<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>Food &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/category/more/food/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Fri, 26 Sep 2025 13:55:22 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>Food &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ഇസ്രാഈലിനെ സസ്‌പെന്‍ഡ് ചെയ്യാനുള്ള വോട്ടെടുപ്പിലേക്ക് നീങ്ങാനൊരുങ്ങി യുവേഫ</title>
		<link>https://www.chandrikadaily.com/uefa-to-move-to-vote-to-ssuspend-israel.html</link>
					<comments>https://www.chandrikadaily.com/uefa-to-move-to-vote-to-ssuspend-israel.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Fri, 26 Sep 2025 13:54:43 +0000</pubDate>
				<category><![CDATA[Food]]></category>
		<category><![CDATA[Football]]></category>
		<category><![CDATA[News]]></category>
		<category><![CDATA[gaza]]></category>
		<category><![CDATA[Israel]]></category>
		<category><![CDATA[palestine]]></category>
		<category><![CDATA[uefa]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=355696</guid>

					<description><![CDATA[ഗസ്സയിലെ യുദ്ധത്തിന്റെ പേരില്‍ യുവേഫ അതിന്റെ അംഗ ഫെഡറേഷനായ ഇസ്രാഈലിനെ സസ്‌പെന്‍ഡ് ചെയ്യുന്നതിനുള്ള വോട്ടെടുപ്പിലേക്ക് നീങ്ങുകയാണെന്ന് റിപ്പോര്‍ട്ട്.]]></description>
										<content:encoded><![CDATA[<p>ഗസ്സയിലെ യുദ്ധത്തിന്റെ പേരില്&#x200d; യുവേഫ അതിന്റെ അംഗ ഫെഡറേഷനായ ഇസ്രാഈലിനെ സസ്‌പെന്&#x200d;ഡ് ചെയ്യുന്നതിനുള്ള വോട്ടെടുപ്പിലേക്ക് നീങ്ങുകയാണെന്ന് റിപ്പോര്&#x200d;ട്ട്. യുവേഫയുടെ 20 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയില്&#x200d; ഭൂരിഭാഗവും ഇസ്രാഈലി ടീമുകളെ അന്താരാഷ്ട്ര കളിയില്&#x200d; നിന്ന് സസ്‌പെന്&#x200d;ഡ് ചെയ്യുന്നതിന് അനുകൂലമായ ഏത് വോട്ടിനെയും പിന്തുണയ്ക്കുമെന്നാണ് റിപ്പോര്&#x200d;ട്ട്. </p>
<p>അത്തരമൊരു നടപടി ഇസ്രാഈല്&#x200d; ദേശീയ, ക്ലബ് ടീമുകളെ അടുത്ത വര്&#x200d;ഷത്തെ ലോകകപ്പ് ഉള്&#x200d;പ്പെടെയുള്ള അന്താരാഷ്ട്ര മത്സരങ്ങളില്&#x200d; കളിക്കുന്നതില്&#x200d; നിന്ന് തടയും. ഇസ്രാഈല്&#x200d; പുരുഷ ടീം രണ്ടാഴ്ചയ്ക്കുള്ളില്&#x200d; നോര്&#x200d;വേയ്ക്കും ഇറ്റലിക്കും എതിരായ എവേ മത്സരങ്ങളിലൂടെ ലോകകപ്പ് യോഗ്യതാ കാമ്പെയ്ന്&#x200d; പുനരാരംഭിക്കാന്&#x200d; ഒരുങ്ങുകയാണ്.</p>
<p>ഫിഫയുടെ നേതാവ് ജിയാനി ഇന്&#x200d;ഫാന്റിനോയും പ്രസിഡന്റ് ഡൊണാള്&#x200d;ഡ് ട്രംപും തമ്മിലുള്ള അടുത്ത ബന്ധം കണക്കിലെടുത്ത് ഇസ്രാഈലിനെ ഒഴിവാക്കുന്നതിനെ ലോക ഫുട്‌ബോള്&#x200d; ബോഡി ഫിഫ പിന്തുണയ്ക്കുമോ എന്ന് വ്യക്തമല്ല.</p>
<p>ലോകകപ്പ് സുരക്ഷിതമാക്കാനുള്ള ട്രംപ് ഭരണകൂടത്തിന്റെ പിന്തുണയും കളിക്കാര്&#x200d;ക്കും ഉദ്യോഗസ്ഥര്&#x200d;ക്കും ലക്ഷക്കണക്കിന് സന്ദര്&#x200d;ശക ആരാധകര്&#x200d;ക്കുമുള്ള വിസകള്&#x200d; പ്രോസസ് ചെയ്യാനും, അടുത്ത വര്&#x200d;ഷം യു.എസ്., കാനഡ, മെക്‌സിക്കോ എന്നിവിടങ്ങളില്&#x200d; ഫിഫ ഒരു വിജയകരമായ ടൂര്&#x200d;ണമെന്റ് നടത്തുന്നതിനുള്ള പ്രധാന കാര്യമായി കാണുന്നു.</p>
<p>ലോകകപ്പില്&#x200d; നിന്ന് ഇസ്രാഈല്&#x200d; ടീമിനെ വിലക്കാനുള്ള ശ്രമങ്ങള്&#x200d; തടയാന്&#x200d; ശ്രമിക്കുമെന്ന് സ്റ്റേറ്റ് ഡിപ്പാര്&#x200d;ട്ട്മെന്റ് വക്താവ് പറഞ്ഞു.</p>
<p>അടുത്തയാഴ്ച സൂറിച്ചില്&#x200d; ഫിഫയുടെ ഭരണസമിതി യോഗം ചേരുന്നുണ്ട്. 37 അംഗ കൗണ്&#x200d;സിലില്&#x200d; യുവേഫയില്&#x200d; നിന്ന് എട്ട് പേര്&#x200d; ഉള്&#x200d;പ്പെടുന്നു.</p>
<p>ഗസ്സയില്&#x200d; നടത്തിയ സൈനിക കാമ്പെയ്നിലെ മാനുഷികമായ തുകയ്ക്കെതിരെയുള്ള മുറവിളിയ്ക്കിടയില്&#x200d; ഇസ്രയേലിനെ ഫുട്ബോളില്&#x200d; നിന്നും മറ്റ് കായിക ഇനങ്ങളില്&#x200d; നിന്നും ഒഴിവാക്കാനുള്ള ആഹ്വാനങ്ങള്&#x200d; അടുത്ത ആഴ്ചകളില്&#x200d; വര്&#x200d;ദ്ധിച്ചു. 2022 ല്&#x200d; ഉക്രെയ്നിലെ പൂര്&#x200d;ണ്ണമായ അധിനിവേശത്തെത്തുടര്&#x200d;ന്ന് റഷ്യയെപ്പോലെ ഇസ്രാഈലിനെ അന്താരാഷ്ട്ര കായിക മത്സരങ്ങളില്&#x200d; നിന്ന് നിരോധിക്കണമെന്ന് കഴിഞ്ഞ ആഴ്ച സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് പറഞ്ഞു.</p>
