<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>Science &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/category/more/science/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Wed, 19 Nov 2025 08:04:46 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>Science &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>പൂര്‍ണചന്ദ്രന്റെയുള്ളിലെ വിമാനം</title>
		<link>https://www.chandrikadaily.com/full-moon-flight.html</link>
					<comments>https://www.chandrikadaily.com/full-moon-flight.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Wed, 19 Nov 2025 08:04:46 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Science]]></category>
		<category><![CDATA[Full moon]]></category>
		<category><![CDATA[thiruvananthapuram]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=364332</guid>

					<description><![CDATA[ലോകത്തിലെ അപൂര്‍വ ദൃശ്യം കാമറയിലാക്കി കവിയൂര്‍ സന്തോഷ്]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: ഒന്&#x200d;പത് വര്&#x200d;ഷത്തെ കാത്തിരിപ്പിനൊടുവില്&#x200d; ലോകത്തിലെ അപൂര്&#x200d;വ ദുശ്യങ്ങളിലൊന്ന് കാമറയിലാക്കിയതിന്റെ സംതൃപ്തിയിലാണ് ന്യൂസ് ഫോട്ടോഗ്രാഫറായ കവിയൂര്&#x200d; സന്തോഷ്. പൗര്&#x200d;ണമി ദിനത്തില്&#x200d; ചന്ദ്രന്റെ വെള്ളിവെളിച്ചത്തിലുള്ള യാത്രാ വിമാനത്തിന്റെ ഛായാരൂപം. ഒരര്&#x200d;ത്ഥത്തില്&#x200d; പൂര്&#x200d;ണചന്ദ്രന്റെയുള്ളിലെ വിമാനം.</p>
<p>വിദേശരാജ്യങ്ങളില്&#x200d; പൂര്&#x200d;ണചന്ദ്രന്റെ പശ്ചാത്തലത്തില്&#x200d; വിമാനത്തിന്റെ ചിത്രമെടുക്കുന്നതു മാത്രം ലക്ഷ്യംവച്ചു ജോലിയെടുക്കുന്ന ഫോട്ടോഗ്രാഫര്&#x200d;മാരുണ്ടെന്ന് അറിയുമ്പോഴാണ് കവിയൂര്&#x200d; സന്തോഷിന്റെ ചിത്രത്തിന്റെ പ്രസക്തി വര്&#x200d;ധിക്കുന്നത്. പൗര്&#x200d;ണമി ദിനം കണക്കുകൂട്ടി വിമാനത്തിന്റെ പാത മുന്&#x200d;കൂട്ടി കണ്ട് ഈ ഒരു ലക്ഷ്യത്തിനായി കവിയൂര്&#x200d; സന്തോഷ് ചെലവഴിച്ചത് ഒന്&#x200d;പത് വര്&#x200d;ഷമാണ്. വിദേശരാജ്യങ്ങളില്&#x200d; ഉപഗ്രഹ സഹായത്തോടെയാണ് ഇതൊക്കെ ചെയ്യുന്നതെങ്കില്&#x200d; സന്തോഷ് ഇവിടെ ഉപയോഗിച്ചത് തന്റെ മനസും അര്&#x200d;പ്പണബോധവുമാണ്. പകരം ലഭിച്ചത് ചന്ദന്റെ മധ്യഭാഗത്തുകൂടി കടന്നുപോകുന്ന വിമാനത്തിന്റെ അപൂര്&#x200d;വങ്ങളില്&#x200d; അപൂര്&#x200d;വമായ ചിത്രം. സാമൂഹ്യമാധ്യമത്തില്&#x200d; പങ്കുവെച്ച ചിത്രം വൈറലായതോടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്&#x200d; നിന്ന് അഭിനന്ദന പ്രവാഹമാണ് സന്തോഷിന് ലഭിക്കുന്നത്.</p>
<p>വ്യത്യസ്തമായ ഒരു ഫ്രെയിം തന്റെ കരിയറില്&#x200d; വേണമെന്ന ചിന്തയാണ് കവിയൂര്&#x200d; സന്തോഷിനെ വര്&#x200d;ഷങ്ങളായുള്ള കാത്തിരിപ്പിന് പ്രേരിപ്പിച്ചത്. പല തവണ ചുണ്ടിനും കപ്പിനും ഇടയില്&#x200d; ചിത്രം വഴുതിപ്പോയി. പലപ്പോഴും മനോഹരങ്ങളായ നിരവധി ചിത്രങ്ങളുടെ പിറവിക്കും ഇതിടയാക്കി. ഒരു പൗര്&#x200d;ണമി ദിവസം പോലും ഒഴിവാക്കാതെ തന്റെ കാത്തിരിപ്പ് തുടര്&#x200d;ന്നുവെന്നും നവംബര്&#x200d; ആറിനാണ് ഇതിനുള്ള അവസരം ലഭിച്ചതെന്നും കവിയൂര്&#x200d; സന്തോഷ് പറയുന്നു. മൂന്നു ഫ്രെയിമുകളാണ് ലഭിച്ചത്. ചന്ദ്ര പശ്ചാത്തലത്തിലുള്ള വിമാനത്തിന്റെ മുന്&#x200d;ഭാഗവും വിമാനത്തിന്റെ വാലുമായിരുന്നു മറ്റുള്ളവ.</p>
<p>ഫോട്ടോഗ്രാഫിയില്&#x200d; ഇരുപത്തിയഞ്ച് വര്&#x200d;ഷം പൂര്&#x200d;ത്തിയാക്കുന്ന കവിയൂര്&#x200d; സന്തോഷ് നിരവധി മാധ്യമസ്ഥാപനങ്ങളില്&#x200d; ജോലി ചെയ്തിട്ടുണ്ട്. ബിബിസി ന്യൂസിനു് വേണ്ടി പ്രളയവും കോഴിക്കോട് വിമാന ദുരന്തവും ശബരിമല സ്ത്രീപ്രവേശനവും കാമറയില്&#x200d; പകര്&#x200d;ത്തി. ഇതിലെ വ്യത്യസ്തമായ ഫ്രെയിമുകളാണ് സന്തോഷിനെ ശ്രദ്ധേയനാക്കിയത്. ഹിന്ദുസ്ഥാന്&#x200d; ടൈംസ് ഉള്&#x200d;പ്പെടെ നിരവധി മാധ്യമ സ്ഥാപനങ്ങളിലും ന്യൂസ് ഏജന്&#x200d;സികളിലും ഫ്രീലാന്&#x200d;സറായി. പത്തനംതിട്ട ജില്ലയിലെ കവിയൂര്&#x200d; സ്വദേശിയായ സന്തോഷിന് നിരവധി പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്. സര്&#x200d;ക്കാരിന്റെ വിവിധ പ്രോജക്ടുകളുടെ ഡോക്യൂമെന്&#x200d;േഷന്&#x200d; മേഖലയിലാണ് സന്തോഷ് നിലവില്&#x200d; പ്രവര്&#x200d;ത്തിക്കുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/full-moon-flight.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കടല്‍നിരപ്പിലെ മാറ്റം പഠിക്കാന്‍ നാസയൂറോപ്യന്‍; സ്പേസ് ഏജന്‍സികളുടെ പുതിയ ഉപഗ്രഹം വിക്ഷേപിച്ചു</title>
		<link>https://www.chandrikadaily.com/nasa-has-launched-a-new-satellite-from-the-european-space-agency-to-study-sea-level-change.html</link>
					<comments>https://www.chandrikadaily.com/nasa-has-launched-a-new-satellite-from-the-european-space-agency-to-study-sea-level-change.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Wed, 19 Nov 2025 03:30:51 +0000</pubDate>
