<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>Home &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/category/more/home/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Thu, 27 Jun 2024 13:47:40 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>Home &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>പകര്&#x200d;ച്ചവ്യാധികള്&#x200d;ക്കെതിരെ അതീവ ജാഗ്രത നിര്&#x200d;ദേശം; ചത്ത് കിടക്കുന്ന പക്ഷികളെയും മൃഗങ്ങളെയും കൈ കൊണ്ട് എടുക്കരുത്</title>
		<link>https://www.chandrikadaily.com/1extreme-caution-against-infectious-diseases-do-not-pick-up-dead-birds-and-animals.html</link>
					<comments>https://www.chandrikadaily.com/1extreme-caution-against-infectious-diseases-do-not-pick-up-dead-birds-and-animals.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Thu, 27 Jun 2024 13:47:00 +0000</pubDate>
				<category><![CDATA[Health]]></category>
		<category><![CDATA[Home]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Social]]></category>
		<category><![CDATA[diseases]]></category>
		<category><![CDATA[Extreme caution]]></category>
		<category><![CDATA[infectious]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=301174</guid>

					<description><![CDATA[ജലദോഷം, വൈറല്&#x200d; പനികള്&#x200d;, ഡെങ്കിപ്പനി, എലിപ്പനി, ഇന്&#x200d;ഫ്ളുവന്&#x200d;സ-എച്ച്.1 എന്&#x200d;.1, വയറിളക്ക രോഗങ്ങള്&#x200d; എന്നിവയാണ് കൂടുതലായും കാണുന്നത്.]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: സംസ്ഥാനത്ത് മഴ തുടരുന്ന സാഹചര്യത്തില്&#x200d; പകര്&#x200d;ച്ചവ്യാധികള്&#x200d;ക്കെതിരെ അതീവ ജാഗ്രത നിര്&#x200d;ദേശം. ജലദോഷം, വൈറല്&#x200d; പനികള്&#x200d;, ഡെങ്കിപ്പനി, എലിപ്പനി, ഇന്&#x200d;ഫ്ളുവന്&#x200d;സ-എച്ച്.1 എന്&#x200d;.1, വയറിളക്ക രോഗങ്ങള്&#x200d; എന്നിവയാണ് കൂടുതലായും കാണുന്നത്. കുട്ടികളിലെ പനി ശ്രദ്ധിക്കണമെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി.</p>
<p>അസുഖമുള്ള കുട്ടികളെ സ്‌കൂളില്&#x200d; അയയ്ക്കരുത്. കൃത്യമായ ചികിത്സയും വിശ്രമവും ഉറപ്പാക്കണം. സ്വയം ചികിത്സ പാടില്ല. നീണ്ട് നില്&#x200d;ക്കുന്ന പനിയോ അപായ സൂചനകളായ പനിയോട് കൂടിയുള്ള ശ്വാസതടസം, അമിതമായ നെഞ്ചിടിപ്പ്, നെഞ്ച് വേദന, ബോധമില്ലാതെ സംസാരിക്കുക, ബോധക്ഷയം, കഫത്തില്&#x200d; രക്തത്തിന്റെ അംശം, അമിതമായ ക്ഷീണം എന്നിവ ഉണ്ടെങ്കില്&#x200d; വിദഗ്ധ ചികിത്സ തേടണം.</p>
<p>സ്റ്റേറ്റ് ലെവല്&#x200d; റാപ്പിഡ് റെസ്പോണ്&#x200d;സ് ടീം (ആര്&#x200d;.ആര്&#x200d;.ടി) യോഗം ചേര്&#x200d;ന്ന് സംസ്ഥാനത്തെ പൊതു സാഹചര്യം വിലയിരുത്തി. പക്ഷിപ്പനിയ്ക്കെതിരെയും ജാഗ്രത പാലിക്കണം. ചത്ത മൃഗങ്ങളേയും പക്ഷികളേയും സുരക്ഷാ മുന്&#x200d;കരുതലുകളില്ലാതെ കൈ കൊണ്ടെടുക്കരുത്. വളര്&#x200d;ത്തു മൃഗങ്ങളേയും പക്ഷികളേയും വളര്&#x200d;ത്തുന്നവര്&#x200d; പ്രത്യേകം ശ്രദ്ധിക്കണം. ചത്ത പക്ഷികളേയോ മൃഗങ്ങളേയോ കൈകാര്യം ചെയ്തവര്&#x200d;ക്ക് എന്തെങ്കിലും രോഗ ലക്ഷണങ്ങളുണ്ടെങ്കില്&#x200d; ഉടന്&#x200d; തന്നെ ആരോഗ്യ പ്രവര്&#x200d;ത്തകരെ വിവരം അറിയിക്കണം.</p>
<p>മാസ്‌ക്, സാമൂഹിക അകലം, കൈകളുടെ ശുചിത്വം തുടങ്ങിയ വ്യക്തിഗത സുരക്ഷാ മാര്&#x200d;ഗങ്ങളിലൂടെ ഇന്&#x200d;ഫ്ളുവന്&#x200d;സ, ജലദോഷം, ചുമ എന്നിവയെ പ്രതിരോധിക്കാനാകും. എച്ച്.1 എന്&#x200d;.1 കേസുകള്&#x200d; കൂടുന്നതിനാല്&#x200d; ഇത് പാലിക്കേണ്ടത് വളരെ പ്രധാനമാണ്. ആശുപത്രി സന്ദര്&#x200d;ശകര്&#x200d; നിര്&#x200d;ബന്ധമായും മാസ്‌ക് വയ്ക്കണം. രോഗികളല്ലാത്തവര്&#x200d; പരമാവധി ആശുപത്രി സന്ദര്&#x200d;ശനം ഒഴിവാക്കണം. ജലദോഷമുള്ളവര്&#x200d; മാസ്‌ക് ധരിക്കുന്നതാണ് അഭികാമ്യം. ഗര്&#x200d;ഭിണികള്&#x200d;, അനുബന്ധ രോഗമുള്ളവര്&#x200d;, പ്രായമായവര്&#x200d; എന്നിവര്&#x200d; മാസ്‌ക് ഉപയോഗിക്കണം.</p>
<p>എലിപ്പനിയ്ക്കെതിരെ ജാഗ്രത പുലര്&#x200d;ത്തണം. മലിനജലവുമായുള്ള സമ്പര്&#x200d;ക്കം പരമാവധി ഒഴിവാക്കണം. കൈകാലുകളില്&#x200d; മുറിവുകളുള്ളവര്&#x200d; മലിനജലവുമായി സമ്പര്&#x200d;ക്കം വരാതെ നോക്കുകയോ, വ്യക്തിഗത സുരക്ഷാ മാര്&#x200d;ഗങ്ങള്&#x200d; സ്വീകരിക്കുകയോ ചെയ്യണം. മണ്ണ്, ജലം എന്നിവയുമായി ബന്ധപ്പെച്ച തൊഴിലെടുക്കുന്നവര്&#x200d; ബൂട്ട്, ഗ്ലൗസ് തുടങ്ങിയ സുരക്ഷാ മുന്&#x200d;കരുതലുകളെടുക്കണം.</p>
<p>മലിന ജലത്തിലിറങ്ങിയവര്&#x200d; എലിപ്പനിക്കെതിരെയുള്ള പ്രതിരോധ ഗുളിക ആരോഗ്യ പ്രവര്&#x200d;ത്തകരുടെ നിര്&#x200d;ദേശാനുസരണം നിര്&#x200d;ബന്ധമായും കഴിക്കണം.<br />
അമീബിക്ക് മെനിഞ്ചോ എന്&#x200d;സെഫലൈറ്റിസിനെതിരെ ജാഗ്രത പാലിക്കണം. കേരളത്തില്&#x200d; ഈ രോഗം റിപ്പോര്&#x200d;ട്ട് ചെയ്യപ്പെട്ട സാഹചര്യത്തില്&#x200d; കെട്ടിക്കിടക്കുന്ന വെള്ളത്തില്&#x200d; കുളിക്കുന്നതും വെള്ളത്തില്&#x200d; ഡൈവ് ചെയ്യുന്നതും പരമാവധി ഒഴിവാക്കണം. വാട്ടര്&#x200d; തീം പാര്&#x200d;ക്കുകളിലേയും സ്വിമ്മിംഗ് പൂളുകളിലേയും വെള്ളം കൃത്യമായി ക്ലോറിനേറ്റ് ചെയ്ത് ശുദ്ധമാണെന്ന് ഉറപ്പാക്കണം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1extreme-caution-against-infectious-diseases-do-not-pick-up-dead-birds-and-animals.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>നടന്&#x200d; സല്&#x200d;മാന്&#x200d; ഖാന്റെ വസതിയ്ക്കു നേരെ വെടിയുതിര്&#x200d;ത്ത കേസില്&#x200d; ഒരാള്&#x200d; കൂടി പിടിയില്&#x200d;</title>
		<link>https://www.chandrikadaily.com/another-person-has-been-arrested-in-the-case-of-shooting-at-the-residence-of-actor-salman-khan.html</link>
					<comments>https://www.chandrikadaily.com/another-person-has-been-arrested-in-the-case-of-shooting-at-the-residence-of-actor-salman-khan.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Tue, 07 May 2024 09:12:44 +0000</pubDate>
				<category><![CDATA[Home]]></category>