<p>ഈ ആഴ്ച ആദ്യം യുഎന്&#x200d; മനുഷ്യാവകാശ കൗണ്&#x200d;സിലുമായി പ്രവര്&#x200d;ത്തിക്കുന്ന ഏഴ് സ്വതന്ത്ര വിദഗ്ധര്&#x200d; അന്താരാഷ്ട്ര മത്സരങ്ങളില്&#x200d; നിന്ന് ഇസ്രാഈലിനെ സസ്‌പെന്&#x200d;ഡ് ചെയ്യാന്&#x200d; ഫിഫയെയും യുവേഫയെയും പ്രേരിപ്പിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/uefa-to-move-to-vote-to-ssuspend-israel.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഷവര്&#x200d;മ കഴിച്ചതിനു പിന്നാലെ ദേഹാസ്വാസ്ഥ്യം; യുവതി മരിച്ചു</title>
		<link>https://www.chandrikadaily.com/feeling-sick-after-eating-shawarma-the-woman-died.html</link>
					<comments>https://www.chandrikadaily.com/feeling-sick-after-eating-shawarma-the-woman-died.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Fri, 20 Sep 2024 07:43:53 +0000</pubDate>
				<category><![CDATA[Food]]></category>
		<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[chennai]]></category>
		<category><![CDATA[death]]></category>
		<category><![CDATA[foodpoison]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=310130</guid>

					<description><![CDATA[പ്രദേശത്തെ കടയില്&#x200d; നിന്ന് ഷവര്&#x200d;മ കഴിച്ചതാണ് ഭക്ഷ്യവിഷബാധയ്ക്ക് കാരണമെന്നാണ് വിവരം.]]></description>
										<content:encoded><![CDATA[<p>ചെന്നൈയില്&#x200d; ഭക്ഷ്യവിഷബാധയെ തുടര്&#x200d;ന്ന് യുവതി മരിച്ചു. തിരുവീഥി അമ്മന്&#x200d; സ്ട്രീറ്റിലെ താമസക്കാരിയായ ശ്വേത(22) ആണ് മരിച്ചത്. പ്രദേശത്തെ കടയില്&#x200d; നിന്ന് ഷവര്&#x200d;മ കഴിച്ചതാണ് ഭക്ഷ്യവിഷബാധയ്ക്ക് കാരണമെന്നാണ് വിവരം.</p>
<p>ഒരാഴ്ച മുമ്പ് ശ്വേത ഷവര്&#x200d;മ്മ കഴിച്ചിരുന്നു. വീട്ടിലെത്തിയതിന് പിന്നാലെ മീന്&#x200d; കറിയും കഴിച്ചു. ഇതിന് പിന്നാലെയാണ് ശ്വേതയ്ക്ക് ദേഹാസ്വാസ്ഥ്യമുണ്ടായതെന്ന പറയുന്നു. ഛര്&#x200d;ദ്ദിച്ച് അവശയായ യുവതി കുഴഞ്ഞുവീഴുകയായിരുന്നു. ഉടനെ സമീപത്തെ സ്വകാര്യ ആശുപത്രിയില്&#x200d; എത്തിച്ചു. ആരോഗ്യനില ഗുരുതരമായതോടെ സ്റ്റാന്&#x200d;ലി ഗവണ്&#x200d;മെന്റ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.</p>
<p>ഈ മാസം 18നാണ് ശ്വേത മരിച്ചത്. സംഭവത്തില്&#x200d; പൊലീസ് കേസ് രജിസ്റ്റര്&#x200d; ചെയ്തിട്ടുണ്ട്. പോസ്റ്റ്മോര്&#x200d;ട്ടം റിപ്പോര്&#x200d;ട്ട് ലഭിച്ചതിനു ശേഷമേ മരണ കാരണം സ്ഥിരീകരിക്കാന്&#x200d; കഴിയുകയൊള്ളു എന്ന് പൊലീസ് അറിയിച്ചു.</p>
<p>&nbsp;</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/feeling-sick-after-eating-shawarma-the-woman-died.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മുസ്&#x200d;ലിംകൾ ഭക്ഷണത്തിൽ തുപ്പുന്നു; ഹൈദരാബാദിലും ഹോട്ടലുടമകൾ പേര് പ്രദർശിപ്പിക്കണമെന്ന് ബി.ജെ.പി എം.എൽ.എ</title>
		<link>https://www.chandrikadaily.com/muslims-spit-on-their-food-bjp-mla-said-hoteliers-should-display-name-in-hyderabad-too.html</link>
					<comments>https://www.chandrikadaily.com/muslims-spit-on-their-food-bjp-mla-said-hoteliers-should-display-name-in-hyderabad-too.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sat, 27 Jul 2024 05:42:52 +0000</pubDate>
				<category><![CDATA[Food]]></category>
		<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[BJP MLA]]></category>
		<category><![CDATA[food]]></category>
		<category><![CDATA[muslims]]></category>
		<category><![CDATA[spit]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=303912</guid>

					<description><![CDATA[തുപ്പൽ ജിഹാദാണ് ഇവർ നടപ്പാക്കുന്നതെന്നും രാജ സിങ് പറഞ്ഞു.]]></description>
										<content:encoded><![CDATA[<p>മുസ്&#x200d;ലിംകൾക്കെതിരെ വിദ്വേഷ പ്രസംഗവുമായി തെലങ്കാനയി​ലെ വിവാദ ബി.ജെ.പി എം.എൽ.എ രാജ സിങ്. മുസ്&#x200d;ലിംകൾ തുപ്പൽ ജിഹാദാണ് നടത്തുകയാണെന്ന് രാജ സിങ് പറഞ്ഞു. മുസ്&#x200d;ലിംകൾ ഹോട്ടലുകളിൽ വിൽക്കുന്ന ഭക്ഷണത്തിൽ തുപ്പുകയാണെന്ന് ചെയ്യുന്നതെന്ന് രാജ സിങ് ആരോപിച്ചു.</p>
