<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>mvd &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/category/mvd/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Wed, 26 Mar 2025 02:46:51 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>mvd &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>മോട്ടോർ വാഹന വകുപ്പിൽ ആവശ്യത്തിന് ഉദ്യോഗസ്ഥരില്ല; തസ്തികകൾ കൂടുതലായി സൃഷ്ടിക്കണമെന്ന ആവശ്യം ശക്തം</title>
		<link>https://www.chandrikadaily.com/there-are-not-enough-officers-in-the-motor-vehicles-department-there-is-a-strong-demand-to-create-more-posts.html</link>
					<comments>https://www.chandrikadaily.com/there-are-not-enough-officers-in-the-motor-vehicles-department-there-is-a-strong-demand-to-create-more-posts.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Wed, 26 Mar 2025 02:46:51 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[mvd]]></category>
		<category><![CDATA[news]]></category>
		<category><![CDATA[motor vehicle department]]></category>
		<category><![CDATA[staf]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=335781</guid>

					<description><![CDATA[ശുപാർശയിൽ പഠനം നടത്താൻ സർക്കാർ തീരുമാനിച്ചെങ്കിലും നടപടിയായില്ല.]]></description>
										<content:encoded><![CDATA[<p>മോട്ടോർ വാഹനങ്ങളുടെ ബാഹുല്യം കൊണ്ട് വീർപ്പ് മുട്ടുന്ന സംസ്ഥാനത്ത് മോട്ടോർ വാഹന വകുപ്പിൽ ആവശ്യത്തിന് ഉദ്യോഗസ്ഥരില്ല. ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മീഷണർ മുതൽ ഓഫീസ് അസിസ്റ്റൻ്റ് വരെയുള്ള തസ്തികകൾ കൂടുതലായി സൃഷ്ടിക്കണമെന്ന ആവശ്യം ശക്തമാണ്.</p>
<p>എന്നിട്ടും ഉദ്യോഗസ്ഥരുടെ കുറവ് നികത്താൻ ട്രാൻസ്പോർട്ട് കമ്മീഷണർ നൽകിയ ശുപാർശയ്ക്ക് മുകളിൽ അടയിരിക്കുകയാണ് സർക്കാർ. ആളില്ലാത്തതിനാൽ കൊട്ടിഘോഷിച്ച് കൊണ്ടുവന്ന വെഹിക്കിൾ ട്രാക്കിങ് മാനേജ്മെൻ്റ് സിസ്റ്റവും അവതാളത്തിലായി.</p>
<p>മോട്ടോർ വാഹന വകുപ്പിലെ ഉദ്യോഗസ്ഥ ക്ഷാമം പരിഹരിക്കുന്നതിനും സേഫ് കേരള എൻഫോഴ്സ്മെന്റ് സ്ക്വാഡിൻ്റെ പ്രവർത്തനം 24 മണിക്കൂർ ആക്കുന്നതിനും വേണ്ടിയാണ്, ഗതാഗത കമ്മീഷണർ വിശദമായ ശുപാർശ സർക്കാരിന് സമർപ്പിച്ചത്.</p>
<p>13 സബ് ആർടിഒകളിലേക്കും 14 ജില്ല എൻഫോഴ്സ്മെൻ്റ് ആർടിഒകളിലേക്കും പുതിയ തസ്തികകൾ സൃഷ്ടിക്കണമെന്നായിരുന്നു ശുപാർശ. ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മീഷണർ, ആർടിഒ, ജോയിൻ്റ് ആർടിഒ, മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ, അസിസ്റ്റൻറ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ തുടങ്ങി ഓഫീസ് അസിസ്റ്റൻ്റ് വരെയുള്ള തസ്തികകൾ കൂടുതൽ സൃഷ്ടിക്കണമെന്നായിരുന്നു ആവശ്യം.</p>
<p>ശുപാർശയിൽ പഠനം നടത്താൻ സർക്കാർ തീരുമാനിച്ചെങ്കിലും നടപടിയെടുത്തില്ല. ഉദ്യോഗസ്ഥ ഭരണപരിഷ്കാര കമ്മീഷനായിരുന്നു ഇതിൻ്റെ ചുമതല. ഇക്കാര്യം മന്ത്രി കെ. ബി. ഗണേഷ് കുമാർ തന്നെ നിയമസഭയെ അറിയിച്ചു. പഠനം നടക്കുന്നതല്ലാതെ റിപ്പോർട്ട് ഇതുവരെ സമർപ്പിച്ചില്ല. എഎംവി തസ്തികയിൽ നിലവിൽ ഉള്ള 23 ഒഴിവുകളും നികത്തിയിട്ടില്ല.</p>
<p>എ.കെ ശശീന്ദ്രൻ ഗതാഗത മന്ത്രിയായിരുന്നപ്പോഴാണ് സുരക്ഷാമിത്ര എന്ന പേരിൽ വെഹിക്കിൾ ട്രാക്കിങ് മാനേജ്മെൻ്റ് സിസ്റ്റത്തിൻ്റെ കേന്ദ്രീകൃത കൺട്രോൾ റൂം സ്ഥാപിച്ചത്. വാഹനങ്ങളിലെ ജി പി എസ് ട്രാക്കിങ്ങിലൂടെ അമിതവേഗം ഉൾപ്പെടെയുള്ള ഗതാഗത നിയമലംഘനങ്ങൾ തടയുകയായിരുന്നു ലക്ഷ്യം.</p>