		<category><![CDATA[india]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[ATTACK]]></category>
		<category><![CDATA[House]]></category>
		<category><![CDATA[India]]></category>
		<category><![CDATA[mumabi]]></category>
		<category><![CDATA[salmankhan]]></category>
		<category><![CDATA[suicide]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=297025</guid>

					<description><![CDATA[നടന്&#x200d; സല്&#x200d;മാന്&#x200d; ഖാന്റെ വസതിയ്ക്കു നേരെ വെടിയുതിര്&#x200d;ത്ത കേസില്&#x200d; ഒരാള്&#x200d; കൂടി പിടിയില്&#x200d;.രാജസ്ഥാന്&#x200d; സ്വദേശി മുഹമ്മദ് ചൗധരിയെയാണ് മുംബൈ ക്രൈംബ്രാഞ്ച് പൊലീസ് അറസ്റ്റ് ചെയ്തത്.]]></description>
										<content:encoded><![CDATA[<p>മുംബൈ: നടന്&#x200d; സല്&#x200d;മാന്&#x200d; ഖാന്റെ വസതിയ്ക്കു നേരെ വെടിയുതിര്&#x200d;ത്ത കേസില്&#x200d; ഒരാള്&#x200d; കൂടി പിടിയില്&#x200d;.രാജസ്ഥാന്&#x200d; സ്വദേശി മുഹമ്മദ് ചൗധരിയെയാണ് മുംബൈ ക്രൈംബ്രാഞ്ച് പൊലീസ് അറസ്റ്റ് ചെയ്തത്.കേസില്&#x200d; അറസ്റ്റിലാകുന്ന അഞ്ചാമത്തെ പ്രതിയാണ് മുഹമ്മദ് ചൗധരി.</p>
<p>സല്&#x200d;മാന്&#x200d; ഖാന്&#x200d; കേസില്&#x200d; കസ്റ്റഡിയില്&#x200d; ഇരിയ്‌ക്കേ ഒരു പ്രതി മരിച്ചിരുന്നു. മെയ് ഒന്ന് ബുധനാഴ്ചയാണ് അനുജ് തപന്&#x200d; മരിക്കുന്നത്. ആത്മഹത്യയ്ക്ക് ശ്രമിച്ച പ്രതിയെ ഉടന്&#x200d; ആശുപത്രിയിലെത്തിച്ചിരുന്നു. ചികിത്സയിലിരിക്കെയാണ് ഇയാള്&#x200d; മരിക്കുന്നത് എന്നാണ് മുംബൈ പൊലീസ് അറിയിച്ചിരുന്നത്. എന്നാല്&#x200d; പൊലീസ് കസ്റ്റഡിയില്&#x200d; വച്ചു അനുജിനെ കൊലപ്പെടുത്തിയെന്നാണ് ബന്ധുക്കള്&#x200d; ആരോപിക്കുന്നത്. സംഭവത്തില്&#x200d; സിബിഐ അന്വേഷണം വേണമെന്ന് ബന്ധുക്കള്&#x200d; ആവശ്യപ്പെട്ടിട്ടുണ്ട്.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/another-person-has-been-arrested-in-the-case-of-shooting-at-the-residence-of-actor-salman-khan.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മലപ്പുറത്ത് ഹെപ്പറ്റൈറ്റിസ് രോഗബാധ; രണ്ട് മരണം</title>
		<link>https://www.chandrikadaily.com/hepatitis-outbreak-in-malappuram-two-deaths.html</link>
					<comments>https://www.chandrikadaily.com/hepatitis-outbreak-in-malappuram-two-deaths.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Thu, 29 Feb 2024 16:37:26 +0000</pubDate>
				<category><![CDATA[Health]]></category>
		<category><![CDATA[Home]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Social]]></category>
		<category><![CDATA[Hepatitis]]></category>
		<category><![CDATA[malappuram]]></category>
		<category><![CDATA[out break]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=291798</guid>

					<description><![CDATA[പോത്തുകല്ല്, എടക്കര പഞ്ചായത്തുകളിലാണ് രോഗബാധ സ്ഥിരീകരിച്ചത്.]]></description>
										<content:encoded><![CDATA[<p>വൈറല്&#x200d; ഹെപ്പറ്റൈറ്റിസ് രോഗബാധയെ തുടർന്ന് മലപ്പുറത്ത് രണ്ട് മരണം. പോത്തുകല്ല്, എടക്കര പഞ്ചായത്തുകളിലാണ് രോഗബാധ സ്ഥിരീകരിച്ചത്. 152 പേർക്ക് രോഗം സ്ഥിരീകരിച്ചതായാണ് ആരോഗ്യവകുപ്പ് അറിയിക്കുന്നത്. 38 പേരെ ആശുപത്രിയില്&#x200d; പ്രവേശിപ്പിച്ചു.</p>
<p>പ്രദേശത്ത് ആറ് കിണറുകളിലെ വെള്ളം പരിശോധിച്ചതില്&#x200d; മൂന്ന് കിണറുകളിലെ വെള്ളം ഉപയോഗശൂന്യമാണെന്ന് കണ്ടെത്തിയിരുന്നു. കിണറുകളിലെ വെള്ളം മൂന്ന് ദിവസത്തിലൊരിക്കല്&#x200d; ക്ലോറിനേറ്റ് ചെയ്ത് ശുചിയാക്കാനുള്ള നടപടികളും ആരോഗ്യപ്രവർത്തകരുടെ നേതൃത്വത്തില്&#x200d; ആരംഭിച്ചു.</p>
<p>സ്ഥലത്ത് പ്രതിരോധ പ്രവർത്തനങ്ങള്&#x200d; ഊർജിതമാക്കിയിട്ടുണ്ട്. തദ്ദേശ സ്ഥാപനങ്ങളുടെ അടക്കം സഹകരണത്തോടെയാണ് പ്രതിരോധ പ്രവർത്തനം. വീടുകള്&#x200d; കയറിയിറങ്ങി ബോധവത്കരണവും നല്&#x200d;കുന്നുണ്ട്. പനി, ക്ഷീണം, ഛർദ്ദി, വയറുവേദന തുടങ്ങിയ ലക്ഷണങ്ങള്&#x200d; കണ്ടാല്&#x200d; ചികിത്സതേടണമെന്നും ആരോഗ്യപ്രവർത്തകരെ അറിയിക്കണമെന്നും നിർദേശമുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/hepatitis-outbreak-in-malappuram-two-deaths.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സംസ്ഥാനത്ത് പകര്&#x200d;ച്ചപ്പനി വ്യാപനം രൂക്ഷം; ഇന്നലെ പനി ബാധിച്ചത് 7,932 പേര്&#x200d;ക്ക്</title>
		<link>https://www.chandrikadaily.com/infectious-fever-spread-in-the-state-yesterday-7932-people-were-affected-by-the-flu.html</link>
					<comments>https://www.chandrikadaily.com/infectious-fever-spread-in-the-state-yesterday-7932-people-were-affected-by-the-flu.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sat, 21 Oct 2023 12:03:37 +0000</pubDate>
				<category><![CDATA[Health]]></category>
		<category><![CDATA[Home]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[food and health]]></category>
		<category><![CDATA[viral fever]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=280200</guid>

					<description><![CDATA[ഏറ്റവും കൂടുതല്&#x200d; ഡെങ്കിപ്പനി ബാധിതര്&#x200d; ഏറണാകുളത്താണ് ഉള്ളത്.]]></description>
										<content:encoded><![CDATA[<p>സംസ്ഥാനത്ത് പകര്&#x200d;ച്ചപ്പനി വ്യാപനം രൂക്ഷം. ഇന്നലെ പനി ബാധിച്ചത് 7,932 പേര്&#x200d;ക്ക്. സംസ്ഥാനത്ത് കൂടുതല്&#x200d; റിപ്പോര്&#x200d;ട്ട് ചെയ്തത് ഡെങ്കിപ്പനിയും എലിപ്പനിയും. 59 പേര്&#x200d;ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. ഏറ്റവും കൂടുതല്&#x200d; ഡെങ്കിപ്പനി ബാധിതര്&#x200d; ഏറണാകുളത്താണ് ഉള്ളത്. 233 പേര്&#x200d;ക്ക് ഡെങ്കിപ്പനി സംശയിക്കുന്നുണ്ട്.</p>
<p>ആറു പേര്&#x200d; പനി ബാധിച്ച് മരിച്ചു. 2  പേര്&#x200d;ക്ക് എലിപ്പനി സ്ഥിരീകരിച്ചു. ആലപ്പുഴയിലും മലപ്പുറത്തുമാണ് എലിപ്പനി മരണം സംഭവിച്ചത്. സംസ്ഥാനത്ത് എട്ടു പേര്&#x200d;ക്ക് എലിപ്പനി സ്ഥിരീകരിച്ചു. 24പേര്&#x200d;ക്ക് എലിപ്പനി രോഗബാധയുണ്ടെന്ന് സംശയിക്കുന്നുണ്ട്. 74 പേര്&#x200d;ക്കാണ് ഇന്നലെ ചിക്കന്&#x200d;പോക്‌സ് സ്ഥിരീകരിച്ചത്. 3 പേര്&#x200d;ക്ക് മലേറിയയും സ്ഥിരീകരിച്ചു.</p>