<p>ഉത്തരാഖണ്ഡ്, ​ഉത്തർപ്രദേശ് സർക്കാറുകൾക്ക് സമാനമായി ഹോട്ടലുടമകളോട് പേര് പ്രദർശിപ്പിക്കാൻ തെലങ്കാന സർക്കാറും ആവശ്യപ്പെടണം. യു.പിയിൽ കാവടി യാത്രക്കിടെ ഹോട്ടലുടമകളോട് പേര് പ്രദർശിപ്പിക്കാൻ യോഗി ആദിത്യനാഥ് ആവശ്യപ്പെട്ടിരുന്നു. മുസ്&#x200d;ലിംകൾ ഭക്ഷണത്തിലും വെള്ളത്തിലും തുപ്പിയാണ് ആളുകൾക്ക് നൽകുന്നത്. തുപ്പൽ ജിഹാദാണ് ഇവർ നടപ്പാക്കുന്നതെന്നും രാജ സിങ് പറഞ്ഞു.</p>
<p>ഹോട്ടലുകൾക്ക് ഹിന്ദു പേരുകളിട്ട് ആളുകളെ കബളിപ്പിക്കാനുള്ള ശ്രമം ഇവർ നടത്തുന്നുണ്ട്. ഇതിനെതിരെ ഹിന്ദു ​സഹോദരങ്ങൾ ജാഗ്രത പാലിക്കണമെന്നും രാജ സിങ് പറഞ്ഞു. അതേസമയം, കാവടി യാത്ര വഴിയിലെ ഹോട്ടലുകളുടെ ഉടമകൾ പേര് പ്രദർശിപ്പിക്കണമെന്ന യു.പി സർക്കാറിന്റെ ഉത്തരവിനെതിരായ സുപ്രീംകോടതി സ്റ്റേ തുടരുകയാണ്.</p>
<p>കഴിഞ്ഞ 19നാണ് വിവാദ ഉത്തരവ് ഉത്തർ പ്രദേശ് സർക്കാർ പുറപ്പെടുവിച്ചത്. കാവടി യാത്ര കടന്നുപോകുന്ന പാതയിലെ റസ്റ്റാറന്&#x200d;റുകൾ, ഹോട്ടലുകൾ, പഴക്കടകൾ തുടങ്ങിയവയുടെ ഉടമകളുടെ പേരുകൾ കടക്കുമുന്നിൽ പ്രദർശിപ്പിക്കണമെന്നായിരുന്നു ഉത്തരവ്. ആദ്യഘട്ടത്തിൽ മുസഫർനഗർ പൊലീസ് പുറപ്പെടുവിച്ച ഉത്തരവ് പിന്നാലെ യു.പി സർക്കാർ സംസ്ഥാനത്തുടനീളം വ്യാപിപ്പിക്കുകയായിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/muslims-spit-on-their-food-bjp-mla-said-hoteliers-should-display-name-in-hyderabad-too.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മഹാരാഷ്ട്രയിൽ കുട്ടികൾക്ക് കൊടുത്ത ഭക്ഷണപ്പായ്ക്കറ്റിൽ ചത്ത പാമ്പ്; അന്വേഷണം</title>
		<link>https://www.chandrikadaily.com/dead-snake-in-food-packet-given-to-children-in-maharashtra-investigation.html</link>
					<comments>https://www.chandrikadaily.com/dead-snake-in-food-packet-given-to-children-in-maharashtra-investigation.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Thu, 04 Jul 2024 10:41:31 +0000</pubDate>
				<category><![CDATA[Food]]></category>
		<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[food]]></category>
		<category><![CDATA[maharashtra]]></category>
		<category><![CDATA[sneak]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=301836</guid>

					<description><![CDATA[ഭക്ഷണപ്പൊതികൾ കരാറുകാരൻ നേരിട്ട് എത്തിക്കുന്നതാണെന്ന് അധികൃതർ]]></description>
										<content:encoded><![CDATA[<p>അങ്കണവാടിയിൽ വിതരണം ചെയ്ത ഭക്ഷണപ്പായ്ക്കറ്റിൽ ചത്ത പാമ്പിനെ കണ്ടെത്തിയതായി പരാതി. മഹാരാഷ്ട്രയിലെ സാംഗ്‌ലി ജില്ലയിലാണ് സംഭവം. പലൂസ് സ്വദേശികളായ ദമ്പതികളാണ് തങ്ങളുടെ കുട്ടിക്ക് ലഭിച്ച ഭക്ഷണപ്പായ്ക്കറ്റിൽ പാമ്പിനെ കണ്ടെത്തിയതായി പരാതിപ്പെട്ടത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി മഹാരാഷ്ട അങ്കണവാടി വർക്കേഴ്‌സ് യൂണിയൻ വൈസ് പ്രസിഡന്റ് ആനന്ദി ഭോസലെ അറിയിച്ചു.</p>
<p>ആറുമാസം മുതൽ മൂന്ന് വയസുവരെ പ്രായമുള്ള കുട്ടികൾക്കാണ് അങ്കണവാടികളിൽ ഭക്ഷണപ്പൊതി വിതരണം ചെയ്യുന്നത്. ഇതുപ്രകാരം പാലൂസിലെ അങ്കണവാടിയിലും ഭക്ഷണപ്പായ്ക്കറ്റ് വിതരണം ചെയ്തിരുന്നു. ഇവിടെ തിങ്കളാഴ്ച വിതരണം ചെയ്ത ഭക്ഷണപ്പായ്ക്കറ്റിലാണ് പാമ്പിനെ കണ്ടെത്തിയത്. പായ്ക്കറ്റിൽ പാമ്പിനെ കണ്ടയുടൻ ദമ്പതികൾ ഫോട്ടോ എടുത്ത് അങ്കണവാടി ജീവനക്കാരിക്ക് അയച്ചു. തുടർന്നാണ് അധികൃതർ അന്വേഷണത്തിന് ഉത്തരവിട്ടത്.</p>
<p>ഭക്ഷണപ്പൊതികൾ കരാറുകാരൻ നേരിട്ട് എത്തിക്കുന്നതാണ് എന്നത് കൊണ്ടു തന്നെ വീഴ്ച പറ്റിയത് ഇയാളുടെ ഭാഗത്ത് നിന്നാകാം എന്ന പ്രാഥമിക നിഗമനത്തിലാണ് അധികൃതർ. കരാറുകാരനെ കുറിച്ച് നേരത്തേ പരാതികൾ ലഭിച്ചിട്ടുള്ളതായി സാംഗ്‌ലി പരിഷത്ത് ഡെപ്യൂട്ടി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ സന്ദീപ് യാദവ് വ്യക്തമാക്കുന്നുമുണ്ട്.</p>
<p>ദമ്പതികളല്ലാതെ മറ്റാരും പാമ്പിനെ കണ്ടിട്ടില്ല എന്നതിനാൽ ദമ്പതികൾ അയച്ച ഫോട്ടോ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. പായ്ക്കറ്റിലെ ഭക്ഷണത്തിന്റെ സാംപിളുകൾ ഫൂഡ് ആൻഡ് ഡ്രഗ്‌സ് അഡ്മിനിസ്‌ട്രേഷൻ (എഫ്ഡിഎ) ശേഖരിക്കുകയും ചെയ്തു.</p>
