചിട്ടുണ്ട്. ഇന്ത്യന്&#x200d; വ്യോമസേനയുടെ മിഗ് 21 ജെറ്റുകള്&#x200d; ഉള്&#x200d;പ്പെടെ തകര്&#x200d;ന്നിട്ടുണ്ട്. സാങ്കേതിക തകരാറുകള്&#x200d; മൂലമോ പരിശീലന പറക്കലുകള്&#x200d;ക്കിടയിലോ ഉണ്ടാകുന്ന അപകടങ്ങളില്&#x200d; നിരവധി പൈലറ്റുമാര്&#x200d;ക്ക് ജീവന്&#x200d; നഷ്ടപ്പെട്ട സംഭവങ്ങളുമുണ്ടായി. മൊത്തം വിമാനാപകടങ്ങളുടെ കണക്കെടുക്കുമ്പോള്&#x200d; 65 വര്&#x200d;ഷത്തിനി ടെ രാജ്യത്ത് ഇതുവരെ 19 വിമാനാപകടങ്ങളുണ്ടായത്. ഏകദേശം 1449 പേര്&#x200d; മരണമടയുകയും ചെയ്തു.</p>
<p>ബോയിങ് വിമാനം അപകടത്തില്&#x200d;പെടുന്നത് അപൂര്&#x200d;വമാണ്. എന്നാല്&#x200d; ബോയിങ് വിമാനങ്ങളുടെ സുരക്ഷിതത്വം ചോദ്യം ചെയ്യപ്പെടുന്ന നിലയില്&#x200d; അപകട സംഭവങ്ങള്&#x200d; തുടര്&#x200d;ക്കഥയാവുകയാണ്. കഴിഞ്ഞ വര്&#x200d;ഷം ഡിസംബറില്&#x200d; ദക്ഷിണ കൊറിയയില്&#x200d; ബോയിങ് 737 വിമാനം ലാന്&#x200d;ഡിങിനിടെ അപകടത്തില്&#x200d;പ്പെട്ടിരുന്നു. വിമാനത്തിലുണ്ടായിരുന്ന 179 പേരാണ് കൊല്ലപ്പെട്ടത്. ഈ ദുരന്തം സംഭവിച്ച് ആറ് മാസം മാത്രം പിന്നിടുമ്പോഴാണ് ഇപ്പോള്&#x200d; അഹമ്മദാബാദില്&#x200d; വീണ്ടുമൊരു ബോയിങ് വിമാനം തകര്&#x200d;ന്നുവീണ് മറ്റൊരു വലിയ അപകടമുണ്ടായിരിക്കുന്നത്.</p>
<p>വന്&#x200d; ദുരന്തങ്ങള്&#x200d; സംഭവിക്കുമ്പോഴും മതിയായ നഷ്ടപരിഹാരം നല്&#x200d;കുന്നതില്&#x200d; വിമാനക്കമ്പനികള്&#x200d; വീഴ്ച വരുത്തുന്നതായാണ് അനുഭവം. 21 പേര്&#x200d; മരിക്കുകയും 165 പേര്&#x200d;ക്ക് പരിക്കേല്&#x200d;ക്കുകയും ചെയ്ത കരിപ്പൂര്&#x200d; വിമാന ദുരന്തം നടന്നിട്ട് അഞ്ച് വര്&#x200d;ഷമാകാറായി. കോവിഡിന്റെ രൂക്ഷതയില്&#x200d; കഴിയുന്ന ജനതയെ ഞെട്ടിച്ച ദുരന്തമായിരുന്നു ഇത്. 2020 ഓഗസ്റ്റ് ഏഴിന് രാത്രി എട്ടു മണിയോടെയാണ് കരി പ്പൂര്&#x200d; വിമാനത്താവളത്തില്&#x200d; ദുരന്തം പറന്നിറങ്ങിയത്. മൂന്ന് ഭാഗങ്ങളായി വിമാനം പൊട്ടിത്തകര്&#x200d;ന്നു. അന്വേഷണങ്ങളും കണ്ടെത്തലുകളും ദുരന്ത കാരണത്തെക്കുറിച്ച് തര്&#x200d;ക്കങ്ങളും പലതുണ്ടായി. എയര്&#x200d;ട്രാഫിക് ഇന്&#x200d;വെസ്റ്റിഗേഷന്&#x200d; ബ്യൂറോ മാസങ്ങള്&#x200d; നീണ്ട അന്വേഷണത്തിന് ഒടുവില്&#x200d; സമര്&#x200d;പ്പിച്ച റിപ്പോര്&#x200d;ട്ടില്&#x200d; പിഴവ് പൈലറ്റിന്റെ ഭാഗത്തു തന്നെ എന്ന് കണ്ടെത്തി.</p>
<p>എന്നാല്&#x200d; പരിക്കേറ്റ് ഗുരുതരാവസ്ഥയില്&#x200d; തുടരുന്നവരോടു പോലും എയര്&#x200d; ഇന്ത്യ നീതി കാണിച്ചില്ല. പരിക്കിന്റെ തോത് കണക്കാക്കി തുച്ഛമായ നഷ്ടപരിഹാരമാണ് നല്&#x200d;കിയത്. ഇതിനെതിരെ രക്ഷപ്പട്ടവര്&#x200d; എയര്&#x200d; ഇന്ത്യ അധികൃതര്&#x200d;ക്ക് നോട്ടിസ് അയച്ചിരുന്നു. എന്നാല്&#x200d; പരമാവധി നഷ്ടപരിഹാരം തന്നു തീര്&#x200d;ത്തു എന്നാണ് മറുപടി ലഭിച്ചത്. വിമാനം പറന്നുയര്&#x200d;ന്ന് യാത്ര അവസാനിക്കുന്നതിനിടയില്&#x200d; യാത്രക്കാര്&#x200d;ക്ക് ഏത് തരത്തിലുള്ള അപകടം പറ്റിയാലും 128 എസ്.ഡി.