<p>മലപ്പുറം(1236), തിരുവനന്തപുരം(708), എറണാകുളം, കോഴിക്കോട്, കൊല്ലം, ആലപ്പുഴ, പാലക്കാട്, വയനാട്, കണ്ണൂര്&#x200d;, കാസറഗോഡ് എന്നീ ജില്ലകളില്&#x200d; അഞ്ഞൂറിലധികം പേര്&#x200d; പനി ബാധിച്ച് ചികിത്സ തേടി. സംസ്ഥാനത്ത് ഇതുവരെ 50 പനി മരണങ്ങളാണ് നടന്നത്. ഇതില്&#x200d; 13 മരണങ്ങള്&#x200d; പനി മൂലമെന്ന് സംസ്ഥാന സര്&#x200d;ക്കാര്&#x200d; സ്ഥിരീകരിച്ചു. 37 മരണങ്ങള്&#x200d; പനി മൂലമെന്ന് സംശയിക്കുകയും ചെയ്യുന്നുണ്ട്. ഡെങ്കിപ്പനി ബാധിച്ച് 28ഓളം പേരാണ് മരിച്ചത്. 9 ഓളം എലിപ്പനി മരണങ്ങള്&#x200d; ഉണ്ടായതായും സംശയിക്കുന്നുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/infectious-fever-spread-in-the-state-yesterday-7932-people-were-affected-by-the-flu.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സിമന്റിന് വില കൂടുന്നു</title>
		<link>https://www.chandrikadaily.com/11the-price-of-cement-is-increasing.html</link>
					<comments>https://www.chandrikadaily.com/11the-price-of-cement-is-increasing.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sun, 01 Oct 2023 12:51:47 +0000</pubDate>
				<category><![CDATA[Home]]></category>
		<category><![CDATA[india]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[local]]></category>
		<category><![CDATA[Money]]></category>
		<category><![CDATA[News]]></category>
		<category><![CDATA[cement]]></category>
		<category><![CDATA[increasing]]></category>
		<category><![CDATA[price]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=277172</guid>

					<description><![CDATA[നിര്&#x200d;മാണങ്ങള്&#x200d;ക്കു വേണ്ട പ്രധാന ഘടകമായ സിമന്റ് നിര്&#x200d;മിക്കാന്&#x200d; ആവശ്യമായ അസംസ്‌കൃത വസ്തുക്കളുടെ വില വര്&#x200d;ധിച്ചതാണ് വില ഉയര്&#x200d;ത്താന്&#x200d; കാരണം]]></description>
										<content:encoded><![CDATA[<p>സംസ്ഥാനത്ത് സിമന്റ് വില ഒക്ടോബര്&#x200d; മുതല്&#x200d; ചാക്കിന് 50 രൂപയോളം ഉയര്&#x200d;ത്തും. നിലവില്&#x200d; കയറ്റുകൂലിയും ഇറക്കുകൂലിയും ഉള്&#x200d;പ്പെടെ ബ്രാന്&#x200d;ഡഡ് സിമന്റുകള്&#x200d; 400-410 രൂപയ്ക്കും മറ്റുള്ളവ 360-370 രൂപയ്ക്കുമാണ് വില്&#x200d;ക്കുന്നത്.</p>
<p>സിമന്റിന്റെ ലഭ്യത അനുസരിച്ച് ചില സ്ഥലങ്ങളില്&#x200d; വിലവ്യത്യാസം വരും. സിമന്റ് വില ഉയരുന്നതോടെ സംസ്ഥാനത്തെ നിര്&#x200d;മാണ മേഖല വീണ്ടും പ്രതിസന്ധിയിലേക്ക് നീങ്ങും.</p>
<p>നിര്&#x200d;മാണങ്ങള്&#x200d;ക്കു വേണ്ട പ്രധാന ഘടകമായ സിമന്റ് നിര്&#x200d;മിക്കാന്&#x200d; ആവശ്യമായ അസംസ്‌കൃത വസ്തുക്കളുടെ വില വര്&#x200d;ധിച്ചതാണ് വില ഉയര്&#x200d;ത്താന്&#x200d; കാരണം. ബിസിനസ് കുറഞ്ഞുനില്&#x200d;ക്കുന്നതുമൂലമുള്ള പ്രതിസന്ധിക്കിടയില്&#x200d; സിമന്റ് വില കൂടി ഉയര്&#x200d;ത്തിയാല്&#x200d; പിടിച്ചുനില്&#x200d;ക്കാന്&#x200d; കഴിയില്ലെന്നാണ് കെട്ടിട നിര്&#x200d;മാതാക്കള്&#x200d; പറയുന്നത്. വില ഉയരുന്നതോടെ കരാര്&#x200d; അടിസ്ഥാനമാക്കിയുള്ള പ്രവൃത്തി ചെയ്യുന്നവര്&#x200d;ക്കടക്കം ലക്ഷങ്ങളുടെ നഷ്ടമാണ് ഉണ്ടാകുക.</p>
<p>അതേസമയം കഴിഞ്ഞ ഒരു വര്&#x200d;ഷത്തോളമായി സിമന്റ് വിലയില്&#x200d; കാര്യമായ വര്&#x200d;ധന ഉണ്ടായിട്ടില്ലെന്നാണ് നിര്&#x200d;മാതാക്കള്&#x200d; പറയുന്നത്. ഉത്പാദനച്ചെലവ് ഉയര്&#x200d;ന്നതും തൊഴിലാളികളുടെ വേതനവുമെല്ലാം കണക്കിലെടുക്കുമ്പോള്&#x200d; വില കൂട്ടാതെ വിപണിയില്&#x200d; പിടിച്ചുനില്&#x200d;ക്കാന്&#x200d; സാധിക്കില്ലെന്ന് നിര്&#x200d;മാതാക്കള്&#x200d; അറിയിച്ചു.</p>
<p><strong>നിര്&#x200d;മാണച്ചെലവ് ഉയരും<br />
</strong></p>
<p>സിമന്റ് വില വര്&#x200d;ധിക്കുന്നതോടെ നിര്&#x200d;മാണച്ചെലവ് ഗണ്യമായി വര്&#x200d;ധിക്കും. കേരളത്തില്&#x200d; നിലവില്&#x200d; നിര്&#x200d;മാണ മേഖല മന്ദഗതിയിലാണ്. മഴസീസണ്&#x200d; കഴിയുന്നതോടെ നിര്&#x200d;മാണ മേഖല ഉണരും.</p>
<p>എന്നാല്&#x200d;, സീസണിനു മുന്&#x200d;പ് ഇത്തരത്തില്&#x200d; വില വര്&#x200d;ധിപ്പിക്കുന്നത് സാധാരണക്കാരെയടക്കം കാര്യമായി ബാധിക്കും. അതേസമയം, വിലവര്&#x200d;ധന ഇന്ത്യ മുഴുവനായുണ്ടോ എന്നതിനെ കുറിച്ച് വ്യക്തത വന്നിട്ടില്ലെന്ന് ബില്&#x200d;ഡര്&#x200d;മാരുടെ സംഘടനയായ ക്രെഡായ് അറിയിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/11the-price-of-cement-is-increasing.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പത്രങ്ങളില്&#x200d; ഭക്ഷണം പൊതിയരുതെന്ന് എഫ്.എസ്.എസ്.എ.ഐയുടെ മുന്നറിയിപ്പ്</title>
		<link>https://www.chandrikadaily.com/fssai-warns-not-to-wrap-food-in-newspapers.html</link>
					<comments>https://www.chandrikadaily.com/fssai-warns-not-to-wrap-food-in-newspapers.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sat, 30 Sep 2023 05:50:27 +0000</pubDate>
				<category><![CDATA[Food]]></category>
		<category><![CDATA[Home]]></category>
		<category><![CDATA[india]]></category>
		<category><![CDATA[Kitchen]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Social]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[food]]></category>
		<category><![CDATA[FSSAI]]></category>
		<category><![CDATA[newspapers]]></category>
		<category><![CDATA[warns]]></category>
		<category><![CDATA[wrap]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=276990</guid>

					<description><![CDATA[അച്ചടി മഷികളില്&#x200d; ലെഡ്, ഹെവി ലോഹങ്ങള്&#x200d; എന്നിവയുള്&#x200d;പ്പെടെയുള്ള രാസവസ്തുക്കള്&#x200d; അടങ്ങിയിട്ടുണ്ടാകാം. അത് ഭക്ഷണത്തില്&#x200d; കലരുകയും കാലക്രമേണ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്&#x200d; ഉണ്ടാക്കുകയും ചെയ്യും]]></description>