<p>വിഷയം നിയമസഭയിൽ ഉന്നയിച്ച പാലൂസ് എംഎൽഎ വിശ്വജീത് കദം ഗുരുതര വീഴ്ച എന്നാണ് സംഭവത്തെ വിശേഷിപ്പിച്ചത്. വീഴ്ച വരുത്തിയവർക്കെതിരെ ഗുരുതര നടപടിയുണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/dead-snake-in-food-packet-given-to-children-in-maharashtra-investigation.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വാടക കുടിശ്ശിക നൽകിയില്ല; മട്ടാഞ്ചേരിയിലെ മാവേലി സ്റ്റോര്&#x200d; അടപ്പിച്ച് കെട്ടിട ഉടമ</title>
		<link>https://www.chandrikadaily.com/rent-arrears-not-paid-maveli-store-in-mattancherry-has-been-closed-by-the-building-owner.html</link>
					<comments>https://www.chandrikadaily.com/rent-arrears-not-paid-maveli-store-in-mattancherry-has-been-closed-by-the-building-owner.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Mon, 08 Apr 2024 09:04:02 +0000</pubDate>
				<category><![CDATA[Food]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Social]]></category>
		<category><![CDATA[building owner]]></category>
		<category><![CDATA[mattancheri]]></category>
		<category><![CDATA[maveli store]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=294839</guid>

					<description><![CDATA[വാടക മുടങ്ങിയത് മാത്രമല്ല, സ്റ്റോറില്&#x200d; മിക്കപ്പോഴും അവശ്യസാധനങ്ങളും ഉണ്ടാകാറില്ലെന്ന് നാട്ടുകാര്&#x200d; പറയുന്നു.]]></description>
										<content:encoded><![CDATA[<p>വാടക കുടിശ്ശിക നൽകാത്തതിനെ തുടർന്ന് മട്ടാഞ്ചേരിയിൽ സപ്ലൈകോ മാവേലി സ്റ്റോർ കെട്ടിട ഉടമ അടപ്പിച്ചു. 3 മാസത്തെ കുടിശ്ശികയാണ് സപ്ലൈകോക്ക് നൽകാൻ ഉള്ളത്. പ്രതിഷേധത്തെ തുടർന്ന് ഉടൻ കുടിശ്ശിക തീർക്കാമെന്ന് സപ്ലൈകോ അധികൃതർ അറിയിച്ചു.</p>
<p>മട്ടാഞ്ചേരി പാലസ് റോഡിലെ സപ്ലൈകോ മാവേലി സ്റ്റോര്&#x200d; രാവിലെ ജീവനക്കാര്&#x200d; തുറക്കാനെത്തിയപ്പോഴാണ് പ്രതിഷേധവുമായി ഉടമ രാജേന്ദ്ര കുമാര്&#x200d; സ്ഥലത്തെത്തിയത്.</p>
<p>പിന്നാലെ പൊലീസെത്തി പ്രശ്നപരിഹാരം കാണാമെന്ന് ഉറപ്പ് നല്&#x200d;കി. സപ്ലൈകോ അധികൃതരുമായി ബന്ധപ്പെട്ടു. ഉടന്&#x200d; കുടിശ്ശിക തീര്&#x200d;ക്കാമെന്ന ഉറപ്പിന്&#x200d;മേലാണ് പിന്നീട് സ്റ്റോര്&#x200d; തുറക്കാന്&#x200d; കെട്ടിട ഉടമ സമ്മതിച്ചത്.</p>
<p>വാടക മുടങ്ങിയത് മാത്രമല്ല, സ്റ്റോറില്&#x200d; മിക്കപ്പോഴും അവശ്യസാധനങ്ങളും ഉണ്ടാകാറില്ലെന്ന് നാട്ടുകാര്&#x200d; പറയുന്നു. 2 ദിവസത്തിനകം പ്രശ്നപരിഹാരം കാണുമെന്നാണ് സപ്ലൈകോ അധികൃതര്&#x200d; നല്&#x200d;കിയ ഉറപ്പ്. ഒരാഴ്ച വരെ താന്&#x200d; സമയം അനുവദിക്കുമെന്നും അനിശ്ചിതത്വം തുടര്&#x200d;ന്നാല്&#x200d; സ്റ്റോര്&#x200d; അടപ്പിക്കുമെന്ന നിലപാടിലാണ് രാജേന്ദ്ര കുമാര്&#x200d;.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/rent-arrears-not-paid-maveli-store-in-mattancherry-has-been-closed-by-the-building-owner.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വെളുത്തുള്ളി വില സർവകാല റെക്കോഡിൽ; പാടത്ത് സി.സി.ടി.വി ക്യാമറകൾ സ്ഥാപിച്ച് കർഷകർ</title>
		<link>https://www.chandrikadaily.com/1garlic-price-at-all-time-record-farmers-have-installed-cctv-cameras-in-the-field.html</link>
					<comments>https://www.chandrikadaily.com/1garlic-price-at-all-time-record-farmers-have-installed-cctv-cameras-in-the-field.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Mon, 19 Feb 2024 05:08:58 +0000</pubDate>
				<category><![CDATA[Food]]></category>
		<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Social]]></category>
		<category><![CDATA[CCTV cameras]]></category>
		<category><![CDATA[cement- prices]]></category>
		<category><![CDATA[farmers]]></category>
		<category><![CDATA[garlic]]></category>
		<category><![CDATA[time record]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=290739</guid>