ആര്&#x200d; (ഏകദേശം ഒരു കോടി മുപ്പത് ലക്ഷത്തിലേറെ രൂപ) നഷ്ടപരിഹാരം നല്&#x200d;കണമെന്നതാണ് വ്യോമയാന നിയമം. അഹമ്മദാബാദ് ദുരന്തത്തില്&#x200d; കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് ഒരു കോടീ വിതം ടാറ്റ നഷ്ട്ടപരിഹാരം വാഗ്ദാനം ചെയ്യുമ്പോഴും കേന്ദ്ര സര്&#x200d;ക്കരും വ്യോമയാന വകുപ്പും കുറ്റക്കാര്&#x200d;ക്കെതിരെ കര്&#x200d;ക്കശ നടപടി ഉറപ്പ് വരുത്തണം. ടാറ്റ യാണെന്ന് കരുതി കണ്ണടക്കരുത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/air-india-should-reply.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ദുരന്തമാണ് വനം മന്ത്രി</title>
		<link>https://www.chandrikadaily.com/forest-minister-is-a-disaster.html</link>
					<comments>https://www.chandrikadaily.com/forest-minister-is-a-disaster.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Mon, 09 Jun 2025 06:54:57 +0000</pubDate>
				<category><![CDATA[Article]]></category>
		<category><![CDATA[editorial]]></category>
		<category><![CDATA[forest minister]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[latest]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=344023</guid>

					<description><![CDATA[EDITORIAL]]></description>
										<content:encoded><![CDATA[<p>തിരഞ്ഞെടുപ്പുകള്&#x200d; വിജയിക്കാന്&#x200d; എന്തും ചെയ്യാന്&#x200d; മടിക്കില്ലെന്ന് ഇടതുപക്ഷം നിരവധി തവണ തെളിയിച്ചിതാണ്. അതിന് വര്&#x200d;ഗീയ ധ്രുവീകരണമെന്നോ, രാഷ്ട്രീയ ഫാസിസമെന്നോ, നട്ടാല്&#x200d;മുളക്കാത്ത കളവുകളെന്നോ എന്നുള്ള വകഭേദമൊന്നും അവര്&#x200d;ക്കില്ല. ഇക്കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്&#x200d; വടകര മണ്ഡലത്തില്&#x200d; പ്രചരിച്ച കാഫിര്&#x200d; സ്‌ക്രീന്&#x200d;ഷോട്ടും നിയമസഭാ ഉപതിരഞ്ഞെടുപ്പില്&#x200d; പാലക്കാട്ടുണ്ടായ നീലപ്പെട്ടി വിവാദങ്ങളുമെല്ലാം ഈ അടുത്തകലാത്ത് രാഷ്ട്രീയ കേരളം ദര്&#x200d;ശിച്ച ഉദാഹരണങ്ങളാണ്. എന്നാല്&#x200d; നിലമ്പൂരിലെത്തുമ്പോള്&#x200d; അതിനെയെല്ലാം പിന്നിലാക്കി, ഒരു നാടൊന്നാകെ വിറങ്ങലിച്ചുപോയ ദുരന്തത്തെ തന്നെ രാഷ്ട്രീയ വല്&#x200d;ക്കരിക്കാനുള്ള ശ്രമമാണ് അവര്&#x200d; നടത്തിക്കൊണ്ടിരിക്കുന്നത്.</p>
<p>അതിന് നിശ്ചയിച്ചിരിക്കുന്നതാകട്ടേ പിണറായി സര്&#x200d;ക്കാറില്&#x200d; എന്നുമാത്രമല്ല, കേരളത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും കഴുവുകെട്ട മന്ത്രിയെന്ന വിശേഷണത്തിന് അര്&#x200d;ഹനായിത്തീര്&#x200d;ന്ന എ.കെ ശശീന്ദ്രനെയുമാണ്. കെടുകാര്യസ്ഥതയുടെ പര്യായമായി മാറിയ ഇദ്ദേഹം വിവാദങ്ങളുടെ ഉറ്റതോഴനാണ്. എന്നാല്&#x200d; നിലമ്പൂരില്&#x200d; അനന്തുവിജയ് എന്ന 15 കാരന്റെ അപകട മരണത്തിന്റെ പശ്ചാത്തലത്തില്&#x200d; കണ്ണില്&#x200d;ചോരയില്ലാത്ത പ്രസ് താവനയുമായാണ് അദ്ദേഹം കളം നിറഞ്ഞിരിക്കുന്നത്. ഇരിക്കുന്ന പദവിയുടെ വലിപ്പമോ, സാഹചര്യങ്ങളുടെ ഗൗരവമോ, പറയുന്നവാക്കുകളുടെ ഔചിത്യമോ മനസ്സിലാക്കാന്&#x200d; കഴിയാത്തവിധം ദുര്&#x200d;ബലപ്പെട്ടുപോയ ഇദ്ദേഹം. ഭരണകൂടത്തിന്റെ മാത്രമല്ല, സി.പി.എം പാര്&#x200d;ട്ടിയുടെയും കൈയ്യിലെ കളിപ്പാവയായി മാറിത്തീര്&#x200d;ന്നിരിക്കുന്നു എന്നതാണ് ഇത്തരം നിലവിട്ട പ്രസ്താവനകളിലൂടെ നിലമ്പൂരിനെയും കേരളത്തെയും ബോധ്യപ്പെടുത്തുന്നത്.</p>