				<category><![CDATA[EDUCATION]]></category>
		<category><![CDATA[Science]]></category>
		<category><![CDATA[Naso-European]]></category>
		<category><![CDATA[New satellite]]></category>
		<category><![CDATA[science and technology]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=364273</guid>

					<description><![CDATA[കടല്‍നിരപ്പ് ഉയരുന്നതിനാല്‍ ലോകത്തെ നിരവധി ദ്വീപുകളും തീരപ്രദേശങ്ങളും അപകടഭീഷണിയിലായി വരുന്ന സാഹചര്യത്തില്‍, കടല്‍നിരപ്പിലെ മാറ്റങ്ങള്‍ കൃത്യമായി നിരീക്ഷിക്കുക അത്യന്തം നിര്‍ണായകമാണ്.]]></description>
										<content:encoded><![CDATA[<p>ആഗോളതാപനവും കാലാവസ്ഥ വ്യതിയാനവും ഏറ്റവും ദ്രുതഗതിയില്&#x200d; ബാധിച്ചത് സമുദ്രങ്ങളെയാണ്. കടല്&#x200d;നിരപ്പ് ഉയരുന്നതിനാല്&#x200d; ലോകത്തെ നിരവധി ദ്വീപുകളും തീരപ്രദേശങ്ങളും അപകടഭീഷണിയിലായി വരുന്ന സാഹചര്യത്തില്&#x200d;, കടല്&#x200d;നിരപ്പിലെ മാറ്റങ്ങള്&#x200d; കൃത്യമായി നിരീക്ഷിക്കുക അത്യന്തം നിര്&#x200d;ണായകമാണ്.</p>
<p>ഇതിന്റെ ഭാഗമായി, നാസയും യൂറോപ്യന്&#x200d; സ്പേസ് ഏജന്&#x200d;സിയും (ഇഎസ്എ) സംയുക്തമായി പുതിയൊരു സമുദ്രനിരീക്ഷണ ഉപഗ്രഹം വിക്ഷേപിച്ചു. &#8216;സെന്റിനല്&#x200d;-6ബി&#8217; എന്ന പേരിലുള്ള ഈ ഉപഗ്രഹം, വരുംദിവസങ്ങളില്&#x200d; ഭൂമിയിലെ സമുദ്രനിരപ്പ്, കാറ്റ്, തിരമാലകള്&#x200d; തുടങ്ങിയ ഘടകങ്ങളെ അത്യന്തം കൃത്യതയോടെ പരിശോധിക്കും.</p>
<p>സെക്കന്&#x200d;ഡില്&#x200d; 7.2 കിലോമീറ്റര്&#x200d; വേഗതയില്&#x200d; സഞ്ചരിക്കുന്ന ഉപഗ്രഹം 112 മിനിറ്റില്&#x200d; ഒരിക്കല്&#x200d; ഭൂമിയെ പൂര്&#x200d;ണ്ണമായി വലംവയ്ക്കും. ഇതിലൂടെ ലോകത്തിന്റെ മുഴുവന്&#x200d; സമുദ്ര ഉപരിതലത്തെയും നിരന്തരമായി നിരീക്ഷിക്കാനുള്ള കഴിവ് ഈ ഉപഗ്രഹത്തിനുണ്ടാകും.</p>
<p>സെന്റിനല്&#x200d;-6 മിഷന്&#x200d; മുമ്പ് പ്രവര്&#x200d;ത്തനം ആരംഭിച്ച സെന്റിനല്&#x200d;-6അയുടെ തുടര്&#x200d;ച്ചയാണെന്നാണ് ശാസ്ത്രജ്ഞര്&#x200d; വ്യക്തമാക്കുന്നത്. ഗ്ലോബല്&#x200d; വാര്&#x200d;മിംഗിന്റെ ഫലമായി വരും വര്&#x200d;ഷങ്ങളില്&#x200d; കടല്&#x200d;നിരപ്പ് എത്രമാത്രം ഉയരാം, അതിനുള്ള പ്രത്യാഘാതങ്ങള്&#x200d; എന്തൊക്കെയായിരിക്കാം എന്നിവ വിലയിരുത്തുന്നതിനുള്ള ഏറ്റവും വിശ്വസനീയമായ ഉപകരണമാകും പുതിയ ഉപഗ്രഹം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/nasa-has-launched-a-new-satellite-from-the-european-space-agency-to-study-sea-level-change.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കാത്തിരുന്ന തിരിച്ചുവരവ്</title>
		<link>https://www.chandrikadaily.com/the-long-awaited-return.html</link>
					<comments>https://www.chandrikadaily.com/the-long-awaited-return.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Thu, 20 Mar 2025 04:20:29 +0000</pubDate>
				<category><![CDATA[news]]></category>
		<category><![CDATA[Science]]></category>
		<category><![CDATA[Special Stories]]></category>
		<category><![CDATA[buch willmor]]></category>
		<category><![CDATA[sunita williams]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=334833</guid>

					<description><![CDATA[അപ്രതീക്ഷിതമായുണ്ടായ അകപ്പെടലില്&#x200d; ജീവിതം തള്ളിനീക്കുന്നതിനു പകരം പരീക്ഷണങ്ങളിലും നിരീക്ഷണങ്ങളിലും അഭിരമിക്കുകയായിരുന്നു അവര്&#x200d;.]]></description>
										<content:encoded><![CDATA[<p>സുനിതാ വില്യംസും ബുച്ച് വില്&#x200d;മോറും രണ്ടു സഹപ്രവര്&#x200d;ത്തകര്&#x200d;ക്കൊപ്പം സ്‌പെയ്‌സ് എക്‌സിന്റെ ഡ്രാഗണ്&#x200d; കാപ്ള്&#x200d; ഫ്‌ളോറിഡക്കു സമീപം അറ്റ്‌ലാന്റിക് സമുദ്രത്തില്&#x200d; പതിക്കുമ്പോള്&#x200d; വിരാമമായത് ഭൂമിയുടെയൊന്നാകെയുള്ള ഒമ്പതുമാസത്തെ കാത്തിരിപ്പിനാണ്. എട്ടുദിവസത്തെ നിരീക്ഷണ പരീക്ഷണങ്ങള്&#x200d;ക്കായി 2024 ജൂണ്&#x200d; അഞ്ചിനാണ് സുനിതയും സംഘവും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് തിരിച്ചത്. ബോയിങ്ങിന്റെ സ്റ്റാര്&#x200d;ലൈനറിന്റെ പരീക്ഷണദൗത്യത്തിന്റെ ഭാഗമായിട്ടായിരുന്നു ഇവരുടെ യാത്ര. സ്റ്റാര്&#x200d;ലൈനറിലുണ്ടായ ഹീലിയം ചോര്&#x200d;ച്ചയും ത്രസ്റ്ററുകളുടെ തകരാറും കാരണം മടക്കയാത്ര അനിശ്ചിതത്വത്തിലാവുകയായിരുന്നു. മൂന്നാമത്തെ യാത്രയോടെ സുനിത വില്യംസ് ആകെ 608 ദിവസമാണ് ബഹിരാകാശ നിലയത്തില്&#x200d; സഞ്ചരിച്ചത്. 675 ദിവസം ബഹിരാ കാശത്തു ജീവിച്ച പെഗി വറ്റ്‌സന്&#x200d; മാത്രമാണ് ഇക്കാര്യത്തില്&#x200d; സുനിതക്കു മുന്നിലുള്ള ഏക വനിത. ഒമ്പതുമാസത്തോളം അനിശ്ചിതത്വത്തിന്റെ ആകാശത്തു കഴിച്ചു കൂട്ടേണ്ടി വന്നിട്ടും ആത്മവിശ്വാസം ഊര്&#x200d;ജമാക്കി തിരിച്ചെത്തുമ്പോള്&#x200d; സുനിത വില്യംസ് എന്ന ഇന്ത്യന്&#x200d; വംശജ ച്ചെത്തുനേ പ്രചോദനത്തിന്റെ പ്രതീകമായിത്തീരുകയാണ്. ക്രിസ്മസ് ആഘോഷം, പിറന്നാള്&#x200d; ആഘോഷം, അമേരിക്കന്&#x200d; തിരഞ്ഞെടുപ്പിലെ വോട്ടു രേഖപ്പെടുത്തല്&#x200d; അങ്ങനെ സംഭവ ബഹുലമായിരുന്നു സുനിതയുടെ ആകാശ ജീവിതം. അപ്രതീക്ഷിതമായുണ്ടായ അകപ്പെടലില്&#x200d; ജീവിതം തള്ളിനീക്കുന്നതിനു പകരം പരീക്ഷണങ്ങളിലും നിരീക്ഷണങ്ങളിലും അഭിരമിക്കുകയായിരുന്നു അവര്&#x200d;.</p>