					<description><![CDATA[കിലോഗ്രാമിന് 400 രൂപ മുതല്&#x200d; 500 രൂപ വരെയാണ് വിപണിയില്&#x200d; വെളുത്തുള്ളിയുടെ വില.]]></description>
										<content:encoded><![CDATA[<p>മധ്യപ്രദേശിലെ ചിന്ത്വാരയില്&#x200d; വെളുത്തുള്ളിയുടെ വില കുതിക്കവേ പാടത്തെ വിളകള്&#x200d; സംരക്ഷിക്കുവാന്&#x200d; സി.സി.ടി.വി ക്യാമറകള്&#x200d; സ്ഥാപിച്ച് കര്&#x200d;ഷകര്&#x200d;.കിലോഗ്രാമിന് 400 രൂപ മുതല്&#x200d; 500 രൂപ വരെയാണ് വിപണിയില്&#x200d; വെളുത്തുള്ളിയുടെ വില. ഈ സാഹചര്യത്തില്&#x200d; പാടങ്ങളില്&#x200d; നിന്ന് വെളുത്തുള്ളി മോഷണം പോയ നിരവധി സംഭവങ്ങളുണ്ടായി.</p>
<p>തുടര്&#x200d;ന്ന് വിളകള്&#x200d; സംരക്ഷിക്കുവാന്&#x200d; പുതിയ വഴികള്&#x200d; തേടുകയാണ് കര്&#x200d;ഷകര്&#x200d;. ക്യാമറകള്&#x200d; സ്വന്തമായി വാങ്ങിയും വാടകക്കെടുത്തുമൊക്കെ കര്&#x200d;ഷകര്&#x200d; ഭൂമി സംരക്ഷിക്കുകയാണ്. &#8216;നേരത്തെ എന്റെ പാടത്ത് നിന്ന് ഒരു കള്ളന്&#x200d; എട്ട് മുതല്&#x200d; 10 കിലോ വരെ വെളുത്തുള്ളി മോഷ്ടിച്ചിരുന്നു. പിന്നീട് പൊലീസ് ഇയാളെ പിടികൂടി. ഇപ്പോള്&#x200d; ഞാന്&#x200d; സി.സി.ടി.വി ക്യാമറകള്&#x200d; സ്ഥാപിച്ച് എന്റെ നിലം സംരക്ഷിക്കുകയാണ്,&#8217; മോഖേഡിലെ വെളുത്തുള്ളി കര്&#x200d;ഷകനായ രാഹുല്&#x200d; ദേശ്മുഖ് പറഞ്ഞു.</p>
<p>25 ലക്ഷം രൂപ നിക്ഷേപിച്ച് 13 ഏക്കറില്&#x200d; വെളുത്തുള്ളി കൃഷി നടത്തിയ രാഹുല്&#x200d; വിപണിയില്&#x200d; നിന്ന് ഒരു കോടിയോളം രൂപയാണ് തിരിച്ചുപിടിച്ചത്. വെളുത്തുള്ളിയുടെ വാര്&#x200d;ഷിക നിരക്ക് പൊതുവേ കിലോഗ്രാമിന് 80 രൂപ വരെ എത്താറുണ്ടെങ്കിലും ഈ പ്രാവശ്യം വലിയ കുതിപ്പ് നടത്തി കിലോഗ്രാമിന് 300 രൂപയും കടന്നിരിക്കുകയാണ്. വെളുത്തുള്ളിക്ക് ഇത്രയും വില വര്&#x200d;ധനവ് ഉണ്ടാകുന്നത് ആദ്യമായാണ്.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1garlic-price-at-all-time-record-farmers-have-installed-cctv-cameras-in-the-field.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>നാല് നഗരങ്ങളിലെ ഫുഡ് സ്ട്രീറ്റുകള്&#x200d; ആധുനികവത്ക്കരിക്കും</title>
		<link>https://www.chandrikadaily.com/food-streets-in-four-cities-will-be-modernized.html</link>
					<comments>https://www.chandrikadaily.com/food-streets-in-four-cities-will-be-modernized.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sat, 03 Feb 2024 10:07:14 +0000</pubDate>
				<category><![CDATA[Food]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[local]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Food streets]]></category>
		<category><![CDATA[modernized]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=289525</guid>

					<description><![CDATA[തിരുവനന്തപുരം ശംഖുമുഖം, ഇടുക്കി മൂന്നാര്&#x200d;, എറണാകുളം കസ്തൂര്&#x200d;ബാ നഗര്&#x200d;, കോഴിക്കോട് ബീച്ച് എന്നിവിടങ്ങളിലാണ് ആദ്യ ഘട്ടത്തില്&#x200d; ഫുഡ് സ്ട്രീറ്റുകള്&#x200d; ആധുനികവത്ക്കരിക്കുന്നത്.]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: മോഡേണൈസേഷന്&#x200d; ഓഫ് 100 ഫുഡ് സ്ട്രീറ്റ്സ് പദ്ധതിയുടെ ഭാഗമായി കേരളത്തില്&#x200d; 4 നഗരങ്ങളിലെ ഫുഡ് സ്ട്രീറ്റുകള്&#x200d; ആധുനികവത്ക്കരിക്കുന്നു. തിരുവനന്തപുരം ശംഖുമുഖം, ഇടുക്കി മൂന്നാര്&#x200d;, എറണാകുളം കസ്തൂര്&#x200d;ബാ നഗര്&#x200d;, കോഴിക്കോട് ബീച്ച് എന്നിവിടങ്ങളിലാണ് ആദ്യ ഘട്ടത്തില്&#x200d; ഫുഡ് സ്ട്രീറ്റുകള്&#x200d; ആധുനികവത്ക്കരിക്കുന്നത്. ഈ ഫുഡ് സ്ട്രീറ്റുകളുടെ നവീകരണത്തിനായി ഒരു കോടി രൂപയുടെ വീതം ഭരണാനുമതി നല്&#x200d;കി.</p>
<p>കേന്ദ്ര, സംസ്ഥാന ഫണ്ടുപയോഗിച്ചാണ് പദ്ധതി യാഥാര്&#x200d;ത്ഥ്യമാക്കുന്നത്. ഫുഡ് സ്ട്രീറ്റുകളില്&#x200d; നിന്നും ലഭിക്കുന്ന ഭക്ഷണത്തിന്റെ സുരക്ഷിതത്വവും ശുചിത്വവും ഉറപ്പാക്കുകയാണ് മോഡേണൈസേഷന്&#x200d; ഓഫ് ഫുഡ് സ്ട്രീറ്റ്പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. നിലവില്&#x200d; പ്രവര്&#x200d;ത്തിക്കുന്ന ഫുഡ് സ്ട്രീറ്റുകള്&#x200d; പദ്ധതിയിലൂടെ കൂടുതല്&#x200d; മികവുറ്റതാക്കും. ഭക്ഷണത്തിലൂടെ ഉണ്ടാകുന്ന രോഗങ്ങള്&#x200d; കുറച്ച് പൊതുജനാരോഗ്യം വര്&#x200d;ധിപ്പിക്കുന്നതിനൊപ്പം പ്രാദേശിക തൊഴില്&#x200d; മേഖലയെ ശക്തിപ്പെടുത്താനും പദ്ധതിയിലൂടെ സാധിക്കും. സംസ്ഥാനത്തിന്റെ തനത് ഭക്ഷണങ്ങള്&#x200d; ലഭ്യമാക്കുക വഴി ഫുഡ് ടൂറിസം മേഖലയില്&#x200d;ക്കൂടി പദ്ധതി മുതല്&#x200d;ക്കൂട്ടാകും.</p>