<p>വഴിക്കടവ് വള്ളക്കൊടിയിലാണ് കഴിഞ്ഞ ദിവസം ദാരുണമായ അപകടം ഉണ്ടായത്. വീട്ടില്&#x200d; നിന്ന് ഫുട്‌ബോള്&#x200d; കളിക്കാനായി പോയ അനന്തു കളി കഴിഞ്ഞ് ബന്ധുക്കളായ കുട്ടികള്&#x200d;ക്കൊപ്പം മീന്&#x200d;പിടിക്കാന്&#x200d; പോയതായിരുന്നു. മൃഗ വേട്ടക്കാര്&#x200d; പന്നിയെ പിടിക്കാനായി വടിയില്&#x200d; ഇരുമ്പ് കമ്പി കെട്ടി കെ.എസ്.ഇ.ബി ലൈനിലൂടെ വലിച്ച് താഴെയിട്ടതില്&#x200d; നിന്ന് ഷോക്കടിച്ച് അനന്തു മരണത്തിന് കീഴടങ്ങുകയായിരുന്നു. ഒപ്പം പരിക്കേറ്റ മൂന്ന് പേരില്&#x200d; രണ്ട് പേര്&#x200d; ചികിത്സയിലാണ്. അഞ്ച് പേരുടെ സംഘമാണ് അപകടത്തില്&#x200d;പെട്ടത്. ഈ സംഭവത്തെക്കുറിച്ചാണ് സ്വന്തം കഴിവുകേടു മറച്ചുവെ<br />
ക്കുന്നതിനും മേലാളന്&#x200d;മാരുടെ കൈയ്യടി നേടുന്നതിനുമായി മന്ത്രി അസംബന്ധം പറഞ്ഞിരിക്കുന്നത്. ഒരു പത്താംക്ലാസ് വിദ്യാര്&#x200d;ത്ഥിയുടെ മരണം സര്&#x200d;ക്കാറിനെതിരെ ജനരോഷമുയര്&#x200d;ത്തിവിടാനുള്ള യു.ഡി.എഫ് ഗൂഢാലോചനയായാണ് അദ്ദേഹം കാണുന്നത്.</p>
<p>സംഭവവുമായി ബന്ധപ്പെട്ട വനംവകുപ്പിന്റെ കെടുകാര്യസ്ഥതയും മന്ത്രിയുടെ കൊള്ളരുതായ്മയും തുറന്നുകാണിക്കപ്പെടുമെന്നുറപ്പായ സാഹചര്യത്തില്&#x200d; സ്ഥലകാല ഭ്രമം സംഭവിച്ച അദ്ദേഹം പ്ര സ്താവനയില്&#x200d; ഉറച്ചുനില്&#x200d;ക്കുകയുമാണ്. പ്രദേശത്ത് വന്യ മൃഗശല്യം വ്യാപകമായിട്ടും ജനങ്ങളുടെ ജീവനും സ്വത്തിനും ഒരുവിലയും നല്&#x200d;കാത്ത വനംവകുപ്പിന്റെ നടപടിയില്&#x200d; നാട്ടുകാര്&#x200d; അതിശക്തമായ പ്രതിഷേധത്തിലാണ് കഴിഞ്ഞിരുന്നത്. സര്&#x200d;ക്കാര്&#x200d; അനങ്ങാപ്പാറ നയം തുടരുന്ന പശ്ചാത്തലത്തില്&#x200d; പ്രാദേശിക ഭരണകൂടങ്ങളുടെ നേതൃത്വത്തില്&#x200d; നടത്തിയിട്ടുള്ള ശ്രമങ്ങളെപോലും വനംവകുപ്പ് നിയമങ്ങളുടെയും ചട്ടങ്ങളുടെയും പേരില്&#x200d; ദുര്&#x200d;ബലപ്പെടുത്തുകയാണ് ചെയ്തിരിക്കുന്നത്. ദുരന്തമാണ് വനം മന്ത്രിയെന്ന് പറയേണ്ടി വന്നിരിക്കുന്നു.</p>
<p>അനന്തുവിനെ വനം വകുപ്പും കെ.എസ്.ഇ.ബിയും ചേര്&#x200d;ന്ന് കൊന്നതാണെന്നാണ് നാട്ടുകാരുടെ പ്രതികരണം. വന്യ ജീവികളെ വേട്ടയാടുന്ന സംഘങ്ങള്&#x200d; വൈദ്യുതി മോഷണം നടത്തി കെണിസ്ഥാപിക്കുന്ന വിവരം മരണപ്പെട്ട അനന്തുവിന്റെ വീട്ടുകാര്&#x200d; അടക്കമുള്ളവര്&#x200d; കെ.എസ്.ഇ.ബിയേയും വനം വകുപ്പിനേയും ദിവസങ്ങള്&#x200d;ക്കു മുമ്പുതന്നെ അറിയിച്ചതാണ്. എന്നാല്&#x200d; ഒരു നടപടിയും അവരുടെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ല. വന്യ ജീവി ആക്രമണം രൂക്ഷമായ നില മ്പൂര്&#x200d; മേഖലയില്&#x200d; വനാതിര്&#x200d;ത്തിയില്&#x200d; സോളാര്&#x200d; വേലി സ്ഥാപിക്കണമെന്നും കാട്ടാനകള്&#x200d; നാട്ടിലിറങ്ങുന്നത് തടയാന്&#x200d; കിടങ്ങുകള്&#x200d; കുഴിക്കണമെന്നും വര്&#x200d;ഷങ്ങളായുള്ള മലയോര മേഖലയിലെ ജനങ്ങളുടെ ആവശ്യമാണ്. സര്&#x200d;ക്കാര്&#x200d; അത് നടപ്പിലാക്കാതെ പൂഴ്ത്തിവെച്ചു.</p>