<p>ഉദ്യോഗസ്ഥരുടെ കുറവുമൂലം ഈ പദ്ധതിയും അവതാളത്തിലായി. ട്രാൻസ്പോർട്ട് കമ്മീഷണറേറ്റിലെ സിസ്റ്റത്തിൽ നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ പോലും, പരിശോധനയ്ക്ക് ഓടിയെത്താൻ സ്കാഡുകൾ ഇല്ലെന്നതും വെല്ലുവിളിയാണ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/there-are-not-enough-officers-in-the-motor-vehicles-department-there-is-a-strong-demand-to-create-more-posts.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സ്‌കൂട്ടറിന് പിറകില്&#x200d; കുട്ടിയെ തിരിച്ചിരുത്തി അപകട യാത്ര; ലൈസന്&#x200d;സ് സസ്‌പെന്&#x200d;ഡ് ചെയ്ത് എംവിഡി</title>
		<link>https://www.chandrikadaily.com/accidental-ride-with-child-on-the-back-of-a-scooter-mvd-with-license-suspended.html</link>
					<comments>https://www.chandrikadaily.com/accidental-ride-with-child-on-the-back-of-a-scooter-mvd-with-license-suspended.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Mon, 03 Feb 2025 15:10:23 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[mvd]]></category>
		<category><![CDATA[News]]></category>
		<category><![CDATA[MAVOOR]]></category>
		<category><![CDATA[police]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=328529</guid>

					<description><![CDATA[ദൃശ്യങ്ങള്&#x200d; സാമൂഹിക മാധ്യമങ്ങളില്&#x200d; പ്രചരിച്ചതോടെ വ്യാപക വിമര്&#x200d;ശനം ഉയര്&#x200d;ന്നിരുന്നു. ]]></description>
										<content:encoded><![CDATA[<p>സ്‌കൂട്ടറിന് പുറകില്&#x200d; തിരിച്ച് ഇരുത്തി അപകടകരമായ വിധത്തില്&#x200d; യാത്ര ചെയ്ത പെണ്&#x200d;കുട്ടിയുടെ ദൃശ്യങ്ങള്&#x200d; പുറത്ത് വന്നതിന് പിന്നാലെ നടപടിയുമായി പൊലീസ്. വാഹനം ഓടിച്ച കുട്ടിയുടെ പിതാവ് ഷഫീഖിനെതിരെ മാവൂര്&#x200d; പൊലീസ് കേസെടുക്കുകയും പിഴ ഈടാക്കുകയും ചെയ്തു.</p>
<p>കഴിഞ്ഞ ദിവസം രാത്രി കോഴിക്കോട് മാവൂര്&#x200d; തെങ്ങിലക്കടവ് റോഡിലാണ് സംഭവം. കുട്ടിയുമായി അപകടകരമായി യാത്ര ചെയ്യുന്നതിന്റെ ദൃശ്യം പിന്നില്&#x200d; യാത്ര ചെയ്ത മറ്റൊരു യാത്രക്കാരനാണ് പകര്&#x200d;ത്തിയത്. ദൃശ്യങ്ങള്&#x200d; സാമൂഹിക മാധ്യമങ്ങളില്&#x200d; പ്രചരിച്ചതോടെ വ്യാപക വിമര്&#x200d;ശനം ഉയര്&#x200d;ന്നിരുന്നു.</p>
<p>പത്ത് വയസില്&#x200d; താഴെ മാത്രം പ്രായമുള്ള കുട്ടിയാണ് സ്‌കൂട്ടറിന്റെ പിന്നില്&#x200d; യാത്ര ചെയ്തത്. സ്‌കൂട്ടര്&#x200d; ഓടിച്ചിരുന്ന ആളും കുട്ടിയും ഹെല്&#x200d;മറ്റ് ധരിച്ചിരുന്നില്ല. പിന്നാലെ പൊലീസ് നടപടിയുമായി രംഗത്തെത്തുകയായിരുന്നു. സ്‌കൂട്ടര്&#x200d; കസ്റ്റഡിയിലെടുത്തു. മോട്ടോര്&#x200d; വാഹന വകുപ്പ് കുട്ടിയുടെ പിതാവിന്റെ ലൈസന്&#x200d;സ് ആറ് മാസത്തേയ്ക്ക് സസ്‌പെന്&#x200d;ഡ് ചെയ്തു. ഇതിന് പുറമേ 5 ദിവസം റോഡ് സുരക്ഷാ പരിശീലന ക്ലാസില്&#x200d; പങ്കെടുക്കണമെന്നും കോഴിക്കോട് ആര്&#x200d;ടിഒ പി.എ. നസീറിന്റെ ഉത്തരവില്&#x200d; പറയുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/accidental-ride-with-child-on-the-back-of-a-scooter-mvd-with-license-suspended.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കാറുകളില്&#x200d; അഭ്യാസ പ്രകടനം: മാറമ്പിള്ളി കോളേജിലെ 12 വിദ്യാര്&#x200d;ഥികളുടെ ലൈസന്&#x200d;സ് സസ്‌പെന്&#x200d;ഡ് ചെയ്തു</title>
		<link>https://www.chandrikadaily.com/practicing-in-cars-license-of-12-students-of-marambilly-college-suspended.html</link>
					<comments>https://www.chandrikadaily.com/practicing-in-cars-license-of-12-students-of-marambilly-college-suspended.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Mon, 20 Jan 2025 14:33:16 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[mvd]]></category>
		<category><![CDATA[News]]></category>
		<category><![CDATA[License]]></category>
		<category><![CDATA[Marambilly College]]></category>