<p>ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ മേല്&#x200d;നോട്ടത്തില്&#x200d; ജില്ലാ ഭരണകൂടത്തിന്റെയും തദ്ദേശ സ്ഥാപനങ്ങളുടെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. തിരുവനന്തപുരത്തെ ശംഖുമുഖത്തുള്ള ഫുഡ് സ്ട്രീറ്റാണ് നവീകരിക്കുന്നത്. നിര്&#x200d;മ്മിതി കേന്ദ്രത്തിനാണ് നിര്&#x200d;മ്മാണച്ചുമതല. എറണാകുളത്ത് കസ്തൂര്&#x200d;ബ നഗറില്&#x200d; ജി.സി.ഡി.എ. സഹകരണത്തോടെയും ഇടുക്കിയിലെ മൂന്നാറില്&#x200d; പഞ്ചായത്തിന്റെ സഹകരണത്തോടെയും കോഴിക്കോട് ബീച്ചില്&#x200d; കോര്&#x200d;പ്പറേഷന്റെ സഹകരണത്തോടെയുമാണ് നവീകരണം പൂര്&#x200d;ത്തിയാക്കുന്നത്.</p>
<p>ഭക്ഷ്യ സുരക്ഷാ ഗുണനിലവാര നിയമം 2006 പ്രകാരം കൃത്യമായ മാനദണ്ഡങ്ങള്&#x200d; പാലിച്ചായിരിക്കും വില്&#x200d;പന കേന്ദ്രങ്ങള്&#x200d; പ്രവര്&#x200d;ത്തിക്കുക. ഫോസ്ടാക് പരിശീലനം ലഭിച്ച ജീവനക്കാരുടെ സേവനം ഉറപ്പാക്കും. ഭക്ഷ്യ സുരക്ഷയോടൊപ്പം പരിസര ശുചിത്വത്തിനും പ്രാധാന്യം നല്&#x200d;കും. കൃത്യതയോടെയുള്ള മാലിന്യ സംസ്‌കരണ സംവിധാനവും കേന്ദ്രങ്ങളില്&#x200d; സജ്ജീകരിക്കും. പദ്ധതിയുടെ ആദ്യഘട്ട പ്രവര്&#x200d;ത്തനങ്ങള്&#x200d; ആരംഭിച്ചിട്ടുണ്ട്. രണ്ട് മാസത്തിനുള്ളില്&#x200d; തന്നെ നവീകരണം പൂര്&#x200d;ത്തിയാക്കി ഫുഡ് സ്ട്രീറ്റുകള്&#x200d; തുറക്കാനാണ് ശ്രമം. ഫുഡ് സേഫ്റ്റി സ്റ്റാന്&#x200d;ഡേര്&#x200d;ഡ്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെയും ദേശീയ ആരോഗ്യ ദൗത്യത്തിന്റെയും സഹകരണം പദ്ധതിക്കുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/food-streets-in-four-cities-will-be-modernized.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഇൻഡിഗോ വിമാനത്തിൽ വിതരണം ചെയ്ത സാൻഡ്&#x200d;വിച്ചിൽ പുഴു; മാപ്പു പറഞ്ഞ് കമ്പനി</title>
		<link>https://www.chandrikadaily.com/a-worm-in-a-sandwich-delivered-on-an-indigo-flight-the-company-apologized.html</link>
					<comments>https://www.chandrikadaily.com/a-worm-in-a-sandwich-delivered-on-an-indigo-flight-the-company-apologized.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sat, 30 Dec 2023 10:17:16 +0000</pubDate>
				<category><![CDATA[Food]]></category>
		<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[flight]]></category>
		<category><![CDATA[indigo]]></category>
		<category><![CDATA[Mumbai]]></category>
		<category><![CDATA[sandwich]]></category>
		<category><![CDATA[worm]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=286916</guid>

					<description><![CDATA[മുംബൈയിലേക്കുള്ള ഇൻഡിഗോ വിമാനത്തിലാണ് യാത്രക്കാരി ദുരനുഭവം നേരിട്ടത്.]]></description>
										<content:encoded><![CDATA[<p>വിമാനയാത്രക്കിടെ വിതരണം ചെയ്ത സാൻഡ്&#x200d;വിച്ചിൽ പുഴു. ഡൽഹിയിൽ നിന്ന് മുംബൈയിലേക്കുള്ള ഇൻഡിഗോ വിമാനത്തിലാണ് യാത്രക്കാരി ദുരനുഭവം നേരിട്ടത്. തുടർന്ന് ഇതിന്റെ ചിത്രങ്ങൾ കുശ്ബു ഗുപ്ത ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചതോടെയാണ് വിവരം പുറത്തറിഞ്ഞത്. ഇമെയിൽ മുഖേന ഇൻഡിഗോ അധികൃതർക്ക് ഉടൻ പരാതി നൽകുമെന്നും യുവതി വ്യക്തമാക്കി.</p>
<p>ഒരു പബ്ലിക് ഹെൽത്ത് പ്രഫഷണൽ എന്ന നിലയിൽ സാൻഡ്&#x200d;വിച്ചിന്റെ ഗുണനിലവാരം നല്ലതല്ലെന്ന് അറിയിച്ചിട്ടും ഫ്ലൈറ്റ് അറ്റന്റന്റ് മറ്റ് യാത്രക്കാർക്ക് സാൻഡ്&#x200d;വിച്ച് നൽകുന്നത് തുടരുകയായിരുന്നു.</p>
<p>യാത്രക്കാരിൽ കുട്ടികളും പ്രായമായവരുമുണ്ട്. ആർക്കെങ്കിലും അണുബാധയുണ്ടായാലോ&#8230;&#8221;-എന്നുപറഞ്ഞാണ് യുവതി ഇൻസ്റ്റഗ്രാമിൽ പോസ്റ്റിട്ടത്. തനിക്ക് നഷ്ടപരിഹാരമോ റീഫണ്ടോ ഒന്നും വേണ്ടെന്നും പകരം, യാത്രക്കാരുടെ ആരോഗ്യവും സുരക്ഷിതത്വവും ആണ് മുൻഗണനയെന്ന് കമ്പനി ഉറപ്പുവരുത്തിയാൽ മാത്രം മതിയെന്നും അവർ കൂട്ടിച്ചേർത്തു.</p>