<p>സുനിതാ വില്യംസിന്റെ ഇന്ത്യന്&#x200d; വേരുകള്&#x200d; അവരുടെ ആകാശവാസം രാജ്യത്തിനും നല്&#x200d;കിയത് ചങ്കിടിപ്പിന്റെ നാ ുകളായിരുന്നു. ആഘോഷങ്ങളിലും ആഹ്ലാദങ്ങളിലും ലോകത്തെപ്പോലെ രാജ്യവും അവരെ ഓര്&#x200d;ത്തുകൊണ്ടേയിരുന്നു. അന്താരാഷ്ട്ര വനിതാ ദിനത്തില്&#x200d; ധീരതയുടെ മറുനാമമായി രാജ്യത്തെ മാധ്യമങ്ങള്&#x200d; അവരെ വാഴ്ത്തി ക്കൊണ്ടേയിരുന്നു. എന്തു പ്രതിസന്ധിയുണ്ടെങ്കിലും അവള്&#x200d; തിരിച്ചുവരും, കാരണം അവളുടെ പേര് സുനിതയാണെന്ന് എല്ലാവരും ആത്മവിശ്വാസത്തോടെ ഉരുവിട്ടുകൊണ്ടേയിരുന്നു. ഗുജറാത്തില്&#x200d; നിന്നും യു.എസിലേക്ക് കുടിയേറിയ ഡോകട്ര്&#x200d; ദീപക് പാണ്ഡ്യയുടെയും സ്ലോവെനിയന്&#x200d; വംശജയായ ബോട്യുടെയും മകളായി 1965 ലായിരുന്നു അവരുടെ ജനനം. യു.എസ് നേവല്&#x200d; അക്കാദമിയില്&#x200d; പൈലറ്റായിരുന്ന അവര്&#x200d; 1998ലാണ് നാസ ബഹിരാകാശ യാത്രികയായി അംഗീകരിച്ചത്. കഠിന പരിശീലനങ്ങള്&#x200d;ക്കൊടുവില്&#x200d; 2006 ല്&#x200d; ആണ് ആദ്യമായി ബഹിരാകാശത്ത് എത്തുന്നത്. 2012 ല്&#x200d; രണ്ടാം ബഹിരാകാശ യാത്ര. പിന്നീട് 2024ല്&#x200d; എട്ടുദിവസത്തേക്ക് നടത്തിയ യാത്രയാണ് ഇപ്പോള്&#x200d; ഒമ്പതുമാസത്തിലേക്ക് നീണ്ടത്. സുനിതയ്‌ക്കൊപ്പം ബുച്ച് വില്&#x200d;മോറും സുരക്ഷിതമായി ഇന്നലെ രാവിലെ ഭൂമിയില്&#x200d; മടങ്ങി എത്തി. തുടക്കത്തില്&#x200d; വൈമാനി കനായിരുന്നു ബുച്ച്. പിന്നീടാണ് ബഹിരാകാശത്തേക്കുള്ള സ്വപ്നസഞ്ചാരം തുടങ്ങിയത്. ഉറച്ചവിശ്വാസവും സാഹസികതയ്ക്കു മുതിരാനുള്ള മനോഭാവാവും ഒരാളെ ജീവിത വിജയത്തിലെത്തിക്കുമെന്നതിന്റെ ഉദാഹരണമാണ് ബുച്ച്. യുഎസ് നാവികസേനാ ഓഫീസറായിരുന്ന വില്&#x200d; മോറിനെ 2000ലാണ് നാസ ബഹിരാകാശ യാത്രയ്ക്ക് തി രഞ്ഞെടുത്തത്. 2009ല്&#x200d; എസ്ടിഎസ്129 സ്‌പെയ്‌സ് ഷട്ടില്&#x200d; ദൗത്യത്തിന്റെ ഭാഗമായായിരുന്നു ആദ്യ ബഹിരാകാശയാത്ര. 2014ല്&#x200d; വീണ്ടും നിലയത്തിലേക്ക്. അക്കുറി ഐഎസ് എസില്&#x200d; ഫ്‌ളൈറ്റ് എന്&#x200d;ജിനീയറായും കമാന്&#x200d;ഡറായും പ്ര വര്&#x200d;ത്തിച്ചു.</p>
<p>സുനിതാ വില്യംസിനെയും ബുച്ച് വില്&#x200d;മോറിനേയും കാത്തിരിക്കുന്നത് ഒട്ടേറെ ആരോഗ്യ പ്രശ്‌നങ്ങളാണ്. ശരീരം പഴയ രീതിയിലേക്ക് തിരിച്ചെത്താന്&#x200d; മാസങ്ങള്&#x200d; എടുക്കും. ടെക്‌സസിലെ ഹൂസ്റ്റണിലുള്ള നാസയുടെ ജോണ്&#x200d;സണ്&#x200d; ബഹിരാകാശ കേന്ദ്രത്തിലേക്കാണ് ഇരുവരെയും കൊണ്ടുപോയത്. അവിടെ അവരെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കും. ഒന്&#x200d;പതുമാസത്തോളം മൈക്രോ ഗ്രാവിറ്റിയില്&#x200d; കഴിഞ്ഞ അവര്&#x200d;ക്ക് ഭൂമിയുടെ ഗുരുത്വാകര്&#x200d;ഷണവുമായി പൊരുത്തപ്പെടുത്തുന്നതിനുള്ള പിന്തുണയും സഹായവും അവിടെ നല്&#x200d;കും. ബഹിരാകാശത്തു തങ്ങി മടങ്ങുന്നവര്&#x200d;ക്ക് ഭൂമിയില്&#x200d; ജീവിക്കുന്നതിന് അനുഗുണമായ ശാരീരിക, മാനസികാവസ്ഥ വീണ്ടെടുക്കല്&#x200d; പ്രക്രിയയ്ക്ക് നാളുകളെടുക്കും. ഗുരുത്വാകര്&#x200d;ഷണമില്ലാത്ത അവസ്ഥയില്&#x200d; ജീവിക്കുന്നതിനാല്&#x200d; അവരുടെ കൈകാലുകളിലെ പേശികള്&#x200d; ക്ഷയിച്ചിട്ടുണ്ടാകും. അതി സാഹസിക മായ ഈ യാത്രകള്&#x200d; കൊണ്ട് എന്തുഗുണം എന്ന ചോദ്യത്തിനുള്ള ഒരേയൊരുത്തരം ഈ കഷ്ടപ്പാടും സങ്കീര്&#x200d;ണ്ണതകളുമെല്ലാം വരുംതലമുറക്കുവേണ്ടിയുള്ള കരുതലാണ്. ഈ യാത്രകള്&#x200d; കണ്ടുമനസ്സിലാക്കിയവരേക്കാളും വായിച്ചറിഞ്ഞവരേക്കാളും വളര്&#x200d;ന്നുവരുന്ന ഒരു തലമുറയായിരിക്കും ഇവരെ നെഞ്ചേറ്റുക.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/the-long-awaited-return.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മടങ്ങിവരവിനൊരുങ്ങി സുനിത വില്യംസ്; സ്പേസ് എക്സ് ക്രൂ 10 വിക്ഷേപണം വിജയം</title>
		<link>https://www.chandrikadaily.com/sunita-williams-prepares-for-return-spacex-crew-10-launch-successful.html</link>
					<comments>https://www.chandrikadaily.com/sunita-williams-prepares-for-return-spacex-crew-10-launch-successful.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sat, 15 Mar 2025 01:33:46 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[news]]></category>
		<category><![CDATA[Science]]></category>
		<category><![CDATA[SpaceX Crew 10]]></category>
		<category><![CDATA[sunita williams]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=333943</guid>

					<description><![CDATA[നാളെ രാവിലെ ഒൻപത് മണിക്ക് ക്രൂ-10 യാത്രികർ ബഹിരാകാശ നിലയത്തിൽ എത്തും.]]></description>