										<content:encoded><![CDATA[<p>പത്രങ്ങളില്&#x200d; ഭക്ഷണ പദാര്&#x200d;ഥങ്ങള്&#x200d; പൊതിയരുതെന്ന് ഫുഡ് സേഫ്റ്റി ആന്&#x200d;ഡ് സ്റ്റാന്&#x200d;ഡേര്&#x200d;ഡ് അതോറിറ്റി ഓഫ് ഇന്ത്യ മുന്നറിയിപ്പ് നല്&#x200d;കി. എഫ്.എസ്.എസ്.എ.ഐ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്&#x200d; ജി. കമല വര്&#x200d;ധന റാവുവാണ് ഉപഭോക്താക്കളോടും കച്ചവടക്കാരോടും ഭക്ഷണ സാധനങ്ങള്&#x200d; പത്രങ്ങളില്&#x200d; പൊതിയുന്നത് നിര്&#x200d;ത്താന്&#x200d; ആവശ്യപ്പെട്ടത്. ഇത്തരം പ്രവണതകള്&#x200d; ആരോഗ്യപരമായ അപകടങ്ങള്&#x200d;ക്ക് കാരണമാകുമെന്ന് കമല വര്&#x200d;ധന റാവു പറഞ്ഞു.</p>
<p>അച്ചടി മഷികളില്&#x200d; ലെഡ്, ഹെവി ലോഹങ്ങള്&#x200d; എന്നിവയുള്&#x200d;പ്പെടെയുള്ള രാസവസ്തുക്കള്&#x200d; അടങ്ങിയിട്ടുണ്ടാകാം. അത് ഭക്ഷണത്തില്&#x200d; കലരുകയും കാലക്രമേണ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്&#x200d; ഉണ്ടാക്കുകയും ചെയ്യും.</p>
<p>വട പാവ്, ബേക്കറി വസ്തുക്കള്&#x200d; അടക്കം ആഹാര സാധനങ്ങള്&#x200d; പത്രങ്ങളില്&#x200d; പൊതിഞ്ഞു നല്&#x200d;കുന്നതിനെതിരെ എഫ്.എസ്.എസ്.എ.ഐ കച്ചവടക്കാര്&#x200d;ക്കും മറ്റും പലതവണ മുന്നറിയിപ്പ് നല്&#x200d;കിയിരുന്നു.</p>
<p>അച്ചടി മഷി ഹാനികരമായതിനാല്&#x200d; ഉപഭോക്താക്കള്&#x200d;ക്ക് വില്&#x200d;ക്കുമ്പോള്&#x200d; ഭക്ഷണസാധനങ്ങള്&#x200d; പത്രങ്ങളില്&#x200d; പൊതിഞ്ഞ് നല്&#x200d;കരുതെന്ന് മഹാരാഷ്ട്രയിലെ ഫുഡ് ആന്&#x200d;ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്&#x200d; നേരത്തേ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. നിയമ ലംഘകര്&#x200d;ക്ക് പിഴ ചുമത്തുന്നതടക്കം നടപടി ഉണ്ടാകുമെന്നും അധികൃതര്&#x200d; പറഞ്ഞിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/fssai-warns-not-to-wrap-food-in-newspapers.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഡോക്ടര്&#x200d;മാരുടെ കുറിപ്പടി നിരീക്ഷിക്കാന്&#x200d; സര്&#x200d;ക്കാര്&#x200d; ആശുപത്രികളില്&#x200d; സമിതി</title>
		<link>https://www.chandrikadaily.com/committee-in-government-hospitals-to-monitor-doctors-prescriptions.html</link>
					<comments>https://www.chandrikadaily.com/committee-in-government-hospitals-to-monitor-doctors-prescriptions.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sun, 13 Aug 2023 01:25:03 +0000</pubDate>
				<category><![CDATA[Health]]></category>
		<category><![CDATA[Home]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[committee]]></category>
		<category><![CDATA[Doctors]]></category>
		<category><![CDATA[prescriptions]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=269546</guid>

					<description><![CDATA[സ്ഥാപനമേധാവി ചെയര്&#x200d;മാനായും റീജണല്&#x200d; മെഡിക്കല്&#x200d; ഓഫീസര്&#x200d; (ആര്&#x200d;.എം.ഒ), ഡെപ്യൂട്ടി സൂപ്രണ്ട്, സീനിയര്&#x200d; മെഡിക്കല്&#x200d; ഓഫീസര്&#x200d;, സ്‌റ്റോര്&#x200d; കസ്‌റ്റോഡിയന്&#x200d; എന്നിവരാകും അംഗങ്ങള്&#x200d;.]]></description>
										<content:encoded><![CDATA[<p>സര്&#x200d;ക്കാര്&#x200d; ആശുപത്രികളിലെ ഡോക്ടര്&#x200d;മാരുടെ മരുന്നുകുറിക്കലില്&#x200d; പിടിമുറുക്കി സര്&#x200d;ക്കാര്&#x200d;. കുറിപ്പടി നിരീക്ഷിക്കാനായി എല്ലാ സര്&#x200d;ക്കാര്&#x200d; ആശുപത്രികളിലും പ്രിസ്‌ക്രിപ്ഷന്&#x200d; (കുറിപ്പടി) ഓഡിറ്റ് കമ്മിറ്റി രൂപവത്കരിക്കാന്&#x200d; ആരോഗ്യവകുപ്പ് തീരുമാനിച്ചു.</p>
<p>ആന്റിബയോട്ടിക്കുകളുടെ ദുരുപയോഗം തടയുകയാണ് പ്രധാനലക്ഷ്യം. ഡോക്ടര്&#x200d;മാര്&#x200d; ബ്രാന്&#x200d;ഡഡ് മരുന്നുകള്&#x200d; കുറിക്കുന്നതിനും നിയന്ത്രണംവരും. ആശുപത്രികളിലുള്ള ജനറിക് മരുന്നുകള്&#x200d; പരമാവധി ഉപയോഗിക്കുന്നുണ്ടെന്ന് ഓഡിറ്റ് കമ്മിറ്റി ഉറപ്പാക്കണമെന്നാണ് നിര്&#x200d;ദേശം. ഇക്കാര്യം വ്യക്തമാക്കി ആരോഗ്യവകുപ്പ് കഴിഞ്ഞദിവസം ഉത്തരവിറക്കി. എല്ലാ സ്ഥാപനങ്ങളിലും ഇതു നിരീക്ഷിക്കുന്നതിനായി ഓഡിറ്റ് കമ്മിറ്റിയുണ്ടാക്കണം.</p>
<p>സ്ഥാപനമേധാവി ചെയര്&#x200d;മാനായും റീജണല്&#x200d; മെഡിക്കല്&#x200d; ഓഫീസര്&#x200d; (ആര്&#x200d;.എം.ഒ), ഡെപ്യൂട്ടി സൂപ്രണ്ട്, സീനിയര്&#x200d; മെഡിക്കല്&#x200d; ഓഫീസര്&#x200d;, സ്‌റ്റോര്&#x200d; കസ്‌റ്റോഡിയന്&#x200d; എന്നിവരാകും അംഗങ്ങള്&#x200d;.</p>
<p>ഒരു മെഡിക്കല്&#x200d; ഓഫീസര്&#x200d;മാത്രമുള്ള സ്ഥാപനങ്ങളില്&#x200d; അതിന്റെ പരിധിയിലുള്ള ബ്ലോക്ക് മെഡിക്കല്&#x200d; ഓഫീസര്&#x200d; ചെയര്&#x200d;മാനായും സ്ഥാപനമേധാവി, സ്‌റ്റോര്&#x200d; കസ്‌റ്റോഡിയന്&#x200d; എന്നിവര്&#x200d; അംഗങ്ങളായും കമ്മിറ്റി രൂപവത്കരിക്കണം. എല്ലാമാസവും കമ്മിറ്റി പരിശോധന നടത്തി അപാകമുണ്ടെങ്കില്&#x200d; ജില്ലാ മെഡിക്കല്&#x200d; ഓഫീസര്&#x200d;ക്കു കൈമാറണമെന്നും ഉത്തരവിലുണ്ട്.</p>
<p><strong>മരുന്നു കുറിക്കുമ്പോള്&#x200d;</strong></p>
<p>എല്ലാ ഡോക്ടര്&#x200d;മാരും ഒ.പി. ചീട്ടില്&#x200d; മരുന്നുകുറിക്കുമ്പോള്&#x200d; ചില നിബന്ധനകള്&#x200d; പാലിക്കണം ആശുപത്രിയിലില്ലാത്ത മരുന്നുകള്&#x200d; അനാവശ്യമായി കുറിക്കരുത്. ബ്രാന്&#x200d;ഡഡ് മരുന്നുകളുള്&#x200d;പ്പെടെ കുറിക്കുന്നത് ഇതിലൂടെ തടയാനാകുമെന്നാണ് വിലയിരുത്തല്&#x200d;.</p>
<p>1.ഹൗസ് സര്&#x200d;ജന്&#x200d;സി ചെയ്യുന്നവര്&#x200d; നല്&#x200d;കുന്ന കുറിപ്പുകള്&#x200d;ക്ക് മെഡിക്കല്&#x200d; ഓഫീസര്&#x200d;മാരുടെ മേല്&#x200d;നോട്ടമുണ്ടാകണം.</p>
<p>2. ഫാര്&#x200d;മസിയിലെത്തുന്ന മരുന്നുചീട്ടുകളില്&#x200d; നിബന്ധന പാലിക്കാത്ത മരുന്നുകള്&#x200d; വിതരണംചെയ്യരുത്.</p>
<p>3.ഒ.പി. ചീട്ടുകളില്&#x200d; അപാകമുണ്ടെങ്കില്&#x200d; സ്‌റ്റോര്&#x200d; കസ്‌റ്റോഡിയന്&#x200d; വഴി കമ്മിറ്റിക്കു റിപ്പോര്&#x200d;ട്ടുനല്&#x200d;കണം</p>