<p>അതിനു പിന്നാലെ യുവതിക്ക് നേരിട്ട ദുരനുഭവത്തിൽ മാപ്പു പറഞ്ഞ് ഇൻഡിഗോ അധികൃതർ എത്തി. സംഭവത്തെ കുറിച്ച് അന്വേഷിക്കുകയാണെന്നും വ്യക്തമാക്കി. &#8216;ഡൽഹിയിൽ നിന്ന് മുംബൈയിലേക്ക് പറന്ന 6ഇ 6107 വിമാനത്തിൽ നേരിട്ട ആശങ്ക യാത്രക്കാരിലൊരാൾ പങ്കുവെച്ചു.</p>
<p>​&#8221;ഈയവസരത്തിൽ, വിമാനത്തിൽ ഭക്ഷണ-പാനീയ സേവനത്തിന്റെ ഉയർന്ന നിലവാരം നിലനിർത്താനുള്ള ഞങ്ങളുടെ അചഞ്ചലമായ പ്രതിബദ്ധത ഊന്നിപ്പറയാൻ ഞങ്ങൾ ആഗ്രഹിക്കുകയാണ്. അന്വേഷണത്തിന് ശേഷം ഞങ്ങളുടെ ജീവനക്കാർ സംശയാസ്പദമായ പ്രത്യേക സാൻഡ്‌വിച്ചിന്റെ സേവനം ഉടൻ നിർത്തി.</p>
<p>അതേകുറിച്ച് അന്വേഷിക്കുകയാണ്. ഉചിതമായ നടപടികൾ കൈക്കൊള്ളുന്നുവെന്ന് ഉറപ്പുതരുന്നു. യാത്രക്കാർക്ക് എന്തെങ്കിലും അസൗകര്യമുണ്ടായതിൽ ഞങ്ങൾ ആത്മാർത്ഥമായി ക്ഷമ ചോദിക്കുന്നു.&#8221;-എന്നായിരുന്നു ഇൻഡിഗോ അധികൃതരുടെ പ്രതികരണം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/a-worm-in-a-sandwich-delivered-on-an-indigo-flight-the-company-apologized.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സാധനങ്ങള്&#x200d;ക്കുള്ള കരാർ എടുക്കാൻ ആളില്ല; സപ്ലൈകോ കടുത്ത പ്രതിസന്ധിയിലേക്ക്</title>
		<link>https://www.chandrikadaily.com/1no-one-to-take-contract-for-goods-supplyco-is-in-dire-straits.html</link>
					<comments>https://www.chandrikadaily.com/1no-one-to-take-contract-for-goods-supplyco-is-in-dire-straits.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sun, 26 Nov 2023 10:07:48 +0000</pubDate>
				<category><![CDATA[Food]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[contract]]></category>
		<category><![CDATA[dire straits]]></category>
		<category><![CDATA[goods]]></category>
		<category><![CDATA[supplyco]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=284176</guid>

					<description><![CDATA[700 കോടിയിലധികം രൂപയാണ് സപ്ലൈകോ വ്യാപാരികൾക്ക് നൽകാനുള്ളത്.]]></description>
										<content:encoded><![CDATA[<p>സാധനങ്ങള്&#x200d;ക്കുള്ള കരാർ എടുക്കാൻ ആളില്ലാതെ സപ്ലൈകോ കടുത്ത പ്രതിസന്ധിയിലേക്ക്. ടെൻഡറിൽ പങ്കെടുക്കുന്ന വ്യാപാരികളുടെ എണ്ണം കുത്തനെ കുറഞ്ഞു. പങ്കെടുത്തവരാകട്ടെ ഉയർന്ന തുക ക്വോട്ട് ചെയ്തതിനാൽ ടെൻഡർ സപ്ലൈകോ നിരസിച്ചു.</p>
<p>700 കോടിയിലധികം രൂപയാണ് സപ്ലൈകോ വ്യാപാരികൾക്ക് നൽകാനുള്ളത്. ഈ കുടിശ്ശിക ഓണത്തിന് ശേഷം നൽകുമെന്ന് സപ്ലൈകോ അറിയിച്ചിരുന്നു. എന്നാൽ സാമ്പത്തിക പ്രതിസന്ധി കാരണം ധനവകുപ്പ് തുക അനുവദിച്ചില്ല. ഇതോടെ കരാറുകാർ കൂട്ടത്തോടെ പിൻവാങ്ങി.</p>
<p>സപ്ലൈകോ ക്ഷണിച്ച ടെണ്ടറുകളിൽ പങ്കെടുക്കുന്ന വ്യാപാരികളുടെ എണ്ണം കഴിഞ്ഞ രണ്ടുമാസത്തിനിടെ ഗണ്യമായി കുറഞ്ഞു. കുടിശ്ശിക നൽകാതെ ടെൻഡറിൽ പങ്കെടുക്കില്ലെന്ന നിലപാടിലാണ് വ്യാപാരികൾ. പങ്കെടുത്തവരാകട്ടെ ഉയർന്ന തുകയാണ് ക്വോട്ട് ചെയ്തത്. തുക ലഭിക്കുന്നതിലെ അനിശ്ചിതത്വമാണ് ഇതിന് പിന്നിലെന്നാണ് സൂചന.</p>
<p>ഈ നിരക്കിൽ സാധനങ്ങൾ വാങ്ങാനാകില്ലെന്ന് സപ്ലൈകോ വ്യക്തമാക്കി. തുടർന്ന് ഈ ടെൻഡറുകൾ സപ്ലൈകോ നിരസിച്ചു. പരിപ്പ്, അരി, പഞ്ചസാര, ഏലം എന്നിവയ്ക്ക് നവംബർ 14ന് ടെൻഡർ ക്ഷണിച്ചെങ്കിലും പ്രതികരണം മോശമായിരുന്നു. ഇതേതുടർന്ന് വീണ്ടും ടെൻഡർ ക്ഷണിക്കാനാണ് നീക്കം. വ്യാപാരികൾ സഹകരിച്ചില്ലെങ്കിൽ സപ്ലൈകോ ഔട്ട്‌ലെറ്റുകൾ അടച്ചിടേണ്ട സ്ഥിതിയിലേക്ക് നീങ്ങും.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1no-one-to-take-contract-for-goods-supplyco-is-in-dire-straits.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഭക്ഷ്യസുരക്ഷ: ഒക്‌ടോബറിൽ 8703 പരിശോധനകള്&#x200d;, 157 സ്ഥാപനങ്ങള്&#x200d; നിര്&#x200d;ത്തിവയ്പ്പിച്ചു, 33 ലക്ഷം രൂപ പിഴ ഈടാക്കി</title>
		<link>https://www.chandrikadaily.com/food-safety-8703-inspections-157-establishments-suspended-rs-33-lakh-fined-in-october.html</link>
