<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>Health &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/category/more/health-more/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Fri, 31 Oct 2025 12:22:03 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>Health &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>തമിഴ്‌നാട്ടിലെ കര്‍ഷകര്‍ക്കിടയില്‍ വൃക്കരോഗം വര്‍ധിക്കുന്നു; മുന്നറിയിപ്പുമായി ലാന്‍സെറ്റ് പഠന റിപ്പോര്‍ട്ട്</title>
		<link>https://www.chandrikadaily.com/kidney-disease-on-thee-rise-among-farmers-in-tamil-nadu-lancet-study-reports-with-warning.html</link>
					<comments>https://www.chandrikadaily.com/kidney-disease-on-thee-rise-among-farmers-in-tamil-nadu-lancet-study-reports-with-warning.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Fri, 31 Oct 2025 12:21:14 +0000</pubDate>
				<category><![CDATA[Health]]></category>
		<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[health]]></category>
		<category><![CDATA[lancet]]></category>
		<category><![CDATA[tamilnadu]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=361300</guid>

					<description><![CDATA[ലാന്‍സെറ്റ് ( The Lancet ) പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടനുസരിച്ച് സംസ്ഥാനത്തെ 5.13 ശതമാനം കര്‍ഷകര്‍ക്ക് വൃക്കസംബന്ധമായ അസുഖങ്ങള്‍ കണ്ടത്തിയിട്ടുണ്ട്.]]></description>
										<content:encoded><![CDATA[<p>ചെന്നൈ: തമിഴ്‌നാട്ടിലെ കര്&#x200d;ഷകരില്&#x200d; വൃക്കരോഗം ആശങ്കാജനകമായി വര്&#x200d;ധിക്കുന്നതായി പുതിയ പഠനം വെളിപ്പെടുത്തുന്നു. പ്രശസ്ത മെഡിക്കല്&#x200d; ജേണലായ ലാന്&#x200d;സെറ്റ് ( The Lancet ) പ്രസിദ്ധീകരിച്ച റിപ്പോര്&#x200d;ട്ടനുസരിച്ച് സംസ്ഥാനത്തെ 5.13 ശതമാനം കര്&#x200d;ഷകര്&#x200d;ക്ക് വൃക്കസംബന്ധമായ അസുഖങ്ങള്&#x200d; കണ്ടത്തിയിട്ടുണ്ട്. മദ്രാസ് മെഡിക്കല്&#x200d; കോളേജ് നെഫ്രോളജി വിഭാഗത്തിന്റെ നേതൃത്വത്തിലാണ് ഈ പഠനം 2023 ഓഗസ്റ്റ്-സെപ്റ്റംബര്&#x200d; മാസങ്ങളില്&#x200d; നടത്തിയത്. 125 ഗ്രാമങ്ങളിലെ 3350 കര്&#x200d;ഷക തൊഴിലാളികളുടെ വൃക്കകളുടെ പ്രവര്&#x200d;ത്തനം വിലയിരുത്തിയപ്പോള്&#x200d; 17 ശതമാനം പേര്&#x200d;ക്ക് വൃക്കരോഗത്തിന്റെ ലക്ഷണങ്ങള്&#x200d; കണ്ടെത്തി. ആരോഗ്യപരിപാലന മാര്&#x200d;ഗ്ഗനിര്&#x200d;ദ്ദേശങ്ങള്&#x200d; നല്&#x200d;കിയ ശേഷം മൂന്ന് മാസത്തിന് ശേഷമുള്ള പുനര്&#x200d;പരിശോധനയില്&#x200d; ഈ നിരക്ക് 5.31 ശതമാനമായി കുറഞ്ഞു. ഗണ്യമായ കാര്യം രോഗം കണ്ടെത്തിയവരില്&#x200d; പകുതിയലധികം പേര്&#x200d;ക്ക് പ്രമേഹം, രക്തസമ്മര്&#x200d;ദ്ദം, ഹൃദ്രോഗം, ജനിതക വൈകല്യങ്ങള്&#x200d; തുടങ്ങിയവ ഉണ്ടായിരുന്നില്ല എന്നതാണ്. നേരിട്ടുള്ള സൂര്യപ്രകാശത്തില്&#x200d; ദീര്&#x200d;ഘനേരം ജോലി ചെയ്യുന്നതാണ് വൃക്കകളുടെ പ്രവര്&#x200d;ത്തനത്തെ ദോഷകരമായി ബാധിക്കുന്നതെന്ന് പഠനത്തിന് നേതൃത്വം നല്&#x200d;കിയ  സംസ്ഥാന അവയവമാറ്റ കമ്മിഷന്റെ സെക്രട്ടറി ഡോ.എന്&#x200d;. ഗോപാലകൃഷ്ണന്&#x200d; വ്യക്തമാക്കി.  അത്യുഷ്ണമായ സാഹചര്യങ്ങളില്&#x200d; ജോലി ചെയ്യുന്ന കര്&#x200d;ഷകര്&#x200d;, നിര്&#x200d;മ്മാണ തൊഴിലാളികള്&#x200d;, ഇഷ്ടിച്ചൂള തൊഴിലാളികള്&#x200d;, കീടനാശിനി തളിക്കുന്നവര്&#x200d;, ഉപ്പുനിര്&#x200d;മ്മാണ മേഖലയിലെ ജോലിക്കാര്&#x200d; തുടങ്ങിയവര്&#x200d;ക്ക് ഈ അപകടം കൂടുതലാണെന്ന് റിപ്പോര്&#x200d;ട്ട് വ്യക്തമാക്കുന്നു. ദിവസേന കഠിന ചൂടില്&#x200d; ജോലി ചെയ്യുമ്പോള്&#x200d; ശരീരത്തിലെ ജലാംശം നഷ്ടപ്പെടുന്നത്. (ഡീഹൈഡ്രേഷന്&#x200d;) വൃക്കകളില്&#x200d; സമ്മര്&#x200d;ദ്ദം സൃഷ്ടിക്കുന്നു. പ്രാരംഭഘട്ടത്തില്&#x200d; രോഗലക്ഷണങ്ങള്&#x200d; പ്രകടമാകത്തതിനാല്&#x200d; കര്&#x200d;ഷകര്&#x200d;ക്ക് അപകടം തിരിച്ചറിയാന്&#x200d; വൈകുന്നു. ഇത്തരം തൊഴിലുകളില്&#x200d; ഏര്&#x200d;പ്പെടുന്നവര്&#x200d; മതിയായ വെള്ളം കുടിക്കുകയും, ചെറിയ അസ്വസ്ഥതകള്&#x200d; കാണിച്ചാല്&#x200d; ഉടന്&#x200d; തന്നെ രക്ത പരിശോധന, യൂറിയ, ക്രിയാറ്റിന്&#x200d;, മൂത്ര പരിശോധന എന്നിവ നടത്തുകയും ചെയ്യണമെന്നും റിപ്പോര്&#x200d;ട്ടില്&#x200d; നിര്&#x200d;ദ്ദേഷിക്കുന്നു. ചൂടും നിര്&#x200d;ജലീകരണവും ചേര്&#x200d;ന്നതാണ് കര്&#x200d;ഷകര്&#x200d;ക്കിടയിലെ വൃക്കരോഗ വര്&#x200d;ധനവിന് പ്രധാന കാരണമെന്ന് പഠനം വ്യകതമാക്കുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/kidney-disease-on-thee-rise-among-farmers-in-tamil-nadu-lancet-study-reports-with-warning.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ഒരാള്‍ കൂടി മരിച്ചു</title>