										<content:encoded><![CDATA[<p>സ്പേസ് എക്സ് ക്രൂ-10 വിക്ഷേപിച്ചു. ഫാല്&#x200d;ക്കണ്&#x200d;-9 റോക്കറ്റ് കെന്നഡി സ്പേസ് സെന്ററില്&#x200d; നിന്നാണ് വിക്ഷേപിച്ചത്. നാല് യാത്രികരാണ് പേടകത്തില്&#x200d; ഉള്ളത്. ഇവർ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്&#x200d; എത്തുന്നതോടെ സുനിതാ വില്യംസ് ഉള്&#x200d;പ്പെടെയുള്ളവർ മാർച്ച് 19ന് ഭൂമിയിലേക്ക് മടങ്ങും.</p>
<p>നാളെ രാവിലെ ഒൻപത് മണിക്ക് ക്രൂ-10 യാത്രികർ ബഹിരാകാശ നിലയത്തിൽ എത്തും. പുതിയ സഞ്ചാരികളെ സുനിതാ വില്യംസും സംഘവും സ്വീകരിക്കും. കെന്നഡി സ്പേസ് സെന്&#x200d;ററിലെ ലോഞ്ച് പാഡിൽ സാങ്കേതിക തകരാർ കണ്ടെത്തിയതിനെ തുടർന്ന് ക്രൂ-10 വിക്ഷേപണം കഴിഞ്ഞ ദിവസം മാറ്റിയിരുന്നു.</p>
<p>കഴിഞ്ഞ ജൂൺ അഞ്ചിനായിരുന്നു ബോയിങ് സ്റ്റാർലൈനർ പേടകത്തിൽ സുനിത വില്യംസും, ബുച്ച് വിൽമോറും ബഹിരാകാശ നിലയത്തിലെത്തിയത്. ജൂൺ ആറിന് ഐഎസ്എസിലെത്തി ജൂൺ 13 ഓടെ മടങ്ങാനായിരുന്നു പദ്ധതി.</p>
<p>ഈ ബഹിരാകാശ പേടകം മുമ്പ് ഐഎസ്എസിലേക്ക് രണ്ട് യാത്രകൾ നടത്തിയിട്ടുണ്ടെങ്കിലും മനുഷ്യരെ വഹിച്ചുകൊണ്ടുള്ള ആദ്യ പരീക്ഷണത്തിന്&#x200d;റെ ഭാഗമായിരുന്നു സുനിതയും വിൽമോറും. 24 മണിക്കൂറിന് ശേഷം ഇരുവരും സുരക്ഷിതരായി ബഹിരാകാശ നിലയത്തിലെത്തി. എട്ടു ദിവസം കൊണ്ട് മടങ്ങാനായിരുന്നു ഇരുവരുടെയും പദ്ധതി.</p>
<p>ജൂൺ 13നായിരുന്നു ആദ്യ മടക്കയാത്ര തീരുമാനിച്ചിരുന്നത്. തുടർന്ന് അത് ജൂൺ 26 ലേക്ക് നീട്ടിവെച്ചു. ബോയിങ് സ്റ്റാർലൈനർ ക്യാപ്‌സ്യൂളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ കാരണമാണ് സുനിത വില്യംസിനും ബുച്ച് വിൽമോറിനും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്ന് മടങ്ങാൻ സാധിക്കാത്തത്. സ്റ്റാർലൈനർ പേടകത്തിന്റെ ത്രസ്റ്ററുകൾക്കുണ്ടായ തകരാറും ഹീലിയം ചോർച്ചയും ഇരുവരുടെയും ദൗത്യം നീട്ടിക്കൊണ്ടുപോവുകയായിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/sunita-williams-prepares-for-return-spacex-crew-10-launch-successful.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>അഭിമാന സ്തംഭമായി ശ്രീഹരിക്കോട്ട</title>
		<link>https://www.chandrikadaily.com/sriharikota-as-a-pillar-of-pride.html</link>
					<comments>https://www.chandrikadaily.com/sriharikota-as-a-pillar-of-pride.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Thu, 30 Jan 2025 03:07:28 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[news]]></category>
		<category><![CDATA[Science]]></category>
		<category><![CDATA[isro]]></category>
		<category><![CDATA[Sriharikota]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=328014</guid>

					<description><![CDATA[1971 ഒക്ടോബര്&#x200d; ഒമ്പതിനാണ് ശ്രീഹരിക്കോട്ടയില്&#x200d; നിന്ന് ഐ.എ സ്.ആര്&#x200d;.ഒയുടെ വിക്ഷേപണങ്ങള്&#x200d;ക്ക് തുടക്കമിട്ടത്]]></description>
										<content:encoded><![CDATA[<p>എന്&#x200d;.വി.എസ്.02 ഉപഗ്രഹം വിക്ഷേപിക്കുന്നതിനുള്ള ജി.എസ്.എല്&#x200d;.വി.എഫ് 15 റോക്കറ്റ് ചൊവ്വാഴ്ച രാവിലെ 6.23ന് കുതിച്ചുയര്&#x200d;ന്നതോടെ ശ്രീഹരിക്കോട്ടയിലെ സധീഷ് ധവാന്&#x200d; ബഹിരാകാശ കേന്ദ്രത്തിലെ വിക്ഷേപണത്തറയില്&#x200d; നിന്ന് ഐ.എസ്.ആര്&#x200d;.ഒ നടത്തിയ വിക്ഷേപണങ്ങളുടെ എണ്ണം നൂറ് പൂര്&#x200d;ത്തിയായിരിക്കുകയാണ്. 1971 ഒക്ടോബര്&#x200d; ഒമ്പതിനാണ് ശ്രീഹരിക്കോട്ടയില്&#x200d; നിന്ന് ഐ.എ സ്.ആര്&#x200d;.ഒയുടെ വിക്ഷേപണങ്ങള്&#x200d;ക്ക് തുടക്കമിട്ടത്. 1979 ഓഗസ്റ്റ് 10ന് ആദ്യ ഉപഗ്രഹ വിക്ഷേപണവും ഇവിടെനിന്ന് തന്നെയാണ് നടന്നത്. സ്വന്തമായി ഉപഗ്രഹം വിക്ഷേപിക്കുന്ന രാജ്യങ്ങളുടെ പട്ടികയില്&#x200d; ഇന്ത്യക്ക് ഇടം നേടിക്കൊടുത്ത എസ്.എല്&#x200d;.വി.ഇ രണ്ടുമുതല്&#x200d;ക്കിങ്ങോട്ട് ഐ.എസ്.ആര്&#x200d;.ഒയുടെ നിരവധി അതിപ്രധാന ദൗത്യങ്ങള്&#x200d;ക്കാണ് ശ്രീഹരിക്കോട്ട വേദിയായിത്തീര്&#x200d;ന്നത്. ചന്ദ്രയാന്&#x200d;, മംഗള്&#x200d; യാന്&#x200d; ആദിത്യ, എസ്.ആര്&#x200d;.ഇ സ്‌പേസ് ഡോക്കിങ് തുടങ്ങിയ മികവുറ്റ ദൗത്യങ്ങള്&#x200d; പൂര്&#x200d;ത്തീകരിച്ചതോടെ ശ്രീഹരിക്കോട്ട ലോകത്തിന്റെ നെറുകയിലേക്കുയരുകയായിരുന്നു.</p>
<p>60 തിലധികം പി.എസ്.എല്&#x200d;.വികളും 16 ജി.എസ്.എല്&#x200d;.വിയും ഏഴുതവണ ജി.എസ്.എല്&#x200d;.വിമാര്&#x200d;ക്ക് മൂന്നും ഇവിടെ നിന്ന് പറന്നുയര്&#x200d;ന്നു. 2024 ഡിസംബര്&#x200d; 30ന് നടന്ന സ്‌പേസ് ഡോക്കിങ് പരീക്ഷണം വിജയംകണ്ടത് ശ്രീഹരിക്കോട്ടക്ക് മറ്റൊരു നാഴികക്കല്ലായിത്തീര്&#x200d;ന്നിരിക്കുകയാണ്. വിശ്വസ്ത ഉപഗ്രഹ വിക്ഷേപണ വാഹനമായ പി.എസ്.എല്&#x200d;.വിയാണ് ശ്രീഹരിക്കോട്ടയില്&#x200d;നിന്ന് ഏറ്റവും കൂടുതല്&#x200d; വിക്ഷേപി ച്ചിട്ടുള്ളത്. ഭാരമേറിയ ഉപഗ്രഹങ്ങളെ വിക്ഷേപിക്കാന്&#x200d; നിര്&#x200d;മിച്ച ജി.എസ്.എല്&#x200d;.വിയും അതിലും വലിയ ജി.എസ്.എല്&#x200d;.വി മാര്&#x200d;ക്കുമെല്ലാം കിറുകൃത്യതയോടെ ശ്രീഹരിക്കോട്ടയില്&#x200d;നിന്ന് കുതിച്ചുയര്&#x200d;ന്നിട്ടുണ്ട്.</p>