		<category><![CDATA[suspended]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=326576</guid>

					<description><![CDATA[ഇവർ 3000 മുതൽ 12,000 രൂപ വരെ പിഴയും അടയ്ക്കണം.]]></description>
										<content:encoded><![CDATA[<p>പെരുമ്പാവൂർ‌ വാഴക്കുളത്തെ മാറമ്പിള്ളി എംഇഎസ് കോളേജിൽ ഇക്കഴിഞ്ഞ ക്രിസ്മസ് ആഘോഷത്തിനിടെ കാറുകളിൽ അഭ്യാസ പ്രകടനം നടത്തിയതിന് 12 പേരുടെ ലൈസൻസ് ആർടിഒ സസ്പെൻഡ് ചെയ്തു.</p>
<p>സംഭവ സമയം വാഹനങ്ങളോടിച്ചതായി കണ്ടത്തിയ രണ്ട് വിദ്യാർഥിനികൾ ഉൾപ്പെടെ 12 പേരുടെ ലൈസൻസാണ് ആറ് മുതൽ 12 മാസം വരെ സസ്പെൻഡ് ചെയ്തത്. ഇവർ 3000 മുതൽ 12,000 രൂപ വരെ പിഴയും അടയ്ക്കണം.</p>
<p>കഴിഞ്ഞ ഡിസംബർ 19ന് മാറമ്പള്ളി എംഇഎസ് കോളേജിൽ നടന്ന ക്രിസ്മസ് ആഘോഷത്തിൽ ആഡംബര കാറുകൾ, ബൈക്കുകൾ, തുറന്ന വാഹനങ്ങൾ എന്നിവ അണിനിരത്തി പരേഡും അഭ്യാസ പ്രകടനങ്ങളും നടത്തിയിരുന്നു. ഇതിൻ്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങൾ വഴി പ്രചരിച്ചതിനെ തുടർന്നാണ് മോട്ടോർ വാഹന വകുപ്പ് നടപടിയെടുത്തത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/practicing-in-cars-license-of-12-students-of-marambilly-college-suspended.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>40 രൂപയുടെ ഓട്ടത്തിന് ഇരട്ടി തുക ആവശ്യപ്പെട്ടു; ഓട്ടോ ഡ്രൈവറുടെ ലൈസന്&#x200d;സ് പോയി, 4000 രൂപ പിഴയും</title>
		<link>https://www.chandrikadaily.com/auto-drivers-license-revoked-fined-rs-4000-for-demanding-double-the-fare-for-a-40-rupee-ride.html</link>
					<comments>https://www.chandrikadaily.com/auto-drivers-license-revoked-fined-rs-4000-for-demanding-double-the-fare-for-a-40-rupee-ride.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sat, 11 Jan 2025 04:35:52 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[mvd]]></category>
		<category><![CDATA[News]]></category>
		<category><![CDATA[ernakulam]]></category>
		<category><![CDATA[fine]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=325161</guid>

					<description><![CDATA[ഇടപ്പള്ളി സ്വദേശിയായ എൻഎ മാർട്ടിനെതിരെയാണ് എറണാകുളം ആർടിഒ ടിഎം ജേഴ്സൻ നടപടി സ്വീകരിച്ചത്.]]></description>
										<content:encoded><![CDATA[<p>യാത്രക്കാരനോടു ഇരട്ടി തുക വാങ്ങിയ ഓട്ടോ ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു. പിഴയായി 4000 രൂപയും ചുമത്തി. ഇടപ്പള്ളി സ്വദേശിയായ എൻഎ മാർട്ടിനെതിരെയാണ് എറണാകുളം ആർടിഒ ടിഎം ജേഴ്സൻ നടപടി സ്വീകരിച്ചത്.</p>
<p>കഴിഞ്ഞ ദിവസം ചങ്ങമ്പുഴ മെട്രോ സ്റ്റേഷനിൽ നിന്നു സമീപത്തെ ട്രാവൻകൂർ റെസി&#x200d;ഡൻസിയിലേക്കു ഒരു യാത്രക്കാരൻ ഓട്ടം വിളിച്ചു. 40 രൂപയുടെ ഓട്ടത്തിന് 80 രൂപയാണ് ഡ്രൈവർ ആവശ്യപ്പെട്ടത്.</p>
<p>ഇതു നിരസിച്ച യാത്രക്കാരൻ മറ്റൊരു ഓട്ടോയിൽ 40 രൂപ കൊടുത്തു സ്ഥലത്തെത്തി. പിന്നാലെ ഇരട്ടി തുക ആവശ്യപ്പെട്ട ഡ്രൈവർക്കെതിരെ ട്രാൻസ്പോർട്ട് കമ്മീഷണർക്ക് പരാതി നൽകുകയായിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/auto-drivers-license-revoked-fined-rs-4000-for-demanding-double-the-fare-for-a-40-rupee-ride.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മോട്ടോര്&#x200d; വാഹന നിയമം കാറ്റില്&#x200d; പറത്തി, ശ്രീകോവിലും പതിനെട്ടാം പടിയും ഓട്ടോയില്&#x200d;, മോഡിഫൈ ചെയ്ത വാഹനം എം.വി.ഡി പിടിച്ചെടുത്തു</title>
		<link>https://www.chandrikadaily.com/mvd-seizes-modified-vehicle-at-sreekovil-and-18th-padi-auto-flouting-motor-vehicle-act.html</link>
					<comments>https://www.chandrikadaily.com/mvd-seizes-modified-vehicle-at-sreekovil-and-18th-padi-auto-flouting-motor-vehicle-act.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Thu, 19 Dec 2024 09:16:05 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[mvd]]></category>