		<link>https://www.chandrikadaily.com/one-more-died-of-amoebic-encephalitis.html</link>
					<comments>https://www.chandrikadaily.com/one-more-died-of-amoebic-encephalitis.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Mon, 08 Sep 2025 05:47:34 +0000</pubDate>
				<category><![CDATA[Health]]></category>
		<category><![CDATA[health]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Amoebic encephalitis]]></category>
		<category><![CDATA[deathnews]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=353168</guid>

					<description><![CDATA[കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന മലപ്പുറം വണ്ടൂര്‍ തിരുവാലി സ്വദേശി എം. ശോഭന ആണ് മരിച്ചത്.]]></description>
										<content:encoded><![CDATA[<p>സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് ഒരാള്&#x200d; കൂടി മരിച്ചു. കോഴിക്കോട് മെഡിക്കല്&#x200d; കോളജില്&#x200d; ചികിത്സയിലായിരുന്ന മലപ്പുറം വണ്ടൂര്&#x200d; തിരുവാലി സ്വദേശി എം. ശോഭന ആണ് മരിച്ചത്. സംസ്ഥാനത്ത് രോഗം ബാധിച്ച് ഒരുമാസത്തിനിടെ അഞ്ചു പേരാണ് മരിച്ചത്. ഈ മാസം നാലിനാണ് ശോഭനക്ക് രോഗം സ്ഥിരീകരിച്ചത്. </p>
<p>കഴിഞ്ഞ ദിവസം രോഗം ബാധിച്ച് കോഴിക്കോട് മെഡിക്കല്&#x200d; കോളജ് വെന്റിലേറ്ററില്&#x200d; കഴിഞ്ഞിരുന്ന വയനാട് സുല്&#x200d;ത്താന്&#x200d; ബത്തേരി സ്വദേശി മരിച്ചിരുന്നു. രണ്ടാഴ്ച മുമ്പ് മൂന്ന് മാസം പ്രായമായ കുഞ്ഞ് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരണപ്പെട്ടിരുന്നു. മൂന്ന് മാസം പ്രായമായ ആണ്&#x200d;കുഞ്ഞും വേങ്ങര സ്വദേശി റംലയുമാണ് മരിച്ചത്. നിലവില്&#x200d; കോഴിക്കോട് മെഡിക്കല്&#x200d; കോളജില്&#x200d; രോഗം ബാധിച്ച് 10 പേരാണ് ചികിത്സയില്&#x200d; കഴിയുന്നത്. </p>
<p>അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരിച്ച മൂന്നു പേരെയും നെഗ്ലേറിയ എന്ന വിഭാഗത്തില്&#x200d;പ്പെട്ട അമീബയാണ് ബാധിച്ചതെന്ന് കോഴിക്കോട് മെഡിക്കല്&#x200d; കോളജ് പ്രിന്&#x200d;സിപ്പല്&#x200d; വ്യക്തമാക്കിയിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/one-more-died-of-amoebic-encephalitis.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ചൈനയില്&#x200d; വീണ്ടും പകര്&#x200d;ച്ചവ്യാധി വ്യാപിക്കുന്നുവോ?, ആശുപത്രികള്&#x200d; രോഗികളാല്&#x200d; തിങ്ങിനിറയുന്നു, ആശങ്കയോടെ ലോകം</title>
		<link>https://www.chandrikadaily.com/is-the-epidemic-spreading-again-in-china-hospitals-are-overflowing-with-patients-the-world-is-worried.html</link>
					<comments>https://www.chandrikadaily.com/is-the-epidemic-spreading-again-in-china-hospitals-are-overflowing-with-patients-the-world-is-worried.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Fri, 03 Jan 2025 06:19:52 +0000</pubDate>
				<category><![CDATA[Health]]></category>
		<category><![CDATA[News]]></category>
		<category><![CDATA[world]]></category>
		<category><![CDATA[china]]></category>
		<category><![CDATA[HMPVoutbreak]]></category>
		<category><![CDATA[world news]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=324593</guid>

					<description><![CDATA[രാജ്യത്തുടനീളം ഹ്യൂമന്&#x200d; മെറ്റാപ്ന്യൂമോവൈറസ് (എച്ച്എംപിവി) പടരുന്നതായി സാമൂഹ്യ മാധ്യമ പോസ്റ്റുകളില്&#x200d; പറയുന്നു]]></description>