<p>ഇന്ത്യന്&#x200d; ബഹിരാകാശ ഗവേഷണത്തിന്റെ ഭരണ സംവിധാനത്തിലെ വഴിത്തിരിവായിരുന്നു സതീഷ് ധവാന്റെ വരവ്. ഐ.എസ്.ആര്&#x200d;.ഒയെ മാത്രമല്ല, ശ്രീഹരിക്കോട്ടയേയും അദ്ദേഹത്തിന്റെ പുരോഗതിയുടെ ഉത്തുംഗതയിലേക്ക് നയിച്ചു. ബെംഗളുരുവിലെ ഇന്ത്യന്&#x200d; ഇന്&#x200d;സ്റ്റിറ്റിയൂട്ട് ഓഫ് സ യന്&#x200d;സിന്റെ ഡയറക്ടറായിരുന്ന സതീഷ് ധവാന്&#x200d; 1972 ജൂലൈയില്&#x200d; ബഹിരാകാശ വകുപ്പിന്റെ തലവനായി.</p>
<p>ധവാന്&#x200d; ചുമതലയേല്&#x200d;ക്കുമ്പോള്&#x200d; ശ്രീഹരിക്കോട്ട എസ്.എല്&#x200d;.വി പോലുള്ള ചെറിയ വാഹനങ്ങള്&#x200d; വിക്ഷേപിക്കാന്&#x200d; മാത്രം സജ്ജമായിരുന്നു. അദ്ദേഹം ശ്രീഹരിക്കോട്ടയുടെ സാധ്യതകള്&#x200d; തിരിച്ചറിഞ്ഞു. ധവാന്റെ നേതൃത്വത്തില്&#x200d;, ശ്രീഹരിക്കോട്ട ലോകോത്തര ബഹിരാകാശ കേന്ദ്രമായി മാറാനുള്ള പദ്ധ തികള്&#x200d; രൂപപ്പെട്ടു. ശ്രീഹരിക്കോട്ടയുടെ വികസനത്തിന് അദ്ദേഹം നല്&#x200d;കിയ സംഭാവനകളുടെ അംഗീകാരമായി, ഇ സ്രോ ഈ കേന്ദ്രത്തിന് സതീഷ് ധവാന്&#x200d; സ്‌പേസ് സെന്റര്&#x200d; എന്ന പേര് നല്&#x200d;കി.</p>
<p>നൂറാം റോക്കറ്റ് വിക്ഷേപണത്തിലൂടെ ഐ.എസ്.ആര്&#x200d;.ഒയും ചരിത്രത്തിന്റെ ഭാഗമാവുകയാണ്. ഇന്നലെ രാവിലെ 6.23 ഓടെയാണ് ജി.എസ്.എല്&#x200d;.വി എഫ് 15 റോക്കറ്റ്, ഗതി നിര്&#x200d;ണയ സംവിധാനങ്ങള്&#x200d;ക്കുള്ള എന്&#x200d;.വി.എസ് 02 ഉപഗ്രഹവുമായി പറന്നുയര്&#x200d;ന്നത്. സതീഷ് ധവാന്&#x200d; സ്‌പേസ് സെന്ററിലെ രണ്ടാമത്തെ വിക്ഷേപണ പാഡില്&#x200d; നിന്നാണ് റോക്കറ്റ് വിക്ഷേപിച്ചത്. ചൊവ്വാഴ്ച പുലര്&#x200d;ച്ചെ ആരംഭിച്ച 27 മണി ക്കൂര്&#x200d; കൗണ്ട്ഡൗണ്&#x200d; പൂര്&#x200d;ത്തിയാക്കിയതിന് ശേഷമാണ് ജി.എസ്.എല്&#x200d;.വി എഫ് 15 കുതിച്ചുയര്&#x200d;ന്നത്.</p>
<p>ചെയര്&#x200d;മാനായി വി. നാരായണന്&#x200d; ചുമതലയേറ്റ ശേഷം നടക്കുന്ന ആദ്യ ദൗത്യമാണിതെന്നത് മലയാളികള്&#x200d;ക്കും ഏറെ അഭിമാനമാണ്. ഗതിനിര്&#x200d;ണയ, ദിശനിര്&#x200d;ണയ (നാവിഗേഷന്&#x200d;) ആവശ്യങ്ങള്&#x200d; ക്കായി ഇന്ത്യ വികസിപ്പിക്കുന്ന നാവിക് സംവിധാനത്തിന് വേണ്ടിയാണ് 2,250 കിലോഗ്രാം ഭാരമുള്ള ഈ ഉപഗ്രഹം. ഐ.എസ്.ആര്&#x200d;.ഒയുടെ നാവിക് ഉപഗ്രഹങ്ങളുടെ ശ്രേണിയില്&#x200d; രണ്ടാമത്തേതാണ് എന്&#x200d;.വി.എസ് 02. ഭൂസ്ഥിര ഭ്രമണ പഥത്തിലാണ് ഉപഗ്രഹത്തെ എത്തിക്കുന്നത്. എന്&#x200d;.വി.എസ് 01 കഴിഞ്ഞ വര്&#x200d;ഷം മെയ് മാസത്തില്&#x200d; വിക്ഷേപിച്ചിരുന്നു.</p>
<p>ജി.പി.എസിന് സമാനമായി സ്റ്റാന്റേര്&#x200d;ഡ് പൊസിഷന്&#x200d; സര്&#x200d;വീസ് എന്ന ദിശ നിര്&#x200d;ണയ സേവനം നല്&#x200d;കുന്നത് നാവിക് ഉപയോഗിച്ചാണ്. ഇന്ത്യയും അതിര്&#x200d;ത്തിയില്&#x200d; നിന്ന് 1500 കി.മീ. ചുറ്റളവിലുള്ള പ്രദേശങ്ങളും നാവികിന്റെ പരിധിയില്&#x200d; വരും. കൃത്യമായ സ്ഥാനം, വേഗം, സമയസേവനങ്ങള്&#x200d; എന്നിവ നല്&#x200d;കാന്&#x200d; നാവികിന് കഴിയും. എല്ലാത്തരം ഗതാഗത സേവനങ്ങള്&#x200d;ക്കും ലൊക്കേഷന്&#x200d; അധിഷ്ഠിത സേവനങ്ങള്&#x200d;ക്കും സര്&#x200d;വേകള്&#x200d;ക്കും നാവിക് ഗുണം ചെയ്യും. സ്റ്റാന്&#x200d;ഡേര്&#x200d;ഡ് പൊസിഷനിങ് സേവനവും നിയന്ത്രിത സേ വനവും നല്&#x200d;കും.</p>
<p>ബഹിരാകാശ രംഗത്തെ ഇന്ത്യയുടെ മുന്നേറ്റത്തെ ലോകം അല്&#x200d;ഭുതത്തോടെയാണ് എന്നും നോക്കിക്കണ്ടിട്ടുള്ളത്. രാജ്യം ചന്ദ്രോപരിതലത്തിലേക്ക് പേടകമയക്കുമ്പോള്&#x200d; അമേരിക്കയുടെ ബഹിരാകാശ ഗവേഷണ കേന്ദ്രമായ നാസ ഉള്&#x200d;പ്പെടെ ആ പദ്ധതിയെ സൂക്ഷ്മമായി വിലയിരുത്തി ക്കൊണ്ടിരിക്കുകയായിരുന്നു. ലാന്റിങ്ങിന് അതിസങ്കീര്&#x200d;ണമായ പ്രതലം തിരഞ്ഞെടുത്തതും, മുമ്പ് ഈ പദ്ധതി നടപ്പാക്കിയ രാജ്യങ്ങളേക്കാളെല്ലാം ചുരുങ്ങിയ ചിലവിലായിരുന്നു ഇന്ത്യയുടെ പരീക്ഷണം എന്നതുമായിരുന്നു ഇതിന് കാരണം. എന്നാല്&#x200d; ചാന്ദ്രയാന്&#x200d; മുന്നിലൂടെ അതിമഹത്തായ ദൗത്യം പൂര്&#x200d;ത്തീകരിക്കുക വഴി ബഹിരാകാശരംഗ ത്തുനടക്കുന്ന കടുത്ത മത്സരത്തില്&#x200d; വികസിത രാജ്യ ങ്ങള്&#x200d;ക്കിടയില്&#x200d; വലിയ മുന്നേറ്റമാണ് ഇന്ത്യ സൃഷ്ടിച്ചിരിക്കുന്നത്. ശ്രീഹരിക്കോട്ടയിലെ നൂറാമത്തെ ഉപഗ്രഹമായി എന്&#x200d;.വി.എസ്.02 വിന്റെ വിജയകരമായ വിക്ഷേപണം ആ മുന്നോറ്റത്തിന് മാറ്റുകൂട്ടുകയാണ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/sriharikota-as-a-pillar-of-pride.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ആശങ്കയുടെ കുരുക്ക്; ബഹിരാകാശത്ത് 14000ത്തിലേറെ സാറ്റ്ലൈറ്റുകള്&#x200d;, 120 ദശലക്ഷം അവശിഷ്ടങ്ങള്&#x200d;</title>
		<link>https://www.chandrikadaily.com/1a-tangle-of-worry-more-than-14000-satellites-in-space-120-million-pieces-of-debris.html</link>
					<comments>https://www.chandrikadaily.com/1a-tangle-of-worry-more-than-14000-satellites-in-space-120-million-pieces-of-debris.html#respond</comments>
		
		<dc:creator><![CDATA[Lubna Sherin K P]]></dc:creator>