		<category><![CDATA[News]]></category>
		<category><![CDATA[auto rickshaw]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=322423</guid>

					<description><![CDATA[ശബരിമല തീര്&#x200d;ത്ഥാടകര്&#x200d; വന്ന ഓട്ടോറിക്ഷയാണ് എംവിഡി ഇലവുങ്കല്&#x200d; വച്ച് പിടിച്ചെടുത്തത്.]]></description>
										<content:encoded><![CDATA[<p>മോട്ടോര്&#x200d; വാഹന നിയമംകാറ്റില്&#x200d; പറത്തി, അപകടകരമായ തരത്തില്&#x200d; രൂപമാറ്റം വരുത്തിയ ഓട്ടോറിക്ഷ മോട്ടോര്&#x200d; വാഹന വകുപ്പ് ഉദ്യോഗസ്ഥര്&#x200d; പിടിച്ചെടുത്തു. ശബരിമല തീര്&#x200d;ത്ഥാടകര്&#x200d; വന്ന ഓട്ടോറിക്ഷയാണ് എംവിഡി ഇലവുങ്കല്&#x200d; വച്ച് പിടിച്ചെടുത്തത്. കൊല്ലം സ്വദേശികളായ ശബരിമല തീര്&#x200d;ത്ഥാടകരാണ് ഓട്ടോയില്&#x200d; ഉണ്ടായിരുന്നത്.</p>
<p>ശ്രീകോവിലിന്റെയും പതിനെട്ടാം പടിയുടെയും മാതൃക ഓട്ടോറിക്ഷയില്&#x200d; കെട്ടിവെച്ചിരുന്നു. ഓട്ടോറിക്ഷയുടെ വലിപ്പവും കവിഞ്ഞ് വശങ്ങളില്&#x200d; ഏറെ പുറത്തേക്ക് തള്ളി നില്&#x200d;ക്കുന്ന തരത്തിലായിരുന്നു അലങ്കാരം.</p>
<p>അപകടമുണ്ടാക്കും വിധം വാഹനത്തില്&#x200d; രൂപമാറ്റം വരുത്തിയതിന് ഓട്ടോറിക്ഷ ഉടമയ്ക്ക് 5000 രൂപ പിഴ ചുമത്തിയതായി ഉദ്യോഗസ്ഥര്&#x200d; അറിയിച്ചു. ഇത്തരം വാഹനങ്ങള്&#x200d;ക്കെതിരെ നടപടിയെടുക്കാന്&#x200d; നേരത്തെ ഹൈക്കോടതി മോട്ടോര്&#x200d; വാഹന വകുപ്പിന് നിര്&#x200d;ദ്ദേശം ഉണ്ടായിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/mvd-seizes-modified-vehicle-at-sreekovil-and-18th-padi-auto-flouting-motor-vehicle-act.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കേരളത്തില്&#x200d; എവിടെയും ഇനി വാഹനം രജിസ്റ്റര്&#x200d; ചെയ്യാം; സ്ഥിരവിലാസം തടസ്സമല്ല</title>
		<link>https://www.chandrikadaily.com/vehicle-can-now-be-registered-anywhere-in-kerala-fixed-address-is-not-a-barrier.html</link>
					<comments>https://www.chandrikadaily.com/vehicle-can-now-be-registered-anywhere-in-kerala-fixed-address-is-not-a-barrier.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Mon, 09 Dec 2024 14:45:20 +0000</pubDate>
				<category><![CDATA[mvd]]></category>
		<category><![CDATA[News]]></category>
		<category><![CDATA[registered]]></category>
		<category><![CDATA[vehicle]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=321127</guid>

					<description><![CDATA[പുതിയ നിയമം വരുന്നതോടെ കാസര്&#x200d;കോട് ഉള്ള ഒരാള്&#x200d;ക്ക് പോലും തിരുവനന്തപുരം സീരീസ് വാഹന നമ്പര്&#x200d; സ്വന്തമാക്കാന്&#x200d; സാധിക്കും.]]></description>
										<content:encoded><![CDATA[<p>കേരളത്തില്&#x200d; മേല്&#x200d;വിലാസമുള്ള ഒരാള്&#x200d;ക്ക് സംസ്ഥാനത്തെ ഏത് ആര്&#x200d;.ടി.ഓഫീസിലും വാഹനം രജിസ്റ്റര്&#x200d; ചെയ്യാം. സ്ഥിരമായ മേല്&#x200d;വിലാസം എന്ന ചട്ടത്തിനാണ് മോട്ടോര്&#x200d; വാഹന വകുപ്പ് മാറ്റം വരുത്തിയിരിക്കുന്നത്. ഇതുവരെയുള്ള നിയമം അനുസരിച്ച് സ്ഥിരമായ മേല്&#x200d;വിലാസമുള്ള മേഖലയിലെ ആര്&#x200d;.ടി.ഓഫീസില്&#x200d; മാത്രമായിരുന്നു വാഹനം രജിസ്റ്റര്&#x200d; ചെയ്യാന്&#x200d; അനുവദിച്ചിരുന്നത്. പുതിയ നിയമം വരുന്നതോടെ കാസര്&#x200d;കോട് ഉള്ള ഒരാള്&#x200d;ക്ക് പോലും തിരുവനന്തപുരം സീരീസ് വാഹന നമ്പര്&#x200d; സ്വന്തമാക്കാന്&#x200d; സാധിക്കും.</p>