					<comments>https://www.chandrikadaily.com/food-safety-8703-inspections-157-establishments-suspended-rs-33-lakh-fined-in-october.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Thu, 09 Nov 2023 14:31:48 +0000</pubDate>
				<category><![CDATA[Food]]></category>
		<category><![CDATA[Health]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[Kitchen]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Social]]></category>
		<category><![CDATA[establishments]]></category>
		<category><![CDATA[FOOD SAFETY]]></category>
		<category><![CDATA[inspections]]></category>
		<category><![CDATA[suspended]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=282510</guid>

					<description><![CDATA[ലൈസന്&#x200d;സിംഗ് മാനദണ്ഡങ്ങള്&#x200d; പാലിക്കാത്ത 157 സ്ഥാപനങ്ങളുടെ പ്രവര്&#x200d;ത്തനം നിര്&#x200d;ത്തിവയ്പ്പിക്കാന്&#x200d; നടപടി സ്വീകരിച്ചു.]]></description>
										<content:encoded><![CDATA[<p>ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്&#x200d; സംസ്ഥാന വ്യാപകമായി ഒക്‌ടോബര്&#x200d; മാസത്തില്&#x200d; 8703 പരിശോധനകള്&#x200d; നടത്തിയതായി ആരോഗ്യ മന്ത്രി വീണാ ജോര്&#x200d;ജ്. ലൈസന്&#x200d;സിംഗ് മാനദണ്ഡങ്ങള്&#x200d; പാലിക്കാത്ത 157 സ്ഥാപനങ്ങളുടെ പ്രവര്&#x200d;ത്തനം നിര്&#x200d;ത്തിവയ്പ്പിക്കാന്&#x200d; നടപടി സ്വീകരിച്ചു. വിവിധ നിയമലംഘനങ്ങള്&#x200d; കണ്ടെത്തിയ സാഹചര്യത്തില്&#x200d; 564 സ്ഥാപനങ്ങളില്&#x200d; നിന്നും 33.09 ലക്ഷം രൂപ പിഴ ഈടാക്കി. നിയമ ലംഘനം കണ്ടെത്തിയ 544 സ്ഥാപനങ്ങള്&#x200d;ക്ക് നോട്ടീസ് നല്&#x200d;കി. 30 സ്ഥാപനങ്ങള്&#x200d;ക്ക് ഇംപ്രൂവ്‌മെന്റ് നോട്ടീസും നല്&#x200d;കി. പരിശോധനകള്&#x200d; ശക്തമായി തുടരുമെന്നും മന്ത്രി വ്യക്തമാക്കി.</p>
<p>14 ജില്ലകളിലും ഭക്ഷ്യ സുരക്ഷാ ഓഫീസര്&#x200d;മാരുടെ നേതൃത്വത്തില്&#x200d; നടത്തിയ പരിശോധനകളില്&#x200d; വിവിധ സ്ഥാപനങ്ങളില്&#x200d; നിന്നും 817 സ്റ്റാറ്റിയൂട്ടറി സാമ്പിളുകളും 3582 സര്&#x200d;വൈലന്&#x200d;സ് സാമ്പിളുകളും തുടര്&#x200d; പരിശോധനകള്&#x200d;ക്കായി ശേഖരിച്ചു. ഒക്‌ടോബര്&#x200d; മാസത്തില്&#x200d; 111 സാമ്പിളുകള്&#x200d; അണ്&#x200d;സേഫ് ആയും 34 സാമ്പിളുകള്&#x200d; സബ്സ്റ്റാന്&#x200d;ഡേര്&#x200d;ഡ് ആയും 18 സാമ്പിളുകള്&#x200d; മിസ് ബ്രാന്&#x200d;ഡഡ് ആയും റിപ്പോര്&#x200d;ട്ടുകള്&#x200d; ലഭിച്ചു. സാമ്പിള്&#x200d; പരിശോധനകളില്&#x200d; 91 സാമ്പിളുകളില്&#x200d; അഡ്ജ്യൂഡിക്കേഷന്&#x200d; നടപടികള്&#x200d; സ്വീകരിച്ചു. സംസ്ഥാനത്താകെ 89 പ്രോസിക്യൂഷന്&#x200d; നടപടികളും സ്വീകരിച്ചു.</p>
<p>ഭക്ഷണ ശാലകളില്&#x200d; വിതരണം ചെയ്യുന്ന ഭക്ഷണത്തിന്റെ സുരക്ഷിതത്വം ഉറപ്പു വരുത്താന്&#x200d; ശക്തമായ നടപടികളാണ് വകുപ്പിന്റെ നേതൃത്വത്തില്&#x200d; സ്വീകരിച്ചു വരുന്നത്. മത്സ്യ മൊത്തവിതരണ ശാലകളിലും ചില്ലറ വില്പന കേന്ദ്രങ്ങളിലും പരിശോധനകള്&#x200d; നടത്തി. രാത്രികാലങ്ങളില്&#x200d; പ്രവര്&#x200d;ത്തിക്കുന്ന ഭക്ഷണശാലകളിലും ഉദ്യോഗസ്ഥര്&#x200d; പരിശോധനകള്&#x200d; പൂര്&#x200d;ത്തിയാക്കി. ആളുകള്&#x200d; കൂട്ടമായെത്തുന്ന തട്ടുകടകളിലും നിരീക്ഷണം ശക്തമാക്കി ഭക്ഷണ സാമ്പിളുകള്&#x200d; ശേഖരിച്ചു.</p>
<p>ഷവര്&#x200d;മ പോലുള്ള ഭക്ഷണങ്ങള്&#x200d; വിതരണം ചെയ്യുന്ന സ്ഥാപനങ്ങളിലും മിന്നല്&#x200d; പരിശോധനകള്&#x200d; നടത്തി. ഇത്തരത്തില്&#x200d; 371 പരിശോധനകളാണ് പൂര്&#x200d;ത്തിയാക്കിയത്. മയണൈസ് തുടങ്ങിയ ഭക്ഷണ സാധനങ്ങള്&#x200d; ഉണ്ടാക്കാന്&#x200d; പാസ്ചറൈസ് ചെയ്ത മുട്ട ഉപയോഗിക്കണമെന്ന കര്&#x200d;ശന നിര്&#x200d;ദ്ദേശവും നല്&#x200d;കിയിട്ടുണ്ട്. ഇത് ലംഘിക്കുന്നവര്&#x200d;ക്കെതിരെ നിയമ നടപടികള്&#x200d; സ്വീകരിക്കുന്നതാണ്. പാഴ്‌സലില്&#x200d; തീയതിയും സമയവും രേഖപ്പെടുത്താത്ത സ്ഥാപനങ്ങള്&#x200d;ക്കെതിരേയും നടപടി സ്വീകരിക്കുന്നതാണ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/food-safety-8703-inspections-157-establishments-suspended-rs-33-lakh-fined-in-october.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