<p>ഫാര്&#x200d;മസിസ്റ്റുമാര്&#x200d;ക്കുപോലും വായിക്കാനാകാത്ത കുറിപ്പടികളെഴുതുന്ന ഡോക്ടര്&#x200d;മാര്&#x200d;ക്ക് പുതിയ നടപടി തിരിച്ചടിയാകും</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/committee-in-government-hospitals-to-monitor-doctors-prescriptions.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സംസ്ഥാനത്ത് അരിവില കുതിക്കുന്നു; 45 ദിവസത്തിനുള്ളില്&#x200d; 20 ശതമാനം വരെ വര്&#x200d;ധന; ഇനിയും വില വര്&#x200d;ധിച്ചേക്കും</title>
		<link>https://www.chandrikadaily.com/rice-prices-soar-in-the-state-up-to-20-percent-increase-in-45-days-the-price-may-increase-further.html</link>
					<comments>https://www.chandrikadaily.com/rice-prices-soar-in-the-state-up-to-20-percent-increase-in-45-days-the-price-may-increase-further.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sun, 06 Aug 2023 16:40:28 +0000</pubDate>
				<category><![CDATA[Food]]></category>
		<category><![CDATA[Home]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[high]]></category>
		<category><![CDATA[price]]></category>
		<category><![CDATA[race]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=268526</guid>

					<description><![CDATA[ഓണം ആകുമ്പോഴേക്കും ഇനിയും വില വര്&#x200d;ധിക്കാനാണ് സാധ്യത.]]></description>
										<content:encoded><![CDATA[<p>സംസ്ഥാനത്ത് അരി വില കുതിക്കുന്നു. വിവിധ അരി ഇനങ്ങളുടെ വിലയില്&#x200d; 20 ശതമാനം വരെ വര്&#x200d;ധവുണ്ടായി. ഓണം ആകുമ്പോഴേക്കും ഇനിയും വില വര്&#x200d;ധിക്കാനാണ് സാധ്യത.</p>
<p>സംസ്ഥാനത്ത് അരിയുടെ വിലയില്&#x200d; കഴിഞ്ഞ 45 ദിവസത്തിനുള്ളില്&#x200d; 15 മുതല്&#x200d; 20 % വരെ വര്&#x200d;ധനവാണ് ഉണ്ടായത്. മലബാര്&#x200d; ജില്ലകളില്&#x200d; ഏറ്റവും കൂടുതല്&#x200d; ആവശ്യക്കാരുള്ള താരതമ്യേന വിലകുറഞ്ഞ നൂര്&#x200d;ജഹാന്&#x200d; അരിക്ക് 10 രൂപയാണ് വര്&#x200d;ധിച്ചത്. ഒന്നര മാസം മുന്&#x200d;പ് 37 മുതല്&#x200d; 38 രൂപവരെ ഉണ്ടായിരുന്ന നൂര്&#x200d;ജഹാന്&#x200d; അരിക്ക് 39 മുതല്&#x200d; 40 രൂപവരെയണിപ്പോള്&#x200d;.</p>
<p>48 രൂപയുണ്ടായിരുന്ന മട്ട അരിക്ക് 52 രൂപയായി. 40 മുതല്&#x200d; 43 രൂപ വരെയുണ്ടായിരുന്നരൂന്ന കുറുവ അരിക്കും 3 രൂപയിലധികമാണ് വര്&#x200d;ദ്ധിച്ചത്. പൊന്നി അരിക്ക് 48 ല്&#x200d; നിന്നും 52 ആയി. പച്ചരിക്കും വില ക്രമാതീതമായി ഉയര്&#x200d;ന്നു. 32 മുതല്&#x200d; 33 വരെ ഉണ്ടായിരുന്ന പച്ചരിക്ക് 37 മുതല്&#x200d; 39 രൂപ വരെയായി.</p>
<p>അരിയുടെ കയറ്റുമതി വര്&#x200d;ദ്ധിച്ചതോടെയാണ് വില വര്&#x200d;ധിക്കാന്&#x200d; കാരണമാകുന്നതെന്നാണ് മൊത്ത വ്യാപാരികള്&#x200d; പറയുന്നത്. ഓണക്കാലത്ത് ആന്ധ്രയില്&#x200d; നിന്നുള്ള അരി വിതരണം കുറയുന്നതോടെ പ്രതിസന്ധി രൂക്ഷമാവുകയും ചെയ്യും.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/rice-prices-soar-in-the-state-up-to-20-percent-increase-in-45-days-the-price-may-increase-further.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>താനൂര്&#x200d; ബോട്ട് ദുരന്തം; മുസ്‌ലിം ലീഗിന്റെ തണലില്&#x200d; സിറാജിനും സെയ്തലവിക്കും വീടുകളൊരുങ്ങുന്നു</title>
		<link>https://www.chandrikadaily.com/tanur-boat-tragedy-under-the-shadow-of-the-muslim-league-houses-are-being-prepared-for-siraj-and-seitalavi.html</link>
					<comments>https://www.chandrikadaily.com/tanur-boat-tragedy-under-the-shadow-of-the-muslim-league-houses-are-being-prepared-for-siraj-and-seitalavi.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Thu, 27 Jul 2023 05:00:51 +0000</pubDate>
				<category><![CDATA[Fact Check]]></category>
		<category><![CDATA[Home]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[Life]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[Social]]></category>
		<category><![CDATA[Special Stories]]></category>
		<category><![CDATA[Boat]]></category>
		<category><![CDATA[muslim league]]></category>
		<category><![CDATA[Tanur]]></category>
		<category><![CDATA[tragedy]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=266622</guid>

					<description><![CDATA[താനൂര്&#x200d; ബോട്ട് അപകടത്തില്&#x200d; പതിനൊന്ന് പേര്&#x200d; മരിച്ച പരപ്പനങ്ങാടി പുത്തന്&#x200d;കടപ്പുറത്തെ കുന്നുമ്മല്&#x200d; കുടുംബത്തിനുള്ള 2 വീടുകളുടെ പ്രവൃത്തി ആരംഭിച്ചു. മുസ്‌ലിം ലീഗ് സംസ്ഥാന കമ്മിറ്റി നിര്&#x200d;മിക്കുന്ന വീടുകളുടെ പ്രവൃത്തി ഉദ്ഘാടനം പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്&#x200d; പ്രാര്&#x200d;ഥനകളോടെ നിര്&#x200d;വഹിച്ചു. ഭാര്യയും കുട്ടികളും മരിച്ച സെയ്തലവിക്കും സിറാജിനുമാണ് വീട്. സെയ്തലവിക്ക് മുന്&#x200d;പേ വീടിന് തറയിട്ടിരുന്നു. സെയ്തലവിയുടെ വീടിന്റെ കട്ടില വെക്കലും സിറാജിന്റ വീടിന്റെ ശിലാസ്ഥാപനവുമാണ് നിര്&#x200d;വഹിച്ചത്. മുന്&#x200d; മന്ത്രി പി.കെ. അബ്ദുറബ്ബ് അധ്യക്ഷത വഹിച്ചു. മുസ്‌ലിം ലീഗ് [&#8230;]]]></description>
										<content:encoded><![CDATA[<p>താനൂര്&#x200d; ബോട്ട് അപകടത്തില്&#x200d; പതിനൊന്ന് പേര്&#x200d; മരിച്ച പരപ്പനങ്ങാടി പുത്തന്&#x200d;കടപ്പുറത്തെ കുന്നുമ്മല്&#x200d; കുടുംബത്തിനുള്ള 2 വീടുകളുടെ പ്രവൃത്തി ആരംഭിച്ചു. മുസ്‌ലിം ലീഗ് സംസ്ഥാന കമ്മിറ്റി നിര്&#x200d;മിക്കുന്ന വീടുകളുടെ പ്രവൃത്തി ഉദ്ഘാടനം പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്&#x200d; പ്രാര്&#x200d;ഥനകളോടെ നിര്&#x200d;വഹിച്ചു.</p>
<p>ഭാര്യയും കുട്ടികളും മരിച്ച സെയ്തലവിക്കും സിറാജിനുമാണ് വീട്. സെയ്തലവിക്ക് മുന്&#x200d;പേ വീടിന് തറയിട്ടിരുന്നു. സെയ്തലവിയുടെ വീടിന്റെ കട്ടില വെക്കലും സിറാജിന്റ വീടിന്റെ ശിലാസ്ഥാപനവുമാണ് നിര്&#x200d;വഹിച്ചത്. മുന്&#x200d; മന്ത്രി പി.കെ. അബ്ദുറബ്ബ് അധ്യക്ഷത വഹിച്ചു. മുസ്‌ലിം ലീഗ് ദേശീയ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി മുഖ്യപ്രഭാഷണം നടത്തി.</p>