<p>ജോലി, ബിസിനസ് ആവശ്യങ്ങള്&#x200d;ക്ക് മാറി താമസിക്കേണ്ടിവരുന്നവര്&#x200d;ക്ക് പുതിയ നിയമം കൂടുതല്&#x200d; സൗകര്യപ്രദമാകുമെന്നാണ് വിലയിരുത്തല്&#x200d;. എവിടെനിന്നും വാങ്ങുന്ന വാഹനവും ഉടമയുടെ മേല്&#x200d;വിലാസ പരിധിയിലെ ഓഫീസില്&#x200d; രജിസ്റ്റര്&#x200d;ചെയ്യാനുളള സൗകര്യം ഇപ്പോഴുണ്ട്. ഓഫീസ് അടിസ്ഥാനത്തില്&#x200d; പ്രത്യേക രജിസ്ട്രേഷന്&#x200d; അനുവദിക്കുന്നരീതിയാണ് സംസ്ഥാനത്തുള്ളത്. എന്നാല്&#x200d;, പ്രായോഗികമായി ചില ബുദ്ധിമുട്ടുകളും ഈ സംവിധാനത്തില്&#x200d; ഉണ്ടായേക്കുമെന്നുമാണ് വിലയിരുത്തല്&#x200d;.</p>
<p>കാസര്&#x200d;കോട് ജില്ലയിലുള്ള ഒരു വാഹനം തിരുവനന്തപുരത്ത് രജിസ്റ്റര്&#x200d; ചെയ്യുകയും പിന്നീട് അത് കാസര്&#x200d;കോട് തന്നെ ഉപയോഗിക്കുകയും ചെയ്യുകയാണെങ്കിലും ഈ വാഹനത്തിന്റെ ടാക്‌സ് മുടങ്ങുന്നത് പോലെയുള്ള കാര്യങ്ങളില്&#x200d; രജിസ്റ്റര്&#x200d; ചെയ്ത ആര്&#x200d;.ടി.ഓഫീസിനായിരിക്കും ഉത്തരവാദിത്തം എന്നാണ് വിലയിരുത്തലുകള്&#x200d;. ഇതിനുപുറമെ, കെ.എല്&#x200d;.1, കെ.എല്&#x200d;.7, കെ.എല്&#x200d;.11 പോലെയുള്ള സ്റ്റാര്&#x200d; രജിസ്റ്റര്&#x200d; നമ്പറുകള്&#x200d;ക്ക് കൂടുതല്&#x200d; ആവശ്യക്കാര്&#x200d; എത്തിയേക്കുമെന്നതും വെല്ലുവിളിയാണ്.</p>
<p>സ്ഥിരം മേല്&#x200d;വിലാസം ഇല്ലാത്ത സ്ഥലത്ത് മുമ്പും രജിസ്റ്റര്&#x200d; ചെയ്യാന്&#x200d; സാധിക്കുമായിരുന്നെങ്കിലും ഇതിനായി നിരവധി ഉപാധികള്&#x200d; മോട്ടോര്&#x200d; വാഹന വകുപ്പ് മുന്നോട്ട് വെച്ചിരുന്നു. തൊഴില്&#x200d; ആവശ്യത്തിന് മാറി താമസിക്കുകയാണെങ്കില്&#x200d; ജോലി ചെയ്യുന്ന സ്ഥാപനത്തിലെ മേല്&#x200d;വിലാസം, ഉയര്&#x200d;ന്ന ഉദ്യോഗസ്ഥന്&#x200d; സാക്ഷ്യപ്പെടുത്തിയ സത്യവാങ്മൂലം എന്നിവയാണ് മോട്ടോര്&#x200d; വാഹന വകുപ്പ് ആവശ്യപ്പെട്ടിരുന്നത്. ഈ നടപടികള്&#x200d; ഇതോടെ ഒഴിവാകുമെന്നും വിലയിരുത്തലുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/vehicle-can-now-be-registered-anywhere-in-kerala-fixed-address-is-not-a-barrier.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>യുവാവിന്&#x200d;റെ ദേഹത്തേക്ക് ബസ് പാഞ്ഞുകയറി&#x200d;യ സംഭവം; ഡ്രൈവറുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു</title>
		<link>https://www.chandrikadaily.com/the-incident-of-the-bus-running-into-the-body-of-the-young-man-the-drivers-license-was-suspended.html</link>
					<comments>https://www.chandrikadaily.com/the-incident-of-the-bus-running-into-the-body-of-the-young-man-the-drivers-license-was-suspended.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Fri, 06 Dec 2024 13:12:06 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[mvd]]></category>
		<category><![CDATA[News]]></category>
		<category><![CDATA[bus]]></category>
		<category><![CDATA[driver]]></category>
		<category><![CDATA[License]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=320678</guid>

					<description><![CDATA[ഒരു മാസത്തേക്കാണ് സസ്‌പെന്&#x200d;ഷന്&#x200d;.]]></description>
										<content:encoded><![CDATA[<p>കട്ടപ്പന ബസ് സ്റ്റാന്റില്&#x200d; യുവാവിന്റെ ദേഹത്തേക്ക് ബസ് പാഞ്ഞുകയറിയ സംഭവത്തില്&#x200d; ഡ്രൈവർക്കെതിരെ നടപടി. കുമളി-മൂന്നാര്&#x200d; റൂട്ടിലോടുന്ന ദിയ ബസ്സിന്റെ ഡ്രൈവറായ ബൈസന്&#x200d; വാലി സ്വദേശി സിറില്&#x200d; വര്&#x200d;ഗീസിന്റെ ലൈസന്&#x200d;സ് സസ്‌പെന്&#x200d;ഡ് ചെയ്തു. ഒരു മാസത്തേക്കാണ് സസ്‌പെന്&#x200d;ഷന്&#x200d;.</p>
<p>ഡിസംബര്&#x200d; ഒന്ന് ഞായറാഴ്ച രാത്രിയാണ് സംഭവമുണ്ടായത്. കട്ടപ്പന പുതിയ സ്റ്റാന്&#x200d;ഡിലെ ടെര്&#x200d;മിനലില്&#x200d; ബസ് കാത്തിരുന്ന യുവാവിന്റെ ദേഹത്തേക്ക് ബസ് പാഞ്ഞുകയറുകയായിരുന്നു. കുമളി അരമിനിയില്&#x200d; വിഷ്ണു ബസിനടിയില്&#x200d;പെട്ടെങ്കിലും പരുക്കേല്&#x200d;ക്കാതെ രക്ഷപ്പെടുകയായിരുന്നു.</p>