										<content:encoded><![CDATA[<p>കോവിഡ് മഹാമാരി സ്ഥിരീകരിച്ച് അഞ്ച് വര്&#x200d;ഷം പൂര്&#x200d;ത്തീകരിക്കുന്നതിനിടെ ചൈനയില്&#x200d; വീണ്ടും ആശങ്ക പരത്തി പുതിയ പകര്&#x200d;ച്ചവ്യാധി വ്യാപിക്കുന്നു. രാജ്യത്തുടനീളം ഹ്യൂമന്&#x200d; മെറ്റാപ്ന്യൂമോവൈറസ് (എച്ച്എംപിവി) പടരുന്നതായി സാമൂഹ്യ മാധ്യമ പോസ്റ്റുകളില്&#x200d; പറയുന്നു. ഹ്യൂമന്&#x200d; മെറ്റാപ്ന്യൂമോവൈറസ്, ഇന്&#x200d;ഫ്‌ലുവന്&#x200d;സ എ, കോവിഡ്19 വൈറസുകള്&#x200d; എന്നിങ്ങനെ ഒന്നിലധികം വൈറസ് ബാധകള്&#x200d; ചൈനയിലുണ്ടെന്ന റിപ്പോര്&#x200d;ട്ടുകള്&#x200d; പുറത്തുവരുന്നുണ്ട്.</p>
<p>പുതിയ വൈറസ് വ്യാപിച്ചതിനെ തുടര്&#x200d;ന്ന് മരണസംഖ്യ വര്&#x200d;ധിച്ചിരിക്കുകയാണ്. അതേസമയം പുതിയ മഹാമാരി സ്ഥിരീകരിക്കുകയോ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നല്&#x200d;കുകയോ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയൊ ചൈനീസ് ആരോഗ്യ അധികാരികളും ലോകാരോഗ്യ സംഘടനയും ചെയ്തിട്ടില്ല. ചൈനയിലേതാണെന്ന അടിക്കുറിപ്പോടെ സോഷ്യല്&#x200d;മീഡിയയില്&#x200d; വ്യാപകമായി പ്രചരിക്കുന്ന വീഡിയോയില്&#x200d; ഒരു ആശുപത്രിയില്&#x200d; മാസ്‌ക് ധരിച്ച രോഗികള്&#x200d; തിങ്ങിനിറഞ്ഞിരിക്കുന്നത് കാണാം. ചിലര്&#x200d; ചുമയ്ക്കുന്നുമുണ്ട്. എന്നാല്&#x200d; ചിത്രീകരണത്തിന്റെ ഉറവിടമൊ തിയതിയോ വ്യക്തമല്ല. മറ്റൊരു വീഡിയോയില്&#x200d; ആശുപത്രിയിലെ ഇടനാഴി മുഴുവന്&#x200d; മുതിര്&#x200d;ന്ന ആളുകളെക്കൊണ്ട് നിറഞ്ഞിരിക്കുന്നു. 12 മില്യണ്&#x200d; പേരാണ് ഈ വീഡിയേ കണ്ടിരിക്കുന്നത്. &#8221;ഇന്&#x200d;ഫ്‌ലുവന്&#x200d;സ എ, ഹ്യൂമന്&#x200d; മെറ്റാപ്ന്യൂമോവൈറസ് എന്നീ വൈറസുകളുടെ വ്യാപനത്തെ തുടര്&#x200d;ന്ന് ചൈനയിലെ ആശുപത്രികള്&#x200d; നിറഞ്ഞിരിക്കുന്നു. മൂന്ന് വര്&#x200d;ഷം മുന്&#x200d;പത്തെ ചൈനയിലെ കോവിഡ് കാലത്തെയാണ് ഇത് സൂചിപ്പിക്കുന്നത്&#8221; എന്ന് പോസ്റ്റില്&#x200d; പറയുന്നു.</p>
<p>ഉറവിടം വ്യക്തമല്ലാത്ത ന്യുമോണിയ കേസുകള്&#x200d; നിരീക്ഷിച്ചു വരിയാണെന്നാണ് ചൈനയുടെ രോഗ നിയന്ത്രണ അതോറിറ്റി റോയിട്ടേഴ്‌സിനോട് വ്യക്തമാക്കി. നാഷണല്&#x200d; ഡിസീസ് കണ്&#x200d;ട്രോള്&#x200d; ആന്&#x200d;ഡ് പ്രിവന്&#x200d;ഷന്&#x200d; അഡ്മിനിസ്ട്രേഷന്&#x200d; ലബോറട്ടറികള്&#x200d;ക്ക് കേസുകള്&#x200d; പരിശോധിക്കാനും സ്ഥിരീകരിക്കാനുമുള്ള ചട്ടവും മാര്&#x200d;ഗനിര്&#x200d;ദേശങ്ങളും പുറത്തിറക്കിയിട്ടുണ്ട്. പൊതുസ്ഥലങ്ങളില്&#x200d; മാസ്‌ക് ധരിക്കാനും സാമൂഹിക അകലം പാലിക്കാനും നിര്&#x200d;ദേശം നല്&#x200d;കിയതായും അധികൃതര്&#x200d; വ്യക്തമാക്കി.</p>
<p>അക്യൂട്ട് റെസ്പിറേറ്ററി രോഗങ്ങളുടെ ഡാറ്റ ഡിസംബര്&#x200d; 16 മുതല്&#x200d; 22 വരെയുള്ള വാരത്തില്&#x200d; അണുബാധകളുടെ വര്&#x200d;ധനവ് കാണിക്കുന്നതായി വ്യാഴാഴ്ച പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയില്&#x200d; നല്&#x200d;കിയിട്ടുണ്ട്. ശൈത്യകാലത്തും വസന്തകാലത്തും ചൈനയെ വിവിധ ശ്വാസകോശ സംബന്ധമായ പകര്&#x200d;ച്ചവ്യാധികള്&#x200d; ബാധിക്കാന്&#x200d; സാധ്യതയുണ്ടെന്ന് മറ്റൊരു ഉദ്യോഗസ്ഥനായ കന്&#x200d; ബിയാവോ വാര്&#x200d;ത്താ സമ്മേളനത്തില്&#x200d; പറഞ്ഞു. അടുത്തിടെ കണ്ടെത്തിയ കേസുകളില്&#x200d; റിനോവൈറസ്, ഹ്യൂമന്&#x200d; മെറ്റാപ്ന്യൂമോവൈറസ് തുടങ്ങിയ രോഗാണുക്കളും ഉള്&#x200d;പ്പെടുന്നു. പ്രത്യേകിച്ച് വടക്കന്&#x200d; പ്രവിശ്യകളില്&#x200d; 14 വയസിന് താഴെയുള്ളവരില്&#x200d; ഹ്യൂമന്&#x200d; മെറ്റാപ്ന്യൂമോവൈറസ് കേസുകള്&#x200d; വര്&#x200d;ധിച്ചിട്ടുണ്ട്. ഹ്യൂമന്&#x200d; മെറ്റാപ്ന്യൂമോവൈറസ് ബാധിച്ചവര്&#x200d;ക്ക് ആന്റിവൈറല്&#x200d; മരുന്നുകള്&#x200d; നല്&#x200d;കുന്നതിനെതിരെ ഷാങ്ഹായ് ആശുപത്രിയിലെ ഡോക്ടര്&#x200d; മുന്നറിയിപ്പ് നല്&#x200d;കിയിട്ടുണ്ട്.</p>
<p>ഹ്യൂമന്&#x200d; മെറ്റാപ്ന്യൂമോവൈറസ് (HMPV) സാധാരണയായി ജലദോഷത്തിന് സമാനമായ ലക്ഷണങ്ങള്&#x200d; ഉണ്ടാക്കുന്ന ഒരു വൈറസാണ്. ചെറിയ കുട്ടികള്&#x200d;, പ്രായമായവര്&#x200d;, പ്രതിരോധശേഷി കുറഞ്ഞവര്&#x200d; എന്നിവരില്&#x200d; രോഗം ഗുരുതരമാകാന്&#x200d; സാധ്യതയുണ്ട്. ചുമയ്ക്കുമ്പോഴോ തുമ്മുമ്പോഴോ പുറത്തുവരുന്ന സ്രവങ്ങളിലൂടെ പടരുന്നതിനാല്&#x200d; പെട്ടെന്ന് രോഗം പകരാനുള്ള സാധ്യത കൂടും. രോഗബാധിതരുമായുള്ള അടുത്ത സമ്പര്&#x200d;ക്കം മൂലവും രോഗം പകരാം. ചുമ, പനി, ശ്വാസം മുട്ടല്&#x200d; തുടങ്ങിയവയാണ് രോഗത്തിന്റെ ലക്ഷണങ്ങള്&#x200d;. എച്ച്എംപിവിക്കെതിരെ വാക്‌സിന്&#x200d; ലഭ്യമല്ല. നിലവില്&#x200d; രോഗലക്ഷണങ്ങള്&#x200d; കുറയ്ക്കാനുള്ള ചികില്&#x200d;സയാണ് നല്&#x200d;കി വരുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/is-the-epidemic-spreading-again-in-china-hospitals-are-overflowing-with-patients-the-world-is-worried.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>&#8216;പനിക്ക് സ്വയം ചികിത്സ തേടരുത്&#8217;: ആരോഗ്യമന്ത്രി</title>