<p>സംസ്ഥാന ജനറല്&#x200d; സെക്രട്ടറി അഡ്വ. പി.എം.എ സലാം, കെ.പി.എ മജീദ് എം.എല്&#x200d;.എ ജില്ല ഉപാധ്യക്ഷന്&#x200d; പി.എസ്.എച്ച് തങ്ങള്&#x200d;, ബ്രീസ് ഹോള്&#x200d;ഡിങ്‌സ് ചെയര്&#x200d;മാന്&#x200d; റഷീദലി ബാബു പുളിക്കല്&#x200d; എന്നിവര്&#x200d; സംസാരിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/tanur-boat-tragedy-under-the-shadow-of-the-muslim-league-houses-are-being-prepared-for-siraj-and-seitalavi.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>എന്താണ് ശരീഅത്ത്</title>
		<link>https://www.chandrikadaily.com/1what-is-shariah.html</link>
					<comments>https://www.chandrikadaily.com/1what-is-shariah.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Tue, 25 Jul 2023 06:24:17 +0000</pubDate>
				<category><![CDATA[columns]]></category>
		<category><![CDATA[Features]]></category>
		<category><![CDATA[Home]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Special Stories]]></category>
		<category><![CDATA[Women]]></category>
		<category><![CDATA[islam]]></category>
		<category><![CDATA[SHARIAH]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=266263</guid>

					<description><![CDATA[എം.എം. അക്ബര്&#x200d; മറ്റു പ്രാപഞ്ചിക പ്രതിഭാസങ്ങളില്&#x200d; നിന്നു വ്യത്യസ്തമായി സ്വതന്ത്രമായ കൈകാര്യ കര്&#x200d;തൃത്വത്തിന് കഴിവ് നല്&#x200d;കിയിരിക്കുന്ന മനുഷ്യന്&#x200d; ഭൂമിയില്&#x200d; ജീവിക്കേണ്ടതെങ്ങനെയെന്ന് അവനെ സൃഷ്ടിച്ചവന്&#x200d; പഠിപ്പിച്ചിട്ടുണ്ട്. വ്യത്യസ്ത കാലഘട്ടങ്ങളില്&#x200d; വ്യത്യസ്ത പ്രവാചകന്മാരിലൂടെ അവതരിപ്പിച്ച വിധി വിലക്കുകളാണ്. ശരീഅത്ത്, മാനവികതയെ ദീപ്തമാക്കുകയും സമാധാനപൂര്&#x200d;ണമായ വ്യക്തിജീവിതവും സംതൃപ്തമായ കുടുംബ ജീവിതവും നീതിയിലും പാരസ്പര്യത്തിലും അധിഷ്ഠിതമായ സാമൂഹ്യജീവിതവും സാധിക്കുകയും ചെയ്യുന്നതിനുവേണ്ടിയുള്ളതാണ് ശരീഅത്തിലെ വിധി വിലക്കുകള്&#x200d; മാധാനപൂര്&#x200d;ണമായ ഇഹലോകജീവിതവും രണാനന്തരം ശാശ്വത സമാധാനത്തിന്റെ ഭവനമായ സ്വര്&#x200d;ഗവും ലഭിക്കുന്നതിന് മനുഷ്യരെല്ലാം പിന്തുടരണമെന്ന് നിര്&#x200d;ദ്ദേശിക്കപ്പെ ട്ടിട്ടുള്ള ദൈവദത്തമായ [&#8230;]]]></description>
										<content:encoded><![CDATA[<p><strong>എം.എം. അക്ബര്&#x200d;</strong></p>
<p>മറ്റു പ്രാപഞ്ചിക പ്രതിഭാസങ്ങളില്&#x200d; നിന്നു വ്യത്യസ്തമായി സ്വതന്ത്രമായ കൈകാര്യ കര്&#x200d;തൃത്വത്തിന് കഴിവ് നല്&#x200d;കിയിരിക്കുന്ന മനുഷ്യന്&#x200d; ഭൂമിയില്&#x200d; ജീവിക്കേണ്ടതെങ്ങനെയെന്ന് അവനെ സൃഷ്ടിച്ചവന്&#x200d; പഠിപ്പിച്ചിട്ടുണ്ട്. വ്യത്യസ്ത കാലഘട്ടങ്ങളില്&#x200d; വ്യത്യസ്ത പ്രവാചകന്മാരിലൂടെ അവതരിപ്പിച്ച വിധി വിലക്കുകളാണ്. ശരീഅത്ത്, മാനവികതയെ ദീപ്തമാക്കുകയും സമാധാനപൂര്&#x200d;ണമായ വ്യക്തിജീവിതവും സംതൃപ്തമായ കുടുംബ ജീവിതവും നീതിയിലും പാരസ്പര്യത്തിലും അധിഷ്ഠിതമായ സാമൂഹ്യജീവിതവും സാധിക്കുകയും ചെയ്യുന്നതിനുവേണ്ടിയുള്ളതാണ് ശരീഅത്തിലെ വിധി വിലക്കുകള്&#x200d; മാധാനപൂര്&#x200d;ണമായ ഇഹലോകജീവിതവും രണാനന്തരം ശാശ്വത സമാധാനത്തിന്റെ ഭവനമായ സ്വര്&#x200d;ഗവും ലഭിക്കുന്നതിന് മനുഷ്യരെല്ലാം പിന്തുടരണമെന്ന് നിര്&#x200d;ദ്ദേശിക്കപ്പെ ട്ടിട്ടുള്ള ദൈവദത്തമായ ജീവിതക്രമമാണത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് നിയോഗിക്കപ്പെട്ട പ്രവാചകന്മാരിലൂടെയാണ് അവരുടെ ജനതക്കുള്ള ശരീഅത്ത് പഠിപ്പിക്കപ്പെട്ടത്. മുഹമ്മദ് നബി(സ)യിലൂടെ അവസാനനാള്&#x200d; വരെയുള്ള മുഴുവന്&#x200d; മനുഷ്യര്&#x200d;ക്കും വേണ്ടിയുള്ള ശരീഅത്ത് അവതരിപ്പി ക്കുകയാണ് സ്രഷ്ടാവ്. ശരീഅത്തിന്റെ സ്രോതസ്സുകള്&#x200d; പരിശുദ്ധ ഖുര്&#x200d;ആനും പ്രവാചക ചര്യകളുമാണ്. ഏതെങ്കിലുമൊരു സമുദായത്തിനുവേണ്ടിയുള്ളതല്ല ശരീഅത്ത്. മാനവികതയുടെ ഉജ്ജലീകരണമാഗ്രഹിക്കുന്ന ആര്&#x200d;ക്കും അനുധാവനം ചെയ്യാവുന്നതാണത്. ആത്മീയവും ഭൗതികവുമായ ചങ്ങല കെട്ടുകളില്&#x200d;നിന്ന് മോചിപ്പിക്കുകയും ചൂഷണങ്ങളില്&#x200d;നിന്ന് രക്ഷിക്കുകയും സമാധാന സംതൃപ്തമായ ജീവിതം ആസ്വദിക്കാന്&#x200d; പ്രാപ്തമാക്കുകയും ചെയ്യുന്നതാണി വിധി വിലക്കുകള്&#x200d; ശരിഅത്ത് നിര്&#x200d;ദേശിക്കുന്ന സ്വഭാവ ഗുണങ്ങള്&#x200d; പാലിക്കുകയും ദുര്&#x200d;ഗുണങ്ങള്&#x200d; ഒഴിവാക്കുകയും ചെയ്യുമ്പോള്&#x200d; തനിക്കും താനുമായി ബന്ധപ്പെട്ടവര്&#x200d;ക്കും സമാധാനവും ശാന്തിയും സംതൃപ്തിയുമുണ്ടാ വന്നു. സത്യം പറയണം, നീതിപാലിക്കണം, കരാറുകള്&#x200d; നിറവേറ്റണം, ദാനധര്&#x200d;മങ്ങള്&#x200d; ചെ യ്യണം, ക്ഷമിക്കണം, മുതിര്&#x200d;ന്നവരെ ബഹുമാനിക്കണം, ഇളയവരോട് കാരുണ്യം കാണിക്കണം. മാന്യതയോടെ പെരുമാറണം, വിട്ടുവീഴ്ച ചെയ്യണം, സത്യസന്ധമായി തൊഴിലെടുക്കണം, അനാഥകളെ സംരക്ഷിക്കണം, അഗതികളെ പുനരധിവസിപ്പിക്കണം. മാന്യമായ വസ്ത്രം ധരിക്കണം, വിധവകള്&#x200d;ക്ക് തുണയാകണം, മാതാപിതാക്കളെ അനു സരിക്കണം, മക്കള്&#x200d;ക്ക് നന്മ ചെയ്യണം, ഇണകളോട് നല്ല നിലയില്&#x200d; വര്&#x200d;ത്തിക്കണം, അമുസ്ലിംകളോട് സൗഹാര്&#x200d;ദത്തോടെ പെരുമാറണം, തൊഴിലാളികള്&#x200d;ക്ക് അര്&#x200d;ഹമായ വേതനം നല്&#x200d;കണം, അയല്&#x200d;വാസിയെ പരിഗണിക്കണം, പുഞ്ചിരികൊണ്ട് അഭിമുഖീകരിക്കണം തുടങ്ങിയ ശരിഅത്തിലെ നിയമങ്ങള നുസരിക്കുന്നവരുടെ ജീവിതം എത്രത്തോളം സമാധാനപൂര്&#x200d;ണമായിരിക്കും.</p>
<p>മദ്യപിക്കരുത്, വ്യഭിചരിക്കരുത്, ചൂതാട്ടത്തിലേര്&#x200d;പ്പെടരുത്, പലിശ വാങ്ങുകയോ കൊടുക്കുകയോ അരുത്, കള്ള സാക്ഷ്യം പറയരുത്, വഞ്ചിക്കരുത്, അനര്&#x200d;ഹമായത് സമ്പാദിക്കരുത്, പൂഴ്ത്തിവെക്കരുത്, ഊഹക്കച്ചവടം പാടില്ല, തൊഴിലാളികളെ ദ്രോഹിക്കരുത്, മുതലാളിയെ വഞ്ചിക്കരുത്, അഹങ്കരിക്കരുത്, അസൂയ പാടില്ല. അത്യാഗ്രഹമുണ്ടാവരുത്, പിശുക്കുണ്ടാവരുത്, അമിതവ്യായം അരുത്, അശ്ലീലം പറയരുത്, പരദൂഷണം പാടില്ല, കാപട്യം ഉണ്ടാവരുത്, കള്ളം പറയ രുത്, പരിഹസിക്കരുത്, കുത്തുവാക്കുകള്&#x200d; പറയരുത്, വിദ്വേഷം പാടില്ല, ഏഷണിക്കാരനാകരുത്, വിശ്വാസവഞ്ചനയുണ്ടാകരുത്.<br />