		<pubDate>Tue, 03 Dec 2024 05:57:17 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Science]]></category>
		<category><![CDATA[low earth orbit]]></category>
		<category><![CDATA[satellite]]></category>
		<category><![CDATA[space debris]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=320126</guid>

					<description><![CDATA[ഭൂമിയുടെ ഉപരിതലത്തോട് ഏറ്റവും അടുത്ത് ഉപഗ്രഹങ്ങള്&#x200d; പരിക്രമണം ചെയ്യുന്ന ബഹിരാകാശ മേഖലയാണ് ലോ എര്&#x200d;ത്ത് ഓര്&#x200d;ബിറ്റ്]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: ഉപഗ്രഹങ്ങളും ഉപഗ്രഹാവശിഷ്ടങ്ങളും കൊണ്ട് ഭൂമിയുടെ ലോ എര്&#x200d;ത്ത് ഓര്&#x200d;ബിറ്റ് അപകടകരമായ കുരുക്കിലെന്ന് റിപ്പോര്&#x200d;ട്ട്. കാലാവധി അവസാനിച്ച 3,500 സാറ്റ്ലൈറ്റുകള്&#x200d; ഉള്&#x200d;പ്പടെ 14,000ത്തിലേറെ കൃത്രിമ ഉപഗ്രഹങ്ങളും 120 ദശലക്ഷം കഷണം അവശിഷ്ടങ്ങളുമാണ് ലോ എര്&#x200d;ത്ത് ഓര്&#x200d;ബിറ്റില്&#x200d; സഞ്ചരിക്കുന്നത്. ഇതുമൂലം, ഈ മേഖലയിലെ പ്രവര്&#x200d;ത്തനങ്ങള്&#x200d; ആശങ്കയിലാണ്. ഭൂമിയുടെ ഉപരിതലത്തോട് ഏറ്റവും അടുത്ത് ഉപഗ്രഹങ്ങള്&#x200d; പരിക്രമണം ചെയ്യുന്ന ബഹിരാകാശ മേഖലയാണ് ലോ എര്&#x200d;ത്ത് ഓര്&#x200d;ബിറ്റ്.</p>
<p>സുസ്ഥിരമായ ബഹിരാകാശ പര്യവേഷണങ്ങള്&#x200d;ക്ക് തടസമായിക്കൊണ്ടിരിക്കുകയാണ് ഭൂമിയുടെ താഴ്ന്ന ഭ്രമണപഥത്തിലെ കുരുക്ക്. മുന്&#x200d;കാല വിക്ഷേപണങ്ങളുടെ ബാക്കിപത്രമെന്നോളം ചിന്നിച്ചിതറിക്കിടക്കുന്ന അവശിഷ്ടങ്ങള്&#x200d; ഇപ്പോള്&#x200d; പ്രവര്&#x200d;ത്തിച്ചുകൊണ്ടിരിക്കുന്ന സാറ്റ്ലൈറ്റുകള്&#x200d;ക്ക് പോലും കനത്ത ഭീഷണിയാണ്.ലോ എര്&#x200d;ത്ത് ഓര്&#x200d;ബിറ്റിലെ കൂട്ടിയിടികളുടെ ഭാഗമായുണ്ടായ ബഹിരാകാശ അവശിഷ്ടങ്ങളും ഇതിലുണ്ട്.</p>
<p>ലോ എര്&#x200d;ത്ത് ഓര്&#x200d;ബിറ്റിലെ കൂട്ടിയിടികള്&#x200d; ഒഴിവാക്കാന്&#x200d; സാറ്റ്ലൈറ്റ് ഓപ്പറേറ്റര്&#x200d;മാര്&#x200d;ക്കും ബഹിരാകാശ വിക്ഷേപണ കമ്പനികള്&#x200d;ക്കുമിടയില്&#x200d; വിവരങ്ങള്&#x200d; പങ്കിടുന്നത് അനിവാര്യമാണെന്നാണ് യുഎന്&#x200d; കമ്മിറ്റി പറയുന്നത്. ആഗോള ആശയവിനിമയത്തിനും നാവിഗേഷന്&#x200d; സംവിധാനങ്ങളുടെ പ്രവര്&#x200d;ത്തനങ്ങള്&#x200d;ക്കും ശാസ്ത്രീയ പര്യവേഷണങ്ങള്&#x200d;ക്കും ലോ എര്&#x200d;ത്ത് ഓര്&#x200d;ബിറ്റിന്റെ സുരക്ഷ അനിവാര്യമാണെന്ന് യുഎന്&#x200d; പറഞ്ഞു. എന്നിരുന്നാലും എല്ലാ സാറ്റ്ലൈറ്റുകളെയും ബഹിരാകാശ അവശിഷ്ടങ്ങളെയും നിരീക്ഷിക്കുകയും നിയന്ത്രിക്കുകയും അത്ര എളുപ്പമല്ല.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1a-tangle-of-worry-more-than-14000-satellites-in-space-120-million-pieces-of-debris.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ദീർഘദൂര ഹൈപ്പർ സോണിക് മിസൈൽ ഇന്ത്യ വിജയകരമായി പരീക്ഷിച്ചു</title>
		<link>https://www.chandrikadaily.com/india-successfully-test-fired-long-range-hypersonic-missile.html</link>
					<comments>https://www.chandrikadaily.com/india-successfully-test-fired-long-range-hypersonic-missile.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sun, 17 Nov 2024 08:20:57 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Science]]></category>
		<category><![CDATA[hypersonic missile]]></category>
		<category><![CDATA[India successfully]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=317785</guid>

					<description><![CDATA[ഒഡീഷ തീരത്തുള്ള എപിജെ അബ്ദുൽ കലാം ദ്വീപിലാണ് മിസൈലിന്റെ പരീക്ഷണ പറക്കൽ നടന്നതെന്ന് കേന്ദ്ര പ്രതിരോധമന്ത്രി രാജ് നാഥ് സിംഗ് ഞായറാഴ്ച അറിയിച്ചു.]]></description>
										<content:encoded><![CDATA[<p>ദീർഘദൂര ഹൈപ്പർസോണിക് മിസൈൽ ഇന്ത്യ വിജയകരമായി പരീക്ഷിച്ചു. ഒഡീഷ തീരത്തുള്ള എപിജെ അബ്ദുൽ കലാം ദ്വീപിലാണ് മിസൈലിന്റെ പരീക്ഷണ പറക്കൽ നടന്നതെന്ന് കേന്ദ്ര പ്രതിരോധമന്ത്രി രാജ് നാഥ് സിംഗ് ഞായറാഴ്ച അറിയിച്ചു. ശനിയാഴ്ചയായിരുന്നു മിസൈലിന്റെ പരീക്ഷണം നടന്നത്.</p>
<p>ഹൈപ്പർ സോണിക് മിസൈലിന്റെ പരീക്ഷണത്തെ ചരിത്രപരമായ നിമിഷം എന്നാണ് കേന്ദ്രമന്ത്രി രാജനാഥ് സിംഗ് വിശേഷിപ്പിച്ചത്. മിസൈലിന്റെ പരീക്ഷണത്തോടെ ഇന്ത്യ ഇത്തരം നിർണായക സാങ്കേതിക വിദ്യകൾ വികസിപ്പിക്കാൻ കഴിവുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഇടം പിടിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.</p>
<p>ദീർഘദൂര ഹൈപ്പർ സോണിക് മിസൈലിന്റെ പരീക്ഷണ പറക്കൽ ഒഡീഷ തീരത്തുള്ള ഡോക്ടർ എപിജെ അബ്ദുൽ കലാം ദ്വീപിൽ നിന്ന്  വിജയകരമായി നടത്തി ഇന്ത്യ ഒരു പ്രധാന നാഴികല്ല് കൈവരിച്ചതായി രാജ് നാഥ് സിംഗ് എക്സില്&#x200d; കുറിച്ചു. ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്മെൻറ് ഓർഗനൈസേഷനെയും (ഡിആർഡിഒ) സായുധസേനകളെയും രാജ് നാഥ് സിംഗ് അഭിനന്ദിച്ചു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/india-successfully-test-fired-long-range-hypersonic-missile.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>&#8216;മാല്&#x200d;&#8217; (MAL); പുതിയ രക്തഗ്രൂപ്പ് കണ്ടെത്തി ശാസ്ത്രലോകം</title>