<p>പിന്നോട്ടെടുത്ത ബസ്, ഗിയര്&#x200d; മാറിവീണ് മുന്നോട്ട് കുതിച്ച് ഉയര്&#x200d;ത്തിക്കെട്ടിയ തറയും പിന്നിട്ട് കാത്തിരിപ്പുകേന്ദ്രത്തിലേക്ക് പാഞ്ഞുകയറി. ഈ സമയം സ്റ്റാന്&#x200d;ഡില്&#x200d; ബസ് കാത്തിരിക്കുന്നവര്&#x200d;ക്കായുള്ള കസേരയില്&#x200d; ഫോണില്&#x200d; നോക്കിയിരിക്കുകയായിരുന്നു വിഷ്ണു. വിഷ്ണുവിന്റെ തലയൊഴിച്ചുള്ള ഭാഗം ബസ്സിനടിയില്&#x200d; കുടുങ്ങുകയും ചെയ്തു.</p>
<p>ഡ്രൈവറുടെ ഭാഗത്ത് നിന്ന് ഗുരുതരമായ വീഴ്ചയുണ്ടായതായി മോട്ടോര്&#x200d; വാഹന വകുപ്പ് കണ്ടെത്തിയിരുന്നു. പിന്നോട്ട് എടുക്കാന്&#x200d; ശ്രമിക്കുന്നതിനിടെ ഗിയര്&#x200d; ഫസ്റ്റിലേക്ക് മാറുകയും ബസ് മുന്നോട്ട് നീങ്ങുകയുമായിരുന്നു. ലൈസന്&#x200d;സ് സസ്‌പെന്&#x200d;ഡ് ചെയ്തതിനൊപ്പം ഒരാഴ്ച പ്രത്യേക പരിശീലനം നേടാനും എംവിഡി നിര്&#x200d;ദേശിച്ചിട്ടുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/the-incident-of-the-bus-running-into-the-body-of-the-young-man-the-drivers-license-was-suspended.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ട്രാഫിക് ഫൈൻ കിട്ടി&#8217;, വാട്ട്സ്ആപ്പിൽ വന്ന മെസേജിലെ ലിങ്ക് തുറക്കല്ലേ, പണി പാളും; മുന്നറിയിപ്പുമായി എംവിഡി</title>
		<link>https://www.chandrikadaily.com/got-a-traffic-fine-dont-open-the-link-in-the-whatsapp-message-the-work-will-stop-mvd-with-warning.html</link>
					<comments>https://www.chandrikadaily.com/got-a-traffic-fine-dont-open-the-link-in-the-whatsapp-message-the-work-will-stop-mvd-with-warning.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sun, 17 Nov 2024 11:16:52 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[mvd]]></category>
		<category><![CDATA[News]]></category>
		<category><![CDATA[kuruva sangam]]></category>
		<category><![CDATA[police]]></category>
		<category><![CDATA[whatsapp]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=317811</guid>

					<description><![CDATA[ഇത്തരത്തിൽ മോട്ടോർ വാഹന വകുപ്പ് വാട്ട്സ്ആപ്പിലൂടെ ഫൈൻ അടയ്ക്കാൻ സന്ദേശം അയക്കില്ലെന്നും ലിങ്കിൽ കയറി തട്ടിപ്പ് സംഘങ്ങൾക്ക് ഇരയാകരുതെന്നും മുന്നറിയിപ്പിൽ പറയുന്നു.]]></description>
										<content:encoded><![CDATA[<p>സീറ്റ് ബെൽറ്റ് ഇട്ടില്ല, ഹെൽമറ്റ് ഇല്ല, ട്രാഫിക് സിഗ്നൽ ലംഘിച്ചു, ഫൈനടക്കണമെന്നാവശ്യപ്പെട്ട് നിങ്ങളുടെ വാട്ട്സ്ആപ്പിൽ ഒരു മെസേജ് എത്തിയോ ? എങ്കിൽ ജാഗ്രത വേണം.</p>
<p>ട്രാഫിക് ഫൈൻ അടയ്ക്കാനെന്ന പേരിൽ വാട്ട്സ്ആപ്പിൽ വരുന്ന സന്ദേശത്തിന് പിന്നാലെ പോയാൽ പണി കിട്ടുമെന്ന് മോട്ടോർ വാഹന വകുപ്പിന്&#x200d;റെ മുന്നറിയിപ്പ്. ഇത്തരത്തിൽ മോട്ടോർ വാഹന വകുപ്പ് വാട്ട്സ്ആപ്പിലൂടെ ഫൈൻ അടയ്ക്കാൻ സന്ദേശം അയക്കില്ലെന്നും ലിങ്കിൽ കയറി തട്ടിപ്പ് സംഘങ്ങൾക്ക് ഇരയാകരുതെന്നും മുന്നറിയിപ്പിൽ പറയുന്നു.</p>
<p>അറിഞ്ഞോ അറിയാതെയോ ഒരു ട്രാഫിക് നിയലംഘനം നടത്തിയിട്ടുണ്ടോ ? എങ്കിലത് സ്വയം ഉറപ്പാക്കുക. ട്രാഫിക് നിയമലംഘനം നടത്തിയിട്ടില്ലെന്ന്  ഉറപ്പാണെങ്കിൽ ശ്രദ്ധിക്കുക ,ഇത്തരം ഒരു സന്ദേശമോ പേയ്മെന്&#x200d;റ് ലിങ്കോ നിങ്ങളുടെ മൊബൈലിൽ വരില്ല. ഒരു നിമിഷം നമ്മെ  പരിഭ്രാന്തരാക്കാൻ ഇത്തരം മെസ്സേജുകൾക്ക് സാധിക്കും.  ആ ഒരു നിമിഷത്തെ പരിഭ്രാന്തി മുതലെടുക്കും വിധം മനഃശാസ്ത്രപരമായി സെറ്റ് ചെയ്തിട്ടുള്ളവയാകും ഒട്ടുമിക്ക വ്യാജസന്ദേശങ്ങളും. അതിനാൽ രണ്ട് വട്ടം ചിന്തിച്ച് വേണം ഇത്തരം സന്ദേശങ്ങളോട് പ്രതികരിക്കാനെന്ന് മോട്ടോർ വാഹന വകുപ്പ് മുന്നറിയിപ്പ് നൽകി.</p>