		<link>https://www.chandrikadaily.com/dont-self-medicate-for-fever-health-minister.html</link>
					<comments>https://www.chandrikadaily.com/dont-self-medicate-for-fever-health-minister.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Tue, 12 Nov 2024 11:58:20 +0000</pubDate>
				<category><![CDATA[Health]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[fever]]></category>
		<category><![CDATA[health]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=317268</guid>

					<description><![CDATA[സംസ്ഥാനത്ത് ഇടവിട്ടുള്ള മഴ തുടരുന്ന സാഹചര്യത്തില്&#x200d; ഡെങ്കിപ്പനി, എലിപ്പനി എന്നിവയ്‌ക്കെതിരെ ജാഗ്രത പാലിക്കണം]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: ഏത് പനിയും പകര്&#x200d;ച്ചപ്പനിയാകാന്&#x200d; സാധ്യതയുള്ളതിനാല്&#x200d; പനിക്ക് സ്വയം ചികിത്സ തേടരുതെന്ന് മന്ത്രി വീണ ജോര്&#x200d;ജ്. സംസ്ഥാനത്ത് ഇടവിട്ടുള്ള മഴ തുടരുന്ന സാഹചര്യത്തില്&#x200d; ഡെങ്കിപ്പനി, എലിപ്പനി എന്നിവയ്‌ക്കെതിരെ ജാഗ്രത പാലിക്കണം. പ്രാരംഭ ഘട്ടത്തില്&#x200d; ചികിത്സിക്കാത്തത് കൊണ്ടാണ് എലിപ്പനി മരണങ്ങള്&#x200d; പലപ്പോഴും ഉണ്ടാകുന്നത്.</p>
<p>എലിപ്പനി സാധ്യതയുള്ളവര്&#x200d;ക്ക് പ്രോട്ടോകോള്&#x200d; അനുസരിച്ചുള്ള ചികിത്സ സര്&#x200d;ക്കാര്&#x200d;, സ്വകാര്യ ആശുപത്രികള്&#x200d; ഉറപ്പാക്കണം. മലിന ജലത്തിലിറങ്ങിയവരില്&#x200d; ഡോക്‌സിസൈക്ലിന്&#x200d; കഴിക്കാത്തവരില്&#x200d; മരണനിരക്ക് കൂടുതലാണെന്നാണ് കണക്കുകള്&#x200d; സൂചിപ്പിക്കുന്നത്. അതിനാല്&#x200d; മലിന ജലത്തിലിറങ്ങിയവര്&#x200d; നിര്&#x200d;ബന്ധമായും ആരോഗ്യ പ്രവര്&#x200d;ത്തകരുടെ നിര്&#x200d;ദേശാനുസരണം എലിപ്പനി പ്രതിരോധ ഗുളിക കഴിക്കണം.</p>
<p>കൈകാലുകളില്&#x200d; മുറിവുകളുള്ളവര്&#x200d; മലിനജലവുമായി സമ്പര്&#x200d;ക്കം വരാതെ നോക്കുകയോ, വ്യക്തിഗത സുരക്ഷാ മാര്&#x200d;ഗങ്ങള്&#x200d; സ്വീകരിക്കുകയോ ചെയ്യണം. കൊതുകിന്റെ ഉറവിട നശീകരണം പ്രത്യേകം ശ്രദ്ധിക്കാനും മന്ത്രി നിര്&#x200d;ദേശം നല്&#x200d;കി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/dont-self-medicate-for-fever-health-minister.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഇരുപതുകാരനില്&#x200d; ഡെങ്കിപ്പനിയുടെ അപൂര്&#x200d;വ്വ വകഭേദം</title>
		<link>https://www.chandrikadaily.com/a-rare-variant-of-dengue-fever-in-a-20-year-old.html</link>
					<comments>https://www.chandrikadaily.com/a-rare-variant-of-dengue-fever-in-a-20-year-old.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Thu, 19 Sep 2024 06:42:54 +0000</pubDate>
				<category><![CDATA[Health]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[dengue fever]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=309913</guid>

					<description><![CDATA[ഒരാഴ്ചയോളം തുടര്&#x200d;ന്ന പനിയും പേശിവേദനയുമായാണ് രോഗിയെ ആശുപത്രിയില്&#x200d; പ്രവേശിപ്പിച്ചത്.]]></description>
										<content:encoded><![CDATA[<p>ഡെങ്കിപ്പനിയുടെ അപൂര്&#x200d;വ്വ വകഭേദം കണ്ടെത്തിയതായി കോലഞ്ചേരി മെഡിക്കല്&#x200d; കോളജ്. ചികിത്സയ്ക്കുവെണ്ടി എത്തിയ ഇരുപത് വയസ്സുകാരനിലാണ് വകഭേദം കണ്ടെത്തിയത്.</p>
<p>ഒരാഴ്ചയോളം തുടര്&#x200d;ന്ന പനിയും പേശിവേദനയുമായാണ് രോഗിയെ ആശുപത്രിയില്&#x200d; പ്രവേശിപ്പിച്ചത്. സാധാരണ ഒരാഴ്ചയ്ക്കപ്പുറം ഡെങ്കിപ്പനി നീണ്ടുനില്&#x200d;ക്കാറില്ല. എന്നാല്&#x200d; ഒരാഴ്ച കഴിഞ്ഞിട്ടും ശക്തമായ പനി തുടര്&#x200d;ന്നതിനാല്&#x200d; രോഗിയെ മറ്റു പരിശോധനകള്&#x200d;ക്ക് വിധേയമാക്കി. പല അവയവങ്ങളെയും ഒരേസമയം ബാധിക്കുന്ന നീര്&#x200d;ക്കെട്ട് രോഗിക്കുള്ളതായി പരിശോധനയിലൂടെ കണ്ടെത്തി.</p>