		<link>https://www.chandrikadaily.com/mal-mal-the-world-of-science-has-discovered-a-new-blood-group.html</link>
					<comments>https://www.chandrikadaily.com/mal-mal-the-world-of-science-has-discovered-a-new-blood-group.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Thu, 19 Sep 2024 06:07:57 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[Science]]></category>
		<category><![CDATA[Blood group]]></category>
		<category><![CDATA[MAL]]></category>
		<category><![CDATA[science]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=309904</guid>

					<description><![CDATA[ചില പ്രത്യേകതകളുള്ള വളരെ ചെറിയ പ്രോട്ടീനാണ് MAL.]]></description>
										<content:encoded><![CDATA[<p>പുതിയ രക്തഗ്രൂപ്പ് കണ്ടെത്തി ശാസ്ത്രലോകം. &#8216;മാല്&#x200d;&#8217; (MAL) എന്നാണ് പേരിട്ടത്. 1972ല്&#x200d; ഒരു ഗര്&#x200d;ഭിണിയായ സ്ത്രീയുടെ രക്തസാമ്പിള്&#x200d; പരിശോധിച്ചപ്പോള്&#x200d; മറ്റെല്ലാ രക്താണുക്കളിലും കാണുന്ന ഉപരിതല തന്മാത്ര ഇതില്&#x200d; നഷ്ടപ്പെട്ടതായി കണ്ടെത്തി.</p>
<p>ഈ തന്മാത്രയുടെ അഭാവം മനുഷ്യരില്&#x200d; പുതിയ രക്തഗ്രൂപ്പ് നിലനില്&#x200d;ക്കുന്നുണ്ടെന്ന ഗവേഷണത്തിലേക്ക് എത്തിക്കുകയായിരുന്നു. എന്&#x200d;എച്ചഎസ് ബ്ലഡ് ആന്&#x200d;ഡ് ട്രാന്&#x200d;സ്പ്ലാന്റ് (ബ്രിസ്റ്റോള്&#x200d;), ഇന്റര്&#x200d;നാഷ്ണല്&#x200d; ബ്ലഡ് ഗ്രൂപ്പ് റഫറന്&#x200d;സ് ലബോറട്ടറി, ബ്രിസ്റ്റോള്&#x200d; യൂനിവാഴ്‌സിറ്റി എന്നിവിടങ്ങളില്&#x200d; നിന്നുമുള്ള ഗവേഷകരാണ് AnWj ആന്റിജന്റെ ജനിതക പശ്ചാതലം തിരിച്ചറിഞ്ഞത്.</p>
<p>ചില പ്രത്യേകതകളുള്ള വളരെ ചെറിയ പ്രോട്ടീനാണ് MAL. ഇതിനെ എളുപ്പം തിരിച്ചറിയാന്&#x200d; ബുദ്ധിമുട്ടാണെന്ന് യൂനിവാഴ്‌സിറ്റി ഓഫ് ഇംഗ്ലണ്ട് സെല്&#x200d; ബയോളജിസ്റ്റ് ടിം സാച്ച്വെല്&#x200d; പറഞ്ഞു.</p>
<p>&#8216;ഇത് ഒരു വലിയ നേട്ടത്തെ പ്രതിനിധീകരിക്കുന്നു. ഒടുവില്&#x200d; അപൂര്&#x200d;വവും പ്രധാനപ്പെട്ടതുമായ ഈ പുതിയ രക്തഗ്രൂപ്പ് സംവിധാനം കണ്ടെത്താനായെന്നും രോഗികള്&#x200d;ക്ക് മികച്ച പരിചരണം നല്&#x200d;കാന്&#x200d; കഴിയുന്ന പ്രയത്‌നത്തിന്റെ പരിസമാപ്തിയാണെന്നും യുകെ നാഷ്ണല്&#x200d; ഹെല്&#x200d;ത്ത് സര്&#x200d;വീസ് ഹെമറ്റോളജിസ്റ്റ് ലൂയിസ് ടില്ലി പറഞ്ഞു.</p>
<p>&nbsp;</p>
<p>&nbsp;</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/mal-mal-the-world-of-science-has-discovered-a-new-blood-group.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ബഹിരാകാശ നടത്ത ദൗത്യം പൂര്&#x200d;ത്തിയാക്കി സ്‌പേസ് എക്‌സ് തിരിച്ചെത്തി</title>
		<link>https://www.chandrikadaily.com/spacex-has-returned-after-completing-its-spacewalk-mission.html</link>
					<comments>https://www.chandrikadaily.com/spacex-has-returned-after-completing-its-spacewalk-mission.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Mon, 16 Sep 2024 06:44:08 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[Science]]></category>
		<category><![CDATA[world]]></category>
		<category><![CDATA[spacewalk mission]]></category>
		<category><![CDATA[SpaceX]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=309528</guid>

					<description><![CDATA[അമേരിക്കന്&#x200d; വ്യവസായി ജാരെഡ് ഐസാക്മാന്&#x200d;, സ്‌പെയിസ്എക്‌സ്എഞ്ചിനീയര്&#x200d;മാരായ അന്നാ മേനോന്&#x200d;, സാറാ ഗിലിസ്, വിരമിച്ച എയര്&#x200d;ഫോഴ്‌സ് പൈലറ്റായ സ്‌കോട്ട് പോറ്റീറ്റ് എന്നിവരാണ് ദൗത്യത്തില്&#x200d; പങ്കെടുത്തവര്&#x200d;.]]></description>
										<content:encoded><![CDATA[<p>ലോകത്തിലെ ആദ്യത്തെ സ്വകാര്യ ബഹിരാകാശ നടത്ത ദൗത്യം വിജയകരമായി പൂര്&#x200d;ത്തിയാക്കി സ്‌പേസ് എക്‌സ്. പൊളാരിസ് ഡോണ്&#x200d; ദൗത്യം പൂര്&#x200d;ത്തീകരിച്ച് യാത്രികര്&#x200d; സുരക്ഷിതമായി ഞായറാഴ്ച ഭൂമിയില്&#x200d; തിരിച്ചെത്തി. അഞ്ച് ദിവസം നീണ്ടുനിന്ന ദൗത്യത്തെ ബഹിരാകാശ രംഗത്തെ വലിയ കുതിച്ചുചാട്ടം എന്ന് പ്രശംസിച്ച് നാസ. അമേരിക്കന്&#x200d; വ്യവസായി ജാരെഡ് ഐസാക്മാന്&#x200d;, സ്‌പെയിസ്എക്‌സ്എഞ്ചിനീയര്&#x200d;മാരായ അന്നാ മേനോന്&#x200d;, സാറാ ഗിലിസ്, വിരമിച്ച എയര്&#x200d;ഫോഴ്‌സ് പൈലറ്റായ സ്‌കോട്ട് പോറ്റീറ്റ് എന്നിവരാണ് ദൗത്യത്തില്&#x200d; പങ്കെടുത്തവര്&#x200d;.</p>