<p>നിരവധി തവണ ഇക്കാ ര്യത്തില്&#x200d; തദ്ധേശ ഭരണ സ്ഥാപനങ്ങള്&#x200d; പദ്ധതികള്&#x200d; തയ്യാറാക്കി വനം വകുപ്പിന് സമര്&#x200d;പ്പിച്ചിട്ടുണ്ട്. കാട്ടിനുള്ളില്&#x200d; ഏതാനും കുളം കുഴിച്ചതൊഴിച്ചാല്&#x200d; കാര്യമായ ഒരു പ്രവര്&#x200d;ത്തനവും നടത്തിയില്ല. വനംമാഫിയകള്&#x200d;ക്ക് ഒത്താശചെയ്യുന്ന സമീപനമാണ് സര്&#x200d;ക്കാറിന്റെ ഭാഗത്തുനിന്നുണ്ടാകുന്നത്. അന ന്തുവിന്റെ മരണത്തിനിടയാക്കിയ സംഭവത്തില്&#x200d; പോലും പ്രതികളെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങളാണ് സി.പി.എം നേതൃത്വത്തില്&#x200d; നടത്തിക്കൊണ്ടിരിക്കുന്നത്. ഇക്കാര്യങ്ങളെല്ലാം ജനങ്ങള്&#x200d; തിരിച്ചറിയുകയും തങ്ങള്&#x200d; പ്രതിക്കൂട്ടിലാക്കപ്പെടുമെന്നും ഉറപ്പുള്ളതിനാല്&#x200d; ഇരുട്ടുകൊണ്ട് ഓട്ടയടക്കാനുള്ള ശ്രമമാണ് മന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായിരിക്കുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/forest-minister-is-a-disaster.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ലക്ഷദ്വീപിനെ വീണ്ടും ലക്ഷ്യംവെക്കുമ്പോള്‍</title>
		<link>https://www.chandrikadaily.com/while-targeting-lakshadweep-again.html</link>
					<comments>https://www.chandrikadaily.com/while-targeting-lakshadweep-again.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Mon, 02 Jun 2025 02:35:05 +0000</pubDate>
				<category><![CDATA[Article]]></category>
		<category><![CDATA[editorial]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[lakshadweep]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=343283</guid>

					<description><![CDATA[EDITORIAL]]></description>
										<content:encoded><![CDATA[<p>വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ മറവില്&#x200d; ലക്ഷദ്വീപിലെ സ്‌കൂളുകളില്&#x200d; നിന്ന് അറബി, മഹല്&#x200d; ഭാഷകള്&#x200d; ഒഴിവാക്കാനുള്ള നീക്കവുമായി ദ്വീപ് ഭരണകൂടം രംഗത്തെത്തിയിരിക്കുകയാണ്. പുതിയ അധ്യയന വര്&#x200d;ഷം കേരള സിലബസും സി.ബി.എസ്.ഇ സിലബസും പിന്തുടരുന്ന സ്‌കൂളു കളില്&#x200d; ദേശീയ വിദ്യാഭ്യാസ നയം നിര്&#x200d;ദ്ദേശിക്കുന്ന ത്രിഭാഷാ നയം നടപ്പിലാക്കാന്&#x200d; ലക്ഷദ്വീപ് വിദ്യാഭ്യാസ ഡയരക്ടര്&#x200d; പത്മകുമാര്&#x200d; റാം ത്രിപാഠിയാണ് ഉത്തരവിറക്കിയിരിക്കുന്നത്. ഇതുപ്രകാരം മലയാളം, ഹിന്ദി, ഇംഗ്ലീഷ് ഭാഷകള്&#x200d; മാത്രമായിരിക്കും ഇനിമുതല്&#x200d; ദ്വീപിലെ സ്‌കൂളുകളില്&#x200d; പഠിപ്പിക്കപ്പെടുക. അതോടെ അറബിയും മിനിക്കോയ് ദ്വീപ് നിവാസികള്&#x200d;ക്ക് അവരുടെ തനതുഭാഷയായ മഹലും പഠിക്കാനുള്ള അവസരമാണ് നഷ്ടമാകുക.</p>