കൊടുത്തദാനം എടുത്ത്പറയരുത്, സമ്പാദിക്കാന്&#x200d; വേണ്ടി യാചിക്കരുത്, അന്യായമായി ആരെയും വധിക്കരുത്, പതിവ്രതകളുടെ മേല്&#x200d; ആരോപണങ്ങളുന്നയിക്കരുത്, മാതാ പിതാക്കളോട് കയര്&#x200d;ക്കരുത്, ഭര്&#x200d;ത്താക്കന്മാരെ ധിക്കരിക്കരുത്, ഭാര്യമാരെ ദ്രോഹിക്കരുത്, മക്കളെ ശപിക്കരുത് തുടങ്ങിയ ശരീഅത്തിലെ വിലക്കുകള്&#x200d; അനുസരിച്ചുകൊണ്ട് ജീവിക്കുന്നവരോടൊപ്പമുള്ളവരുടെ ജീവിതം എത്രത്തോളം സംതൃപ്തമായിരിക്കും.</p>
<p>ശരീഅത്തിലെ കുടുംബ നിയമങ്ങളുടെ യും സാമ്പത്തിക നിയമങ്ങളുടെയും സാമൂഹിക നിയമങ്ങളുടെയുമെല്ലാം സ്ഥിതി ഇതുതന്നെയാണ്. പലിശയിലധിഷ്ഠിതമായ സാമ്പത്തിക വ്യവസ്ഥിതിയുടെ സ്വാഭാവികോല്&#x200d;പന്നമായ സാമ്പത്തിക പ്രതിസന്ധി കള്&#x200d; കടന്നുവരുമ്പോഴെല്ലാം അതിനുള്ള ശാശ്വത പരിഹാരം ലോകം ഇസ്ലാമിക സാമ്പത്തിക വ്യവസ്ഥിതി സ്വീകരിക്കുകയാണെന്ന് സാമ്പത്തിക ശാസ്ത്ര വിദഗ്ധര്&#x200d; പ്രസ്താവിക്കാറുണ്ട്. ശരീഅത്തിലെ നിയമങ്ങളുടെയെല്ലാം സ്ഥിതി ഇതാണ്. വ്യക്തിജീവിതത്തിലും കുടുംബജീവിതത്തിലും സാമൂഹ്യജീവിതത്തിലുമെല്ലാം സമാധാനവും സം തൃപ്തിയും നല്&#x200d;കുന്നവയാണ് പ്രസ്തുത നിയമങ്ങളെന്ന് അവയനുസരിച്ച് ജീവിക്കുന്നവര്&#x200d;ക്കറിയാം. അവയനുസരിക്കാന്&#x200d; സന്നദ്ധതയില്ലാത്തവര്&#x200d;, ദൈവധിക്കാരത്തിന്റെ കെടുതി അനുഭവിക്കുമ്പോഴാണ് അവയുടെ പ്രസക്തി മനസ്സിലാക്കുക.</p>
<p><strong>മതസ്വാതന്ത്ര്വം തന്നെയാണ് പ്രശ്‌നം</strong></p>
<p>താന്&#x200d; പൂജിക്കുന്ന ദൈവത്തെ ആരാധിക്കാനും ജനനസമയത്തും വിവാഹസമയ ത്തും മരണസമയത്തുമെല്ലാം ചില അനുഷ്ഠാനങ്ങള്&#x200d; നിര്&#x200d;വഹിക്കാനും നിശ്ചയിക്കപ്പെട്ട ദിവസങ്ങളില്&#x200d; ആരാധനാലയങ്ങളില്&#x200d; പോകാനുമുള്ള സ്വാതന്ത്ര്യമുണ്ടായാല്&#x200d; മത സ്വാതന്ത്യമായെന്ന കാഴ്ചപ്പാട് സ്വീകരി ക്കാന്&#x200d; മുസ്ലിമിന് കഴിയില്ല. ജീവിതത്തിന്റെ എല്ലാ മേഖലകളിലും ദൈവികനിയമങ്ങള്&#x200d; പാലിക്കുകയെന്നാണ് ഇസ്ലാം എന്ന പദം തന്നെ അര്&#x200d;ത്ഥമാക്കുന്നത്. ഏതാനും വിശ്വാ സങ്ങള്&#x200d; ഉള്&#x200d;ക്കൊള്ളുകയും കര്&#x200d;മങ്ങളനുഷ്ഠിക്കുകയും ചെയ്യുക മാത്രമാണ് മാത്രമെന്ന വീക്ഷണത്തോട് ഇസ്ലാം പൊരുത്തപ്പെടുന്നില്ല. മനുഷ്യരുടെ പെരുമാറ്റവും സ്വഭാവവും സാമ്പത്തികമായ ക്രയവിക്രയങ്ങളും കു ടുംബാംഗങ്ങളുടെ പാരസ്പര്യവും സാമൂഹി കജീവിതത്തില്&#x200d; അനുസരിക്കേണ്ട വിധിവി ലക്കുകളുമെല്ലാം ദൈവിക നിയമങ്ങള്&#x200d; പ്ര കാരമാണ് ചിട്ടപ്പെടുത്തേണ്ടതെന്നും വിശ്വാ സാനുഷ്ഠാനങ്ങളോടൊപ്പം അവയും മത ത്തിന്റെ ഭാഗമാണെന്നുമാണ് മുസ്ലിം കരു തുന്നത്. ശരീഅത്ത് നിയമങ്ങള്&#x200d; അനുസരി ക്കേണ്ട് ഓരോ വിശ്വാസിയുടെയും ബാധ്യ തയാണ്. അവ അനുസരിക്കാതിരിക്കുന്നത്. തങ്ങള്&#x200d;ക്ക് ഇഹലോകത്ത് നാശവും പരലോ കത്ത് ശാശ്വത നഷ്ടവുമുണ്ടാക്കുമെന്ന് വി ശ്വാസികള്&#x200d; കരുതുന്നു. അത് കൊണ്ടാണ് അ വ അനുസരിക്കാനുള്ള സ്വാതന്ത്ര്യത്തിനുവേണ്ടി മുസ്ലിംങ്ങള്&#x200d; പോരാടുന്നത്. ഏതെങ്കിലുമൊരു രംഗത്തെ ദൈവിക നി യമങ്ങള്&#x200d; പാലിക്കാന്&#x200d; അനുവദിക്കപ്പെടാതി രിക്കുന്നത് മുസ്ലിമിനെ സംബന്ധിച്ചിട ത്തോളം മതസ്വാതന്ത്ര്യത്തിന്റെ നിഷേധമാ ണ്. ലൈംഗികജീവിതത്തിലും കുടുംബജീവി അത്തിലും പാലിക്കപ്പെടേണ്ട ഇസ്ലാമിക നി യമങ്ങള്&#x200d; അനുസരിക്കാനാകാത്ത സ്ഥിതിയു ണ്ടായാലുള്ള അവസ്ഥയും അതേപോലെത ന്നെ. സ്വത്ത് സമ്പാദനവും വിതരണവും എ ങ്ങനെയെല്ലാം ആകണമെന്നതിന് ഇസ്ലാ മില്&#x200d; കൃത്യമായ നിയമങ്ങളുണ്ട്. സമ്പത്ത് നല്&#x200d;കുന്നത് പടച്ചവനാണെന്നും അത് വിനി യോഗിക്കേണ്ടത് അവന്റെ നിയമനിര്&#x200d;ദേശങ്ങള്&#x200d;ക്ക് വിധേയമായിട്ടായിരിക്കണമെന്നും മുസ്ലിംകള്&#x200d; കരുതുന്നു. ഒരാള്&#x200d; ജീവിച്ചിരി ക്കുമ്പോള്&#x200d; അയാളുടെ സ്വത്തിന്റെ വിനിയോ ഗം അല്ലാഹുവിന്റെ നിയമങ്ങള്&#x200d;ക്ക് വിധേയ മായിട്ടാകണമെന്നതുപോലെ മരിച്ചാല്&#x200d; അ യാളുടെ സ്വത്തിന്റെ വിതരണവും പടച്ചവന്റെ നിയമങ്ങള്&#x200d; പ്രകാരമായിരിക്കണമെന്നാണ് ഇസ്ലാമിക നിയമം. വിവാഹവും വിവാഹമോചനവും ഒരു കരാറിന്റെ അടിസ്ഥാനത്തില്&#x200d; പുരു ഷനും സ്ത്രീയും ഒന്നിച്ച് ജീവിക്കാന്&#x200d; തിരു മാനിക്കുകയും ലൈംഗികസുഖം പങ്കുവെ ക്കുകയും ചെയ്യുന്നതാണ് ഇസ്ലാമിലെ വി വാഹം. ആ കരാര്&#x200d; വഴി അവര്&#x200d;ക്ക് രണ്ട് പേര്&#x200d; ക്കും ചില ഉത്തരവാദിത്തങ്ങളും അവകാ ശങ്ങളുമുണ്ടാകുന്നുണ്ട്. ദൈവനാമത്തില്&#x200d; രണ്ട് വ്യക്തികള്&#x200d; തമ്മിലേര്&#x200d;പ്പെടുന്ന കരാര്&#x200d; എന്നതിലുപരിയായി അതിന് ആത്മീയമാ യ അര്&#x200d;ത്ഥതലങ്ങളൊന്നുമില്ല. ആ കരാര്&#x200d; ശ ക്തമാണെന്നും അതുവഴി രണ്ട് പേര്&#x200d;ക്കും അവകാശങ്ങളും ഉത്തരവാദിത്തങ്ങളുമുന്ന ണ്ടാകുന്നുണ്ടെന്നുമെല്ലാം ഇസ്ലാം പഠിപ്പി ന്നില്ല. ക്കുന്നു. എന്നാല്&#x200d; ഇന്ത്യയിലെ പ്രബല മത ങ്ങളെല്ലാം കാണുന്നത്‌പോലെ ഒരു ആത്മീ യ കര്&#x200d;മമായി ഇസ്ലാം വിവാഹത്തെ കാണു ന്നില്ല. വധുവിന്റെ സമ്മതവും രക്ഷിതാവി ന്റെയും വരന്റെയും സാന്നിധ്യവും നടന്നി ട്ടുണ്ടെന്ന് സാക്ഷ്യപ്പെടുത്താനുള്ള രണ്ട് പേ രില്&#x200d; കുറയാത്ത വ്യക്തികളും മാത്രമാണാ വശ്യം. ഒപ്പം വധുവിന് വരന്&#x200d; അവള്&#x200d; ആവ ശ്യപ്പെടുന്ന വിവാഹമൂല്യം നല്&#x200d;കുകയും വേ ണം. വിവാഹവുമായി ബന്ധപ്പെട്ട നിയമങ്ങ ളില്&#x200d; അതിന്റെ അടിസ്ഥാനതത്വങ്ങളില്&#x200d; ത ന്നെ മുസ്ലിംകളും മറ്റു മതവിശ്വാസികളും തമ്മില്&#x200d; വിയോജിക്കുന്നുണ്ട് എന്നാണ് ഇ തിന്നര്&#x200d;ത്ഥം. ഈ അടിസ്ഥാനതത്വങ്ങളുടെ സ്വാധീനം അവയുടെ ദാമ്പത്യനിയമങ്ങളി ലെല്ലാം ഉണ്ടായിരിക്കും. അടിത്തറതന്നെ വി യോജിക്കുന്ന നിയമങ്ങളെ ഒന്നാക്കിക്കൊ ണ്ട് ഒരു ഏകസിവില്&#x200d; കോഡ് സാധ്യമാകു ന്നത് എങ്ങനെയാണ്? വിവാഹത്തെ കരാര്&#x200d; മാത്രമായി കണ്ടാല്&#x200d; മറ്റുള്ളവരുടെ മതാ തന്ത്ര്യത്തെ ഹനിക്കലാവും; മറിച്ചായാല്&#x200d; മു സ്ലിംകളുടെ സ്വാതന്ത്ര്യത്തിനെതിരാകും. വൈവാഹികനിയമങ്ങളെ ഏകീകരിക്കാന്&#x200d; കഴിയില്ലെന്ന് പറയുന്നത് അതുകൊണ്ടാണ്.</p>