<p>മോട്ടോർ വാഹനവകുപ്പിന്&#x200d;റെ പോർട്ടൽ echallan.parivahan.gov.in ആണ്. മെസ്സേജുകൾ പരിവാഹൻ പോർട്ടലിൽ നിന്നും  രജിസ്ട്രേഡ് മൊബൈൽ നമ്പറിലേക്ക് മാത്രമേ വാഹനനമ്പർ സഹിതം നിയമലംഘന അറിയിപ്പുകൾ വരികയുള്ളു. ഒരു പേയ്മെന്‌റ് ലിങ്ക് വാട്ട്സ്ആപ്പിലേക്ക്   അയയ്ക്കുന്ന സംവിധാനം മിനിസ്ട്രി ഓഫ് റോഡ് ട്രാൻസ്പോർട്ട് ആന്&#x200d;റ് ഹൈവേയ്സിന് ഇല്ല.  ഇത്തരം സന്ദേശങ്ങൾ  ഓപ്പൺ ചെയ്യാതിരിക്കുകയാണ് വേണ്ടതെന്നും, സന്ദേശത്തിന്&#x200d;റെ സ്ക്രീൻഷോട്ട്  എടുത്ത് എംവിഡി ഓഫീസുമായി ബന്ധപ്പെട്ട്  സാധുത ഉറപ്പാക്കണമെന്നും മോട്ടോർ വാഹന വകുപ്പ് അറിയിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/got-a-traffic-fine-dont-open-the-link-in-the-whatsapp-message-the-work-will-stop-mvd-with-warning.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കുര്&#x200d;ബാന തര്&#x200d;ക്കം: വിമതര്&#x200d;ക്കെതിരെ നടപടി കടുപ്പിച്ച് സഭാനേതൃത്വം</title>
		<link>https://www.chandrikadaily.com/mass-controversy-church-leadership-cracks-down-on-dissidents.html</link>
					<comments>https://www.chandrikadaily.com/mass-controversy-church-leadership-cracks-down-on-dissidents.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Wed, 09 Oct 2024 06:55:14 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[mvd]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[Church Leadership]]></category>
		<category><![CDATA[Cracks Down]]></category>
		<category><![CDATA[Dissidents]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=312710</guid>

					<description><![CDATA[. ചാന്&#x200d;സലര്&#x200d;, ഫിനാന്&#x200d;സ് ഓഫീസര്&#x200d;, പ്രോട്ടോസിഞ്ചെലുസ് എന്നീ തസ്തികകളിലാണ് പുതിയ വൈദികരെ നിയമിച്ചത്.]]></description>
										<content:encoded><![CDATA[<p>എറണാകുളം അങ്കമാലി അതിരൂപതയിലെ കുര്&#x200d;ബാന തര്&#x200d;ക്കത്തില്&#x200d; വിമതര്&#x200d;ക്കെതിരെ നടപടി കടുപ്പിച്ച് സഭാ നേതൃത്വം. അതിരൂപത ഭരണത്തില്&#x200d; പിടി മുറുക്കാന്&#x200d; ആര്&#x200d;ച്ച് ബിഷപ്പ് അഴിച്ചു പണി നടത്തി. ചാന്&#x200d;സലര്&#x200d;, ഫിനാന്&#x200d;സ് ഓഫീസര്&#x200d;, പ്രോട്ടോസിഞ്ചെലുസ് എന്നീ തസ്തികകളിലാണ് പുതിയ വൈദികരെ നിയമിച്ചത്.</p>
<p>ഫാദര്&#x200d; ജേക്കബ്ബ് പാലയ്ക്കാപ്പിള്ളി, ഫാദര്&#x200d; ജോഷി പുതുവ, ഫാദര്&#x200d; സൈമണ്&#x200d; പള്ളുപേട്ട എന്നിവരെയാണ് പുതുതായി നിയമിച്ചത്. വിമത വിഭാഗത്തെ അനുകൂലിക്കുന്നവരെയാണ് സ്ഥാനത്തുനിന്ന് നീക്കിയത്. ആര്&#x200d;ച്ച് ബിഷപ്പ് മാര്&#x200d; റാഫേല്&#x200d; തട്ടിന്റെ നിര്&#x200d;ദ്ദേശപ്രകാരം അപ്പോസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്&#x200d; ബോസ്‌കോ പുത്തൂര്&#x200d; ആണ് ഉത്തരവിട്ടത്.</p>
<p>അതിരൂപതാ ആസ്ഥാനത്ത് പൊലീസ് സാന്നിധ്യം തുടരുമെന്നും മാര്&#x200d; ബോസ്‌കോ പുത്തൂര്&#x200d; വികാരിമാര്&#x200d;ക്ക് അയച്ച കുറിപ്പില്&#x200d; വ്യക്തമാക്കി. തീരുമാനത്തിനെതിരെ പ്രതിഷേധവുമായി വിമതപക്ഷം രംഗത്തെത്തിയേക്കും. പ്രതിഷേധ സാധ്യത കണക്കിലെടുത്ത് ബിഷപ്പ് ഹൗസിനു മുന്&#x200d;പിലും പരിസരത്തും പൊലീസ് സുരക്ഷ ശക്തമാക്കി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/mass-controversy-church-leadership-cracks-down-on-dissidents.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഡ്രൈവിങ് ലൈസന്&#x200d;സ് ടെസ്റ്റ്; M 80 ഇനി കളത്തിന് പുറത്ത്, എട്ട് ബൈക്കില്&#x200d; എടുക്കണം</title>
		<link>https://www.chandrikadaily.com/driving-license-test-the-m-80-is-now-out-of-the-field-to-be-taken-on-eight-bikes.html</link>
					<comments>https://www.chandrikadaily.com/driving-license-test-the-m-80-is-now-out-of-the-field-to-be-taken-on-eight-bikes.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Thu, 01 Aug 2024 06:01:53 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[mvd]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Driving License Test]]></category>