<p>ലക്ഷദ്വീപില്&#x200d; ലിപിയുള്ള ഏക ഭാഷയാണ് മഹല്&#x200d;. മിനിക്കോയ് ദ്വീപില്&#x200d; ഒന്നാം ക്ലാസ് മുതല്&#x200d; ഏഴാം ക്ലാസ് വരെയാണ് മഹല്&#x200d; ഭാഷ ഒരു വിഷയമായി പഠിപ്പിക്കുന്നത്. ഈ അധ്യയന വര്&#x200d;ഷം മുതല്&#x200d; മാതൃഭാഷ/തദ്ദേശീയ ഭാഷ എന്ന നിലയ്ക്ക് മലയാള ഭാഷയും അതോടൊപ്പം ഹിന്ദി, ഇംഗ്ലീഷ് ഭാഷകളുമാണ് ഇനി സ്‌കൂളുകളില്&#x200d; പഠിപ്പിക്കുകയെന്ന് കഴിഞ്ഞ മാസം ഇറക്കിയ ഉത്തരവില്&#x200d; വിദ്യാഭ്യാസ ഡയരക്ടര്&#x200d; വ്യക്തമാക്കിയിരുന്നു. മാതൃഭാഷ/ തദ്ദേശീയ ഭാഷ എന്ന നിലയില്&#x200d; മലയാളത്തിനാണ് മുന്തിയ പരിഗണന നല്&#x200d;കുന്നതെന്നായിരുന്നു ഉത്തരവിലെ വിശദീകരണം. വിദ്യാഭ്യാസ നിലവാരം ഉയര്&#x200d;ത്തുന്നതിന്റെറെ ഭാഗമായാണ് അറബിക്, മഹല്&#x200d; ഭാഷകളിലെ പഠനം ഒഴിവാക്കുന്നതെന്ന് അധികൃതര്&#x200d; ന്യായീകരിക്കുന്നുണ്ടെങ്കിലും അഡ്മിനിസ്‌ട്രേറ്റര്&#x200d; പ്രഫുല്&#x200d; ഖോഡ പട്ടേല്&#x200d; നടപ്പാക്കിക്കൊണ്ടരിക്കുന്ന ദ്വീപിന്റെ സംസ്‌കാരം തകര്&#x200d;ക്കുന്ന നടപടികളുടെ തുടര്&#x200d;ച്ചയായി മാത്രമേ പുതിയ നീക്കത്തെയും കാണാന്&#x200d; സാധിക്കൂ. ദ്വീപിലെ സ്‌കൂളുകളില്&#x200d; ഉച്ചഭക്ഷണത്തില്&#x200d; മാംസാഹാരം നിരോധിക്കാനുള്ള ഭരണകൂട നീക്കം നേരത്തെ സുപ്രിംകോടതി ഇടക്കാല ഉത്തരവിലൂടെ തടഞ്ഞിരുന്നു.</p>
<p>2020 ലെ കേന്ദ്ര വിദ്യാഭ്യാസ നയം ഏതുവിധേനയും നടപ്പിലാക്കാനുള്ള കിണഞ്ഞ പരിശ്രമത്തിലാണ് കേന്ദ്ര സര്&#x200d;ക്കാര്&#x200d;. ഒരുവെടിക്ക് ഒന്നിലധികം പക്ഷികള്&#x200d; എന്ന കണക്കെ തീര്&#x200d;ത്തും രാഷ്ട്രീയ ലക്ഷ്യങ്ങളോടുകൂടിയുള്ള നീക്കങ്ങളാണ് സര്&#x200d;ക്കാര്&#x200d; ഇതുവഴി വിഭാവനം ചെയ്യുന്നത്. ഫെഡറല്&#x200d; സംവിധാനത്തെ നോക്കുകുത്തിയാക്കി എല്ലാം കേന്ദ്രത്തിന്റെ പരിധിയില്&#x200d;കൊണ്ടുവരികയെന്ന മോദി സര്&#x200d;ക്കാറിന്റെ പ്രഖ്യാപിത നയം വിദ്യാഭ്യാസ മേഖലയിലും നടപ്പില്&#x200d; വരുത്തുകയെന്നതാണ് അതില്&#x200d; പ്രധാനം. സംഘ്പരിവാറിന്റെ ആശയങ്ങളെ പുതുതലമുറയില്&#x200d; സന്നിവേശിപ്പിക്കാനും രാജ്യത്തിന്റെ ചരിത്രത്തിന്റെയും പാരമ്പര്യത്തിന്റെയും കടക്കല്&#x200d; ആശയപരമായി കത്തിവെക്കാനും ഇതു വഴി എളുപ്പത്തില്&#x200d; സാധിക്കുമെന്ന് അവര്&#x200d; കണക്കുകൂട്ടുന്നു.</p>
<p>നിലവില്&#x200d; കേന്ദ്രത്തിനു കീഴിലുള്ള സി.ബി.എസ്.ഇ സംവിധാനത്തില്&#x200d; നടപ്പാക്കിക്കൊണ്ടിരിക്കുന്ന ചരിത്രത്തിന്റെ വക്രീകരണവും വസ്തുതകളുടെ വളച്ചൊടിക്കലുമെല്ലാം രാജ്യത്തിന്റെ എല്ലാകോണുകളിലും നിമിഷ നേരം കൊണ്ട് വ്യാപിപ്പിക്കാന്&#x200d; ഇതിലും മികച്ചൊരു മാര്&#x200d;ഗമില്ലെന്നത് സംഘ്പരിവാറിന്റെ ഗവേഷണ ഫലമായിട്ടു വേണം വിലയിരുത്താന്&#x200d;. ഈ നീക്കങ്ങളുടെ പരീക്ഷണശാലയായി ലക്ഷദ്വീപ് മാറിയിരിക്കുകയാണ്. സംസ്ഥാനങ്ങള്&#x200d;ക്ക് നല്&#x200d;കുന്ന വിദ്യാഭ്യാസ ഫണ്ടിന് ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കണമെന്ന നിബന്ധന വെച്ചാല്&#x200d; രാഷ്ട്രീയമായി അഭിപ്രായവെത്യാസങ്ങളുള്ള സംസ്ഥാനങ്ങളില്&#x200d; പോലും വിദ്യാഭ്യാസ രംഗത്തെ തങ്ങളുടെ അജണ്ടകള്&#x200d; നിഷ്പ്രയാസം നിവര്&#x200d;ത്തിക്കാമെന്നും സര്&#x200d;ക്കാര്&#x200d; കണക്കുകൂട്ടുന്നു. ത്രിഭാഷാ പദ്ധതി നടപ്പാക്കുന്നതിലൂടെ പ്രാദേശിക ഭാഷകളെ ക്ഷീണിപ്പിക്കാനും ഹിന്ദി അടിച്ചല്&#x200d;പ്പിക്കാനും അതുവഴി സംസ്ഥാനങ്ങളെ രാഷ്ട്രീയമായി അടുപ്പിക്കാനും കഴിയുമെന്നുള്ളതും അവര്&#x200d; ലക്ഷ്യംവെക്കുന്നു.</p>