<p>തുടര്&#x200d;ന്നുള്ള പരിശോധനകളില്&#x200d; രോഗിക്ക് ഡെങ്കിപ്പനിയുടെ അപൂര്&#x200d;വ്വ രോഗാവസ്ഥയായ എച്ച്എല്&#x200d;എച്ച് സിന്&#x200d;ഡ്രോം(ഹീമോഫാഗോസൈറ്റിക് ലിംഫോഹിസ്റ്റിയോസൈറ്റോസിസ്) ഉണ്ടെന്ന് സ്ഥിരീകരിച്ചു. ചികിത്സ പൂര്&#x200d;ത്തിയാക്കി രോഗി ആശുപത്രി വിട്ടതായും കോലഞ്ചേരി മെഡിക്കല്&#x200d; കോളജ് പറഞ്ഞു. എച്ച്എല്&#x200d;എച്ച് സിന്&#x200d;ഡ്രോം ഡെങ്കിപ്പനിയില്&#x200d; വളരെ അപൂര്&#x200d;വ്വമായേ കാണാറുള്ളൂവെന്ന് ആശുപത്രി അധികൃതര്&#x200d; പറഞ്ഞു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/a-rare-variant-of-dengue-fever-in-a-20-year-old.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>നിപ മരണം: അതിര്&#x200d;ത്തികളില്&#x200d; കര്&#x200d;ശന പരിശോധനയുമായി തമിഴ്‌നാട്</title>
		<link>https://www.chandrikadaily.com/nipah-death-tamil-nadu-with-strict-border-checks-2.html</link>
					<comments>https://www.chandrikadaily.com/nipah-death-tamil-nadu-with-strict-border-checks-2.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Wed, 18 Sep 2024 05:00:04 +0000</pubDate>
				<category><![CDATA[Health]]></category>
		<category><![CDATA[india]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[checking]]></category>
		<category><![CDATA[kerala tamilnadu border]]></category>
		<category><![CDATA[nipah]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=309775</guid>

					<description><![CDATA[നീലഗിരി, കോയമ്പത്തൂര്&#x200d;, തിരുപ്പൂർ, തേനി, തെങ്കാശി, കന്യാകുമാരി അതിര്&#x200d;ത്തികളില്&#x200d; പരിശോധന നടത്താനാണ് നിര്&#x200d;ദേശം.]]></description>
										<content:encoded><![CDATA[<p>മലപ്പുറം: മലപ്പുറത്ത് യുവാവ് മരിച്ചത് നിപ മൂലമെന്ന് സ്ഥിരീകരിച്ച പശ്ചാത്തലത്തില്&#x200d; അതിര്&#x200d;ത്തികളില്&#x200d; കര്&#x200d;ശന പരിശോധന നടത്താന്&#x200d; തമിഴ്‌നാട് സര്&#x200d;ക്കാര്&#x200d;. 24 മണിക്കൂറും ആരോഗ്യപ്രവര്&#x200d;ത്തകര്&#x200d; അതിര്&#x200d;ത്തികളില്&#x200d; പരിശോധന നടത്തും. നീലഗിരി, കോയമ്പത്തൂര്&#x200d;, തിരുപ്പൂർ, തേനി, തെങ്കാശി, കന്യാകുമാരി അതിര്&#x200d;ത്തികളില്&#x200d; പരിശോധന നടത്താനാണ് നിര്&#x200d;ദേശം.</p>
<p>അതേസമയം നിപ ബാധിച്ച് യുവാവ് മരിച്ച മലപ്പുറത്ത് സമ്പർക്ക പട്ടികയിലുള്ളവരുടെ എണ്ണത്തിൽ വർധന. ഇന്നത്തെ കണക്ക് പ്രകാരം 255 പേരെ പട്ടികയിലുൾപ്പെടുത്തി. രോഗ ബാധയെ തുടർന്ന് മേഖലയിൽ ശക്തമായ നിരീക്ഷണം നടക്കുന്നത് കൊണ്ടാണ് ഈ വർധനവെന്നും ആശങ്കപ്പെടാനില്ലെന്നും ആരോഗ്യമന്ത്രി വാർത്താ സമ്മേളനത്തിൽ അറിയിച്ചു. സമ്പർക്ക പട്ടികയിൽ 32 പേർ ഹൈ റിസ്‌ക് കാറ്റഗറിയിലാണ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/nipah-death-tamil-nadu-with-strict-border-checks-2.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പേരാമ്പ്ര ഹയര്&#x200d; സെക്കന്&#x200d;ഡറി സ്‌കൂളില്&#x200d; മഞ്ഞപ്പിത്ത വ്യാപനം; 65 കുട്ടികള്&#x200d;ക്ക് രോഗം സ്ഥിരീകരിച്ചു.</title>
		<link>https://www.chandrikadaily.com/jaundice-outbreak-at-perampra-higher-secondary-school-65-children-have-been-diagnosed-with-the-disease.html</link>
					<comments>https://www.chandrikadaily.com/jaundice-outbreak-at-perampra-higher-secondary-school-65-children-have-been-diagnosed-with-the-disease.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Thu, 12 Sep 2024 06:38:23 +0000</pubDate>
				<category><![CDATA[Health]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[jaundice]]></category>
		<category><![CDATA[kozhikode]]></category>
		<category><![CDATA[manjapitham]]></category>
		<category><![CDATA[perambra vadakkumbad higher secondary school]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=309185</guid>

					<description><![CDATA[പ്രദേശത്തെ കൂള്&#x200d;ബാറില്&#x200d; നിന്നുമാകാം അസുഖ ബാധയെന്ന് സംശയമുണ്ട്.]]></description>