		<category><![CDATA[M 80]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=304409</guid>

					<description><![CDATA[കഴിഞ്ഞ ദിവസം വരെ ഡ്രൈവിങ് സ്‌കൂളുകളില്&#x200d; ഭൂരിഭാഗം പേരും ടെസ്റ്റിനായി ഹാന്&#x200d;ഡിലില്&#x200d; ഗിയര്&#x200d;മാറ്റാന്&#x200d; സംവിധാനമുള്ള എം 80 കളാണ് ഉപയോഗിച്ചത്.]]></description>
										<content:encoded><![CDATA[<p>ഡ്രൈവിങ് ടെസ്റ്റ് ഗ്രൗണ്ടില്&#x200d;നിന്നും എം 80 ഔട്ടാകുന്നു. പുതിയ മോട്ടോര്&#x200d;വാഹന ചട്ടങ്ങളനുസരിച്ച് ടൂവീലര്&#x200d; ലൈസന്&#x200d;സ് എടുക്കാന്&#x200d; &#8216;മോട്ടോര്&#x200d; സൈക്കിള്&#x200d; വിത്ത് ഗിയര്&#x200d;&#8217; വിഭാഗത്തില്&#x200d; കാല്&#x200d;പാദം ഉപയോഗിച്ച് പ്രവര്&#x200d;ത്തിക്കാവുന്ന ഗിയര്&#x200d; സംവിധാനമുള്ള ഇരുചക്ര വാഹനംതന്നെ വേണം. കൂടാതെ എന്&#x200d;ജിന്&#x200d; കപ്പാസിറ്റി 95 സി.സി. മുകളിലും വേണം.</p>
<p>കഴിഞ്ഞ ദിവസം വരെ ഡ്രൈവിങ് സ്‌കൂളുകളില്&#x200d; ഭൂരിഭാഗം പേരും ടെസ്റ്റിനായി ഹാന്&#x200d;ഡിലില്&#x200d; ഗിയര്&#x200d;മാറ്റാന്&#x200d; സംവിധാനമുള്ള എം 80 കളാണ് ഉപയോഗിച്ചത്. പുതിയ പരിഷ്‌കാരങ്ങള്&#x200d; ഓഗസ്റ്റ് ഒന്നുമുതല്&#x200d; നടപ്പിലാക്കുന്നതോടെ 75 സി.സി. മാത്രം എന്&#x200d;ജിന്&#x200d; കപ്പാസിറ്റിയുള്ള എം. 80 പുറത്താകും. പകരം ടെസ്റ്റിന് ബൈക്കുകളാകും ഉപയോഗിക്കുക.</p>
<p>എട്ട് മാതൃകയിലുള്ള കമ്പികള്&#x200d;ക്കിടയിലൂടെ ബൈക്ക് തിരിച്ചെടുക്കുകയെന്നത് വലിയ വെല്ലുവിളിയാണ്. എം80 യില്&#x200d; ഇത് താരതമ്യേനെ എളുപ്പമായിരുന്നു. ഇതുമൂലം ടൂവിലര്&#x200d; ലൈസന്&#x200d;സ് ടെസ്റ്റ് പാസാകുന്നവരുടെ എണ്ണം ചുരുങ്ങും. ചൊവ്വാഴ്ച കാക്കനാട്ടെ ഇരുചക്രവാഹന ടെസ്റ്റില്&#x200d; 80 പേരില്&#x200d; 51 പേര്&#x200d; വിജയിച്ചതായി മോട്ടോര്&#x200d; വെഹിക്കിള്&#x200d; ഇന്&#x200d;സ്പെക്ടര്&#x200d; എ.ആര്&#x200d;. രാജേഷ് പറഞ്ഞു. എം 80 ഉപയോഗിച്ചുള്ള അവസാനത്തെ ടെസ്റ്റായതിനാല്&#x200d; ഡ്രൈവിങ് സ്‌കൂള്&#x200d; ഉടമകള്&#x200d; ഇരുചക്ര വാഹനങ്ങള്&#x200d; മാലയിട്ട് അലങ്കരിച്ചുമൊക്കെയാണ് എട്ടെടുക്കാന്&#x200d; കൊണ്ടുവന്നത്.</p>
<p>മോട്ടോര്&#x200d; സൈക്കിള്&#x200d; വിത്ത് ഗിയര്&#x200d; എന്ന വിഭാഗത്തില്&#x200d; ലൈസന്&#x200d;സ് ടെസ്റ്റിന് കാല്&#x200d;പ്പാദം ഉപയോഗിച്ച് പ്രവര്&#x200d;ത്തിപ്പിക്കാവുന്ന ഗിയര്&#x200d; സംവിധാനമുള്ളതേ ഉപയോഗിക്കാവൂ എന്നാണ് ഡ്രൈവിങ് പരിഷ്‌കരണത്തിന്റെ ഭാഗമായി നിര്&#x200d;ദേശിച്ചിരുന്നത്. അതിനാല്&#x200d;ത്തന്നെ ഹാന്&#x200d;ഡില്&#x200d; ബാറില്&#x200d; ഗിയര്&#x200d; പ്രവര്&#x200d;ത്തിപ്പിക്കുന്ന ഇരുചക്രവാഹനങ്ങള്&#x200d; ഉപയോഗിക്കാനാകില്ല. നിര്&#x200d;ദേശം നടപ്പാകുന്നതോടെ മോട്ടോര്&#x200d; സൈക്കിളുകള്&#x200d;ത്തന്നെ ഉപയോഗിക്കേണ്ടതായി വരും.</p>
<p>നാലുചക്രവാഹനം ഓടിക്കുന്നതിനുള്ള ലൈസന്&#x200d;സ് ടെസ്റ്റിന് ഓട്ടോമാറ്റിക് ഗിയര്&#x200d;/ ട്രാന്&#x200d;സ്മിഷന്&#x200d; ഉള്ള വാഹനങ്ങളെയും ഇലക്ട്രിക് വാഹനങ്ങളെയും ഒഴിവാക്കും. കേന്ദ്ര മോട്ടോര്&#x200d; വാഹന ചട്ടപ്രകാരമുള്ള ഡ്രൈവിങ് ക്ഷമത പരിശോധിക്കുന്നതിന് ഇവ അപര്യാപ്തമാണെന്നുകണ്ടാണ് മാറ്റം. ഇത്തരം വാഹനങ്ങളില്&#x200d; ഡ്രൈവിങ് ടെസ്റ്റിന് വിധേയരാകുന്നവര്&#x200d; മാനുവല്&#x200d; ഗിയര്&#x200d; ഉള്ള വാഹനങ്ങള്&#x200d; ഓടിക്കാന്&#x200d; ശ്രമിക്കുന്നത് സുരക്ഷാപ്രശ്‌നങ്ങള്&#x200d; ഉണ്ടാക്കുന്നുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/driving-license-test-the-m-80-is-now-out-of-the-field-to-be-taken-on-eight-bikes.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