<p>എന്നാല്&#x200d; കേന്ദ്ര സര്&#x200d;ക്കാറിന്റെ താല്&#x200d;പര്യങ്ങള്&#x200d; ആഗ്രഹിച്ചതുപോലെ നടപ്പില്&#x200d; വരുത്തുന്നതിന് രാഷ്ട്രീയമായും നിയമപരമായും കടമ്പകള്&#x200d; ഏറെയുണ്ടെന്നതിന്റെ തെളിവുകള്&#x200d; നിരന്തരമായി പ്രകടമായിക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം പരമോന്നത നീതിപീഠം ഇക്കാര്യത്തില്&#x200d; നടത്തിയിട്ടുള്ള വിധിപ്രസ്താവം ഇതിന്റെ ഉദാഹരണമാണ്. കേന്ദ്ര വിദ്യാഭ്യാസ നയം നടപ്പാക്കാന്&#x200d; വിസമ്മതിക്കുന്ന ബി.ജെ.പി ഇതര സര്&#x200d;ക്കാറുകള്&#x200d; ഭരിക്കുന്ന സംസ്ഥാനങ്ങളോട് അതിന് നിര്&#x200d;ബന്ധിക്കണമെന്നാവശ്യപ്പെട്ട് സമര്&#x200d;പ്പിക്കപ്പെട്ട ഹര്&#x200d;ജി തള്ളുക മാത്രമല്ല പ്രസ്തുത നയത്തെക്കുറിച്ച് ശ്രദ്ധേയമായ നിരീക്ഷണങ്ങള്&#x200d; സുപ്രീംകോടതി നടത്തുകയുമുണ്ടായി.</p>
<p>വിദ്യാഭ്യാസ നയം നടപ്പിലാക്കാന്&#x200d; ഒരു സംസ്ഥാനത്തെയും നിര്&#x200d;ബന്ധിക്കാനാവില്ലെന്നും ഭരണഘടനയുടെ ഖണ്ഡിക 32 ന്റെ പരിധിയില്&#x200d; ഈ അപേക്ഷ വരില്ലെന്നും പൗരാവകാശങ്ങള്&#x200d; ഹിനിക്കുന്ന ഒന്നും ഇക്കാര്യത്തില്&#x200d; ഇല്ലെന്നുമാണ് കോടതി വ്യക്തമാക്കിയിരുന്നത്. തമിഴ്നാട് പോലെയുള്ള സംസ്ഥാനങ്ങള്&#x200d; തീര്&#x200d;ത്ത ശക്തമായ പ്രതിരോധമാണ് സര്&#x200d;ക്കാറിനുള്ള രാഷ്ട്രീയതിരിച്ചടി. വിദ്യാഭ്യാസ നയം നടപ്പിലാക്കിയെലേ പണം തരൂ എന്നാണെങ്കില്&#x200d; കേന്ദ്രത്തിന്റെ ആ രണ്ടായിരംകോടി വേണ്ടെന്നാണ് അവര്&#x200d; നിലപാടെടുത്തത്. വിദ്യാഭ്യാസം കേന്ദ്രത്തിന്റെയും സംസ്ഥാനത്തിന്റെയും സംയുക്ത അധികാര പരിതിയിലാണ് വരുന്നതെന്നിരിക്കെ സംസ്ഥാനങ്ങളുടെ മേല്&#x200d; നിയമം അടിച്ചേല്&#x200d;പ്പിക്കാന്&#x200d; കേന്ദ്രത്തിന് കഴിയില്ലെന്നതും മോദി സര്&#x200d;ക്കാറിന് തിരിച്ചടിയാണ്. വിദ്യാഭ്യാസ നയങ്ങളും മുന്&#x200d; ഗണനകളും നിര്&#x200d;ണയിക്കാന്&#x200d; അവകാശമില്ലെങ്കില്&#x200d; പിന്നെന്തിനാണ് സംസ്ഥാനങ്ങള്&#x200d; സ്‌കൂളുകളും കോളജുകളും നടത്തുന്നതെന്ന ചോദ്യവും പ്രസക്തമായി നിലകൊള്ളുന്നുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/while-targeting-lakshadweep-again.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കപ്പല്‍ ദുരന്തത്തില്‍ കരുതല്‍ വേണം</title>
		<link>https://www.chandrikadaily.com/care-should-be-taken-in-case-of-shipwreck.html</link>
					<comments>https://www.chandrikadaily.com/care-should-be-taken-in-case-of-shipwreck.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Thu, 29 May 2025 05:57:52 +0000</pubDate>
				<category><![CDATA[Article]]></category>
		<category><![CDATA[editorial]]></category>
		<category><![CDATA[kochi ship accident]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=342862</guid>

					<description><![CDATA[EDITORIAL]]></description>