										<content:encoded><![CDATA[<p>പേരാമ്പ്ര വടക്കുമ്പാട് ഹയര്&#x200d; സെക്കന്&#x200d;ഡറി സ്‌കൂളില്&#x200d; മഞ്ഞപ്പിത്ത വ്യാപനം. സ്‌കൂളിലെ 65 കുട്ടികള്&#x200d;ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. സ്‌കൂളില്&#x200d; ഇന്ന് ഉച്ചഭക്ഷണം വിതരണം ചെയ്യില്ലെന്ന് അധികൃതര്&#x200d; അറിയിച്ചു. പ്രദേശത്തെ കൂള്&#x200d;ബാറില്&#x200d; നിന്നുമാകാം അസുഖ ബാധയെന്ന് സംശയമുണ്ട്. സ്‌കൂളിലെ കൂളറിലും കിണറിലും രോഗാണു സാന്നിധ്യം ഇതുവരെ കണ്ടെത്താനായിട്ടില്ല. പ്രതിരോധപ്രവര്&#x200d;ത്തനങ്ങള്&#x200d; ഊര്&#x200d;ജിതമാക്കുകയാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/jaundice-outbreak-at-perampra-higher-secondary-school-65-children-have-been-diagnosed-with-the-disease.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സംസ്ഥാനത്ത് വൈറല്&#x200d; ന്യുമോണിയ പടരുന്നു ; ലക്ഷണങ്ങള്&#x200d; തിരിച്ചറിയാം</title>
		<link>https://www.chandrikadaily.com/viral-pneumonia-is-spreading-in-the-state-identify-the-symptoms.html</link>
					<comments>https://www.chandrikadaily.com/viral-pneumonia-is-spreading-in-the-state-identify-the-symptoms.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sat, 17 Aug 2024 07:23:55 +0000</pubDate>
				<category><![CDATA[Health]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[neumonia]]></category>
		<category><![CDATA[spreading]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=306520</guid>

					<description><![CDATA[പ്രായമായവരും മറ്റ് ആരോഗ്യ പ്രശ്നങ്ങളുള്ളവരും പെട്ടെന്ന് ടെസ്റ്റ് ചെയ്യുകയും ആന്റിവൈറല്&#x200d; മരുന്നുകള്&#x200d; കഴിക്കുകയും ചെയ്തില്ലെങ്കില്&#x200d; ന്യുമോണിയയായി മാറുകയും ഗുരുതരാവസ്ഥയിലേക്ക് പോവുകയുംചെയ്യും.]]></description>
										<content:encoded><![CDATA[<p>കേരളത്തില്&#x200d; വൈറല്&#x200d; ന്യുമോണിയ പടരുന്നു. മലബാർമേഖലയില്&#x200d; അസുഖം വലിയതോതില്&#x200d; വ്യാപിക്കുന്നുണ്ട്. എച്ച്‌-1 എൻ-1, എച്ച്‌-3 എൻ-2 എന്നിവയാണ് പടരുന്നത്. പനിയും അനുബന്ധ പ്രശ്നങ്ങളുമായെത്തുന്ന പ്രായമായവർ, മറ്റു അസുഖങ്ങളുള്ളവർ, ശ്വാസംമുട്ടലുമായെത്തുന്നവർ എന്നിവരില്&#x200d; നടത്തുന്ന പരിശോധനാഫലം 90 ശതമാനവും പോസിറ്റീവാണെന്ന് ആരോഗ്യവിദഗ്ധർ പറയുന്നു.</p>
<p>പ്രായമായവരും മറ്റ് ആരോഗ്യ പ്രശ്നങ്ങളുള്ളവരും പെട്ടെന്ന് ടെസ്റ്റ് ചെയ്യുകയും ആന്റിവൈറല്&#x200d; മരുന്നുകള്&#x200d; കഴിക്കുകയും ചെയ്തില്ലെങ്കില്&#x200d; ന്യുമോണിയയായി മാറുകയും ഗുരുതരാവസ്ഥയിലേക്ക് പോവുകയുംചെയ്യും. നാലാഴ്ചവരെ വെന്റിലേറ്ററില്&#x200d; കിടക്കേണ്ടിവരുന്നവരുണ്ടെന്നും ആരോഗ്യവിദഗ്ധർ പറഞ്ഞു.</p>
<p>അണുബാധയുണ്ടായി മൂന്നുമുതല്&#x200d; അഞ്ച് ദിവസംകൊണ്ടാണ് രോഗലക്ഷണം ഉണ്ടാവുന്നത്. ഏഴുദിവസത്തോളം രോഗവ്യാപനത്തിന് സാധ്യതയുണ്ട്. രോഗി സ്വയം ക്വാറൻ്റീനില്&#x200d; പോകുന്നതാണ് നല്ലത്. പുറത്തുപോകുന്നുണ്ടങ്കില്&#x200d; മാസ്സ് ധരിക്കണം. ജലദോഷം, തൊണ്ടവേദന, ശരീരവേദന എന്നിവയോടെ തുടങ്ങി ശക്തമായ പനിയും ചുമയുമായി പിന്നീട് ന്യുമോണിയയായി മാറുകയാണ് ചെയ്യുന്നത്. വായു അറകളില്&#x200d; രോഗാണുക്കള്&#x200d; പെരുകി ശ്വസനേന്ദ്രീയത്തില്&#x200d; വീക്കവും പഴുപ്പും ഉണ്ടാകുന്ന അവസ്ഥയാണ് ന്യുമോണിയ.</p>
<p>വൈറല്&#x200d; ന്യുമോണിയയും സാധാരണ ന്യുമോണിയയും തമ്മിലുള്ള ലക്ഷണങ്ങളില്&#x200d; വലിയ വ്യത്യാസങ്ങളൊന്നുമില്ലെങ്കിലും രക്തപരിശോധനയും എക്സ്-റേയും ഉപയോഗിച്ച്‌ ഇവ വേർതിരിച്ചറിയാൻ സാധിക്കും. വൈറസ് ശ്വാസകോശത്തെ ബാധിക്കുമ്പോഴാണ് വൈറല്&#x200d; ന്യുമോണിയ ഉണ്ടാകുന്നത്. ഇൻഫ്ലുവൻസയാണ് ഏറ്റവും സാധാരണമായ കാരണം. സാധാരണ ജലദോഷം ഉണ്ടാകുന്നതിലൂടെയും ഈ വൈറസ് ബാധ ഉണ്ടാകാം.</p>