<p>അനിവാര്യമായ അവസരങ്ങളില്&#x200d; പ്രസ്തുതകരാര്&#x200d; പിന്&#x200d;വലിക്കാനുള്ള സ്വാതന്ത്ര്യം പുരുഷനും സ്ത്രിക്കും നല്&#x200d;കുന്നുണ്ട്. പര സ്പരം സംതൃപ്തരല്ലാത്ത ഇണകളെ നിയ മത്തിന്റെ കുരുക്കുപയോഗിച്ച് ഒന്നിപ്പിക്കു കയെന്ന പ്രകൃതിവിരുദ്ധവും അപ്രായോഗി കവുമായ നിര്&#x200d;ദ്ദേശം ഇസ്ലാം മുന്നോട്ട് വെക്കുന്നില്ല. വേര്&#x200d;പെടുത്തല്&#x200d; അനിവാര്യമായ അവസരത്തില്&#x200d; വിവാഹമോചനം അനുവദി ക്കുന്ന ഇസ്ലാം അത്തരം സന്ദര്&#x200d;ഭങ്ങളില്&#x200d; പെണ്ണിന്റെയും പുരുഷന്റെയും അവകാശങ്ങളൊന്നും ഹനിക്കാതെയും ആരെയും വ ഴിയാധാരമാക്കാതെയുമുള്ള നിയമങ്ങളാ ണ് മുന്നോട്ടുവെക്കുന്നത്.</p>
<p>ഇണകള്&#x200d;ക്ക് ഒരുമിച്ചുപോകാന്&#x200d; കഴിയാത്ത വ്യക്തിപരമായ കാരണങ്ങള്&#x200d; അത്രയ്ക്കും ഗൗരവമാണെങ്കില്&#x200d; മാത്രമേ വിവാഹ മോചനത്തില്&#x200d; കലാശിക്കാവൂയെന്നാണ് ഇസ്ലാം പഠിപ്പിക്കുന്നത്. സ്വന്തം ഇണയോട് അവരുടെ പ്രവര്&#x200d;ത്തനങ്ങളില്&#x200d; തീരെ യോജിക്കാനാവാത്തവയുണ്ടെങ്കില്&#x200d;, ആദ്യം ഉപദേശിച്ച് ശരിപ്പെടുത്താന്&#x200d; ശ്രമിക്കണമെന്നാണ് ഖുര്&#x200d;ആനിന്റെ അനുശാസന ഉപദേശം ഫലപ്രദമാകുന്നില്ലെങ്കില്&#x200d; കിടപ്പറയില്&#x200d;നിന്ന് മാറിക്കിടന്നും അതും ഫലപ്രദമാകുന്നില്ലെങ്കില്&#x200d; ലഘുവായ ശിക്ഷാനടപടികളിലൂടെയും അവരുടെ ദുസ്വഭാവങ്ങളില്ലാതാക്കാന്&#x200d; പരിശ്രമിക്കണം. എന്നിട്ടും യോജിക്കാന്&#x200d; പക്കല്&#x200d; വിവാഹിതരായവര്&#x200d;ക്ക് ഒന്നിക്കാനുള്ള പറ്റാത്തത്രയും വലുതാണ് തമ്മിലുള്ള ഭിന്ന തയെങ്കില്&#x200d; ഇരുപക്ഷത്തുനിന്നുമുള്ള രണ്ടു നീതിമാന്&#x200d;മാര്&#x200d; ഒരുമിച്ചിരുന്ന് ഇണകളെ യോജിപ്പിക്കാന്&#x200d; ശ്രമിക്കണം. യോജിപ്പിന് എന്തെങ്കിലും പഴുതുകളുണ്ടെങ്കില്&#x200d;, അങ്ങനെ ശ്രമിച്ചാല്&#x200d; കുടുംബബന്ധം തകരാതെ മുന്നോട്ടുകൊണ്ടുപോകാന്&#x200d; അല്ലാഹുവിന്റെ അനുഗ്രഹമുണ്ടാകുമെന്നാണ് ഖുര്&#x200d;ആന്&#x200d; പറയുന്നത്. അതും ഫലപ്രദമാകുന്നില്ലെങ്കിലാണ് വിവാഹമോചനം നടക്കേണ്ടതെന്നാണ് ഇസ്ലാം പഠിപ്പിക്കുന്നത്.</p>
<p>വിവാഹമോചനത്തിനുള്ള തികച്ചും വൈയക്തികമായ കാരണങ്ങള്&#x200d; കോടതിയുടെ മുന്നില്&#x200d; വെളിപ്പെടുത്തുകയും തന്റെ ഇണയായിരുന്നയാള്&#x200d; ചെയ്ത കുറ്റങ്ങളൊക്കെയും പ്രതിക്കൂട്ടില്&#x200d; നിന്ന് വെളിപ്പെടുത്തുകയും പലപ്പോഴും അഭിഭാഷകരുടെ നാവു കൊണ്ട് രണ്ടുപേരുടെയും അഭിമാനം പിച്ചി ചിന്തുകയും ചെയ്യുന്ന അവസ്ഥയെ ഇസ് ലാമികമായി ന്യായീകരിക്കാന്&#x200d; കഴിയുകയില്ല. ഒപ്പം ജീവിക്കുകയില്ലെന്നു തീരുമാനിച്ച ഒരാളോടൊപ്പം കോടതി വിധിയുടെ അകമ്പടിയോടുകൂടി ജീവിക്കേണ്ടിവരുമ്പോള്&#x200d; അവിടെ സംതൃപ്തിയോ സമാധാനമോ ഉണ്ടാവുകയുമില്ലല്ലെന്ന് മുസ്ലിംകള്&#x200d; കരുതുന്നു. അതു പലപ്പോഴും അതിക്രമങ്ങള്&#x200d;ക്കും സ്ത്രീ കൂടുതല്&#x200d; പീഡിപ്പിക്കപ്പെടുന്നതിലേക്കുമാണ് ചെന്നെത്തുക. അതുകൊണ്ടുതന്നെ തികച്ചും മാനവവിരുദ്ധമായ, കോടതിക്ക് ബോധ്യപ്പെട്ടാല്&#x200d; മാത്രം വിവാഹമോചനമെ നിര്&#x200d;ദ്ദേശത്തെ ഇസ്ലാം അംഗീകരിക്കുന്നില്ല.</p>
<p>വിവാഹത്തിന്റെ ലക്ഷ്യങ്ങള്&#x200d; പൂര്&#x200d;ത്തീകരിക്കുന്നില്ലെങ്കില്&#x200d; അത് റദ്ദാക്കാന്&#x200d; രണ്ടു പേര്&#x200d;ക്കും അവകാശമുണ്ട്. പ്രസ്തുത കരാര്&#x200d; നിലവില്&#x200d; വരുന്നത് പുരുഷന്&#x200d; മഹ്‌റ എന്ന ധനം ചെലവഴിച്ചുകൊണ്ടാണ് എന്നതിനാല്&#x200d; പുരുഷനാണ് പ്രസ്തുത കരാര്&#x200d; റദ്ദാക്കുന്ന തെങ്കില്&#x200d; മഹ്‌റ് പൂര്&#x200d;ണമായും സ്ത്രീക്ക് വി ട്ടുകൊടുക്കാന്&#x200d; അയാള്&#x200d; ബാധ്യസ്ഥനാണ്. അങ്ങനെയുള്ള വിവാഹമോചനമാണ് ത ലാഖ്. തനിക്ക് പുരുഷനില്&#x200d; നിന്നുലഭിച്ച മ ഹ്‌റ് തിരിച്ചുകൊടുത്തുകൊണ്ട് കരാര്&#x200d; റദ്ദാ ഞാന്&#x200d; സ്ത്രി ആവശ്യപ്പെടുന്നതിനാണ് ഖുല്&#x200d; എന്നു പറയുന്നത്. എത്ര വലിയ തുക മഹ്‌റായി നല്&#x200d;കിയിട്ടുണ്ടെങ്കിലും അ തില്&#x200d;നിന്നും യാതൊന്നും തിരിച്ചുവാങ്ങാതെയാകണം പുരുഷന്&#x200d; സ്ത്രീയെ വിവാഹ മോചനം ചെയ്യേണ്ടതും അങ്ങനെ വിവാഹ മോചനം ചെയ്യുമ്പോള്&#x200d; മഹ്‌റ് കൂടാതെ അവള്&#x200d;ക്ക് ആവശ്യമായ പാരിതോഷികങ്ങളും (മതാഅ്) നല്&#x200d;കണമെന്നും പഠിപ്പിക്കുന്ന ഇസ്ലാം പെണ്ണവകാശങ്ങളെയെല്ലാം ന്യായമായി പരിഗണിക്കുന്നുണ്ട്. പാരിതോഷിക ങ്ങള്&#x200d; നല്&#x200d;കി പറഞ്ഞയക്കപ്പെടേണ്ടവളാണ് വിവാഹമോചിതയെന്ന ഇസ്ലാമിക നിര്&#x200d;ദ്ദേശം എത്രത്തോളം മാന്യവും പെണ്ണിന്റെ മനസ്സിനെപോലും പരിഗണിക്കുന്നതുമാണ്.</p>
<p>വിവാഹമോചനത്തിനുശേഷവും മൂന്നു ശുദ്ധികാലം എല്ലാവിധ പരിഗണനകളും ചെലവും നല്&#x200d;കി ഇണയെ പുരുഷന്റെ വി ട്ടില്&#x200d; തന്നെ താമസിപ്പിക്കണമെന്നും ഈ കാലയളവിലെങ്ങാനും അവരുടെ മനസ്സിലെ സ്‌നേഹം നിര്&#x200d;ഗളിച്ച് അവര്&#x200d; ഒരുമിച്ചാല്&#x200d; നിരു പാധികം അവര്&#x200d;ക്ക് ഇണകളായി ജീവിതം തു ടരാമെന്നും നിഷ്‌കര്&#x200d;ഷിക്കുന്ന ഇസ്ലാം ഈ രംഗത്തെ ഏറ്റവും മനഃശാസ്ത്രപരമായ നിര്&#x200d;ദ്ദേശങ്ങളാണ് നല്&#x200d;കുന്നത്.</p>
<p>ഒരു തവണ വിവാഹമോചനം ചെയ്തുപിരിഞ്ഞുപോയ ഇണകള്&#x200d;ക്ക്, അവര്&#x200d; രണ്ടു പേരും ആഗ്രഹിക്കുന്നുവെങ്കില്&#x200d; വീണ്ടും ഒരുമിക്കാന്&#x200d; ഇസ്ലാം അനുവാദം നല്&#x200d;കുന്നു. അങ്ങനെ ഒരുമിച്ച് ഇണകള്&#x200d; വീണ്ടും പിരിയുകയാണെങ്കില്&#x200d; ഒരിക്കല്&#x200d;കൂടി മാത്രമേ അവര്&#x200d;ക്ക്പിന്നെ ഒരുമിക്കാന്&#x200d; അവസരമുള്ളൂ. മൂന്നാമതായി വിവാഹം ചെയ്യപ്പെട്ട ഇണകള്&#x200d; വീണ്ടും പിരിയുകയാണെങ്കില്&#x200d; പിന്നീട് മറ്റൊരാള്&#x200d; അവളെ വിവാഹം ചെയ്യുകയും അവള്&#x200d; അയാളില്&#x200d;നിന്ന് വിവാഹമോചനം ചെയ്യപ്പെടുകയുമാണെങ്കിലല്ലാതെ പിന്നെ ആദ്യഭര്&#x200d;ത്താവിന് അവളെ വിവാഹം ചെയ്യാന്&#x200d; പാടില്ല. ഇങ്ങനെ മൂന്നു വിവാഹമോചനങ്ങള്&#x200d;ക്ക് അനുവാദം നല്&#x200d;കിയത് ഒന്നിക്കാനുള്ള പരമാവധി അവസരങ്ങളുണ്ടാക്കുന്നതിനു വേണ്ടിയാണ്. ഈ അവസരങ്ങള്&#x200d; മൂന്നും മൂ ായിത്തന്നെയാണ് ഉപയോഗിക്കേണ്ടതെന്നാണ് ഖുര്&#x200d;ആനും നബിവചനങ്ങളും പഠിപ്പിക്കുന്നത്. മൂന്ന് ത്വലാഖുകള്&#x200d; ഒരുമിച്ച് ചൊല്ലിയ ആളെ രണ്ടാം ഖലീഫ ഉമര്&#x200d; (റ) ശിക്ഷിച്ച ചരിത്രം വ്യക്തമാക്കുന്നത് മൂന്ന് ത്വലാഖുകള്&#x200d; ഒന്നിച്ച് ചൊല്ലുന്നതിന് ഇസ്ലാം എതിരാണെന്ന് തന്നെയാണ്.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1what-is-shariah.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