										<content:encoded><![CDATA[<p>വിഴിഞ്ഞം തുറമുഖത്തുനിന്നു പുറപ്പെട്ട ചരക്കുകപ്പല്&#x200d; കൊച്ചി പുറങ്കടലില്&#x200d; മുങ്ങിയത് തീരമേഖലയേയും സംസ്ഥാനത്തെ ഒന്നടങ്കവും ആശങ്കയുടെ മുള്&#x200d;മുനയില്&#x200d; നിര്&#x200d;ത്തിയിരിക്കുകയാണ്. കൊച്ചിയിലേക്കു വന്ന എം.എ സ്.സി എല്&#x200d;.സ 3 എന്ന ലൈബീരിയന്&#x200d; കപ്പലായിരുന്നു തീരത്തു നിന്നു 38 നോട്ടിക്കല്&#x200d; മൈല്&#x200d; (70.3 കിലോമീറ്റര്&#x200d;) തെക്കു പടിഞ്ഞാറായി ചെരിഞ്ഞത്. കണ്ടെയ്നറുകളില്&#x200d; അപകടകരമായ രാസവസ്തുക്കളുള്ള ഇന്ധനമടക്കം ഉണ്ടാകാമെന്ന മുന്നറിയിപ്പിനെ തുടര്&#x200d;ന്നു സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രതാനിര്&#x200d;ദേശം പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. കപ്പലിലുണ്ടായിരുന്ന 24 ജീവനക്കാരില്&#x200d; 21 പേരെ ആദ്യഘട്ടത്തിലും, മുങ്ങുമെന്നുറപ്പായതോടെ കപ്പിത്താന്&#x200d; ഉള്&#x200d;പ്പെടെ മൂന്നുപേരെ പിന്നീടും രക്ഷപ്പെടുത്തിയിരുന്നതിനാല്&#x200d; ആളപായമൊന്നും റിപ്പോര്&#x200d;ട്ട് ചെയ്തിരുന്നില്ല. കൊളംബോ, തൂത്തുക്കുടി, വിഴിഞ്ഞം, കൊച്ചി, പനമ്പൂര്&#x200d; തുറമുഖങ്ങളെ ബന്ധിപ്പിച്ചു ചരക്കു കടത്തുന്ന കപ്പലില്&#x200d; റഷ്യന്&#x200d; പൗരനായ ക്യാപ്റ്റനും 20 ഫിലിപ്പീന്&#x200d;സ് സ്വദേശികളും യുക്രെയ്‌നില്&#x200d; നിന്നുള്ള 2 പേരും ഒരു ജോര്&#x200d;ജിയന്&#x200d; സ്വദേശിയുമാണുണ്ടായിരുന്നത്.</p>
<p>കപ്പല്&#x200d;ച്ചേതം മൂലം 700 &#8211; 1,000 കോടി രൂപയുടെ നഷ്ടമുണ്ടാകുമെന്നാണ് പ്രാഥമിക നിഗമനം. ലോകത്തെ ഏറ്റവും വലിയ ഷിപ്പിങ് കമ്പനിയായ എം.എസ്.സിയുടെ (മെഡിറ്ററേ നിയന്&#x200d; ഷിപ്പിങ് കമ്പനി) കണ്ടെയ്നര്&#x200d; ഫീഡറില്&#x200d; ഏകദേശം 600 കോടി രൂപയിലേറെ മൂല്യമുള്ള വിവിധ ഇനംചര ക്കുകളാണ് 550 കണ്ടെയ്നറുകളില്&#x200d; നിറച്ചിരുന്നത്. ഇവയ്ക്കു പുറമേ, ഒഴിഞ്ഞ 73 കണ്ടെയ്നറുകളുമുണ്ടായിരുന്നു. ഒട്ടേറെ കണ്ടെയ്നറുകളിലായി ഏകദേശം 25 ടണ്&#x200d; അസംസ്‌കൃത കശുവണ്ടി കപ്പലിലുണ്ടായിരുന്നുവെന്നാണു സൂചന. കാല്&#x200d;സ്യം കാര്&#x200d;ബൈഡ് ഉള്&#x200d;പ്പെടെയുള്ള രാസ വസ്തുക്കളുമുണ്ടായിരുന്നു. കപ്പലിന് ഇന്&#x200d;ഷുറന്&#x200d;സ് ഉള്ളതിനാല്&#x200d; നഷ്ടപരിഹാരത്തുക ലഭിക്കും. എന്നാല്&#x200d;, ചരക്കിന്റെ കാര്യത്തില്&#x200d; ഈ ഉറപ്പില്ല. മിക്കവാറും അസംസ്‌കൃത വസ്തുക്കള്&#x200d; (റോ മെറ്റീരിയല്&#x200d;സ്) ഇന്&#x200d;ഷുറന്&#x200d;സ് ഇല്ലാതെയാണ് അയയ്ക്കുന്നതെന്നാണു സൂചന. സിമന്റും അസംസ്‌കൃത ഭക്ഷ്യവസ്തുക്കളുമൊക്കെ എല്ലാ വ്യാപാരികളും ഇന്&#x200d;ഷുര്&#x200d; ചെയ്യണമെന്നില്ല. ചെലവു കൂടുമെന്നതിനാലാണ് അസംസ്‌കൃത വസ്തുക്കള്&#x200d; ഇന്&#x200d;ഷുര്&#x200d; ചെയ്യാതെ അയയ്ക്കുന്നത്. ഇന്&#x200d;ഷുറന്&#x200d;സ് ബാധ്യത കൂടി വരുമ്പോള്&#x200d; അന്തിമ ഉല്&#x200d;പന്നനാലാണ് അസംസ്‌കൃത വസ്തുക്കള്&#x200d; ഇന്&#x200d;ഷുര്&#x200d; ചെയ്യാതെ അയയ്ക്കുന്നത്. ഇന്&#x200d;ഷുറന്&#x200d;സ് ബാധ്യത കൂടി വരുമ്പോള്&#x200d; അന്തിമ ഉല്&#x200d;പന്നങ്ങള്&#x200d; (ഫിനിഷ്ഡ് പ്രോഡക്ട്‌സ്) ഇന്&#x200d;ഷുര്&#x200d; ചെയ്തതായാണ് അയക്കാറ്.</p>