<p>സാധാരണയായി, ഈ വൈറസുകള്&#x200d; നിങ്ങളുടെ ശ്വസനവ്യവസ്ഥയുടെ മുകള്&#x200d; ഭാഗത്തെയാണ് ബാധിക്കുന്നത്. ഇവ പിന്നീട് ശ്വാസകോശത്തിലേക്ക് ഇറങ്ങുമ്ബോഴാണ് പ്രശ്നം ആരംഭിക്കുന്നത്. തുടർന്ന്, ബാക്ടീരിയ ന്യുമോണിയ പോലെ തന്നെ ശ്വാസകോശത്തിലെ ചെറിയ വായു സഞ്ചികള്&#x200d; രോഗബാധിതരാകുകയും വീർക്കുകയും ചെയ്യും. അവയില്&#x200d; ദ്രാവകം നിറയും. ചുമ, പനി, ശരീരവേദന, കഫത്തിന്റെ നിറവ്യത്യാസം, നെഞ്ചുവേദന, ക്ഷീണം, വിശപ്പില്ലായ്മ, ശ്വാസതടസം എന്നിവയാണ് വൈറല്&#x200d; ന്യുമോണിയയുടെ ലക്ഷണങ്ങള്&#x200d;.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/viral-pneumonia-is-spreading-in-the-state-identify-the-symptoms.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>എച്ച് വൺ എൻ വൺ: ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ്</title>
		<link>https://www.chandrikadaily.com/h-one-n-one-health-department-to-be-cautious.html</link>
					<comments>https://www.chandrikadaily.com/h-one-n-one-health-department-to-be-cautious.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Thu, 08 Aug 2024 17:08:24 +0000</pubDate>
				<category><![CDATA[Health]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[H One N One:]]></category>
		<category><![CDATA[health department]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=305595</guid>

					<description><![CDATA[രോഗലക്ഷണങ്ങൾ കാണുമ്പോൾ ഉടനടി ആരോഗ്യ പ്രവർത്തകരെ അറിയിക്കുകയും ഡോക്ടറെ കാണുകയും ശാസ്ത്രീയ ചികിത്സ സ്വീകരിക്കേണ്ടതുമാണ്.]]></description>
										<content:encoded><![CDATA[<p>മലപ്പുറം ജില്ലയിലെ വണ്ടൂർ, പെരിന്തൽമണ്ണ, കുറ്റിപ്പുറം, എടപ്പാൾ, തവനൂർ,പൊന്നാനി എന്നീ മേഖലകളിൽ എച്ച് വൺ എൻ വൺ രോഗം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളതിനാൽ, ഇത്തരം പനികൾക്കെതിരെ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ല മെഡിക്കൽ ഓഫീസർ ഡോക്ടർ ആർ രേണുക അറിയിച്ചു.</p>
<p>വായുവിലൂടെ പകരുന്ന ഇത്തരം രോഗങ്ങളെ പ്രതിരോധിക്കുന്നതിനായി എല്ലാ വിദ്യാർഥികളും നിർബന്ധമായും മാസ്ക് ധരിക്കേണ്ടതാണ്. ഗർഭിണികൾ, ചെറിയ കുട്ടികൾ, പ്രായമായവർ, ഇതരരോഗങ്ങൾ ഉള്ളവർ എന്നിവർ രോഗലക്ഷണങ്ങൾ കൃത്യമായി ശ്രദ്ധിക്കേണ്ടതാണ്. രോഗലക്ഷണങ്ങൾ കാണുമ്പോൾ ഉടനടി ആരോഗ്യ പ്രവർത്തകരെ അറിയിക്കുകയും ഡോക്ടറെ കാണുകയും ശാസ്ത്രീയ ചികിത്സ സ്വീകരിക്കേണ്ടതുമാണ്.</p>
<p>ചികിത്സക്കല്ലാതെ അനാവശ്യമായിട്ടുള്ള ആശുപത്രി സന്ദർശനങ്ങൾ പൂർണ്ണമായും ഒഴിവാക്കേണ്ടതും, ആശുപത്രികളിൽ പോകുന്ന സമയത്ത് കൃത്യമായി മാസ്ക് ധരിക്കുകയും ചെയ്യേണ്ടതാണ്. വായുവിലൂടെ പകരുന്ന അസുഖം ആയതിനാൽ മാസ്ക് ധരിക്കുന്നത് രോഗപ്രതിരോധത്തിന് സഹായിക്കും.</p>
<p><strong>എന്താണ് H1N1</strong></p>
<p>ഇൻഫ്ളുവൻസ വൈറസ് കാരണം ഉണ്ടാകുന്ന ഒരു രോഗമാണ് എച്ച് 1 എൻ1 പനി.</p>
<p><strong>ലക്ഷണങ്ങൾ</strong></p>
<p>സാധാരണ പകർച്ചപ്പനിയുടെയും (വൈറൽ ഫിവർ) എച്ച് 1 എൻ 1 പനിയുടെയും ലക്ഷണങ്ങൾ ഏതാണ്ട് ഒന്നുതന്നെയാണ്. പനി, ജലദോഷം, ചുമ, ശരീരവേദന, തൊണ്ടവേദന, വിറയൽ, ക്ഷീണം, ശ്വാസംമുട്ടൽ തുടങ്ങിയവയാണ് രോഗലക്ഷണങ്ങൾ. ചിലരിൽ ഛർദ്ദിയും വയറിളക്കവും ഉണ്ടാകും•</p>
<p><strong>രോഗ പകർച്ച</strong></p>
<p>രോഗി തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും മൂക്കുചീറ്റുമ്പോഴും തുപ്പുമ്പോഴും അന്തരീക്ഷ ത്തിലേയ്ക്ക് വ്യാപിക്കുന്ന വൈറസ് ശ്വസിക്കുമ്പോഴും വൈറസിനാൽ മലിനമാക്കപ്പെട്ട വസ്തുക്കളുമായി സമ്പർക്കമുണ്ടാകുമ്പോഴുമാണ് രോഗപ്പകർച്ച ഉണ്ടാകുന്നത്. (പൊതുവെ കൈകളിൽക്കൂടി). കടുത്ത പനി, ചുമ, കടുത്ത തൊണ്ടവേദന എന്നീ രോഗലക്ഷണങ്ങൾ പ്രകടമാകും. പതിവിലും ശക്തമായ രീതിയിൽ രോഗം തുടരുകയാണെങ്കിൽ ചിലപ്പോൾ ആശുപത്രിയിൽ ക്കിടത്തി ചികിത്സവേണ്ടിവരാം.</p>
<p><strong>ചികിത്സ</strong></p>
<p>എച്ച്1 എൻ1 വൈറസിനെതിരെ ഉപയോഗിക്കുന്ന Oseltamivir (ഓസൾട്ടാമിവ്യർ) മരുന്ന് പ്രാഥമിക ആരോഗ്യ കേന്ദ്രം മുതൽക്കുള്ള എല്ലാ സർക്കാർ ആശുപത്രികളിലും സൗജന്യമായി ലഭിക്കുന്നു.</p>
<p><strong>പ്രതിരോധമാർഗ്ഗങ്ങൾ</strong></p>
<p>എച്ച് 1 എൻ 1 രോഗലക്ഷണങ്ങൾ ഉള്ളവർ വീടിനുള്ളിൽ കഴിയുക, പൂർണ്ണവിശ്രമമെടുക്കുക. സ്കൂൾ, ഓഫീസ് തുടങ്ങിയ സ്ഥലങ്ങളിൽ നിന്നു വിട്ടുനിൽക്കുക. പോഷകാഹാരം കഴിക്കുക. പോഷണ ഗുണമുള്ള പാനീയങ്ങൾ കുടിക്കുക. മാസ്ക് ധരിക്കുക, ചുമയ്ക്കുമ്പോഴും തു മ്പോഴും തൂവാല കൊണ്ട് വായും മൂക്കും മൂടുക.സോപ്പും വെള്ളവും ഉപയോഗിച്ച് കൈകൾ ഇടയ്ക്കിടയ്ക്ക് കഴുകുക</p>