<p>അപ്പോളോ ദൗത്യത്തിന് ശേഷം മനുഷ്യന്&#x200d; കടന്നുചെല്ലുന്ന ബഹിരാകാശത്തെ ഏറ്റവും കൂടിയ ദൂരമാണിത്. ഭൂമിയില്&#x200d; നിന്നു പുറപ്പെട്ട ഡ്രാഗണ്&#x200d; ക്രൂ പേടകം ബഹിരാകാശത്ത് 1400 കിലോമീറ്റര്&#x200d; ഉയരത്തിലെത്തിയശേഷമാണ് 700 കിലോമീറ്ററിലേക്ക് താഴ്ന്ന് നിലയുറപ്പിച്ചത്. ജാരെഡ് ഐസാക്മാനാണ് ആദ്യം പേടകത്തില്&#x200d;നിന്ന് പുറത്തിറങ്ങിയത്. പിന്നീട് സാറാ ഗില്ലിസ് ബഹിരാകാശ നടത്തത്തിനായി പുറത്തിറങ്ങി.</p>
<p>ഫ്‌ളോറിഡയിലെ കെന്നഡി സ്‌പെയിസ് സെന്ററില്&#x200d;നിന്നാണ് സെപ്റ്റംബര്&#x200d; 10 ചൊവ്വാഴ്ച പൊളാരിസ് പേടകം കുതിച്ചത്. വ്യാഴാഴ്ചയാണ് ദൗത്യസംഘം ഡ്രാഗണ്&#x200d; ക്രൂ പേടകത്തില്&#x200d; നിന്ന് പുറത്തിറങ്ങിയത്. പൊളാരിസ് പ്രോഗ്രാമില്&#x200d; തീരുമാനിച്ച മൂന്ന് വിക്ഷേപണ ദൗത്യങ്ങളില്&#x200d; ആദ്യത്തേതാണിത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/spacex-has-returned-after-completing-its-spacewalk-mission.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ആകാശത്ത് ഒരുങ്ങുന്നത് അതിമനോഹര ദൃശ്യവിരുന്ന്; ഇന്ന്  സൂപ്പര്&#x200d;മൂണിനെ കാത്ത് ലോകം</title>
		<link>https://www.chandrikadaily.com/a-spectacular-visual-feast-is-being-prepared-in-the-sky-the-world-is-waiting-for-the-supermoon-today.html</link>
					<comments>https://www.chandrikadaily.com/a-spectacular-visual-feast-is-being-prepared-in-the-sky-the-world-is-waiting-for-the-supermoon-today.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Mon, 19 Aug 2024 07:22:40 +0000</pubDate>
				<category><![CDATA[Science]]></category>
		<category><![CDATA[world]]></category>
		<category><![CDATA[sky]]></category>
		<category><![CDATA[supermoon]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=306655</guid>

					<description><![CDATA[ഇന്ന് ഓഗസ്റ്റ് 19 രാത്രി ഏകദേശം 11.56 ന് സൂപ്പർ മൂണ്&#x200d; ഉണ്ടാകും.]]></description>
										<content:encoded><![CDATA[<p>ആകാശക്കാഴ്ചകള്&#x200d; എല്ലാവർക്കും ഇഷ്ടമാണ്. നക്ഷത്രങ്ങളേയും ചന്ദ്രനെയും സൂര്യനെയും എല്ലാവരും സ്നേഹിക്കുന്നുണ്ട്.</p>
<p>അത് കാണാൻ തന്നെ ഒരു മനോഹര കാഴ്ചയാണ്. എന്നാല്&#x200d; ഇതാ ആകാശത്തെയും ആകാശക്കാഴ്ചകളെയും സ്നേഹിക്കുന്നവർക്ക് വലിയൊരു ആകാശ വിരുന്ന് തന്നെ ഒരുങ്ങാൻ പോകുകയാണ്. വേറെ ഒന്നുമില്ല, നമ്മുടെ സൂപ്പർമൂണ്&#x200d; പ്രതിഭാസമാണ് നിങ്ങളെ കാത്ത് വരാൻ പോകുന്നത്. ഇന്ന് ഓഗസ്റ്റ് 19 രാത്രി ഏകദേശം 11.56 ന് സൂപ്പർ മൂണ്&#x200d; ഉണ്ടാകും.</p>
<p>നാസയുടെ കണക്കനുസരിച്ച്‌, രണ്ടോ മൂന്നോ വർഷത്തിലൊരിക്കല്&#x200d; ഇത് കാണപ്പെടും. 2020 ഒക്ടോബറിലും 2021 ഓഗസ്റ്റിലും അവസാന സീസണല്&#x200d; ബ്ലൂ മൂണ്&#x200d; ഉണ്ടായിരുന്നു, അടുത്ത സീസണല്&#x200d; ബ്ലൂ മൂണ്&#x200d; 2027 മെയ് മാസത്തില്&#x200d; സംഭവിക്കും. ചന്ദ്രൻ ഭൂമിയെ ചുറ്റിപ്പറ്റിയുള്ള പ്രതിമാസ ഭ്രമണപഥം ഒരു പൂർണ്ണ വൃത്തമല്ല. ഓരോ മാസവും, ചന്ദ്രൻ ഭൂമിയോട് ഏറ്റവും അടുത്തുള്ള ഒരു സ്ഥലത്ത് എത്തുന്നു, ഇത് പെരിജീ എന്നറിയപ്പെടുന്നു. ഈ പെരിജിയോടൊപ്പം പൂർണ്ണചന്ദ്രനും ചേരുമ്ബോള്&#x200d;, അത് ഒരു സൂപ്പർമൂണ്&#x200d; ആയി മാറും, ഇന്ന് രാത്രി ഇത് കാണാനാകും.</p>
<p>1979-ല്&#x200d; ജ്യോതിശാസ്ത്രജ്ഞനായ റിച്ചാർഡ് നോലെയാണ് സൂപ്പർമൂണ്&#x200d; എന്ന പദം ഉപയോഗിച്ചത്. ഈ വർഷത്തെ ഏറ്റവും തിളക്കമുള്ളതും വലുതുമായ പൂർണ ചന്ദ്രന്മാരാണ് ഫുള്&#x200d; സൂപ്പർമൂണ്&#x200d;. സാധാരണ ചന്ദ്രനെക്കാള്&#x200d; 30 ശതമാനം തെളിച്ചവും 14 ശതമാനം വലിപ്പവും കൂടുതലായി കാണപ്പെടുന്നു.</p>
<p><strong>എന്താണ് ബ്ലൂമൂണ്&#x200d; ?</strong></p>
<p>ഒരു ബ്ലൂമൂണ്&#x200d; യഥാർത്ഥത്തില്&#x200d; ചന്ദ്രന്റെ നിറത്തെ സൂചിപ്പിക്കുന്നില്ല. നാല് പൗർണ്ണമികളുള്ള ഒരു സീസണിലെ മൂന്നാമത്തെ പൂർണചന്ദ്രനാണിത്. ബ്ലൂമൂണ്&#x200d; എന്ന പേരില്&#x200d; ചിത്രങ്ങളില്&#x200d; കാണപ്പെടുന്നത് ഫില്&#x200d;റ്ററുകളുടെ വിദ്യയാണ്. പക്ഷേ ചന്ദ്രൻ നീലനിറമായ അവസരങ്ങളുണ്ട്. 1883ല്&#x200d; ഒരു ഇന്തോനേഷ്യൻ അഗ്നിപർവ്വതം പൊട്ടിത്തെറിക്കുകയും അന്തരീക്ഷത്തിലേക്ക് 50 മൈല്&#x200d; (80 കിലോമീറ്റർ) വരെ ഉയരത്തില്&#x200d; ചാരം വ്യാപിക്കുകയും ചെയ്തു.</p>
<p>ചെറിയ ചാര കണങ്ങള്&#x200d; &#8211; ഏകദേശം ഒരു മൈക്രോണ്&#x200d; വലിപ്പമുള്ളവ ഒരു ഫില്&#x200d;ട്ടറായി പ്രവർത്തിച്ചു, ചുവന്ന വെളിച്ചം വിതറുകയും ചന്ദ്രനെ ഒരു പ്രത്യേക നീല-പച്ച നിറമാക്കുകയും ചെയ്തു.</p>
<p>മറ്റ് ചില അഗ്നിപർവ്വത സ്ഫോടനങ്ങളും 1983-ല്&#x200d; മെക്സിക്കോയിലെ എല്&#x200d; ചിച്ചോണ്&#x200d; അഗ്നിപർവ്വതം പൊട്ടിത്തെറിച്ചതും 1980-ല്&#x200d; സെൻ്റ് ഹെലൻസ് പർവതവും 1991-ല്&#x200d; പിനാറ്റുബോ പർവതവും പൊട്ടിത്തെറിച്ചതും ഉള്&#x200d;പ്പെടെ നീല ചന്ദ്രന് കാരണമായത്രെ.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/a-spectacular-visual-feast-is-being-prepared-in-the-sky-the-world-is-waiting-for-the-supermoon-today.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