<p>സാമ്പത്തിക നഷ്ടത്തേക്കാള്&#x200d; ഈ ദുരന്തം മൂലമുണ്ടാകുന്ന പാരിസ്ഥിതിക പ്രത്യാഘാതങ്ങളാണ് ഏറ്റവും ഭീതിതവും നഷ്ടങ്ങള്&#x200d; കണക്കാക്കാന്&#x200d; കഴിയാത്തതും. 13 ഹാനികരമായ വസ്തുക്കളടങ്ങിയ കണ്ടെയ്നറുകളും 12 കാല്&#x200d;ഷ്യം കാര്&#x200d;ബൈഡ് കണ്ടെയ്നറുകളും അടക്കം 643 കണ്ടയ്നറുകളാണ് കപ്പലില്&#x200d; ഉണ്ടായിരുന്നത്. ഇതില്&#x200d; വെള്ളത്തോട് ചേര്&#x200d;ന്നാല്&#x200d; തീ പിടിക്കുന്ന കാല്&#x200d;ഷ്യം കാര്&#x200d;ബൈഡിന്റെ സാന്നിധ്യം കൂടുതല്&#x200d; അപകടഭീഷണി ഉയര്&#x200d;ത്തുന്നുണ്ട്. കപ്പല്&#x200d; മുങ്ങിയിടത്തു നിന്ന് മൂന്നു കിലോമീറ്ററോളം എണ്ണ പടര്&#x200d;ന്നിട്ടുള്ളതായാണ് കണക്കാക്കുന്നത്. കോസ്റ്റ്ഗാര്&#x200d;ഡിന്റെ സക്ഷം, വിക്രം, സമര്&#x200d;ഥ് എന്നീ മൂന്ന് കപ്പലുകള്&#x200d; ഉപയോഗിച്ച് എണ്ണ പടരുന്നത് തടയാന്&#x200d; സാധിച്ചത് ആശ്വാസകരമാണ്. ഇന്&#x200d;ഫ്രാറെഡ് ക്യാമറയുടെ സഹായത്തോടെ എണ്ണ പടര്&#x200d;ന്നിട്ടുള്ളത് കണ്ടെത്തുകയും അവയെ നശിപ്പിച്ചു കളയുന്ന &#8216;ഓയില്&#x200d; സ്പില്&#x200d; ഡിസ്‌പേഴ്സന്റ&#8217; ഡ്രോണിയര്&#x200d; വിമാനം ഉപയോഗിച്ച് കലര്&#x200d;ത്തുകയുമാണ് ചെയ്യുന്നത്. 60 മണിക്കൂറോളം നടന്ന ഈ പ്രവൃത്തി ഏറെക്കുറെ വിജയകരമായിത്തീര്&#x200d;ന്നിട്ടുണ്ട്.</p>
<p>ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ വിവിധ തീരങ്ങളില്&#x200d; കണ്ടെയ്നറുകള്&#x200d; അടിഞ്ഞിട്ടുണ്ട്. പ്ലാസ്റ്റിക് അടക്കമുള്ള വസ്തുക്കളാണ് ഇവയിലുണ്ടായിരുന്നത്. നൂറു ക്കണക്കിന് കണ്ടെയ്നറുകള്&#x200d; കടലിലൂടെ ഒഴുകിനടക്കുന്ന ത് ഗുരുതരമായ സുരക്ഷാപ്രശ്നമാണ് സൃഷ്ടിക്കുന്നത്. മറ്റു കപ്പലുകളുടെ പ്രൊപ്പല്ലറുകള്&#x200d; ഇതിലിടിച്ചാല്&#x200d; വലിയ അപകടമുണ്ടാകും. തീരപ്രദേശങ്ങളിലെ പലഭാഗത്തും പ്ലാസ്റ്റിക്ക് അടക്കമുള്ള വസ്തുക്കള്&#x200d; തീരത്തടിയുന്ന സാഹചര്യത്തില്&#x200d; മുഖ്യമന്ത്രിയുടെ നേതൃത്വത്തില്&#x200d; ഉന്നതതല യോഗം വിളിച്ചുചേര്&#x200d;ത്തിട്ടുണ്ടെങ്കിലും തീര നിവാസികളുടെ സുരക്ഷ മുന്&#x200d;നിര്&#x200d;ത്തി ശക്തമായ നടപടികളിലേക്ക് സര്&#x200d;ക്കാര്&#x200d; നീങ്ങേണ്ടതുണ്ട്. മത്സ്യത്തൊഴിലാളികളുടെ ആശങ്കയും ഏറ്റവും ഗൗരവതരമായ വിഷയമാണ്. ഏതാനും ദിവസങ്ങള്&#x200d;ക്കകം സംസ്ഥാനം ട്രോളിങ് നിരോധനത്തിലേക്ക് നീങ്ങാനിരിക്കെയാണ് ഇടിത്തീപോലെ ഈ ദുരന്തം കടലിന്റെ മക്കളുടെ മേല്&#x200d; വന്നുപതിച്ചിരിക്കുന്നത്. തെക്കന്&#x200d; ജില്ലകളില്&#x200d; പലയിടങ്ങളിലും മത്സ്യബന്ധനത്തിന് നിയന്ത്രണങ്ങള്&#x200d; വന്നതിന് പുറമെ ശാരീരകമായ പ്രശ്നങ്ങളെക്കുറിച്ചുള്ള ഭയവും ഇവരെ അലട്ടുകയാണ്. അതിനിടെ കപ്പല്&#x200d; ദുരന്തത്തിന്റെ പശ്ചാത്തലത്തില്&#x200d; മത്സ്യങ്ങള്&#x200d; കഴിക്കെരുതെന്നുള്ള വ്യാപകമായ പ്രചരണങ്ങളും മത്സ്യമേഖലക്ക് ഇരുട്ടടിയായിത്തീര്&#x200d;ന്നിട്ടുണ്ട്. നിലവില്&#x200d; ഔദ്യോഗികമായ ഒരു നിര്&#x200d;ദ്ദേശവുമില്ലാതിരിക്കെയാണ് തെറ്റിദ്ധാരണ പരത്തുന്ന ഈ പ്രചരണം. ഇക്കാര്യത്തിലും സര്&#x200d;ക്കാറിന്&#x200d;രെ ഇടപെടല്&#x200d; അനിവാര്യമാണ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/care-should-be-taken-in-case-of-shipwreck.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