<p>കൈ കഴുകാതെ കണ്ണിലോ മുക്കിലോ വായിലോ തൊടരുത്.രോഗബാധിതരെ കഴിവതും സന്ദർശിക്കരുത്, ആവശ്യമെങ്കിൽ 1 മീറ്റർ അകലം പാലിക്കുക. ആവശ്യാനുസരണം ഉറങ്ങുക, പോഷകഗുണമുള്ള ഭക്ഷണം കഴിക്കുക. മിതമായ വ്യായാമം ചെയ്യുക തുടങ്ങിയ ആരോഗ്യകരമായ ജീവിത ശൈലികൾ പിന്തുടരുക. പ്രായമുള്ളവർ കുട്ടികൾ ഇതര രോഗങ്ങൾ ഉള്ളവർ എന്നിവർ മൂക്കും വായും മൂടുന്ന തരത്തിൽ മാസ്ക് ധരിക്കുന്നത് നല്ലതാണ് . ഇവർ അടച്ചിട്ട മുറികളിൽ അധിക നേരം കഴിയാതിരിക്കുക.</p>
<p>ഗർഭിണികൾക്ക് എച്ച് 1 എൻ 1 രോഗബാധ ഉണ്ടായാൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാകാനും മരണം സംഭവിക്കാനും സാധ്യത ഉണ്ട്. അതിനാൽ ഗർഭിണികൾ പ്രത്യേകം ശ്രദ്ധിക്കുകയും രോഗലക്ഷണങ്ങൾ കണ്ടാൽ തൊട്ടടുത്തുള്ള ആരോഗ്യകേന്ദ്രത്തിൽ പോയി ഡോക്‌ടറെ കണ്ട് മരുന്ന് കഴിക്കുകയും ചെയ്യേണ്ടതാണെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/h-one-n-one-health-department-to-be-cautious.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>നിപ: ജനങ്ങളുടെ ഭീതി അകറ്റണം; കേന്ദ്ര ആരോഗ്യ മന്ത്രിയുമായി ചര്&#x200d;ച്ച നടത്തി ഇ.ടി മുഹമ്മദ് ബഷീര്&#x200d;</title>
		<link>https://www.chandrikadaily.com/1nipa-peoples-fear-should-be-removed-et-muhammad-basheer-held-a-discussion-with-the-union-health-minister.html</link>
					<comments>https://www.chandrikadaily.com/1nipa-peoples-fear-should-be-removed-et-muhammad-basheer-held-a-discussion-with-the-union-health-minister.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Tue, 23 Jul 2024 04:47:25 +0000</pubDate>
				<category><![CDATA[Health]]></category>
		<category><![CDATA[india]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[et muhammed basheer]]></category>
		<category><![CDATA[muslim league]]></category>
		<category><![CDATA[news]]></category>
		<category><![CDATA[NIPA]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=303488</guid>

					<description><![CDATA[ഇക്കാര്യത്തില്&#x200d; എല്ലാവിധ സഹകരണവും ഉണ്ടാകുമെന്നും ഏത് വിധത്തിലും സഹായിക്കുമെന്നും മന്ത്രി എം പിക്ക് ഉറപ്പ് നല്&#x200d;കി.]]></description>
										<content:encoded><![CDATA[<p>മലപ്പുറം ജില്ലയില്&#x200d; നിപ വൈറസ് ബാധിച്ചതിനെ തുടര്&#x200d;ന്ന് 14 വയസ്സുകാരന്&#x200d; മരണപ്പെട്ട സംഭവത്തില്&#x200d; സംസ്ഥാനമാകെ തന്നെ മുള്&#x200d;മുനയില്&#x200d; ആണെന്നും ഇക്കാര്യത്തില്&#x200d; കേന്ദ്ര-സംസ്ഥാന ഗവണ്&#x200d;മെന്റുകള്&#x200d; യോജിച്ച് നിന്നുകൊണ്ടുള്ള പ്രവര്&#x200d;ത്തനങ്ങള്&#x200d; നടത്തി ജനങ്ങളുടെ ഭീതി അകറ്റണമെന്നും ഇ. ടി.മുഹമ്മദ് ബഷീര്&#x200d; എംപി ഇന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി നദ്ദയെ കണ്ട് കത്ത് നല്&#x200d;കി.</p>
<p>പൂനെ ആസ്ഥാനമായുള്ള വൈറോളജി ഡിപ്പാര്&#x200d;ട്ട്‌മെന്റ് നിപ വൈറസിന്റെ സാന്നിധ്യം സ്ഥിരീകരിച്ച ചെയ്ത സാഹചര്യത്തില്&#x200d; ജനങ്ങള്&#x200d;ക്ക് ഈ കാര്യത്തില്&#x200d; വലിയ പരിഭ്രാന്തിയുണ്ട്. ഇത്തരം വൈറസിന്റെ സാന്നിധ്യം സംസ്ഥാനത്ത് നേരത്തെ ഉണ്ടായ സന്ദര്&#x200d;ഭങ്ങളില്&#x200d; നടന്ന മുന്&#x200d;കരുതലുകളും പ്രതിരോധ പ്രവര്&#x200d;ത്തനങ്ങളും സൂചിപ്പിച്ചു.ജില്ലക്ക് അനുവദിച്ച വൈറോളജി ലാബ് ഉടന്&#x200d; യാഥാര്&#x200d;ഥ്യമാക്കാന്&#x200d; നടപടി സ്വീകരിക്കണമെന്നും എം. പി ആവശ്യപ്പെട്ടു.</p>
<p>നിലവിലെ സാഹചര്യത്തില്&#x200d; ജനങ്ങളുടെ ഭീതി അകറ്റാനും രോഗ വ്യാപനം തടയാനുമുള്ള പരിശ്രമങ്ങള്&#x200d;ക്ക് കൂടുതല്&#x200d; വിദഗ്ദരുടെ സേവനം ആവശ്യമാണെങ്കില്&#x200d; കേന്ദ്ര ഗവണ്&#x200d;മെന്റ് യുദ്ധകാല അടിസ്ഥാനത്തില്&#x200d; തന്നെ നല്&#x200d;കണമെന്നും എംപി കത്തില്&#x200d; ആവശ്യപ്പെട്ടു. ഇക്കാര്യത്തില്&#x200d; എല്ലാവിധ സഹകരണവും ഉണ്ടാകുമെന്നും ഏത് വിധത്തിലും സഹായിക്കുമെന്നും മന്ത്രി എം പിക്ക് ഉറപ്പ് നല്&#x200d;കി. വി കെ ഹാരിസ് ബീരാന്&#x200d; എം. പി യും കൂടിക്കാഴ്ചയില്&#x200d; പങ്കെടുത്തു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1nipa-peoples-fear-should-be-removed-et-muhammad-basheer-held-a-discussion-with-the-union-health-minister.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
